Tea Break Views

Tea Break Views Making Public Conscience+

സംഘികൾ തൊട്ട് സകലരും ഒറ്റ രാത്രി കൊണ്ട് അമേരിക്കൻ സാമാജ്യത്വ വിരുദ്ധരായി മാറുന്ന കാഴ്ചയാണിപ്പോൾ കണ്ടുവരുന്നത് ..മൈ ഫ്രണ്...
11/08/2025

സംഘികൾ തൊട്ട് സകലരും ഒറ്റ രാത്രി കൊണ്ട് അമേരിക്കൻ സാമാജ്യത്വ വിരുദ്ധരായി മാറുന്ന കാഴ്ചയാണിപ്പോൾ കണ്ടുവരുന്നത് ..

മൈ ഫ്രണ്ട് ട്രംപിനെ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കാൻ പണിയെടുത്ത മോദിയാണ് അമേരിക്കൻ സാമ്രാജ്യത്വ വിരോധത്തിൻ്റെ മുന്നണിപ്പോരാളി!!

ഏത് മോദി ?!

ട്രംപ് ഇന്ത്യയ്ക്കെതിരായ താരിഫ് യുദ്ധം പ്രഖ്യാപിക്കുന്നതിനിടയിലും അമേരിക്കൻ കുത്തക കമ്പനിയായ ബ്ലാക് റോക്കിന് ഇന്ത്യയിൽ നോൺ ബാങ്കിംഗ് ഫിനാഷ്യൽ മേഖലയിൽ പ്രവർത്തിക്കാൻ ഒത്താശ ചെയ്തു കൊടുത്ത മോദി തന്നെ.

ആരെയാണ് മോദി പരവതാനി വിരിച്ച് സ്വീകരിക്കുന്നത് എന്നത് കൂടി അറിയണം.

12 ട്രില്യണ്‍ ഡോളര്‍ ആസ്തിയുള്ള കമ്പനിയാണ് ബ്ലാക്‌റോക്.
ഇന്ത്യന്‍ സമ്പദ്ഘടനയുടെ ആകെ വലുപ്പം 4 ട്രില്യണ്‍ ഡോളര്‍ ആണെന്നറിയുക.

രാജ്യത്തെ വന്‍കിട കോര്‍പ്പറേറ്റുകളില്‍ ഒന്നായ മുകേഷ് അംബാനിയുടെ ജിയോ എന്ന സ്ഥാപനം ജിയോഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് എന്ന പേരില്‍ ഇക്കഴിഞ്ഞ ജൂലൈ 20ന് ലിസ്റ്റഡ് കമ്പനിയായി റജിസ്റ്റര്‍ ചെയ്യുകയും ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാങ്കേതര ഫിനാഷ്യല്‍ സ്ഥാപനവും അമേരിക്കന്‍ കമ്പനിയുമായി ബ്ലാക്‌റോക്ക് എന്ന കമ്പനിയുമായി കൂട്ടുചേര്‍ന്ന്‌കൊണ്ട് ജിയോബ്ലാക്‌റോക് എന്ന പേരില്‍ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായി പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. ജൂലൈ 28നാണ് 50:50 പങ്കാളിത്തവുമായി ഒരു സംയുക്ത സംരംഭമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

ഇന്ത്യയിലെ ഇന്‍ഷ്വറന്‍സ്, മ്യൂച്ചല്‍ ഫണ്ട്, അസറ്റ് മാനേജ്‌മെന്റ് രംഗത്ത് മറ്റെല്ലാ സ്ഥാപനങ്ങളെയും അപ്രസക്തമാക്കിക്കൊണ്ടുള്ളതായിരിക്കും ഇരു കമ്പനികളുടെയും ഇടപെടല്‍.

എല്‍ഐസി പോലുള്ള ഇന്‍ഷ്വറന്‍സ് കമ്പനികളെയും, ഐഎല്‍എഫ്എസ് പോലുള്ള ബാങ്കേതര സാമ്പത്തിക സ്ഥാപനങ്ങളെയും ആസൂത്രിതമായി തകര്‍ത്തുകൊണ്ട്, ആ മേഖലയിലേക്ക് ആഗോള ഭീമന്മാരെ കുടിയിരുത്താനുള്ള നീക്കങ്ങള്‍ കഴിഞ്ഞ ഒരു ദശകക്കാലമായി നടന്നുകൊണ്ടിരിക്കുകയാണ്.

അമേരിക്കയിലടക്കം, പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ നിഴല്‍ ഗവണ്‍മെന്റ് (Shadow Government) രൂപീകരിച്ച് നയ രൂപീകരണങ്ങളില്‍ ഇടപെടുന്ന, ലാറി ഫിന്‍കിന്റെ ഉടമസ്ഥതയിലുള്ള, ബ്ലാക്‌റോക്, മെക്‌സിക്കന്‍ പെന്‍ഷന്‍ ഫണ്ടുകള്‍ മുഴുവന്‍ കയ്യടക്കിവെച്ചതിന്റെ ചരിത്രമുള്ള സ്ഥാപനമാണ്.

യുദ്ധം തകര്‍ത്തുകൊണ്ടിരിക്കുന്ന ഉക്രൈനില്‍, യുദ്ധാനന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കരാരില്‍ ഒപ്പുവെച്ച ബ്ലാക്‌റോക്കിന്റെ ഇടപെടല്‍ പല സംശയങ്ങള്‍ക്കും ഇടവരുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ സാധാരണക്കാരന്റെ പെന്‍ഷന്‍ ഫണ്ടുകള്‍ അടക്കമുള്ള 48 ട്രില്യണ്‍ ഡോളറിന്റെ ബിസിനസ്സ് സ്വപ്നവുമായി ബ്ലാക്‌റോക് ഇന്ത്യയിലേക്ക് കടന്നുവരുമ്പോള്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളോ, ബാങ്കിംഗ്, നോണ്‍ ബാങ്കിംഗ് മേഖലയിലെ ട്രേഡ് യൂണിയനുകള്‍ പോലുമോ ഇതേക്കുറിച്ച് മൗനികളായിരിക്കുകയാണ്.

രാജ്യത്തെ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സേവന മേഖലയിലേക്ക് കടന്നുവരുന്ന ബ്ലാക്‌റോക് കമ്പനി ആരാണ്? മെക്‌സിക്കോയില്‍ അടക്കം അവര്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ അവരുടെ ഇടപെടല്‍ എന്താണ്? എന്താണ് ബ്ലാക്‌റോക് രൂപീകരിക്കുന്ന ഷാഡോ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനരീതികൾ?

എന്നിവ വഴിയേ..

(ചിത്രത്തിൽ BlackRock CEO ലോറൻസ് ഡഗ്ലസ് ഫിൻകിന് മുന്നിൽ ചുരുണ്ട് കൂടി ഇരിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രി!)

K. Sahadevan

കെ കെ രമക്കെതിരായ സൈബർ ആക്രമണത്തിനെതിരെ നടത്തിയ ജനകീയ പ്രതിരോധത്തിനു നേരെ കോഴിക്കോട്ട് പോലീസ് അതിക്രമം ....പ്രതികരണവുമായ...
21/03/2023

കെ കെ രമക്കെതിരായ സൈബർ ആക്രമണത്തിനെതിരെ നടത്തിയ ജനകീയ പ്രതിരോധത്തിനു നേരെ കോഴിക്കോട്ട് പോലീസ് അതിക്രമം ....
പ്രതികരണവുമായി ആസാദ്

കെ കെ രമക്കെതിരായ സൈബർ ആക്രമണത്തിനെതിരെ നടത്തിയ ജനകീയ പ്രതിരോധത്തിനു നേരെ കോഴിക്കോട്ട് പോലീസ് അതിക്രമം ....പ്ര.....

കെ കെ രമയ്ക്ക് എതിരേ നിരന്തരമായ ആക്ഷേപങ്ങളും ആക്രമണങ്ങളുമുണ്ടാകുന്നത് എന്തുകൊണ്ടാവും? കഴിഞ്ഞ പത്തു വര്‍ഷമായി പൊതുവേദികളി...
21/03/2023

കെ കെ രമയ്ക്ക് എതിരേ നിരന്തരമായ ആക്ഷേപങ്ങളും ആക്രമണങ്ങളുമുണ്ടാകുന്നത് എന്തുകൊണ്ടാവും? കഴിഞ്ഞ പത്തു വര്‍ഷമായി പൊതുവേദികളിലും സൈബറിടങ്ങളിലും ഇപ്പോള്‍ നിയമസഭയില്‍ പോലും അവര്‍ അപമാനിക്കപ്പെടുന്നു. ആസ്ഥാന വിധവയെന്നും ടി പി ചന്ദ്രശേഖരന്റെ ചോര/ ശവം വിറ്റു ജീവിക്കുന്നവളെന്നും ഒക്കെയുള്ളത് അവര്‍ക്കെതിരേ ഉപയോഗിക്കുന്ന ഏറ്റവും മൃദുവായ പദങ്ങള്‍ മാത്രമാണ്. ജീവിത പങ്കാളിയുടെ ശരീരം കൊത്തിയരിയപ്പെട്ട ഭീകര ദൃശ്യത്തിന് സാക്ഷിയാകേണ്ടിവന്ന ഒരുവള്‍, ഈ വിധം മോബ് ലിഞ്ചിങിനും വെര്‍ബല്‍ റേപ്പിനും വിധേയമാക്കപ്പെട്ട് മറ്റെവിടെയെങ്കിലുമുണ്ടാവുമോ?

കേരളത്തിലെ ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകമായിരുന്നു ടി പി ചന്ദ്രശേഖരന്റേത്. 2012 മെയ് 4ന് ശേഷം ഇപ്പോഴും അത് സൃഷ്ടിച്ച അലകള്‍ അടങ്ങിയിട്ടില്ല. പശ്ചിമ ബംഗാളില്‍ നന്ദിഗ്രാമില്‍ നടത്തിയ കൂട്ടക്കൊല പോലെ സിപിഎമ്മിന്റെ ചരിത്രത്തിലുടനീളം ടി പി ചന്ദ്രശേഖരന്റെ രക്തം അവരെ പിന്തുടരുക തന്നെ ചെയ്യും. ചന്ദ്രശേഖരനെ അവസാനിപ്പിച്ചതുകൊണ്ട് സിപിഎം ആഗ്രഹിച്ച ഫലമല്ല ഉണ്ടായത്. ചന്ദ്രശേഖരന്‍ വീണിടത്തു നിന്ന് പതാക ഏറ്റെടുത്ത കെ കെ രമ സിപിഎമ്മിന്റെ കണക്കുകൂട്ടലുകളെ തകിടംമറിച്ചു കളഞ്ഞു. അതോടെയാണ് സിപിഎം കെ കെ രമയ്‌ക്കെതിരേ സംഘടിതാക്രമണങ്ങള്‍ കെട്ടഴിച്ചുവിട്ടത്. 'ഒരു വിധവ ഇങ്ങനെയാണോ പെരുമാറേണ്ടത്?' എന്ന ചോദ്യമാണ് തുടക്കം മുതല്‍ അവര്‍ക്കെതിരേ സിപിഎം ഉയര്‍ത്തിയത്. കെ കെ രമയ്‌ക്കെതിരേ ആക്ഷേപമുന്നയിക്കുമ്പോഴൊക്കെ സമനില തെറ്റിയ പോലെയാണ് സിപിഎം പെരുമാറിയിട്ടുള്ളത്. അപ്പോഴൊക്കെ അതിയാഥാസ്ഥിതികവും സ്ത്രീവിരുദ്ധവും അരാഷ്ട്രീയവും ജനാധിപത്യമര്യാദയ്ക്ക് നിരക്കാത്തതുമായ പദാവലികളെയാണ് അവര്‍ ആശ്രയിച്ചത്.

ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് സിപിഎം വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. നേരത്തെയും നിരവധി കൊലപാതക പരമ്പരകള്‍ സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നെങ്കിലും 'ഒരു കൊലയാളി പാര്‍ട്ടി' എന്ന മുദ്ര, മായ്ക്കാന്‍കഴിയാത്ത വിധം സിപിഎമ്മില്‍ പതിഞ്ഞത് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെയാണ്. ഇത്രയും മാരകമായ ക്ഷതം നേരിടേണ്ടി വരുമെന്ന് അവര്‍ കരുതിയതല്ല. അതിനിടവരുത്തിയത് ചന്ദ്രശേഖരന്റെ ചേതനയറ്റ ശരീരത്തിന് മുന്നില്‍ വെച്ച് ചന്ദ്രശേഖരന്റ രാഷ്ട്രീയം മുന്നോട്ടു കൊണ്ടുപോകുമെന്ന കെ കെ രമയെടുത്ത പ്രതിജ്ഞകൂടിയാണ്. ചന്ദ്രശേഖരനു ശേഷം അദ്ദേഹമുയർത്തിയ രാഷ്ട്രീയം അഖിലേന്ത്യാതലത്തിലേക്ക് വ്യാപിക്കുകയും ആർ എം പി ഐ എന്ന പേരിൽ നിരവധി സംസ്ഥാനങ്ങളിൽ ഘടകങ്ങൾ രൂപം കൊള്ളുകയും ചെയ്തു.

ടി പി ചന്ദ്രശേഖരന്റെ വഴി പിന്തുടരുമെന്ന കെ കെ രമയുടെ നിശ്ചയം കേരളം സ്വീകരിക്കുകയാണ് ചെയ്തത്. രക്തസാക്ഷിയുടെ ചോരയില്‍ നിന്ന് ഉയര്‍ന്നുവന്ന രാഷ്ട്രീയ നേതൃത്വമാണ് കെ കെ രമ. അതിനര്‍ത്ഥം വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനമടക്കമുള്ള അവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ അപ്രസക്തമാണെന്നല്ല. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിനുശേഷം പുതിയ രാഷ്ട്രീയത്തിന്റെ നേതൃരൂപമായി കേരളീയ സമൂഹം കെ കെ രമയെ ഏറ്റെടുക്കുകയായിരുന്നു. അവര്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ അരികുവല്‍ക്കരിക്കപ്പെട്ടവരും മര്‍ദ്ദിതരും കീഴാളരുമായ മനുഷ്യരുടെയും തകര്‍ക്കപ്പെടുന്ന പ്രകൃതിയുടെയും പക്ഷത്തുനിന്നാണെന്ന് കാണാം. ആദിവാസികളുടെയും ദലിതരുടെയും തീരദേശ ജനതയുടെയും ഭൂമിയുടെയും മനുഷ്യാവകാശത്തിന്റെയും പ്രശ്‌നമുയര്‍ത്തി നടക്കുന്ന സമരനിലങ്ങളില്‍ അവരുവരുണ്ടാകാറുണ്ട്. കേരളത്തിന്റെ പുരോഗമന നാട്യങ്ങളുടെയൊക്കെ മുഖംമൂടി പിച്ചിചീന്തി നിരന്തരമാവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങളില്‍ അതിജീവിതകള്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ രമയുണ്ട്. അസംഘടിതമേഖലയിലെ തൊഴിലാളികളുടെ അതിജീവന ചെറുത്തുനില്‍പ്പുകളില്‍ കരുത്തും ആവേശവുമായി അവരുണ്ടായിരുന്നു. കോര്‍പറേറ്റ് വികസനത്തിന്റെ ബുള്‍ഡോസറുകള്‍ക്കിടയില്‍ ഞെരിഞ്ഞമരുന്ന മനുഷ്യരുടെ നെടുവീര്‍പ്പുകളില്‍ പ്രതീക്ഷാകിരണമായി കെ കെ രമയുണ്ട്. ലാഭ ചിന്തയാല്‍ ദുരമൂത്ത മാഫിയകള്‍ മണ്ണും കരിമണലും പാറയും വെള്ളവും കാടും കടലും കവര്‍ന്നെടുക്കുമ്പോള്‍ അരുതെന്ന് പറയാന്‍ അവരെത്താറുണ്ട്. മനുഷ്യാവകാശങ്ങളെ നിര്‍ദ്ദയം കൊലചെയ്യുന്ന ഭരണകൂടഭീകരതയ്‌ക്കെതിരായ ചെറുത്തുനില്‍പ്പിന്റെ മുന്നണിയില്‍ തന്നെ കെ കെ രമയുണ്ട്. ഇങ്ങനെ ജനാധിപത്യ രാഷട്രീയത്തിന്റെ പ്രതിരോധനിലങ്ങളില്‍ കെ കെ രമയുടെ സാന്നിധ്യം അവരുടെ എതിരാളികളെ നിരന്തരം അസ്വസ്ഥരാക്കുകയാണ്.

സിപിഎമ്മിന്റെ മുന്‍നിര നേതാക്കള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും അവര്‍ക്കെതിരേ നുണയില്‍ ചാലിച്ച ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. നിയമസഭയിൽ വെച്ചാണ് സ്ത്രീവിരുദ്ധതയുടെ നികൃഷ്ട മനോഘടനയുള്ള എം എം മണിയുടെ ജല്‍പ്പനമുണ്ടായത്. അവസാനമിപ്പോൾ CPMന്റെ പുതുമുഖ നേതൃത്വത്തിന്റെ നിലവാരം എന്തെന്ന് വെളിപ്പെടുത്തി സച്ചിൻ ദേവ് തന്റെ നെറികെട്ട സംസ്കാര ശൂന്യത സോഷ്യൽ മീഡിയയിൽ പ്രകടമാക്കിയിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാജമായി നിര്‍മിക്കപ്പെട്ട നൂറുകണക്കിന് അക്കൗണ്ടുകളില്‍നിന്ന് സാമാന്യ മര്യാദയ്ക്ക് നിരക്കാത്ത ആരോപണങ്ങള്‍ കഴിഞ്ഞ പത്തു വര്‍ഷമായി നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. കൈരളി ടി വി വ്യാജമായി ശബ്ദരേഖയുണ്ടാക്കി അവരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു. തെരുവ്കൂത്താടികള്‍ ചുവന്ന കൊടിയുടെ തണലില്‍ സ്ത്രീ വേഷം കെട്ടി ആഭാസന നൃത്തം ചെയ്തു. ഇതൊക്കെ ഉന്നത നേതൃത്വത്തിന്റെ അറിവോടെ തന്നെ ആയിരുന്നുവെന്നതിന്റെ തെളിവായിരുന്നു എം എം മണിയുടെ മലിന മനസ്സില്‍ നിന്നുണ്ടായ നെറികെട്ട ആക്ഷേപങ്ങളെ പിന്തുണച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ വാക്കുകളും ഇപ്പോൾ സച്ചിൻ ദേവിന് നൽകുന്ന പിന്തുണയും!!

ഇത്തരം ആക്ഷേപങ്ങളൊന്നും അവരെ തളര്‍ത്തിയില്ലെന്നു മാത്രമല്ല, അതുന്നയിച്ചവരുടെ യഥാര്‍ത്ഥ മുഖം വെളിവാക്കപ്പെടുക കൂടി ചെയ്തു. സിപിഎം പ്രതിനിധാനം ചെയ്യുന്ന വിഭാഗം ഇടതുപക്ഷമെന്നും പുരോഗമന രാഷ്ട്രീയമെന്നും സ്വയം അവകാശപ്പെടാറുണ്ടെങ്കിലും കേരളത്തിലെ നവവലതുപക്ഷമാണ് അവരെന്ന് നിരന്തരമായി തെളിയിക്കപ്പെടുകയാണ്. സംഘപരിവാര്‍ നയിക്കുന്ന നരേന്ദ്ര മോദിയുടെ തീവ്രവലതുപക്ഷ ഭരണകൂടത്തിന്റെ എല്ലാ ജനവിരുദ്ധ, ജനാധിപത്യവിരുദ്ധ നയങ്ങളും വീണ്ടുവിചാരമൊന്നുമില്ലാതെ നടപ്പാക്കുകയാണ് സിപിഎം നയിക്കുന്ന പിണറായി വിജയന്‍ സര്‍ക്കര്‍. മാവോവാദികളെന്ന പേരില്‍ ഒമ്പത് മനുഷ്യരെയാണ് വ്യാജ ഏറ്റുമുട്ടലില്‍ കൊല ചെയ്തത്. യുഎപിഎ ചുമത്തുന്നതില്‍ തികഞ്ഞ സംഘപരിവാര്‍ ഭക്തി പ്രകടിപ്പിക്കുന്നു. ജനകീയസമരങ്ങളെയും ജനാധിപത്യ പ്രതിഷേധങ്ങളെയും നേരിടുന്നതില്‍ ഫാസിസ്റ്റ് രീതികള്‍തന്നെയാണ് പിന്തുടരുന്നത്. സംവരണ കാര്യത്തില്‍ സവര്‍ണ താല്‍പ്പര്യങ്ങളാണ് വിജയന്‍ സര്‍ക്കാറിനെ നയിക്കുന്നത്. ജിഎസ്ടി, ആധാര്‍ തുടങ്ങിയ വിഷയങ്ങളിലൊക്കെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നിശബ്ദ അനുയായിതന്നെയെന്ന് തെളിയിച്ചിട്ടുണ്ട്. കെ റെയിലും അദാനി പോർട്ടും പോലെയുള്ള കോര്‍പറേറ്റ് വികസന മാതൃകകള്‍ കേരളത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും നാം കണ്ടതാണ്.

ഇങ്ങനെ പ്രകടമായിതന്നെ ഇടതുപക്ഷമെന്ന് അവകാശപ്പെടുകയും വലതുപക്ഷ പ്രയോഗങ്ങള്‍ നിര്‍വഹിക്കുകയുമാണ് ഇന്ന് സിപിഎം. അതുകൊണ്ട് പരമ്പരാഗതമായ അര്‍ത്ഥത്തില്‍ ഇടത്/ വലത് വിഭജനം മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നില്ല. വിമോചന സമരത്തിലൂടെ ദൃഢീകകരിക്കപ്പെട്ട വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഇന്നത്തെ യഥാര്‍ത്ഥ പ്രതിനിധികള്‍ 'ഇടതുപക്ഷ'മെന്ന് അവകാശപ്പെടുന്നവരാണ് എന്നത് ഒരേ സമയം കൗതുകകരവും വേദനാജനകവുമാണ്.

ഈ സന്ദര്‍ഭത്തിലാണ് നിയമസഭാപ്രവര്‍ത്തനങ്ങളിലെ കമ്മ്യൂണിസ്റ്റ് മാതൃക എങ്ങനെയാകണമെന്ന് കെ കെ രമ നിരന്തരമായി തെളിയിച്ചു കൊണ്ടിരിക്കുന്നത്. നിയമസഭയിലെ അവരുടെ ആദ്യത്തെ പ്രസംഗം തന്നെ, മറ്റ് നിരവധി കാര്യങ്ങള്‍ക്കൊപ്പം, സില്‍വര്‍ ലൈന്‍ എന്ന കോര്‍പറേറ്റ് വികസന മാതൃകയെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു. തുടര്‍ന്ന് ദലിത്, ആദിവാസി വിഭാഗക്കളുടെ ഭൂമി, പൗരാവകാശം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങിയ പ്രശ്‌നങ്ങള്‍ നിരന്തരം സഭയിലുന്നയിക്കുന്നുണ്ട്. അട്ടപ്പാടിയില്‍, ദേശീയ ചലച്ചിത്രഗാന പുരസ്‌കാരം ലഭിച്ച നഞ്ചിയമ്മ അടക്കമുള്ളവരുടെ ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുക്കാനുള്ള ശ്രമത്തിനെതിരെ സമഗ്രാന്വേഷണത്തിന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഏകാന്ത ധീരമായ ഇടപെടലാണ് അവര്‍ നടത്തിയത്. വികസനത്തിന്റെ പുറമ്പോക്കുകളിലാണ് മത്സ്യത്തൊഴിലാളി സമൂഹം കേരളത്തിലെന്ന്, കഴിഞ്ഞ നാലു വര്‍ഷമായി ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയാര്‍ത്ഥികളായി കഴിയുന്ന ജനതയെ മുന്‍നിര്‍ത്തി അവരുന്നയിച്ച കാര്യം നിശ്ശബ്ദമായാണ് സാമാജികര്‍ കേട്ടത്.

'സഞ്ചരിക്കുന്ന അടിയന്തിരാവസ്ഥ' എന്ന് മുഖ്യമന്ത്രിയുടെ സ്വേച്ഛാധികാര നിലപാടിനെ നിശിതമായി വിമര്‍ശിക്കുന്ന പ്രസ്താവന കേരളത്തിന്റെ പൗരാവകാശ പ്രഖ്യാപനമാണ്. കേരളത്തിലെ ജനകീയസമരങ്ങളുടെ രാഷ്ട്രീയം ഏറെയും നിയമസഭയില്‍ കെ കെ രമയിലൂടെയാണ് ഇന്ന് കേള്‍ക്കുന്നത്. സ്ത്രീകളുടെ ഗാര്‍ഹിക അടിമത്തത്തെ സ്ഥാപനവല്‍ക്കരിക്കാനും നിയമസാധുതയുണ്ടാക്കാനും അവസരമൊരുക്കുന്ന സ്വകാര്യ ബില്ല് ഒരു പ്രതിപക്ഷാംഗം അവതരിപ്പിക്കാന്‍ മുതിര്‍ന്നപ്പോള്‍ രമ നടത്തിയ ഇടപെടല്‍ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ പുരുഷാധികാര രാഷ്ട്രീയത്തോടും സ്ത്രീവിരുദ്ധ നിലപാടുകളോടും വിട്ടുവീഴ്ചയില്ലെന്ന് തെളിയിച്ചിട്ടുണ്ട്. ഇങ്ങനെ താന്‍ ഇടപെടുന്ന മണ്ഡലങ്ങളിലൊക്കെ ജനാധിപത്യ രാഷ്ട്രീയത്തിന്റെ പതാക നാട്ടാനുള്ള ശ്രമമാണ് കെ കെ രമ നിര്‍വഹിക്കുന്നത്.

കേരളത്തിലിന്ന് പുരോഗമന/ ഇടതുപക്ഷ രാഷ്ട്രീയം മുഖ്യധാരയ്ക്ക് പുറത്താണ് നിലനില്‍ക്കുന്നത്. ആദിവാസികള്‍, ദലിതര്‍, മത്സ്യത്തൊഴിലാളി സമൂഹം, തോട്ടം തൊഴിലാളികൾ, അസംഘടിതമേഖല തൊഴിലാളികള്‍, കൃഷിക്കാര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ നടത്തുന്ന ചെറുത്തു നില്‍പ്പുകളും പ്രകൃതിക്കുനേരെ നടക്കുന്ന കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുമൊക്കെച്ചേര്‍ന്ന് അത്രയൊന്നും സംഘടിതമല്ലാത്ത മുന്നേറ്റങ്ങളാണ് ഇടതുപക്ഷ/ പുരോഗമന ധാരയെ ഇവിടെ മുന്നോട്ടു നയിക്കുന്നത്. നവോത്ഥാന പരിശ്രമങ്ങളും അതിനെ തുടര്‍ന്ന് ദേശീയ പ്രസ്ഥാനത്തിലൂടെയും കര്‍ഷക തൊഴിലാളി മുന്നേറ്റങ്ങളിലൂടെയും വികസിച്ചുവന്ന രാഷ്ട്രീയത്തിലെ പുരോഗമനധാരയുടെ തുടര്‍ച്ചയും വിച്ഛേദവുമാണ് ഇപ്പോഴത്തെ കീഴാള/ പുരോഗമന രാഷ്ട്രീയം. പഴയ പുരോഗമന രാഷ്ട്രീയത്തിലെ ചില അപര്യാപ്തതകളെ അത് തിരിച്ചറിയുന്നുണ്ട്. അധികാര രാഷ്ട്രീയവുമായുള്ള ദീര്‍ഘകാലമായ ബന്ധം അതിനുണ്ടാക്കിയ ആന്തരികമായ ജീര്‍ണത ഇന്ന് മൂടിവെക്കാന്‍ കഴിയാത്ത വിധം വെളിവാക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ആ ജീർണതകളെ നിരസിക്കുകയും, എന്നാല്‍ ചരിത്രത്തിലെ മനുഷ്യ മുന്നേറ്റത്തിന്റെ ഉജ്ജ്വല പാരമ്പര്യം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്ന ഒരു പുതിയ ഇടതുപക്ഷ രാഷ്ട്രീയമായി അത് അടയാളപ്പെടുന്നു. ഈ പുതിയ രാഷ്ട്രീയത്തിന്റെ പ്രതിനിധിയാണ് കെ കെ രമ.

ഈ പുതിയ രാഷ്ട്രീയത്തിന്റെ പ്രതിനിധിയായ കെ കെ രമയെ എതിര്‍പക്ഷത്ത് നിര്‍ത്തുന്നതു കൊണ്ടുതന്നെ നവയാഥാസ്ഥിതികമായ ഒരു ഉള്ളടക്കം സ്വാഭാവികമായും സിപിഎമ്മിന് കൈവരും. സംഘപരിവാര്‍ നിയന്ത്രിക്കുന്ന ഫാസിസ്റ്റ് ഉള്ളടക്കമുള്ള ഭരണകൂടത്തിന്റെ നയങ്ങള്‍ പിന്‍തുടരാന്‍ പല കാരണങ്ങള്‍ കൊണ്ടും നിര്‍ബന്ധിതരാകുന്നതോടൊപ്പം കേരളത്തില്‍ വികസിച്ചുവരുന്ന പുതിയ ജനാധിപത്യ രാഷ്ട്രീയത്തിന്റെ എതിര്‍പക്ഷത്ത് നില്‍ക്കേണ്ടി വരുന്നതുകൊണ്ടും സിപിഎം ഇടതുപക്ഷവിരുദ്ധമായ ഒരു രാഷ്ട്രീയമാണ് പിന്‍പറ്റുന്നത്. അതായത് പഴയ വിമോചന സമര രാഷ്ട്രീയത്തിന്റെ വികസിച്ച രൂപമാണ് ഇന്ന് കേരളത്തിൽ സി പി എം പിൻതുടരുന്നത്. സിപിഎമ്മിന്റെ വര്‍ഗ ഉള്ളടക്കത്തില്‍ വന്ന മാറ്റം ഇതിനെ അനിവാര്യമാക്കുന്നു. നവ ലിബറൽ - കോർപ്പറേറ്റ് വികസന പദ്ധതികളുടെ നടത്തിപ്പുകാരായി ഉപരി - മധ്യ വർഗ്ഗത്തിൻ്റെ പിന്തുണ ഉറപ്പിക്കുന്ന വിധം ആന്തരികമായ ഒരു പൊളിച്ചെഴുത്തിന് സി പി എം വിധേയമായിട്ടുണ്ട്. പുരോഗമന നാട്യങ്ങൾ പരസ്യമായി പ്രകടിപ്പിക്കുമ്പോഴും ഉള്ളിൽ അതിയാഥാസ്ഥിതികതയും ജീർണതയും നുരയ്ക്കുന്ന മനോഘടനയാണ് ഈ പുതിയ മധ്യവർഗത്തിൻ്റെ സ്വഭാവം. സി പി എം പ്രകടിപ്പിക്കുന്ന പ്രത്യയശാസ്ത്ര നിരാസത്തിൽ വർഗഉള്ളടക്കത്തിൽ വന്ന ഈ മാറ്റം ദൃശ്യമാണ്.

അതായത്, കെ കെ രമയ്‌ക്കെതിരേ സിപിഎം കെട്ടഴിച്ചുവിട്ടിരിക്കുന്ന ആക്ഷേപങ്ങളും ആക്രമണങ്ങളും പുരോഗമനപരമായ നവ മുന്നേറ്റങ്ങളോട് യാഥാസ്ഥിതിക പക്ഷത്തിന്റെ അസഹിഷ്ണുതയും വെറിയുമാണ്.

കെ കെ രമ വിമര്‍ശനത്തിന് അതീതയാണെന്ന് ഇതിനര്‍ത്ഥമില്ല. എന്നാല്‍ വിമര്‍ശനവും വ്യക്തിഹത്യയും ഒന്നല്ല. ജനാധിപത്യത്തെ പിന്‍പറ്റാത്ത ഒരു കൂട്ടത്തിനും വിമര്‍ശനം ഉന്നയിക്കാന്‍ സാധ്യമല്ല. നിന്ദയും സ്തുതിയുമാണ് അതിന് പരിചിതം. പിണറായി വിജയനെ സ്തുതിക്കുകയും കെ കെ രമയെ നിന്ദിക്കുകയും ചെയ്യുക എന്നത് അതിന്റെ ആചാരക്രമമാണ്. ആ ആചാരക്രമങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഇവിടെ വികസിച്ചു വരുന്ന പുതിയ രാഷ്ട്രീയത്തെ തിരിച്ചറിയാന്‍ കഴിയില്ല.

സ്‌നേഹവും കാരുണ്യവും അന്തര്‍ധാരയായി വര്‍ത്തിക്കുന്നതാണ് ഇവിടെ വളർന്നു വരുന്ന പുതിയ രാഷ്ട്രീയം. അതുകൊണ്ടാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരേ നിലപാടെടുക്കാന്‍ കഴിയുന്നത്. ജനാധിപത്യത്തെ ആന്തരികവൽക്കരിക്കാതെ ഒരു മുന്നേറ്റവും സാധ്യമാകില്ല. വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് അതിന്റെ അടയാളം. പുതിയ കാലത്തെ വര്‍ഗരാഷ്ട്രീയമാണ് അത് കൈകാര്യം ചെയ്യുന്നത്. സാമൂഹ്യഘടനയിലും ബോധത്തിലും ഉൾച്ചേർന്ന സവർണതയോടും കീഴാളവിരുദ്ധതയോടും സ്ത്രീവിരുദ്ധ - പുരുഷാധികാര ചിന്തയോടുമൊക്കെ കണക്കുതീർക്കുന്ന, പാരിസ്ഥിതിക വിവേകം ഉയർത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയം. ഇനിയും മുഖ്യധാരയിലിടം നേടിയിട്ടില്ലാത്ത ഈ പ്രതിരോധാത്മക രാഷ്ട്രീയത്തിന്റെ മുഖ്യധാരാ നേതൃത്വമാണ് കെ കെ രമ. അവരെ ആക്ഷേപിക്കുന്നവർ ചരിത്രത്തിൻ്റെ ചവറ്റുകുട്ടയിൽ സ്വയം ഇടം കണ്ടെത്തുന്ന കാലഹരണപ്പെട്ട രാഷ്ട്രീയത്തിൻ്റെ ഈ കാലത്തെ നടത്തിപ്പുകാർ മാത്രം.

കെ.പി. പ്രകാശൻ

https://youtu.be/CZ16u5E0UIs
19/02/2023

https://youtu.be/CZ16u5E0UIs

India has been on the roads protesting the rampant curtailment of human rights and extreme levels of exclusionary practices imposed on the common man by the ...

06/02/2023

10/10/2021
15/08/2021

കവിത
ഡോ.ആസാദ്

നമ്മുടെ നാട്ടിലെ സഹകരണബാങ്കുകള്‍ കൊള്ളയടിക്കുന്നത് കോര്‍പറേറ്റുകളല്ല. കോര്‍പറേറ്റ് പ്രമാണിമാരുടെ ഉള്‍നാടന്‍ ബന്ധുക്കളാണ്...
27/07/2021

നമ്മുടെ നാട്ടിലെ സഹകരണബാങ്കുകള്‍ കൊള്ളയടിക്കുന്നത് കോര്‍പറേറ്റുകളല്ല. കോര്‍പറേറ്റ് പ്രമാണിമാരുടെ ഉള്‍നാടന്‍ ബന്ധുക്കളാണ്. ജനകീയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മുഖവും വിലാസവും ഉള്ളവരാണ്. ചതിയന്‍ നേതാക്കളാണ്.

കോടിക്കണക്കിനു മനുഷ്യരുടെ അദ്ധ്വാനവും സമ്പാദ്യവും സ്വപ്നവും സമര്‍പ്പിക്കപ്പെട്ട വിശ്വസ്ത സ്ഥാപനം. ലോകത്തിലെതന്നെ ഏറ്റവും വലിയ സഹകരണ ശൃംഖല. ഗ്രാമീണ സമ്പദ്ഘടന നട്ടെല്ലുയര്‍ത്തി നില്‍ക്കുന്ന അടിമണ്ണ്. അവിടെ കൊള്ളയടിക്കു പരിശീലനം സിദ്ധിച്ച വിദഗ്ദ്ധ കേഡര്‍നിര വളര്‍ന്നുവന്നിരിക്കുന്നു.

തങ്ങള്‍ക്കു വേണ്ടപ്പെട്ട സഹോദര സ്ഥാപനങ്ങളുടെ ക്ഷീണംതീര്‍ക്കാന്‍ അന്യോന്യം കൈകോര്‍ക്കുന്ന ഉദാരത പുളകം കൊള്ളിക്കും. ഉദാഹരണത്തിന് റബ്കോയില്‍ നഷ്ടം വരുന്ന ഏതൊരു സന്ദര്‍ഭത്തിലും താങ്ങ് നല്‍കാന്‍ മറ്റ് സഹകരണ സ്ഥാപനങ്ങള്‍ ഓടിയെത്തും. എങ്ങനെ നഷ്ടം വന്നു എന്നത് ആരും ഗൗനിക്കാറില്ല. എത്രയോ അനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും.

സഹകരണ സ്ഥാപനങ്ങള്‍ക്ക് പതിനായിരക്കണക്കിന് കോടി രൂപ ആസ്തിയുണ്ടെങ്കിലും ഗ്രാമീണ ഓഹരി ഉടമകള്‍ക്കു ഡിവിഡന്റ് കിട്ടാറുണ്ടോ എന്നു സംശയമാണ്. അവര്‍ക്ക് അര്‍ഹതപ്പെട്ട പണമാണത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ യഥാസമയം നല്‍കേണ്ട ലാഭവിഹിതം നല്‍കാതിരിക്കുന്നത് കൊള്ള തന്നെയാണ്. ആ പണം എവിടേയ്ക്കാണ് പോകുന്നതെന്ന് കണ്ടെത്തണം.

കേരളത്തിലെ സഹകരണ ബാങ്ക് തട്ടിപ്പുകളുടെ എത്രയോ കഥകള്‍ പുറത്തു വന്നിട്ടുണ്ട്. പണയത്തിലുള്ള ഭൂമിയും സ്വര്‍ണവും പലതവണ തിരിമറി ചെയ്ത് പണം തട്ടുന്നവരുണ്ട്. കള്ളപ്പേരിലുള്ള ലോണുകള്‍ വഴി പെരുംകൊള്ളകള്‍ നടക്കാറുണ്ട്. ഏറ്റവും അവസാനം പുറത്തുവന്ന കരിവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ് ശതകോടി രൂപയുടേതാണ്.

തെരഞ്ഞെടുപ്പു ഫണ്ടായും ദുരിതാശ്വാസ ഫണ്ട് ചോര്‍ത്തലായും ട്രഷറി ഉദ്യോഗസ്ഥ പണം തിരിമറിയായും സ്വര്‍ണക്കടത്തു തട്ടിപ്പുകളായും ജനങ്ങള്‍ക്കുമേല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സാമ്പത്തികാതിക്രമം വലിയ തോതിലാണ് നടക്കുന്നത്. സഹകരണ മേഖലയില്‍ കാലങ്ങളായി നടക്കുന്ന പണം തട്ടിപ്പ് ഇത്തരം പുതിയ ദുഷ്പ്രവണതകള്‍ക്ക് വേഗമേറ്റുന്നുണ്ട്.

സാമ്പത്തിക തട്ടിപ്പു കേസുകളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ സര്‍ക്കാറുകള്‍ തയ്യാറല്ല. ട്രഷറി തട്ടിപ്പു കേസിലും പ്രളയ ദുരിതാശ്വാസ ഫണ്ടു തട്ടിപ്പിലും എന്തു നടപടി സ്വീകരിച്ചു എന്നു നോക്കിയാല്‍ ചിത്രം വ്യക്തമാവും. ചിലര്‍ പണം തിരിച്ചടച്ച് രക്ഷപ്പെടും. ചിലരുണ്ടാക്കിയ ബാദ്ധ്യത ജനങ്ങളുടെ മേല്‍ വെച്ചു കെട്ടുന്ന രീതിയുമുണ്ട്. തട്ടിപ്പുകാര്‍ക്ക് ജോലി നഷ്ടപ്പെടുകപോലുമില്ല. വന്‍കിട വ്യവസായികളുടെ കിട്ടാക്കടം എഴുതിത്തള്ളുന്ന വലിയ ബാങ്കുകളുടെ നാട്ടുപതിപ്പാണ് നാം കാണുന്നത്.

പുത്തന്‍പണക്കാരുടെ വളര്‍ച്ചാതോതും ഞെട്ടിക്കുന്നതാണ്. ഗള്‍ഫിലും മറ്റും വിയര്‍പ്പൊഴുക്കി സമ്പാദിക്കുന്ന പണത്തിന് പരിധിയുണ്ട്. എന്നാല്‍ കൊള്ളപ്പണത്തിന്റെ വളര്‍ച്ചയ്ക്ക് അതിരുകളില്ല. ആ പ്രഭാവം നമ്മുടെ ഗ്രാമീണ രാഷ്ട്രീയ നേതാക്കളെപ്പോലും മാറ്റി മറിച്ചിരിക്കുന്നു. വരുമാനത്തിന്റെ ഉറവിടം അന്വേഷിക്കാന്‍ ആരുമില്ല എന്നതാണ് നില.

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തളര്‍ത്തുകയും ശിഥിലമാക്കുകയും ചെയ്യുന്ന ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ തടയേണ്ടതുണ്ട്. അതിന് സമഗ്രമായ അന്വേഷണം ആവശ്യമുണ്ട്. ഒരു സ്വതന്ത്ര ഏജന്‍സിയെ അതിനു നിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

ആസാദ്
27 ജൂലായ് 2021

പൗരത്വഭേദഗതിയെന്ന ജനാധിപത്യവിരുദ്ധവും ആത്യന്തികമായി മുസ്ലീംവിരുദ്ധവുമായ നിയമഭേദഗതി ഇന്ത്യൻ ജനാധിപത്യത്തിനുമുകളിൽതൂങ്ങിനി...
18/07/2021

പൗരത്വഭേദഗതിയെന്ന ജനാധിപത്യവിരുദ്ധവും ആത്യന്തികമായി മുസ്ലീംവിരുദ്ധവുമായ നിയമഭേദഗതി ഇന്ത്യൻ ജനാധിപത്യത്തിനുമുകളിൽതൂങ്ങിനിൽക്കുന്ന, കോവിഡ്കഴിഞ്ഞാൽ തങ്ങളത് നടപ്പിലാക്കുമെന്നു നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഹിന്ദുത്വഭരണകൂടം ഇപ്പോഴും അധികാരത്തിലുള്ള വർത്തമാനം. രാജ്യത്ത് തുടരുന്ന മുസ്ലീം ദലിത് കൂട്ടക്കൊലകൾ. ഇന്ത്യൻ ജയിലിൽ കഴിയുന്നവരിൽ ഭൂരിഭാഗവും മുസ്ലീംങ്ങളും ദലിതുകളുമാണെന്ന് വർഷങ്ങൾക്കുമുമ്പേ മുൻ രാഷ്ട്രപതിയെക്കണ്ട് സംസാരിച്ചത് സി.പി.എമ്മിന്റെ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടായിരുന്നു. ഇന്ത്യയിലെ ഹിന്ദുത്വസർക്കാർ തങ്ങളുടെ ഒന്നാം നമ്പർ ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്ന മുസ്ലീംങ്ങൾക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും തുടരുന്ന വർഗീയ അജണ്ടകളുടെ വർത്തമാനത്തിലാണ് മഹേഷ് നാരായണന്റെ 'മാലിക് 'സിനിമ പ്രേക്ഷകരോട് സംവദിക്കാനെത്തുന്നത്.

ഈ പശ്ചാത്തലത്തിൽ, അപരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനവിഭാഗത്തിനെ കൂടുതൽക്കൂടുതൽ സംശയത്തിന്റെ മുൾമുനയിലേക്ക് വലിച്ചെറിയാനുതകുന്ന പലവിധ കരുക്കൾ ബോധപൂർവം കോർത്തിണക്കിയാണ് സംവിധായകൻ മുസ്ലീംവിരുദ്ധതയ്ക്ക് തന്റേതായ സംഭാവന അഭ്രപാളികളിലൂടെ പകരുന്നത്. മുസ്ലീംവിരുദ്ധത ഈ സിനിമയുടെ അന്തർധാരയല്ല, അറബിക്കടലിന് മുകളിലുള്ള ഉരുവിനെപ്പോലെ ഓവർധാരയാണ്. ഇത് അത്യന്തം സമൂഹവിരുദ്ധമാണ് മനുഷ്യവിരുദ്ധമാണ് ചരിത്രവിരുദ്ധമാണ്.

കോളേജിൽ പോകുന്ന ഏക പെൺകുട്ടിയായി നിമിഷയുടെ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്. അതും ക്രിസ്ത്യൻ സമുദായത്തിലെ ഒരു പെൺകുട്ടി. കേരളത്തിലെ വിദ്യാഭ്യാസം വ്യാപകം ആക്കിയ ഒരു മതവിഭാഗം ആണ് ക്രിസ്ത്യൻ മിഷനറിമാർ. അമരത്തിലെ അച്ചു ഡോക്ടറായി റിട്ടയർ ചെയ്യാനുള്ള സമയമായിക്കാണും. മുസ്ലീംങ്ങൾ വിദ്യാഭ്യാസപരമായി പിന്നോക്കമാണെന്ന പഴകിയ മറ്റൊരു വിരുദ്ധതയല്ലാതെ മറ്റൊന്നുമല്ലിത്. ഇത് കേരളീയ സമൂഹമാർജ്ജിച്ച വിശേഷിച്ച് മുസ്ലീം സമൂഹമാർജ്ജിച്ച വിദ്യാഭ്യാസ
പുരോഗതിക്കുനേരെയുള്ള ‘സോമാലിയ’ വിളികളുടെ ദൃശ്യാവിഷ്ക്കാരമല്ലാതെ മറ്റൊന്നുമല്ല.

കള്ളക്കടത്ത് കരിഞ്ചന്ത ആയുധവ്യാപാരം തുടങ്ങിയ സമൂഹവിരുദ്ധതയുടെ താവളമെന്ന തരത്തിലാണ് തുറയുടെ മൊത്തം നരേഷൻ കടന്നുവരുന്നത്. ദിലീഷ് പോത്തന്റെ കഥാപാത്രം എം.എൽ.എ വരെയാകുന്നത് ഇത്തരം കള്ളക്കടത്ത് കച്ചവടത്തിലൂടെ സമൂഹത്തിൽ നേടിയെടുക്കുന്ന ‘അംഗീകാര’ത്തിലൂടെയാണെന്നാണ് പറഞ്ഞുവെക്കുന്നത്.

പള്ളിയിൽ നടക്കുന്ന പ്രസംഗത്തിൽ "വേണ്ടിവന്നാൽ ആയുധമെടുക്കാൻ തായാറാകണമെന്നും അലീക്കയെ തൊട്ടാൽ കത്തിച്ചുകാണിക്കണ"മെന്നൊക്കെയാണ് ഈ എം.എൽ.എ പറയുന്നത്. കേരളത്തിൽ എത്ര പള്ളികളിൽ രാഷ്ട്രീയപ്പാർട്ടികളുടെ ജാഥയോ സ്വീകരണമോ നടക്കുന്നുണ്ട് ? തിരിച്ച് ആർ.എസ്.എസിന്റെ ആയുധപരിശീലനം പരസ്യമായി നടക്കുന്ന ക്ഷേത്രങ്ങൾ ഇപ്പോഴും അനേകായിരമുണ്ടെന്നതാണ് യാഥാർഥ്യം.

"ബോലോ തക്ബീർവിളി" സമൂഹവിരുദ്ധമോ ഭരണഘടനാവിരുദ്ധമോ അല്ല. അത് കേരളത്തിലെ ഒരു രാഷ്ട്രീയപ്പാർട്ടിയും തങ്ങളുടെം മുദ്രാവാക്യങ്ങളായി വിളിക്കുന്നത് നാമാരും കേട്ടിട്ടില്ല. പലപ്പോഴും അത് കടന്നുവരുന്നത് വിധ്വംസകപ്രവർത്തനങ്ങളുടെ പശ്ചാത്തലമായാണ്.
ഇലക്ഷൻ കഴിഞ്ഞാൽ "ബോലോ തക്ബീർ" വിളി നടക്കുകയാണ്. കേരളത്തിൽ എം.എൽ.എയുള്ള ഏതു രാഷ്ട്രീയപ്പാർട്ടിയാണ് ബോലോ തക്ബീർ മുഴക്കുന്നത് ? കോടതിയിൽനിന്ന് വരുന്നതിനുശേഷവും വിളിക്കുന്നത് ബോലോ തക്ബീർ അല്ലാഹു അക്ബർ ആണ്. കേരളത്തിൽ നാമാരും കേൾക്കാത്ത കാണാത്ത സംഭവങ്ങൾ സംവിധായകൻ ബോധപൂർവം അവതരിപ്പിക്കുന്നത് എന്ത് ലക്ഷ്യംവെച്ചാണ് ?

"റമദാ പള്ളിക്കു മുന്നിൽനിന്നും തന്നെ കൊണ്ടുപോകാൻ കഴിയുമെങ്കിൽ കൊണ്ടുപോകണമെന്നു” ഫഹദിനെക്കൊണ്ട് പറയിപ്പിക്കുന്നതും ചന്ദ്രനെ കണ്ടെത്താനുള്ളതിനിടയിൽ പറയുന്ന സംഭാഷണങ്ങളൊക്കെ തുറക്കാരും പള്ളിക്കാരും രാജ്യത്തെ നിയമവ്യവസ്ഥയ്ക്കെതിരാണെന്ന ബോധമാണ് ഉൽപ്പാദിപ്പിക്കുന്നത്. ചന്ദ്രൻ മരിക്കേണ്ടവൻ തന്നെയാണ് പക്ഷേ അത് 'നേരായ വഴിക്കാ’യിരിക്കണമെന്നാണ് ‘നിസ്ക്കരിക്കുന്ന’ കലക്ടറെക്കൊണ്ട് സംവിധായകൻ പറയിക്കാൻ ശ്രമിക്കുന്നത്. അതായത് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയെയാണ് അയാൾ പ്രതീക്ഷയോടെ നോക്കുന്നത്. സി.എ.എ. പ്രക്ഷോഭകാലത്ത്, മുസ്ലീംങ്ങൾക്കും ദലിതുകൾക്കുമെതിരെ യു.എ.പി.എ പോലുള്ള മനുഷ്യവിരുദ്ധ നിയമങ്ങൾ നിരന്തരം ചുമത്തുന്ന സമകാലിക രാഷ്ട്രീയപരിതസ്ഥിതിയിലാണ് സംവിധായകൻ വിധ്വംസകമായരീതിയിൽ ആളുകളിൽ സംശയത്തിന്റേയും തെറ്റിദ്ധാരണയുടേയും വിത്തുകൾ പാകാൻ ശ്രമിക്കുന്നത്.

വർഗീയതയേയും വ്യവസായത്തേയും രാഷ്ട്രീയത്തേയും ഒരുമിച്ചു കൂട്ടുപിടിക്കുന്ന രാഷ്ട്രീയക്കാരന്റെ വേഷം ഇവിടെ ഏതെങ്കിലും മുസ്ലീം എം.എൽ.എയ്ക്ക് മാത്രം ചേരുന്ന ഒന്നല്ലെന്ന തിരിച്ചറിവെങ്കിലും കേരളത്തിനുണ്ടെന്ന് സംവിധായകനോർക്കണമായിരുന്നു.

"എന്റെ മോനാണ് കൊന്നതെങ്കിൽ അവനെതിരെ സാക്ഷിപറയുന്ന" ഉമ്മയാണ് കടന്നുവരുന്ന മറ്റൊരു കഥാപാത്രം. ഭീകരവാദം ആരോപിച്ച് പിടിച്ചുകൊണ്ടുപോയമകനെ ‘മാതൃരാജ്യ’ത്തിനു വേണ്ടി ‘തള്ളിപ്പറഞ്ഞ' ഉമ്മയെ ഇവിടെ നമുക്കോർക്കാം. മുസ്ലീംങ്ങൾ സ്വയം രാജ്യസ്നേഹം തെളിയിക്കേണ്ട അവസ്ഥയാണെന്നത് ആ വിഭാഗത്തിൽപ്പെട്ടവർ തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്ന ഒന്നാണ്.

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനമനുവദിച്ചതിനെത്തുടർന്ന് ഹിന്ദുത്വതീവ്രവാദികൾ സ്ത്രീകളെആക്രമിക്കുകയും അമ്മയുടെ പ്രായമുള്ള ഒരു ഭക്തയായ സ്ത്രീയുടെനേരെ നെയ്ത്തേങ്ങ എറിഞ്ഞ് തലപൊട്ടിക്കാൻ നിന്ന, ശബരിമലയിൽ കലാപം അഴിച്ചുവിട്ട ഏതെങ്കിലും മക്കളുടെ അമ്മമാർ തള്ളിപ്പറഞ്ഞിട്ടുണ്ടോ ? അവർക്ക് അതിന്റെ ആവശ്യംവരുന്നില്ലയെന്നതാണ് സംസ്കാരമെന്നു വിളിക്കപ്പെടുന്ന ഹിന്ദുത്വത്തിന്റെ ശക്തി.

സി.എ.എ പ്രകാരം മുസ്ലീംങ്ങളെ പുറത്താക്കാൻ നിയമം ഉണ്ടാക്കിയ രാജ്യത്തിലെ നിമയത്തേയാണ് സംവിധായകൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് എന്നതാണ് അത്ഭുതകരം.

"നാട്ടിലുള്ള സംഭവങ്ങൾ നിങ്ങൾ കാണുന്നതല്ലേ ഏതുസമയത്താണ് നമ്മുടെ ആൾക്കാർക്ക് തോക്കിന്റെ ആവശ്യം വരുമെന്നുപറയാൻ പറ്റില്ലല്ലോ എന്നും തോക്കുകൾ പള്ളിക്കകത്ത് ഒളിപ്പിച്ചാൽമതിയെന്നുമാണ് ‘തൊപ്പി വെച്ച’ ചെറുപ്പക്കാരനെക്കൊണ്ട് പറയിക്കുന്നത്. കേരളത്തിലെ എത്രപള്ളികളിൽ ആയുധം ഒളിപ്പിച്ചിട്ടുണ്ട് ? എത്ര കേസുകൾ കേരളാപ്പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സി.എ.എ. വിരുദ്ധകാലത്ത് പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലാൻ പറഞ്ഞയാളും ഗ്രഹാം സ്റ്റെയിൻസിനേയും കുട്ടികളേയും ചുട്ടുകൊന്നരുമൊക്കെ കേന്ദ്രമന്ത്രിമാരാകുന്ന ഭാരതത്തിലാണ് ഇത്തരം വിരുദ്ധതകൾ പടർത്തുന്നത്.

രണ്ടുവർഷംമുമ്പ് കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽ കേരളത്തിലെ മിക്കപള്ളികളും അഭയകേന്ദ്രങ്ങളായി മാറിയത് നാം കണ്ടതാണ്. ആ സമയം നാട്ടിലുള്ള വേളയിൽ ആലപ്പുഴയിൽ എത്തിച്ചേർന്ന ഞങ്ങൾക്ക് താമസമൊരുക്കിയത് ആലപ്പുഴയിലെ ഒരു പള്ളിയിലാണ്. അവിടെനിന്ന് കായൽവഴി ബോട്ടുയാത്ര നടത്തി വൃത്തിയാക്കാൻ ഞങ്ങളെ ചുമതലപ്പെടുത്തിയത് ഒരു ക്രിസ്ത്യൻ പള്ളികൂടിയുള്ള സ്കൂളാണ്. അത്തരമൊരിടത്താണ് വിദ്വേഷത്തിന്റെ രാഷ്ട്രീയവുമായി സംവിധായകൻ വരുന്നത്.

കലക്ടറായാലും സാധാരണ തുറക്കാരനായാലും മുസ്ലീംങ്ങൾ കലാപം ആസൂത്രണം ചെയ്യുന്നവരും നടപ്പാക്കുന്നവരുമാണെന്ന സംഘപരിവാര അജണ്ടയാണ് യാതൊരു ഉളുപ്പുമില്ലാതെ സംവിധായകൻ യാഥാർഥ്യബോധമില്ലാതെ പറഞ്ഞുവെക്കാൻ ശ്രമിക്കുന്നത്. അവസാനം കൊല്ലാൻ മടിയില്ലാത്ത മുസ്ലീം ഡോക്ടർ കൂടി രംഗത്തെത്തുന്നതോടെ സംഗതി പൂർണമാകുന്നു. ഈ കഥാപാത്രങ്ങളൊക്കെ മുസ്ലീം വിഭാഗത്തിൽനിന്നു മാത്രം വരുന്നവരായത് വെറും യാദൃശ്ചികമല്ല. ഒരജണ്ടയുടെ ഭാഗംതന്നെയാണ്.

സമകാലിക ഇന്ത്യയിൽ സംഘപരിവാരം ശത്രുവായിപ്രഖ്യാപിച്ചിരിക്കുന്ന ഒരൊറ്റവ്യക്തിയായി ആരെങ്കിലുമുണ്ടെങ്കിൽ അത് ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്റുവാണ്. ആ നെഹ്റുവിന്റെ പേരിലുള്ള ഉരുവിലാണ് അലിയും കൂട്ടരും കള്ളക്കടത്ത് നടത്തുന്നത്. ഇതൊക്കെ യാദൃശ്ഛികമാണെന്നാണോ വിചാരിക്കേണ്ടത് ? എങ്കിൽ യാദൃശ്ചികതകളുടെ ഘോഷയാത്രയാണ് ഈ ചിത്രം..

'എല്ലാ കലകളിലും ഏറ്റവും പ്രധാനം സിനിമയാണെന്ന് " ലുനാചാർസ്‌കിയോട് ലെനിൻ പറയുന്നത് അതിൻറെ അപാരമായ സ്വാധീനശക്തി തിരിച്ചറിഞ്ഞുകൊണ്ടാണ്. അതു പക്ഷേ ഇപ്പോൾ മറ്റു പലതും പോലെ പിന്തിരിപ്പന്മാരുടെ കൈയിലെ ആയുധമായെന്ന് മാത്രം.
©
ബിബിത്ത് കോഴിക്കളത്തിൽ

1.കഴിഞ്ഞ സാമ്പത്തിക വർഷത്തിലും പല കോടികൾ ലാഭമുണ്ടാക്കിയ മുതലാളിയാണ് സാബൂ ജേക്കബ്. അപ്പോഴും ഒരു പൈസ പോലും അദ്ദേഹം തൊഴിലാള...
17/07/2021

1.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലും
പല കോടികൾ ലാഭമുണ്ടാക്കിയ മുതലാളിയാണ് സാബൂ ജേക്കബ്. അപ്പോഴും ഒരു പൈസ പോലും
അദ്ദേഹം തൊഴിലാളികൾക്ക് ബോണസ്സായി നൽകിയിട്ടില്ല.
ആരും അത് വാങ്ങിക്കൊടുക്കാൻ പ്രബുദ്ധ കേരളത്തിൽ ഉണ്ടായിരുന്നുമില്ല. ബോണസ്സ് എന്നത് മാറ്റിവെച്ച വേതനമാണെന്നാണ് ഇടതുപക്ഷ നിലപാട്. ലാഭത്തിൻ്റെ വിഹിതമെന്ന്
മുതലാളിമാർ പറയുന്നു.
രണ്ടായാലും അത് തൊഴിലാളികൾക്ക് അവകാശപ്പെട്ടതാണ്.
അതേക്കുറിച്ചൊന്നും പുതിയ കേരളത്തിൽ ചർച്ചയേയില്ല.

2.
3500 കോടി നിക്ഷേപത്തേക്കുറിച്ച് മുതലാളി വീമ്പ് പറയുന്നു.
കേരളത്തിലെ പ്രകൃതി വിഭവങ്ങളും മനുഷ്യാധ്വാനവും ഊറ്റിയെടുത്താണ് സാബൂ ജേക്കബ്ബും കുടുംബവും മുതലാളിമാരായത് എന്ന് മറക്കരുത്.
കടത്തിണ്ണയിൽ അന്തിയുറങ്ങിയ, പട്ടിണിക്കാരായ, ആട്ടിയകറ്റപ്പെട്ട, മനുഷ്യരുടെ അവകാശങ്ങൾക്ക് വേണ്ടി ത്യാഗനിർഭരമായ സമരം നടത്തിയാണ് കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനം പടർന്നു പന്തലിച്ചത് എന്നത്
എപ്പോഴും നമ്മുടെ
ഓർമ്മകളിലുണ്ടായിരിക്കണം.

3.
അവരുടെ അവകാശങ്ങളെ അവഗണിച്ചല്ല; മുതലാളിമാർക്ക് വേണ്ടിയുള്ള
'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് ' പോലുള്ള പദ്ധതികൾ നടപ്പിലാക്കേണ്ടത്.
കേരളത്തിൻ്റെ ജലസ്രോതസ്സുകളും പ്രകൃതി വിഭവങ്ങളും
നമ്മുടെ പൊതു സമ്പത്താണ്.
അത് ഒരു മുതലാളി മലിനമാക്കുമ്പോൾ, കുത്തിക്കവരുമ്പോൾ, മിണ്ടാതിരിക്കലല്ല ഒരു സംസ്ഥാനത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കാൻ ചെയ്യേണ്ടത്.
വിദേശ നിക്ഷേപത്തിന്
(ഫോറിൻ ഡയരക്ട് ഇൻവെസ്റ്റ്മെൻ്റ് FDI) വേണ്ടി കാത്തിരിക്കലായിരിക്കരുത് ,
ഒരു ഇടതു സർക്കാരിൻ്റെ
വികസന പരിപ്രേക്ഷ്യം.
അവരത് ഓർക്കുന്നില്ലങ്കിൽ
അത് ഓർമ്മിപ്പിക്കാനുള്ള ചുമതല ജനങ്ങൾക്കുണ്ട്.

4.
മുഖ്യമന്ത്രിക്കോ.മന്ത്രിമാർക്കോ ഭരണാധികാരികൾക്കോ ഇടതു വലത് രാഷ്ട്രീയ നേതാക്കൾക്കോ തങ്ങളുടെ ചിലവിൽ സുഖചികിത്സയും വിദേശ വിനോദവും 'ഒക്കെ ഒക്കെ' ഒരുക്കി നൽകുന്നതിൻ്റെ പേരിലല്ല വ്യവസായ സൗഹൃദ പദവികൾ രൂപപ്പെടുന്നത്.
അത് തരപ്പെട്ടില്ലങ്കിൽ റെയ്ഡും പരിശോധനയുമെന്നത് ഇന്ന് കക്ഷിരാഷ്ട്രീയക്കാരുടെ
പൊതു നിലപാടായി മാറുകയാണ്.

5.
ഒരു പൊതുമേഖലാ സ്ഥാപനത്തിൻ്റെ
ഭൂമി സ്വകാര്യ മുതലാളിമാർക്ക്
ചുളുവിൽ മറിച്ചു കൊടുക്കുമ്പോൾ
ഇവിടെ 'ഇടതുപക്ഷ'ഭരണമായിരുന്നു. വ്യവസായ മന്ത്രി, ട്രെയ്ഡ് യൂണിയൻ നേതാവായിരുന്നു .

6.
വ്യവസായ വളർച്ചക്ക് എന്ന പേരിൽ മുതലാളിമാർക്ക് നൽകുന്ന ആനുകൂല്ല്യങ്ങളുടെ നൂറിലൊന്നുപോലും നമ്മുടെ കർഷകർക്ക് നൽകുന്നില്ല എന്നത് നമ്മെ ആകുലപ്പെടുത്തുന്നേയില്ല.
ഇടത്തരക്കാർക്ക് ഫെയ്സ് ബുക്കിലിട്ട് പൊങ്ങച്ചം കാണിക്കാനുള്ള പ്രദർശന കൃഷിയല്ലാതെ, ജീവിക്കാനുള്ള
കാർഷിക വ്യവസായവൽക്കരണം (Agricultural Industrialisation)
എന്ത് കൊണ്ടാണ് കേരളത്തിൽ സാദ്ധ്യമാകാത്തത് എന്ന്,
ഏതെങ്കിലും ഇടതുകർഷക നേതാക്കളോ ഭരണാധികാരികളോ ചിന്തിച്ചിട്ടുണ്ടോ?

7.
വാട്ടർതീം പാർക്കുകൾ പോലുള്ള ഉല്പാദനപരമല്ലാത്ത സഹകരണ സ്ഥാപനങ്ങൾ നിർമ്മിക്കാൻ
മുൻകൈ എടുക്കുന്നവർ എന്തുകൊണ്ടാണ് കർഷകരെ സഹായിക്കാനുതകുന്ന
കാർഷിക ഗവേഷണ സ്ഥാപനങ്ങൾ നിർമ്മിക്കാൻ മുൻകൈ എടുക്കാത്തത്?

8.
കോർപ്പറേറ്റ് വികസന പാതയെ ചെറുക്കേണ്ടത്
'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്' സ്റ്റാറ്റസ് നേടികൊണ്ടല്ല. ചെറുകിട ഉല്ലാദകരുടേയും കർഷകരുടേയും ഉല്പാദക സഹകരണ സംഘങ്ങൾ ( പണിയെടുക്കാതെ സംഘം ഭാരവാഹികളായി സൗകര്യങ്ങൾ പറ്റുന്ന രാഷ്ട്രീയ നേതാക്കളുടെ സഹകരണ സംഘങ്ങളല്ല)പടുത്തുയർത്തി മൂല്ല്യ വർദ്ധിത ഉല്പന്നങ്ങുളുണ്ടാക്കി വിപണി മത്സരങ്ങളെ നേരിട്ട് കൃഷിക്കാരേയും തൊഴിലാളികളേയും രക്ഷിച്ചുകൊണ്ടാണ്. അതാണ് ഇടതു ബദൽ.

9.
മുതലാളിമാരെ അകറ്റി നിർത്തണം എന്നല്ല. അവർക്ക് ആനുകൂല്ല്യങ്ങൾ നൽകുകയും അവരെ ക്ഷണിക്കുകയും വേണം. പക്ഷേ അവരുടെ കാൽനക്കരുത്. ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ളവാനന്തരം ലെനിൻ നടപ്പിലാക്കിയ
'ന്യൂ എക്കണോമിക് പോളിസി' (NEP) മാതൃകയാണ്. ലോകത്താകമാനമുള്ള മുതലാളികളെ അദ്ദേഹം സോവിയറ്റ് യൂണിയനിലേക്ക് ക്ഷണിച്ചു. അവർക്ക് വമ്പിച്ച ആനുകൂല്ല്യങ്ങൾ പ്രഖ്യാപിച്ചു. ലാഭം കടത്തികൊണ്ടുപോകാനനുവദിച്ചു. പക്ഷേ ഒരു നിശ്ചിത കാലയളവിന് ശേഷം ആവശ്യമാണെങ്കിൽ നഷ്ടപരിഹാരം നൽകി ഫാക്ടറി സ്റ്റേറ്റ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു.

10.
ചങ്ങാത്ത മുതലാളിത്തത്തിൻ്റെ
(Crony Capital) ഉത്തമമാതൃകയായ രാഷ്ടീയ മുതലാളിയാണ് സാബൂജേക്കബ്ബ്.
അയാൾക്ക് മുമ്പിൽ മുട്ടുമടക്കുന്നതിലല്ല;
അയാളെ മുട്ടുകുത്തിക്കുന്നിടത്താണ് ജനാധിപത്യവും ഇടതുപക്ഷവും വിജയിക്കുക.
അന്നാ അലൂമനിയവും കിറ്റക്സ് ലുങ്കിയും സാറാകറിപൗഡറും സ്കൂബീഡേ ബാഗുകളും മലയാളിക്കു വേണ്ട എന്ന് ജനകീയമായി തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ ഇത്.
പകരം ഉൽപാദക സഹകരണ സംഘങ്ങൾ സ്ഥാപിച്ച് ഈ ഉൽപന്നങ്ങൾ നിർമ്മിച്ച് ന്യായമായ വിലയിൽ
വിപണിയിലിറക്കാനുള്ള ഇച്ഛാശക്തി കാണിക്കണം.
അതാണ് ഇടതു ബദൽ.
അല്ലാതെ വായ്താരികളല്ല.

© എൻ വി ബാലകൃഷ്ണൻ കൊയിലാണ്ടി

Address

Calicut

Website

Alerts

Be the first to know and let us send you an email when Tea Break Views posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tea Break Views:

Share

Category