Square12

Square12 Meeting place of ignited minds

2024 ഇന്ത്യൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചത് ഇന്ത്യൻ വോട്ടറാണ്,മൃഗീയമായ ഭൂരിപക്ഷം നൽകാതെ ഇന്ത്യൻ ഭരണകക്ഷിയെ പിടിച്ചു നിർ...
04/06/2024

2024 ഇന്ത്യൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചത് ഇന്ത്യൻ വോട്ടറാണ്,

മൃഗീയമായ ഭൂരിപക്ഷം നൽകാതെ ഇന്ത്യൻ ഭരണകക്ഷിയെ പിടിച്ചു നിർത്തിയ ഇന്ത്യൻ വോട്ടർ, അവരെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കുന്നതോടൊപ്പം പ്രതിപക്ഷത്തെയും ചില പാഠങ്ങൾ പഠിപ്പിക്കുന്നുണ്ട്,

1. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തെ ഒരു വ്യക്തിയിലേക്ക് ചുരുക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന്, 'ഇന്ദിരയാണ് ഇന്ത്യ' എന്ന സ്ലോഗൻറെ പരാജയം മുതലിങ്ങോട്ടുള്ള ചരിത്രം രാജ്യത്തെ പഠിപ്പിക്കുന്നുണ്ട്. ജനാധിപത്യത്തിൽ ജനപ്രതിനിധി സേവകൻ മാത്രമാണ്, അവിടെ രാജാവ് പൊതുജനം തന്നെയാണ്. അത് ഓർമ്മിപ്പിച്ചുകൊണ്ട് 'ഞാനാണ് രാജ്യമെന്നും ഞാനാണ് സംസ്ഥാനമെന്നുമൊക്കെ' പറയുന്നവർക്കുള്ള ഉചിതമായ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. അതുകൊണ്ട്, "നീ എത്രമാത്രം ഉന്നതനാണോ അത്രമാത്രം വിനീതനാവുക" (പ്രഭാഷകൻ 3:18) എന്ന പാഠമാണ് ആദ്യത്തേത്.

2. കുറ്റം പറഞ്ഞിരിക്കലല്ല, ആത്മവിമർശനവും സ്വയം തിരുത്തലുമാണ് വിജയത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്. സുപ്രീം കോടതി ആവർത്തിച്ചു വിധി പറഞ്ഞിട്ടും വോട്ടിങ് മെഷീനെ കുറ്റം പറഞ്ഞിരുന്നവരും, വെറും വ്യക്തിവിരോധത്തിൽ മാത്രം തങ്ങളുടെ രാഷ്ട്രീയം തളച്ചിട്ടവരും, ആ അലസത വെടിഞ്ഞു വിട്ടുവീഴ്ചയോടെ, ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചപ്പോൾ രാജ്യത്തിനു ലഭിക്കുന്നത് ശക്തമായ ഒരു പ്രതിപക്ഷത്തെയാണ്. ഭരണം പോലെ തന്നെ പ്രധാനമാണ് ജനപ്രതിനിധി സഭകളിൽ ശക്തമായൊരു പ്രതിപക്ഷം. കാരണം പ്രതിപക്ഷവും പൊതുജനത്തിന്റെ ശബ്ദമാണ്.

"ഒന്നുകൂടെ മറന്നെടാ ഒന്നുകൂടെ മറന്നെടാ..." (തൃശൂർ കേരളത്തെ പഠിപ്പിക്കുന്ന പാഠമാണത്)

3. അമിതമായാൽ അമൃതും വിഷം; കരുതിക്കൂട്ടിയുള്ള വോട്ടു ബാങ്ക് പ്രീണനവും, വ്യക്തിഹത്യയും ജനാധിപത്യത്തിൽ കാളകൂട വിഷമാണ്.

അതുകൊണ്ടു തന്നെ 2024 ഇന്ത്യൻ ലോക്സഭാ തെരഞ്ഞെടുപ്പ് വളരെ നല്ലൊരു ജനാധിപത്യ പാഠശാലയാണ്. സുസ്ഥിരമായ ഭരണവും വികസനവുമാണ് ഞങ്ങൾക്കാവശ്യമെന്നും, തട്ടിക്കൂട്ട് മുന്നണികൾ കൊണ്ടും ജാതിമത വേർതിരിവുകൾ കൊണ്ടും ഞങ്ങളുടെ കണ്ണിൽ പൊടിയിടാനാവില്ലെന്നും പൊതുജനം, പൊതുപ്രവർത്തകർക്ക് ക്ലാസെടുത്ത ഒന്നാന്തരം വിദ്യാലയം.

ചിത്രം: വോട്ടിങ്ങിൽ ഉത്തരവാദിത്വം കാട്ടിയ പൗരന്മാരുടെ ലോകറെക്കോഡ് ഇലക്ഷൻകമ്മീഷൻ പ്രസിദ്ധീകരിച്ചത്

പൗരനും വോട്ടറുമായ പ്രിയ സുഹൃത്തേ,കേരളത്തിലെ യഥാർത്ഥ പ്രശ്നങ്ങൾ അവശ്യ സാധന വിലവർധനയും, തൊഴിലില്ലായ്മയും, കുതിച്ചുയരുന്ന പ...
04/11/2023

പൗരനും വോട്ടറുമായ പ്രിയ സുഹൃത്തേ,

കേരളത്തിലെ യഥാർത്ഥ പ്രശ്നങ്ങൾ അവശ്യ സാധന വിലവർധനയും, തൊഴിലില്ലായ്മയും, കുതിച്ചുയരുന്ന പൊതുകടവുമാണ്, ഹമാസല്ല!!

പൊതുജനത്തെ കരണ്ടടിപ്പിച്ചു കൊല്ലുന്ന ചാർജ് വർധന വന്നിട്ടും കേരളത്തിലെ രാഷ്ട്രീയം ചർച്ച ചെയ്യുന്നത് മുസ്ലിം ലീഗ്, സി പി എം സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുമോ എന്നതാണ്. എത്ര ഉദാത്തമായ രാഷ്ട്രീയ ബോധം!

ഗവണ്മെന്റ് ആശുപത്രിയിൽ ഭക്ഷണം മുടങ്ങിയതിനെതിരെയോ, പാവപ്പെട്ട വിദ്യാർത്ഥികൾ പഠിക്കുന്ന പൊതുവിദ്യാലയങ്ങളിൽ ഉച്ചക്കഞ്ഞി മുടങ്ങിയതിനെതിരെയോ, പട്ടികജാതി പട്ടിക വർഗ വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് മുടങ്ങിയതിനെതിരെയോ സമരം ചെയ്യാനാളില്ലാത്ത ഈ നാട്ടിൽ എണ്ണായിരത്തിലധികം കിലോമീറ്ററുകൾ അകലെ കിടക്കുന്ന ഒരു നാട്ടിലെ രാഷ്ട്രീയ പ്രശ്നത്തിന് വേണ്ടി സമരം ചെയ്യാനാളുണ്ട്! ഇതേ ആളുകൾ പക്ഷെ ആയിരത്തോളം കിലോമീറ്റർ മാത്രം അകലെയുള്ള ഉയിഗുർ മുസ്ലിങ്ങൾക്ക് വേണ്ടിയോ റോഹിൻഗ്യൻ മുസ്ലിമുകൾക്ക് വേണ്ടിയോ ഹൂതി മുസ്ലിമുകൾക്ക് വേണ്ടിയോ ശബ്ദമുണ്ടാക്കുന്നേയില്ല.

തുർക്കിയിലെ ഭൂകമ്പത്തിൽ പത്തുകോടി രൂപ അയച്ചുകൊടുത്ത, ലോക സമാധാനത്തിനു രണ്ടു കോടി രൂപ മാറ്റിവച്ച, കോടികൾ മുടക്കി അർജന്റീനിയൻ ടീമിനെ കളിക്കാൻ വിളിക്കുന്ന കേരള സർക്കാരിന് തൊഴിലുറപ്പു തൊഴിലാളികളുടെ പതിനായിരം രൂപ കൊടുക്കാനില്ല. അവർക്കുവേണ്ടി സംസാരിക്കാൻ ഇവിടെയൊരു പ്രതിപക്ഷവുമില്ല.

ഇരുപത്തിയേഴു ലക്ഷം പേർ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തു കാത്തിരിക്കുമ്പോൾ സ്വന്തമായി തൊഴിൽ കണ്ടെത്തുന്ന മത്സ്യതൊഴിലാളിയുടെ കഞ്ഞികുടി മുട്ടിക്കുകയും (നിയമസഭാ രേഖയനുസരിച്ചു) മൂന്നുലക്ഷം പിൻവാതിൽ നിയമനം നടത്തുകയും ചെയ്തിരിക്കുകയാണ് ഈ സർക്കാർ. ഇന്ത്യയിലെ ആകെ തൊഴിലില്ലായ്മ മൂന്ന് ശതമാനമെങ്കിൽ വെറും മൂന്നര കോടി ജനങ്ങൾ ഉള്ള കേരളത്തിലെ തൊഴിലില്ലായ്മ പത്തു ശതമാനമാണ്.

നാലുലക്ഷം കോടിയാണ് കേരളത്തിന്റെ പൊതുകടം. അനുദിനം ഉയരുന്ന ഈ കടത്തെ പിടിച്ചുനിർത്താൻ കഴിയില്ലെന്നു കോടതിയിൽ സമ്മതിച്ച സർക്കാർ തന്നെയാണ് കേരളീയം എന്നപേരിൽ അനാവശ്യ ധൂർത്തു നടത്തുന്നതെന്ന് പറയാൻ പോലും ഇവിടെയാരുമില്ല, അടുത്ത ഭരണം തങ്ങളാണെന്ന് ഉറപ്പിച്ചതിനാൽ പ്രതിപക്ഷം പോലുമില്ലെന്നതാണ് സത്യം!!

യഥാർത്ഥ രാഷ്ട്രീയമെന്നത് അടിസ്ഥാന ആവശ്യ വികസനവും തുടർ വിദ്യാഭ്യാസവും പൊതുജനാരോഗ്യവും ചർച്ചയാവുന്ന വേദികയാണ്. അല്ലാതെ നാലു വോട്ടു കിട്ടാൻ വേണ്ടി വികാരമിളക്കി വിടലല്ല എന്ന് അഞ്ചാണ്ട് കൂടുമ്പോൾ വോട്ടിനു പോകുന്ന നമ്മൾ മറക്കുന്നു എന്നതാണ് സത്യം!

പൗരൻ

തനിയെ...ജീവിതത്തില്‍ അഭിമുഖീകരിക്കാന്‍ ഇഷ്ടപ്പെടാത്ത യാഥാര്‍ത്ഥ്യങ്ങളിലൊന്നാണ് ഏകാന്തത. തനിച്ചുനടക്കാനുള്ള ഭയം തന്നെയാണ്...
08/10/2023

തനിയെ...

ജീവിതത്തില്‍ അഭിമുഖീകരിക്കാന്‍ ഇഷ്ടപ്പെടാത്ത യാഥാര്‍ത്ഥ്യങ്ങളിലൊന്നാണ് ഏകാന്തത. തനിച്ചുനടക്കാനുള്ള ഭയം തന്നെയാണ് ഇതിനു കാരണം. കൈപിടിക്കാന്‍ എന്നും ആരെങ്കിലുമൊക്കെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവിതഘടികാരം ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നത്. ചിലപ്പോള്‍ തോന്നും ഏകനാകാതിരിക്കാനുള്ള ഏച്ചുകെട്ടലുകളുടെ ആകെത്തുകയാണ് ജീവിതമെന്ന്. പക്ഷെ നാളെ ഈ കണക്കുകളെല്ലാം തെറ്റുമെന്നകാര്യം ഉറപ്പാണ്. പിന്നെ ചുറ്റിലും ഇരുട്ടായിരിക്കും... പ്രകാശത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ പോലുമില്ലാത്ത ശൂന്യതയുടെ കൊടിയ ഇരുട്ട്...

യഥാർത്ഥത്തിൽ എന്നും ആരെങ്കിലുമൊക്കെ ഉണ്ടാകുമെന്നത് വെറുമൊരു തോന്നലല്ലേ? അതുമനസ്സിലാക്കുവാന്‍ നടന്നുതീര്‍ത്ത ഇടവഴികളിലൂടെ വെറുതെ ഒന്നു തിരിഞ്ഞുനോക്കിയാല്‍ മതി. കരംപിടിച്ചിരുന്നവരെയെല്ലാം കാലം അടര്‍ത്തിമാറ്റി. കൂടെചേര്‍ന്നവരില്‍ പലരും ഏതൊക്കെയോ നേട്ടങ്ങളുടെ സമയത്ത് ചേര്‍ന്നവരാണ്. സുരക്ഷിതത്വത്തിന്റെ ഉടയാടകള്‍ ഉടഞ്ഞുവീണപ്പോള്‍ വിജനതയില്‍ അവര്‍ നമ്മെ ഉപേക്ഷിച്ചു. വെയില്‍ ചായുമ്പോള്‍ വഴിയോരങ്ങളില്‍ അഭയംതേടുന്ന മനുഷ്യരെക്കുറിച്ച് വെറുതെയൊന്നുചിന്തിക്കണം. നാളെ എന്റെ അഭയവും ഈ ഏകാന്തതയാണ്... കാരണം തോല്‍ക്കപ്പെട്ടവര്‍ക്ക് ഇടംകൊടുക്കാത്ത സത്രം കൂടിയാണ് മനുഷ്യഹൃദയം.

നല്ല സൗഹൃദങ്ങളെ നിരാകരിക്കുന്നില്ല. ജീവിതത്തിന്റെ പ്രഭാതം മുതല്‍ പ്രദോഷംവരെ നിഴല്‍കണക്ക് നമ്മെ പൊതിഞ്ഞുനില്‍ക്കുന്ന ചില ജന്മങ്ങളിപ്പോഴുമുണ്ട്. ലോകത്തില്‍ ദൈവത്തിന്റെ ചാരന്മാരാകാന്‍ ആരെങ്കിലുമൊക്കെ വേണ്ടേ?... മറ്റുള്ളവരുടെ ജീവിതത്തില്‍ നിഴലും നിലാവും തണലുമൊക്കെയായി കൂടെനില്‍ക്കാന്‍ മനസ്സുള്ളവരെ വിളിക്കുന്ന പേരാണ് ദൈവത്തിന്റെ ചാരന്മാര്‍. കരയോടു ചേര്‍ന്നൊഴുകി മതിവരാത്ത പുഴപോലെ, അടര്‍ത്തി മാറ്റുവാന്‍ കഴിയാതെ, ജീവിതത്തോട് വല്ലാതങ്ങ് ചേര്‍ന്നു നില്‍ക്കുന്ന പുണ്യജന്മങ്ങള്‍ക്കുമുമ്പില്‍ പ്രണാമം...

നീട്ടിയ കരങ്ങളൊന്നും തമാശയാക്കരുത്. കാരണം നിങ്ങള്‍നീട്ടിയ കരങ്ങളിലായിരിക്കാം ചിലരുടെയൊക്കെ ജീവിതങ്ങള്‍ പടരുന്നത്. പെട്ടന്ന് ഒരു രാവില്‍ മാന്ത്രികനെപ്പോലെ കരങ്ങള്‍വലിച്ച് നിങ്ങള്‍ മറയുമ്പോള്‍ ചിലര്‍ക്ക് നഷ്ടമാകുന്നത് അവരുടെ ജീവിതമാണ്, നെയ്ത കിനാക്കളാണ്. സ്വപ്നങ്ങളില്‍ കരിനിഴലാകാന്‍ എളുപ്പമാണ്. എന്നാല്‍ സ്വപ്‌നം കാണാനുള്ള ആകാശമാകാന്‍ ഏറെ ബുദ്ധിമുട്ടും. ഒന്നുചിന്തിച്ചാല്‍ മനസ്സിലാകും ഏറ്റ വെയിലിനേക്കാള്‍ ചിലര്‍ നല്‍കിയ പേമാരികളാണ് ജീവിതത്തെ ഏറെ പൊള്ളിക്കുന്നത്... ശുഭം.

സമര്‍പ്പണം

മൗനത്തെ പ്രണയിക്കാന്‍ പഠിപ്പിച്ച നിനക്ക്...

ജിന്റോ തേയ്ക്കാനത്ത്...✍️

12/09/2023

യാത്ര

06/08/2023
അന്താരാഷ്ട്ര വനിതാ ദിനം (IWD) എല്ലാ വർഷവും മാർച്ച് 8 ന് ആഘോഷിക്കപ്പെടുന്നു. ഇത് സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാ...
08/03/2023

അന്താരാഷ്ട്ര വനിതാ ദിനം (IWD) എല്ലാ വർഷവും മാർച്ച് 8 ന് ആഘോഷിക്കപ്പെടുന്നു. ഇത് സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ നേട്ടങ്ങൾ തിരിച്ചറിയുന്നതിനും ആഘോഷിക്കുന്നതിനുമുള്ള ഒരു ആഗോള ദിനമാണ്. ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി നടക്കുന്ന പോരാട്ടങ്ങളെ കുറിച്ച് ബോധവൽക്കരിക്കാനുള്ള ദിനം കൂടിയാണിത്.

അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഉത്ഭവം

1909 ഫെബ്രുവരി 28-ന് ന്യൂയോർക്ക് നഗരത്തിലെ വസ്ത്ര തൊഴിലാളികളുടെ സമരത്തെ ആദരിക്കുന്നതിനായാണ് അമേരിക്കയിൽ ആദ്യത്തെ ദേശീയ വനിതാ ദിനം ആചരിച്ചു. അടുത്ത വർഷം, ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ നടന്ന ഒരു അന്താരാഷ്ട്ര വനിതാ സമ്മേളനത്തിൽ അന്താരാഷ്ട്ര വനിതാ ദിനം സ്ഥാപിക്കാനുള്ള നിർദ്ദേശം മുന്നോട്ടുവച്ചു. സ്ത്രീകളുടെ അവകാശങ്ങൾ ആഘോഷിക്കപ്പെടുകയും അവരുടെ സമത്വത്തിനായുള്ള പോരാട്ടങ്ങൾ ആഗോള തലത്തിൽ അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു ദിനം എന്നതായിരുന്നു ആശയം.

1911-ലാണ് ആദ്യത്തെ അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കപ്പെട്ടത്. തുടർന്ന് അത് ഒരു ആഗോള പ്രസ്ഥാനമായി വളർന്നു. ഓരോ വർഷവും, സ്ത്രീകളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായി ലോകമെമ്പാടും പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കപ്പെടുന്നു. ലിംഗസമത്വം, സ്ത്രീകളുടെ ആരോഗ്യം, സ്ത്രീകൾക്കെതിരായ അതിക്രമം, സ്ത്രീകളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ ശാക്തീകരണം എന്നിവ സമീപ വർഷങ്ങളിൽ എടുത്തുകാണിക്കപ്പെട്ട ചില വിഷയങ്ങളിൽ ഉൾപ്പെടുന്നു.

ഇവാന്‍ വുകമനോവിച്ച് എന്ന സെര്‍ബിയക്കാരന്‍ വിദേശിക്ക് കേരളമണ്ണിനോടും ഇവിടുത്തെ ഫുട്ബോള്‍ പ്രേമികളോടും ഉള്ള ആത്മാര്‍ത്ഥതയു...
06/03/2023

ഇവാന്‍ വുകമനോവിച്ച് എന്ന സെര്‍ബിയക്കാരന്‍ വിദേശിക്ക് കേരളമണ്ണിനോടും ഇവിടുത്തെ ഫുട്ബോള്‍ പ്രേമികളോടും ഉള്ള ആത്മാര്‍ത്ഥതയും കൂറും വായിച്ചറിയാന്‍ മലയാളമണ്ണിന്‍റെ ചൂടും ചൂരും പറ്റി വളര്‍ന്ന ഫുട്ബോള്‍ മഹാന്മാരില്‍ പലരും, അത് പോലെ ചാനല്‍സ്റ്റുഡിയോയില്‍ കോട്ടും സ്യൂട്ടുമണിഞ്ഞ വിശകലനവിദഗ്ദന്മാരും പരാജയപ്പെട്ടു എന്ന് വേണം പറയാന്‍. ബെഗളൂരു എഫ്സിയുമായി നടക്കാനിരിക്കുന്ന മത്സരത്തിന്‍റെ തിരക്കഥ ഏകദേശം അണിയറയില്‍ തയ്യാറായിരിക്കുന്നു എന്നതിന്‍റെ സുസ്പഷ്ടവും വസ്തുനിഷ്ഠവുമായ സൂചന ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ ഇവാന്‍ നല്‍കിയിരുന്നു. തന്‍റെ കളിക്കാര്‍ക്ക് അവിടെ പരിശീലനസൗകര്യമുള്ള ഗ്രൗണ്ടുകള്‍ കണ്ടെത്താന്‍ കഴിയില്ല എന്നുള്ള നിരാശയായിരുന്നു അതിലൊന്ന്. മറ്റൊരു കാര്യം അദ്ദേഹം പ്രതിപാദിച്ചത് റഫറിയിങ്ങിലെ പിഴവാണ്. ഫുട്ബോള്‍ മത്സരരീതികളില്‍ അതീവ ശ്രദ്ധ ചെലുത്തേണ്ട മത്സരരീതിയാണ് ലീഗ് മത്സരങ്ങള്‍. ഒരൊറ്റ മത്സരത്തെ എന്നതിനേക്കാള്‍ അനേകം തുടര്‍ച്ചയായ മത്സരക്കൂട്ടമാണിത്. ദീര്‍ഘനാളുകള്‍ പരിക്കേല്‍ക്കാതിരിക്കണമെങ്കില്‍ കൃത്യമായ പരിശീലനം മാത്രമാണ് മാര്‍ഗ്ഗം. എന്നാല്‍ പരിശീലനത്തിന് അവസരമില്ലാത്ത ഒരു ലീഗ് ഫോര്‍മാറ്റ്, അവിടെ തന്നെ വിശ്വസിച്ച് കളത്തിലിറങ്ങുന്ന താരങ്ങളെ, ദീര്‍ഘകാലം കരിയറുകള്‍ ലക്ഷ്യമിടുന്ന നിഷ്കളങ്കരായ കുറച്ചു മനുഷ്യരെ, പരിക്കു പറ്റും എന്ന് തീര്‍ച്ചയുണ്ടായിട്ടും മത്സരത്തിന് കളത്തിലിറക്കേണ്ടതായി വരുന്ന ഒരു പരിശീലകന്‍റെ നിരാശനിറഞ്ഞ മുഖം അന്ന് പത്രസമ്മേളനത്തില്‍ നാം കണ്ടതാണ്. ടിവി ഓണാകുന്നിടത്ത് തുടങ്ങുകയും കളി വിരസമാകുന്നിടത്ത് അവസാനിപ്പിക്കുകയും ചെയ്യുന്ന സാധാരണ കാണികളെ സംബന്ധിച്ച് ഇത് പരിഗണനാ വിഷയമാകണമെന്നില്ല. എന്നാല്‍, കാല്‍പ്പന്തുകളിയെയും അതിന്‍റെ പുറകിലെ ജീവിതസപര്യകളെയും കുറിച്ച് ചിന്തിക്കുന്ന കായിക ആരാധകര്‍ക്ക് ഇത് ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്ത ക്രൂരതയും അനീതിയുമാണ്.

നമ്മുടെ കുട്ടികള്‍ മറ്റിടങ്ങളില്‍ മത്സരങ്ങള്‍ക്കായി പോകുമ്പോള്‍ പരിശീലനവും താമസവും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുന്നതിലെ പതിവ് അലംഭാവം ഐഎസ്എല്‍ പോലുള്ള ഗ്ലാമര്‍ മത്സരങ്ങളിലും നടന്നിരുന്നു എന്ന് പറയാം. സൈക്കിള്‍ പോളോ മത്സരങ്ങള്‍ക്കായി കേരളത്തിന്‍റെ മണ്ണില്‍ നിന്ന് പുറപ്പെട്ട ഒരു പത്തുവയസ്സുകാരി ഫാത്തിമ നിദ ശിഹാബുദ്ദീന്‍ കഴിഞ്ഞ ഡിസംബറില്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത് ഏറ്റവും അടുത്ത കാലത്ത് നടന്ന സംഭവമാണ്. ഇന്ത്യന്‍ കായിക ലോകത്ത് കാലങ്ങളായി നിലനിന്നു പോരുന്ന അനീതികള്‍, വി.പി. സത്യനെപ്പോലുള്ളവരുടെ തകര്‍ച്ചയിലേക്ക് നയിച്ച പല കാര്യങ്ങളും തന്നെ, ഇപ്പോഴും തുടരുന്നുണ്ടെന്നുള്ളതിന് വ്യക്തമായ സൂചന ഈ ഐസ്എല്‍ നമുക്ക് നല്‍കുന്നുണ്ട്.

ഇവാന്‍ വുകമനോവിച്ച് മത്സരം തുടരാന്‍ തീരുമാനിച്ചിരുന്നെങ്കില്‍, കേരളം ഗോളടിച്ചാലും ഇല്ലെങ്കിലും, അത് എന്നത്തെയും പോലെ സാധാരണ മത്സരമായി അവസാനിക്കുമായിരുന്നു. പിറ്റേ ദിവസത്തെ മാധ്യമ കോളങ്ങളില്‍ ഛേത്രി നേടിയ ഗോള്‍, ക്വിക്ക് ഫ്രീക്കിക്ക് ഷോട്ടുകളുടെ ഗണത്തില്‍പ്പെടുത്തി ആഘോഷിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍, ഈ സംഭവം ഇന്ത്യയിലെ കായിക നയങ്ങള്‍ പൊതുവായി പുനര്‍ചര്‍ച്ചയ്ക്ക് ഇടയാക്കുന്നതും, വീണ്ടു വിചാരത്തിന് കാരണമാകുന്നതും ഇവാന്‍ എന്ന ഒറ്റയാളുടെ സാഹചര്യത്തിനനുസരിച്ചുള്ള പെരുമാറ്റം കൊണ്ടാണ്. അദ്ദേഹം വാക്ക് തര്‍ക്കത്തിനോ ബഹളത്തിനോ വാഗ്വാദങ്ങള്‍ക്കോ പോയില്ല, തന്‍റെ ടീമിനെ തിരിച്ചു വിളിക്കുക മാത്രം ചെയ്തു.. ഒരു നിമിഷം ലോകം കീഴടക്കി എന്നു കരുതി വിജയശ്രീലാളിതനായി നിന്ന ഛേത്രി എന്ന ഫുട്ബോള്‍ താരം തൊട്ടടുത്ത നിമിഷം പരാജിതനാകുന്ന കാഴ്ച ഫുട്ബോള്‍ ലോകം കണ്ടു. മൗനം കൊണ്ട് അവിവേകികളുടെ ആക്രോശങ്ങളെ കീഴടക്കാന്‍ സാധിക്കുമെന്ന് കേരള കോച്ച് അന്ന് തെളിയിച്ചു. സുനില്‍ ഛേത്രി നേടിയ ഗോള്‍ നേട്ടങ്ങളുടെ കണക്ക് പുസ്തകത്തില്‍ ഇനിയൊരിക്കലും മായാതെ വഞ്ചനയിലൂടെ നേടിയ ഈ കറുത്ത ഗോളിന്‍റെ പാടവശേഷിക്കപ്പെടും എന്നത് തീര്‍ച്ച. ഇന്ത്യാ മഹാരാജ്യത്തിന്‍റെ ഫുട്ബോള്‍ ടീമിന്‍റെ നായകന് ഒരു ഗോളടിക്കണമെങ്കില്‍ ഗോളിയില്ലാ പോസ്റ്റും റെഫറിയുടെ ദയയും ആവശ്യമാണെന്ന കാര്യം വിരല്‍ ചൂണ്ടുന്നത് ഇന്ത്യന്‍ കായികരംഗം നേരിടുന്ന തകര്‍ച്ചയിലേക്കാണ്. 20 മിനിറ്റ് കളി കേരള ബ്ലാസ്റ്റേഴിന് ബാക്കിയുണ്ടായിരുന്നു എന്ന് വാദിക്കുന്നവര്‍ കാണാതെ പോകുന്നതും ഇതാണ്. അവശേഷിച്ചിരിക്കുന്ന 20 മിനിറ്റ് ബെംഗളൂരു എഫ്സിക്ക് കൂടെ അനുവദിക്കപ്പെട്ടതായിരുന്നു. തന്‍റെ പ്രതിഭ തെളിയിക്കാനും മത്സരത്തില്‍ മേല്‍ക്കൈയെടുക്കാനും സാധിക്കുമെന്ന് സുനില്‍ ഛേത്രിക്ക് ബോധ്യമുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഈ ഗോള്‍ വേണ്ടെന്ന് വെക്കണമായിരുന്നു എന്നായിരുന്നു അവര്‍ പറയേണ്ടിയിരുന്നത്.

97-ാം മിനിറ്റിലെ ഗോളില്‍ മാത്രം ഇവാന്‍ വുകമനോവിച്ചിന്‍റെ പ്രതിഷേധത്തെ ഒതുക്കി നിര്‍ത്തുന്നെങ്കില്‍ അദ്ദേഹം ഒരു തീരുമാനത്തിലൂടെ വിളിച്ചു പറഞ്ഞ മൗനിയുടെ ഉറച്ച ശബ്ദം നാം കേള്‍ക്കാതെയും പറയാതെയും പോകുന്നുണ്ട്. തന്‍റെ ടീമിന്‍റെ വലയില്‍ ഒരു ഗോള്‍ വീണപ്പോഴേക്കും പിന്‍തിരിഞ്ഞോടിയ പടനായകനായി അദ്ദേഹത്തെ നാം ചുരുക്കുകയാണിവിടെ. ഗോള്‍ വല ആദ്യം കുലുങ്ങിയിട്ടും എതിരാളികളെ പിന്തുടര്‍ന്ന് കീഴടക്കിയ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പോരാളികളെ നാം അപമാനിക്കുകയാകും ഇതിലൂടെ ചെയ്യുന്നത്. അന്ന് വൈകുന്നേരം അവിടെ നടന്ന പ്രതിഷേധം വെറുമൊരു ഗോളിനെതിരെയുള്ള പരാജിതന്‍റെ നിലവിളിയല്ലായിരുന്നു, ഇന്ത്യന്‍ കായിക സമ്പ്രദായത്തിലെ മുഴുവന്‍ അനീതികള്‍ക്കും എതിരെയുള്ള പോരാളിയുടെ ഗര്‍ജ്ജനമായി വേണം നാമതിനെ മനസ്സിലാക്കാന്‍. വി.പി സത്യന്‍ സാറും, ഫാത്തിമ നിദ ശിഹാബുദ്ദീനുമുള്‍പ്പെടുന്ന കായികലോകത്തിന്‍റെ അനേകം നിശബ്ദരായ രക്തസാക്ഷികള്‍ക്ക് കാലം കരുതിവെച്ച കാവ്യനീതിയെ വായിച്ചെടുക്കാന്‍ നമുക്കവിടെയേ സാധിക്കൂ.

(ജസ്റ്റിന്‍ കാഞ്ഞൂത്തറ എംസിബിഎസ്)

മാധ്യമ സ്വാതന്ത്രം എന്നാൽ എന്ത്, എന്തുകൊണ്ട്?തുടർച്ചയായ ഭരണകൂട ഇടപെടലുകൾ കൊണ്ട് അഭിനവ ഭാരതത്തിൽ ചർച്ചയായിരിക്കുന്ന വാക്ക...
05/03/2023

മാധ്യമ സ്വാതന്ത്രം എന്നാൽ എന്ത്, എന്തുകൊണ്ട്?

തുടർച്ചയായ ഭരണകൂട ഇടപെടലുകൾ കൊണ്ട് അഭിനവ ഭാരതത്തിൽ ചർച്ചയായിരിക്കുന്ന വാക്കാണ് മാധ്യമ സ്വാതന്ത്രം. "മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണാണ്" എന്ന വാചകം ജനാധിപത്യത്തിൽ, മാധ്യമങ്ങളുടെ പങ്കിനെ സൂചിപ്പിക്കുന്നു. ഇത് ജനാധിപത്യ ഭരണത്തിന്റെ അടിസ്ഥാന തത്വമായി, വ്യാപകമായി ഉപയോഗിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നു.

ബ്രിട്ടീഷ് പാർലമെന്റേറിയനും സാമൂഹിക പരിഷ്കർത്താവുമായ എഡ്മണ്ട് ബർക്ക് 1787-ലെ ഒരു പ്രസംഗത്തിൽ മാധ്യമങ്ങളെ "ഫോർത്ത് എസ്റ്റേറ്റ്" എന്ന് വിശേഷിപ്പിച്ചതിൽ നിന്നാണ് ഈ വാചകം പ്രശസ്തമാകുന്നത്. അധികാരത്തിലുള്ളവരെ ഉത്തരവാദിത്തത്തിൽ നില നിർത്തുന്നതിലും, ഭരണത്തിലെ സുതാര്യത ഉറപ്പാക്കുന്നതിലും മാധ്യമങ്ങളുടെ ശക്തി ബർക്ക് തിരിച്ചറിഞ്ഞു.

പൗരന്മാർക്ക് വിവരങ്ങൾ നൽകുന്നതിനും സർക്കാരിൽ സുതാര്യതയും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുന്നതിനും അഴിമതിയും അധികാര ദുർവിനിയോഗവും തുറന്നുകാട്ടുന്നതിനും എല്ലാ പൗരന്മാരുടെയും ശബ്ദം കേൾക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും മാധ്യമങ്ങൾ അത്യന്താപേക്ഷിതമാണ്.

സെൻസർഷിപ്പോ നിയന്ത്രണമോ സർക്കാരിൽ നിന്നോ മറ്റ് സ്രോതസ്സുകളിൽ നിന്നോ അനാവശ്യമായ ഇടപെടലുകളോ ഇല്ലാതെ വാർത്തകളും അഭിപ്രായങ്ങളും റിപ്പോർട്ട് ചെയ്യാനും പ്രസിദ്ധീകരിക്കാനുമുള്ള മാധ്യമപ്രവർത്തകർ, റിപ്പോർട്ടർമാർ, മാധ്യമ സ്ഥാപനങ്ങൾ എന്നിവരുടെ അവകാശത്തെയാണ് 'മാധ്യമ സ്വാതന്ത്ര്യം' എന്ന സംജ്ഞ സൂചിപ്പിക്കുന്നത്.

പല കാരണങ്ങളാൽ മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണ്;
പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിലും അഴിമതിയും അധികാര ദുർവിനിയോഗവും തുറന്നുകാട്ടുന്നതിലും സാമൂഹിക നീതിയും സമത്വവും പ്രോത്സാഹിപ്പിക്കുന്നതിലും മാധ്യമങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്.

എങ്കിലും, സർക്കാരിൽ നിന്നും മറ്റ് ശക്തരായ നേതാക്കളിൽ നിന്നുമുള്ള സെൻസർഷിപ്പ്, ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ എന്നിവ ഉൾപ്പെടെയുള്ള കാര്യമായ വെല്ലുവിളികളും മാധ്യമങ്ങൾ അഭിമുഖീകരിക്കുന്നു. അതിനാൽ, ജനാധിപത്യം സംരക്ഷിക്കുന്നതിനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇന്ത്യയിലെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി പ്രോത്സാഹിപ്പിക്കുന്നതിനും സ്വതന്ത്രവും സ്വതന്ത്രവുമായ മാധ്യമം നിർണായകമാണ്.

അതുകൊണ്ടാണ് താഴെപറയുന്ന നിരവധി അവകാശങ്ങൾ ഇന്ത്യൻ ഭരണഘടന മാധ്യമങ്ങൾക്ക് ഉറപ്പുനൽകുന്നത്;

സംസാര സ്വാതന്ത്ര്യം: ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) വിവരങ്ങളും ആശയങ്ങളും അഭിപ്രായങ്ങളും പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം. സംസാരത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം നൽകുന്നു. സ്വതന്ത്രമായ ഒരു മാധ്യമത്തിന്റെ പ്രവർത്തനത്തിന് ഈ അവകാശം അത്യന്താപേക്ഷിതമാണ്.

വിവരാവകാശം: വിവരാവകാശ നിയമം, 2005, പൊതു അധികാരികളുടെ കൈവശമുള്ള വിവരങ്ങൾ കരസ്ഥമാക്കാനുള്ള അവകാശം പൗരന്മാർക്ക് നൽകുന്നു. ഈ നിയമം ഗവൺമെന്റിൽ സുതാര്യതയും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ജനാധിപത്യത്തിന്റെ കാവൽ നായ എന്ന നിലയിൽ മാധ്യമങ്ങളുടെ പങ്ക് ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്തു.

സ്വകാര്യതയ്ക്കുള്ള അവകാശം: സ്വകാര്യതയ്ക്കുള്ള അവകാശം 2017-ൽ ഇന്ത്യയുടെ സുപ്രീം കോടതി മൗലികാവകാശമായി അംഗീകരിച്ചു. മാധ്യമപ്രവർത്തകരുടെ രഹസ്യ സ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് അനാവശ്യമായ കടന്നുകയറ്റങ്ങൾ തടയുന്നതിനും ഈ അവകാശം അത്യന്താപേക്ഷിതമാണ്.

ഏകപക്ഷീയമായ അറസ്റ്റിൽ നിന്നുള്ള സംരക്ഷണം: ഇന്ത്യൻ ഭരണഘടന പൗരന്മാരെ ഏകപക്ഷീയമായ അറസ്റ്റിൽ നിന്നും തടങ്കലിൽ നിന്നും സംരക്ഷിക്കാൻ വ്യവസ്ഥ ചെയ്യുന്നു. സർക്കാരിന്റെയോ മറ്റ് ശക്തരായ അഭിനേതാക്കളുടെയോ ഉപദ്രവങ്ങളിൽ നിന്നും ഭീഷണികളിൽ നിന്നും മാധ്യമപ്രവർത്തകരെ സംരക്ഷിക്കുന്നതിന് ഈ അവകാശം നിർണായകമാണ്.

ഈ ഭരണഘടനാപരമായ അവകാശങ്ങൾക്ക് പുറമേ, ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങൾ അവരുടെ പ്രവർത്തനത്തെയും പെരുമാറ്റത്തെയും നിയന്ത്രിക്കുന്ന പ്രസ് കൗൺസിൽ ആക്റ്റ്, 1978, കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്സ് (റെഗുലേഷൻ) ആക്റ്റ്, 1995 എന്നിങ്ങനെ വിവിധ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമാണ്.

സ്വതന്ത്രമായ മാധ്യമങ്ങൾ ഇല്ലാതെ, ജനാധിപത്യത്തിന് ശരിയായി പ്രവർത്തിക്കാൻ കഴിയില്ല, കൂടാതെ പൗരന്മാരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അപകടത്തിലാവുകയും ചെയ്യും. അതുകൊണ്ടാണ്, എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ, ജുഡീഷ്യറി എന്നിവയ്‌ക്കൊപ്പം ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായി മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്.

ഇഷ്ടംഇത്രമേല്‍ തെറ്റിദ്ധരിക്കപ്പെടുന്ന മറ്റൊരു വാക്കില്ലെന്നു തോന്നുന്നു. വിവിധങ്ങളായ കോലങ്ങള്‍ കെട്ടിയാടുന്ന ഒരു കോമാളി...
13/02/2023

ഇഷ്ടം

ഇത്രമേല്‍ തെറ്റിദ്ധരിക്കപ്പെടുന്ന മറ്റൊരു വാക്കില്ലെന്നു തോന്നുന്നു. വിവിധങ്ങളായ കോലങ്ങള്‍ കെട്ടിയാടുന്ന ഒരു കോമാളിയെപ്പോലെയാണ് ഇഷ്ടം എന്ന യാഥാര്‍ത്ഥ്യം നമ്മെ സമീപിക്കുക. ചിലസമയങ്ങളില്‍ പ്രണയം, സ്നേഹം, സൗഹൃദം, കാമം തുടങ്ങിയ കോലങ്ങള്‍കെട്ടിയും, മറ്റുചിലപ്പോള്‍ അവയാല്‍ത്തന്നെ വലിഞ്ഞ് മുറുകി ശ്വാസംമുട്ടിയും, അതുമല്ലെങ്കില്‍ ശാന്തനായും ക്ഷുഭിതനായുമൊക്കെ കാണപ്പെടുന്ന രംഗപടബോധമില്ലാത്ത കോമാളിയാണ് ഇഷ്ടം. സാഗരംപോലെ വിശാലമായ സത്യമാണ് ഇഷ്ടം. അടര്‍ത്തിമാറ്റാന്‍ കഴിയാത്തരീതിയില്‍ സ്നേഹവും പ്രണയവുമെല്ലാം അതില്‍ ലയിച്ചുചേര്‍ന്നിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ സ്നേഹം ഒരു തോല്‍വിയാണോ, അതോ വിജയമാണോ? എന്നും മനസിലെ ഉത്തരംകിട്ടാ ചോദ്യങ്ങളിലൊന്നാണിത്. അമ്മ പഠിപ്പിച്ച സ്നേഹത്തില്‍ നിറയെ തോല്‍വികളായിരുന്നു, സമകാലികരുടേതില്‍ ചോരപൊടിഞ്ഞ വിജയത്തിന്റെ ചെങ്കൊടിയാണ് ഉയര്‍ന്ന് പാറിയത്. എന്നാല്‍ നീ എന്നെ പഠിപ്പിച്ചത് അതൊരു സമസ്യയും ഉപാസനയുമാണെന്നാണ്. ഹൃദയം ഹൃദയത്തെ തൊടുമ്പോഴുണ്ടാകുന്ന സ്നേഹത്തിന്റെ അനുഭൂതികള്‍ നാദവീചികള്‍പോലെ ജീവിതത്തിന്റെ എല്ലാ അടരുകളെയും ദീപ്തമാക്കുന്നു.

യഥാര്‍ത്ഥത്തില്‍ പ്രണയം ഒരു യാത്രയാണ് എന്നെത്തന്നെ കണ്ടെത്താനായി നിന്നിലൂടെ ഞാന്‍ നടത്തുന്ന തീര്‍ത്ഥയാത്ര. ഞാനാകുന്ന രഹസ്യത്തിന്റെ കെട്ടുകളഴിക്കുവാന്‍ നിന്റെ സാന്നിധ്യത്തിനേ കഴിയൂ എന്ന തിരിച്ചറിവില്‍നിന്നും ഞാന്‍ നടത്തുന്ന പ്രയാണം. ഒരുകാര്യമുറപ്പാണ് എന്റെ കണ്ണാടിയില്‍ നിന്റെ മുഖം തെളിയാതെവരുന്ന അന്ന് ആ കണ്ണാടി ഞാന്‍ എറിഞ്ഞുടയ്ക്കും. കാരണം എന്റെ അസ്ഥിത്വത്തിന് രൂപവും അര്‍ത്ഥവും ലഭിക്കുന്നത്, ഞാനെന്ന പകുതിയെ നിന്നോടു ചേര്‍ത്തുവയ്ക്കുമ്പോള്‍മാത്രമാണ്. അതുകൊണ്ടുതന്നെ നിന്നോടുകുടെയുള്ള ഓരോ മണിക്കൂറിലും ഞാന്‍ എന്നെത്തന്നെ തിരിച്ചറിയുകയായിരുന്നു. അന്നെ ഉറപ്പായിരുന്നു നീയെന്ന കാറ്റ് നിലക്കുമ്പോള്‍ ഞാനെന്ന പുസ്തകവും എന്നന്നേയ്ക്കുമായി അടയുമെന്ന്. കാരണം നീയായിരുന്നു എന്നിലെ ജീവശ്വാസം.

പ്രണയം ഒരു വസന്തമാണ്. സ്വപ്നങ്ങള്‍ക്കു ജീവനുണ്ടായെങ്കിലെന്നു കൊതിക്കുന്ന, അധരങ്ങളില്‍ എന്നുമൊരു രഹസ്യ പുഞ്ചിരി സൂക്ഷിക്കുന്ന, തഴുകുന്ന കാറ്റിനോടു കിന്നാരം പറയാന്‍ കൊതിക്കുന്ന, തൊടിയിലെ പൂക്കളോടുപോലും ഇഷ്ടം തോന്നുന്ന അത്ഭുത നാളുകള്‍. പ്രണയിക്കുന്നവരുടെ മിഴികളില്‍ മഴവില്ലുണ്ടാകുമെന്നത് സത്യമാണ്. കാരണം അവിടെ വിരിയുന്നത് അത്രമേല്‍ പ്രിയപ്പെട്ട ആരുടെയൊക്കെയോ മധുരമുള്ള ഓര്‍മ്മകളാണ്.

ശരിയാണ് മറ്റൊരാളില്‍ അഗ്‌നിയായി മാറുന്നതിന്റെ പേരാണ് പ്രണയം. ചിലപ്പോള്‍ അതിന് നിമിഷങ്ങള്‍മാത്രം മതി. പാതിവഴിയില്‍ കണ്ട ചില സാന്നിധ്യങ്ങളൊക്കെ ഇന്ന് പലരുടെയും ജീവിതത്തില്‍ ജീവശ്വാസമായി മാറിയിട്ടുണ്ട്. കാലത്തിന്റെ കുത്തൊഴുക്കില്‍ മനസ് പിടിവിട്ടുപോകുമ്പോള്‍ ചില ഓര്‍മ്മകളെ വിട്ടെറിഞ്ഞുകളയാനൊക്കെ മനസ് പുലമ്പും. എന്നാല്‍ വിട്ടെറിയുമ്പോഴാണ് മനസിന്റെ നിലനില്‍പ്പുപോലും അടര്‍ത്തിമാറ്റിയ ചില സാന്നിധ്യങ്ങളായിരുന്നുവെന്ന് തിരിച്ചറിയുക.

ഒന്നോര്‍ത്താല്‍ മനസിലാകും ചിലര്‍ പടിയിറങ്ങിയതില്‍പ്പിന്നെ നമ്മുടെ ജീവിതത്തില്‍ വസന്തം ഉണ്ടായിട്ടില്ല. അതുകൊണ്ട് നമ്മുടെ തീര്‍ത്ഥാടനങ്ങള്‍ മനുഷ്യ ഹൃദയങ്ങളില്‍നിന്നുമാകരുത്.മറിച്ച് മനുഷ്യ ഹൃദയങ്ങളിലേക്കായിരിക്കണം. നമ്മെ കാത്തിരിക്കുന്നവരുടെ മണ്‍ചിരാതുകള്‍ ഇപ്പോള്‍ കരിന്തിരിയായിട്ടുണ്ടാകും. ആ മണ്‍ചിരാത് കണ്‍ചിമ്മാന്‍ ഇനി ഒരുനിമിഷംകൂടിയെ അവശേഷിക്കുന്നുള്ളു. എന്നന്നേക്കുമായി കണ്ണടക്കുന്നതിനുമുമ്പ് നീ ചെല്ലണം. ഇല്ലെങ്കില്‍ അത് ഒരു നോവായി നമ്മെ പിന്തുടരും.

ശരിയാണ് കാലം നഷ്ടമാക്കിയ പ്രണയങ്ങള്‍ ചിതയായിത്തന്നെ പല ഹൃദയങ്ങളിലും നീറിപ്പുകയുന്നുണ്ട്.

ജിൻ്റോ തേയ്ക്കാനത്ത്...✍️

27/01/2023
മറ്റുള്ളവരേക്കുറിച്ച് സംസാരിക്കുന്ന ടേബിളിൽ വാചാലയാകരുത്; നീയെഴുന്നേൽക്കുമ്പോൾ സംസാര വിഷയം നിന്നിലേക്കെത്തുമെന്നുറപ്പ് !
26/01/2023

മറ്റുള്ളവരേക്കുറിച്ച് സംസാരിക്കുന്ന ടേബിളിൽ വാചാലയാകരുത്; നീയെഴുന്നേൽക്കുമ്പോൾ സംസാര വിഷയം നിന്നിലേക്കെത്തുമെന്നുറപ്പ് !

Address

Marottichode, Matoor

683574

Website

Alerts

Be the first to know and let us send you an email when Square12 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share