Newserumely

Newserumely മതമൈത്രിയുടെ ലോക കാഴ്ചയായ എരുമേലിയു? local news from erumely
(1)

തമിഴ്നാട്ടിൽ നിന്നുള്ള നല്ലൊരു വാർത്ത പങ്ക് വെയ്ക്കുന്നു. 👇മകളോടൊപ്പം പഠിച്ച് നീറ്റ് പരീക്ഷയിൽ വിജയിച്ചു; അമുദവല്ലിക്ക് ...
04/08/2025

തമിഴ്നാട്ടിൽ നിന്നുള്ള നല്ലൊരു വാർത്ത പങ്ക് വെയ്ക്കുന്നു. 👇

മകളോടൊപ്പം പഠിച്ച് നീറ്റ് പരീക്ഷയിൽ വിജയിച്ചു; അമുദവല്ലിക്ക് എം.ബി.ബി.എസിന് സീറ്റ്

മകളോടൊപ്പം പഠിച്ച് നീറ്റ് പരീക്ഷയിൽ വിജയിച്ച തെങ്കാശി സ്വദേശിനിയായ 49 വയസ്സുകാരി അമുദ വല്ലി വിരുദുനഗർ ഗവ. മെഡിക്കൽ കോളജിൽ സീറ്റ് നേടി. മകൾ സംയുക്ത കൃപാലിനിയും നീറ്റ് പരീക്ഷക്ക് പരിശീലനം നേടിയ സമയത്താണ് അമ്മ അമുദവല്ലിയും പഠനം തുടങ്ങിയത്.

ഫിസിയോ തെറാപ്പി ബിരുദധാരിയായ അമുദവല്ലിക്ക് ചെറുപ്പം മുതലേ എം.ബി.ബി.എസ് പഠിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, തിരക്കേറിയ ജീവിതത്തിൽ ഒന്നും നടന്നില്ല. ഭിന്നശേഷിയും തടസ്സമായി. മകൾ നീറ്റ് പരീക്ഷയ്ക്ക് പ്രാക്ടീസ് ചെയ്യുന്നത് കണ്ടപ്പോഴാണ് അമുധവല്ലിക്കും ആഗ്രഹം വന്നത്. ദിവസവും 10 മണിക്കൂർ പഠിച്ചു.

മകളുടെ മാർഗനിർദേശപ്രകാരം ആദ്യ ശ്രമത്തിൽ തന്നെ നീറ്റ് പരീക്ഷ പാസായി. 32 വർഷങ്ങൾക്ക് ശേഷം സ്വപ്നം യാഥാർഥ്യമായതിൽ സന്തോഷമുണ്ടെന്ന് അമുദവല്ലി പറഞ്ഞു. 147 മാർക്ക് നേടി ഭിന്നശേഷിക്കാർക്കുള്ള വിഭാഗത്തിൽ തുടർപഠനത്തിന് അർഹയായി. മകൾ സംയുക്ത കൃപാലിനി 450 മാർക്ക് നേടി തുടർപഠനത്തിന് തയാറെടുക്കുകയാണ്. അമ്മക്കും മകൾക്കും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആശംസകൾ നേർന്നു.

എരുമേലിയിൽ കേരള മഹിളാസംഘം മേഖല കൺവെൻഷൻ കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റും മഹിളാ സംഘം ജില്ല സെക്രട്ടറിയുമായ ഹേമലതാ പ്രേ...
04/08/2025

എരുമേലിയിൽ കേരള മഹിളാസംഘം മേഖല കൺവെൻഷൻ കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റും മഹിളാ സംഘം ജില്ല സെക്രട്ടറിയുമായ ഹേമലതാ പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ജെസ്മി മുരളി, പഞ്ചായത്ത്‌ അംഗം അനിശ്രീ സാബു, ശ്യാമള സുരേന്ദ്രൻ, നിഷ ഷെരീഫ് എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹേമലത പ്രേംസാഗറിനെ ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റായി റാഷിദ ഷമീർ, സെക്രട്ടറിയായി സ്മിത വിനോദിനേയും തെരഞ്ഞെടുത്തു

04/08/2025
എതിർപ്പിനെ തുടർന്ന് എരുമേലി ടൗണിൽ മസ്ജിദിനും ക്ഷേത്രത്തിനും ഇടയിലായുള്ള മേൽപ്പാലം നിർമാണം തൽക്കാലം ഉപേക്ഷിക്കുകയാണെന്ന് ...
04/08/2025

എതിർപ്പിനെ തുടർന്ന് എരുമേലി ടൗണിൽ മസ്ജിദിനും ക്ഷേത്രത്തിനും ഇടയിലായുള്ള മേൽപ്പാലം നിർമാണം തൽക്കാലം ഉപേക്ഷിക്കുകയാണെന്ന് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ. മേൽപ്പാലം ഒഴികെ എരുമേലി മാസ്റ്റർ പ്ലാനിലെ മറ്റ് പദ്ധതികൾ നടപ്പിലാക്കുമെന്ന് എംഎൽഎ അറിയിച്ചു. എരുമേലി പഞ്ചായത്ത്‌ ഹാളിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Newserumely വാർത്തകൾ
2025 ആഗസ്ത് 04തിങ്കൾ07:47AM

2023 ലെ സംസ്ഥാന ബജറ്റിലാണ് പത്ത് കോടി അനുവദിച്ച് എരുമേലിക്ക് മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ചത്. ഇത് നടപ്പിലാക്കാനുള്ള ചുമതല ദേവസ്വം ബോർഡിനാണ് കൈമാറിയത്. എന്നാൽ കൺസൽറ്റിങ് ഏജൻസിയെ തെരഞ്ഞെടുക്കാൻ ബോർഡ് താല്പര്യപത്രം പുറപ്പെടുവിച്ചെങ്കിലും ഏജൻസിയെ ലഭിക്കാൻ കാലതാമസം നേരിട്ടു. തുടർന്ന് രണ്ട് വർഷം പിന്നിട്ട് കഴിഞ്ഞയിടെയാണ് ഏജൻസി എരുമേലിയിലെത്തി പദ്ധതികൾക്ക് പ്ലാനും രൂപരേഖയും തയ്യാറാക്കിയത്. ഇതേതുടർന്ന് പ്ലാൻ പ്രകാശനം ചെയ്ത് പദ്ധതി കളുടെ വിശദവിവരം പ്രഖ്യാപിച്ചിരുന്നെന്ന് എംഎൽഎ പറഞ്ഞു.

തുടർന്നാണ് പ്ലാനിലെ മേൽപ്പാലം പദ്ധതിയോട് ഹൈന്ദവ സംഘടനകൾ വിയോജിപ്പ് അറിയിച്ചത്. മേൽപ്പാലം വന്നാൽ എരുമേലി പേട്ടക്കവലയിൽ ശബരിമല സീസണിൽ വാഹന ഗതാഗതം സ്തംഭിക്കാതെ അയ്യപ്പഭക്തർക്ക് ക്ഷേത്രത്തിലും മുസ്ലിം പള്ളിയിലും റോഡ് മുറിച്ച് പ്രവേശിക്കാനും ഇറങ്ങാനും സാധിക്കും. എന്നാൽ വിശുദ്ധ പാതയായി പേട്ടതുള്ളൽ പാതയെ പ്രഖ്യാപിച്ച ഭാഗത്ത്‌ ഗതാഗതം ഒഴിവാക്കുകയാണ് വേണ്ടതെന്ന് ഹൈന്ദവ സംഘടനകളുടെ അഭിപ്രായമെന്ന് എംഎൽഎ പറഞ്ഞു. ഇത് മുൻനിർത്തി മേൽപ്പാലം നിർമാണം മാസ്റ്റർ പ്ലാനിൽ നിന്ന് തൽക്കാലം നീക്കം ചെയുകയാണെന്നും ഇക്കാര്യത്തിൽ പുനഃപരിശോധന നടത്തി അന്തിമ തീരുമാനം വൈകാതെ കൈക്കൊള്ളുമെന്നും യോഗത്തിൽ എംഎൽഎ അറിയിച്ചു. സമാന്തര പാതകൾ വികസിപ്പിച്ച് പേട്ടതുള്ളല്‍ പാതയിലെ ഗതാഗതം ഒഴിവാക്കാൻ മാസ്റ്റർ പ്ലാനിൽ മുൻഗണന നൽകുമെന്ന് എംഎൽഎ പറഞ്ഞു.

ഒന്നാം ഘട്ടത്തില്‍ നടത്തുന്ന അഞ്ച് ബൈപാസ് റോഡുകള്‍ വികസിപ്പിച്ചാൽ ടൗണിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നുള്ള നിർദേശം പരിശോധിക്കും. വലിയമ്പലത്തിലെ കുളിക്കടവിലുള്ള ചെക്ക് ഡാം മാറ്റി നിർമിക്കാനും ദുർഘടമായ കരിങ്കല്ലുമുഴി കയറ്റത്തിന് സമാന്തര പാത നിർമിക്കാനും യോഗത്തിൽ നിർദേശം ഉയർന്നു. കണമല റോഡിൽ ശബരിമല സീസണിൽ അപകടങ്ങൾ കുറയ്ക്കുന്നതിന് ശാസ്ത്രീയ പഠനം നടത്താമെന്ന് ചോദ്യത്തിന് മറുപടിയായി എംഎൽഎ അറിയിച്ചു. കൊച്ചമ്പലത്തില്‍ നിന്നും ആരംഭിക്കുന്നതും പേരുര്‍ത്തോട്ടില്‍ അവസാനിക്കുന്നതുമായ ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനന പാതയിലേക്കുള്ള പാത തീര്‍ത്ഥാടകര്‍ക്കായി തുറക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി എന്‍ പ്രശാന്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ഐ അജി, ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി എസ് കൃഷ്ണകുമാര്‍, ജോസ് പഴയതോട്ടം, ഒ ജെ കുര്യന്‍, ബിനോ ചാലക്കുഴി, തോമസ് കുര്യൻ, പി ആർ ഹരികുമാർ, രവീന്ദ്രന്‍ എരുമേലി, കെ ആര്‍ സോജി, എസ് മനോജ്‌, അനിയൻ എരുമേലി തുടങ്ങിയവർ പങ്കെടുത്തു.

മാസ്റ്റർ പ്ലാൻ പദ്ധതികൾ ചുവടെ.

വലിയമ്പലം കോമ്പൗണ്ടിൽ വിപുലമായ പുതിയ ശുചിമുറി സമുച്ചയം, തീർത്ഥാടകർക്ക് സ്നാനത്തിനുള്ള പ്രത്യേക ബാത്തിങ് ഏരിയ. (ഒരേസമയം 260 ഓളം പേർക്ക് കുളിക്കാനുള്ള സൗകര്യം), ഓവർഹെഡ് വാട്ടർ ടാങ്ക്, കൊച്ചമ്പലത്തിന്റെ പിൻഭാഗത്തുനിന്നും പേരൂർത്തോട് വരെ പരമ്പരാഗത തീർത്ഥാടക പാതയുടെ നവീകരണം, ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുവാൻ
അഞ്ച് റിങ് റോഡുകൾ വികസിപ്പിക്കും. എരുമേലി ബസ് സ്റ്റാൻഡ്- നേർച്ചപ്പാറ - ആനിക്കുഴി- ഉറുമ്പിൽ പാലം റോഡ്, ചെമ്പകത്തുങ്കൽ പാലം- ഓരുങ്കൽ കടവ് റോഡ്, എം.ടി എച്ച്എസ് - എൻ.എം എൽപിഎസ് -, കാരിത്തോട് റോഡ്, പാട്ടാളിപ്പടി- കരിങ്കല്ലുംമൂഴി റോഡ്, എരുമേലി പോലീസ് സ്റ്റേഷൻ- ബിഎസ്എൻഎൽ പടി -ചരള റോഡ്) എന്നീ റോഡുകളാണ് വികസിപ്പിക്കുക.

ചത്തീസ്‌ഗഡിൽ അറസ്റ്റിലായി ദിവസങ്ങൾക്ക് ശേഷം കോടതിയിൽ ജാമ്യം ലഭിച്ച കന്യാസ്ത്രികളുടെ പേരിലുള്ള വ്യാജ കേസ് റദാക്കണമെന്ന് ആ...
03/08/2025

ചത്തീസ്‌ഗഡിൽ അറസ്റ്റിലായി ദിവസങ്ങൾക്ക് ശേഷം കോടതിയിൽ ജാമ്യം ലഭിച്ച കന്യാസ്ത്രികളുടെ പേരിലുള്ള വ്യാജ കേസ് റദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ സംഗമം നടത്തി. വെച്ചൂച്ചിറ സെന്റ് ജോസഫ് ഇടവകയുടെയും എകെസിസി യുണിറ്റിന്റേയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധ സംഗമം. നൂറുകണക്കിന് ആളുകൾ സംഗമത്തിൽ പങ്കെടുത്തു. വികാരി. ഫാ.ജേക്കബ് പാണ്ടിയാംപറമ്പിൽ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

വാഴൂരിൽ വീടുകളിൽ അതിക്രമിച്ചുകയറി സ്വർണവും പണവും ഉൾപ്പെടെ ലക്ഷങ്ങളുടെ മുതലുകൾ അപഹരിച്ച കേസുകളിലെ പ്രതികളെ മിന്നൽ വേഗത്തി...
03/08/2025

വാഴൂരിൽ വീടുകളിൽ അതിക്രമിച്ചുകയറി സ്വർണവും പണവും ഉൾപ്പെടെ ലക്ഷങ്ങളുടെ മുതലുകൾ അപഹരിച്ച കേസുകളിലെ പ്രതികളെ മിന്നൽ വേഗത്തിൽ അറസ്റ്റ് ചെയ്‌ത്‌ മണിമല പോലീസ്. അരുവിത്തുറ, അയ്യപ്പൻതട്ടയിൽ വീട്ടിൽ ടാർസൺ എന്ന് വിളിക്കുന്ന മനീഷ് എം.എം, ഭാര്യ ജോസ്‌ന വി.എ എന്നിവരെയാണ് ആണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 29 ന് വാഴൂർ ചെങ്കല്ലേൽ പളളി ഭാഗത്ത് വീട്ടിൽ അതിക്രമിച്ചു കയറി മുറിയിലുള്ള മേശപ്പുറത്ത് വെച്ചിരുന്ന വീട്ടമ്മയുടെ മുന്നരപവൻ തുക്കം വരുന്ന സ്വർണ്ണമാലയും അര പവൻ തുക്കം വരുന്ന മോതിരവും മോഷ്ടിച്ച കേസിലും 28 ന് ചെങ്കല്ലേപ്പള്ളി ഭാഗത്ത് മണിയൻചിറ കുന്നേൽ വീടിന്റെ അടുക്കള വാതിൽ തുറന്ന് അകത്തു കയറി ഉറങ്ങുകയായിരുന്ന വീട്ടുടമയുടെ ഭാര്യയുടെ ഇരുകാലുകളിലും കിടന്നിരുന്ന രണ്ടേകാൽ പവൻ തൂക്കം വരുന്ന രണ്ട് കൊലുസുകളും, ഹാന്റ് ബാഗിലുണ്ടായിരുന്ന വെള്ളി കൊലുസും എ.റ്റി.എം കാർഡും പാൻകാർഡും രണ്ടായിരം രൂപയും ഉൾപ്പടെ ഒന്നേകാൽ ലക്ഷം രൂപയുടെ മുതലുകൾ മോഷ്ടിച്ച സംഭവത്തിലും ആണ് അറസ്റ്റ് ചെയ്തതെന്ന് പോലിസ് പറഞ്ഞു.

എറണാകുളം ജില്ലയിൽ പെരുമ്പാവൂർ ഭാഗത്ത്നിന്നാണ് പ്രതികളെ അറസ്റ്റുചെയ്‌തത്‌.

എരുമേലി പഞ്ചായത്തിലെ 13 അംഗങ്ങൾ വൃത്തിയെ കുറിച്ച് പഠിക്കാൻ എരുമേലിയിൽ നിന്നും മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോയത് ഭരണം തീരാ...
03/08/2025

എരുമേലി പഞ്ചായത്തിലെ 13 അംഗങ്ങൾ വൃത്തിയെ കുറിച്ച് പഠിക്കാൻ എരുമേലിയിൽ നിന്നും മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോയത് ഭരണം തീരാറായപ്പോൾ.. ഭരണകാലാവധി കഴിയുന്നതിനാൽ ഇനി ഒരു പദ്ധതിയും ചെയ്യാൻ പറ്റില്ലന്നിരിക്കെ ഈ യാത്രയെ പഠനയാത്രയെന്ന് പറയാൻ സാധിക്കുമോ...?
വാർത്തയ്ക്ക് മുമ്പ്
ഒരു ചെറിയ മുഖവുര (ആമുഖം)👇

മാധ്യമങ്ങളിൽ ഈ പഠനയാത്ര സംബന്ധിച്ച് വാർത്ത വരാഞ്ഞത് വാർത്ത ചെയ്താൽ ഈ മെമ്പർമാരുടെ വിരോധം നേരിടേണ്ടി വരുമെന്ന് കരുതിയായിരിക്കാം... സധൈര്യം ആ സ്റ്റഡി ടൂർ വാർത്ത ഇവിടെ Newserumely നൽകുകയാണ്. വായിച്ചിട്ട് അഭിപ്രായം കമന്റിൽ കൊടുത്താലും ഇല്ലങ്കിലും വിമർശനം നല്ലതിന് വേണ്ടിയാണന്നും അപഹസിക്കാനല്ലന്നും ഓർമിപ്പിക്കട്ടെ.. വാർത്തയോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം..വാർത്തയ്ക്ക് മെമ്പർമാർ മറുപടി നൽകിയാൽ അതും പ്രസിദ്ധീകരിക്കും..

ഇനി സ്റ്റഡി ടൂർ വാർത്ത 👇

എരുമേലി : രാജ്യത്ത് ഏറ്റവും വൃത്തിയുള്ള നഗരമായി തുടർച്ചയായി എട്ടാമതും തെരഞ്ഞെടുക്കപ്പെട്ട ഇൻഡോർ സന്ദർശിച്ച് മാലിന്യ സംസ്കരണ രീതി പഠിക്കാൻ എരുമേലി പഞ്ചായത്ത്‌ അംഗങ്ങൾ യാത്ര നടത്തി. പ്രസിഡന്റ് ഉൾപ്പടെ 13 പഞ്ചായത്ത്‌ അംഗങ്ങളും ഉദ്യോഗസ്ഥരും അടക്കം 20 അംഗ സംഘമാണ് കൊച്ചിയിൽ നിന്നും വിമാനമാർഗം ഇൻഡോറിലേക്ക് യാത്ര തിരിച്ചത്. ഒരാഴ്ച ചെലവിട്ട സന്ദർശനത്തിൽ പ്രധാനമായും മാലിന്യ സംസ്കരണ പ്രക്രിയകളും സംവിധാനങ്ങളും കണ്ട് പഠിക്കുകയെന്ന ലക്ഷ്യമാണെന്ന് ഭരണസമിതി അംഗങ്ങൾ പറയുന്നു. പ്രസിഡന്റ് സുബി സണ്ണി, ഭരണപക്ഷത്തെ സിപിഎം അംഗങ്ങളായ തങ്കമ്മ ജോർജുകുട്ടി, ടി വി ഹർഷകുമാർ, ജെസ്‌ന നജീബ്, പി കെ തുളസി, സനില രാജൻ, സിപിഐ അംഗം അനിശ്രീ സാബു, പ്രതിപക്ഷത്തെ കോൺഗ്രസ്‌ അംഗങ്ങളായ ജിജിമോൾ സജി, പ്രകാശ് പള്ളിക്കൂടം, ലിസി സജി, മറിയാമ്മ മാത്തുക്കുട്ടി, അനിത സന്തോഷ്‌, സ്വതന്ത്ര അംഗം ബിനോയ്‌ ഇലവുങ്കൽ എന്നിവരാണ് പഠന സംഘത്തിലുള്ള പഞ്ചായത്ത്‌ അംഗങ്ങൾ.

സ്റ്റഡി ' ടൂർ ' ആണെന്ന്

ഭരണ കാലാവധി അവസാനിക്കാറായപ്പോൾ പഠന യാത്ര നടത്തിയത് പഠനത്തിനല്ല ഉല്ലാസ ടൂർ ആണെന്ന് വ്യക്തമാണ്. പഠിച്ചിട്ട് വരുമ്പോൾ പഠന പ്രകാരം പദ്ധതികൾ കൊണ്ടുവരാൻ കഴിയില്ലന്നിരിക്കെ പഠനയാത്ര പാഴ് ചെലവ് ആണെന്നാണ് വിമർശനം. അതേസമയം ഇത് നേരത്തെ അനുവദിച്ച യാത്ര ആണെന്നും ഇപ്പോൾ ആണ് സൗകര്യം ഒത്തുവന്നതെന്നും പറയുന്നു. മുമ്പും ഇതേപോലെ പഠനയാത്ര നടത്തിയിട്ട് പ്രയോജനം ഉണ്ടായോ എന്ന് ചോദ്യം ഉയരുന്നുണ്ട്.

മുമ്പും പഠനയാത്രകൾ.

ഇതേ ഭരണസമിതിയുടെ തുടക്കത്തിൽ മാലിന്യ സംസ്കരണം പഠിക്കാൻ ബാംഗ്ലൂരിലേക്ക് പഠനയാത്ര നടത്തിയിരുന്നു. 2023 മാർച്ചിൽ 20 ന് ബജറ്റ് അവതരണവും 28 ന് അവിശ്വാസ പ്രമേയ അവതരണവും ഉള്ളപ്പോഴായിരുന്നു 17 ന് ബാംഗ്ലൂരിലേക്ക് പഠനയാത്ര നടത്തിയത്. ഇതിന് മുമ്പ് 2017 ആഗസ്തിൽ മുൻ ഭരണസമിതി കുമളി, ചക്കുപളളം പഞ്ചായത്തുകളുടെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ സന്ദർശിച്ച് പഠനം നടത്തിയിരുന്നു.

പദ്ധതികളെല്ലാം പാഴായി.

എരുമേലിയിൽ ആവശ്യമായ പദ്ധതികൾ ഉണ്ടായിട്ടും ശബരിമല സീസണിൽ നേരിടുന്ന മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. പദ്ധതികൾ കൃത്യമായി നടപ്പിലാകുന്നില്ല എന്നതാണ് പ്രധാന കാരണം. ഇത് മൂലം ഒരു കോടിയോളം രൂപയാണ് കെട്ടിക്കിടന്ന മാലിന്യങ്ങൾ പലപ്പോഴായി നീക്കം ചെയ്യുന്നതിനായത്. ക്ലീൻ കേരള കമ്പനിക്ക് ലക്ഷങ്ങൾ കൊടുക്കാൻ കഴിയാതെ കട ബാധ്യത കൂടിയപ്പോൾ മറ്റൊരു ഏജൻസിയ്ക്ക് കരാർ നൽകിയാണ് മാലിന്യങ്ങൾ നീക്കം ചെയ്തത്.

പ്ലാന്റ് വെച്ചപ്പോഴേ കത്തി നശിച്ചു.

പ്ലാസ്റ്റിക് ഒഴികെയുള്ള അജൈവ മാലിന്യങ്ങൾ കത്തിക്കുന്നതിന് ലക്ഷങ്ങൾ ചെലവിട്ട് പത്ത് മാസം മുമ്പ് കൊടിത്തോട്ടം റോഡരികിൽ സ്ഥാപിച്ച പ്ലാന്റ് ദിവസങ്ങൾക്കകം തീപിടിച്ചു കത്തിനശിച്ചു. ഇതേ സ്ഥലത്ത് വർഷങ്ങളോളം പ്രവർത്തിച്ച ഇൻസിനേറ്റർ തകർന്നു വീണതോടെ ആണ് പുതിയ പ്ലാന്റ് വെച്ചത്. കമുകിൻകുഴിയിൽ ഒന്നര ഏക്കർ സ്ഥലം വില നൽകി വാങ്ങിയാണ് മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ തുടങ്ങിയത്. എന്നാൽ ഇവിടെ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന നിലയിലായി മാറുകയായിരുന്നു. ജൈവ മാലിന്യങ്ങൾ വളം ആക്കി മാറ്റുന്നതിന് ലക്ഷങ്ങൾ ചെലവിട്ടാണ് ഇവിടെ 12 വർഷം മുമ്പ് തുമ്പൂർമുഴി മോഡൽ യുണിറ്റ് നിർമിച്ചത്. ഇതുവരെ ഇത് പ്രവർത്തിപ്പിച്ചിട്ടില്ല. ഇവിടെ തന്നെ 12 ലക്ഷം ചെലവിട്ട് പ്ലാസ്റ്റിക് പൊടിക്കുന്നതിന് ഷ്റഡിംഗ് യുണിറ്റ് സ്ഥാപിച്ചത്. ഇതും ഇതുവരെയും പ്രവർത്തിപ്പിക്കാനായിട്ടില്ല. ഈ യൂണിറ്റിൽ മാലിന്യങ്ങൾ വെയ്ക്കാൻ ഇടം ഇല്ലാതെ ഹരിത കർമ സേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ ചാക്കുകളിൽ കെട്ടി റോഡരികിലും മറ്റുമാണ് വെച്ചുകൊണ്ടിരിക്കുന്നത്. കമുകിൻകുഴിയിലെ യൂണിറ്റിൽ തന്നെ അറവുശാലയും പൊതു ശ്മശാനവും പ്രവർത്തനമില്ലാതെ നശിക്കുകയാണ്.

ഇനി എഫ്എസ്ടിപി.

പദ്ധതികളെല്ലാം നശിച്ചു കൊണ്ടിരിക്കുന്ന കമുകിൻകുഴിയിൽ ഇനി സ്വച്ച് ഭാരത് ഗ്രാമീൺ പദ്ധതിയിൽ ശൗചാലയ മാലിന്യ സംസ്കരണ പ്ലാന്റ് (എഫ്എസ്ടിപി) സ്ഥാപിക്കാനുള്ള പദ്ധതിയ്ക്ക് അനുമതിയായിട്ടുണ്ട്. ഒപ്പം വിശദമായ പദ്ധതി രേഖയും (ഡിപിആർ) തയ്യാറായിട്ടുണ്ട്. ഇവിടെ തന്നെ തെരുവുനായകളുടെ വന്ധ്യംകരണവും പരിചരണവും ഉൾപ്പെടുന്ന സംരക്ഷണ കേന്ദ്രം സ്ഥാപിക്കാനും ജില്ലാ തലത്തിൽ നീക്കമുണ്ട്.

ഇൻഡോർ എന്നാൽ വൃത്തി.

ജനങ്ങളും അധികൃതരും ഒരുമിച്ചു മനസ്സുവച്ചാൽ നാട് സുന്ദരമാകുമെന്ന കൃത്യമായ സന്ദേശമാണു മധ്യപ്രദേശിലെ ഇൻഡോർ നഗരം പറയുന്നത്. കേന്ദ്ര സർക്കാരിൻ്റെ ശുചിത്വ സർവേയിൽ കഴിഞ്ഞ എട്ട് വർഷമായി ഇൻഡോർ ഒന്നാം സ്ഥാനത്തു തുടരുന്നതു വൃത്തി ആ നാട്ടിലെ ജനങ്ങളുടെ ശീലവും മനോഭാവവും മാറിയതുകൊണ്ടാണ്. കേന്ദ്രസർക്കാരിന്റെ വാർഷിക ശുചിത്വ സർവേ ഫലം സ്വച്ഛ് സർവേക്‌ഷൻ 2024 കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സൂറത്തും നവീ മുംബൈയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. വിജയവാഡയാണ് നാലാം സ്ഥാനത്ത്.

കാഞ്ഞിരപ്പള്ളി സെന്റ്  ഡോമിനിക്‌സ് കത്തീഡ്രൽ ദ്വിശതാബ്ദി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ 200 ഗായകർ   ചേർന്ന് കത്തീഡ്...
03/08/2025

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീഡ്രൽ ദ്വിശതാബ്ദി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ 200 ഗായകർ ചേർന്ന് കത്തീഡ്രൽ പള്ളി അങ്കണത്തിൽ വച്ച് ആലപിച്ച മനോഹര ജൂബിലി ഗാനത്തിന്റെ
വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീഡ്രൽ ഇടവകയുടെ ജൂബിലി ഗാനം കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീഡ്.....

കഴിഞ്ഞയിടെ മരങ്ങൾ വീണ് അപകടമായ കനകപ്പലത്ത് വീണ്ടും ഇന്നലെ രാവിലെ വൈദ്യുതി ലൈനിൽ മരം വീണു. ലൈനിൽ  മരത്തിന്റെ ശിഖരം വീണ് ക...
03/08/2025

കഴിഞ്ഞയിടെ മരങ്ങൾ വീണ് അപകടമായ കനകപ്പലത്ത് വീണ്ടും ഇന്നലെ രാവിലെ വൈദ്യുതി ലൈനിൽ മരം വീണു. ലൈനിൽ മരത്തിന്റെ ശിഖരം വീണ് കിടന്നത് മൂലം ശക്തമായ തീപ്പൊരി താഴെ റോഡിലേക്ക് ചിതറിക്കൊണ്ടിരുന്നു. പൊട്ടിവീണ ലൈനിൽ വൈദ്യുതി പ്രവഹിക്കുന്നുണ്ടെന്ന് ഇതോടെ മനസിലായ നാട്ടുകാർ കെഎസ്ഇബി അധികൃതരെ അറിയിച്ചതിനെ തുടർന്ന് ലൈൻ ഓഫാക്കിയാണ് അപകടം ഒഴിവാക്കിയത്. അതുവരെ അതുവഴി വന്നുകൊണ്ടിരുന്ന ആളുകളെ നാട്ടുകാരനായ മേപ്രായിൽ ബ്ലസനും അയൽവാസികളും ചേർന്ന് വഴി മാറ്റി വിട്ടു. കഴിഞ്ഞയിടെ ശക്തമായ കാറ്റിൽ ഒട്ടേറെ മരങ്ങളാണ് വന പാതയിൽ നിന്നും ഈ ഭാഗത്തും മുക്കട - കരിമ്പിൻതോട് റോഡിലും വീണത്. അഞ്ച് വീടുകൾ ഭാഗികമായി തകർന്നിരുന്നു. ഒരു കാറിന്റെയും കുടുംബശ്രീ വക പെട്ടിക്കടയുടെ മുകളിലും മരങ്ങൾ പതിച്ച് നശിച്ചിരുന്നു. വനത്തിലെ ഒട്ടേറെ മരങ്ങൾ കാലപ്പഴക്കം മൂലം റോഡിലേക്ക് ചില്ലകൾ ചെരിഞ്ഞ് അപകട സാധ്യത ഉയർത്തുകയാണ്. അടിയന്തിരമായി ഇതിന് പരിഹാര നടപടികൾ വനം വകുപ്പ് സ്വീകരിച്ചില്ലങ്കിൽ ഇനിയും അപകടങ്ങൾ സംഭവിക്കുമെന്ന് നാട്ടുകാർ പറയുന്നു.

കുഴിയടയ്ക്കൽ ജോലി വെറും തട്ടിക്കൂട്ട് ആയതിന്റെ  കാഴ്ച എരുമേലിയിലെ കരിങ്കല്ലുമ്മുഴിയിൽ. കുഴി ഉണ്ടാകാൻ കാരണം ടോറസ് ലോറികളു...
03/08/2025

കുഴിയടയ്ക്കൽ ജോലി വെറും തട്ടിക്കൂട്ട് ആയതിന്റെ കാഴ്ച എരുമേലിയിലെ കരിങ്കല്ലുമ്മുഴിയിൽ. കുഴി ഉണ്ടാകാൻ കാരണം ടോറസ് ലോറികളുടെ ദിവസേനെയുള്ള യാത്ര. തൊട്ടടുത്ത ചെമ്പകപ്പാറ പാറമടയിൽ നിന്നും കരിങ്കല്ല് ഉൽപ്പന്നങ്ങളുമായി ടോറസ് ലോറികൾ കുത്തിറക്കം ഇറങ്ങി കരിങ്കല്ലുമ്മുഴി ജങ്ഷനിൽ എത്തി വളച്ചു തിരിച്ചാണ് റാന്നി റോഡിൽ പ്രവേശിക്കുന്നത്. ഭാരം കൂട്ടി പാറയുമായുള്ള ലോറികളുടെ കഠിനമായ തിരിക്കൽ ആണ് റോഡിന്റെ ടാറിങ് ഇളക്കി കുഴിയാക്കി ദിവസവും മാറ്റിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ കുഴി മരാമത്ത് ദേശീയ പാത കരാറുകാരൻ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം മൂടിയിരുന്നു. പരാതികളും വാർത്തയും ആകുമ്പോൾ ഇങ്ങനെ കുഴി മൂടുകയും അടുത്ത ദിവസം കുഴി അതേപടി തെളിയുകയും ചെയ്യുന്ന കാഴ്ചയാണ് ഇത്തവണയും..

ഇടുക്കി ഉപ്പുതറ വില്ലേജ് ഓഫീസറായി ഇന്ന് ചുമതലയേറ്റ എരുമേലിക്കാരുടെ പ്രിയപ്പെട്ട മുഹമ്മദ് അഷറഫ്  ചക്കാലയ്ക്ക്..ആശംസകൾ 👍👍അ...
02/08/2025

ഇടുക്കി ഉപ്പുതറ വില്ലേജ് ഓഫീസറായി ഇന്ന് ചുമതലയേറ്റ എരുമേലിക്കാരുടെ പ്രിയപ്പെട്ട മുഹമ്മദ് അഷറഫ് ചക്കാലയ്ക്ക്..
ആശംസകൾ 👍👍
അനുമോദനങ്ങൾ ❤️❤️

Address

Erumely
Erumely

Alerts

Be the first to know and let us send you an email when Newserumely posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Newserumely:

Share