ഈർക്കിളി മീഡിയ Eerkkili Media

ഈർക്കിളി മീഡിയ Eerkkili Media എല്ലാ വിശേഷങ്ങളും അറിയാൻ ഒരു മലയാളം ?

04/09/2025

സ്‌കൂള്‍ കാലം മുതല്‍ വേര്‍പിരിയാതെ നിന്ന സൗഹൃദം. സന്തോഷത്തിലും ദുഃഖത്തിലും ഒന്നിച്ച്‌ നിന്നവരായിരുന്നു നബീലും അഭിജിത്തും.ഇപ്പോള്‍ മരണത്തിലും ഒന്നിച്ച്‌ തട്ടിയെടുത്തിരിക്കുകയാണ് ഈ സൗഹൃദം. ഇപ്പോള്‍ മരണത്തിലും അവര്‍ വേര്‍പിരിയാതെ പോയിരിക്കുന്നു എന്നതാണ് എല്ലാവരെയും ഏറ്റവും വേദനിപ്പിക്കുന്നത്. ഒരുമിച്ച്‌ എടുത്ത അവസാനത്തെ ചിത്രങ്ങളാണ് ഇന്ന് കൂട്ടുകാര്‍ കണ്ണീരോടെ നോക്കിക്കൊണ്ടിരിക്കുന്നത്. സ്‌കൂളിലെ അധ്യാപകരും സഹപാഠികളും അവരുടെ സൗഹൃദം ഓര്‍മ്മിച്ച്‌ കണ്ണീര്‍ പൊഴിക്കുന്നു. ഒരുമിച്ച്‌ തുടങ്ങിയത് പോലെ, ജീവിതത്തിന്റെ അവസാനയാത്രയിലും ഒരുമിച്ചാണ് അവര്‍ പോയത് എന്നതാണ് എല്ലാവര്‍ക്കും മനസ്സിലാകുമ്ബോള്‍ ഹൃദയം തകര്‍ന്നുപോകുന്നത്.

എല്‍കെജിയിലെ ആദ്യ ദിനം മുതല്‍ ഒരേ ബെഞ്ചില്‍ ഇരുന്നു പഠിച്ചിരുന്ന വേര്‍പിരിയാത്ത കൂട്ടുകാര്‍ ആയിരുന്നു അഭിജിത്തും നബീലും. സ്‌കൂളിലെ പ്രാര്‍ത്ഥന മുതല്‍ ക്ലാസ് അവസാനിക്കുവോളം ഒരുമിച്ചാണ് ഇവരുടെ ദിവസങ്ങള്‍ കഴിഞ്ഞിരുന്നത്. ഓരോ പരീക്ഷക്കും ഒരുമിച്ച്‌ പഠിച്ചും ഓരോ ആഘോഷത്തിനും ഒരുമിച്ച്‌ തയ്യാറായും ഇരുവരും വളര്‍ന്നു. അധ്യാപകരുടെ കണ്ണില്‍ ഇവര്‍ സൗഹൃദത്തിന്റെ സജീവ മാതൃകയായിരുന്നു. ഇപ്പോള്‍ ഇരുവരും തോന്നയ്ക്കല്‍ ബ്ലൂ മൗണ്ട് പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ 27-ാം തീയതി സ്‌കൂളില്‍ നടന്ന ഓണാഘോഷത്തില്‍, ഒരേപോലുള്ള നീല ഷര്‍ട്ടും കരയുള്ള മുണ്ടും ധരിച്ച്‌, മുഖത്ത് നിറഞ്ഞ സന്തോഷത്തോടെ കൂട്ടുകാരോടൊപ്പം ഇരുവരും ആഘോഷിച്ചു. അന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ അവരുടെ ചിരിയുണര്‍ത്തുന്ന ചിത്രം ഇന്ന് അധ്യാപകരുടെയും സഹപാഠികളുടെയും കണ്ണീര്‍ തുള്ളികളോടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കപ്പെടുന്നു.

ജീവിതത്തിലുടനീളം സൗഹൃദത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിക്കൊടുത്ത ഇവര്‍, മരണത്തിലും വേര്‍പിരിയാതെ ഒരുമിച്ച്‌ പോയെന്നതാണ് എല്ലാവരെയും ഏറ്റവും അധികം സ്പര്‍ശിക്കുന്നത്. 'ഇത്ര മനോഹരമായൊരു സൗഹൃദം നാം കണ്ടിട്ടില്ല,' എന്ന് അധ്യാപകരും സുഹൃത്തുക്കളും പറയുന്നു. അവരുടെ അഭാവം ഓരോ ബെഞ്ചിലും, ഓരോ ക്ലാസ്റൂമിലും, ഓരോ ആഘോഷത്തിലും ഇപ്പോള്‍ ഒരു ശൂന്യതയായി മാറിയിരിക്കുകയാണ്. നബീല്‍ സ്‌കൂളിലെ മികച്ച കായികതാരങ്ങളില്‍ ഒരാളായിരുന്നു. സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ ആയതിനാല്‍ എല്ലാ മത്സരങ്ങളിലും, കളികളിലും, സ്‌കൂളിനെ പ്രതിനിധീകരിച്ച്‌ മുന്നില്‍ നിന്നു നേതൃത്വം കൊടുത്തു. അധ്യാപകരും സുഹൃത്തുക്കളും നബീലിനെ ഒരു മാതൃകയായാണ് കാണുന്നത്. ഓണപ്പരീക്ഷകളും ഓണാഘോഷങ്ങളും കഴിഞ്ഞതോടെ സ്‌കൂള്‍ അവധിയായപ്പോള്‍, മനസ്സിലെ സന്തോഷം പങ്കിടാനായി കൂട്ടുകാരായ അഞ്ചംഗ സംഘം ഒരുമിച്ച്‌ ബീച്ച്‌ കാണാന്‍ പോകാന്‍ തീരുമാനിച്ചു.

ഞായറാഴ്ച രാവിലെ എല്ലാവരും സൈക്കിളുകളിലേറി യാത്രയായി. കടപ്പുറത്ത് എത്തിയപ്പോള്‍ കടലില്‍ ഇറങ്ങി കളിക്കാനും, വെള്ളത്തില്‍ ചാടിയും ആസ്വദിക്കാനുമായിരുന്നു അവരുടെ ആഗ്രഹം. എന്നാല്‍ ആരും പ്രതീക്ഷിച്ചില്ലാത്ത വിധം ആ സന്തോഷ നിമിഷം തന്നെ ദുരന്തമായി മാറി. കടലില്‍ ഇറങ്ങിയപ്പോള്‍ ശക്തമായ തിരയില്‍പ്പെട്ടു. ഇവരില്‍ ചിലരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, എന്നാല്‍ അഭിജിത്തിനെയും നബീലിനെയും രക്ഷിക്കാനായില്ല. നബീലിന്റെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന പിതാവ് ഷാനവാസ് നാട്ടില്‍ എത്തിയ സമയമായിരുന്നു. മകന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ കുടുംബം മുഴുവനും തകര്‍ന്നു പോയി. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ നജീം, നബീലിന്റെ ഇളയ സഹോദരന്‍.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അഭിജിത്തിന്റെ മൃതദേഹം അദ്ദേഹത്തിന്റെ വീട്ടിനടുത്തുള്ള ശ്മശാനത്തില്‍ സംസ്‌കരിച്ചു. സ്‌കൂള്‍ സുഹൃത്തുക്കള്‍, അധ്യാപകര്‍, നാട്ടുകാര്‍, എല്ലാവരും കണ്ണീരോടെ അവസാന യാത്രയില്‍ പങ്കെടുത്തു. ഇരുവരുടെയും കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ വന്‍ ജനാവലി എത്തിയപ്പോള്‍, സ്‌കൂള്‍ പരിസരവും ഗ്രാമവും മുഴുവന്‍ ദുഃഖത്തലായിരുന്നു. എന്നാല്‍ നബീലിന്റെ മൃതദേഹം ലഭിച്ചത് ഇന്നാണ്. വലിയവേളി ഭാഗത്തു നിന്നു മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളുടെ വലയില്‍ മൃതദേഹം കുടുങ്ങുകയായിരുന്നു. പെരുങ്ങുഴി മുസ്ലിം ജമാ അത്തില്‍ കബറടക്കി. നബീലിനോടൊപ്പം കടലില്‍പ്പെട്ട സഹപാഠി അഭിജിത്തിന്റെ (16) മൃതദേഹം തിങ്കളാഴ്ച ലഭിച്ചിരുന്നു. തോന്നയ്ക്കല്‍ ബ്ലൂ മൗണ്ട് പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് നബീലും അഭിജിത്തും. ഞായറാഴ്ച വൈകിട്ടാണ് അഞ്ചു വിദ്യാര്‍ഥികളുടെ സംഘം കടലില്‍ ഇറങ്ങിയത്. മൂന്നുപേരെ നാട്ടുകാരും മത്സ്യ തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു.

ബംഗളൂരു: ചെരുപ്പിനുള്ളില്‍ കിടന്ന പാമ്ബിന്റെ കടിയേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.ബംഗളൂരുവിലെ...
03/09/2025

ബംഗളൂരു: ചെരുപ്പിനുള്ളില്‍ കിടന്ന പാമ്ബിന്റെ കടിയേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.ബംഗളൂരുവിലെ ബന്നാർഘട്ടയില്‍ കഴിഞ്ഞ വെള്ളിയാഴ്ച സംഭവം നടന്നത്. ടാറ്റ കണ്‍സള്‍ട്ടൻസി സർവീസിലെ ജീവനക്കാരനായ മഞ്ജുപ്രകാശ് (41) ആണ് മരിച്ചത്. ക്ലോഗ് മോഡല്‍ ചെരുപ്പാണ് മഞ്ജു ഉപയോഗിച്ചിരുന്നത്. അണലിക്കുഞ്ഞാണ് ഈ ചെരിപ്പുനുള്ളില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ ബന്നാർഘട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം പാമ്ബുകടിയേറ്റത് തന്നെയാണോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

സംഭവത്തില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടില്ല. ഉച്ചയ്ക്ക് 12.45ഓടെയാണ് ബന്നാർഘട്ട കംഗനാഥ ലേട്ടിലെ വീട്ടില്‍ നിന്ന് കരിമ്ബിൻ ജ്യൂസ് വാങ്ങാനാണ് മഞ്ജുപ്രകാശ് ചെരിപ്പിട്ട് പുറത്തുപോയത്. ചെരുപ്പ് വീടിന് പുറത്തുകിടക്കുകയായിരുന്നു. ഏറെസമയം ചെരിപ്പിട്ട് നടന്നിട്ടും കടിയേറ്റിട്ടും ഇക്കാര്യം മഞ്ജുപ്രകാശ് അറിഞ്ഞിരുന്നില്ല. അമ്മയ്ക്ക് വാങ്ങിയ ജ്യൂസ് സഹോദരന്റെ ഭാര്യയെ ഏല്‍പ്പിച്ചശേഷം ഉറങ്ങാൻ കിടന്ന മഞ്ജു പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

പുറത്ത് അഴിച്ചിട്ടിരിക്കുന്ന ചെരിപ്പിനുള്ളില്‍ പാമ്ബ് ചത്തുക്കിടക്കുന്നത് വീട്ടില്‍ ജോലിക്കെത്തിയ ഒരാളാണ് കണ്ടത്. പിന്നാലെ മഞ്ജുവിന്റെ റൂമിലെത്തിയമ്ബോള്‍ മൂക്കില്‍ നിന്ന് ചേരയും വായില്‍ നിന്ന് നുരയും വരുന്നുണ്ടായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. 2016ല്‍ ബസ് അപകടത്തില്‍ പരിക്കേറ്റതിനെ തുടർന്ന് മഞ്ജുപ്രകാശിന്റെ കാലില്‍ ശസ്ത്രക്രിയ ചെയ്തിരുന്നു. ഇതിനുശേഷം ഈ കാലില്‍ സ്‌പർശനശേഷി കുറഞ്ഞു. ഈ കാലിലാണ് പാമ്ബ് കയറിയ ചെരിപ്പ് ധരിച്ചത്. ഇതാവാം അണലിയുടെ കടിയേറ്റിട്ടും അറിയാതെ പോയതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. മഞ്ജുവിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

02/09/2025

കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടി യുവാവിന് അയച്ച സന്ദേശം പോലീസ് കണ്ടെടുത്തു.തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ണാടിക്കല്‍ സ്വദേശിയും ജിം ട്രെയിനറുമായ ബഷീറുദ്ദീനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാണ് പോലീസിന്റെ നീക്കം.മംഗലാപുരത്ത് ഫിസിയോതെറാപ്പി പഠിക്കുകയായിരുന്ന ആയിഷ റിഷയെ കഴിഞ്ഞ ദിവസമാണ് ആണ്‍ സുഹൃത്തിൻ്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആണ്‍ സുഹൃത്ത് ബഷീറുദ്ദിനെതിരെ നിർണ്ണായക മായ തെളിവാണ് പൊലിസിന് ലഭിച്ചത്.തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി താൻ ആയിരിക്കും എന്നാണ് ആയിഷ റഷ ബഷിറുദിന് അയച്ച സന്ദേശം പൊലിസിന് ലഭിച്ചു. സംഭവം കൊലപാതകം ആണെന്ന് നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. യുവാവ് പോലീസ് കസ്റ്റഡിയിലാണ്.

02/09/2025

മുംബെെ: മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഓടയില്‍ തള്ളിയ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.ഭക്തി ജിതേന്ദ്ര മയേക്കറാണ് (26) കൊല്ലപ്പെട്ട സംഭവത്തില്‍ ദൂർവാസ് ദർശൻ പാട്ടീല്‍ എന്നയാളാണ് അറസ്റ്റിലായത്.

ഓഗസ്റ്റ് 17 മുതല്‍ ഇവരെ കാണാതായിരുന്നു. സുഹൃത്തിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഭക്തി പിന്നീട് തിരികെ വന്നില്ല. തുടർന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഖണ്ടാലയ്ക്ക് സമീപം യുവതിയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. യുവതിയ്ക്ക് അവസാനമായി വന്ന ഫോണ്‍കോളുകള്‍ ദൂർവാസ് ദർശൻ പാട്ടീലിന്റേതായിരുന്നു. ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തില്‍ ദൂർവാസ് ദർശൻ കുറ്റം നിഷേധിച്ചു. പിന്നീട് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോള്‍ താൻ ഭക്തിയെ കൊലപ്പെടുത്തിയെന്ന് പോലീസിനോട് വെളിപ്പെടുത്തി. മറ്റൊരു സ്ത്രീയുമായുള്ള തന്റെ വിവാഹത്തെച്ചൊല്ലി ഇരുവരും തമ്മില്‍ പതിവായി വഴക്കിട്ടിരുന്നതായും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. മൃതദേഹം അംബ ഘട്ടില്‍ ഉപേക്ഷിച്ചുവെന്ന് പറയുകയും ചെയ്തു. പോലീസ് നടത്തിയ തിരച്ചിലില്‍ അംബ ഘട്ടില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ദുർവാസ് ദർശന്റെ സഹായികളായ വിശ്വാസ് വിജയ് പവാർ, സുശാന്ത് ശാന്താറാം നരാല്‍ക്കർ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

01/09/2025

പത്തനംതിട്ട: നിരണത്തുനിന്ന് രണ്ടുമക്കള്‍ക്കൊപ്പം കാണാതായ യുവതിയുടെ ഭർത്താവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കാണാതായ നിരണം സ്വദേശിനി റീന(40)യുടെ ഭർത്താവ് കവിയൂർ ഞാലിക്കണ്ടം മാറമല വീട്ടില്‍ അനീഷ് മാത്യു(41)വിനെയാണ് ഞാലിക്കണ്ടത്തെ കുടുംബവീട്ടില്‍ ഞായറാഴ്ച വൈകിട്ട് നാലരയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.റീനയെയും രണ്ടുമക്കളെയും കാണാതായി രണ്ടാഴ്ച തികയുന്നതിനിടെയാണ് അനീഷിന്റെ മരണം.

ഓഗസ്റ്റ് 17 മുതലാണ് റീനയെയും മക്കളായ അക്ഷര(8), അല്‍ക്ക എന്നിവരെയും കാണാതായത്. റീനയുടെ കുടുംബത്തിന്റെ പരാതിയിലാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്. അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി പ്രത്യേകസംഘത്തെയും നിയോഗിച്ചിരുന്നു. ഇതിനിടെ റീന മക്കള്‍ക്കൊപ്പം ബസില്‍ യാത്രചെയ്യുന്നതിന്റെയും റോഡിലൂടെ നടന്നുപോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടിട്ടും മൂവരെയും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് അനീഷിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

റീനയുടെയും മക്കളുടെയും തിരോധാനത്തില്‍ അനീഷിനെ പോലീസ് ചോദ്യം ചെയ്യലിനായി ദിവസവും വിളിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പോലീസില്‍നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

അനീഷും റീനയും തമ്മില്‍ നേരത്തേ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. ഇത് ബന്ധുക്കള്‍ ഇടപെട്ട് പരിഹരിച്ചിരുന്നതായാണ് പറയുന്നത്. ദമ്ബതിമാരും മക്കളും ആലുംതുരുത്തി ചന്തയ്ക്ക് സമീപത്തെ വാടകവീട്ടിലാണ് താമസിച്ചുവന്നിരുന്നത്. അതേസമയം, റീനയെ കാണാതായിട്ടും രണ്ടുദിവസം കഴിഞ്ഞാണ് അനീഷ് തങ്ങളെ വിവരമറിയിച്ചതെന്ന് റീനയുടെ കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് റീനയുടെ സഹോദരനാണ് തിരോധാനത്തില്‍ പുളിക്കീഴ് പോലീസില്‍ പരാതി നല്‍കിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

31/08/2025

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച നടനും തമിഴക വെട്രി കഴകം (ടി വി കെ) നേതാവുമായ വിജയ്‌യുടെ മുഖത്തടിക്കാൻ ആഗ്രഹമുണ്ടെന്ന് നടൻ രഞ്ജിത്ത്.വിനായക ചതുർത്ഥി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം വിജയ്‌യെ രൂക്ഷമായി വിമർശിച്ചത്.

നരേന്ദ്ര മോദി മുസ്ലീം ജനതയെ വഞ്ചിച്ചെന്നാണ് വിജയ് പറയുന്നത്. 2016 ഏപ്രില്‍ 16ന് കോയമ്ബത്തൂരില്‍ മോദിയെ കാണാൻ പൂച്ചക്കുട്ടിയെപ്പോലെ വിജയ് കൈകൂപ്പി ഇരുന്നു. അത് മറന്ന വിജയ് ഇപ്പോള്‍ ശകാര ഭാഷയിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

മുഖ്യമന്ത്രിയെ അങ്കിള്‍ എന്ന് അഭിസംബോധന ചെയ്യുന്ന വിജയ് പ്രധാനമന്ത്രിയെ മിസ്റ്റർ എന്നാണ് വിളിക്കുന്നത്. ഇതാണോ വിജയ്‌യുടെ രാഷ്ട്രീയ സംസ്‌കാരം. നേരില്‍ കാണുമ്ബോള്‍ മുഖത്തടിക്കാൻ ആഗ്രഹമുണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി.

അഭിനയംവിട്ടിട്ടാണ് തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മധുര ഈസ്റ്റില്‍ നിന്ന് മത്സരിക്കുമെന്നും അദ്ദേഹം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പ്രത്യയശാസ്ത്ര ശത്രു ബി ജെ പിയാണെന്നും രാഷ്ട്രീയ ശത്രു ഡി എം കെയാണെന്നും മധുരയില്‍ നടന്ന ടി വി കെയുടെ രണ്ടാമത് സംസ്ഥാന സമ്മേളനത്തില്‍ വിജയ് വ്യക്തമാക്കിയിരുന്നു. കൂടാതെ പ്രധാനമന്ത്രിയേയും മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും രൂക്ഷമായ ഭാഷയില്‍ വിമർശിക്കുകയും ചെയ്‌തിരുന്നു.

തൃശ്ശൂർ നഗരത്തില്‍ ആംബുലൻസിന് വഴിയൊരുക്കാൻ പോലീസുകാരി ഓടിയതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ഏറെ പ്രശംസ പിടിച്ചുപറ...
30/08/2025

തൃശ്ശൂർ നഗരത്തില്‍ ആംബുലൻസിന് വഴിയൊരുക്കാൻ പോലീസുകാരി ഓടിയതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.എന്നാല്‍ ആംബുലൻസില്‍ രോഗി ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുകയാണിപ്പോള്‍. ഡ്രൈവറെയും ആംബുലൻസും എംവിഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദൃശ്യങ്ങളില്‍ നിന്നും വലതുവശത്തുനിന്നാണ് വീഡിയോ പകർത്തിയതെന്ന് മനസ്സിലായി. വലതുവശത്തുനിന്നും ദൃശ്യങ്ങള്‍ പകർത്തണമെങ്കില്‍ അത് ഡ്രൈവർക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന അനുമാനത്തിലാണ്, ഡ്രൈവർ വീഡിയോ ചിത്രീകരിച്ചത് സംബന്ധിച്ച്‌ അന്വേഷണം നടത്തിയതെന്ന് എംവിഡി ഉദ്യോഗസ്ഥൻ ബിജു പിവി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആംബുലൻസില്‍ രോഗിയില്ലെന്നുള്ള വിശ്വസനീയമായ വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഉപയോഗിച്ച്‌ വീഡിയോ ചിത്രീകരിച്ചതിനാണ് ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

സൈറണ്‍ ഇട്ടിട്ടുണ്ടായിരുന്നില്ലെന്നും രോഗിയില്ലെന്ന് പറയാൻ സാവകാശം ലഭിച്ചില്ലെന്നും ആംബുലൻസ് ഡ്രൈവർ ഫൈസല്‍ പറഞ്ഞു. ഒറിജിനല്‍ വീഡിയോ തന്റെ പക്കലുണ്ടെന്നും ഫൈസല്‍ അവകാശപ്പെടുന്നു. ആരാണ് ഇത്തരത്തില്‍ വഴിയൊരുക്കിയതെന്നു പോലും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ വലിയരീതിയില്‍ സാമൂഹികമാധ്യമങ്ങളില്‍ ഷെയർ ചെയ്യപ്പെടുകയായിരുന്നു. മൂന്നാമത്തെ ദിവസമാണ് ആരാണ് പോലീസുകാരിയെന്ന് വാർത്തകളിലൂടെ അറിയുന്നത്. ആംബുലൻസില്‍ രോഗിയുണ്ടായിരുന്നുവെന്നും മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും വെളിപ്പെടുത്തല്‍ വന്നതും അപ്പോഴായിരുന്നു. അപ്പോള്‍ എന്ത് പറയണമായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും ഫൈസല്‍ പറയുന്നു.

തൃശ്ശൂർ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. അപർണ ലവകുമാറാണ് ഗതാഗതക്കുരുക്കിനിടെ ആംബുലൻസിന് മുന്നില്‍ ഓടി വഴിയൊരുക്കിയത്. രോഗി അത്യാസന്ന നിലയിലാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇടപ്പെടലെന്നായിരുന്നു റിപ്പോർട്ടുകള്‍. കേരള പോലീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലടക്കം ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നു.

ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് തിരിച്ചറിഞ്ഞതോടെ ആംബുലൻസിന് പിന്നില്‍നിന്ന് ഓടിവന്ന് മുന്നിലുള്ള വാഹനങ്ങളിലെ ഡ്രൈവർമാരോട് വാഹനം ഒതുക്കാൻ അപർണ ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഏറെ ദൂരം ഓടി മറ്റു വാഹനങ്ങളെ റോഡിന്റെ വശങ്ങളിലേക്ക് ഒതുക്കുകയും ആംബുലൻസിന് സുഗമമായി പോകാൻ വഴിയൊരുക്കുകയും ചെയ്ത ശേഷമാണ് അവർ പിന്മാറിയത്.

30/08/2025

കോഴിക്കോട്: കുറ്റ്യാടിയില്‍ ക്യാന്‍സര്‍ ബാധിതയായ വീട്ടമ്മ മരിച്ച സംഭവത്തില്‍ ഇവരെ ചികിത്സിച്ച അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിനെതിരേ ഗുരുതര പരാതിയുമായി കുടുംബം.അടുക്കത്ത് സ്വദേശിയായ ഹാജിറയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആവശ്യമായ ചികിത്സ ലഭിക്കാതെ ഹാജറയെ മരണത്തിലേക്ക് നയിച്ചത് കുറ്റ്യാടി കെഎംസി ആശുപത്രിക്ക് മുന്‍പില്‍ പ്രവര്‍ത്തിക്കുന്ന അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. യുവതിക്ക് സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും കുടുംബത്തെ അറിയിക്കാതെ അക്യുപങ്ചര്‍ ചികിത്സ തുടരുകയായിരുന്നുവെന്ന് പരാതി ഉയര്‍ന്നിട്ടുള്ളത്. ഒരു ദിവസം വെറും 300 മില്ലി ലിറ്റർ വെള്ളവും നാല് ഈത്തപ്പഴവും മാത്രം കഴിക്കാനാണ് ഹാജറയോട് അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രത്തിലുള്ളവ‍ർ നിര്‍ദേശിച്ചത്. കഴിഞ്ഞ ഒരു മാസമായി യുവതി ഇത് മാത്രമാണ് കഴിച്ചിരുന്നത്. പിന്നീട് ആരോഗ്യം വഷളായതോടെ സംശയം തോന്നിയ ബന്ധുക്കള്‍ ഇവരെ കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളില്‍ എത്തിച്ച്‌ ചികിത്സ നല്‍കിയെങ്കിലും ഏറെ വൈകിയിരുന്നു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. കാന്‍സറാണ് എന്ന് തിരിച്ചറിഞ്ഞിട്ടും ആധുനിക ചികിത്സാ രീതിയിലേക്ക് മാറാന്‍ ഈ ചികിത്സാകേന്ദ്രത്തില്‍ ഉണ്ടായിരുന്നവര്‍ ഹാജറയോട് നിര്‍ദേശിച്ചില്ല. തിരൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് അക്യുപങ്ചറിസ്റ്റുകള്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

ഇവര്‍ യുവതിക്ക് അയച്ച ഫോണ്‍ സന്ദേശങ്ങളിലെല്ലാം ആധുനിക ചികിത്സാ രീതിയെ മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെടുന്നുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ വടകര എംപി ഷാഫി പറമ്ബിലിന് പരാതി നനല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുവാനുമുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

മോഹന്‍ലാലും മാളവിക മോഹനനും കേന്ദ്ര കഥാപാത്രങ്ങളായ ഹൃദയപൂര്‍വം ആഘോഷിക്കപ്പെടുന്നതിന് ഒപ്പം തന്നെ വിമര്‍ശനങ്ങളും ഏറ്റുവാങ്...
29/08/2025

മോഹന്‍ലാലും മാളവിക മോഹനനും കേന്ദ്ര കഥാപാത്രങ്ങളായ ഹൃദയപൂര്‍വം ആഘോഷിക്കപ്പെടുന്നതിന് ഒപ്പം തന്നെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.അതിന് കാരണം 32 വയസുള്ള മാളവിക 65 വയസുള്ള മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കുന്നു എന്നതായിരുന്നു. ഇരുവരും തമ്മില്‍ 33 വയസിന്റെ വ്യത്യാസമുണ്ട് എന്നത് സമൂഹമാധ്യമത്തില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ഇപ്പോഴിതാ നടി മാളവിക മോഹനന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. പ്രമോഷനിടെ നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

"അത്തരമൊരു കമന്റിന് ഞാന്‍ മറുപടി നല്‍കിയിരുന്നു. ഒരു സിനിമയുടെ കഥയോ തിരക്കഥയോ അറിയാതെ അഭിപ്രായങ്ങള്‍ പറയുന്നത് ശരിയല്ല. ആദ്യം സിനിമ റിലീസ് ചെയ്യട്ടെ. കണ്ടതിന് ശേഷം വിം അസാധാരണമാണെന്ന് തോന്നുന്നുവെങ്കില്‍ നിങ്ങള്‍ അഭിപ്രായം പങ്കുവെക്കുക. അത് ന്യായമാണ്. എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ അവകാശമുണ്ട്. പക്ഷെ യാതൊരു അറിവുമില്ലാതെ ഭിപ്രായം പറയുന്നത് ശരിയല്ല", മാളവിക പ്രതികരിച്ചു.

സാധാരണ പ്രണയ കഥ എന്ന വിഭാഗത്തില്‍ അല്ല ഹൃദയപൂര്‍വം എന്ന ചിത്രം വരുന്നതെന്നും താരം വ്യക്തമാക്കി. "ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടത്തില്‍ രണ്ട് അപരിചിതര്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടുമ്ബോഴാണ് കഥ ആരംഭിക്കുന്നത്. അവിടെ ഉണ്ടാകുന്നത് നിങ്ങളുടെ പതിവ് പ്രണയ കഥയല്ല", എന്നും മാളവിക കൂട്ടിച്ചേര്‍ത്തു.അതേസമയം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂര്‍വം ആഗസ്റ്റ് 28ന് തിയേറ്ററിലെത്തി. മികച്ച അഭിപ്രായമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. പൂനയുടെ പശ്ചാത്തലത്തില്‍ സന്ധീപ് ബാലകൃഷ്ണന്‍ എന്ന വ്യക്തിയെ കേന്ദ്രീകരിച്ചുകൊണ്ടാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. മാളവിക മോഹനനാണ് ചിത്രത്തിലെ നായിക. സംഗീത, സംഗീത് പ്രതാപ്, ലാലു അലക്‌സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ചിത്രത്തിലുണ്ട്. അഖില്‍ സത്യന്റെ കഥക്ക് ടി.പി. സോനുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്. 2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മിച്ചത്.

കണ്ണൂർ: കല്ലാളത്തില്‍ പ്രേമരാജനും ഭാര്യ ശ്രീലേഖയും പൊള്ളലേറ്റ് മരിച്ചെന്ന വാർത്തയുടെ ഞെട്ടലിലാണ് ബന്ധുക്കളെപ്പോലെ അയല്‍വ...
29/08/2025

കണ്ണൂർ: കല്ലാളത്തില്‍ പ്രേമരാജനും ഭാര്യ ശ്രീലേഖയും പൊള്ളലേറ്റ് മരിച്ചെന്ന വാർത്തയുടെ ഞെട്ടലിലാണ് ബന്ധുക്കളെപ്പോലെ അയല്‍വാസികളും.ബഹ്റൈനിലായിരുന്ന മകൻ ഷിബിൻ പ്രേമരാജ് കുടുംബസമേതം നാട്ടിലെത്തുന്ന ദിവസം തന്നെയാണ് വയോധിക ദമ്ബതിമാരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഷിബിനെ കണ്ണൂർ വിമാനത്താവളത്തില്‍നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ കാറെടുക്കാനായി സമീപവാസിയായ കണ്ണനിവാസില്‍ സരോഷ് വൈകിട്ട് അഞ്ചുമണിയോടെ പ്രേമരാജന്റെ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. പലതവണ വിളിച്ചിട്ടും വാതില്‍ തുറക്കുകയോ ഫോണെടുക്കുകയോ ചെയ്യാതിരുന്നതോടെയാണ് സമീപവാസികളെക്കൂട്ടി പോലീസില്‍ വിവരമറിയിച്ചത്. പോലീസ് നിർദേശിച്ചതനുസരിച്ച്‌ വാതില്‍ തുറന്നപ്പോഴാണ് കിടപ്പുമുറിയില്‍ ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ രണ്ടുപേരുടെയും മൃതദേഹം കണ്ടതെന്ന് സരോഷ് പറഞ്ഞു. രണ്ടുപേരും നിലത്താണ് കിടന്നിരുന്നത്. അപ്പോഴേക്കും വിമാനമിറങ്ങിയ ഷിബിൻ സരോഷിനെ വിളിച്ചിരുന്നു. സംഭവം പറഞ്ഞതോടെ ഷിബിൻ വിമാനത്താവളത്തില്‍ നിന്ന് ടാക്സിയില്‍ വീട്ടിലേക്ക് തിരിക്കുകയും ചെയ്തു.

ശ്രീലേഖയുടെ തലയ്ക്കുപിറകില്‍ രക്തം തളംകെട്ടിക്കിടക്കുന്നുണ്ടായിരുന്നുവെന്ന് വീടിനകത്ത് കയറിയ അയല്‍വാസികള്‍ പറഞ്ഞു. കിടക്കയില്‍ ചുറ്റികയും കണ്ടു. സ്ഥലത്തെത്തിയ പോലീസും ഫൊറൻസിക് വിദഗ്ധരും പരിശോധനകളും നടപടിക്രമങ്ങളും പൂർത്തിയാക്കി. ഓസട്രേലിയയില്‍ ജോലിചെയ്യുന്ന ഇരുവരുടെയും മൂത്തമകൻ പ്രബിത്ത് പ്രേമരാജൻ അടുത്തിടെയാണ് നാട്ടില്‍വന്ന് തിരിച്ചുപോയത്. സാമ്ബത്തികപ്രയാസങ്ങളൊന്നുമില്ലാത്ത ഇരുവരുടെയും ദുരൂഹത നിറഞ്ഞ മരണം അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും ഉള്‍ക്കൊള്ളാൻ പറ്റുന്നില്ല. മകനെ കൂട്ടിക്കൊണ്ടുവരാൻ രണ്ടുദിവസം മുൻപാണ് സരോഷിനെ ഏല്‍പ്പിച്ചത്.വ്യാഴാഴ്ച രാവിലെ മുതല്‍ ഇരുവരെയും ഫോണില്‍ കിട്ടിയിരുന്നില്ലെന്ന് അയല്‍വാസി സവാദ് പറഞ്ഞു. വിളിച്ച്‌ കിട്ടാതായതോടെ വൈകിട്ട് മരുമകള്‍ വിഞ്ജു തന്റെ സഹോദരിയെ വിളിച്ചതുപ്രകാരം പോയിനോക്കുമ്ബോഴാണ് മറ്റുള്ളവർ വീടുതുറക്കുന്നത് കണ്ടത്. ബുധനാഴ്ചയും ഇരുവരെയും പുറത്ത് കണ്ടിരുന്നില്ലെങ്കിലും തന്റെ സഹോദരിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും സവാദ് ഓർക്കുന്നു.

രാത്രി വൈകിയിട്ടും പതിവില്ലാതെ വീട്ടില്‍ വെളിച്ചം കണ്ടിരുന്നുവെന്നും സവാദ് പറഞ്ഞു. മുഴുവൻ സമയം വീട്ടിലും മറ്റും വിവിധ ജോലികളിലേർപ്പെട്ട് ഊർജ്ജസ്വലരായിരുന്നു ഇരുവരുമെന്ന് അയല്‍വാസികള്‍ പറയുന്നു. എല്ലാവരോടും നല്ല ബന്ധം സൂക്ഷിച്ച ഇരുവരുടെയും വേർപാട് വിശ്വസിക്കാനാകാതെ വിങ്ങുകയാണ് അവരെല്ലാം.

28/08/2025

മൈസൂരു: കണ്ണൂർ ഇരിക്കൂർ കല്യാട് ചുങ്കസ്ഥാനത്തെ അഞ്ചാംപുരവീട്ടില്‍ സുഭാഷിന്റെ ഭാര്യ ദർശിത (22) കൊല്ലപ്പെട്ട കേസില്‍ പ്രതിയെ കുടുക്കാൻ തെളിവായത് ചോരതെറിച്ച വസ്ത്രം.മൈസൂരു സാലിഗ്രാമിലെ എസ്ജിആർ ഹോട്ടലില്‍വെച്ച്‌ ഇലക്‌ട്രിക്ക് ഡിറ്റനേറ്റർ വായില്‍ തിരുകി പൊട്ടിച്ചാണ് ആണ്‍സുഹൃത്ത് സിദ്ധരാജു (22) ദർശിതയെ കൊലപ്പെടുത്തിയത്. സ്ഫോടനത്തില്‍ ദർശിതയുടെ ശരീരത്തില്‍നിന്നുള്ള ചോര സിദ്ധരാജുവിന്റെ ഷർട്ടില്‍ തെറിച്ചിരുന്നു. ഈ ഷർട്ടാണ് കേസില്‍ നിർണായകമായതും സിദ്ധരാജുവിനെ പോലീസ് അറസ്റ്റുചെയ്യാൻ കാരണമായതും.

ഭക്ഷണംവാങ്ങി തിരിച്ചെത്തിയ സിദ്ധരാജു മുറിയുടെ വാതില്‍ തുറക്കാനാകുന്നില്ലെന്നുപറഞ്ഞാണ് ഹോട്ടല്‍ജീവനക്കാരെ വിളിച്ചത്. തുടർന്ന് വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് കട്ടിലില്‍ ചോരപുരണ്ടനിലയില്‍ ദർശിതയുടെ മൃതദേഹം കണ്ടത്. പെട്ടെന്ന് മൃതദേഹമെടുത്ത് ആശുപത്രിയില്‍പ്പോകാൻ ശ്രമിച്ച സിദ്ധരാജുവിന്റെ പെരുമാറ്റത്തില്‍ സംശയംതോന്നിയ ഹോട്ടല്‍ ജീവനക്കാർ ഇയാളെ തടയുകയായിരുന്നു. തുടർന്ന് പോലീസില്‍ വിവരമറിയിച്ചു. മുറി പരിശോധിച്ച പോലീസിന് ചോരപുരണ്ട സിദ്ധരാജുവിന്റെ ഷർട്ട് ലഭിച്ചു. ഇതോടെയാണ് കൃത്യംനടക്കുമ്ബോള്‍ ഇയാള്‍ മുറിയിലുണ്ടെന്ന് പോലീസിന് മനസ്സിലായത്.

ദർശിതയെ അടിച്ച്‌ അവശയാക്കിയശേഷം കൈകള്‍ പുറകില്‍ തോർത്തുപയോഗിച്ച്‌ കെട്ടി. തുടർന്ന് ഇലക്‌ട്രിക് ഡിറ്റനേറ്റർ വായില്‍ തിരുകിക്കയറ്റിയശേഷം വൈദ്യുതി കയറ്റിവിടുകയായിരുന്നു. സ്വിച്ച്‌ ഓണ്‍ചെയ്തശേഷം ഇയാള്‍ മുറിയുടെ ഒരുവശത്ത് മാറിനിന്നു. എന്നാല്‍, പൊട്ടിത്തെറിക്കിടെ ചോര ഇയാളുടെ ശരീരത്തിലും വസ്ത്രത്തിലും തെറിക്കുകയായിരുന്നു. തുടർന്ന് ഷർട്ട് മാറ്റി ശരീരത്തിലുള്ള ചോര കഴുകി വൃത്തിയാക്കാനാണ് ഇയാള്‍ മുറിവിട്ട് പുറത്തേക്കുപോയത്. മൊബൈല്‍ ചാർജർ പൊട്ടിത്തെറിച്ചാണ് മരണമെന്നു വരുത്തിത്തീർക്കാനാണ് പ്രതി ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു.

എന്നാല്‍, ഇലക്‌ട്രിക് ഡിറ്റനേറ്റർ പൊട്ടിത്തെറിച്ച ശബ്ദം പുറത്തുകേട്ടിട്ടില്ലെന്ന് ഹോട്ടല്‍ ജീവനക്കാർ പറഞ്ഞു. സിദ്ധരാജുവിന്റെ സ്വഭാവത്തില്‍ സംശയംതോന്നി. ഇയാള്‍ പെട്ടെന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനാണ് ശ്രമിച്ചത്. അതിനാലാണ് പോലീസിനെ ഉടൻ വിവരമറിയിച്ചതെന്നും ഹോട്ടല്‍ ജീവനക്കാർ പറഞ്ഞു.

കോടതി റിമാൻഡുചെയ്ത സിദ്ധരാജു ഇപ്പോള്‍ മൈസൂരു ജില്ലാജയിലിലാണ്. ഭർത്താവിന്റെ വീട്ടില്‍നിന്ന് നാലുലക്ഷം രൂപയും 30 പവനും ദർശിത കവർന്ന സംഭവത്തില്‍ സിദ്ധരാജുവിനും പങ്കുണ്ടെന്നാണ് പോലീസിന്റെ സംശയം. ഈ കേസില്‍ ഇയാളെ കസ്റ്റഡിയില്‍വാങ്ങാനുള്ള ശ്രമത്തിലാണ് കേരള പോലീസ്.

20/05/2025

സ്‍ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരവുമാണ്. എന്നാല്‍ ഭർത്താവിനോട് ഇതേ രീതിയില്‍ 'പുരുഷ ധനം' ചോദിച്ച ഒരു ഭാര്യ ഇപ്പോള്‍ വെട്ടിലായിരിക്കുന്നു. ഭർത്താവില്‍ നിന്ന് ഭാര്യ ഒരു ബിഎംഡബ്ല്യു കാറും അഞ്ച് കോടി രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ട സ്‍ത്രീയും കുടുംബവുമാണ് കുടുങ്ങിയത്.

രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നാണ് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തർക്കത്തിന്റെ ഈ പ്രത്യേക കേസ് പുറത്തുവരുന്നത്. സ്ത്രീധനം ആവശ്യപ്പെട്ടതായി ഭർത്താക്കന്മാർക്കെതിരെ പലപ്പോഴും ആരോപണങ്ങള്‍ ഉയർന്നിട്ടുണ്ട്. എന്നാല്‍ ഇവിടെ സ്ത്രീധനം ആവശ്യപ്പെട്ടതിന് ഭാര്യയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭർത്താവില്‍ നിന്ന് ഭാര്യ ഒരു ബിഎംഡബ്ല്യു കാറും അഞ്ച് കോടി രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ടു. ഈ കേസില്‍, പ്രതിയായ ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ജയ്പൂർ മെട്രോ കോടതി ഉത്തരവിട്ടു എന്നാണ് റിപ്പോർട്ടുകള്‍.

ഭർത്താവിന്റെ പരാതിയില്‍ കോടതി പോലീസിനോട് നടപടിയെടുക്കാൻ നിർദ്ദേശിക്കുകയും അന്വേഷണ റിപ്പോർട്ട് കോടതിയില്‍ ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മർച്ചന്റ് നേവി ഉദ്യഗസ്ഥനാണ് പരാതിക്കരനായ ഭർത്താവ്. കുറ്റാരോപിതയായ ഭാര്യ വ്യോമസേനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥയാണ്. ജയ്പൂരിലെ ജഗത്പുര പ്രദേശത്താണ് ഇരുവരുടെയും സ്വദേശം.

ഒരു സോഷ്യല്‍ പോർട്ടല്‍ വഴിയാണ് ഇരുവരും കണ്ടുമുട്ടിയതും വിവാഹിതരായതും. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇതെന്നാണ് വിവരം. ഭർത്താവ് ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു. കുറ്റാരോപിതയായ ഭാര്യയുടെ ആദ്യ ഭർത്താവ് ഒരു വ്യോമസേന ഉദ്യോഗസ്ഥനായിരുന്നു. 2014 ല്‍ ഒരു വിമാനാപകടത്തില്‍ അദ്ദേഹം മരിച്ചു. 2022 ഫെബ്രുവരി 10 ന് ആണ് പുതിയ ബന്ധത്തിലേക്ക് ഇരുവരും വിവാഹിതരായി കടന്നു വന്നത്. വിവാഹത്തിന് 15 ലക്ഷം രൂപ ചെലവായതായി പരാതിക്കാരൻ പറയുന്നു. അത് അദ്ദേഹം തന്നെ വഹിച്ചു. വിവാഹശേഷം ഭാര്യയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതായി അദ്ദേഹം ആരോപിക്കുന്നു. പിന്നീട്, അദ്ദേഹത്തിന്റെ ഭാര്യക്ക് ചെന്നൈയില്‍ നിയമനം ലഭിച്ചു, അവിടെ നിന്ന് അവള്‍ എല്ലാ ദിവസവും അദ്ദേഹത്തോട് ദേഷ്യപ്പെടാൻ തുടങ്ങി.

പിന്നീട് ഭാര്യയെ ജയ്പൂരിലേക്ക് മാറ്റി. ഇവിടെ വന്നതോടെ അവളുടെ പെരുമാറ്റത്തില്‍ കൂടുതല്‍ മാറ്റം വന്നതായി ആരോപണമുണ്ട്. തന്നെ ഭാര്യ നിരന്തരം പീഡിപ്പിക്കാൻ തുടങ്ങിയതായി പരാതിക്കാരൻ പറയുന്നു. ഭാര്യയുടെ മാതാപിതാക്കളും തന്നെ ഉപദ്രവിക്കാൻ തുടങ്ങി എന്നും പരാതിക്കാരൻ പറയുന്നു. ഇതിനിടെ ഭാര്യ 2023 ജൂണ്‍ 26 ന് ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. കുട്ടിയെ കാണാൻ അദ്ദേഹത്തെ അനുവാദിച്ചില്ല.

Address

Cochin
Fort Cochin

Alerts

Be the first to know and let us send you an email when ഈർക്കിളി മീഡിയ Eerkkili Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ഈർക്കിളി മീഡിയ Eerkkili Media:

Share