Brave India News

Brave India News Brave India News is a leading independent news source dedicated to providing unbiased and in-depth coverage of Indian politics, defense, society, and culture.
(232)

As one of the first independent news portals in Malayalam, we strive to deliver timely, accurate, and insightful news reports, analyses, and diverse perspectives on the issues that matter most to Indians. Our commitment to journalistic integrity and ethical reporting ensures that our readers receive reliable and trustworthy information. Explore Brave India News for comprehensive coverage of the Indian landscape.

ഈ പാർട്ടിക്ക് വേണ്ടി പ്രതികരിച്ചതിനാണ് കള്ളക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടത്, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്; ജയര...
08/08/2026

ഈ പാർട്ടിക്ക് വേണ്ടി പ്രതികരിച്ചതിനാണ് കള്ളക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടത്, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്; ജയരാജനെതിരെ ആഞ്ഞടിച്ച് അർജുൻ ആയങ്കി

ഒളിവിൽ കഴിയുന്ന ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയെ 'തൂഫാൻ' പോലെ പിടിച്ച് അകത്തിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ പ്രസ്താവിച്ചതിന് പിന്നാലെ, ശക്തമായ പ്രതികരണവുമായി അർജുൻ ആയങ്കി. ജയരാജൻ തന്നെ ശത്രുവിനേക്കാൾ വലിയ ശത്രുവായാണ് കാണുന്നതെന്നും പാർട്ടിയുടെ യാതൊരു പിന്തുണയും തനിക്ക് ആവശ്യമില്ലെന്നും, എന്നാൽ പുറകിൽ നിന്ന് കുത്തരുതെന്നും ആയങ്കി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. തനിക്ക് അയിത്തം കൽപ്പിച്ച് പാർട്ടിയിൽ നിന്ന് തള്ളിപ്പറയുന്നതിന് മുൻപ് താനും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നുവെന്ന കാര്യം എം.വി. ജയരാജൻ ഓർക്കണമെന്ന് അർജുൻ ആയങ്കി തുറന്നടിച്ചു.

​പാർട്ടി സഖാക്കൾക്കായി ജീവനും ജീവിതവും മറന്ന് പോരാടിയ ചരിത്രമാണ് തനിക്കുള്ളതെന്ന് അവകാശപ്പെട്ടാണ് അർജുൻ ആയങ്കി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയത്. അഞ്ച് കിലോമീറ്റർ അപ്പുറത്ത് ഒരു സഖാവിന് കുത്തേൽക്കുമ്പോൾ രക്തം തിളച്ച് തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലിൽ കിടന്നിട്ടുണ്ടെന്നും, പ്രസ്ഥാനത്തിന്റെ പ്രതിസന്ധികളിലെല്ലാം മുന്നിൽ നിന്ന് സംസാരിച്ചതിന്റെ പേരിലാണ് താൻ കള്ളക്കേസുകളിൽ പ്രതിയായതെന്നും ആയങ്കി അവകാശപ്പെടുന്നു. മറ്റുള്ളവർക്കെല്ലാം തെറ്റുകൾ തിരുത്താനും തിരികെ വരാനും അവസരം നൽകുന്ന പാർട്ടി, തന്നെ മാത്രം ശത്രുവിനേക്കാൾ ദ്രോഹിക്കേണ്ട കേവലം വെടിയുണ്ടയായി കാണുന്നത് ഖേദകരമാണെന്നും അർജുൻ ആയങ്കി പോസ്റ്റിൽ വ്യക്തമാക്കി.

അർജുൻ ആയങ്കിയുടെ സമൂഹമാധ്യമ പോസ്റ്റ്,

മറ്റെല്ലാവര്‍ക്കും തിരുത്താനും നവീകരിക്കാനും തിരിച്ചുവരാനുമുള്ള അവസരങ്ങളുണ്ട് അര്‍ജ്ജുന്‍ ആയങ്കി ശത്രുക്കളെക്കാള്‍ വലിയ ശത്രുവാണെന്ന പോലെ എന്നെ വെടിവെച്ച് കൊന്നാല്‍ സന്തോഷമേയുള്ളൂ അത് താനാഗ്രഹിക്കുന്നു എന്ന തരത്തിലുള്ള പ്രതികരണം നടത്തിയ എംവി ജയരാജന്‍ സഖാവിനോടാണ്, എനിക്ക് അയിത്തം കല്‍പ്പിക്കുന്നതിന് മുന്‍പ് തള്ളിപ്പറയുന്നതിന് മുന്‍പ് ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നു, അഞ്ച് കിലോമീറ്റര്‍ അപ്പുറത്തൊരു സഖാവിന് കുത്തേല്‍ക്കുമ്പോള്‍ രക്തം തിളച്ച് തിരിച്ചടിക്കാന്‍ വേണ്ടി സ്വന്തം ജീവനും ജീവിതവും മറന്ന് തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്.!

ഈ പാര്‍ട്ടിയുടെ പ്രതിസന്ധികളിലെല്ലാം പേനയുന്തിയതിനും പ്രതികരിച്ചതിനും കൊണ്ടൊക്കെ കൂടിയാണ് ഞാന്‍ കള്ളക്കേസില്‍ ജയിലിലടക്കപ്പെട്ടത്.

മയ്യിലൊരു സഖാക്കളെ ആക്രമിച്ചിരുന്ന കോണ്‍ഗ്രസ് ക്രിമിനലിന് പൊലീസിന്റെ അടികിട്ടിയപ്പോള്‍ അയാളെ വീട്ടില്‍ പോയി കണ്ട് ആശ്വസിപ്പിച്ചതിന്റെ ഒരു ശതമാനം പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല.., പക്ഷേ

പിന്തുണ വേണ്ട.. പിന്നില്‍ നിന്ന് കുത്തരുത്...

08/08/2026

എന്തുകൊണ്ടാണ് സിക്ക് പ്രസ്ഥാനങ്ങൾ ഉണ്ടായത്? | Untold History of Sikhism ||

സാധാരണക്കാർക്കും ചെറുകിട വ്യാപാരികൾക്കും ഒരു തരത്തിലുള്ള ട്രാൻസാക്ഷൻ നിരക്കുകളും ഈടാക്കില്ല ; യു.പി.ഐ നിയമഭേദഗതിയിൽ വ്യക...
08/08/2026

സാധാരണക്കാർക്കും ചെറുകിട വ്യാപാരികൾക്കും ഒരു തരത്തിലുള്ള ട്രാൻസാക്ഷൻ നിരക്കുകളും ഈടാക്കില്ല ; യു.പി.ഐ നിയമഭേദഗതിയിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ

ന്യൂഡൽഹി : ഡിജിറ്റൽ പണമിടപാടുകളായ യു.പി.ഐ (UPI) ഉപയോഗിക്കുന്ന സാധാരണക്കാർക്കും ചെറുകിട വ്യാപാരികൾക്കും ഒരു തരത്തിലുള്ള ട്രാൻസാക്ഷൻ നിരക്കുകളും ഈടാക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയം. പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിൽ അടുത്തിടെ കൊണ്ടുവന്ന നിയമഭേദഗതി കാരണം പൊതുജനങ്ങൾ യു.പി.ഐ ഉപയോഗത്തിന് പണം നൽകേണ്ടി വരുമെന്ന തരത്തിൽ ഉയർന്ന പ്രചാരണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞാണ് കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയത്. വ്യക്തികൾ തമ്മിലുള്ള (P2P) കൈമാറ്റങ്ങളും സാധാരണക്കാരായ ഉപയോക്താക്കളുടെ ദൈനംദിന പണമിടപാടുകളും പൂർണ്ണമായും സൗജന്യമായി തന്നെ തുടരുമെന്ന് സർക്കാർ ഉറപ്പുനൽകുന്നു.

പാർലമെന്റിൽ ഭേദഗതി ബിൽ പൂർണ്ണമായി പാസാക്കിയ ശേഷം എൻ.പി.സി.ഐയുടെ (NPCI) നേതൃത്വത്തിലുള്ള കമ്മിറ്റിയായിരിക്കും മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. വ്യാപാരികൾക്ക് ഭാവിയിൽ ഏതെങ്കിലും തരത്തിൽ നിരക്കുകൾ നിശ്ചയിക്കുകയാണെങ്കിൽ തന്നെ, അത് വൻകിട ബിസിനസുകൾക്കും ഉയർന്ന തുകയുടെ ഇടപാടുകൾക്കും മാത്രമായിരിക്കും ബാധകമാകുക. സാധാരണ തെരുവ് കച്ചവടക്കാർ, പ്രാദേശിക കട ഉടമകൾ എന്നിവർ നടത്തുന്ന ഭൂരിഭാഗം ഇടപാടുകളും പൂർണ്ണമായും നിരക്കുകളിൽ നിന്ന് ഒഴിവാക്കപ്പെടും. കൂടാതെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളെ അപേക്ഷിച്ച് വളരെ തുച്ഛമായ തുക മാത്രമേ വ്യാപാരികളിൽ നിന്ന് ഈടാക്കുകയുള്ളൂവെന്നും സർക്കാർ വ്യക്തമാക്കി.

​യു.പി.ഐ സംവിധാനത്തിന്റെ ദീർഘകാല നിലനിൽപ്പും സാങ്കേതികപരമായ സുരക്ഷയും വർദ്ധിപ്പിക്കുന്നതിനാണ് പുതിയ നിയമനിർമ്മാണം നടപ്പിലാക്കിയത്. ഇടപാടുകളുടെ എണ്ണം വൻതോതിൽ വർദ്ധിച്ച സാഹചര്യത്തിൽ സൈബർ സുരക്ഷ, തട്ടിപ്പുകൾ തടയൽ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി ബാങ്കുകൾക്കും സാങ്കേതിക സേവന ദാതാക്കൾക്കും കൂടുതൽ നിക്ഷേപം നടത്താൻ ഇത് വഴിയൊരുക്കും. ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിലെ മുൻനിര മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഇന്ത്യയിൽ, വ്യാപാരികൾക്കും സാധാരണക്കാർക്കും ലളിതവും സുരക്ഷിതവുമായ യു.പി.ഐ അനുഭവം ഒരു പണച്ചെലവുമില്ലാതെ തുടർന്നും ലഭ്യമാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം.

08/08/2026

ഹിന്ദു - സിക്ക് ഐക്യവും അതിനെ തകർക്കാൻ ശ്രമിച്ച ശക്തികളും || KA.BHA SURENDRAN || RSS | *k

08/08/2026

കമ്മ്യൂണിസ്റ്റ് നക്സലൈറ്റ് ഭീകരതയും വനവാസികളുടെ ദുരിതജീവിതവും || KA.BHA SURENDRAN

08/08/2026

കാശ്മീറും സംഘപരിവാറും; ചരിത്രപരമായ സത്യങ്ങൾ എന്തൊക്കെ? | RSS & Kashmir Issue

08/08/2026

കാശ്മീർ കടന്നാക്രമണവും സംഘത്തിന്റെ പ്രവർത്തനങ്ങളും || KA.BHA SURENDRAN

'ഡിഗ്രി കൊണ്ട് ഇപ്പോൾ ഒരു പ്രയോജനവുമില്ല, രാജ്യത്ത് എല്ലാ തൊഴിൽ വാതിലുകളും അടഞ്ഞു' ; 'ഛാത്രോം കീ ഗൂഞ്ച്' വിദ്യാർത്ഥി സംഗ...
08/08/2026

'ഡിഗ്രി കൊണ്ട് ഇപ്പോൾ ഒരു പ്രയോജനവുമില്ല, രാജ്യത്ത് എല്ലാ തൊഴിൽ വാതിലുകളും അടഞ്ഞു' ; 'ഛാത്രോം കീ ഗൂഞ്ച്' വിദ്യാർത്ഥി സംഗമത്തിൽ രാഹുൽ ഗാന്ധി

ലഖ്‌നൗ : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ കോൺഗ്രസ് സംഘടിപ്പിച്ച വിദ്യാർത്ഥി സംഗമത്തിൽ കേന്ദ്ര സർക്കാരിനെതിരെയെതിരെ കടുത്ത വിമർശനങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിവിധ സംസ്ഥാനങ്ങളിലായി കോൺഗ്രസ് സംഘടിപ്പിക്കുന്ന 'ഛാത്രോം കീ ഗൂഞ്ച്' (വിദ്യാർത്ഥികളുടെ ശബ്ദം) എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി സംസാരിക്കവെയാണ് രാജ്യത്ത് തൊഴിലില്ലായ്മയും പരീക്ഷാ തട്ടിപ്പുകളുമാണ് നടക്കുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയത്. ഇന്ത്യയിൽ ഇന്ന് ലഭിക്കുന്ന ഡിഗ്രി സർട്ടിഫിക്കറ്റുകൾ കൊണ്ട് യാതൊരു പ്രയോജനവുമില്ലാത്ത അവസ്ഥയാണെന്നും, ചെറുപ്പക്കാർക്ക് ജോലി നൽകേണ്ട വാതിലുകളെല്ലാം അടച്ചിട്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയായി നിൽക്കുന്ന 40 കോടിയോളം വരുന്ന യുവജനതയ്ക്ക് അർഹമായ അവസരങ്ങൾ നൽകുന്നതിൽ നിലവിലെ ഭരണകൂടം പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് രാഹുൽ കുറ്റപ്പെടുത്തി.

രാജ്യത്തെ യുവാക്കളുടെ വ്യക്തിവിവരങ്ങളും ഡാറ്റയും വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് കൈമാറുകയും, അതിനുശേഷം അവരോട് സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിച്ച് സമയം കളയാൻ നിർബന്ധിക്കുകയുമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് മാന്യമായ തൊഴിൽ നൽകുന്നതിന് പകരം ഗിഗ് തൊഴിലാളികളായും ഡെലിവറി ഏജന്റുമാരായും പണിയെടുക്കാൻ തള്ളിവിടുകയാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു. പരീക്ഷാ തട്ടിപ്പുകളും വിജ്ഞാപനങ്ങളിലെ കാലതാമസവും മൂലം നിരാശരായ യുവാക്കളുടെ പ്രക്ഷോഭം വരും ദിവസങ്ങളിൽ കൂടുതൽ ശക്തിപ്പെടുത്തുമെന്നും, രാജ്യത്തെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ശബ്ദം പാർലമെന്റിൽ ഉയർത്തുമെന്നും ഉറപ്പുനൽകിയാണ് രാഹുൽ ഗാന്ധി പ്രസംഗം അവസാനിപ്പിച്ചത്.

08/08/2026

കോൺഗ്രസ് ചരിത്രത്തിലെ ഞെട്ടിക്കുന്ന സത്യങ്ങൾ | KA.BHA SURENDRAN || RSS || CONGRESS ||

08/08/2026

എന്തുകൊണ്ട് നെഹ്‌റു സർക്കാർ മടിച്ചു? ചരിത്രത്തിലെ ഇരുണ്ട ഏടുകൾ || KA.BHA SURENDRAN

Address

Kochi

Alerts

Be the first to know and let us send you an email when Brave India News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Brave India News:

Shortcuts

Share