Newserumely

Newserumely മതമൈത്രിയുടെ ലോക കാഴ്ചയായ എരുമേലിയു? local news from erumely

മുട്ടപ്പള്ളിയിൽ കാട്ടുപന്നിക്കൂട്ടം തകർത്തത് വയോധികനായ അബ്ദുൽ കരീമിന്റെ ഉപജീവന പ്രതീക്ഷകളെ. രണ്ട് മാസം കഴിഞ്ഞാൽ വിളവെടുക...
25/09/2025

മുട്ടപ്പള്ളിയിൽ കാട്ടുപന്നിക്കൂട്ടം തകർത്തത് വയോധികനായ അബ്ദുൽ കരീമിന്റെ ഉപജീവന പ്രതീക്ഷകളെ. രണ്ട് മാസം കഴിഞ്ഞാൽ വിളവെടുക്കാൻ കഴിയുന്ന 200 മൂട് കപ്പയാണ് ഏതാനും സമയം കൊണ്ട് പന്നികൾ കുത്തിമറിച്ച് തകർത്തത്. കഴിഞ്ഞ ദിവസം അർദ്ധ രാത്രി കഴിഞ്ഞു രണ്ട് മണി ആയപ്പോൾ ആണ് പറമ്പിന് ചുറ്റുമുള്ള വല തകർത്ത് കാട്ടുപന്നികൾ ഇരച്ചു കയറിയത്. വീടിനടുത്തുള്ള ഈ കൃഷിയിടത്തിൽ അൽപ്പം മുമ്പ് വരെ കാവലിരുന്ന ശേഷം ഉറങ്ങാൻ കിടന്നു കഴിഞ്ഞപ്പോഴാണ് പന്നികൾ എത്തിയതെന്ന് വിഷമത്തോടെ അബ്ദുൽ കരീം പറയുന്നു. അയൽവാസികളിൽ പലരുടെയും കൃഷികൾക്കും നാശ നഷ്ടങ്ങളുണ്ട്.
മുട്ടപ്പള്ളി ഗവ. എൽ പി സ്കൂളിന്റെ പുറകിൽ ഉള്ള കൊല്ലംതുണ്ടിപറമ്പിൽ അബ്ദുൽ കരീമിന്റെ അര ഏക്കർ സ്ഥലത്ത് ആറ് മാസം മുമ്പാണ് 800 മൂട് കപ്പ നട്ട് കൂലി നൽകി പണികൾ നടത്തി കൃഷി ആരംഭിച്ചത്. രണ്ട് മാസം കൂടി കഴിഞ്ഞാൽ പൂർണമായും വിളവെടുപ്പ് നടത്താവുന്ന നിലയിൽ ആയപ്പോൾ ആണ് 200 ഓളം മൂട് കപ്പ പന്നികൾ നശിപ്പിച്ചത്. പൊതുപ്രവർത്തകൻ കാവുങ്കൽ എബി ഇന്നലെ സ്ഥലം സന്ദർശിക്കുമ്പോൾ സങ്കടത്തിൽ വിങ്ങിപ്പൊട്ടി നിൽക്കുകയായിരുന്നു അബ്ദുൽ കരീം. പഞ്ചായത്ത്‌ പ്രസിഡന്റ് സുബി സണ്ണി, ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഹരിലാൽ കൃഷ്ണൻ എന്നിവരെ ഫോണിൽ വിളിച്ചു എബി വിവരം അറിയിച്ചു. ഇതേതുടർന്ന് പന്നികളെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകിയെന്ന് പ്രസിഡന്റും റേഞ്ച് ഓഫിസറും അറിയിച്ചു. അടുത്ത ദിവസങ്ങളിൽ ഇനിയും പന്നികളുടെ വരവ് ഉണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ, റോഡ് മുറിച്ചു കടക്കവേ, ബസിടിച്ചു വീണയാളുടെ കാലിലൂടെ ബസ്സിന്റെ ടയർ കയറിയിറങ്ങി.  കാഞ്ഞിരപ്പള...
24/09/2025

കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ, റോഡ് മുറിച്ചു കടക്കവേ, ബസിടിച്ചു വീണയാളുടെ കാലിലൂടെ ബസ്സിന്റെ ടയർ കയറിയിറങ്ങി. കാഞ്ഞിരപ്പള്ളി പഴയ പള്ളി ജംഗ്ഷനു സമീപം താമസിക്കുന്ന പൈനാപ്പള്ളിൽ അബ്ദുൽ ഹക്കിമിനാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത് . കാഞ്ഞിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ട പോയ റോബിൻ ബസ്സാണ് ഇടിച്ചത് .

കെ കെ റോഡിൽ നിന്നും ഈരാറ്റുപേട്ട റോഡിലേക്ക് വേഗത്തിൽ ബസ് തിരിഞ്ഞ സമയത്ത് അബ്ദുൽ ഹക്കിം ബസ്സിന്റെ മുൻപിൽ പെട്ട് പോവുകയായിരുന്നു. ഡ്രൈവർ രക്ഷപെടുത്തുവാൻ വേണ്ടി ബസ് വെട്ടി തിരിക്കുവാൻ ശ്രമിച്ചെങ്കിലും , ആളെ ബസ്സിടിക്കുകയായിരുന്നു.

അപകട സമയത്ത് സമീപത്ത് ഉണ്ടായിരുന്ന റിട്ട. എസ്. ഐ. ജോർജ്കുട്ടി കുരുവിള മുൻകൈയെടുത്ത് പരിക്കേറ്റയാൾക്ക് പ്രഥമ ശുശ്രൂഷ നൽകി. ഗുരുതരമായി പരിക്കേറ്റ ഹക്കിമിനെ , കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും , തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു . പോലീസ് എത്തി ബസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു .

വാർത്ത വിശദമായി വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക :

കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ, റോഡ് മുറിച്ചു കടക്കവേ, ബസിടിച്ചു വീണയാളുടെ കാലിലൂടെ ബസ്സിന്റെ ടയർ കയറിയിറങ്ങി.. ക.....

മനുഷ്യ - വന്യജീവി സംഘർഷങ്ങളുമായി ബന്ധപ്പെട്ട് എരുമേലി പഞ്ചായത്തിൽ വനം വകുപ്പിന്റെ യോഗം ഇന്നലെ നടന്നപ്പോൾ മുന്നിൽ ഉണ്ടായി...
24/09/2025

മനുഷ്യ - വന്യജീവി സംഘർഷങ്ങളുമായി ബന്ധപ്പെട്ട് എരുമേലി പഞ്ചായത്തിൽ വനം വകുപ്പിന്റെ യോഗം ഇന്നലെ നടന്നപ്പോൾ മുന്നിൽ ഉണ്ടായിരുന്നത് 70 ഓളം പരാതികൾ. പഞ്ചായത്ത്‌ ഓഫീസിൽ പ്രസിഡന്റ് സുബി സണ്ണിയുടെ സാന്നിധ്യത്തിലാണ് ഇന്നലെ പഞ്ചായത്ത്‌ തല യോഗം ചേർന്നത്. ജനപ്രതിനിധികളും വനപാലകരും യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം മുതൽ പഞ്ചായത്ത്‌ ഓഫീസിൽ വനം വകുപ്പിന്റെ ഹെൽപ് ഡെസ്ക് ആരംഭിച്ചിരുന്നു. ഡെസ്കിൽ ലഭിച്ച പരാതികളിൽ ഏറെയും നഷ്‌ട പരിഹാരങ്ങൾ ലഭിക്കാത്തത് സംബന്ധിച്ചായിരുന്നു. കാട്ടുപന്നി മൂലമുള്ള ആക്രമണ സംഭവങ്ങളിലെ പരാതികൾ അതിവേഗം തീർപ്പാക്കിയിട്ടുണ്ടെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഹരിലാൽ കൃഷ്ണൻ പറഞ്ഞു. പന്നികളെ വെടിവെച്ചു കൊല്ലാനുള്ള നടപടികൾ ആണ് പരാതികളുടെ തീർപ്പ് ആയി സ്വീകരിക്കുന്നത്. ഇതിനായി പഞ്ചായത്ത്‌ അനുമതി നൽകിയ ഷൂട്ടർമാരുടെ നമ്പറിൽ ബന്ധപ്പെടാനാണ് നിർദേശം നൽകുന്നത്. വനം വകുപ്പിന്റെ അപകടകരമായ മരങ്ങൾ മൂലം വീടുകൾക്ക് ഭീഷണി ഉണ്ടെന്ന പരാതികളിൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുമെന്ന് റേഞ്ച് ഓഫിസർ അറിയിച്ചു. വന്യ മൃഗങ്ങൾ മൂലം സംഭവിച്ച കാർഷിക നാശങ്ങളിൽ പരിഹാരം സ്വീകരിക്കുന്ന കാര്യത്തിൽ നടപടികൾ വൈകുകയാണെന്ന് കർഷകർ പറയുന്നു. വർഷങ്ങളായി നഷ്‌ട പരിഹാരത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്നവർ നിരവധിയാണ്. എരുമേലി റാന്നി പാതയിൽ കനകപ്പലം മുക്കട റോഡിൽ വനം വകുപ്പിന്റെ മരങ്ങൾ കാലപ്പഴക്കം മൂലം റോഡിൽ വീണ് അപകടങ്ങൾ വർധിക്കുകയാണെന്നും ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യം ശക്തമാണ്. അതേസമയം വനം വകുപ്പ് റേഞ്ച് ഓഫിസിന്റെ പരിധിയിൽ പഞ്ചായത്തുകളുടെ എണ്ണം കൂടുതൽ ആയത് പരിഹാര നടപടികൾക്ക് തടസം സൃഷ്‌ടിക്കുന്നതായി ആക്ഷേപം ഉണ്ട്. നിലവിൽ എരുമേലി, മുണ്ടക്കയം, കോരുത്തോട്, മണിമല ഉൾപ്പടെ റേഞ്ച് പരിധിയിൽ നാല് പഞ്ചായത്തുകളിൽ മാത്രം ആണ് ഹെൽപ് ഡെസ്ക് സേവനം ആരംഭിച്ചിട്ടുള്ളത്. എരുമേലിയിൽ ലഭിച്ച പരാതികളിൽ കാട്ടുപന്നി ആക്രമണവും വിളനാശവും സംബന്ധിച്ചുള്ളവയാണ് കൂടുതൽ. വനമേഖലയിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് സംബന്ധിച്ചും പരാതികൾ ലഭിച്ചിട്ടുണ്ട്. തെരുവുനായ ശല്യം സംബന്ധിച്ചും പരാതി ലഭിച്ചിട്ടുണ്ട്. റേഞ്ച് - പഞ്ചായത്ത് തലത്തിൽ പരിഹാരമാകാത്തവ ജില്ലാ തലത്തിൽ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അടുത്ത യോഗം 29 ന് ചേരുമെന്നും റേഞ്ച് ഓഫിസർ അറിയിച്ചു.

തുമരംപാറയിലെ പഴയ തലമുറയുടെ ഓർമകളിൽ ആദ്യ പാഠങ്ങൾ പകർന്ന  സർക്കാർ വെൽഫെയർ എൽ പി സ്കൂൾ ഇനി ഓർമ മാത്രമാകും. 77 വർഷം പഴക്കമുള...
24/09/2025

തുമരംപാറയിലെ പഴയ തലമുറയുടെ ഓർമകളിൽ ആദ്യ പാഠങ്ങൾ പകർന്ന സർക്കാർ വെൽഫെയർ എൽ പി സ്കൂൾ ഇനി ഓർമ മാത്രമാകും. 77 വർഷം പഴക്കമുള്ള ഈ സ്‌കൂളിന് ഇനി പുത്തൻ കെട്ടിടം ഒരുങ്ങുകയാണ്. ഒക്ടോബർ നാലിന് ശിലാസ്ഥാപനവും നിർമാണ ഉദ്ഘാടനവും നടക്കും. പരിപാടികൾക്ക് സ്വാഗത സംഘം രൂപീകരിക്കുന്നതിനായി 25 ന് ഉച്ചക്ക് രണ്ടിന് സ്കൂളിൽ ജനകീയ യോഗം ചേരും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗത്തിൽ പങ്കെടുക്കും. ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടം നിർമിക്കാനാണ് പ്ലാൻ. ഒരു കോടി രൂപയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. നിർമാണം ടെൻഡർ ചെയ്ത് കരാർ നൽകിയിട്ടുണ്ട്. ഏഴ് മാസത്തിനകം നിർമാണം പൂർത്തിയാക്കുമെന്നാണ് കരാറുകാരൻ അറിയിച്ചിരിക്കുന്നത്. സ്കൂളിന്റെ തുടക്കത്തിന് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തോളം പഴക്കമുണ്ട്.
രാജ്യം സ്വാതന്ത്ര്യമായി ഒരു വർഷം പിന്നിടുമ്പോൾ ആണ് സ്കൂൾ ആരംഭിച്ചത്. 1948 ജൂൺ നാലിനാണ് ആദ്യ ക്ലാസ് ആരംഭിച്ചത്. സ്കൂളുകൾ കുറവായിരുന്ന അക്കാലത്ത് ദൂരെ നിന്ന് വരെ കുട്ടികൾ പഠിക്കാൻ എത്തുമായിരുന്നു. നിലവിൽ അമ്പതോളം കുട്ടികൾ പഠിക്കുന്നുണ്ട്.

തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ സംവരണവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ്...
24/09/2025

തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ സംവരണവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ നിശ്ചിത തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കപ്രവർത്തനങ്ങൾ വിലയിരുത്താനായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത ജില്ലാകളക്ടർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ.

ത്രിതലപഞ്ചായത്തുകളുടെ വാർഡ് സംവരണം നറുക്കെടുപ്പിലൂടെ നിശ്ചയിക്കാൻ അധികാരപ്പെടുത്തിയിട്ടുള്ളത് ജില്ലാ കളക്ടർമാരെയാണ്. ഗ്രാമപഞ്ചായത്തുകളിലെ വാർഡ് സംരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 16 വരെയും, ബ്‌ളോക്ക് പഞ്ചായത്തുകളുടേത് ഒക്ടോബർ 17 നും , ജില്ലാപഞ്ചായത്തിലേത് 21 നും നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.

ഒക്ടബോർ 16ന് മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ് അതതു ജില്ലകളിലെ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറും 21 ന് കോഴിക്കോട് കണ്ണൂർ കോഴിക്കോട് കോർപ്പറേഷനുകളിലെ നറുക്കെടുപ്പും, 18 ന് കൊച്ചിയിൽ തൃശൂർ, കൊച്ചി കോർപ്പറേഷനുകളിലെ നറുക്കെടുപ്പും, 17 ന് തിരുവനന്തപുരത്ത് കൊല്ലം , തിരുവനന്തപുരം കോർപ്പറേഷനുകളിലെ നറുക്കെടുപ്പും അർബൻ ഡയറക്ടറും നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. നറുക്കെടുപ്പ് തീയതിയും സ്ഥലവും നിശ്ചയിച്ച് കൊണ്ടുള്ള വിജ്ഞാപനം കമ്മീഷൻ ഉടൻ പ്രസിദ്ധീകരിക്കും.

പോളിങ് സ്റ്റേഷനുകളുടെ പുന:ക്രമീകരണം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം, വാർഡ് സംവരണം, വോട്ടർപട്ടിക പുതുക്കൽ തുടങ്ങിയ എല്ലാ നടപടികളും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ജില്ലാകളക്ടർമാർക്ക് നിർദ്ദേശം നൽകി. പൊതുതിരഞ്ഞെടുപ്പിന് മുൻപ് വോട്ടർപട്ടിക വീണ്ടും പുതുക്കുമെന്ന് കമ്മീഷണർ പറഞ്ഞു. വോട്ടർപട്ടിക പുതുക്കലിന്റെ സമയക്രമം പിന്നീട് അറിയിക്കും.

വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ചുകൊണ്ട് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. വിജ്ഞാപനം കമ്മീഷന്റെ www. sec.kerala.gov.in വെബ് സൈറ്റിൽ ലഭ്യമാണ്. ഇവർക്കുള്ള പരിശീലനം ഒക്ടോബർ 7 മുതൽ 10 വരെ ജില്ലാതലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

സംവരണനടപടിക്രമങ്ങളെക്കുറിച്ച് തദ്ദേശസ്ഥാപനസെക്രട്ടറിമാർക്ക് സെപ്തംബർ 26 ന് ഓൺലൈനായി പരിശീലനം നൽകും. ജില്ലാതല ഉദ്യോഗസ്ഥർക്ക് സെപ്തംബർ 25 നും ജില്ലാതല മാസ്റ്റർട്രെയിനർമാർക്ക് സെപ്തംബർ 29,30 തീയതികളിലും കമ്മീഷൻ തിരുവനന്തപുരത്ത് പരിശീലനം നൽകും.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണം നടത്തുന്നതിന് വേണ്ടി ഒക്ടോബർ 3 മുതൽ സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നിരോധിച്ചു കൊണ്ട് ഉത്തരവിറക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് കമ്മീഷണർ അറിയിച്ചു.

മുന്നൊരുക്ക പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തിരഞ്ഞെടുപ്പ് പരിപാടികളും ഹരിതചട്ടം പാലിച്ചുവേണം നടത്താനെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശിച്ചു. അതിനു വേണ്ടി കുടുംബശ്രീ, ഹരിതകർമ്മസേന, ക്ലീൻകേരള കമ്പനി തുടങ്ങിയവയുടെ സേവനം വിനിയോഗിക്കണം.

ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാകളക്ടർമാർ, സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി.എസ്. പ്രകാശ്, മറ്റുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

രാജ്യമെങ്ങും ശുചിത്വവും വൃത്തിയും ആചരിക്കുന്ന സ്വച്ചതാ ഹി സേവാ ക്യാമ്പയിൻ 2025 ശുചിത്വോത്സവത്തിന് എരുമേലി പഞ്ചായത്തിൽ ലോ...
23/09/2025

രാജ്യമെങ്ങും ശുചിത്വവും വൃത്തിയും ആചരിക്കുന്ന സ്വച്ചതാ ഹി സേവാ ക്യാമ്പയിൻ 2025 ശുചിത്വോത്സവത്തിന് എരുമേലി പഞ്ചായത്തിൽ ലോഗോ പ്രകാശനത്തോടെ തുടക്കമായി. രാജ്യത്ത് ഒക്ടോബർ രണ്ട് വരെയും കേരളത്തിൽ നവംബർ ഒന്ന് വരെയുമാണ് ക്യാമ്പയിൻ. പുതിയ തലമുറയെ ശുചിത്വത്തിന്റെ വക്താക്കളാക്കി മാറ്റാൻ ലക്ഷ്യമിടുന്ന ക്യാമ്പയിൻ ഭാഗമായി എരുമേലി സെന്റ്‌ തോമസ് സ്കൂളിലെ എൻസിസി വിദ്യാർത്ഥികൾ ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ ശുചീകരണം നടത്തി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരണത്തിന് കൈമാറി. ദേവസ്വം ബോർഡ് സ്കൂളിൽ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്താണ് ക്യാമ്പയിൻ തുടങ്ങിയത്. എരുമേലി പഞ്ചായത്ത്‌ ഓഫീസിൽ നടന്ന ക്യാമ്പയിൻ ലോഗോ പ്രകാശനം പ്രസിഡന്റ് സുബി സണ്ണി ഉദ്ഘാടനം ചെയ്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി ഐ അജി, അംഗങ്ങളായ നാസർ പനച്ചി, പി കെ തുളസി, സെക്രട്ടറി മുഹമ്മദ്‌ ഷാഫി, ക്ലാർക്ക് ഷമീം, ശുചിത്വ മിഷൻ റിസോർസ് പേഴ്സൺ സജിമോൻ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്രത്തിൽ ശുചീകരണത്തിന് എൻസിസി പ്രോഗ്രാം ഓഫിസർ രാജീവ് ജോസഫ് വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥിനി ഫർസാന ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

23/09/2025

എരുമേലി കൊച്ചു തോട് ഇങ്ങനെ ആയത് എങ്ങനെ..??
(Video courtesy : M A Nishad )

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കും. വോട്ടര്‍ പട്ടിക ഒരു തവണകൂടി പുതുക്കുമെന്ന് സംസ്ഥാ...
23/09/2025

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കും. വോട്ടര്‍ പട്ടിക ഒരു തവണകൂടി പുതുക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറുമായി എ. ഷാജഹാന്‍ കൂടിക്കാഴ്ച നടത്തി.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത് നവംബര്‍- ഡിസംബര്‍ മാസങ്ങളിലാണ്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി വരികയാണെന്നും എ. ഷാജഹാന്‍ പറഞ്ഞു.
കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം മാറ്റിവെച്ചേക്കുമെന്നും സൂചനയുണ്ട്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യത്തില്‍ കമ്മീഷന്‍ അനുകൂല തീരുമാനം എടുക്കുമെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരിഷ്‌കരണം നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ കത്ത് നല്‍കിയതിന്റെ പിന്നാലെയാണ് ഇന്നത്തെ കൂടിക്കാഴ്ച.

22/09/2025
സംസ്ഥാനത്തെ തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്...
21/09/2025

സംസ്ഥാനത്തെ തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ആക്ഷേപങ്ങൾ വിജഞാപന തീയതി മുതൽ 15 ദിവസത്തിനകം കമ്മീഷൻ സെക്രട്ടറിക്ക് രേഖാമൂലം സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

കരട് വിജ്ഞാപനം www. sec.kerala.gov.in വെബ് സൈറ്റിൽ പരിശോധിക്കാം. 2025 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഒന്നാം പട്ടികയിൽ ദേശീയപാർട്ടികളായ ആം ആദ്മി പാർട്ടി ( ചൂല്) ,ബഹുജൻ സമാജ് പാർട്ടി (ആന), ഭാരതീയ ജനതാ പാർട്ടി (താമര), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) (ചുറ്റികയും അരിവാളും നക്ഷത്രവും), ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ), നാഷണൽ പീപ്പിൾസ് പാർട്ടി (ബുക്ക്) എന്നിവർക്കും രണ്ടാം പട്ടികയിൽ കേരള സംസ്ഥാന പാർട്ടികളായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( ധാന്യക്കതിരും അരിവാളും), ജനതാദൾ (സെക്യുലർ) (തലയിൽ നെൽക്കതിരേന്തിയ കർഷക സ്ത്രീ), ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഏണി), കേരള കോൺഗ്രസ് (എം) (രണ്ടില), കേരളകോൺഗ്രസ് ( ഓട്ടോറിക്ഷ), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (മൺവെട്ടിയും മൺകോരിയും) എന്നിവർക്കും ചിഹ്നങ്ങൾ അനുവദിച്ചു.

മൂന്നാം പട്ടികയിൽ, മറ്റ് സംസ്ഥാനങ്ങളിലെ അംഗീകൃത പാർട്ടികളും കേരള അസംബ്ലിയിലോ സംസ്ഥാനത്തെ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലോ അംഗങ്ങളുളളതും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുളളതുമായ 28 രാഷ്ട്രിയ പാർട്ടികൾക്കും ചിഹ്നം അനുവദിച്ചിട്ടുണ്ട്.

പട്ടിക നാലിലുള്ള 73 എണ്ണം സ്വതന്ത്ര ചിഹ്നങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് പട്ടികകളിൽ ഉൾപ്പെടാത്തതും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുളളതുമായ രാഷ്ട്രിയ പാർട്ടികൾക്ക് അവർ ആവശ്യപ്പെട്ട പ്രകാരമുളള സ്വതന്ത്ര ചിഹ്നങ്ങൾ മുൻഗണനാ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്.

ഇതിനകം ചിഹ്നം അനുവദിച്ചിട്ടില്ലാത്ത രാഷ്ട്രിയ പാർട്ടികൾക്ക് ആവശ്യമെങ്കിൽ അപേക്ഷിക്കുന്ന മുറക്ക് സ്വതന്ത്ര ചിഹ്നം അനുവദിക്കും. അപേക്ഷയോടൊപ്പം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പും സ്റ്റേറ്റ് ഭാരവാഹിയെ ചുമതലപ്പെടുത്തിയ അധികാര പത്രവും നൽകണം.

സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയിലുളളതും മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് നൽകാത്തതുമായ ചിഹ്നമാണ് മുൻഗണനാ അടിസ്ഥാനത്തിൽ അനുവദിക്കുന്നത്.

Address

Erumely
Erumely

Alerts

Be the first to know and let us send you an email when Newserumely posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Newserumely:

Share