Brave India News

Brave India News Brave India News is a leading independent news source dedicated to providing unbiased and in-depth coverage of Indian politics, defense, society, and culture.
(230)

As one of the first independent news portals in Malayalam, we strive to deliver timely, accurate, and insightful news reports, analyses, and diverse perspectives on the issues that matter most to Indians. Our commitment to journalistic integrity and ethical reporting ensures that our readers receive reliable and trustworthy information. Explore Brave India News for comprehensive coverage of the Indian landscape.

മധ്യേഷ്യയിൽ പുകയൊഴിയുന്നില്ല; ചർച്ചകൾ പരാജയം, ഇറാന്റെ സമാധാന പാക്കേജ് തള്ളി ട്രംപ്; ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന് മുന്നറ...
11/05/2026

മധ്യേഷ്യയിൽ പുകയൊഴിയുന്നില്ല; ചർച്ചകൾ പരാജയം, ഇറാന്റെ സമാധാന പാക്കേജ് തള്ളി ട്രംപ്; ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന് മുന്നറിയിപ്പ്

മധ്യേഷ്യയിൽ രണ്ട് മാസത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ സമാധാന നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞു. ഇറാന്റെ നിബന്ധനകൾ ഒട്ടും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ഇറാൻ സൈനികമായി പരാജയപ്പെട്ടതായും അവകാശപ്പെട്ടു.

ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ ആണവ പദ്ധതികൾ നിയന്ത്രിക്കപ്പെട്ടുവെന്നും അവർ യുദ്ധത്തിൽ പരാജയപ്പെട്ടുവെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ ആണവ കേന്ദ്രങ്ങളെ അമേരിക്കൻ സ്പേസ് ഫോഴ്സ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. "ആരെങ്കിലും ആ പ്രദേശത്തേക്ക് അടുക്കുകയാണെങ്കിൽ ഞങ്ങൾ അതറിയുകയും അവരെ ബോംബെറിഞ്ഞ് തകർക്കുകയും ചെയ്യും. അവിടെ ആര് കയറിയാലും അവരുടെ പേരും വിലാസവും ബാഡ്ജ് നമ്പറും വരെ സ്പേസ് ഫോഴ്സ് പറഞ്ഞുതരും," ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പാകിസ്ഥാൻ മുഖേനയാണ് ഇറാൻ തങ്ങളുടെ നിർദ്ദേശങ്ങൾ വാഷിംഗ്ടണിന് കൈമാറിയത്. സമ്പുഷ്ടീകരിച്ച യുറേനിയം മൂന്നാം രാജ്യത്തേക്ക് മാറ്റാമെന്നും എന്നാൽ ചർച്ചകൾ പരാജയപ്പെട്ടാൽ അത് തിരികെ നൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടു. കൂടാതെ, യുഎസ് യുദ്ധനഷ്ടപരിഹാരം നൽകണമെന്നും ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ അധികാരം ഇറാനായിരിക്കണമെന്നും അവർ നിർദ്ദേശിച്ചു. എന്നാൽ ഇത് കീഴടങ്ങലിന് തുല്യമാണെന്ന് പറഞ്ഞ് അമേരിക്കയും തിരിച്ചുള്ള നിർദ്ദേശങ്ങൾ ഇറാനും തള്ളി.

ഇറാന്റെ ആണവ കേന്ദ്രങ്ങൾ പൂർണ്ണമായും പൊളിച്ചുനീക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. "അവിടെ കയറി അത് എടുത്തുമാറ്റുക തന്നെ വേണം," എന്നാണ് നെതന്യാഹു സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇക്കാര്യത്തിൽ ട്രംപിനും സമാന നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധം തുടങ്ങിയത് മുതൽ ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചിരിക്കുകയാണ്. ഇത് ആഗോള എണ്ണവില വർദ്ധിക്കാൻ കാരണമായി. കടലിടുക്ക് വഴി പോകുന്ന കപ്പലുകളിൽ നിന്ന് ടോൾ പിരിക്കാനും ഇറാൻ ശ്രമിക്കുന്നുണ്ട്. അതേസമയം, ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടെയുള്ള രാജ്യങ്ങൾ കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ അന്താരാഷ്ട്ര സഖ്യം രൂപീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഹോർമുസ് കടലിടുക്കിൽ വിദേശ കപ്പലുകൾ അനുവദിക്കില്ലെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും പരമോന്നത നേതാവ് മൊജ്തബ ഖമേനിയും അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങില്ലെന്ന കർശന നിലപാടിലാണ്. ഇതോടെ മേഖലയിൽ വീണ്ടും യുദ്ധം രൂക്ഷമാകാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്.

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ': മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അ...
10/05/2026

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ': മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

തമിഴ്നാട് രാഷ്ട്രീയത്തിൽ 60 വർഷം നീണ്ടുനിന്ന ഡി.എം.കെ - എ.ഐ.ഡി.എം.കെ യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം അധ്യക്ഷൻ സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ, അഴിമതിരഹിതവും സുതാര്യവുമായ ഭരണം അദ്ദേഹം വാഗ്ദാനം ചെയ്തു.

മുൻ ഭരണകൂടങ്ങളെ പരോക്ഷമായി വിമർശിച്ചുകൊണ്ട്, സംസ്ഥാനത്ത് ഇനി "താൻ മാത്രമായിരിക്കും ഏക അധികാര കേന്ദ്രം" എന്ന് വിജയ് പ്രഖ്യാപിച്ചു. "ഇവിടെ ഒരേയൊരു കേന്ദ്രം മാത്രമേയുള്ളൂ, അത് എന്റെ നേതൃത്വത്തിലുള്ള കേന്ദ്രമാണ്. ഇവിടെയൊരു അധികാര കേന്ദ്രം, അവിടെ മറ്റൊരു കേന്ദ്രം എന്ന രീതി ഇനി ഉണ്ടാകില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു."

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരി...
10/05/2026

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

തമിഴക വെട്രി കഴകം അധ്യക്ഷൻ സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ചടങ്ങിൽ ദേശീയതയുടെ പ്രതീകമായ 'വന്ദേമാതരം' മുഴങ്ങിയതിനെതിരെ പ്രതിഷേധവുമായി സിപിഐ. സത്യപ്രതിജ്ഞാ വേദിയിൽ വന്ദേമാതരത്തിന് നൽകിയ പ്രാധാന്യം തമിഴ് പ്രാർത്ഥനാ ഗീതമായ 'തമിഴ് തായ് വാഴ്ത്തി'നെ അവഹേളിക്കുന്നതാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യന്റെ ആരോപണം.

ദേശീയതയും പ്രാദേശികതയും ഒരേപോലെ ആഘോഷിക്കപ്പെട്ട വേദിയിൽ വിഘടനവാദപരമായ നിലപാടുകൾ ഉയർത്താനാണ് ഇടതുകക്ഷികൾ ശ്രമിക്കുന്നതെന്ന വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു.

"പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന"; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധിതമിഴ്‌നാട് മുഖ്യമന്ത്രിയായി സി. ജ...
10/05/2026

"പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന"; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

തമിഴ്‌നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിനെ രാഷ്ട്രീയ നേട്ടത്തിനുള്ള വേദിയാക്കി കോൺഗ്രസ്. "പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന" എന്നിങ്ങനെ വിജയിനെ വിശേഷിപ്പിച്ച രാഹുൽ ഗാന്ധി, സത്യപ്രതിജ്ഞാ ചടങ്ങിൽ നേരിട്ടെത്തി തന്റെ സാന്നിധ്യം അറിയിച്ചു. തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയ പരിസരത്ത് വേരുകൾ നഷ്ടപ്പെട്ട കോൺഗ്രസ്, വിജയിന്റെ ജനപ്രീതിയിലൂടെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണെന്ന സൂചനയാണ് രാഹുലിന്റെ വാക്കുകളിൽ നിഴലിക്കുന്നത്.

ഡിഎംകെയുമായുള്ള ദീർഘകാല ബന്ധത്തിന് വിള്ളലുകൾ വീഴുന്ന സാഹചര്യത്തിൽ, വിജയിന്റെ 'തമിഴക വെട്രി കഴക'ത്തെ തങ്ങളുടെ പുതിയ താവളമാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. വിജയിനെ പുകഴ്ത്തുന്നതിലൂടെ തമിഴ് യുവാക്കളുടെ വോട്ട് ബാങ്കിൽ കണ്ണുവെക്കുകയാണ് രാഹുൽ ഗാന്ധി.

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡിരാജ്യത്തെ വിദ്യാഭ്യാസ മേഖലയെ പിടിച്ച...
10/05/2026

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ പിടിച്ചുലച്ച വൻ അഴിമതികളിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 4000 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകളാണ് നിലവിൽ ഏജൻസിയുടെ നിരീക്ഷണത്തിലുള്ളത്. ചോദ്യപേപ്പർ ചോർച്ച, വ്യാജ പ്രവേശനം, സ്കോളർഷിപ്പ് തട്ടിപ്പ്, വ്യാജ ബിരുദ റാക്കറ്റുകൾ, നിയമന അഴിമതികൾ എന്നിങ്ങനെ നീളുന്നതാണ് ഈ കേസുകൾ.

അഴിമതിയുമായി ബന്ധപ്പെട്ട് ഇതുവരെ 1500 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടുകയും പ്രമുഖർ ഉൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ  സംഘടനാ ശില്പിയും മുൻ ദേശീയ അധ്യക്ഷനുമായിരുന്ന പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശ...
10/05/2026

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ സംഘടനാ ശില്പിയും മുൻ ദേശീയ അധ്യക്ഷനുമായിരുന്ന പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷത്തോടനുബന്ധിച്ച് എബിവിപി , ഡൽഹിയിലെ ഡോ. ശ്യാമ പ്രസാദ് മുഖർജി സിവിക് സെന്ററിൽ 'പ്രിയ ഖേൽക്കർ ജി' എന്ന പേരിൽ വിപുലമായ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം സർകാര്യവാഹ് ശ്രീ ദത്താത്രേയ ഹൊസബാളെ ജി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

മുൻ എ.ബി.വി.പി ദേശീയ അധ്യക്ഷൻ പ്രൊഫ. രാജ്കുമാർ ഭാട്ടിയ , ദേശീയ അധ്യക്ഷൻ പ്രൊഫ. രഘുരാജ് കിഷോർ തിവാരി , അഖില ഭാരതീയ ഛാത്ര കാര്യ പ്രമുഖ് ശ്രീമതി മനു ശർമ്മ കട്ടാരിയ , എ.ബി.വി.പി ഡൽഹി അധ്യക്ഷൻ ഡോ. തപൻ ബിഹാരി , എ.ബി.വി.പി ഡൽഹി സെക്രട്ടറി ശ്രീ സാർത്ഥക് ശർമ്മ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മുതിർന്ന ആർ.എസ്.എസ് പ്രചാരകർ, വിവിധ സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാർ, രജിസ്ട്രാർമാർ, പ്രൊഫസർമാർ, ഡൽഹി നിയമസഭാ സ്പീക്കർ, ഡൽഹി സർക്കാർ മന്ത്രിമാർ, മറ്റ് സംഘപരിവാർ സംഘടനകളിലെ പ്രവർത്തകർ, വൻതോതിലുള്ള വിദ്യാർത്ഥി പങ്കാളിത്തം എന്നിവയാൽ ചടങ്ങ് ശ്രദ്ധേയമായി.

ദേശീയ ബോധത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന്റെ പ്രചോദന സ്രോതസ്സും സംഘടനാ ശില്പിയുമായ പ്രൊഫ. യശ്വന്ത്റാവു ഖേൽക്കർ 1925 ഏപ്രിൽ 25-ന് മഹാരാഷ്ട്രയിലെ സോലാപൂരിലെ പന്ഥർപൂരിലാണ് ജനിച്ചത്. വിദ്യാർത്ഥി കാലഘട്ടം മുതൽ രാഷ്ട്രസേവനം ജീവിതദൗത്യമായി സ്വീകരിച്ച അദ്ദേഹം 1945-ൽ ആർ.എസ്.എസ് പ്രചാരകനായി. 1955-ൽ നാഷണൽ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായി സേവനമനുഷ്ഠിക്കവേ, സംഘ നിർദ്ദേശപ്രകാരം എ.ബി.വി.പിയിൽ പ്രവർത്തനം ആരംഭിച്ചു. അദ്ദേഹത്തിന്റെ സവിശേഷമായ പ്രവർത്തന ശൈലിയിലൂടെ എ.ബി.വി.പിക്ക് പ്രത്യയശാസ്ത്രപരമായ വ്യക്തതയും ശക്തമായ സംഘടനാശേഷിയും പ്രാപ്തമായി . ഇത് സംഘടനയെ ഭാരതത്തിലുടനീളം ശക്തമായി വളരാൻ സഹായിച്ചു. വിദ്യാർത്ഥി ശക്തിയെ രാഷ്ട്രനിർമ്മാണത്തിനുള്ള ഒരു കരുത്തായി മാറ്റുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.

പരിപാടിയിൽ പുനെയിൽ നിന്നുള്ള ശ്രീ മിലിന്ദ് ഭദ്ഗെയുടെ നേതൃത്വത്തിലുള്ള സംഘം 'പ്രിയ ഖേൽക്കർ ജി' എന്ന പ്രത്യേക കലാപരിപാടിയിലൂടെ പ്രൊഫ. ഖേൽക്കറുടെ ജീവിതവും ചിന്തകളും സംഘടനാ രീതികളും ഹൃദ്യമായി ആവിഷ്കരിച്ചു.

സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ആർ.എസ്.എസ് സർകാര്യവാഹ് ശ്രീ ദത്തത്രേയ ഹൊസബാളെ ജി പറഞ്ഞു:

"ഡോ. ഹെഡ്ഗേവാറിന്റെ പൈതൃകത്തിന്റെ യഥാർത്ഥ പിൻഗാമി പ്രൊഫ. യശ്വന്ത്റാവു ഖേൽക്കർ ആണെന്ന് ബാലാസാഹേബ് ദേവറസ് ജി പറയുമായിരുന്നു.
എ.ബി.വി.പി.യുടെ ശക്തമായ അടിത്തറ പണിത സംഘടനാ തത്വങ്ങൾ നൽകിയത് പ്രൊഫ. ഖേൽക്കറാണ്. എ.ബി.വി.പി കേവലം പ്രക്ഷോഭങ്ങളിൽ മാത്രം ഒതുങ്ങാതെ, സർഗ്ഗാത്മകമായ പ്രവർത്തനങ്ങളിലേക്കും രാഷ്ട്രനിർമ്മാണത്തിലേക്കും നയിക്കപ്പെടുന്നുവെന്ന് അദ്ദേഹം ഉറപ്പാക്കി. ടീം വർക്ക്, ലാളിത്യം, വിഭവങ്ങളുടെ ശരിയായ വിനിയോഗം, സ്നേഹനിർഭരമായ സംഘടനാ ശൈലി എന്നിവയിലൂടെ അദ്ദേഹം സംഘടനാ ജീവിതത്തിന്റെ ഉത്തമ മാതൃക കാഴ്ചവെച്ചു. അസൂയയോ വിദ്വേഷമോ ഇല്ലാതെ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ജീവിതം പ്രവർത്തകർക്ക് എന്നും പ്രചോദനമാണ്."

"പ്രൊഫ. യശ്വന്ത്റാവു ഖേൽക്കർ ജിയോടൊപ്പം പ്രവർത്തിക്കുമ്പോൾ എ.ബി.വി.പിയിൽ നിന്ന് എനിക്ക് ലഭിച്ച ജീവിത വീക്ഷണം, പിന്നീട് സംഘത്തിലൂടെ കൂടുതൽ പരിപോഷിപ്പിക്കപ്പെടുകയും സമ്പന്നമാവുകയും ചെയ്തു," എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

എ.ബി.വി.പി ദേശീയ അധ്യക്ഷൻ പ്രൊഫ. രഘുരാജ് കിഷോർ തിവാരി ജി പറഞ്ഞു: "പ്രൊഫ. യശ്വന്ത്റാവു കേൽക്കർ ജിയുടെ ജീവിതയാത്ര ഓരോ പ്രവർത്തകനും മാതൃകയാണ്. ഇന്ന് രാജ്യത്തുടനീളം എ.ബി.വി.പി പിന്തുടരുന്ന പ്രവർത്തന രീതി അദ്ദേഹം പകർന്നുനൽകിയതാണ്. ഒരു പ്രവർത്തകന്റെ വാക്കുകളും പ്രവർത്തിയും തമ്മിൽ വ്യത്യാസമുണ്ടാകരുത് എന്ന് അദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു."

മുൻ ദേശീയ അധ്യക്ഷൻ പ്രൊഫ. രാജ്കുമാർ ഭാട്ടിയ ജി പറഞ്ഞു: "പ്രൊഫ. ഖേൽക്കറുടെ വ്യക്തിത്വവും എ.ബി.വി.പിയുടെ പ്രവർത്തന രീതിയും മനസ്സിലാക്കണമെങ്കിൽ അദ്ദേഹത്തിന്റെ ജീവിതത്തെയും ചിന്തകളെയും ആസ്പദമാക്കിയുള്ള സാഹിത്യങ്ങൾ ഗൗരവമായി പഠിക്കേണ്ടതുണ്ട്. എ.ബി.വി.പിയെ വ്യക്തിത്വ വികാസത്തിനുള്ള ഒരു പരീക്ഷണശാലയായാണ് പ്രൊഫ. ഖേൽക്കർ കണ്ടിരുന്നത്."

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രിന്യൂഡൽഹ...
10/05/2026

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങളോട് പ്രത്യേക അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഇന്ധന ഉപയോഗം കുറയ്ക്കണമെന്നും വർക്ക് ഫ്രം ഹോം രീതി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ, ഒരു വർഷത്തേക്ക് വിവാഹങ്ങൾക്കും മറ്റും സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന നിർണ്ണായക ഉപദേശവും മോദി നൽകി.

ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 126 ഡോളറിലേക്ക് ഉയർന്ന സാഹചര്യത്തിൽ, അനാവശ്യ യാത്രകൾ ഒഴിവാക്കി ഇന്ധനം ലാഭിക്കുന്നത് ഒരു ദേശീയ കടമയായി കാണണമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. വിദേശനാണ്യം പുറത്തേക്ക് പോകുന്നത് തടയാൻ അടുത്ത ഒരു വർഷത്തേക്ക് വിവാഹ ആവശ്യങ്ങൾക്കായി പോലും സ്വർണം വാങ്ങുന്നത് ഒഴിവാക്കാൻ കുടുംബങ്ങൾ തയ്യാറാകണം എന്നും മോദി സൂചിപ്പിച്ചു. അതോടൊപ്പം കോവിഡ് കാലത്ത് നാം ശീലിച്ച വർക്ക് ഫ്രം ഹോം, ഓൺലൈൻ മീറ്റിംഗുകൾ, വീഡിയോ കോൺഫറൻസിംഗ് എന്നിവ വീണ്ടും സജീവമാക്കണം. ഇത് ഇന്ധന ഉപഭോഗം കുറയ്ക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു....

മന്മോഹൻ  സിംഗ് റാത്തിനു കൊടുത്തത് പോലെ തെലങ്കാനയ്ക്ക് തരണമെന്ന്  രേവന്ത് റെഡ്ഡി;എങ്കിൽ ഇപ്പോൾ കിട്ടുന്നതിന്റെ പകുതിയേ കി...
10/05/2026

മന്മോഹൻ സിംഗ് റാത്തിനു കൊടുത്തത് പോലെ തെലങ്കാനയ്ക്ക് തരണമെന്ന് രേവന്ത് റെഡ്ഡി;എങ്കിൽ ഇപ്പോൾ കിട്ടുന്നതിന്റെ പകുതിയേ കിട്ടുള്ളൂ എന്ന് തഗ്ഗടിച്ച് നരേന്ദ്രമോദി

Read More ; www.braveindianews.com

'വിശ്വസിക്കാൻ കൊള്ളില്ല' ; മമതാ ബാനർജിയുടെ പ്രതിപക്ഷ ഐക്യ ആഹ്വാനത്തെ തള്ളി ബംഗാളിലെ ഇടതുപക്ഷംകൊൽക്കത്ത : പശ്ചിമ ബംഗാൾ നി...
10/05/2026

'വിശ്വസിക്കാൻ കൊള്ളില്ല' ; മമതാ ബാനർജിയുടെ പ്രതിപക്ഷ ഐക്യ ആഹ്വാനത്തെ തള്ളി ബംഗാളിലെ ഇടതുപക്ഷം

കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കണമെന്ന മമതാ ബാനർജിയുടെ ആഹ്വാനത്തെ തള്ളി ബംഗാളിലെ ഇടതുപക്ഷം. തൃണമൂൽ കോൺഗ്രസിന്റെ വിശ്വാസ്യതയെയും രാഷ്ട്രീയ പാരമ്പര്യത്തെയും ബംഗാളിലെ ഇടത് പാർട്ടികൾ രൂക്ഷമായി വിമർശിച്ചു. അധികാരം നഷ്ടപ്പെട്ടപ്പോൾ മാത്രം ഐക്യത്തെക്കുറിച്ച് ഓർക്കുന്ന മമതയുടെ നീക്കം രാഷ്ട്രീയ നാടകമാണെന്ന് ​സിപിഐ(എം) സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം കുറ്റപ്പെടുത്തി.

പ്രതിപക്ഷം ഒന്നിക്കാൻ ശ്രമിച്ചപ്പോഴെല്ലാം അതിൽ വിള്ളലുണ്ടാക്കിയത് തൃണമൂലാണ്. ഇപ്പോൾ അധികാരം പോയപ്പോൾ അവരെ വിശ്വസിക്കാൻ കഴിയില്ല എന്നും മുതിർന്ന ഇടതുപക്ഷ നേതാവ് ​സുജൻ ചക്രവർത്തിയും വ്യക്തമാക്കി. ബിജെപിയെ പശ്ചിമ ബംഗാളിലേക്ക് ആനയിച്ചത് തന്നെ മമത ബാനർജിയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിക്കെതിരെ സ്വന്തം നിലയിൽ പോരാട്ടം തുടരുമെന്നും തൃണമൂലുമായി സഖ്യത്തിനില്ലെന്നും ഇടതുമുന്നണി പ്രഖ്യാപിച്ചു. സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് മമത പ്രതിപക്ഷ ഐക്യ ആഹ്വാനം നടത്തിയത്. ബിജെപിയുടെ 'അടിച്ചമർത്തൽ ഭരണ'ത്തിനെതിരെ ഇടതുപക്ഷവും തീവ്ര ഇടതുപക്ഷവും ദേശീയ പാർട്ടികളും എൻജിഒകളും തൃണമൂലിനൊപ്പം ഒരു സംയുക്ത വേദിയിൽ അണിനിരക്കണമെന്ന് മമത ആവശ്യപ്പെട്ടു. "ഇടതുപക്ഷത്തോട് വിരോധം കാണിക്കാനുള്ള സമയമല്ലിത്. എനിക്ക് ഈഗോ ഇല്ല, ബിജെപിയെ തോൽപ്പിക്കാൻ ആരുമായും കൈകോർക്കാം," എന്നും മമത അറിയിച്ചിരുന്നു.

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മഞ്ഞക്കുപ്പായത്തിൽ ഉർവിൽ പട്ടേൽ ഇന്ന് ചെപ്പോക്കിനെ ആവേശക്കടലാക്കി. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെത...
10/05/2026

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മഞ്ഞക്കുപ്പായത്തിൽ ഉർവിൽ പട്ടേൽ ഇന്ന് ചെപ്പോക്കിനെ ആവേശക്കടലാക്കി. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെയുള്ള മത്സരത്തിൽ വെറും 13 പന്തിൽ നിന്ന് അർദ്ധസെഞ്ചുറി തികച്ച താരം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി എന്ന യശസ്വി ജയ്‌സ്വാളിന്റെ റെക്കോർഡിനൊപ്പമെത്തുക ആയിരുന്നു.

ലഖ്‌നൗ ഉയർത്തിയ 204 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് കിട്ടിയത്. തന്റെ മികച്ച ഫോം തുടർന സഞ്ജുവും മികച്ച പിന്തുണ നൽകിയ ഋതുരാജും ചേർന്നപ്പോൾ സിഎസ്കെ കുതിച്ചു. ഒടുവിൽ 14 പന്തിൽ 28 റൺസ് എടുത്ത് സഞ്ജു മടങ്ങിയപ്പോൾ ലക്നൗ ആശ്വസിച്ചതാണ്.

എന്നാൽ സഞ്ജു പോയ സന്തോഷം അധികം നീണ്ടുനിന്നില്ല. ശേഷം ലക്നൗ ബൗളർമാരെ അക്ഷരാർത്ഥത്തിൽ നിശ്ബദമാക്കിയായിരുന്നു ഉർവിലിന്റെ പടയോട്ടം. തുടർച്ചയായ അഞ്ച് പന്തുകളിൽ അഞ്ച് കൂറ്റൻ സിക്സറുകൾ പറത്തി താരം സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചു. സിഎസ്‌കെ ആരാധകരുടെ ഹൃദയം കവർന്ന ഒരു ഇന്നിംഗ്‌സായിരുന്നു ഇത്. ആവേഷ് ഖാന്റെ ആദ്യ ഓവറിൽ തുടർച്ചയായി 4 സിക്‌സും പറത്തിയ ഉർവിൽ ശേഷമെത്തിയ ദിഖ്‌വേശിന്റെ ഓവറിൽ നേരിട്ട ആദ്യ പന്തിലും സിക്സ് നേടുക ആയിരുന്നു. ആ ഓവറിൽ 22 റൺസാണ് താരം നേടിയത്.

ബോളിങ് മെഷീൻ ഒകെ നേരിടുന്ന ലാഘവത്തിൽ കളിച്ച താരം ഒടുവിൽ 13 പന്തിൽ അർദ്ധ സെഞ്ച്വറി എന്ന നേട്ടത്തിലേക്കും വന്നു. ഏറ്റവും വേഗത്തിൽ ഉള്ള സെഞ്ച്വറി കാണുമോ എന്ന് കരുതിയിരുന്നപ്പോൾ 23 പന്തിൽ 65 റൺ നേടി താരം മടങ്ങുക ആയിരുന്നു. ചെപ്പോക്കിനെ ആവേശകടലാക്കിയ ആ ഇന്നിങ്സിന് ശേഷം വമ്പൻ കൈയടികളാണ് താരത്തിന് കിട്ടിയതും.

തെലങ്കാന സന്ദർശിച്ച് മോദി ; വമ്പൻ സ്വീകരണവുമായി രേവന്ത് റെഡ്‌ഡി ; 9,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തുടക്കം ഹൈ...
10/05/2026

തെലങ്കാന സന്ദർശിച്ച് മോദി ; വമ്പൻ സ്വീകരണവുമായി രേവന്ത് റെഡ്‌ഡി ; 9,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തുടക്കം

ഹൈദരാബാദ് : തെലങ്കാനയുടെ വ്യാവസായിക-അടിസ്ഥാന സൗകര്യ മേഖലകളിൽ പുതുയുഗം കുറിക്കുന്ന വിവിധ പദ്ധതികളുമായി കേന്ദ്രസർക്കാർ. 9,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ഞായറാഴ്ച ഹൈദരാബാദിലെത്തിയ അദ്ദേഹം ഹൈടെക് സിറ്റിയിലെ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. തെലങ്കാനയെ രാജ്യത്തെ പ്രധാന മാനുഫാക്ചറിങ് ഹബ്ബാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ആരോഗ്യ മേഖലയിലെ വലിയൊരു കാൽവെപ്പായി, സൈബരാബാദിലെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സിന്ധു ഹോസ്പിറ്റൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ക്യാൻസർ ചികിത്സയ്ക്ക് മുൻഗണന നൽകുന്ന ഈ മൾട്ടി-സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഹൈദരാബാദിലെ മെഡിക്കൽ ടൂറിസം മേഖലയ്ക്ക് വലിയ കരുത്താകും.

കൂടാതെ വ്യാവസായിക വികസനം ലക്ഷ്യമിട്ട് ​വാറങ്കലിൽ പി.എം മിത്ര മെഗാ ടെക്സ്റ്റൈൽ പാർക്ക് അദ്ദേഹം നാടിന് സമർപ്പിച്ചു.കാകതീയ മെഗാ ടെക്സ്റ്റൈൽ പാർക്ക് എന്ന് അറിയപ്പെടുന്ന ഈ കേന്ദ്രം രാജ്യത്തെ ആദ്യത്തെ പൂർണ്ണ സജ്ജമായ പി.എം മിത്ര പാർക്കാണ്. ഏകദേശം 1,700 കോടി രൂപ ചെലവിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതോടൊപ്പം, ​ ഹൈദരാബാദ്-നാഗ്പൂർ ഇൻഡസ്ട്രിയൽ കോറിഡോറിന്റെ ഭാഗമായി സംഗറെഡ്ഡി ജില്ലയിൽ 3,245 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന സാഹീറാബാദ് ഇൻഡസ്ട്രിയൽ ഏരിയക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. ഹൈദരാബാദ്-പനാജി സാമ്പത്തിക ഇടനാഴിയിലുള്ള എൻ.എച്ച്-167 (ഗൂഡെബെല്ലൂർ - മഹ്ബൂബ് നഗർ) നാലുവരിപ്പാതയാക്കുന്ന പദ്ധതിയുടെ തറക്കല്ലിടൽ, ഹൈദരാബാദിലെ മൽക്കാപൂരിൽ 600 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച ഇന്ത്യൻ ഓയിലിന്റെ ഗ്രീൻഫീൽഡ് പെട്രോളിയം ടെർമിനൽ ഉദ്ഘാടനം എന്നിവയും പ്രധാനമന്ത്രി ഇന്ന് ഹൈദരാബാദിൽ വച്ച് നിർവഹിച്ചു.

Address

Kochi

Alerts

Be the first to know and let us send you an email when Brave India News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Brave India News:

Share