Sahyanews

Sahyanews Online News

07/11/2025

മുക്കൂട്ടുതറയിൽ ഉണ്ടായ വാഹന അപകടം. ഗുരുതരമായ പരിക്ക് പറ്റിയ കൊല്ലമുള വാന്തിയിൽ ജോസിനെ പാലാ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. എല്ലാ സംസ്ഥാന സർക്കാരുകളും ഇതു സംബന്ധിച്ച നടപടി...
07/11/2025

പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. എല്ലാ സംസ്ഥാന സർക്കാരുകളും ഇതു സംബന്ധിച്ച നടപടി സ്വീകരിക്കണം. എന്തെല്ലാം നടപടിയെടുത്തുവെന്ന് ചീഫ് സെക്രട്ടറിമാർ കോടതിയെ അറിയിക്കണം. കൃത്യമായ പരിശോധന ഇക്കാര്യത്തിലുണ്ടാകണമെന്നും ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രാജ്യത്തെ തെരുവുനായ ശല്യം വർധിച്ചതിനെ തുടർന്ന് കോടതി സ്വമേധയാ (Suo Motu) എടുത്ത കേസിലാണ് ഈ നിർണായക ഉത്തരവുകൾ. നേരത്തെ ഡൽഹി എൻസിആറിലെ നായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റാൻ ഉത്തരവിട്ടിരുന്നെങ്കിലും, പിന്നീട് അത് തിരുത്തി റാബീസ് ബാധിച്ചതോ ആക്രമണ സ്വഭാവമുള്ളതോ ആയ നായ്ക്കളെ മാത്രം കൂട്ടിലടച്ചാൽ മതിയെന്നും മറ്റുള്ളവയെ വന്ധ്യംകരിച്ച് വാക്സിൻ നൽകി തുറന്നുവിടാമെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ പൊതു ഇടങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിലവിലെ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ഈ ഉത്തരവുകൾ കർശനമായി പാലിച്ചില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തിപരമായി ഉത്തരവാദികളായിരിക്കും എന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 🚨 പ്രധാന നിർദ്ദേശങ്ങൾ
1. പൊതു ഇടങ്ങളിൽ നിന്ന് നായ്ക്കളെ മാറ്റണം
മാറ്റേണ്ട സ്ഥലങ്ങൾ: സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ, സ്പോർട്സ് കോംപ്ലക്സുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ ഉടൻ നീക്കം ചെയ്യണം.

സംരക്ഷണ കേന്ദ്രങ്ങളിലേക്ക്: പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരണത്തിനും വാക്സിനേഷനും ശേഷം സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണം.

തുറന്നുവിടരുത്: പിടികൂടുന്ന നായ്ക്കളെ വന്ധീകരണത്തിനുശേഷം പിടിച്ച അതേസ്ഥലത്ത് തുറന്നുവിടരുത്. പൊതു ഇടങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തെ ഇത് പരാജയപ്പെടുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി.

2. സ്ഥാപനങ്ങളുടെ സുരക്ഷയും പരിശോധനയും
വേലികെട്ടണം (Fencing): ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം പൊതുവിടങ്ങളിൽ നായ്ക്കൾ കയറാതിരിക്കാൻ കൃത്യമായ വേലികെട്ടലും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കണം.

നോഡൽ ഓഫീസർ: ഓരോ പൊതു സ്ഥാപനത്തിലും ഇതിന്റെ ചുമതലകൾക്കായി ഒരു നോഡൽ ഓഫീസറെ നിയമിക്കണം.

ദിവസേനയുള്ള പരിശോധന: വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നായ്ക്കൾ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ദിവസേനയുള്ള പരിശോധന നടത്തണം.

പട്രോളിങ് സംഘം: തെരുവുനായ്ക്കളും കന്നുകാലികളും അടക്കമുള്ള മൃഗങ്ങളെ കണ്ടെത്താനും നീക്കം ചെയ്യാനും പട്രോളിങ് സംഘത്തെ നിയോഗിക്കണം.

3. സംസ്ഥാന സർക്കാരുകൾക്കുള്ള നിർദേശങ്ങൾ
റിപ്പോർട്ട് സമർപ്പിക്കണം: എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച നടപടികൾ സ്വീകരിക്കണം.

കോടതിയെ അറിയിക്കണം: എട്ട് ആഴ്ചയ്ക്കുള്ളിൽ എന്തെല്ലാം നടപടിയെടുത്തുവെന്ന് ചീഫ് സെക്രട്ടറിമാർ കോടതിയെ അറിയിക്കണം.

തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക്: സംരക്ഷണ കേന്ദ്രങ്ങളിലേക്ക് നായ്ക്കളെ മാറ്റുന്നതിൽ മുനിസിപ്പൽ കോർപ്പറേഷൻ ഉൾപ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങൾ സത്വര നടപടി സ്വീകരിക്കണം.

4. ദേശീയപാതകളിൽ നിന്നുള്ള മൃഗങ്ങളെ നീക്കം ചെയ്യൽ
ദേശീയപാത അതോറിറ്റി: ദേശീയപാതകളിൽ നിന്നും അതിവേഗ പാതകളിൽ നിന്നും (Expressways) തെരുവുനായ്ക്കളും കന്നുകാലികളും അടക്കമുള്ള മൃഗങ്ങളെ നീക്കം ചെയ്യണം.

വാഴക്കാലായിൽ വമ്പൻമാരുടെ പോരാട്ടംവിഭജനത്തെ തുടർന്ന്  ഗ്രാമ പഞ്ചായത്തിലെ ഏറ്റവും വലിയ വാർഡ്‌ ആയ വാഴക്കാല വാർഡിൽ ഇക്കുറി സ...
05/11/2025

വാഴക്കാലായിൽ വമ്പൻമാരുടെ പോരാട്ടം

വിഭജനത്തെ തുടർന്ന് ഗ്രാമ പഞ്ചായത്തിലെ ഏറ്റവും വലിയ വാർഡ്‌ ആയ വാഴക്കാല വാർഡിൽ ഇക്കുറി സൂപ്പർ പോരാട്ടം. എരുമേലി ടൗണിനോട് ചേർന്നുള്ള വാർഡുകളിൽ മിക്കതും സംവരണ വാർഡുകൾ ആയതോടെ ആണ് ടൌൺ മേഖലയിലെ ഏക ജനറൽ വാർഡ്‌ ആയ വാഴക്കാല വാർഡ്‌‌ ശ്രദ്ധ കേന്ദ്രമായത്.

പട്ടണ പ്രദേശങ്ങളിൽ ജനറൽ വാർഡുകൾ കുറവായതോടെ മൂന്നു മുന്നണികളിലെയും പ്രമുഖർ വാർഡിൽ മത്സരിക്കുവാൻ എത്തുവാൻ ആണ് സാധ്യത.

യുഡിഫ് ൽ ലീഗ് മത്സരിക്കുന്ന വാർഡിൽ ഇത്തവണ കോണ്ഗ്രസ്സിന്റെ ചില പ്രമുഖ പ്രാദേശിക നേതാക്കൾക്ക് നോട്ടമുണ്ട്. വാർഡിന്റെ വിവിധ പ്രദേശങ്ങളിൽ തിരഞ്ഞെടുപ്പിന് വളരെ മുൻപ് തന്നെ ആളുകളെ കണ്ട് സൗഹൃദം പുതുക്കുക ഒക്കെ ചെയ്തെങ്കിലും വാർഡ്‌ ലീഗ് വിട്ടു കൊടുക്കാൻ സാധ്യത കുറവാണ്.

പ്രമുഖ ലീഗ് നേതാവിന്റെ മകനെ തന്നെ സ്ഥാനാർഥി ആക്കി ഇറക്കുന്നതിനുള്ള ശ്രമം ആണ് അവർ നടത്തുന്നത്.

പത്തു കൊല്ലമായി സി പി എമ്മിന്റെ സിറ്റിംഗ് വാർഡ്‌ ആണ് വാഴക്കാല. ഇത്തവണയും മികച്ച സ്ഥാനാർത്ഥിയെ തന്നെ കളത്തിൽ ഇറക്കാൻ ആണ് പാർട്ടിയും ഇടതു പക്ഷവും ലക്ഷ്യമിടുന്നത്.

പാർട്ടി നേതൃത്വത്തിൽ നിന്ന് തന്നെ വാർഡിന് അഭിമതനായ സ്ഥാനാർഥി എത്തിയേക്കാം എന്ന സൂചനയും ഉണ്ട്.വാർഡിന്റെ മൂന്നു ഭാഗങ്ങളിലും സ്വീകാര്യനായ മികച്ച സ്ഥാനാർഥി യെ തന്നെ കളത്തിൽ ഇറക്കി വാർഡ് നിലനിർത്തുന്നതിനുള്ള തയ്യാറെടുപ്പിൽ ആണ് ഇടതുപക്ഷം.

പഞ്ചായത്തിൽ തങ്ങളുടെ എ ഗ്രേഡ് വാർഡ്‌ ആയാണ് ബിജെപി ഈ വാർഡിനെ കാണുന്നത്. കഴിഞ്ഞ തവണ ലീഗിന് മികച്ച ഭൂരിപക്ഷം മുൻപ് ഉണ്ടായിരുന്ന ആമക്കുന്ന് ബൂത്തിൽ ബിജെപി മികച്ച പ്രകടനം നടത്തി എങ്കിലും വ്യാപാര ഭവനിലെ വോട്ട് എൻ ബ്ലോക്കായി എതിരായതാണ് ബിജെപി യുടെ പ്രതീക്ഷകൾ തകർത്തത്.ഇത്തവണ വാർഡിനൊപ്പം കൂട്ടി ചേർക്കപ്പെടുന്ന എരുമേലി സെന്റ് തോമസ് സ്കൂൾ പ്രദേശം മുതൽ ഉറുമ്പിൽ പാലം വരെയുള്ള വിശാലമായ പ്രദേശത്തെ ക്രിസ്ത്യൻ വോട്ടർമാരിൽ തങ്ങളോട്അടുപ്പം കാണിക്കുന്ന വോട്ടുകൾ കൂടി കണക്കിൽ എടുക്കുമ്പോൾ മികച്ച പ്രകടനം കാഴ്ച്ചവെക്കാമെന്ന് ബിജെപി യും പ്രതീക്ഷിക്കുന്നു.

മൂന്ന് മുന്നണികളും അവരുടെ ഏറ്റവും മികച്ച സ്ഥാനാർഥികളെ കളത്തിൽ ഇറക്കുമ്പോൾ വാശിയേറിയ പോരാട്ടത്തിനാണ് എരുമേലി പഞ്ചായത്തിലെ ഏറ്റവും വലിയ വാർഡിൽ കളമൊരുങ്ങുന്നത്.

©️ SAHYA NEWS

വികസന വിരോധികളുടെ ശ്രദ്ധയ്ക്ക് എരുമേലി വില്ലേജ് ഓഫീസ് നാടിന് സമർപ്പിക്കുകയാണ് കേട്ടോ..പഞ്ചായത്ത്‌ ബസ് സ്റ്റാൻഡ് കെട്ടിടത...
30/10/2025

വികസന വിരോധികളുടെ ശ്രദ്ധയ്ക്ക് എരുമേലി വില്ലേജ് ഓഫീസ് നാടിന് സമർപ്പിക്കുകയാണ് കേട്ടോ..

പഞ്ചായത്ത്‌ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മുകളിലെ മുറിയിൽ പരിമിതമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറുകയാണ്. നിന്ന് തിരിയാൻ ഇടമില്ലാത്ത സ്ഥലത്ത് വില്ലേജ് ഓഫീസിൽ എത്തിയ നൂറു കണക്കിന് ആളുകൾക്ക് ഇനി ആധുനിക സൗകര്യങ്ങൾ ഉള്ള ഓഫീസിൽ നിന്ന് സേവനങ്ങൾ ലഭ്യമാകും.

എം എൽ എ ഫണ്ടിൽ നിന്നും തുക അനുവദിച്ചു പൂർത്തിയാക്കിയ പദ്ധതി നാടിന് സമർപ്പിക്കാൻ ഇരിക്കവേ ആണ് ചില കേന്ദ്രങ്ങൾ കോടതിയിൽ പദ്ധതിയെ എത്തിച്ചത്. തുടർന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ യുടെ നേതൃത്വത്തിൽ നടത്തിയ നിയമ പോരാട്ടത്തിനെ തുടർന്ന് പദ്ധതി വീണ്ടെടുക്കുകയായിരുന്നു.

മലയോര മേഖലയിലെ പതിനായിര കണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന വില്ലേജ് ഓഫീസ് ഒക്ടോബർ 31 ന് റവന്യു മന്ത്രി കെ രാജൻ നാടിന് സമർപ്പിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ യുടെ അധ്യക്ഷതയിൽ വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും.

©️ Sahya News

18/10/2025

ഇന്നലെ പെയ്ത ശക്തമായ മഴയിൽ നെടുങ്കണ്ടം കൂട്ടാറിൽ വൈകുന്നേരം എസ്ബിഐ ബാങ്കിന് സമീപം സൈഡിൽ നിർത്തി ഇട്ടിരുന്ന ട്രാവലർ ഒഴുകിപ്പോകുന്നു.

18/10/2025

ഇടുക്കി ജില്ലയിലുണ്ടായ വെള്ളപ്പൊക്കം

11/09/2025

എരുമേലി ആമക്കുന്ന് നിവാസികളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായ ആമക്കുന്ന് പാലം പണി ആരംഭിക്കുന്നു. വാർഡ്‌ മെമ്പർ ഉൾപ്പെടെ ഉള്ള പഞ്ചായത്ത്‌ അധികൃതരുടെ ആവശ്യം പരിഗണിച്ച് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ അനുവദിച്ചതോടെ ആണ് പാലം പണി ആരംഭിക്കുന്നത്.അടിത്തറ തകർന്നു കിടക്കുന്ന പാലത്തിലൂടെ ഉള്ള യാത്ര ദുരിതമായി മാറിയതോടെ ആണ് പുതിയ പാലം വേണം എന്ന ആവശ്യമുയർന്നത്. കാലാവസ്ഥ അനുകൂലമെങ്കിൽ 40 ദിവസത്തിനുള്ളിൽ പണി പൂർത്തീകരിക്കാം എന്ന് കരാറുകാരൻ ജനപ്രതിനിധികളെ അറിയിച്ചു തിങ്കളാഴ്ച മണ്ണു പരിശോധന പൂർത്തിയാക്കിയ ശേഷം ഈ മാസം അവസാനത്തോടെ പണി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എം എൽ എ പറഞ്ഞു. അതിന് മുൻപായി പ്രദേശത്തേയ്ക്ക് ബദൽ യാത്രാ മാർഗങ്ങൾ ഒരുക്കും എന്ന് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വി ഐ അജി, വാർഡ്‌ മെമ്പർ ജെസ്‌ന നജീബ് എന്നിവർ പറഞ്ഞു.

പൊതു പ്രവർത്തകരായ അജു മലയിൽ, സുഷീൽ കുമാർ, അനസ് പ്ലാമൂട്ടിൽ , പഞ്ചായത്ത്‌ അസിസ്റ്റന്റ് എക്സിക്കുട്ടീവ് എഞ്ചിനീയർ സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ എം എൽ എ യ്ക്കും പഞ്ചായത്ത്‌ അംഗങ്ങൾക്കും ഒപ്പം സ്ഥലം സന്ദർശിച്ചു.

സഹ്യ ന്യൂസ്

11/09/2025

എരുമേലി ടൗണിന് സമീപം വീണ്ടും പെരുമ്പാമ്പ്.പ്രദേശവാസികളുടെ വീടിന് സമീപം വരെ എത്തിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി വനം വകുപ്പിനെ ഏൽപ്പിച്ചു. ടൗണിൽ വാഴക്കാല ഭാഗത്ത്‌ കാടു പിടിച്ചു കിടക്കുന്ന കണ്ണങ്കര പറമ്പിൽ നിന്നാണ് ഇത്തവണയും പെരുമ്പാമ്പിനെ പിടികൂടിയത്. രണ്ടാഴ്ചകൾക്ക് മുൻപ് ഇതേ പറമ്പിന്റെ സമീപത്തു നിന്നും പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു (വീഡിയോ)

എരുമേലിയിലെ പഴയ ദേവസ്വം ബോർഡ്‌ സ്കൂൾ പൊളിച്ചു മാറ്റി പാർക്കിംഗ് ഗ്രൗണ്ട് ആക്കുവാനുള്ള നീക്കം ശബരിമല തീർത്ഥാടന കാലത്തെ അട...
07/08/2025

എരുമേലിയിലെ പഴയ ദേവസ്വം ബോർഡ്‌ സ്കൂൾ പൊളിച്ചു മാറ്റി പാർക്കിംഗ് ഗ്രൗണ്ട് ആക്കുവാനുള്ള നീക്കം ശബരിമല തീർത്ഥാടന കാലത്തെ അടിയന്തിര രക്ഷാ സംവിധാനങ്ങളെ പ്രതിരോധത്തിലാക്കുമെന്ന് ആശങ്ക.

ലക്ഷകണക്കിന് തീർത്ഥാടകർ എത്തുന്ന എരുമേലിയിൽ അഗ്നിശമന സേനാ യൂണിറ്റിന് സ്ഥിരം സംവിധാനം ഇതുവരെ ഇല്ല. തീർത്ഥാടനകാലത്ത് ഫയർ ആൻഡ് റെസ്ക്യൂ ടീമിന് ഉൾപ്പെടെ സൗകര്യം ഒരുക്കുന്ന സ്കൂൾ കെട്ടിടം ആണ് ഇടിച്ചു പൊളിക്കാൻ നീക്കം നടത്തുന്നത്.സർക്കാർ ആശുപത്രി കൂടാതെ തീർത്ഥാടകർക്ക് ചികിത്സ നൽകുന്ന താവളം ഡിസ്പെൻസറിയുടെ അനുബന്ധ ഭാഗം പ്രവർത്തിക്കുന്നതും വിശുദ്ധി സേനാ അംഗങ്ങൾക്ക്‌ താമസ സൗകര്യം ഒരുക്കുന്നതും ഇതേ സ്കൂൾ കെട്ടിടത്തിൽ ആണ്.

കാലപ്പഴക്കം ചെന്ന കെട്ടിടം പുനരുദ്ധാരണം ചെയ്യുകയോ തീർത്ഥാടന കാല അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി പുതിയ കെട്ടിടം നിർമിക്കുകയോ ചെയ്യുന്നതിന് പകരം ലാഭം മാത്രം ലക്ഷ്യമിട്ട് പാർക്കിംഗ് മൈതാനം ഒരുക്കുന്നത് ദുരന്ത നിവാരണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.

പാർക്കിംഗ് ഗ്രൗണ്ട് ആക്കുന്നതോടെ ദേവസ്വം ബോർഡ്‌ ന്റെ തന്നെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനം ദുസ്സഹമാകും..

നിലവിലെ സ്കൂളിൽ നിന്നും പുറകിലെ കെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറ്റിയത് തന്നെ വിദ്യാർത്ഥി കളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ വേണ്ടി ആണ്.സ്കൂൾ കെട്ടിടം പൊളിച്ചു പാർക്കിംഗ് ഗ്രൗണ്ട് ആക്കിയാൽ വിദ്യാർഥികളും ദുരിതത്തിൽ ആകും..

തീർത്ഥാടന കാലത്ത് പട്ടണ മധ്യത്തിൽ പ്രവർത്തിക്കുന്ന ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ പ്രവർത്തനം അവിടെ നിന്നും മാറുന്നത് തീർത്ഥാടക നഗരത്തിലെ അടിയന്തിര രക്ഷാ സംവിധാനങ്ങൾ അട്ടിമറിക്കപ്പെടുന്നതിന് കാരണമാകും എന്നിരിക്കെ ഇത്തരം നീക്കങ്ങളിൽ നിന്ന് പിന്മാറണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

സഹ്യ ന്യൂസ്

എം എൽ എ ഇടപെട്ടു.കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലെ കുഴികൾ അടഞ്ഞു.കഴിഞ്ഞ രണ്ടു വർഷമായി കുണ്ടും കുഴിയും ആയിരുന്ന എരുമേലി കെ ...
08/11/2024

എം എൽ എ ഇടപെട്ടു.കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലെ കുഴികൾ അടഞ്ഞു.

കഴിഞ്ഞ രണ്ടു വർഷമായി കുണ്ടും കുഴിയും ആയിരുന്ന എരുമേലി കെ എസ് ആർ ടി സി ബസ് സ്റ്റേഷന് താത്കാലിക ആശ്വാസം. കഴിഞ്ഞ ദിവസം കെ എസ് ആർ ടി സി റോഡ് ടാറിങ് നടക്കവേ ആണ് ബസ് സ്റ്റേഷന്റെ ദുരവസ്ഥ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ ശ്രദ്ധയിൽ പെടുത്തിയത്. പഞ്ചായത്തിൽ നിന്നും നാല് ലക്ഷം രൂപ ഇട്ടെങ്കിലും പഞ്ചായത്തിലെ കരാറുകാർ കോൺക്രീറ്റ് വർക്കുകളിൽ മാത്രം തല്പരർ ആയതോടെ ജനത്തിന്റെ യാത്ര നടുവൊടിഞ്ഞു തന്നെ തുടർന്നു.

പലവട്ടം പ്രശ്ന പരിഹാരത്തിനായി ബന്ധപ്പെട്ടെങ്കിലും ടാറിങ്ങിന് മാത്രം താല്പര്യം ഇല്ലാതെ കരാറുകാർ ഒഴിഞ്ഞു നിന്നു.

കഴിഞ്ഞ ദിവസം റോഡ് ടാറിങ് നടക്കവേ പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയറെ ബന്ധപ്പെട്ടെങ്കിലും മറ്റൊരു വർക്കിൽ ഉൾപ്പെടുത്തി ചെയ്യാൻ ഉള്ള സാങ്കേതിക പ്രശ്നങ്ങൾ തടസ്സമായി.ശബരിമല തീർത്ഥാടകർ ഉൾപ്പെടെ ഉള്ളവരുടെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി വിഷയത്തിൽ എം എൽ എ ഇടപെട്ടതോടെ സ്റ്റാൻഡിലെ കുഴികൾ അടയ്ക്കാൻ പൊതുമരാമത്ത് നിർദേശിക്കുകയായിരുന്നു.കഴിഞ്ഞ വർഷം തീർത്ഥാടന കാലത്തിനു തൊട്ടുമുൻപ് കുഴികളിൽ കോൺക്രീറ്റ് നിറച്ചു പഞ്ചായത്ത്‌ മടങ്ങിയെങ്കിലും തീർത്ഥാടന കാലം കഴിയുന്നതിന് മുൻപ് തന്നെ കോൺക്രീറ്റിങ്ങ് പൂർണമായും തകർന്ന് കുഴികൾ രൂപപ്പെടുകയായിരുന്നു.തീർത്ഥാടന കാലത്തിന് ശേഷം പൂർണമായും റീ ടാറിങ്ങ് നടത്തുന്നതിന് ജനപ്രതിനിധികൾ മുൻകൈ എടുക്കണം എന്നാണ് ആവശ്യം ഉയരുന്നത്.

30/10/2024

എരുമേലി പഞ്ചായത്തിൽ വീണ്ടും ട്വിസ്റ്റ്‌. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഫ് ലെ സുബി സണ്ണി ഇടതു പാളയത്തിൽ.LDF പിന്തുണയോടെ പ്രസിഡന്റ്

കസേരകളിയിൽ മുഴുകി പഞ്ചായത്ത്‌ ഭരണം. വഴിവിളക്കുകളിൽ സ്ഥാപിക്കാനുള്ള ബൾബ് പോലും ഇല്ലാതെ എരുമേലി പഞ്ചായത്ത്‌.ഗ്രാമ പ്രദേശത്...
11/10/2024

കസേരകളിയിൽ മുഴുകി പഞ്ചായത്ത്‌ ഭരണം. വഴിവിളക്കുകളിൽ സ്ഥാപിക്കാനുള്ള ബൾബ് പോലും ഇല്ലാതെ എരുമേലി പഞ്ചായത്ത്‌.

ഗ്രാമ പ്രദേശത്തെ പ്രധാന വഴികൾ പോലും സന്ധ്യ മയങ്ങിയാൽ പിന്നെ ഇരുട്ടിന്റെ പിടിയിൽ.ഇഴജന്തുക്കളെ മുതൽ ഇരുട്ടിന്റെ മറവിൽ ചാടി വീഴുന്ന തെരുവ് നായ്ക്കളെ വരെ പേടിച്ച് യാത്ര ചെയ്യേണ്ട അവസ്ഥയിൽ ആണ് നാട്ടുകാർ.

ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച വഴിവിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങൾ ആയി. ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിക്കാനുള്ള ബൾബുകൾക്ക് പോലും കടുത്ത ക്ഷാമം ആണ് എരുമേലിയിൽ. കാരണം അന്വേഷിച്ചു വിളിക്കുന്നവർക്ക് മുൻപിൽ കൈ മലർത്തി കാണിക്കേണ്ട ഗതികേടിൽ ആണ് കരാർ എടുത്തവർ.

എപ്പോ വേണമെങ്കിലും ലൈറ്റുകൾ സ്ഥാപിക്കാൻ കരാറുകാർ തയ്യാർ ആണെന്നിരിക്കെ പഞ്ചായത്തിൽ നിന്നും ബൾബുകൾ വാങ്ങി നൽകാത്തത് ആണ് പ്രശ്നത്തിന് കാരണം എന്നാണ് അറിയുന്നത്.

ഗ്രാമീണ വഴികളിൽ ഇരുട്ട് നിറയുന്നതോടെ ചില പഞ്ചായത്ത്‌ അംഗങ്ങൾ ആവശ്യം ഉയർത്തുമ്പോൾ ഒക്കെയും ടെൻഡർ വിളിക്കാം എന്ന മറുപടി മാത്രമാണ് ലഭിക്കുക.

എരുമേലിയിലെ പ്രധാന ബൈ പാസ്സ് ആയ ടി ബി റോഡ്, കൊരട്ടി ഉറുമ്പിൽ പാലം റോഡ് ഉൾപ്പെടെ ഉള്ള റിങ്ങ് റോഡുകൾ തുടങ്ങി എരുമേലി ആമക്കുന്ന് റോഡ്, ചെമ്പകതുങ്കൽ പാലം റോഡ്, ഒഴക്കനാട് റോഡ് എന്നിവയിൽ എല്ലാം ഇരുട്ട് നിറയുകയാണ്. തകർന്ന വഴികളിൽ വെട്ടം കൂടെ ഇല്ലാതായത് നാട്ടുകാരുടെ ദുരിതം വർധിപ്പിക്കുന്നു.

മുക്കൂട്ടുതറ, മുട്ടപ്പള്ളി,തുമരംപാറ, പമ്പാവാലി മേഖലയിലും ഇതേ അവസ്ഥ തന്നെ യാണ്.

തീർത്ഥാടന കാലത്തിനു മുന്നോടിയായി ഈ മാസം എങ്കിലും കേടായ വഴിവിളക്കുകൾ മാറ്റി സ്ഥാപിച്ചില്ലെങ്കിൽ ശബരിമല തീർത്ഥടകർ എത്തുമ്പോൾ ധൃതി പിടിച്ചു വാങ്ങി നൽകുന്ന ബൾബുകൾ കൊണ്ട് വഴിപാട് പണികൾ മാത്രം ആയിരിക്കും നടക്കുക.


പ്രസിഡന്റ് പദം ഉൾപ്പെടെയുള്ള അധികാര വടം വലികളിൽ മാത്രം എരുമേലി പഞ്ചായത്ത്‌ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ നാട്ടു വഴികളിൽ വെളിച്ചം ഇല്ലാതെ തപ്പി തടയേണ്ട ഗതികേടിൽ ആണ് പ്രദേശവാസികൾ.

Address

Erumely
Erumely
686509

Alerts

Be the first to know and let us send you an email when Sahyanews posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share