VA media

VA media സത്യം ശിവം സുന്ദരം ��

ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റൻ ആവാൻ പോവുന്നു..!! 🥹❤️അതേ സൂര്യകുമാർ യാദവിന് ശേഷ...
04/06/2026

ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റൻ ആവാൻ പോവുന്നു..!! 🥹❤️

അതേ സൂര്യകുമാർ യാദവിന് ശേഷം സഞ്ജുവിനെ ഇന്ത്യൻ T20 ക്യാപ്റ്റൻ ആക്കുവാൻ ഒരുങ്ങി BCCI !! 😲

ഒരു വിഴിഞ്ഞംകാരൻ പയ്യൻ ഇന്ത്യൻ ടീമിന്റെ നായകനാവുന്നു..!! ❤️

ചേട്ടാ..!! 🥹❤️

സഞ്ജുവിന് വേണ്ടി ഗംഭിറും അയ്യറിന് വേണ്ടി അഗാർക്കറും വാദിക്കുന്നു എന്നാണ് റിപ്പോർട്ട്‌..!!

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് ഒന്നിച്ച വട്ടിയൂര്‍ക്കാവ് മേലത്തുമേലെ സ്വദേശി സുരേഷിന്റെയും മണക...
04/06/2026

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് ഒന്നിച്ച വട്ടിയൂര്‍ക്കാവ് മേലത്തുമേലെ സ്വദേശി സുരേഷിന്റെയും മണക്കാട് സ്വദേശിനി ഹസീനയുടെയും പ്രണയകഥ ഒടുവില്‍ ചോരക്കറ പുരണ്ട അതിദാരുണ ദുരന്തമായി; ഹസീനയെ കൊന്ന സുരേഷ് തമിഴ്നാട്ടില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍? നാലു മക്കള്‍ അനാഥര്‍

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുന്‍പ് എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് ഒന്നിച്ച വട്ടിയൂര്‍ക്കാവ് മേലത്തുമേലെ സ്വദേശി സുരേഷിന്റെയും മണക്കാട് സ്വദേശിനി ഹസീനയുടെയും പ്രണയകഥ ഒടുവില്‍ ചോരക്കറ പുരണ്ട അതിദാരുണ ദുരന്തമായി പര്യവസാനിക്കുന്നു. നാലാഞ്ചിറയില്‍ വെച്ച് ഭാര്യ ഹസീനയെ (36) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് സുരേഷ് (46) തമിഴ്നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ചതായി ശക്തമായ സംശയം.

തമിഴ്നാട്ടിലെ ചിദംബരത്തിന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ വ്യാഴാഴ്ച രാവിലെയാണ് ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് പോലീസ് കൈമാറിയ ചിത്രങ്ങളും അടയാളങ്ങളും പരിശോധിച്ച തിരുവനന്തപുരം മണ്ണന്തല പോലീസ് ഇത് പ്രതിയായ സുരേഷ് തന്നെയാണെന്ന പ്രാഥമിക നിഗമനത്തിലാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഇനി ഉണ്ടാകേണ്ടതുണ്ട്.

ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. കൃത്യത്തിന് ശേഷം മകളെ ഫോണില്‍ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് സുരേഷ് പറഞ്ഞിരുന്നതായി ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തിയെന്ന വിവരം പുറത്തുവരുന്നത്.

മക്കളുടെ മുന്നില്‍ ചോരക്കളം; കൊലപാതകത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കി രക്ഷപ്പെട്ടു

ബുധനാഴ്ച പുലര്‍ച്ചെ 5.45 ഓടെയായിരുന്നു നാലാഞ്ചിറ മഠത്തുനട കെ.ആര്‍.എ. 158 'തിരുപ്പതി ഭവന്‍' എന്ന വാടകവീട്ടില്‍ കൊലപാതകം അരങ്ങേറിയത്. ഹസീനയെ സുരേഷ് മാരകമായി ആക്രമിക്കുന്നത് നേരില്‍ക്കണ്ട മൂത്തമകള്‍ അമൃതാ സുരേഷാണ് വിവരം ഫോണിലൂടെ മണ്ണന്തല പോലീസിനെ അറിയിച്ചത്. എന്നാല്‍ പോലീസ് സംഭവസ്ഥലത്തേക്ക് എത്തുമ്പോഴേക്കും സുരേഷ് കാറില്‍ രക്ഷപ്പെട്ടിരുന്നു.

കൊലപാതകത്തിന് ഉപയോഗിച്ച കത്തി കുളിമുറിയില്‍ കൊണ്ടുപോയി കഴുകി വൃത്തിയാക്കിയ ശേഷമാണ് സുരേഷ് വീടുവിട്ടിറങ്ങിയത്. തുടര്‍ന്ന് പ്രതിക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ സുരേഷിന്റെ മൊബൈല്‍ ഫോണ്‍ തിരുവനന്തപുരം കിള്ളിപ്പാലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ സൈബര്‍ സെല്‍ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതിയുടെ കാര്‍ കരമന കടന്നുപോയതായി സ്ഥിരീകരിച്ചു. ഈ കാര്‍ പിന്നീട് ബാലരാമപുരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസിനെ വഴിതെറ്റിക്കാനായി മൊബൈലും വാഹനവും തലസ്ഥാനത്ത് തന്നെ ഉപേക്ഷിച്ച ശേഷമാണ് സുരേഷ് തമിഴ്നാട്ടിലേക്ക് കടന്നതെന്നാണ് നിഗമനം.

സംശയവും നിരന്തര തര്‍ക്കവും; സ്റ്റേഷനില്‍ എത്തിച്ചിട്ടും തീരാത്ത പക

പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുകാലമായി ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഹസീനയെ കാണാനില്ലെന്ന് കാണിച്ച് സുരേഷ് മണ്ണന്തല പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച തിരിച്ചെത്തിയ ഹസീന താന്‍ സുഹൃത്തിന്റെ വീട്ടിലായിരുന്നു എന്നാണ് പോലീസിനോട് പറഞ്ഞത്.

ഇതേച്ചൊല്ലി സ്റ്റേഷനില്‍ വെച്ചും ഇരുവരും തമ്മില്‍ കടുത്ത തര്‍ക്കമുണ്ടായി. തുടര്‍ന്ന് മണ്ണന്തല പോലീസ് ഇരുവരേയും അനുനയിപ്പിച്ചു വീട്ടിലേക്ക് വിട്ടയച്ചെങ്കിലും ചൊവ്വാഴ്ച രാത്രി വീട്ടിലെത്തിയ ശേഷം വഴക്ക് വീണ്ടും രൂക്ഷമാകുകയായിരുന്നു. ഈ തര്‍ക്കമാണ് ഒടുവില്‍ പുലര്‍ച്ചെയോടെ ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്.

അനാഥമായി നാല് മക്കള്‍; പ്രതി മുന്‍പും ആത്മഹത്യാശ്രമം നടത്തിയിട്ടുള്ളയാള്‍

മണ്ണന്തല, വട്ടിയൂര്‍ക്കാവ് മേഖലകളില്‍ വാടകവീടുകളില്‍ മാറിമാറി താമസിച്ചിരുന്ന ഇവര്‍ നാല് മക്കള്‍ക്കും ബന്ധുവായ മറ്റൊരു സ്ത്രീയ്ക്കുമൊപ്പം അഞ്ചു മാസം മുന്‍പാണ് നാലാഞ്ചിറയിലെ ഈ വീട്ടില്‍ താമസമാക്കിയത്. പ്രണയത്തിന്റെ ഓര്‍മ്മകള്‍ മാത്രമുള്ള മാതാപിതാക്കളില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ മരണപ്പെടുകയും ചെയ്തതോടെ പൂര്‍ണ്ണമായും അനാഥരായ അവസ്ഥയിലാണ് നാല് മക്കള്‍. അമൃതയെക്കൂടാതെ വിദ്യാര്‍ത്ഥികളായ ആനന്ദ്, അനയ, റോഷന്‍ എന്നിവരാണ് ഇവരുടെ മറ്റു മക്കള്‍.

സുരേഷ് നേരത്തെയും കടുത്ത മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായും രണ്ടാഴ്ച മുന്‍പ് ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായും ബന്ധുക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട്ടില്‍ കണ്ടെത്തിയ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം സുരേഷിന്റേത് തന്നെയെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി കേരള പോലീസ് സംഘം ഉടന്‍ തന്നെ ചിദംബരത്തേക്ക് തിരിക്കും.

അന്ന് രാത്രി 8:30. പൂനെയിലെ ആ സോഫ്റ്റ്‌വെയർ കമ്പനിയുടെ വലിയ ഗ്ലാസ്സ് വാതിലുകൾ തള്ളിത്തുറന്ന് നൈന പുറത്തേക്കിറങ്ങുമ്പോൾ ച...
03/06/2026

അന്ന് രാത്രി 8:30. പൂനെയിലെ ആ സോഫ്റ്റ്‌വെയർ കമ്പനിയുടെ വലിയ ഗ്ലാസ്സ് വാതിലുകൾ തള്ളിത്തുറന്ന് നൈന പുറത്തേക്കിറങ്ങുമ്പോൾ ചുറ്റും കനത്ത ഇരുട്ട് പടർന്നിരുന്നു. ഒക്ടോബർ മാസത്തെ തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നെങ്കിലും അവളുടെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു. ഫോണെടുത്ത് ഭർത്താവ് അഭിജിത്തിനെ വിളിക്കുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു: "അഭി, വർക്ക് തീരാൻ വൈകി. കമ്പനി ക്യാബ് മിസ്സായി എന്ന് തോന്നുന്നു. ഞാൻ ബസ് സ്റ്റോപ്പിലേക്ക് നടക്കുകയാ..."

​അതൊരു യാത്രാമൊഴിയാണെന്ന് അഭിജിത്തോ, കമ്പനിയിൽ നിന്ന് താൻ ജീവനോടെയിറങ്ങുന്ന അവസാനത്തെ രാത്രിയാണിതെന്ന് നൈനയോ അറിഞ്ഞില്ല.

​സ്ട്രീറ്റ് ലൈറ്റുകൾ മങ്ങി കത്തുന്ന ആ വിജനമായ റോഡിലൂടെ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ നൈനയ്ക്ക് പിന്നിൽ ഒരു കാറിന്റെ നിഴൽ പതുങ്ങി നീങ്ങുന്നുണ്ടായിരുന്നു. പെട്ടെന്ന്, ടയറുകൾ റോഡിൽ ഉരസുന്ന ശബ്ദത്തോടെ ആ കാർ അവളുടെ തൊട്ടുമുന്നിൽ വന്ന് ബ്രേക്കിട്ടു. കാറിന്റെ ഗ്ലാസ്സ് താഴ്ന്നു.

​അകത്തിരിക്കുന്നത് കമ്പനിയിലെ തന്നെ വിശ്വസ്തനായ ഡ്രൈവർ യോഗേഷ്! കൂടെ സെക്യൂരിറ്റി ജീവനക്കാരായ മഹേഷും വിശ്വാസും, പിന്നെ രാജേഷ് എന്നൊരാളും.
​"മാഡം, ബസ്സൊന്നും ഈ സമയത്ത് കിട്ടില്ല. ഞങ്ങളും ആ റൂട്ടിലേക്കാണ്, കയറിക്കോളൂ..." യോഗേഷിന്റെ മുഖത്തെ ചിരി തികച്ചും സ്വാഭാവികമായിരുന്നു. ദിവസവും കാണുന്ന മുഖങ്ങൾ, ഒരേ കമ്പനിയിലെ ആളുകൾ... ആ ഒരൊറ്റ വിശ്വാസത്തിൽ നൈന കാറിന്റെ മുൻ സീറ്റിൽ കയറി ഡോറടഞ്ഞു. അതൊരു മരണക്കെണിയായിരുന്നു!

​വണ്ടി മുന്നോട്ട് നീങ്ങി. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ നൈനയുടെ ഉള്ളിൽ ഭയത്തിന്റെ ഒരു മിന്നൽ പാഞ്ഞുപോയി. വണ്ടി പോകുന്നത് വീട്ടിലേക്കുള്ള വഴിയേ അല്ല! ഇരുണ്ട, വിജനമായ രാജ്ഗുരു നഗർ റോഡിലേക്കാണ് കാർ തിരിഞ്ഞത്.

​"യോഗേഷ്, ഇതേതാ വഴി? വണ്ടി നിർത്ത്, എനിക്ക് ഇവിടെ ഇറങ്ങണം!" നൈനയുടെ ശബ്ദത്തിൽ ഭയം ഇരച്ചുകയറി.

​എന്നാൽ യോഗേഷിന്റെ മറുപടി ഒരു ക്രൂരമായ ചിരി മാത്രമായിരുന്നു. കാറിന്റെ വേഗത കൂടി. ഒപ്പമുണ്ടായിരുന്നവരുടെ കണ്ണുകളിൽ വന്യമായ ഭാവങ്ങൾ തെളിഞ്ഞു. നൈന സീറ്റിൽ നിന്ന് മുന്നോട്ട് ആഞ്ഞ് വണ്ടിയുടെ സ്റ്റിയറിങ്ങിൽ പിടിക്കാൻ ശ്രമിച്ചു, അവൾ നിലവിളിച്ചു. എന്നാൽ മഹേഷും വിശ്വാസും ചേർന്ന് അവളെ പിന്നിലേക്ക് വലിച്ചിട്ടു. അവളുടെ കൈകൾ കെട്ടിയിട്ടു, വായ പൊത്തിപ്പിടിച്ചു.
​അരണ്ട വെളിച്ചമുള്ള കാറിനുള്ളിൽ ഒരു ഇരയെപ്പോലെ അവൾ പിടഞ്ഞു. കാർ ചെന്നുനിന്നത് ആരും വരാത്ത കനത്ത കാടിനുള്ളിലായിരുന്നു.

​കാടിന്റെ വന്യമായ നിശബ്ദതയിൽ നൈനയുടെ യാചനകൾ ആരും കേട്ടില്ല. "എന്നെ വിടൂ... എന്റെ കയ്യിലെ കാശും സ്വർണ്ണവും ഒക്കെ എടുത്തോളൂ..." അവൾ കരഞ്ഞു പറഞ്ഞു. എന്നാൽ കാമഭ്രാന്ത് മൂത്ത ആ നാല് മൃഗങ്ങൾ അവളെ ക്രൂരമായി വേട്ടയാടി. നൈനയുടെ ആത്മവിശ്വാസവും പ്രതിരോധവും അവിടെ തകർക്കപ്പെട്ടു.

​ക്രൂരതയ്ക്ക് ശേഷം അവർ ചിന്തിച്ചു - ഇവളെ ജീവനോടെ വിട്ടാൽ തങ്ങൾ അകത്താകും. യോഗേഷ് കാറിലുണ്ടായിരുന്ന ഒരു ടവലെടുത്ത് നൈനയുടെ കഴുത്തിൽ മുറുക്കി. ശ്വാസം കിട്ടാതെ, കണ്ണുകൾ പുറത്തേക്ക് തള്ളി ആ ഇരുട്ടിൽ നൈനയുടെ ജീവനറ്റ ശരീരം മണ്ണിലേക്ക് വീണു.

​പക്ഷേ, അതുകൊണ്ടും അവരുടെ ഭ്രാന്ത് തീർന്നില്ല. നൈന പൂജാരി എന്ന ഈ ഐടി ജീവനക്കാരിയെ ആരും തിരിച്ചറിയരുത്! യോഗേഷ് ഒരു ഭാരമേറിയ കല്ലെടുത്ത് അവളുടെ ആ മനോഹരമായ മുഖത്തേക്ക് ആഞ്ഞു ആഞ്ഞു ഇടിച്ചു. മുഖം പൂർണ്ണമായും തകർന്ന് വികൃതമായി. ചോര വാർന്ന ആ മൃതദേഹം കാട്ടിൽ തള്ളി, അവളുടെ എടിഎം കാർഡും പണവുമായി അവർ അട്ടഹസിച്ച് പാഞ്ഞുപോയി.

​അടുത്ത ദിവസം പൂനെ പോലീസ് ഞെട്ടലോടെയാണ് ആ മൃതദേഹം കണ്ടെത്തിയത്. മുഖം തകർന്നിരുന്നെങ്കിലും വസ്ത്രങ്ങളും ആഭരണങ്ങളും കണ്ട് അഭിജിത്ത് നൈനയെ തിരിച്ചറിഞ്ഞു; അവൻ അവിടെയിരുന്ന് അലറിക്കരഞ്ഞു.
​കേസ് അന്വേഷിച്ച പോലീസ് സംഘത്തിന് മുന്നിൽ പ്രതികൾ യാതൊരു തെളിവgroup അവശേഷിപ്പിച്ചിരുന്നില്ല. പക്ഷേ, പ്രതികളുടെ അമിത ആത്മവിശ്വാസം അവർക്ക് വിനയായി. നൈനയുടെ എടിഎം കാർഡ് ഉപയോഗിച്ച് അവർ പണം പിൻവലിക്കാൻ ശ്രമിച്ചതാണ് വഴിത്തിരിവായത്. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന പോലീസ് യോഗേഷിനെയും സംഘത്തെയും പൊക്കി.

​പക്ഷേ, കഥ അവിടെ തീർന്നില്ല! വിചാരണയ്ക്കിടെ പ്രധാന പ്രതിയായ യോഗേഷ് പോലീസിന്റെ കണ്ണുവെട്ടിച്ച് ജയിൽ ചാടി! അവൻ പഞ്ചാബിലെ അമൃത്‌സറിലേക്ക് ഒളിവിൽ പോയി, അവിടെ ഒരു ഹോട്ടലിൽ വ്യാജപ്പേരിൽ ജോലി ചെയ്തു. വർഷങ്ങൾ കഴിഞ്ഞിട്ടും പോലീസ് വിട്ടില്ല. ഒടുവിൽ ഭാര്യയെ വിളിക്കാൻ യോഗേഷ് ഉപയോഗിച്ച ഫോൺ കോൾ പോലീസ് ട്രാക്ക് ചെയ്തു. അമൃത്‌സറിലെ ആ ഹോട്ടലിൽ വച്ച് പോലീസ് അവനെ വളഞ്ഞു.

​2017-ൽ കോടതി വിധി പ്രസ്താവിച്ചു: യോഗേഷ്, മഹേഷ്, വിശ്വാസ് എന്നിവർക്ക് തൂക്കുകയർ! മാപ്പ് സാക്ഷിയായ രാജേഷ് മാത്രം രക്ഷപ്പെട്ടു.

😔​സ്ത്രീകൾ ഓർക്കേണ്ട സന്ദേശം!

​പരിചയമുള്ള മുഖങ്ങൾ എപ്പോഴും സുരക്ഷിതരാകണം എന്നില്ല.

​കണ്ണടച്ചുള്ള വിശ്വാസം അരുത്: ഒരേ ഓഫീസിലോ കോളേജിലോ വർക്ക് ചെയ്യുന്നു എന്നത് ഒരാൾ നല്ലവനാണെന്നതിന് സർട്ടിഫിക്കറ്റല്ല.

രാത്രിയാത്രകളിൽ എത്ര പരിചയമുള്ളവരാണെങ്കിലും ഒറ്റയ്ക്ക് അവരുടെ വണ്ടിയിൽ ലിഫ്റ്റ് ചോദിച്ചു കയറരുത്.

​സിക്സ്ത് സെൻസ് (ആന്തരിക ശബ്ദം): വഴി മാറുകയോ, പെരുമാറ്റത്തിൽ ചെറിയ വ്യത്യാസം തോന്നുകയോ ചെയ്താൽ ഭയം കാണിക്കാതെ ഉച്ചത്തിൽ പ്രതികരിക്കുക. സുരക്ഷിതമല്ലെന്ന് തോന്നിയാൽ വണ്ടി നിർത്തിച്ച് ജനക്കൂട്ടമുള്ള എവിടെയെങ്കിലും ഇറങ്ങുക.

​നിങ്ങളുടെ സുരക്ഷ നിങ്ങളുടെ മുൻഗണന: 'എനിക്ക് ആരെയും പേടിയില്ല' എന്ന അമിത ആത്മവിശ്വാസത്തേക്കാൾ, സാഹചര്യങ്ങളെ വിവേകത്തോടെ നേരിടുന്ന ജാഗ്രതയാണ് ഒരോ സ്ത്രീക്കും വേണ്ടത്.

😎കണ്ണ് എപ്പോഴും തുറന്നിരിക്കട്ടെ!😎

കുടുംബവഴക്കും സംശയരോഗവും ജീവനെടുത്തു..ഉമ്മയെ കഴുത്തറുത്ത് കൊന്നത് മക്കളുടെ കണ്മുന്നില്‍വെച്ച്‌..ഹസീനയുടെ കൊലപാതകത്തില്‍ ...
03/06/2026

കുടുംബവഴക്കും സംശയരോഗവും ജീവനെടുത്തു..

ഉമ്മയെ കഴുത്തറുത്ത് കൊന്നത് മക്കളുടെ കണ്മുന്നില്‍വെച്ച്‌..

ഹസീനയുടെ കൊലപാതകത്തില്‍ വിറങ്ങലിച്ച്‌ നാട് , പ്രതിക്കായി അന്വേഷണം ഊര്‍ജിതം..

തിരുവനന്തപുരം നാലാഞ്ചിറയിൽ നടന്ന ഹസീനയുടെ കൊലപാതകം ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് വാടകവീട്ടിൽ അതിക്രൂരമായി നടന്നത്..

ദമ്പതികൾക്കിടയിൽ കാലങ്ങളായി നിലനിന്നിരുന്ന കുടുംബവഴക്കും സംശയരോഗവുമാണ് ഈ ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്..

മണക്കാട് സ്വദേശിനിയായ ഹസീനയെ (40) ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്..

സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് വട്ടിയൂർക്കാവ് സ്വദേശി സുരേഷിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്..

സുരേഷും ഹസീനയും അവരുടെ നാല് മക്കളും നാല് മാസം മുൻപാണ് നാലാഞ്ചിറയിലെ ഈ വാടകവീട്ടിൽ താമസത്തിനെത്തിയത്..

ഈ കുടുംബത്തിന് നാട്ടുകാരുമായോ അയൽവാസികളുമായോ കാര്യമായ ബന്ധമൊന്നും ഉണ്ടായിരുന്നില്ല..

കുറച്ചുനാൾ മുൻപ് ഹസീനയെ കാണാതായിരുന്നു..

പിന്നീട് കഴിഞ്ഞ ആഴ്ചയാണ് അവർ വീണ്ടും വീട്ടിലെത്തിയത്..

ഹസീന തിരിച്ചെത്തിയതുമുതൽ ഇരുവരും തമ്മിലുള്ള തർക്കങ്ങൾ വീണ്ടും പതിവായിരുന്നുവെന്നാണ് വിവരം..

ഇന്ന് പുലർച്ചെ നടന്ന വഴക്കിനൊടുവിൽ ഹസീനയെ കത്തിയുപയോഗിച്ച് കഴുത്തറുത്ത ശേഷം സുരേഷ് വീട്ടിലുണ്ടായിരുന്ന കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്..

ഏറ്റവും വേദനാജനകമായ കാര്യം, മാതാപിതാക്കളുടെ വഴക്കിനും ഈ ക്രൂര കൊലപാതകത്തിനും നാല് മക്കളും നേരിട്ട് സാക്ഷികളായെന്നതാണ്..

നിലവിൽ കുട്ടികൾ പൊലീസ് സംരക്ഷണത്തിലാണ്..

കുടുംബപ്രശ്നങ്ങളും സംശയവും ഒടുവിൽ ഒരു ജീവനെടുത്ത ഈ സംഭവം നാലാഞ്ചിറയെയും സമീപപ്രദേശങ്ങളെയും ദുഃഖത്തിലും ഞെട്ടലിലും ആഴ്ത്തിയിരിക്കുകയാണ്..

ആ കുട്ടികളുടെ മാനസിക അവസ്ഥയെപ്പറ്റി ഊഹിക്കാൻ പോലും പറ്റില്ല ജീവിതകാലം മുഴുവൻ ഒരു ഷോക്കായി അത് കുട്ടികളുടെ മനസ്സിൽ കിടക്കുക തന്നെ ചെയ്യും..

03/06/2026

വെറും 500 രൂപക്ക് vagamonil കിട്ടുന്ന home സ്റ്റേ 🥰

03/06/2026

കേരളത്തിലെ ഏറ്റവും വലിയ ബീച്ചിൽ ആണ്... ഇവിടെ ആണെന്ന് പറയാമോ 🥰

03/06/2026

വിജയ് വന്നതിനു ശേഷം ഒരുപാട് മാറ്റങ്ങൾ ആണ് തമിഴ് നാട്ടിൽ

മാധ്യമപ്രവർത്തകൻ : നിങ്ങളെപ്പോലെയുള്ള ആളുകൾ സോഫ്റ്റ്‌ ഡ്രിങ്ക്സിന്റെ പരസ്യങ്ങളുമായി സഹകരിക്കരുത്. സോഫ്റ്റ്‌ ഡ്രിങ്ക്സ് ആ...
03/06/2026

മാധ്യമപ്രവർത്തകൻ : നിങ്ങളെപ്പോലെയുള്ള ആളുകൾ സോഫ്റ്റ്‌ ഡ്രിങ്ക്സിന്റെ പരസ്യങ്ങളുമായി സഹകരിക്കരുത്.

സോഫ്റ്റ്‌ ഡ്രിങ്ക്സ് ആ.രോ.ഗ്യത്തിന് ഹാ.നി.കരമാണ്. കുട്ടികൾ നിങ്ങളെ കണ്ട് അത് കു.ടി.ക്കാൻ തുടങ്ങും....!!

അതിന് ഷാരൂഖ് ഖാൻ നൽകിയ മറുപടി :

അങ്ങനെയെങ്കിൽ അത് വിൽക്കാൻ അനുവദിക്കരുത്. കുട്ടികൾക്ക് അത് ദോ.ഷ.മാണെന്ന് കരുതുന്നുണ്ടെങ്കിൽ...

പുകവലി ആരോഗ്യത്തിന് ഹാ.നികരമാണെന്ന് കരുതുന്നുണ്ടെങ്കിൽ സി.ഗരറ്റ് ഉത്.പാദനം അനുവദിക്കരുത്. ശീ.തളപാനീയങ്ങൾ മോ.ശ.മാണെന്ന് കരുതുന്നുണ്ടെങ്കിൽ അവയും അ.നുവദിക്കരുത്.

അതിന്റെ മറുപുറം എന്തെന്നാൽ, നിങ്ങൾ അത് നിരോധിക്കുന്നില്ലെങ്കിൽ, അത് പരസ്യം ചെയ്യരുതെന്ന് എന്നോട് ആവശ്യപ്പെടരുത്.

എന്റെ യുക്തി ഇതാണ്—നിങ്ങൾ അത് നിർത്തലാക്കാത്തത് അതിൽ നിന്ന് നിങ്ങൾക്ക് വരുമാനം (Revenue) ലഭിക്കുന്നത് കൊണ്ടാണ്.

നമുക്ക് കാര്യങ്ങൾ തുറന്നു പറയാം, ചില ഉത്പന്നങ്ങൾ ദോ.ഷ.ക.രമാണെന്ന് അറിഞ്ഞിട്ടും സ.ർ.ക്കാരിന് വ.രു.മാനം നൽകുന്നതുകൊണ്ട് നിങ്ങൾ അത് നിർത്തലാക്കുന്നില്ല;

എങ്കിൽ എന്റെ വരുമാനവും നിങ്ങൾ തടയരുത്. ഞാൻ ഒരു നടനാണ്. എനിക്ക് എന്റെ ജോലി ചെയ്യാനും അതിൽ നിന്ന് വരുമാനം കണ്ടെത്താനും ഉള്ള അവകാശമുണ്ട്."

വളരെ വ്യക്തമായി പറഞ്ഞാൽ, എന്തെങ്കിലും തെറ്റാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അത് നിർത്തലാക്കൂ. അതിൽ ഒരു പ്രശ്നവുമില്ല, അത് നിരോധിക്കൂ. അതിന്റെ നിർമ്മാണം നിർത്തലാക്കൂ...!!🫡

പുള്ളി പറഞ്ഞതിനോട് ഒട്ടും യോജിക്കാൻ പട്ടിക നമുക്ക് നമ്മുടേതായ ഒരു കമ്മിറ്റ്‌മെൻ്റ് വേണ്ടേ...!!😑🙏

സച്ചിൻ 🎤 :“എല്ലാവരും വൈഭവ് സൂര്യവംശിയെക്കുറിച്ചാണ് സംസാരിക്കുന്നത്. അവൻ ബാറ്റ് ചെയ്യുന്നത് ഞാൻ കണ്ടിരുന്നു, അത് അതിശയകരമ...
02/06/2026

സച്ചിൻ 🎤 :“എല്ലാവരും വൈഭവ് സൂര്യവംശിയെക്കുറിച്ചാണ് സംസാരിക്കുന്നത്. അവൻ ബാറ്റ് ചെയ്യുന്നത് ഞാൻ കണ്ടിരുന്നു, അത് അതിശയകരമായിരുന്നു. അതായത്, അവൻ ശരിക്കും ഒരു പ്രത്യേക പ്രതിഭ തന്നെയാണ്. പന്ത് അടിച്ചുപറത്താനുള്ള കഴിവ് മാത്രമല്ല, എന്റെ ശ്രദ്ധയിൽ ഏറ്റവും കൂടുതൽ പെട്ടത് അവന്റെ റിസ്റ്റ് വർക്ക് ആണ്.
മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും അടിച്ചുതകർക്കണമെങ്കിൽ മികച്ച റിസ്റ്റ് വർക്ക് ആവശ്യമാണ്. അവൻ വെറുതെ ബാറ്റ് വീശുകയല്ല ചെയ്യുന്നത്. മറ്റുള്ളവരെക്കാൾ വളരെ മുൻപേ തന്നെ പന്തിന്റെ ലൈനും ലെങ്തും മനസ്സിലാക്കാനും, എളുപ്പത്തിൽ ബൗണ്ടറി കടത്താനും അവന് സാധിക്കുന്നുണ്ട്.”❤️

*🔻🔷മൂന്നാർ കൊളുക്കുമലയിൽ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.      🔷🔻*                             ...
02/06/2026

*🔻🔷മൂന്നാർ കൊളുക്കുമലയിൽ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 🔷🔻*



*മൂന്നാർ▪️* കൊളുക്കുമലയില്‍ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 400 അടി താഴ്ചയില്‍ നിന്നാണ് ചെന്നൈ അഭിരാമപുരം സ്വദേശി എന്‍ ദ്രവിനേഷി(25)ന്റെ മൃതദേഹം ഫയര്‍ഫോഴ്‌സ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഡ്രോണ്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തിയത്.

ബന്ധുക്കള്‍ക്കൊപ്പം കൊളുക്കുമലയില്‍ സൂര്യോദയം കാണാന്‍ ട്രക്കിങ് ജീപ്പില്‍ എത്തിയതായിരുന്നു ദ്രവിനേഷ്. ഒപ്പമുണ്ടായിരുന്നവര്‍ക്കിടയില്‍ നിന്ന് പെട്ടെന്ന് ഓടിമാറി കൊക്കയിലേക്ക് ചാടുകയായിരുന്നു. തമിഴ്‌നാടിന്റെ ഭാഗമായുള്ള കൊരങ്ങണി പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം നടന്നത്. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് വിവരം.

അപകട വിവരം അറിഞ്ഞതിനെ തുടർന്ന് മൂന്നാർ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. കുത്തനെയുള്ള ഇറക്കവും അതീവ അപകട ഭീഷണിയുള്ള താഴ്ചയും രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കി. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ വടംകെട്ടി 400 ഓളം അടി താഴ്ച്ചയിൽ സംഘം ഇറങ്ങി മൃതദേഹം പുറത്ത് എത്തിച്ചു. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

Address

Vyittila
Kochi

Website

Alerts

Be the first to know and let us send you an email when VA media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share