karunagappally news

karunagappally news Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from karunagappally news, Media/News Company, karunagappally, Karunagappally.

പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വോളിബോള്‍ കോര്‍ട്ട് സമര്‍പ്പിച്ചുപുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എക...
25/02/2025

പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വോളിബോള്‍ കോര്‍ട്ട് സമര്‍പ്പിച്ചു
പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എക്സൈസ് വകുപ്പിന്റെ ഉണര്‍വ് പദ്ധതി പ്രകാരം അനുവദിച്ച മള്‍ട്ടിപര്‍പ്പസ് വോളിബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. തെറ്റായ ശീലങ്ങളില്‍ പോകാതെ സ്പോര്‍ട്സ് ഉള്‍പ്പെടെയുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധചെലുത്തി സാമൂഹ്യ ബോധമുള്ളവരായി പുതുതലമുറ വളരണമെന്ന് മന്ത്രി പറഞ്ഞു. ഒരാളില്‍ മാത്രം ഒതുങ്ങാതെ സമൂഹത്തെ മുഴുവനായി നശിപ്പിക്കുന്ന ഒന്നാണ് ലഹരി. ഇത് പൂര്‍ണമായി തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന്റെ തുടക്കമായാണ് സ്പോര്‍ട്സ് മേഖലയില്‍ വിമുക്തിയുടെ ഇടപെടലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപന്‍ അധ്യക്ഷനായി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രഞ്ജിത്ത് മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ എം. നൗഷാദ് പദ്ധതി വിശദീകരിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിദ്യാലയങ്ങള്‍ ലഹരിമുക്തമാക്കുന്നതിനും വിദ്യാര്‍ഥികളെ ബോധവത്കരിക്കുന്നതിനും അവരുടെ കര്‍മശേഷി സര്‍ഗാത്മകമായി വിന്യസിക്കുന്നതിനുമായി എക്സൈസ് വകുപ്പ് വിമുക്തി ലഹരിവര്‍ജന മിഷനുമായി സഹകരിച്ച് ആവിഷ്‌കരിച്ച ഉണര്‍വ്് പദ്ധതിയുടെ ഭാഗമായാണ് ലഹരിക്കെതിരെ കായിക ലഹരി എന്ന ആശയത്തില്‍ വോളിബോള്‍ കോര്‍ട്ട് ഒരുക്കിയത്. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

മികച്ച സംരംഭക സാധ്യതയൊരുക്കി കുടുംബശ്രീ കേരള ചിക്കന്‍
കേരള ചിക്കന്‍ തനി നാടന്‍ കോഴിയിറച്ചിക്ക് ആവശ്യക്കാര്‍ ഏറെ
കൊല്ലം: 10,000 കോഴികളെ വളര്‍ത്തി ഒന്നര മാസം കൊണ്ട് ഒന്നര ലക്ഷം രൂപ വരുമാനമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കുടുംബശ്രീ മിഷന്റെ കേരള ചിക്കന്‍ പദ്ധതിയില്‍ ചേരാം. ഇത്രയും കോഴികളെ വളര്‍ത്താനുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള കൂടൊരുക്കിയാല്‍ മാത്രം മതി. കോഴിക്കുഞ്ഞുങ്ങള്‍, തീറ്റ, മരുന്ന് എന്നിവയെല്ലാം കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതിയിലൂടെ ലഭ്യമാക്കും. വളര്‍ത്തുക, വില്‍ക്കുക, ലാഭമെടുക്കുക എന്നതു മാത്രമേ സംരംഭകര്‍ ചെയ്യേണ്ടതുള്ളു.
കോഴിയിറച്ചി കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് കേരള ചിക്കന്‍. കുടുംബശ്രീ മിഷന്‍ വഴി സംസ്ഥാനമാകെ കേരള ചിക്കന്‍ ആരംഭിച്ചെങ്കിലും ആവശ്യം കൂടിയതോടെ കൂടുതല്‍ പേരെ അംഗങ്ങളാക്കാനുള്ള വലിയ പദ്ധതിയാണു നടപ്പാക്കുന്നത്. മിതമായ നിരക്കിന് പുറമെ, ഗുണനിലവാരമുള്ള കോഴിയിറച്ചി ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുക, അന്യ സ്രോതസ്സുകളെ ആശ്രയിക്കാതെ സ്വയംപ്രാപ്തി നേടുക എന്നീ ഉദ്ദേശങ്ങളോടെയുമാണ് പദ്ധതി വിഭാവന ചെയ്തത്.
കുടുംബശ്രീ അംഗങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കോ പദ്ധതിയില്‍ ചേരാം. വ്യക്തിഗതമായോ ഒരേ സിഡിഎസിനു കീഴിലുള്ള നാല് പേരടങ്ങുന്ന സംഘമായോ ഫാം നടത്താം. സി.ഡിഎസ് വഴിയാണു അപേക്ഷ നല്‍കേണ്ടത്. ഫാം പുതിയതായി ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും നിലവില്‍ ഫാം നടത്തുന്നവര്‍ക്കും അപേക്ഷിക്കാം.
നിലവില്‍ ജില്ലയില്‍ 13 ഔട്ലറ്റുകളും 40 ഫാമുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ കേരള ചിക്കന്‍ ഔട്‌ലെറ്റുകള്‍ വിറ്റത്, 645264.3 കിലോ ചിക്കന്‍. ഇതുവഴി കുടുംബശ്രീ കേരള ചിക്കന്‍ കമ്പനിക്ക് ലഭിച്ച വരുമാനം 6.4കോടി. ഔട്ട്ലെറ്റ് ഗുണഭോക്താക്കള്‍ക്ക് ലാഭ വിഹിതമായി ഒരുകോടിയിലധികം രൂപയും ലഭിച്ചു. പദ്ധതിയിലുള്‍പ്പെട്ട കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ക്ക് വളര്‍ത്ത് കൂലി ഇനത്തില്‍ ലഭിച്ചത് 89 ലക്ഷം രൂപയാണ്. പ്രവര്‍ത്തി ദിനങ്ങളില്‍ 3000കിലോ കോഴിയിറച്ചി വിറ്റഴിയുമ്പോള്‍ അവധി ദിനങ്ങളില്‍ ശരാശരി 50006000 കിലോ വരെ വിറ്റുപോകുന്നു. ആന്റിബയോട്ടിക്കുകള്‍ കുത്തിവയ്ക്കാത്തതിനാല്‍ വിപണിയില്‍ കേരള ചിക്കന് ആവശ്യക്കാര്‍ ഏറെയാണ്.
ഒരു കോഴിക്ക് 1.2 ചതുരശ്ര അടി സ്ഥലം എന്നരീതിയില്‍ 1000 മുതല്‍ 10000 കോഴികളെ വരെ വളര്‍ത്താവുന്ന ഫാം ആണു വേണ്ടത്. ഫാം തുടങ്ങാന്‍ കുടുംബശ്രീ, വ്യവസായ വകുപ്പ് എന്നിവയില്‍നിന്നു വായ്പ ലഭിക്കും. കുടുംബശ്രീ വഴി നടപ്പാക്കുന്ന ഫാം പദ്ധതിക്കു കേരള ചിക്കന്‍ കമ്പനിക്ക് ഒരു സെക്യൂരിറ്റിയും നല്‍കേണ്ടതില്ല.
കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയുള്ള പദ്ധതിയുടെ ഉല്‍പാദനം മുതല്‍ വിപണനം വരെയുള്ള എല്ലാപ്രവര്‍ത്തനങ്ങളും നടത്തുന്നത് കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റിഡാണ്. കര്‍ഷകര്‍ക്ക് വളര്‍ത്തു കൂലി നല്‍കുന്ന രീതിയിലാണ് പ്രവര്‍ത്തനം. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് 45ദിവസത്തേക്ക്, തീറ്റയും, മരുന്നും കര്‍ഷകര്‍ക്ക് കുടുംബശ്രീ സൗജന്യമായി നല്‍കിയാണ് വളര്‍ത്തുന്നത്. വളര്‍ച്ചയെത്തിയ കോഴികളെ കമ്പനിതന്നെ തിരികെയെടുത്ത് കേരള ചിക്കന്‍ ഔട്ലറ്റുകള്‍ വഴി വില്പന നടത്തുകയും ചെയ്യും.
പൊതുമാര്‍ക്കറ്റിനേക്കാള്‍ ശരാശരി 10രൂപ വരെ കുറച്ചാണ് വില്‍പ്പന. ഓരോദിവസത്തെയും വില സ്വകാര്യമാര്‍ക്കറ്റുകളുമായി താരതമ്യം ചെയ്ത് തലേന്ന് നിശ്ചയിക്കുകയാണ് പതിവെന്നു കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വിമല്‍ ചന്ദ്രന്‍ പറഞ്ഞു
കുടുംബശ്രീ കേരള ചിക്കന്‍ നാട്ടില്‍ സ്വീകര്യമായത്തോടെ ജില്ലയില്‍ സ്വകാര്യ സംരംഭകര്‍ കേരള ചിക്കന്‍ ബ്രാന്‍ഡ് നെയിം ദുരുപയോഗിക്കുന്നതായി പരാതിയുണ്ട്. കേരള ചിക്കന്‍ എന്ന പേരില്‍ നൂറുകണക്കിന് സ്വകാര്യഔട്ലറ്റുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗുണമേന്‍മയേറിയ ചിക്കനാണെന്ന് കരുതി ഉപഭോക്താക്കള്‍ ഈ കെണിയില്‍ അകപ്പെടുന്നതായി കുടുംബശ്രീ അധികൃതര്‍ പറഞ്ഞു.

യുവജന കമ്മീഷന്‍ അദാലത്ത്: 21 കേസുകള്‍ തീര്‍പ്പാക്കി
സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാ അദാലത്തില്‍ 21 പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 38 കേസുകളാണ് പരിഗണിച്ചത്. 17 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതുതായി ആറ് പരാതികള്‍ ലഭിച്ചു. ഇ ഗ്രാന്റ്സും ശമ്പള കുടിശ്ശികയും ലഭിക്കാത്തതും കണ്‍സള്‍ട്ടന്‍സി സ്ഥാപനം വാങ്ങിയ തുക തിരികെ നല്‍കാത്തതും സംബന്ധിച്ചും പി.എസ്.സി നിയമനം, സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, തൊഴില്‍ തട്ടിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ടുമുള്ള പരാതികളാണ് കൂടുതലും ലഭിച്ചത്.
യുവജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ കൃത്യമായ പരിഹാരത്തിന് കമ്മീഷന്‍ ഇടപെടുമെന്നും അവരുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കി വരുകയാണെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ഷാജര്‍ പറഞ്ഞു. യുവതക്കിടയിലെ വര്‍ധിക്കുന്ന ജോലി സമ്മര്‍ദം സംബന്ധിച്ച് കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഫെബ്രുവരി 27ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കമ്മീഷന്‍ സെക്രട്ടറി ഡി. ലീന ലിറ്റി, അംഗം എച്ച്. ശ്രീജിത്ത്, ലീഗല്‍ അഡൈ്വസര്‍ വിനിത വിന്‍സന്റ്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവരും അദാലത്തില്‍ പങ്കെടുത്തു.

സ്ഥാപനങ്ങളില്‍ സംയുക്ത പരിശോധന: ക്രമക്കേടുകള്‍ കണ്ടെത്തി
ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ കൊല്ലം താലൂക്കിലെ വിവിധ സ്ഥാപനങ്ങളില്‍ സംയുക്ത പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കല്‍, ഉപഭോക്താക്കള്‍ക്ക് ബില്ലുകള്‍ നല്‍കല്‍, വ്യാപാരികള്‍ പര്‍ച്ചേസ് ബില്ലുകള്‍ സൂക്ഷിക്കല്‍ എന്നിവ ചെയ്യുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത വില ഈടാക്കല്‍ എന്നിവ തടയുന്നതിനുമായി സിവില്‍ സപ്ലൈസ് വകുപ്പ് മുഖേനയും ശരിയായ രീതിയില്‍ പതിച്ച് സൂക്ഷിക്കാത്ത ത്രാസുകള്‍, പാക്കിങ് ലേബലുകള്‍, തൂക്കത്തില്‍ കുറവ് എന്നിവ സംബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് മുഖേനയും ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, പഴം/പച്ചക്കറി വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയിലെ വൃത്തി സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് മുഖേനയും സംയുക്ത സ്‌ക്വാഡുകള്‍ രൂപീകരിച്ചായിരുന്നു പരിശോധന.
പൊതുവിതരണ വകുപ്പ് സ്വകാര്യ വ്യക്തിയുടെ ചായക്കടയില്‍ നടത്തിയ പരിശോധനയില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള നാല് പാചകവാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു. 30 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിശ്ചിത മാതൃകയില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതടക്കമുള്ള ഏഴ് കേസുകളെടുത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ 13 പരിശോധനകളില്‍ ലൈസന്‍സ് പുതുക്കിയിട്ടില്ലാത്തതുള്‍പ്പെടെ മൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു. ലീഗല്‍ മെട്രോളജി വകുപ്പിന്റെ 15 പരിശോധനയില്‍ അളവ് തൂക്ക ഉപകരണങ്ങള്‍ യഥാസമയം സീല്‍ചെയ്ത് സൂക്ഷിക്കാത്തതിന് പിഴ ഈടാക്കി. മോട്ടോര്‍ വാഹന വകുപ്പിന്റെ 17 പരിശോധനകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തതിന് ഏഴ് ഓട്ടോക്കാര്‍ക്കെതിരെ നടപടിയെടുത്തു.
പരിശോധനയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എസ്.ഒ ബിന്ദു, ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ (കൊല്ലം സര്‍ക്കിള്‍) എസ്.ആര്‍ റസീമ, മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പ്രവാസി ഭദ്രത പദ്ധതി: അപേക്ഷ ക്ഷണിച്ചു
കോവിഡ് കാരണം ജോലി നഷ്ടപ്പെട്ട് വിദേശത്തുനിന്ന് മടങ്ങിയെത്തുകയും തിരികെ പോകാന്‍ സാധിക്കാതെ വരുകയും ചെയ്തവര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ കുടുംബശ്രീ മിഷനും നോര്‍ക്ക റൂട്ട്സും സംയുക്തമായി നടപ്പാക്കുന്ന 'പ്രവാസി ഭദ്രത' പലിശരഹിത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുണഭോക്താക്കള്‍ ആറുമാസമെങ്കിലും അയല്‍ക്കൂട്ടാംഗത്വം നേടിയ കുടുംബശ്രീ അംഗങ്ങളോ കുടുംബാംഗങ്ങളോ ആയിരിക്കണം.
പദ്ധതിയുടെ 75 ശതമാനം അല്ലെങ്കില്‍ പരമാവധി രണ്ട് ലക്ഷം രൂപ ഏതാണോ കുറവ് അത് വായ്പയായി അനുവദിക്കും. ആദ്യഘട്ടത്തില്‍ തുകയുടെ പകുതിയും സംരംഭം ആരംഭിച്ചശേഷം ബാക്കി തുകയും നല്‍കും. മൂന്നുമാസത്തെ മൊറട്ടോറിയം കാലാവധിക്ക് ശേഷം തുല്യ ഗഡുക്കളായി രണ്ടു വര്‍ഷത്തിനുള്ളില്‍ വായ്പ തുക തിരിച്ചടക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ സംരംഭകത്വ വികസന പരിശീലനം, നൈപുണ്യ പരിശീലനം എന്നിവ നല്‍കും.
അര്‍ഹരായവര്‍ അപേക്ഷയും അനുബന്ധ രേഖകളും കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷക്കും വിശദ വിവരങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളുമായി ബന്ധപ്പെടണം.

റേഷന്‍ വിഹിതം 28 വരെ
ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമായതിനാല്‍ ഉപഭോക്താക്കള്‍ ഫെബ്രുവരിയിലെ വിഹിതം 28നകം കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വം പുതുക്കണം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും 2024-25 വര്‍ഷത്തെ അംശദായം അടച്ച് അംഗത്വം പുതുക്കണം. മുന്‍ വര്‍ഷങ്ങളിലെ കുടിശ്ശികയുള്ളവരും ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുമായി ഫെബ്രുവരി 28നകം ഫിഷറീസ് ഓഫീസുകളിലെത്തണം. തുടര്‍ച്ചയായി കുടിശ്ശിക വരുത്തിയവരുടെ പേര് 2025-26ലെ പട്ടികയില്‍നിന്ന് ഒഴിവാക്കും.
മത്സ്യബന്ധനത്തില്‍ തുടരുന്ന തൊഴിലാളികള്‍ക്ക് 70 വയസ്സ് വരെ ക്ഷേമനിധി വിഹിതം അടച്ച് അംഗത്വം തുടരാം. തുടരാന്‍ താല്‍പര്യമില്ലാത്തവര്‍ രേഖാമൂലം ഫിഷറീസ് ഓഫീസറെ അറിയിക്കണം. അനുബന്ധ തൊഴിലാളി ലിസ്റ്റില്‍ ഉള്‍പ്പെട്ട 60 വയസ്സ് പൂര്‍ത്തിയായവര്‍, പഞ്ചായത്ത്-കോര്‍പ്പറേഷന്‍ പെന്‍ഷന്‍ വാങ്ങുന്ന അനുബന്ധ തൊഴിലാളികള്‍ എന്നിവരും മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളി ലിസ്റ്റുകളില്‍ പേര് നിലവിലുള്ള മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും അവകാശികളും പേര്, വിലാസം, ഫോണ്‍ നമ്പര്‍, രേഖകള്‍ എന്നിവയില്‍ മാറ്റമുള്ളവരും ഫിഷറീസ് ഓഫീസറെ അറിയിക്കണം.

ചുരുക്ക പട്ടിക
വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (സംസ്‌കൃതം, കാറ്റഗറി നമ്പര്‍ 443/2023) തസ്തികയുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി.എസ്.സി ഓഫിസര്‍ അറിയിച്ചു.

സാധ്യത പട്ടിക
പട്ടികവര്‍ഗ വികസന വകുപ്പില്‍ കുക്ക് (എന്‍.സി.എ-എല്‍.സി/എ.ഐ, കാറ്റഗറി നമ്പര്‍ 622/2023) തസ്തികയുടെ സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു.

ഭൂമി ലേലം
പരവൂര്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 24/14/3ല്‍പ്പെട്ട 4.05 ആര്‍സ് പുരയിടത്തിന്റെ ലേലം മാര്‍ച്ച് 27 രാവിലെ 11ന് പരവൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് വില്ലേജ് ഓഫീസിലോ റവന്യൂ റിക്കവറി ഓഫീസിലോ ബന്ധപ്പെടാം. ഫോണ്‍: 0474 2763736.

അസി. പ്രൊഫസര്‍, സീനിയര്‍ റസിഡന്റ് നിയമനം
കൊല്ലം ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികളില്‍ താല്‍ക്കാലിക നിയമനം നടത്തും. അസി. പ്രൊഫസര്‍ (കാര്‍ഡിയോളജി) തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി, ഒരു വര്‍ഷത്തെ നിര്‍ബന്ധിത ബോണ്ടഡ് സേവനം, ടി.സി.എം.സി രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. സീനിയര്‍ റസിഡന്റ് (ഓര്‍ത്തോപീഡിക്സ്) തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ പി.ജിയും ടി.സി.എം.സി രജിസ്ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി: 40 വയസ്സ്. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത (എം.ബി.ബി.എസ് പാര്‍ട്ട് ഒന്നും രണ്ടും മാര്‍ക്ക് ലിസ്റ്റ്, പി.ജി മാര്‍ക്ക് ലിസ്റ്റ്) മുന്‍പരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം കൂടിക്കാഴ്ചക്കെത്തണം. അസി. പ്രൊഫസര്‍ കൂടിക്കാഴ്ച ഫെബ്രുവരി 28ന് രാവിലെ 11നും സീനിയര്‍ റസിഡന്റ് കൂടിക്കാഴ്ച ഉച്ചക്ക് 12നും നടക്കും.

ടെന്‍ഡര്‍
കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ലാബുകളിലേക്കാവശ്യമായ ഉപകരണങ്ങള്‍ നല്‍കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് ഏഴ് വരെ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ടെന്‍ഡര്‍ ഫോം ലഭിക്കും. മാര്‍ച്ച് ഏഴിനാണ് ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി. ഫോണ്‍: 0474-2792957.

ഡിജിറ്റല്‍ ഫ്രീലാന്‍സിങ് കോഴ്‌സ്
കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡിജിറ്റല്‍ ഫ്രീലാന്‍സിങ് പ്രോഗ്രാമിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഫീയൂടെ 50 ശതമാനം റീഫണ്ട് ലഭിക്കും. ഫോണ്‍: 9495999672.

സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍: അപേക്ഷ ക്ഷണിച്ചു
കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ സൂക്ഷ്മ ജലസേചനം നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങളായ ഡ്രിപ്, സ്പ്രിങ്ക്ളര്‍, മൈക്രോ സ്പ്രിങ്ക്ളര്‍, റെയ്ന്‍ ഗണ്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചെറുകിട കര്‍ഷകര്‍ക്ക് അനുവദനീയ ചെലവിന്റെ 55 ശതമാനവും മറ്റു കര്‍ഷകര്‍ക്ക് 45 ശതമാനവും സാമ്പത്തിക ആനുകൂല്യം ലഭിക്കും. ഒരു ഗുണഭോക്താവിന് പരമാവധി അഞ്ച് ഹെക്ടര്‍ കൃഷിക്ക് ആനുകൂല്യം ലഭിക്കും.
അപേക്ഷകന്റെ ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, നികുതി രസീതി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, കൃഷി ഓഫീസറുടെ സാക്ഷ്യപത്രം തുടങ്ങിയ രേഖകള്‍ സഹിതമുള്ള അപേക്ഷ ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 8606069173, 9567748516.

25/02/2025

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം; 15 സീറ്റിൽ എൽഡിഎഫിന് വിജയം, 13 സീറ്റ് യുഡിഎഫിന്


തിരുവനന്തപുരം:സംസ്ഥാനത്ത് 28 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് 15 സീറ്റുകളിലും യുഡിഎഫ് 13 സീറ്റുകളിലും വിജയിച്ചു. മറ്റുള്ളവർ 3 ഇടത്ത് വിജയിച്ചു. തിരുവനന്തപുരം ശ്രീവരാഹം വാർഡ് എൽഡിഎഫ് നിലനിർത്തി. 12 വോട്ടിന് സിപിഐ സ്ഥാനാർഥി വി ഹരികുമാറിന് ജയം. തിരുവനന്തപുരം കരകുളം പഞ്ചായത്തിൽ കൊച്ചുപള്ളി വാർഡിൽ യുഡിഎഫ് ജയിച്ചു. പാങ്ങോട് പഞ്ചായത്തിൽ പുലിപ്പാറ വാർഡിൽ എസ്ഡിപി ഐക്ക് ജയം. കോൺഗ്രസ് വാർഡാണ് എസ്ഡിപിഐ പിടിച്ചെടുത്തത്.

കൊട്ടാരക്കര നഗരസഭയിൽ കല്ലുവാതുക്കൽ വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി മഞ്ജു സാം 193 വോട്ടിന് വിജയിച്ചു. സിറ്റിങ് സീറ്റ് എൽഡിഎഫ് നിലനിർത്തുകയായിരുന്നു. കൊല്ലം ഇടമുളയ്ക്കൽ പഞ്ചായത്ത് പടിഞ്ഞാറ്റിൻകര വാർഡ് യുഡിഫ് നിലനിർത്തി. യുഡിഫ് സ്ഥാനാർത്ഥി ഷീജ ദിലീപ് 28 വോട്ടിന് വിജയിച്ചു. കാസർകോട് കോടോംബേളൂർ പഞ്ചായത്ത് അയറോട്ട് വാർഡ് യുഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ സൂര്യ ഗോപാലൻ വിജയിച്ചു.

കോട്ടയം രാമപുരം പഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ടിആർ രജിത വിജയിച്ചു. യുഡിഎഫ് പഞ്ചായത്ത് ഭരണം നിലനിർത്തി. കേരള കോൺഗ്രസ് എമ്മിലെ മോളി ജോഷിയെ 235 വോട്ടുകൾക്കാണ് തോൽപ്പിച്ചത്.

ഇടുക്കി വാത്തിക്കുടി പഞ്ചായത്ത്‌ ദൈവം മേട് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ ബീന ബിജു ഏഴു വോട്ടുകൾക്ക് ജയിച്ചു. ഇതോടെ ഇരുമുന്നണികൾക്കും ഒൻപത് സീറ്റ്‌ വീതമായി. നിലവിൽ യുഡിഎഫ് ആണ് പഞ്ചായത്ത്‌ ഭരിക്കുന്നത്.

പത്തനംതിട്ട നഗരസഭ പതിനഞ്ചാം വാർഡ് ഇടതുമുന്നണി നിലനിർത്തി. ബിജിമോൾ മാത്യു ആണ് തെരഞ്ഞെടുക്കപ്പെട്ടത്. പത്തനംതിട്ട പുറമറ്റം പഞ്ചായത്ത് ഗ്യാലക്സി വാർഡിൽ എൽഡിഎഫ് വിജയിച്ചു.

തൃശൂർ ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് എൽഡിഎഫ് നിലനിർത്തി. 48 വോട്ടിന് എൽഡിഎഫ് സ്ഥാനാർത്ഥി ഷഹർബാൻ വിജയിച്ചു. 2020 ൽ നടന്ന തിരഞ്ഞെടുപ്പിൽ 173 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചിരുന്നത്. ആലപ്പുഴ മുട്ടാർ പഞ്ചായത്ത് മിത്രക്കരി ഈസ്റ്റിൽ യുഡിഎഫിന് ജയം. ബിൻസി ഷാബു വിജയിച്ചു. കോട്ടയം രാമപുരം പഞ്ചായത്ത് ജീവി സ്കൂൾ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു.

മലപ്പുറം കരുളായിയിൽ പന്ത്രണ്ടാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. വിപിൻ കരുവാടൻ 397 വോട്ടുകൾക്ക് വിജയിച്ചു. മൂവാറ്റുപുഴ നഗരസഭ പതിമൂന്നാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. യുഡിഎഫ് പ്രതിനിധി മേരിക്കുട്ടി ചാക്കോ വിജയിച്ചു.

പായിപ്ര പഞ്ചായത്ത് 10-ാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. സിപിഐ അംഗം രാജിവച്ചതിനെ തുടർന്നാണ് പായിപ്രയിൽ ഉപതിരഞ്ഞെടുപ്പ് വന്നത്. യുഡിഎഫ് സ്ഥാനാർത്ഥി സുജാത ജോൺ 162 വോട്ടുകൾക്ക് വിജയിച്ചു. പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് 10-ാം വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. എൽഡിഎഫ് സ്ഥാനാർത്ഥി അമൽ രാജ് 162 വോട്ടുകൾക്ക് വിജയിച്ചു. യുഡിഎഫ് അംഗം കൂറുമാറി അയോഗ്യനായതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വന്നത്.

25/02/2025
എസ്.എസ്.എല്‍.സി പരീക്ഷ: ഒരുക്കങ്ങള്‍ പൂര്‍ണംജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും പാലിച്ച് നട...
24/02/2025

എസ്.എസ്.എല്‍.സി പരീക്ഷ: ഒരുക്കങ്ങള്‍ പൂര്‍ണം

ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും പാലിച്ച് നടത്തുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അറിയിച്ചു. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് ചേമ്പറില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെ 10 ദിവസങ്ങളിലായാണ് പരീക്ഷകള്‍. രാവിലെ 9.30 ന് ആരംഭിച്ച് 11.15 നും 12.15 നും അവസാനിക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഉച്ചയ്ക്ക് ശേഷമാണ് നടത്തുന്നത്.

ജില്ലയില്‍ മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളിലായി 230 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. കൊല്ലം- 111, കൊട്ടാരക്കര- 66, പുനലൂര്‍- 53. ഇക്കുറി കൊല്ലം ജില്ലയില്‍ 30088 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. ഇതില്‍ 15442 ആണ്‍കുട്ടികളും 14646 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. പട്ടികജാതി വിഭാഗക്കാര്‍ 4288 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും 104 പേരും പ്രത്യേക പരിഗണന ആവശ്യമുള്ള 933 കുട്ടികളും പരീക്ഷ എഴുതും.

ചോദ്യപേപ്പറുകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസ്തല സ്റ്റോറേജ് കേന്ദ്രങ്ങളില്‍ പൊലീസ് സുരക്ഷയോടെയാണ് സൂക്ഷിക്കുക. കൊല്ലം- ക്രിസ്തുരാജ് എച്ച്.എസ്, കൊട്ടാരക്കര- എം.ടി.എച്ച്.എസ് ഫോര്‍ ഗേള്‍സ്, പുനലൂര്‍- ജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്നിവിടങ്ങളാണ് സ്റ്റോറേജ് കേന്ദ്രങ്ങള്‍. പരീക്ഷയ്ക്ക് ശേഷം ബാക്കി വരുന്ന ചോദ്യപേപ്പറുകളും ഇവിടെ സൂക്ഷിക്കും.

ചോദ്യപേപ്പറുകളുടെ സോര്‍ട്ടിങ് ഫെബ്രുവരി 28ന് അവസാനിക്കും. തുടര്‍ന്ന് ബന്ധപ്പെട്ട ബാങ്കുകളിലേക്കും ട്രഷറികളിലേക്കും മാറ്റും. പരീക്ഷാ ദിവസം അതത് ക്ലസ്റ്ററുകളില്‍ ഉള്‍പ്പെട്ട സ്‌കൂളുകളിലേക്ക് പോലീസ് സുരക്ഷ കൊണ്ടുപോകും. പരീക്ഷ കഴിയുന്ന ദിവസം തന്നെ ഉത്തര കടലാസുകള്‍ ഡെസ്പാച്ച് ചെയ്യേണ്ടതിനാല്‍ ഹെഡ് പോസ്റ്റ് ഓഫീസുകളില്‍ പരീക്ഷാ ദിവസങ്ങളില്‍ അധികസമയം ലഭ്യമാക്കുന്നതിന് പോസ്റ്റ് ഓഫീസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

ഈ വര്‍ഷം ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് വിമല ഹൃദയ സ്‌കൂളിലാണ് - 658 പേര്‍. കുറവ് ജി.എച്ച്.എസ് വലിയകാവ്, ജി.എച്ച്.എസ് കൂവക്കാട്, എന്‍.എസ്.എസ് പേരയം സ്‌കൂളുകളിലാണ്- നാല് പേര്‍ വീതം. 2252 ഇന്‍വിജിലേറ്റര്‍മാരെയാണ് പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.

മഴക്കാല പൂര്‍വ ശുചീകരണം, സമ്പൂര്‍ണ ശുചിത്വകേരള പ്രഖ്യാപന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

ജില്ലയിലെ മഴക്കാല പൂര്‍വ ശുചീകരണം, സമ്പൂര്‍ണ ശുചിത്വകേരള പ്രഖ്യാപനം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ സമയബന്ധിതമായി മഴക്കാലത്തിന് മുന്നോടിയായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വാര്‍ഡ് തലത്തില്‍ ശുചിത്വ സമിതികള്‍ രൂപീകരിച്ച് ഓടകളും നീര്‍ചാലുകളും ജലാശയങ്ങളും വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വീടുകള്‍, സ്ഥാപനങ്ങള്‍, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കും. മുന്‍വര്‍ഷങ്ങളില്‍ ആരോഗ്യവകുപ്പ് ഹോട്ട്‌സ്‌പോട്ടായി കണ്ടെത്തിയ പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയുള്ള ശുചീകരണ പ്രവര്‍ത്തനം സാധ്യമാക്കും. ജൈവ- അജൈവ മാലിന്യങ്ങള്‍ മാര്‍ഗനിര്‍ദ്ദേശപ്രകാരം തരംതിരിച്ച് സംസ്‌കരിക്കാനും എന്‍വോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ തീവ്രമാക്കി നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴയീടാക്കാനും യോഗത്തില്‍ കര്‍ശന നിര്‍ദേശം നല്‍കി.

മാര്‍ച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തില്‍ കേരളത്തെ മാലിന്യമുക്ത നവകേരളമായി പ്രഖ്യാപിക്കുന്നതിന്, ജില്ലാതലത്തില്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ച ചെയ്തു. എല്ലാ പൊതു സ്ഥലങ്ങളും വൃത്തിയുള്ളതും ശുചിത്വമുള്ളതുമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന് കൃത്യമായ 13 മാനദണ്ഡങ്ങള്‍ പാലിക്കണം. സമ്പൂര്‍ണ ഹരിത വിദ്യാലയ പ്രഖ്യാപനം, സമ്പൂര്‍ണ ഹരിത കലാലയ പ്രഖ്യാപനം, പൊതു സ്ഥലങ്ങള്‍ വലിച്ചെറിയല്‍ മുക്തവും വൃത്തിയുള്ളതുമാക്കുക, ടൗണുകള്‍, കവലകള്‍ എന്നിവ മാലിന്യമുക്തമാക്കുക, അയല്‍ക്കൂട്ടങ്ങള്‍ ഹരിത അയല്‍ക്കൂട്ടമായി പ്രഖ്യാപിക്കുക, വിനോദസഞ്ചാര മേഖലയെ ഹരിത ടൂറിസം കേന്ദ്രമാക്കുക, എല്ലാ സ്ഥാപനങ്ങളും ഹരിത ചട്ടം പ്രകാരം പ്രവര്‍ത്തിക്കുക, മാലിന്യ സംസ്‌കരണത്തിന് അടിസ്ഥാന സൗകര്യം നടപ്പാക്കുക, ഹരിതമിത്ര ആപ്പില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുക, അജൈവമാലിന്യങ്ങളുടെ ശ്രദ്ധാപൂര്‍വ്വമായ കൈകാര്യം, പൊതുസ്ഥലങ്ങളില്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുക, നിര്‍വഹണസമിതി രൂപീകരണം, എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധനകള്‍ എന്നിവ നടപ്പാക്കണം. ഈ പ്രവര്‍ത്തനങ്ങള്‍ യഥാസമയം പോര്‍ട്ടലില്‍ രേഖപ്പെടുത്തിയ ശേഷം നടത്തുന്ന പരിശോധനകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തദ്ദേശസ്ഥാപനങ്ങളെ ശുചിത്വ മിഷന്‍ ക്യാഷ് അവാര്‍ഡ് നല്‍കി ആദരിക്കും. എല്‍.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ അജയകുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഷിജു, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ അനില്‍കുമാര്‍, തദ്ദേശസ്ഥാപന അധ്യക്ഷര്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സുരക്ഷിതമായ ഭക്ഷണശീലങ്ങള്‍ ഓര്‍മിപ്പിച്ച് ഈറ്റ് റൈറ്റ് മേള

സുരക്ഷിതമായ ഭക്ഷണശീലത്തെ കുറിച്ച് ബോധവത്ക്കരിക്കുന്നതിന് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘടിപ്പിച്ച ഈറ്റ് റൈറ്റ് മേള സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് ഉദ്ഘാടനം ചെയ്തു. ശരിയായ ഭക്ഷണശീലം പാലിക്കുന്നതിലൂടെ ജീവിതശൈലി രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ അകറ്റാന്‍ കഴിയുമെന്നും അനാരോഗ്യകരമായ ഭക്ഷ്യസാധനങ്ങളും ഭക്ഷണശീലങ്ങളും ഒഴിവാക്കുന്നതിന് ജനപ്രതിനിധികളിലൂടെ ജനങ്ങളിലേക്ക് അവബോധം എത്തിക്കണമെന്നും കലക്ടര്‍ പറഞ്ഞു. പൊതു ജനങ്ങളില്‍ സുരക്ഷിതവും പോഷക സമൃദ്ധവുമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുന്നതിന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി രാജ്യ വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയാണ് 'ഈറ്റ് റൈറ്റ് ഇന്ത്യ'. ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എസ്. വിനോദ് കുമാര്‍ അധ്യക്ഷനായി. ജില്ലാ സപ്ലൈ ഓഫീസര്‍ എസ്.ഒ. ബിന്ദു, ജില്ലാ കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. വിമല്‍ ചന്ദ്രന്‍, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ പി.ബിജി, മെഡിക്കല്‍ ഓഫീസര്‍ ഡോ.ദിവ്യ, നോഡല്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ എ. അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. റിട്ട. സ്റ്റേറ്റ് ന്യൂട്രീഷന്‍ പ്രോഗ്രാം ഓഫീസര്‍ ഡോ. അനിത മോഹന്‍, ഐ.സി.എ.ആര്‍ കെ.വി. കെ ഡോ.എ. എച്ച്.ഷംസിയ, റിട്ട. ഭക്ഷ്യസുരക്ഷാ ജോയിന്‍ കമ്മീഷണര്‍ എന്‍ഫോഴ്‌സ്മെന്റ് എ.കെ. മിനി എന്നിവര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് പോസ്റ്റര്‍ രചനാ മത്സരം, വിവിധ മില്ലറ്റുത്പന്നങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ഭക്ഷ്യ വിഭവങ്ങളുടെ മത്സരം, മില്ലറ്റ് ഉത്പന്നങ്ങളുടെ പ്രദര്‍ശനം, പാനല്‍ ചര്‍ച്ച, സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടത്തി.

യുവജന കമ്മീഷന്‍ അദാലത്ത് ഇന്ന് (ഫെബ്രുവരി 25)

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജറിന്റെ അധ്യക്ഷതയില്‍ ഇന്ന് (ഫെബ്രുവരി 25) രാവിലെ 11 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് സംഘടിപ്പിക്കും. 18 മുതല്‍ 40 വയസ് വരെയുള്ളവര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാം. ഫോണ്‍: 0471 2308630.

ക്ഷേത്രോത്സവം: യോഗം ചേര്‍ന്നു

കുന്നത്തൂര്‍ താലൂക്കിലെ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാനും മാര്‍ച്ചില്‍ നടക്കുന്ന ഉത്സവം സമാധാനപരമായി നടത്താനും ജില്ലാ കളക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 2024 ഒക്ടോബര്‍ 28 വരെ ക്ഷേത്രത്തില്‍ തുടര്‍ന്നിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്താനും ഉത്സവശേഷം സബ് കളക്ടറുടെ നേതൃത്വത്തില്‍ ഇരുവിഭാഗങ്ങളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്വതന്ത്ര അന്വേഷണം നടത്താനും തീരുമാനിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ ഊരാളിയെ തെരഞ്ഞെടുക്കാനും യോഗത്തില്‍ ധാരണയായി. കൊടിക്കുന്നില്‍ സുരേഷ് എം.പി, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, സബ് കലക്ടര്‍ നിശാന്ത് സിന്‍ഹാര, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഗതാഗത ക്രമീകരണം റദ്ദാക്കി

പത്തനാപുരം മണ്ഡലത്തിലെ പള്ളിമുക്ക്-അലിമുക്ക് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പള്ളിമുക്ക് മുതല്‍ കറവൂര്‍ വരെ ഓവുചാല്‍ നിര്‍മാണം നടക്കുന്നതിനാല്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് മൂന്ന് വരെ തീരുമാനിച്ചിരുന്ന ഗതാഗത ക്രമീകരണം പൊതുജന ആവശ്യപ്രകാരം റദ്ദാക്കിയതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ഹോമിയോ ഹെല്‍ത്ത് സെന്ററുകളില്‍ അറ്റന്‍ഡര്‍, പി.ടി.എസ്

ഹോമിയോപ്പതി വകുപ്പിന് കീഴില്‍ കടയ്ക്കാമണ്‍ അംബേദ്കര്‍ കോളനി, തലവൂര്‍ ഐ.എച്ച്.ഡി.പി കോളനി, ശാസ്താംകോട്ട അംബേദ്കര്‍ ഗ്രാമം കോളനി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എസ്.സി ഹോമിയോ ഹെല്‍ത്ത് സെന്ററുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അറ്റന്‍ഡര്‍, പി.ടി.എസ് തസ്തികകളില്‍ നിയമനം നടത്തും. എസ്.എസ്.എല്‍.സിയും ഹോമിയോ മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പരിചയവുമാണ് അറ്റന്‍ഡറുടെ യോഗ്യത. പി.ടി.എസ് തസ്തികയിലേക്ക് ഏഴാം ക്ലാസ് പാസായിരിക്കണം. അപേക്ഷകര്‍ അതത് പ്രദേശവാസികളായിരിക്കണം. പ്രായപരിധി -45 വയസ്.
കൂടിക്കാഴ്ച മാര്‍ച്ച് 10 രാവിലെ 11ന് കൊല്ലം തേവള്ളിയിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, തിരിച്ചറിയല്‍ രേഖ, ആധാര്‍ കാര്‍ഡ്, അതത് പ്രദേശവാസികളാണെന്ന് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവയുമായി എത്തണം. ഫോണ്‍: 0474-2797220.

എം.പി ഫണ്ട് അവലോകന യോഗം

കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വികസന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ മാര്‍ച്ച് ഒന്നിന് രാവിലെ 10ന് ആശ്രാമം കെ.ടി.ഡി.സി അക്വാലാന്‍ഡില്‍ യോഗം ചേരും.

കൊല്ലം താലൂക്ക് വികസന സമിതി യോഗം

കൊല്ലം താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് ഒന്നിന് രാവിലെ 10.30ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

എം.ബി.എ സ്പോട്ട് അഡ്മിഷന്‍

തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2025-27 ബാച്ചിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഫെബ്രുവരി 28ന് രാവിലെ 10 മുതല്‍ ഒന്നുവരെ കൊട്ടാരക്കര അവന്നൂരിലെ കോ-ഓപറേറ്റീവ് ട്രെയിനിങ് കോളേജില്‍ നടക്കും. കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സില്‍ ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ്, ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്സ് എന്നിവയില്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളവര്‍ക്കും സീറ്റ് സംവരണം ഉണ്ടാകും. എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യവും ലഭിക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ www.kicma.ac.in ല്‍ ലഭിക്കും. ഫോണ്‍: 9496366741, 8547618290.

സ്‌പോട്ട് അഡ്മിഷന്‍

ചാത്തന്നൂര്‍ ഗവ. ഐ.ടി.ഐയില്‍ ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ആറുമാസത്തെ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡിന്റെ രണ്ടാം ബാച്ചിലേക്ക് ഫെബ്രുവരി 28 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യത: എസ്.എസ്.എല്‍.സി/ തത്തുല്യം (തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും അപേക്ഷിക്കാം). പ്രായപരിധി: 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. ഫോണ്‍: 7907462973.

ടെന്‍ഡര്‍

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഐ.സി.ഡി.എസ് പരിധിയിലെ 124 അങ്കണവാടികള്‍ക്ക് പ്രീ-സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 28 വരെ സ്വീകരിക്കും. ഫോണ്‍: 0474 2475551.

'കരുതലും കൈത്താങ്ങും' ബാക്കി പരാതികളില്‍ ഉടന്‍ നടപടി; ജില്ലാ വികസന സമിതി യോഗം ചേര്‍ന്നുജില്ലയില്‍ നടന്ന 'കരുതലും കൈത്താങ...
24/02/2025

'കരുതലും കൈത്താങ്ങും' ബാക്കി പരാതികളില്‍ ഉടന്‍ നടപടി; ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

ജില്ലയില്‍ നടന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്തുകളില്‍ ബാക്കി പരാതികളില്‍ കൂടി ഉടന്‍ പരിഹാരം കാണുമെന്നും ഫെബ്രുവരി 25 നകം എല്ലാ അപേക്ഷകളിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയാണ് വിഷയം ഉന്നയിച്ചത്. അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം ലഭ്യമാക്കണം, അതിര്‍ത്തിനിര്‍ണയം, ഭൂമി തരം മാറ്റല്‍ തുടങ്ങിയവ സമയബന്ധിതമായി നടത്തി ഭൂമി ക്രയവിക്രയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും മൈനാഗപ്പള്ളി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിനുള്ള നടപടികള്‍ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജിംനേഷ്യങ്ങളില്‍ പ്രോട്ടീന്‍ പൗഡര്‍, സ്റ്റിറോയ്ഡ് എന്നിവയുടെ ഉപയോഗം പരിശോധിക്കാനും കോസ്മെറ്റിക്സ് ഷോപ്പുകളില്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ അളവില്‍ കൂടുതല്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോ എന്നും ഇവയുടെ ഗുണനിലവാരം പരിശോധിക്കാനും നടപടി വേണമെന്ന് മന്ത്രി ജെ ചിഞ്ചുറാണിയുടെ പ്രതിനിധി എസ്. ബുഹാരി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ചൂട് രൂക്ഷമായ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ആവശ്യമായ ബോധവത്ക്കരണവും മുന്നറിയിപ്പ് നിര്‍ദേശങ്ങളും നല്‍കണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രതിനിധി പി.എ സജിമോന്‍ പറഞ്ഞു. കിഴക്കന്‍ മേഖലയിലെ വന്യജീവി ശല്യത്തിന് പരിഹാരവും മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ഗതാഗതം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും അറിയിച്ചു.
കുണ്ടറയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും പഞ്ചായത്ത് വഴി ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കുന്ന പ്രവര്‍ത്തനം ഉടനെ ആരംഭിക്കണമെന്നും പി.സി വിഷ്ണുനാഥ് എം.എല്‍.എ പറഞ്ഞു. കൂടാതെ എം.എല്‍.എ ഫണ്ട് പ്രവര്‍ത്തികളിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനും ആവശ്യപെട്ടു.
കടല്‍ മണല്‍ ഖനനം ചെയ്യുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ജില്ലയിലെ പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്നും ആവശ്യമുള്ള മത്സ്യം ലഭിക്കാതെ വരുമെന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍. കെ പ്രേമചന്ദ്രന്‍ എം.പിയുടെ പ്രതിനിധി കെ എസ് വേണുഗോപാല്‍ പ്രമേയം അവതരിപ്പിച്ചു. തൊടിയൂര്‍ രാമചന്ദ്രന്‍ പിന്തുണച്ചു.
എം.സി റോഡിലെ സ്ഥിരം അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുക, കെ.ഐ.പി കനാലില്‍ സമയബന്ധിതമായി അറ്റകുറ്റപ്പണികള്‍ നടത്തുക, ഓട്ടോറിക്ഷകളില്‍ മീറ്റര്‍ പ്രവര്‍ത്തിക്കാത്തതില്‍ നടപടി സ്വീകരിക്കുക തുടങ്ങിയ വിഷയങ്ങള്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ഉന്നയിച്ചു.
കരുനാഗപ്പള്ളിയിലെ ദേശീയപാത നിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ അപകടം പതിവായ വിഷയം കെ സി വേണുഗോപാല്‍ എം.പിയുടെ പ്രതിനിധി തൊടിയൂര്‍ രാമചന്ദ്രന്‍ ഉന്നയിച്ചപ്പോള്‍ അടിയന്തരമായി സുരക്ഷാ ബോര്‍ഡുകളും ദിശാസൂചന ബോര്‍ഡുകളും സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് യോഗം കര്‍ശന നിര്‍ദേശം നല്‍കി.
ജില്ലയുടെ സമഗ്ര വികസനത്തിന് ദിശാബോധം നല്‍കുന്ന ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ ഉപസമിതികള്‍ സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടില്‍ തദ്ദേശ- ജില്ലാതലങ്ങളില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കി അഭിപ്രായ രൂപീകരണം നടത്തും. ഇതിനു മുന്നോടിയായി പുതുക്കിയ കരട് അധ്യായം സമര്‍പ്പിക്കാത്ത ഉപസമിതികളോട് ഉടനെ ലഭ്യമാക്കാനും നിര്‍ദ്ദേശം നല്‍കി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, എ.ഡി.എം ജി നിര്‍മല്‍കുമാര്‍, സബ് കലക്ടര്‍ നിഷാന്ത് സിഹാര, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ജെ ആമിന, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 554/2025)

കൊല്ലം ജില്ലാ പഞ്ചായത്ത് മെഗാ തൊഴില്‍ മേള
തൊഴിലന്വേഷകര്‍ക്ക് അവസരമൊരുക്കി കണക്ട് 2K25

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്കായി എസ്.എന്‍ വിമന്‍സ് കോളേജില്‍ ജില്ലാതല മെഗാ തൊഴില്‍മേള 'കണക്ട് 2K25’സംഘടിപ്പിച്ചു. വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒരുക്കിയ മളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ നിര്‍വഹിച്ചു. ഓരോ വ്യക്തിയുടെയും കഴിവിനനുസൃതമായ തൊഴില്‍ തേടുന്ന ഒരു സമൂഹമായി മാറേണ്ട ആവശ്യകതയെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ വിവിധ തൊഴില്‍ മേളകളും നൈപുണ്യ പരിശീലന പദ്ധതികളും സംഘടിപ്പിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തുല്യത പരീക്ഷ - ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലൂടെ വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുന്നതിന് സമാനമായി തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ എത്തിക്കുകയാണ് ജില്ലാ പഞ്ചായത്ത് 2024-2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തൊഴില്‍ മേളയുടെ ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി കെ സയൂജ പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ അനില്‍ എസ് കല്ലേലിഭാഗം, എസ് എന്‍ വിമന്‍സ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ. എസ് ജിഷ, എന്‍ എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ഡി ദേവിപ്രിയ, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ സോന ജി കൃഷ്ണന്‍, ഡോ. എസ് ദിവ്യ, എസ് എന്‍ വിമന്‍സ് കോളേജ് പ്ലേസ്മെന്റ് സെല്‍ ഡോ. പി പി രേഷ്മ, അസി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ അനീസ എന്നിവര്‍ സംസാരിച്ചു. മയ്യനാട് സി.ഡി.എസ് അധ്യക്ഷ ശ്രീലത, കുടുംബശ്രീ അസി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ രതീഷ് കുമാര്‍, കെ ഡിസ്‌ക് ഡി.പി.എം സനല്‍ കുമാര്‍, ഡി.ഡി.യു.ജി.കെ.വൈ ഡിപിഎം അരുണ്‍ രാജ് എന്നിവരും സന്നിഹിതരായി.
എസ് എന്‍ വിമന്‍സ് കോളേജിന്റെ ലൈബ്രറി ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ളോര്‍ മുതല്‍ രണ്ടാംനില വരെ രജിസ്ട്രേഷന്‍ കാന്‍ഡിഡേറ്റ്, അഭിമുഖം എന്നിവയ്ക്ക് സജ്ജീക്കരിച്ചു. 55 കമ്പനികളില്‍ വിവിധ മേഖലകളിലായി ജോലി സാധ്യത ലഭ്യമാക്കിയ തൊഴില്‍ മേളയില്‍ കുടുംബശ്രീ ഡി ഡി യു ജി കെ വൈ പദ്ധതിയുടെ സൗജന്യ പരിശീലന തൊഴില്‍ദായക മൊബിലൈസേഷന്‍ കൗണ്ടറും സജ്ജീകരിച്ചിരുന്നു. 960 ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തില്‍ പങ്കെടുത്തു. 373 പേര്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പെട്ടു. 181 പേരെ വിവിധ കമ്പനികള്‍ ജോലിക്ക് തിരഞ്ഞെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 555/2025)

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; വോട്ടെടുപ്പ് 24ന്
കൊട്ടാരക്കര നഗരസഭയിലെ 20ാം വാര്‍ഡ് കല്ലുവാതുക്കല്‍ (വനിത), അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ ഏഴാം ഡിവിഷന്‍ അഞ്ചല്‍ (ജനറല്‍), കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ എട്ടാം ഡിവിഷന്‍ കൊട്ടറ (ജനറല്‍), കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡ് കൊച്ചുമാംമൂട് (വനിത), ക്ലാപ്പന ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് പ്രയാര്‍ തെക്ക് (ജനറല്‍), ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് പടിഞ്ഞാറ്റിന്‍കര (വനിത) എന്നീ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ല കളക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് ഗ്രാമപഞ്ചായത്ത് വരണാധികാരികളുടെ നേതൃത്വത്തില്‍ അതത് കേന്ദ്രങ്ങളില്‍ പൂര്‍ത്തീകരിച്ചു. ഫെബ്രുവരി 24 ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 25ന് രാവിലെ 10ന് വരണാധികാരികളുടെ നേതൃത്വത്തില്‍ നടക്കും. വോട്ട് രേഖപ്പെടുത്തുന്നതിന് . കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുമ്പ് വരെ നല്‍കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നീ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി.ജയശ്രീ-യുടെ നേതൃത്വത്തില്‍ ആണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളും പോളിംഗ് സ്റ്റേഷന്‍, വോട്ടെണ്ണല്‍ കേന്ദ്രം എന്നിവയുടെ വിവരം ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.
(പി.ആര്‍.കെ നമ്പര്‍ 556/2025)

ശാസ്താംകോട്ട തടാകം മലിനപ്പെടുത്തിയാല്‍ കര്‍ശന നടപടി
ശാസ്താംകോട്ട തടാകത്തിന്റെ പരിധിയിലെ വാര്‍ഡുകളില്‍ അനധികൃത ഖനനവും മണലൂറ്റും പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി വില്ലേജുകളിലെ മുഴുവന്‍ ഖനന പ്രവര്‍ത്തനങ്ങളും ഫെബ്രുവരി 25 മുതല്‍ നാലു മാസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉത്തരവിട്ടു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത്, 10, 11, 12, 15 എന്നീ വാര്‍ഡുകളിലെ തടാകവും വൃഷ്ടിപ്രദേശങ്ങളും സംരക്ഷിത മേഖലയായും പ്രഖ്യാപിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷ നടപടികള്‍ സ്വീകരിക്കും. റവന്യൂ, പോലീസ്, പഞ്ചായത്ത്, ജിയോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകള്‍ക്ക് പരിശോധന ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. വിവിധ സ്രോതസുകളില്‍ നിന്നുള്ള മാലിന്യം കായലിലേക്ക് എത്തുന്നതും ജലം മലീമസമാക്കുന്ന പ്രവൃത്തികള്‍ തടയും. സി ആര്‍ പി സി 144 വകുപ്പിന്റെ രണ്ടാം ഉപവകുപ്പ്, കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും ചട്ടങ്ങള്‍ 2002, കെ എം എം സി റൂള്‍സ് എന്നിവ പ്രകാരമാണ് നടപടി.
(പി.ആര്‍.കെ നമ്പര്‍ 557/2025)

പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് കൊയ്ത്ത് ഉത്സവം നടത്തി
പവിത്രേശ്വരം ഗ്രാമപഞ്ചായത്തില്‍ വെള്ളം കൊള്ളി ഏലയില്‍ തരിശ് നിലമായി കിടന്ന 30 ഏക്കര്‍ കൃഷിയോഗ്യമാക്കിയതിന്റെ കൊയ്ത്ത് ഉത്സവം കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി രാധാകൃഷ്ണന്‍ അധ്യക്ഷനായി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ രഞ്ജിത്ത്, വൈസ് പ്രസിഡന്റ് എം.ബി ശശികല, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ അജി, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എസ് അജിത, ജില്ലാ പഞ്ചായത്ത് അംഗം ആര്‍ രശ്മി, ബ്ലോക്ക് മെമ്പര്‍ ജെ.കെ വിനോധിനി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര്‍ രശ്മി, കെ രമാദേവി, എസ് സുജാതഅമ്മ, പി.വാസു, ബൈജു ചെറുപൊയ്ക, ജി സന്തോഷ്‌കുമാര്‍, ആര്‍ ഗീത കൃഷി ഓഫീസര്‍ ഡോ എസ് നവിത എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 558/2025)

ജില്ലാ ആസൂത്രണസമിതി യോഗം
ജില്ലാ ആസൂത്രണസമിതി മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് 2.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
(പി.ആര്‍.കെ നമ്പര്‍ 559/2025)

പറവകള്‍ക്കൊരു തണ്ണീര്‍കുടം' പദ്ധതിയുമായി കുട്ടി പോലീസ്*
കൊട്ടിയം നിത്യസഹായ മാതാ ഗേള്‍സ് ഹൈസ്‌കൂളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായ പറവകള്‍ക്കൊരു തണ്ണീര്‍കുടം ഉദ്ഘാടനം കൊട്ടിയം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി.സുനില്‍ നിര്‍വഹിച്ചു. എസ്.പി.സി കുട്ടികളുടെ വീട്ടിലും സ്‌കൂളുകളിലും പറവകള്‍ക്ക് തണ്ണീര്‍കുടം ഒരുക്കും. പ്രഥമ അധ്യാപിക വൈ.ജൂഡിത്ത് ലത അധ്യക്ഷത വഹിച്ചു. പോലീസ് ഓഫീസര്‍മാരായ വൈ. സാബു, രമ്യ, സിപിഒ മാരായ എയ്ഞ്ചല്‍മേരി, അനില, പ്രഭ, ജെയ്‌സി, ഓഫീസ് സ്റ്റാഫ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 560/2025)

അഭിമുഖം ഫെബ്രുവരി 27 ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടക്കും. പ്ലസ് ടു കഴിഞ്ഞ 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ ഫെബ്രുവരി 27 ന് രാവിലെ 10ന് ആധാര്‍ കാര്‍ഡും, മൂന്ന് ബയോഡേറ്റയുമായി എത്തണം. ഫോണ്‍- 8281359930, 8304852968.
(പി.ആര്‍.കെ നമ്പര്‍ 561/2025)

ഭൂമി ലേലം
പരവൂര്‍ വില്ലേജിലെ ബ്ലോക്ക് നം. 32 ല്‍ 4285 തണ്ടപ്പേരില്‍ 326/26ല്‍ 3.80 ആര്‍സ്, 415/8-2 ല്‍ 04.05, 81/6 ല്‍ 16.80, 81/4 ല്‍ 08.00, 81/7-2 ല്‍ 01.51, 362/24 ല്‍ 01.88, 362/21 ല്‍ 08.60, 373/19-2 ല്‍ 04.05 ആര്‍സ്, 6435 തണ്ടപ്പേരില്‍ 373/20-1 ല്‍ 00.81, 5116 തണ്ടപ്പേരില്‍ 415/8 ല്‍ 10.55 (1/2 അവകാശം) ആര്‍സ് പുരയിടങ്ങളും നിലവും മാര്‍ച്ച് 27ന് രാവിലെ 11 ന് പരവൂര്‍ വില്ലേജാഫീസില്‍ ലേലം ചെയ്യും. വിവരങ്ങള്‍ ബന്ധപ്പെട്ട വില്ലേജാഫീസിലോ റവന്യൂ റിക്കവറി തഹസീല്‍ദാരുടെ ഓഫീസിലോ അറിയാം. ഫോണ്‍: 0474 2763736.
(പി.ആര്‍.കെ നമ്പര്‍ 562/2025)

ദിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാം
പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്‌റ് ആന്‍ഡ് ടെക്‌നോളജി ദിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമിലേക്ക് പ്രവേശനത്തിന് ഫെബ്രുവരി 28ന് രാവിലെ 10 ന്് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവും നടത്തും. 50 ശതമാനം മാര്‍ക്കോടുകൂടി ഡിഗ്രി പരീക്ഷ പാസായവര്‍ക്കും (എസ്.സി/എസ്.റ്റിക്ക് 45 ശതമാനം മാര്‍ക്ക്, എസ്.ഇ.ബി.സി/ ഒ.ബി.സിക്ക് 48 ശതമാനം മാര്‍ക്ക്) അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും കെ - മാറ്റ് /സി -മാറ്റ് /ക്യാറ്റ് ഉള്ളവരും, അതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ക്ക് : ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്‌നോളജി പുന്നപ്ര, അക്ഷരനഗരി,വാടയ്ക്കല്‍.പി.ഒ, ആലപ്പുഴ-688003, www.imtpunnapra.org, ഫോണ്‍.0477-2267602, 9188067601, 9946488075, 9747272045.
(പി.ആര്‍.കെ നമ്പര്‍ 563/2025)

റാങ്ക് പട്ടിക റദ്ദായി
ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് ( എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് മാത്രം) ( കാറ്റഗറി നം. 115/2020) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായി.
(പി.ആര്‍.കെ നമ്പര്‍ 564/2025)

ചുരുക്ക പട്ടിക
വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാഗ്വേജ് ടീച്ചര്‍ ( ഹിന്ദി) ഫസ്റ്റ് എന്‍.സി.എ മുസ്ലിം ( കാറ്റഗറി നം. 103/2024), ഫസ്റ്റ് എന്‍.സി.എ-എല്‍.സി/എ.ഐ ( കാറ്റഗറി നം. 102/2024) തസ്തികകളുടെ ചുരുക്ക പട്ടിക പ്രസിദ്ധപ്പെടുത്തി.
(പി.ആര്‍.കെ നമ്പര്‍ 565/2025)

ടെന്‍ഡര്‍
ഓച്ചിറ ഐസിഡിഎസ് പരിധിയിലെ 25 അങ്കണവാടികള്‍ക്ക് ഫര്‍ണീച്ചര്‍/ അനുബന്ധ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം: 2500 രൂപ. ഫെബ്രുവരി 28 ഉച്ചയ്ക്ക് രണ്ടുവരെ സമര്‍പ്പിക്കാം. ഫോണ്‍: 9961629054.
(പി.ആര്‍.കെ നമ്പര്‍ 566/2025)

ഫീസിളവ്
കെല്‍ട്രോണില്‍ വനിതാ ദിനത്തോടനുബന്ധിച്ച് ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിന് മാര്‍ച്ച് 31 വരെ പ്രവേശനം എടുക്കുന്ന വനിതകള്‍ക്ക് ഫീസിളവ് ലഭിക്കും. ഫോണ്‍: 9072592412, 9072592416.
(പി.ആര്‍.കെ നമ്പര്‍ 567/2025)

With the mission of producing world class professionals in the field of management, the Co-operative Academy of Professional Education (CAPE) has successfully established in Kerala nine engineering colleges, one business school,a finishing school, and a hospital within a short span of ten years. CAP...

Address

Karunagappally
Karunagappally

Telephone

+919061616545

Website

Alerts

Be the first to know and let us send you an email when karunagappally news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share