Pandora Books

Pandora Books We are one of the finest Publishers in Kerala with a collection of Interesting books from different Creative authors.

മാധ്യമപ്രവർത്തകനായ രോഹിത് എസ് രോഹിതിന്റെ 'ആത്മാക്കൾ പറയാൻ ബാക്കി വച്ചത് '₹ 290(250+ reg. post charge 40)GPAY &WHATS APP ...
27/07/2025

മാധ്യമപ്രവർത്തകനായ രോഹിത് എസ് രോഹിതിന്റെ
'ആത്മാക്കൾ പറയാൻ ബാക്കി വച്ചത് '
₹ 290(250+ reg. post charge 40)
GPAY &WHATS APP NO-94 47 13 99 52

മാധ്യമപ്രവർത്തകനായ രോഹിത് എസ് രോഹിതിന്റെ 'ആത്മാക്കൾ പറയാൻ ബാക്കി വച്ചത് '₹ 290(250+ reg. post charge 40)Cont-77 36 76 82...
27/07/2025

മാധ്യമപ്രവർത്തകനായ രോഹിത് എസ് രോഹിതിന്റെ
'ആത്മാക്കൾ പറയാൻ ബാക്കി വച്ചത് '
₹ 290(250+ reg. post charge 40)
Cont-77 36 76 82 61(ABACK MEDIA)
GPAY &WHATS APP NO-94 47 13 99 52

തീക്ഷണമായ അനുഭവങ്ങൾക്കൊണ്ട് അടയാളപ്പെടുത്തപ്പെട്ട ചില ജീവിതങ്ങൾ യാദൃശ്ചികതകളുടെ അസാധാരണ വഴികളിലേക്ക് നയിക്കപ്പെട്ടേക്കാം...
24/07/2025

തീക്ഷണമായ അനുഭവങ്ങൾക്കൊണ്ട് അടയാളപ്പെടുത്തപ്പെട്ട ചില ജീവിതങ്ങൾ യാദൃശ്ചികതകളുടെ അസാധാരണ വഴികളിലേക്ക് നയിക്കപ്പെട്ടേക്കാം.അത് പ്രപഞ്ചത്തിന്റെ ഒരു നിശ്ചയമാണ്.കാലത്തിന്റെ കരുണയില്ലാത്ത കല്ലുളികൊണ്ട് കൊത്തിയൊരുക്കപ്പെട്ട ജീവിതങ്ങൾക്ക്മാത്രമെ അപ്രതീക്ഷിതമായി വരുന്ന അതിശയത്തെ ഉൾക്കൊള്ളാനും, അത് ലോകത്തോട് ധൈര്യപൂർവ്വം വിളിച്ചുപറയാനും സാധിക്കൂ. ഇങ്ങനെയുള്ളവരുടെ ജീവിതങ്ങളിലേക്ക് സാമാന്യലോകം അത്ഭുതമെന്നും, അന്ധവിശ്വാസമെന്നും വിശേഷിപ്പിക്കുന്ന ചില സാഹചര്യങ്ങൾ, വ്യക്തികൾ,സംഭവങ്ങൾ വിരുന്നുവരും.അത് അവരുടെ ജീവിതത്തിന് പുതിയ ഉൾക്കാഴ്ചയും, ദിശാബോധവും സമ്മാനിക്കും.
ഭൗതീകലോകത്തിന്റെ സുഖഭോഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വ്യക്തികൾക്ക് അത്ര ദഹിക്കാത്ത ഒരു വിഷയമാണ് ഈശ്വരനും, ആത്മാവും, കർമ്മഫലങ്ങളുമൊക്കെ!. കാരണം ജീവിതം എല്ലാ അർത്ഥത്തിലും അവർക്ക് ആഘോഷിക്കാനുള്ളതാണ്. അവിടെ ഈശ്വരന് പറയാനുള്ളതോ, അത്മാക്കൾക്ക് പറയാനുള്ളതോ ആര് കേൾക്കാൻ!. എന്നാൽ സൂരജ് കൃഷ്ണ എന്ന കുട്ടുവിന്റെ ആത്മാവ് പറയുന്നത് നിങ്ങൾ കേൾക്കും!.അത് നിങ്ങൾ കേൾക്കാൻ പോകുകയാണ്.കാരണം കൂട്ടുവിന്റെ ആത്മാവ് നിങ്ങളോട് സംസാരിക്കുന്നത്,മാധ്യമ പ്രവർത്തകനായ എന്റെ പ്രിയ മിത്രം രോഹിതിന്റെ 'ആത്മാക്കൾ പറയാൻ ബാക്കിവച്ചത് 'എന്ന ഈ പുസ്തകത്തിലൂടെയാണ്!.

ജീവിതത്തിന്റെ പ്രതിസന്ധികൾ ആത്മധൈര്യംകൊണ്ട് മറികടന്ന് മാധ്യമപ്രവർത്തനം, തൊഴിലും, സമർപ്പണവുമാക്കിയ രോഹിതിന്റെ അന്വേഷണയാത്രയിൽ അറിയാതെ വന്നുപെട്ട, അല്ല, കാലം അയാളിലേക്ക്തന്നെ എത്തിച്ച അനുഭവത്തെ അനാവരണം ചെയ്യുകയാണ് 'ആത്മാക്കൾ പറയാൻ ബാക്കിവച്ചത് 'എന്ന പുസ്തകത്തിലൂടെ. അകാലത്തിൽ പൊലിഞ്ഞുപോയ കൂട്ടുവിന്റെ ആത്മാവ്, തന്റെ പ്രിയപ്പെട്ട മാതാപിതാക്കളുടെയും, സഹോദരന്റെയും സ്നേഹപരിസരങ്ങളിൽനിന്ന് മാറിപ്പോകാൻ ആഗ്രഹിക്കാതെ, അയാൾ തന്നെ കേൾക്കാൻ ആഗ്രഹിക്കുന്നവരോട് സംസാരിക്കുന്നു

ആത്മാക്കൾ പറയാൻ ബാക്കിവച്ചത് ഈ പുസ്തകം കൊണ്ട് അവസാനിക്കുന്നില്ല കൂട്ടുവും, മറ്റ് ആത്മാക്കളും വീണ്ടും അക്ഷരങ്ങളിലൂടെ നമ്മുടെ ഇടയിലെക്കെത്തും.അവർ ആഗ്രഹിച്ചാൽ!ഈ കൃതി പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞത് എന്റെ നിയോഗമാണെന്ന് ഞാൻ വിശ്വസിക്കുന്നു. രോഹിതിന്റെ 'ആത്മാക്കൾ പറയാൻ ബാക്കി വച്ചത് എഴുത്തിന്റെ അനശ്വര ആകാശങ്ങളിൽ അടയാളപ്പെടുത്തപ്പെടട്ടെ! കൂട്ടുവിന്റെ സംസാരം ചില ജീവിതങ്ങളെ മാറ്റിമറിച്ചേക്കാം!.....
തോമസ്കുട്ടി

രാമായണ പാരായണസുഖംരാവിന്റെയുമ്മറത്തൊരു നാളമായി ജ്വലിക്കവെഅഴൽ മറഞ്ഞൊരു ഹൃദയാകാശത്തരുമയായി ത്രേതായുഗ സൂര്യനുദിച്ചുണർന്നുരാമ...
17/07/2025

രാമായണ പാരായണസുഖം
രാവിന്റെയുമ്മറത്തൊരു നാളമായി ജ്വലിക്കവെ
അഴൽ മറഞ്ഞൊരു ഹൃദയാകാശത്തരുമയായി
ത്രേതായുഗ സൂര്യനുദിച്ചുണർന്നു

രാമായണദിനാശംസകൾ 🙏

തോമസ്കുട്ടി

ആത്മപ്രയാണം - വില ₹250Contact: 094471 39952  (Gpay)
15/07/2025

ആത്മപ്രയാണം - വില ₹250
Contact: 094471 39952 (Gpay)

മനുഷ്യജന്മം ഈശ്വരന്റെ മഹത്തായ വരദാനമാണ്. അത് തിരിച്ചറിയാതെ, മഹാഭൂരിപക്ഷം ഇഹസംസാരത്തിന്റെ ജന്മജലധിയിൽ നിമഗ്നരായി തന്നിഷ്ട...
09/07/2025

മനുഷ്യജന്മം ഈശ്വരന്റെ മഹത്തായ വരദാനമാണ്. അത് തിരിച്ചറിയാതെ, മഹാഭൂരിപക്ഷം ഇഹസംസാരത്തിന്റെ ജന്മജലധിയിൽ നിമഗ്നരായി തന്നിഷ്ടംപോലെ ജീവിക്കുന്നു.സമ്പത്ത്, സ്ഥാനമാനങ്ങൾ, പ്രശസ്തി എന്നിവയോടുള്ള ആർത്തി, ആസക്തികൾ, സുഖഭോഗങ്ങൾ, എന്നിവയിൽ കുടുങ്ങി തന്റെ ജന്മലക്ഷ്യം തന്നെ മറന്നുപോകുന്നു. അവർക്ക് ഈശ്വരൻ സങ്കൽപ്പസൃഷ്ടി മാത്രമാണ്. ഈശ്വരചിന്ത അപഹാസ്യവും!.മറ്റുചിലരാകട്ടെ ഈശ്വരനെ വിപണിയിൽ വിറ്റ് കാശ് നേടുന്നു. ഈശ്വരഭക്തി മുഖംമൂടിയാക്കി സാധുജനങ്ങളെ കബളിപ്പിക്കുന്നു.അവസാനം പ്രാരബ്ധകർമ്മങ്ങളുടെ ജനിമൃതിചക്രത്തിൽപ്പെട്ടുഴലുമ്പോൾ ഈശ്വരനെയും, മനുഷ്യരെയും ശപിച്ചും, പഴിപറഞ്ഞും, തങ്ങളുടെ ജന്മത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. എന്നാൽ മനുഷ്യജന്മത്തിൻ്റെ മഹിമ തിരിച്ചറിയുന്ന ഒരാൾ ശമദമാദികളിലൂടെ
ചിത്തവൃത്തി നിരോധങ്ങളുടെ
അഷ്ടാംഗയോഗ
മാർഗ്ഗങ്ങളിലൂടെ മനോ,വാക്ക്‌,കർമ്മങ്ങളുടെ വിശുദ്ധീകരണത്തിലൂടെ ഈശ്വരന്നും, മനുഷ്യർക്കും പ്രീതികരമായ ജീവിതം നയിച്ച് ആത്മസാക്ഷാൽക്കാരത്തിനായി പരിശ്രമിക്കുന്നു

'ആത്മപ്രയാണം ജന്മനിയോഗം തിരിച്ചറിഞ്ഞ ഗൃഹസ്ഥാശ്രമിയായ ഒരു ഋഷിയുടെ, ആത്മായനത്തിന്റെ അസാധാരണമായ വഴികളിലൂടെയുള്ള ഒരു യാത്രയാണ്. ഇത് ഒരു ആത്മകഥ എന്നതിലുപരി ജീവിതകർമ്മങ്ങളുടെ ശരിയായ ക്രമീകരണത്തിലൂടെ, പരമമായ സത്യത്തിലേക്ക് എങ്ങനെയെത്താമെന്ന ശുദ്ധമായ മാർഗ്ഗനിർദ്ദേശമാണ്. ആർഷഭാരതത്തിലെ ശ്രേഷ്ഠമായ മുനിപരമ്പരകളുടെ സംസ്കൃതിയുടെ അനസ്യൂതമായ സഹസ്രാരചക്രദള പത്മംവിടർത്തുന്ന അപൂർവ്വ പുസ്തകമാണ് മഹർഷി തിരുജ്ഞാന ധർമ്മാത്മയുടെ 'ആത്മ പ്രയാണം. ആദരവോടെ, അഭിമാനത്തോടെ ഈ പുസ്തകം കൈരളിക്ക് സമർപ്പിക്കുന്നു

തോമസ്കുട്ടി സെബാസ്റ്റ്യൻ

ആത്മപ്രയാണം ഒരു സന്യാസിയുടെ ആത്മകഥ പ്രസിദ്ധീകരണം  ജൂൺ 27, 2025വില -280പോസ്റ്റേജ് സൗജന്യംCont - 9447139952(Gpay &Whatsap
27/05/2025

ആത്മപ്രയാണം
ഒരു സന്യാസിയുടെ ആത്മകഥ
പ്രസിദ്ധീകരണം ജൂൺ 27, 2025
വില -280
പോസ്റ്റേജ് സൗജന്യം
Cont - 9447139952(Gpay &Whatsap

കാലിത്തൊഴുത്തും, കാൽവരിയും തമ്മിലുള്ള ദൂരം എളിമയുടെയും, സഹനത്തിന്റെയും ദൂരമാണെന്ന് പഠിപ്പിച്ച ക്രിസ്തുവിന്റെ വലിയ ശുശ്രൂ...
21/04/2025

കാലിത്തൊഴുത്തും, കാൽവരിയും തമ്മിലുള്ള ദൂരം എളിമയുടെയും, സഹനത്തിന്റെയും ദൂരമാണെന്ന് പഠിപ്പിച്ച ക്രിസ്തുവിന്റെ വലിയ ശുശ്രൂഷകൻ നിത്യതയിലേക്ക് 🙏പ്രാർത്ഥനയോടെ വിട 🙏❤️🙏

മനോമണ്ഡലത്തിൽ വിരിയുന്ന ഒരു ആശയത്തെ, ഹാസ്യത്തിന്റെ ചിറകുകൾ നൽകി, അനേകം ഹൃദയാകാശങ്ങളിലേക്ക് പറപ്പിക്കാൻ കഴിയുമ്പോഴാണ്, ഒര...
20/02/2025

മനോമണ്ഡലത്തിൽ വിരിയുന്ന ഒരു ആശയത്തെ, ഹാസ്യത്തിന്റെ ചിറകുകൾ നൽകി, അനേകം ഹൃദയാകാശങ്ങളിലേക്ക് പറപ്പിക്കാൻ കഴിയുമ്പോഴാണ്, ഒരാൾ ഹാസ്യസാഹിത്യകാരനായി അവരോധിക്കപ്പെടുന്നത്.അതിന് അയാൾക്ക് ജീവിതത്തിന്റെ വൈവിധ്യങ്ങളെ നർമ്മബോധത്തിന്റെ കണ്ണിലൂടെ നോക്കിക്കാണാൻ കഴിയണം. മനുഷ്യരുടെ നാടകാഭിനയങ്ങളെ, സ്വാർത്ഥതയെ, അനാചാരങ്ങളെ, മൂല്ല്യച്യുതികളെ, തന്റെ മൂന്നാംകണ്ണുകൊണ്ട് സൂക്ഷ്മനിരീക്ഷണം നടത്തി, ഇഴകീറി പുറത്തിടുമ്പോഴും, അയാൾ ചിരിക്കുന്നുണ്ട്. ആ ചിരിയുടെ അമ്പ് കൊള്ളേണ്ടടുത്ത്, കൊള്ളുമ്പോഴാണ്, അയാളിലെ എഴുത്തുകാരൻ, ഒരു ചിരിയുടെ ആകാശത്തെ സ്വന്തമാക്കുന്നത്. കുഞ്ചനും, സഞ്ജയനും, വി കെ എനും, ഈവിയുമൊക്കെ, അങ്ങനെയൊരു ആകാശത്തെ ഹൃദയത്തോട് ചേർത്ത്പിടിച്ചവരാണ്.. വെങ്കലശ്ശേരിക്കഥകളുടെ രസക്കൂട് തുറന്നുവിട്ട്, ഇങ്ങനെയും ഒരാൾ ഇവിടെയുണ്ട് എന്ന് രമേശൻ തമ്പുരാൻ ലോകത്തോട് വിളിച്ചുപറയുന്നു.പുരാതനവും, കാലികവുമായ രണ്ട്‌ ലോകങ്ങളുടെ വൈവിധ്യങ്ങളെ, നർമ്മത്തിന്റെ സൂത്രത്താക്കോലുപയോഗിച്ച്, നമ്മെ തുറന്നുകാണിക്കുകയാണ് വെങ്കലശ്ശേരിക്കഥകളിലൂടെ, രമേശൻ തമ്പുരാൻ. കഥയും, കവിതയും, മണിപ്രവാളവും, ചമ്പുവും, ചാക്യാർകൂത്തും, വെങ്കലശ്ശേരിക്കഥകളിൽ ആടിത്തിമർക്കുമ്പോൾ, നർമ്മത്തിന്റെ ഭാവരസപ്രധാനമായ, ഒരു സമസ്യാപൂരണത്തിന്, അത് നമ്മെ ക്ഷണിക്കുന്നു.'പട്ടത്താനം പൂർവ്വരംഗം മുതൽ കൂൺകൃഷിവരെ അരങ്ങുവാഴുന്ന വെങ്കലശ്ശേരിപട്ടേരി, ചിരിയുടെ നാലുംകൂട്ടി മുറുക്കി സമകാലീനലോകത്തിന്റെ മുഖത്തേയ്ക്ക്‌ നീട്ടിത്തുപ്പുന്നു. അത് കണ്ടറിഞ്ഞും, കൊണ്ടറിഞ്ഞും ആരെങ്കിലും കുണ്ഠിതപ്പെട്ടാൽ, അതിന് എഴുത്തുകാരനോ, പ്രസാധകനോ ഉത്തരവാദിയല്ല. അതിന് വെങ്കലശ്ശേരിയോട് മാത്രം തർക്കത്തിന് മുതിരുക. അങ്ങനെ പുതിയൊരു പട്ടത്താനം ഉടലെടുത്താൽ ഞങ്ങൾക്കും സന്തോഷം!.
ബൗദ്ധികജീവിതത്തിന്റെ ചതുരംഗപ്പലകയിൽ നീക്കം നടത്തിയ ഉദ്ദണ്ഡ ശാസ്ത്രികൾ, കാക്കശ്ശേരി ഭട്ടതിരി എന്നിവരുടെ മുമ്പിൽ വെങ്കലശ്ശേരിപട്ടേരിയെ വച്ച് ചെക്ക്പറഞ്ഞ്, രമേശൻ തമ്പുരാൻ ഹാസ്യകഥാലോകത്ത് ഒരു കസേരയിട്ടിരുന്ന് ചിരിക്കുന്നു
കളിക്കോട്ട പാലസ്സിൽ, അരിയിട്ട് വാഴുന്ന വെങ്കലശ്ശേരി പട്ടേരിയെ ഭാവമധുരമായ ചിരിയുടെ രാജ്യഭാരമേൽപ്പിച്ച്, ഈ പാവം പ്രസാധകൻ, കൈരളിയുടെ ചിരിയലകൾക്കായി കാതോർക്കുന്നു

തോമസ്കുട്ടി സെബാസ്റ്റ്യൻ
Gpay &whatsapp no 94 47 13 99 52

മാർച്ച് 5 മുതൽ ആമസോണിൽ പുസ്തകം ലഭ്യമാകും

അക്ഷരമധിമധുരമായി ഹൃദയത്തി-ലലിയാൻ പഠിപ്പിച്ചോരക്ഷര ഗുരുവി-നക്ഷരംകൊണ്ടന്ത്യപ്രണാമം 🙏എന്നെ മോഹിപ്പിച്ച എഴുത്തുകാരൻ!ഞാൻ വിശ്...
26/12/2024

അക്ഷരമധിമധുരമായി ഹൃദയത്തി-
ലലിയാൻ പഠിപ്പിച്ചോരക്ഷര ഗുരുവി-
നക്ഷരംകൊണ്ടന്ത്യപ്രണാമം 🙏

എന്നെ മോഹിപ്പിച്ച എഴുത്തുകാരൻ!
ഞാൻ വിശ്വസിക്കുന്നില്ല അദ്ദേഹം മരിച്ചെന്ന്. അക്ഷരപ്രകാശമായി, അനശ്വരനായ്, ഈ ഭൂമിമലയാളമുള്ളടുത്തോളം കാലം അദ്ദേഹം ഇവിടെയുണ്ടാകും 🙏❤️🙏

🌹🌹🌹🌹🌹യുഗങ്ങളുടെ കാത്തിരിപ്പ്,കാലിത്തൊഴുത്തിനെ അലങ്കരിക്കുമ്പോൾ ,ലോകം ചോദിച്ചു 'ഇവനോ യഹൂദരുടെ രാജാവ്!സാമാന്യ ലോകത്തിൻ്റെ ...
25/12/2024

🌹🌹🌹🌹🌹
യുഗങ്ങളുടെ കാത്തിരിപ്പ്,കാലിത്തൊഴുത്തിനെ അലങ്കരിക്കുമ്പോൾ ,ലോകം ചോദിച്ചു
'ഇവനോ യഹൂദരുടെ രാജാവ്!സാമാന്യ ലോകത്തിൻ്റെ ദൃഷ്ടിയിൽ രാജത്വം, സർവ്വാഭരണ വിഭൂഷണത്തിലും, സമ്പത്തിൻ്റെ പരകോടിയിലും , പാരമ്പര്യത്തിൻ്റെ വിശിഷ്ട ത യിലും, അനുചരന്മാരുടേയും, വിദൂഷകരുടേയും നടുവിലെ പൊയ്ക്കാലിലുമാണെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു.അവിടെ സഹനങ്ങളുടെ സങ്കീർത്തനങ്ങൾക്കോ, എളിമയുടെ കാലിത്തൊഴു ത്തിനോ, നിഷ്കളങ്കതയുടെ ഇടയ മനസ്സിനോ, പ്രസക്തിയില്ല. പക്ഷെ കാലഘട്ടത്തിൻ്റെ ചരിത്രത്തെ തന്റെ ജീവിതംകൊണ്ട്
മാറ്റിയെഴുതിയവൻ, എക്കാലത്തേയും തലമുറകളോട് വിളിച്ചു പറഞ്ഞു. - ദൈവീകതയേ ഉൾക്കൊള്ളാൻ കഴിയുന്ന നിഷ്‌ കളങ്കതയ്ക്കും, സത്യത്തെ തേടി വരാൻ കെല്പ്പുള്ള ചങ്കൂറ്റത്തിനും .പാപത്തി ൻ്റെ മാലിന്യങ്ങളെ കഴുകിക്കളയാൻആഗ്രഹിക്കുന്നവൻ്റെ ഹൃദയവിശുദ്ധിക്കും,ജീവിതത്തിലെ കുരിശുകളേയും, ചാട്ടവാറടികളേയും, സഹി- ക്കാൻ തയ്യാറാകുന്നവർക്കും, കുറ്റക്കാരനായി ശിക്ഷിക്കപ്പെട്ട്, കുരി - ശിൽ കിടക്കുമ്പോഴും, സത്യത്തിനും
നീതിക്കും വേണ്ടി നിലകൊള്ളുന്ന
നല്ലകള്ളനുമുള്ളതാണ് ദൈവത്തി-
ൻ്റെ പറുദീസാ ! ഇതാണ് ക്രിസ്തു -വിൻ്റെ രാജത്വത്തിലേക്കുള്ള വഴി, ഇതാണ് സ്വർഗ്ഗത്തിൻ്റെ മാറ്റമില്ലാത്ത നിയമവും!
ക്രിസ്തുമസ്സ് എളിമയുടേയും വിശുദ്ധി
യുടേയും, അനശ്വരമായ ആഘോഷമാണ് അത് ഗർഭിണിയായ തൻ്റെ ഭാര്യയേയും കൊണ്ട് ബേത്‌ലേഹമിലേക്കുപോയ ജോസഫിൻ്റെ സഹനവഴികളുടേയും, മന സ്ഥൈര്യത്തിൻ്റെയും കഥയാണ്. തൻ്റെ ഭർത്താവിൻ്റെ ക്ലേശങ്ങളെയോർത്ത് കരൾ നൊന്ത മറിയത്തിൻ്റെ ഹൃദയ വിശുദ്ധിയുടെപ്രഘോഷണമാണ്!
ചരിത്രം 2024-ൻ്റെ കവാടങ്ങളെ അടയ്ക്കാൻ തുടങ്ങുമ്പോൾ, എളിമയുടേയും, വിശുദ്ധിയുടേയു ഒരു പുൽക്കൂട്, ഞാൻ നിങ്ങളുടെ ഹൃദയത്തിലേക്കെടുത്തു വയ്ക്കുന്നു നന്മയു-ടേയും, സമാധാനത്തിൻ്റേയും ഒരു
പുതുവർഷപ്പിറവിക്കായ് നമ്മുക്ക് കാ-ത്തിരിക്കാം

തോമസ്കുട്ടി 🌹🌹🌹

ഫ്രാൻസിസ് പാപ്പായുടെ ജീവിത കഥ മലയാളത്തിൽപാപ്പായുടെ തന്നെ വാക്കുകളിൽBEST CHRISTMAS GIFT THIS YEAR!കത്തോലിക്കാ സഭയുടെ ആഗോള...
17/12/2024

ഫ്രാൻസിസ് പാപ്പായുടെ ജീവിത കഥ മലയാളത്തിൽ
പാപ്പായുടെ തന്നെ വാക്കുകളിൽ
BEST CHRISTMAS GIFT THIS YEAR!

കത്തോലിക്കാ സഭയുടെ ആഗോള തലവൻ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥ 'ജീവിതം: എന്റെ ജീവിതകഥ ചരിത്രത്തിലൂടെ' ഉടനെ മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നു. ഈ കഴിഞ്ഞ മാർച്ച് അവസാനമാണ് ആണ് ഇറ്റാലിയനിൽ Life. La mia storia nella Storia എന്ന് പേരുള്ള (ഇംഗ്ലീഷ് : Life: My Story Through History ) ആത്മകഥ, ലോക വ്യാപകമായി റിലീസ് ചെയ്തത് . ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് 2024 ഡിസംബർ 20 ന് പ്രസിദ്ധീകരിക്കുന്നത് . അറിയപ്പെടുന്ന എഴുത്തുകാരനും വിവർത്തകനുമായ പി ജെ ജെ ആന്റണിയാണ് മലയാളത്തിലേക്ക് ഈ വിശിഷ്ഠ കൃതി മൊഴിമാറ്റം ചെയ്തിട്ടുള്ളത് . മുപ്പതിൽപരം ഭാഷകളിലേക്ക് ഈ കൃതി ഇതിനകം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ എട്ടു പതിറ്റാണ്ടുകളിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളുടെ ഓര്‍മകളിലൂടെ മാര്‍പാപ്പ കടന്നുപോകുന്ന പുസ്തകമാണ് -'ജീവിതം'. ഈ പുസ്തകത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ഹൃദയത്തിന്റെ വാതിലുകള് തുറക്കുകയാണ്. അതിലൂടെ ഓര്‍മകളും അടിസ്ഥാന വിഷയങ്ങളായ വിശ്വാസം, കുടുംബം, ദാരിദ്ര്യം, മതാന്തര സംഭാഷണങ്ങള്‍, കായികലോകം, ശാസ്ത്രപുരോഗതി, ലോകസമാധാനം തുടങ്ങിയവയെ സംബന്ധിക്കുന്ന വ്യക്തമായ അഭിപ്രായങ്ങളും പുറത്തേക്ക് പ്രവഹിക്കുന്നു.

Book Details:
ജീവിതം: എന്റെ ജീവിതകഥ ചരിത്രത്തിലൂടെ
ഫ്രാന്‍സിസ് മാര്‍പാപ്പ
(Authorized Malayalam Edition of Life: My Story Through History by Pope Francis)
മലയാള പരിഭാഷ: പിജെജെ ആന്റണി
ഡെമി 1 / 8
പേജ് : 256
വില : 375 രൂപ
വിതരണം : ഡിസംബർ 25, 2024
Contact -9447139952

Address

Pandora Books
Chethipuzha
686104

Opening Hours

Monday 10am - 5pm
Saturday 10am - 5pm

Website

Alerts

Be the first to know and let us send you an email when Pandora Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pandora Books:

  • Want your business to be the top-listed Media Company in Chethipuzha?

Share