Venice News Tv new

Venice News Tv new Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Venice News Tv new, Media/News Company, alappuzha, Alappuzha.

12/09/2025

*സൗബിന്‍ ഷാഹിറിന് വിദേശത്ത് പോകാൻ അനുമതിയില്ല*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

സാമ്പത്തികത്തട്ടിപ്പുകേസില്‍ പ്രതിയായ നടന്‍ സൗബിന്‍ ഷാഹിര്‍, സഹനിര്‍മാതാവ് ഷോണ്‍ ആന്റണി എന്നിവര്‍ വിദേശത്ത് പോകാന്‍ അനുമതിതേടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

കേസില്‍ നേരത്തേ ജാമ്യം അനുവദിച്ചപ്പോള്‍ കോടതി അനുമതിയോടെ മാത്രമേ വിദേശത്ത് പോകാവൂവെന്ന് നിര്‍ദേശിച്ചിരുന്നു.

ഇതിനെത്തുടര്‍ന്നാണ് ഹര്‍ജി നല്‍കിയത്.

12/09/2025

*കേരള അർബൻ കോൺക്ലേവ് രാജ്യത്തിൻ്റെ നഗരനയ വികസനത്തിന് വഴികാട്ടി; കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടർ.*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

കേരള അർബൻ കോൺക്ലേവ് രാജ്യത്തെ മറ്റ് നഗരസഭകൾക്ക് ഒരു വഴി കാട്ടിയും, നഗരനയ വികസനത്തിന് ഒരു നാഴികക്കല്ലുമാണെന്ന് കേന്ദ്ര നഗരകാര്യ വകുപ്പ് മന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞു. കേരള അർബൻ കോൺക്ലേവ് 2025 ൻ്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരത്തിൽ വിപുലമായ ഒരു ഉദ്യമത്തിന് മുൻകൈയെടുത്ത കേരള മുഖ്യമന്ത്രിയെ പ്രത്യേകം അഭിനന്ദിക്കുന്നു. ദേശീയ അന്തർദേശീയ തലത്തിലുള്ള വിദഗ്ധരുടെയും പ്രതിനിധികളുടെയും പങ്കാളിത്തം കോൺക്ലേവിൽ ഉണ്ട്. ഇത് ഇവിടെ നടക്കുവാൻ പോകുന്ന ചർച്ചകളെ ആശയസമ്പന്നമാക്കും- കേന്ദ്രമന്ത്രി പറഞ്ഞു.

നിലവിൽ രാജ്യത്ത് 35 ശതമാനമാണ് നഗരപ്രദേശങ്ങൾ ഉള്ളത്. അത് 2045 പിന്നിടുമ്പോഴേക്കും 50 ശതമാനമായി ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്.
നഗരവൽക്കരണത്തിന്റെ കാര്യത്തിൽ കേരളം അതിവേഗം മുന്നേറുന്ന സംസ്ഥാനമാണ്. ഭാവിയിൽ ലോകത്തെ ഏറ്റവും വലിയ ലീനിയർ നഗരമായി കേരളം മാറുമെന്നാണ് കാണുന്നത്.
വരും നാളുകളിൽ കേരളത്തിലെ നഗരവൽക്കരണ നിരക്ക് 95 ശതമാനം ആകുമെന്നാണ് കരുതുന്നത്. കോൺക്ലേവിലെ ആശയങ്ങളുടെ പങ്കുവെക്കൽ സമീപ ഭാവിയിൽ തന്നെ കേരളത്തിന് ഫലപ്രദമായ ഒരു നഗരനയ രൂപീകരണത്തിന് സഹായകമാകും - കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു

നഗരവൽക്കരണത്തിന് ഗതാഗതസൗകര്യങ്ങളുമായി വലിയ ബന്ധമാണ് ഉള്ളത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ രംഗത്ത് കൊച്ചി മെട്രോയും വാട്ടർ മെട്രോയും മികച്ച പ്രവർത്തനമാണ് നടത്തിവരുന്നത്. രാജ്യത്ത് ഈ രംഗത്ത് മറ്റൊരു പദ്ധതി കൂടി അവതരിപ്പിക്കപ്പെടുകയാണ് അതിവേഗ റെയിൽ ഗതാഗത സംവിധാനമായ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം. ഇത് സംബന്ധിച്ച വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കുന്ന പക്ഷം കേരളത്തിലും പദ്ധതി അനുവദിക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

12/09/2025

*നഗരനയം കാലഘട്ടത്തിൻ്റെ അനിവാര്യത; മുഖ്യമന്ത്രി പിണറായി വിജയൻ.*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

വൻനഗരങ്ങളും ഉപനഗരങ്ങളുമായി അതിവേഗം നഗരവൽക്കരണം നടന്നു കൊണ്ടിരിക്കുന്ന കേരളത്തിൽ വ്യക്തവും സുസ്ഥിരവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ നഗരനയം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിച്ച കേരള അർബൻ കോൺക്ലേവ് 2025 കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലോക ജനസംഖ്യയുടെ 60 ശതമാനത്തോളം നഗരങ്ങളിലാണ്. വിസ്തൃതിയിൽ ചെറുതാണെങ്കിലും ജനസാന്ദ്രതയിൽ കേരളം വളരെ മുന്നിലാണ്. 2035 ഓടെ കേരള ജനസംഖ്യയുടെ 90 ശതമാനത്തോളം നഗര ജനസംഖ്യയായി മാറുമെന്നാണ് വിലയിരുത്തൽ.

സാധാരണയായി നഗരവൽക്കരണം വ്യവസായവൽക്കരണത്തിന്റെ ഒരു ഉപ- ഉൽപ്പന്നമാണ്. വൻകിട വ്യവസായ നഗരങ്ങൾക്ക് ചുറ്റും ജനങ്ങൾ തിങ്ങിപ്പാർക്കാൻ തുടങ്ങുകയും നഗരങ്ങൾക്ക് ഉപഗ്രഹനഗരങ്ങൾ ഉണ്ടാവുകയും, അവ പിന്നീട് നഗരങ്ങളായി മാറുകയും ചെയ്യുന്നു. എന്നാൽ കേരളത്തിൽ നഗരവൽക്കരണം സംഭവിക്കുന്നത് വ്യവസായവൽക്കരണത്തോടനുബന്ധിച്ച് മാത്രമല്ല. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ ഒട്ടേറെ ഘടകങ്ങൾ അതിലുണ്ട്.

കാലാകാലങ്ങളായി വിദേശരാജ്യങ്ങളുമായി നിലനിന്ന വാണിജ്യ ബന്ധം, സമാധാനാന്തരീക്ഷം, സാമൂഹിക ഐക്യം, വിശാലമായ തീരദേശം, ഉയർന്ന ജീവിത നിലവാരം, മെച്ചപ്പെട്ട വരുമാന നിലവാരം, കാലാവസ്ഥാ ഘടകങ്ങൾ എന്നിവയെല്ലാം കേരളത്തിൻ്റെ നഗരവൽക്കരണത്തിന് കാരണമായിട്ടുണ്ട് - മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കുടിയൊഴിപ്പിക്കൽ നിരോധനവും, കാർഷിക നിയമങ്ങളും, ഭൂപരിഷ്കരണ നിയമവും സാധാരണക്കാരെ ഭൂമിയുടെ അവകാശികളാക്കി. വിദ്യാഭ്യാസരംഗത്തെ പരിഷ്കരണങ്ങൾ ജനങ്ങളെ വിദ്യാസമ്പന്നരാക്കി. സൂക്ഷ്മ ചെറുകിട സംരംഭങ്ങൾ മുതൽ വലിയ വ്യവസായങ്ങൾക്ക് വരെ നൽകിയ പിന്തുണ കേരളത്തിൻ്റെ എല്ലായിടങ്ങളിലും വ്യവസായങ്ങൾ എത്തിച്ചു. ഇവയെല്ലാം ഭൂരിഭാഗം ഗ്രാമങ്ങളെയും നഗരവൽക്കരണത്തിലേക്ക് നയിച്ചു - മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നഗരവൽക്കരണവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ഏറ്റെടുക്കുവാനും അവയെ അവസരങ്ങളാക്കി മാറ്റുവാനും കഴിയണം. അതിനുവേണ്ടിയാണ് നവകേരളം എന്ന ആശയം സംസ്ഥാന സർക്കാർ മുന്നോട്ട് വെക്കുന്നത്. സാമൂഹിക സാമ്പത്തിക മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ തുടരുന്നതിനും, നഗരവൽക്കരണം മൂലം സംഭവിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിനുമുള്ള കർമ്മ പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. ഹരിതകേരളം, ലൈഫ്, ആർദ്രം, മാലിന്യമുക്ത നവകേരളം എന്നീ മിഷനുകൾ എല്ലാം ഇതിൻ്റെ ഭാഗമാണ് - മുഖ്യമന്ത്രി പറഞ്ഞു.

പരിസ്ഥിതി സംരക്ഷണം, പാർപ്പിട ലഭ്യത, പൊതു ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് ഈ കർമ്മ പദ്ധതി ലക്ഷ്യം വെക്കുന്നത്. ഇതിനുവേണ്ടി സംസ്ഥാന സർക്കാർ നേരിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയും പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കി. മികച്ച ഗതാഗത സംവിധാനങ്ങളും, റോഡുകളും, ഊർജ്ജലഭ്യതയും ഉറപ്പുവരുത്തി. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, വാട്ടർ മെട്രോ എന്നിവ ലോകം ഉറ്റുനോക്കുന്ന വികസനപദ്ധതികളാണ്. ഫിസിക്കൽ കണക്ടിവിറ്റി മാത്രമല്ല വെർച്വൽ കണക്ടിവിറ്റിയും ഉറപ്പാക്കി. കെ ഫോൺ , പബ്ലിക് വൈഫൈ, ഹോട്ട്സ്പോട്ട് എന്നിവ നടപ്പാക്കി - മുഖ്യമന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളും അടിസ്ഥാന ആവശ്യങ്ങളും നൽകിയുള്ള വികസനമാണ് സർക്കാർ ഉന്നം വെക്കുന്നത്.
നാടിൻ്റെ താഴെത്തട്ടിന്റെ വികസനവും സർക്കാരിൻ്റെ ലക്ഷ്യമാണ്. ലൈഫ് മിഷനിലൂടെ അഞ്ചുലക്ഷത്തോളം വീടുകൾ നിർമ്മിച്ചു, 5000 കോടി രൂപ ചെലവിട്ടു പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉന്നത നിലവാരമുള്ളവയാക്കി, 5000 ൽ അധികം ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കി, നാല് ലക്ഷം പട്ടയങ്ങൾ ലഭ്യമാക്കി. ഇതെല്ലാം സാധാരണക്കാരന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഇടപെടലുകളാണ് - മുഖ്യമന്ത്രി പറഞ്ഞു.

നഗരവൽക്കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ദാരിദ്ര്യനിർമാർജനം, മാലിന്യനിർമാർജനം, തൊഴിലവസരങ്ങൾ ഉറപ്പാക്കൽ, പരിസ്ഥിതി സംരക്ഷണം എന്നി വെല്ലുവിളികളും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. കേരളപ്പിറവി ദിനത്തിൽ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും , മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. നിലവിൽ 20,000 മിനി മെറ്റീരിയൽ കളക്ഷൻ സെൻ്ററുകളും, 1400 മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളും, 40,000 അംഗങ്ങളുള്ള ഹരിതകർമ്മ സേനയും ഇതിനായി പ്രവർത്തിക്കുന്നു.

തൊഴിൽ ലഭ്യത ഉറപ്പാക്കുന്നതിന് 'ഒരു വർഷം ഒരു ലക്ഷം സംരംഭം' എന്നിങ്ങനെയുള്ള സംരംഭകത്വ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളും, നൈപുണ്യ പരിശീലനവും സർക്കാർ നൽകിവരുന്നു. ഇന്ന് കേരളം ഈസ് ഓഫ് ഡൂയിങ് ബിസിനസിലും, ഐടി കയറ്റുമതിയിലും മുന്നിലാണ്. സ്റ്റാർട്ടപ്പ് മേഖല 20 ഇരട്ടിയാണ് കഴിഞ്ഞ ഒമ്പത് വർഷങ്ങൾക്കിനിടയിൽ വളർന്നത് - മുഖ്യമന്ത്രി പറഞ്ഞു.

നഗരവൽക്കരണത്തിന്റെ വിവിധമാനങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും ദേശീയ അന്തർദേശീയ വിദഗ്ധരെ ഉൾപ്പെടുത്തി ഒരു കമ്മീഷനെ സർക്കാർ നിയമിച്ചിരുന്നു. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നഗരനയം രൂപീകരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

ഓരോ നഗരത്തിനും അതിനുതകുന്ന പ്രത്യേക പദ്ധതികൾ വേണം. നഗര ജല വിനിയോഗവും, വിതരണവും മറ്റൊരു ഗൗരവകരമായ വിഷയമാണ്. അതിനെക്കുറിച്ചുള്ള ചർച്ചകൾ ആവശ്യമാണ്. നമ്മുടെ കേരളം ജലസ്രോതസ്സുകളിൽ സമ്പന്നമാണ് എങ്കിലും അവയിൽ പലതും ഉപയോഗശൂന്യമാണ്. നഗരങ്ങളിലെ ജലസ്രോതസ്സുകൾ പുനരുജ്ജീവിപ്പിക്കാൻ സാധിക്കണം. അവയിലെ ജലം ഉപയോഗിക്കാൻ കഴിയുന്ന നിലയിലേക്ക് എങ്ങനെ എത്തിച്ചേരാം എന്നുള്ള ചർച്ച വേണം. നഗരവൽക്കരണത്തിന്റെ ഭാഗമായി ഉയർന്നുവരുന്ന പുതിയ സാമ്പത്തിക കാഴ്ചപ്പാടുകളും തൊഴിൽ സ്വഭാവവും അതിസംബോധന ചെയ്യപ്പെടണം - മുഖ്യമന്ത്രി പറഞ്ഞു

ഗിഗ് ഇക്കണോമി വളരുന്നതായാണ് പറയപ്പെടുന്നത്. ഗിഗ് തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ എങ്ങനെ കഴിയും എന്നതിനെപ്പറ്റി ചർച്ച ഉണ്ടാവണം. പൊതു തൊഴിൽ സംസ്കാരത്തിൻ്റെ ഭാഗമായി വർക്ക് ഫ്രം ഹോം , വർക്ക് എവെ ഫ്രം വർക്ക് തുടങ്ങിയ തൊഴിൽ സംസ്കാരങ്ങൾക്ക് ചേരുന്ന വിധത്തിൽ നഗരവികസനം സാധ്യമാകണം. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്ഠിതമായ ട്രാഫിക് സംവിധാനങ്ങളും ഊർജ്ജവിതരണ സംവിധാനങ്ങളും വിപുലമായിക്കൊണ്ടിരിക്കുകയാണ്. ഇതും ചർച്ചയാവണം. നഗരങ്ങളെ എങ്ങനെ പൂർണമായി ഭിന്നശേഷി സൗഹൃദമാക്കാം എന്നതിനെ കൂറിച്ചും പഠനങ്ങൾ വേണം -മുഖ്യമന്ത്രി പറഞ്ഞു.

*ബിനോയ് വിശ്വം തുടരും*,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,സി പി ഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ്...
12/09/2025

*ബിനോയ് വിശ്വം തുടരും*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

സി പി ഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു.

ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനമാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് ബിനോയ് വിശ്വം സെക്രട്ടറി സ്ഥാനത്ത് എത്തിയത്.

സംസ്ഥാന കൗൺസിലിലേക്ക് 103 പേരെയും കാൻ്റിഡേറ്റ് അംഗങ്ങളായി 10 പേരെയും തെരഞ്ഞെടുത്തു.

കൺട്രോൾ കമ്മീഷനിൽ 9 അംഗങ്ങൾ.

പാർട്ടി കോൺഗ്രസ് പ്രതിനിധികളായി 100 പേരെയും തെരഞ്ഞെടുത്തു.

12/09/2025

*ഡിവൈഎഫ് ഐ നേതാവിനുo രക്ഷയില്ലെന്ന് പ്രതിപക്ഷ നേതാവ്
വി ഡി സതീശൻ.*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

പൊലീസ് മർദനമാണ് ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിന് കാരണമെന്നും വി ഡി സതീശൻ ആരോപിച്ചു.

മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു.

പിണറായി വിജയന് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ യോഗ്യതയില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

ലോകത്തെ എല്ലാ അസുഖവും കേരളത്തിൽ ഉണ്ട്.

ആരോഗ്യ വകുപ്പ് പരാജയമാണ്.

അമീബിക് മസ്തിഷ്ക്ക ജ്വരത്തിന്‍റെ കാരണം കണ്ടെത്താൻ പോലും വകുപ്പിന് കഴിയുന്നില്ല.

എല്ലാവർക്കും പേടിയാണ്.

ബോധവത്കരണം നടത്താൻ പോലും ആരോഗ്യ വകുപ്പിന് കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

*രാജ്യത്തിന്‍റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ  സത്യപ്രതിജ്ഞ ചെയ്തു.*,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,...
12/09/2025

*രാജ്യത്തിന്‍റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു.*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

രാവിലെ പത്ത് മണിയോടെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.

ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്.

പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

ചടങ്ങിൽ ശ്രദ്ധേയമായത് ജഗ്ദീപ് ധൻകറുടെ സാന്നിദ്ധ്യമായിരുന്നു.

തമിഴ്നാട് തിരുപ്പൂർ സ്വദേശിയാണ് സിപി രാധാകൃഷ്ണൻ.

152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്.

ആരോ​ഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജ​ഗ്ദീപ് ധൻകർ രാജിവച്ചതിനാലാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സിപി രാധാകൃഷ്ണന് 452 വോട്ട് കിട്ടിയപ്പോൾ പ്രതിപക്ഷ സ്ഥാനാർത്ഥി ജസ്റ്റിസ് സുദർശൻ റെഡ്ഡിയെ മുന്നൂറ് പേരാണ് പിന്തുണച്ചത്.

12/09/2025

*രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്പെന്‍ഷന്‍; പ്രതിപക്ഷം സ്പീക്കറെ അറിയിക്കും.*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയ്‌ക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തത് പ്രതിപക്ഷം നിയമസഭാ സ്പീക്കറെ അറിയിക്കും. പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് മാറ്റിയതും അറിയിക്കും. ഇതോടെ രാഹുലിന് സഭയില്‍ പ്രത്യേകം ബ്ലോക്കായി ഇരിക്കേണ്ടിവരും

നിയമസഭയിൽ വരുന്ന കാര്യത്തിൽ രാഹുൽ സ്വയം തീരുമാനിക്കട്ടെ എന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം എടുക്കുന്നത്. എം എൽ എയെ നിയമപരമായി വിലക്കാൻ ആകില്ലെന്നും നേതൃത്വത്തിന് അറിയാം. തിങ്കളാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കും.

പോലീസിനെതിരായ വലിയ ആക്ഷേപങ്ങൾ ചർച്ചയാകുന്ന സമയത്താണ് ഈ നീക്കം. കോൺഗ്രസ് ദേശീയ നേതൃത്വവുമായും മുന്നണിയിലെ മുതിർന്ന നേതാക്കളുമായും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തും.

രാഹുലിനെ സസ്പെൻഡ് ചെയ്തതും പാർലമെന്ററി പാർട്ടിയിൽ നിന്ന് മാറ്റിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്പീക്കർക്ക് നൽകുന്ന കത്തിൽ പരാമർശിക്കും. രാഹുൽ സഭയിലേക്ക് വരികയാണെങ്കിൽ അദ്ദേഹത്തെ പ്രത്യേക ബ്ലോക്കായി ഇരുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സ്പീക്കർ തീരുമാനമെടുക്കും.

11/09/2025

*ആലപ്പുഴ കലവൂരിൽ വാഹനാപകടത്തിൽ കായികതാരമായ വിദ്യാർത്ഥിനി മരിച്ചു*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ആലപ്പുഴ നഗരസഭ പൂന്തോപ്പ് വാർഡ് വള്ളിക്കാട് മണിലാലിന്റെ മകൾ ലക്ഷ്മി ലാൽ(18) ആണ് മരിച്ചത്.

സ്കൂട്ടറിൽ കണ്ടെയ്നർ ലോറി ഇടിച്ചാണ് അപകടം

ലക്ഷ്മിയും കൂട്ടുകാരി വിനിതയും കായിക പരിശീലനത്തിനായി മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ പ്രീതികുളങ്ങര സ്‌റ്റേഡിയത്തിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം

സ്കൂട്ടർ ഓടിച്ചിരുന്ന വിനീതക്ക് സാരമായ പരിക്കേറ്റു.

കലവൂർ ജംഗ്ഷന് വടക്ക് ഭാഗത്തായിരുന്നു അപകടം

*പി പി തങ്കച്ചൻ അന്തരിച്ചു.*,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,മുതിർന്ന കോണ്‍ഗ്രസ് നേതാവും യ...
11/09/2025

*പി പി തങ്കച്ചൻ അന്തരിച്ചു.*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

മുതിർന്ന കോണ്‍ഗ്രസ് നേതാവും യു ഡി എഫ് മുൻ കൺവീനറുമായിരുന്ന പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസായിരുന്നു.

വാർധക്യ സഹജജമായ അസുഖങ്ങളെത്തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കെ പി സി സി മുൻ പ്രസിഡന്റ്, മുൻ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1991 മുതൽ 95 വരെ സ്‌പീക്കറായിരുന്നു.

95ൽ ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായി പ്രവർത്തിച്ചു. 1982 മുതൽ 1996 വരെ പെരുമ്പാവൂർ എം എൽ എ ആയിരുന്നു. കെ കരുണാകരന്റെ അടുത്ത അനുയായി ആയിരുന്നു.

11/09/2025

*ഗവർണർ പദവി ഒഴിവാക്കണമെന്ന്
സി പി ഐ*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഗവർണർ പദവി ഒഴിവാക്കപ്പെടേണ്ട അനാവശ്യ പട്ടമാണെന്ന് സി പി ഐ സംസ്ഥാന സമ്മേളന പ്രമേയം.

ആർ എസ് എസ് വേഷഭൂഷാദികൾ അണിഞ്ഞിരിക്കുന്നവരാണ് ഗവർണർമാർ.

നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പുവയ്ക്കാതെ ഭരണസ്തംഭനം ഉണ്ടാക്കുകയും അധികാരം കവർന്നെടുക്കുകയുമാണ് സംഘ കുടുംബാംഗങ്ങളായ ഗവർണർമാർ.

സാമ്രാജ്യത്വ ഭരണത്തിന്റെ പ്രതിബിംബങ്ങളായി പ്രതിഷ്ഠിച്ചിരിക്കുന്ന ഗവർണർ പദവി, ഭരണഘടനാ ഭേദഗതി വരുത്തി അടിയന്തിരമായി ഒഴിവാക്കണമെന്നും സി പി ഐ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

11/09/2025

*ശബരിമലയുടെ പവിത്രതയെ ബാധിക്കരുത്; പ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കരുത്. ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി.*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി. ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്നും സാമ്പത്തിക കണക്കുകളിൽ സുതാര്യത വേണമെന്നും ഹൈക്കോടതി പറഞ്ഞു.

കര്‍ശന നിര്‍ദേശങ്ങളോടെയാണ് ഹൈക്കോടതി ആഗോള അയ്യപ്പ സംഗമത്തിന് അനുമതി നൽകിയത്. പ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കരുതെന്നും സാധാരണ അയ്യപ്പഭക്തരുടെ അവകാശങ്ങൾ ഹനിക്കരുതെന്നും കോടതി നിർദേശം നൽകി.

ശബരിമലയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കരുതെന്നും കോടതി വ്യക്തമാക്കി.

ആഗോള അയ്യപ്പ സംഗമത്തിൽ സ്‌പോൺസർഷിപ്പ് വഴി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുമെന്നും പ്രത്യേക അക്കൗണ്ട് തുടങ്ങിയത് എന്തിനാണെന്നും കോടതി ചോദിച്ചിരുന്നു.

അയ്യപ്പ സംഗമം രാഷ്ട്രീയപ്രേരിതമാണെന്നും, ദേവസ്വം ബോർഡിന്റെ ഫണ്ട് ഉപയോഗിക്കുന്നത് നിയമലംഘനമാണെന്നും ചൂണ്ടിക്കാണിച്ചാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ കുംഭമേള മാതൃകയിൽ പരിപാടി സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദേവസ്വം മന്ത്രിമാരെ ഉൾപ്പെടെ ക്ഷണിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

11/09/2025

*‘അധ്യാപകന് അടികിട്ടിയാലും കുട്ടിയെ അടിക്കാൻ പാടില്ല’; ക്യാമ്പസ് സംഘർഷത്തിനുള്ള സ്ഥലമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി.*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള സംഘർഷങ്ങൾ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഉണ്ടാവാൻ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

അധ്യാപകന് അടിയേറ്റാൽ പോലും തിരിച്ച് കുട്ടിയെ മർദ്ദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം അഞ്ചാലുംമൂടിൽ പ്ലസ് ടു വിദ്യാർഥിയെ അധ്യാപകൻ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഈ വിഷയത്തിൽ മർദ്ദിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഇതിനുപുറമെ, പ്രശ്നത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്.

സംഭവത്തിൽ ആദ്യം അധ്യാപകനെ മർദ്ദിച്ചത് വിദ്യാർഥിയാണെന്നും അതിനുശേഷമാണ് അധ്യാപകൻ തിരിച്ച് മർദ്ദിച്ചതെന്നും മന്ത്രി വിശദീകരിച്ചു.

വിദ്യാർഥിയെ മർദ്ദിച്ച അധ്യാപകന്റെ നടപടി ഒരു കാരണവശാലും ശരിയല്ലെന്നും വിദ്യാർഥികളെ തല്ലരുതെന്നാണ് സർക്കാരിന്റെ നയമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കെ-ടെറ്റ് യോഗ്യതയെ സംബന്ധിച്ച വിഷയത്തിലും മന്ത്രി പ്രതികരിച്ചു. കെ-ടെറ്റ് യോഗ്യതയില്ലാത്ത എല്ലാ അധ്യാപകരെയും പിരിച്ചുവിടാനുള്ള സുപ്രീം കോടതി വിധി കേരളത്തിൽ നടപ്പിലാക്കിയാൽ അത് വലിയ പ്രതിസന്ധിക്ക് കാരണമാകും. അതിനാൽ വിധിക്കെതിരെ സർക്കാർ റിവ്യൂ ഹർജി നൽകും.

പോലീസ് കസ്റ്റഡി മർദ്ദനങ്ങൾ സംബന്ധിച്ച്, നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന പോലീസുകാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയാണ് സർക്കാരിന്റെ നയം.

പോലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള വാർത്തകൾ ചില മാധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുകയാണ്. പ്രതിപക്ഷത്തിന് അനുകൂലമായി വാർത്തകൾ നൽകുന്ന മാധ്യമങ്ങളുമുണ്ട്.

യു ഡി എഫ് സർക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതൽ പോലീസ് അതിക്രമങ്ങൾ നടന്നതെന്നും മന്ത്രി ആരോപിച്ചു.

Address

Alappuzha
Alappuzha
688001

Telephone

+919562456535

Website

Alerts

Be the first to know and let us send you an email when Venice News Tv new posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Venice News Tv new:

Share