BehindThings Malayalam

BehindThings Malayalam Behind every fact, there's a story.

We explore the world of General Knowledge, science, history, and everyday wonders — revealing the facts and insights that deepen understanding.

ഇന്ത്യയിലെ മഹാനഗരങ്ങളിൽ ഒന്നായ മുംബൈയിൽ, ഭക്ഷണവിതരണം നടത്തുന്ന ആളുകളാണ് ‌ ഡബ്ബാവാല-കൾ. ഡബ്ബാവാല എന്നാൽ ഹിന്ദിയിലും മറാഠി...
21/08/2025

ഇന്ത്യയിലെ മഹാനഗരങ്ങളിൽ ഒന്നായ മുംബൈയിൽ, ഭക്ഷണവിതരണം നടത്തുന്ന ആളുകളാണ് ‌ ഡബ്ബാവാല-കൾ. ഡബ്ബാവാല എന്നാൽ ഹിന്ദിയിലും മറാഠിയിലും “ഡബ്ബ (പാത്രം) കൊണ്ട് നടക്കുന്നയാൾ” എന്നാണ് അർത്ഥം. മുംബൈനഗരത്തിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവരവരുടെ വീടുകളിൽ നിന്നും ഉച്ച ഭക്ഷണം എത്തിക്കുകയും കാലിഡബ്ബകൾ തിരികെ വീടുകളിലെത്തിക്കുകയും ചെയ്യുന്ന ജോലി ഇവർ ചെയ്തുവരുന്നു. ജീവനക്കാർക്ക് സ്ഥിരമായി ഹോട്ടലുകളിൽ നിന്നു് ഉച്ച ഭക്ഷണം കഴിക്കേണ്ടി വരുന്നത് ഒഴിവാക്കി, സ്വന്തം വീടുകളിൽ ഉണ്ടാക്കിയ ഭക്ഷണം ആസ്വദിക്കുവാൻ ഡബ്ബാവാലകൾ സൗകര്യമൊരുക്കുന്നു. 16,000,000 ഡബ്ബകൾ എത്തിക്കുമ്പോൾ ഒന്ന് എന്ന നിരക്കിൽ ആണ് ഇവർക്ക് പിഴവ് ഉണ്ടാകുന്നത്: അതായത് 99.999999 കൃത്യത. ഈ മികവ് ഇവർക്ക് സിക്സ് സിഗ്മ സർട്ടിഫിക്കേഷൻ നേടിക്കൊടുത്തു. ISO 9001 സാക്ഷ്യപ്പെടുത്തലും ഡബ്ബാവാലകൾക്ക് ലഭിച്ചിട്ടുണ്ട്.

1890-ൽ മുംബൈയിലുള്ള ഒരു പാർസി ബാങ്കറായ മഹാഡു ഹവാജി ബാചെ തന്റെ പണിസ്ഥലത്തേക്ക് ഉച്ചഭക്ഷണം സ്വന്തം വീട്ടിൽ നിന്നും കൊണ്ടുവരാൻ ഒരാളെ ഏർപ്പാടാക്കി. ഈ രീതി അദ്ദേഹത്തിന്റെ പല സഹപ്രവർത്തകർക്കും ഇഷ്ടമായി. അവരും ആ വഴി പിന്തുടർന്നു. ആ ആശയമാണ് ക്രമേണ വികസിച്ച് ഇന്ന് ഇന്ത്യയിലും ഇതരരാജ്യങ്ങളിലും പേരെടുത്ത വിതരണസമ്പ്രദായം (ലോജിസ്റ്റിക് സിസ്റ്റം) ആയി മാറിയിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയും ഗതാഗത തിരക്കുമുള്ള നഗരം ആണ് മുംബൈ. തങ്ങളുടെ വീടുകളിൽ നിന്ന് ഓഫീസിലേയ്ക്ക് പോകാൻ വളരെയധികം ദൂരം താണ്ടുന്നവരാണ് മുംബൈക്കാർ. സാ‍ധാരണക്കാരായ ജനങ്ങൾ ഇതിനായി ആശ്രയിക്കുന്നത് മുംബൈയിലെ പ്രാദേശിക‍ ട്രെയിനുകളെയാണ്. അതുകൊണ്ട് തന്നെ ഇവരിൽ ഭൂരിഭാഗവും പ്രാന്തപ്രദേശങ്ങളിൽ നിന്നും അതിരാവിലെ ഓഫീസുകളിലേക്ക് തിരിക്കുന്നു. ഉച്ചഭക്ഷണം കൂടി കൊണ്ടുപോവുക പലപ്പോഴും അവർക്ക് അസാദ്ധ്യമാണ്‌. ഭക്ഷണം പൊതിഞ്ഞെടുത്താൽ തന്നെ ഒരാൾക്ക് നേരേ നിവർന്നു നിൽക്കാൻ പോലും കഴിയാത്ത തീവണ്ടികളിൽ ഭക്ഷണ സഞ്ചി കൂടിയാകുമ്പോൾ ബുദ്ധിമുട്ടു ഏറുന്നു. ഈ സാഹചര്യത്തിലാണു് ഡബ്ബാവാലകളുടെ പ്രസക്തി.ഇത്തരം ജോലിക്കാർക്ക് സ്ഥിരമായി ഹോട്ടലുകളിൽ നിന്നു് ഭക്ഷണം കഴിക്കേണ്ടി വരുന്നത് ഒഴിവാക്കി സ്വന്തം വീട്ടിൽ തന്നെ ഉണ്ടാക്കിയ ഉച്ചഭക്ഷണം അനുഭവിക്കുവാൻ ഡബ്ബാവാലകൾ അവസരമൊരുക്കുന്നു. ഓഫീസിലെ തിരക്കു കഴിഞ്ഞ് ഇവർ വീട്ടിലെത്തുന്നതിനുമുൻപേ തന്നെ ഇവരുടെ ഭക്ഷണപാത്രം വീട്ടിൽ എത്തിയിട്ടുമുണ്ടാകും. ഇങ്ങനെ ഡബ്ബാവാലകൾ മുംബൈക്കാരുടെ ഉച്ചഭക്ഷണത്തിന്റെ തലവേദന വലിയൊരളവ് വരെ പരിഹരിച്ച് കൊടുക്കുന്നു. പ്രതിമാസം, വളരെ നിസ്സാരമായ ഒരു തുക മാത്രം ഇതിനായി ഇവർ ഈടാക്കുന്നു.

വീട്ടിൽ നിന്നും കൊടുത്തുവിടുന്ന ലഞ്ചു ബോക്സിന്റെ പുറത്തുള്ള ഡബ്ബാവാലകളുടെ കണ്ടൈനറിൽ രേഖപ്പെടുത്തിയ പ്രത്യേക കോഡ് ഉപയോഗിച്ചാണ് ഓരോ ഏരിയയിലേക്കുമുള്ള ഭക്ഷണപാത്രം കിറുകൃത്യമായി ഇവർ ലക്ഷകണക്കിന് ആളുകൾക്ക് എത്തിച്ചുനൽകുന്നത് എത്തിച്ചുനൽകുന്നത് .

ഭൂമിയിലെ ഏറ്റവും ഏകാന്തമായ സ്ഥലം ഏതാണെന്നറിയുമോ ? അത്  'പോയിൻ്റ് നെമോ' എന്നറിയപ്പെടുന്ന സമുദ്രഭാഗമാണ്. മനുഷ്യ ആവാസവ്യവസ്...
21/08/2025

ഭൂമിയിലെ ഏറ്റവും ഏകാന്തമായ സ്ഥലം ഏതാണെന്നറിയുമോ ? അത് 'പോയിൻ്റ് നെമോ' എന്നറിയപ്പെടുന്ന സമുദ്രഭാഗമാണ്. മനുഷ്യ ആവാസവ്യവസ്ഥയിൽ നിന്ന് ഏറ്റവും അകലെയായി കണക്കാക്കപ്പെടുന്ന സ്ഥലമാണ് പോയിൻ്റ് നെമോ. 2680 കിലോമീറ്റർ ദൂരെയുള്ള ഡ്യൂസി എന്ന മനുഷ്യവാസം ഇല്ലാത്ത ദ്വീപാണ് ഇതിന്റെ ഏറ്റവും അടുത്തായി കിടക്കുന്ന കരഭാഗം .

ഇങ്ങോട്ടേക്ക് അധികം ആരും എത്താറില്ല.ഇതു വഴി പോകുന്ന കപ്പലുകളും കുറവ്. എന്നാൽ ഇതിനു മുകളിലൂടെ ഇടയ്ക്കിടെ പോകുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികർ 416 കിലോമീറ്റർ അകലെ മാത്രമാണ് നിലനിൽക്കുന്നത്. അങ്ങനെ നോക്കിയാൽ പോയിന്റ് നെമോയോട് ഏറ്റവും അടുത്തു നിൽക്കുന്ന മനുഷ്യർ ബഹിരാകാശയാത്രികരാണെന്നു പറയാം. ബഹിരാകാശ വാഹനങ്ങളുടെ ശവപ്പറമ്പെന്ന് അറിയപ്പെടുന്ന സ്ഥലമാണ് പോയിന്റ് നെമോ, യുഎസ്എ, റഷ്യ, ജപ്പാൻ, തുടങ്ങിയ ആഗോള ബഹിരാകാശ ശക്തികൾ 263 ഓളം ബഹിരാകാശ വസ്തുക്കൾ ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്. അതിശക്തമായ തരംഗശക്തിയുള്ള ജലവും പോഷണ രാസ മൂലകങ്ങളുടെ കുറവുമുള്ള പോയിന്റ് നെമോയിൽ ജീവികൾ തീരെയില്ല എന്നതാണു സത്യം. ചിലയിനം ബാക്ടീരിയകളും യെറ്റി എന്നു പേരുള്ള ഞണ്ടുകളുമാണ് ഇവിടെ ഉള്ളത് .

നീല ഡ്രാഗൺ എന്നുകൂടി അറിയപ്പെടുന്ന ഗ്ലോക്കസ് അറ്റ്ലാന്റിക്കസ്  ന്യൂഡിബ്രാഞ്ച് എന്നറിയപ്പെടുന്ന ഒരു തരം മോളസ്ക് അഥവാ കടൽ ...
20/08/2025

നീല ഡ്രാഗൺ എന്നുകൂടി അറിയപ്പെടുന്ന ഗ്ലോക്കസ് അറ്റ്ലാന്റിക്കസ് ന്യൂഡിബ്രാഞ്ച് എന്നറിയപ്പെടുന്ന ഒരു തരം മോളസ്ക് അഥവാ കടൽ സ്ലഗ് ആണ്. അറ്റ്ലാന്റിക്, പസഫിക്, ഇന്ത്യൻ സമുദ്രങ്ങളുടെ ഉപരിതലത്തിൽ ഇവയെ കാണാം .ഇവ മാംസഭോജിയാണ്, പോർച്ചുഗീസ് മാൻ ഓ' വാർ പോലുള്ള വിഷമുള്ള കടൽജീവികളെ ആണ് ഇവ പ്രധാനമായും ഭക്ഷണമാക്കുന്നത് . ഇങ്ങനെ പിടിക്കുന്ന വിഷമുള്ള ഇരകളിൽ നിന്ന് ഇവ തന്റെ ശരീരത്തിലെ പ്രത്യേക സഞ്ചികളിൽ വിഷം ശേഖരിക്കുകയും, പിന്നീട് ഇതേ വിഷം ഉപയോഗിച്ച് ഇരകളെ പിടിക്കുകയും ചെയ്യും .ഈ ജീവി സമുദ്രത്തിലാണ് താമസിക്കുന്നതെങ്കിലും, ചിലപ്പോൾ അവ കരയിലേക്ക് ഒഴുകിയെത്തും , ഇത് തീരത്തുള്ള മണലിൽ മനോഹരമായ ഒരു കാഴ്ച സൃഷ്ട്ടിക്കും. - ചെറുതെങ്കിലും , കടൽത്തീരത്ത് പോകുന്ന മനുഷ്യർ സൂക്ഷ്മമായി ഇവയെ ചിലപ്പോൾ എടുത്തേക്കാം , പക്ഷേ അങ്ങനെ ചെയ്യുന്നത് വേദനാജനകമായ കുത്ത് ഏൽക്കുന്നതിന് കാരണമായേക്കാം. .

പ്രപഞ്ചത്തിൽ അറിയപ്പെടുന്ന ഏറ്റവും ഇരുണ്ട പദാർത്ഥം .ഭൂമിയിലെ മറ്റേതൊരു വസ്തുവിനേക്കാളും ഇരുണ്ട നിറമുള്ള ഒരു നാനോ പദാർത്ഥ...
19/08/2025

പ്രപഞ്ചത്തിൽ അറിയപ്പെടുന്ന ഏറ്റവും ഇരുണ്ട പദാർത്ഥം .

ഭൂമിയിലെ മറ്റേതൊരു വസ്തുവിനേക്കാളും ഇരുണ്ട നിറമുള്ള ഒരു നാനോ പദാർത്ഥമാണ് വാന്റബ്ലാക്ക് . 2015 ൽ യുകെയിൽ സറെ നാനോസിസ്റ്റംസ് വികസിപ്പിച്ചെടുത്ത ഇത് യഥാർത്ഥത്തിൽ ഒരു അടിവസ്ത്രത്തിൽ "വളർന്ന" ലംബ കാർബൺ ട്യൂബുകളുടെ ഒരു ശേഖരമാണ്. 2015 ൽ യുകെയിൽ സറെ നാനോസിസ്റ്റംസ് വികസിപ്പിച്ചെടുത്ത ഇത് യഥാർത്ഥത്തിൽ ഒരു അടിവസ്ത്രത്തിൽ "വളർന്ന" കാർബൺ ട്യൂബുകളുടെ ഒരു ശേഖരമാണ്.വാന്റബ്ലാക്ക് അതിന്റെ ഉപരിതലത്തിൽ പതിക്കുന്ന പ്രകാശത്തിന്റെ 99.98% ആഗിരണം ചെയ്യുന്നു. ഇതിനർത്ഥം വാന്റബ്ലാക്കിനെ നോക്കുമ്പോൾ മനുഷ്യന്റെ കണ്ണ് സാങ്കേതികമായി ഒന്നും കാണുന്നില്ല എന്നാണ്, ഇത് ഒരു തമോദ്വാരത്തിലേക്ക് നോക്കുന്നതിന് തുല്യമാണ് .

ലോകത്ത് സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന നിരവധി ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളുണ്ട്. അത്തരത്തിലുള്ള ഒരു സ്ഥലമാണ് ഇസ്രായേലിനും ...
17/08/2025

ലോകത്ത് സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന നിരവധി ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളുണ്ട്. അത്തരത്തിലുള്ള ഒരു സ്ഥലമാണ് ഇസ്രായേലിനും ജോർദാനുമിടയിൽ സ്ഥിതി ചെയ്യുന്ന ചാവുകടൽ. വിനോദ സഞ്ചാരികളുടെ പ്രിയം പിടിച്ചുപറ്റിയ ചാവുകടൽ ഒരു അത്ഭുതം തന്നെയാണ്. ആർക്കും അതിൽ മുങ്ങിത്താഴാൻ കഴിയില്ല എന്നതാണ് ചാവുകടലിന്റെ ഏറ്റവും വലിയ സവിശേഷത. ചാവുകടലിൽ ഉപ്പിന്റെ അളവ് വളരെ കൂടുതലായതിനാൽ നിങ്ങൾ അതിൽ കിടന്നാലും മുങ്ങി മരിക്കില്ല.
സത്യത്തിൽ ഇത് ഒരു കടൽ ആണോ എന്ന് ചോദിച്ചാൽ അല്ല.മൊത്തം കരയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു തടകമാണ് ചാവ് കടൽ. ഇതിന്റെ വലിപ്പം കൊണ്ടും, ഉയർന്ന തോതിൽ ഉപ്പ് അടങ്ങിയത് കൊണ്ടും ആണ് കടൽ എന്ന് ഇതിനെ വിളിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.
ഒരു വശത്ത് ഇസ്രായേലിന്റെയും മറുവശത്ത് മനോഹരമായ ജോർദാന്റെയും കുന്നുകളാൽ ചുറ്റപ്പെട്ട ചാവുകടലിന്റെ കാഴ്ച വളരെ മനോഹരമാണ്. ഭൂമിയിലെ ഏറ്റവും താഴ്ന്ന ജലാശയമാണ് ചാവുകടൽ. സമുദ്രനിരപ്പിൽ നിന്ന് 400 മീറ്റർ താഴെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഉപ്പിന്റെ അളവ് കൂടുതലായതിനാൽ ഒരു ജീവജാലത്തിനോ സസ്യത്തിനോ അതിൽ നിലനിൽക്കാൻ കഴിയില്ല.
ചാവുകടലിലെ ഉപ്പിന്റെ അളവ് ഏകദേശം 35% ആണ്. ഇത്രയും ഉപ്പുരസമുള്ള വെള്ളത്തിൽ ഒരു സസ്യത്തിനോ മത്സ്യത്തിനോ അതിജീവിക്കാൻ കഴിയില്ല. സാധാരണ കടൽ വെള്ളത്തേക്കാൾ 10 മടങ്ങ് ഉപ്പുരസമുള്ള വെള്ളമാണ് ചാവുകടലിലേത്. വിനോദ സഞ്ചാരികൾക്ക് യാതൊരു ആയാസവുമില്ലാതെ ചാവുകടലിൽ നീന്താൻ കഴിയുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.
ചാവുകടലിന്റെ മനോഹരമായ കാഴ്ച കണ്ട് ആസ്വദിക്കാൻ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിനോദ സഞ്ചാരികൾ എല്ലാ വർഷവും ഇവിടെ എത്താറുണ്ട്. വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ ചാവുകടലിനടുത്ത് ആഡംബര റിസോർട്ടുകൾ ലഭ്യമാണ്.

നമ്മുടെ കാട്ടിലെ ഏറ്റവും ധൈര്യശാലികൾ  ആരാവും എന്ന് ചോദിച്ചാല്‍ കടുവ, ആന, പുള്ളിപ്പുലി, കരടി, കാട്ടുപോത്ത് എന്നിങ്ങനെ പല ...
16/08/2025

നമ്മുടെ കാട്ടിലെ ഏറ്റവും ധൈര്യശാലികൾ ആരാവും എന്ന് ചോദിച്ചാല്‍ കടുവ, ആന, പുള്ളിപ്പുലി, കരടി, കാട്ടുപോത്ത് എന്നിങ്ങനെ പല മൃഗങ്ങളുടേയും പേരാവും ആദ്യം മനസില്‍ വരിക. പക്ഷെ ഇവരെയെല്ലാം വിറപ്പിച്ച് നിര്‍ത്തുന്ന, തക്കം കിട്ടിയാല്‍ കൊല്ലാനും മടിക്കാത്ത ഒരു കൂട്ടരുണ്ട്. ധോള്‍ എന്ന് വിളിക്കുന്ന ഇന്ത്യന്‍ കാട്ട്‌നായകള്‍. കന്നടയില്‍ ചെന്നായ എന്ന അര്‍ത്ഥം വരുന്ന തോല എന്ന വാക്കില്‍ നിന്നാവാം ധോള്‍ എന്ന പേരുവന്നത് എന്നു കരുതപ്പെടുന്നു. ചാരച്ചെന്നായയുടെയും ( gray wolf) ചുവന്ന കുറുക്കന്റേയും ( red fox) ശരീര സ്വഭാവങ്ങള്‍ കൂടിച്ചേര്‍ന്നതുപോലെ തോന്നും. അതേസമയം ഇവരുടെ നീളന്‍ നട്ടെല്ലും മെലിഞ്ഞ കാലുകളും പൂച്ചസാമ്യം തോന്നിക്കും. മാംസം കടിച്ചുകീറാനുള്ള കഴിവിനായി വികസിച്ച മുഖപേശികള്‍ മൂലം തലയ്ക്ക് കഴുതപ്പുലിയോടാണ് സാമ്യം. വളരെ സംഘടിതരായ, ബുദ്ധിയും തന്ത്രവും അടവുകളും ഉള്ള വേട്ടസമൂഹങ്ങളാണ് ഇവരുടേത്. കാട്ടിലെ ശരിയായ വേട്ടക്കാര്‍ ധോള്‍ ആണ്. കടുവ കഷ്ടപ്പെട്ട് ഒരു ഇരയെ കീഴ്‌പ്പെടുത്തി കൊന്നുകഴിയുമ്പോഴേക്കും അതിനെ ഭീഷണിപ്പെടുത്തി ഓടിച്ച് തീറ്റ ചിലപ്പോള്‍ ഇവര്‍ സ്വന്തമാക്കും .പുള്ളിപ്പുലികളെ പേടിപ്പിച്ച് മരത്തില്‍ ഓടിച്ച് കയറ്റും. ഇഷ്ട മൃഗങ്ങളായ പുള്ളിമാനേയും മ്ലാവിനേയും കാട്ടുപന്നിയേയും കിട്ടിയില്ലെങ്കില്‍ ഗടാഗടിയന്‍ കാട്ട്‌പോത്തിനെ വരെ വിരട്ടിഓടിച്ച് അതിന്റെ കുഞ്ഞിനെ തട്ടും.

നായകളോടും ചെന്നായകളോടും കുറുനരിക്കുറുക്കന്മാരോടും കാഴ്ച സാമ്യമുണ്ടെങ്കിലും അവയൊക്കെ ഉള്‍പ്പെടുന്ന കനിസ് ജനുസില്‍ പെട്ടവരല്ല ഇവര്‍. ക്യുവോണ്‍ (Cuon) എന്ന ജനുസില്‍ പെട്ടവരാണ് ധോളുകള്‍. ഇവരല്ലാതെ ആ ജനുസില്‍ വേറെ ജീവികളും ഇല്ല. Cuon alpinus എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ കാട്ട് നായ്ക്കള്‍, Asian wild dog, Asiatic wild dog, Indian wild dog, whistling dog, red dog, mountain wolf എന്നൊക്കെയുള്ളപ്പേരുകളിലാണ് വിളിക്കപ്പെടുന്നത്.

ഒരു ആല്‍ഫ മെയിലും അതുമായി ഇണചേരാനും പ്രസവിക്കാനും മാത്രം അനുവാദമുള്ള ഒന്നോ രണ്ടോ പെണ്‍ കാട്ട്‌നായകളും ഉണ്ടാകും ഒരു കൂട്ടത്തില്‍. ഏഴു മുതല്‍ ഇരുപത് അംഗങ്ങള്‍ വരെയുള്ള കൂട്ടമായാണ് സാധാരണ ഇവരെ കാണുക. ചിലപ്പോള്‍ 40 വരെ അംഗങ്ങളുള്ള വന്‍ സംഘവും ഉണ്ടാകും. . പരസ്പരസ്‌നേഹത്തോടെയും വിശ്വാസത്തോടെയും അനുസരണയോടെയും ചേര്‍ന്നുനില്‍ക്കുന്നവര്‍ മാത്രമുള്ള ഒരു 'ക്ലാന്‍ ' ആയിരിക്കും ഒരോ ഗ്രൂപ്പും. നേതാവായി ഒരാള്‍ ഉണ്ടെങ്കിലും കര്‍ശനമായ അധികാര ശ്രേണീരീതികള്‍ ഇവരിലില്ല. സാമൂഹ്യ ജീവിതം നയിക്കുന്ന മറ്റ് മൃഗങ്ങളിലെ നേതാവിനെപ്പോലെ കാട്ട്‌നായ് നേതാവ് തന്റെ അധികാരസൂചനയും ഗര്‍വും പ്രകടിപ്പിക്കുന്ന പെരുമാറ്റങ്ങള്‍ മറ്റ് അംഗങ്ങള്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കുകയൊന്നുമില്ല. അതിനാല്‍ കൂട്ടത്തിലെ നേതാവ് ആരെന്ന് നമുക്ക് പെട്ടെന്ന് മനസ്സിലാകുകയുമില്ല. എന്നാലും സംഘാംഗങ്ങള്‍ നേതാവിനോടുള്ള സ്ഥാന ബഹുമാനം പ്രകടിപ്പിക്കുന്ന പെരുമാറ്റങ്ങള്‍ കാണിക്കുകയും ചെയ്യും. അംഗങ്ങള്‍ തമ്മില്‍ മൂപ്പിളമ പ്രശ്‌നത്തില്‍ പരസ്പരം പൊരുതലും വളരെ അപൂര്‍വ്വം ആണ്. ഇണചേരല്‍ പ്രായം ആയാല്‍ ചിലര്‍ മറ്റ് ക്ലാനുകളിലെ ഇണപ്രായം ആയവരെ കണ്ടാല്‍ നേതാവിന്റെ അനിഷ്ടം നോക്കാതെ ഒളിച്ചോടി കടന്നുകളയും എന്നുമാത്രം. അവര്‍ പുതിയ ടെറിട്ടറികള്‍ കണ്ടെത്തി സ്വന്തം സംഘം വളര്‍ത്തിക്കൊണ്ടുവരും. പെണ്ണിനങ്ങള്‍ക്ക് 10 മുതല്‍ 17 കിലോ വരെ ഭാരം ഉണ്ടാകും. ആണുങ്ങള്‍ 15 മുതല്‍ 21 കിലോ വരെ ഭാരം കാണും. ചെമ്പന്‍ രോമങ്ങളുള്ള ശരീരം ആണിവരുടേത്. കട്ടിരോമാവരണമുള്ള വാലിന്റെ അഗ്രം കറുപ്പു നിറത്തിലുള്ളതാണ്. ഇണചേരല്‍ കാലം ഒക്ടോബര്‍ അവസാനം മുതല്‍ ജനുവരി വരെ ആണ്. മറ്റ് നായ വര്‍ഗക്കാരെപ്പോലെ ഇണചേരലിനിടയില്‍ ലിംഗം കുരുക്കിക്കഴിയുന്ന ഏര്‍പ്പാടൊന്നും ഇവര്‍ക്കില്ല. പൂച്ചകള്‍ ഇണചേരും പോലെയാണ് കാട്ട്‌നായ്ക്കളുടെ ഇണചേരല്‍. ഗര്‍ഭകാലം 60-63 ദിവസം ആണ്. ഒരു പ്രസവത്തില്‍ ശരാശരി അഞ്ചാറ് കുട്ടികളുണ്ടാവും. ഏറ്റവും കൂടുതല്‍ മുലകള്‍ ഉള്ള സസ്തനിയാണിവര്‍ 16 മുലകള്‍ ഉണ്ടാകും പെണ്‍ നായകള്‍ക്ക്. പാറകളുടെ അടിയിലെ വിടവുകള്‍, മണ്ണിനടിയിലെ വലിയ മാളങ്ങള്‍ ഒക്കെയാണ് കൂടുകളായുണ്ടാവുക. ഒരേ സമയം ഒറ്റ മടയില്‍ തന്നെ രണ്ട് പെണ്‍പട്ടികള്‍ പ്രസവിച്ച് കിടക്കുന്നുപോലും ഉണ്ടാകും. രണ്ട് മാസത്തോളം അമ്മ കുഞ്ഞുങ്ങളെ മുലയൂട്ടും. ഈ കാലമത്രയും തീറ്റ എത്തിച്ച് നല്‍കുന്നത് സംഘാംഗങ്ങളുടെ പണിയാണ്.

പുലര്‍കാലമാണ് ഇവരുടെ ഇഷ്ടവേട്ടസമയം . നിലാവുള്ള രാത്രികളിലും വേട്ടനടത്തും . പകലൊക്കെയും ഭക്ഷണം കിട്ടും വരെ തിരഞ്ഞ് ഓടിക്കൊണ്ടിരിക്കും കൊന്നുതിന്നുക എന്നതല്ല ഇവരുടെ രീതി. കുറച്ചുകൂടി ഭീകരമാണ്. ചാവുന്നതിനുമുന്നേതന്നെ തിന്നുതുടങ്ങും. എല്ലില്‍ നിന്ന് മാംസം പൂര്‍ണ്ണമായും വേര്‍പെടുത്തി മാറ്റി എടുക്കാന്‍ അറിയാം. ഭക്ഷണത്തില്‍ മാംസം തന്നെയാണ് പ്രധാന പങ്ക്. വലിയ ഊര്‍ജ്ജം ആവശ്യമുള്ളതാണ് ഇവരുടെ വേട്ട ഓട്ടങ്ങള്‍. സാധാരണ നായകള്‍ മിശ്രഭുക്കുകളായി പരിണാമം സംഭവിച്ചവയാണല്ലോ. അവയുടെ പല്ലുകള്‍ അത്തരത്തില്‍ പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ധോലുകള്‍ക്ക് മാംസ ഭക്ഷണത്തിന് മാത്രം ഉതകും വിധം പരിണമിച്ചതാണ് പല്ലുകള്‍. ഒറ്റ ഇരിപ്പിന് നാലുകിലോ മാംസം വരെ ഇവര്‍ അകത്താക്കും. വലിയ ഓട്ടങ്ങള്‍ക്ക് ശേഷമാകും നൂറു കിലോ വരെ ഭാരം ഉള്ള വലിയ കുളമ്പ് ജീവികളെ ഇവര്‍ കൊല്ലുക. പുള്ളിമാനും മ്ലാവും പന്നിയും മാത്രമല്ല കരുത്തരായ കാട്ടുപോത്തിന്റെ കുഞ്ഞുങ്ങളെപ്പോലും വേട്ടയാടി കൊല്ലും. അസമില്‍ ഒരു ആനക്കുട്ടിയെ കൊന്നതായി റിപ്പോര്‍ട്ട് ഉണ്ട്. സംഘത്തിലെ പിള്ളേര്‍ക്കാണ് തീറ്റയില്‍ മുൻഗണന. അവര്‍ക്ക് മാംസം പൊളിച്ചും കീറിയും ഒക്കെ ഒരുക്കി നല്‍കും.കുടല്‍മാലയും മറ്റും തിന്നാതെ ഒഴിവാക്കും. ധാരാളം കുഞ്ഞുങ്ങള്‍ ഒരോ പ്രസവത്തിലും ഉണ്ടാകുന്നതിനാല്‍ അവരെ പോറ്റാന്‍ വേണ്ടി തന്നെ നന്നായി കഷ്ടപ്പെടണം. കിലോമീറ്ററുകള്‍ വിസ്താരമുള്ളതാണ് ഒരോ സംഘത്തിന്റെയും ടെറിട്ടറികള്‍. ഒരു ദിവസം തന്നെ ഇവര്‍ എത്രയോ കിലോമീറ്റര്‍ സഞ്ചരിക്കും. സംഘമായി, മാറിമാറി ഇരയെ ഓടിച്ച് ക്ഷീണിപ്പിക്കലാണ് പ്രധാന തന്ത്രം. കഴിയുന്നതും വളഞ്ഞിട്ട് ഓടിച്ച് വെള്ളത്തില്‍ ഇറക്കാന്‍ ശ്രമിക്കും. അവിടെ ഇവര്‍ക്ക് കൂടുതല്‍ മേല്‍ക്കൈ കിട്ടും. തീറ്റകഴിഞ്ഞ് ധാരാളം വെള്ളം കുടിക്കുന്ന ശീലവും ഉണ്ട്. സ്റ്റ്രാറ്റജി, ടീം, സ്പീഡ് - ഇതുമൂന്നും കൃത്യമായി സമ്മിശ്രം ചെയ്തതാണിവരുടെ ആക്രമണ തന്ത്രം. വേട്ടയാടല്‍ വലിയ ഊര്‍ജ്ജ ചിലവുള്ള പരിപാടിയായതിനാല്‍ അല്ലാത്ത സമയങ്ങളില്‍ വെറുതേ അലഞ്ഞ് കളിക്കില്ല. ഉള്ള ഊര്‍ജ്ജം നഷ്ടപ്പെടുത്താന്‍ ശ്രമിക്കാതെ തണലുകളില്‍ വിശ്രമിക്കുകയാണ് ചെയ്യുക.

സുഗന്ധം ചൂടിപ്പറന്ന് കാമിനിമാരെ പാട്ടിലാക്കുന്ന പ്രാണിലോകത്തിലെ കാമുകന്മാരെക്കുറിച്ചാണ് ഇവിടെ പറയുന്നത്. തേനീച്ചക്കുടുംബ...
15/08/2025

സുഗന്ധം ചൂടിപ്പറന്ന് കാമിനിമാരെ പാട്ടിലാക്കുന്ന പ്രാണിലോകത്തിലെ കാമുകന്മാരെക്കുറിച്ചാണ് ഇവിടെ
പറയുന്നത്. തേനീച്ചക്കുടുംബത്തിലെ (Apidae) ഓർക്കിഡ് ഈച്ചകളാണ് (Orchid bees) നമ്മുടെ കഥയിലെ നായകന്മാർ.

തേനീച്ചകളെപ്പോലെ പിൻകാലുകളിൽ പൂക്കൂടയുള്ളവയാണ് (pollen basket) ഓർക്കിഡ് ഈച്ചകൾ. ഏപ്പിഡേ കുടുംബത്തിലെ ഏപ്പിനേ (Apinae) ഉപകുടുംബാംഗങ്ങളാണ് എല്ലാ പൂക്കൂടക്കാരും. കോർബിക്കുല എന്നാണ് പൂക്കൂടയുടെ ശാസ്ത്രീയ പദം. അതുകൊണ്ട് പൂക്കൂടയുള്ള ഈച്ചകളെ ‘കോർബിക്കുലേറ്റ് ബീസ്’ എന്നാണ് വിളിക്കുന്നത്. ഓർക്കിഡ് ഈച്ചകൾ അമേരിക്കൻ വൻകരകളിൽ മാത്രം കാണുന്നവയാണ്. അമേരിക്കയുടെ ദക്ഷിണ ഭാഗം മുതൽ ഉത്തര അർജന്റീന വരെയാണ് ഇവയുടെ വിഹാരഭൂമി. അഞ്ച് ജീനസ്സുകളിലായി ഇരുനൂറ്റി അൻപതോളം സ്പീഷീസുകളുണ്ട്. ഇവയിൽ രണ്ട് ജീനസ്സുകൾ മറ്റ് മൂന്ന് ജീനസ്സുകളിൽ പെട്ട ഓർക്കിഡ് ഈച്ചകളുടെ കൂടുകളിൽ മുട്ടയിടുന്നവയാണ് . ഒറ്റയ്ക്ക് ജീവിക്കുന്നവരും സമൂഹമായി ജീവിക്കുന്നവരുമുണ്ട് ഓർക്കിഡ് ഈച്ചകളുടെ കൂട്ടത്തിൽ. 15-20 ശതമാനം ഓർക്കിഡ് ഈച്ചകൾ കൂടുണ്ടാക്കുന്നവയാണ്. പൊതുവെ കരുത്തരും മിനുപ്പുള്ള ലോഹ നിറമുള്ളവയുമാണ് ഓർക്കിഡ് ഈച്ചകൾ. പല സ്പീഷീസുകൾക്കും നീളമുള്ള തുമ്പിക്കൈകളുണ്ട്. ഉപയോഗിക്കാത്ത സമയത്ത് തുമ്പിക്കൈകൾ കാലുകൾക്കിടയിൽ മടക്കിവയ്ക്കുകയാണ് ചെയ്യുന്നത്.

പൂക്കളിൽ നിന്നും സുഗന്ധ വസ്തുക്കൾ ശേഖരിക്കുന്ന കൗതുകകരമായ സ്വഭാവ സവിശേഷതയാണ് ആൺ ഓർക്കിഡ് ഈച്ചകളെ മറ്റേതൊരു പ്രണിയിൽ നിന്നും വ്യത്യസ്തരാക്കുന്നത്. പ്രധാനമായും ഓർക്കിഡ് പൂവുകളിൽ നിന്നാണ് സുഗന്ധ പദാർത്ഥങ്ങൾ ശേഖരിക്കുന്നത്. അതോടൊപ്പം പരാഗണം നടത്തുകയും ചെയ്യും. ചിലയിനം ഓർക്കിഡുകളിൽ പരാഗണം നടത്തുന്നത് പൂർണ്ണമായും ആൺ ഓർക്കിഡ് ഈച്ചകളാണ്. അങ്ങനെയാണ് ഇവയ്ക്ക് ഓർക്കിഡ് ഈച്ചകൾ എന്ന പേര് ലഭിക്കുന്നത്. ഓർക്കിഡ് പൂവുകൾക്ക് പുറമേ മറ്റ് പൂവുകളിൽ നിന്നും അഴുകുന്ന മരത്തടികളിൽ നിന്നും മനുഷ്യനിർമ്മിതമായ വസ്തുക്കളിൽ നിന്നും സുഗന്ധവസ്തുക്കൾ ശേഖരിക്കാറുണ്ട്. ആണുങ്ങളുടെ ഈ സ്വഭാവം മുതലെടുത്ത് സുഗന്ധക്കെണിയൊരുക്കി അവയെ പിടിക്കാനും കഴിയും . പെണ്ണീച്ചകൾക്ക് ഓർക്കിഡ് പൂവുകളോട് പ്രത്യേക താല്പര്യമൊന്നുമില്ല. കാരണം ഓർക്കിഡ് പൂക്കളിൽ തേനുണ്ടാവില്ല. അവ തേനും പൂമ്പൊടിയും ശേഖരിക്കാൻ വ്യത്യസ്ത വിഭാഗത്തിൽ പെട്ട പൂക്കൾ സന്ദർശിക്കുന്നവയാണ്. പൂമ്പൊടി ശേഖരിച്ചു വെയ്ക്കാൻ പെണ്ണീച്ചകൾക്ക് പിൻകാലുകളിൽ പൂക്കൂടയുണ്ട്. ആണീച്ചകൾക്ക് പൂക്കൂടയില്ല, പകരം സുഗന്ധച്ചെപ്പാണുള്ളത്. സുഗന്ധവസ്തുക്കൾ ശേഖരിച്ച് സൂക്ഷിച്ചുവെക്കുന്ന പിൻകാലുകളിലുള്ള അവയവമാണീ സുഗന്ധച്ചെപ്പ് . പ്രാണികളുടെ കാലുകൾ നാല് ഖണ്ഡങ്ങളാൽ നിർമ്മിതമാണ്. ശരീരത്തോട് ഒട്ടിനിൽക്കുന്ന ഖണ്ഡമാണ് കോക്‌സ (coxa). അതിനെ തുടർന്ന് ട്രോക്കാന്റർ , ഫീമർ , ടിബിയ , ടാർസസ് . ടാർസസ് വീണ്ടും ടാർസോമിയറുകൾ എന്ന ഉപഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. മുൻകാലുകളിലെ ടാർസോമിയറുകളിൽ ധാരാളം രോമങ്ങളുണ്ട്. ബ്രഷുപോലെയുള്ള ഈ രോമങ്ങളുപയോഗിച്ചാണ് ആണീച്ചകൾ പൂക്കളിൽ നിന്നും മറ്റും സുഗന്ധത്തരികൾ ഒപ്പിയെടുക്കുന്നത്. ആന്റിനകൾ ഉപയോഗിച്ച് സുഗന്ധവസ്തുവിന്റെ ഗുണനിലവാരം പരിശോധിക്കുകയും ചെയ്യും. പിൻകാലുകളിലെ ടിബിയയിലാണ് സുഗന്ധച്ചെപ്പുള്ളത് .

ടിബിയയിലെ അറകളിൽ സൂക്ഷിച്ച സുഗന്ധ ലേപനം വായുവിൽ പരത്താനും പ്രത്യേക സംവിധാനമുണ്ട്. ഒന്ന്, മധ്യഭാഗത്തുള്ള കാലുകളുടെ ടിബിയകളിലുള്ള വെൽവെറ്റ് പ്രതലങ്ങൾ രണ്ട്, പിൻചിറകുകളിൽ രോമങ്ങൾ കൊണ്ട് നിർമ്മിച്ച ചീപ്പ് പോലെയുള്ള അവയവം. ആദ്യമായി ചെപ്പിലുള്ള സുഗന്ധലേപനം മധ്യ ടിബിയയിലെ വെൽവെറ്റ് പ്രതലത്തിലേക്ക് മാറ്റുന്നു. ഈച്ചകൾ ചിറക് ചലിപ്പിക്കുമ്പോൾ ചിറകിലെ ചീപ്പുകൾ വെൽവെറ്റ് പ്രതലത്തിൽ ഒട്ടിയ സുഗന്ധ പദാർത്ഥം ചുരണ്ടിയെടുക്കുന്നു. അത് വായുവിൽ പരക്കുകയും ചെയ്യുന്നു.

ആൺ ഓർക്കിഡ് ഈച്ചകൾ സുഗന്ധപദാർത്ഥങ്ങൾ ശേഖരിക്കുന്ന കാര്യം 1960 കളിൽ തന്നെ അറിയാമായിരുന്നെങ്കിലും അതിന്റെ ഉപയോഗത്തെ കുറിച്ച് സമീപ കാലം വരെ വ്യക്തമായ ധാരണയില്ലായിരുന്നു. ഇണചേരുന്നതിന് മുന്നോടിയായി മരക്കൊമ്പുകളിൽ ആണീച്ചകൾ നടത്തുന്ന പ്രകടനത്തിന്റെ ഭാഗമായി സുഗന്ധം പരത്തുന്നതായി ഈ നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ തന്നെ കണ്ടെത്തിയിരുന്നു. അതിൽ നിന്നും ഒരേ സ്പീഷിസിൽ പെട്ട അംഗങ്ങൾ തമ്മിൽ ആശയവിനിമയത്തിനായി സുഗന്ധം ഉപയോഗിക്കുന്നുണ്ടാകാമെന്ന് ഗവേഷകർ ഊഹിച്ചു. ഓരോ സ്പീഷീസിനും വ്യത്യസ്തമായ സുഗന്ധക്കൂട്ടുള്ളതായും കണ്ടെത്തി. മരങ്ങളിലെ ലംബമായ കൊമ്പുകളിലിരുന്നാണ് ആണീച്ചകൾ ഇണയെ ആകർഷിക്കുന്നത്. ആ സമയത്ത് സുഗന്ധം പരത്തുകയും ചെയ്യും. വിചിത്രമായ കാര്യമെന്താണെന്ന് വെച്ചാൽ ഒരാണീച്ച ഇങ്ങനെ ഇണചേരൽ പ്രകടനം (male display) നടത്തുമ്പോൾ അവിടേക്ക് മറ്റ് ആണീച്ചകളും ആകർഷിക്കപ്പെടുന്നുണ്ട് എന്നതാണ്. ആണീച്ചകൾ തമ്മിലുള്ള മത്സരത്തിലും സുഗന്ധം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടാകാം എന്നാണ് ഇതിൽ നിന്നും ഗവേഷകർ അനുമാനിച്ചത്. സുഗന്ധ മിശ്രിതങ്ങളുടെ ഗുണമേന്മ ആണീച്ചയുടെ ജനിതക മേന്മയുടെ അടയാളമാകാമെന്നും അത് കൂട്ടത്തിൽ കരുത്തനായ ഇണയെ തെരഞ്ഞെടുക്കുന്നതിൽ പെണ്ണീച്ചകൾക്ക് വഴികാട്ടിയാകാമെന്നും പരികല്പനകളുണ്ടായി. 2023 വരെ ഈ പരികൽപ്പനകളെ സാധൂകരിക്കുന്ന മതിയായ തെളിവുകളൊന്നും ലഭ്യമായിരുന്നില്ല. അതുവരെ നടത്തിയ പരീക്ഷണങ്ങളിൽ സുഗന്ധ മിശ്രിതങ്ങളുപയോഗിച്ച് ആണീച്ചകളെ മാത്രമേ ആകർഷിക്കുവാൻ കഴിഞ്ഞിട്ടുള്ളൂ. ഒടുവിൽ 2023 ൽ ജർമ്മനിയിലേയും അമേരിക്കയിലേയും ഒരു കൂട്ടം ഗവേഷകർ നടത്തിയ പരീക്ഷണം ആണീച്ചകൾ പരത്തുന്ന സുഗന്ധം പെണ്ണീച്ചകളെ ആകർഷിക്കുന്നതായി കണ്ടെത്തി.

രാജ്യാന്തര സമൂഹത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തുന്ന ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ വിശേഷങ്ങള്‍ അനന്തമാണ്...
14/08/2025

രാജ്യാന്തര സമൂഹത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തുന്ന ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ വിശേഷങ്ങള്‍ അനന്തമാണ്. ഉത്തര കൊറിയയെ ചൊല്‍പടിക്ക് നിര്‍ത്തുന്ന കിം ജോങ് ഉന്നിന്റെ വില്ലന്‍ പരിവേഷം വാര്‍ത്തകളിലെ സ്ഥിരം സാന്നിധ്യവുമാണ്.ഉത്തര കൊറിയയെ ഒരേ അച്ചില്‍ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന കിം ജോങ് ഉന്നും അദ്ദേഹത്തിന്റെ വിചിത്രമായ നടപടികളും രാജ്യാന്തര സമൂഹം ഒരല്‍പം വിസ്മയത്തോടെയാണ് നോക്കുന്നത്. പട്ടാള ചിട്ടയില്‍ ജനതയെ നയിക്കുന്ന കിം ജോങ് ഉന്നിന്റെ വിചിത്ര നടപടികള്‍ റോഡ് നിയമങ്ങളില്‍ പോലും പ്രതിഫലിക്കുന്നു എന്നതാണ് കൗതുകം.

ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ റോഡ് നിയമങ്ങളുള്ള രാജ്യമാണ് ഉത്തര കൊറിയ. അതിശയവും, ഭീതിജനകവുമായ ഉത്തര കൊറിയന്‍ റോഡ് നിയമങ്ങള്‍ ഇങ്ങനെ-ഉത്തര കൊറിയയില്‍ അങ്ങനെ എല്ലാവര്‍ക്കും കാര്‍ വാങ്ങാന്‍ സാധിക്കില്ല. കേട്ടാല്‍ ഒരല്‍പം അതിശയം തോന്നാം. പക്ഷെ യാഥാര്‍ത്ഥ്യമാണ്.ഔദ്യോഗിക പദവി വഹിക്കുന്നവര്‍ക്ക് മാത്രമാണ് ഉത്തര കൊറിയയില്‍ കാര്‍ വാങ്ങാന്‍ സാധിക്കുക. ഇതിന് പിന്നിലുള്ള കാരണവും വിചിത്രമാണ്.ഏതാനും ചില രാജ്യങ്ങളുമായി മാത്രമാണ് ഉത്തര കൊറിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത്. അതിനാല്‍ സ്വന്തം ജനതയ്ക്ക് ആവശ്യമായ ഭക്ഷണം പോലും നല്‍കാന്‍ പലപ്പോഴും രാജ്യം ബുദ്ധിമുട്ടുകയാണ്.തത്ഫലമായി കാറുകള്‍ എന്നാല്‍ ആഢംബരത്തിന്റെ പ്രതീകമായാണ് ഉത്തര കൊറിയ കണക്കാക്കുന്നത്.ഉത്തര കൊറിയയില്‍ ഉള്ളതാകട്ടെ ഭൂരിപക്ഷം ഇറക്കുമതി ചെയ്ത കാറുകളുമാണ്. ആയതിനാല്‍ വളരെ ഉയര്‍ന്ന നിരക്കിലാണ് കാറുകള്‍ ഇവിടങ്ങളില്‍ വില്‍ക്കപ്പെടുന്നതും.തത്ഫലമായി കാറുകള്‍ എന്നത് സാധാരണ ജനതയ്ക്ക് കിട്ടാക്കനിയായി ഉത്തരകൊറിയയില്‍ നിലകൊള്ളുന്നു.

ഉത്തര കൊറിയയില്‍ സാധാരണക്കാര്‍ക്ക് കടക്കാന്‍ അനുവാദമില്ലാത്ത റോഡുകളും ഉണ്ട്.ഹൈവേകളിലും സിറ്റി റോഡുകളിലും സാധാരണക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചുള്ള കിം ജോങ് ഉന്നിന്റെ നടപടി രാജ്യ പുരോഗതിക്ക് വേണ്ടിയെന്നാണ് ഭാഷ്യം.സമൂഹത്തിലെ ഉന്നതര്‍ക്കും, രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ക്കും, വിശിഷ്ട വ്യക്തികള്‍ക്കും മാത്രമായാണ് ഉത്തര കൊറിയയില്‍ ഇത്തരം റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.ഭൂരിപക്ഷം വരുന്ന സാധാരണ ജനതയ്ക്കായി പ്രത്യേക റോഡുകളും ഉത്തര കൊറിയയില്‍ ക്രമീകരിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയം.

ഉത്തര കൊറിയയിലുമുണ്ട് വിചിത്രമായ വേഗപ്പൂട്ട്. ഇന്ത്യയില്‍ വാഹനങ്ങളിലാണ് വേഗപ്പൂട്ട് സ്ഥാപിക്കുന്നത് എങ്കില്‍ ഉത്തര കൊറിയയില്‍ റോഡ് ലെയ്‌നുകൾ തന്നെയാണ് 'വേഗപ്പൂട്ട്'.മുമ്പ് സൂചിപ്പിച്ചത് പോലെ സമൂഹത്തിലെ വിവിധ ശ്രേണികള്‍ക്കായി ഒരുക്കിയ റോഡുകളെ ആശ്രയിച്ചാണ് വേഗപ്പൂട്ടുകള്‍ ഒരുങ്ങിയിരിക്കുന്നത്.റോഡിലെ ആദ്യ ലെയ്ന്‍, അതായത് ഉന്നത ഉദ്യോഗസ്ഥര്‍ക്കായി ഒരുക്കിയ ലെയ്‌നിലെ വാഹനങ്ങള്‍ക്ക് എത്ര വേഗതയില്‍ വേണമെങ്കിലും സഞ്ചരിക്കാം.ണിക്കൂറില്‍ 70 കിലോമീറ്റര്‍, 60 കിലോമീറ്റര്‍, 40 കിലോമീറ്റര്‍ എന്നിങ്ങനെയായാണ് മറ്റ് ലെയ്‌നുകള്‍ക്ക് ഉത്തര കൊറിയന്‍ അധികൃതര്‍ നിശ്ചയിച്ചിരിക്കുന്ന വേഗ നിയന്ത്രണം.മാത്രമല്ല, താഴെത്തട്ടിലുള്ള ലെയ്‌നായ മൂന്നാം ലെയ്‌നിലെ വാഹനത്തിന് രണ്ടാം ലെയ്‌നിലേക്ക് കടക്കാന്‍ സാധിക്കില്ല. അതും നിയമലംഘനമാണ്.ഓരോ ലെയ്‌നുകളിലും വെവ്വേറെ ക്യാമറകളാണ് അധികൃതര്‍ സ്ഥാപിച്ചിട്ടുള്ളതും.സുരക്ഷയെ മുന്‍നിര്‍ത്തിയാണ് രാജ്യാന്തര സമൂഹം വേഗ നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്നത് എങ്കില്‍ ഉത്തര കൊറിയയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്.

സമൂഹത്തിലെ വിവിധ ശ്രേണികളെ അടിസ്ഥാനപ്പെടുത്തിയാണ് ഉത്തര കൊറിയയിലെ വേഗ നിയന്ത്രണം. ഉത്തര കൊറിയയിലെ വിചിത്രമായ റോഡ് നിയമങ്ങള്‍ഇത് മാത്രമല്ല, നിയമലംഘകരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷകളുമാണ്. നിയമലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ കുറ്റക്കാരുടെ മൂന്ന് തലമുറകള്‍ക്ക് വരെ ശിക്ഷ നല്‍കാനുള്ള വകുപ്പുകൾ ഉത്തര കൊറിയയില്‍ ഉണ്ട്.അടുത്തിടെ കിം ജോങ് ഉന്‍ പുറത്തിറക്കിയ പുതുക്കിയ റോഡ് നിയമവും ഏറെ ശ്രദ്ധ നേടിയിരുന്നു.പോങ്യാങ്ങില്‍ സ്ഥാപിച്ചിരിക്കുന്ന പിതാവ് കിം ജോങ് ഇലിന്റെയും, മുത്തച്ഛന്‍ കിം ഇല്‍ സുങ്ങിന്റെയും പ്രതിമകള്‍ക്ക് സമീപം വാഹനങ്ങളുടെ വേഗത കുറയ്ക്കാന്‍ കിം ജോങ് ഉന്‍ ഉത്തരവിട്ടതും ഏറെ ചർച്ച ചെയ്യപ്പെട്ട നടപടിയാണ്.മണിക്കൂറില്‍ നാല് കിലോമീറ്റര്‍ വേഗതയില്‍ മാത്രമെ വാഹനങ്ങള്‍ക്ക് ഇപ്പോള്‍ പ്രതിമകള്‍ക്ക് സമീപമായി സഞ്ചരിക്കാന്‍ സാധിക്കുകയുള്ളു. വേഗത കുറയ്ക്കുന്നതിന് ഒപ്പം, ഡ്രൈവര്‍മാര്‍ പ്രതിമകള്‍ക്ക് മുമ്പില്‍ നിര്‍ബന്ധമായും ആദരം അര്‍പ്പിക്കണമെന്നും പുതിയ ചട്ടങ്ങളില്‍ പറയുന്നു.സ്ഥിതിഗതികള്‍ നിരീക്ഷിക്കാനായി വന്‍ പൊലീസ് സന്നാഹമാണ് പ്രതിമകള്‍ക്ക് സമീപമായി ഉത്തര കൊറിയ നിയോഗിച്ചിരിക്കുന്നത്.

നിലവില്‍ രണ്ട് വാഹന നിര്‍മ്മാതാക്കളാണ് ഉത്തര കൊറിയയില്‍ സാന്നിധ്യമറിയിക്കുന്നത്. ഉത്തര കൊറിയയുടെ ചട്ടങ്ങള്‍ക്ക് ഉള്ളില്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന നിര്‍മ്മാതാക്കളാണ് പ്യോങ്‌വാ.അടുത്തിടെ മെര്‍സിഡീസ് ബെന്‍സ് ജിഎല്‍ എസ്‌യുവി മോഡല്‍ ഡിസൈനിനെ പകര്‍ത്തി പ്യോങ്‌വാ അവതരിപ്പിച്ച ജന്‍മ ഏറെ വിമര്‍ശനം നേരിട്ടിരുന്നു.തലമുറ ബന്ധങ്ങളില്ലാതെയാണ് പ്യോങ്‌വാ മോഡലുകളെ അവതരിപ്പിച്ച് വരുന്നത്.ഫിയറ്റ് സിയന്നയില്‍ നിന്നുമുള്ള ഡിസൈനിനെ കടമെടുത്തായിരുന്നു ജുന്‍മയുടെ മുന്‍ വേര്‍ഷന്‍ രംഗത്തെത്തിയിരുന്നത്.ഏകദേശം 21 ഓളം മോഡലുകളാണ് പ്യോങ്‌വാ ഉത്തര കൊറിയയില്‍ എത്തിച്ചിരിക്കുന്നത്. ഫോക്‌സ്‌വാഗന്‍, കിയ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡ് മോഡലുകളെ അടിസ്ഥാനപ്പെടുത്തിയാണ് പ്യോങ്‌വാ മോഡലുകള്‍ ഒക്കെ അണിനിരന്നിട്ടുള്ളത്.10000 കാറുകള്‍ വരെ ഉത്പാദിപ്പിക്കാം എന്നിരിക്കെ, നിലവില്‍ 300 മുതല്‍ 400 കാറുകള്‍ വരെ മാത്രമാണ് പ്രതിവര്‍ഷം ഉത്തര കൊറിയയില്‍ നിര്‍മ്മിക്കപ്പെടുന്നത്. ഉപഭോക്താക്കളുടെ അഭാവമാണ് ഇതിനുള്ള കാരണവും.

ചൊവ്വയില്‍ നിന്ന്  ഭൂമിയില്‍ പതിച്ച ഒരു ഉല്‍ക്കാശില ലേലത്തിന് വെച്ചാല്‍ എത്ര രൂപ ലഭിക്കും?കഴിഞ്ഞ ഇടയ്ക്കു  ന്യൂയോര്‍ക്ക്...
13/08/2025

ചൊവ്വയില്‍ നിന്ന് ഭൂമിയില്‍ പതിച്ച ഒരു ഉല്‍ക്കാശില ലേലത്തിന് വെച്ചാല്‍ എത്ര രൂപ ലഭിക്കും?കഴിഞ്ഞ ഇടയ്ക്കു ന്യൂയോര്‍ക്ക് നഗരത്തില്‍ വെച്ച് നടന്ന ലേലത്തില്‍ പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തി NWA 16788 എന്ന് പേരിട്ട ഉല്‍ക്കാശില സ്വന്തമാക്കിയത് 5.3 മില്യണ്‍ യുഎസ് ഡോളറിനാണ്. അതായത് ഏകദേശം 45 കോടി രൂപയിലധികം. ഇത്രയും പണം കൊടുത്താണ് ഈ അമൂല്യ ശില അയാള്‍ സ്വന്തമാക്കിയത്.

ന്യൂയോര്‍ക്കിലെ സത്തബീസ് എന്ന കമ്പനിയാണ് NWA 16788 ഉല്‍ക്കാശില ലേലത്തിൽ വെച്ചത് . പതിനഞ്ച് മിനിറ്റ് നീണ്ട ആവേശകരമായ ലേലത്തില്‍ ഫോണിലൂടെയും ഓണ്‍ലൈനായും ആളുകള്‍ പങ്കെടുത്തു. ഈ മാസം ആദ്യം ഉല്‍ക്കാശില ലേലത്തിന് വെക്കാന്‍ തീരുമാനിച്ചപ്പോള്‍ ഏകദേശം 4 മില്യണ്‍ യുഎസ് ഡോളര്‍ അതായത് ഏകദേശം 34 കോടിയിലധികം രൂപ മൂല്യം കണക്കാക്കിയിരുന്നു.

ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്ന ബഹിരാകാശ അവശിഷ്ടങ്ങളില്‍ ഭൂരിഭാഗവും കത്തിപ്പോവുകയോ സമുദ്രത്തില്‍ പതിക്കുകയോ ആണ് പതിവ്. അതുകൊണ്ട് NWA 16788-ന്റെ കണ്ടെത്തല്‍ ഏറെ പ്രാധാന്യമുള്ളതാണ് എന്ന് സത്തബീസ് വൈസ് ചെയര്‍മാന്‍ കസാന്‍ഡ്ര ഹാറ്റണ്‍ പറഞ്ഞു. ഭൂമിയില്‍ നാളിതുവരെ തിരിച്ചറിഞ്ഞ ഏറ്റവും വലിയ ചൊവ്വാവശിഷ്ട പാറയാണിത് (Mars Rock). ഏതോ ഒരു ഛിന്നഗ്രഹവുമായുള്ള ചൊവ്വയുടെ കൂട്ടിയിടിയുടെ ഫലമായി തെറിച്ച് സഹാറ മരുഭൂമിയില്‍ എത്തപ്പെട്ടതാണ് ഈ ഉല്‍ക്കാശില എന്നാണ് അനുമാനം. ബഹിരാകാശത്തിലൂടെ 140 മില്യണ്‍ മൈല്‍ നീണ്ട യാത്രയ്ക്ക് ശേഷമാണ് ഈ ഉല്‍ക്കാശില ഭൂമിയില്‍ പതിച്ചത്. ഭൂമിയില്‍ തിരിച്ചറിഞ്ഞിട്ടുള്ള ഉള്‍ക്കാശിലകളില്‍ ഏകദേശം 400 എണ്ണം മാത്രമാണ് ചൊവ്വയുടെ ഉല്‍ക്കാശില ആണ് എന്ന് കണ്ടെത്തിയത്.

ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന തടാകം മനോഹാരിത കൊണ്ട് മാത്രമല്ല ആഴം കൊണ്ടും വേറിട്ടു നിൽക്കുന്ന ഒരു തടാകമുണ്ട് അങ്ങ് റഷ്യയ...
12/08/2025

ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന തടാകം

മനോഹാരിത കൊണ്ട് മാത്രമല്ല ആഴം കൊണ്ടും വേറിട്ടു നിൽക്കുന്ന ഒരു തടാകമുണ്ട് അങ്ങ് റഷ്യയുടെ വടക്കന്‍ പ്രദേശമായ സൈബീരിയയിൽ. പേര് ബൈക്കൽ തടാകം ( Lake Baikal). ലോകത്തിലെ തന്നെ ഏറ്റവും ആഴമേറിയ തടാകമായി ഇതുവരെ കണ്ടെത്തിയത് ബൈക്കല്‍ തടാകത്തെയാണ്.

തെക്കൻ സൈബീരിയയിൽ, ഇർകുട്‍സ്‍ക് ഒബ്ലാസ്റ്റിന്‍റെയും റിപ്പബ്ലിക്ക് ഓഫ് ബുറിയേഷ്യയുടെയും ഇടയിൽ സ്ഥിതി ചെയ്യുന്ന ബൈക്കൽ തടാകം ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിൽ ഒന്നാണ്. 49 മൈൽ വീതിയും 395 മൈൽ നീളവുമുള്ള ഇതിന് 25 ദശലക്ഷം വർഷങ്ങൾ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഈ തടാകത്തിന്‍റെ പരമാവധി ആഴം 1,642 മീറ്റർ ആണ്. ലോകത്തിലെ ശുദ്ധമായ ഉപരിതല ജലത്തിന്‍റെ 22-23% ശതമാനത്തോളം ഉള്‍ക്കൊള്ളുന്നതും ഈ തടാകത്തിലാണ്. ഈ പ്രത്യേകതയാല്‍ ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന തടാകങ്ങളിലൊന്നായും ഇത് അറിയപ്പെടുന്നു. 'റഷ്യയുടെ ഗാലപ്പഗോസ്' എന്ന് വിളിക്കപ്പെടുന്ന, ബൈക്കൽ തടാകം അസാധാരണമായ ജൈവവൈവിധ്യത്തെയാള്‍ തന്‍റെ ആഴങ്ങളില്‍ ഒളിപ്പിച്ചിരിക്കുന്നത്. യുനെസ്‌കോയുടെ അഭിപ്രായത്തിൽ ബൈക്കൽ തടാകത്തിന്‍റെ ഭീമാകാരമായ വലിപ്പവും രൂപവും 25 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ കാണിക്കുന്നതാണ്. അമേരിക്കയിലെ വലിയ തടാകങ്ങൾക്ക് സമാനമായ, തടാകങ്ങളുടെ ഒരു പരമ്പരയായി ഇത് ഉത്ഭവിച്ചിരിക്കാമെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. എങ്കിലും ഇന്ന് കാണുന്ന ഭീമാകാരമായ ജലാശയത്തിലേക്കുള്ള ഈ തടാകത്തിന്‍റെ പരിവർത്തനത്തെ കുറിച്ചുള്ള പഠനങ്ങൾ ഇപ്പോഴും സജീവമായി നടക്കുന്നുണ്ട്. ഇതുവരെ കണ്ടെത്തിയ പഠന റിപ്പോർട്ടുകള്‍ ഭൂമിയിലെ മണ്ണൊലിപ്പ്, ഭൂകമ്പങ്ങൾ, ഉരുകുന്ന ഹിമാനികളിൽ നിന്നുള്ള ജലം എന്നിവയാല്‍ കാലങ്ങളെടുത്താണ് ഈ താടകം ഇത്തരത്തില്‍ രൂപപ്പെട്ടതെന്ന് സമര്‍ത്ഥിക്കുന്നു.

27 ദ്വീപുകളെ ജലത്താല്‍ ബന്ധിപ്പിക്കുന്ന ഒരു ദ്വീപ് സമൂഹമാണ് ബൈക്കൽ തടാകം, 280 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ഓൾഖോൺ ആണ് ഈ ദ്വീപുകളിൽ ഏറ്റവും വലുത്. 1,500 പേര്‍ താമസിക്കുന്ന ഓൾഖോണിലേക്ക് 2005 ലാണ് അണ്ടർവാട്ടർ കേബിൾ വഴി വൈദ്യുതി എത്തിയത്. കിഴക്കൻ ആഫ്രിക്കയിലെ ടാങ്കനിക്ക തടാകമാണ് രണ്ടാമത്തെ ആഴമേറിയ തടാകം, അമേരിക്കയിലെ ക്രേറ്റർ തടാകം ആണ് ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്.

സൂയസ് കനാൽഈജിപ്റ്റിലെ ഒരു വൻ മനുഷ്യ നിർമിത കനാലാണ് സൂയസ് കനാൽ. സീനായ് ഉപദ്വീപിന് പടിഞ്ഞാറ് ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യു...
11/08/2025

സൂയസ് കനാൽ

ഈജിപ്റ്റിലെ ഒരു വൻ മനുഷ്യ നിർമിത കനാലാണ് സൂയസ് കനാൽ. സീനായ് ഉപദ്വീപിന് പടിഞ്ഞാറ് ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് മെഡിറ്ററേനിയൻ കടലിലെ പോർട്ട് സൈദിനെയും ചെങ്കടലിലെ സൂയസിനേയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഇതിന്റെ നീളം 163 കിലോമീറ്ററും (101 മൈൽ) ഏറ്റവും കുറഞ്ഞ വീതി 60 മീറ്ററുമാണ് (197 അടി).

യൂറോപ്പില്‍നിന്ന് ഏഷ്യയിലേക്കുള്ള കുറുക്കുവഴിക്കായി 19- ആം നൂറ്റാണ്ട് മുതല്‍തന്നെ സായിപ്പന്മാര്‍ ആലോചന തുടങ്ങിയിരുന്നു. നൈല്‍ നദിയുമായി ബന്ധിപ്പിച്ച് ഒരു കനാല്‍ വെട്ടുകയും ചെയ്തു. എന്നാല്‍, അത് വൈകാതെ മണ്‍മറഞ്ഞു. ആഫ്രിക്കന്‍ മുനമ്പ് ചുറ്റി വേണമായിരുന്നു അക്കാലത്ത് ഏഷ്യയിലെത്താന്‍. നെപ്പോളിയന്റെ പടയോട്ട കാലത്താണ് കനാല്‍ എന്ന ആശയം വീണ്ടും സജീവമായത്. ഒരു കനാല്‍ ഉണ്ടാക്കിയാല്‍ സമയലാഭത്തിനൊപ്പം തന്ത്രപ്രധാന കപ്പല്‍പാതയാക്കി അത് മാറുമെന്നും നെപ്പോളിയന്‍ കണക്കുകൂട്ടി. എന്‍ജിനീയറിങ് വിദഗ്ധരെ ഇതിനായി നിയോഗിച്ചു. അവര്‍ നടത്തിയ പഠനത്തില്‍ ചെങ്കടലിലേയും മെഡിറ്ററേനിയനിലേയും ജലനിരപ്പിലെ വ്യതിയാനം കാരണം കനാല്‍ പ്രായോഗികമല്ലെന്ന്‌ അവര്‍ റിപ്പോര്‍ട്ട് നല്‍കി. കനാല്‍ വെട്ടിയാലും ലോക്കില്ലാതെ കപ്പല്‍പാതയാക്കാനാകില്ലെന്നും അങ്ങനെ ചെയ്താല്‍ അത് വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും നെപ്പോളിയനെ ധരിപ്പിച്ചു. യഥാര്‍ഥത്തില്‍, കണക്കുകൂട്ടിയതില്‍ സംഭവിച്ച പിഴവായിരുന്നു അന്ന് ആ കനാല്‍ പദ്ധതി മുടങ്ങാന്‍ കാരണമായത്. ഫെര്‍ഡിനാന്‍ഡ് ഡി ലെസ്സപ്‌സ് എന്ന ഫ്രഞ്ച് നയതന്ത്രജ്ഞനാണ് ഇന്നത്തെ സൂയസ് കനാലിന്റെ ബുദ്ധികേന്ദ്രം. കനാല്‍ എന്ന ആശയം 1853-ല്‍ ഈജിപ്ത് ഭരിച്ചിരുന്ന സയിദ് പാഷയെ അദ്ദേഹം ധരിപ്പിച്ചു. അതുവഴി ഉണ്ടാകുന്ന നേട്ടങ്ങളും ഈജിപ്തിന് ലോകഭൂപടത്തില്‍ കിട്ടുന്ന തന്ത്രപ്രധാന മേല്‍കൊയ്മയും തിരിച്ചറിഞ്ഞ പാഷ പദ്ധതിക്ക് കൈകൊടുത്തു.

ഏത് രാജ്യത്തിന്റെ കപ്പലിനും ടോള്‍ നല്‍കി കടന്നുപോകാവുന്ന ജലപാതയായിട്ടാണ് സൂയസ്സിനെ ലെസ്സപ്‌സ് വിഭാവനം ചെയ്തത്. അതിനായി സൂയസ് കനാല്‍ കമ്പനി രൂപീകരിച്ചു . എന്നാല്‍, ബ്രിട്ടന്‍ തുടക്കത്തിലെ ഉടക്ക് വച്ചു. ഫ്രാന്‍സിന്റെ വരവ് ഏഷ്യയിലെ ബ്രിട്ടന്റെ കോളനി വാഴ്ചയ്ക്ക് ഭീഷണിയാകുമെന്ന് അവര്‍ കരുതി. ഫ്രാന്‍സ് ഒഴികെ ഒരു രാജ്യവും കനാല്‍ നിര്‍മാണത്തിന് പണം മുടക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ഓഹരികള്‍ വിറ്റ് പണം സമാഹരിക്കാന്‍ തീരുമാനിച്ചു. ഫ്രാന്‍സിന് 50 ശതമാനവും സയിദ് പാഷയ്ക്ക് 44 ശതമാനവും മറ്റ് സ്വകാര്യ നിക്ഷേപകരുടെ വക ആറ് ശതമാനവും. അങ്ങനെയായിരുന്നു ഓഹരി വിഹിതം. 99 വര്‍ഷത്തേക്കായിരുന്നു കരാര്‍.

ഒരു വശത്ത് ചെങ്കടല്‍. മറുവശം മെഡിറ്ററേനിയന്‍. കടലിനിടയില്‍ പൊഴിപോലെ കിടന്ന ഭൂപ്രദേശം കനാലിനായി തെരഞ്ഞെടുത്തു. മെഡിറ്ററേനിയനേക്കാള്‍ 33 അടി മുകളിലാണ് ചെങ്കടല്‍. ആറ് വര്‍ഷം കൊണ്ട് തീര്‍ക്കാമെന്ന് കണക്കുകൂട്ടി 1859-ലാണ് കനാലിന്റെ പണിതുടങ്ങിയത്. കോളറക്കാലമായിരുന്നു. ആയിരങ്ങള്‍ നിര്‍മ്മാണത്തിനിടെ മരിച്ചുവീണു. അടിമവേലയുടെ ഇരുണ്ട കാലവും ആ ചരിത്രത്തിന്റെ ഭാഗമാണ്. മണ്‍വെട്ടി, പിക്കാസ് എന്നിവയായിരുന്നു ആകെയുണ്ടായിരുന്ന ഉപകരണങ്ങള്‍. പണിപാതി എത്തിയ കാലത്ത് ആവിയിലും കല്‍ക്കരിയിലും പ്രവര്‍ത്തിക്കുന്ന മണ്ണുമാന്തി യന്ത്രങ്ങള്‍ സഹായത്തിന് കിട്ടി. എല്ലാത്തിനും ഒടുവില്‍ 10 വര്‍ഷമെടുത്തു നിര്‍മ്മാണം തീരാന്‍. 7.2 കോടി ചതുരശ്ര അടി മണ്ണ് നീക്കിയെന്നാണ് കണക്ക്. അങ്ങനെ 1869 നവംബറില്‍ 163 കിലോ മീറ്റര്‍ നീളത്തില്‍ വെട്ടിയ കനാല്‍ കപ്പലുകള്‍ക്കായി തുറന്നുകൊടുത്തു. ഇരുകടലുകളും സംഗമിച്ചു. യൂറോപ്-ഏഷ്യ യാത്രാദൂരം ഗണ്യമായി കുറഞ്ഞു. 26 ദിവസത്തെ യാത്ര. 12- 14 ദിവസമായി ചുരുങ്ങി. അങ്ങനെ സൂയസ് കനാല്‍ കപ്പല്‍ഗതാഗതത്തിലും രാജ്യാന്തര വ്യാപാരത്തിലും മുഖ്യകണ്ണിയുമായി.

വടക്ക് അറ്റ്‌ലാന്റിക്കില്‍നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് നേരിട്ടുള്ള പാതയായി കനാല്‍. തുടക്കത്തില്‍ ആഴം കുറവായിരുന്നു കനാലിന്. ആദ്യമൊക്കെ പ്രതീക്ഷിച്ച വരുമാനവും ലഭിച്ചില്ല. കടമെടുത്ത ഈജിപ്ത് ഭരണാധികാരി ഇടക്കാലത്തുണ്ടായ മാന്ദ്യത്തില്‍ ആകെ പ്രതിസന്ധിയിലായി. ആദ്യം കൈമലര്‍ത്തിയ ബ്രിട്ടന്‍ കനാല്‍ ഒരു ചാകരയാണെന്ന് തിരിച്ചറിഞ്ഞ് ആ ഓഹരി ഒന്നാകെ വാങ്ങി. അങ്ങനെ കനാല്‍ ഫ്രഞ്ച്-ബ്രിട്ടീഷ് അധീനതയിലായി. ഈജിപ്തില്‍ ഇത് വലിയ എതിര്‍പ്പിനിടയാക്കി. ബ്രിട്ടനെതിരായ വികാരം ശക്തമായി. അധിനിവേശത്തിലൂടെയാണ് ബ്രിട്ടന്‍ മറുപടി നല്‍കിയത്. രണ്ടാം ലോകമഹായുദ്ധ കാലത്തു ഫ്രാന്‍സ്-ബ്രിട്ടന്‍ സഖ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു കനാല്‍. ഇറ്റലിയും ജര്‍മനിയും ചേര്‍ന്ന് കനാല്‍ പിടിച്ചെടുത്ത് ബ്രിട്ടനിലേക്കുള്ള ചരക്ക് ഗതാഗതം തടയാന്‍ പദ്ധതിയിട്ടു. അമേരിക്കന്‍ ഇടപെടലില്‍ അത് പൊളിഞ്ഞു.

99 വര്‍ഷത്തെ പാട്ടക്കാലാവധി തീര്‍ന്നപ്പോള്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് സൂയസ് കനാലും അനുബന്ധ സ്വത്തുക്കളും ഈജിപ്ത് ദേശസാത്കരിച്ചു നിയന്ത്രണത്തിലാക്കി. ഒരിക്കല്‍ കൈവിട്ട കനാലിനെ അങ്ങനെ അവര്‍ തിരിച്ചുപിടിച്ചു. ആദ്യകാലത്ത് ഇരുവശത്തേക്കും ഒരേസമയം കപ്പലുകള്‍ കടത്തിവിട്ടിരുന്നില്ല. ഇടയ്ക്ക് പാസിങ് ബേയില്‍ നിര്‍ത്തി ഒരുവശത്തേക്കുള്ളത് കടന്നുപോയ ശേഷമായിരുന്നു മറുവശത്തേക്കുള്ള യാത്ര. ഇത് ഏറെ സമയം അപഹരിച്ചു. എന്നാല്‍, 1939 ആകുമ്പോഴേക്ക് ഏറെ മെച്ചപ്പെട്ടു. 1947-ലാണ് കോണ്‍വോയ് രീതി തുടങ്ങിയത്. 2015-ലാണ് കനാലിന്റെ വികസന പദ്ധതി നടപ്പാക്കി. 35 കിലോ മീറ്റര്‍ സമാന്തര പാതയൊരുക്കി. അതോടെ ഇരുവശത്തേക്കും ഒരേ സമയം കപ്പലുകളുടെ യാത്ര സാധ്യമായി. അതുപോലെ പ്രധാന കനാലിന്റെ ആഴം കൂട്ടുകയും ചെയ്തു. 35 കിലോ മീറ്റര്‍ നീളം കൂട്ടിയതോടെ കനാലിന്റെ നീളം ഇപ്പോള്‍ 193 കിലോമീറ്ററും 205 മീറ്റര്‍ വീതിയുമായി. വിപുലപ്പെടുത്തിയതോടെ 49-ന്റെ സ്ഥാനത്ത് 97 കപ്പലുകള്‍ക്ക് വരെ ഒരു ദിവസം കടന്നുപോകാന്‍ കഴിയും.ഏകദേശം 820 കോടി മുടക്കി രണ്ട് വര്‍ഷം കൊണ്ടായിരുന്നു നിര്‍മ്മാണം. കോണ്‍വോയിയായി പോകുമ്പോള്‍ കപ്പലുകള്‍ക്ക് നങ്കൂരമിടാനോ പുറപ്പെടാനോ മുമ്പ് കഴിയില്ലായിരുന്നു. പുതിയ സൈഡ് ചാനല്‍ പാത കൂടി തുറന്നതോടെ അതും സാധ്യമായി. ഏകദേശം 30,000 തൊഴിലാളികളാണ് നിര്‍മ്മാണത്തില്‍ പങ്കാളികളായത്. കോണ്‍സ്റ്റാന്റിനോപ്പിള്‍ കണ്‍വെന്‍ഷന്‍ പ്രകാരം എല്ലാ രാജ്യത്തിന്റെയും കപ്പലുകള്‍ക്കായി കൊടി നോക്കാതെ യുദ്ധകാലത്തും സമാധാനകാലത്തും സൂയസ് തുറന്നിടുമെന്നാണ് കരാര്‍. കോണ്‍വോയ് അടിസ്ഥാനത്തിലാണ് സൂയസിലെ ട്രാഫിക് ക്രമീകരണം. വലിയ കപ്പല്‍ ആദ്യം അതിന് പിന്നില്‍ മറ്റ് കപ്പലുകള്‍ അകമ്പടിയായി പിന്നാലെ. 14 പൈലറ്റ് സ്റ്റേഷനുകളാണ്‌ ട്രാഫിക് നിയന്ത്രിക്കുന്നത്. റഡാറിന്റെ പിന്തുണയിലാണ് നിരീക്ഷണം.2030-ഓടെ ഈജിപ്തിന്റെ സമ്പദ് വ്യവസ്ഥയുടെ 30 ശതമാനവും സൂയസ് കനാല്‍ പ്രദേശത്ത് നിന്നാകുമെന്നാണ് കരുതപ്പെടുന്നത്. ഐ.ടി. പാര്‍ക്കുകള്‍, വ്യവസായ സമുച്ചയങ്ങള്‍ അങ്ങനെ വന്‍വികസനമാണ് അവര്‍ പദ്ധതിയിടുന്നത്. നൈലിന്റെ വരദാനമായ ഈജിപ്തിന്റെ വരദാനമാണ് സൂയസ് കനാല്‍. സൂയസ് കനാല്‍ അന്നും ഈജിപ്തിന്റെ സ്പന്ദനം മാത്രമല്ല, ഏഷ്യക്കും യൂറോപ്പിനുമിടയിലെ തന്ത്രപ്രധാന മേഖല കൂടിയാണ്‌.

മഴവിൽ മരം നമുക്ക് കുറേയേറെ പരിചിതമായ ഒരു മരമാണ് യൂക്കാലിപ്റ്റസ്. ഈ മരങ്ങളുടെ കൂട്ടത്തിൽ മഴവിൽ നിറത്തിലുള്ള യൂക്കാലിപ്റ്റ...
10/08/2025

മഴവിൽ മരം

നമുക്ക് കുറേയേറെ പരിചിതമായ ഒരു മരമാണ് യൂക്കാലിപ്റ്റസ്. ഈ മരങ്ങളുടെ കൂട്ടത്തിൽ മഴവിൽ നിറത്തിലുള്ള യൂക്കാലിപ്റ്റസ് മരങ്ങളുണ്ട്. തൊലിയിൽ മഴവിൽ നിറങ്ങളുള്ള ഈ യൂക്കാലിപ്റ്റസ് മരം ലോകത്തെ ഏറ്റവും കളർഫുളായ മരമെന്നാണ് അറിയപ്പെടുന്നത്. ഓരോ സീസണിലും മരത്തിന്റെ തൊലിയിൽ വരുന്ന വ്യതിയാനങ്ങൾ കാരണമാണ് മരത്തിൽ ഇത്ര നിറഭേദങ്ങൾ വരുന്നത്.

യൂക്കാലിപ്റ്റസ് ഡെഗ്ലുപ്റ്റ എന്നു ശാസ്ത്രീയ നാമമുള്ള ഈ മരം ഇന്തൊനീഷ്യ, പാപ്പുവ ന്യൂഗിനി, ഫിലിപ്പൈൻസ് തുടങ്ങിയ മേഖലകളിലാണു വളരുന്നത്. 60 മുതൽ 75 മീറ്റർ വരെ പൊക്കം വയ്ക്കും. പേപ്പർ നിർമാണത്തിനുള്ള പൾപ്പിനുവേണ്ടിയും അലങ്കാര മരങ്ങളായും ഇവയെ വളർത്തുന്നു. ഹവായി, കലിഫോർണിയ, ടെക്സസ്, ഫ്ലോറിഡ തുടങ്ങിയ യുഎസ് സംസ്ഥാനങ്ങളിലും ഇത്തരം മരങ്ങൾ വളരുന്നുണ്ട്. യുഎസിൽ വളരുന്ന മരങ്ങൾ 100 മുതൽ 125 അടി വരെ പൊക്കം വയ്ക്കാറുണ്ട്.

'യൂക്കാലിപ്റ്റസ് ഡിഗ്ലുപ്ത' എന്നാണ് ഈ മരങ്ങളുടെ ശരിക്കുള്ള പേര്. മിൻഡാനാവോ ഗം അല്ലെങ്കിൽ റെയിൻബോ ഗം ട്രീ എന്നും ഇവ അറിയപ്പെടുന്നു. ഓരോ വർഷവും വ്യത്യസ്ത സമയങ്ങളിൽ പാമ്പുറയൂരുന്നത് പോലെ, പുറം തൊലി പൊഴിച്ചു കളയുന്ന സ്വഭാവമുണ്ട് ഈ മരത്തിന്. അങ്ങനെ പുറംതൊലിയിലുണ്ടാകുന്ന പാച്ചുകള്‍ക്ക് ആദ്യം ഇളംപച്ച നിറമായിരിക്കും. പിന്നീട് കാലക്രമേണ, നീല, പർപ്പിൾ, ഓറഞ്ച്, മെറൂൺ തുടങ്ങിയ നിറങ്ങളിലേക്ക് ഇത് മാറുന്നു. ആദ്യം കാണുമ്പോള്‍ ആരോ മരത്തിനു മുകളില്‍ ചായം തേച്ച പോലെയാണ് തോന്നുക.

മിൻഡാനോ ഗം, റെയിൻബോ ഗം എന്ന പേരുകളിലും ഇവ അറിയപ്പെടാറുണ്ട്. എന്നാൽ കേവലം ലുക്ക് മാത്രമല്ല ഈ മരങ്ങൾക്കുള്ളത്. പരിസ്ഥിതിരംഗത്ത് നിർണായകമായ ഒരു റോളും ഇവ വഹിക്കുന്നു. ഒരുപാടുതരം ജീവിവർഗങ്ങൾക്ക് ഇവ അഭയമേകാറുണ്ട്. ഇവയുടെ വേരുകൾ മണ്ണൊലിപ്പ് തടയാനും ഉപകരിക്കാറുണ്ട്. ഇവ വളരുന്ന മേഖലകളിലെ തദ്ദേശീയ സമൂഹങ്ങൾ വിവിധ തരത്തിലുള്ള പച്ചമരുന്നുകളും മറ്റുമുണ്ടാക്കാനായി ഇവ ഉപയോഗിക്കാറുണ്ട്. മുറിവുകൾ, ആസ്മ, ചുമ എന്നിവയുടെ ചികിത്സയിലാണ് ഇവ ഉപയോഗിക്കുന്നത്.

ഹവായിലെ മൗയി ദ്വീപില്‍ സഞ്ചാരികള്‍ക്ക് ഈ മരങ്ങളുടെ കാഴ്ച കാണാനുള്ള അവസരമുണ്ട്. അമിതമായ മണ്ണൊലിപ്പ് നിയന്ത്രിക്കാന്‍ വേണ്ടി 1930 കളിലാണ് ഈ മരങ്ങള്‍ നട്ടത്. ഹാന ഹൈവേയ്ക്ക് സമീപമാണ് ഈ മഴവില്‍ മരങ്ങള്‍ സ്ഥിതിചെയ്യുന്നത്. കൂടാതെ, ഹാന പട്ടണത്തിന് തൊട്ടുമുമ്പുള്ള സ്ഥലങ്ങളിലും ഇവ കാണാം. ഈ അദ്ഭുത മരങ്ങള്‍ കാണാനായി പ്രതിവര്‍ഷം നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. പ്രകൃതി സൗന്ദര്യം നിറഞ്ഞുതുളുമ്പുന്ന മൗയി ദ്വീപില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്കായി വിവിധ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാണ്.

Address

Kochi
Kochi

Alerts

Be the first to know and let us send you an email when BehindThings Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to BehindThings Malayalam:

Share