Famous News around the world

Famous News around the world Famous news around the Globe

അമ്മയ്ക്കും ആ ചേട്ടനും ഒന്നിച്ചു കിടക്കണമെന്ന് പറഞ്ഞ് ഒരു മുറിയില്‍ കയറി, ഞാൻ അപ്പോൾ  അവരുടെ നടുവില്‍ കയറിക്കിടന്നു: 12 ...
16/11/2025

അമ്മയ്ക്കും ആ ചേട്ടനും ഒന്നിച്ചു കിടക്കണമെന്ന് പറഞ്ഞ് ഒരു മുറിയില്‍ കയറി, ഞാൻ അപ്പോൾ അവരുടെ നടുവില്‍ കയറിക്കിടന്നു: 12 വയസുകാരനെ ക്രൂരമായി മർദിച്ചു അമ്മയും ആൺ സുഹൃത്തും

കൊച്ചിയിൽ അമ്മയിൽ നിന്നും ആൺ സുഹൃത്തിൽ നിന്നും 12 കാരന് ക്രൂര മർദ്ദനം.

അമ്മ ആണ്‍സുഹൃത്തിനൊപ്പം കിടക്കുന്നത് എതിര്‍ത്തതിന് ആണ് മകന് ക്രൂരമര്‍ദനം നേരിട്ടത്.

ആണ്‍സുഹൃത്തിന്റെയും അമ്മയുടേയും മര്‍ദനമേറ്റ 12കാരന്‍ ആശുപത്രിയില്‍ ചികിത്സ തേടി.

മകന്റെ പരാതിയില്‍ കേസെടുത്ത എളമക്കര പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്.-

വേര്‍പിരിഞ്ഞു താമസിക്കുന്ന മാതാപിതാക്കള്‍ക്കൊപ്പം ഇടക്കിടെ മാറിമാറിയാണ് കുട്ടി താമസിക്കാറുളളത്.

കുറച്ചു നാളുകൾ ആയി അമ്മക്ക് ഒപ്പമാണ് കുട്ടി താമസിക്കുന്നത്.

എന്നാല്‍ അടുത്ത കാലത്താണ് അമ്മയുടെ ആണ്‍സുഹൃത്ത് വീട്ടിലെത്തുന്നത്. ഇയാൾ വീട്ടിൽ വരുന്നതിനെ കുട്ടി എതിർത്തിരുന്നു.

ഇതേ തുടർന്ന് അമ്മയും ആൺ സുഹൃത്തും ചേർന്ന് കുട്ടിയെ മര്‍ദിക്കുകയും ദേഹത്താകെ മാന്തിപ്പൊളിക്കുകയുമായിരുന്നു.

ഏഴാംക്ലാസ് വിദ്യാര്‍ഥിയായ കുട്ടി പറയുന്നത് ഇതാണ്– ‘താനെന്നും അമ്മയുടെ ഒപ്പമാണ് കിടക്കുന്നത്, ആ ചേട്ടന്‍ ഇടയ്ക്കിടെ വീട്ടില്‍ വരുമായിരുന്നു, ഒരാഴ്ച മുന്‍പ് ഒന്നിച്ചു താമസിക്കാന്‍ തുടങ്ങി, എനിക്കത് ഇഷ്ടപ്പെട്ടില്ല, ആദ്യം ഞാനൊന്നും പറഞ്ഞില്ല, കഴിഞ്ഞ ദിവസം അവര്‍ക്ക് ഒന്നിച്ചു കിടക്കണമെന്ന് പറഞ്ഞ് ഒരു മുറിയില്‍ കയറി.

ഞാന്‍ അവരുടെ നടുവില്‍ കയറിക്കിടന്നു, ചേട്ടനോട് മാറാന്‍ പറഞ്ഞപ്പോള്‍ തയ്യാറായില്ല, അവരെ തൊട്ടാല്‍ എന്നെ അടിക്കുമെന്ന് പറഞ്ഞു, ഞാന്‍ അവിടെത്തന്നെ കിടന്നു, അമ്മയെ പിടിച്ച് അടുത്ത മുറിയില്‍ കിടക്കാമെന്ന് പറഞ്ഞു, അപ്പോള്‍ ആ ചേട്ടന് ദേഷ്യം വന്നു, അയാള്‍ തന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച് ബാത്റൂമിന്റെ ഡോറില്‍ ചേര്‍ത്തുനിര്‍ത്തി മര്‍ദിച്ചു, ഇതെല്ലാം കണ്ടിട്ടും അമ്മ ഒന്നും മിണ്ടിയില്ല, എന്നെ ചവിട്ടി താഴെയിട്ടു, എന്നിട്ടും അമ്മ ഒരക്ഷരം മിണ്ടിയില്ലെന്നും കുട്ടി പറയുന്നു.

തുടര്‍ന്ന് അമ്മ തന്റെ നെഞ്ചില്‍ മാന്തി മുറിവേല്‍പ്പിച്ചെന്നും കുട്ടി പറയുന്നു. വയറിനു മുകളിലായി ആഴത്തില്‍ നഖക്ഷതമേറ്റ പാടുകളുമുണ്ട്,

കുഞ്ഞ് ഇപ്പോള്‍ പിതാവിന്റെ സംരക്ഷണത്തിലാണ ്കഴിയുന്നത്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയും യുട്യൂബ് ചാനല്‍ അവതാരകയുമാണ് അമ്മ. ആണ്‍സുഹൃത്ത് യുട്യൂബ് ചാനലിലെ സഹപ്രവര്‍ത്തകനാണ്.

കുടുംബ ബന്ധത്തെപറ്റി നവമാധ്യമങ്ങളിലൂടെ സംസാരിക്കുന്ന ദമ്പതികൾ തമ്മിലടിച്ചു.. ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരാ...
12/11/2025

കുടുംബ ബന്ധത്തെപറ്റി നവമാധ്യമങ്ങളിലൂടെ സംസാരിക്കുന്ന ദമ്പതികൾ തമ്മിലടിച്ചു.. ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ മാരിയോ ജോസഫ്, ഭാര്യ ജീജി മാരിയോ എന്നിവരാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ ചാലക്കുടി പൊലീസ് ഭാര്യ ജീജിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്തു...

ഭാര്യയെ സെറ്റ് ടോപ് ബോക്‌സ് കൊണ്ട് തലയ്ക്കടിച്ച് പരിക്ക് ഏല്‍പ്പിച്ചെന്നും, തന്റെ 70000 രൂപയുടെ മൊബൈൽ ഫോൺ ഭാർത്താവ് മാരിയോ ജോസഫ് നശിപ്പിച്ചെന്നും ഭാര്യയുടെ പരാതിയിൽ പറയുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. കുറ്റം തെളിഞ്ഞാൽ ഒരു മാസം തടവോ അയ്യായിരം രൂപ വരെ പിഴയോ ആണ് ശിക്ഷ ലഭിക്കുക.

ദാമ്പത്യ ബന്ധങ്ങളെക്കുറിച്ചുള്ള തങ്ങളുടെ പ്രസംഗങ്ങളിലൂടെയും വിഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയരായവരാണ് മാരിയോയും, ഭാര്യ ജീജിയും. ദമ്പതികൾ തമ്മിലുള്ള സ്നേഹത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും അവർ നിരന്തരം സംസാരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, ഇവർ തമ്മിൽ വഴക്കുണ്ടാവുകയും പൊലീസ് ഇടപെടേണ്ടി വരികയും ചെയ്ത സംഭവം ആളുകൾ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്...

MLA റോജി എം ജോണിന് മാംഗല്യം !കൊച്ചി ∙ അങ്കമാലി എംഎൽഎയും  കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം.ജോണിന്റെ വിവാഹം ...
26/10/2025

MLA റോജി എം ജോണിന് മാംഗല്യം !

കൊച്ചി ∙ അങ്കമാലി എംഎൽഎയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം.ജോണിന്റെ വിവാഹം നിശ്ചയിച്ചു. കാലടി മാണിക്യമംഗലം സ്വദേശിയും യുവ സംരംഭകയും ആയ ലിപ്‌സിയാണ് വധു. ഇന്റീരിയർ‌ ഡിസൈനറാണ് ലിപ്‌സിയാണ് വധു. ഇന്റീരിയർ‌ ഡിസൈനറാണ് ലിപ്സി. തിങ്കളാഴ്ച കാലടി മാണിക്യമംഗലം പള്ളിയിൽ വച്ചാണ് മനസമ്മതം നടക്കുക. അങ്കമാലി ബസിലിക്ക പള്ളിയിൽ വച്ച് ഈ മാസം ഒക്ടോബർ 29 നാണ് വിവാഹം

ഒക്ടോബർ 29ന് അങ്കമാലി സെൻറ് ജോർജ് ബസിലിക്കയിൽ വച്ചാണ് വിവാഹം നടക്കുക

ബത്ലഹേമിൻ്റെ അഭയദീപമണഞ്ഞു...സമൂഹത്തിൻ്റെ ഓരങ്ങളിലേക്ക് തഴയപ്പെട്ട ആയിരങ്ങൾക്ക് അത്താണിയും അഭയവുമായിത്തീർന്ന കൂവപ്പടി ബത്...
18/10/2025

ബത്ലഹേമിൻ്റെ അഭയദീപമണഞ്ഞു...

സമൂഹത്തിൻ്റെ ഓരങ്ങളിലേക്ക് തഴയപ്പെട്ട ആയിരങ്ങൾക്ക് അത്താണിയും അഭയവുമായിത്തീർന്ന കൂവപ്പടി ബത്‌ലഹേം അഭയഭവൻ്റെ എല്ലാമെല്ലാമായ മേരിച്ചേച്ചി നിത്യതയിലേക്ക് മറഞ്ഞു

സമൂഹത്തിൻ്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളി മാറ്റപ്പെട്ടിരുന്ന ആരോരുമില്ലാത്ത മാനസികാസ്വസ്ഥ്യമുള്ള ആയിരക്കണക്കിന് പേർക്ക് അമ്മയായ് മാറിയ പെരുമ്പാവൂർ, കൂവപ്പടി അഭയഭവൻ്റെ മേരി - മേരിയമ്മ (മേരി എസ്തപ്പാൻ ) നിര്യാതയായി.

വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ടു മാസങ്ങൾ മുമ്പ് അഭയഭവൻ്റെ ഒരാവശ്യവുമായി തിരുവനന്തപുരത്തേക്ക് പോകുന്ന വഴിയിൽ അടൂരിൽ വച്ചുണ്ടായ കാറപകടത്തിൽ ഗുരുതര പരിക്ക് പറ്റി അടൂരിലും തുടർന്ന് എറണാകുളത്തും ചികിത്സയിലായിരുന്നു.

കൂവപ്പടി ഗ്രാമത്തിൽ മൂന്ന് മക്കളുടെ മാതാവായി ഒരു വീട്ടമ്മയായി ഒതുങ്ങിക്കഴിഞ്ഞിരുന്ന മേരി എസ്തപ്പാൻ ഒരു നിയോഗം പോലെ തെരുവിൽ തള്ളപ്പെട്ടിരുന്ന രോഗിയായ ഒരു എൺപത് വയസ്സുകാരന് ഭക്ഷണം വാങ്ങിക്കൊടുത്ത് വീട്ടിലേക്ക് കൊണ്ട് വന്ന് തുടങ്ങിയ കാരുണ്യത്തിൻ്റെ സുവിശേഷ പ്രവർത്തിയാണ് ഇന്ന് അഞ്ഞൂറോളം അശരണരെ സംരക്ഷിക്കുന്ന പ്രസ്ഥാനമായി മാറിയത്.
2018 കേരള ഗവൺമെൻറ് മഹിളാരത്നം പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്

രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് പോട്ട ധ്യാനകേന്ദ്രത്തിലെ വൈദികരുടെ ഉപദേശത്താൽ അശരണരായ മൂന്ന് കുഞ്ഞുങ്ങൾക്ക് അഭയമേകി അരംഭിച്ച അഭയ ഭവൻ്റെ സ്ഥാപകയാണ് അന്തരിച്ച ശ്രീമതി മേരി. അസുഖങ്ങളാൽ തിരസ്ക്കരിക്കപ്പെട്ടവർ, മാനസിക വൈകല്യത്താൽ തെരുവിൽ അനാഥരായി അലഞ്ഞുനടക്കുന്നവർക്ക് ഒരു അഭയ കേന്ദ്രമായിരുന്നു അഭയഭവൻ. നിലവിൽ അനേകം അന്തേവാസികൾ അവിടെ സന്തോഷത്തേടെ വസിക്കുന്നു. സമൂഹത്തിലെ പല ഉന്നത സ്രേണിയിൽ നിന്നും അഭയഭവൻ്റെ കാരുണ്യ പ്രവൃത്തിയെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

അനാഥരായ അനേകായിരങ്ങളുടെ മുറിവുകൾ കെട്ടിയും, കണ്ണുനീർ ഒപ്പിയും, ഭക്ഷണം വാരി കൊടുത്തും, സ്വസഹോദര സഹോദരിമാരെപ്പോലെ അവരെ ശ്രുശ്രൂക്ഷിച്ചും സ്നേഹിച്ചും അവർ മേരി അമ്മ എന്ന പേരിൽ ആദരവോടെ കാണുന്ന മേരിയമ്മയ്ക്ക്, സാമൂഹികകാരുണ്യ പ്രവർത്തനത്തെ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ മേരി എസ്തപ്പാന്

കണ്ണീരോടെ വിട

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; കേന്ദ്രത്തിനും കേരളത്തിനും തമിഴ്‌നാടിനും സുപ്രീംകോടതി നോട്ടീസ്ബ്രിട്ടീഷുകാരുടെ കാലത്ത...
14/10/2025

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; കേന്ദ്രത്തിനും കേരളത്തിനും തമിഴ്‌നാടിനും സുപ്രീംകോടതി നോട്ടീസ്

ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ അണക്കെട്ടിന് സമീപം 10 ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്നുണ്ടെന്ന് കാണിച്ച് സേവ് കേരള ബ്രിഗേഡ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.130 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്

*മോഹൻലാലിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം.*ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം മോഹൻലാ...
21/09/2025

*മോഹൻലാലിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം.*

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിന്.

2023ലെ പുരസ്ക്കാരമാണ് നടന് ലഭിച്ചിരിക്കുന്നത്.

തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹൻലാലിൻറേതെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്.

2025 സെപ്തംബർ 23 ന് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് മോഹൻലാലിന് അവാർഡ് സമ്മാനിക്കും.

മോഹൻലാലിൻ്റെ ശ്രദ്ധേയമായ സിനിമായാത്ര തലമുറകളെ പ്രചോദിപ്പിക്കുന്ന ഒന്നാണ്.

നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ ഐതിഹാസിക സംഭാവനകൾക്ക് അദ്ദേഹം ആദരിക്കപ്പെടുകയാണ്.

അദ്ദേഹത്തിൻ്റെ സമാനതകളില്ലാത്ത കഴിവും വൈദഗ്ധ്യവും നിരന്തരമായ കഠിനാധ്വാനവും ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിന് തന്നെ സുവർണ നേട്ടമാണെ’ന്നാണ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറുപ്പിൽ കുറിച്ചിരിക്കുന്നത്.

ഒഴിവാക്കാവുന്ന വിമാനത്താവള യാത്രകൾഇന്നലെ രാത്രി മൂന്നു മണിക്കാണ് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. ഇമ്മിഗ്രേഷൻ ഏറെ വൈകി...
08/09/2025

ഒഴിവാക്കാവുന്ന വിമാനത്താവള യാത്രകൾ

ഇന്നലെ രാത്രി മൂന്നു മണിക്കാണ് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. ഇമ്മിഗ്രേഷൻ ഏറെ വൈകി. പുറത്തിറങ്ങിയപ്പോൾ നാലു മണി കഴിഞ്ഞു.

ഇന്നലെ പതിവില്ലാതെ ആളുകളെ സ്വീകരിക്കാൻ വന്നവരുടെ വലിയ ആൾക്കൂട്ടം ഉണ്ടായിരുന്നു (എന്നെ സ്വീകരിക്കാനല്ല, പൊതുവെ). കോവിഡ് കാലത്ത് ഈ തിരക്ക് ഏറെ കുറഞ്ഞതാണ്. ഓണമായതിനാലാകും, അതോ പഴയ ശീലങ്ങൾ തിരിച്ചു വന്നതാണോ?.

വിമാനത്താവളത്തിലേക്ക് യാത്രയയപ്പിനും സ്വീകരണത്തിനുമായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും വരുന്നത് ഒഴിവാക്കണമെന്ന് പത്തുവർഷത്തിലേറെയായി പറയുന്നു. ഇന്നലത്തെ തിരക്ക് കണ്ടപ്പോൾ ഇനി അപകടങ്ങൾ കൂടും, ഇത് സ്വയം നിയന്ത്രിക്കണം എന്നൊരു പോസ്റ്റ് ഇടണമെന്നു കരുതി.

എന്നെ സ്വീകരിക്കാനോ യാത്രയയയ്ക്കാനോ ബന്ധുക്കളോ സുഹൃത്തുക്കളോ വരരുതെന്ന് കർശന നിർദ്ദേശം ഉള്ളതിനാൽ ആരുമുണ്ടായില്ല. ഒരു യൂബർ എടുത്തു. യൂബറിൽ ഉറപ്പായും പുറകിലെ സീറ്റ്ബെൽട്ട് ഉണ്ടാകും, റൂട്ട് മാപ്പ് ഉപയോഗിക്കുന്ന ഡ്രൈവറാകും, കൃത്യ സ്ഥലം ആദ്യമേ പറയുന്നത് കൊണ്ട് അവസാനം യാത്രാക്കൂലിയുടെ പേരിൽ വഴക്ക് ഉണ്ടാവില്ല. നമ്മുടെ റൂട്ട്മാപ്പും ഡ്രൈവറുടെ വിവരങ്ങളും ഒറ്റ ക്ലിക്കിൽ ഷെയർ ചെയ്യാനുള്ള പുതിയ സുരക്ഷാ സംവിധാനവും ഇത്തരം ആപ്പുകളിലുണ്ട്.

വിമാനത്താവളത്തിലേക്കോ അവിടെനിന്നും വീട്ടിലേക്കോ പോകുന്നവർ പരമാവധി പ്രൊഫഷണൽ ഡ്രൈവർമാരെ ഉപയോഗിക്കുക. എറണാകുളത്ത് യൂബറും എയർപോർട്ട് പ്രി പെയ്ഡ് ടാക്സിയും ഒക്കെ എടുത്താൽ വളരെ ന്യായമായ ചിലവും മാന്യമായ പെരുമാറ്റവുമാണ്.

കുടുംബവും കൂട്ടുകാരും വിമാനത്താവളത്തിലേക്ക് വരുന്നതും (പ്രത്യേകിച്ച് രാത്രിയിലും വെളുപ്പിനും), സ്വന്തം ജില്ലക്ക് പുറത്ത് പരിചയമില്ലാത്ത റൂട്ടിൽ ദൂരയാത്ര പോകുന്നതും, പ്രൊഫഷണൽ അല്ലാത്തവർ രാത്രി വണ്ടി ഓടിക്കുന്നതും എല്ലാം അപകട സാധ്യത കൂട്ടും.

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

# മുരളി തുമ്മാരുകുടി
( കടപ്പാട്)

👆മുല്ലപ്പൂവ് മാത്രമല്ല ഓസ്‌ട്രേലിയ്ക്ക് പോകുമ്പോൾ ഇതുകൂടി ശ്രദ്ധിക്കാം! ചിലപ്പോ തടവുശിക്ഷ ലഭിച്ചേക്കാം.,കഴിഞ്ഞദിവസമാണ് ...
07/09/2025

👆മുല്ലപ്പൂവ് മാത്രമല്ല ഓസ്‌ട്രേലിയ്ക്ക് പോകുമ്പോൾ ഇതുകൂടി ശ്രദ്ധിക്കാം! ചിലപ്പോ തടവുശിക്ഷ ലഭിച്ചേക്കാം.,
കഴിഞ്ഞദിവസമാണ് സിനിമാ താരം നവ്യ നായർ ഓസ്‌ട്രേലിയൻ യാത്രയിൽ മുല്ലപ്പൂവ് കൈയിൽ വെച്ചതിന് പിഴയൊടുക്കേണ്ടി വന്ന കാര്യം തുറന്നു പറഞ്ഞത്. കേൾക്കുന്നവർക്ക് ചിരിക്കാനും നവ്യയെ പരിഹസിക്കാനും ഒരവസരമാണെങ്കിലും നമ്മളിൽ പലർക്കും ഇത്തരം കാര്യങ്ങളിൽ വലിയ അറിവൊന്നുമുണ്ടായിരിക്കില്ല. തന്റെ അറിവില്ലായ്മ മൂലമാണ് ഇത്തരമൊരു അബദ്ധം സംഭവിച്ചതെന്ന് തുറന്ന് സമ്മതിക്കാൻ നവ്യ മടിച്ചില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്.
ഓസ്‌ട്രേലിയിലേക്ക് ചെല്ലുന്നവർ എന്തെല്ലാം കാര്യങ്ങൾ ഒഴിവാക്കണമെന്ന് കൃത്യമായി തന്നെ അധികൃതർ അവരുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ നമ്മൾ സർവസാധാരണമായി ഉപയോഗിക്കുന്ന ഒരു സാധനത്തിന് ഇത്തരത്തിലൊരു നിയന്ത്രണം ഉണ്ടാവുമെന്ന ചിന്ത സാധാരണക്കാർക്ക് ഒരിക്കലുമുണ്ടാവില്ലല്ലോ?

പല രാജ്യങ്ങളും കർശനമായ ക്വാറന്റൈൻ നടപടികളാണ് ഇതിനെതിരെ സ്വീകരിക്കുന്നത്. അതിന്റെ ലക്ഷ്യം കീടങ്ങൾ, അസുഖങ്ങൾ എന്നിവ ചെടികൾ, പൂക്കൾ പോലുള്ളവയുടെ ട്രാൻസ്‌പോർട്ടിലൂടെ തടയുക എന്നതാണ്.

പരിസ്ഥിതിയെ മോശമായി ബാധിക്കുന്ന സൂക്ഷ്മജീവികൾ, രോഗങ്ങൾ എന്നിവ ദ്വീപ് രാജ്യത്തിലെത്തിപ്പെടാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിലാണ് ഇത്തരം നിയമങ്ങൾ കർശനമാക്കിയിരിക്കുന്നത്. അതായത് രാജ്യത്തെ കൃഷി, വനം തുടങ്ങിയവരെ ബാധിക്കുമെന്നത് മാത്രമല്ല സസ്യ ജന്തുജാലങ്ങൾക്ക് ഭീഷണിയാകുമെന്ന ചിന്തകളും ഇതിന് അടിസ്ഥാന കാരണമാണ്.
മുല്ലപ്പൂവ് മാത്രമല്ല വിത്തുകളു കൊണ്ടും ഓസ്‌ട്രേലിയിലേക്ക് പറക്കരുത്. 6600 ഡോളർ വരെ പിഴകിട്ടുന്നതിനൊപ്പം പത്തുവർഷം തടവും ലഭിച്ചേക്കാം. ഇത്തരത്തിൽ വിത്തുകൾ ഓസ്‌ട്രേലിയയിലെത്തിയാൽ അവരുടെ വ്യാപാരത്തെയും കയറ്റുമതി വിപണിയെയും അത് ബാധിച്ചേക്കാം, പിന്നിലെ കാരണം മുമ്പ് പറഞ്ഞ പോലെ കീടങ്ങളും രോഗങ്ങളുമാണ്. കർശനമായ ബയോസെക്യൂരിറ്റി കണ്ടീഷനുകൾ പാലിക്കുന്ന വിത്തുകളുമായി മാത്രം യാത്ര ചെയ്യാൻ ശ്രമിക്കുക. ഓസ്‌ട്രേലിയൻ ബോർഡ് ഫോഴ്‌സ് വെബ്‌സൈറ്റിൽ അവർ കൃത്യമായി എന്തൊക്കെ രാജ്യത്തിനുള്ളിലേക്ക് കൊണ്ടു ചെല്ലരുതെന്ന് പ്രത്യേകം പറയുന്നുണ്ട്.

ലോകത്തിലെ ഏറ്റവും നല്ല ന്യായാധിപൻ എന്ന വിശേഷണം നേടിയ ജഡ്ജ് ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു. 88 വയസായിരുന്നു. 3.2 മില്യൺ ഫോള...
21/08/2025

ലോകത്തിലെ ഏറ്റവും നല്ല ന്യായാധിപൻ എന്ന വിശേഷണം നേടിയ ജഡ്ജ് ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു. 88 വയസായിരുന്നു.

3.2 മില്യൺ ഫോളോവേഴ്‌സുള്ള തന്റെ ഇൻസ്റ്റഗ്രാം പേജിൽ അദ്ദേഹം നിരന്തരം അപ്പ്‌ഡേറ്റുകൾ പങ്കുവയ്ക്കുമായിരുന്നു. മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് തന്റെ തിരിച്ചുവരവിന് വേണ്ടി പ്രാർഥിക്കണമെന്ന് ഫോളോവേഴ്‌സിനോട് പറയുന്ന വീഡിയോ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

പാൻക്രിയാറ്റിക്ക് കാൻസറിന് ചികിത്സയിലായിരുന്നു അദ്ദേഹം.എമ്മി നോമിനേഷൻ ലഭിച്ച കോട്ട് ഇൻ പ്രോവിൻസ് എന്ന ഷോ അദ്ദേഹം അവതരിപ്പിച്ചിരുന്നു.

ദയയും മനുഷ്യത്വം ഉണ്ടായിരുന്ന ആളുകളുടെ നന്മ ആഗ്രഹിച്ചിരുന്ന ജഡ്ജ് കാപ്രിയോ.

#

ചുവപ്പ്, പച്ച, നീല, മഞ്ഞ എന്നീ പല നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ നമ്മുടെ നാട്ടിലെ വാഹനങ്ങളിൽ നാം ദിനേന കാണുന്നുണ്ട് . എന...
16/08/2025

ചുവപ്പ്, പച്ച, നീല, മഞ്ഞ എന്നീ പല നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ നമ്മുടെ നാട്ടിലെ വാഹനങ്ങളിൽ നാം ദിനേന കാണുന്നുണ്ട് . എന്തിനാണ് ഇങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ? ഒരാൾക്ക് അയാളുടെ താൽപര്യം അനുസരിച്ച് തന്റെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മാറ്റാൻ സാധിക്കുമോ? എന്നതിനുള്ള ഉത്തരമാണ് ഇൗ പോസ്റ്റ് .
രാജ്യത്ത് ഒരു വാഹനം ഏത് നിലക്ക് റോഡിൽ ഉപയോഗിക്കുന്നു എന്നത് തന്നെയാണ് നമ്പർ പ്ലേറ്റുകളുടെ ഇൗ നിറങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് (പച്ച നിറം ഒഴികെ) ...പച്ച നിറം മാത്രം ആ വാഹനത്തിലെ ഇന്ധനത്തെയാണ്‌ സൂചിപ്പിക്കുന്നത്. അതായത് വൈദ്യുതി ഇന്ധനമാക്കിയ ഇലക്ട്രിക് വാഹനങ്ങൾക്ക്‌ രാജ്യത്ത് ഉടനീളം അനുവദിച്ചിട്ടുള്ളത് പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റുകൾ ആണ്.

തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് എങ്ങനെ വോട്ട് മോഷ്ടിക്കുന്നു എന്ന് ലളിതമായി രാഹുൽഗാന്ധി കണ്ടെത്തി വിശദീകരിച്ചു...
07/08/2025

തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് എങ്ങനെ വോട്ട് മോഷ്ടിക്കുന്നു എന്ന് ലളിതമായി രാഹുൽഗാന്ധി കണ്ടെത്തി വിശദീകരിച്ചു.

ബാംഗ്ലൂർ സെൻട്രൽ എന്ന ഒരൊറ്റ പാർലമെൻറ് മണ്ഡലം മാത്രം എടുത്തു പരിശോധിച്ചപ്പോൾ കിട്ടിയത് ഞെട്ടിക്കുന്ന കണക്കുകളാണ്.

ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ -11965
വ്യാജ അഡ്രസ്സിലെ വ്യാജ വോട്ടർമാർ - 40009
ബിയർപാർലർ അടക്കമുള്ള ഒറ്റമുറികളിൽ ചേർക്കപ്പെട്ട വ്യാജ വോട്ടർമാർ - 10452
ഫോട്ടോ ഇല്ലാത്ത വോട്ടർമാർ - 4132
ഫോം 6 വഴി വന്ന വ്യാജ വോട്ടർമാർ - 33692

ആകെ വ്യാജ വോട്ടുകൾ - 100250

ലളിതമായി രാഹുൽ കാര്യങ്ങൾ പറഞ്ഞ് അവതരിപ്പിച്ചെങ്കിലും അതിനു പിന്നിലുള്ള പരിശ്രമം എത്ര കഠിനമായിരുന്നു എന്ന് മനസ്സിലാകും.തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയ പ്രതിബന്ധങ്ങളെയെല്ലാം മറികടന്നു വോട്ട് മോഷണത്തിന് കൃത്യമായ തെളിവ് രാഹുൽഗാന്ധി അവതരിപ്പിച്ചിരിക്കുന്നു.

ഒറ്റ സോ കോൾഡ് ദേശീയ ഹിന്ദി-ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് ഇതൊരു വാർത്തയല്ല. അവരാരും രാഹുലിന്റെ വാർത്താസമ്മേളനം ലൈവ് കൊടുത്തതുമില്ല.

33000 വോട്ടിൽ താഴെ ഭൂരിപക്ഷമുള്ള 25 സീറ്റുകളിൽ അട്ടിമറി നടത്തിയാൽ BJP ക്ക് കേന്ദ്ര സർക്കാർ ഭരണം കൈപ്പിടിയിൽ ഒതുക്കാമെന്ന് രാഹുൽ കാര്യകാരണസഹിതം വിശദീകരിച്ചു.

രാഹുലിന് അഭിവാദ്യങ്ങൾ

ഈ സാഹചര്യത്തെ ഇന്ത്യയും പ്രതിപക്ഷവും എങ്ങനെ അതിജീവിക്കും എന്നതാണ് ഇനി അറിയേണ്ടത്.

ഇതിനൊരു പരിഹാരം ഉണ്ടോ എന്ന് ചോദിച്ചാൽ കോൺഗ്രസ് താഴെത്തട്ടിൽ അതിൻറെ സംഘടനാ സംവിധാനത്തെ കരുത്തുറ്റതാക്കുകയും, വോട്ടർ പട്ടിക കൃത്യമായി പരിശോധിക്കുവാനും അവർ തന്നെയാണ് വോട്ട് ചെയ്യുന്നത് എന്ന് ഉറപ്പിക്കാനും കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ചു വരുന്ന തരത്തിലുള്ള ഇടപെടൽ നടത്തുകയും ചെയ്താൽ ചിലപ്പോൾ പിടിച്ചു നിൽക്കാൻ പറ്റിയേക്കും.

*നടൻ കലാഭവൻ നവാസ് അന്തരിച്ചു**01/08/2025*കൊച്ചി: കലാഭവൻ നവാസിനെ (51) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചോറ്റാനിക്ക...
01/08/2025

*നടൻ കലാഭവൻ നവാസ് അന്തരിച്ചു*

*01/08/2025*

കൊച്ചി: കലാഭവൻ നവാസിനെ (51) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ് കഴിഞ്ഞ് മുറിയിൽ എത്തിയതായിരുന്നു. മിമിക്രിയിലൂടെയാണ് നവാസ് മിനിസ്ക്രീനിലും സിനിമയിലും എത്തിയത്. കലാഭവൻ മിമിക്രി ട്രൂപ്പിലൂടെയാണ് മലയാളികൾക്ക് നവാസ് സുപരിചിതനാകുന്നത്. നടി രഹനയാണ് ഭാര്യ. നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറാണ് പിതാവ്. നവാസിന്റെ സഹോദരൻ നിയാസ് ബക്കറും അറിയപ്പെം‌‌‌ടുന്ന ‌‌ടെലിവിഷൻ, ചലച്ചിത്ര താരമാണ്. നിയാസിനൊപ്പം നിരവധി ഷോകളിൽ പങ്കെടുത്തിട്ടുണ്ട്.


Address

Angamaly

Website

Alerts

Be the first to know and let us send you an email when Famous News around the world posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Famous News around the world:

Share