
19/09/2025
“ആണായാലും, പെണ്ണായാലും.. നമ്മുടെ കുഞ്ഞല്ലേ അച്ചാമ്മേ.പൊന്നുപോലെ നോക്കത്തില്ലായോ നമ്മള്. നീ അതൊന്നും ഓർത്തു വിഷമിക്കാതെ സമാധാനമായി പോയേച്ചും വാ. അച്ചായനിവടെ തന്നെ കാണും ” എന്നു ഇരുപത്തിഏഴ് വർഷങ്ങൾക്കു മുൻപ് പതിനൊന്നു മാസം പ്രായമുള്ള എന്നെ.. ഈ അന്നകൊച്ചിനെയും കയ്യിൽ പിടിച്ചു ലേബർ റൂമിനു മുന്നിൽ നിന്നു….. ഇതും പെണ്ണായാലോ എന്നു വിലപിച്ച അമ്മച്ചിയുടെ നെറുകയിൽ മുത്തമിട്ടു കൊണ്ടു പറഞ്ഞ അപ്പനാണ്.. എന്റെ കുര്യച്ചായനാണ് അന്നും, ഇന്നും ഈ അന്നകൊച്ചിന്റെ ഹീറോ….
പതിനൊന്നു മാസം പ്രായവ്യത്യാസത്തിൽ കൂടപ്പിറപ്പായി വന്ന ടോണിച്ചനും, ഞാനും വളർന്നത് ഇരട്ടകുഞ്ഞുങ്ങളെ പോലെ ആയിരുന്നു… തനി യാഥാസ്ഥിതിക മനോഭാവമുള്ള നസ്രാണി അമ്മച്ചിക്കും… പോസ്റ്റ് മോഡേൺ ആയ അപ്പനും ഇടയിൽ വളരെ ഡീസെന്റും അമ്മച്ചിയുടെ സ്വഭാവ സെർട്ടിഫിക്കറ്റും നേടി ടോണിച്ചൻ വളർന്നപ്പോൾ… ഈ അന്നാമ്മ എന്നും അമ്മച്ചിയുടെ കണ്ണിൽ കരടായിരുന്നു… ഈ കരടിനെ വളവും, വെള്ളവും ഇട്ടു വീണ്ടും അലമ്പാക്കാൻ കുര്യച്ചായനും..
“പെങ്കൊച്ചാണ്.. നാളെ വേറെ വീട്ടിൽ ചെന്നു കയറേണ്ടതാണ്… അച്ചായനിങ്ങനെ ഇവളെ തന്നിഷ്ടക്കാരിയായി വളർത്തിയാൽ നാളെ നമ്മള് കുറ്റം കേക്കേണ്ടി വരും.. ” എന്ന അമ്മച്ചിയുടെ മുന്നറിയിപ്പൊന്നും അപ്പനെ കുലുക്കിയില്ല..
ഒരു വേർതിരിവുമില്ലാതെ എന്നെയും, ടോണിച്ചനെയും അപ്പൻ വളർത്തി… ഇനി സ്നേഹക്കൂടുതൽ കാണിച്ചിട്ടുണ്ടെങ്കിൽ തന്നെ അതെന്നോട് തന്നെയാണ്… എന്തോ അപ്പൻ ഒരു നിധിയായി തന്നെയാണ് എന്നെ കൊണ്ടു നടന്നത്.. എന്നു വെച്ചു ലാളിച്ചു വഷളാക്കിയിട്ടൊന്നും ഇല്ല കേട്ടോ… ദേഷ്യം വന്നാൽ തനി ഹിറ്റ്ലർ ആണ്… അപ്പന്റെ തനിപ്പകർപ്പായതു കൊണ്ടു ദേഷ്യത്തിൽ ഞാനും മോശമല്ല… രണ്ടാൾക്കും ദേഷ്യം വരുന്ന ദിവസം വീട്ടിൽ വേൾഡ് വാർ ആണ്… പിന്നെ എന്നാന്ന് വെച്ചാ വഴക്കുണ്ടാക്കിയാ പിന്നെ അതങ്ങു മറക്കും രണ്ടാളും.. അല്ലാതെ അതു മനസ്സില് വെച്ചു വീണ്ടും കുത്തിപ്പൊക്കി അലമ്പുണ്ടാക്കുകേല… അപ്പന്റെ ഏറ്റവും നല്ലൊരു ഗുണമായി തോന്നിയിട്ടുള്ള കാര്യം അതാണ് പക്ഷെ അമ്മച്ചി നേരെ ഓപ്പോസിറ്റും… ഒരു കാര്യം കിട്ടിയാല് മെഗാ സീരിയല് പോലെയാണ്… അതൊരിക്കലും അവസാനിപ്പിക്കത്തില്ല….
സമത്വം എന്ന വാക്ക് ആദ്യമായ് കേട്ടത് അപ്പന്റെ വായിൽ നിന്നാണ്… പെങ്കൊച്ചിനെ ഒതുക്കി വളർത്തണം എന്ന അമ്മച്ചിയുടെ ശാസനയെ.......
കഥയുടെ ബാക്കിഭാഗം ആദ്യ കമന്റിൽ