Voice of kaloor

Voice of kaloor good page
official news channel of kaloor

കലൂർ പുതിയ റോഡിൽ വീനസ് ക്ലബ്ബ് ലൈബ്രറിക്ക് സമീപം താമസിച്ചിരുന്ന മുൻ ദേശാഭിമാനി ജീവനക്കാരൻ പേരണ്ടൂർ ഉഷസിൽ മണി (80)നിര്യാത...
23/08/2025

കലൂർ പുതിയ റോഡിൽ വീനസ് ക്ലബ്ബ് ലൈബ്രറിക്ക് സമീപം താമസിച്ചിരുന്ന മുൻ ദേശാഭിമാനി ജീവനക്കാരൻ പേരണ്ടൂർ ഉഷസിൽ മണി (80)നിര്യാതനായി.
സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പച്ചാളം ശ്മശാനത്തിൽ നടക്കും.

പ്രിയപ്പെട്ട എവറസ്റ്റ് ചമ്മിണി ചേട്ടന് പ്രണാമംഎറണാകുളം : കലൂർ ചമ്മിണി കുടുംബാംഗവും കൊച്ചി കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയറ...
22/08/2025

പ്രിയപ്പെട്ട എവറസ്റ്റ് ചമ്മിണി ചേട്ടന് പ്രണാമം
എറണാകുളം : കലൂർ ചമ്മിണി കുടുംബാംഗവും കൊച്ചി കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയറുമായിരുന്ന എവറസ്റ്റ് ചമ്മിണി (91) അന്തരിച്ചു.
രണ്ട് തവണ എറണാകുളം മുനിസിപ്പൽ കൗൺസിലർ ആയിരുന്നു, രണ്ടുതവണ കൊച്ചി കോർപ്പറേഷൻ കൗൺസിലറുമായി പ്രവർത്തിച്ചിരുന്നു.
1987ൽ സംസ്ഥാന നിയമഭയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകനായിരുന്ന എവറസ്റ്റ് ചമ്മിണി സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയാവുകയായിരുന്നു.
എം കെ സാനു വിജയിച്ച ആ തെരഞ്ഞെടുപ്പിൽ എവറസ്റ്റ് ചമ്മിണി പതിനായിരത്തിലേറെ വോട്ടുകൾ പിടിച്ചത് സാനുമാഷിൻ്റെ വിജയത്തിൽ നിർണ്ണായകമായി.
1990 ജില്ലാ കൗൺസിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയിരുന്നു. 91 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായും മത്സരിച്ചിട്ടുണ്ട്. പിതാവ് സ്വാതന്ത്ര്യ സമരസേനാനിയും എളംകുളം പഞ്ചായത്ത് പ്രസിഡണ്ടുമായ പരേതനായ ഫ്രാൻസിസ് ചമ്മണി.
ഭാര്യ ജോസി തൈകുടം കൂടാരപ്പിള്ളി കുടുംബാംഗം മക്കൾ: സോണി യുജിൻ, സോജൻ , സോഫി യേശുദാസ് , സോളി റോണി മരുമക്കൾ: യുജിൻ മിനി യേശുദാസ് റോണി. ജില്ലാ കൗൺസിൽ അംഗവും കൊച്ചിൻ കോർപ്പറേഷൻ കൗൺസിലറുമായ വിന്നി എബ്രഹാം സഹോദരിയാണ്.

സംസ്കാരം ശനിയാഴ്ച (23.08.25) വൈകിട്ട് 3.30 ന് കലൂർ സെൻറ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ.
Voice of kaloor ൻ്റെ ആദരാഞ്ജലികൾ

'അമ്മമാരും പെൺമക്കളും വോട്ട് ചെയ്യുന്ന ദൃശ്യം പങ്കുവയ്ക്കണോ?; രാഹുലിന് ECI യുടെ വിചിത്ര മറുപടിന്യൂഡൽഹി: വോട്ട് ചോരി ആരോപ...
17/08/2025

'അമ്മമാരും പെൺമക്കളും വോട്ട് ചെയ്യുന്ന ദൃശ്യം പങ്കുവയ്ക്കണോ?; രാഹുലിന് ECI യുടെ വിചിത്ര മറുപടി
ന്യൂഡൽഹി: വോട്ട് ചോരി ആരോപണം ഉന്നയിച്ച് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വിചിത്ര മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. അമ്മമാരുടെയും പെൺമക്കളുടെയും മരുമക്കളുടെയും സിസിടിവി വീഡിയോകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പങ്കിടണോ എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ വിചിത്ര ചോദ്യം.
വോട്ടർമാരുടെ ഫോട്ടോകൾ ഉപയോഗിച്ച് ആരോപണം ഉന്നയിച്ചത് ശ്രദ്ധയിൽപെട്ടുവെന്നും എന്നാൽ വോട്ടർപട്ടികയിൽ പേരുള്ളവർ മാത്രമാണ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടുള്ളതെന്നും ഗ്യാനേഷ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കുറച്ചു ദിവസങ്ങൾക്കു മുൻപ് നിരവധി വോട്ടർമാരുടെ ഫോട്ടോകൾ അവരുടെ അനുവാദമില്ലാതെ മാധ്യമങ്ങളുടെ മുമ്പിൽ പ്രദർശിപ്പിച്ചതായി കണ്ടു. അവ ഉപയോഗിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. അമ്മമാരുടെയും പെൺമക്കളുടെയും മരുമക്കളുടെയും സിസിടിവി വീഡിയോകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പങ്കിടണോ? വോട്ടർപട്ടികയിൽ പേരുള്ളവർ മാത്രമേ അവരുടെ സ്ഥാനാർഥിയെ തിരഞ്ഞെടുക്കാൻ വോട്ട് ചെയ്തിട്ടുള്ളൂ' - തിരഞ്ഞെടുപ്പ് കമ്മിഷണർ .
ഒരു കോടിയിൽ അധികം ജീവനക്കാരും 10 ലക്ഷത്തിൽപരം ബൂത്ത് ലെവൽ ഏജന്റുമാരും 20 ലക്ഷത്തിലധികം സ്ഥാനാർഥികളുടെ പോളിങ് ഏജന്റുമാരും തിരഞ്ഞെടുപ്പിനായി പ്രവർത്തിക്കുന്നു. ഇത്രയധികം ആളുകളുടെ മുമ്പിൽ ഇത്രയും സുതാര്യമായ പ്രക്രിയയിൽ ഏതെങ്കിലും വോട്ടർമാർക്ക് വോട്ട് മോഷ്ടിക്കാൻ കഴിയുമോ എന്നും ഗ്യാനേഷ് കുമാർ ചോദിച്ചു.
അതിനിടെ : 'വോട്ടുകവര്‍ച്ച' ആരോപണമുന്നയിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി നടത്തുന്ന 1300 കിലോമീറ്റര്‍ 'വോട്ടർ അധികാര്‍' യാത്രയ്ക്ക് ഞായറാഴ്ച ബിഹാറിലെ സസാറാമില്‍ തുടക്കമായി. ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണ് താന്‍ നടത്തുന്നതെന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഐസാറ്റ് എൻജിനീയറിങ് കോളേജിൽ പോളിടെക്നിക് കോളേജിന്റെ ഉദ്ഘാടനവും ബിടെക് 14 ബാച്ചിന്റെ പ്രവേശന ചടങ്ങും. Voice of kaloor കളമ...
16/08/2025

ഐസാറ്റ് എൻജിനീയറിങ് കോളേജിൽ പോളിടെക്നിക് കോളേജിന്റെ ഉദ്ഘാടനവും ബിടെക് 14 ബാച്ചിന്റെ പ്രവേശന ചടങ്ങും.
Voice of kaloor
കളമശ്ശേരി: ഐസാറ്റ് എൻജിനീയറിങ് കോളേജിൽ പോളിടെക്നിക് കോളേജിന്റെ
ഉദ്ഘാടനവും ബിടെക് കോഴ്സിൻ്റെ പ്രവേശന ചടങ്ങായ ‌സ്കോള ബ്രെവിസും വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് നിർവഹിച്ചു. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് മോസ്റ്റ് റവ ഡോ. ജോസഫ് കളത്തിപ്പറമ്പിലിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എറണാകുളം എം പി ശ്രീ ഹൈബി ഈഡൻ, വിശിഷ്ടാതിഥി ആയിരുന്നു. ഐസാറ്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ വീണ വി സ്വാഗതം ആശംസിച്ചു നവാഗതരായ വിദ്യാർഥികൾക്ക് ഐസാറ്റ് മാനേജർ റവ. ഫാ. ആൻറണി വക്കോ അറക്കൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പോളിടെക്നിക് കോഴ്സുകളെ കുറിച്ചും അതിലുള്ള ജോലി സാധ്യതകളെ കുറിച്ചുമുള്ള സംക്ഷിപ്തവിവരണം പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. പോൾ അൻസൽ നൽകി SITTTR ഡെപ്യൂട്ടി ഡയറക്ടർ ദീപ K R. ആൽബർട്ട്സ് മാരിടൈം ഇൻസ്റ്റിറ്റ്റ്യൂട്ട് ഡയറക്ടർ ഡോ കെ എ സൈമൺ, അസിസ്റ്റൻറ് മാനേജർ ഫാ. മനോജ് ഫ്രാൻസിസ് മരോട്ടിക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. എൻജിനീയറിങ് കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫ കനക സേവ്യർ നന്ദി രേഖപ്പെടുത്തിയ ചടങ്ങിൽ വിവിധ വകുപ്പ് മേധാവികൾ സന്നിഹിതരായിരുന്നു.

ഇന്നലെ നിര്യാതനായ കുമരകം വാഴകളത്തിൽ പരേതനായ പുന്നൂസ്  കുരിയെന്റെ  മകൻ ജെബി പുന്നൂസിൻ്റെ  മൃതശരീരം 15/08/2025 വെള്ളിയാഴ്ച...
15/08/2025

ഇന്നലെ നിര്യാതനായ കുമരകം വാഴകളത്തിൽ പരേതനായ പുന്നൂസ് കുരിയെന്റെ മകൻ ജെബി പുന്നൂസിൻ്റെ മൃതശരീരം 15/08/2025 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞു 3മണിക്ക്‌ കലൂർ പൊറ്റകുഴി കാട്ടായിൽ
റോഡിൽ ഉള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ് തുടർന്ന് ശനിയാഴ്ച്ച രാവിലെ 9 മണിക്ക്‌ ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ പള്ളിയിലെ കുടുംബ കല്ലറയിൽ ഉച്ചയ്ക്ക് ഒരു മണിക്ക്‌ സംസ്കരിക്കുന്നതുമാണ്.
ഭാര്യ മണർകാട് തെങ്ങും തുരുത്തേൽ ബിനു, മക്കൾ അലൻ കുര്യൻ പുന്നൂസ് , സച്ചിൻ മാത്യു പുന്നൂസ്. മരുമക്കൾ പിറവം കരിമ്പാലക്കിൽ അനു
വർഗീസ്സ് , കല്ലിശേരി കുടകശേരിൽ ലിൻ മാത്യു. മാതാവ് അശ്വതി തിരുവാർപ്പ് മുണ്ടാക്കൽ കുടുംബാംഗമാണ്

വരാപ്പുഴ ബസിലിക്ക പള്ളിയിൽ തിരുനാൾ ആഗസ്റ്റ് 15 ന്
13/08/2025

വരാപ്പുഴ ബസിലിക്ക പള്ളിയിൽ തിരുനാൾ ആഗസ്റ്റ് 15 ന്

ഹാപ്പിനസ് കൂട്ടായ്മയായ "ഫെലിസിറ്റ"യുടെ ലോഗോ പ്രകാശനം ചെയ്തു.കൊച്ചി:മാറിയ കാലഘട്ടത്തിൽ സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാൻ കലൂ...
13/08/2025

ഹാപ്പിനസ് കൂട്ടായ്മയായ "ഫെലിസിറ്റ"യുടെ ലോഗോ പ്രകാശനം ചെയ്തു.
കൊച്ചി:
മാറിയ കാലഘട്ടത്തിൽ സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാൻ കലൂരിലെ പ്രായഭേദമന്യേ ഒരുപറ്റം ആളുകൾ ചേർന്ന് ആരംഭിച്ച ഹാപ്പിനസ് എന്നർത്ഥം വരുന്ന ഇറ്റാലിയൻ പദമായ felicità എന്ന കൂട്ടായ്മയുടെ ലോഗോ പ്രകാശനം ആശിർഭവൻ ഡയറക്ടർ റവ. ഡോ. വിൻസെൻറ് വാരിയത്ത് നിർവഹിച്ചു. സന്തോഷം പങ്കിടുന്നത് പോലെ തന്നെ എപ്പോഴും ഒത്തുകൂടലുകൾ ഉണ്ടാകണമെന്ന് പ്രകാശന വേളയിൽ അച്ഛൻ ഓർമിപ്പിച്ചു.
കോവിഡ് കാലത്ത് മാനസിക പിരിമുറുക്കങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ വേണ്ടി അനുദിന ആത്മീയ ചിന്തകൾ എന്ന പേരിൽ തയ്യാറാക്കിയ എപ്പിസോഡുകൾക്ക് കെ സി ബി സിയുടെ അംഗീകാരം നേടിയിട്ടുള്ള വ്യക്തിയാണ് ഫാദർ വിൻസെൻറ് വാരിയത്ത്.
ഫിലിപ്പീൻസിലെ മനിലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ ഫാ. വിൻസെന്റ് മൈനർ സെമിനാരിയുടെ റെക്ടർ ആയും സേവനം അനുഷ്‌ടിച്ചിട്ടുണ്ട്.
കൂട്ടായ്മക്ക് ഫെലിസിറ്റ എന്ന പേര് നിർദ്ദേശിച്ചത് ഇറ്റലിയിൽ സേവനമനുഷ്ഠിക്കുന്ന ഫാദർ എൽവിസ് മംഗലപ്പിള്ളിയും, ലോഗോ ഡിസൈൻ ചെയ്തത് നോബിൻ തോമസും ആണ്.

വോയിസ് ഓഫ് കലൂർ ചീഫ് എഡിറ്റർ ബാബു ഇല്ലത്ത്,മാനേജിങ്ങ് ഡയറക്ടർ ശ്രീ ജോർജ് വിക്ടർ,ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്രീ ജോണി എം ജോസഫ്,ശ്രീ . നോബിൻ തോമസ് ഫെലിസിറ്റ അംഗങ്ങളായ ശ്രീ ആൻറണി കറുകപ്പിള്ളി,ശ്രീ ഷാജു സേവ്യർ എന്നിവർ സന്നിഹിതരായിരുന്നു.

10/08/2025

പള്ളിപ്പുറം ബസിലിക്കയിൽ പരിശുദ്ധ മഞ്ഞു മാതാവിന്റെ തിരുനാൾ എട്ടാംമിടം ആഗസ്റ്റ് 15ന്

എറണാകുളത്തിന്റെ പുതിയ കളക്ടർ നിങ്ങളോട്,സുഹൃത്തുക്കളേ,എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി ഞാ൯ ജി. പ്രിയങ്ക ഇന്ന് ചുമതലയേറ്...
07/08/2025

എറണാകുളത്തിന്റെ പുതിയ കളക്ടർ നിങ്ങളോട്,

സുഹൃത്തുക്കളേ,
എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി ഞാ൯ ജി. പ്രിയങ്ക ഇന്ന് ചുമതലയേറ്റിരിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടെയും സഹായ സഹകരണങ്ങളും മാർഗനിർദേശങ്ങളും ഉണ്ടാകുമെന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. വിവിധ രംഗങ്ങളിൽ കേരളത്തിന്റെ വികസനത്തിൽ ചാലകശക്തിയാണ് എറണാകുളം ജില്ല. അതോടൊപ്പം കാർഷിക, മലയോര മേഖലകളിലും ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരുടെ ക്ഷേമവും മു൯ഗണന നൽകേണ്ട വിഷയമാണ്. ജനപ്രതിനിധികളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും കൈ കോർത്ത് വിവിധ സർക്കാർ വകുപ്പുകളുടെ പിന്തുണയോടെ ജില്ലയുടെ സമഗ്ര വികസനമെന്ന ലക്ഷ്യത്തിലേക്ക് നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം.

ആശംസകളോടെ
ജി. പ്രിയങ്ക ഐ.എ.എസ്

ടോൾ നിർത്തിവയ്ക്കൽ; പിന്നിൽ കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തിൻ്റെ വിടാത്ത പോരാട്ടവീര്യം. ടോൾ കമ്പനിക്ക് 14 കോടി...
07/08/2025

ടോൾ നിർത്തിവയ്ക്കൽ; പിന്നിൽ കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തിൻ്റെ വിടാത്ത പോരാട്ടവീര്യം. ടോൾ കമ്പനിക്ക് 14 കോടി നഷ്ടമാകും.
Voice of kaloor
തൃശ്ശൂര്‍: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയുടെ നിര്‍മാണത്തിലെ അപാകം മുതല്‍ ടോള്‍ പിരിവിലെ കൊള്ളവരെ ചൂണ്ടിക്കാണിച്ച് കോടതികള്‍ കയറിയിറങ്ങി
കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്താണ് കോടതിയെ സമീപിച്ചത്.
ദേശീയപാതാ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമാണം നടന്നതെന്ന് പരാതിയിൽ പറയുന്നു.
റോഡുനിർമാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി റോഡുസുരക്ഷാ അതോറിറ്റിക്കും പരാതി നൽകിയിട്ടുണ്ട്.
പാലിയേക്കരയിൽ പണി പൂർത്തിയാക്കാതെ ടോൾ പിരിക്കുന്നത് ചോദ്യം ചെയ്തുകൊണ്ട് കോൺഗ്രസ് നേതാവ് സനീഷ് കുമാർ ജോസഫും മറ്റൊരാളും സത്യാഗ്രഹം ഇരുന്നു. പിന്നീട് ടോൾ പിരിവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. 2019-ൽ സമർപ്പിച്ച ഹർജി 2020-ൽ പരിഗണിക്കുകയും ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. അതനുസരിച്ച് 2021-ൽ ഹൈക്കോടതിയിൽ ഹർജി നൽകി.
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡ് അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ ടോൾ പിരിക്കുന്നത് നിർത്തലാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി ലഭിച്ചു.
യൂത്ത് കോൺഗ്രസ് നേതാവായ ഒ.ജെ. ജനീഷാണ് ഈ ഹർജി സമർപ്പിച്ചത്.
നിർമ്മാണം കാരണം മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കിൽപ്പെടുന്ന യാത്രക്കാർക്ക് സമയനഷ്ടവും ഇന്ധനനഷ്ടവും സാമ്പത്തികനഷ്ടവും ഉണ്ടാകുന്നതിനാലാണ് ജനീഷ് ഹൈക്കോടതിയെ സമീപിച്ചത്.
കറുകുറ്റി മുതൽ ടോൾപ്ലാസ വരെ നാല് സ്ഥലങ്ങളിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നും ലേഖനം പറയുന്നു.

സമയനഷ്ടവും ഇന്ധനനഷ്ടവും സാമ്പത്തികനഷ്ടവും സഹിച്ചുവരുന്ന ഒരു യാത്രക്കാരൻ എന്ന നിലയിലാണ് ഹൈക്കോടതിയെ സമീപിച്ചത്. അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് ജനങ്ങൾക്ക് അനുഭവപ്പെടുന്നത്. കറുകുറ്റി മുതൽ ടോൾപ്ലാസ വരെ നാലിടങ്ങളിൽ മണിക്കൂറുകൾ നീളുന്ന കുരുക്ക്.

ഇതിനുശേഷം ടോൾപ്ലാസയിലേക്കെത്തുമ്പോൾ അവിടെയും നീണ്ടനിര. നിര നിന്ന് പണം കൊടുത്തുവേണം ടോൾബൂത്ത് കടന്നുപോകാൻ.
ജോലിസംബന്ധമായ ആവശ്യങ്ങൾ, പരീക്ഷ, ആശുപത്രി, മരണാനന്തരച്ചടങ്ങുകൾ തുടങ്ങി അത്യാവശ്യക്കാർപോലും ഗതാഗതക്കുരുക്കിൽപ്പെട്ട് സമയത്തിനെത്തിച്ചേരാനാകാതെ പ്രയാസം അനുഭവപ്പെടുന്ന സാഹചര്യം നിരന്തരമായുണ്ടായി. ഇത് നീതീകരിക്കാവുന്നതല്ല. അതുകൊണ്ടാണ് നിർമാണം നടക്കുന്ന ഘട്ടത്തിൽ ജനങ്ങളിൽനിന്ന് ടോൾ ഈടാക്കുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് അഡ്വ ഒ.ആർ. ശ്രീലക്ഷ്മി മുഖാന്തരം ഹൈക്കോടതിയെ സമീപിച്ചത്. ടോളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒരുമിച്ചു പരിഗണിച്ചപ്പോൾ അതിൽ ഒരു ഹർജിക്കാരനായി ജനീഷും. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് ജനീഷ്.
ടോൾ കമ്പനിയുടെ പെരുവഴിയിലെ കൊള്ളയ്ക്ക് നാലാഴ്‌ച കൊണ്ടുണ്ടാകുന്ന നഷ്ട‌ം 14 കോടിയോളം രൂപ. പാലിയേക്കര ടോൾ പ്ലാസയിലൂടെ ദിനംപ്രതി 40,000-ൽ ഏറെ വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്നാണ് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിൽനിന്ന് വ്യക്തമാകുന്നത്.

ഒരു ദിവസം 51 മുതൽ 53 ലക്ഷം വരെയാണ് കമ്പനിയുടെ വരുമാനം. ഹൈക്കോടതി വിധിയെത്തുടർന്ന് നാലാഴ്ച ടോൾപിരിവ് നിർത്തിയാൽ കമ്പനിക്ക് നഷ്ടപ്പെടുന്നത് 14 കോടിയോളം രൂപയാണ്. പെരുവഴിയിലെ കൊള്ളയ്ക്ക് കോടതിയുടെ കനത്ത തിരിച്ചടിയായാണ് യാത്രക്കാർ ഇതിനെ കാണുന്നത്.

പാലിയേക്കര ടോൾ പ്ലാസയിൽ കോൺഗ്രസ് പ്രവർത്തകർ വാഹനയാത്രക്കാർക്ക് മധുരം വിതരണം ചെയ്യുന്നു. ടോൾ കമ്പനിക്കെതിരേ നിയമനടപടികൾക്ക് നേതൃത്വം നൽകിയ കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്തിന്റെ നേതൃത്വത്തിലായിരുന്നു മധുരവിതരണം

അങ്കണവാടിയിൽ കുഞ്ഞിനെ മാന്തിയ പൂച്ച ചത്തു; വിവരം രഹസ്യമാക്കിവെച്ചു, പൂച്ചയുടെ ജഡം മാന്തിയെടുത്തുVoice of kaloor കുറ്റിച്...
07/08/2025

അങ്കണവാടിയിൽ കുഞ്ഞിനെ മാന്തിയ പൂച്ച ചത്തു; വിവരം രഹസ്യമാക്കിവെച്ചു, പൂച്ചയുടെ ജഡം മാന്തിയെടുത്തു
Voice of kaloor
കുറ്റിച്ചൽ (തിരുവനന്തപുരം): അങ്കണവാടിയിൽ രണ്ടര വയസ്സുകാരനെ മാന്തിയ പൂച്ച ചത്തത് ആശങ്കയ്ക്കിടയാക്കി. പൂച്ച മാന്തിയ വിവരം അങ്കണവാടി ജീവനക്കാരും പൂച്ച ചത്ത കാര്യം ഉടമയും മറച്ചുവെച്ചത് വിവാദമായി. ചത്ത പൂച്ചയ്ക്ക് പേ വിഷബാധയുണ്ടോ എന്നറിയാൻ ആരോഗ്യ വകുപ്പിടപെട്ട് പൂച്ചയുടെ ജഡം മാന്തിയെടുത്ത് പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററിലേക്ക് പരിശോധനയ്ക്ക് അയച്ചു.
കുറ്റിച്ചൽ ഗ്രാമപ്പഞ്ചായത്തിൽ പേഴുംമൂട് വാർഡിലെ കുഴിയംകോണത്ത് വാടകക്കെട്ടിടത്തിലെ 126-ാം നമ്പർ അങ്കണവാടിയിലാണ് സംഭവം. പേഴുംമൂട് സൈനബ മൻസിലിൽ മാഹീന്റെയും സൈനബയുടെയും മകൻ ഹൈസിൻ സയാനിനെയാണ് കഴിഞ്ഞ മാസം 18-ന് അങ്കണവാടിയിൽ വച്ച് അടുത്തവീട്ടിൽ നിന്നുമെത്തുന്ന പൂച്ച ഇടതു കാലിലും കൈയിലും മാന്തിയത്.

പൂച്ച മാന്തിയ കാര്യം അങ്കണവാടി അധികൃതർ രഹസ്യമാക്കി വച്ചെങ്കിലും 20-ന് കുഞ്ഞ് വിവരം രക്ഷാകർത്താക്കളോട് പറഞ്ഞു. 21-ന് പരുത്തിപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ കുഞ്ഞിന് പ്രതിരോധ കുത്തിവെയ്പെടുത്തു. തുടർന്ന് മാഹീൻ ശിശുക്ഷേമ സമിതിക്ക് പരാതി നൽകി. വെള്ളനാട് ബ്ലോക്ക് ഐസിഡിഎസ് സിഡിപിഒ ലേഖ അങ്കണവാടിയിലെത്തി തെളിവെടുത്തിരുന്നു.
കൃത്യവിലോപം കാട്ടിയ അങ്കണവാടി വർക്കർ നിഷയെ അന്വേഷണവിധേയമായി ഒരു മാസത്തേക്ക് ജോലിയിൽ നിന്നും മാറ്റിനിർത്തിയിരിക്കുകയാണ്. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഐസിഡിഎസ് സൂപ്പർവൈസർക്ക് നിർദേശവും നൽകിയിട്ടുണ്ട്.

ഒരു വീടിനോട് ചേർന്ന ചായ്പിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. ഈ വീട്ടുകാരുടേതാണ് പൂച്ചയെന്ന് അറിയുന്നു. അങ്കണവാടി വാർഡ് പരിധിയിലല്ല പ്രവർത്തിക്കുന്നത്. കൂടാതെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഇവിടെനിന്നും സ്ഥാപനം മാറ്റണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നതായും, രണ്ടു മാസത്തിനകം മാറ്റാൻ നടപടി ഉണ്ടാകുമെന്ന് അറിയിച്ചതായും സിഡിപിഒ ലേഖ പറഞ്ഞു.
എന്നാൽ ഇതേവരെ അങ്കണവാടി മാറ്റിയിട്ടില്ല. നിരവധി കുഞ്ഞുങ്ങൾ ഉണ്ടായിരുന്ന അങ്കണവാടിയിൽ നിലവിൽ മൂന്ന് കുഞ്ഞുങ്ങൾ മാത്രമാണുള്ളത്. അങ്കണവാടിക്കായി വാർഡിൽ വർഷങ്ങൾക്ക് മുൻപ് 12 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം പണിതെങ്കിലും തുറന്നുനൽകിയിട്ടില്ല. ഒരാൾ സംഭാവനയായി നൽകിയ മൂന്ന് സെന്ററിൽ പണിത കെട്ടിടം ഇപ്പോൾ കാടുമൂടിയ നിലയിലാണ്. സ്ഥലം നൽകിയയാളും പഞ്ചായത്തുമായി കേസ് നിലനിൽക്കുന്നതിനാലാണ് അങ്കണവാടി തുറന്നു നൽകാത്തതെന്നറിയുന്നു.

പ്രതീകാത്മക ചിത്രം
Photo courtesy bip

പാലിയേക്കരയില്‍ ടോള്‍ കൊടുക്കേണ്ട;നാലാഴ്ചത്തേക്ക് ടോൾ പിരിക്കരുതെന്ന് നിർദ്ദേശംVoice of kaloor പാലിയേക്കര ടോള്‍ പ്ലാസയില...
06/08/2025

പാലിയേക്കരയില്‍ ടോള്‍ കൊടുക്കേണ്ട;നാലാഴ്ചത്തേക്ക് ടോൾ പിരിക്കരുതെന്ന് നിർദ്ദേശം
Voice of kaloor
പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് മരവിപ്പിച്ച് ഹൈക്കോടതി. നാലാഴ്ചത്തേക്ക് ടോൾ പിരിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഹെെക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. തകർന്ന മണ്ണൂത്തി – ഇടപ്പള്ളി ദേശീയപാത എന്തുകൊണ്ട് ശരിയാക്കുന്നില്ലെന്ന ചോദ്യം ഹൈക്കോടതി നിരന്തരം ചോദ്യച്ചിരുന്നു. ഇതിനെ തുടർന്നുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്തതിനാലാണ് നടപടി.
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ അടിപ്പാത നിർമ്മാണം നടക്കുന്നത് മൂലം ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. പൊതുപ്രവർത്തകനായ അഡ്വക്കറ്റ് ഷാജി കോടങ്കണ്ടത്താണ് ഹർജി നൽകിയത്. അടിപ്പാത നിർമ്മാണം നടക്കുന്നതുമൂലം റോഡുകൾ പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. ഗതാഗത കുരുക്കും രൂക്ഷമാണ്.

ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് നേരത്തെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അതോറിറ്റി മൂന്നാഴ്ച സമയം ചോദിച്ചിരുന്നു. ഇതോടെയാണ് ഹര്‍ജിയില്‍ കോടതി വിധി പറഞ്ഞത്. അതേസമയം ഇടക്കാല ഉത്തരവിൻ്റെ വാദം ഹൈക്കോടതിയിൽ തുടരും.

Address

LFC Road
Kochi
682017

Alerts

Be the first to know and let us send you an email when Voice of kaloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share