Famous News around the world

Famous News around the world Famous news around the Globe

The tragic death of a one-and-a-half-year-old boy in Nedumangad due to brutal assault, leading to the arrest of his moth...
31/05/2026

The tragic death of a one-and-a-half-year-old boy in Nedumangad due to brutal assault, leading to the arrest of his mother and her friend. The police investigation revealed 51 wounds on the child's body, including those that caused death.

അമ്മ അഖിലയുടെയും ഒപ്പം താമസിക്കുന്ന സുഹൃത്ത് അഷ്കറിന്റെയും ക്രൂര മർദനത്തിനിരയായി മരിച്ച അവന്റെ ശരീരത്തിലുണ്ടായിരുന്നത് 51 മുറിവുകൾ! ജനനേന്ദ്രിയത്തിലും മുറിവ്. ശരീരത്തിൽ നിറയെ പരുക്കേറ്റ് ഉണങ്ങിയ പാടുകൾ. കാൽപാദങ്ങളുടെ അടിവശത്ത് പൊള്ളിച്ച പാടുകൾ. കുറച്ചുദിവസം മുൻപ് കുഞ്ഞിന്റെ കൈകൾ ഒടിഞ്ഞിരുന്നു.



Readmore: https://mnol.in/7j6ovl9

Asha Bhosle, a legendary Bollywood singer who became a cultural icon, has died aged 92, her son has confirmed.The unriva...
12/04/2026

Asha Bhosle, a legendary Bollywood singer who became a cultural icon, has died aged 92, her son has confirmed.

The unrivalled queen of Indian playback singing died in Mumbai, having been admitted to hospital after suffering a heart attack.

Her death marks the end of an era in Bollywood music - with her career spanning more than eight decades and encompassing more than 12,000 songs.

Bhosle's distinctive voice breathed life into countless film songs as actors lip-synced to her unforgettable tracks.

👉 𝗚𝗼𝗼𝗴𝗹𝗲 𝗣𝗮𝘆-യിൽ പുതുതായി അവതരിപ്പിച്ച '𝗨𝗣𝗜 𝗖𝗶𝗿𝗰𝗹𝗲' എന്ന ഫീച്ചറിനെയാണ് സാധാരണയായി 𝗣𝗼𝗰𝗸𝗲𝘁 𝗠𝗼𝗻𝗲𝘆 ഓപ്ഷൻ എന്ന് വിളിക്കുന്നത്...
09/04/2026

👉 𝗚𝗼𝗼𝗴𝗹𝗲 𝗣𝗮𝘆-യിൽ പുതുതായി അവതരിപ്പിച്ച '𝗨𝗣𝗜 𝗖𝗶𝗿𝗰𝗹𝗲' എന്ന ഫീച്ചറിനെയാണ് സാധാരണയായി 𝗣𝗼𝗰𝗸𝗲𝘁 𝗠𝗼𝗻𝗲𝘆 ഓപ്ഷൻ എന്ന് വിളിക്കുന്നത്. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കുട്ടികൾക്കോ കുടുംബാംഗങ്ങൾക്കോ മുതിർന്നവരുടെ അക്കൗണ്ട് ഉപയോഗിച്ച് പണമിടപാടുകൾ നടത്താൻ ഇത് സഹായിക്കുന്നു.

നിങ്ങളുടെ കുട്ടികൾക്കോ സുഹൃത്തുക്കൾക്കോ ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും അവരുടെ ഫോണിലെ 𝗚𝗣𝗮𝘆 ഉപയോഗിച്ച് പണമടയ്ക്കാൻ സാധിക്കും. പണം നിങ്ങളുടെ അക്കൗണ്ടിൽ നിന്നാണ് ഈടാക്കുന്നത്. രണ്ട് രീതിയിൽ നിങ്ങൾക്ക് ഇത് സെറ്റ് ചെയ്യാം.

💸 𝗠𝗼𝗻𝘁𝗵𝗹𝘆 𝗟𝗶𝗺𝗶𝘁: ഒരു നിശ്ചിത തുക (ഉദാഹരണത്തിന് ₹𝟮𝟬𝟬𝟬) അവർക്കായി മാസത്തിൽ മാറ്റിവെക്കാം. ആ പരിധിക്കുള്ളിൽ അവർക്ക് നിങ്ങളുടെ അനുവാദം കാത്തുനിൽക്കാതെ തന്നെ പണം നൽകാം.

💸 𝗔𝗽𝗽𝗿𝗼𝘃𝗲 𝗘𝘃𝗲𝗿𝘆 𝗣𝗮𝘆𝗺𝗲𝗻𝘁: അവർ പണമടയ്ക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വരും. നിങ്ങൾ അത് അംഗീകരിച്ചാൽ മാത്രമേ പണം കൈമാറ്റം ചെയ്യപ്പെടൂ.

ഒരു സെക്കൻഡറി യൂസർ (കുട്ടി അല്ലെങ്കിൽ സുഹൃത്ത്) എന്ന നിലയിൽ ഒരാളെ ചേർക്കുമ്പോൾ പരമാവധി ₹𝟭𝟱,𝟬𝟬𝟬 വരെയേ പ്രതിമാസ ലിമിറ്റ് നൽകാൻ സാധിക്കൂ. അവരുടെ ചിലവുകൾ നിങ്ങൾക്ക് കൃത്യമായി ട്രാക്ക് ചെയ്യാനും സാധിക്കും.

നിങ്ങളുടെ 𝗚𝗼𝗼𝗴𝗹𝗲 𝗣𝗮𝘆 ആപ്പ് തുറക്കുക. പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്ത് '𝗨𝗣𝗜 𝗖𝗶𝗿𝗰𝗹𝗲' എന്ന ഓപ്ഷൻ തിരഞ്ഞടുക്കുക. അവിടെ '𝗔𝗱𝗱 𝗮 𝗳𝗮𝗺𝗶𝗹𝘆 𝗺𝗲𝗺𝗯𝗲𝗿 𝗼𝗿 𝗳𝗿𝗶𝗲𝗻𝗱' എന്നതിൽ പോയി ആരെയാണോ ചേർക്കേണ്ടത് അവരുടെ കോൺടാക്റ്റ് നമ്പർ നൽകുക. ലിമിറ്റ് നിശ്ചയിച്ച ശേഷം അവർക്ക് ഇൻവിറ്റേഷൻ അയയ്ക്കുക. അവർ അത് സ്വീകരിക്കുന്നതോടെ സേവനം ലഭ്യമാകും.

കുട്ടികൾക്ക് പണം കൈകാര്യം ചെയ്യാൻ പഠിപ്പിക്കാനും, അതേ സമയം അനാവശ്യ ചിലവുകൾ നിയന്ത്രിക്കാനും ഈ ഓപ്ഷൻ വളരെ ഉപകാരപ്രദമാണ്.

ബാങ്കുകളുടെ മിനിമം ബാലൻസ് പിഴക്കെതിരെ ഒരു മലയാളിയുടെ നിയമപോരാട്ടം.മിനിമം ബാലൻസ് ഇല്ലെന്ന പേരിൽ ബാങ്കുകൾ പിഴ ഈടാക്കുന്നത്...
17/02/2026

ബാങ്കുകളുടെ മിനിമം ബാലൻസ് പിഴക്കെതിരെ ഒരു മലയാളിയുടെ നിയമപോരാട്ടം.

മിനിമം ബാലൻസ് ഇല്ലെന്ന പേരിൽ ബാങ്കുകൾ പിഴ ഈടാക്കുന്നത് സാധാരണക്കാരെ ഏറെ ബാധിച്ചിരുന്ന വിഷയമാണ്. ഈ രീതിക്കെതിരെ ശബ്ദമുയർത്തി മാറ്റം കൊണ്ടുവന്നത് തിരുവനന്തപുരം സ്വദേശിയായ പരമേശ്വര കൃഷ്ണയ്യർ ആണ്.സ്വന്തം അധ്വാനഫലം ബാങ്കിലിടുമ്പോൾ, മിനിമം ബാലൻസ് ഇല്ലെന്ന പേരിൽ അത് ബാങ്ക് തന്നെ പിഴയായി ഈടാക്കുന്നത് എത്രത്തോളം ക്രൂരമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ അനീതിക്കെതിരെ പൊരുതി വിജയിച്ച ഒരു തിരുവനന്തപുരം സ്വദേശിയുടെ കഥയാണിത്....
ബാംഗ്ലൂരിൽ സ്ഥാപനം നടത്തുന്ന അദ്ദേഹം ജീവനക്കാർക്ക് ശമ്പളം ബാങ്ക് അക്കൗണ്ടിലൂടെ നൽകാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. മിനിമം ബാലൻസ് ഇല്ലാത്തതിനാൽ ബാങ്ക് പിഴ ഈടാക്കുന്നതുകൊണ്ട്, തൊഴിലാളികൾ ശമ്പളം നേരിട്ട് നൽകണമെന്ന് ആവശ്യപ്പെട്ടു. കുറഞ്ഞ വരുമാനമുള്ളവരുടെ അക്കൗണ്ടിൽ നിന്ന് തന്നെ പിഴ ഈടാക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് അവിടെ നിന്നുയർന്നത്

ഇതിനെതിരെ ആദ്യം ആദ്യം അദ്ദേഹം ആർബിഐയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു 🙂
തുടർന്ന് 2024 ഏപ്രിലിൽ ലോക്സഭാ സ്പീക്കർക്ക് വിശദമായ പരാതി നൽകി.
പൊതുമേഖലാ ബാങ്കുകൾ കഴിഞ്ഞ വർഷങ്ങളിൽ ആയിരക്കണക്കിന് കോടി രൂപ മിനിമം ബാലൻസ് പിഴയായി ഈടാക്കിയതായി പരാതിയിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ പൊതുമേഖലാ ബാങ്കുകൾ മാത്രം 8,170 കോടി രൂപ പിഴയിനത്തിൽ ഈടാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർലമെന്ററി പെറ്റീഷൻ കമ്മിറ്റി ഈ പരാതി ഗൗരവമായി എടുക്കുകയും ധനമന്ത്രാലയത്തെ വിളിപ്പിച്ചു തെളിവെടുപ്പ് നടത്തുകയും ചെയ്തു. പണമില്ലാത്തവനെ ശിക്ഷിക്കുന്ന ഈ രീതി അവസാനിപ്പിക്കണമെന്ന് സമിതി ശക്തമായി ശുപാർശ ചെയ്തു.

ഇതിന്റെ ഫലമായി എസ്.ബി.ഐ (SBI) ഉൾപ്പെടെയുള്ള ആറോളം പ്രമുഖ പൊതുമേഖലാ ബാങ്കുകൾ മിനിമം ബാലൻസ് പിഴ ഈടാക്കുന്നത് നിർത്തലാക്കി. ഒരു മലയാളിയുടെ നിശ്ചയദാർഢ്യം ഇന്ന് ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണക്കാർക്ക് വലിയൊരു സാമ്പത്തിക ആശ്വാസമായി മാറിയിരിക്കുകയാണ്.

ഒരു സാധാരണക്കാരന്റെ ഇടപെടൽ വലിയൊരു ചർച്ചക്കും മാറ്റത്തിനും കാരണമായി.
#മലയാളീ

പശ്ചിമഘട്ടത്തിൻ്റെ കാവലാൾ ഓർമ്മയായി.ആദരാഞ്ജലികൾ🙏🙏🙏❤️❤️
08/01/2026

പശ്ചിമഘട്ടത്തിൻ്റെ കാവലാൾ ഓർമ്മയായി.

ആദരാഞ്ജലികൾ🙏🙏🙏❤️❤️

അമ്മയ്ക്കും ആ ചേട്ടനും ഒന്നിച്ചു കിടക്കണമെന്ന് പറഞ്ഞ് ഒരു മുറിയില്‍ കയറി, ഞാൻ അപ്പോൾ  അവരുടെ നടുവില്‍ കയറിക്കിടന്നു: 12 ...
16/11/2025

അമ്മയ്ക്കും ആ ചേട്ടനും ഒന്നിച്ചു കിടക്കണമെന്ന് പറഞ്ഞ് ഒരു മുറിയില്‍ കയറി, ഞാൻ അപ്പോൾ അവരുടെ നടുവില്‍ കയറിക്കിടന്നു: 12 വയസുകാരനെ ക്രൂരമായി മർദിച്ചു അമ്മയും ആൺ സുഹൃത്തും

കൊച്ചിയിൽ അമ്മയിൽ നിന്നും ആൺ സുഹൃത്തിൽ നിന്നും 12 കാരന് ക്രൂര മർദ്ദനം.

അമ്മ ആണ്‍സുഹൃത്തിനൊപ്പം കിടക്കുന്നത് എതിര്‍ത്തതിന് ആണ് മകന് ക്രൂരമര്‍ദനം നേരിട്ടത്.

ആണ്‍സുഹൃത്തിന്റെയും അമ്മയുടേയും മര്‍ദനമേറ്റ 12കാരന്‍ ആശുപത്രിയില്‍ ചികിത്സ തേടി.

മകന്റെ പരാതിയില്‍ കേസെടുത്ത എളമക്കര പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്.-

വേര്‍പിരിഞ്ഞു താമസിക്കുന്ന മാതാപിതാക്കള്‍ക്കൊപ്പം ഇടക്കിടെ മാറിമാറിയാണ് കുട്ടി താമസിക്കാറുളളത്.

കുറച്ചു നാളുകൾ ആയി അമ്മക്ക് ഒപ്പമാണ് കുട്ടി താമസിക്കുന്നത്.

എന്നാല്‍ അടുത്ത കാലത്താണ് അമ്മയുടെ ആണ്‍സുഹൃത്ത് വീട്ടിലെത്തുന്നത്. ഇയാൾ വീട്ടിൽ വരുന്നതിനെ കുട്ടി എതിർത്തിരുന്നു.

ഇതേ തുടർന്ന് അമ്മയും ആൺ സുഹൃത്തും ചേർന്ന് കുട്ടിയെ മര്‍ദിക്കുകയും ദേഹത്താകെ മാന്തിപ്പൊളിക്കുകയുമായിരുന്നു.

ഏഴാംക്ലാസ് വിദ്യാര്‍ഥിയായ കുട്ടി പറയുന്നത് ഇതാണ്– ‘താനെന്നും അമ്മയുടെ ഒപ്പമാണ് കിടക്കുന്നത്, ആ ചേട്ടന്‍ ഇടയ്ക്കിടെ വീട്ടില്‍ വരുമായിരുന്നു, ഒരാഴ്ച മുന്‍പ് ഒന്നിച്ചു താമസിക്കാന്‍ തുടങ്ങി, എനിക്കത് ഇഷ്ടപ്പെട്ടില്ല, ആദ്യം ഞാനൊന്നും പറഞ്ഞില്ല, കഴിഞ്ഞ ദിവസം അവര്‍ക്ക് ഒന്നിച്ചു കിടക്കണമെന്ന് പറഞ്ഞ് ഒരു മുറിയില്‍ കയറി.

ഞാന്‍ അവരുടെ നടുവില്‍ കയറിക്കിടന്നു, ചേട്ടനോട് മാറാന്‍ പറഞ്ഞപ്പോള്‍ തയ്യാറായില്ല, അവരെ തൊട്ടാല്‍ എന്നെ അടിക്കുമെന്ന് പറഞ്ഞു, ഞാന്‍ അവിടെത്തന്നെ കിടന്നു, അമ്മയെ പിടിച്ച് അടുത്ത മുറിയില്‍ കിടക്കാമെന്ന് പറഞ്ഞു, അപ്പോള്‍ ആ ചേട്ടന് ദേഷ്യം വന്നു, അയാള്‍ തന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച് ബാത്റൂമിന്റെ ഡോറില്‍ ചേര്‍ത്തുനിര്‍ത്തി മര്‍ദിച്ചു, ഇതെല്ലാം കണ്ടിട്ടും അമ്മ ഒന്നും മിണ്ടിയില്ല, എന്നെ ചവിട്ടി താഴെയിട്ടു, എന്നിട്ടും അമ്മ ഒരക്ഷരം മിണ്ടിയില്ലെന്നും കുട്ടി പറയുന്നു.

തുടര്‍ന്ന് അമ്മ തന്റെ നെഞ്ചില്‍ മാന്തി മുറിവേല്‍പ്പിച്ചെന്നും കുട്ടി പറയുന്നു. വയറിനു മുകളിലായി ആഴത്തില്‍ നഖക്ഷതമേറ്റ പാടുകളുമുണ്ട്,

കുഞ്ഞ് ഇപ്പോള്‍ പിതാവിന്റെ സംരക്ഷണത്തിലാണ ്കഴിയുന്നത്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയും യുട്യൂബ് ചാനല്‍ അവതാരകയുമാണ് അമ്മ. ആണ്‍സുഹൃത്ത് യുട്യൂബ് ചാനലിലെ സഹപ്രവര്‍ത്തകനാണ്.

കുടുംബ ബന്ധത്തെപറ്റി നവമാധ്യമങ്ങളിലൂടെ സംസാരിക്കുന്ന ദമ്പതികൾ തമ്മിലടിച്ചു.. ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരാ...
12/11/2025

കുടുംബ ബന്ധത്തെപറ്റി നവമാധ്യമങ്ങളിലൂടെ സംസാരിക്കുന്ന ദമ്പതികൾ തമ്മിലടിച്ചു.. ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ മാരിയോ ജോസഫ്, ഭാര്യ ജീജി മാരിയോ എന്നിവരാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ ചാലക്കുടി പൊലീസ് ഭാര്യ ജീജിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്തു...

ഭാര്യയെ സെറ്റ് ടോപ് ബോക്‌സ് കൊണ്ട് തലയ്ക്കടിച്ച് പരിക്ക് ഏല്‍പ്പിച്ചെന്നും, തന്റെ 70000 രൂപയുടെ മൊബൈൽ ഫോൺ ഭാർത്താവ് മാരിയോ ജോസഫ് നശിപ്പിച്ചെന്നും ഭാര്യയുടെ പരാതിയിൽ പറയുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. കുറ്റം തെളിഞ്ഞാൽ ഒരു മാസം തടവോ അയ്യായിരം രൂപ വരെ പിഴയോ ആണ് ശിക്ഷ ലഭിക്കുക.

ദാമ്പത്യ ബന്ധങ്ങളെക്കുറിച്ചുള്ള തങ്ങളുടെ പ്രസംഗങ്ങളിലൂടെയും വിഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയരായവരാണ് മാരിയോയും, ഭാര്യ ജീജിയും. ദമ്പതികൾ തമ്മിലുള്ള സ്നേഹത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും അവർ നിരന്തരം സംസാരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, ഇവർ തമ്മിൽ വഴക്കുണ്ടാവുകയും പൊലീസ് ഇടപെടേണ്ടി വരികയും ചെയ്ത സംഭവം ആളുകൾ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്...

MLA റോജി എം ജോണിന് മാംഗല്യം !കൊച്ചി ∙ അങ്കമാലി എംഎൽഎയും  കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം.ജോണിന്റെ വിവാഹം ...
26/10/2025

MLA റോജി എം ജോണിന് മാംഗല്യം !

കൊച്ചി ∙ അങ്കമാലി എംഎൽഎയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം.ജോണിന്റെ വിവാഹം നിശ്ചയിച്ചു. കാലടി മാണിക്യമംഗലം സ്വദേശിയും യുവ സംരംഭകയും ആയ ലിപ്‌സിയാണ് വധു. ഇന്റീരിയർ‌ ഡിസൈനറാണ് ലിപ്‌സിയാണ് വധു. ഇന്റീരിയർ‌ ഡിസൈനറാണ് ലിപ്സി. തിങ്കളാഴ്ച കാലടി മാണിക്യമംഗലം പള്ളിയിൽ വച്ചാണ് മനസമ്മതം നടക്കുക. അങ്കമാലി ബസിലിക്ക പള്ളിയിൽ വച്ച് ഈ മാസം ഒക്ടോബർ 29 നാണ് വിവാഹം

ഒക്ടോബർ 29ന് അങ്കമാലി സെൻറ് ജോർജ് ബസിലിക്കയിൽ വച്ചാണ് വിവാഹം നടക്കുക

ബത്ലഹേമിൻ്റെ അഭയദീപമണഞ്ഞു...സമൂഹത്തിൻ്റെ ഓരങ്ങളിലേക്ക് തഴയപ്പെട്ട ആയിരങ്ങൾക്ക് അത്താണിയും അഭയവുമായിത്തീർന്ന കൂവപ്പടി ബത്...
18/10/2025

ബത്ലഹേമിൻ്റെ അഭയദീപമണഞ്ഞു...

സമൂഹത്തിൻ്റെ ഓരങ്ങളിലേക്ക് തഴയപ്പെട്ട ആയിരങ്ങൾക്ക് അത്താണിയും അഭയവുമായിത്തീർന്ന കൂവപ്പടി ബത്‌ലഹേം അഭയഭവൻ്റെ എല്ലാമെല്ലാമായ മേരിച്ചേച്ചി നിത്യതയിലേക്ക് മറഞ്ഞു

സമൂഹത്തിൻ്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളി മാറ്റപ്പെട്ടിരുന്ന ആരോരുമില്ലാത്ത മാനസികാസ്വസ്ഥ്യമുള്ള ആയിരക്കണക്കിന് പേർക്ക് അമ്മയായ് മാറിയ പെരുമ്പാവൂർ, കൂവപ്പടി അഭയഭവൻ്റെ മേരി - മേരിയമ്മ (മേരി എസ്തപ്പാൻ ) നിര്യാതയായി.

വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ടു മാസങ്ങൾ മുമ്പ് അഭയഭവൻ്റെ ഒരാവശ്യവുമായി തിരുവനന്തപുരത്തേക്ക് പോകുന്ന വഴിയിൽ അടൂരിൽ വച്ചുണ്ടായ കാറപകടത്തിൽ ഗുരുതര പരിക്ക് പറ്റി അടൂരിലും തുടർന്ന് എറണാകുളത്തും ചികിത്സയിലായിരുന്നു.

കൂവപ്പടി ഗ്രാമത്തിൽ മൂന്ന് മക്കളുടെ മാതാവായി ഒരു വീട്ടമ്മയായി ഒതുങ്ങിക്കഴിഞ്ഞിരുന്ന മേരി എസ്തപ്പാൻ ഒരു നിയോഗം പോലെ തെരുവിൽ തള്ളപ്പെട്ടിരുന്ന രോഗിയായ ഒരു എൺപത് വയസ്സുകാരന് ഭക്ഷണം വാങ്ങിക്കൊടുത്ത് വീട്ടിലേക്ക് കൊണ്ട് വന്ന് തുടങ്ങിയ കാരുണ്യത്തിൻ്റെ സുവിശേഷ പ്രവർത്തിയാണ് ഇന്ന് അഞ്ഞൂറോളം അശരണരെ സംരക്ഷിക്കുന്ന പ്രസ്ഥാനമായി മാറിയത്.
2018 കേരള ഗവൺമെൻറ് മഹിളാരത്നം പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്

രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് പോട്ട ധ്യാനകേന്ദ്രത്തിലെ വൈദികരുടെ ഉപദേശത്താൽ അശരണരായ മൂന്ന് കുഞ്ഞുങ്ങൾക്ക് അഭയമേകി അരംഭിച്ച അഭയ ഭവൻ്റെ സ്ഥാപകയാണ് അന്തരിച്ച ശ്രീമതി മേരി. അസുഖങ്ങളാൽ തിരസ്ക്കരിക്കപ്പെട്ടവർ, മാനസിക വൈകല്യത്താൽ തെരുവിൽ അനാഥരായി അലഞ്ഞുനടക്കുന്നവർക്ക് ഒരു അഭയ കേന്ദ്രമായിരുന്നു അഭയഭവൻ. നിലവിൽ അനേകം അന്തേവാസികൾ അവിടെ സന്തോഷത്തേടെ വസിക്കുന്നു. സമൂഹത്തിലെ പല ഉന്നത സ്രേണിയിൽ നിന്നും അഭയഭവൻ്റെ കാരുണ്യ പ്രവൃത്തിയെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

അനാഥരായ അനേകായിരങ്ങളുടെ മുറിവുകൾ കെട്ടിയും, കണ്ണുനീർ ഒപ്പിയും, ഭക്ഷണം വാരി കൊടുത്തും, സ്വസഹോദര സഹോദരിമാരെപ്പോലെ അവരെ ശ്രുശ്രൂക്ഷിച്ചും സ്നേഹിച്ചും അവർ മേരി അമ്മ എന്ന പേരിൽ ആദരവോടെ കാണുന്ന മേരിയമ്മയ്ക്ക്, സാമൂഹികകാരുണ്യ പ്രവർത്തനത്തെ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ മേരി എസ്തപ്പാന്

കണ്ണീരോടെ വിട

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; കേന്ദ്രത്തിനും കേരളത്തിനും തമിഴ്‌നാടിനും സുപ്രീംകോടതി നോട്ടീസ്ബ്രിട്ടീഷുകാരുടെ കാലത്ത...
14/10/2025

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; കേന്ദ്രത്തിനും കേരളത്തിനും തമിഴ്‌നാടിനും സുപ്രീംകോടതി നോട്ടീസ്

ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ അണക്കെട്ടിന് സമീപം 10 ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്നുണ്ടെന്ന് കാണിച്ച് സേവ് കേരള ബ്രിഗേഡ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.130 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്

Address

Angamaly

Website

Alerts

Be the first to know and let us send you an email when Famous News around the world posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Famous News around the world:

Share