HIT team MEDIA

HIT team MEDIA വാർത്തകൾ സത്യസന്ധതയോടെ നിങ്ങളിലേയ്ക്ക്, ഞങ്ങൾക്ക് പക്ഷം ഇല്ല പക്ഷപാതവും ഇല്ല, ഉള്ളത് ജനപക്ഷം മാത്രം..

08/01/2023

ഒരു കോടി ഒപ്പ് ശേഖരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കല്ലമ്പലം ജംഗ്ഷനിൽ നാളെ (തിങ്കളാഴ്ച) വൈകുന്നേരം 4 മണിക്ക്.

കല്ലമ്പലം ജംഗ്ഷനിൽ കൊല്ലത്തേയ്ക്കുള്ള ബസ്സ് സ്റ്റോപ്പിന് സമീപമാണ് പരിപാടി നടക്കുന്നത്.
എല്ലാ സമര പ്രവർത്തകരും 4 മണിക്ക് എത്തിച്ചേരുക.

ഒരു കോടി ഒപ്പ് ശേഖരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കല്ലമ്പലം ജംഗ്ഷനിൽ വെച്ച് ജോസഫ് സി മാത്യു സാർ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെ നേതാക്കൾ പങ്കെടുക്കും. എല്ലാ സമരസമിതി നേതാക്കളും പ്രവർത്തകരും പങ്കെടുക്കുക.

കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി
തിരുവനന്തപുരം

ദഫ്മുട്ട് , HS വിഭാഗത്തിൽ A ഗ്രെഡ് നേടിയ കടുവയിൽ KTCT സ്‌കൂൾ ടീം..!
08/01/2023

ദഫ്മുട്ട് , HS വിഭാഗത്തിൽ A ഗ്രെഡ് നേടിയ കടുവയിൽ KTCT സ്‌കൂൾ ടീം..!

08/01/2023

ഗതാഗതം തടസ്സപ്പെടും.

തമ്പാനൂർ ഭാഗത്തുള്ള എസ്.എസ് കോവിൽ റോഡിന് കുറുകെ കലുങ്ക് നിർമ്മിക്കേണ്ടതിനാൽ ജനുവരി 9 മുതൽ 26 വരെ ഈ റോഡുകളിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു.
എസ്.എസ് കോവിൽ റോഡ് വഴി പോകേണ്ട വാഹനങ്ങൾ ഹൗസിംഗ് ബോർഡ്- മാഞ്ഞാലിക്കുളം തമ്പാനൂർ റോഡ് വഴിയോ ഹൗസിംഗ് ബോർഡ്- മോഡൽ സ്കൂൾ ജംഗ്ഷൻ,അരിസ്റ്റോ ജംഗ്ഷൻ- തമ്പാനൂർ റോഡ് വഴിയോ കടന്നുപോകേണ്ടതാണെന്ന് പൊതുമരാമത്ത് റോഡ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു..!

*ഒന്നാംറാങ്കുകാരിക്ക് DYFIയുടെ അനുമോദനം*  എല്ലായ്പ്പോഴും തങ്ങളുടെ യൂണിറ്റ് പ്രദേശത്തുള്ള കലാകായിക വിദ്യാഭ്യാസ മേഖലകളിൽ ഉ...
08/01/2023

*ഒന്നാംറാങ്കുകാരിക്ക് DYFIയുടെ അനുമോദനം*

എല്ലായ്പ്പോഴും തങ്ങളുടെ യൂണിറ്റ് പ്രദേശത്തുള്ള കലാകായിക വിദ്യാഭ്യാസ മേഖലകളിൽ ഉന്നതവിജയംനേടുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് മുന്നോട്ടുള്ള യാത്രയിൽ പ്രോത്സാഹനമാകുംവിധം അനുമോദനപരിപാടികൾ സംഘടിപ്പിക്കുന്നതിൽ ഒരു മാതൃകയാണ് DYFI മാവിൻമൂട് അലക്കുളം യൂണിറ്റിലെ സഖാക്കൾ.

കേരളാസർവ്വകലാശാലയിൽ നിന്ന് *BA English Language&Literature* വിഭാഗം പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്തമാക്കി മാവിൻമൂട് പ്രദേശത്തിന്റെ യശസ്സുയർത്തിയ ദർശനയ്ക്ക് DYFI മാവിന്മൂട് അലക്കുളം യൂണിറ്റ് അനുമോദനപരിപാടി സംഘടിപ്പിച്ചു.
ഇന്ന് 08.01.2023 ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് ദർശനയുടെ വസതിയിൽ നടന്ന പരിപാടിയിൽ ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സ:പ്രിയങ്കാ ബിറിൽ മുഖ്യഅഥിതിയായി എത്തി ദർശനയെ അനുമോദിച്ചു.
CPIM വർക്കല ഏരിയ കമ്മിറ്റി അംഗം സ :K.P. മനീഷ്, CPIM ചെമ്മരുതി ലോക്കൽ കമ്മിറ്റി സെന്റർ അംഗം സ: ഷിനു ശശിധരൻ, DYFI ഒറ്റൂർ മേഖലാ ജോയിൻസെക്രട്ടറി സഖാവ് ദീപു DYFI ഒറ്റൂർ മേഖലാ ജോയിൻസെക്രട്ടറിയും DYFI മാവിൻമൂട് അലക്കുളം യൂണിറ്റ് സെക്രട്ടറിയുമായ സ: മനീഷ് മണികണ്ഠൻ, യൂണിറ്റ് അംഗം സ :മഞ്ജിഷ് എന്നിവരെ കൂടാതെ ഒറ്റൂർ CPIM അംഗങ്ങളായ സഖാക്കൾ പ്രശോഭൻ, രാജൻ, ഷബാന,ഭരതൻ എന്നിവരും ദർശനയുടെ രക്ഷിതാക്കളും ബന്ധുക്കളും പരിപാടിയിൽ പങ്കെടുത്തു..!

08/01/2023
*സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം* തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യ...
08/01/2023

*സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം*

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാൻ ഇല്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. ഇത്തവണത്തെ വിവാദങ്ങൾ വല്ലാതെ ആശങ്ക ഉണ്ടാക്കി. നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നും പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു.

സ്കൂൾ കലാമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിർത്താൻ മുൻപ് ഒരിക്കൽ തീരുമാനിച്ചിരുന്നു. അന്ന് സർക്കാർ സമ്മർദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്. ഇനി ടെൻഡറിൽ പങ്കെടുക്കില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കി. കലോത്സവത്തിൽ താൻ മുഖ്യപാചകക്കാരനായി എത്തുന്നതിനെ ബ്രാഹ്മണ മേധാവിത്തം എന്ന് വിമ‍ർശിക്കുന്നവർ അതിൽ എത്രത്തോളം യുക്തിയുണ്ടെന്ന് കൂടി ചിന്തിക്കണമെന്നും പഴയിടം കൂട്ടിച്ചേർത്തു.

കലോത്സവത്തിന് അടുത്ത വര്‍ഷം മുതല്‍ സസ്യേതര വിഭവങ്ങള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നോണ്‍വെജ് വിളമ്പാമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയും പ്രതികരിച്ചിരുന്നു. കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ‍ർക്കാരാണെന്നും സ്കൂൾ കായിക മേളയിൽ മാംസാഹാരം വിളമ്പുന്നവർ തന്റെ സംഘത്തിൽ തന്നെ ഉണ്ടെന്നുമാണ് പഴയിടം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു..!

07/01/2023

കേരളത്തിൻ്റെ സാഹോദര്യത്തിൻ്റേയും മൈത്രിയുടേയും വിളംബരം കൂടിയായി കലോത്സവം മാറി; മുഖ്യമന്ത്രി.

അറുപത്തിയൊന്നാമത് കേരളാ സ്കൂൾ കലോത്സവം ഇന്നു കൊടിയിറങ്ങി. കലയോടുള്ള നമ്മുടെ നാടിൻ്റെ ഉത്ക്കടമായ താത്പര്യവും അർപ്പണബോധവും മേളയെ ഉജ്ജ്വലമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ സാഹോദര്യത്തിൻ്റേയും മൈത്രിയുടേയും വിളംബരം കൂടിയായി കലോത്സവം മാറി. അഞ്ചു രാപ്പകലുകൾ നീണ്ട കലോത്സവത്തിനു ആതിഥ്യമരുളുക എന്ന പ്രയാസകരമായ ദൗത്യം അതിഗംഭീരമായാണ് കോഴിക്കോട് നഗരം നിറവേറ്റിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കലോത്സവത്തിൻ്റെ നടത്തിപ്പിനു ജനങ്ങൾ മുന്നിട്ടിറങ്ങിയതോടെ നാടിൻ്റെ സ്വന്തം ആഘോഷമായി മാറുന്ന മനോഹരമായ അനുഭവമാണുണ്ടായത്. സംഘാടകരും കലോത്സവ നടത്തിപ്പിൻ്റെ ഭാഗമായ അദ്ധ്യാപക, വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടെയുള്ള എല്ലാ കൂട്ടായ്മകളും സർവോപരി കോഴിക്കോടുകാരും അഭിനന്ദനം അർഹിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൂടുതൽ പോയിൻ്റുകൾ നേടി ഒന്നാം സ്ഥാനം സ്വന്തമാക്കിയ കോഴിക്കോട് ജില്ലയ്ക്കും രണ്ടാം സ്ഥാനം പങ്കിട്ട കണ്ണൂർ ജില്ലയ്ക്കും പാലക്കാട്‌ ജില്ലയ്ക്കും അഭിനന്ദനങ്ങൾ. അതോടൊപ്പം കലോത്സവത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും അഭിനന്ദനങ്ങൾ. കലോത്സവം പകർന്നു നൽകിയ അനുഭവങ്ങൾ കലയുടെ ലോകത്ത് കൂടുതൽ ദൂരം സഞ്ചരിക്കാനും പുതിയ അറിവുകൾ നേടാനും വലിയ സംഭാവനകൾ സമൂഹത്തിനു നൽകാനും ഓരോരുത്തർക്കും പ്രചോദനവും ആത്മവിശ്വാസവും നൽകട്ടെ. അടുത്ത കലോത്സവം കൂടുതൽ മികവുറ്റതാക്കാൻ നമുക്ക് ഇപ്പോഴേ പരിശ്രമിച്ചു തുടങ്ങാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു

*മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ*

അറുപത്തിയൊന്നാമത് കേരളാ സ്കൂൾ കലോത്സവം ഇന്നു കൊടിയിറങ്ങി. കലയോടുള്ള നമ്മുടെ നാടിൻ്റെ ഉത്ക്കടമായ താല്പര്യവും അർപ്പണബോധവും മേളയെ ഉജ്ജ്വലമാക്കി. കേരളത്തിൻ്റെ സാഹോദര്യത്തിൻ്റേയും മൈത്രിയുടേയും വിളംബരം കൂടിയായി കലോത്സവം മാറി.
അഞ്ചു രാപ്പകലുകൾ നീണ്ട കലോത്സവത്തിനു ആതിഥ്യമരുളുക എന്ന പ്രയാസകരമായ ദൗത്യം അതിഗംഭീരമായാണ് കോഴിക്കോട് നഗരം നിറവേറ്റിയത്. കലോത്സവത്തിൻ്റെ നടത്തിപ്പിനു ജനങ്ങൾ മുന്നിട്ടിറങ്ങിയതോടെ നാടിൻ്റെ സ്വന്തം ആഘോഷമായി മാറുന്ന മനോഹരമായ അനുഭവമാണുണ്ടായത്. സംഘാടകരും കലോത്സവ നടത്തിപ്പിൻ്റെ ഭാഗമായ അദ്ധ്യാപക, വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടെയുള്ള എല്ലാ കൂട്ടായ്മകളും സർവോപരി കോഴിക്കോടുകാരും അഭിനന്ദനം അർഹിക്കുന്നു.
കൂടുതൽ പോയിൻ്റുകൾ നേടി ഒന്നാം സ്ഥാനം സ്വന്തമാക്കിയ കോഴിക്കോട് ജില്ലയ്ക്കും രണ്ടാം സ്ഥാനം പങ്കിട്ട കണ്ണൂർ ജില്ലയ്ക്കും പാലക്കാട്‌ ജില്ലയ്ക്കും അഭിനന്ദനങ്ങൾ. അതോടൊപ്പം കലോത്സവത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും അഭിനന്ദനങ്ങൾ. കലോത്സവം പകർന്നു നൽകിയ അനുഭവങ്ങൾ കലയുടെ ലോകത്ത് കൂടുതൽ ദൂരം സഞ്ചരിക്കാനും പുതിയ അറിവുകൾ നേടാനും വലിയ സംഭാവനകൾ സമൂഹത്തിനു നൽകാനും ഓരോരുത്തർക്കും പ്രചോദനവും ആത്മവിശ്വാസവും നൽകട്ടെ. അടുത്ത കലോത്സവം കൂടുതൽ മികവുറ്റതാക്കാൻ നമുക്ക് ഇപ്പോഴേ പരിശ്രമിച്ചു തുടങ്ങാം...!

ആറ്റിങ്ങൽ: ആലംകോട് മെഹന്തിയിൽ ഡി ഇമാമുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കബറടക്കം  നാളെ (8-1-22 ഞായർ ) രാവിലെ 9 മണിക്ക...
07/01/2023

ആറ്റിങ്ങൽ: ആലംകോട് മെഹന്തിയിൽ ഡി ഇമാമുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു.

കബറടക്കം നാളെ
(8-1-22 ഞായർ ) രാവിലെ 9 മണിക്ക് ആലംകോട് ജുമാഅത്തിൽ .

ശാരീരികാസ്വസ്ഥതയെത്തുടർന്ന് KTCT ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്ന് രാത്രി 9 മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

ആലംകോട് ജമാഅത്തിന്റെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു .

KSRTC യിൽ ATO ആയാണ് വിരമിച്ചത്.

AlTUC നേതൃത്വത്തിലുള്ള എംബ്ലോയീസ് യൂണിയന്റെ സംസ്ഥാന ഭാരവാഹിയായിരുന്നു.

സി പി ഐ ആറ്റിങ്ങൽ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഇമാമുദ്ദീൻ ആറ്റിങ്ങൽ നഗരസഭയിൽ ഒന്നാം വാർഡ് കൗൺസിലറായി പ്രവർത്തിച്ചിരുന്നു..

സൗമ്യസ്വഭാവക്കാരനും എല്ലാവരോടും മാന്യമായി പെരുമാറുകയും ചെയ്തിരുന്ന അദ്ദേഹത്തോട് പരിചയക്കാർക്കെല്ലാം സ്നേഹവും ബഹുമാനവുമായിരുന്നു.

KSRTC യിലും എല്ലാവർക്കും ഇഷ്ടമുള്ളയാളായിരുന്നു ഇമാമുദ്ദീനെന്ന് സഹപ്രവർത്തകർ അനുസ്മരിക്കുന്നു .

ഭാര്യ : സീനത്ത് .. മക്കൾ: ലാരിഷ് ഇമാം , ഷെലൻ ഇമാം ... മരുമക്കൾ : അനീഷ , രിഹാന...!

തൃക്കാക്കര കൂട്ട ബലാത്സംഗം, സി.ഐ. സുനുവിനെതിരേ തെളിവില്ലെന്ന് പോലീസ് റിപ്പോർട്ട്.കാക്കനാട്: തൃക്കാക്കര പീഡനക്കേസിലെ പ്രത...
07/01/2023

തൃക്കാക്കര കൂട്ട ബലാത്സംഗം, സി.ഐ. സുനുവിനെതിരേ തെളിവില്ലെന്ന് പോലീസ് റിപ്പോർട്ട്.

കാക്കനാട്: തൃക്കാക്കര പീഡനക്കേസിലെ പ്രതി കോഴിക്കോട് കോസ്റ്റല്‍ സി.ഐ പി.ആര്‍. സുനുവിനെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട്. സിറ്റി പൊലീസ് കമീഷണര്‍ മുമ്പാകെ തൃക്കാക്കര എ.സി.പി പി.വി. ബേബിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

സുനുവിനെതിരേ ശാസ്ത്രീയവും അല്ലാതെയുമുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
പകര്‍പ്പ് ഡി.ജി.പിക്ക് കൈമാറി. രണ്ടുമാസം മുമ്പ് തൃക്കാക്കര എ.സി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഡി.ജി.പിക്ക് കൈമാറിയത്.

കഴിഞ്ഞ നവംബറിലാണ് സുനു ഉൾപ്പെടുന്ന സംഘം തന്നെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി എന്ന് തൃക്കാക്കര സ്വദേശിനി പരാതി നൽകിയത്..!

വരാപ്പുഴ: വരാപ്പുഴ ഒളനാട്ടിലെ തമിഴ് കുടുംബത്തിന്‍റെ തിരോധാനത്തിന് പിന്നിൽ മുനമ്പം മനുഷ്യക്കടത്താണെന്ന് പോലീസ്. തമിഴ്നാട്...
07/01/2023

വരാപ്പുഴ: വരാപ്പുഴ ഒളനാട്ടിലെ തമിഴ് കുടുംബത്തിന്‍റെ തിരോധാനത്തിന് പിന്നിൽ മുനമ്പം മനുഷ്യക്കടത്താണെന്ന് പോലീസ്. തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശി ചന്ദ്രനും ഭാര്യയും മക്കളുമടക്കം ഏഴു പേര്‍ മുനമ്പത്ത് ബോട്ടില്‍ പോയിരുന്നതായി ബന്ധുക്കളില്‍നിന്നു വരാപ്പുഴ പോലീസിന് വിവരം ലഭിച്ചു.

കൊച്ചിയില്‍ വസ്ത്രവ്യാപാര കച്ചവടം നടത്തിയിരുന്ന തമിഴ്നാട് സ്വദേശി ചന്ദ്രനെയും കുടുംബത്തെയുമാണ് കാണാതായത്. 2018ല്‍ ആലങ്ങാട് പഞ്ചായത്തിലെ ഒളനാട് ഭാഗത്തു ചന്ദ്രൻ ഏഴു സെന്‍റ് സ്ഥലം വാങ്ങിയിരുന്നു. ഇവിടെ വീടു പണിയും ആരംഭിച്ചിരുന്നു. എന്നാൽ ഓഗസ്റ്റില്‍ പ്രളയമുണ്ടായതോടെ നിലച്ചു. ഇപ്പോൾ 2,500 സ്ക്വയര്‍ ഫീറ്റ് വരുന്ന വീടും കാറും കാടുകയറിയ സ്ഥിതിയിലാണ്.

നാട്ടില്‍ പോയി ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങി വരാമെന്നു പറഞ്ഞു പോയ ചന്ദ്രനും കുടുംബത്തെക്കുറിച്ച്‌ പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല. വീടിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ടു ചന്ദ്രന്‍റെ കൈയില്‍ നിന്നു പണം ലഭിക്കാനുണ്ടെന്നു കാണിച്ചുള്ള ഒരു പരാതി പോലീസില്‍ ലഭിച്ചിട്ടുണ്ട്.
പോലീസ് ഒളനാട്ടിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു..!

കൊല്ലം: റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. നേരത്തെ കസ്റ്റഡിയിലെടുത്ത നാസു (...
07/01/2023

കൊല്ലം: റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. നേരത്തെ കസ്റ്റഡിയിലെടുത്ത നാസു (24) വാണ് കൊലപാതകം നടത്തിയത്.
ബലാത്സംഗ ശ്രമത്തിനിടയിലാണ് യുവതി മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

കൊല്ലം ബീച്ചില്‍ നിന്നും യുവതിയെ തന്ത്രപൂര്‍വം റെയില്‍വേ കോട്ടേഴ്സിലേക്ക് എത്തിക്കുകയായിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണും പണവും പ്രതി കവര്‍ന്നതായും പൊലീസ് പറഞ്ഞു.

തുടർന്ന് മരണം തീർച്ചപ്പെടുത്താനായി ബ്ലേഡുമായി എത്തി മുറിവുകൾ ഉണ്ടാക്കി.
കഴിഞ്ഞ ദിവസമാണ് ചെമ്മാമുക്കില്‍ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ നിന്ന് യുവതിയുടെ നഗ്നമായ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.

ഡിസംബര്‍ 29നാണ് മുപ്പത്തിരണ്ടുകാരിയായ കേരളാപുരം സ്വദേശിയെ കാണാതാകുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
യുവതിയുടെ മൊബൈലുമായി പൊലീസിനു മുന്നില്‍ കുടുങ്ങിയ നാസുവിനെ കസ്റ്റഡിയിലെടുത്തു.

ലൈംഗിക ബന്ധത്തിനിടെ അപസ്മാരം വന്ന യുവതിയെ ഉപേക്ഷിച്ചു പോവുകയായിരുന്നു പ്രതി നാസു പൊലീസിന് മൊഴി നല്‍കിയത്. കൂടുതല്‍ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്..!

07/01/2023

കോൺഗ്രസ് വിട്ടത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം'; ഗുലാം നബിക്കൊപ്പം പാര്‍ട്ടി വിട്ട 17 പേര്‍ മടങ്ങിയെത്തി.

ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട 17 പേര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തി. ദില്ലിയില്‍ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. പാർട്ടി വിട്ടവർ തറവാട്ടിലേക്ക് തിരികെ വകയാണ്, സന്തോഷത്തിന്‍റെ നിമിഷങ്ങളണിതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. കൂടുതൽ ആളുകളെ ഭാരത് ജോഡോ യാത്ര കോൺഗ്രസിലേക്ക് അടുപ്പിക്കുന്നുണ്ട്. പോയവർ ഇനിയും തിരികെ വരും, സമാന മനസ്കരായ പാർട്ടികളും പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസിനൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീർ മുൻ ഉപമുഖ്യമന്ത്രി, മുൻ പി സി സി അധ്യക്ഷൻ, എം എൽ മാരടക്കം 17 പേരാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കോൺഗ്രസ് വിട്ടതെന്ന് കശ്മീര്‍ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് പറഞ്ഞു. തെറ്റുകൾ ആർക്കും സംഭവിക്കാം. അത് തിരുത്തി തിരികെ വന്നു. പാർട്ടിയോടും ജനങ്ങളോടും മാപ്പെന്ന് മുൻ പിസിസി അധ്യക്ഷൻ പീർ സാദാ മുഹമ്മദ് സയ്യിദ് പറഞ്ഞു. ഭാരത് ജോഡോ യാത്ര പുത്തൻ പ്രതീക്ഷ നൽകുന്നുണ്ട്.
ഭാരത് ജോഡോ യാത്രയ്ക്ക് കശ്മീരിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു...!

07/01/2023

പുത്തൻവിള ശ്രീ ബാലസുബ്രമണ്യ സ്വാമി ക്ഷേത്രം ചേന്നൻകോട് ,

9 തിങ്കൾ രാവിലെ 9:30 ന് ആയില്യം ഊട്ട് ഉണ്ടായിരിക്കുന്നതാണ്..!

അറിയിപ്പ്;ആകാശവാണി തിരുവനന്തപുരം നിലയം പരിപാടികളുടെ അവതാരകരുടെ ഒരു താത്ക്കാലിക പാനൽ തയ്യാറാക്കുന്നു. സർവകലാശാല ബിരുദമാണ്...
07/01/2023

അറിയിപ്പ്;

ആകാശവാണി തിരുവനന്തപുരം നിലയം പരിപാടികളുടെ അവതാരകരുടെ ഒരു താത്ക്കാലിക പാനൽ തയ്യാറാക്കുന്നു. സർവകലാശാല ബിരുദമാണ് കുറഞ്ഞ യോഗ്യത. ഈ താത്ക്കാലിക പാനൽ തയ്യാറാക്കുന്നത് ഒരുവിധത്തിലും സ്ഥിര നിയമനത്തിനുള്ള നടപടി അല്ല. ഇതിലേയ്ക്കായി അപേക്ഷിക്കുന്നവരെ എഴുത്തുപരീക്ഷ, ശബ്ദപരിശോധന, അഭിമുഖം എന്നിവയിലൂടെ യാണ് തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വരെ ആകാശ വാണിയുടെ ആവശ്യാനുസരണം മാത്ര മായിരിക്കും ക്ഷണിക്കുക. തിരുവനന്തപുരം നഗരപരിധിയിൽ സ്ഥിരതാമസമുള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളൂ.

താല്പര്യമുള്ള അപേക്ഷകർ ആകാശവാണി യുടെ തിരുവനന്തപുരം നിലയത്തിൽ നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെട്ടാൽ വിശദവിവരങ്ങൾ അറിയാവുന്നതാണ്. രാവിലെ 11 മണി മുതൽ 3 മണിവരെ വിശദവിവരങ്ങൾക്കായി നിലയവുമായി ബന്ധപ്പെടാം.

ഈ അറിയിപ്പ് സംബന്ധിച്ച വിശദാംശങ്ങൾ ആകാശവാണി യുടെ pageലും Instagram accountലും ലഭിക്കുന്നതാണ്.

ബന്ധപ്പെടേണ്ട ഫോൺ നമ്പർ - 0471 2326340

മേൽവിലാസം : ആകാശവാണി, ഭക്തിവിലാസം റോഡ്, വഴുതക്കാട്, തിരുവനന്തപുരം - 14

അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രായം : 20 നും 50 നും ഇടയിൽ വിദ്യാഭ്യാസ യോഗ്യത : അംഗീകൃത സർവ്വകലാശാലാബിരുദം

അപേക്ഷകർക്ക് പ്രക്ഷേപണ യോഗ്യമായ ശബ്ദം, ഉച്ചാരണശുദ്ധി, മലയാള ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ്, ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ പരിജ്ഞാനം, സമകാലിക സംഭവങ്ങൾ, കല - സാഹിത്യം, സാംസ്കാരിക കാര്യങ്ങളെക്കുറിച്ച് ധാരണയും ഉണ്ടായിരിക്കണം.

അപേക്ഷാഫീസ് GST ഉൾപ്പെടെ 354 രൂപ.

ഡിമാഡ് ഡ്രാഫ്റ്റ് ആയോ ഓൺ ലൈനിലോ ഫീസ് അടയ്ക്കാം. തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മെയിൻ ബ്രാഞ്ച് അക്കൗണ്ടിലാണ് ഓൺ ലൈനിൽ തുക അടയ്ക്കേണ്ടത്.

ACCOUNT NO. 10570283721 IFSCODE SBIN0000941

DDO, ആകാശവാണി തിരുവനന്തപുരം എന്ന പേരിലാണ് ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കേണ്ടത്.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, പ്രായം, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളും അപേക്ഷാ ഫീസ് ഓൺലൈനിൽ അടച്ചതിന്റെ രേഖയോ ഡിമാൻഡ് ഡ്രാഫ്റ്റോ സഹിതം തിരുവനന്തപുരം നിലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ജനുവരി 20 ആണ്. അപേക്ഷകരുമായി നേരിട്ട് ബന്ധപ്പെടുവാനുള്ള ഫോൺ നമ്പർ സൂചിപ്പിക്കേണ്ടതാണ്,നിർബന്ധമായും അപേക്ഷയിൽ..!

2022 ലെ ഏറ്റവും വിഷമിപ്പിച്ച ചിത്രം ...ലണ്ടൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി 2022 ലെ ഏറ്റവും മികച്ച ചിത്രമായി പ്രഖ്യാപിച...
07/01/2023

2022 ലെ ഏറ്റവും വിഷമിപ്പിച്ച ചിത്രം ...

ലണ്ടൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി 2022 ലെ ഏറ്റവും മികച്ച ചിത്രമായി പ്രഖ്യാപിച്ച ബാസ്‌ക് ഫോട്ടോഗ്രാഫർ ഇഗോർ അൽതുനയുടെ ഈ ചിത്രം
നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.
ഇതാണ് ശരിക്കും ജീവിതത്തിന്റെ യാഥാർത്ഥ്യം.. മനുഷ്യരും മൃഗങ്ങളും തമ്മിൽ ഇക്കാര്യത്തിൽ വ്യത്യാസമില്ല, ഏറ്റവും ശക്തനും മിടുക്കനും എന്നും എവിടെയും അതിജയിക്കുന്നു.
അമ്മ ചത്തതറിയാതെ അമ്മയെ കെട്ടിപ്പിടിച്ചു
കിടക്കുന്ന ആ കുഞ്ഞ് വല്ലതുമറിയുന്നുണ്ടോ..!

വനിതാ ദേശീയ സമ്മേളനത്തിനിടെ ,  മുൻ പാർട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ സഹധർമ്മിണി വിനോദിനികൊടിയേരിയെ  പുതിയ പാർട്ടി...
07/01/2023

വനിതാ ദേശീയ സമ്മേളനത്തിനിടെ , മുൻ പാർട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ സഹധർമ്മിണി വിനോദിനികൊടിയേരിയെ പുതിയ പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ വി ജോയ് എം എൽ എ കണ്ടപ്പോൾ....!

വർക്കല ചെമ്മരുതി മാച്ചാരിവിളാകം വീട്ടിൽ സരോജിനിഅമ്മ അന്തരിച്ചു. 72 വയസ്സായിരുന്നു .രാജഗോപാലൻനായരുടെ ഭാര്യയാണ്. സംസ്കാരം ...
07/01/2023

വർക്കല ചെമ്മരുതി മാച്ചാരിവിളാകം വീട്ടിൽ സരോജിനിഅമ്മ അന്തരിച്ചു.
72 വയസ്സായിരുന്നു .
രാജഗോപാലൻനായരുടെ ഭാര്യയാണ്. സംസ്കാരം : നാളെ
(8 - 1 - 22 ഞായർ ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ .. മക്കൾ: അരുൺ , കിരൺ.. മരുമക്കൾ: ലക്ഷ്മി , ഗായത്രി ..!

Address

Kallambalam
Attingal
695605

Telephone

+917510903441

Website

Alerts

Be the first to know and let us send you an email when HIT team MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to HIT team MEDIA:

Share