TV

TV This page is dedicated for news update 24X7.

02/11/2025
02/11/2025
01/11/2025

‘ഞാൻ അവിടെ നിന്നു, അവൻ എനിക്കുവേണ്ടി പോരാടി’ ബൈബ്ൾ വചനങ്ങൾ ഉരുവിട്ട് ജെമീമ റോഡ്രിഗസ്
https://www.madhyamam.com/n-1462474

01/11/2025

മോന് ടൂർ പോകാൻ 500 രൂപക്ക് തെണ്ടേണ്ട അവസ്ഥ വന്നിട്ടുണ്ട്,ആറ് മാസം മുൻപ് 500 രൂപക്ക് വേണ്ടി കൊതിച്ചിരുന്നു,ഇന്ന് നല്ലൊരു തുക ബാങ്ക് ബാലൻസും ഇഷ്ടംപോലെ വർക്കും ഉണ്ട് ❤️🔥

ആറുമാസം മുൻപ് 500 രൂപ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് നടന്ന ഒരു സമയമുണ്ടായിരുന്നു എന്ന് ബിഗ്‌ബോസ്സ് താരം രേണു സുധി. മക്കൾക്ക് എന്തെങ്കിലും വാങ്ങി നൽകാൻ ആരോടെങ്കിലും കടം ചോദിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇന്ന് എനിക്ക് അതിന്റെ ആവശ്യമില്ല, കോടികൾ ഇല്ലെങ്കിലും ആരുടെ മുന്നിലും കൈ നീട്ടാതെ എന്റെയും കുഞ്ഞുങ്ങളുടെയും കാര്യങ്ങൾ നോക്കിപ്പോകാനുള്ള വരുമാനം എനിക്കിന്നുണ്ട്."

ബിഗ് ബോസിന് ശേഷം തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ഹൃദയം തുറന്ന് സംസാരിക്കുകയാണ് രേണു സുധി.ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഉദ്ഘാടനങ്ങളും പ്രൊമോഷനുകളുമായി തിരക്കിലാണ് രേണു. ഇതിനിടെ ആദ്യമായി ഒരു ഇന്റർനാഷണൽ ട്രിപ്പും (ദുബായിലേക്ക്) പോയിരുന്നു. എന്നാൽ ഈ യാത്രയുടെയും അവിടുത്തെ പ്രൊമോഷൻ പരിപാടിയുടെയും പേരിൽ രേണുവിന് വലിയ രീതിയിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നു. ഒരു ബാർ റെസ്റ്റോറന്റിൽ മദ്യപന്മാരുടെ മുന്നിൽ ഡാൻസ് ചെയ്തു എന്നായിരുന്നു പ്രധാന വിമർശനം. ഈ വിമർശനങ്ങൾക്കും രേണു വ്യക്തമായ മറുപടി നൽകുന്നു

"ഞാനൊരു കലാകാരിയാണ്. പാട്ട് പാടുന്നതും ഡാൻസ് ചെയ്യുന്നതുമൊന്നും ഒരു തെറ്റല്ല. അതൊരു ഫാമിലി ബാർ റെസ്റ്റോറന്റായിരുന്നു. ഞാൻ എന്റെ മൂത്ത മകനോടും കുടുംബത്തോടും പറഞ്ഞിട്ടാണ് പോയത്. അവർക്ക് ഇല്ലാത്ത എന്ത് പ്രശ്നമാണ് മറ്റുള്ളവർക്ക്? സുധി ചേട്ടൻ ഗൾഫ് പ്രോഗ്രാം കഴിഞ്ഞു വരുമ്പോൾ മക്കൾക്ക് സമ്മാനങ്ങൾ കൊണ്ടുവരുമായിരുന്നു. അപ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന ഒരു സന്തോഷമുണ്ട്. ഇന്ന് എനിക്ക് അവർക്ക് ആ സന്തോഷം തിരികെ നൽകാൻ കഴിയുന്നുണ്ട്. അതിൽപരം മറ്റെന്ത് വേണം."തനിക്ക് ഇപ്പോൾ ഡിമാൻഡ് ഉള്ളതുകൊണ്ടാണ് ആളുകൾ പ്രോഗ്രാമുകൾക്ക് വിളിക്കുന്നതെന്നും, അതുകൊണ്ട് തന്നെ പ്രതിഫലം ഉയർത്തിയിട്ടുണ്ടെന്നും രേണു സുധി അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

29/10/2025

#ലോകത്തെ_ഞെട്ടിച്ച_വിധി
ബ്രഡ്_മോഷ്ടിച്ച_15_വയസസുകാരൻ

കോടതിയിൽ ഉള്ളവരെല്ലാം ഞെട്ടി. വെറും 15 വയസുള്ള ഒരു പയ്യൻ കൈവിലങ്ങുകളുമായി കോടതിയിലേക്ക് ആനയിക്കപ്പെട്ടു.

അവൻ വിറക്കുന്നുണ്ടായിരുന്നു. അവൻ ലജ്ജ കാരണം തലകുനിഞ്ഞാണ് നിന്നതു.
സൂപ്പർമാർകെറ്റിൽ നിന്ന് ഒരു ബ്രെഡും ചീസും മോഷ്ടിക്കുമ്പോൾ കയ്യോടെ പിടികൂടി അറസ്റ്റ് ചെയ്തതാണ്.

ഇവിടെ ഇന്ത്യയിൽ കുട്ടികൾക്ക് കൈവിലങ്ങു വക്കാറില്ല. പക്ഷെ അമേരിക്കയിൽ അത് ചെയ്യും.

ജഡ്ജി ഗൗരവത്തോടെ ചോദിച്ചു, "നീ ഈ സാധനങ്ങൾ മോഷ്ടിച്ചോ?"

"ഉവ്വ്" താഴ്ന്ന സ്വരത്തിൽ അവൻ പറഞ്ഞു.

"അങ്ങനെ ചെയ്യാൻ എന്താ കാരണം?"

"വേറെ നിവൃത്തി ഇല്ലായിരുന്നു." അവൻ വീണ്ടും താഴ്ന്ന സ്വരത്തിൽ പറഞ്ഞു .

"അവ വാങ്ങിയാൽ പോരായിരുന്നോ ?"

"എനിക്ക് പണം ഇല്ലായിരുന്നു."

"നിന്റെ വീട്ടിൽ നിന്ന് പണം കിട്ടില്ലായിരുന്നു ? അവിടെ ചോദിക്കാൻ പാടില്ലായിരുന്നു ?"

"എനിക്ക് അമ്മ മാത്രമേയുള്ളൂ. അമ്മക്ക് ജോലിയില്ല. അസുഖമായി കിടപ്പുമാണ്." തേങ്ങിക്കൊണ്ടു അവൻ പറഞ്ഞു. "ഈ ബ്രെഡും ചീസും അമ്മക്കുവേണ്ടിയാണ് എടുത്തത്"

കോടതിയിൽ ഉള്ളവരെല്ലാം നിശബ്ദരായി.

"നിനക്ക് ജോലിചെയ്യാമായിരുന്നല്ലോ?"

"ഞാൻ കാർ കഴുകാൻ പോകാറുണ്ട്. അതുകൊണ്ടു ചിലവുകൾ കുറെയൊക്കെ നടത്തും.... ഇന്ന് പക്ഷെ എങ്കിക്കു ജോലി കിട്ടിയില്ല."

വേറെ വല്ലവരോടും ചോദിക്കാമായിരുന്നല്ലോ സഹായത്തിനു .

"രാവിലെ മുതൽ ഭിക്ഷ യാചിച്ചു. ഒന്നും കിട്ടിയില്ല."

ജഡ്ജിക്ക് അറിയേണ്ടതൊക്കെ അറിഞ്ഞു.അദ്ദേഹം കസേരയിൽ ചാരിയിരുന്നു. കുറച്ചു ആലോചിച്ചു.

എന്നിട്ടു വിധി :
"മോഷണം - പ്രത്യേകിച്ചു ഭക്ഷണസാധനങ്ങളുടെ മോഷണം - വലിയ തെറ്റ് തന്നെയാണ്. പക്ഷെ ഇന്ന് ഇവിടെ ഈ കോടതിയിൽ ഉള്ളവരെല്ലാം - ഞാൻ ഉൾപ്പെടെ - ഈ കുറ്റത്തിന്റെ #കൂട്ടുപ്രതികളാണ്."

എല്ലാരും ഞെട്ടി

ജഡ്ജി തുടർന്നു:
"ഇങ്ങനെ ഒരു കുട്ടിക്ക് അവന്റെ അവശയായ അമ്മക്കുവേണ്ടി ബ്രെഡ് മോഷ്ടിക്കണമെങ്കിൽ നാമെല്ലാവരും ആ തെറ്റ് സംഭവിക്കാൻ ഇടയാക്കിയവരാണ്. അവന്റെ മുൻപിൽ നാമെല്ലാരും തോറ്റിരിക്കുന്നു. ഒരു സമൂഹത്തിൽ ഇങ്ങനൊരു സംഭവം നടക്കുവാൻ പാടുള്ളതല്ല."

കോടതിയിൽ കനത്ത മൂകത.

ജഡ്ജി തുടർന്ന് :
"അതിനാൽ ഈ കോടതിയിൽ ഉള്ള #എല്ലാവര്ക്കും - ഞാനുൾപ്പെടെ ഉള്ള ഓരോരുത്തർക്കും #പത്തു_ഡോളർ_വീതം_പിഴയിടുന്നു, നമ്മുടെ ഈ പട്ടണത്തിൽ പട്ടിണി ഉണ്ടാകുവാൻ ഇടയാക്കിയതിനു എല്ലാരും കുറ്റക്കാരാണ്."

"ഈ പിഴ ഒടുക്കിയ ശേഷമേ എല്ലാരും ഈ കോടതി വിട്ടുപോകാൻ പാടുള്ളൂ."

സ്വന്ത വിഹിതമായ പത്തു ഡോളർ ജഡ്ജി മേശപ്പുറത്തു വെച്ചു .

"കൂടാതെ ഈ കട #ഉടമക്ക്_ആയിരം_ഡോളർ_പിഴ ഇടുന്നു. എന്തിനു? ഈ വിശപ്പ് സഹിച്ച കുട്ടിക്ക് ഭക്ഷണം കൊടുക്കുന്നതിനു പകരം അവനെ പോലീസിൽ ഏൽപ്പിച്ചതിനു. ഈ പിഴ 24 മണിക്കൂറിനകം അടച്ചില്ലെങ്കിൽ പോലീസ് ആ കട അടച്ചുപൂട്ടണം."

കോടതിയിൽ ഉണ്ടായിരുന്ന എല്ലാരും പത്തുഡോളർ വീതം കൊടുത്തു. കണ്ണീരണിഞ്ഞാണ് അവരെല്ലാം പുറത്തേക്കു പോയത്.
ഇതുപോലേ മനുഷ്യത്വം നിറഞ്ഞ ഒരു വിധി ഇതുവരെ അവരാരും കേട്ടിട്ടില്ല.

29/10/2025

ലോകത്തെ എക്കാലത്തെയും കുപ്രസിദ്ധനായ 'ഡ്രഗ്
കിങ്പിൻ' ക്വീൻ വിക്ടോറിയയെ ഒരിക്കൽ ടൈം മാഗസിൻ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.

ഇന്ന് ലോകം കണ്ട വലിയ ലഹരിക്കച്ചവട
രാജാക്കന്മാർ ജനിക്കുന്നതിന് വർഷങ്ങൾക്ക് മുൻപേ ലഹരിയുടെ സാമ്രാജ്യം ഭരിച്ചിരുന്നത് ക്വീൻ വിക്ടോറിയയായിരുന്നു.
മയക്കുമരുന്നിൻ്റെ ലഹരി ഇത്രയേറെ
ആസ്വദിച്ചിരുന്ന ഒരു രണാധികാരിയെ ലോകം കണ്ടിട്ടുണ്ടോ എന്നും സംശയമാണ്.

കറുപ്പ് ആയിരുന്നു രാജ്ഞിയുടെ പ്രിയപ്പെട്ട ലഹരിയിലൊന്ന്. വലിക്കുന്നതിന് പകരം ലോഡനം എന്നറിയപ്പെടുന്ന ദ്രാവകരൂപത്തിലാണ് ക്വീൻ അത് സേവിച്ചിരുന്നത്. കുറുപ്പിൻ്റെ സത്ത് മദ്യത്തിൽ കലർത്തിയാണ് ലോഡനം തയ്യാറാക്കുന്നത്. രാജ്ഞി തന്റെ ദിവസം ആരംഭിച്ചിരുന്നത് ഈ
ദ്രാവകം സേവിച്ചുകൊണ്ടാണത്രേ.
അക്കാലത്ത് നിയമവിധേയമായിരുന്നു.

കൊക്കെയ്നും രാജ്ഞിയുടെ പ്രിയപ്പെട്ട ലഹരികളിലൊന്നായിരുന്നു. ച്യൂയിങ് ഗം, വൈൻ രൂപത്തിലായിരുന്നു രാജ്ഞി ഇവ ഉപയോഗിച്ചിരുന്നത്. പലപ്പോഴും
വേദനകൾക്കും അസ്വസ്ഥതകൾക്കുമുള്ള ഒറ്റമൂലിയായിരുന്നു രാജ്ഞിക്ക് ഈ
മയക്കുമരുന്നുകൾ. ആർത്തവ വേദന. പല്ലുവേദന, പ്രസവവേദന എന്നിവയ്ക്കെല്ലാം
പരിഹാരമായിരുന്നു അക്കാലത്ത് ഈ ലഹരികൾ. അകത്തുചെന്നാൽ ലഭിക്കുന്ന ആത്മവിശ്വാസവും വലുതായിരുന്നു.

പക്ഷെ രാജ്ഞിയെ ലോകത്തെ വലിയ ഡ്രഗ് റാക്കറ്റിന്റെ നേതാവാക്കുന്നത്
ലഹരിയോടുള്ള താല്പര്യമായിരുന്നില്ല. അതിന് പിന്നിൽ ചൈനയെ ഒതുക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. 1837-ലാണ് ക്വീൻ വിക്ടോറിയയുടെ കിരീടധാരണം. അന്ന് വെറും പതിനെട്ട് വയസ്സാണ് രാജ്ഞിയുടെ പ്രായം. ബ്രിട്ടൻ വലിയൊരു
പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ബ്രിട്ടീഷുകാരുടെ അമിതമായ ചായകുടിയായിരുന്നു ആ പ്രതിസന്ധിയുടെ മൂലകാരണം. ചായ അമിതമായി കുടിക്കുന്നത് ഒരു രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നത് എങ്ങനെയാണെന്നായിരിക്കുമല്ലേ നിങ്ങളിപ്പോൾ ചിന്തിച്ചത്.

വരുമാനത്തിന്റെ അഞ്ചുശതമാനമാണ്
ബ്രിട്ടീഷുകാർ തേയില വാങ്ങുന്നതിനായി മാറ്റിവച്ചിരുന്നത്. ആ തേയിലയാകട്ടെ ഇറക്കുമതി ചെയ്തതിരുന്നത് ചൈനയിൽ
നിന്നും. സ്വാഭാവികമായും ചൈന തേയില വിറ്റ് ധനികരാജ്യമായി മാറിക്കൊണ്ടിരുന്നു.
ബ്രിട്ടണാകട്ടെ തിരിച്ചു കയറ്റുമതി
ചെയ്യുന്നതിനായി പ്രത്യേകിച്ച് അസംസ്‌കൃത വസ്‌തുക്കൾ ഒന്നുംതന്നെ ഉണ്ടായിരുന്നുമില്ല.

വിപണിയിൽ ചൈന പ്രബലരും ബ്രിട്ടൺ തകർന്നടിഞ്ഞുകൊണ്ടിരിക്കുന്നതും തടയാൻ എന്താണ് വഴിയെന്ന് അധികാരത്തിലേറിയ വിക്ടോറിയ രാജ്ഞി ആലോചിച്ചു.
അതിനുള്ള ഉത്തരമായിരുന്നു കറുപ്പ്.

അന്ന് ബ്രിട്ടീഷ് അധീനതയിലായിരുന്ന ഇന്ത്യ കറുപ്പിൻ്റെ വിളനിലമായിരുന്നു.
വേദനസംഹാരി എന്ന നിലയിൽ
ചൈനയിലേക്ക് ബ്രിട്ടൺ കറുപ്പ് കയറ്റുമതി ആരംഭിച്ചു. പതിയെ ഈ വേദനസംഹാരി
ചൈനക്കാർ ഉപയോഗിച്ചുതുടങ്ങി.
മൂല്യമങ്ങുയർത്തി. ലഹരിക്ക് അടിമയായ ചൈനക്കാർ എന്തുവിലകൊടുത്തും കറുപ്പ്
വാങ്ങാൻ തയ്യാറായി. വൈകാതെ കയറ്റുമതി വേദനമാറുന്നതിനൊപ്പം ലഭിക്കുന്ന ലഹരിക്ക് അവർ അടിമയായി. കറുപ്പില്ലാതെ
വയ്യെന്നായി. പതിയെ രാജ്ഞി കറുപ്പിന്റെ
വൻതോതിൽ ഉയർന്നു. തേയില വിറ്റ് നേടിയതെല്ലാം ചൈനയ്ക്ക് കറുപ്പിന് മുന്നിൽ അടിയറ വയ്ക്കേണ്ടി വന്നു.
കറുപ്പ് വ്യാപാരം തടയാൻ ചൈന
കിണഞ്ഞുപരിശ്രമിച്ചു. കറുപ്പ് നേരത്തേ തന്നെ ചൈനയിൽ നിയമവിരുദ്ധമായിരുന്നു. പക്ഷെ വളരെ അപൂർവമായി മാത്രമേ
നിയമം നടപ്പാക്കിയിരുന്നുള്ളൂ.
എന്തുവിലകൊടുത്തും കുറുപ്പ് വ്യാപാരം തടയുന്നതിനായി ചൈന പണ്ഡിതനും ഫിലോസഫറും വൈസ്രോയിയുമെല്ലാമായ
ലിൻ സെഷു എന്നയാളെ നിയമിച്ചു. നയതന്ത്രത്തിലൂടെ പ്രശ്‌നപരിഹാരത്തിന്
അദ്ദേഹം ശ്രമം നടത്തിയെങ്കിലും
പരാജയപ്പെട്ടു. ബ്രിട്ടൺ നടത്തുന്ന അധാർമികത ചൂണ്ടിക്കാട്ടി ക്വീൻ വിക്ടോറിയയ്ക്ക് അയാൾ കത്തയയ്ച്ചു.

ആളുകൾക്ക് ഉപയോഗപ്രദമാകുന്ന സിൽക്ക്,തേയില, പാത്രങ്ങൾ എന്നിവയെല്ലാമാണ് ചൈന ബ്രിട്ടണിലേക്ക് കയറ്റി അയയ്ക്കുന്നത്, എന്നാൽ ബ്രിട്ടണാകട്ടെ, കറുപ്പ് പോലുള്ള ലഹരിയാണ് കയറ്റി അയയ്ക്കുന്നതെന്നും
ചൂണ്ടിക്കാട്ടിയായിരുന്നു ആ കത്ത്.

എന്തിനാണ് നിഷ്‌കളങ്കരായ ചൈനക്കാരെ ലഹരിക്ക് അടിമയാക്കുന്നതെന്നും ലിൻ
കത്തിൽ ചോദിക്കുന്നുണ്ട്. പക്ഷെ വ്യാപാരം അവസാനിപ്പിക്കാൻ ബ്രിട്ടൺ
തയ്യാറായിരുന്നില്ല. കാരണം ബ്രിട്ടന്റെ വരുമാനത്തിന്റെ 15-20 ശതമാനവും കറുപ്പ് വ്യാപാരത്തിൽ നിന്നായിരുന്നു.
അതുകൊണ്ടുതന്നെ കത്ത് വായിക്കാൻ പോലും രാജ്ഞി കൂട്ടാക്കിയില്ല.

ഒടുവിൽ കറുപ്പും കയറ്റിയെത്തിയ ബ്രിട്ടീഷ് കപ്പൽ 1839ൽ ലിൻ തടഞ്ഞു. വലിയ അളവിൽ കറുപ്പ് പിടിച്ചെടുത്തു. അത് മുഴുവൻ ചൈന കടലിൽ തള്ളാനായിരുന്നു സൈനികർക്ക് ലിൻ നൽകിയ നിർദേശം.
ഇത്തവണ രാജ്ഞി ഇക്കാര്യം ശ്രദ്ധിച്ചു.

രാജ്ഞിക്ക് വെറും 20 വയസ്സാണ് അന്ന് പ്രായം. കടലിൽ ലിൻ തള്ളിയത് 2.5 മില്യൺ പൗണ്ട് കറുപ്പാണ്. മറ്റേതൊരു കാഹളമുയർത്തി. ചൈനയ്ക്കെതിരായ കറുപ്പ് യുദ്ധം. ചൈനീസ് സൈന്യത്തെ
സ്വേച്ഛാധിപതിയെയും പോലെ വിക്ടോറിയയും കോപാകുലയായി, യുദ്ധ

ബ്രിട്ടീഷ് പട്ടാളം തകർത്തുതരിപ്പണമാക്കി.
ആയിരക്കണക്കിന് ചൈനീസ് പൗരന്മാർ യുദ്ധത്തിൽ കൊല്ലപ്പെട്ടു.
കീഴടങ്ങുകയല്ലാതെ ചൈനയ്ക്ക് മുന്നിൽ മറ്റുവഴിയുണ്ടായിരുന്നില്ല. ഏകപക്ഷീയമായ സമാധാന ഉടമ്ബടിയിൽ ചൈന ഒപ്പുവച്ചു.

കുറുപ്പ് ഇറക്കുമതിക്കായി കൂടുതൽ തുറമുഖങ്ങൾ തുറക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളായിരുന്നു ആ സമാധാന
ഉടമ്ബടിയിൽ ഉണ്ടായിരുന്നത്. വളരെ പ്രായംകുറഞ്ഞ ഒരു ഭരണാധികാരി ചൈനയെ മുട്ടുകുത്തിച്ചതിന് ലോകം മുഴുവൻ സാക്ഷ്യം വഹിച്ചു.

അളവില്ലാതെ കറുപ്പ് ചൈനയിലേക്ക് കയറ്റുമതി ചെയ്തെങ്കിലും കൊക്കെയ്ൻ ഒരിക്കലും രാജ്ഞി ചൈനയിലേക്ക് അയച്ചില്ലെന്നുള്ളതും ശ്രദ്ധേയമാണ്. കൊക്കെയ്ൻ വളരെ സുരക്ഷിതമായ,പാർശ്വഫലങ്ങളിലാത്ത ആരോഗ്യപ്രദമായ
എനർജി ബൂസ്റ്ററായിട്ടാണ് രാജ്ഞി
കണക്കാക്കിയിരുന്നതത്രേ. അതുകൊണ്ടുതന്നെ അത് ചൈനയ്ക്ക്
വിൽക്കാൻ രാജ്ഞി തയ്യാറായിരുന്നില്ല..

Address

Manivila

629170

Alerts

Be the first to know and let us send you an email when TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share