Amballoor News Channel LIVE

  • Home
  • Amballoor News Channel LIVE

Amballoor News Channel LIVE ചെറിയ ഗ്രാമത്തിൽ നിന്നും വാർത്തകളുടെ വലിയ ലോകത്തേയ്ക്ക് .�

മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.കാഞ്ഞിരമറ്റം:ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും, കാഞ്ഞിരമറ്റം വെൽ കെയർ വെൽനസ് സെൻ്റെറും സംയുക്തമായ...
27/07/2025

മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.

കാഞ്ഞിരമറ്റം:ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും, കാഞ്ഞിരമറ്റം വെൽ കെയർ വെൽനസ് സെൻ്റെറും സംയുക്തമായി കാഞ്ഞിരമറ്റത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി,

സെൻ്റ് ഇഗ്നേഷ്യസ് പാരീഷ് ഹാളിൽ നടന്ന ക്യാമ്പ് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജു എം. തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജയശ്രീ പദ്മാകരൻ അധ്യക്ഷയായി. ക്ഷേമകാര്യ സമിതി ചെയർപേഴ്സൻ ജലജാമണിയപ്പൻ, ആരോഗ്യ സമിതി ചെയർമാൻ എം.എം. ബഷീർ, വാർഡ് മെമ്പർ എ.പി. സുഭാഷ്, വെൽ കെയർ വെൽനസ് സെൻ്റെർ പി. ആർ ഒ വിഷ്ണു പ്രകാശ് എന്നിവർ പ്രസംഗിച്ചു..
ജനറൽ മെഡിസിൻ, കാർഡിയോളജി, പൾമനോളജി, ഓർത്തോ, ഗൈനക്കോളജി വിഭാഗങ്ങളിൽ വിദഗ്ദരായ ഡോക്ടർമാർ പരിശോധന നടത്തി. ജീവിതശൈലീ രോഗനിർണ്ണയവും,ഇ. സി. ജിയടക്കമുള്ള സേവനവും, മരുന്നുകളും സൗജന്യമായി നൽകി. തുടർ ചികിൽസ ആവശ്യമായി വരുന്നവർക്കുള ഡിസ്കൗണ്ട് കാർഡ് വിതരണവും നടന്നു

🗞️🏵️പട്ടികജാതി ക്ഷേമസമിതി ആമ്പല്ലൂർ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു: പട്ടികജാതി ക്ഷേമസമിതി ആമ്പല്ലൂർ മേഖല കൺവെൻഷൻആമ്പല്ലൂർ അര...
26/07/2025

🗞️🏵️പട്ടികജാതി ക്ഷേമസമിതി ആമ്പല്ലൂർ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു:

പട്ടികജാതി ക്ഷേമസമിതി ആമ്പല്ലൂർ മേഖല കൺവെൻഷൻആമ്പല്ലൂർ അരയൻകാവ്
സ : കെ ഭാസ്കരൻ ഹാളിൽ വച്ച് ചേർന്നു. യോഗത്തിന് സ : എം.റ്റി സതീശൻ സ്വാഗതം പറഞ്ഞു . പി കെ. എസ്സ് സംസ്ഥാന കമ്മറ്റി അംഗം സ: Dr ഹരിഷ് കൺ വെൻഷൻ ഉത്ഘാടനം ചെയ്തു. Pks ഏരിയ സെക്രട്ടറി സ:കെ കെ ചന്ദ്രൻ Cpm ലോക്കൽ കമ്മറ്റി അംഗം സ:എം.കെ സുരേന്ദ്രൻ, സഖാക്കൾ എം.എ ബിജു സ :എം.എം രാജേന്ദ്രൻ, സ : കുഞ്ഞുമോൾ ജയൻ തുടങ്ങിയവർ സംസാരിച്ചു. മേഖലാ സെക്രട്ടറി സ:എം.എ ബിജുവിനെയും മേഖല പ്രസിഡൻ്റയി സ:എം.എം രാജേന്ദ്രനെയും ഖജാൻജിയായി സ: കുഞ്ഞുമോൾ ജയനെയും ജോയിൻ്റ് സെക്രട്ടറിമാരായി സ ലെജിനെയും സ: അമ്പാടി സുനിയെയും വൈസ് പ്രസിഡൻ്റുമാരായി സ എം.റ്റി സതീശനെയും സ:പി.സി രമയെയും തിരഞ്ഞെടുത്തു കൺവെൻഷനിൽ ആമ്പല്ലൂർ പഞ്ചായത്തിൽ SSLC ക്ക് ഫുൾ A+ കിട്ടിയ Sc വിഭാഗം കുട്ടികളായ അശ്വനി കെ.എസ്സ്, ദേവിക കെ.എസ്സ്,ദിൻ രാജ്, വൈഗ ദിനിൽ എന്നിവരെയും വിക്രം സാരാഭായ് സ്പേസ് സെൻ്റർ സന്ദർശിക്കയും ബഹിരാകാശ നിലയത്തിലായിരുന്ന ശുഭാശു ശുക്ളയുമായി സംവദിക്കാൻ അവസരം ലഭിക്കുകയും ചെയ്ത USS സ്കോളർഷിപ്പ് നേടിയ ഗിഫ്റ്റഡ് കാറ്റഗറി വിഭാഗത്തിൽപ്പെട ആർദ്ര . എ. അജേഷിനെയും ആദരിച്ചു

🗞️🏵️എഡ്രാക്ക് ആമ്പല്ലൂർ മേഖല നിവേദനം നൽകി.. കാഞ്ഞിരമറ്റം: കോട്ടയം തലയോലപ്പറമ്പ് ആമ്പല്ലൂർ മുളന്തുരുത്തി വഴി  ജില്ലാ ആസ്ഥ...
26/07/2025

🗞️🏵️എഡ്രാക്ക് ആമ്പല്ലൂർ മേഖല നിവേദനം നൽകി..

കാഞ്ഞിരമറ്റം: കോട്ടയം തലയോലപ്പറമ്പ് ആമ്പല്ലൂർ മുളന്തുരുത്തി വഴി ജില്ലാ ആസ്ഥാനമായ കാക്കനാടിന് ബസ് റൂട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട പിറവം എം എൽ എ അഡ്വ.അനൂപ് ജേക്കബ്ബ് ന് എഡ്രാക്ക് ആമ്പല്ലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി.

മേഖലാ പ്രസിഡന്റ് കെ എ മുകുന്ദൻ സെക്രട്ടറി ടി ആർ ഗോവിന്ദൻ ട്രഷറർ റെജി സി ആർ വൈസ് പ്രസിഡന്റ് പ്രശാന്ത് പ്രഹ്ലാദ് എന്നിവർ പങ്കെടുത്തു

തിരുവാങ്കുളം മുതൽ കരിങ്ങാച്ചിറ വരെ കെ എസ് ആർ ടിസി ബസുകൾക്ക് പുറമേ സ്വകാര്യ ബസ്സുകൾ കൂടി സർവീസ് നടത്തുന്നതിനുള്ള അനുവാദം നൽകണമെന്ന് എം എൽ എ യോട് അഭ്യർത്ഥിച്ചു...

🗞️🏵️PTA ഭാരവാഹികളെ തിരഞ്ഞെടുത്തു.കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കന്ററി സ്കൂളിലെ 2025-26 വർഷത്തെ ...
25/07/2025

🗞️🏵️PTA ഭാരവാഹികളെ തിരഞ്ഞെടുത്തു.

കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കന്ററി സ്കൂളിലെ 2025-26 വർഷത്തെ PTA ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം കൂടിയ PTA പൊതുയോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ഒരു വർഷത്തെ പ്രേവർത്തന റിപ്പോർട്ട് യോഗം അംഗീകരിച്ച.തുടർന്ന് പൊതുയോഗം ചേർന്ന് PTA കമ്മിറ്റിയെ തിരഞ്ഞെടുത്തു. PTA പ്രസിഡന്റ്‌ ആയി മൂന്നാം വട്ടവും ശ്രീ. റെഫീഖ് കെ എ തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി സിമി സേറ മാത്യൂസ് (H S S പ്രിൻസിപ്പൽ ) വൈസ് പ്രസിഡന്റ്‌ ശ്രീമതി. റംലത്ത് നിയാസ്, ജോയിൻ സെക്രട്ടറി ശ്രീമതി. പ്രസീദ ഇ പി (പ്രിൻസിപ്പൽ V H S S), ട്രഷറര്‍ ശ്രീമതി. റബീന എലിയാസ് (ഹെഡ്മിസ്ട്രെസ് H S ) എന്നിവരെയും, തിരഞ്ഞെടുത്തു.തുടർന്ന് 21 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി യെയും തിരഞ്ഞെടുത്തു.

🗞️🏵️അനുമോദിച്ചുകാഞ്ഞിരമറ്റം:  വിക്രം സാരാഭായ് സ്പേസ് സെൻ്റർ സന്ദർശിക്കുകയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ശുഭാംശു ശുക...
24/07/2025

🗞️🏵️അനുമോദിച്ചു

കാഞ്ഞിരമറ്റം: വിക്രം സാരാഭായ് സ്പേസ് സെൻ്റർ സന്ദർശിക്കുകയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ശുഭാംശു ശുക്ലയുമായി സംസാരിക്കാൻ അവസരം ലഭിക്കുകയും ചെയ്ത കാഞ്ഞിരമറ്റം സെൻ്റ്. ഇഗ്നേഷ്യസ് വൊക്കേഷണൽ ആൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ 9-ാം ക്ലാസ്സ് വിദ്യാർത്ഥിനിയും USS ഗിഫ്റ്റഡ് സ്റ്റുഡൻ്റുമായ ആർദ്ര എ അജേഷിനെ സ്കൂൾ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പിടിഎ പ്രസിഡൻ്റ് ശ്രീ. റഫീഖ് കെ.എ, HSS പ്രിൻസിപ്പാൾ ശ്രീമതി. സിമി സേറാ മാത്യു, VHSE ഇൻ ചാർജ് ശ്രീമതി. പ്രസീത, പ്രധാനാധ്യാപിക ശ്രീമതി. റബീന ഏലിയാസ്, പിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

🌹നിര്യാതനായിആമ്പല്ലൂർ വല്ലേത്തടത്തിൽരഞ്ജീവ് (വയസ്സ് 40)  നിര്യാതനായി.  (ആമ്പല്ലൂർ നാലുംകൂടിയ കവലയിൽ ഓട്ടോ ഡ്രൈവർ)സംസ്കാര...
23/07/2025

🌹നിര്യാതനായി

ആമ്പല്ലൂർ വല്ലേത്തടത്തിൽ
രഞ്ജീവ് (വയസ്സ് 40) നിര്യാതനായി.
(ആമ്പല്ലൂർ നാലുംകൂടിയ കവലയിൽ ഓട്ടോ ഡ്രൈവർ)
സംസ്കാരം : ഇന്ന് (23.07.2025 ,ബുധൻ) വൈകീട്ട് 4.00 വീട്ടുവളപ്പിൽ

_ആദരാഞ്ജലികൾ... 🌹_

🗞️🏵️മഹാത്മാഗാന്ധി ഭാരതരത്ന ശ്രേഷ്ഠ പുരസ്കാരം" കെ പി സി സി വൈസ് പ്രസിഡന്റ്  _ശ്രീ. വി ജെ പൗലോസ്_ എക്സ്. എം എൽ എ യ്ക്ക്.കേ...
23/07/2025

🗞️🏵️മഹാത്മാഗാന്ധി ഭാരതരത്ന ശ്രേഷ്ഠ പുരസ്കാരം" കെ പി സി സി വൈസ് പ്രസിഡന്റ് _ശ്രീ. വി ജെ പൗലോസ്_ എക്സ്. എം എൽ എ യ്ക്ക്.

കേരള പ്രദേശ് ഗാന്ധിദർശൻ വേദി പിറവം നിയോജക മണ്ഡലം കമ്മറ്റി മുതിർന്ന കോൺഗ്രസ് നേതാവും കെ പി സി സി വൈസ് പ്രസിഡന്റും മുൻ നിയമസഭ സാമാജികനുമായ _ശ്രീ. വി.ജെ പൗലോസിന്_ 'മഹാത്മാഗാന്ധി ഭാരതരത്ന പുരസ്കാരം ' നൽകി ആദരിക്കുന്നു.

2025 ആഗസ്റ്റ് 24 ന് മുളന്തുരുത്തിയിൽ വച്ച് നടക്കുന്ന പിറവം നിയോജകമണ്ഡലം കൺവെൻഷനിൽ വച്ച്
*കേരള പ്രദേശ് ഗാന്ധിദർൻ വേദി ( KPGD) സംസ്ഥാന ചെയർമാൻ _ഡോ. എം സി ദിലീപ് കുമാർ_ പുരസ്കാരം സമർപ്പിക്കും എന്ന് ഗാന്ധിദർശൻ വേദി പിറവം നിയോജകമണ്ഡലം ചെയർമാൻ _പ്രശാന്ത് പ്രഹ്ളാദ്_, ജില്ലാ സെക്രട്ടറി _ജെയിംസ് കുറ്റിക്കോട്ടയിൽ_ എന്നിവർ അറിയിച്ചു.

"ശ്രീനാരായണ എംപ്ലോയീസ് ഫോറം യൂണിയൻ പൊതുയോഗവും ക്ലാസ്സും " സംഘടിപ്പിച്ചു.          എസ് എൻ ഡി പി യോഗത്തിൻ്റെ പോഷക സംഘടനയായ...
22/07/2025

"ശ്രീനാരായണ എംപ്ലോയീസ് ഫോറം യൂണിയൻ പൊതുയോഗവും ക്ലാസ്സും " സംഘടിപ്പിച്ചു.

എസ് എൻ ഡി പി യോഗത്തിൻ്റെ പോഷക സംഘടനയായ ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയൂണിയൻ പൊതുയോഗവും കുവൈറ്റിലെ സാരഥി സെൻ്റെർ ഫോർ എക്സലൻസും സംയുക്തമായി നടത്തുന്ന നൈപുണ്യ വികസന പരിശീലന പരിപാടികളും തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. കേന്ദ്ര കമ്മറ്റിയംഗം ഷിബു മലയിലിന്റെ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി.ഗോപാലകൃഷ്ണൻ സംഘടനാ സന്ദേശം നൽകി.
ട്രെയിനിങ്ങ് വിങ് മേധാവി പ്രമോദ് തമ്പി മുഖ്യ പ്രഭാഷണം നടത്തി.
എ ഡി അരവിന്ദാക്ഷൻ,
പി കെ വേണുഗോപാൽ, വി കെ
രഘുവരൻ യൂണിയൻ യൂത്ത് മൂവ് മെന്റ് പ്രസിഡന്റ് ഗൗതം സുരേഷ് ബാബു, യൂണിയൻ വനിതാസംഘം കേന്ദ്ര സമിതി രാജി ദേവരാജൻ യൂണിയൻ വനിതാസംഘം പ്രസിഡന്റ് ധന്യ പുരുഷോത്തമൻ, വനിതാസംഘം
സെക്രട്ടറി അമ്പിളി ബിജു
വൈസ് പ്രസിഡന്റ് വത്സ മോഹൻ, യൂത്ത് മൂവേമെന്റ് വൈസ് പ്രസിഡന്റ് രഞ്ജു പവിത്ര ൻ, യൂണിയൻ സൈബർ സേനാ പ്രസിഡന്റ് അഭിലാഷ് രാമൻകുട്ടി, കേന്ദ്രകമ്മിറ്റി അംഗം വിനോദ്
ശാഖ സെക്രെട്ടറി സജേഷ് കുട്ടപ്പൻ
ശാഖ പ്രസിഡന്റ് അജയൻ എന്നിവർ പ്രസംഗിച്ചു.
അജിത്ത് പുരുഷൻ കൃതജ്ഞതപറഞ്ഞു.

  #വിസ്അച്ചുതാനന്ദൻതൊഴിലാളി നേതാവിൽ നിന്നും വിപ്ലവനായകനിലേക്ക് ഉയർന്ന വിഎസ്1940-ൽ ആണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന്...
21/07/2025


#വിസ്അച്ചുതാനന്ദൻ
തൊഴിലാളി നേതാവിൽ നിന്നും വിപ്ലവനായകനിലേക്ക് ഉയർന്ന വിഎസ്

1940-ൽ ആണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് വി എസ് പൊതു രംഗത്തു സജീവമായത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ നേതാവായിരുന്ന പി.കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാർട്ടി പ്രവർത്തനരംഗത്തു കൊണ്ടുവന്നത്.

പിന്നീടങ്ങോട്ട് പാർട്ടിക്ക് വേണ്ടി വിപ്ലവ പ്രവർത്തനങ്ങൾ നടത്തി.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സർ സി.പി. രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയിൽ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വമെന്നത് അത്ര സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് കൊടിയ മർദ്ദനങ്ങളും ജയിൽ ശിക്ഷയും അനുഭവിച്ചു. അഞ്ചു വർഷത്തോളം ഒളിവിൽക്കഴിഞ്ഞു.

ഇന്ത്യ സ്വതന്ത്രമാവുകയും കേരള സംസ്ഥാനം രൂപീകൃതമാവുകയും ചെയ്യും മുൻപേ വി.എസ്. പാർട്ടിയുടെ നേതൃതലങ്ങളിലെത്തിയിരുന്നു. 1957-ൽ കേരളത്തിൽ പാർട്ടി അധികാരത്തിലെത്തുമ്പോൾ സംസ്ഥാന സമിതിയിൽ അംഗമായിരുന്ന ഒൻ‌പതു പേരിൽ ഒരാളാണ്. പി. കൃഷ്ണ പിള്ളയുടെ പാത പിൻതുടർന്ന് പോരാട്ടത്തിന്റെ പുതുവഴികളിൽ നടന്ന അച്യുതാനന്ദൻ ജനകീയനായി. പാർട്ടിക്കകത്ത് എ.കെ.ജിയുടെ പിൻഗാമിയെന്നറിയപ്പെട്ടു. പാർട്ടി സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26 ന് പോളിറ്റ് ബ്യൂറോയിൽ നിന്നും പുറത്താക്കി.തുടർന്നു 2008 ൽ നടന്ന പാർടി കോൺഗ്രസ്സിൽ കേന്ദ്രകമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

1965-ൽ സ്വന്തം വീടുൾപ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചപ്പോൾ തോൽ‌വിയായിരുന്നു ഫലം. കോൺഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകൾക്കായിരുന്നു തോൽവി. 1967-ൽ കോൺഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകൾക്ക് തോൽ‌പിച്ച് ആദ്യമായി നിയമസഭാംഗമായി. 1970ൽ ആർ‍.എസ്.പിയിലെ കെ.കെ. കുമാരപിള്ളയെയാണ് വി.എസ്. തോൽപ്പിച്ചത്. എന്നാൽ 1977-ൽ കുമാരപിള്ളയോട് 5585 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഈ പരാജയത്തിനു ശേഷം കുറേക്കാലം പാർട്ടി ഭാരവാഹിത്വത്തിൽ ഒതുങ്ങിക്കഴിഞ്ഞു.

1991-ൽ മാരാരിക്കുളം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കു മത്സരിച്ചു. കോൺഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകൾക്കു തോല്പിച്ചു. എന്നാൽ 1996-ൽ കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളെ അപ്പാടെ അമ്പരിപ്പിച്ചുകൊണ്ട് മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ചകോട്ടയായി കരുതപ്പെട്ടിരുന്ന മാരാരിക്കുളത്ത് അച്യുതാനന്ദൻ തോൽ‌വിയറിഞ്ഞു. പാർട്ടിയിലെ തന്നെ ഒരു വിഭാഗമായിരുന്നു അച്യുതാനന്ദന്റെ തോൽ‌വിക്കു പിറകിലെന്ന് പിന്നീടു നടന്ന പാർട്ടിതല അന്വേഷണങ്ങളിൽ തെളിഞ്ഞു. ഈ പരാജയം പക്ഷേ, പാർട്ടിയിൽ അച്യുതാനന്ദനെ ശക്തനാക്കി.

2001-ൽ ആലപ്പുഴ ജില്ല വിട്ട് മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ച സീറ്റായി ഗണിക്കപ്പെടുന്ന പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് ജനവിധി നേടിയത്. എന്നാൽ കണ്ണൂർ ജില്ലയിൽ നിന്നു മത്സരിക്കാനെത്തിയ സതീശൻ പാചേനി എന്ന ചെറുപ്പക്കാരനുമേൽ 4703 വോട്ടിന്റെ ഭൂരിപക്ഷമേ നേടാനായുള്ളൂ. അതുവരെ എല്ലാ തിരഞ്ഞെടുപ്പുകളിലും സി.പി.എം. സ്ഥാനാർത്ഥികൾ ഇരുപതിനായിരത്തിലേറെ വോട്ടുകൾക്ക് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് മലമ്പുഴ. 2006-ൽ ഇതേ മണ്ഡലത്തിൽ ഇതേ എതിരാളിയെ 20,017 വോട്ടുകൾക്കു തോൽ‌പിച്ച് വി.എസ്. ഭൂരിപക്ഷത്തിലെ കുറവു നികത്തി.

പാർലമെന്ററി പ്രവർത്തന രംഗത്ത് ഒട്ടേറെക്കാലമായി ഉണ്ടെങ്കിലും അച്യുതാനന്ദൻ ഇതുവരെ അധികാരപദവികളൊന്നും വഹിച്ചിട്ടില്ല. 1967ലും 2006ലുമൊഴികെ അദ്ദേഹം ജയിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം പാർട്ടി അധികാരത്തിനു പുറത്തായതാണു പ്രധാനകാരണം. 67-ൽ കന്നിക്കാരനായിരുന്നതിനാൽ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടില്ല. 1996-ൽ സി.പി.എംന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അനൌദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും മാരാരിക്കുളത്തെ തോൽ‌വിയോടെ അതു നടക്കാതെപോയി. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ പാർട്ടിയുടെ സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്നുതന്നെ ഒഴിവാക്കപ്പെട്ടിരുന്നെങ്കിലും പാർട്ടി പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും പ്രതിഷേധമുയർന്നതിനെത്തുടർന്ന് അദ്ദേഹത്തെ സി.പി.എം. മത്സരരംഗത്തിറക്കുകതന്നെ ചെയ്തു.

2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം. ഉൾപ്പെടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി വൻഭൂരിപക്ഷം നേടിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും സജീവമായി അച്യുതാനന്ദന്റെ പേരുയർന്നു വന്നു. എന്നാൽ പാർട്ടിയിൽ ആരോപിക്കപ്പെടുന്ന വിഭാഗീയത മൂലം വി.എസിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുമോയെന്ന് ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങൾ ആശങ്കയുയർത്തിയിരുന്നു. 2006 മേയ് 13-നു ഡൽ‌ഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗം കേരളത്തിലെ മുഖ്യമന്ത്രിയെ തത്ത്വത്തിൽ തിരഞ്ഞെടുത്തെങ്കിലും പ്രഖ്യാപനം പിന്നീടേക്കു മാറ്റി. അതേസമയം കേരളത്തിനൊപ്പം തിരഞ്ഞെടുപ്പു നടന്ന പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തിന്റെ കാര്യത്തിൽ പോളിറ്റ് ബ്യൂറോ തീരുമാനം സി. പി. എം. സംസ്ഥാന സമിതിയെ അറിയിച്ച ശേഷം പ്രഖ്യാപിക്കുവാൻ മാറ്റിവയ്ക്കുകയായിരുന്നു. മേയ് 15നു ചേർന്ന സംസ്ഥാന സമിതിക്കു ശേഷം വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക പത്രക്കുറിപ്പ് പാർട്ടി നേതൃത്വം പുറത്തിറക്കി. മുഖ്യമന്ത്രിയായ വി.എസ്.അഴിമതിക്കാരെയും കയ്യേറ്റക്കാരെയും ക്രിമിനലുകളെയും നിർദ്ദയം അമർച്ച ചെയ്തു. ഉദ്യോഗസ്ഥ ദുർഭരണം, കൈക്കൂലി എല്ലാം അവസാനിപ്പിച്ചു.

പൊതുസമൂഹത്തിൽ വലിയ തോതിൽ സ്വീകാര്യതയുള്ള നേതാവാണ്‌ വി. എസ്. പ്രസംഗിക്കുന്നതിന് നീട്ടിയും കുറുക്കിയുമുള്ള ഒരു ശൈലി അദ്ദേഹത്തിനുണ്ട്. പരിസ്ഥിതി സംരക്ഷണം, സ്ത്രീകളുടെ സുരക്ഷ എന്നിവയ്ക്കു വേണ്ടി കർശന നിലപാടെടുക്കുന്നതിൽ അദ്ദേഹം എതീവ ശ്രദ്ധ പുലർത്തി.. കോട്ടയം സംസ്ഥാന സമ്മേളനത്തിൽ വി.എസിന്റെ പേര് മൈക്കിൽ പറയുമ്പോൾ വലിയ കരഘോഷം ഉയരും. ജനകീയതയുടെ പേരിൽ പാർട്ടി എടുത്ത തീരുമാനങ്ങൾ പലപ്പോഴും വി. എസിന് അനുകൂലമായി മാറ്റിയിട്ടുണ്ട്. വ്യാജ സി.ഡി റെയ്ഡ്ഡ് നടത്തിയ സത്യസന്ധനായ ഋഷിരാജ് സിംഗിനെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ സസ്പെപെന്റ് ചെയ്തപ്പോൾ സിംഗിൻ്റെ സസ്പെപെൻഷൻ പിൻവലിച്ചില്ലെങ്കിൽ സർക്കാർ രാജിവയ്ക്കുകയാണെന്നു പറഞ്ഞു. സസ്പെൻഷൻ കോടിയേരിക്ക് പിൻവലിക്കേണ്ടി വന്നു.2006ലെ തെരഞ്ഞെടുപ്പിൽ വി.എസിനെ മത്സരിപ്പിക്കേണ്ടെന്നാണ് ആദ്യം കേരള പാർട്ടി തീരുമാനിച്ചത്. കേന്ദ്രനേതൃത്വം ഇടപെട്ട് അത് തിരുത്തിച്ചു. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭൂരിപക്ഷം നേടിയപ്പോൾ വി.എസിനെ മുഖ്യമന്ത്രിയാക്കേണ്ടെന്നായി പാർട്ടി ജനകീയ പ്രതിഷേധങ്ങൾക്ക് മുമ്പിൽ പാർട്ടി നിലപാട് മാറ്റി. 2011ലും വി.എസ് മത്സരിക്കേണ്ടെന്ന് ആദ്യം പാർട്ടി തീരുമാനിച്ചു. പിന്നീട് പാർട്ടി നിലപാട് മാറ്റി.

പാർട്ടി വേദികളിലും പാർലമെന്ററി രംഗത്തും കർക്കശക്കാരനായ നേതാവായാണ് വിലയിരുത്തപ്പെടുന്നത്. സമരത്തീച്ചൂളയിൽ വാർത്തെടുത്ത ജീവിതം എന്നാണ് അച്യുതാനന്ദനെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടി നടത്തുന്ന ഇടപെടലുകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. എന്നാൽ ഏറെക്കാലം പാർട്ടിയിൽ തന്റെ മേൽക്കോയ്മ നിലനിർത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ മുളന്തുരുത്തി മേഖല കമ്മിറ്റി അനുശോചിച്ചു മുളന്തുരുത്തി....
21/07/2025

വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ മുളന്തുരുത്തി മേഖല കമ്മിറ്റി അനുശോചിച്ചു

മുളന്തുരുത്തി. കേരള രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം ചലനാത്മകമാക്കിയിരുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ മുളന്തുരുത്തി മേഖല കമ്മിറ്റി അനുശോചിച്ചു.

തികഞ്ഞ ജനകീയനും കറകളഞ്ഞ കമ്മ്യൂണിസ്റ്റും ആയിരുന്ന വിഎസ് അച്യുതാനന്ദൻ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടക്കാരനായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ ആയും, പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും പ്രവർത്തിച്ച വിഎസ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ജനസ്വാധീനമുണ്ടായിരുന്ന നേതാവായിരുന്നു. അദ്ദേഹം ചെല്ലുന്ന ഇടങ്ങളിൽ എല്ലാം അദ്ദേഹത്തെ കാണാനും കേൾക്കാനും ജനങ്ങൾ തിക്കിത്തിരക്കിയിരുന്നത് ഇക്കാരണത്താൽ ആയിരുന്നു. വിഎസിന്റെ വിയോഗം കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത് വലിയ നഷ്ടമാണ്. വി എസ്സിൻ്റെ ദീപ്തമായ സ്മരണകൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് എന്നും പ്രചോദനം ആയിരിക്കും എന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ മേഖല പ്രസിഡണ്ട് സുഭാഷ് ടി ആർ അനുശോചന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു.

അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ സി ജോഷി, മേഖലാ സെക്രട്ടറി അനിൽ ആമ്പല്ലൂർ, ട്രഷറർ ഷിൻസ് കോട്ടയിൽ, ജില്ലാ കമ്മിറ്റി അംഗം റെജിൻ പി, മേഖലാ ജോ. സെക്രട്ടറി വിവേക്, വൈസ് പ്രസിഡണ്ട്മാരായ എം എസ് ഹമീദ് കുട്ടി, സാബു മലയിൽ, പി ആർ പുഷ്പാംഗദൻ, ജില്ലാ കമ്മിറ്റി അംഗം ദിനു മുളന്തുരുത്തി, മേഖലാ കമ്മിറ്റി അംഗങ്ങളായ ബിനിഷ്, അനീഷ്, പ്രമോദ് അഖിൽ, ലക്ഷ്മി ഷിബു തുടങ്ങിയവർ അനുശോചന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.

എല്ലാവരും അറിഞ്ഞു.....നിങ്ങൾ അറിഞ്ഞോ.......?🔳 ആലുവയിലെ ഹോൾസെയിൽ ഡീലറായ പെരിയാർ ടി.വി.എസിൽ ഓഫറുകളുടെ പൊടി പൂരം... ടി.വി.എ...
21/07/2025

എല്ലാവരും അറിഞ്ഞു.....നിങ്ങൾ അറിഞ്ഞോ.......?
🔳 ആലുവയിലെ ഹോൾസെയിൽ ഡീലറായ പെരിയാർ ടി.വി.എസിൽ ഓഫറുകളുടെ പൊടി പൂരം...

ടി.വി.എസ്‌ ജൂപിറ്റർ 110, ജൂപിറ്റർ 125, Ntorq 125 എന്നീ മോഡലുകളിൽ മറ്റാർക്കും നൽകാനാവാത്ത ഓഫറുകളോടെ സ്വന്തമാക്കാം 🛵🏍️

ഉടൻ വിളിക്കൂ

📞
9288003704
9544428866

TVS Jupiter 110

▪️ TVS Jupiter 125

▪️ TVS NTORQ125

💥Interest rate 5.99%
for 2 years

▪️ EMI - 2999/- (Up to 60 months)

▪️ Down payment - 4999/-

🗞️🏵️മുൻ മുഖ്യമന്ത്രി യും മുതിർന്ന സിപിഎം നേതാവുമാ യ വി.എസ്.അച്യുതാനന്ദൻ അന്തരിച്ചു:വാർധക്യ സഹജമായ അസുഖ ങ്ങളെ തുടർന്ന് ഏറ...
21/07/2025

🗞️🏵️മുൻ മുഖ്യമന്ത്രി യും മുതിർന്ന സിപിഎം നേതാവുമാ യ വി.എസ്.അച്യുതാനന്ദൻ അന്തരിച്ചു:

വാർധക്യ സഹജമായ അസുഖ ങ്ങളെ തുടർന്ന് ഏറെനാൾ ചികിത്സ യിൽ കഴിയുന്നതിനിടെ അന്ത്യം സം ഭവിച്ചത്.

ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരൻ്റെയും അക്കമ്മയുടെയും മകനായി 1923 ഒ ക്ടോബർ 20ന് ജനിച്ച അദ്ദേഹം ചെറു പ്പം മുതലെ പുരോഗമന പ്രസ്ഥാന ങ്ങളിലും ട്രേഡ് യൂണിയൻ പ്രവർ ത്തനങ്ങളിലും സജീവമായിരുന്നു

നാലു വയസുള്ളപ്പോൾ അമ്മയും പ തിനൊന്നാം വയസിൽ അച്ഛനും മരി ച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോ ദരിയാണ് അച്യുതാനന്ദനെ വളർ ത്തിയത്. ഗംഗാധരൻ, പുരുഷോത്ത മൻ എന്നിവർ അച്യുതാനന്ദൻ്റെ ജ്യേ ഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇ ളയ സഹോദരിയുമാണ്.

1986 മുതൽ 2009 വരെ സിപിഎം പോ ളിറ്റ് ബ്യൂറോയിലും 1964 മുതൽ 2015 വരെ പാർട്ടി കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്ന ഇദ്ദേഹം പ്രതിപക്ഷ നേതാവ്, പന്ത്രണ്ടാം നിയമസഭയി ലെ (2006-2011) മുഖ്യമന്ത്രി എന്നീ നി ലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മറ യൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജ നകീയ വിഷയങ്ങൾ ബഹുജന ശ്ര ദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യു താനന്ദൻ നിർണായക പങ്ക് വഹിച്ചി ട്ടുണ്ട്.

ഭരണ പരിഷ്കാര കമ്മീഷൻ ചെയർ മാൻ പദവി രാജിവച്ച് 2020 ജനുവരി യിൽ സജീവ രാഷ്ട്രീയത്തിൽ നി ന്നും വിരമിക്കൽ പ്രഖ്യാപിച്ച വി.എ സ് തിരുവനന്തപുരത്തെ വസതിയി ൽ വിശ്രമ ജീവിതം നയിക്കുകയായി രുന്നു. ഭാര്യ: കെ.വസുമതി. മക്കൾ: വി.എ.അരുൺകുമാർ, ഡോ. വി.വി.ആശ

ANC🌎ONLINE MEDIA

Address


Telephone

+918921699122

Website

Alerts

Be the first to know and let us send you an email when Amballoor News Channel LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share