Best in Malayalam

Best in Malayalam Come, Join our Entertainment

“ആണായാലും, പെണ്ണായാലും.. നമ്മുടെ കുഞ്ഞല്ലേ അച്ചാമ്മേ.പൊന്നുപോലെ നോക്കത്തില്ലായോ നമ്മള്. നീ അതൊന്നും ഓർത്തു വിഷമിക്കാതെ സ...
19/09/2025

“ആണായാലും, പെണ്ണായാലും.. നമ്മുടെ കുഞ്ഞല്ലേ അച്ചാമ്മേ.പൊന്നുപോലെ നോക്കത്തില്ലായോ നമ്മള്. നീ അതൊന്നും ഓർത്തു വിഷമിക്കാതെ സമാധാനമായി പോയേച്ചും വാ. അച്ചായനിവടെ തന്നെ കാണും ” എന്നു ഇരുപത്തിഏഴ് വർഷങ്ങൾക്കു മുൻപ് പതിനൊന്നു മാസം പ്രായമുള്ള എന്നെ.. ഈ അന്നകൊച്ചിനെയും കയ്യിൽ പിടിച്ചു ലേബർ റൂമിനു മുന്നിൽ നിന്നു….. ഇതും പെണ്ണായാലോ എന്നു വിലപിച്ച അമ്മച്ചിയുടെ നെറുകയിൽ മുത്തമിട്ടു കൊണ്ടു പറഞ്ഞ അപ്പനാണ്.. എന്റെ കുര്യച്ചായനാണ് അന്നും, ഇന്നും ഈ അന്നകൊച്ചിന്റെ ഹീറോ….

പതിനൊന്നു മാസം പ്രായവ്യത്യാസത്തിൽ കൂടപ്പിറപ്പായി വന്ന ടോണിച്ചനും, ഞാനും വളർന്നത് ഇരട്ടകുഞ്ഞുങ്ങളെ പോലെ ആയിരുന്നു… തനി യാഥാസ്ഥിതിക മനോഭാവമുള്ള നസ്രാണി അമ്മച്ചിക്കും… പോസ്റ്റ്‌ മോഡേൺ ആയ അപ്പനും ഇടയിൽ വളരെ ഡീസെന്റും അമ്മച്ചിയുടെ സ്വഭാവ സെർട്ടിഫിക്കറ്റും നേടി ടോണിച്ചൻ വളർന്നപ്പോൾ… ഈ അന്നാമ്മ എന്നും അമ്മച്ചിയുടെ കണ്ണിൽ കരടായിരുന്നു… ഈ കരടിനെ വളവും, വെള്ളവും ഇട്ടു വീണ്ടും അലമ്പാക്കാൻ കുര്യച്ചായനും..

“പെങ്കൊച്ചാണ്.. നാളെ വേറെ വീട്ടിൽ ചെന്നു കയറേണ്ടതാണ്… അച്ചായനിങ്ങനെ ഇവളെ തന്നിഷ്ടക്കാരിയായി വളർത്തിയാൽ നാളെ നമ്മള് കുറ്റം കേക്കേണ്ടി വരും.. ” എന്ന അമ്മച്ചിയുടെ മുന്നറിയിപ്പൊന്നും അപ്പനെ കുലുക്കിയില്ല..

ഒരു വേർതിരിവുമില്ലാതെ എന്നെയും, ടോണിച്ചനെയും അപ്പൻ വളർത്തി… ഇനി സ്നേഹക്കൂടുതൽ കാണിച്ചിട്ടുണ്ടെങ്കിൽ തന്നെ അതെന്നോട് തന്നെയാണ്… എന്തോ അപ്പൻ ഒരു നിധിയായി തന്നെയാണ് എന്നെ കൊണ്ടു നടന്നത്.. എന്നു വെച്ചു ലാളിച്ചു വഷളാക്കിയിട്ടൊന്നും ഇല്ല കേട്ടോ… ദേഷ്യം വന്നാൽ തനി ഹിറ്റ്ലർ ആണ്… അപ്പന്റെ തനിപ്പകർപ്പായതു കൊണ്ടു ദേഷ്യത്തിൽ ഞാനും മോശമല്ല… രണ്ടാൾക്കും ദേഷ്യം വരുന്ന ദിവസം വീട്ടിൽ വേൾഡ് വാർ ആണ്… പിന്നെ എന്നാന്ന് വെച്ചാ വഴക്കുണ്ടാക്കിയാ പിന്നെ അതങ്ങു മറക്കും രണ്ടാളും.. അല്ലാതെ അതു മനസ്സില് വെച്ചു വീണ്ടും കുത്തിപ്പൊക്കി അലമ്പുണ്ടാക്കുകേല… അപ്പന്റെ ഏറ്റവും നല്ലൊരു ഗുണമായി തോന്നിയിട്ടുള്ള കാര്യം അതാണ് പക്ഷെ അമ്മച്ചി നേരെ ഓപ്പോസിറ്റും… ഒരു കാര്യം കിട്ടിയാല് മെഗാ സീരിയല് പോലെയാണ്… അതൊരിക്കലും അവസാനിപ്പിക്കത്തില്ല….

സമത്വം എന്ന വാക്ക് ആദ്യമായ് കേട്ടത് അപ്പന്റെ വായിൽ നിന്നാണ്… പെങ്കൊച്ചിനെ ഒതുക്കി വളർത്തണം എന്ന അമ്മച്ചിയുടെ ശാസനയെ.......

കഥയുടെ ബാക്കിഭാഗം ആദ്യ കമന്റിൽ

“രാജീവേട്ടാ, ഞാന്‍ ഒരു കാര്യം തുറന്നങ്ങ് പറയാ, എന്റെ സങ്കല്‍പ്പത്തിലുള്ള ഭര്‍ത്താവ് ഇങ്ങനെന്നും അല്ലട്ടോ”മീനാക്ഷി നല്ല ച...
19/09/2025

“രാജീവേട്ടാ, ഞാന്‍ ഒരു കാര്യം തുറന്നങ്ങ് പറയാ, എന്റെ സങ്കല്‍പ്പത്തിലുള്ള ഭര്‍ത്താവ് ഇങ്ങനെന്നും അല്ലട്ടോ”

മീനാക്ഷി നല്ല ചൂടിലായിരുന്നു. രാജീവ് അവളെ നോക്കി കണ്ണിറുക്കി പുഞ്ചിരിച്ചു

“എന്റെ മീനുക്കുട്ടി, പിന്നെ നിന്റെ സങ്കല്‍പ്പത്തിലുള്ള ഭര്‍ത്താവ് എങ്ങനാ..?”

മീനു രാജീവിനെ നോക്കി കണ്ണുരുട്ടി

“എന്തായാലും നിങ്ങളെപ്പോലെ അല്ല”

ഒന്നു നിറുത്തിയിട്ട് അവള്‍ തന്റെ സങ്കല്‍പ്പത്തിലെ ഭര്‍ത്താവിനെ കുറിച്ച് വാചാലയായി

“എന്നെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുന്ന, വീട്ടിലെ ജോലി തിരക്കിൽ പെട്ട് നെട്ടോട്ടമോടുന്ന എന്നെ പിറകിലൂടെ വന്ന് കെട്ടിപ്പിടിച്ച് കൊഞ്ചുന്ന, ഞാന്‍ പറയുന്ന സ്ഥലങ്ങളിലെല്ലാം എന്നെ കൊണ്ടു പോകുന്ന, ഈ ലോകത്ത് എന്നെക്കാള്‍ ഏറെ വേറെ ആരെയും സ്നേഹിക്കാത്ത ഒരു ഭര്‍ത്താവിനെയാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നിട്ട് എനിക്ക് കിട്ടിയതോ, ഇതുപോലെ ഒന്നിനും സമയമില്ലാത്ത ഒരാളിനേയും”

രാജീവ് മീനുവിനെ സമാധാനിപ്പിച്ചു

“എന്റെ മീനുകുട്ടി, ഞാന്‍ ഈ ഓടി നടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതൊക്കെ നമ്മള്‍ക്ക്‌ വേണ്ടി തന്നെയല്ലേ”

മീനുവിന്റെ മുഖത്ത് പുച്ഛം

“എന്നിട്ട് എന്ത് ഉണ്ടാക്കി എന്നാ പറയുന്നത്, ആകെ ഉണ്ടായിരുന്ന ബൈക്കും വിറ്റു കഴിഞ്ഞയാഴ്ച. ഈ വീട്ടില്‍ അത്രമാത്രം ചിലവൊന്നും ഇല്ല. സത്യം പറ, നിങ്ങള്‍ ഈ കാശൊക്കെ എന്താ ചെയ്യുന്നത്”

മീനുവിന്റെ മുഖം ചുവന്നു

“ഞാന്‍ അറിയാതെ നിങ്ങള്‍ക്ക് എന്താ ഇത്രയും ചിലവ്, നിങ്ങള്‍ ഓടി നടന്ന് അധ്വാനിച്ച് കിട്ടുന്നതിന്റെ കാല്‍ ഭാഗം പോലും നിങ്ങള്‍ ഈ വീടിന് വേണ്ടി ചിലവാക്കുന്നില്ല. എന്തിനാ പൊന്നു പോലെ കൊണ്ടു നടന്ന ആ ബൈക്ക് വിറ്റത്”

അവളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ രാജീവ് പരുങ്ങി

“അതൊന്നും പറഞ്ഞാല്‍ നിനക്ക് മനസ്സിലാകില്ല. ഒരു കുടുംബം മുന്നോട്ട് കൊണ്ടു പോകാനുള്ള പാട് എനിക്കേ അറിയൂ. സാധനങ്ങള്‍ക്ക് ഒക്കെ ഇപ്പോ എന്താ വിലാ”

മീനു രാജീവിന്റെ കണ്ണിലേക്ക് ദയനീയമായി ഒന്നു നോക്കി

“രാജീവേട്ടൻ എന്താ ഈ പറയണേ, ഈ വീട്ടില്‍ ഞാനും നിങ്ങളും മാത്രല്ലേ ഒള്ളൂ. ഇവിടുത്തെ ചിലവ് എത്ര വരും എന്ന് എനിക്കും അറിയാന്‍ സാധിക്കും. പറയാന്‍ മടിയാവുന്നു, ന്നാലും പറയാ, നല്ലൊരു ഭക്ഷണം ഈ വീട്ടില്‍ ഉണ്ടാക്കിയിട്ട് എത്ര മാസായി എന്ന് അറിയോ ഏട്ടന്”

രാജീവ് അവളുടെ മുന്നില്‍ തലതാഴ്ത്തി നിന്നു. മീനു തുടര്‍ന്നു.....

കഥയുടെ ബാക്കിഭാഗം ആദ്യ കമന്റിൽ...
Story written by Shaan Kabeer

ബാ. റിന്റെ ഇരുണ്ട മൂലയിലിരുന്ന് ഗ്ളാസ്സിലേക്ക് മ .ദ്യം പകർത്തുമ്പോൾ മനസ്സിൽ ചിന്ത ഒന്നുമാത്രമായിരുന്നു‘നാളെ നടക്കാനിരിക്...
19/09/2025

ബാ. റിന്റെ ഇരുണ്ട മൂലയിലിരുന്ന് ഗ്ളാസ്സിലേക്ക് മ .ദ്യം പകർത്തുമ്പോൾ മനസ്സിൽ ചിന്ത ഒന്നുമാത്രമായിരുന്നു

‘നാളെ നടക്കാനിരിക്കുന്ന അവളുടെ വിവാഹം നടക്കരുത്. ഇത്രകാലം കൂടെ നടന്ന് ആശ തന്നിട്ട് നാളെ വേറൊരുത്തന്റെ മുന്നിൽ താലിചാർത്താൻ തല നീട്ടുമ്പോൾ ഇവിടെ ഇങ്ങനെ ഒരുത്തനുണ്ടെന്ന് ചിന്തിക്കാത്ത അവളെങ്ങനെ സുഖിക്കണ്ട ‘ എന്ന തീരുമാനത്തോടെ കുപ്പിയിൽ ഉണ്ടായിരുന്ന ബാക്കിയും ഗ്ലാസ്സിലേക്ക് പകർത്തി ഒറ്റ വലിക്ക് കുടിച്ച് ബാറിൽ നിന്നും പുറത്തേക്കിറങ്ങി നടക്കുമ്പോൾ പോക്കറ്റിൽ കിടക്കുന്ന ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു.

മറുതലക്കൽ അവളാണെന്നറിഞ്ഞപ്പോൾ ആദ്യം ഉള്ളൊന്നു പിടച്ചു. പക്ഷെ നാളെ തന്നെ തേച്ചിട്ട് മറ്റൊരുത്തന്റെ കൂടെ പൊരുതിക്ക് പോകുന്നവളാണെന്ന് ഓർത്തപ്പോൾ ഉള്ളിൽ രോഷം ആളിക്കത്തി.

ഫോൺ ഓഫ്‌ ചെയ്ത് പോക്കറ്റിലിട്ട് വഴിയരികിലെ ഇലക്ട്രിക്പോസ്റ്റ്‌ ലക്ഷ്യമാക്കി മൂ .ത്രമൊഴിക്കുമ്പോൾ വീണ്ടും ഫോൺ റിങ് ചെയ്യാൻ തുടങ്ങിയിരുന്നു.

“വീണ്ടും അവൾ…. താ. ടക… തേ. പ്പുകാരി.. ഇവളെന്തിനാണ് പിന്നേം വിളിക്കുന്നത്. ഓഹ്.. നാളെ കല്യാണത്തിന് ഒരു ആങ്ങളയുടെ സ്ഥാനത്ത്‌ മുന്നിൽ തന്നെ കാണണമെന്ന് പറയാനാകും.. ഇപ്പോൾ തേക്കുന്ന പെണ്ണുങ്ങളുടെ കല്യാണത്തിനു കാമുകനെ വിളിക്കുമ്പോൾ ഉള്ള സ്ഥിരം ഡയലോഗ് അല്ലെ അത് .. ന്റെ പൊന്നു മോളെ.. അത് എന്റെ അടുത്ത് നടക്കില്ല… ”

എന്നൊക്കെ മനസ്സിൽ ചിന്തിച്ച് എടുക്കണോ വേണ്ടേ എന്ന് ഒരുപാട് വട്ടം ആലോചിച്ചു. പിന്നെ എടുക്കാമെന്ന തീരുമാനത്തിൽ ഫോണിലെ പച്ച ലൈറ്റിൽ വിരലമർത്തുമ്പോൾ അപ്പുറത്ത് നിന്ന് അവളുടെ സ്വരം കാതിൽ വന്ന് മുട്ടി,

” ഹരി . നാളെ വിവാഹത്തിന് നീ ഉണ്ടാകണം… എന്റെ സ്വന്തം സഹോദരന്റെ സ്ഥാനത്തു നീ ഉണ്ടാകണം.. പ്രതീക്ഷിക്കും ഞാൻ “

മനസ്സിൽ കരുതിയ പോലെ തന്നെ.. ഇവളും വി. ളഞ്ഞ വിത്താണല്ലോ ! ഒറ്റ ദിവസം കൊണ്ട് കാമുകനെ സഹോദരനാകുന്ന മായാജാലം… നടക്കൂല്ലേടി…

കഥയുടെ ബാക്കിഭാഗം ആദ്യ കമന്റിൽ....

ഇത്രയുമധികം തേപ്പ് നടക്കുന്ന കാലത്ത് ഏട്ടനേയും പ്രണയിച്ചുകൊണ്ട് ഒരു പെൺകുട്ടി കാത്തിരിക്കുന്നുവെന്ന് പറഞ്ഞാൽ ഞാനതു വിശ്വ...
19/09/2025

ഇത്രയുമധികം തേപ്പ് നടക്കുന്ന കാലത്ത് ഏട്ടനേയും പ്രണയിച്ചുകൊണ്ട് ഒരു പെൺകുട്ടി കാത്തിരിക്കുന്നുവെന്ന് പറഞ്ഞാൽ ഞാനതു വിശ്വസിക്കില്ലെന്ന് അമ്മാവന്റെ മകൾ ഗൗരി പറയുന്നത് കേട്ട് ഞാനവളെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു.അമ്പലനടയിൽ നിന്നും തൊഴുതിറങ്ങി ചുറ്റുവിളക്ക് തെളിയിക്കുമ്പോൾ ഗൗരിയുടെ മുഖത്തു എന്നോടുള്ള ദേഷ്യമോ, അവളെകുറിച്ച് അറിയാനുള്ള ആകാംഷയോ… അറിയില്ല..

ഗൗരി തന്നെ സ്നേഹിച്ചിരുന്നുവെന്ന് പലപ്പോഴും തോന്നിയത്കൊണ്ടാവാം എനിക്ക് എന്റെ ദിവ്യയെകുറിച്ച് അവളോട് ആ സമയം പറയണമെന്ന് തോന്നിയത്..

ആളൊഴിഞ്ഞ ആൽത്തറയിൽ അവളെ വിളിച്ചിരുത്തുമ്പോൾ ദിവ്യയെ കുറിച്ചു കേൾക്കാനുള്ള അവളുടെ മുഖത്തെ ജിഞാസ അവളുടെ കണ്ണുകളിൽ നിന്നും എനിക്ക് വായിച്ചെടുക്കാമായിരുന്നു.

അമ്പലവും ആൽത്തറയും കൃഷ്ണനും ദേവിയും.. ഇതെല്ലാമായിരുന്നു ദിവ്യയുടെ ലോകം. ശ്രീകോവിലിനുള്ളിലെ കൃഷ്ണന് തുളസിമാല കെട്ടികൊടുക്കുന്ന അച്ഛനെ സഹായിക്കാൻ എത്തിയ ഒരു നാളിലാണ് ദിവ്യയെ ആദ്യമായി ഞാൻ കാണുന്നത്.

വെട്ടിമുറിച്ച വാഴയിലയിൽ നിന്നും ഓരോ തുളസിയിലയെടുത്തു ശ്രെദ്ധയോടെ മാല കോർത്തിടുന്ന ദിവ്യയെ ഇമവെട്ടാതെ നോക്കി നിന്നിട്ടുണ്ട് ഞാൻ.

അമ്മയ്ക്ക് വേണ്ടി ആഴ്ചയിലൊന്നു.....

കഥയുടെ ബാക്കിഭാഗം ആദ്യ കമന്റിൽ

“ഡാ…അളിയാ, നീ ആ പോകുന്നവളെ കണ്ടില്ലേ. മേപ്പാടത്തെ അശോകന്റെ ഭാര്യയാ…മേഘ. “Megha’s World ” എന്നു  പറഞ്ഞൊരു  യൂട്യൂബ് ചാനലൊ...
18/09/2025

“ഡാ…അളിയാ, നീ ആ പോകുന്നവളെ കണ്ടില്ലേ. മേപ്പാടത്തെ അശോകന്റെ ഭാര്യയാ…മേഘ. “Megha’s World ” എന്നു പറഞ്ഞൊരു യൂട്യൂബ് ചാനലൊക്കെ ഉള്ള ഫെ. മിനിച്ചി. പോ. ക്ക് കേസാ. കെട്ട്യോനൊരു പെങ്കോന്തൻ ആയതു കൊണ്ടു ഇവളുടെ കളിയൊക്കെ നടക്കുന്നു. “

സിനിമക്കു പോകാൻ എന്നെ കൂട്ടാൻ വന്ന സുഹൃത്ത്‌ ഷിബിൻ റോഡിലൂടെ സ്കൂട്ടിയിൽ പോയ സ്ത്രീയെ പറ്റി എന്നോട് പറയുന്നത് കേട്ടുകൊണ്ടാണ് എന്റെ ചേച്ചി സരയു ഞങ്ങളുടെ അടുത്തേക്ക് വന്നത്.

“മേഘ പോ. ക്ക് കേസ് ആണെന്ന് ഷിബിൻ പറയുന്നത് കേട്ടല്ലോ..ഷിബിനെങ്ങനെ അറിയാം അത്..” സരയുവേച്ചി ചോദിച്ചു.

“അതുപിന്നെ ചേച്ചി… ” അവൻ നിന്നൊന്നു പരുങ്ങി.

“പറയു….ഒരാളെ പറ്റി കുറ്റം പറഞ്ഞു പരത്തുമ്പോൾ അതിനുള്ള കാരണവും പറയാൻ ബാധ്യസ്ഥനാണ് നീ… അതുകൊണ്ട് പറയ്.” ചേച്ചി നിർബന്ധിച്ചു.

“അത് ചേച്ചി. ചേച്ചിയോട് പറയാൻ മടി ഉണ്ട്. എന്നാലും…അവരുടെ യൂട്യൂബ് ചാനലിന്റെ വീഡിയോസ് ഫേസ്ബുക്കിലൊക്കെ ഷെയർ ചെയ്തു കാണാറുണ്ട്..മിക്കവാറും വീഡിയോസ് മെ ൻ.സ്ട്രുൾ കപ്പും, സാ .നിറ്ററി പാഡും പിന്നെ ഇന്നർ വെയർനെ പറ്റിയും…അങ്ങനെ കുടുംബത്തിൽപിറന്നവർക്കു കാണാൻ പറ്റുന്ന തരത്തിലുള്ളതു അല്ല ഒന്നും.” അവൻ തപ്പിത്തടഞ്ഞു പറഞ്ഞു.

“ഷിബിൻ അതൊക്കെ കാണാറുണ്ടോ?” ചേച്ചി ചോദിച്ചു.

ബാക്കിഭാഗം ആദ്യ കമന്റിൽ.....

നേരം ഏറെ വൈകിയിരിക്കുന്നു. കിളികൾ കൂടണഞ്ഞിരിക്കുന്നു. കടൽക്കര വിജനമായിത്തുടങ്ങിയിരിക്കുന്നു. ചെറുകിടകച്ചവടക്കാരും ഉന്തുവ...
18/09/2025

നേരം ഏറെ വൈകിയിരിക്കുന്നു. കിളികൾ കൂടണഞ്ഞിരിക്കുന്നു. കടൽക്കര വിജനമായിത്തുടങ്ങിയിരിക്കുന്നു. ചെറുകിടകച്ചവടക്കാരും ഉന്തുവണ്ടിയിൽ ജീവിതം തള്ളിനീക്കുന്നവരും അന്നത്തെ പ്രാരാബ്ധങ്ങളുടെ തുച്ഛവരുമാനവുമായി വീട്ടിലേക്കുള്ള യാത്ര തുടങ്ങിയിരിക്കുന്നു.

അപ്പോഴും അവൾ മാത്രം കടൽത്തിരകളിലേക്ക് നോക്കി നിൽക്കുകയായിരുന്നു. രാത്രി പ്രക്ഷുബ്ധമാകുന്ന കടൽത്തിരകൾ ഹുങ്കാരത്തോടെ അവളുടെ കാലുകളെ അമർത്തി ചുംബിച്ചു പിൻവാങ്ങുമ്പോൾ മണൽത്തരികൾ മാത്രം കൊലുസ്സിനെ പ്രണയിച്ചുകൊണ്ട് കാൽപാദങ്ങളിൽ തങ്ങിനിൽപ്പുണ്ടായിരുന്നു.

ഇനി എന്തിനാണ് ഇങ്ങനെ ഒരു ജീവിതം..ആർക്ക് വേണ്ടിയാണ് ഇനിയുള്ള കാത്തിരിപ്പ്…എന്നും വിടർന്നു നിൽക്കാൻ കൊതിച്ച പൂവായിരുന്നു. ഇന്നിപ്പോൾ വാടി കരിഞ്ഞു കൊഴിയാൻ വേണ്ടി വെമ്പൽ കൊള്ളുന്ന മനസ്സുമായി….

അപ്പോഴെല്ലാം അവളുടെ കണ്ണുകൾ കടലിന്റെ ആഴങ്ങളെ തിരയുകയായിരുന്നു. ഒരു സാങ്കൽപ്പികലോകത്തേക്ക്പറക്കാൻ വെമ്പുന്ന മനസ്സിൽ ജീവിതത്തോടുള്ള വെറുപ്പ് മാത്രമായിരുന്നു.

മടിക്കുത്തിൽ ഒളിപ്പിച്ചുവെച്ച മരണമൊഴി ഒന്നുകൂടി അവിടെ ഉണ്ടെന്ന് ഉറപ്പ് വരുത്തുമ്പോൾ അവൾ ചിന്തിക്കുന്നുണ്ടായിരുന്നു “മടികുത്തിൽ ഈ മരണമൊഴി വെച്ചിട്ട് വെള്ളത്തിൽ ചാടിയാൾ ഇതു വെറുമൊരു കടലാസ് മാത്രമായി കടൽവെള്ളത്തിലേക്ക് അലിഞ്ഞുചേർന്നാൽ…പിന്നെ എങ്ങിനെ മറ്റുള്ളവർ അറിയും എന്റെ മരണത്തിന്റെ ഉത്തരവാദികളെ….

പക്ഷേ, ലോകം അറിയണം തന്റെ മരണത്തെ കുറിച്ച്…തന്റെ മരണത്തോടെ ജയിച്ചെന്ന് കരുതുന്നവർക്ക് മുന്നിൽ മരണം കൊണ്ട് തോല്പ്പിക്കണം…അതിനാണ് ഈ മരണമൊഴി. പക്ഷേ…..

അതിന് ഇനി ഒറ്റ വഴിയേ ഉളളൂ. മനസ്സിൽ ഉരുവിട്ട്കൊണ്ടവൾ പതിയെ കയ്യിലുണ്ടായിരുന്ന മൊബൈലിൽ മരണമൊഴി ടൈപ്പ് ചെയ്ത് അവൾക്ക് വേണ്ടപ്പെട്ട രണ്ട് മൂന്ന് പേരുടെ നമ്പറിലേക്ക് സെന്റ് ചെയ്യുമ്പോൾ ഒന്നുകൂടി അവൾ തീരുമാനിച്ചിരുന്നു. താൻ ഈ കടലിന്റെ ആഴങ്ങളിലേക്ക് ചുവടുകൾ വെക്കുമ്പോൾ ചില തെളിവുകൾക്ക് ഈ മൊബൈൽ കരയിൽ തന്നെ വേണം…

അങ്ങനെ ചിന്തിച്ചുകൊണ്ട് അവൾ കയ്യിലിരുന്ന മൊബൈൽ തിരയടിക്കില്ലെന്ന് ഉറപ്പ് വരുത്തി കുറച്ച് മുകളിലോട്ട് വെച്ച് പതിയെ കടൽ ലക്ഷ്യമാക്കി നടന്നു….

ഓരോ അടികൾ മുന്നോട്ട് നടക്കുംതോറും അവളുടെ മനസ്സിൽ അതുവരെ അനുഭവിച്ച ഓരോ നിമിഷങ്ങളും തിരപോലെ അലയടിച്ചിറങ്ങിയും കേറിയും വരുന്നുണ്ടായിരുന്നു. അരക്കൊപ്പം വെള്ളത്തിലെത്തിയിരിക്കുന്നു. ഇനി കുറച്ചു നിമിഷങ്ങൾ മാത്രം. പലരും ചേർന്ന് തോൽപ്പിച്ച ജീവിതത്തിൽ നിന്ന് ആ പല വ്യക്തികളെയും തോൽപ്പിക്കാനായി മരണത്തിലേക്ക് കാലെടുത്തു വെക്കുന്നു.

അതേ സമയത്തായിരുന്നു കുറച്ചപ്പുറത്തു നിന്ന് അവളിലേക്ക് ആരോ ടോർച്ചിന്റെ വെട്ടം തെളിച്ചതും അവൾക്കരികിലേക്ക് ഒരാൾ ഓടി വന്നതും.

തിരകളിൽ ആടിയുലഞ്ഞുകൊണ്ട് മുന്നോട്ട് നടക്കുന്ന അവളുടെ കയ്യിൽ പിടി വീഴുമ്പോൾ ഒരു ഞെട്ടലോടെ ആണ് അവൾ തിരിഞ്ഞു നോക്കിയത്…

“എന്താ കൊച്ചേ, ചവാൻ ഇറങ്ങിയതാണോ ഈ പാതിരാത്രി മനുഷ്യന് പണിയുണ്ടാകാൻ?” എന്ന് ദേഷ്യത്തോടെ ചോദിച്ചുകൊണ്ട് അവളെയും വലിച്ചുകൊണ്ടയാൾ കരയിലേക്ക് കയറുമ്പോൾ അയാൾക്ക് വരാൻ കണ്ട നിമിഷത്തെ ഓർത്ത് പ്രാകുകയായിരുന്നു അവൾ.

അയാൾക്കൊപ്പം നനഞ്ഞൊട്ടി കരയിലേക്ക് കയറുമ്പോഴും അയാൾ കയ്യിലെ പിടി വീട്ടില്ലായിരുന്നു.

“ഇവിടെ ആരും ഇല്ലെന്ന് കരുതിയാണോ കൊച്ചേ നീ ച. വാ. ൻ ഇറങ്ങിയത്. ഇപ്പോൾ ഞാൻ കണ്ടില്ലായിരുന്നെങ്കിൽ…?ഇവിടെ സെക്യൂരിറ്റിപണിക്ക് നിൽക്കുന്ന ഞങ്ങൾക്ക് പണിയുണ്ടാക്കാൻ ഇറങ്ങിക്കോളൂം ഓരോന്ന്…”അയാൾ ദേഷ്യത്തോടെ അവളെ നോക്കി ശകാരിക്കുമ്പോൾ അവൾക്കും അയാളോട് ദേഷ്യമാണ് തോന്നിയത്.

കഥയുടെ ബാക്കിഭാഗം ആദ്യ കമന്റിൽ...
എഴുത്ത്: മഹാ ദേവൻ

“ദത്തൻ വരണം…എന്നെങ്കിലും ഒരു ദിവസം എന്റെ വീടിന്റെ പടിപ്പുര കടന്നു വന്നു ഗംഗയെ അന്വേഷിക്കണം. ഗംഗ അപ്പോൾ പടിഞ്ഞാറെ തൊടിയില...
17/09/2025

“ദത്തൻ വരണം…എന്നെങ്കിലും ഒരു ദിവസം എന്റെ വീടിന്റെ പടിപ്പുര കടന്നു വന്നു ഗംഗയെ അന്വേഷിക്കണം. ഗംഗ അപ്പോൾ പടിഞ്ഞാറെ തൊടിയിലെ കുളക്കരയിലെ കൽപടവുകളിലൊന്നിലിരുന്നു മത്സ്യങ്ങളോട് കഥകൾ പറയുന്നുണ്ടാവും. ആ കുളത്തിൽ വലിച്ചെറിഞ്ഞു കളഞ്ഞ ആനവാൽ മോതിരത്തെ തേടുകയാവും. അവിടെ ആ കല്പടവുകളിൽ കുളത്തിലേക്കു കാല് നീട്ടിയങ്ങനെ ഇരുന്നു കഥകൾ പറയുമ്പോൾ ഞാൻ ദത്തനെ ഓർക്കും. ഭംഗിയുള്ള ഒരു ആനവാൽ മോതിരവും കൊണ്ടു പടവുകളിറങ്ങി ദത്തൻ വരുന്നത് എനിക്കു കാണാം. എന്റെ നീണ്ട മോതിരവിരലിൽ ആ മോതിരം അണിയിക്കണം. ഇത്തിൾ കണ്ണി പോലെ എന്നിൽ പടർന്നു കയറിയ ഭയത്തെ ഈ നെഞ്ചിലേക്കു ചേർത്തു വച്ചു എനിക്കൊന്നു ഉറങ്ങണം. ഭയമില്ലാതെ…”

ഒരു ഭ്രാന്തിയുടെ ജല്പനങ്ങൾ…ദത്തന് അങ്ങനെ തോന്നിയോ. അയാളുടെ ഭംഗിയുള്ള കണ്ണുകളിൽ ചിരി നിറഞ്ഞു..

“ഞാനും ഒരു ഭ്രാന്തനാണ്..നിരാമയയിലെ രണ്ടു രോഗികൾ.”

“ഗംഗ ഇവിടുന്നു അസുഖം മാറി പോയാൽ..പിന്നെ നമ്മൾ തമ്മിൽ കാണുമോ..അറിയില്ല. എന്റെ അസുഖം ഇനിയും മാറിയില്ലെന്നാണ് ഡോക്ടർ പറഞ്ഞത്.”

“എന്റെ മാറിയോ.?”ഗംഗ ചോദിച്ചപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു വന്നു.

“ഗംഗയുടെ അസുഖം മാറണ്ട”..വിറയാർന്ന സ്വരം. ആ നെഞ്ചിലൊന്നു എന്നെ പിടിച്ചു ചേർത്തിരുന്നുവെങ്കിൽ.. ഗംഗ ആശിച്ചു പോയി. ദത്തൻ ആ കണ്ണുകളിലൊന്നു നോക്കിയിട്ട് തിരിച്ചു നടന്നു.

ഗംഗ കണ്ണടച്ചു തുറന്നു.. മുന്നിൽ തെളിഞ്ഞ കുളം.. വിരിഞ്ഞു നിൽക്കുന്ന വെളുത്ത ആമ്പൽ പൂക്കൾ. താനിപ്പോൾ കുളത്തിന്റെ പടവുകളിലാണ്. ഇവിടെ നിന്നും എന്തിന് ദത്തനെ ഓർത്തു..തന്റെ ഭ്രാന്ത് മാറിയില്ലേ. മാറിയെന്നു പറഞ്ഞാണ് ഡോക്ടർ അവിടെ നിന്നും ഏട്ടന്റെ കൂടെ പറഞ്ഞയച്ചത്..

നിരാമയ മാനസികരോഗികൾക്കുള്ള ആശുപത്രിയായിരുന്നു. ആശുപത്രി എന്ന് പറയാൻ പറ്റില്ല. കുറേ മുറികളുള്ള ഭംഗിയുള്ള വീട്. കുന്നിനു മുകളിലെ മനോഹരമായ ആ സ്ഥലം. ആശുപത്രിക്കു ചുറ്റും ജമന്തി പൂക്കളും ചെണ്ടുമല്ലി പൂക്കളും..വിടർന്നു നിൽക്കുന്ന പല നിറങ്ങളിലുള്ള പനിനീർ പൂക്കൾ. മൂർത്തിസാറിന്റെ ചിരിച്ച മുഖം.

മൂന്ന് വർഷങ്ങൾക്ക് മുൻപ് അവിടെ ഉണ്ണിയേട്ടനൊപ്പം ചെല്ലുമ്പോൾ ഗംഗ ഭ്രാന്തിയായിരുന്നു. ഭയമെന്ന ഇത്തിൾ കണ്ണി വരിഞ്ഞു മുറുക്കി..ഭയമായി മാറിയവൾ. ഓർമ്മയില്ലാതെ എന്തൊക്കെയോ പുലമ്പുന്നവൾ. ഭർത്താവിനെ ഉപദ്രവിക്കുന്നവൾ. അങ്ങനെ അങ്ങനെ…

ഓർമ്മകളിൽ ഇരുട്ട് വന്നു നിറയും. അവിടം ഗംഗക്ക് ഭയമായിരുന്നു.

താഴെ തെളിഞ്ഞ ജലത്തിലേക്കു നോക്കി. കാൽപാദങ്ങൾ പൊതിഞ്ഞു മത്സ്യങ്ങൾ.

“നിങ്ങൾക്ക് കഥ കേൾക്കണോ. ഗംഗ എന്ന ഭ്രാന്തിയുടെ കഥ. നിങ്ങൾക്ക് കാഴ്ചകളും കാണാം..മറന്നു തുടങ്ങിയ പഴയ കുറേ കാഴ്ചകൾ.. “

കുളത്തിന്റെ അവസാനകല്പടവുകളിൽ ഗംഗ കാലമർത്തി നിന്നു…ഇനിയങ്ങോട്ട് ആഴമാണ്..ചെറിയ മീനുകൾ കാലിൽ വന്നു കടിക്കാൻ തുടങ്ങിയിരുന്നു…എത്രയോ വർഷങ്ങളായിരിക്കുന്നു ഈ കുളത്തിന്റെ സ്പർശനം അറിഞ്ഞിട്ട്..ഈ ജലത്തിന്റെ തണുപ്പിൽ ഒന്ന് തൊട്ടിട്ട്..കുളത്തിനു നടുവിലെ ആ ചുഴി. നേരിയ ഭയത്തോടെ ചുഴിയിലേക്ക് നോക്കി.

ഭയം..മനസ്സിലേക്ക് ഒരു പാമ്പിനെ പോലെ ഇഴഞ്ഞു കയറുന്ന ഒരു കറുത്ത നിഴൽ രൂപം..പത്തി വിടർത്തിയ പാമ്പിന്റെ കണ്ണുകൾ..പിളർന്ന നാവുകൾ..വിഷത്തിന്റെ ഗന്ധം. അതങ്ങനെ പത്തി വിടർത്തിയാടുകയാണ്..

ആദ്യമായി ഭയം തോന്നിയത്…ഓർമ്മ വച്ച നാളുകളിൽ ഒന്നിൽ അമ്മമ്മ പറഞ്ഞു തന്ന കഥ..നിറഞ്ഞു കവിഞ്ഞ കുളത്തിന്റെ പടവുകളിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ അമ്മമ്മ പറയും..”വേണ്ട കുട്ട്യേ..ഇറങ്ങണ്ട… “കുളത്തിനു നടുവിലേക്ക് വിരൽ ചൂണ്ടിയിട്ട് അമ്മമ്മ പറയും.”ഗംഗ കണ്ടോ..ദാ..അവിടെ ചുഴിണ്ട്‌… അതില് പോയാ തിരിച്ചു വരാൻ പറ്റില്ല.. “

സൂക്ഷിച്ചു നോക്കി..ചെറുതായി ഇളകുന്ന ഓളങ്ങൾക്ക് നടുവിൽ ചുറ്റി ചുറ്റി കറങ്ങുന്ന എന്തോ ഒന്ന്..നോക്കി നോക്കി നിൽക്കേ ഭയം തോന്നി. വെള്ളത്തിൽ നിന്നും കാല് വലിച്ചു..അമ്മമ്മയുടെ മുണ്ടിൽ ചുറ്റി പിടിച്ചു നിന്ന ആ ചെറിയ കുട്ടി. രാത്രിയിൽ അമ്മമ്മയുടെ മാ. റിടത്തിൽ തല പൂഴ്ത്തി കിടക്കുമ്പോൾ ആ ചുഴിയുടെ അലകൾ തന്നെ തേടി വരുന്നതായി തോന്നി..ആരോ കൈ കൊണ്ടു തന്നെ ചുറ്റി പിടിച്ചു ആ ചുഴിയിലേക്ക് വലിച്ചു വലിച്ചു കൊണ്ടു പോവുകയാണ്..പേടിച്ചു കരഞ്ഞപ്പോൾ അമ്മമ്മ ചുറ്റി പിടിച്ചു..”ന്റെ കുട്ടി പേടിച്ചോ “

കഥയുടെ ബാക്കിഭാഗം ആദ്യ കമന്റിൽ

“പോയി വരുമ്പോൾ പരിപ്പുവട വാങ്ങിക്കൊണ്ടു വരുമോ അച്ഛേ”“വേറെ എന്തേങ്കിലും വേണോ മാളൂന്..”“വേണ്ട അച്ഛേ പോയീട്ട് വേഗം വരുമോ. വ...
17/09/2025

“പോയി വരുമ്പോൾ പരിപ്പുവട വാങ്ങിക്കൊണ്ടു വരുമോ അച്ഛേ”

“വേറെ എന്തേങ്കിലും വേണോ മാളൂന്..”

“വേണ്ട അച്ഛേ പോയീട്ട് വേഗം വരുമോ. വൈകീട്ട് നമുക്ക് നടക്കാൻ പോവണം..”

ഇരുവരുടെയും സംസാരം കേട്ട് പുറത്തേക്ക് വന്ന രാഹുൽ ചിരിച്ചുകൊണ്ട് അവർക്കരികിലേക്കു നടന്നു.“ഈ വീട്ടിലെ ഗർഭിണി നീയല്ലേ.തനിച്ചു നടന്നാൽ പോരെ എന്റെ മാളൂന്.ദിവസവും നടക്കാൻ പോകാൻ പണി കഴിഞ്ഞു ക്ഷീണിച്ചു വരുന്ന അച്ഛനെ കൂടി കൊണ്ടു പോവണോടീ..”

“അതൊന്നും കുഴപ്പമില്ലെടാ.നീ ജോലിക്കു പോവാൻ നോക്കിയേ.എന്റെ മോളെ തനിച്ചു നടക്കാൻ വിടാനൊന്നും പറ്റില്ല.ഞാൻ കൂടി ഒപ്പം പോയാലേ ശരിയാവൂ..”

“രാഹുലേട്ടന് നല്ല കുശുമ്പാണ് അച്ഛയ്ക്കു എന്നോട് സ്നേഹകൂടുതലായതിന്..”

“നിങ്ങള് അച്ഛനും മോളും എന്താണെങ്കിൽ ചെയ്യ് ഞാൻ പോവാണേ..മാളൂ വൈകീട്ട് നിനക്കെന്തേലും കൊണ്ടു വരണോടീ..”

“എനിക്കുള്ളത് അച്ഛയോട് കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ട്”

“എന്നാൽ അച്ഛനും ഇറങ്ങാണ് മോളെ. അപ്പുറത്തെ സുധാകരന്റെ പറമ്പിലാണ് ഇന്ന് പണി.എന്തേങ്കിലും ആവശ്യം വന്നാൽ അച്ഛനെ വിളിക്കണേ.ഞാൻ പോയീട്ട് ഉച്ചക്കു വരാം.കഴിക്കാനുള്ളതെല്ലാം എടുത്തു വെച്ചിട്ടുണ്ട്.കഴിച്ചിട്ട് പഠിക്കാനിരിക്കണം..”

“ഇപ്പൊ പഠിക്കണോ അച്ഛേ മടിയാവുന്നൂ..”

“അടുത്ത ആഴ്ച പരീക്ഷയില്ലേ മാളൂന്. വീട്ടിലിരുന്നു നന്നായി പഠിക്കുമെന്ന് അച്ഛൻ ഉറപ്പു കൊടുത്തിട്ടാണ് രാഹുൽ മോളുടെ കോളേജിൽ പോയി സംസാരിച്ചത്.ഇനി രണ്ടു ദിവസം കൂടിയല്ലേ പരീക്ഷയ്ക്കുള്ളൂ.പിന്നെ കുറച്ചുനാൾ പഠിക്കണ്ടാല്ലോ. പരീക്ഷ കഴിഞ്ഞാല് പ്രസവത്തിന് കൂട്ടികൊണ്ടു പോകണമെന്ന് മാളൂന്റെ അമ്മ ഇന്നലെ വന്നപ്പോൾ പറയുന്നതു കേട്ടിലേ.വീട്ടിലേക്ക് കൊണ്ടുപോകാൻ സാധനങ്ങളൊരുക്കി വെക്കണം രണ്ടു ദിവസം കഴിഞ്ഞാൽ..”

“അമ്മ പറഞ്ഞോട്ടെ ഞാൻ വീട്ടിൽ പോവൂല്ല അച്ഛേ..”

“ഇവിടെ രാഹുലിന് അമ്മയില്ലാത്ത കാരണം പ്രസവം കഴിഞ്ഞാൽ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാനൊക്കെ ആരാ ഉള്ളത് മാളൂ. അച്ഛനെ കൊണ്ട് ഒറ്റയ്ക്കു എല്ലാം കൂടി പറ്റുമോ. പരീക്ഷയൊക്കെ കഴിഞ്ഞാൽ മോള് വീട്ടിലേക്ക് പോകാൻ സമ്മതിക്കണം. പ്രസവം കഴിഞ്ഞിട്ട് ഇങ്ങോട്ട് തന്നെ വരാലോ..അച്ഛൻ ഇവിടെ തന്നെയില്ലേ…”

“ആരെന്തു പറഞ്ഞാലും അച്ഛയെ ഇവിടെ തനിച്ചാക്കി ഞാൻ വീട്ടിലേക്ക് പോവില്ല. വേണമെങ്കിൽ അമ്മ ഇവിടെ വന്നു നിന്നോട്ടെ..”

കുഞ്ഞു കുട്ടികളെ പോലെ വാശിപിടിച്ച് അകത്തേക്കു കയറി പോകുന്ന മാളൂനെ നോക്കി അദ്ദേഹം പടികളിറങ്ങി.

**************

ഉച്ചയാവാറായീട്ടും അച്ഛൻ വരാതായപ്പോൾ അദ്ദേഹത്തെ കാൾ ചെയ്തു കഴിക്കാൻ വരാൻ പറഞ്ഞു മാളു അടുക്കളയിലേക്ക് നടന്നു.അച്ഛയോട് പിണങ്ങിയ കാരണം മനസ്സിനു സുഖം തോന്നിയില്ലായിരുന്നൂ.മൂന്നു വർഷമായി തന്റെ ജീവിതത്തിന്റെ ഭാഗമാണ് അദ്ദേഹം.കല്ല്യാണം കഴിഞ്ഞ് രാഹുലേട്ടന്റെ ഭാര്യയായി വരുമ്പോൾ നിലവിളക്കു തന്നു സ്വീകരിക്കാൻ അച്ഛൻ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ.അന്നു മുതൽ തന്റെ ജീവിതത്തിന്റെ കൂടി വിളക്കാണ് ആ മനുഷ്യൻ. അത്രക്കും സ്നേഹമാണ് അച്ഛന് തന്നോട്.

പഠിക്കാനുള്ള തന്റെ ആഗ്രഹം മനസ്സിലാക്കി തുടർന്നു പഠിപ്പിച്ചതും, പഠിക്കാനുള്ള പുസ്തകങ്ങൾ മുതൽ തന്റെ എല്ലാ ആവശ്യങ്ങൾക്കും രാഹുലേട്ടനെക്കാൾ മുൻപേ കണ്ടറിഞ്ഞു ചെയ്യ്തു തരുന്നതും അച്ഛനാണ്.

ഓരോന്നു ഓർത്തിരുന്ന് മാളൂന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

“മോളെ ഇന്നലത്തെ പോലെ വയറു വേദനിക്കുന്നുണ്ടോടാ എന്താ കണ്ണു നിറഞ്ഞിരിക്കണേ..”“അച്ഛയെപ്പോഴാ വന്നത്..ഞാൻ ഓരോന്നു ഓർത്തിരുന്നതാ.വേറെ പ്രശ്നങ്ങളൊന്നും ഇല്ല..വായോ നമുക്ക് കഴിക്കാം..”

“ഇങ്ങനെയാണെങ്കിൽ നാളെ മുതൽ ഞാൻ പണിക്കു പോകുന്നില്ല.ഇവിടെ ഒറ്റക്കാണെന്ന് വിചാരം ഇല്ലാതെ മോള് ഓരോന്നു ആലോചിച്ചു വയ്യായ്ക എന്തേലും വന്നാല് എന്താ ചെയ്യാ..”

“ഒറ്റയ്ക്കിരിക്കാൻ അച്ഛൻ എന്നെ സമ്മതിക്കണില്ലാലോ..ഇടയ്ക്കിടെ കാൾ ചെയ്താൽ ഞാനെങ്ങനെയാ ഒറ്റയ്ക്കാവുന്നേ”

മാളു ഉറക്കെ ചിരിച്ചൂ.

****************

“പരീക്ഷയ്ക്ക് പോകുമ്പോൾ മാളൂന്റെ കൂടെ ഞാനും പോകട്ടെ മോനെ..”

“എന്തിനാ അച്ഛൻ വെറുതെ ബുദ്ധിമുട്ടുന്നത്. അവള് കാറിൽ പോയി വന്നോളും. അല്ലെങ്കിൽ ഞാൻ കൊണ്ടുവിടാം കോളേജിലേക്ക്..”

“അതു ശരിയാവില്ലെടാ..മാളൂന് ഏഴാം മാസം ആവാറായീല്ലേ.എന്തേങ്കിലും വയ്യായ്ക വന്നാൽ കൂടെ ആരെങ്കിലും ഇല്ലാതെ പറ്റില്ല.മോൾക്ക് നല്ല ക്ഷീണമുണ്ട്.

കഥയുടെ ബാക്കിഭാഗം ആദ്യ കമന്റിൽ

“സാർ..കഴിഞ്ഞ 5 വർഷങ്ങൾ ആയ് എന്നെ വിവാഹ വാഗ്ദാനം നൽകി എന്നെ ലൈം. ഗികമായ് ഉപയോഗിച്ച്  പറ്റിക്കുകയായിരുന്നു ” അവൻ തന്റെ പരാ...
17/09/2025

“സാർ..കഴിഞ്ഞ 5 വർഷങ്ങൾ ആയ് എന്നെ വിവാഹ വാഗ്ദാനം നൽകി എന്നെ ലൈം. ഗികമായ് ഉപയോഗിച്ച് പറ്റിക്കുകയായിരുന്നു ” അവൻ തന്റെ പരാതി എസ്‌ ഐക്ക് കൈ മാറി.

” ആരാ തന്നെ പീ .ഡിപ്പിച്ചത് ? “

“എന്റെ കാമുകി ആണ് സാർ.. വിവാഹം കഴിക്കാമെന്ന അവളുടെ ഉറപ്പിൽ ആണ് ഞാൻ അവളുമായ് ശാ. രീ. രിക ബന്ധത്തിൽ ഏർപ്പെട്ടത് ..!! പക്ഷെ ഇപ്പോൾ അവൾ വാക്ക് മാറി വിശ്വാസ വഞ്ചന കാണിച്ചു ” അവന്റ പരാതി കേട്ട് എസ്‌ ഐ കുറച്ചു നേരം അവന്റെ മുഖത്തേക്ക് നോക്കി.

“അപ്പൊ കഴിഞ്ഞ 5 കൊല്ലം അവളുടെ ചൂടും പറ്റി കിടന്നപ്പോൾ ഇത് പീ .ഡനം ആന്ന് നിനക്ക് അറിയില്ലാരുന്നൊ ?? ” അവർക്ക് അരികിൽ നിന്നിരുന്ന കോൺസ്റ്റബിൾ കുറച്ചു കയർത്താണ് അവനോട് സംസാരിച്ചത്.

“ഞാൻ പറഞ്ഞല്ലോ സാർ..വിവാഹം കഴിക്കാം എന്ന് ഉറപ്പിൽ ആണ് ഞാൻ അതിന് തയ്യാറായത് പക്ഷെ ഇപ്പോൾ എന്നെ പറ്റിച്ചു പിന്മാറിയിരിക്കുന്നു..കൂടെ എന്റെ സ്വത്ത്‌ക്കൾ തട്ടി എടുത്തു. അത് കൊണ്ട് ഞാൻ പരാതി കൊടുക്കുന്നു.” അവന്റെ മറുപടി കേട്ട് എസ്‌ ഐയും കൊൻസ്റ്റബിളും പരസപരം ഒന്ന് നോക്കി.

“എടൊ..സ്നേഹിച്ചു നടന്നപ്പോൾ നിങ്ങൾ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു സു. ഖിച്ചു.. !! ആ പെണ്ണ് ഇപ്പൊ അവളുടെ വഴിക്ക് പോയി അതിന് നീ വിവാഹ വിവാഹ വാഗ്ദാനം നൽകി പീ .ഡിപ്പിച്ചു എന്നൊക്കെ പറഞ്ഞു അതിന്റെ ജീവിതം കളയണോ ?? “. മദ്ധ്യവയസ്ക്കൻ ആയ കൊൻസ്റ്റബിൾ കുറച്ചു സൗമ്യമായ് ആണ് ഇത്തവണ സംസാരിച്ചത്.

“ഇതേ പരാതി അവൾ ആണ് തന്നിരുന്നത് എങ്കിൽ സാർ ഇങ്ങനെ ചോദിക്കുമായിരുന്നൊ?? ” അവനും വിട്ട് കൊടുക്കാൻ തയ്യാർ ആയില്ല.

“നീയെന്താടാ കളിക്കാണോ..? നിനക്ക് തമാശ കളിക്കാൻ ഉള്ള സ്ഥലം ആണോ ഇത് ? ” എസ്‌ ഐയുടെ ഭാവം പോടുന്നനെ മാറി.

“സാറിന് ഇത് തമാശ ആയ് തോന്നുന്നുണ്ടോ ?? എന്നെ മാനസികമായും ശാരീരികമായ് ഉപയൊഗിച്ച് പറ്റിച്ച ആൾക്ക് എതിരെ ഞാൻ നിയമപരമായി നീങ്ങുന്നു അതിൽ എന്താണ് തെറ്റ് ?? ” അവൻ തികഞ ഗൗരവത്തോടെ ആണ് മറുപടി ആയ് ചോദിച്ചത്.

” നിന്റെ പേരെന്താ ? “

” ആദിത്യൻ ..!”

” എന്താ നിന്റെ ജോലി ? “

” ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിൽ സെയിൽസ് ഹെഡ് ആണ് “

” നിനക്ക് ഇതിൽ പറഞ്ഞ് ഇരിക്കുന്ന അലീന ഐസക്ക് ..!!! ഇവളെ എങ്ങനെയാ പരിചയം ? ” എസ്‌ ഐയുടെ ചൊദ്യം കേട്ടതും അവൻ ഒരു നിമിഷം എന്തോ ഓർത്ത പോലെ ചിരിച്ചു.

” എന്നോട് ഇങ്ങോട്ട് വന്ന് ഇഷ്ടം ആണെന്ന് പറഞ്ഞതാ സാറേ അവൾ..!!സ്വന്തം ത. ന്തയെം ത. ള്ളേം വരെ വെറുപ്പിച്ചിട്ടാ അവളെ സ്നേഹിച്ചേ..!! ഞാൻ പ .ട്ടി. യെ പോലെ പണി എടുത്ത് ഉണ്ടാക്കിയ ക്യാഷ് മൊത്തം ഇറക്കിയാ അവളെ BSC നഴ്സിംഗ് പഠിപ്പിച്ചത്. ഇല്ലാത്ത ക്യാഷ് കടൊം വേലെം വാങ്ങിയാ ചിലവിനു പൈസ കൊടുത്തിരുന്നത്. അതും തികയാതെ വന്നപ്പോൾ എന്റെ ആധാരം വരെ പണയപെടുത്തി. അതും പോരാഞ്ഞു IELTS എക്സാം എഴുതാൻ വേറെ..!ഇപ്പൊ എഴുതി കിട്ടിയപ്പോൾ അവൾക്ക് ഞാൻ ആരും അല്ല ” ആദിത്യന്റെ വാക്കുകൾ വിറച്ചു തുടങ്ങിയിരുന്നു…“സാറിനു അറിയോ..കൂട്ട് കാർക്കെല്ലാം മുന്തിയ ഇനം ഫോണും ലാപ്ടോപ്പ് ആണെന്ന് പറഞ്ഞപ്പോൾ ഇവക്ക് കുറഞ്ഞു പോവണ്ടാന്ന് കരുതി എന്റെ ബൈക്ക് വിറ്റ്‌ ഞാൻ ഇവൾക്ക് പൈസ കൊടുത്തിട്ടുണ്ട്..കയ്യിൽ കിട്ടുന്നതെല്ലാം മെസ്സ് ഫീ, ഹോസ്റ്റൽ ഫീ, മറ്റേ ഫീ എന്ന് പറഞ്ഞ് അവൾക്ക് കൊടുക്കാനെ ഉണ്ടാരുന്നുള്ളൂ..ഇന്നല്ലെങ്കിൽ നാളെ നഷ്ടപ്പെട്ടതെല്ലാം ഒരുമിച്ച് നേടും എന്ന് വിശ്വസിച്ചാ ചെയ്തത്.. ” അവൻ ഒന്ന് നിർത്തി..പിന്നെയും തുടർന്നു

“ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാ എല്ലാം ചെയ്തത്.. പക്ഷെ ഒരു വിദേശത്തുള്ള ചെക്കന്റെ ആലോചന വന്നപ്പൊൾ അവൾക്ക് ഞാൻ പോരാ.. ഞാൻ വെറും വേസ്റ്റ് ആയ് സാറേ.. “

“അപ്പൊ അലീനയുടെ വീട്ടുകാർക്ക് ഇതൊന്നും അറിയില്ലാരുന്നൊ ?? ” എസ്‌ ഐ തന്റെ സംശയം മറച്ചു വച്ചില്ല.

“അവർക്ക് ഓക്കേ അറിയാരുന്നു. അന്നവർക്ക് ഈ ജാതിം മതൊം ഒരു പ്രശ്നം ആയിരുന്നില്ല..ഇപ്പോൾ അല്ലെ അവക്ക് എല്ലാരും ഉണ്ടായേ അഭിമാനം വന്നതും..!! എന്നെ കുഴിയിൽ ഇട്ടിട്ട് അവൾ വേറെ ഒരുത്തനെ കെട്ടി പോവ്വാ സാറേ…!! ” അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകിയത് പെട്ടെന്ന് തന്നെ അവൻ തുടച്ചു നീക്കി.

ബാക്കിഭാഗം ആദ്യ കമന്റിൽ....

“എടീ ആ മായക്ക് ചിട്ടിക്കാരൻ സേതുവുമായി എന്തോ ചുറ്റികളി ഉണ്ടെത്രെ”രാവിലെ കെട്ടിയവൻ പ്രാതൽ കഴിച്ചെണീറ്റു വാ കഴുകുമ്പോൾ ബേസ...
16/09/2025

“എടീ ആ മായക്ക് ചിട്ടിക്കാരൻ സേതുവുമായി എന്തോ ചുറ്റികളി ഉണ്ടെത്രെ”

രാവിലെ കെട്ടിയവൻ പ്രാതൽ കഴിച്ചെണീറ്റു വാ കഴുകുമ്പോൾ ബേസിനിൽ വെള്ളത്തോടൊപ്പം തെറിച്ചു വീണ വാക്കുകൾ..

“നിങ്ങള് ചുമ്മാ വല്ലവരും പറയുന്ന കേട്ട് അവളെക്കുറിച്ച് ഇല്ലാവചനം പറയരുത് കേട്ടോ..”

“ഇതിപ്പോ നന്നായി.. അപ്പോൾ ഇതേപറ്റി അറിയാൻ നീയും അവളും മാത്രേ ബാക്കിയുള്ളൂ.”

ഇതും പറഞ്ഞു അങ്ങേരു ജോലി സ്ഥലത്തേക്ക് പോയി. അതോടെ ആ സംസാരം അവസാനിച്ചു എങ്കിലും ചിതറി വീണ വാക്കുകൾ എന്റെ മനസ്സിനെ അലട്ടാൻ തുടങ്ങി..

മായ.. ഉറങ്ങുന്ന നേരത്തല്ലാതെ മായ വെറുതെ ഇരിക്കാറില്ല. സൊസൈറ്റിയിലെ ജോലി, ഇടയിൽ L.I.C, പഞ്ചായത്ത് കണക്ക്, കുട്ടികൾക്ക് ട്യൂഷൻ അങ്ങനെ നൂറുകൂട്ടം കാര്യങ്ങളാണ് അവൾ ചെയ്യുന്നത്..

ഇതിനിടയിൽ ഇവൾകിതെന്ത് പറ്റി..!!

അത്യാവശ്യം പൊന്നും കൊണ്ടാണ് അവൾ കല്യാണം കഴിഞ്ഞ് വന്നത്…അത് മുഴുവൻ നാത്തൂൻ്റെ വിവാഹ ദിവസം ദേഹത്തിടുവിച്ച് അമ്മായിയമ്മ അവളുടെ സന്തോഷത്തെ പടി കടത്തി.

അന്നുമുതൽ തുടങ്ങിയതാണ് അവളുടെ കഷ്ടപ്പാട്. കെട്ടിയവൻ ഗൾഫിൽ പോയി. അവിടുത്തെ പൈസ അവനു തന്നെ തികയുന്നില്ല, പിന്നെ വീട് നടത്താൻ അവൾക്ക് ജോലി അന്വേഷിക്കേണ്ടി വന്നു.

പണ്ടത്തെ ആഢ്യത്വം പറഞ്ഞു കെട്ടിയവൻ്റെ അച്ഛനും അമ്മയും പുറത്തിറങ്ങില്ല, കയ്യിൽ കിട്ടുന്നതും ബന്ധുസഹായവും ഒക്കെ മാസാമാസം സ്വന്തംമോൾടെ കയ്യിൽ കൊടുക്കും..അവിടെ ആ പെണ്ണ് ചക്രശ്വാസം വലിച്ചു പാടുപെട്ടു അവറ്റകൾക്കു തിന്നാൻ കൊടുക്കും. ഇറച്ചിയും മീനും ഒക്കെ ഇല്ലാതെ അവർക്കൊന്നും ഇറങ്ങില്ല എന്നൊക്കെ മായ സങ്കടം പറയുന്ന കൂട്ടത്തിൽ പറയാറുണ്ട്.

ആദ്യമൊക്കെ അവളൊരു പാവമായിരുന്നു. പിന്നീട് ജീവിതം പഠിച്ചു കുറച്ചു തൻ്റേടമോക്കെ വന്നു. അവർക്ക് രണ്ടു പെൺകുട്ടികളാണ് രണ്ടിന്റേയും വിവാഹവും കഴിഞ്ഞു.

ഇതൊക്കെ മായയുടെ ഒറ്റ പരിശ്രമവും കഠിനാധ്വാനവും കൊണ്ടാണെന്ന് അറിയാം. കെട്ടിയവൻ ഇതിനിടയിൽ ഗൾഫ് വിട്ടു നാട്ടിൽ വന്ന് വെറുതെ ഇരിപ്പായി. അതവൾക്ക് കൂടുതൽ ബുദ്ധിമുട്ടായി. അയാളുടെ ചിലവിനുള്ളത് കൂടി കണ്ടെത്തണം പുറമെ അഛൻ്റെം അമ്മെടെം വാക്ക് കേട്ട് അവളുടെ മെക്കട്ട് കയറും… ഒരിക്കൽ വീട്ടിൽ തിരിച്ചു എത്താൻ വൈകി എന്ന കാരണം പറഞ്ഞു അയാൾ അവളെ അടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

എന്നാലും അവളിപ്പോ….....

ബാക്കിഭാഗം ആദ്യ കമന്റിൽ.....

കെട്ടിയോന് മാങ്ങാ ഇഷ്ടമാണെന്നും മാങ്ങാ കൊണ്ടുള്ള. ഒരു ചമ്മന്തി മതി അവൻ ഒരു കലം ചോറുണ്ണാണെന്നും പുള്ളിക്കാരന്റെ അനിയത്തി ...
16/09/2025

കെട്ടിയോന് മാങ്ങാ ഇഷ്ടമാണെന്നും മാങ്ങാ കൊണ്ടുള്ള. ഒരു ചമ്മന്തി മതി അവൻ ഒരു കലം ചോറുണ്ണാണെന്നും പുള്ളിക്കാരന്റെ അനിയത്തി പ്രിയ പറഞ്ഞത് കേട്ടപ്പോൾ കല്യാണം കഴിഞ്ഞ തുടക്കമല്ലേ? ഒരു മാങ്ങായല്ലേ? ഒന്ന് ഇമ്പ്രെസ്സ് ചെയ്യിച്ചെക്കാമെന്നു കരുതി മാവിൽ കേറിയതാ പണി പാളി. ദേ കിടക്കുന്നു പൊത്തൊന്നു താഴെ.

കാലുമുള്ക്കി. പക്ഷെ മാങ്ങാ നമ്മൾ വിട്ടില്ല. അതും കൊണ്ട് ഉളുക്കിയ കാലും വലിച്ചു അടുക്കളയിൽ വന്നു. ഇനി ഇത് കൊണ്ട് എങ്ങനെ ആവോ ചമ്മന്തി അരയ്ക്കുക.? തൊലി കളയണോ വേണ്ടയോ? തേങ്ങ ചേർക്കണോ വേണ്ടയോ? മുളക് ചുവന്നതോ പച്ചയോ? അമ്മായിയമ്മയെ വിളിച്ചു ചോദിക്കാമെന്ന് വെച്ചാൽ ഒരു ചമ്മൽ. സ്വന്തമായി പാചകം ചെയ്തു കെട്ടിയോനെ ഞെട്ടിക്കുന്നതിലാണ് പവർ. ഹും ഇന്ന് ഞാൻ നിന്നെ….

മാങ്ങാ കയ്യിൽ എടുത്തു.തൊലി അങ്ങ് ചെത്തിയേക്കാം. എവിടെ പിച്ചാത്തി? കടന്ന് വരൂ കടന്ന് വരൂ കടന്ന് വരൂ.. പിച്ചാത്തി എടുത്തു ഇറച്ചിക്കടയിലെ പദ്മനാഭൻ ചേട്ടനെ മനസ്സിൽ ധ്യാനിച്ചു ഒറ്റ വെട്ട്.. തൊലി പോയി. തൊലി മാത്രം അല്ല ഇച്ചിരി മാംസം കൂടി പോയി.. മാങ്ങയുടെ അല്ല എന്റെ.. ഹൂ ഇത്രയും ചോരയൊക്കെ ഉണ്ടായിരുന്നോ എന്റെ ദേഹത്ത്.. കണ്ണിൽ ചോരയില്ലാത്തവളെന്ന് പറയുന്നവരെയൊക്കെ ഇത് കൊണ്ട് വന്നു കാണിക്കണം. എന്തായാലും ഒരു തുണി ഒക്കെ വെച്ച് കെട്ടി എന്റെ സംരഭം ഞാൻ പൂർത്തിയാക്കി. തളരരുത് രാമൻകുട്ടി എന്ന് ഇടയ്ക്കിടെ ഞാൻ എന്നോട് തന്നെ പറഞ്ഞു..

എന്തായാലും മാങ്ങാ ചമ്മന്തി അരച്ചെടുത്തു.. നാവിൽ വെച്ച് നോക്കി കുഴപ്പമില്ല. ഇതിന് മുന്നേ ഞാൻ ഈ സാധനം കഴിച്ചിട്ടില്ല.ഒരു രുചി ഒക്കെ ഉണ്ട്. ഒരു കലം ചോറുണ്ടില്ലെങ്കിലും ഒരു പ്ലേറ്റ് ചോറുണ്ണാൻ ഇതൊക്ക മാത്രം മതി.. അങ്ങനെ ഇതൊക്ക ഉണ്ടാക്കി ഞാൻ എന്റെ കെട്ടിയോൻ മനുവിനെ കാത്തിരിക്കാൻ തുടങ്ങി.

കാലും കയ്യുമൊക്കെ നല്ല വേദന ഉണ്ടെങ്കിലും എന്റെ മാങ്ങാച്ചമ്മന്തി തിന്നു കഴിയുമ്പോഴുള്ള എക്സ്പ്രഷൻ ഒക്കെ ഓർത്തു ഞാൻ ഇങ്ങനെ പൂമുഖപ്പടിയിൽ (സിടൗട്ടിൽ..)കാത്തിരിക്കുവാണ്.

ആളിന്ന് ഒരു കടയ്ക്കു മുറി നോക്കാൻ പോയിരിക്കുവാണെന്നു പറയുന്നത് കേട്ടു. എന്നോടായിട്ടല്ല കൂട്ടുകാരനോട് ഫോണിൽ പറയുന്ന ഞാൻ കേട്ടതാ.ഞങ്ങൾ തമ്മിൽ ഒന്ന് സിങ്ക് ആയി വരുന്നേയുള്ളൂ. കല്യാണം കഴിഞ്ഞു രണ്ടാഴ്ച യെ ആയുള്ളൂ ന്നെ. എന്നെ പോലല്ല ആൾ കുറച്ചു സീരിയസ് ആണെന്നാ എനിക്ക് തോന്നിട്ടുള്ളത്.. ഭയങ്കര കേറിങ്,കാര്യങ്ങൾ ഒന്നുമില്ല. മുത്തേ പൊന്നെ വിളി ഒട്ടുമില്ല. ഇപ്പൊ വിളിക്കും പിന്നെ വിളിക്കും എന്നൊക്ക കരുതി.. എവിടുന്ന്… ലക്ഷ്മി…. എന്ന് നീട്ടിയോറ്റ വിളിയാ.. ഞാൻ ഈ സിനിമ ഒക്കെ ഒരു പാട് കാണുന്ന കൂട്ടത്തിലാ,ഭയങ്കര റൊമാന്റികും.....

ബാക്കിഭാഗം ആദ്യ കമന്റിൽ...
Story written by AMMU SANTHOSH

“എങ്ങോട്ടാ ഈ പാതിരാനേരത്ത് ഒരുങ്ങിക്കെട്ടി.  മറ്റേ പണിക്ക് ഇറങ്ങിയതാകും അല്ലെ ചേച്ചി. ഇതിപ്പോ കൊണ്ടോവാൻ കാറ് വരോ അതോ ബസ്...
16/09/2025

“എങ്ങോട്ടാ ഈ പാതിരാനേരത്ത് ഒരുങ്ങിക്കെട്ടി. മറ്റേ പണിക്ക് ഇറങ്ങിയതാകും അല്ലെ ചേച്ചി. ഇതിപ്പോ കൊണ്ടോവാൻ കാറ് വരോ അതോ ബസ്സിനാണോ. ന്തായാലും കാശ് കിട്ടുന്ന ഏർപ്പാട് അല്ലെ. ചിലവൊ ഒരു സോപ്പിന്റെയും. “

സതി കവലയിലെ ബസ്റ്റോപ്പിൽ അവസാനബസ്സും കാത്ത് നിൽക്കുമ്പോഴാണ് സതീശൻ അവളെ കണ്ണുകൾ കൊണ്ട് ആകെമൊത്തമൊന്ന് അളന്ന് അരികിലേക്ക് വന്നതും ഒരു ആക്കിയ പോലെ ഉളള ചോദ്യവും.അവന്റെ ചോദ്യവും വഷളൻചിരിയും എല്ലാം മനസ്സിലായെങ്കിലും അതൊന്നും ശ്രദ്ധിക്കത്തെ സതി ബസ്സ് വരാറുള്ള ദിക്കിലേക്ക് തന്നെ നോക്കി നിൽക്കുമ്പോൾ അവൻ മുണ്ടൊന്നു മടക്കിക്കുത്തി കാൽവണ്ണയിൽ കൈ ചേർത്ത് ഉഴിഞ്ഞുകൊണ്ട് അവൾക്ക് മുന്നിലൂടെ രണ്ട് ചാൽ നടന്ന് ഒന്ന് അടിമുതൽ മുടി വരെ അവളെ നോക്കി വെള്ളമിറക്കുകയായിരുന്നു.

“ഇനിപ്പോ പ്രതീക്ഷിച്ച ആള് വരില്ലെങ്കിൽ എന്റെ കൂടെ വരാട്ടോ. കൊണ്ടോവാൻ കാറൊന്നും ഇല്ല. മ്മക്ക് ഒരു കുറ്റികാടിന്റെ മറവൊക്കെ മതി. പിന്നെ പ്രതീക്ഷിക്കുന്ന കാശിൽ നിന്ന് ഇച്ചിരി കുറഞ്ഞാലും ഉള്ളത് വിലപേശാതെ തരും. ചില മൊതലാളിമാരെ പോലെ കാര്യം കഴിഞ്ഞാൽ ഡ്രോയറും കുടഞ്ഞുകൊണ്ട് നക്കാപ്പിച്ച തന്ന് എഴുനേറ്റ് പോകില്ല.” എന്നൊക്ക അവൾക്ക് മുന്നിൽ നിന്ന് വീമ്പ് പറയുന്ന അവന് മുന്നിൽ നിൽക്കാൻ മടി തോന്നുന്നുണ്ടെങ്കിലും ഈ രാത്രി അവസാനബസ്സ് വരുന്ന വരെ അവിടെ കാത്തു നിന്നെ മതിയാകൂ എന്ന് അറിയാവുന്നത് കൊണ്ട് മനസ്സിൽ ധൈര്യം സംഭരിക്കാൻ ശ്രമിക്കുകയായിരുന്നു അവൾ.

അവന്റെ ചോദ്യങ്ങൾ കേട്ട് കണ്ണുകൾ നിറയുന്നുണ്ടെങ്കിലും അവനത് കാണാതിരിക്കാൻ ശ്രമിക്കുന്ന അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു “പെണ്ണിന്റ കണ്ണൊന്നു നിറയുന്നത് കണ്ടാൽ ചിലപ്പോൾ തീരെ ധൈര്യമില്ലാത്ത പെണ്ണാണെന്ന് കരുതി ആക്രമിക്കാനോ വേറെ എന്തെങ്കിലും ചെയ്യാനോ ശ്രമിക്കുമെന്ന്…”

കഥയുടെ ബാക്കിഭാഗം ആദ്യ കമന്റിൽ

Address

Alappadu
Karunagappally
690542

Website

Alerts

Be the first to know and let us send you an email when Best in Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Best in Malayalam:

Share

Category