21/05/2026
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത നടപ്പിലാക്കിയ "അമ്മ ഉണവകം" എന്ന സാധാരണകാരുടെ ഭക്ഷണശാല നവീകരിക്കാൻ ഉത്തരവ് നൽകി മുഖ്യമന്ത്രി വിജയ്. അതേ പേരിൽ തന്നെയായിരിക്കും വീണ്ടും തുറന്നു പ്രവർത്തിക്കുക. കഴിഞ്ഞ ഭരണ കാലത്ത് പല ക്യാന്റീനുകളും ഫണ്ട് കൃത്യമായി ലഭിക്കാത്തതിനാൽ ഭാഗികമായി പ്രവർത്തന രഹിതമായിരുന്നു. സംസ്ഥാനത്തുടനീളമുള്ള 620 ഭക്ഷണ ശാലകളാണ് ഉത്തരവിൻ പ്രകാരം നവീകരിക്കാൻ പോകുന്നത്. പാവപ്പെട്ടവർക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണം ലഭിച്ചു വരുന്ന ഈ പദ്ധതി തകർന്ന് കൊണ്ടിരിക്കുന്ന പ്രവണത നേരിട്ട് മനസിലാക്കിയപ്പോഴാണ് മുഖ്യമന്ത്രി വിജയ് ഇപ്പോൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്. സംസ്ഥാനത്തെ എല്ലാ അമ്മ ക്യാന്റീനുകളും അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ ഉടൻ തന്നെ നവീകരണം നടത്തണമെന്ന് ഉത്തരവിൽ പറയുന്നു. ഇനി സാധാരണക്കാർക്ക് പഴയതുപോലെ തുച്ഛമായ കാശിനു വയറു നിറയെ ഭക്ഷണം കഴിക്കാം... അധികാരത്തിൽ കയറി കുറച്ചു ദിവസങ്ങൾക്കുള്ളിൽ സാധാരണക്കാരുടെ ബുദ്ധിമുട്ട് മനസിലാക്കി അതിന് പരിഹാരം കാണുന്ന മുഖ്യമന്ത്രി വിജയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇടത്തിൽ.