15/08/2026
മയക്കുമരുന്ന് ലഹരിയിൽ സ്വന്തം മാതാപിതാക്കളെ കൊന്ന് ഭീകരത; ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ബന്ധുവിന് അയച്ചു!
എഴുകുംവയലിൽ മകൻ മാതാപിതാക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കി. ആന്തോണി, ഭാര്യ വത്സമ എന്നിവരെയാണ് മകൻ അജീഷ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി തന്നെ മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബന്ധുവിന് അയച്ചു നൽകുകയായിരുന്നു. ബന്ധു ഈ ദൃശ്യങ്ങൾ ഇടവകയിലെ വൈദികന് കൈമാറിയതോടെയാണ് ദാരുണമായ സംഭവം പുറംലോകമറിയുന്നത്.
പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൃത്യം നടത്തുമ്പോഴും പ്രതി ലഹരി ഉപയോഗിച്ചിരുന്നതായാണ് സംശയിക്കുന്നത്. വീട്ടിലെത്തി തെളിവെടുപ്പ് നടത്തുന്നതിനിടെ വിചിത്രമായ പെരുമാറ്റമാണ് പ്രതിയുടെ ഭാഗത്തുനിന്നുണ്ടായത്. അച്ഛനെയും അമ്മയെയും പറഞ്ഞുവിടാൻ ദൈവം ആവശ്യപ്പെട്ടുവെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. കൂടാതെ, വീട് താൻ വിട്ടുപോകുമ്പോൾ ഇങ്ങനെയായിരുന്നില്ലെന്നും ഇയാൾ വാദിച്ചു.
സ്വത്തുതർക്കത്തെത്തുടർന്ന് അജീഷ് മാതാപിതാക്കളുമായി സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
*FOLLOW OUR INSTAGRAM*
👇👇👇👇👇
https://www.instagram.com/faga_news?igsh=Mno4YzZ6eDFyZm51