Voice of kaloor

Voice of kaloor good page
official news channel of kaloor

നിര്യാതയായികലൂർ പൊറ്റക്കുഴി LFC റോഡിൽ കൂട്ടുങ്കൽ പരേതനായ ജോണിൻ്റെ ഭാര്യലില്ലി ജോൺ.(85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകീട...
12/10/2025

നിര്യാതയായി
കലൂർ പൊറ്റക്കുഴി LFC റോഡിൽ കൂട്ടുങ്കൽ പരേതനായ ജോണിൻ്റെ ഭാര്യ
ലില്ലി ജോൺ.(85) നിര്യാതയായി.

സംസ്കാരം ഇന്ന് വൈകീട്ട്
മൂന്ന് മണിക്ക് പൊറ്റക്കുഴി ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ നടക്കും.

മക്കൾ ജോർജ് സ്റ്റീഫൻ, മാത്യു, ഓസ്റ്റിൻ, ഹെലൻ.
മരുമക്കൾ ലൂസി ,അമ്പിളി, നീന, ജോൺസൺ.

നിര്യാതനായി:ചെമ്പുമുക്ക് അട്ടിപ്പേറ്റി നഗർ, പൈപ്പ് ലൈൻ പാപ്പു മേസ്തിരി ജംഗ്ഷൻ തറമേൽ ഹൗസ് ജെനി മൈക്കിൾ (47) നിര്യാതനായി.ബ...
11/10/2025

നിര്യാതനായി:

ചെമ്പുമുക്ക്
അട്ടിപ്പേറ്റി നഗർ, പൈപ്പ് ലൈൻ പാപ്പു മേസ്തിരി ജംഗ്ഷൻ തറമേൽ ഹൗസ്
ജെനി മൈക്കിൾ (47) നിര്യാതനായി.
ബൈക്ക് റൈഡേഴ്സ് ഗ്രൂപ്പിൽ അംഗമായ ജെനി
കെന്നടി മുക്കിൽ ബൈക്ക് വർഷോപ്പ് നടത്തുകയായിരുന്നു.

സംസ്കാരം 11/10/2025 ഉച്ചകഴിഞ്ഞ് 3 PM ചെമ്പുമുക്ക് സെന്റ്. മൈക്കിൾസ് ചർച്ച് സിമിത്തേരിയിൽ നടക്കും.

ഭാര്യ : ജീന ജെനി
മക്കൾ : ജെയിൻ ജെനി, ജെയ്മാ ജെനി,. ജീയാ ജെനീ

ഇന്നലെ നഷ്ടപെട്ട വിലപെട്ട വസ്തുക്കൾ തിരിച്ചു കിട്ടി.സോഷ്യൽ മീഡിയ വഴി നന്ദിയറിച്ച് ജയ്മോൻപോസ്റ്റ് ഇങ്ങനെ"ഇന്നലെഎളമക്കര സ്...
09/10/2025

ഇന്നലെ നഷ്ടപെട്ട വിലപെട്ട വസ്തുക്കൾ തിരിച്ചു കിട്ടി.
സോഷ്യൽ മീഡിയ വഴി നന്ദിയറിച്ച് ജയ്മോൻ

പോസ്റ്റ് ഇങ്ങനെ

"ഇന്നലെഎളമക്കര സ്വദേശിയായ ഞാൻ പൊറ്റക്കുഴി വഴി ബോൾഗാട്ടി യിൽ എന്റെ സൈറ്റിലേക്ക് പോകും വഴി ATM കാർഡുകൾ, PAN, ലൈസൻസ്, ആധാർ, എന്നിവ അടങ്ങിയ ബോക്സ് നഷ്ടപ്പെടുകയുണ്ടായി. അത് പ്രകാരം ഞാൻ സോഷ്യൽ മീഡിയ വഴി നോട്ടീസ് നൽകിയിരുന്നു. ഇന്നലെ വൈകിട്ടോടെ ഒരു ഫോൺകോൾ എന്നെ തേടിയെത്തി. തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ CPO ആയ സരിത അനീഷ് ആണ് എന്നെ വിളിച്ചത്. എന്റെ കാർഡ്ബോക്സിൽ നഷ്ടപ്പെട്ട എല്ലാം സരിതയ്ക്ക് ലഭിച്ചു എന്നും. തിരികെ നൽകാനായി ഗോശ്രീ പാലത്തിന് അരികെ കാണാമെന്നും പറഞ്ഞു. എല്ലാവർക്കും അറിയാവുന്നതുപോലെ ഗോശ്രീ പാലത്തിൽ കയറുമ്പോൾ തന്നെ വളരെയധികം തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണ്. ശ്രീമതി സരിത അതിലെ ടൂവീലറിൽ പാസ് ചെയ്തപ്പോൾ കുറച്ചു കാർഡുകൾ താഴെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടനെ തന്നെ വണ്ടി നിർത്തി എല്ലാ കാർഡുകളും ശ്രദ്ധയോടെ പെറുക്കി എടുത്തതിന്റെ ഫലമായി ഒന്നുപോലും നഷ്ടപ്പെടാതെ ഒരു പോറൽ പോലും ഏൽക്കാതെ എനിക്ക് തിരികെ ലഭിച്ചു. കർത്തവ്യ നിരതയായ ഒരു പോലീസ് ഓഫീസറുടെ ആത്മാർത്ഥമായ, നിസ്വാർത്ഥമായ ഇടപെടൽ മൂലമാണ് എനിക്ക് അത് തിരികെ ലഭിച്ചത്. സരിതയ്ക്ക് അഭിനന്ദനങ്ങൾ🌹.

നഷ്ടപെട്ടു:കലൂർ:ഇന്നു രാവിലെ എളമക്കര പുതുക്കലവട്ടത്തു നിന്നും പുന്നയ്ക്കൽ പൊറ്റക്കുഴി പച്ചാളം queens way വഴി ബോൾഗാട്ടി വ...
08/10/2025

നഷ്ടപെട്ടു:
കലൂർ:ഇന്നു രാവിലെ എളമക്കര പുതുക്കലവട്ടത്തു നിന്നും പുന്നയ്ക്കൽ പൊറ്റക്കുഴി പച്ചാളം queens way വഴി ബോൾഗാട്ടി വരെയുള്ള bike യാത്രാ മദ്ധ്യേ പാൻ്റിൻ്റെ പോക്കറ്റിൽ നിന്നും adhar card,pancard,driving licence card,election id card, ATM card 3 nos എന്നിവ അടങ്ങിയ ഒരു stainles steel card box ( ബോക്സിൽ JL constructions; JAIMON PV ;MOB: 9446350447 എന്ന് എന്ഗ്രേവ് ചെയ്തിട്ടുണ്ട്) നഷ്ടപ്പെട്ടു. നിങ്ങൾക്കോ നിങ്ങളുടെ പരിചയത്തിൽ ആർക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ താഴെ കാണുന്ന MOB നമ്പറിൽ ബന്ധപ്പെടുക

JAIMON PV
9446350447
8281508228

നിര്യാതനായി.പാലാരിവട്ടം വട്ടത്തിപാടം ഈസ്റ്റ് റോഡിൽ തുണ്ടത്തിൽ പറമ്പിൽ പരേതനായ ജോസഫിൻ്റെ മകൻ ബിജു (54 റിട്ട. STC) നിര്യാത...
08/10/2025

നിര്യാതനായി.
പാലാരിവട്ടം വട്ടത്തിപാടം ഈസ്റ്റ് റോഡിൽ തുണ്ടത്തിൽ പറമ്പിൽ പരേതനായ ജോസഫിൻ്റെ മകൻ ബിജു (54 റിട്ട. STC) നിര്യാതനായി.
ഭാര്യ സുനി
മക്കൾ
അഖിന
അഖില
അഘേഷ്
സംസ്കാരം നാളെ രാവിലെ 10 മണിക്ക് ചെമ്പ് മുക്ക് സെൻ്റ് മൈക്കിൾസ് ചർച്ച് സിമിത്തേരിയിൽ നടക്കും.

ആദരാഞ്ജലികൾ
03/10/2025

ആദരാഞ്ജലികൾ

നിര്യാതനായിവരാപ്പുഴ പുത്തൻപള്ളി മാനമ്പാടി കപ്പേളക്ക് സമീപമുള്ള തളിയത്ത് ഡെന്റൽ ക്ലിനിക് ഉടമ ഡോ. ജോൺ ജോസഫ്(54)തളിയത്ത് നി...
02/10/2025

നിര്യാതനായി

വരാപ്പുഴ പുത്തൻപള്ളി മാനമ്പാടി കപ്പേളക്ക് സമീപമുള്ള തളിയത്ത് ഡെന്റൽ ക്ലിനിക് ഉടമ ഡോ. ജോൺ ജോസഫ്(54)
തളിയത്ത് നിര്യാതനായി.

സംസ്ക്കാരം നാളെ
(3-10-25)വെള്ളിയാഴ്ച
3.30 ന്

01/10/2025

പൊറ്റക്കുഴി പള്ളി കൊടികയറ്റം

ആന്റണി ഐസക്കിൻ്റെ സംസ്കാരം ഇന്ന് Voice of kaloor കൊച്ചി:കഴിഞ്ഞദിവസം അന്തരിച്ച കൊച്ചിയുടെ സ്വന്തം റോക്ക് ഗായകൻ ആൻറണി ഐസക്...
30/09/2025

ആന്റണി ഐസക്കിൻ്റെ സംസ്കാരം ഇന്ന്
Voice of kaloor
കൊച്ചി:
കഴിഞ്ഞദിവസം അന്തരിച്ച കൊച്ചിയുടെ സ്വന്തം റോക്ക് ഗായകൻ ആൻറണി ഐസക്കിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം 3 30ന് ചാത്യത്ത് മൗണ്ട് കാർമൽ ചർച്ച് സെമിത്തേരിയിൽ നടക്കും.
എഴുപതുകളുടെ തുടക്കത്തിൽ വില്ലിങ്ഡൻ ഐലൻഡിലെ കാസിനോ ഹോട്ടലിൽ നിന്നു പതിവായി ഒരു ചെറുപ്പക്കാരന്റെ റോക്ക് ഗാനങ്ങൾ മുഴങ്ങി. ലോകപ്രശസ്‌ത റോക്ക് ഗായകൻ ബോബ് ഡിലൻ എൻഡ് ഓഫ് ദ് ലൈൻ, ബ്ലോ യിഖ് ഇൻ ദ വിൻഡ്, ജനപ്രിയ ബാൻഡായിരുന്ന ദ് റോളിങ് സ്‌റ്റോൺസിന്റെ സ്‌റ്റാർട് മീ അപ്, പെയ്ൻ്റ് ഇറ്റ് ബ്ലാക്ക്.. കഴിഞ്ഞില്ല, ഗ്രേറ്റ് ഫുൾ ഡെഡി എൻ്റെയും പാടാൻ ഏറെ പ്രയാസകരമായ ജൊടാളിന്റെയു മൊക്കെ ഹിറ്റ് ഗാനങ്ങൾ. പഴയ കൊച്ചിയിലെ യുവത്വത്തിന്റെ സിരകളിലേക്കു വെസ്റ്റേൺ റോക്കിൻ്റെ അഗ്നി പടരാൻ വഴി യൊരുക്കിയ ആന്റണി ഐസ കിൻ്റെ സ്വരം

സംഗീതത്തിൻ്റെ മടിത്തട്ടിലാണ് ആൻ്റണി പിറന്നു വീണത്. പ്രമുഖ വയലിനിസ്റ്റ് ജോ എസക്കിൻ്റെയും ഗായിക എമിൽഡയുടെയും മകൻ.
ക്രിസ്‌തീയ ആരാധനാ സംഗീതത്തിൽ അഗ്രഗണ്യനായിരുന്ന പിതാവ്, ആന്റണിയുൾപ്പെടെ 10 മക്കളിൽ ഏഴു പേരെയും സംഗീതവഴിയിലേക്കു തന്നെ തിരിച്ചുവിട്ടു. മൂത്ത സഹോദ രൻമാരായ എമിലും യൂജിനും ഗിറ്റാറിലും റെക്‌സ് വയലിനി ലും പ്രാഗൽഭ്യം നേടിയപ്പോൾ ഗായകനായും ഗിറ്റാറിസ്റ്റായും ആൻ്റണി തിളങ്ങി. കൗമാരകാലം മുതൽ പാശ്ചാത്യ സംഗീതത്തോടു ഭ്രാന്തമായ ആവേശമു ണ്ടായിരുന്നു ആന്റണിക്ക്.

കൊച്ചിയെ ത്രസിപ്പിച്ച റോക്ക് ബാൻഡുകളിൽ പ്രമുഖ സ്‌ഥാനം 13 എഡിക്കുണ്ട്. ഐസക്സസ് സഹോദരങ്ങളി ലെ എലോയ് ആണ് ആന്റണി യൂൾപ്പെടെ 'എലൈറ്റ് ഏസസ്' ബാൻഡിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് 13 എഡിക്കു തുട ക്കമിട്ടവരിൽ ഒരാൾ.

കൊച്ചിക്ക് ആന്റണി ആരായിരുന്നുവെന്നത് എലോയിയുടെ വാക്കുകളിൽ: 'ചേട്ടൻമാർ എലൈറ്റ്
ഏസസുമായി രാജ്യമെങ്ങും സഞ്ചരിക്കുന്ന കാലമാണ്. ആരാധകർ ആവോളം, കൊച്ചിയിൽ അവരെ അറിയാത്തവർ ആരുമില്ല. ഞങ്ങളുടെ ബാൻ ഡാകട്ടെ പ്രാരംഭദിശയിലും പലയിടത്തും പാടിക്കഴിയുമ്പോൾ സദസ്യരിലാരെങ്കിലും അടുത്തു കൂടും. നിങ്ങളുടെ പാട്ടൊക്കെ ഗംഭീരം. പക്ഷേ ആന്റണിയുടെ അത്രയും വന്നില്ല'. അതിഥി
ഗായകനായി ആന്റണി 13 എഡി യിലും ഇടയ്ക്കെത്തി.

ഗായിക ഉഷ ഉതുപ്പിനെ പരി ചയപ്പെട്ടതോടെയാണ് എലൈറ്റ് ഏസസിനു മുൻപിൽ സം സ്ഥാനത്തിന്റെ അതിർത്തികൾ മാഞ്ഞുപോയത്. നാട്ടിൽ മടങ്ങിയെത്തിയ ശേഷവും ഏറെ നാൾ വിവിധ ബാൻഡുകളിൽ സജീവമായിരുന്നു ആൻ്റണി.
പിന്നീടു തന്റെ സംഗീതസ പര്യയ്ക്കു തുടക്കമിട്ട ക്രി സ്തീയ ആരാധനാ ഗാനങ്ങളി ലേക്കൊരു മടക്കം.

അർബുദം സ്ഥിരീകരിച്ചതോ ടെ ചികിത്സയും സംഗീതവുമായി മുരിങ്ങൂരിലെ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ അവസാന നാളുകൾ.
കൊച്ചിയുടെ ഇടിമുഴക്കത്തിന് വോയിസ് ഓഫ് കാലൂരിന്റെ ആദരാഞ്ജലികൾ

പുരസ്‌കാര നിറവില്‍ മോഹന്‍ലാല്‍ എളമക്കരയില്‍. വീട്ടിലെത്തി അമ്മയെ കണ്ടുVoice of kaloor എളമക്കര :ദാദാസാഹേബ് ഫാല്‍ക്കെ പുരസ...
25/09/2025

പുരസ്‌കാര നിറവില്‍ മോഹന്‍ലാല്‍ എളമക്കരയില്‍. വീട്ടിലെത്തി അമ്മയെ കണ്ടു
Voice of kaloor
എളമക്കര :ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി കേരളത്തിലെത്തിയ മോഹന്‍ലാല്‍ കൊച്ചിയിലെ വസതിയിലെത്തി അമ്മയെ കണ്ടു. രാവിലെ ആറരയ്ക്ക് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മോഹന്‍ലാല്‍, ഏഴുമണിയോടെ എളമക്കര രാജീവ് നഗര്‍ റോഡിലെ വീട്ടിലെത്തി. 'ശ്രീഗണേഷ്' എന്ന വസതിയിലെത്തിയ മോഹന്‍ലാല്‍ അമ്മ ശാന്തകുമാരി അമ്മയുടെ അനുഗ്രഹം തേടി. അമ്മയുടെ എല്ലാ പ്രാര്‍ഥനകളും ഉണ്ടെന്ന് അറിയിച്ചതായി വീട്ടില്‍നിന്ന് മടങ്ങിയ മോഹന്‍ലാല്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം കുണ്ടന്നൂരിലെ ഫ്‌ളാറ്റിലേക്ക് പോയി.

തനിക്ക് ലഭിച്ച അംഗീകാരം മലയാള സിനിമയ്ക്ക് സമര്‍പ്പിക്കുന്നതായി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മോഹന്‍ലാല്‍ പറഞ്ഞു. മലയാള സിനിമയ്ക്ക് ഇനിയും നല്ല കാര്യങ്ങള്‍ ഉണ്ടാവട്ടെ. തനിക്ക് ലഭിച്ച അംഗീകാരം പുതിയ തലമുറയ്ക്ക് പ്രചോദനമാവട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും വലിയ സന്തോഷം. ദൈവത്തിനും പ്രേക്ഷകര്‍ക്കും നന്ദി. 'മാതാപിതാക്കള്‍ക്കും രാജ്യത്തിനും പുരസ്‌കാരത്തിന് തിരഞ്ഞെടുത്തവര്‍ക്കും നന്ദി', മോഹന്‍ലാല്‍ പറഞ്ഞു.

വലിയ ആദരവാണ്. അത് അങ്ങനെ സംഭവിച്ചു. 'ഒരുപാട് സന്തോഷം. 48 വര്‍ഷം എന്റെ കൂടെ നടന്ന എല്ലാവരേയും ഞാന്‍ സ്മരിക്കുന്നു, ഓര്‍ക്കുന്നു. അവരോടുള്ള സ്‌നേഹവും പ്രാര്‍ഥനയും ഈ അവസരത്തില്‍ അറിയിക്കുന്നു. പ്രേക്ഷകരോട്, എന്റെ കൂടെ സഞ്ചരിച്ചവരോട്, എന്നെ ഞാനാക്കിയ മലയാള സിനിമയോട്. മലയാള സിനിമയ്ക്ക് കിട്ടിയ അംഗീകാരമാണ്. അംഗീകാരം മലയാളസിനിമയ്ക്ക് സമര്‍പ്പിക്കുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ചിത്രം.അമ്മയുടെ ജന്മദിനത്തിന് എടുത്തത്.)

ജോസ് ഡൊമിനിക്കിന് ആദരാഞ്ജലികൾVoice of kaloor കൊച്ചി :സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചുതോപ്പുംപടി: തോപ്പുംപടി ...
25/09/2025

ജോസ് ഡൊമിനിക്കിന് ആദരാഞ്ജലികൾ
Voice of kaloor
കൊച്ചി :സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

തോപ്പുംപടി: തോപ്പുംപടി ബിഒ ടി പാലത്തിൽ അമിതവേഗ ത്തിൽ എത്തിയ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. എളമക്കര പുതുക്കലവട്ടം പള്ളിപ്പറമ്പിൽ ജോസ് ഡോമിനിക് (43) ആണ് മരിച്ചത്. അപകടം നടന്ന ഉടനെ ഡ്രൈവർ ഇറങ്ങിയോടി.

ജോസ് ഡോമിനിക് ഫോർട്ട്കൊച്ചി-കളമശ്ശേരി റൂട്ടിൽ ഓടുന്ന ബസാണ് അപകട ത്തിനിടയാക്കിയത്. ബുധനാഴ്ച രാത്രി എട്ടേമുക്കാലോ ടെ തോപ്പുംപടി ബിഒടി പാലത്തിന് നടുവിലാണ് അപ കടം നടന്നത്. ജോസിനെ അതുവഴി സഞ്ചരി ച്ചിരുന്നവർ ഒരു ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവർ ഇറങ്ങിയോടിയതിനെത്തുടർന്ന് ബസിൽ ഉണ്ടായിരുന്ന കണ്ടക്ടറാണ് ബസ് പാലത്തിൽനിന്ന് മാറ്റിയിട്ടതെന്ന് യാത്രക്കാർ പറഞ്ഞു. സംഭവത്തെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ബിഒടി പാലത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പോലീസ് ബസ്സുടമയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി
ഹാർബർ സ്റ്റേഷൻ എസ്‌എച്ച്ഒ പറഞ്ഞു.

ജോസിന്റെ ഭാര്യ: ഡോണാ ജോസ്. മക്കൾ: അന്ന
അന്റോണിയ ഡോമിനിക്, അസാസിയ ഏഞ്ചൽ ഡോമിനിക്, ആഞ്ചലീന റോസ് ഡോമിനിക്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് എളമക്കര ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ.

25/09/2025

‘മൂന്നാം നൊമ്പരം’ സെപ്റ്റംബർ 26ന് തിയറ്ററുകളിൽ
Voice of kaloor

കന്യാമറിയത്തിന്റെ കഥ പറയുന്ന ‘മൂന്നാം നൊമ്പരം’ നാളെ സെപ്റ്റംബർ 26 ന് തിയേറ്ററുകളിൽ എത്തുന്നു. ഏഴു നൊമ്പരങ്ങൾ, അതിൽ പന്ത്രണ്ടാം വയസ്സിൽ മറിയത്തിന്റെ പുത്രൻ യേശുവിന്റെ തിരോദാനമാണ് മൂന്നാമത്തെ നൊമ്പരം. സെസെൻ മീഡിയ ബാംഗ്ലൂരിന്റെ ബാനറിൽ ജിജി കാർമേലെത്ത് നിർമിക്കുന്ന സിനിമ ജോഷി ഇല്ലത്ത് സംവിധാനം ചെയ്യുന്നു.

സാജൻ സൂര്യ, ധന്യ മേരി വർഗീസ്, ദിനേശ് പണിക്കർ, അംബിക മോഹൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഛായാഗ്രഹണം രാമചന്ദ്രൻ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിമി ജോസഫ്. എഡിറ്റർ കപിൽ കൃഷ്ണ. ഗാനരചനയും സംഗീതസംവിധാനവും ജോഷി ഇല്ലത്ത് നിർവഹിച്ചിരിക്കുന്നു. ബാഗ്രൗണ്ട് സ്കോർ മരിയദാസ് വട്ടമാക്കൽ. മേക്കപ്പ് നെൽസൺ സി വി. കോസ്റ്റ്യൂംസ് മിനി ഷാജി. കൊറിയോഗ്രാഫി വിസ്മയാദേവൻ. ഡിടിഎസ് മിക്സിംഗ് അനൂപ് അനിൽകുമാർ. സൗണ്ട് എഫക്ട്സ് എൻ ഷാബു ചെറുവള്ളൂർ.ഡി ഐ കളറിസ്റ്റ് സുരേഷ് എസ് ആർ.

വിഎഫ് എക്സ് ആൻഡ് ടൈറ്റിൽ ആനിമേഷൻ ഷി റോയ് ഫിലിം സ്റ്റുഡിയോ. അസോസിയേറ്റ് ഡയറക്ടർ ടോണി അത്തിക്കളം,നെൽസൺ സി വി. ഫൈനാൻസ് കൺട്രോളർ വിൽസൺ സി വി. പ്രോഗ്രാമർ മധു പോൾ. സ്റ്റുഡിയോസ് ഫുൾ സ്ക്രീൻ സിനിമാസ് കെജിഎഫ് കൊച്ചി. പ്രൊഡക്ഷൻ കൺട്രോളർ ദേവരാജൻ എൻ കെ. ടൈറ്റിൽ ഗ്രാഫിക്സ് സിമിൽ ജോസ്. പബ്ലിസിറ്റി ഡിസൈൻസ് കോളിൻസ് ലിയോഫിൽ. പിആർഒ എം.കെ. ഷെജിൻ.

Address

LFC Road
Kochi
682017

Alerts

Be the first to know and let us send you an email when Voice of kaloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share