The Chellanam Media

  • Home
  • The Chellanam Media

The Chellanam Media The Chellanam Media is a local news portal located in west kochi

05/07/2025

Follow the The Chellanam Media channel on WhatsApp:

ചെല്ലാനം തീരസംരക്ഷത്തിന്റെ രണ്ടാം ഘട്ടം രണ്ടു മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ...
04/07/2025

ചെല്ലാനം തീരസംരക്ഷത്തിന്റെ രണ്ടാം ഘട്ടം രണ്ടു മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ കണ്ണമാലിയിൽ പ്രസ്താവിച്ചു. ഊരാളുങ്കൽ സൊസൈറ്റി തന്നെയായിരിക്കും പ്രവർത്തികൾ നടത്തുക എന്നും മന്ത്രി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കണ്ണമാലി പള്ളി മേടയിൽ വച്ച് ചേർന്ന വൈദീകരുമായുള്ള മീറ്റിംഗിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. കൊച്ചി എംഎൽഎ ശ്രീ കെ ജെ മാക്സി, ചെല്ലാനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ എൽ ജോസഫ് എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. തീരസംരക്ഷണം ഈ സർക്കാർ ഏറ്റെടുത്ത ഏറ്റവും പ്രധാനപ്പെട്ട ഒരു ദൗത്യമാണ്. ഒരു ചെറിയ മഴ വന്നാൽ പോലും പ്രശ്നത്തിലാകുന്ന പ്രദേശമാണ് ചെല്ലാനം പഞ്ചായത്ത്. ടെട്രാപോഡ് ഉപയോഗിച്ചുള്ള തീരസംരക്ഷണം ആദ്യമായി കേരളത്തിൽ നടപ്പാക്കിയ പ്രദേശം ചെല്ലാനം ആണ്. ആദ്യഘട്ടത്തിൽ 10 കിലോമീറ്റര് നീളത്തിൽ കടൽഭിത്തി നിർമ്മാണം തീരുമാനിച്ചെങ്കിലും അത് 7.5 കിലോമീറ്റര് മാത്രമാണ് ചെയ്യാൻ കഴിഞ്ഞത്. ബാക്കിയുള്ള സ്ഥലങ്ങളിലെ നിർമ്മാണത്തിന് ആവശ്യമായ തുക ലഭ്യമാക്കുന്നതിൽ കാലതാമസം ഉണ്ടായത് ഈ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്തു. എന്നാൽ ഈ വിഷയം എത്രയും പെട്ടെന്ന് തീർപ്പാക്കണം എന്ന മുഖ്യമന്ത്രിയുടെ നിർദേശവും തീരദേശത്തു നടന്ന ബഹുമുഖങ്ങളായുള്ള സമരങ്ങളെ തുടർന്നുമാണ് അടിയന്തിരമായി അടുത്ത ഘട്ടം തുടങ്ങാൻ തീരുമാനിച്ചത്. ഈ സമരങ്ങളെ ഒന്നും സർക്കാരിന് എതിരെയുള്ള സമരമായി സർക്കാർ കണക്കാക്കിയിട്ടില്ല. ചെയ്ത പ്രവർത്തികൾ അടിയന്തിരമായി തുടങ്ങാനുള്ള ആവശ്യമായാണ് ഇതിനെ സർക്കാർ കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാരും കിഫ്‌ബി ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള യോഗത്തിൽ കിഫ്ബിയില് നിന്ന് 306 കോടി രൂപ ലഭ്യമാക്കി തുടർപ്രവർത്തനങ്ങൾ നടത്താൻ തീരുമാനമായത്. പ്രവർത്തനത്തിന്റെ കാലതാമസത്തെ കുറിച്ചും ഒന്നാം ഘട്ട പ്രവർത്തനങ്ങളിൽ ഉണ്ടായിട്ടുള്ള ആരോപണങ്ങളെ കുറിച്ചും ചിന്തിക്കേണ്ട ആവശ്യം ഇല്ല എന്ന് മന്ത്രി പറഞ്ഞു. കാലതാമസം ഇല്ലാതെ തീരസംരക്ഷണ പ്രവർത്തങ്ങൾ എത്രയും വേഗം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

04/07/2025

കണ്ണമാലി അടക്കമുള്ള പ്രദേശങ്ങളിൽ കടലക്രമണ വിഷയത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മാധ്യമങ്ങളെ കാണുന്നു

കണ്ണമാലി മുതൽ  3.5 km നീളത്തിൽ പുലിമുട്ടോടു കൂടിയ ടെട്രാപോഡ് കടൽഭിത്തിയുടെ നിർമ്മാണത്തിന് 306 കോടി രൂപയുടെ മന്ത്രി സഭാ ഉ...
02/07/2025

കണ്ണമാലി മുതൽ 3.5 km നീളത്തിൽ പുലിമുട്ടോടു കൂടിയ ടെട്രാപോഡ് കടൽഭിത്തിയുടെ നിർമ്മാണത്തിന് 306 കോടി രൂപയുടെ മന്ത്രി സഭാ ഉപസമിതിയുടെ തീരുമാനം. രണ്ടാം ഘട്ടം ആയാണ് 10 പുലിമുട്ടുകൾ ഉൾപ്പെടെ പദ്ധതിക്ക് തീരുമാനം ആവുന്നത്. ഒന്നാം ഘട്ടം കഴിഞ്ഞിട്ട് 2 വർഷത്തിൽ അധികം ആയിട്ടും രണ്ടാം ഘട്ടത്തെ കുറിച്ച് ഒന്നും പറയാത്തതിൽ കടലാക്രമണത്തിൽ വലഞ്ഞ തീരദേശ ജനത അമർഷത്തിലായിരുന്നു. അതിന്റെ ഭാഗമായി കൊച്ചി ആലപ്പുഴ രൂപതകൾ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ വൻ ജനാവലിയാണ് പങ്കെടുത്തത്. റോഡ് ഉപരോധം അടക്കം കണ്ണമാലിയിലും സമരങ്ങൾ നടന്നിരുന്നു. അതിനു ശേഷമാണ് ജൂലൈ 2 ന് മന്ത്രിതല ചർച്ച ഉണ്ടാവും എന്ന് ഡെപ്യൂട്ടി കളക്ടർ ഉറപ്പ് നൽകിയത്. ഇന്ന് നടന്ന ചർച്ചയിൽ ആണ് ചെറിയ കടവ് വരെ നീളുന്ന പദ്ധതിക്ക് തീരുമാനം ആയത്. ആദ്യഘട്ടത്തിൽ പുറത്തിറങ്ങിയ പ്ലാൻ പ്രകാരം തന്നെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കിഫ്‌ബി തന്നെയാണ് പദ്ധതിക്ക് ആവശ്യമായ പണം ലഭ്യമാക്കുന്നത്. എന്നാൽ ചെറിയ കടവ് മുതൽ വടക്കോട്ട് കാട്ടിപ്പറമ്പ് മാനശ്ശേരി സൗദി ഭാഗങ്ങളിൽ കടലക്രമണം രൂക്ഷമാണ്. അതിനെ പറ്റി ഇപ്പോഴത്തെ തീരുമാനത്തിൽ ഒന്നും പറയുന്നതുമില്ല.

ചെല്ലാനം പഞ്ചായത്തിൽ കണ്ണമാലി മുതൽ വടക്കോട്ട് ടെട്രാപോഡ് കടൽ ഭിത്തിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കാൻ ചേരുന്ന മന്...
01/07/2025

ചെല്ലാനം പഞ്ചായത്തിൽ കണ്ണമാലി മുതൽ വടക്കോട്ട് ടെട്രാപോഡ് കടൽ ഭിത്തിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കാൻ ചേരുന്ന മന്ത്രി തലയോഗം നാളെ ജൂലൈ രണ്ടിന് തിരുവനന്തപുറത്തു വച്ച് ചേരും. വ്യവസായ മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം അറിയിച്ചതാണ് ഇത്. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ, ഫിഷറിസ് മന്ത്രി ശ്രീ സജി ചെറിയാൻ, കൊച്ചി എംഎൽഎ ശ്രീ കെ ജെ മാക്സി, കിഫ്‌ബി CEO ശ്രീ കെ എം എബ്രഹാം എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. രണ്ടാം തീയതിയിൽ യോഗത്തിനു ശേഷമുള്ള പ്രഖ്യാപനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് തീരദേശ ജനത. ചെല്ലാനം മുതൽ പുത്തൻതോട് ബീച്ച് വരെ ഒന്നാം ഘട്ടം പൂർത്തിയായി മൂന്ന് വർഷങ്ങൾ ആയിട്ടും രണ്ടാം ഘട്ടം ചർച്ചകളിൽ പോലും ഉണ്ടായിരുന്നില്ല. പല പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും അതൊന്നും പ്രവർത്തിയിലേക്ക് എത്തിയിരുന്നില്ല. അതിനിടയിൽ ഓരോ വർഷവും കടലാക്രമണം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യവും ഉണ്ട്. കണ്ണമാലി മുതൽ വടക്കോട്ട് നിലവിൽ ഉണ്ടായിരുന്ന കരിങ്കൽ കടൽ ഭിത്തി പൂർണ്ണമായും നഷ്ട്ടപ്പെട്ടിരിക്കുകയാണ്. താൽക്കാലിക ജിയോ ബാഗ് തടയിണകൾക്ക് പോലും രൂകഷമായ കടലാക്രമണം തടയാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ശാശ്വതമായ ഒരു പരിഹാരം മാത്രമാണ് ഇതിനുള്ളത് . ചെല്ലാനം ഭാഗത്തു ചെയ്തപോലെ ടെട്രാപോഡ് കൊണ്ട് തീരം സംരക്ഷിച്ചില്ലെങ്കിൽ വരും വർഷങ്ങളിൽ കൂടുതൽ വീടുകൾ നാശത്തിലേക്ക് വഴുതി വീഴും. കൊച്ചി ആലപ്പുഴ രൂപതകളിലെ വൈദീകരുടെ നേതൃത്വത്തിൽ നടന്ന ശക്തമായ ജനകീയ സമരത്തിൽ തീരജനതയുടെ പ്രതിഷേധം അലയടിച്ചിരുന്നു . ജൂലൈ രണ്ടിന് ചേരുന്ന മന്ത്രിതല യോഗത്തിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് ജനങ്ങൾ. പദ്ധതി ഇനിയും വൈകിയാൽ വീണ്ടും ശക്തമായ സമരത്തിലേക്ക് ഇറങ്ങാൻ തന്നെയാണ് ഇവരുടെ തീരുമാനം . fans
The Chellanam Media

27/06/2025

വരും ദിവസങ്ങളിൽ മഴ കനക്കാൻ
സാധ്യത ഉള്ളതിനാൽ കാലാവസ്ഥ
മോശമാവാനിടയുണ്ട്
കണ്ണമാലി മുതൽ വടക്കോട്ട്
താൽക്കാലിക ബണ്ടുകളുടെ നിർമ്മാണം
അടിയന്തിരമായി പൂർത്തിയാക്കുക
അധികാരികൾ മൗനം വെടിഞ്ഞു
തീരം സംരക്ഷിക്കുക

എറണാകുളം ജില്ലയിൽവിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വെള്ളി (ജൂൺ 27) അവധിശക്തമായ കാറ്റും മഴയും  കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ  ...
26/06/2025

എറണാകുളം ജില്ലയിൽ
വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്ക്
വെള്ളി (ജൂൺ 27) അവധി
ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച ( ജൂൺ 27) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

25/06/2025

ചിത്രകാരന്മാരുടെ കൂട്ടായ്മയായ ഹ്യുസ് എൻ റീഡ്‌സിന്റെ മൺസൂൺ ആർട്ടിസ്റ്റ് ക്യാമ്പ് വെർച്യുസോ 2025 വ്യത്യസ്തമായ അനുഭവമായി. ജൂൺ 11 മുതൽ 13 വരെ 3 ദിവസങ്ങളിലായി പെരുമ്പടപ്പ് കേദാരം ഹോംസ്‌റ്റേയിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്

ഇനി വളരെ സൂക്ഷിക്കണം കടലിനെവി ടി സെബാസ്റ്റ്യൻ എഴുതുന്നു  കഴിഞ്ഞ 2 വാവ് തക്കങ്ങളിൽ കടൽ കയറിയപ്പോൾ വടക്കൻ നീരും വടക്കൻ കാറ...
24/06/2025

ഇനി വളരെ സൂക്ഷിക്കണം കടലിനെ
വി ടി സെബാസ്റ്റ്യൻ എഴുതുന്നു

കഴിഞ്ഞ 2 വാവ് തക്കങ്ങളിൽ കടൽ കയറിയപ്പോൾ വടക്കൻ നീരും വടക്കൻ കാറ്റും ആയിരുന്നു. കടൽ ഇളകിയുമില്ല. സാധാരണ കടൽ കയറുന്നത് തെക്കൻ നീരും തെക്കു പടിഞ്ഞാറൻ കാറ്റും വരുമ്പോഴാണ്.
പ്രകൃതി നമുക്ക് തന്ന സൂചന മാത്രമാണ് നാം കണ്ടത്. ഇനി 5 വാവുകൾ. നാളെ കറുത്ത വാവ് ജൂലൈ 3 വരെ നന്നായി സൂക്ഷിക്കണം. പലയിടത്തും യാതൊരു തടസവും ഇല്ല. പല മണൽ വാടകളും ദ്രവിച്ച് ഇരിക്കുകയാണ്. എവിടെയും അവ തകർന്ന് പോകാം.
തെക്കൻ നീരും കാറ്റും കണ്ടാൽ വേഗം വളരെ ഉയർന്ന തറപ്പൊക്കം ഉള്ള നല്ല ബലവത്തായ വീടുകളിൽ അഭയം പ്രാപിക്കണം. പള്ളി, സ്ക്കൂൾ, പാരീഷ് ഹാൾ എന്നിവ അഭയ കേന്ദ്രങ്ങൾ ആക്കണം. മറ്റു മത വിഭാഗങ്ങളെ കൂടെ ചേർത്തു നിർത്തണം. പ്രായം കൂടിയ വരെയും രോഗികളെയും.
വാഹനങ്ങളും വീട്ട് ഉപകരണങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ വെള്ളം കയറി അപ്പോൾ വച്ചതിലും കൂടുതൽ ഉയർത്തി വയ്ക്കുക. ചുറ്റുമതിൽ കെട്ടി ഗേറ്റ് ഷട്ടർ നിർമ്മിച്ച് അടച്ചവർ മതിൽ തകരാതെ നോക്കണം.
VT സെബാസ്റ്റിൻ
ചെല്ലാനം

24/06/2025

വൈദികരുടെ ഉപവാസ പ്രതിഷേധാത്തിനും റാലിക്കുമേതിരെ കേസെടുത്ത സർക്കാർ നടപടി പിൻവലിക്കുക : ചെല്ലാനം കൊച്ചി ജനകീയവേദി

കടലാക്രമണത്തിന് പരിഹാരം കാണുന്നതിൽ സർക്കാർ പുലർത്തുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചു കൊണ്ട് ആലപ്പുഴ കൊച്ചി രൂപതകൾ സംയുക്തമായി സംഘടിപ്പിച്ച വൈദികരുടെ ഉപവാസ പ്രതിഷേധത്തിനും റാലിയ്ക്കുമേതിരെ കേസെടുത്ത സർക്കാർ നടപടി അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ്. ഈ നടപടി സർക്കാർ പിൻവലിക്കണമെന്ന് ചെല്ലാനം കൊച്ചി ജനകീയവേദി ആവശ്യപ്പെട്ടു.

കണ്ണമാലി കൊച്ചി തീരസംരക്ഷണ ഉപവാസ സമരം 9 വൈദീകർ അടക്കം 10 പേർക്കെതിരെ കേസ് എടുത്തു പോലീസ് കള്ളക്കേസ് എന്ന് സമരസമിതി കണ്ണമ...
21/06/2025

കണ്ണമാലി കൊച്ചി തീരസംരക്ഷണ ഉപവാസ സമരം
9 വൈദീകർ അടക്കം 10 പേർക്കെതിരെ കേസ് എടുത്തു പോലീസ്
കള്ളക്കേസ് എന്ന് സമരസമിതി
കണ്ണമാലി മുതൽ വടക്കോട്ട് നേരിടുന്ന രൂക്ഷമായ കടലാക്രമണത്തിനു പരിഹാരം ആവശ്യപ്പെട്ടു ജൂൺ 19 നു കൊച്ചി ആലപ്പുഴ രൂപതകളിലെ വൈദീകരുടെ നേതൃത്വത്തിൽ തോപ്പുംപടി BOT പാലത്തിനു സമീപം നടന്ന ഉപവാസ സമരത്തിനെതിരെ കേസ് എടുത്തു പോലീസ്. തോപ്പുംപടി പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. നിയമവിരുദ്ധമായി 5000 ൽ അധികം ആളുകളെ പങ്കെടുപ്പിച്ചു പൊതുജനങ്ങൾക്ക് യാത്രാ തടസ്സവും ബുധിമുട്ടും ഉണ്ടാക്കി എന്നാണ് കേസ്. 9 വൈദീകർ ഉൾപ്പെടെ 10 പേർക്കെതിരെയാണ് കേസ്. എന്നാൽ സമരത്തിന്റെ വിവരം പോലീസിനെ നേരത്തെ അറിയിച്ചിട്ടുള്ളതാണെന്നു സമരം നയിച്ച KLCA ഭാവവാഹികൾ അറിയിച്ചിട്ടുള്ളത്. കൂടാതെ ഇത് കള്ളക്കേസ് ആണെന്നും കേസ് എടുത്തു സമരത്തെ നേരിടാൻ നോക്കേണ്ട എന്നും അവർ പ്രതികരിച്ചു. 5000 ൽ അധികം ആളുകൾ പങ്കെടുക്കുന്നതിനാൽ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാൻ പോലീസ് ശ്രമിക്കണമായിരുന്നെന്നും അവർ അത് ചെയ്തിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. തോപ്പുംപടിയിൽ നടന്ന അതിശക്തമായ ജനരോഷത്തെ ഇത്തരത്തിൽ നേരിടാനാണ് സർക്കാർ ശ്രമമെങ്കിൽ സമരം വീണ്ടും ശക്തമാക്കാനാണ് ഉദ്ദേശം.

20/06/2025

Address


Telephone

+918547825798

Website

https://www.youtube.com/@thechellanammedia3431/videos

Alerts

Be the first to know and let us send you an email when The Chellanam Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Chellanam Media:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share