Best in Malayalam

  • Home
  • Best in Malayalam

Best in Malayalam Come, Join our Entertainment

അത്താഴത്തിനിരിക്കുമ്പോഴാണ് അമ്മയോട് അച്ഛന്റെ പണം വന്നോ എന്നന്വേഷിച്ചത് . ഇല്ലെന്നു പറയുമ്പോൾ…
27/07/2025

അത്താഴത്തിനിരിക്കുമ്പോഴാണ് അമ്മയോട് അച്ഛന്റെ പണം വന്നോ എന്നന്വേഷിച്ചത് . ഇല്ലെന്നു പറയുമ്പോൾ…

Story written by Nitya Dilshe ::::::::::::::::::::::::::::::::::::: സ്കൂൾ വിട്ടു ബസ്സിറങ്ങി നടന്നു വരുമ്പോൾ തന്നെ കണ്ടു ഞങ്ങൾ വിറ്റു പോയ പഴയ വീട്ടിൽ കണ്ണ....

നീയെന്നെ അങ്ങനെയാണോ കണ്ടേക്കുന്നത്. ഞാൻ ആത്മാർഥമായിത്തന്നെയാ നിന്നെ സ്നേഹിക്കുന്നത്…
27/07/2025

നീയെന്നെ അങ്ങനെയാണോ കണ്ടേക്കുന്നത്. ഞാൻ ആത്മാർഥമായിത്തന്നെയാ നിന്നെ സ്നേഹിക്കുന്നത്…

രണ്ടാം ഭാവം Story written by Deepa Shajan ::::::::::::::::::::::::::::::::::::::: ‘അങ്ങോട്ടു നീങ്ങിക്കിടക്ക് മായെ.. ചൂടെടുത്തിട്ട് വയ്യ.. അതിന്റെ കൂടെ അവളു....

അവൾക്ക് എന്തിന്റെ കുറവാണ് ഇവിടെ, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പറയട്ടെ, നടക്കില്ല പ്രിയ ഇനിയെത്ര വാശി പിടിച്ചാലും….
27/07/2025

അവൾക്ക് എന്തിന്റെ കുറവാണ് ഇവിടെ, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പറയട്ടെ, നടക്കില്ല പ്രിയ ഇനിയെത്ര വാശി പിടിച്ചാലും….

Story written by Vidhun Chowalloor :::::::::::::::::::::::::::::::::::: എന്നുമെന്നും വീട്ടിൽ പോയി നിൽക്കാൻ ഒന്നും പറ്റില്ല അങ്ങനെയാണെങ്കിൽ പിന്നെ എന്തിനാ ...

തീരം ~ ഭാഗം 02എഴുത്ത്: Aniprasad ================മുന്‍ഭാഗം കമൻറ് ബോക്സിൽസൗമിനി വരുന്നത് കണ്ടതോടെ ഹാളിൽ ഇരുന്നവരെല്ലാം നി...
27/07/2025

തീരം ~ ഭാഗം 02
എഴുത്ത്: Aniprasad
================

മുന്‍ഭാഗം കമൻറ് ബോക്സിൽ

സൗമിനി വരുന്നത് കണ്ടതോടെ ഹാളിൽ ഇരുന്നവരെല്ലാം നിശബ്ദരായി.

അവളുടെ കൂടെ നവമി ഇല്ലെന്ന് കണ്ടപ്പോൾ പദ്മ പ്രിയയ്ക്ക് അമ്പരപ്പായി

"അവളെവിടെ.നവമി . നീ അവളെ വിളിച്ചോണ്ട് വരാനല്ലേ മോളേ പോയത്..."
പദ്മപ്രിയ ചോദിച്ചു.

"ഞാൻ വിളിയ്ക്കാഞ്ഞിട്ടാണോ അമ്മേ.. വരണ്ടേ അവൾ... അവൾക്ക് തോന്നി തുടങ്ങിയിട്ടുണ്ടാകും ഇനി ഇവിടെയാരെയും അനുസരിയ്‌ക്കേണ്ടതില്ലെന്ന്..എനിയ്ക്ക് വയ്യ അതിൽ കൂടുതൽ അവളുടെ കാല് പിടിയ്ക്കാൻ...
ഞാൻ സൗമ്യയോട് പറഞ്ഞിട്ടുണ്ട് വിളിച്ചോണ്ട് വരാൻ.അവളിപ്പോൾ കൂട്ടിക്കൊണ്ട് വരും.."

ഇതുവരെ ബാക്കിയുള്ളവരെല്ലാം അവിടെയിരുന്നു രാമചന്ദ്രൻ മാഷിന്റെ മരണത്തെക്കുറിച്ചും, അഹങ്കാരപൂർണ്ണമായ അദേഹത്തിന്റെ ജീവിതത്തെ കുറിച്ചും തങ്ങൾക്കുള്ള അറിവുകൾ പരസ്പരം പങ്കു വച്ചുകൊണ്ടിരുന്നതാണ്.

ഹാളിൽ സോഫായുടെ ഒരറ്റത്തായി പദ്മപ്രിയ ഇരിപ്പുണ്ട്.
അവരുടെ മുഖത്ത്‌ ഇന്നലെ തന്റെ ഭർത്താവ് മരണപ്പെട്ടു പോയതിന്റെ ഒരു ദുഃഖവും കാണാനില്ലെങ്കിലും കൺതടങ്ങളിൽ ചുവപ്പ് തടിച്ച് കിടക്കുന്നു.

അവർക്ക് എതിരെയുള്ള ഡിവോൺ കോട്ടിൽ പത്മപ്രിയയുടെ നേരെ ഇളയ സഹോദരങ്ങളായ ചന്ദ്രനുണ്ണിത്താനും,പ്രഭാകരനുണ്ണിത്താനും ഇരിയ്ക്കുന്നു.

അവരുടെ ഭാര്യമാരായ മാലതിയും, സ്നേഹലതയും അടുത്തടുത്തായി ഇരിയ്ക്കുന്നു.

പിള്ളേരെയെല്ലാം അവർ നേരത്തെ അവിടെനിന്നും പറഞ്ഞു വിട്ട് മറ്റൊരു മുറിയിലേക്ക് മാറ്റിക്കഴിഞ്ഞു.

ഇനിയുള്ളത് രാമചന്ദ്രൻ മാഷിന്റെ സഹോദരി ശ്രീദേവിക്കുട്ടിയും മകൻ അജയനുമാണ്.
ശ്രീദേവികുട്ടി അടുക്കളയിലേക്ക് വെള്ളമെടുക്കാനായി ചന്ദ്രൻ പറഞ്ഞു വിട്ടിരിയ്ക്കയാണ്.

നവമിയോട് തങ്ങൾ സംസാരിക്കുമ്പോൾ ശ്രീദേവി കുട്ടിയും അജയനും അടുത്തില്ലാതിരിയ്ക്കുന്നതാണ് നല്ലതെന്ന് അവർക്കറിയാം.

ശ്രീദേവി കുട്ടിയോട് എന്തെങ്കിലുമൊക്കെ പറഞ്ഞു മനസിലാക്കാമെങ്കിലും അജയൻ ഒരു തല തെറിച്ചവൻ ആയിട്ടാണ് അവർക്കെല്ലാം തോന്നിയിട്ടുള്ളത്.എന്നാൽ
മുഖത്തടിച്ചത് പോലെ സംസാരിയ്ക്കാനും, മറ്റുള്ളവരിൽ തെറ്റെന്തെങ്കിലും കണ്ടാൽ അത് തുറന്ന് പറയാനും ഒരു മടിയും കാണിയ്ക്കാറില്ല അജയൻ.

അതുകൊണ്ട് തന്നെ കുടുംബത്തിലുള്ള എല്ലാവരുടെയും കണ്ണിലെ ഒരു കരടാണ് അജയൻ.

അജയനെ ആ സദസ്സിൽ നിന്നും ഒഴിവാക്കാൻ പദ്മപ്രിയയുടെ രണ്ടു സഹോദരന്മാരും ശ്രമിച്ചെങ്കിലും അജയൻ അതൊന്നും ഗൗനിയ്ക്കാനേ പോയില്ല.

പദ്മയാന്റി യുടെ ഈ സഹോദരന്മാരെ ഒറ്റയെണ്ണത്തിനെ രാമചന്ദ്രൻ അങ്കിൾ ജീവിച്ചിരുന്നപ്പോൾ ഈ വീടിന്റെ ഏഴയലത്ത്‌
അടുപ്പിയ്ക്കാറില്ലായിരുന്നു എന്ന് അജയന് അറിയാം.
അതൊക്കെ അവരുടെ തന്നെ കയ്യിലിരിപ്പിന്റെ ഗുണമാണെന്ന് അജയൻ മനസിലാക്കിയിട്ടുണ്ട്.
അവരങ്ങനെ നവമിയെ വിചാരണ ചെയ്തു ഈ വീട്ടിൽ നിന്ന് പുറത്താക്കാനുള്ള തന്ത്രം മെനഞ്ഞ് കൊണ്ടുള്ള കാത്തിരിപ്പാണ് ഇതെന്ന് അജയന് എപ്പോഴോ ഒരു സൂചന കിട്ടി.

രത്നമ്മ ടീച്ചറിന് പിന്നാലേ നവമി വരുന്നത് കണ്ടതോടെ മാലതി തൊട്ടടുത്ത്‌ നിന്ന സ്നേഹലതയെ കൈകൊണ്ട് തൊട്ടു. സ്നേഹലത ഒരു അടയാളം പോലെ ഭർത്താവിന്റെ ഇരു ചുമലുകളിലും കൈകൊണ്ട് അമർത്തി.

ചന്ദ്രനുണ്ണി ത്താനും കണ്ടു അവർ വരുന്നത്.

"ഈ സ്ത്രീ ഇവിടുണ്ടായിരുന്നോ... ഇവരെന്തിനാ ഇപ്പോൾ അവൾക്കകമ്പടി സേവിയ്ക്കുന്നത്... അവൾക്കെന്താ തനിയേ നടക്കാൻ അറിയില്ലേ.."
ചന്ദ്രൻ അനുജന്റെ ചെവിയ്‌ക്കരികിലേക്ക് മുഖമടുപ്പിച്ചു പറഞ്ഞു.

"ഹ.. ഏട്ടൻ അത് വിട്ടു കളയെന്നേ.. അവര് നമ്മളെ എതിർക്കാനൊന്നും നിൽക്കത്തില്ല അവരോട് ഇറങ്ങി പോകാൻ പറഞ്ഞാൽ മതി അപ്പോൾ പൊക്കോളും..."

രത്നമ്മ ടീച്ചർ നവമിയെയും കൂട്ടി വന്നിട്ട് പദ്മ പ്രിയയെ നോക്കി ചിരിച്ചു.
അവർഅത് കണ്ടെങ്കിലും അങ്ങോട്ട് ശ്രദ്ധിയ്ക്കാനേ നിന്നില്ല.

രത്നമ്മ ടീച്ചർ അവളെ അവിടെ ഒഴിഞ്ഞ് കിടന്ന ഒരു സിംഗിൾ സോഫായിലേക്ക് ഇരുത്തി.

കുറച്ച് നിശബ്ദ നിമിഷങ്ങൾക്ക് ശേഷം തുടങ്ങിയ്ക്കോ എന്ന് പ്രഭാകരനുണ്ണിത്താൻ ഏട്ടന് കണ്ണുകൾ കൊണ്ട് സംജ്ഞ നൽകി.

"നവമീ..."
ചന്ദ്രൻ വിളിച്ചു..

"ഇങ്ങോട്ട് നോക്ക്. ഞങ്ങളുടെ മുഖത്തേയ്ക്ക്.. നീയിങ്ങനെ കണ്ണീർഒഴുക്കികൊണ്ട് മുഖം കുനിച്ചിരുന്നാൽ ഞങ്ങൾക്ക് പറയാനുള്ളത് ഞങ്ങൾ ആരോട് പറയും..."

നവമി ചുരീ ദാറിന്റെ ഷാൾ കൊണ്ട് കണ്ണുകൾ തുടച്ച ശേഷം ചന്ദ്രനെ നോക്കി.

"ഞങ്ങളെല്ലാം പിരിഞ്ഞ് പോകുന്നതിനു മുമ്പ് നിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണ്ടേ. അതാ നിന്നെ ഞങ്ങൾ ഇങ്ങോട്ട് വിളിപ്പിച്ചത്..നിന്നെ അങ്ങിനെ ഇവിടെ ഒറ്റയ്ക്കാക്കിയിട്ട് ഞങ്ങൾക്ക് പോകാൻ കഴിയില്ലല്ലോ..."
ഒന്ന് നിർത്തിയിട്ട് അയാൾ തുടർന്നു.

"നിന്റെ അമ്മയ്ക്ക്, അതായത് നീ അമ്മയെന്ന് വിളിയ്ക്കുന്ന ഞങ്ങളുടെ പദ്മേച്ചിയ്ക്ക് ഇനി നിന്നെയും നോക്കി കൊണ്ട് ഇവിടെ ശിഷ്ടകാലം ജീവിയ്ക്കാൻ ഒട്ടും താൽപ്പര്യമില്ലെന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ട്..

പദ്മേച്ചിയ്ക്ക് കുറച്ച് അസുഖങ്ങൾ ഒക്കെയുള്ളതിനാൽ ഇനി മുതൽ പദ്മേച്ചി താമസിയ്‌ക്കുക ബാഗ്ലൂരിൽ ശ്രീകുമാറിന് ഒപ്പമായിരിയ്ക്കും. അവിടെ നിന്നെയും കൂടി കൊണ്ട് ചെന്ന് താമസിപ്പിയ്ക്കുക എന്നുള്ളത് ശ്രീകുമാറിന് ബുദ്ധിമുട്ടായതിനാൽ നിന്നെ എവിടെങ്കിലും സുരക്ഷിതമായ ഒരിടത്ത്‌ എത്തിയ്ക്കുക എന്നുള്ളതാണ് ഞങ്ങളുടെ പ്ലാൻ... നീ എന്ത് പറയുന്നു..ഞങ്ങൾ നിർദേശിയ്ക്കുന്ന ഇടത്തേയ്ക്ക് പോകാൻ നീ തയ്യാറാണോ... ഇനി അല്ലെന്ന് പറഞ്ഞാലും നിന്നെ ഇവിടെനിന്ന് നോക്കാൻ ശാരീരിക അവശതകളുള്ള ചേച്ചി തയ്യാറാവില്ലെന്നാ എനിയ്ക്ക് തോന്നുന്നത്..."

ചന്ദ്രൻ പറഞ്ഞു നിർത്തി.

"അല്ല അങ്കിളേ..
എനിയ്ക്കൊരു സംശയം.."
അജയൻ പെട്ടന്ന് ചാടിക്കയറി പറഞ്ഞു.
അതോടെ എല്ലാവരുടെയും ശ്രദ്ധ അജയനിലേക്കായി.

"അങ്കിൾ പറഞ്ഞില്ലേ പദ്മാന്റിയ്ക്ക് എന്തോ ശാരീരിക അവശതകൾ ഉണ്ടെന്ന്.. അതെന്താ അങ്കിളേ ആന്റിയ്ക്ക് ഞങ്ങളാരും അറിയാത്ത ഒരസുഖം.

ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ തന്നെ അങ്കിൾ അത് എന്നേ അറിയിയ്ക്കുമായിരുന്നല്ലോ. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് ഞാൻ രാമചന്ദ്രൻ അങ്കിളിനെ കണ്ടപ്പോഴും അതിന്റെ ഒരു സൂചനപോലും നൽകിയില്ലല്ലോ എന്നോട്.
എന്നിട്ടിപ്പോൾ ഇതുപോലൊരസുഖം നിമിഷനേരം കൊണ്ട് എങ്ങിനെ വന്നു പദ്മആന്റിയ്ക്ക്.."

"എല്ലാമനുഷ്യർക്കും, അത് നിന്റെ അമ്മയ്ക്കുൾപ്പെടെ ഒരസുഖം വരാൻ അധികം സമയമൊന്നും വേണ്ടെടാ ചെക്കാ..
അര സെക്കന്റ് സമയം മതി.. അത് തന്നെ ധാരാളമാ...

പിന്നെ നാട്ടിലുള്ള എല്ലാ മനുഷ്യർക്കും അസുഖം വരുമ്പോൾ അത് അപ്പത്തന്നെ വന്ന് നിന്നെ അറിയിച്ചോണം എന്ന് ഒരു നിയമമൊന്നും ഈ നാട്ടിലില്ല. അതറിയില്ലേ നിനക്ക്.."

"ഞാൻ എന്റെയൊരു സംശയം ചോദിച്ചെന്നേയുള്ളൂ. അതിന് അങ്കിൾ ഇങ്ങനെ ദേഷ്യപ്പെടുവൊന്നും വേണ്ട..."

"അജയാ.. നിന്നോട് ഏട്ടൻ ഒരു തവണ പറഞ്ഞു കഴിഞ്ഞു ഇവിടിരുന്നു ഷോ കാണിയ്ക്കരുതെന്ന്.
ഇനി അത് നിനക്ക് കാണിച്ചേ കഴിയൂ എന്നുണ്ടെങ്കിൽ പുറത്ത് പൊക്കോണം.. ഈ കുടുംബത്തിൽ ഇല്ലാത്ത സകലരും പുറത്ത്‌ പോണം. മനയിലായല്ലോ.."

അത് തനിയ്ക്കുള്ള ഒരു സൂചനയാണെന്ന് രത്നമ്മ ടീച്ചർക്ക് തോന്നി. ഇവിടിപ്പോൾ ഈ കുടുംബത്തിൽ പെട്ടതല്ലാത്തആൾ എന്ന നിലയ്ക്ക് താൻ മാത്രമാണല്ലോ ഉള്ളത്.

അത് മനസിലായെങ്കിലും രത്നമ്മ ടീച്ചർ അറിഞ്ഞ മട്ടേ നടിച്ചില്ല.

"നവമീ..
നിനക്ക് ഈ വീടല്ലാതെ മറ്റൊരു വീടും സ്വന്തം അച്ഛനും ഉള്ള വിവരം നിനക്കറിയാമല്ലോ... ഇനിയുള്ള കാലം നീ അവിടെ പോയി ജീവിയ്ക്കണം... നിനക്ക് അവിടൊരു അച്ഛനുണ്ട്.. അമ്മയും കാണും..
നീ അങ്ങോട്ട് പോണം മോളേ... കഴിഞ്ഞ പതിനെട്ടു വർഷം നിനക്ക് ഈ വീട് അഭയം നൽകി..അല്ല നീ ഈ വീട്ടിൽ സ്വന്തം പോലെ ജീവിച്ചു... നിന്റെ അച്ഛനെന്ന് നീ പറയുന്ന ആൾ ജീവനോടെ ഇരുന്നപ്പോഴൊന്നും നിന്നോട് ഞങ്ങൾ ഇങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടിട്ടില്ലായിരുന്നു.. ഇനി അത് ആവശ്യപ്പെടാതെ വയ്യ.."

നവമി ഒരു ഞെട്ടലോടെ മുഖമുയർത്തി അവരെ നോക്കി.
അവളുടെ കണ്ണുകൾ മുമ്പിൽ നിൽക്കുന്ന ഓരോ മുഖങ്ങളിലൂടെയും ഊർന്ന് പോയി അവസാനം ചെന്ന് അജയന്റെ മുഖത്ത്‌ നിന്നു.

അവനാകട്ടെ വിതുമ്പി പൊടിയാൻ നിൽക്കുന്ന നവമിയുടെ മുഖം കണ്ടിട്ട് നെഞ്ച് വിലങ്ങി..
അവളുടെ കണ്ണിന്റെ വെള്ളകളിൽ ഓരോ തുള്ളി ചോര ഇറ്റിച്ചത് പോലെ ഒരു ചുവപ്പ് രാശി പടർന്നു കിടപ്പുണ്ടായിരുന്നു.

"ഞാൻ... ഞാനെങ്ങോട്ട് പോകാനാ അങ്കിളേ...പെട്ടന്നൊരു നിമിഷം വിളിച്ച് അങ്കിൾ എന്നോട് ഇവിടെ നിന്നിറങ്ങിപ്പോണം എന്ന് പറഞ്ഞാൽ എനിയ്ക്ക് പോകാൻ ഒരിടമുണ്ടോ...

ഞാൻ.. ഞാനെങ്ങോട്ടും പോകില്ല. ഈ വീട് വിട്ട് ഞാൻ എവിടേക്കുമില്ല... എനിയ്ക്കിവിടെ ജീവിച്ചാൽ മതി..
ഇതാ എന്റെ വീട്..
രാമചന്ദ്രൻ മാഷാ എന്റെ അച്ഛൻ... എന്റെ അമ്മയാ ഈ ഇരിയ്ക്കുന്നത്... എനിയ്ക്കിവരൊക്കെയല്ലാതെ ഈ ലോകത്ത്‌ മറ്റാരുമില്ല.. എന്റെ അമ്മയേം, ഈ വീടും വിട്ട് എനിയ്ക്ക് എവിടേയ്ക്കും പോകണ്ട.."
അവൾ, നിങ്ങളാരും പറയുന്നത് ഞാൻ അംഗീകരിച്ചു തരില്ലെന്ന മട്ടിൽ നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ടിരുന്നു.

"അമ്മയോ...
ആരാടീ നിന്റെ അമ്മ...
ഞാനോ.."
അതുവരെ എല്ലാം കേട്ടുകൊണ്ടിരുന്ന പദ്മപ്രിയ പല്ലുകൾ ഞെരിച്ചു കൊണ്ട് ചോദിച്ചു.

"നിനക്ക് ജന്മം തരാത്ത ഞാനെങ്ങിനെ നിന്റെ അമ്മയാകുമെടീ...
എനിയ്ക്ക് മൂന്ന് മക്കളേയുള്ളൂ.. മൂന്ന് മക്കൾക്ക് മാത്രമേ ഞാനെന്റെ ഈ വയറ്റിൽ പിറവി കൊടുത്തിട്ടുള്ളൂ...

നിനക്കൊരച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അയാളോട് പോയി നീ ചോദിയ്ക്കണം നിന്റെ അമ്മ ആരാണെന്ന്. എന്നിട്ട് അയാൾ ചൂണ്ടിക്കാണിയ്ക്കുന്ന ആളേ വേണം നീ അമ്മേയെന്ന് വിളിയ്ക്കാൻ..
അല്ലാതെ നീ അമ്മേയെന്ന് വിളിച്ചത് കൊണ്ട് ഞാൻ നിന്റെ അമ്മയാകില്ല..
നീയെന്നൊരു വ്യക്തി ഈ ഭൂമിയിൽ പിറവിയെടുത്തതിന് കഴിഞ്ഞ പതിനെട്ടു വർഷങ്ങളായി അപമാനിയ്ക്കപ്പെട്ടു കൊണ്ടിരിയ്ക്കായാണ് ഞാൻ..

കഴിഞ്ഞ പതിനെട്ടു വർഷമായി എന്റെ ജീവിതം നരക തീയിലാക്കിയ നിനക്ക് ഇനിയും ഞാൻ അഭയം തരണോ..
പൊയ്ക്കോണം...
എവിടേയ്ക്കെന്ന് വച്ചാൽ പോയി തേടി കണ്ടു പിടിച്ചോണം നിനക്ക് ജന്മം തന്നവരെ...

നീയെന്നൊരു അപമാനം ചുമക്കാൻ ഇനിയും പദ്മ പ്രിയയെ ഈ ജന്മത്ത്‌ കിട്ടില്ല."

അവർ പറഞ്ഞു നിർത്തുമ്പോഴേയ്ക്കും കിതയ്ക്കാൻ തുടങ്ങിയിരുന്നു.
നവമിയോട് അവർ കഴിഞ്ഞ പതിനെട്ടു വർഷങ്ങളായി മനസ്സിൽ കൊണ്ട് നടന്ന പകയാണ് കെട്ടഴിഞ്ഞു പുറത്തേയ്ക്ക് വരുന്നതെന്ന് രത്നമ്മ ടീച്ചർക്ക് തോന്നി.

അവർ എടുത്തിട്ടുള്ള ഈ തീരുമാനത്തിൽ നിന്ന് അവരെ പിന്തിരിപ്പിയ്ക്കുക എളുപ്പമാകില്ല.
എങ്കിലും പെട്ടന്ന് ഈ കൊച്ച് പെൺകുട്ടി തെരുവിലേക്ക് ഇറങ്ങി എങ്ങോട്ട് പോകും എന്നുള്ള ചിന്ത അവരെ പദ്മ പ്രിയയോട് ഒന്ന് അപേക്ഷിച്ച് നോക്കാൻ തീരുമാനിപ്പിച്ചു.

"നമ്മൾക്കെല്ലാം മനസാക്ഷിഎന്നൊന്ന് ഉള്ളതല്ലേ പദ്മേ...
നിങ്ങൾക്ക് അതൊരിത്തിരിയെങ്കിലും ശേഷിയ്ക്കുന്നുണ്ടെങ്കിൽ ഇവളോട് ഒന്ന് കരുണ കാണിച്ചു കൂടെ..."

രത്നമ്മ ടീച്ചർ കെഞ്ചും പോലെ ചോദിച്ചു.

"കരുണയോ..
ഇവളോടോ..
അങ്ങനൊരു സാധനം ഇവളോട് ഞാൻ കാണിച്ചാൽ ദൈവം എന്നേ ശിക്ഷിയ്ക്കും.
കഴിഞ്ഞ പതിനെട്ടു വർഷമായി എന്റെ ഭർത്താവിനെ എന്നിൽ നിന്ന് അന്യനാക്കി കളഞ്ഞ മുതലാ ഈ നിൽക്കുന്നത്. ഇവളോട് ഞാനിനിയും കരുണകാണിയ്ക്കാൻ നിന്നാൽ പിന്നെ പദ്മ പ്രിയ എന്ന ജന്മത്തിന് എന്തർത്ഥമാണുള്ളത്.."

അവരുടെ കണ്ണിൽ വൈരപ്പൊടി തിളങ്ങുന്നത് രത്നമ്മ ടീച്ചർക്ക് കാണാമായിരുന്നു.

ഇന്നലെ വരെ തന്നെ അമ്മേയെന്ന് വിളിയ്ക്കാൻ സമ്മതിയ്ക്കുകയും, താൻ അമ്മയായി കാണുകയും ചെയ്ത വ്യക്തി...
ആ വ്യക്തിയുടെ നാവിൻ തുമ്പിൽ നിന്ന് പാഞ്ഞു വന്ന തീ വള്ളികൾ നവമിയെ ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിച്ച് കളഞ്ഞു.

"രണ്ട് ദിവസം സമയം തരും നിനക്ക്..
അതിന് മുമ്പ് ഇറങ്ങിയ്ക്കോണം ഈ വീട്ടിൽ നിന്ന്.. എവിടേയ്ക്ക് പോകും നീയെന്ന ചോദ്യം എന്റെ മുമ്പിലേക്ക് ഇട്ടു തരരുത്..
ഒരു ദയയും കിട്ടാൻ പോകുന്നില്ല എന്നിൽ നിന്ന്..

നീ എവിടെ നിന്ന് ഈ വീട്ടിലേക്ക് കൈ പിടിച്ചെത്തിയോ, അവിടേയ്ക്ക് തന്നെ മടങ്ങി പൊയ്ക്കോണം... ഒരവകാശവും പറയാതെ...
ഒരു തുള്ളി കണ്ണീർ പോലും പൊഴിയ്ക്കാതെ പൊക്കോണം എന്റെ മുമ്പിൽ നിന്ന്.."

പദ്മപ്രിയ അവസാന വാക്ക് പോലെ പറഞ്ഞു.

പദ്മപ്രിയയുടെ മറ്റൊരു മുഖം കണ്ടു തരിച്ചു നിൽക്കുകയായിരുന്നു അജയൻ.
ഇവർ ഇന്നോളം അണിഞ്ഞിരുന്ന മുഖം മൂടിയാണ് ഇവിടെ അഴിച്ചു മാറ്റി വച്ചിരിയ്ക്കുന്നത്.

അഭിനയവും, ചമയവും അഴിച്ചു മാറ്റിയ പച്ചയായ സ്ത്രീ...
ഇവർക്കിങ്ങനെയും ഒരു മുഖമുണ്ടായിരുന്നു.

അജയൻ നോക്കുമ്പോൾ എന്തോ പറയാനായി രത്നമ്മ ടീച്ചർ പദ്മ പ്രിയയുടെ അടുത്തേയ്ക്ക് വരികയാണ്.

"വേണ്ട ടീച്ചറേ..."
അവൻ അവരെ തടഞ്ഞു.

"കരുണ എന്തെന്നറിയാത്ത ഇതിന്റെയൊന്നും കാല് പിടിച്ചു കരഞ്ഞിട്ട് പോലും കാര്യമില്ല.
ഇവരെ പറഞ്ഞു മനസിലാക്കാൻ ശ്രമിയ്ക്കുന്നവർ
വെറുതേ നാണം കെടാമെന്നേയുള്ളൂ.. അല്ലാതെ ഇവറ്റകളുടെയൊന്നും മനസലിയില്ല.."

അവൻ തിരിഞ്ഞു ചന്ദ്രനെയും, പ്രഭാകരനെയും നോക്കി.

"ആണത്തം കാണിയ്ക്കേണ്ടിയിരുന്നത് ഇപ്പോഴല്ല ഉണ്ണിത്താൻ മാരേ..
രാമചന്ദ്രൻ അങ്കിൾ ജീവനോടെ ഇരുന്നപ്പോഴായിരുന്നു.

അന്ന് അതിന് നിങ്ങൾക്ക് നട്ടെല്ലില്ലായിരുന്നു... അവിടെ നട്ടെല്ലിന്റെ സ്ഥാനത്ത്‌ വാഴപ്പിണ്ടിയും പിടിപ്പിച്ചു കൊണ്ട് മറഞ്ഞിരുന്നു നിങ്ങൾ... അവസരം കാത്ത്‌..
അല്ലേ...
പക്ഷെ ഇതുകൊണ്ടൊന്നും കഥ തീരുന്നില്ലെന്ന് രണ്ട് ഉണ്ണിത്താൻ മാരും ചെവിയിൽ കുറിച്ച് വച്ചോ..."

അവൻ നടന്നു നവമിയുടെ അടുത്തേയ്ക്ക് വന്നു.

"ധൈര്യമായിട്ട് ഇരിയ്ക്കെടീ. നിന്റെ തലയിൽ വരച്ച വര ഇപ്പോഴായിരിയ്ക്കും നീ എത്തി ചേരേണ്ടിടത്ത്‌ നിന്നെ കൊണ്ടെത്തിയ്ക്കാൻ പോകുന്നത്...
ഏതായാലും മുഖം മൂടിയിട്ട നരക പിശാചുകൾ വാഴുന്ന ഒരിടമായിരിയ്ക്കില്ല അത്.."

"ഡാ..."
പെട്ടന്ന് ചന്ദ്രൻ ചാടി എണീറ്റു.

"നരകപ്പിശാച് എന്ന് നീ വിളിച്ചത് ആരെയാടാ..."
ചന്ദ്രൻ കൈ വീശി അവന്റെ മുഖത്തടിയ്ക്കാനായി പാഞ്ഞു വന്നു.

"നവമിയല്ല അജയൻ..
ഒന്ന് തന്നാൽ ഇവിടിട്ട് ഒമ്പതെണ്ണം ഞാൻ തിരിച്ച് തന്നിരിയ്ക്കും. അത് വാങ്ങിയ്ക്കാൻ ശേഷിയുണ്ടെങ്കിൽ മാത്രമേ അജയൻറെ ശരീരത്ത്‌ കൈവയ്ക്കാൻ പാടുള്ളൂ.അത് ഏത് തമ്പുരാൻ കുട്ടിയായാലും, ഉണ്ണിത്താനായാലും ."

അജയനെ തല്ലാനായി ഉയർത്തിയ ചന്ദ്രന്റെ കൈമെല്ലെ താണ് പോയി.

തുടരും...

എല്ലാവരുടെയും അഭിപ്രായങ്ങൾ കാത്തിരിയ്ക്കുന്നു.

തുടർഭാഗങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ ഉടൻ നോട്ടിഫിക്കേഷൻ ലഭിക്കാൻ ഈ പോസ്റ്റ് ലൈക്ക് ചെയ്ത ശേഷം കമൻ്റ് ചെയ്താൽ മതി...
#തീരം

പെണ്ണിനെ തല്ലാൻ മാത്രം കഴിവ്ണ്ടായ പോരാ ആണിന്, അവളെ മനസ്സിലാക്കാനും കൂടി വേണം….
26/07/2025

പെണ്ണിനെ തല്ലാൻ മാത്രം കഴിവ്ണ്ടായ പോരാ ആണിന്, അവളെ മനസ്സിലാക്കാനും കൂടി വേണം….

മാറ്റം എഴുത്ത്: അനു സാദ് :::::::::::::::::::::::::::::::::: “റസിയ… നിർത്താറായില്ലേ അനക്ക്.. അന്റെ ഈ പോക്ക്??? റസിയ ഹോസ്പിറ്റലിൽ പോവാൻ തി...

ആരോടും പരാതി പറയാതെ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും താങ്ങും തണലുമായി ഉമ്മ ജീവിച്ചു…
26/07/2025

ആരോടും പരാതി പറയാതെ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും താങ്ങും തണലുമായി ഉമ്മ ജീവിച്ചു…

ഉമ്മാക്ക് വരനെ തിരഞ്ഞ മകൻ! എഴുത്ത്: ഷബീർ കളിയാട്ടമുക്ക് :::::::::::::::::::::::::::::::::::::: എന്റെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷ....

എത്ര ദിവസങ്ങളായി ഇതേ രംഗങ്ങൾ അരങ്ങേറുന്നു എങ്കിലും ഓരോ ദിവസവും താനല്ല ഭാര്യയായിരുന്നു ശരിയെന്ന്…
26/07/2025

എത്ര ദിവസങ്ങളായി ഇതേ രംഗങ്ങൾ അരങ്ങേറുന്നു എങ്കിലും ഓരോ ദിവസവും താനല്ല ഭാര്യയായിരുന്നു ശരിയെന്ന്…

മുടിയനായ പുത്രൻ… Story written by Lis Lona ::::::::::::::::::::::::::::::::::::: കാവി കൈലി അരക്കെട്ടിലേക്ക് ഒന്നുകൂടി മുറുക്കി വലിച്ചുടുത്ത് ചുവരിൽ .....

നാട്ടുനടപ്പനുസരിച്ച്‌ എട്ടാം മാസത്തിൽ കൂട്ടി കൊണ്ടുവരേണ്ട പെങ്ങള് രണ്ടാം മാസത്തിൽ പെട്ടിം കിടക്കേം എടുത്തോണ്ട്…
26/07/2025

നാട്ടുനടപ്പനുസരിച്ച്‌ എട്ടാം മാസത്തിൽ കൂട്ടി കൊണ്ടുവരേണ്ട പെങ്ങള് രണ്ടാം മാസത്തിൽ പെട്ടിം കിടക്കേം എടുത്തോണ്ട്…

Story written by Kavitha Thirumeni :::::::::::::::::::::::::::::::::::::: നാട്ടുനടപ്പനുസരിച്ച്‌ എട്ടാം മാസത്തിൽ കൂട്ടി കൊണ്ടുവരേണ്ട പെങ്ങള് രണ്ടാം മാസത്തി...

തീരം ~ ഭാഗം 01എഴുത്ത്: Aniprasad ================ആർത്തിരമ്പി പെയ്ത്  പ്രകൃതിയുടെ കലിയടങ്ങും പോലെയാണ് ഒരു മനുഷ്യ ജന്മം കണ...
26/07/2025

തീരം ~ ഭാഗം 01
എഴുത്ത്: Aniprasad
================

ആർത്തിരമ്പി പെയ്ത് പ്രകൃതിയുടെ കലിയടങ്ങും പോലെയാണ് ഒരു മനുഷ്യ ജന്മം കണ്മുമ്പിൽ അഗ്നി വിഴുങ്ങിക്കളഞ്ഞതെന്ന് രത്നമ്മ ടീച്ചർക്ക് തോന്നി.

ഇപ്പോഴും അവർക്ക് അങ്ങോട്ട് വിശ്വസിയ്ക്കാൻ കഴിയുന്നില്ല രാമചന്ദ്രൻ മാഷ് ഈ ഭൂമി വിട്ട് പൊയ്ക്കളഞ്ഞു എന്ന്.
ഇന്നലെ രാവിലെയാണ് രാമചന്ദ്രൻ മാഷിനെ താൻ അവസാനമായി കണ്ടതെന്ന് രത്നമ്മ ടീച്ചർ ഓർത്തു.

ഏഴുമണിയോട് അടുത്ത നേരത്ത്‌ മാഷ് പാൽ വാങ്ങാനായി കവലയിലുള്ള പീലിച്ചായന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് താൻ കാണുന്നത്.

പാൽക്കാരൻ പാൽ വീട്ടിലെത്തിച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും മാഷ് കവലയിലുള്ള അയാളുടെ വീട്ടിൽ പോയാണ് പാൽ വാങ്ങുന്നത്.
ഒരിയ്ക്കൽ താൻ അതിനെ പറ്റി മാഷോട് ചോദിച്ചപ്പോൾ മാഷ് അന്ന് തനിയ്ക്ക് തന്ന മറുപടി ഇതാണ്.

"ഒരു പണിയുമില്ലാതെ വെറുതേ വീട്ടിലിരിപ്പല്ലേ ടീച്ചറേ ഞാൻ. ഇതൊരു ജോലിയും ചെറിയൊരു വ്യായാമവും ആയിക്കോട്ടെ എന്ന് കരുതി ഞാനാണ് അയാളോട് പറഞ്ഞത് പാൽ വാങ്ങാനായി ഞാൻ വീട്ടിലേക്ക് വന്നോളാം എന്ന്.."

നാട്ടിലും വീട്ടിലും ഒരേ പോലെ പ്രിയപ്പെട്ടവനായ രാമചന്ദ്രൻ മാഷിനെ ഒരിയ്ക്കൽ പരിചയപ്പെടുന്ന ആരും തന്നെ പിന്നെ അദ്ദേഹത്തെ എത്ര നാൾ കഴിഞ്ഞു കണ്ടാലും മറക്കാനേ ഇടയില്ല.

അതാണ്‌ രാമചന്ദ്രൻ മാഷിന്റെ ഏറ്റവും വലിയ ഗുണം.

ആർക്കും, ഏത് നേരത്തും ഉപകാരി.
ഏത് പാതിരായ്ക്കും അദ്ദേഹത്തിന്റെ സഹായം അഭ്യർത്ഥിച്ചു ധൈര്യമായി 'ശ്യാമ മോഹനം 'എന്ന വീടിന്റെ പടി കടന്നെത്താം.

ഇന്നലെ വൈകിട്ടാണ് തന്നെ കവലയിൽ കട നടത്തുന്ന സാബു വിളിച്ചറിയിയ്ക്കുന്നത് രാമ ചന്ദ്രൻ മാഷേ അറ്റാക്ക് വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിയ്ക്കയാണെന്ന്.

ഒരു മണിയ്ക്കൂറിനകം അടുത്ത വാർത്തയെത്തി അദ്ദേഹം മരണപ്പെട്ടിരിയ്ക്കുന്നു എന്ന്.

ആദ്യം അത് കേൾക്കേ ഒരു മരവിപ്പായിരുന്നു മനസ്സിൽ.
പതിയെ പതിയയെങ്കിലും അതൊരു സത്യമാണെന്ന് മനസിലാക്കാൻ താൻ ആർക്കൊക്കെ ഫോൺ ചെയ്തു എന്നതിന് കണക്കില്ല.
ആരുടെയെങ്കിലും നാവിൽ നിന്ന് പ്രതീക്ഷക്ക് വകയുണ്ട് ടീച്ചറേ എന്നൊന്ന് കേട്ടാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ.

പക്ഷേ സത്യം സത്യമായി മുമ്പിൽ നിൽക്കുമ്പോൾ ആഗ്രഹങ്ങൾക്ക് അതിരിടാതെ തരമില്ലല്ലോ.

ഒരു നാടും മറു നാടും ഇളകി വന്നാണ് രാമചന്ദ്രൻ മാഷിന് അന്ത്യയാത്ര നൽകിയത്. അദ്ദേഹത്തിന്റെ ജനപ്രീതി എത്രയ്ക്കുണ്ടായിരുന്നു എന്ന് അപ്പോഴാണ് മനസിലാകുന്നത്.

ആയിരമോ പതിനായിരമോ വിദ്യാർഥികൾക്ക് അക്ഷരജ്ഞാനം പകർന്നു നൽകിയ മനുഷ്യനാണ്. അതിന്റെ രണ്ടിരട്ടി മനുഷ്യരെങ്കിലും അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ ഈ വീട്ടിൽ വന്നുപോയിട്ടുണ്ട്.

രാമചന്ദ്രൻ മാഷിന്റെ കത്തി തീർന്ന ചിതയിൽ നീണ്ട കൊള്ളി കൊണ്ട് ഒരാൾ തീക്കനലുകൾ കോരി ചിതറുന്നത് അവിടെ നിന്നാൽ രത്നമ്മ ടീച്ചർക്ക് കാണാമായിരുന്നു.

നക്ഷത്ര കുരുന്നുകൾ പൊഴിഞ്ഞ് വീഴും പോലെ തീപ്പൊരികൾ നാല് പാടും ചിതറുന്നു.
ഇടയ്ക്കിടെ ചെറിയ ശബ്ദത്തോടെ എന്തൊക്കെയോ പൊട്ടുന്ന ഒച്ചയും കേൾക്കാം.

മാനത്തിന്റെ കിഴക്കൻ കോണിൽ കരിമ്പുക അടിഞ്ഞു കൂടും പോലെ കറുപ്പ് വ്യാപിയ്ക്കുന്നത് കണ്ടിട്ടാകാം കുറച്ചാൾക്കാർ ചേർന്ന് ചിതയ്ക്ക് മീതെ ഒരു ടാർപ്പ വലിച്ചു കെട്ടാനുള്ള പണികൾ തുടങ്ങുന്നുണ്ട്.

ചടങ്ങുകൾ തീർന്നതോടെ ആൾക്കാരെല്ലാം ഒരുവിധം തിരികെ പോയി കഴിഞ്ഞിട്ടുണ്ട്.

തൊട്ടടുത്ത അയൽക്കാരും, രാമചന്ദ്രൻ മാഷിന്റെ രണ്ട് പെണ്മക്കളുടെ കുടുംബവും, അവരുടെ ബന്ധുമിത്രാദികളുമൊക്കെയാണ് ഇനി ശേഷിയ്ക്കുന്നത്.

രത്നമ്മ ടീച്ചർ ഓരോന്ന് ഓർത്തുകൊണ്ട് നിൽക്കേ അവരുടെ അടുത്തേയ്ക്ക് പഴയൊരു സ്നേഹിതയായ വരദ നടന്നു വന്നു.

ഏകദേശം പത്ത്‌ വർഷം മുമ്പ് അവർ രണ്ട് പേരും ഒരേ സ്കൂളിൽ ഒന്നോ ഒന്നരയോ വർഷം ഒരുമിച്ച് ജോലിചെയ്തിട്ടുള്ളതാണ്.

"ഇടയ്ക്കൊക്കെ വീട്ടിൽ വരുമ്പോൾ ഞാൻ രത്നമ്മ ടീച്ചറേ കുറിച്ച് അമ്മയോട് തിരക്കാറുണ്ട്.. അമ്മയ്ക്ക് പ്രായമായതിന്റെ ഇത്തിരി ഓർമ്മക്കുറവ് ഉണ്ടേ.. അതുകൊണ്ട് ഒരു തവണ ചോദിയ്ക്കുമ്പോ പറയും നാട്ടിലുണ്ടെന്ന്..
പിന്നീടൊരു തവണ കൂടി ചോദിച്ചാൽ പറയും ടീച്ചർ മകളുടെ കൂടെ ചെന്നൈയിൽ ആണെന്ന്..
ശരിയ്ക്കും ടീച്ചർ ചെന്നയിലാണോ അതോ നാട്ടിലാണോ സ്ഥിരം..."
വരദ തിരക്കി.

"ചെന്നൈയിലാണ്.. ഞാനിപ്പോൾ വന്നിട്ട് ഒരാഴ്ചയാകുന്നതേയുള്ളൂ.. ഇന്ന്‌ മടങ്ങി പോകാനിരുന്നതാ..
അപ്പോഴാ രാമചന്ദ്രൻ മാഷ്..."
അവർ ഒരു നെടുവീർപ്പിട്ടു.

"പെട്ടന്നിങ്ങനെ വരാൻ എന്താ ടീച്ചറേ... ഇപ്പോഴെങ്ങാനും പോകേണ്ട മനുഷ്യനാണോ..."

"മരണത്തിന്റെ ഏറ്റവും മാരക രൂപമാ ഈ അറ്റാക്ക്.. അത് ഏതൊക്കെ തരമാണെന്നും, എങ്ങിനെയൊക്കെ വന്ന് മനുഷ്യ ജീവനെ കീഴടക്കുമെന്നും ആർക്കും പറയാൻ പറ്റില്ല... എന്നാലും ഒരു ദിവസം തികച്ച് പോലും മാഷ് കിടന്നില്ലെന്നുള്ളതാ...
അവസാനമായി ജീവനോടെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ..."
രത്നമ്മ ടീച്ചർക്ക് സങ്കടം വന്നെങ്കിലും അതവർ ചുണ്ടുകൾ കടിച്ചു പിടിച്ച് പണിപ്പെട്ട് അടക്കി.

"ഇത്രേയുള്ളൂ മനുഷ്യൻ. അല്ലേ ടീച്ചറേ..
അതുഞാനായാലും..മറ്റൊരാൾ ആയാലും..ആരായാലും."

അവർ സംസാരിച്ചു നിൽക്കേ വടക്കേതിലെ ഭാർഗവി വന്ന് രത്നമ്മ ടീച്ചറേ വിളിച്ചു.

"ടീച്ചറേ.. ഒന്നിങ്ങോട്ട് വരുവോ..."
"എന്താ ഭാർഗവിയമ്മേ..."
രത്നമ്മ ടീച്ചർ തല തിരിച്ചു അവരെ നോക്കി.

"ആ കൊച്ച് ഒരു തുള്ളി വെള്ളം പോലും കുടിയ്ക്കുന്നില്ല ടീച്ചറേ..
നേരത്തോട് നേരമായിട്ടും ഒരു വക കഴിച്ചിട്ടും ഇല്ല. ഒന്ന് ചലിയ്ക്കുക പോലും ചെയ്യാതെ അത് ഒരേ ഇരിപ്പ് ഇരിയ്ക്കുവാ..
അതൊന്ന് കരഞ്ഞിരുന്നെങ്കിൽ ഞാനിങ്ങനെ ആധി പിടിയ്ക്കില്ലായിയുന്നു..."

"ആരാ ഭാർഗവിയമ്മേ.. നവമി ആണോ..."

"ഉം.. അതിരുന്ന് പുകഞ്ഞു കത്തുവാ ടീച്ചറേ. ഏത് നേരമാ പൊട്ടി തെറിയ്ക്കുന്നതെന്ന് പറയാൻ പറ്റില്ല.. ദൈവമേ.. അതിന്റെ സമനില തെറ്റി പോകാണ്ടിരുന്നാൽ മതിയാരുന്നു. അതൊരു മനുഷ്യ ജീവിയല്ലേ.."

"ഭാർഗവിയമ്മ വാ. അവൾക്ക് കുടിയ്ക്കാൻ എന്തെങ്കിലും എടുക്ക്..."

"അവിടെ കൊണ്ട് വച്ചിട്ടുണ്ട് ടീച്ചറേ..
നാരങ്ങാവെള്ളം ഒരു കപ്പ് നിറയെ കൊണ്ട് വന്നതാ.. അടുത്ത വീട്ടിൽ വച്ച പഷ്ണി ക്കഞ്ഞി കുടിയ്ക്കാൻ അങ്ങോട്ട് വരില്ലെന്ന് വിചാരിച്ചു അത് കുടിയ്ക്കുന്നെങ്കിൽ കുടിച്ചോട്ടെ എന്ന് കരുതി കഞ്ഞിയും കൊണ്ട് വച്ചിട്ടുണ്ട്."

രത്നമ്മ ടീച്ചർ നേരെ നവമി ഇരിയ്ക്കുന്ന റൂമിലേക്ക് ചെന്നു.

കട്ടിലിൽ, ഇരു കാലുകളും കൈകൊണ്ട് ചുറ്റിപ്പിടിച്ചു കാൽമുട്ടുകൾക്ക് മുകളിലേക്ക് തല ചായ്ച്ചു വച്ച് ഇരിക്കുകയാണ് അവൾ.
ജീവിതത്തിൽ ഇനിയൊന്നും പ്രതീക്ഷിയ്ക്കാനില്ലാത്തവളുടെ ഒരു ഭാവം അവളുടെ കണ്ണുകളിൽ രത്നമ്മ ടീച്ചർക്ക് കാണാൻ കഴിഞ്ഞു.

ആ കാഴ്ച കണ്ടിട്ട് രത്നമ്മ ടീച്ചർക്ക് സങ്കടം വന്നു.
രാമചന്ദ്രൻ മാഷ് ജീവന്റെ ജീവനായി കൊണ്ട് നടന്ന പെണ്ണാണ്.
അവൾക്കും തിരിച്ച് അതിന്റെ നൂറിരട്ടി സ്നേഹമായിരുന്നു മാഷോട്.. ആ വേർപാട് ഇവളിൽ എത്രത്തോളം ആഘാതം ഏൽപ്പിച്ചിട്ടുണ്ടാവുമെന്ന് ഊഹിയ്ക്കാവുന്നതേയുള്ളൂ.

രത്നമ്മ ടീച്ചർ നവമിയുടെ അടുത്തേയ്ക്ക് ഇരുന്ന ശേഷം അവളുടെ ശിരസ്സിൽ തൊട്ടു.
അതൊരു പ്രതിമയാണെന്ന് രത്നമ്മ ടീച്ചർക്ക് തോന്നി.
തണുത്തുറഞ്ഞ ഒരു പ്രതിമ.
രത്നമ്മ ടീച്ചർ എണീറ്റ് മറുവശത്ത്‌ വന്ന് നവമിയ്ക്ക് അഭിമുഖമായി ഇരുന്നു.

ഭാർഗവിയമ്മ ഒരു കപ്പ് നാരങ്ങാ വെള്ളം എടുത്ത്‌ രത്നമ്മ ടീച്ചർക്ക് നേരെ നീട്ടി.

"ഇതങ്ങോട്ട് കുടിയ്ക്കാമ്പറ ടീച്ചറേ. അതിന്റെ തൊണ്ട വരണ്ടു പൊട്ടി കിടക്കയാവും.. ആ ക്ഷീണവും ഒന്ന് മാറിക്കിട്ടും..."

"ഇത് കുടിയ്ക്ക് മോളേ... നിന്റെ ഈ ഇരിപ്പ് കണ്ടിട്ട് സഹിയ്ക്കുന്നില്ലല്ലോ കുഞ്ഞേ..
അച്ഛൻ പോയി..
ആ സത്യം ഇനി നമ്മളെല്ലാം ഉൾക്കൊണ്ടേ പറ്റൂ...
നമ്മൾ ഇനി എത്ര സങ്കടപ്പെട്ടാലും പോയ മാഷ് തിരിച്ച് വരില്ല മോളേ..
നീ ഒന്ന് തല ഉയർത്തിപ്പിടി കുഞ്ഞേ...
എന്നിട്ട് ഇതിൽ നിന്ന് ഒരു കവിൾ വെള്ളമെങ്കിലും കുടിയ്ക്ക് മോളേ.."

രത്നമ്മ ടീച്ചർ അങ്ങനെ പറഞ്ഞപ്പോൾ നവമി മെല്ലെ കണ്ണുകൾ മൂടി കളഞ്ഞു.
അതൊരു പ്രതിഷേധം ആണെന്ന് രത്നമ്മ ടീച്ചർക്ക് തോന്നി.

അകാരണമായി തന്റെ അച്ഛനെ തന്നിൽ നിന്ന് അടർത്തിയെടുത്തുകൊണ്ട് പോയ കാലത്തോടുള്ള പ്രതിഷേധം.
എന്റച്ഛനില്ലാത്ത ലോകത്ത്‌ ഇതൊന്നും എനിയ്ക്ക് കാണുകയേ വേണ്ടെന്ന പ്രതിഷേധം...

"അവൾക്ക് വിശപ്പും, ദാഹവും ഒന്നും കാണില്ല ടീച്ചറേ. അതാ അവളിങ്ങനെ നിഷേധാർത്ഥത്തിൽ ഇരിയ്ക്കുന്നത്.. നമ്മൾ കാണാഞ്ഞിട്ടായിരിയ്ക്കും. അവൾക്ക് ദാഹിച്ചപ്പോൾ അവൾ പോയി വെള്ളമോ ജ്യൂസോ ഒക്കെ എടുത്ത്‌ കഴിച്ചിരിയ്ക്കും. അല്ലെങ്കിൽ തന്നെ ഇവൾക്ക് തിന്നാനും കുടിയ്ക്കാനുമുള്ളത് അച്ഛൻ ഏത് നേരവും ഇവിടെ സ്റ്റോക്ക് ചെയ്തു വച്ചേക്കുവല്ലേ.."

വാതിൽക്കൽ നിന്നൊരു ശബ്ദം കേട്ട് രത്നമ്മ ടീച്ചർ അവിടേയ്ക്ക് നോക്കുമ്പോൾ കാണുന്നത് ഇരു കൈകളും മാറിൽ പിണച്ച് കെട്ടി വാതിൽ പടിയിലേക്ക് ചാരി തങ്ങളെ തന്നെ നോക്കി നിൽക്കുന്ന സൗമ്യയെ ആണ്...
അവൾക്ക് തൊട്ടു പിന്നിൽ നിൽപ്പുണ്ട് മൂത്തവൾ സൗമിനി ...
സൗമിനി പക്ഷേ ഇപ്പോഴാണ് അവിടേയ്ക്ക് വന്നത്.

"എന്താടീ ഇവിടെ.."
സൗമിനി വാതിലിന് പുറത്ത് നിന്നുകൊണ്ട് അകത്തേയ്ക്ക് നോക്കി സൗമ്യയോട് ചോദിച്ചു.

"രത്നമ്മ ടീച്ചർ ഇവിടുത്തെ കുഞ്ഞുവാവയെ മാമൂട്ടുന്നു..
കണ്ടില്ലേ ചേച്ചി.."

മുറിയ്ക്കുള്ളിലെ കാഴ്ച സൗമിനിയ്ക്ക് കൃത്യമായി കാണാൻ വേണ്ടി സൗമ്യ അൽപ്പം ഒഴിഞ്ഞ് കൊടുത്തു.

"ഇവിളിതെന്താടീ നിരാഹാരം ഇരിയ്ക്കുന്നോ... ആരെ കാണിയ്ക്കാനാ ഇവൾ ഈ അടവ് എടുക്കുന്നത്..."

സൗമിനിയുടെ മുഖത്ത്‌ നവമിയോടുള്ള വെറുപ്പ് കാണാമായിരുന്നു.

"ചേച്ചി അവളോട് നേരിട്ട് ചോദിയ്ക്ക്.മുമ്പിൽ ഇരിപ്പുണ്ടല്ലോ ആൾ ..""

"ചോദ്യവും പറച്ചിലും ഒക്കെ പിന്നെ. ഇവളെ അമ്മ അന്വേഷിയ്ക്കുന്നുണ്ട്. അങ്ങോട്ട് ചെല്ലാൻ പറഞ്ഞു..അമ്മയ്ക്ക് ഇവളുടെ കാര്യത്തിൽ എന്തോ തീരുമാനം എടുക്കാനുണ്ടെന്ന്.."
സൗമിനി പറയുന്നത് കേട്ട് രത്നമ്മ ടീച്ചർ അമ്പരന്നു പോയി.

"തീരുമാനമോ.. എന്ത് തീരുമാനം.."
അവർ തിരക്കി.

"ആ.. അതൊന്നും എനിയ്ക്കറിയില്ല ടീച്ചറേ.. അമ്മ പറഞ്ഞത് ഞാൻ വന്ന് ഇവളോട് പറഞ്ഞു. അത്രേയുള്ളൂ.."

"നിന്റെ അമ്മയുടെ തീരുമാനം എന്താണെന്ന് നീ അമ്മയോട് തിരക്കിയില്ലേ..."

"ആ.. ഇല്ല.. എനിയ്ക്കതിന്റെ ആവശ്യമില്ലെന്ന് തോന്നി. അല്ലെങ്കിൽ തന്നെ ഇവളുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനം അമ്മ എടുക്കുന്നതിന് ഞാനെന്തിനു ചോദിയ്ക്കണം..."

"ചോദിയ്ക്കണ്ടേ.. നിങ്ങടെ അമ്മയാണെന്ന് കരുതി ഇവളുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കുമ്പോൾ അതെന്താ അമ്മേ എന്ന് നീ ചോദിയ്ക്കണ്ടേ സൗമിനീ.. ഇത് നിന്റെ അനിയത്തി അല്ലേടീ...അപ്പോൾ അതറിയാനുള്ള അവകാശവും നിനക്കില്ലേ..."

"അനിയത്തിയോ.. ആരുടെ അനിയത്തി... എന്നോ ഒരു ദിവസം എവിടെ നിന്നോ അച്ഛൻ ഒരു പെൺകുട്ടിയെയും കൂട്ടി വീട്ടിലേക്ക് വന്നിട്ട് പറയുന്നു മക്കളേ ഇവൾ നിങ്ങളുടെ അനിയത്തിയാണെന്ന്..

അന്ന് ഞങ്ങൾക്ക്, അതായത് എനിയ്ക്കും സൗമ്യയ്ക്കും അറിയില്ല ഇത് ചോദ്യം ചെയ്യപ്പെടേണ്ടിയിരുന്നതാണെന്ന്... പക്ഷേ അറിവുള്ള അമ്മയ്ക്ക് അതിനുള്ള ധൈര്യവും പോരായിരുന്നു.
ധൈര്യമില്ലായിരുന്നു എന്നല്ല അമ്മ എന്ത് പറഞ്ഞാലും അനുസരിയ്ക്കുന്ന ഒരു പ്രകൃതമായിരുന്നില്ല അച്ഛന്റേത്.. അങ്ങനെ പറയുന്നതാവും ശരി..
അല്ലെങ്കിൽ ഇന്ന്‌ ഇവൾ ഈ ഇരിപ്പ് നമ്മൾക്ക് മുമ്പിൽ ഇരിയ്ക്കുമായിരുന്നില്ലല്ലോ..."

സൗമിനി, നവമിയെ തന്നെ നോക്കികൊണ്ട് രോഷത്തോടെ പറഞ്ഞു.
രത്നമ്മ ടീച്ചറിൽ നിന്നും ഒരു മറുപടിയും കിട്ടാതായപ്പോൾ സൗമിനി അനിയത്തിയെ നോക്കി പറഞ്ഞു.

"സൗമ്യേ.. നീ ഇവളേ വിളിച്ച് അമ്മയുടെ അടുത്തേയ്ക്ക് കൊണ്ട് ചെല്ല്. അമ്മയ്ക്ക് ഇവളുടെ കാര്യത്തിൽ എന്തോ തീരുമാനം എടുക്കാനുണ്ട്... ഇവളെ ഇനി ഇവിടെ നിർത്താൻ പറ്റില്ലെന്ന് അമ്മ അങ്കിൾ മാരോട് പറയുന്നത് ഞാൻ കേട്ടു.."

"ഇവിടെയല്ലാതെ ഈ കൊച്ച് എങ്ങോട്ട് പോകും..."
അത് കേട്ട് നിന്ന ഭാർഗവി ചോദിച്ചു.

"അതൊന്നും എനിയ്ക്കറിയില്ല ചേച്ചീ. ചേച്ചിയ്ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചെന്ന് അമ്മയോട് ചോദിയ്ക്ക്..
അല്ലെങ്കിൽ തന്നെ അതൊക്കെ ചോദിയ്ക്കാൻ ചേച്ചി ആരാ.. ഞങ്ങടെ കുടുംബ കാര്യങ്ങളിൽ ഇടപെടാൻ ചേച്ചി നിൽക്കല്ലേ..
ചേച്ചിയെന്നല്ല ആരും.."

രത്നമ്മ ടീച്ചറേമുന വച്ച് ഒന്ന് നോക്കിയ ശേഷം സൗമിനി അവിടെ നിന്നും പോയി.

സൗമ്യ നടന്ന് നവമിയുടെ മുമ്പിലേക്ക് വന്നു.

"എണീൽക്കെടീ അവിടുന്ന്. മതി നിന്റെ അഭിനയം.. ചേച്ചി പറഞ്ഞത് കേട്ടില്ലേ. എണീറ്റ് അമ്മയുടെ അടുത്തേയ്ക്ക് ചെല്ല്. നീയിനി ഈ വീട്ടിൽ വേണോ വേണ്ടയോ എന്ന് തീരുമാനിയ്ക്കാനുള്ള നേരമായി. എണീറ്റ് വന്നോ പെട്ടന്ന്. നീ ഇവിടിങ്ങനെ വാശി പിടിച്ചിരുന്നു അമ്മയെ ഇങ്ങോട്ട് വരുത്താൻ നിൽക്കല്ലേ.. അറിയാമല്ലോ അമ്മയുടെ സ്വഭാവം.."

ഒരു ഭീഷണിയുടെ സ്വരത്തിലാണ് സൗമ്യയുടെ സംസാരം.

"കഷ്ട്ടമുണ്ട് മോളേ.. ഈ നേരത്ത്‌ തന്നെ ഇതിനോട് ഇങ്ങനൊക്കെ ചെയ്യാൻ നിങ്ങൾക്ക് എങ്ങിനെ കഴിയുന്നോ എന്തോ.. ഒരിത്തിരി മനുഷ്യപ്പറ്റ് കാണിയ്ക്കരുതോ നിങ്ങൾക്ക് ഇതിനോട്.. ഇതൊരു മനുഷ്യ ജീവിയല്ലേ. ഒന്നാമതേ അതിന്റെ മാനസിക നില പോലും അത്ര ശരിയല്ല...."
തനിയ്ക്കും ഇതേ പ്രായത്തിൽ ഒരു മകളുള്ളതാണല്ലോ എന്നോർക്കേ ആയിരുന്നു ഭാർഗവിയമ്മയ്ക്ക് സങ്കടം.

"മാനസിക നില ശരിയല്ലങ്കിലേ അതിനുള്ള ചികിത്സ കൊടുക്കാനാ എണീറ്റ് അങ്ങോട്ട് വരാൻ പറഞ്ഞത്. അല്ലാതെ ഇവളെ അവിടെ കൊണ്ട് പോയി കൊല്ലാനും തിന്നാനും ഒന്നുമല്ല..."

"അതെനിയ്ക്ക് മനസിലായല്ലോ.. രണ്ടിന്റെയും സംസാരത്തിൽ തന്നെ കാണാനുണ്ട് എന്തോ ചികിത്സയാ കൊടുക്കാൻ പോണതെന്ന്.. ആ മാഷിന്റെ ചിതയ്ക്ക് തീ വീഴാഞ്ഞിരുന്നതാ ഇതിന്റെ കഷ്ടകാലം തുടങ്ങാൻ..
എനിക്കിതൊന്നും കാണാനുള്ള ശക്തിയില്ല ടീച്ചറേ. ഞാമ്പോവാ..." ഭാർഗവി യമ്മ തന്റെ കയ്യിലിരുന്ന നാരങ്ങാ വെള്ളം നിറച്ച കപ്പ് മേശപ്പുറത്തേയ്ക്ക് വച്ചിട്ട് അവിടെ നിന്നിറങ്ങിപ്പോയി.

"എണീൽക്കെടീ..."
സൗമ്യ വന്ന് നവമിയുടെ കൈക്ക് പിടിയ്ക്കാൻ നേരം രത്നമ്മ ടീച്ചർ തടഞ്ഞു.

"സൗമ്യ പൊക്കോ.. അവളെ ഉപദ്രവിയ്ക്കാൻ നിൽക്കണ്ട. ഞാൻ അവളെ അങ്ങോട്ട് കൊണ്ട് വന്നോളാം.."

സൗമ്യ മനസ്സില്ലാ മനസോടെ കൈ പിൻവലിച്ചു.
പിന്നെ തിരിച്ച് നടന്നിറങ്ങി പുറത്തേയ്ക്ക് പോയി.

തുടരും...

എല്ലാവരുടെയും അഭിപ്രായങ്ങൾ കാത്തിരിയ്ക്കുന്നു.

തുടർഭാഗങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ ഉടൻ നോട്ടിഫിക്കേഷൻ ലഭിക്കാൻ ഈ പോസ്റ്റ് ലൈക്ക് ചെയ്ത ശേഷം കമൻ്റ് ചെയ്താൽ മതി...
#തീരം

എന്തിനാണ് നീ അയാളെക്കുറിച്ച് ഇത്രയും വാചാലയാകുന്നത്?വിളിക്കാൻ കാത്തിരിക്കുന്നത്. അയാൾ നിന്റെ ആരായിട്ടാണ്…
26/07/2025

എന്തിനാണ് നീ അയാളെക്കുറിച്ച് ഇത്രയും വാചാലയാകുന്നത്?വിളിക്കാൻ കാത്തിരിക്കുന്നത്. അയാൾ നിന്റെ ആരായിട്ടാണ്…

അയാളും ഞാനും തമ്മിൽ… Story written by Lini Aswathy ::::::::::::::::::::::::::::::::::::::::: ‘എന്തിനാണ് നീ അയാളെക്കുറിച്ച് ഇത്രയും വാചാലയാകുന്നത്? വിളിക്ക...

ഇടുപ്പിൽ കൈ കുത്തി ഒരു പ്രത്യേക താളത്തിൽ അവൾ ചോദിച്ചതും നാണി മോണ കാട്ടി ചിരിച്ചു….
25/07/2025

ഇടുപ്പിൽ കൈ കുത്തി ഒരു പ്രത്യേക താളത്തിൽ അവൾ ചോദിച്ചതും നാണി മോണ കാട്ടി ചിരിച്ചു….

രാധമാധവം… എഴുത്ത്: ഗൗതമി ഗീതു ::::::::::::::::::::::::::::::::::::::: “ഓയ് കുഞ്ഞേച്ചി….. ഇന്ന് നേരത്തെ തുടങ്ങിയോ ഓട്ടം…..” പാടവരമ്പിലേക്.....

വിവാഹത്തോട് ദിയക്കുള്ള വെറുപ്പിന് കാരണം അറിയണമെന്നുള്ള ആകാംഷ കൊണ്ടു കൂടിയാണ് ഞാൻ അവരോടു സംസാരിക്കാൻ തുടങ്ങിയത്…
25/07/2025

വിവാഹത്തോട് ദിയക്കുള്ള വെറുപ്പിന് കാരണം അറിയണമെന്നുള്ള ആകാംഷ കൊണ്ടു കൂടിയാണ് ഞാൻ അവരോടു സംസാരിക്കാൻ തുടങ്ങിയത്…

ബലിമൃഗങ്ങൾ… Story written by Aswathy Joy Arakkal :::::::::::::::::::::::::::::::::::::::: “വിവാഹമെന്നു കേൾക്കുമ്പോഴേ കലിതുള്ളുന്ന ഇരുപത്തിയാറുകാരിയായ മകൾ ദി...

Address


Website

Alerts

Be the first to know and let us send you an email when Best in Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Best in Malayalam:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share