BNN News 24x7

BNN News 24x7 A News Network Media Company

മുഖ്യമന്ത്രിയെ ധ്യാൻ ബഹുമാനിച്ചില്ല എന്ന് ചില സമൂഹ മാധ്യമ കൂട്ടം !ഇതുകൊണ്ട് എന്ത് നേട്ടം ആണ് ഇവർ ഉദ്ദേശിക്കുന്നത്. മുഖ്യ...
21/12/2025

മുഖ്യമന്ത്രിയെ ധ്യാൻ ബഹുമാനിച്ചില്ല എന്ന് ചില സമൂഹ മാധ്യമ കൂട്ടം !

ഇതുകൊണ്ട് എന്ത് നേട്ടം ആണ് ഇവർ ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയോ അദ്ദേഹവുമായി ബന്ധപെട്ടവരോ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യം ആണ് ഇത്തരക്കാർ പ്രചരിപ്പിക്കുന്നത്.

ക്രിസ്തുമസിന് കോഴിയിറച്ചി ഒഴിവാക്കി ആഘോഷിക്കാം !കുത്തനെ വില കൂടി കോഴിയിറച്ചി . ഒരു മാസത്തിനിടെ വർധന 50 രൂപ വരെ .കോഴിയിറച...
20/12/2025

ക്രിസ്തുമസിന് കോഴിയിറച്ചി ഒഴിവാക്കി ആഘോഷിക്കാം !

കുത്തനെ വില കൂടി കോഴിയിറച്ചി .
ഒരു മാസത്തിനിടെ വർധന 50 രൂപ വരെ .

കോഴിയിറച്ചി വില കുത്തനെ കൂടി. ഒരു മാസത്തിനിടെ 50 രൂപവരെയാണ് വർധന. തൂവലോട് കൂടെയുള്ള കോഴിക്ക് നിലവിൽ .കിലോഗ്രാമിന് 140–160 രൂപവരെയാണ് വിവിധ ഭാഗങ്ങളിലെ വില.



© Copyright All Rights Reserved

ക്രിസ്തുമസ് പ്രമാണിച്ച് തക്കാളിക്ക് തീ വില !തക്കാളി മൊത്തവില കിലോയ്ക്ക് 80 രൂപയായി ഉയർന്നു. ഉൽപാദന സ്ഥലങ്ങളിലെ കാലാവസ്ഥാ...
20/12/2025

ക്രിസ്തുമസ് പ്രമാണിച്ച് തക്കാളിക്ക് തീ വില !

തക്കാളി മൊത്തവില കിലോയ്ക്ക് 80 രൂപയായി ഉയർന്നു. ഉൽപാദന സ്ഥലങ്ങളിലെ കാലാവസ്ഥാ മാറ്റവും മാർക്കറ്റിൽ തക്കാളി വരവ് കുറഞ്ഞതും വില വർധിക്കാൻ കാരണമായതായി കച്ചവടക്കാർ പറഞ്ഞു. മേട്ടുപ്പാളയം റോഡിലെ എംജിആർ മാർക്കറ്റ് ഉൾപ്പെടെയുള്ള മൊത്ത വിതരണ കേന്ദ്രങ്ങളിൽ തക്കാളി തരം അനുസരിച്ച് 80 രൂപയ്ക്കാണ് വിറ്റുപോയത്. ചില്ലറ വില ഇതിനെക്കാൾ കൂടുകയും ചെയ്യും.

ജില്ലയിൽ കിണത്തുക്കടവ്, പേരൂർ, തീത്തിപാളയം, തൊണ്ടാമുത്തൂർ, ആലാംതുറ, കാളംപാളയം ഉൾപ്പെടെയുള്ള ഭാഗങ്ങളിലാണ് തക്കാളി കൂടുതലായും ഉൽപാദിപ്പിക്കുന്നത്. ഇതല്ലാതെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നു തക്കാളി മാർക്കറ്റിൽ എത്തുന്നുണ്ട്. കർണാടകയിൽ രണ്ടാഴ്ചയോളം തുടർച്ചയായി മഴ പെയ്യുന്നതും ജില്ലയിൽ പലയിടങ്ങളിലും മഴ തുടരുന്നതും തക്കാളിയുടെ വരവ് കുറയാൻ ഇടയായി.

ദിവസേന 100 ടൺ തക്കാളിയാണ് ശരാശരി മാർക്കറ്റിൽ എത്തിയിരുന്നത്. ഇതു നിലവിൽ പകുതിയായി കുറഞ്ഞു. പ്രത്യേകിച്ച് കർണാടകയിൽ നിന്നു വരുന്ന ലോഡിൽ വൻകുറവാണ് ഉണ്ടായതെന്നു വ്യാപാരികൾ പറഞ്ഞു. കേരളത്തിൽ നിന്നുള്ള കച്ചവടക്കാർ തക്കാളി കൂടുതലായി ആവശ്യപ്പെട്ടതും വില കൂടാൻ ഇടയാക്കി. മഴ തുടരുന്നതോടെ തക്കാളി വില 100 രൂപയിലേക്ക് .

ശ്രീനിവാസൻ അന്തരിച്ചു !മഹാപ്രതിഭയ്ക്ക് വിട .മലയാള സിനിമയ്ക്ക് ചിരിയുടെയും ചിന്തയുടെയും പുതിയ ഭാഷ്യം ചമച്ച നടനും സംവിധായക...
20/12/2025

ശ്രീനിവാസൻ അന്തരിച്ചു !
മഹാപ്രതിഭയ്ക്ക് വിട .

മലയാള സിനിമയ്ക്ക് ചിരിയുടെയും ചിന്തയുടെയും പുതിയ ഭാഷ്യം ചമച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്കുകൊണ്ടുപോകും വഴി ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടർന്ന്‌ തൃപ്പൂണിത്തുറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 8.30-ഓടെയാണ് അന്ത്യം.

1956 ഏപ്രിൽ 4-ന് കൂത്തുപറമ്പ് പാട്യത്ത് ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. സൂപ്പർ സ്റ്റാർ രജനീകാന്ത് അവിടെ ശ്രീനിവാസന്റെ സഹപാഠിയായിരുന്നു. സിനിമാരംഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത് അഭിനയ ഡിപ്ലോമ കഴിഞ്ഞതിനുശേഷം 1976 ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ്. 1979-ൽ പുറത്തിറങ്ങിയ 'സംഘഗാന'മാണ് നായകനായ ആദ്യചിത്രം. 30 ചിത്രങ്ങൾക്ക് കഥയും അമ്പതോളം ചിത്രങ്ങൾക്ക് തിരക്കഥയുമൊരുക്കി. 52 സിനിമകൾക്ക് സംഭാഷണമെഴുതി. ഒരു ചിത്രത്തിൽ പാട്ടുപാടിയിട്ടുണ്ട്

ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്. പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച കാഥികൻ സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി. പിന്നീട് തിരക്കഥാകൃത്തായും നടനായും മലയാള സിനിമയിൽ നിറഞ്ഞു നിന്നു അദ്ദേഹം.

മോഹൻലാലിനൊപ്പം പ്രധാനവേഷത്തിലെത്തിയ ചിത്രങ്ങളെല്ലാം മലയാളികൾ സ്വീകരിച്ചു. ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു ഇരുവരുടേയും. നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ, വരവേൽപ്പ്, മിഥുനം തുടങ്ങി ഉദയനാണ് താരം വരെ ഒരുപടി സിനിമകളിൽ ഇരുവരും ഒന്നിച്ചു. സംവിധായകന്മാരായ സത്യൻ അന്തിക്കാടിനും പ്രിയദർശനുമൊപ്പമുള്ള കൂട്ടുകെട്ടുകളും കൊണ്ടാടപ്പെട്ടു

പ്രിയദർശൻ സംവിധാനംചെയ്ത 'ഓടരുതമ്മാവാ ആളറിയാം' ആണ് തിരക്കഥാകൃത്തെന്ന നിലയിൽ ആദ്യചിത്രം. അരം + അരം കിന്നരം, ബോയിങ് ബോയിങ്, മുത്താരംകുന്ന് പി.ഒ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, ടി.പി. ബാലഗോപാലൻ എം.എ, നാടോടിക്കാറ്റ്‌, മകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, പട്ടണപ്രവേശം, വെള്ളാനകളുടെ നാട്, വരവേൽപ്പ്, അക്കരെ അക്കരെ അക്കരെ, തലയണമന്ത്രം, സന്ദേശം, അഴകിയ രാവണൻ, അയാൾ കഥയെഴുതുകയാണ്, ചിന്താവിഷ്ടയായ ശ്യാമള, കിളിച്ചുണ്ടൻ മാമ്പഴം, ഉദയനാണ് താരം, കഥ പറയുമ്പോൾ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ചു.

ഏതാണ്ട്‌ പത്തുവർഷത്തെ ഇടവേളയിൽ രണ്ടുചിത്രങ്ങളാണ് സംവിധാനംചെയ്തത്. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും. എം. മോഹനൻ സംവിധാനംചെയ്ത് ശ്രീനിവാസൻ തന്നെ പ്രധാന കഥാപാത്രമായ കഥപറയുമ്പോൾ എന്ന ചിത്രത്തിലൂടെ നിർമാതാവായി. മകൻ വിനീത് ശ്രീനിവാസൻ സംവിധാനംചെയ്ത തട്ടത്തിൻമറയത്ത് എന്ന ചിത്രവും നിർമിച്ചു.

മികച്ച കഥ (സന്ദേശം), മികച്ച തിരക്കഥ (മഴയെത്തും മുമ്പേ), മികച്ച ജനപ്രിയ ചിത്രം (ചിന്താവിഷ്ടയായ ശ്യാമള), മികച്ച ചിത്രം (വടക്കുനോക്കിയന്ത്രം), പ്രത്യേക ജൂറി പുരസ്‌കാരം (തകരച്ചെണ്ട) എന്നീ വിഭാഗങ്ങളിലായി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ആദ്യസംവിധാനസംരംഭത്തിന് തന്നെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

ജൂണിൽ പുറത്തിറങ്ങിയ നാൻസി റാണിയാണ് ശ്രീനിവാസൻ അഭിനയിച്ച അവസാനചിത്രം. ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനംചെയ്ത 'ഞാൻ പ്രകാശനു'വേണ്ടിയാണ് ഒടുവിൽ തിരക്കഥയൊരുക്കിയത്. ശ്രീനിവാസൻ അസുഖം ഭേദമായി സാധാരണജീവിതത്തിലേക്ക് തിരിച്ചുവന്നാൽ വീണ്ടും ഒന്നിച്ചൊരു ചിത്രം ചെയ്യണമെന്ന ആഗ്രഹം സത്യൻ അന്തിക്കാട് പലപ്പോഴും പങ്കുവെച്ചിരുന്നു.

വിമല ശ്രീനിവാസൻ ആണ് ഭാര്യ. മക്കൾ രണ്ടുപേരും സിനിമാ മേഖലയിൽ സജീവമാണ്. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും പിതാവിന്റെ പാതയിൽ സംവിധാനവും അഭിനയവും ഉൾപ്പെടെ സിനിമയുടെ സിനിമയുടെ സമസ്തമേഖലകളിലും കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. മരുമക്കൾ: ദിവ്യ, അർപ്പിത.



© Copyright All Rights Reserved

കേരളം കൊലക്കളമോ !കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ട മർദനം .പാലക്കാട്ട് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം.പാലക്കാട് വാളയാറ...
19/12/2025

കേരളം കൊലക്കളമോ !

കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ട മർദനം .പാലക്കാട്ട് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം.

പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദനത്തിൽ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്. കള്ളനാണെന്ന് ആരോപിച്ചാണ് ഇദ്ദേഹത്തെ ഒരുകൂട്ടം ആളുകൾ ചേർന്ന് മർദിച്ചത്. ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.

ആൾക്കൂട്ട മർദനത്തിൽ സാരമായി പരിക്കേറ്റ രാംനാരായണനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ രാത്രിയോടെ മരണത്തിന് കീഴടങ്ങി. ഇദ്ദേഹത്തിന്റെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഫോറൻസിക് സർജൻ അടക്കമെത്തി വെള്ളിയാഴ്ച പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കും.

മർദനത്തെ തുടർന്നാണോ രാംനാരായണൻ മരിച്ചത് എന്ന് പോസ്റ്റ്‌മോർട്ടത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. വരും ദിവസങ്ങളിൽ പോലീസ് കൂടുതൽ പേരെ കസ്റ്റഡിയിൽ എടുത്തേക്കും എന്നും വിവരമുണ്ട്.

തൊഴിലാളിയെ ക്രൂരമായി മർദിച്ചതിനാണ് കണ്ടാൽ തിരിച്ചറിയാവുന്ന മൂന്നുപേരെ പോലീസ് ഇപ്പോൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പോസ്റ്റുമോർട്ടത്തിൽ, മർദനമാണ് മരണകാരണം എന്ന് വ്യക്തമായാൽ മാത്രമേ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂടി ഇവർക്കെതിരെ ചുമത്തുകയുള്ളൂ.

ഛത്തീസ്ഗഢ് സ്വദേശിയാണ് എന്നതിലുപരി ഒരുവിവരവും രാംനാരായണനെ കുറിച്ച് പോലീസിന് ലഭിച്ചിട്ടില്ല. ഇന്നലെ നടന്ന സംഭവത്തെക്കുറിച്ച് ബന്ധുക്കളിലേക്ക് വിവരം എത്തിക്കാൻ ഇതുവരെയും പോലീസിന് കഴിഞ്ഞിട്ടില്ല. രാംനാരായണന് അടുപ്പക്കാരോ പരിചയക്കാരോ ആയിട്ടുള്ള ആരും കേരളത്തിൽ ഇല്ല എന്നാണ് പ്രാഥമിക വിവരം.

എന്നാൽ ഇയാളുടെ ഏതെങ്കിലും പരിചയക്കാരനെ കണ്ടെത്താനും അയാളിലൂടെ ബന്ധുക്കളിലേക്ക് വിവരമെത്തിക്കാനുമുള്ള പരിശ്രമത്തിലാണ് പോലീസ്. ഇയാൾ എപ്പോഴാണ് കേരളത്തിലെത്തിയത്, ഇയാളുടെ കൂടെ ഇവിടേക്ക് വന്ന ആരെങ്കിലുമുണ്ടോ എന്നുള്ള വിവരങ്ങളെല്ലാം പോലീസ് ശേഖരിച്ച് വരുന്നതേയുള്ളൂ.



© Copyright All Rights Reserved

തോറ്റാൽ കിട്ടും ₹300 കോടി ! ✨2026-ൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പിനായി റെക്കോർഡ് സമ...
19/12/2025

തോറ്റാൽ കിട്ടും ₹300 കോടി ! ✨

2026-ൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പിനായി റെക്കോർഡ് സമ്മാനത്തുക ഫിഫ പ്രഖ്യാപിച്ചു.

48 ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിലെ പ്രധാന സമ്മാന വിവരങ്ങൾ താഴെ നൽകുന്നു.

ആകെ സമ്മാനത്തുക മൊത്തം 727 മില്യൺ ഡോളറാണ് (ഏകദേശം ₹6,100 കോടിയിലധികം) ടീമുകൾക്കായി വീതിച്ചു നൽകുന്നത്. ഇതിൽ 655 മില്യൺ ഡോളർ പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള സമ്മാനത്തുകയായും ,
72 മില്യൺ ഡോളർ ടീമുകളുടെ തയ്യാറെടുപ്പിനുള്ള സഹായധനമായും നൽകും.

വിജയികൾക്ക് :- ലോകകപ്പ് നേടുന്ന ടീമിന് 50 മില്യൺ ഡോളർ (ഏകദേശം ₹452 കോടി) ലഭിക്കും.
ഇത് 2022-ൽ അർജന്റീനയ്ക്ക് ലഭിച്ചതിനേക്കാൾ കൂടുതലാണ്.

രണ്ടാം സ്ഥാനം :- ഫൈനലിൽ പരാജയപ്പെടുന്ന ടീമിന് 33 മില്യൺ ഡോളർ (ഏകദേശം ₹298 കോടി) ലഭിക്കും.

മറ്റ് സ്ഥാനങ്ങൾ:
മൂന്നാം സ്ഥാനം: 29 മില്യൺ ഡോളർ (₹262 കോടി).
നാലാം സ്ഥാനം: 27 മില്യൺ ഡോളർ (₹244 കോടി).

ക്വാർട്ടർ ഫൈനൽ :-

പുറത്താകുന്ന ടീമുകൾക്ക് 19 മില്യൺ ഡോളർ വീതം ലഭിക്കും.

റൗണ്ട് ഓഫ് 16 :-

പുറത്താകുന്ന ടീമുകൾക്ക് 15 മില്യൺ ഡോളർ വീതം ലഭിക്കും.

റൗണ്ട് ഓഫ് 32 :-

ഈ ഘട്ടത്തിൽ പുറത്താകുന്ന ടീമുകൾക്ക് 11 മില്യൺ ഡോളർ ലഭിക്കും.

പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും :-

ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുന്ന ടീമുകൾക്ക് പോലും 9 മില്യൺ ഡോളർ ലഭിക്കും. കൂടാതെ, തയ്യാറെടുപ്പ് ചെലവുകൾക്കായി ഓരോ ടീമിനും നൽകുന്ന 1.5 മില്യൺ ഡോളർ കൂടി ചേർത്ത്, യോഗ്യത നേടുന്ന എല്ലാ രാജ്യങ്ങൾക്കും കുറഞ്ഞത് 10.5 മില്യൺ ഡോളർ (ഏകദേശം ₹95 കോടി) ഉറപ്പായും ലഭിക്കും.

© Copyright. All Rights Reserved.

ഗർഭിണിയുടെ മുഖത്തടിച്ച് നെഞ്ചിൽ പിടിച്ചുതള്ളി, പോലീസ് !ഗർഭിണിയുടെ മുഖത്തടിച്ച് നെഞ്ചിൽ പിടിച്ചുതള്ളി; പോലീസ് .ക്രൂരതയിൽ ...
18/12/2025

ഗർഭിണിയുടെ മുഖത്തടിച്ച് നെഞ്ചിൽ പിടിച്ചുതള്ളി, പോലീസ് !

ഗർഭിണിയുടെ മുഖത്തടിച്ച് നെഞ്ചിൽ പിടിച്ചുതള്ളി; പോലീസ് .ക്രൂരതയിൽ ഇടപെട്ട് മുഖ്യമന്ത്രി .

പൊതുസ്‌ഥലത്തെ പോലീസ് മർദ്ദനം മൊബൈലിൽ ചിത്രീകരിച്ചതിന് കസ്‌റ്റഡിയിലെടുത്ത യുവാവിനെ തിരക്കി വന്ന ഭാര്യയ്‌ക്കാണ് എറണാകുളം നോർത്ത് പൊലീസ് സ്‌റ്റേഷനിൽ വെച്ച് ക്രൂര മർദ്ദനം നേരിടേണ്ടി വന്നത്. കൊച്ചി സ്വദേശി ഷൈമോൾക്കാണ് പോലീസിന്റെ മർദ്ദനമേറ്റത്.

കോടീശ്വരന്മാരായ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ !മെംബറുടെ ശമ്പളം എത്ര? മേയര്‍ക്കും പഞ്ചായത്ത് പ്രസിഡന്റിനും എന്തുകിട്ടും? പ്രതിഫ...
18/12/2025

കോടീശ്വരന്മാരായ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ !

മെംബറുടെ ശമ്പളം എത്ര? മേയര്‍ക്കും പഞ്ചായത്ത് പ്രസിഡന്റിനും എന്തുകിട്ടും? പ്രതിഫല കണക്ക് ഇങ്ങനെ.

മെംബര്‍മാരുടെ ശമ്പളം എത്രയാണ്?, പഞ്ചായത്ത് പ്രസിഡന്റ് ആയാല്‍ എന്തുകിട്ടും? തുടങ്ങിയ ചോദ്യങ്ങള്‍ വീണ്ടും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.

ജനപിന്തുണയിലൂടെ അധികാരത്തിലെത്തിയാലും ഇവര്‍ക്കു ലഭിക്കുന്നത് വളരെ വലിയ പ്രതിഫലമൊന്നും അല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ശമ്പളത്തിനു പകരം ഓണറേറിയം എന്നാണ് തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള പ്രതിഫലത്തെ വിശേഷിപ്പിക്കുന്നത്. 2016ലാണ് ഇത് അവസാനമായി പരിഷ്‌കരിച്ചത്. പ്രതിമാസ ഓണറേറിയത്തിന് പുറമേ തദ്ദേശ സ്ഥാപനങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് അംഗങ്ങള്‍ക്ക് ബത്തയുമുണ്ട്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്ക് 250 രൂപയും അംഗങ്ങള്‍ക്ക് 200 രൂപയുമാണ് ബത്ത.പ്രതിമാസം പരമാവധി 1250 രൂപ ഈയിനത്തില്‍ കൈപ്പറ്റാം. തദ്ദേശസ്ഥാപനങ്ങളിലെ ഉയര്‍ന്ന ഓണറേറിയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനാണ്.

ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, നഗരസഭ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലത്തില്‍ മെംബര്‍മാരുടെ ഓണറേറിയം ചുവടെ:

ജില്ലാ പഞ്ചായത്ത് :-

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്: 15,800
വൈസ് പ്രസിഡന്റ്: 13,200
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 9,400
ജില്ലാ പഞ്ചായത്ത് അംഗം: 8,800

കോര്‍പ്പറേഷന്‍ :-

കോര്‍പ്പറേഷന്‍ മേയര്‍: 15,800 രൂപ
ഡെപ്യൂട്ടി മേയര്‍ക്ക്: 13,200 രൂപ
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 9,400 രൂപ
കൗണ്‍സിലര്‍: 8,200 രൂപ

നഗരസഭ :-

നഗരസഭാ ചെയര്‍മാന്‍: 14,600
വൈസ് ചെയര്‍മാന്‍: 12,000
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 8,800
നഗരസഭാ കൗണ്‍സിലര്‍: 7,600

ബ്ലോക്ക് പഞ്ചായത്ത് :-

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്: 14,600
വൈസ് പ്രസിഡന്റ്: 12,000
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 8,800
ബ്ലോക്ക് പഞ്ചായത്ത് അംഗം: 7,600

ഗ്രാമപ്പഞ്ചായത്ത് :-

പഞ്ചായത്ത് പ്രസിഡന്റ്: 13,200
വൈസ് പ്രസിഡന്റ്: 10,600
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 8,200
പഞ്ചായത്ത് അംഗം: 7,000

' ചങ്ങായിടെ ' ചങ്കൂറ്റം അപാരം !കടന്നൽ കൂട്ടിൽ കൈ ഇട്ടതു പോലെ.യുവാവിനെ അനുകൂലിച്ച് പ്രതികരണങ്ങൾ...എംസി റോഡിൽ പന്തളം കുരമ്...
18/12/2025

' ചങ്ങായിടെ ' ചങ്കൂറ്റം അപാരം !
കടന്നൽ കൂട്ടിൽ കൈ ഇട്ടതു പോലെ.

യുവാവിനെ അനുകൂലിച്ച് പ്രതികരണങ്ങൾ...

എംസി റോഡിൽ പന്തളം കുരമ്പാലയിൽ വച്ച് വാഹനം തട്ടിയതിന്‍റെ പേരില്‍ യുവാവിന്റെ പരാക്രമം. ബൈക്കിൽ ഓട്ടോറിക്ഷ തട്ടിയതാണ് തർക്കത്തിന് കാരണം. രംഗം വഷളായതോടെ ഓട്ടോ ഡ്രൈവർമാരുടെ കൂട്ട ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ സ്വയരക്ഷാർത്ഥം ഹെൽമെറ്റ് ഉപയോഗിച്ച് നാട്ടുകാരേയും ഓട്ടോ ഡ്രൈവറേയും യുവാവ് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. രാഹുൽ എന്ന യുവാവാണ് ആക്രമണം നടത്തിയത്. ഓട്ടോ ഡ്രൈവർ ഹരിക്കും മർദ്ദനമേറ്റു. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പൊലീസുകാര്‍ യുവാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും അയാള്‍ പിന്മാറാന്‍ തയ്യാറല്ലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട വിഡിയോകളുടെ കമന്‍റ് ബോക്സ് മുഴുവന്‍ യുവാവിന് അനുകൂലവും ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പ്രതികൂലവുമാണ്.

ഞെട്ടണ്ട സത്യം തന്നെ !ഫുട്ബോൾ ഇതിഹാസം മെസിക്ക് ആനന്ദ് അംബാനി സമ്മാനിച്ച വാച്ചിന്‍റെ വില കേട്ട് ഞെട്ടി ആരാധകർ.ലോകത്ത് 12 ...
17/12/2025

ഞെട്ടണ്ട സത്യം തന്നെ !

ഫുട്ബോൾ ഇതിഹാസം മെസിക്ക് ആനന്ദ് അംബാനി സമ്മാനിച്ച വാച്ചിന്‍റെ വില കേട്ട് ഞെട്ടി ആരാധകർ.

ലോകത്ത് 12 എണ്ണം മാത്രമാണ് ഈ വാച്ചുകൾ നിർമിച്ചിട്ടുള്ളത്.

കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ ഇന്ത്യൻ നഗരങ്ങളിൽ നടത്തിയ ആദ്യത്തെ ഗോട്ട് ടൂറിന് ശേഷം അർജൻ്റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി നാട്ടിലേക്ക് മടങ്ങിയിരുന്നു. റിലയൻസ് കുടുംബാംഗമായ ആനന്ദ് അംബാനിയുടെ ഉടമസ്ഥതയിലുള്ള മൃഗസംരക്ഷണ കേന്ദ്രമായ വൻതാരയിലും മെസ്സി സന്ദർശനം നടത്തിയിരുന്നു.

ഈ സമയത്ത് ആനന്ദ് അംബാനി ലയണൽ മെസ്സിക്ക് സമ്മാനിച്ച സമ്മാനമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. അൾട്രാ റെയർ ലക്ഷ്വറി വാച്ചായ 'റിച്ചാർഡ് മില്ലെ ആർഎം 003-വി2 ജിഎംടി ടോർബില്ലൺ' എഷ്യ എഡിഷൻ വാച്ചാണ് ആനന്ദ് മെസ്സിക്ക് സമ്മാനമായി നൽകിയത്.

റിച്ചാർഡ് മില്ലെ ബ്രാൻഡിൻ്റെ ശ്രേണിയിലുള്ള ഏറ്റവും എക്സ്ക്ലൂസീവായ ലിമിറ്റഡ് എഡിഷൻ വാച്ചുകളിൽ ഒന്നാണിത്. ലോകത്ത് 12 എണ്ണം മാത്രമാണ് ഈ വാച്ചുകൾ നിർമിച്ചിട്ടുള്ളത്. അതിൻ്റെ വില കേട്ടാൽ ആരും ഞെട്ടും, 10.9 കോടി രൂപ! വൻതാരയിലേക്ക് വരുമ്പോൾ മെസ്സി ഈ വാച്ച് ധരിച്ചിരുന്നില്ലെന്നും, പിന്നീട് മടങ്ങുമ്പോൾ കയ്യിൽ ഈ വാച്ച് കാണാനായെന്നും പാപ്പരാസി മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു.

ബ്രൂണെയിലെ സുൽത്താൻ ഹസ്സനാൽ ബോൾക്കിയ, ഫോർമുല വൺ ഡ്രൈവർ മൈക്ക് ഷൂമാക്കർ, മുൻ എഫ്‌ഐഎ പ്രസിഡൻ്റും ഫെരാരി ടീം പ്രിൻസിപ്പലുമായ ജീൻ ടോഡ്, ജോഹോർ കിരീടാവകാശി തുങ്കു ഇസ്മായിൽ ഇബ്‌നി സുൽത്താൻ ഇബ്രാഹിം, വാച്ച് നിർമാതാവ് കരി വൗട്ടിലൈനൻ എന്നിവരാണ് ഈ എക്സ്ക്ലൂസീവ് റിച്ചാർഡ് മില്ലെ വാച്ച് വാങ്ങി ധരിച്ചിട്ടുള്ള വിശിഷ്ട വ്യക്തികൾ.

എയറോസ്പേസ്, ഫോർമുല വൺ റേസിങ് എന്നിവയ്ക്കായി രൂപകൽപ്പന ചെയ്ത കാർബൺ ടിപിടി കൊണ്ട് നിർമിച്ച കേസാണ് വാച്ചിൻ്റെ പ്രധാന ആകർഷണം. ഗുരുത്വാകർഷണം ചലനത്തെ ബാധിക്കാതിരിക്കാനായി വികസിപ്പിച്ച ടോർബില്ലോൺ ചലനമാണ് മറ്റൊരു സവിശേഷത.

ബ്ലാക്ക് കാർബൺ കേസ്, ടൈറ്റാനിയം ബേസ് പ്ലേറ്റ്, സഫയർ ഡിസ്ക് എന്നിവയെല്ലാമുള്ള വാച്ചിൽ, ഓരോ സമയമനുസരിച്ചും ഡയലിൻ്റെ നിറത്തിൽ മാറ്റങ്ങൾ പ്രത്യക്ഷപ്പെടുമെന്നും വിദഗ്ധർ റിപ്പോർട്ട് ചെയ്യുന്നു.

ശരിക്കും ഒരു പുരുഷ കമ്മീഷൻ വേണ്ടേ !വ്യാജ പീഡനം പരാതികൾ പെരുകുന്നത് എന്തുകൊണ്ട് ?പീഡന നിയമങ്ങളിലെ സ്ത്രീപക്ഷപാതിത്വം ആണ് ...
17/12/2025

ശരിക്കും ഒരു പുരുഷ കമ്മീഷൻ വേണ്ടേ !

വ്യാജ പീഡനം പരാതികൾ പെരുകുന്നത് എന്തുകൊണ്ട് ?

പീഡന നിയമങ്ങളിലെ സ്ത്രീപക്ഷപാതിത്വം ആണ് വ്യാജ പീഡന പരാതികൾ പെരുകുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.ഏകപക്ഷീയവും അതീവ കർക്കശവുമാണ് 1961ലെ സ്ത്രീധന നിരോധന നിയമവും ഗാർഹിക പീഡന നിയമവും പോലുള്ള അനുബന്ധ നിയമങ്ങളുമെന്ന് നിയമ വൃത്തങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകൾ എന്തിന് തടിച്ച ചുണ്ടുകൾ ഇഷ്ടപ്പെടുന്നു ?അമിതമായ സൗന്ദര്യവർദ്ധക നടപടിക്രമങ്ങളുടെ അനന്തരഫലങ്ങൾ വളരെ വലുതാണ്.ഇൻഫ്ല...
16/12/2025

സ്ത്രീകൾ എന്തിന് തടിച്ച ചുണ്ടുകൾ ഇഷ്ടപ്പെടുന്നു ?

അമിതമായ സൗന്ദര്യവർദ്ധക നടപടിക്രമങ്ങളുടെ അനന്തരഫലങ്ങൾ വളരെ വലുതാണ്.

ഇൻഫ്ലുവൻസർ പെട്ടു.
ആവർത്തിച്ചുള്ള ലിപ് ഫില്ലർ കുത്തിവയ്പ്പുകൾക്കായി $49,210-ൽ കൂടുതൽ ചെലവഴിച്ചതിന് ശേഷം, തന്റെ ചുണ്ടുകൾ വളരെ വലുതായതിനാൽ തനിക്ക് ഇനി വായ പൂർണ്ണമായും അടയ്ക്കാൻ കഴിയാത്ത അവസ്ഥയിലായി. ഫലങ്ങളുടെ ക്ലോസ്-അപ്പ് ചിത്രങ്ങൾ അവർ ഓൺലൈനിൽ പങ്കിട്ടു. അമിതമായ സൗന്ദര്യവർദ്ധക മെച്ചപ്പെടുത്തലുകളുടെ മെഡിക്കൽ അപകടസാധ്യതകളെക്കുറിച്ച് ചിലർ ആശങ്ക പ്രകടിപ്പിച്ചപ്പോൾ, മറ്റുള്ളവർ സൗന്ദര്യ നിലവാരത്തെ അപകടകരമായ അതിരുകടന്നതിലേക്ക് തള്ളിവിടാനുള്ള സ്വാധീനശക്തിയുള്ള സംസ്കാരത്തിനുള്ളിൽ വർദ്ധിച്ചുവരുന്ന സമ്മർദ്ദത്തെ വിമർശിച്ചു.

Address

London

Alerts

Be the first to know and let us send you an email when BNN News 24x7 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share