ഈർക്കിളി മീഡിയ Eerkkili Media

ഈർക്കിളി മീഡിയ Eerkkili Media എല്ലാ വിശേഷങ്ങളും അറിയാൻ ഒരു മലയാളം ?

23/05/2025

ഭൗതിക ശാസ്ത്ര പ്രാക്ടിക്കല്‍ പരീക്ഷക്കിടെ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച അസിസ്റ്റന്റ് പ്രൊഫസറെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിദ്വാറിലെ റൂർക്കിയിലുള്ള കെഎല്‍ഡിഎവി പിജി കോളേജില്‍ എക്‌സ്‌റ്റേണല്‍ എക്‌സാമിനറായി നിയമിതനായ സർക്കാർ കോളേജ് അസി. പ്രൊഫസർ 44കാരനായ അബ്ദുല്‍ സലീം അൻസാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെ പന്ത്രണ്ടോളം ബിരുദ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. അൻസാരിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി.

ഏഴ് വർഷത്തില്‍ താഴെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കേസുകളില്‍ സുപ്രീം കോടതിയുടെ നിർദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട്, വ്യക്തിഗത ബോണ്ടില്‍ ഇയാളെ വിട്ടയക്കാൻ കോടതി പൊലീസിനോട് നിർദ്ദേശിച്ചു. റൂർക്കിക്കടുത്തുള്ള ഗവണ്‍മെന്റ് ഡിഗ്രി കോളേജ് ചുഡിയാലയിലെ ഫാക്കല്‍റ്റി അംഗമായ കുറ്റാരോപിതനായ പ്രൊഫസറിനെതിരെ ബിഎൻഎസ് സെക്ഷൻ 75-2 (ലൈംഗിക പീഡനം) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഡെറാഡൂണിലെ ഡോയിവാല സ്വദേശിയായ അൻസാരി ബിഎസ്‌സി നാലാം സെമസ്റ്റർ വിദ്യാർത്ഥികളെ വൈവ പരീക്ഷയ്ക്കായി അടച്ചിട്ട മുറിയിലേക്ക് വിളിച്ചുവരുത്തിയതായി പൊലീസ് പറഞ്ഞു. അൻസാരി അനുചിതമായി വിദ്യാർഥികളോട് പെരുമാറിയെന്ന് പൊലീസ് പറഞ്ഞു. 12ലേറെ വിദ്യാർഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. അൻസാരി തന്നെ ലൈംഗികമായി പീഡിപ്പിക്കുക മാത്രമല്ല, ഫോണ്‍ നമ്ബർ കൈയില്‍ എഴുതിവെച്ച്‌ രാത്രിയില്‍ തന്നെ വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി ഇരകളിലൊരാള്‍ പറഞ്ഞു.

തുടർന്ന് പെണ്‍കുട്ടികള്‍ കോളേജ് അധികൃതരെ സമീപിക്കുകയും ക്യാമ്ബസില്‍ പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് ഗംഗ്നഹർ പോലീസ് സ്റ്റേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കി. വ്യാഴാഴ്ച കോളേജ് ക്യാമ്ബസില്‍ നിന്ന് ഞങ്ങള്‍ പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് എസ്‌എച്ച്‌ഒ ആർകെ സക്ലാനി പറഞ്ഞു. അൻസാരിക്ക് ചുമതലയുണ്ടായിരുന്ന എല്ലാ പ്രായോഗിക പരീക്ഷകളും കെ‌എല്‍‌ഡി‌എ‌വി കോളേജ് അധികൃതർ റദ്ദാക്കി. പുതിയ തീയതികള്‍ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രിൻസിപ്പല്‍ പ്രൊഫ. എം‌പി സിംഗ് പറഞ്ഞു.

20/05/2025

സ്‍ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരവുമാണ്. എന്നാല്‍ ഭർത്താവിനോട് ഇതേ രീതിയില്‍ 'പുരുഷ ധനം' ചോദിച്ച ഒരു ഭാര്യ ഇപ്പോള്‍ വെട്ടിലായിരിക്കുന്നു. ഭർത്താവില്‍ നിന്ന് ഭാര്യ ഒരു ബിഎംഡബ്ല്യു കാറും അഞ്ച് കോടി രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ട സ്‍ത്രീയും കുടുംബവുമാണ് കുടുങ്ങിയത്.

രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നാണ് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തർക്കത്തിന്റെ ഈ പ്രത്യേക കേസ് പുറത്തുവരുന്നത്. സ്ത്രീധനം ആവശ്യപ്പെട്ടതായി ഭർത്താക്കന്മാർക്കെതിരെ പലപ്പോഴും ആരോപണങ്ങള്‍ ഉയർന്നിട്ടുണ്ട്. എന്നാല്‍ ഇവിടെ സ്ത്രീധനം ആവശ്യപ്പെട്ടതിന് ഭാര്യയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭർത്താവില്‍ നിന്ന് ഭാര്യ ഒരു ബിഎംഡബ്ല്യു കാറും അഞ്ച് കോടി രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ടു. ഈ കേസില്‍, പ്രതിയായ ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ജയ്പൂർ മെട്രോ കോടതി ഉത്തരവിട്ടു എന്നാണ് റിപ്പോർട്ടുകള്‍.

ഭർത്താവിന്റെ പരാതിയില്‍ കോടതി പോലീസിനോട് നടപടിയെടുക്കാൻ നിർദ്ദേശിക്കുകയും അന്വേഷണ റിപ്പോർട്ട് കോടതിയില്‍ ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മർച്ചന്റ് നേവി ഉദ്യഗസ്ഥനാണ് പരാതിക്കരനായ ഭർത്താവ്. കുറ്റാരോപിതയായ ഭാര്യ വ്യോമസേനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥയാണ്. ജയ്പൂരിലെ ജഗത്പുര പ്രദേശത്താണ് ഇരുവരുടെയും സ്വദേശം.

ഒരു സോഷ്യല്‍ പോർട്ടല്‍ വഴിയാണ് ഇരുവരും കണ്ടുമുട്ടിയതും വിവാഹിതരായതും. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇതെന്നാണ് വിവരം. ഭർത്താവ് ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു. കുറ്റാരോപിതയായ ഭാര്യയുടെ ആദ്യ ഭർത്താവ് ഒരു വ്യോമസേന ഉദ്യോഗസ്ഥനായിരുന്നു. 2014 ല്‍ ഒരു വിമാനാപകടത്തില്‍ അദ്ദേഹം മരിച്ചു. 2022 ഫെബ്രുവരി 10 ന് ആണ് പുതിയ ബന്ധത്തിലേക്ക് ഇരുവരും വിവാഹിതരായി കടന്നു വന്നത്. വിവാഹത്തിന് 15 ലക്ഷം രൂപ ചെലവായതായി പരാതിക്കാരൻ പറയുന്നു. അത് അദ്ദേഹം തന്നെ വഹിച്ചു. വിവാഹശേഷം ഭാര്യയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതായി അദ്ദേഹം ആരോപിക്കുന്നു. പിന്നീട്, അദ്ദേഹത്തിന്റെ ഭാര്യക്ക് ചെന്നൈയില്‍ നിയമനം ലഭിച്ചു, അവിടെ നിന്ന് അവള്‍ എല്ലാ ദിവസവും അദ്ദേഹത്തോട് ദേഷ്യപ്പെടാൻ തുടങ്ങി.

പിന്നീട് ഭാര്യയെ ജയ്പൂരിലേക്ക് മാറ്റി. ഇവിടെ വന്നതോടെ അവളുടെ പെരുമാറ്റത്തില്‍ കൂടുതല്‍ മാറ്റം വന്നതായി ആരോപണമുണ്ട്. തന്നെ ഭാര്യ നിരന്തരം പീഡിപ്പിക്കാൻ തുടങ്ങിയതായി പരാതിക്കാരൻ പറയുന്നു. ഭാര്യയുടെ മാതാപിതാക്കളും തന്നെ ഉപദ്രവിക്കാൻ തുടങ്ങി എന്നും പരാതിക്കാരൻ പറയുന്നു. ഇതിനിടെ ഭാര്യ 2023 ജൂണ്‍ 26 ന് ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. കുട്ടിയെ കാണാൻ അദ്ദേഹത്തെ അനുവാദിച്ചില്ല.

17/05/2025

മൂന്നുദിവസം പ്രായമുള്ളപ്പോള്‍ ദമ്ബതിമാർ ഏറ്റെടുത്ത് വളർത്തിയ പെണ്‍കുട്ടി 13-ാം വയസ്സില്‍ വളർത്തമ്മയെ കൊലപ്പെടുത്തി. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് ദാരുണമായ സംഭവം. ഭുവനേശ്വർ സ്വദേശിയും ഗജപതി പരലാഖേമുണ്ഡിയില്‍ താമസക്കാരിയുമായ രാജലക്ഷ്മി കർ(54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജലക്ഷ്മിയുടെ 13 വയസ്സുള്ള വളർത്തുമകള്‍, പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തുക്കളായ ക്ഷേത്ര പൂജാരി ഗണേഷ് റാഥ്(21) ദിനേഷ് സാഹു(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഏപ്രില്‍ 29-ന് നടന്ന കൊലപാതകം കഴിഞ്ഞദിവസമാണ് പുറംലോകമറിഞ്ഞത്. ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന രാജേശ്വരിയുടെ മരണം ഹൃദയാഘാതം കാരണമെന്നാണ് ബന്ധുക്കള്‍ കരുതിയിരുന്നത്. ഇതിനാല്‍ തന്നെ ഏപ്രില്‍ 29-ന് മരിച്ച രാജലക്ഷ്മിയുടെ മൃതദേഹം പിറ്റേദിവസം ഭുവനേശ്വറില്‍ സംസ്കരിക്കുകയുംചെയ്തു. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതിനാല്‍ മരണത്തില്‍ ആർക്കും സംശയവും തോന്നിയിരുന്നില്ല. എന്നാല്‍, മെയ് 14-ാം തീയതി രാജലക്ഷ്മിയുടെ സഹോദരൻ ശിബപ്രസാദ് മിശ്ര 13-കാരിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതോടെയാണ് രാജലക്ഷ്മിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ഇൻസ്റ്റഗ്രാം ചാറ്റ് പരിശോധിച്ചപ്പോള്‍ ആണ്‍സുഹൃത്തുക്കളുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതിന്റെയും ആഭരണങ്ങളും പണവും സ്വന്തമാക്കുന്നത് സംബന്ധിച്ചുള്ള സംഭാഷണങ്ങളും കണ്ടെത്തി. ഇതോടെ സഹോദരൻ പോലീസില്‍ പരാതി നല്‍കുകയും പോലീസ് പ്രതികളെ പിടികൂടുകയുമായിരുന്നു.

അറസ്റ്റിലായ 13 വയസ്സുകാരി എട്ടാംക്ലാസ് വിദ്യാർഥിനിയാണ്. മൂന്നുദിവസം പ്രായമുള്ളപ്പോള്‍ റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ രാജലക്ഷ്മിയും ഭർത്താവും ഏറ്റെടുത്ത് വളർത്തുകയായിരുന്നു. മക്കളില്ലാത്ത ദമ്ബതിമാർ സ്വന്തം മകളായാണ് പെണ്‍കുട്ടിയെ വളർത്തിയിരുന്നത്. ഒരുവർഷം മുമ്ബ് രാജലക്ഷ്മിയുടെ ഭർത്താവ് മരിച്ചു. ഇതിനുശേഷം രാജലക്ഷ്മിയും വളർത്തുമകളും മാത്രമായിരുന്നു വീട്ടില്‍ താമസം.

കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനിയായ പെണ്‍കുട്ടിയുടെ സൗകര്യാർഥമാണ് രാജലക്ഷ്മി സ്വന്തം നാടായ ഭുവനേശ്വറില്‍നിന്ന് പറലേഖെമുണ്ഡിയിലേക്ക് താമസം മാറിയിരുന്നത്. ഇവിടെ വാടകവീട്ടിലായിരുന്നു താമസം. അടുത്തിടെ പെണ്‍കുട്ടിയും കൂട്ടുപ്രതികളായ യുവാക്കളുമായുള്ള ബന്ധം രാജലക്ഷ്മി അറിയുകയും ഇതിനെ എതിർക്കുകയുംചെയ്തിരുന്നു. രണ്ട് യുവാക്കളുമായി പെണ്‍കുട്ടി അടുപ്പം പുലർത്തുന്നതില്‍ ശാസിക്കുകയുംചെയ്തു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തർക്കങ്ങളും പതിവായിരുന്നു.

പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തുക്കളുമായുള്ള ബന്ധത്തെ എതിർത്തതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്.

21/03/2025

പെരിന്തല്‍മണ്ണയില്‍ സ്കൂള്‍ വിദ്യാർഥികള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്ന് കുട്ടികള്‍ക്ക് കുത്തേറ്റു.

31/03/2024




D6MIG)G)ONIo!! Bigg Boss Malayalam
season 6 live

സിനിമ ലോകത്തെ ഏറ്റവും പുതിയ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫോളോ ചെയ്തു കൂടെ കൂടിക്കോ..                                    ...
09/12/2023

സിനിമ ലോകത്തെ ഏറ്റവും പുതിയ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫോളോ ചെയ്തു കൂടെ കൂടിക്കോ..









മൂവി ചോദിക്കുന്ന ഗ്രൂപ്പ്‌ ഇപ്പൊ ഓപ്പൺ ആണ് തിയേറ്റർ പ്രിന്റ് കിട്ടില്ല .Movie Requesting Group is now open join linkhttp...
02/12/2023

മൂവി ചോദിക്കുന്ന ഗ്രൂപ്പ്‌ ഇപ്പൊ ഓപ്പൺ ആണ് തിയേറ്റർ പ്രിന്റ് കിട്ടില്ല .

Movie Requesting Group is now open join link

https://t.me/+4o1qIO1xo_M2ZTRl
https://t.me/+4o1qIO1xo_M2ZTRl
https://t.me/+4o1qIO1xo_M2ZTRl
https://t.me/+4o1qIO1xo_M2ZTRl

സിനിമ ലോകത്തെ ഏറ്റവും പുതിയ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫോളോ ചെയ്തു കൂടെ കൂടിക്കോ..









Address

Cochin
Fort Cochin

Alerts

Be the first to know and let us send you an email when ഈർക്കിളി മീഡിയ Eerkkili Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ഈർക്കിളി മീഡിയ Eerkkili Media:

Share