Spandhanam

Spandhanam ലോകത്തിന്റെ ഓരോ സ്പന്ദനങ്ങളും പ്രതീക്ഷയുടെ കിരണങ്ങളായിരിക്കണം.

12/07/2025
ചരിത്രമുറങ്ങുന്ന കോഴിക്കോടിന് തിലകക്കുറിയായി പുതിയ ടവർ കോഴിക്കോട്ട് കേരളത്തിലെ ഏറ്റവും വലിയ ടവർ ഉയർന്നുവരികയാണ്. കോഴിക്ക...
11/07/2025

ചരിത്രമുറങ്ങുന്ന കോഴിക്കോടിന് തിലകക്കുറിയായി പുതിയ ടവർ

കോഴിക്കോട്ട് കേരളത്തിലെ ഏറ്റവും വലിയ ടവർ ഉയർന്നുവരികയാണ്. കോഴിക്കോട് വയനാട് റോഡിൽ ആണ് ഈ ടവർ ഉയർന്നുവരുന്നത്. 50 നിലകളിലാണ്. കേരളത്തിൽ ഇത്ര വലിയ കെട്ടിടം ഇതുവരെ ഉണ്ടായിട്ടില്ല.. ഭാവിയിൽ ഉണ്ടാകാം. ഈ കെട്ടിടത്തിൽ 34 നിലകൾ കഴിഞ്ഞാൽ ബാക്കി 16 നിലകളിലും ഒറ്റ ഫ്ലാറ്റുകളാണ്. സിമ്മിംഗ് പൂളുകൾ തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ഫ്ലാറ്റുകൾ. കേരളത്തിൽ ഏറ്റവും വലിയ ടവർ വരുന്നു എന്ന് എന്റെ സുഹൃത്തുക്കൾ അറിയാൻ വേണ്ടിയാണ് ഞാനിവിടെ ഇത് കുറിക്കുന്നത്. കോഴിക്കോട് മനോരമ ഓഫീസിനും ഡിസിസിക്കും അടുത്തു കിടക്കുന്ന സ്ഥലത്താണി ടവർ വരുന്നത്. കാലിക്കറ്റ് വയനാട് മോട്ടോർ സർവീസ് എന്നുപറയുന്ന സി. ഡബ്ലിയു. എം.എസ് എന്നു പറയുന്ന മോട്ടോർ സർവീസ് അവരുടെ വർക്ക്ഷോപ്പും ഓഫീസും ഒക്കെ നിന്നിരുന്ന സ്ഥലം. വയനാട്ടിലേക്കും മൈസൂർ,കണ്ണൂർ ഗുരുവായൂർ റൂട്ടിലൊക്കെ ഓടിയിരുന്ന കാലം അവർ കത്തി നിന്നിരുന്ന സ്ഥലം ആ പ്രതാപം അസ്തമിക്കുകയും പുതിയൊരു പ്രതാപം കോഴിക്കോട് നഗരത്തിൽ ഉയർന്നു വരികയും ചെയ്യുന്നു. ഇത് ആര് നിർമിച്ചു എന്നുള്ളതല്ല കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന ഏതൊരാൾക്കും അത്ഭുതത്തോടുകൂടെ നോക്കി കാണാൻ കഴിയുന്ന ഒരു ഫ്ലാറ്റ് സമുച്ചയമാണ്.

എനിക്ക് അറിയാവുന്ന ഒരുപാട് ആർക്കിടെക്റ്റുകൾ കോഴിക്കോട് ഉണ്ട്. ലോകത്ത് തന്നെ റിസോർട്ടുകൾ നിർമ്മിക്കാൻ അതി വിദഗ്ധനായ ടോണി എന്റെ അടുത്ത സുഹൃത്താണ്. മാളുകളുടെ നിർമ്മാണത്തിന് അതിവിദഗ്ധനായ ആർക്കിടെക്റ്റുകളിൽ ഒരാളാണ് പ്രശാന്ത്. അദ്ദേഹവും എന്റെ അടുത്ത് സുഹൃത്താണ്. ചെറിയ മാളുകളും ചെറിയ ഷോപ്പുകളും ഒക്കെ ഡിസൈൻ ചെയ്യാൻ കഴിവുള്ള ആളാണ് എന്റെ സുഹൃത്തായ എൻജിനീയർ സലിം എന്നറിയപ്പെടുന്ന കെ വി സലീം . കോൺഗ്രസിന്റെ മുതിർന്ന നേതാവ് സിറിയക് ജോണിന്റെ മകനായ വിനോദ് സിറിയക്കും ഞാനറിയുന്ന നല്ലൊരു ആർക്കിടെക്ടാണ്.

പക്ഷേ ലാളിത്യത്തിന്റെ ഉടമ അതാണ് എന്റെ സുഹൃത്ത് ആർക്കിടെക്ട് അരുൺചന്ദ്. അദ്ദേഹം എന്റെ നാട്ടുകാരനാണ് ഫറോക്കിലാണ് അദ്ദേഹത്തിന്റെ തറവാട്. എന്റെ ഒരു ബന്ധു കൂടിയാണ്. യഥാർത്ഥ പൂതേരികാരനാണ് അരുൺചന്ദ്. കോഴിക്കോട്ടുക്കാർ അദ്ദേഹത്തെ അത്രമാത്രം അറിയാൻ സാധ്യതയില്ല. സമൂഹത്തിൽ വലിയ ആളുകളുമായി അധികം അടുപ്പം സൂക്ഷിക്കാത്ത സ്വന്തം പാത തുടരുന്ന വ്യത്യസ്തനായ ഒരു വ്യക്തിത്വമാണ് അദ്ദേഹം.
അരുൺചന്ദാണ് ഈ ടവർ ഡിസൈൻ ചെയ്തിരിക്കുന്നത്. അതിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്താനും അദ്ദേഹമുണ്ട്.
ഗാലക്സി ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുള്ള അധികം ഫ്ലാറ്റ് സമുച്ചയങ്ങളുടെയും ഡിസൈൻ അരുൺ ചന്ദാണ് ചെയ്തിരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. ലാളിത്യത്തിന്റെ ഉടമയായ അരുൺ ചന്ദിന്റെ കയ്യൊപ്പാണ് കേരളത്തിന്റെ ഏറ്റവും വലിയ ടവർ എന്നുള്ളത്
എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനിക്കാവുന്ന കാര്യമാണ്. എനിക്കറിയുന്ന എന്നെ അറിയുന്ന ഒരു സുഹൃത്ത് അദ്ദേഹം ആർക്കിടെക്ട് ആണ് എന്ന് ഞാനറിയുന്നത് പോലും അടുത്ത കാലത്താണ്.

ഈ ടവർ കേരളത്തിന് മാതൃകയാകട്ടെ.
ഇതുപോലെയുള്ള ടവറുകളാണ് ഇനി നമുക്ക് ആവശ്യം. ഭൂമിയുടെ വിസ്തീർണ്ണം കുറയുമ്പോൾ എത്രമാത്രം താമസ സൗകര്യം ആകാശത്തുണ്ടാക്കാൻ പറ്റുമെന്നാണ് നമ്മൾ ആലോചിക്കേണ്ടത്. 10 സെന്റില്‍ ഒരു വീട് ഉണ്ടാക്കിയാൽ ഒരു ഏക്കറയിൽ 10 വീട് ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ അതേ സ്ഥലത്ത് ഏകദേശം 200 അതിമനോഹരമായ ഫ്ലാറ്റുകൾ ഉണ്ടാക്കാൻ സാധിക്കും. ചെറിയ ചെറിയ വീടുകളെക്കാൾ നല്ലത് കേരളത്തിനെ സംബന്ധിച്ചെടുത്തോളം ഇതുപോലെയുള്ള ആധുനിക ഫ്ലാറ്റുകളുടെ സംവിധാനങ്ങളാണ്. കേരളത്തിൽ ഇപ്പോൾ തന്നെ 50 നിലകളുള്ള ഫ്ലാറ്റുകളിലേക്ക് ഒക്കെ ഫയർ എൻജിനിൽ തീ അണയ്ക്കാൻ കഴിയുന്ന സംവിധാനങ്ങൾ വന്നിട്ടുണ്ട്. അതൊക്കെ തന്നെ മാറ്റത്തിന്റെ കാലോച്ച യാണ്. ഈ ടവറിന്റെ രൂപരേഖ ഫേസ്ബുക്കിൽ കൊടുക്കുന്നുണ്ട്.

C. N. വിജയകൃഷ്ണൻ

Twin tower, Kerala’s iconic IT park by MA Yusuf Ali, Lulu Group
30/06/2025

Twin tower, Kerala’s iconic IT park by MA Yusuf Ali, Lulu Group

ബൈക്കിൽ അവൻ പോയ സ്പീഡ്‌ - 120kmആമ്പുലൻസിൽ അവനെ കൊണ്ട്‌ പോയ സ്പീഡ്‌ - 100kmമരണമറിയിച്ച്‌ ആമ്പുലൻസ്‌ തിരിച്ച്‌ വീട്ടിലെത്ത...
20/06/2025

ബൈക്കിൽ അവൻ പോയ സ്പീഡ്‌ - 120km

ആമ്പുലൻസിൽ അവനെ കൊണ്ട്‌ പോയ സ്പീഡ്‌ - 100km

മരണമറിയിച്ച്‌ ആമ്പുലൻസ്‌ തിരിച്ച്‌ വീട്ടിലെത്തിയ സ്പീഡ്‌ - 50km

വീട്ടിൽ നിന്നും ശ്മശാനത്തിലേക്ക്‌ അവനെ കൊണ്ട്‌ പോയപ്പോൾ ഉണ്ടായ വേഗത വെറും - 20km

ഗിയർ മാറ്റി ആക്സിലേറ്റർ കൂട്ടി പായുമ്പോൾ ഓർക്കുക ജീവിച്ചിരുന്നാൽ മാത്രമെ സമയത്തിനു പോലും നമ്മളെ ആവശ്യമുള്ളു !

നല്ല ഒരു മെസ്സേജ് ആണെന്ന് തോന്നി അത് കൊണ്ട് പോസ്റ്റ് ചെയ്തു വാഹനം ഓടിക്കുമ്പോൾ വേഗത കുറച്ച് പോകാൻ ശ്രദ്ധിക്കുക ..🙏🙏

എത്ര ഉന്നതിയിലെത്തിയാലും മനുഷ്യത്വം മറക്കാത്ത മഹൽ വ്യക്തിത്വം; എം എ യുസുഫ് അലി
17/06/2025

എത്ര ഉന്നതിയിലെത്തിയാലും മനുഷ്യത്വം മറക്കാത്ത മഹൽ വ്യക്തിത്വം; എം എ യുസുഫ് അലി

തട്ടികൊണ്ട് പോകാൻ ശ്രമിച്ച  ഭിക്ഷക്കാരിയിൽ നിന്നും കുഞ്ഞിനെ രക്ഷിച്ച് മേഘ എന്ന പെൺകുട്ടി 🔥സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകു...
17/06/2025

തട്ടികൊണ്ട് പോകാൻ ശ്രമിച്ച ഭിക്ഷക്കാരിയിൽ നിന്നും കുഞ്ഞിനെ രക്ഷിച്ച് മേഘ എന്ന പെൺകുട്ടി 🔥

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് മേഘ എന്ന പെൺകുട്ടിയാണ് , തട്ടികൊണ്ട് പോയ കുഞ്ഞിനെ തന്റെ അവസരോചിതമായ ഇടപെടൽകൊണ്ട് രക്ഷിച്ച മിടുക്കി പെൺകുട്ടി . മേഘയുടെ കുറിപ്പ് ഇങ്ങനെ

പതിവിനു വിപരീതമായിരുന്നു അന്നത്തെ എന്റെ ദിവസം , രാവിലെ എണീറ്റത് മുതൽ മൊത്തത്തിൽ താള പിഴവായിരുന്നു . കാരണം ചെറിയ പനിയുടെ ലക്ഷണം ഉള്ളത്കൊണ്ട് തന്നെ എണീറ്റപ്പോൾ ഏറെ വൈകി . പെട്ടന്ന് റെഡി ആയി ഓഫീസിൽ എത്തുകയും ഉച്ച ആയപ്പോൾ ശരീരത്തിന് വല്ലാതെ തളർച്ച അനുഭവപ്പെടുകയും ചെയ്തതോടെ ഞാൻ ഓഫീസിൽ നിന്ന് ഹാഫ് ഡേ ലീവ് എടുത്ത് ഇറങ്ങി . വീട്ടിലേക്ക് വരാനായി ബസിൽ കയറി , ബസിലാണെങ്കിൽ വല്ലാതെ തിരക്കാണ് . തിരക്കായത് കൊണ്ട് തന്നെ ഞാൻ കയറിയപ്പോൾ മുതൽ ഡ്രൈവറിന്റെ സീറ്റിന്റെ അടുത്താണ് നിൽക്കുന്നത് .

കുറച്ചു നേരം നിന്നപ്പോഴാണ് തൊട്ടടുത്ത സീറ്റിൽ മുഷിഞ്ഞ വസ്ത്രദാരിയായ ഒരു സ്ത്രീ കയ്യിൽ ഒരു കുഞ്ഞിനേയുമായി ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത് . ആദ്യം വല്യ കാര്യമായി ശ്രദ്ധിച്ചില്ലങ്കിലും പിന്നീട് ഞാൻ ആ കുഞ്ഞിനെ ശ്രദ്ധിച്ചപ്പോഴാണ് മൊത്തത്തിൽ ഒരു പൊരുത്തക്കേട് എനിക്ക് തോന്നിയത് . കൊച്ചിന്റെ രൂപം കണ്ടപ്പോൾ എനിക്ക് മനസിലായി സാമ്പത്തിക ഭദ്രത ഉള്ള കുടുംബത്തിലെ കുഞ്ഞാണ് എന്ന് . എന്നാലും ഒരു സംശയം വെച്ച് ഒരാളെ സംശയിക്കാൻ പാടില്ലല്ലോ . പക്ഷെ എനിക്ക് അതങ്ങു വിടാൻ മനസ് വന്നില്ല . എന്റെ മനസ്സിൽ ആ കുഞ്ഞ് ആ സ്ത്രീയുടേത് അല്ല എന്ന് പറഞ്ഞുകൊണ്ടേ ഇരുന്നു . കൊച്ചിനെ വല്ല മരുന്നും കൊടുത്ത് മയക്കി കൊണ്ടുപോകുന്നതാണോ എന്നൊരു സംശയമായി . ഞാൻ ആ സ്ത്രീയോട് ചോദിച്ചു ഈ കുട്ടി ആരുടേതാണ് ? അപ്പോൾ ആ സ്ത്രീ പറഞ്ഞു എന്റെ മകളുടെ കുട്ടി ആണെന്ന് . മകൾ എവിടെ എന്ന് ചോദിച്ചപ്പോൾ പരിഭ്രാന്തിയായി പുറകിൽ ഉണ്ടെന്നു ചൂണ്ടി കാണിച്ചു .

എനിക്ക് വിശ്വസിക്കാൻ പ്രയാസം തോന്നി . ഞാൻ ആ സ്ത്രീ കാണാതെ കുഞ്ഞിന്റെ കാലിൽ ചെറുതായൊന്നു നുള്ളി നോക്കി , സംശയിച്ചത് പോലെ തന്നെ കുഞ്ഞ് കരയുന്നില്ല . ഉടൻ തന്നെ ഞാൻ ബസ് കണ്ടക്ടറോട് സംശയം പറഞ്ഞു , കണ്ടക്ടർ ഡ്രൈവറോടും കാര്യം പറഞ്ഞു . ഉടൻ തന്നെ ബസ് ഒതുക്കി ഡ്രൈവറും കണ്ടക്ടറും സ്ത്രീയെ ചോദ്യം ചെയ്തു . ഇതിനിടയ്ക്ക് ബസിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ച സ്ത്രീയുടെ നീക്കം പരാജയപെട്ടു . പോലീസ് എത്തുകയും സ്ത്രീയെ അറസ്റ്റ് ചെയ്യുകയും ചെയ്തു . ഇതോടെയാണ് സത്യം പുറത്തുവന്നത് . ഗ്രാമത്തിൽ ജോലി ചെയ്തിരുന്ന വീട്ടിലെ കുട്ടിയെ അവിടുത്തെ ജോലിക്കാരി ഒളിപ്പിച്ചു കടത്തുകയായിരുന്നു . കൃത്യമായ ഒരു ഇടപെടൽ കൊണ്ട് ദീപയ്ക്ക് രക്ഷിക്കാനായത് ഒരു കുഞ്ഞു ജീവനാണ് . ഡൽഹിയിലാണ് സംഭവം നടന്നത് .

കടപ്പാട്

കൊച്ചിക്ക് തിലകകുറിയായി ലുലു; 30 നിലകളിൽ പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന ഇരട്ട ടവർ, ഉദ്ഘാടനം ജൂൺ 28ന്കേരളത്തിലെ ഏറ്റവും...
17/06/2025

കൊച്ചിക്ക് തിലകകുറിയായി ലുലു;
30 നിലകളിൽ പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന ഇരട്ട ടവർ, ഉദ്ഘാടനം ജൂൺ 28ന്

കേരളത്തിലെ ഏറ്റവും ഉയരമുള്ള വാണിജ്യ സമുച്ചയം ഒരുക്കി ലുലു ഗ്രൂപ്പ് കൊച്ചിയിൽ മറ്റൊരു വിസ്മയം തീർക്കുകയാണ്. കൊച്ചി കാക്കാനാട് സ്മാർട് സിറ്റിയിൽ തല ഉയർത്തി നിൽക്കുന്ന ഇരട്ട ടവറുകളുടെ ഉദ്ഘാടനം ജൂൺ 28ന് നടക്കും. 12.74 ഏക്കറില്‍ 35 ലക്ഷം ചതുരശ്ര അടിയില്‍ 30 നിലകളിലായി ഒരുങ്ങിയ ഇരട്ട ടവറിൽ പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന സൗകര്യകളാണ് ഒരുക്കിയിരിക്കുന്നത്.
152 മീറ്റര്‍ ഉയരമുള്ള ഇരട്ടടവറുകളില്‍ 25,000-30,000 ഐ.ടി പ്രഫഷണലുകള്‍ക്ക് ജോലി ചെയ്യാനാകും. 25 ലക്ഷം ചതുരശ്ര അടിയാണ് ഓഫീസ് സ്‌പേസിനായി ഒരുക്കിയിരിക്കുന്നത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അരലക്ഷം ഐ.ടി പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാവുന്ന ലെവലിലേക്ക് ലുലു ഐ.ടി പാര്‍ക്കിനെ ഉയര്‍ത്തുകയാണ് ലുലു ഗ്രൂപ്പിന്റെ ലക്ഷ്യം. നിലവില്‍ ലുലുവിന്റെ രണ്ട് ഐ.ടി പാര്‍ക്കിലുമായി 14,000 ഐ.ടി പ്രൊഫഷണലുകള്‍ ജോലിചെയ്യുന്നുണ്ട്. ഇതിനു പുറമെയാണ് ഇരട്ട ടവറുകളില്‍ ഒരുങ്ങുന്ന തൊഴിലവസരം.
രണ്ടു ടവറുകളുടെയും മധ്യത്തിലുള്ള അമിനിറ്റി ബ്ലോക്കിൽ വൈവിധ്യമാർന്ന ഓഫീസ് സജ്ജീകരണങ്ങള്‍ക്കൊപ്പം തന്നെ 600 പേർക്ക് ഇരിക്കാവുന്ന നൂതന സൗകര്യങ്ങളോട് കൂടിയ കോൺഫറൻസ് ഹാളുമുണ്ട്. അമിനിറ്റി ടവറിന്റെ ഒന്നാംനിലയിൽ ഒരേസമയം 2500 പേർക്ക്‌ ഇരിക്കാവുന്ന വിശാലമായ ഫുഡ്‌കോർട്ടാണ് പ്രധാനമായും ഉള്ളത്. മൂന്ന് നിലകളിലായി വിശാലമായ പാർക്കിംഗ് സൗകര്യവും ഒന്നിലധികം എൻട്രികളും എക്സിറ്റുകളും ഉണ്ട്. 67 അതിവേഗ ലിഫ്റ്റുകള്‍, 12 എസ്‌കലേറ്ററുകള്‍ എന്നിവയും ഈ ഇരട്ട ടവറുകളിലുണ്ട്..!

സ്വസ്ഥതയും സമാധാനവും ആഗ്രഹിക്കുന്ന ആഗോള ജനതക്ക് മേൽ യുദ്ധത്തിന്റെ കരിനിഴൽ വീഴ്ത്തി ഹൃസ്വ ജീവിതം നരക തുല്യമാക്കുന്ന ഭരണാധ...
15/06/2025

സ്വസ്ഥതയും സമാധാനവും ആഗ്രഹിക്കുന്ന ആഗോള ജനതക്ക് മേൽ യുദ്ധത്തിന്റെ കരിനിഴൽ വീഴ്ത്തി ഹൃസ്വ ജീവിതം നരക തുല്യമാക്കുന്ന ഭരണാധികാരികൾ ആരായാലും അവരെ നിലക്ക് നിർത്താൻ പൊതുജനം രംഗത്ത് വരണം. അല്ലാതെ സർവ്വതും നശിപ്പിച്ച് ഇരുളടഞ്ഞ ഭാവിയിലേക്ക് നമ്മെ നയിക്കുന്ന, അധികാര സോപാനത്തിൽ സുഖസുഷുപ്തിയിൽ വിരാജിക്കുന്ന ഭരണാധികാരികളുടെ യുദ്ധകൊതിയും ഭ്രാന്തും അവസാനിപ്പിക്കാനാവില്ല.....



Beautiful Minds@topfans

വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിത (39) കോഴഞ്ചേരി താലൂക്കാശുപത്രിയിലെ സ്റ്റാഫ് നഴ്സ്. അഞ്ച് വർഷത്തെ അവധിയെടുത്ത് മസ്കറ്റിൽ ...
13/06/2025

വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിത (39) കോഴഞ്ചേരി താലൂക്കാശുപത്രിയിലെ സ്റ്റാഫ് നഴ്സ്.
അഞ്ച് വർഷത്തെ അവധിയെടുത്ത് മസ്കറ്റിൽ പോയി ജോലി ചെയ്തു.
അച്ഛൻ നേരത്തെ മരിച്ചു.
അമ്മക്ക് കാൻസർ.
വിവാഹമോചിത.

മകൻ പത്താം ക്ലാസ്. മകൾ മൂന്നാം ക്ലാസ്.
വീട് പണി അവസാനഘട്ടത്തിൽ.

മസ്കറ്റിൽ നിന്നും യു കെയിലേക്കു ജോലി മാറ്റം.
രണ്ടരവർഷം കഴിഞ്ഞ് തിരിച്ചു വന്ന് ജോയിൻ ചെയ്യാനിരിക്കയായിരുന്നു

അവധി നീട്ടിക്കിട്ടാൻ ഓൺലൈൻ വഴി
അപേക്ഷിച്ച രഞ്ജിതയുടെ ഒപ്പിൽ വ്യക്തത
വരുത്താനായി നേരിട്ടെത്തണമെന്ന്
ഉദ്യോഗസ്ഥർ.

നാല് ദിവസത്തേക്ക് മാത്രമായി നാട്ടിലേക്കു വന്നു.

ഗൃഹപ്രവേശ തിയതി നിശ്ചയിച്ച് മടക്കം.

മക്കളെയും അമ്മയെയും കണ്ട് സ്നേഹം പങ്കു വച്ച് ചിരി തൂകി പറന്നു പോയ രഞ്ജിതയെ മരണം വന്നു കൂട്ടിക്കൊണ്ടുപോയി.

അഗ്നി ചിറകിലേറി അവർ സ്വർഗത്തിലേക്ക് പോയി.

ഒരിക്കലും മടങ്ങിവരാനാവാത്ത ഒരു യാത്രയായി അത്.

അമ്മയുടെ വേർപാടിൽ ഇനിയും കരച്ചിൽ നിറുത്താതെ രണ്ടു കുട്ടികൾ !

ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കളും അയൽക്കാരും.😢
പ്രിയ സോദരി..പ്രണാമം.🙏🌹😢

ഈ പരമ നാറിയെ കേവലം സസ്‌പെൻഷനിൽ ഒതുക്കരുത്. ഉടനെ ഡിസ്മിസ് ചെയ്യണം. ഇത്തരം നികൃഷ്ട ജന്മങ്ങൾക്ക് ആജീവനാന്തം ഇരുട്ടറയും കൊടു...
13/06/2025

ഈ പരമ നാറിയെ കേവലം സസ്‌പെൻഷനിൽ ഒതുക്കരുത്. ഉടനെ ഡിസ്മിസ് ചെയ്യണം. ഇത്തരം നികൃഷ്ട ജന്മങ്ങൾക്ക് ആജീവനാന്തം ഇരുട്ടറയും കൊടുക്കണം.... 😡😡😡സോഷ്യൽ മീഡിയയിൽ എന്തുമാവാമെന്നുള്ള ഇവന്റെയൊക്കെ ധാർഷ്ട്യം നിയമങ്ങളുടെ തണൽ കൂടിയാണ് 🙏🙏🙏

11/02/2025

തൊണ്ണൂറ്റി നാലിൽ രാമനാട്ടുകരയിൽ നിന്നും ഫറോക്ക് പുതിയ പാലം വഴി ഒന്ന് യാത്ര ചെയ്താലോ ...!

10/02/2025

'മൈ ആസ്റ്റർ'
ഡിജിറ്റൽ ഹെൽത്ത് ആപ്പുമായി
ആസ്റ്റർ ഡി എം ഹെൽത്ത് കെയർ

റിയാദ്: പ്രമുഖ ആതുര സേവന ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സഊദി അറേബ്യയിൽ 'മൈ ആസ്റ്റർ' ആപ്പ് പുറത്തിറക്കി. റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര ഡിജിറ്റൽ മേളയായ ലീപ് 2025 ന്റെ വേദിയിലാണ് രാജ്യത്തെ ആരോഗ്യ പരിചരണ രംഗത്ത് പുതിയ കാൽവെപ്പുമായി ആസ്റ്റർ രംഗത്തെത്തിയത്. ഓൺലൈൻ ഫാർമസി, അപ്പോയിന്മെന്റ് മാനേജ്മെന്റ്, കുറിപ്പടി, ഹോം ഡെലിവറി, വീഡിയോ പരിശോധന, ഹോം കെയർ അടക്കമുള്ള മെഡിക്കൽ സേവനങ്ങൾ ഈ അപ്ലിക്കേഷൻ വഴി ഇനി സഊദി അറേബ്യയിലും ലഭ്യമാകുമെന്ന് ആസ്റ്റര്‍ ഡിഎം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി ഇ ഓയുമായ അലീഷാ മൂപ്പൻ പറഞ്ഞു.

യുഎഇയിലെ ഏറ്റവും മികച്ച ഹെൽത്ത് കെയർ ആപ്പെന്ന മികച്ച ട്രാക്ക് റെക്കോർഡുള്ള‌ മൈ ആസ്റ്റർ ആപ് ഇതിനകം 2 ദശലക്ഷത്തിലധികം ആളുകൾ ഡൌൺലോഡ് ചെയ്തിട്ടുണ്ട്. പ്രാദേശിക ഭാഷയിലൂടെ രോഗ ലക്ഷണങ്ങളെക്കുറിച്ച് സംവദിക്കാനും, ഡോക്ടർമാരുമായി ആശയവിനിമയം നടത്താനും ഇത് വഴി സാധിക്കും. എഐ സാങ്കേതിക വിദ്യയിലൂടെ ആസ്റ്ററിന്റെ ശൃംഖലയിലെ വിദഗ്ദരായ സ്പെഷ്യലിസ്റ്റുകളും, ആരോഗ്യപ്രവർത്തകരും ഭാഷയുടെ പരിമിതികളില്ലാതെ രോഗികൾക്ക് കൃത്യമായ വിവരണം നൽകും. സൗദിയിലെ ആരോഗ്യ മേഖലയിൽ ഡിജിറ്റൽ ഹെൽത്ത് സേവനം ഫലപ്രദമായ രീതിയിൽ ലഭ്യമാക്കാൻ ഈ ആപ്പിന് സാധിക്കുമെന്നും
സഊദിയിലെ ആരോഗ്യ രംഗത്ത് ഇത് വലിയ മാറ്റത്തിന് നാന്ദിയാകുമെന്നും അലിഷ മൂപ്പൻ പറഞ്ഞു

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആസ്റ്റർ സഊദിയിൽ ഒരു ബില്യൺ റിയാലിന്റെ (USD 250 മില്യൺ) നിഷേപം നടത്തും. 180 ആസ്റ്റർ ഫാർമസികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുറക്കും. നിലവിലുള്ള അസ്റ്റർ സനദ് ആശുപത്രിയോടൊപ്പം രാജ്യത്തെ പ്രധാന നഗരങ്ങളിൽ അഞ്ച് പുതിയ ആശുപത്രികൾ കൂടി സ്ഥാപിക്കും.
കൂടാതെ 30 മെഡിക്കൽ സെന്ററുകൾ ആരംഭിക്കാനും അടുത്ത അഞ്ച് വർഷത്തിനകം രാജ്യത്ത് 4,900 ത്തോളം തൊഴിൽ അവസരങ്ങൾ നൽകാനുമുള്ള
പദ്ധതിയിലാണ് തങ്ങളെന്നും ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിന്റെ ഡിജിറ്റൽ ഹെൽത്ത് ആൻഡ് ഇ-കോമേഴ്സ് സിഇഒ നല്ല കരുണാനിധി പറഞ്ഞു.

LeapAster HospitalsAster Sanad Hospital

Address

FEROKE
Calicut
673631

Website

Alerts

Be the first to know and let us send you an email when Spandhanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share