BehindThings Malayalam

BehindThings Malayalam Behind every fact, there's a story.

We explore the world of General Knowledge, science, history, and everyday wonders — revealing the facts and insights that deepen understanding.

30/05/2025

അമിത വേഗതക്ക് ആദ്യത്തെ പിഴത്തുക എത്രയാണ് എന്നറിയണ്ടേ ?

നമ്മള്‍ ബാഗും ചെരുപ്പും കുപ്പിയും ഒക്കെ വാങ്ങുമ്പോള്‍ അതിന്റെ ഉള്ളില്‍ നിന്നും വെളുത്ത ചെറിയ കവറുകൾ കിട്ടാറില്ലേ?  സിലിക...
03/05/2025

നമ്മള്‍ ബാഗും ചെരുപ്പും കുപ്പിയും ഒക്കെ വാങ്ങുമ്പോള്‍ അതിന്റെ ഉള്ളില്‍ നിന്നും വെളുത്ത ചെറിയ കവറുകൾ കിട്ടാറില്ലേ? സിലിക്കാ ജെല്‍ നിറച്ച കവറുകൾ ആണ് അത് .

എന്താണ് ഈ സിലിക്ക ജെല്‍? എന്തിനു വേണ്ടിയാണ് അത് ഉപയോഗിക്കുന്നത്?

വെള്ളത്തില്‍ വീണാലും ഈര്‍പ്പം തട്ടിയാലും പെട്ടെന്ന് തന്നെ കേടാകുന്നവയാണ് ഇലക്ട്രിക് ഉപകരണങ്ങള്‍. ഇത്തരം ഇലക്ട്രിക് ഉപകരണങ്ങളില്‍ ഈര്‍പ്പം തട്ടുന്നത് തടയാന്‍ പരിമിതികളുമുണ്ട്. പക്ഷേ ഇലക്ട്രിക് ഉപകരണങ്ങളില്‍ ഈര്‍പ്പം തട്ടിയാല്‍ അത് കേടാകാതെ സൂക്ഷിക്കാന്‍ സിലിക്കാ ജെല്‍ കൊണ്ട് കഴിയും. ഇവയ്ക്ക് ഈര്‍പ്പത്തെ വലിച്ചെടുക്കാന്‍ കഴിവുണ്ട്. ഏത് ഉപകരണമായാലും അത് ബോക്‌സിലിട്ട് സിലിക്ക ജെല്ലുകള്‍ നിറച്ച് കൊടുത്താല്‍ ഈര്‍പ്പത്തെ വലിച്ചെടുക്കുകയും ഉപകരണത്തെ സംരക്ഷിക്കുകയും ചെയ്യും.
സിലിക്ക ജെല്‍ രാസപരമായി സിലിക്കണ്‍ ഡയോക്‌സൈഡ് ആണ്. ഇതേ സിലിക്കണ്‍ ഡയോക്‌സൈഡ് തന്നെയാണ് നമുക്ക് ചുറ്റും കാണുന്ന മണല്‍ത്തരികളും. പക്ഷേ ഘടനാപരമായ സവിശേഷത കൊണ്ട് ഈര്‍പ്പം വലിച്ചെടുക്കാന്‍ സിലിക്ക ജെല്ലിന് പ്രത്യേക കഴിവുണ്ട്.
ജെല്‍ എന്ന് പേരിലുണ്ടെങ്കിലും ഖരാവസ്ഥയില്‍ ആണ് ഇവ കാണാറുള്ളത്. പാക്കറ്റുകളില്‍ നിറച്ച ചെറിയ സ്ഫടിക ഗോളങ്ങളുടെ രൂപത്തിലാണ് പൊതുവേ ലഭ്യമാകുന്നത്. കോട്ടന്‍ തുണി, സ്‌പോഞ്ച് അല്ലെങ്കില്‍ പഞ്ഞി , ഇവ ജലത്തെ ആഗിരണം ( absorption). ചെയ്യുകയാണല്ലോ ചെയ്യുക. എന്നാൽ സിലിക്ക ജെല്‍ ക്രിസ്റ്റലുകളില്‍ അവ ഈര്‍പ്പം വലിച്ചെടുത്ത് നനവ് ഇല്ലാതാക്കുന്ന അധിശോഷണം (adsorption ) ആണ് നടക്കുന്നത്. ഒരു പദാര്‍ത്ഥത്തിന്റെ പ്രതലത്തിലേക്ക് മാത്രമായി ദ്രാവകങ്ങളോ, വാതകങ്ങളോ അടിഞ്ഞുകൂടുന്ന ഉപരിതല പ്രതിഭാസമാണ് ഇത്. ഒരു സിലിക്ക ജെല്‍ ബോള്‍ ഈ പ്രവര്‍ത്തനം വഴി അതിന്റെ ഭാരത്തിന്റെ നാല്പത് ശതമാനത്തോളം ഈര്‍പ്പം വലിച്ചെടുക്കുന്നു. സിലിക്ക ജെല്‍ നിര്‍മ്മിച്ചിരിക്കുന്നത് വളരെ നേരിയ സുഷിരങ്ങള്‍ ഉള്ള പ്രതലത്തോടുകൂടിയാണ്. ഈ നേര്‍ത്ത പ്രതല സുഷിരങ്ങളിലേക്ക് ജലം പൊതിഞ്ഞു നിറയുന്നു. പക്ഷേ പരമാവധി ഈര്‍പ്പം അധിശോഷണം ചെയ്തതിനുശേഷവും ഇവ പുറത്തേക്ക് നനവ് പടര്‍ത്തുന്നില്ല എന്നത് ഒരു സവിശേഷതയാണ്.
അടച്ചുവെച്ച പാത്രങ്ങള്‍ക്കുള്ളിലോ, ചെറിയ പെട്ടികള്‍ക്കുള്ളിലോ, അതേപോലെ അടഞ്ഞ ഇടങ്ങളിലോ ആണ് സിലിക്ക ജെല്‍ പാക്കറ്റുകള്‍ ഈര്‍പ്പം വലിച്ചെടുക്കാനായി ഇട്ടു വയ്‌ക്കേണ്ടത്. ഉള്‍ക്കൊള്ളാവുന്നതിന്റെ പരമാവധി ഈര്‍പ്പം ആയി കഴിഞ്ഞാല്‍ ഈ കൊച്ചു സ്ഫടിക ഗോളങ്ങള്‍ നിഷ്‌ക്രിയമാണ് എന്നതുകൊണ്ട് തന്നെ, തുറന്നുവെച്ച ഇടങ്ങളില്‍ സിലിക്ക ജെല്‍ ഇട്ടു വച്ചതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും ഉണ്ടാവുകയില്ല.

റാപ്പ് സംഗീതം ..താളാത്മകമായി അർത്ഥത്തോടെ വാക്കുകൾ അടുത്തടുത്ത് കോർത്തിണക്കി സംസാര ശൈലിയിൽ ഡ്രം ബീറ്റുകൾക്കൊപ്പം  അവതരിപ്...
01/05/2025

റാപ്പ് സംഗീതം ..

താളാത്മകമായി അർത്ഥത്തോടെ വാക്കുകൾ അടുത്തടുത്ത് കോർത്തിണക്കി സംസാര ശൈലിയിൽ ഡ്രം ബീറ്റുകൾക്കൊപ്പം അവതരിപ്പിക്കുന്ന പാശ്ചാത്യ കലാരൂപമാണ്‌ റാപ്പ് സംഗീതം അല്ലെങ്കിൽ ഹിപ്പ്-ഹോപ്പ് സംഗീതം.

പശ്ചിമ ആഫ്രിക്കയുടെ ഹിപ്പ്‌ ഹോപ്പ്‌ സംസ്കാരത്തിലേക്ക് വിരൽ ചൂണ്ടുന്ന ഈ സംഗീത രൂപം 1970 കളിൽ അമേരിക്കയിലെ ആഫ്രിക്കൻ-അമേരിക്കൻ ജനതയിൽ നിന്നുമാണ് ആരംഭിച്ചത് . റാപ്പിംഗ്, ഡി-ജെ-യിംഗ്, സാമ്പ്ലിംഗ്, സ്ക്രാച്ചിംഗ്, ബീറ്റ് ബോക്സിംഗ് തുടങ്ങിയ നിരവധി മാത്രകൾ ചേർന്നുണ്ടായതാണ് റാപ്പ് മ്യൂസിക്‌. വളരെ അധികം നിർവ്വചനങ്ങൾ ഉള്ള ഇവ ചുരുക്കി പറഞ്ഞാൽ: താളാത്മകമായിവാക്കുകൾ കോർത്തിണക്കി ആളുകളോട് ഇടപഴകി അവതരിപ്പിക്കുന്ന രീതിയാണ് റാപ്പിംഗ്. ഇതിനു ഇന്ഗ്ലീഷിലെ എം-സി-യിംഗ് (master of ceremony) എന്ന വാക്കിനോട് അർത്ഥം വരുന്നു. ഡി-ജെ-യിംഗ് എന്നാൽ ഡിസ്ക് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് ബ്രേക്ക്‌ ഡാൻസ്നു വേണ്ടി സംഗീതം പെട്ടെന്ന് പെട്ടെന്ന് ഗതി മാറ്റി അവതരിപ്പുക്കുന്നത്. സാമ്പ്ലിംഗ് എന്നാൽ ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ച് മറ്റു പല വസ്തുക്കളുടെയും മനുഷ്യരുടെയും മറ്റും ശബ്ധം ഉണ്ടാക്കുക. സ്ക്രാച്ചിംഗ് എന്നാൽ റെക്കോർഡ്‌ പ്ലെയറിലെ ഡിസ്ക് മുന്നോട്ടും പിന്നോട്ടും തിരിച്ചും മറ്റും പലവിധ ശബ്ധവും മാറ്റങ്ങളും അനുഭവപ്പെടുത്തുക എന്നാണു. ബീറ്റ് ബോക്സിംഗ് എന്നാൽ വായ കൊണ്ടും മറ്റും ഡ്രം വായിക്കുന്ന ശബ്ദം ഉണ്ടാക്കുക എന്നാണു. റാപ് സംഗീതം അവതരിപ്പിക്കുന്ന ആളെ റാപ്പർ എന്നു വിളിക്കുന്നു.

റാപിന്റെ തുടക്കം ആഫ്രിക്കൻ സംഗീതത്തിൽ നിന്നുമാണ് എന്ന് സൂചിപ്പിക്കുന്നു. നൂറ്റാണ്ടുകൾക്കുമുമ്പ് ആഫ്രിക്കയിൽ കഥകളും മറ്റും ചെണ്ടയുടെ പശ്ചാത്തലത്തിൽ താളാത്മകമായി പൊതുവേദിയിൽ പറയുന്ന രീതിയിൽ നിന്നുമാണ് ഇത് ഉടലെടുത്തതെന്നു പറയുന്നു. 1970 കളിൽ ആഫ്രോ-അമേരിക്കൻ വംശജരുടെ പാർട്ടികളിലും മറ്റുമാണ് ഈ പഴയ രീതിയെ അനുകരിച്ചു അവതരണം ആരംഭിച്ചത്. സംസാരം താളാത്മകമായി ചെയ്യുക, കവിതകൾ വേഗത്തിൽ ചൊല്ലുക, മനോധർമം വാക്കുകളിൽ നടത്തുക എന്നീ പല രീതികളും കാണാം. ഡിസ്കോ,ഫങ്ക് സംഗീതത്തിന്റെ മാത്രകളും ഇതിൽ കാണാം. ബ്രേക്കിന്(ഹിപ്പ് ഹോപ്പ് ഡാൻസ്) നു വേണ്ടി റാപ് സംഗീതം വളരെ അധികം ഉപയോഗിക്കുന്നുണ്ട്.

1980 കളുടെ തുടക്കം വരെ അമേരിക്കയിൽ തങ്ങി നിന്ന ഈ സംഗീതം പിന്നീട് എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഒട്ടു മിക്ക ഭാഷകളിലും ഈ സംഗീതരീതി ഇപ്പോൾ ഉണ്ട്. ഡ്രം മെഷീന്റെയും, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗം മൂലം ഇതിൽ തന്നെ നിരവധി ശാഖകളും മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്.

വേടന്റെ പാട്ടിലെ മൗണ ലോവ എന്താണ് ?പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ സംസ്ഥാനമായ ഹവായിയിലെ അഞ്ച് അഗ്നി പർവ്വതങ...
01/05/2025

വേടന്റെ പാട്ടിലെ മൗണ ലോവ എന്താണ് ?

പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ സംസ്ഥാനമായ ഹവായിയിലെ അഞ്ച് അഗ്നി പർവ്വതങ്ങളിൽ ഒന്നാണ് മൗണ ലോവ. പിണ്ഡത്തിലും അളവിലും ഏറ്റവും വലിയ ഭൗമോപരിതല അഗ്നിപർവ്വതമായ ഇതിനെ താമു മാസിഫ് കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായി കണക്കാക്കപ്പെടുന്നു.താരതമ്യേന കുറഞ്ഞ ചരിവുകളോട് കൂടിയ ഒരു സജീവ ഷീൽഡ് അഗ്നിപർവ്വതമായ ഇതിന്റെ വ്യാപ്തം ഏകദേശം 18,000 ഘന മൈൽ (75,000 k.m3) ആകുന്നു, എന്നിരുന്നാലും ഇതിന്റെ ഉയരം തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന മൗണ കിയയെക്കാൾ 125 അടി (38 മീ) കുറവാണ്.

മൗണ ലോവ, ഏഴ് ലക്ഷം വർഷമെങ്കിലും മുമ്പേ പൊട്ടിത്തെറിച്ചിരിക്കാമെന്നും, ഏകദേശം നാൽ ലക്ഷം വർഷങ്ങൾക്ക് മുമ്പ് സമുദ്രനിരപ്പിൽ നിന്ന് ഉയർന്നുവന്നിരിക്കാമെന്നും കരുതപ്പെടുന്നു. കാലനിർണ്ണയം ചെയ്യപ്പെട്ട ഏറ്റവും പഴക്കം ചെന്ന പാറകൾ 200,000 വർഷത്തോളം പഴക്കമുള്ളതാണ് . കോടിക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ഹവായിയൻ ദ്വീപ് ശൃംഖല സൃഷ്ടിച്ചതിന്റെ കാരണമായ ഹവായ് ഹോട്ട്‌സ്പോട്ടിൽ നിന്നാണ് അഗ്നിപർവ്വതത്തിന്റെ മാഗ്മ വരുന്നത്. പസഫിക് പ്ലേറ്റിന്റെ മന്ദഗതിയിലുള്ള ചലനം കാരണം ക്രമേണ മൗണ ലോവയെ അഞ്ച് ലക്ഷം മുതൽ ഒരു ദശലക്ഷം വർഷങ്ങൾക്കുള്ളിൽ ഹോട്ട്‌സ്പോട്ടിൽ നിന്ന് അകറ്റിക്കളയും, ആ സമയത്ത് ഈ അഗ്നിപർവ്വതം ചിലപ്പോൾ നശിച്ചു പോയേക്കാം..

മൗണ ലോവയുടെ ഏറ്റവും അടുത്ത കാലത്ത് നടന്ന അഗ്നിപർവ്വതസ്ഫോടനം 1984 മാർച്ച് 24 മുതൽ ഏപ്രിൽ 15 വരെ ആയിരുന്നു. അഗ്നിപർവ്വതത്തിന്റെ സമീപകാല സ്ഫോടനങ്ങളൊന്നും മരണത്തിന് കാരണമായില്ല, പക്ഷേ 1926 ലും 1950 ലും ഉണ്ടായ പൊട്ടിത്തെറികൾ അവിടെ ഉണ്ടായിരുന്ന നിരവധി ഗ്രാമങ്ങളെ നശിപ്പിച്ചു, 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഉണ്ടായ ലാവാ പ്രവാഹങ്ങൾക്ക് മുകളിൽ ആണ് ഹിലോ നഗരം ഭാഗികമായി നിർമ്മിച്ചിരിക്കുന്നത്. ജനവാസകേന്ദ്രങ്ങൾക്ക് കാര്യമായ നാശനഷ്ടം വരുത്താൻ സാധ്യതയുള്ളതിനാൽ, ലോകത്തിലെ ഏറ്റവും അപകടകരമായ അഗ്നിപർവ്വതങ്ങളെക്കുറിച്ചുള്ള പഠനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ദശകത്തിലെ അഗ്നിപർവ്വതം പരിപാടിയുടെ ഭാഗമാണ് മൗണ ലോവ. 1912 മുതൽ ഹവായിയൻ അഗ്നിപർവ്വത നിരീക്ഷണാലയം മൗണ ലോവയെ നിരീക്ഷിക്കുന്നുണ്ട്. അന്തരീക്ഷ നിരീക്ഷണങ്ങൾ മൗണ ലോവ ഒബ്സർവേറ്ററിയിലും സൂര്യ നിരീക്ഷണങ്ങൾ മൗണ ലോവ സോളാർ ഒബ്സർവേറ്ററിയിലും നടക്കുന്നു, മൗണ ലോവയുടെ കൊടുമുടിക്ക് സമീപം ആണ് ഈ ഒബ്സർവേറ്ററികൾ സ്ഥിതിചെയ്യുന്നത്.

ട്രെയിനിലെ X ചിഹ്നം എന്താണ് അർത്ഥമാക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്ത്യയില്‍ ഏറ്റവും ചെലവ് കുറഞ്ഞ യാത...
02/12/2024

ട്രെയിനിലെ X ചിഹ്നം എന്താണ് അർത്ഥമാക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഇന്ത്യയില്‍ ഏറ്റവും ചെലവ് കുറഞ്ഞ യാത്ര ഉപാധികളില്‍ ഒന്നാണ് ട്രെയിന്‍ യാത്ര. അതിനാല്‍ തന്നെ ഭൂരിപക്ഷം ഇന്ത്യന്‍ ജനതയും ട്രെയിനുകളെയാണ് യാത്രയ്ക്കായി ആശ്രയിച്ചുവരുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ട്രെയിന്‍ യാത്ര ചെയ്യാത്തവര്‍ ചുരുക്കമാണെങ്കിലും കണ്‍മുന്നിലൂടെ കടന്നുപോകുന്ന ട്രെയിന്‍ ബോഗികള്‍ക്ക് അവസാനം 'X' എന്ന ചിഹ്നം കണ്ടിട്ടിട്ടില്ലേ ? എന്താണ് അതിന്റെ അർത്ഥം എന്നറിയുമോ ? നാളുകളായി പല തരത്തിലുമുള്ള വിശദീകരണങ്ങൾ പലരും ഈ ചിഹ്നത്തെപ്പറ്റി പറഞ്ഞുകേട്ടിട്ടുണ്ടെകിലും കഴിഞ്ഞ ഇടക്കാണ് റെയിൽവേ മന്ത്രാലയം ഇത് സംബന്ധിച്ച വിശദീകരണം പുറത്തിറക്കിയത് . സംഗതി ഇത്രയേ ഉള്ളൂ അവസാന കോച്ചിനെ സൂചിപ്പിക്കാൻ ആണ് ഈ ഒരു ചിഹ്നം റെയിൽവേ ഉപയോഗിക്കുന്നത് . എല്ലാ സ്റ്റേഷനിലൂടെയും ട്രെയിൻ കടന്നു പോകുമ്പോൾ അപകടം മൂലമോ , സാങ്കേതിക തകരാർ മൂലമോ ഒരു കോച്ചും ഈ ട്രെയിനിന് നഷ്ടപ്പെട്ടിട്ടില്ല എന്ന് സ്റ്റേഷൻ ഗാർഡുകളെയും മറ്റ് ഉദ്യോഗസ്ഥരെയും അറിയിക്കാൻ ഉള്ള ഒരു ചിഹ്നമായി ആണ് ഇത് ഉപയോഗിക്കുന്നത് എന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത് . ട്രെയിനിന്റെ അവസാന ബോഗിയില്‍ എക്‌സ് ചിഹ്നം കാണാത്ത സന്ദര്‍ഭം അപകടം നടന്നുവെന്നതിന്റെ സൂചനയാണ്.

ചുണ്ടിന്റെ അറ്റത്തു മൂക്കുള്ള പക്ഷി...ന്യൂസിലാന്റ് ദ്വീപുകളിൽ കണ്ടുവരുന്ന പറക്കാൻ കഴിവില്ലാത്ത ഒരു  പക്ഷിയാണ് കിവി. ന്യൂ...
26/11/2024

ചുണ്ടിന്റെ അറ്റത്തു മൂക്കുള്ള പക്ഷി...

ന്യൂസിലാന്റ് ദ്വീപുകളിൽ കണ്ടുവരുന്ന പറക്കാൻ കഴിവില്ലാത്ത ഒരു പക്ഷിയാണ് കിവി. ന്യൂസിലാന്റിന്റെ ദേശീയ ചിഹ്നവും കിവിയാണ്. . ആൺ കിളികൾ ഉണ്ടാക്കുന്ന ശബ്ദത്തിൽ നിന്നാണ് കിവി എന്ന പേരുണ്ടായത് തന്നെ .
കോഴിയോളം മാത്രം വലിപ്പം ഉള്ള ഈ പക്ഷികൾക്ക് ആകർഷകമായ നിറമൊന്നുമില്ല. തൂവലുകൾ രോമം പോലെ തോന്നിക്കുന്നവയാണ്‌. വാൽ തീരെയില്ല. ചുണ്ടിനു താഴെയുള്ള തൂവൽരോമങ്ങൾ ആണ് ഇവയുടെ സ്പർശനാവയവങ്ങളായി പ്രവർത്തിക്കുന്നത്. ആൺകിളികളും പെൺകിളികളും തമ്മിൽ കാഴ്ചയിൽ കാര്യമായ വ്യത്യാസവുമില്ല. ആൺകിളികൾ കിവി എന്ന രീതിയിലുള്ള ശബ്ദം ഉണ്ടാക്കുമ്പോൾ പെൺകിളികൾ കുർകുർ എന്ന മട്ടിലാണ് ശബ്ദമുണ്ടാക്കുക. ഈ പക്ഷികൾ രാത്രിയിലാണ് ഇരതേടുക. ഇരയെ പ്രധാനമായും മണത്താണ് തിരിച്ചറിയുക. ഇതിനായി ചുണ്ടിന്റെ അഗ്രത്തായി ആണ് ഇവയുടെ നാസാദ്വാരങ്ങൾ സ്ഥിതി ചെയ്യുന്നത് . പുഴുക്കൾ, പ്രാണികൾ, ചെറുപഴങ്ങൾ മുതലായവയെ ആണ് ഇവ ഭക്ഷണമാക്കുന്നത് .
പ്രത്യുത്പാദനകാലത്ത് മാത്രമേ കിവികൾ ഇണകളായി സഞ്ചരിക്കാറുള്ളു. കൂടുകെട്ടാനായി ഏറെ സമയമൊന്നും കിവികൾ എടുക്കാറില്ല. മൺപൊത്തുകളിലും വേരുകൾക്കിടയിലും ആണ് ഇവ പുല്ലും തൂവലുകളും വെച്ച് കൂടുണ്ടാക്കുന്നത്. ഒന്നോ രണ്ടോ മുട്ടകളാണിടുക. ശരാശരി 13 സെ.മീ നീളവും 9 സെ.മീ വ്യാസവുമുള്ള മുട്ടകൾക്ക് 450 ഗ്രാം വരെ ഭാരമുണ്ടാകും. ആൺപക്ഷിയാണ് അടയിരിക്കുക. വിരിയുമ്പോൾ തന്നെ തൂവൽക്കുപ്പായമുണ്ടാകുന്ന കിവി കുഞ്ഞുങ്ങൾ ഒരാഴ്ചക്കുള്ളിൽ തന്നെ സ്വയം ഇരതേടാൻ തുടങ്ങും. കുഞ്ഞുങ്ങൾ പ്രായപൂർത്തിയാകാൻ ആറ് വർഷത്തോളമെടുക്കും. കോളനിവത്കരണകാലത്ത് വംശനാശഭീഷണിയുണ്ടായിരുന്നെങ്കിലും ഇന്ന് സർക്കാർ സഹായത്തോടെ ഭീഷണികൾ കുറക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഈ പക്ഷികളുടെ പരിണാമ പ്രക്രിയ‍ ഏറെ പഠനവിധേയമായമായിട്ടുണ്ട്. ഭൂമിശാസ്ത്ര പരമായ കാരണങ്ങളാൽ ലക്ഷക്കണക്കിന് വർഷങ്ങളായി ഒറ്റപ്പെട്ടു കിടന്നതും, ഭീഷണിയായി മറ്റുജന്തുക്കൾ ഇല്ലാതിരുന്നതും ഇവയുടെ പരിണാമത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്

Address

Kochi
Kochi

Alerts

Be the first to know and let us send you an email when BehindThings Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to BehindThings Malayalam:

Share