Yoganadam

Yoganadam എസ് എൻ ഡി പി യോഗം മുഖപത്രം

യോഗനാദം
അറിയാം, അറിവ് നേടാം

ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ പ്രചാരത്തിൽ മുന്നിൽ നിൽക്കുന്ന യോഗനാദത്തിൽ പുതിയ പംക്തികൾ, മാറുന്ന കാലത്തിനൊത്ത ചേരുവകൾ

സാമൂഹിക വിഷയങ്ങളിൽ സജീവമായ ഇടപെടൽ

സാഹിത്യ നിരൂപണം, മൂർച്ഛയുള്ളവിമർശനം

നവാഗത പ്രതിഭകളുടെ കഥ , കവിത

ശാസ്ത്ര സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ അറിവ് പകരുന്ന ശാസ്ത്ര നാദം

തൊഴിൽ നേടാനും സംരഭകനാകാനും വഴി കാട്ടിയാകുന്ന കരിയർ രംഗം

ചലച്ചിത്ര രംഗത്തെ പുതിയ വഴിത്താരകൾ

ആരോഗ്യം, സൗന്ദര്യ സംരക്ഷണം, പാചകം, സ്പോർട്സ് തുടങ്ങി ഒട്ടേറെ പംക്തികൾ വേറെയും

https://youtu.be/efd0owpFGHE?si=jncxStuq7nPDqPNk
17/10/2025

https://youtu.be/efd0owpFGHE?si=jncxStuq7nPDqPNk

'ലീ​ഗ് അവസരവാദ രാഷ്ട്രീയത്തിന്റെ അപോസ്തലന്മാർ';‌ SNDP മുഖപത്രത്തിൽ ലീ​ഗിനെതിരെ ആരോപണവുമായി വെള്ളാപ്പള്ളി | SNDP | Vellapal...

17/10/2025
16/10/2025
16/10/2025

മുസ്‌ളീം ലീഗിന്റെ
മതേതര പൊയ്മുഖം-
വെള്ളാപ്പള്ളി നടേശൻ

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ 'മതേതര കോമഡി'കളിലൊന്നാണ് മുസ്‌ളീം ലീഗ്. പേരിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും ഘടനയിലും എന്തിന് വേഷത്തില്‍ പോലും മതം കുത്തിനിറച്ച മറ്റൊരു രാഷ്ട്രീയ കക്ഷി കേരളത്തിലില്ല. അവിഭക്ത ഇന്ത്യയില്‍ രൂപീകരിക്കപ്പെട്ട സര്‍വ്വേന്ത്യാ മുസ്‌ളീം ലീഗിന്റെ സ്വാതന്ത്ര്യാനന്തര രൂപമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ളീം ലീഗ്. രണ്ട് പ്രസ്ഥാനങ്ങളുടെയും ലക്ഷ്യം മുസ്‌ളീങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കലാണ്. അല്ലാതെ എല്ലാ ജനവിഭാഗങ്ങളുടെയും അവകാശ സംരക്ഷണമല്ല. ഇന്ത്യാ വിഭജനത്തിന് വഴിയൊരുക്കിയ സര്‍വ്വേന്ത്യാ മുസ്‌ളീം ലീഗിന്റെ ഇന്ത്യന്‍ പതിപ്പാണ് 1948ല്‍ ചെന്നൈയില്‍ രൂപീകരിക്കപ്പെട്ട ഇന്നത്തെ ലീഗ്. അതിന് കൂടുതല്‍ ഡെക്കറേഷന്റെ ആവശ്യമില്ല.
ഈ പശ്ചാത്തലമെല്ലാം ജനം മറക്കുമെന്നാണ് ഇപ്പോഴത്തെ ചില ലീഗുനേതാക്കളുടെ വിചാരം. മനുഷ്യത്വമുള്ള, മനുഷ്യന്റെ വേദനകള്‍ തിരിച്ചറിയുന്ന കുറേ നേതാക്കള്‍ പണ്ടും ഇന്നും ആ സംഘടനയിലുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എങ്കിലും നവനേതാക്കളുടെ മട്ടും ഭാവവും സംസാരവും കേട്ടാല്‍ ഓര്‍മ്മവരിക പഴയ നീലക്കുറുക്കന്റെ കഥയാണ്. ഒരു ചാറ്റല്‍മഴയില്‍ ഒലിച്ചുപോകുന്ന ചായം മാത്രമാണ് ഇവരുടെ മതേതരത്വം. തീപ്പൊരി പ്രാസംഗികനും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം.ഷാജിയെപ്പോലുള്ള 'ആദര്‍ശധീരന്മാരാ'യ ലീഗ് നേതാക്കളുടെ മതേതരഭാഷണങ്ങള്‍ കേട്ടാല്‍ ചിരിക്കാതിരിക്കുന്നതെങ്ങിനെ? പകല്‍ ലീഗും രാത്രി പോപ്പുലര്‍ ഫ്രണ്ടുകാരുമാകുന്ന നേതാക്കളും അണികളും കണ്ണുതുറന്നു തന്നെ ഇനി പാലു കുടിക്കുക. നിങ്ങളുടെ ഇരട്ടമുഖം വെളിച്ചത്തുവന്നു കഴിഞ്ഞു. സംവരണ സീറ്റില്‍ മത്സരിപ്പിക്കാന്‍ മുസ്‌ളീങ്ങള്‍ക്ക് സാധിക്കാത്തതുകൊണ്ടാണ് നിയമസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും രണ്ടോ മൂന്നോ പാവപ്പെട്ട പട്ടികജാതിക്കാരെ പച്ചവേഷം കെട്ടിച്ച് ജയിപ്പിച്ച് ലീഗ് മതേതരനാടകം ആടുന്നതെന്ന് മനസിലാക്കാനുള്ള വകതിരിവൊക്കെ മലയാളികള്‍ക്കുണ്ട്.
പൊതുവേദികളില്‍ പൂച്ചകളെപ്പോലെ ഇരുന്ന് മതേതരത്വത്തിന്റെ മനോഹാരിത വിളമ്പി ഗിരിപ്രഭാഷണം നടത്തുന്ന ലീഗ് നേതാക്കള്‍ സ്വദേശത്തും വിദേശത്തുമുള്ള മുസ്‌ളീം വേദികളില്‍ പുലികളായി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വര്‍ഗീയവിഷമാണ് വിതറുന്നത്. ചില മുസ്‌ളീം മതപ്രഭാഷകരുടെ കുപ്രസിദ്ധമായ വിദ്വേഷ പ്രസംഗങ്ങളും മേല്‍പ്പറഞ്ഞ ലീഗ് നേതാക്കളുടെ പ്രഭാഷണങ്ങളുമായി വലിയ വ്യത്യാസമൊന്നുമില്ല. ഭൂരിപക്ഷ, പിന്നാക്ക ജനവിഭാഗങ്ങള്‍ കേരളത്തില്‍ നേരിടുന്ന വിവേചനങ്ങളെയും അടിച്ചമര്‍ത്തലുകളെയും അവരുടെ വേദനകളെയും കുറിച്ച് പറയുന്ന ഞാനുള്‍പ്പടെയുള്ളവരെ വര്‍ഗീയവാദികളും സാമൂഹ്യവിരുദ്ധരുമായി ചിത്രീകരിക്കുന്ന ലീഗിന്റെയും കൂട്ടാളികളുടെയും പൊയ്മുഖം ഷാജിയുടെ വര്‍ഗീയപ്രസംഗത്തിലൂടെ വലിച്ചുകീറപ്പെട്ടു.
ഇനി കേരളത്തില്‍ അധികാരം പിടിക്കേണ്ടത് ഒമ്പതര വര്‍ഷത്തെ മുസ്‌ളീങ്ങളുടെ നഷ്ടം തിരിച്ചെടുക്കാനാണെന്നും എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ പുതിയ ബാച്ചുകളും സീറ്റുകളും പിടിച്ചെടുക്കാനാണെന്നും പറഞ്ഞ ഷാജിയത്രെ മതസൗഹാര്‍ദത്തിന്റെ ഉത്തമമാതൃക.
സ്വസമുദായത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിച്ചതെന്നാണ് രാഷ്ട്രീയ നേതാവായ ഷാജിയുടെ ന്യായീകരണം. അങ്ങിനെയെങ്കില്‍, അന്തസുണ്ടെങ്കില്‍ അദ്ദേഹം 'കുമ്പിടി' കളിക്കാതെ രാഷ്ട്രീയകുപ്പായം അഴിച്ചുവച്ച്, മുസ്‌ളീങ്ങള്‍ക്ക് വേണ്ടി സംസാരിക്കട്ടെ. അതാണ് മിനിമം മര്യാദ.
മുസ്‌ളീങ്ങളുടെ മാത്രം വോട്ടുകൊണ്ടല്ല തങ്ങള്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതെന്ന സാമാന്യസത്യം തിരിച്ചറിയുന്ന കുറച്ചു നേതാക്കള്‍ മാത്രമേ ആ പാര്‍ട്ടിയിലുള്ളൂ. ഷാജിയുടെ 'സത്യപ്രഘോഷണം' കേട്ടാകും അവരെല്ലാം ഇപ്പോള്‍ മൗനത്തിലാണ്. ലീഗിനെപ്പോലുള്ള രാഷ്ട്രീയ കക്ഷികളാണ് ഭൂരിപക്ഷ സമൂഹത്തിലും മതചിന്തകള്‍ വളര്‍ത്തിയത്. കേരളത്തിലെ മുസ്‌ളീങ്ങളും ക്രൈസ്തവരും അറേബ്യയില്‍ നിന്നോ ബത്ലഹേമില്‍ നിന്നോ വന്നവരല്ല. ഇവിടെയുണ്ടായിരുന്ന ഹൈന്ദവര്‍ തന്നെയാണ്. സ്വന്തം സഹോദരങ്ങളാണ്. വിശ്വാസം മാറിയതുകൊണ്ട് അവരെ ചൂഷണം ചെയ്യാമെന്ന വിചാരമാണ് വര്‍ഗീയത. അത് ഇനിയും ഉറക്കെ വിളിച്ചുപറയും. പരിഭവിച്ചിട്ട് കാര്യമില്ല.
രാഷ്ട്രീയം കൊള്ളലാഭമുണ്ടാക്കാന്‍ കഴിയുന്ന ബിസിനസാണെന്ന് തെളിയിച്ചവരാണ് ലീഗ് നേതാക്കള്‍. മതേതര രാഷ്ട്രീയം കളിച്ച് സ്ഥാനമാനങ്ങള്‍ നേടുകയും അധികാരം കൈയില്‍ കിട്ടുമ്പോള്‍ സ്വന്തം മതത്തിനും ആളുകള്‍ക്കും വേണ്ടി പൊതുഖജനാവും പദവികളും ദുരുപയോഗിക്കുകയും ചെയ്തവരാണിവര്‍. മൂന്നാം തവണയും അധികാരം നഷ്ടപ്പെടുമോ എന്ന വെപ്രാളത്തിലാണ് ലീഗിന്റെ പുതിയ തലമുറ. ഏറ്റവുമധികം ഫണ്ട് മറിയുന്ന വ്യവസായം, വിദ്യാഭ്യാസം, പൊതുമരാമത്ത് തുടങ്ങിയ പ്രധാന വകുപ്പുകളുടെ അട്ടിപ്പേറവകാശികളായിരുന്നു ലീഗ്. താക്കോല്‍ സ്ഥാനങ്ങളിലെല്ലാം സ്വന്തം ആളുകളെ കുത്തിനിറച്ച് അഴിമതിയും തീവെട്ടിക്കൊള്ള നടത്തിയവരുടെ ഒമ്പതര വര്‍ഷത്തെ നഷ്ടത്തിന്റെ കനം ഞങ്ങള്‍ക്കും മനസിലാകുന്നുണ്ട്. ഒന്നോ രണ്ടോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടി എസ്.എന്‍.ഡി.പി യോഗവും മറ്റും ഹൈന്ദവ സംഘടനകളും യാചിച്ചു നടക്കുമ്പോള്‍ സമ്പന്ന മുസ്‌ളീം പ്രമാണിമാര്‍ക്കും തട്ടിക്കൂട്ട് മുസ്‌ളീം പ്രസ്ഥാനങ്ങള്‍ക്കും സ്‌കൂളുകളും കോളേജുകളും വാരിക്കോരി കൊടുത്തവരാണ് നഷ്ടക്കണക്കില്‍ വിലപിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ഉള്‍പ്പടെ സര്‍ക്കാര്‍ കരാറുകാരില്‍ വലിയൊരു പങ്കും മുസ്‌ളീങ്ങളായത് എങ്ങിനെയെന്ന് രണ്ടുവട്ടം ആലോചിക്കേണ്ടതില്ല. മുസ്‌ളീം മതസ്ഥാപനങ്ങളുടെ മുന്നിലെ സംസ്ഥാന ഹൈവേകള്‍ ഉള്‍പ്പടെ പൊതുമരാമത്ത് റോഡുകളിലുള്ള പതിനായിരക്കണക്കിന് അനധികൃത ഹമ്പുകള്‍ ചാടുമ്പോള്‍ തിരിച്ചറിയുക ഇതെല്ലാം മതേതരത്തിന്റെ മഹനീയ മാതൃകകളാണെന്ന്.
കേരളത്തില്‍ ഉയരുന്ന ഹിജാബ്, സൂംബാ ഡാന്‍സ്, സ്‌കൂള്‍ സമയമാറ്റം തുടങ്ങി പൊതുസമൂഹത്തെ ബാധിക്കുന്ന മുസ്‌ളീം വിഷയങ്ങളില്‍ ലീഗ് നേതാക്കള്‍ പുലര്‍ത്തുന്ന മൗനം തന്നെയാണ് അവരുടെ ഇരട്ടത്താപ്പിന് തെളിവ്. സാമൂഹ്യയഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നവരുടെ മേല്‍ വര്‍ഗീയവാദി ചാപ്പ കുത്തുന്ന ലീഗിന്റെ നേതാക്കള്‍ ഓര്‍ക്കണം വര്‍ഗീയക്കടലില്‍ മൂക്കോളം മുങ്ങി നില്‍ക്കുന്നവരാണ് തങ്ങളെന്ന്. സമ്പന്ന മുസ്‌ളീങ്ങള്‍ക്ക് വേണ്ടി സമ്പന്നരായ നേതാക്കള്‍ നയിക്കുന്ന പാര്‍ട്ടിയാണ് ലീഗെന്ന തിരിച്ചറിവ് പാവപ്പെട്ട മുസ്‌ളീങ്ങള്‍ക്കും വേണം. വോട്ടുബാങ്കെന്ന അവരുടെ വില്‍പ്പനചരക്കാണ് നിങ്ങള്‍. നിങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന കുളയട്ടയാണ് മുസ്‌ളീം ലീഗ്. നൂറുകണക്കിന് ഹിന്ദുക്കളെ കൊന്നുതളളിയ, ക്ഷേത്രധ്വസംനങ്ങള്‍ നടത്തിയ മലബാര്‍ കലാപം നടന്ന മണ്ണില്‍ നിന്ന് ഉയര്‍ന്നുവന്ന പാര്‍ട്ടിയാണ് ലീഗെന്ന ബോദ്ധ്യം ഇവിടുത്തെ ഭൂരിപക്ഷ സമൂഹം മറന്നുപോയതാണ് അവര്‍ ചെയ്ത തെറ്റ്. നവതിയിലെത്താറായെങ്കിലും ഇപ്പോഴും ഈ ലീഗിന് കേരളത്തിനപ്പുറം ബാലികേറാമലയായത് അന്യസംസ്ഥാനക്കാര്‍ക്ക് ഇവരുടെ തനിനിറം മനസിലാകുന്നതിനാലാണ്.
അവസരവാദരാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരായ ലീഗ് നാളെ ഇടതുമുന്നണിക്കൊപ്പം കൂടിയാലും ആരും അത്ഭുതപ്പെടില്ല. മുസ്‌ളീം വോട്ടുബാങ്കിന്റെ മൊത്തക്കച്ചവടം പേടിച്ചാണ് കേരളത്തിലെ മുന്നണിരാഷ്ട്രീയം ലീഗിനെയും ഷാജിയെയും പോലുള്ള നേതാക്കളെ ചുമക്കുന്നത്. അധികാരത്തിന്റെ ശീതളിമയിലും ആര്‍ഭാടത്തിലും തീവെട്ടിക്കൊള്ളയില്‍ നിന്ന് ഒമ്പതര വര്‍ഷം അകന്ന് നില്‍ക്കുമ്പോഴുള്ള ബുദ്ധിമുട്ട് മറ്റുള്ളവരുടെ നേര്‍ക്ക് തീര്‍ക്കാന്‍ ശ്രമിക്കരുതേ ലീഗുകാരേ. കേരളത്തിലെങ്കിലും മതരാഷ്ട്രസ്ഥാപനമാണ് നിങ്ങളുടെ സ്വപ്‌നമെന്ന് ഞങ്ങള്‍ മനസിലാക്കുന്നുണ്ട്.

05/10/2025

ദേവസ്വം ബോർഡുകൾ ശാപമോ ?

വെള്ളാപ്പള്ളി നടേശൻ, മാനേജിംഗ് എഡിറ്റർ, യോഗനാദം

(യോഗനാദം 2025 ഒക്ടോബർ 1 ലക്കം എഡിറ്റോറിയൽ)

ശബരിമല ശ്രീകോവിലിന് മുന്നിലുള്ള ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണത്തട്ടിപ്പിനെക്കുറിച്ച് അയ്യപ്പ ഭക്തരുടെ നെഞ്ച് നീറുന്ന വാർത്തകളാണ് ദിനവും കേൾക്കുന്നത്. പവിത്രമായ ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിൽ പൊതിഞ്ഞ സ്വർണപ്പാളി അറ്റകുറ്റപ്പണിക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വയം തീരുമാനിച്ച്, ഹൈക്കോടതിയെ അറിയിക്കാതെ ചെന്നൈയിലേക്ക് അയച്ച സംഭവം അയ്യപ്പസംഗമ വേളയിൽ തന്നെ ഉയർന്നുവന്നതാണ്. ശബരിമലയിലെ സ്വർണവുമായി ബന്ധപ്പെട്ട പുതിയ വിഷയങ്ങളാണ് ഇപ്പോൾ വെളിച്ചത്തുവരുന്നത്. ശ്രീകോവിൽ വാതിലിലെയും തൂണിലെയും സ്വർണകവചങ്ങളുമായി ഒരു ഉണ്ണികൃഷ്ണൻ പോറ്റി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് നടത്തിയ പിരിവിന്റെയും തട്ടിപ്പുകളുടെയും മറ്റും നാണിപ്പിക്കുന്ന കഥകൾ ആഘോഷിക്കുന്ന തിരക്കിലാണ് മാദ്ധ്യമങ്ങൾ. ഇത്തരം വാർത്തകൾ ഇതാദ്യമൊന്നുമല്ല. ശബരിമലയിലെ സകലകാര്യങ്ങളും നിയന്ത്രിച്ച, സന്നിധാനത്ത് സ്ഥിരതാമസമാക്കിയ സുനിൽ സ്വാമിയായിരുന്നു ഏതാനും വർഷം മുമ്പ് വാർത്താ പുരുഷൻ. സമ്പന്നരായ ഭക്തരിൽ നിന്ന് സൂത്രപ്പണികളിലൂടെ പണം തട്ടുന്ന ദേവസ്വം ജീവനക്കാരും ഇടനിലക്കാരുമുൾപ്പെടുന്ന ഗൂഢസംഘങ്ങൾ പ്രമുഖ ദേവസ്വം ക്ഷേത്രങ്ങളിൽ വിളയാടുകയാണെന്നതാണ് വസ്തുത.

തിരുവിതാംകൂർ, കൊച്ചിൻ, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം എന്നിങ്ങനെ കേരളത്തിൽ സ്വയംഭരണാവകാശമുള്ള അഞ്ച് ദേവസ്വം ബോർഡുകളാണുള്ളത്. സ്വയംഭരണം പേരിന് മാത്രമുള്ളതാണ്. ഭരണത്തിലുള്ള സർക്കാർ നിശ്ചയിക്കുന്നവരാണ് ബോർഡുകളുടെയും ഭരണകർത്താക്കൾ. അവരുടെ രാഷ്ട്രീയം അതിന്റെ കൂടപ്പിറപ്പാണ്. സർക്കാരിന്റെ റവന്യൂ ദേവസ്വം വകുപ്പിനും ദേവസ്വം വകുപ്പ് മന്ത്രിക്കും ഹൈക്കോടതിയുടെ ദേവസ്വം ഡിവിഷൻ ബെഞ്ചിനും ദേവസ്വം ഭരണത്തിൽ ഇടപെടേണ്ടി വരാറുമുണ്ട്. അടിച്ചുതളിക്കാര്യം മുതൽ തന്ത്രിയുടെയും മേൽശാന്തിയുടെയും നിയമനം വരെയുള്ള ആയിരക്കണക്കിന് കേസുകളാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്. ഹൈക്കോടതി അനുമതി വാങ്ങാതെ പ്രധാനപ്പെട്ട ഒരു കാര്യവും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടക്കില്ല. ഇതിന്റെ പേരിൽ അപ്രധാനവും അനാവശ്യവുമായ പദ്ധതികളും പരിപാടികളും ഭംഗിയായി മറച്ചുവച്ച് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുമതി വാങ്ങി അത് മുന്നിൽ വച്ച് നടത്തുന്ന കോടികളുടെ തട്ടിപ്പുകളും വേറെയുണ്ട്.
മതേതര രാഷ്ട്രത്തിൽ ക്ഷേത്രഭരണത്തിൽ മാത്രം സർക്കാർ ഇടപെടലുകൾ ഉണ്ടാകേണ്ട കാര്യമില്ല. രാജഭരണത്തിന്റെ പശ്ചാത്തലമുള്ളതിനാൽ ചരിത്രപരമായ കാരണങ്ങൾ കൊണ്ടാണ് അതുവേണ്ടിവന്നതെങ്കിലും ആ രീതി മാറ്റേണ്ട കാലമായി. ദേവസ്വം ഭരണത്തിൽ നല്ല കാര്യങ്ങളേക്കാൾ നടക്കുന്നത് കെട്ടകാര്യങ്ങളാണ്. അതിന്റെ പഴി സർക്കാരുകൾ ഏറ്റെടുക്കേണ്ടിയും വരുന്നു. ക്ഷേത്രവരുമാനത്തിൽ ഏറിയ പങ്കും ജീവനക്കാരുടെ ആനുകൂല്യങ്ങളും ശമ്പളവും നൽകാനാണ് വേണ്ടിവരുന്നത്. നാട്ടുകാരിൽ നിന്ന് പിരിച്ചെടുക്കുന്ന പണം കൊണ്ടാണ് ഉത്സവം ഉൾപ്പെടെ ക്ഷേത്രകാര്യങ്ങൾ മുന്നോട്ടുപോകുന്നത്. ക്ഷേത്രങ്ങളുടെ ഭീമമായ ഭൂസ്വത്തും അമൂല്യവസ്തുക്കൾ ഉൾപ്പടെയുള്ള സമ്പത്തും കൈമാറിക്കിട്ടിയിരുന്നെങ്കിലും ഇപ്പോൾ അതിൽ ഏറെയും അന്യാധീനപ്പെട്ടു. അമൂല്യവസ്തുക്കളുടെ കൃത്യമായ കണക്കില്ല. ഓഡിറ്റിംഗില്ല. കോടികൾ വിലമതിക്കുന്ന സ്വർണവും അമൂല്യരത്നങ്ങളും കൈകാര്യം ചെയ്യുന്നതിൽ ഒരു സുതാര്യതയുമില്ല. ഭക്തർ അർപ്പിക്കുന്ന സ്വർണവും ദേവസ്വത്തിന്കിട്ടിയാലായി. അമൂല്യവസ്തുക്കളും ഭൂസ്വത്തുക്കളും കൃത്യമായി രേഖപ്പെടുത്തുന്നില്ല.

ശബരിമല ശ്രീകോവിൽ സ്വർണം പൂശുന്നതിന് വർഷങ്ങൾക്ക് മുമ്പ് യു.ബി. ഗ്രൂപ്പ് ചെയർമാനും വിവാദവ്യവസായിയുമായ വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ നല്ലൊരുപങ്കും ആവിയായിപ്പോയെന്നാണ് പുതിയ വാർത്ത. ദ്വാരപാലക ശില്പങ്ങളും ഈ സ്വർണം കൊണ്ട് പൊതിഞ്ഞതാണത്രെ. അത് മറച്ചുവച്ചാണ് വീണ്ടും ഇതേ ശില്പപാളികൾ സ്വർണം പൊതിയാൻ ചെന്നെെയിലേക്ക് കൊണ്ടുപോയത്. ഇത്തരം ജോലികൾ സന്നിധാനത്ത് വച്ച് തന്നെ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവും പാലിക്കപ്പെട്ടില്ല.
ശബരിമലയിൽ മാത്രമല്ല, ഗുരുവായൂരും ചോറ്റാനിക്കരയിലും ഏറ്റുമാനൂരും വൈക്കത്തും തൃപ്പൂണിത്തുറയിലും തുടങ്ങി വൻവരുമാനമുള്ള പ്രധാനപ്പെട്ട ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെല്ലാം ഇതാണ് അവസ്ഥ. ഗുരുവായൂർ അമ്പലത്തിന് ലഭിച്ച ഭൂസ്വത്തുക്കളെക്കുറിച്ച് വ്യക്തമായ ഒരു വിവരവും അവിടെയില്ല. ദേവസ്വം കേസുകൾ ഒന്നും കോടതികളിൽ കൃത്യമായി നടക്കുന്നില്ല. ഒത്തുകളിയിലൂടെ കേസുകൾ തോൽക്കുന്നതും ലാന്റ് ട്രിബ്യൂണലുകളിൽ നടക്കുന്ന കേസുകളിൽ ഹാജരാകാതിരിക്കുന്നതും തുടങ്ങി കോടികളുടെ ഭൂമിതട്ടിപ്പാണ് എല്ലാ ദേവസ്വങ്ങളിലും നടക്കുന്നത്. സഹസ്രകോടികളുടെ ആയിരക്കണക്കണിന് ഏക്കർ ദേവസ്വം ഭൂമികൾ അന്യമതക്കാരുടെ ഉൾപ്പെടെ അന്യായമായ കൈവശത്തിലാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊച്ചി താലൂക്കിലെ ഒരു ഭൂമിയിൽ സെമിത്തേരി വരെയുണ്ട്. തിരിച്ചുപിടിക്കാൻ പതിറ്റാണ്ടുകൾക്ക് മുമ്പ് ഹൈക്കോടതി ഉത്തരവിട്ട നൂറുകണക്കിന് ഭൂമികളിൽ ഇന്നും നടപടിയില്ല.
തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ കോടികളുടെ അമൂല്യവസ്തുക്കളുടെ രേഖകൾ കാൺമാനില്ല. കൈമാറിക്കിട്ടിയ രത്നങ്ങളും മറ്റും എവിടെപ്പോയെന്നറിയില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വർണനെറ്റിപ്പട്ടം തല്ലിപ്പൊളിച്ചു ഉരുക്കി പുതിയതുണ്ടാക്കി. ചരിത്ര പ്രാധാന്യവും പൗരാണിക മൂല്യങ്ങളും വാസ്തുവിദ്യാ പ്രത്യേകതകളുമുള്ള നൂറുകണക്കിന് കെട്ടിടങ്ങളാണ് വിവിധ ദേവസ്വം ഭൂമികളിൽ വേണ്ട പരിചരണമില്ലാതെ നശിക്കുന്നത്. കേന്ദ്ര ആർക്കിയോളജി വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതിനാലാണ് തൃശൂർ വടക്കുംനാഥൻ ക്ഷേത്രം അതേ പ്രൗഢിയോടെ നിലനിൽക്കുന്നത്.
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂസ്വത്തുക്കൾ വീണ്ടെടുക്കാനുള്ള ഒരു ഫലപ്രദമായ നടപടിയും ഉണ്ടാകുന്നില്ല. ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പേരിൽ വിദേശത്ത് നടക്കുന്നത് കോടികളുടെ വ്യാജപിരിവുകളാണ്. കള്ളന്മാരായ ഉദ്യോഗസ്ഥരാണ് ഇതിന്റെയെല്ലാം ആണിക്കല്ലുകൾ. സത്യസന്ധർക്ക് ദേവസ്വം ബോർഡുകളിൽ ജോലി ചെയ്യാനാവില്ലെന്ന സ്ഥിതിയാണ്.

കാട്ടിലെ തടി തേവരുടെ ആനയെന്ന രീതിയിലെ ദേവസ്വം ഭരണം അവസാനിപ്പിക്കേണ്ട കാലമായി. ഈ വിഴുപ്പ് ഭാണ്ഡം ചുമന്ന് അതിന്റെ നാറ്റം സർക്കാരുകൾ സഹിക്കേണ്ടതില്ല. ദേവസ്വം ഭരണ സംവിധാനം പ്രൊഫഷണലായ രീതിയിലേക്ക് മാറ്റാൻ ഇനിയും അമാന്തിക്കരുത്. ഭൂരിഭാഗം ക്ഷേത്രങ്ങൾക്കും നിത്യനിദാനത്തിന് വകയില്ലാത്തതിനാൽ ദേവസ്വം ബോർഡുകൾ അനിവാര്യമെന്ന ഭയം സർക്കാരിനുണ്ടെന്ന് തോന്നുന്നു. കുറച്ചു ക്ഷേത്രങ്ങൾക്ക് ആ അവസ്ഥയുണ്ടാകാമെങ്കിലും ഭൂരിഭാഗം ക്ഷേത്രങ്ങളെയും നാട്ടുകാരായ ഭക്തരുടെ വരുമാനം കൊണ്ട് നന്നാക്കാവുന്നതേയുള്ളൂ. അതിനുള്ള സംവിധാനത്തെക്കുറിച്ച് സർക്കാർ ആലോചിക്കേണ്ട സമയമാണിത്. സർക്കാർ ഇടപെടലുകൾ പരമാവധി കുറച്ച്, കൃത്യമായ ചട്ടക്കൂടിൽ ജാതി വേർതിരിവുകൾ ബാധിക്കാത്ത രീതിയിൽ പരാതികൾക്കിടയില്ലാതെ ഒരു പരീക്ഷണത്തിന് സർക്കാർ മുതിരണം. ഗുരുവായൂരോ കൂടൽമാണിക്യമോ ഇതിന് പരീക്ഷണശാലയാക്കാം. ഭക്തർക്ക് ശാന്തിയും സമാധാനവും നൽകേണ്ടതാണ് ആരാധനാലയങ്ങൾ. ദൗർഭാഗ്യവശാൽ അത് ഇപ്പോൾ ലഭിക്കുന്നില്ല. പകരം വേദനിപ്പിക്കുന്ന കാര്യങ്ങളാണ് കേൾക്കേണ്ടി വരുന്നത്. ശബരിമലയുടെ നന്മയ്ക്കായി അയ്യപ്പസംഗമം സംഘടിപ്പിക്കാൻ സന്മനസ് കാണിച്ച സർക്കാർ ഇക്കാര്യത്തിൽ മുൻകൈയെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കാലഘട്ടത്തിന്റെ ആവശ്യമാണിത്.

https://youtu.be/7BxsRHBFuQM?si=hnQsj4AqZBH47Vc8
05/10/2025

https://youtu.be/7BxsRHBFuQM?si=hnQsj4AqZBH47Vc8

'ഈ നാറ്റം സർക്കാർ സഹിക്കേണ്ട... ദേവസ്വം ഭരണം അവസാനിപ്പിക്കണം' ദേവസ്വം ബോർഡിനെതിരെ SNDP ...

Address

Ernakulam
Kochi

Alerts

Be the first to know and let us send you an email when Yoganadam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Yoganadam:

Share

Category