30/09/2025
ആന്റണി ഐസക്കിൻ്റെ സംസ്കാരം ഇന്ന്
Voice of kaloor
കൊച്ചി:
കഴിഞ്ഞദിവസം അന്തരിച്ച കൊച്ചിയുടെ സ്വന്തം റോക്ക് ഗായകൻ ആൻറണി ഐസക്കിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം 3 30ന് ചാത്യത്ത് മൗണ്ട് കാർമൽ ചർച്ച് സെമിത്തേരിയിൽ നടക്കും.
എഴുപതുകളുടെ തുടക്കത്തിൽ വില്ലിങ്ഡൻ ഐലൻഡിലെ കാസിനോ ഹോട്ടലിൽ നിന്നു പതിവായി ഒരു ചെറുപ്പക്കാരന്റെ റോക്ക് ഗാനങ്ങൾ മുഴങ്ങി. ലോകപ്രശസ്‌ത റോക്ക് ഗായകൻ ബോബ് ഡിലൻ എൻഡ് ഓഫ് ദ് ലൈൻ, ബ്ലോ യിഖ് ഇൻ ദ വിൻഡ്, ജനപ്രിയ ബാൻഡായിരുന്ന ദ് റോളിങ് സ്‌റ്റോൺസിന്റെ സ്‌റ്റാർട് മീ അപ്, പെയ്ൻ്റ് ഇറ്റ് ബ്ലാക്ക്.. കഴിഞ്ഞില്ല, ഗ്രേറ്റ് ഫുൾ ഡെഡി എൻ്റെയും പാടാൻ ഏറെ പ്രയാസകരമായ ജൊടാളിന്റെയു മൊക്കെ ഹിറ്റ് ഗാനങ്ങൾ. പഴയ കൊച്ചിയിലെ യുവത്വത്തിന്റെ സിരകളിലേക്കു വെസ്റ്റേൺ റോക്കിൻ്റെ അഗ്നി പടരാൻ വഴി യൊരുക്കിയ ആന്റണി ഐസ കിൻ്റെ സ്വരം
സംഗീതത്തിൻ്റെ മടിത്തട്ടിലാണ് ആൻ്റണി പിറന്നു വീണത്. പ്രമുഖ വയലിനിസ്റ്റ് ജോ എസക്കിൻ്റെയും ഗായിക എമിൽഡയുടെയും മകൻ.
ക്രിസ്‌തീയ ആരാധനാ സംഗീതത്തിൽ അഗ്രഗണ്യനായിരുന്ന പിതാവ്, ആന്റണിയുൾപ്പെടെ 10 മക്കളിൽ ഏഴു പേരെയും സംഗീതവഴിയിലേക്കു തന്നെ തിരിച്ചുവിട്ടു. മൂത്ത സഹോദ രൻമാരായ എമിലും യൂജിനും ഗിറ്റാറിലും റെക്‌സ് വയലിനി ലും പ്രാഗൽഭ്യം നേടിയപ്പോൾ ഗായകനായും ഗിറ്റാറിസ്റ്റായും ആൻ്റണി തിളങ്ങി. കൗമാരകാലം മുതൽ പാശ്ചാത്യ സംഗീതത്തോടു ഭ്രാന്തമായ ആവേശമു ണ്ടായിരുന്നു ആന്റണിക്ക്.
കൊച്ചിയെ ത്രസിപ്പിച്ച റോക്ക് ബാൻഡുകളിൽ പ്രമുഖ സ്‌ഥാനം 13 എഡിക്കുണ്ട്. ഐസക്സസ് സഹോദരങ്ങളി ലെ എലോയ് ആണ് ആന്റണി യൂൾപ്പെടെ 'എലൈറ്റ് ഏസസ്' ബാൻഡിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് 13 എഡിക്കു തുട ക്കമിട്ടവരിൽ ഒരാൾ.
കൊച്ചിക്ക് ആന്റണി ആരായിരുന്നുവെന്നത് എലോയിയുടെ വാക്കുകളിൽ: 'ചേട്ടൻമാർ എലൈറ്റ്
ഏസസുമായി രാജ്യമെങ്ങും സഞ്ചരിക്കുന്ന കാലമാണ്. ആരാധകർ ആവോളം, കൊച്ചിയിൽ അവരെ അറിയാത്തവർ ആരുമില്ല. ഞങ്ങളുടെ ബാൻ ഡാകട്ടെ പ്രാരംഭദിശയിലും പലയിടത്തും പാടിക്കഴിയുമ്പോൾ സദസ്യരിലാരെങ്കിലും അടുത്തു കൂടും. നിങ്ങളുടെ പാട്ടൊക്കെ ഗംഭീരം. പക്ഷേ ആന്റണിയുടെ അത്രയും വന്നില്ല'. അതിഥി
ഗായകനായി ആന്റണി 13 എഡി യിലും ഇടയ്ക്കെത്തി.
ഗായിക ഉഷ ഉതുപ്പിനെ പരി ചയപ്പെട്ടതോടെയാണ് എലൈറ്റ് ഏസസിനു മുൻപിൽ സം സ്ഥാനത്തിന്റെ അതിർത്തികൾ മാഞ്ഞുപോയത്. നാട്ടിൽ മടങ്ങിയെത്തിയ ശേഷവും ഏറെ നാൾ വിവിധ ബാൻഡുകളിൽ സജീവമായിരുന്നു ആൻ്റണി.
പിന്നീടു തന്റെ സംഗീതസ പര്യയ്ക്കു തുടക്കമിട്ട ക്രി സ്തീയ ആരാധനാ ഗാനങ്ങളി ലേക്കൊരു മടക്കം.
അർബുദം സ്ഥിരീകരിച്ചതോ ടെ ചികിത്സയും സംഗീതവുമായി മുരിങ്ങൂരിലെ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ അവസാന നാളുകൾ.
കൊച്ചിയുടെ ഇടിമുഴക്കത്തിന് വോയിസ് ഓഫ് കാലൂരിന്റെ ആദരാഞ്ജലികൾ