Voice of kaloor

  • Home
  • Voice of kaloor

Voice of kaloor good page
official news channel of kaloor

01/07/2025

ചെമ്പ് സെ.തോമസ് ദേവാലയത്തിൽ മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ജൂലൈ മൂന്നിന്
ജൂൺ 29ന് കൊടി കയറി

റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിച്ചു; ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം.Voice of kaloor തൃശ്ശൂർ:...
30/06/2025

റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിച്ചു; ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം.
Voice of kaloor
തൃശ്ശൂർ: റോഡിൽ വീണ ഹെൽമെറ്റ് എടുക്കാൻ ശ്രമിക്കവേ ലോറിയിടിച്ച് ബൈക്ക് യാത്രക്കാർ മരിച്ചു. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വഴക്കുംപാറ അടിപ്പാതയ്ക്ക് മുകളിലാണ് അപകടം നടന്നത്. എറണാകുളം സ്വദേശികളായ സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്നാണ് പ്രാഥമികവിവരം. പുരുഷൻ കലൂർ ജോർജ് ഈഡൻ റോഡിൽ താമസിച്ചിരുന്ന നെടും പുരക്കൽ അബ്ബാസിന്റെ മകൻ മാസിൻ എന്ന വ്യക്തിയാണ്.
ഞായറാഴ്ച രാത്രി 9.30-ഓടെ ആയിരുന്നു അപകടം. പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ബൈക്കാണ് അപകടത്തിൽപെട്ടത്. ഹെൽമെറ്റ് ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണപ്പോൾ ബൈക്ക് പെട്ടെന്ന് നിർത്തുകയായിരുന്നു. ഈ സമയം പുറകിൽ വന്ന ലോറി ബൈക്കിലേക്ക് ഇടിച്ചു കയറി.

ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ പകുതിയോളം ഭാഗവും രണ്ട് യാത്രക്കാരും ലോറിയുടെ ടയറിനടിയിൽ കുടുങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനുശേഷം ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റിയതിന് ശേഷമാണ് വണ്ടിയ്ക്കടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

29/06/2025
പീച്ചിങ്ങച്ചിറയിൽ  യുവാവ് മുങ്ങി മരിച്ചുVoice of kaloor കോലഞ്ചേരി: കരിമുഗൾ പീച്ചിങ്ങച്ചിറയിൽ കുളിക്കാനെത്തിയ യുവാവ് മുങ്...
29/06/2025

പീച്ചിങ്ങച്ചിറയിൽ യുവാവ് മുങ്ങി മരിച്ചു
Voice of kaloor
കോലഞ്ചേരി: കരിമുഗൾ പീച്ചിങ്ങച്ചിറയിൽ കുളിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചു. കാക്കനാട് തുതിയൂർ മുക്കടയിൽ പരേതനായ സൈജു ജോണിന്റെ മകൻ ജോയലാണ് (20) മരിച്ചത്. മറുകരയിലേക്കു നീന്തവേ ഇന്നലെ വൈകിട്ട് 4.30 നാണ് അപകടം. മുങ്ങിത്താണ ജോയലിനെ രക്ഷിക്കാൻ കൂട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സിൽ അറിയിച്ചു. പട്ടിമറ്റം ഫയർസ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ എത്തിയ സംഘവും സ്കൂബ ടീമും മുങ്ങിയെടുത്ത് കാക്കനാട് സൺറൈസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പട്ടിമറ്റം സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.വി. വിജീഷാണ് മുങ്ങിയെടുത്തത്. അമ്പലമേട് പൊലീസ് കേസെടുത്ത് മേൽ നടപടികൾ പൂർത്തിയാക്കി. മാതാവ്: ജിലു. സഹോദരൻ: ജുവാൻ.
കലൂർ മുക്കടയിൽ കുടുംബം ആയിരുന്ന സൈജു തുതിയൂരിലേക്ക് താമസം മാറിയതാണ്.
ജോയേൽ സൈജുവിൻ്റെ മൃതസംസ്കാര ചടങ്ങുകൾ, തുതിയൂർ സെന്റ് ജോസഫ് പള്ളിയിൽ 30/06/2025 (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 4:00 മണിക്ക് നടത്തപ്പെടുന്നു.
Condolences voice of kaloor

എളമക്കര കുറുപ്പും ചിറയിൽ താമസിച്ചിരുന്ന കൈതാരംമേയ്ക്കൽ, പരേതനായ നെടുംപറമ്പിൽ /കൊച്ചുബാവയുടെ മകൻ സജീവൻ (66) നിര്യാതനായി.സ...
28/06/2025

എളമക്കര കുറുപ്പും ചിറയിൽ താമസിച്ചിരുന്ന കൈതാരം
മേയ്ക്കൽ, പരേതനായ നെടുംപറമ്പിൽ /കൊച്ചുബാവയുടെ മകൻ സജീവൻ (66) നിര്യാതനായി.

സംസ്ക്കാരം : 28.06.2025 ശനി ഉച്ചയ്ക്ക് 12ന് തോന്ന്യകാവ് ശ്മശാനത്തിൽ നടക്കും.

കലൂർ ദേശാഭിമാനി റോഡിൽ zodiac tailoring  സ്ഥാപന ഉടമ സോളി വർഗീസ് നിര്യാതനായി. സംസ്കാരം ഇന്ന് 28/06/2025 (ശനിയാഴ്ച )വൈകീട്ട...
28/06/2025

കലൂർ ദേശാഭിമാനി റോഡിൽ zodiac tailoring സ്ഥാപന ഉടമ സോളി വർഗീസ് നിര്യാതനായി. സംസ്കാരം ഇന്ന് 28/06/2025 (ശനിയാഴ്ച )വൈകീട്ട് 4 മണിക്ക് പോണെപ്പള്ളി സെമിത്തേരിയിൽ നടക്കും.

കാർ ട്രെയിനിൽ കയറ്റുക, വിശ്രമിക്കുക, ബാക്കിയെല്ലാം ട്രെയിൻ ചെയ്തോളും!; റോ-റോ സർവീസുമായി റെയിൽവേVoice of kaloor യാത്രാ വാ...
27/06/2025

കാർ ട്രെയിനിൽ കയറ്റുക, വിശ്രമിക്കുക, ബാക്കിയെല്ലാം ട്രെയിൻ ചെയ്തോളും!; റോ-റോ സർവീസുമായി റെയിൽവേ
Voice of kaloor
യാത്രാ വാഹനങ്ങൾക്കായി പുതിയ 'റോൾ-ഓൺ റോൾ-ഓഫ്' (റോ-റോ) സേവനം അവതരിപ്പിക്കാൻ പദ്ധതിയുമായി കൊങ്കൺ റെയിൽവേ. സ്വകാര്യ വാഹനങ്ങൾ, കാറുകൾ, എസ്യുവികൾ എന്നിവ ട്രെയിൻ വാഗണുകളിൽ കൊളാഡ് മുതൽ ഗോവ വരെ കൊണ്ടുപോകുന്നതിനുള്ള ഒരു പൈലറ്റ് സർവീസിനാണ് ആസൂത്രണം ചെയ്യുന്നത്. ഇത് ഡ്രൈവർമാർക്കും യാത്രക്കാർക്കും കൊളാഡിൽനിന്ന് ഗോവയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അവരുടെ കാറുകളിൽ തന്നെ ഇരിക്കാൻ സൗകര്യം നൽകും.
കൊങ്കൺ ഹൈവേയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയാണ് ഈ ആശയം ലക്ഷ്യമിടുന്നത്. കൊളാഡിനും മംഗലാപുരത്തിനും ഇടയിലുള്ള വിജയകരമായ റോ-റോ ട്രക്ക് സർവീസിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൊങ്കൺ റെയിൽവേ ഇപ്പോൾ സ്വകാര്യ വാഹനങ്ങൾക്കായി സമാനമായ സംവിധാനം പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ട്.

വാണിജ്യ വാഹനങ്ങൾക്കായുള്ള റോ-റോ സേവനം, പശ്ചിമ മഹാരാഷ്ട്രയിൽനിന്ന് കേരളം വരെ ചരക്കുകൾ കൊണ്ടുപോകുന്ന ട്രക്ക് ഡ്രൈവർമാർക്കിടയിൽ വളരെ പ്രചാരമുള്ളതാണ്. ഇന്ധനം ലാഭിക്കാൻ മാത്രമല്ല, യാത്രാ സമയവും ട്രാഫിക് തിരക്കും കുറയ്ക്കുകയും ഇത് ചെയ്യുന്നു.
10-12 മണിക്കൂർ മുംബൈ-ഗോവ ഡ്രൈവ് പലപ്പോഴും ഗതാഗതക്കുരുക്ക് കാരണം ബുദ്ധിമുട്ടാവാറുണ്ട്. നിർദ്ദിഷ്ട റോ-റോ സർവീസ് ഉപയോഗിക്കുന്നതിലൂടെ യാത്രക്കാർക്ക് സമ്മർദ്ദം ഒഴിവാക്കാനും കാർബൺ ബഹിർഗമനം കുറയ്ക്കാനും കാറുകൾക്കുള്ളിൽത്തന്നെ ഇരുന്ന് സുഗമമായ 24 മണിക്കൂർ ട്രെയിൻ യാത്ര ആസ്വദിക്കാനും സാധിക്കും.
ഡ്രൈവർമാർ മുംബൈയിൽനിന്ന് കൊളാഡ് സ്റ്റേഷൻ വരെ ഡ്രൈവ് ചെയ്യുക, വാഹനം ട്രെയിനിൽ കയറ്റുക, തുടർന്ന് വിശ്രമിക്കുക, ബാക്കിയെല്ലാം ട്രെയിൻ ചെയ്തോളും! ഓഗസ്റ്റ് 27-ന് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കുമെന്നാണ് വിവരം. പരീക്ഷണം വിജയിച്ചാൽ, ഇന്ത്യയിലുടനീളമുള്ള പ്രധാന വിനോദസഞ്ചാര റൂട്ടുകളിൽ സമാനമായ റോ-റോ സേവനങ്ങൾ ഇന്ത്യൻ റെയിൽവേ ആരംഭിച്ചേക്കാം.

റെയിൽവേ ട്രാക്കിലൂടെ കാറോടിച്ച് പരിഭ്രാന്തി സൃഷ്ടിച്ച് യുവതി; ഗതാഗതം തടസപ്പെട്ടുVoice of kaloor ഹൈദരാബാദ്: ട്രാക്കിലൂടെ ...
27/06/2025

റെയിൽവേ ട്രാക്കിലൂടെ കാറോടിച്ച് പരിഭ്രാന്തി സൃഷ്ടിച്ച് യുവതി; ഗതാഗതം തടസപ്പെട്ടു
Voice of kaloor

ഹൈദരാബാദ്: ട്രാക്കിലൂടെ ചീറിപ്പാഞ്ഞെത്തിയ കാർ കണ്ട് റെയിൽവേ ജീവനക്കാർ ഒരു നിമിഷം പകച്ചു. തടയാൻ ശ്രമിച്ചെങ്കിലും നിറുത്തിയില്ല. നിലവിളിച്ചുകൊണ്ട് ജീവനക്കാർ പിറകേ ഓടി. ഒടുവിൽ ട്രാക്കിന് സമീപത്തെ മരത്തിലിടിച്ച് കാർ നിന്നു. ഓടിച്ചിരുന്നത് ഒരു യുവതി. മദ്യ ലഹരിയിലായിരുന്ന യുവതിയെ ജീവനക്കാർ പിടിച്ചുവച്ച് പൊലീസിൽ ഏല്പിച്ചു.

കഴിഞ്ഞ ദിവസം തെലങ്കാനയിലാണ് സംഭവം. രംഗാ റെഡ്ഡിയിലെ ശങ്കർപള്ളിയിയിൽ കൊടംഗൽ ഗേറ്റിന് സമീപത്തെ ട്രാക്കിലായിരുന്നു ഉത്തർപ്രദേശ് സ്വദേശിയും ഐ.ടി ജീവനക്കാരിയുമായ വോമിക സോണിയുടെ (32) അഭ്യാസം. വെള്ള എസ്.യു.വി കാറിൽ ഏഴ് കിലോമീറ്ററിലധികം ഇവർ പാഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.
ട്രാക്കിന് സമീപം രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് റെയിൽവേ ട്രാക്കിലൂടെ കാർ ഓടിക്കുന്നത് ശ്രദ്ധിച്ചത്. ഉടൻതന്നെ പോലീസിനെ വിവരമറിയിക്കുകയും കാർ നിർത്തുകയും ചെയ്തു. വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
സംഭവത്തെ തുടർന്ന് അരമണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. 15ഓളം ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. യുവതിക്കെതിരെ പൊലീസ് കേസെടുത്തു. നിലവിൽ ചികിത്സയിലാണ് യുവതി. എന്താണ് സംഭവിച്ചതെന്ന് ഓർമ്മയില്ലെന്നാണ് ഇവരുടെ മൊഴി. യുവതിക്ക് മാനസിക പ്രശ്നമുണ്ടോ എന്നതടക്കം അന്വേഷിക്കും. അന്വേഷണം പ്രഖ്യാപിച്ച റെയിൽവേ, മദ്യലഹരിയിൽ അപകടകരമായി കാർ ഓടിച്ചതിനും റെയിൽവേ ട്രാക്കിൽ അതിക്രമിച്ചുകയറി സർവീസുകൾ തടസപ്പെടുത്തിയതിനും വസ്തുവകകൾക്ക് നാശംവരുത്തിയതിനും കേസെടുക്കും.

കലൂർ അശോകാ റോഡ് ഉപരോധിച്ചു. കലൂർ:അശോക റോഡിൻ്റെ ആരംഭ ഭാഗം കട്ട വിരിക്കാതെയും BMBC ചെയ്യാതെയും പൊതുജനങ്ങളെ ദുരിതത്തിലാക്കി...
26/06/2025

കലൂർ അശോകാ റോഡ് ഉപരോധിച്ചു. കലൂർ:അശോക റോഡിൻ്റെ ആരംഭ ഭാഗം കട്ട വിരിക്കാതെയും BMBC ചെയ്യാതെയും പൊതുജനങ്ങളെ ദുരിതത്തിലാക്കിയതിനെതിരെ പ്രദേശത്തെ റസിഡൻസ് അംഗങ്ങളും പൊതുപ്രവർത്തകരും ചേർന്ന് ഉപരോധ സമരം നടത്തി.
എട്ടുമാസമായിട്ടും കാലാവസ്ഥയെ പഴിചാരി പൊതുജനങ്ങളെ നഗരസഭ പറ്റിക്കുകയാണെന്ന് സംഘാടകർ പറഞ്ഞു.
കട്ട വിരിക്കുന്നതുമായി ബന്ധപെട്ട് ഇടപ്പള്ളി സോണൽ കാര്യാലയത്തിൽ നൽകിയിട്ടുള്ള പല പരാതികൾക്കും തീർപ്പു കൽപ്പിക്കാതെ മനപ്പൂർവ്വം വൈകിപ്പിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്ന് ഉപരോധ സമരത്തിൽ പൊതുപ്രവർത്തകൻ ടി.ബാലചന്ദ്രൻ ആരോപിച്ചു.
അശോക റോഡിൻ്റെ അവസ്ഥ ഈ രീതിയിൽ വച്ചു വൈകിപ്പിക്കാനാണ് നഗരസഭയുടെ തീരുമാനമെങ്കിൽ രൂക്ഷമായ സമരവുമായി രംഗത്തെത്തുമെന്ന് ശ്രീ. കെ.പി. ഷാജി പറഞ്ഞു. ശ്രീ. ഉണ്ണികൃഷ്ണൻ,ശ്രീ . ശ്രീനിവാസൻ, ശ്രീ. പീതാംബരൻ, തുടങ്ങിയവർ സംസാരിച്ചു
സുനിൽ,മാട്ടിൻ, ബിജു, എന്നിവർ നേതൃത്വം നൽകി

ലഹരിയിൽ തുടക്കം, മരണത്തിൽ ഒടുക്കം..!! വെടിയാം ഈ കൊടിയ വിപത്തിനെ, ഇന്ന് ലോക ലഹരി വിരുദ്ധ ദിനം - WORLD ANTI DRUG DAYസമൂഹത...
26/06/2025

ലഹരിയിൽ തുടക്കം, മരണത്തിൽ ഒടുക്കം..!! വെടിയാം ഈ കൊടിയ വിപത്തിനെ, ഇന്ന് ലോക ലഹരി വിരുദ്ധ ദിനം - WORLD ANTI DRUG DAY

സമൂഹത്തിൽ വ്യാപിച്ച വിപത്ത്. ലഹരിയെ അകറ്റാൻ ചെയ്യേണ്ടത് എന്തെല്ലാം
സമൂഹത്തിന് ബാധിച്ച വൃണമാണ് ലഹരി. ജീവിതത്തിലെ സർവ സന്തോഷങ്ങളും തള്ളിക്കെടുത്താൻ ശക്തിയുള്ള മഹാവിപത്ത്. പല വീടുകളിലും കണ്ണീർ മാത്രം സമ്മാനിച്ച മദ്യവും മയക്കു മരുന്നും എല്ലാ കാലത്തും സമൂഹത്തിൻ്റെ പൊതു ശത്രുവാണ്.

സമൂഹത്തിൽ നിന്ന് ലഹരിയെ തുടച്ചു നീക്കാനെന്ന ഉദ്ദേശ്യത്തോടെ ലോകം ജൂണ്‍ 26 ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ പ്രശ്‌നം സൃഷ്‌ടിക്കുന്ന ലഹരിയെ ഇല്ലാതാക്കേണ്ടത് ഇന്ന് നമ്മുടെ ഉത്തരവാദിത്തമാണ്. 1987 ഡിസംബർ മുതൽ ഐക്യരാഷ്ട്രസഭ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു വരുന്നു.

ആളുകൾക്കിടയിൽ ലഹരിയെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുക, ലഹരി വിരുദ്ധ മനോഭാവം സൃഷ്‌ടിക്കുക, ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ആളുകളെ ബോധവത്‌ക്കരിക്കുക എന്നിവയാണ് ഇതിൻ്റെ ലക്ഷ്യങ്ങൾ.

ഈ വർഷത്തെ പ്രമേയം

ഈ വർഷത്തെ ലഹരി വിരുദ്ധ ദിനത്തിന്‍റെ പ്രമേയം 'പ്രിവെൻഷൻ ട്രീറ്റ്മെൻ്റ് ആൻഡ് ജസ്റ്റിസ് സിസ്റ്റംസ്' എന്നാണ്. ലഹരിക്കെതിരായ പ്രതിരോധ ചികിത്സയെക്കുറിച്ചും നീതിന്യായ സംവിധാനങ്ങളെപ്പറ്റിയും ബോധവന്മാരാകണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. ലഹരിക്കടിമപ്പെട്ട യുവതലമുറയെ മോചിക്കാൻ ആവശ്യമായ ചികിത്സകളും ശ്രമങ്ങളും ചെയ്യാൻ നാം തയാറാവണമെന്ന സന്ദേശം കൂടി ഇതിലുണ്ട്.

ഈ ദിവസത്തിൻ്റെ പ്രത്യേകതയെന്ത്

ലഹരിയുടെ ഉപയോഗം സമൂഹത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ജനങ്ങളെ ബോധവത്‌ക്കരിക്കാനും ഊർജസ്വലരായ യുവതലമുറയെ വീണ്ടെടുക്കാനുമുളളതാണ് ഈ ദിനം.

മയക്കുമരുന്ന് ദുരുപയോഗം എന്ത്?

ആദ്യം മയക്കുമരുന്ന് ദുരുപയോഗത്തിൻ്റെ അർഥം മനസിലാക്കാം. നിയമവിരുദ്ധമായ മരുന്നുകളോ കുറിപ്പടി മരുന്നുകളോ ഉദ്ദേശിക്കാത്ത ആവശ്യങ്ങൾക്കായി കഴിക്കുന്ന പ്രക്രിയയായി ഇതിനെ കണക്കാക്കം. മരുന്നുകളുടെ അമിതമായ ഉപയോഗവും ലഹരി ദുരുപയോഗത്തിൻ്റെ പട്ടികയിൽ വരുന്നതാണ്.

25/06/2025
ലാലു സാറിന്  ആശംസകൾഎളമക്കര :തൃക്കാക്കര  സ്‌റ്റേഷനിൽ എസ് ഐ ആയി ചുമതലയേൽക്കുന്ന ലാലു ജോസഫിന് Voice of kaloor ൻ്റെ ആശംസകൾ. ...
25/06/2025

ലാലു സാറിന് ആശംസകൾ
എളമക്കര :
തൃക്കാക്കര സ്‌റ്റേഷനിൽ എസ് ഐ ആയി ചുമതലയേൽക്കുന്ന ലാലു ജോസഫിന് Voice of kaloor ൻ്റെ ആശംസകൾ. നിലവിൽ എളമക്കര സ്‌റ്റേഷനിൽ സബ് ഇൻസ്പെക്ടർ ആണ്.
വോയിസ് ഓഫ് കലൂരിനോട് സഹകരിച്ചിരുന്ന ലാലു സാറിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.
Voice of kaloor

Address


Alerts

Be the first to know and let us send you an email when Voice of kaloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share