09/10/2025
*കോൺഗ്രസിൻ്റെ വിശ്വാസ സംഗമം ശരണം വിളിച്ച് ഉദ്ഘാടനം ചെയ്ത് കെ സി വേണുഗോപാൽ*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ശബരിമലയിൽ നടന്നത് തീവെട്ടി കൊള്ള. ഈങ്ക്വലാബ് വിളിക്കും പോലെ ശരണം വിളിക്കുന്നവരിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കാനില്ലെന്നും വേണുഗോപാൽ വിമർശിച്ചു.
സ്വർണ്ണം ചെമ്പാക്കി നാടാകെ പ്രദർശിപ്പിച്ചു. ഉണ്ണികൃഷ്‌ണൻ പോറ്റി കള്ളനാണെന്ന് റിപ്പോർട്ട് ഹൈക്കോടതി സർക്കാറിന് നൽകി. സർക്കാർ എന്തെങ്കിലും നടപടിയെടുത്തോ. ദേവസം വിജിലൻസും എ ഡി ജി പിയും ഒക്കെ നൽകുന്ന റിപ്പോർട്ട് പൂഴ്ത്തി വെക്കുന്നു. ഇത് ആർക്കാണ് ചെയ്യാനാവുക. സർക്കാർ അറിയാത്ത റിപ്പോർട്ടുകൾ പുഴ്ത്തി വയ്ക്കാനാകുമോ എന്നും വേണുഗോപാൽ ചോദിച്ചു.
സർക്കാർ കള്ളന് ചുട്ടു പിടിക്കുകയാണ് എന്തു മറുപടി പറയാനുണ്ട് പിണറായി. ദൈവങ്ങളോട് കളിച്ചാൽ അത് അവസാന കളിയായി മാറും എന്ന് പിണറായിയോട് പണ്ടേ പറഞ്ഞിട്ടുണ്ട്. അയ്യപ്പന്റെ സ്വത്തിൽ കണ്ണ് വെച്ചതിന്റെ പരിണിതഫലങ്ങളാണ് ഇത്. ഇതിൽ പിണറായി മറുപടി പറയണം. പിണറായിയുടെ മടിയിൽ കനമുണ്ട്. കനത്തിലെ വലിയ പങ്ക് ദേവന്റെ സ്വത്ത് കട്ടു വെച്ചത്. കട്ട സ്വർണ്ണം ആരുടെ കയ്യിലാണെന്ന് കേരള മന്ത്രിസഭയ്ക്ക് അറിയാതെ ഇരിക്കുമോ. കട്ടമുതൽ എവിടെയാണെന്ന് പറഞ്ഞിട്ട് സമസ്‌താപരാധം പറയണം. അമ്പലം വിഴുങ്ങാൻ ഈ രാജ്യത്ത് സാഹചര്യം ഉണ്ടാക്കാൻ പറ്റില്ല.അതിനെതിരെയുള്ള ശക്തമായ വികാരമാണ് ഉയരുന്നത്.
ഹൈക്കോടതി ഇടപെട്ടില്ലെങ്കിൽ ശബരിമല മുഴുവൻ ചെമ്പായി മാറിയേനെ. വിശ്വാസം എവിടെ തകർക്കപ്പെടുന്നുണ്ടോ അവിടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ മുന്നിൽ ഉണ്ടാകും. കട്ടമുതൽ എവിടെയാണെന്ന് വ്യക്തമാക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
സമസ്‌താ അപരാധങ്ങളും പൊറുക്കണേ എന്ന് പറയേണ്ട അവസ്ഥയിലാണ് പിണറായി. സിബിഐ അന്വേഷണത്തിലൂടെ മാത്രമെ പ്രതികളെ പുറത്തു കൊണ്ടുവരാൻ കഴിയൂ. പിടിയിലായത് പരൽ മീനുകൾ മാത്രം. വമ്പൻ സ്രാവുകൾ ഇപ്പോഴും പുറത്ത്. പിണറായി നാടു ഭരിക്കുമ്പോൾ വിശ്വാസികൾക്കും ദൈവങ്ങൾക്കും രക്ഷയില്ല. കള്ളന്മാരുടെ കയ്യിൽ താക്കോൽ ഏൽപ്പിച്ചാൽ കണ്ടുപിടിക്കാൻ ആകില്ല.
കോടതി നടപടികൾ സ്വഗതാർഹം. ശബരിമലയിൽ നിന്ന് പ്രസരിക്കുന്നത് നന്മയാണ്. ഇത്തവണ മലകയറുമ്പോൾ അയ്യപ്പൻ്റെ സ്വത്ത് സംരക്ഷിക്കണം എന്നുകൂടി പ്രാർത്ഥിക്കേണ്ട അവസ്ഥ. പിണറായിയുടെ കാപട്യം വെന്ത് വെണ്ണീർ ആകും. വേണ്ടി വന്നാൽ തമിഴ്‌നാട് ആന്ധ്ര കർണാടക എന്നിവിടങ്ങളിലെ ഭക്തരെ കൂടി പ്രക്ഷോഭങ്ങളിൽ പങ്കെടുപ്പിക്കുമെന്നദ്ദേഹം പറഞ്ഞു