Newserumely

Newserumely മതമൈത്രിയുടെ ലോക കാഴ്ചയായ എരുമേലിയു? local news from erumely
(2)

കൊല്ലാനും ഒതുക്കാനും നോക്കിയവർ സ്വന്തം പാർട്ടിക്കാർ.. ഇത്തവണ സീറ്റ് കൊടുക്കാതിരുന്ന എരുമേലിയിലെ കോൺഗ്രസ്‌ ഏമാൻമാരോട് "പോ...
08/06/2026

കൊല്ലാനും ഒതുക്കാനും നോക്കിയവർ സ്വന്തം പാർട്ടിക്കാർ.. ഇത്തവണ സീറ്റ് കൊടുക്കാതിരുന്ന എരുമേലിയിലെ കോൺഗ്രസ്‌ ഏമാൻമാരോട് "പോയി പണി നോക്ക് പുല്ലേ" എന്ന നിലയിൽ വഴക്കാല വാർഡിൽ ജയിച്ച നാസർ പനച്ചിയുടെ കോൺഗ്രസ്‌ ബന്ധം അളക്കാൻ (നാസറണ്ണന്റെ ഭാഷയിൽ) തല്ക്കാലം ഇപ്പോൾ ആ രണ്ട് മെമ്പർമാരുടെ പേര് പറയുന്നില്ല... അതിനുള്ള അവസരം വരുമ്പോൾ അദ്ദേഹം പറയട്ടെ... അന്നും ഇന്നും നാസർ പനച്ചി കോൺഗ്രസ്‌ ആണ്. ആ നാസർ ആണ് എരുമേലി കെഎസ്ആർടിസി യുടെ സ്ഥലം സംബന്ധിച്ച കോടതി വിധിക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. നാസർ പനച്ചിയെ കൂട്ടി കോൺഗ്രസ്‌ പാർലമെന്ററി കമ്മറ്റി ചേരാൻ ഇതുവരെ എരുമേലി കോൺഗ്രസ്‌ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ചുരുക്കി പറഞ്ഞാൽ എരുമേലിയിൽ കോൺഗ്രസ്‌ പാർലമെന്ററി കമ്മറ്റി ഇല്ല. വായനക്കാരെ, നിങ്ങൾ പറയൂ... നാസർ പനച്ചി ആരാണ്. പക്ഷെ, എരുമേലിയിലെ കോൺഗ്രസ്‌ നേതാക്കൾ തീർക്കാൻ നോക്കിയ നേതാവാണ് എന്ന് പറഞ്ഞെ മതിയാകൂ...

കെഎസ്ആർടിസി യുടെ എരുമേലിയിലെ ബസ് സ്റ്റാൻഡും സ്ഥലവും സ്വകാര്യ വ്യക്തിയുടേതാണെന്നും ഒഴിഞ്ഞു കൊടുക്കണമെന്നുമുള്ള കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ ഹർജിയിൽ പഞ്ചായത്ത്‌ കക്ഷി ചേരുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്ന് പഞ്ചായത്ത്‌ വികസനകാര്യ ചെയർമാൻ നാസർ പനച്ചി അറിയിച്ചു.

ഇക്കാര്യത്തിൽ പഞ്ചായത്ത്‌ സെക്രട്ടറി നൽകിയ അഭിപ്രായം കക്ഷി ചേരാൻ നിയമപരമായി തടസം ഉണ്ടെന്നാണ്. പഞ്ചായത്തിന്റെ ലീഗൽ അഡ്വൈസറോട് ഇക്കാര്യത്തിൽ നിയമോപദേശം തേടിയ ശേഷം അത് പഞ്ചായത്ത്‌ കമ്മറ്റിയിൽ അജണ്ടയാക്കി ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്ന് നാസർ പനച്ചി വ്യക്തമാക്കി. കെഎസ്ആർടിസി സെന്റർ എരുമേലിയിൽ പൂട്ടിയപ്പോൾ നിലനിർത്താൻ മുമ്പ് ജനകീയ സമരം നടത്തിയ കാര്യം അദ്ദേഹം അനുസ്മരിച്ചു..

08/06/2026
സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒ സംവിധാനം മതിയെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. മറ്റ് സ്റ്റേഷനുകൾ സർക്കിൾ പദവ...
08/06/2026

സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒ സംവിധാനം മതിയെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. മറ്റ് സ്റ്റേഷനുകൾ സർക്കിൾ പദവിയിൽ മാറ്റാൻ ശുപാർശ. 212 സർക്കിൾ രൂപീകരിക്കും. ഓരോ ജില്ലാ എസ് പിമാരുമായും ചർച്ച ചെയ്താണ് തീരുമാനം. 484 പൊലീസ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. കോട്ടയം ജില്ലയിലെ സ്റ്റേഷനുകളിൽ എരുമേലി സ്റ്റേഷൻ എസ് ഐ യുടെ ചുമതലയിൽ മാറ്റാൻ ശുപാർശ നിർദേശം ആലോചനയിലുണ്ട്.

പിണറായി സർക്കാരിന്‍റെ കാലത്താണ് സ്റ്റേഷൻ എസ്എച്ച്ഒമാരെ ഇൻസ്പെക്ടർമാരായി നിയമിച്ചത്. 480 സ്റ്റേഷനുകളിലാണ് എസ്എച്ച്ഒ സംവിധാനം കൊണ്ടുവന്നത്. എസ്എച്ച്ഒ സംവിധാനം പാളിയെന്നായിരുന്നു 2 വർഷം മുമ്പ് ഡിജിപി നിയമിച്ച സമിതി റിപ്പോർട്ട്. വീണ്ടും പഠനംനടത്തി റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുതിയ സമിതിയെ ചുമതലപ്പെടുത്തിയത്. ചില സർക്കിളിൽ മൂന്ന് സ്റ്റേഷൻ വരെ കൊണ്ടുവരും. ക്രമസമാധാന അന്തരീക്ഷം കേസുകളുടെ എണ്ണം എന്നിവ പരിശോധിച്ചാണ് തീരുമാനം.

പുതിയ പരിഷ്കാരത്തോടെ പ്രധാന സ്‌റ്റേഷനുകൾ ഒഴികെ രണ്ട് സ്റ്റേഷനുകൾക്ക് ഒരു ഇൻസ്പെക്ടർ എന്ന നിലയിൽ മാറും. ഇതോടെ ആയിരത്തിൽ താഴെ എഫ്ഐആ‍ർ വരുന്ന സ്റ്റേഷനുകളിൽ എസ്ഐമാരാകും ഭരണം. ബാക്കിവരുന്ന സിഐമാരെ സൈബർ, പോക്‌സോ ഡിവിഷനുകളിൽ നിയമിക്കും. പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ആഭ്യന്തരവകുപ്പിന്‍റെ പ്രധാന പരിഷ്‌ക്കരണങ്ങളിൽ ഒന്നാകുമിത്.

കെഎസ്ആർടിസി യുടെ എരുമേലിയിലെ ബസ് സ്റ്റാൻഡും സ്ഥലവും സ്വകാര്യ വ്യക്തിയുടേതാണെന്നും ഒഴിഞ്ഞു കൊടുക്കണമെന്നുമുള്ള കോടതി വിധി...
08/06/2026

കെഎസ്ആർടിസി യുടെ എരുമേലിയിലെ ബസ് സ്റ്റാൻഡും സ്ഥലവും സ്വകാര്യ വ്യക്തിയുടേതാണെന്നും ഒഴിഞ്ഞു കൊടുക്കണമെന്നുമുള്ള കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ ഹർജിയിൽ എരുമേലി പഞ്ചായത്തിന് എങ്ങനെ കക്ഷി ചേരാൻ സാധിക്കും?. ഏറെ ഗൗരവവും പ്രസക്തവുമാണ് ഈ ചോദ്യം.

നിലവിലുള്ള കേസ് എന്നത് സ്ഥലത്തിന്റെ ഉടമസ്ഥ അവകാശം സംബന്ധിച്ചാണ്. ബസ് സ്റ്റാൻഡ് സ്ഥലം പഞ്ചായത്തിന്റെ സ്വന്തം സ്ഥലമല്ല. അങ്ങനെ എങ്കിൽ എങ്ങനെ ആണ് ഈ കേസിൽ പഞ്ചായത്തിന് കക്ഷി ചേരാൻ നിയമപരമായി സാധിക്കുക. ഇനി കക്ഷി ചേരാൻ പഞ്ചായത്ത്‌ ശ്രമിച്ചാൽ അത് പഞ്ചായത്തിന് തന്നെ കുരുക്കായി മാറില്ലേ?.

അതായത് പഞ്ചായത്തിന് സ്വന്തം അല്ലാത്ത സ്ഥലത്ത് പഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് കെട്ടിടം ഉൾപ്പടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത് പ്രശ്നമാകില്ലേ?.

ഏതൊരു പഞ്ചായത്തിനും പൊതു ഫണ്ട് ഉപയോഗിച്ച് ആസ്തി നിർമിക്കാൻ അനുമതി ഉള്ളത് പഞ്ചായത്തിന് വിട്ടു കിട്ടിയ സ്ഥലത്ത് മാത്രമാണ്. നമ്മുടെ കെഎസ്ആർടിസി സ്റ്റാൻഡ് നിലവിൽ നാളിതുവരെ നമ്മുടെ പഞ്ചായത്തിന് വിട്ടുകിട്ടിയിട്ടില്ല. ഇപ്പോൾ നടക്കുന്ന ഉടമസ്ഥ അവകാശ തർക്കത്തിൽ കക്ഷി ചേർന്നാൽ ഈ ഒരു പ്രശ്നം പഞ്ചായത്ത്‌ നേരിടേണ്ടി വരും. കെട്ടിടം ഉൾപ്പടെ സൗകര്യങ്ങൾക്ക് പഞ്ചായത്ത്‌ ചെലവിട്ട ഫണ്ട് തിരിച്ചു പിടിക്കേണ്ട സ്ഥിതി ആണ് നേരിടേണ്ടി വരിക. നിലവിൽ ഇക്കാര്യം പഞ്ചായത്ത്‌ ഫണ്ട് ഓഡിറ്റിങ്ങിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇക്കഴിഞ്ഞ ശബരിമല സീസണിൽ സ്റ്റാൻഡിൽ പഞ്ചായത്ത്‌ ഫണ്ട് ചെലവിട്ട് വികസന പ്രവർത്തനങ്ങൾ നടത്താൻ ഒരുങ്ങിയപ്പോൾ കഴിഞ്ഞ ഭരണസമിതി നേരിട്ട പ്രധാന പ്രശ്നം കൂടിയായിരുന്നു ഇത്. ഒടുവിൽ ജില്ലാ ഭരണകൂടത്തിന്റെ നിർദേശം വാങ്ങിയാണ് അറ്റകുറ്റപ്പണി നടത്തിയത്. ശബരിമല തീർത്ഥാടന സൗകര്യം മുൻനിർത്തി ആണ് ഇങ്ങനെ പ്രത്യേക അനുമതി മുൻ ഭരണസമിതി നേടിയത്.

ദേവസ്വം ബോർഡിന്റെ സ്ഥലം എന്ന നിലയിൽ ആണ് കെഎസ്ആർടിസി പ്രവർത്തിക്കുന്നത്. ഇതേ ദേവസ്വം ബോർഡിനാകട്ടെ ഇതുവരെ സ്ഥലം തങ്ങളുടെ ആണെന്ന് തെളിയിക്കുന്ന വ്യക്തമായ രേഖ കോടതിയിൽ ഹാജരാക്കാൻ സാധിച്ചിട്ടില്ല. ഈ ഒറ്റ കാരണം കൊണ്ടാണ് പാലാ സബ് കോടതിയിൽ കേസിൽ തോൽക്കേണ്ടി വന്നത്. അതേസമയം സ്ഥലത്തിന്റെ ഉടമസ്ഥൻ സ്വകാര്യ വ്യക്തി ആണെന്ന് പാലാ സബ് കോടതി വിധി നൽകിയത് കെഎസ്ആർടിസി യുടെയും ദേവസ്വം ബോർഡിന്റെയും സ്വകാര്യ വ്യക്തിയുടെയും അവകാശവാദങ്ങളും രേഖകളും പരിശോധിച്ച് നിരവധി തവണ ഹിയറിങ്ങ് നടത്തിയ ശേഷമാണ്.

അതുകൊണ്ട് ഈ വിഷയത്തിൽ കോടതിവിധിക്കെതിരെ കെഎസ്ആർടിസി നൽകിയ അപ്പീൽ ഹർജി വിജയിക്കണമെങ്കിൽ ആദ്യം വ്യക്തമായ രേഖകൾ വീണ്ടെടുക്കാൻ സാധിക്കണം. അത് ഇല്ലാതെ കേസിൽ കക്ഷി ചേർന്നത് കൊണ്ട് സ്ഥലം തിരിച്ചു പിടിക്കാൻ സാധിക്കുമെന്ന് കരുതണ്ട.

സ്ഥലം സ്വന്തം ആണെന്ന് അവകാശപ്പെടുന്ന പരേതനായ അഡ്വ പി ആർ രാജഗോപാലിന്റെ കുടുംബത്തിന്റെ പക്കൽ ഈ സ്ഥലം ബാങ്കിൽ പണയപ്പെടുത്തി വായ്പ വാങ്ങിയതിന്റെ രേഖയും കരം അടച്ച രസീതും പട്ടയവും ഉൾപ്പടെ 25 ഓളം രേഖകൾ ഉണ്ടെന്ന് ഓർക്കണം. ഈ രേഖകൾ മറികടന്നു സ്ഥലം കെഎസ്ആർടിസി ക്ക് കിട്ടണമെങ്കിൽ വ്യക്തമായ രേഖകൾ സമാഹരിച്ചാൽ മാത്രം ആണ് സാധിക്കുക എന്ന് പഞ്ചായത്ത്‌, ദേവസ്വം ബോർഡ്, കെഎസ്ആർടിസി അധികൃതർ എന്നിവരുടെ ശ്രദ്ധയിലേക്ക് അറിയിക്കുന്നു.
(ലേഖകൻ : തോമസ് ജേക്കബ് )

മലയാള സിനിമ താരം സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചന യോഗം നടത്തി. കെ പിസിസി ജനറൽ സെക്രട്ടറി അഡ്വ പി എ സലിം, കോൺഗ്രസ് മണ്ഡ...
07/06/2026

മലയാള സിനിമ താരം സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചന യോഗം നടത്തി. കെ പിസിസി ജനറൽ സെക്രട്ടറി അഡ്വ പി എ സലിം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ,
സാറാമ്മ എബ്രഹാം, പ്രസന്ന അജി , ടിൻസ്, അനസ് ഷുക്കൂർ, ജയൻ ആർ നായർ , ശിവദാസൻ, ലത്തീഫ്, ബാബു, അനിയൻ കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.

07/06/2026

കനകപ്പലത്ത് മഴ തോർന്നപ്പോൾ കാട് തെളിക്കാൻ പറമ്പിൽ ഇറങ്ങിയ വീട്ടുടമയുടെ മുന്നിൽ പെരുമ്പാമ്പ്. വനം വകുപ്പിന്റെ ആർആർടി ടീമിനെ വിവരം അറിയിച്ച് വീട്ടുടമയും പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരും പാമ്പിനെ നിരീക്ഷിച്ച് കാവലിരുന്നു. തുടർന്ന് ആർആർടിസംഘം എത്തി പിടികൂടി. ഇന്ന് സന്ധ്യയ്ക്ക് കനകപ്പലം മേപ്രയിൽ ജോയിയുടെ പറമ്പിലാണ് സംഭവം. മകൻ ബ്ലസനും ഓട്ടോ ഡ്രൈവർമാരും ആണ് കാവലിരുന്നത്. പിടികൂടിയ പാമ്പിനെ പ്ലാച്ചേരി ഫോറസ്റ്റ് സ്നേക്ക് സെല്ലിലേക്ക് മാറ്റി.
(വീഡിയോ & വിവരണം : ബ്ലസൻ മേപ്രായിൽ)

എരുമേലിയിലെ കെഎസ്ആർടിസി യുടെ സ്ഥലം സംബന്ധിച്ച് ഇപ്പോൾ ഒരു വിവാദവുമില്ല. Newserumely വാർത്തകൾ 2026 ജൂൺ 07 ഞായർ.വിവാദം ഉണ്...
07/06/2026

എരുമേലിയിലെ കെഎസ്ആർടിസി യുടെ സ്ഥലം സംബന്ധിച്ച് ഇപ്പോൾ ഒരു വിവാദവുമില്ല.
Newserumely വാർത്തകൾ
2026 ജൂൺ 07 ഞായർ.

വിവാദം ഉണ്ടായത് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കോടതി വിധി വന്നപ്പോഴാണ്. സ്വകാര്യ വ്യക്തിയുടെ ആണ് സ്ഥലം എന്ന് പാലാ സബ് കോടതി വിധി നൽകിയപ്പോൾ അത് വിവാദമായി. ഇത്രയും നാളും പൊതുവക ആണ് എന്ന് നാട്ടുകാർ കരുതിയ ആ സ്ഥലം ഒരു സ്വകാര്യ വ്യക്തിയുടെ ആണെന്ന് കോടതി വിധിച്ചപ്പോൾ
എരുമേലിക്കാർ അമ്പരന്നുപോയി. ആ വിധി വന്ന ശേഷം ഇപ്പോൾ പത്ത് മാസം പിന്നിടുന്നു. ആ വിധിക്കെതിരെ കെഎസ്ആർടിസിഅധികൃതർ അപ്പീൽ ഹർജി നൽകി. ഒപ്പം വിധി നടപ്പിലാക്കാൻ സ്വകാര്യ വ്യക്തിയും ഹർജി നൽകി. ഈ രണ്ട് ഹർജിയിലും ഇതുവരെ ഒരു ഹിയറിങ് പോലും നടന്നിട്ടില്ല. കേസിൽ ഒരു നടപടിയും ആരംഭിച്ചിട്ടില്ല. കക്ഷി ചേരാൻ അപേക്ഷ നൽകുന്നതിന് തടസവുമില്ല. പക്ഷെ, കക്ഷി ചേരണമെങ്കിൽ സ്ഥലം സ്വകാര്യ വ്യക്തിയുടെ അല്ലന്ന് തെളിയിക്കാൻ പര്യാപ്തമായ രേഖകൾ വേണം. അത് ഇല്ലാത്തത് കൊണ്ടാണ് കേസിൽ തോറ്റുപോയത്.

അതേസമയം ഇപ്പോൾ പെട്ടന്ന് വിവാദം എന്ന പ്രയോഗം ഉണ്ടായത് എന്ന് മനസിലാകുന്നില്ല. വിധിക്കെതിരെ നൽകിയ അപ്പീലിൽ പഞ്ചായത്തും ദേവസ്വം ബോർഡും കക്ഷി ചേർന്നില്ല എന്നതാണ് ചിലർ വിവാദമായി ഉന്നയിക്കുന്നത്. വിധി വന്ന ശേഷമായിരുന്നു പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്. അതുകൊണ്ട് മുൻ പഞ്ചായത്ത്‌ ഭരണസമിതിക്ക് കക്ഷി ചേരാൻ നടപടികൾ സ്വീകരിക്കാൻ സാധിക്കുമായിരുന്നില്ല. തുടർന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞു പുതിയ ഭരണസമിതി അധികാരമേറ്റു. ഈ ഭരണസമിതിയുടെ പക്കൽ സ്വകാര്യ വ്യക്തിയുടെ അല്ലന്ന് തെളിയിക്കുന്ന രേഖകൾ ഇല്ല. പിന്നെ എങ്ങനെ കക്ഷി ചേരും. സ്വകാര്യ വ്യക്തി ഇതേ പഞ്ചായത്തിൽ നിന്ന് വിവരാവകാശ പ്രകാരം വാങ്ങിയ രേഖ ഇക്കാര്യത്തിൽ പഞ്ചായത്തിന് എതിരാണ്. അതായത് പഞ്ചായത്തിന്റെ പക്കൽ സ്ഥലം സംബന്ധിച്ച ആധികാരിക രേഖ ഒന്നും ഇല്ല എന്നാണ് പഞ്ചായത്ത്‌ മറുപടി കൊടുത്തത്.

ഇതേ പ്രശ്നം ആണ് ദേവസ്വം ബോർഡും നേരിടുന്നത്. കേസിൽ കക്ഷി ചേരാൻ പറയാൻ എളുപ്പമാണ്. പക്ഷെ, രേഖ വേണ്ടേ എന്ന് ദേവസ്വം ബോർഡ് ചോദിക്കുന്നു. കൂടാതെ നിയമസഭ ഇലക്ഷൻ കഴിഞ്ഞു പുതിയ സർക്കാർ വന്നതോടെ കേസിൽ കക്ഷി ചേരുന്ന കാര്യത്തിൽ ദേവസ്വം ബോർഡ് യോഗം ചേർന്ന് ഉന്നത തലത്തിൽ തീരുമാനിക്കണം. പാട്ട ഭൂമിയായി ദേവസ്വം ബോർഡ് നൽകിയ സ്ഥലത്താണ് കെഎസ്ആർടിസി പ്രവർത്തിക്കുന്നതെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. പക്ഷെ ഇതിന് തെളിവായി ഔദ്യോഗിക രേഖ ഇല്ല. ഉള്ളത് സാദാ വെള്ള പേപ്പറിൽ എഴുതിയ ഒരു കരാർ മാത്രം. ദേവസ്വത്തിന്റെ പേരിൽ ഭൂമിയുടെ കരം ഒരുക്കിയതിന്റെ രേഖയില്ല. കെഎസ്ആർടിസി ആകട്ടെ പാട്ട നികുതി വർഷങ്ങളായി കൊടുത്തിരുന്നില്ല .

അതേസമയം സ്വകാര്യ വ്യക്തിയുടെ പക്കലുള്ളത് ഈ സ്ഥലം അവരുടെ സ്വന്തം ആണെന്ന് തെളിയിക്കുന്ന നിരവധി രേഖകളാണ്. അതെല്ലാം പരിശോധിച്ച് ഉറപ്പാക്കി ആണ് സ്വകാര്യ വ്യക്തിയുടെ സ്ഥലം ആണെന്ന് കോടതി വിധി നൽകിയത്.

ഇത് സംബന്ധിച്ച് നേരത്തെ ന്യൂസ്‌ എരുമേലി പ്രസിദ്ധീകരിച്ച വാർത്ത ആണ് ചുവടെ.

പൊൻകുന്നം ചിറക്കടവ് വൃന്ദാവനിൽ പരേതനായ അഡ്വ പി ആർ രാജഗോപാലിന്റെ ഭാര്യ ഗോപി, മകൻ സുരേഷ് ഉൾപ്പെട്ട കുടുംബത്തിന് എരുമേലി കെഎസ്ആർടിസി സെന്റർ മൂന്ന് മാസത്തിനകം ഒഴിഞ്ഞു കൊടുക്കണമെന്നാണ് പാലാ സബ് കോടതി വിധി നൽകിയത്. ഈ കേസിൽ വിചാരണ വേളയിൽ വ്യക്തമായ രേഖകൾ ഹാജരാക്കാൻ കെഎസ്ആർടിസി അധികൃതർക്ക് കഴിഞ്ഞില്ല. കെഎസ്ആർടിസി യ്ക്ക് സ്ഥലം ദേവസ്വം ബോർഡ് പാട്ടത്തിന് നൽകിയത് സംബന്ധിച്ച വെള്ളക്കടലാസിലുള്ള കരാറായിരുന്നു ആകെയുള്ളത്. ഇതാകട്ടെ രജിസ്ട്രേഷൻ ചെയ്യാത്തതും സ്റ്റാമ്പ്‌ ഡ്യൂട്ടി നടത്താത്തതുമായിരുന്നു. ഈ കരാറിന് നിയമ സാധുത ഇല്ലന്നുള്ളത് കേസിൽ തിരിച്ചടിയായി മാറിയിരുന്നു. ഇതേ കരാർ മുമ്പ് കാഞ്ഞിരപ്പള്ളി കോടതി തള്ളിക്കളഞ്ഞതുമാണ്. കെഎസ്ആർടിസി യും ദേവസ്വം ബോർഡും തമ്മിൽ കാഞ്ഞിരപ്പള്ളി കോടതിയിൽ നടന്ന പഴയ കേസിലാണ് കരാറിന് നിയമ സാധുത ഇല്ലന്ന് അറിയിച്ചത്. സ്ഥലത്ത് എന്തെങ്കിലും നിർമാണ പ്രവർത്തനങ്ങൾ നടത്തണമെങ്കിൽ തങ്ങളുടെ അനുമതി തേടണമെന്ന് കെഎസ്ആർടിസി ക്ക് ദേവസ്വം ബോർഡ് മുമ്പ് കത്ത് നൽകിയതിനെതിരെ ആയിരുന്നു ഈ കേസ്.

ഹർജിക്കാരിൽ രേഖകൾ ഏറെ.

അതേസമയം അഡ്വ. പി ആർ രാജഗോപാലിന്റെ കുടുംബം 25 ഓളം രേഖകൾ പാലാ സബ് കോടതിയിൽ ഹാജരാക്കിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് സ്ഥലം വില കൊടുത്തു വാങ്ങിയതിന്റെ മുൻ ആധാരവും ലാൻഡ് ട്രൈബ്യൂണൽ മുഖേനെ സ്ഥലത്തിന് പട്ടയം നേടിയതും വില്ലേജ് ഓഫീസിൽ കരം അടച്ചതിന്റെ രേഖകളും കേരള ബാങ്ക് മുമ്പ് ജില്ലാ സഹകരണ ബാങ്കായിരുന്നപ്പോൾ എരുമേലി ശാഖയിൽ ഈ സ്ഥലം പണയപ്പെടുത്തി പത്ത് ലക്ഷം രൂപ വായ്പ എടുത്തിരുന്നതും അടക്കം വിവിധ രേഖകൾ കുടുംബം കോടതിയിൽ നൽകിയിരുന്നു.

രസീത് ആകെ രണ്ടെണ്ണം.

അതേസമയം കെഎസ്ആർടിസി അധികൃതരോട് സ്ഥലത്തിന് പാട്ട തുക അടച്ചിരുന്നതിന്റെ തെളിവുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ആവശ്യപ്പെട്ട ശേഷമുള്ള പാട്ടത്തുകയുടെ രണ്ട് രസീതുകൾ ആണ് ഹാജരാക്കാനായത്. അതിന് മുമ്പുള്ള രസീതുകൾ ഇല്ലായിരുന്നു. 1998 നവംബറിലാണ് എരുമേലിയിൽ കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ ഉദ്ഘാടനം ചെയ്ത് ആരംഭിച്ചത്. അതിന് മുമ്പ് 1980 ൽ ഈ സ്ഥലത്ത് ബസുകൾ പാർക്ക്‌ ചെയ്യാൻ കെഎസ്ആർടിസി അധികൃതർക്ക് വാക്കാൽ തന്റെ പിതാവ് സമ്മതം നൽകിയിരുന്നെന്ന് പരേതനായ പി ആർ രാജഗോപാലിന്റെ മകൻ സുരേഷ് പറയുന്നു. ഈ സ്ഥലം തിരിച്ചു കിട്ടാൻ 17 വർഷമായി താൻ നിയമപോരാട്ടം നടത്തി വരികയാണെന്നും സുരേഷ് പറയുന്നു.

സ്ഥലത്തിന്റെ ഫ്ലാഷ് ബാക്ക് ഇങ്ങനെ.

അയ്യപ്പ സേവാ സംഘം ദേശീയ ജനറൽ സെക്രട്ടറിയും എരുമേലി വികസന സമിതി ചെയർമാനുമായിരുന്ന അഡ്വ പി ആർ രാജഗോപാൽ. ഇദ്ദേഹംത്തിന്റെ പിതാവ് പങ്ങപ്പാട്ട് രാമനാഥൻ പിള്ളയുടെ പേരിൽ എരുമേലി ക്ഷേത്രത്തിന്റെ പുറകിൽ 26 ഏക്കർ സ്ഥലവും എരുമേലി ടൗണിൽ നാല് ഏക്കർ 19 സെന്റ്‌ സ്ഥലവും ഉണ്ടായിരുന്നെന്ന് രാജഗോപാലിന്റെ മകൻ സുരേഷ് പറയുന്നു. 4.19 ഏക്കർ സ്ഥലത്ത് നിന്ന് ഒരു ഏക്കർ സ്ഥലം എരുമേലി ടി ബി യ്ക്ക് സൗജന്യമായി കൊടുത്തു. 50 സെന്റ്‌ സ്ഥലം തോംസൺ റബ്ബേഴ്സിന് വിറ്റു. ബാക്കി 2.69 ഏക്കർ സ്ഥലത്തിൽ ഇപ്പോഴത്തെ കെഎസ്ആർടിസി സെന്ററും ഉൾപ്പെടുന്നു. ജില്ലാ സഹകരണ ബാങ്കിൽ സ്ഥലം ഈട് വെച്ച് വായ്പയ്ക്ക് ശ്രമിച്ചപ്പോൾ ഇതിൽ 97 സെന്റ്‌ സ്ഥലത്തിന് പട്ടയം ഇല്ലന്ന് അറിയുകയും ലാൻഡ് ട്രൈബ്യൂണലിലൂടെ പട്ടയം നേടുകയും 1996 വരെ ഈ ഭൂമിയ്ക്ക് കരം അടച്ചിരുന്നെന്നും സുരേഷ് പറയുന്നു. ദേവസ്വം ബോർഡിന്റെ വാദം കൂടി കേട്ട ശേഷം ആണ് 97 സെന്റ്‌ സ്ഥലത്തിന് പട്ടയം കിട്ടിയത്. അതുവരെ 2.14 ഏക്കർ ഭൂമിക്കാണ് കരം സ്വീകരിച്ചിരുന്നത്. ഇതെല്ലാം ഉൾപ്പടെ സ്ഥലം തങ്ങളുടെ ആണെന്ന് തെളിയിക്കുന്ന അസൽ രേഖകൾ എല്ലാം ഉണ്ടെന്നാണ് സുരേഷ് അവകാശപ്പെടുന്നത്.

മുൻ യു.എൻ. നയതന്ത്രജ്ഞനും , കോൺഗ്രസ് നേതാവും , പതിനേഴാം ലോകസഭയിലെ എം.പി.യുമായ ശശി തരൂർ, പൂഞ്ഞാർ എം. എൽ. എ. അഡ്വ. സെബാസ്റ...
07/06/2026

മുൻ യു.എൻ. നയതന്ത്രജ്ഞനും , കോൺഗ്രസ് നേതാവും , പതിനേഴാം ലോകസഭയിലെ എം.പി.യുമായ ശശി തരൂർ, പൂഞ്ഞാർ എം. എൽ. എ. അഡ്വ. സെബാസ്റ്റ്യൻ എം. ജെയെ പ്രകീർത്തിച്ച്, തന്റെ ഫേസ്ബുക് പേജിൽ ഇട്ട പോസ്റ്റ് ചുവടെ .. പൂഞ്ഞാർ എം.എൽ.എയുടെ അഗാധമായ അറിവുകൾ, പാണ്ഡിത്യം, രാഷ്ട്രീയ ആത്മവിശ്വാസം, ആഴത്തിലുള്ള നയ ചിന്തകൾ , നർമ്മബോധം എന്നിവ ഏറെ മികച്ചതാണെന്ന് ശശി തരൂർ തന്റെ പോസ്റ്റിൽ കുറിച്ചു ..

Address

Erumely
Erumely

Alerts

Be the first to know and let us send you an email when Newserumely posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Newserumely:

Share