Celebrity Gang

Celebrity Gang സെലിബ്രിറ്റി വിശേഷങ്ങൾ 🎬

ഇവരുടെ 'തുടക്കം' ശരിക്കും ഗംഭീരമായി. ഇനി ഇവരുടെ തുടക്കമാണ് 🔥വിസ്മയയുടെ പ്രകടനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗം ആക്ഷൻ രംഗ...
11/08/2026

ഇവരുടെ 'തുടക്കം' ശരിക്കും ഗംഭീരമായി. ഇനി ഇവരുടെ തുടക്കമാണ് 🔥
വിസ്മയയുടെ പ്രകടനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗം ആക്ഷൻ രംഗങ്ങളിലെ ശരീരഭാഷയും ആത്മവിശ്വാസവുമാണ്. പ്രത്യേകിച്ച് സംഘർഷരംഗങ്ങളിൽ കഥാപാത്രത്തിന്റെ ഭയം, ദൃഢനിശ്ചയം, തിരിച്ചടിക്കാനുള്ള മനോഭാവം എന്നിവ ശരീരഭാഷയിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞു. ആക്ഷൻ സീക്വൻസുകളാണ് വിസ്മയയുടെ പ്രകടനത്തിലെ പ്രധാന ഹൈലൈറ്റ്..🔥🔥

ആഷിഷിന്റെ പ്രകടനം മറ്റൊരു രീതിയിലാണ് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രം അവതരിപ്പിക്കുന്നതിനാൽ മുഖഭാവം, കണ്ണുകളുടെ നോട്ടം, ശരീരഭാഷ എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ലഭ്യമായ പ്രേക്ഷക പ്രതികരണങ്ങളിൽ, കഥാപാത്രത്തെ ഭയപ്പെടുത്തുന്നതും അസ്വസ്ഥത സൃഷ്ടിക്കുന്നതുമായ രീതിയിൽ അവതരിപ്പിക്കാൻ ആഷിഷിന് കഴിഞ്ഞു. പ്രത്യേകിച്ച് body language കഥാപാത്രത്തിന്റെ അപകടകരമായ സ്വഭാവം വ്യക്തമാക്കുന്നതിൽ ഗംഭീരമായിരുന്നു..🔥🔥

ഇതെന്തൊക്കെയാ ഈ കൊച്ചുകേരളത്തിൽ നടക്കുന്നത്... 🤔 - മൂത്ത കള്ള് കിട്ടിയില്ല; ഷാപ്പ് മാനേജരെയും സുഹൃത്തിനെയും കുപ്പികൊണ്ട്...
11/08/2026

ഇതെന്തൊക്കെയാ ഈ കൊച്ചുകേരളത്തിൽ നടക്കുന്നത്... 🤔 - മൂത്ത കള്ള് കിട്ടിയില്ല; ഷാപ്പ് മാനേജരെയും സുഹൃത്തിനെയും കുപ്പികൊണ്ട് ആക്രമിച്ച്‌ സഹോദരങ്ങള്‍..

തൃശൂർ കിഴക്കേനട സ്വദേശികളായ പെണ്ണാട്ട് വീട്ടില്‍ അമല്‍ (28), സഹോദരൻ അക്ഷയ് (25) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തില്‍ ഷാപ്പ് മാനേജരായ പെരിങ്ങോട്ടുകര സ്വദേശി പാണപറമ്പില്‍ വീട്ടില്‍ മണിലാല്‍ (50), സുഹൃത്തായ വടക്കുമുറി വില്ലേജ് കിഴക്കേനട സ്വദേശി പനങ്ങാത്ത് വീട്ടില്‍ ദിനേശ് (43) എന്നിവർക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച വൈകിട്ട് 4:45 മണിയോടെയാണ് സംഭവം. കിഴക്കേനട കള്ളുഷാപ്പില്‍ എത്തിയ അക്ഷയ്, മണിലാലിനോട് മൂത്ത കള്ള് ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്ന് മറുപടി നല്‍കിയതിനെ തുടർന്ന് മണിലാലിനെ അസഭ്യം പറയുകയും പിടിച്ച്‌ തള്ളുകയും ചെയ്തു. തുടർന്ന് മണിലാലും ദിനേശും ചേർന്ന് അക്ഷയിനെ കള്ളുഷാപ്പിന് പുറത്തേക്ക് മാറ്റുകയായിരുന്നു. ഇതേ തുടർന്നുണ്ടായ വിരോധത്തെ തുടർന്ന് അമലും അക്ഷയും ചേർന്ന് കള്ളുഷാപ്പിനുള്ളിലേക്ക് അതിക്രമിച്ച്‌ കയറി മണിലാലിനെയും ദിനേശിനെയും കള്ള് കുപ്പി ഉപയോഗിച്ച്‌ അടിച്ച്‌ പരിക്കേല്‍പ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അന്തിക്കാട് പൊലീസ് പ്രതികളെ സംഭവസ്ഥലത്ത് നിന്ന് തന്നെ പിടികൂടി.
അമല്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലും പൊതുസ്ഥലത്ത് വച്ച്‌ ലഹരി ഉപയോഗിച്ച കേസിലും, മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലും അടക്കം മൂന്ന് ക്രിമിനല്‍ക്കേസിലെ പ്രതിയാണ്. അക്ഷയ് മയക്കുമരുന്ന് ഉപയോഗിച്ച കേസിലെ പ്രതിയാണ്.

എന്താണ് ചില സ്ത്രീകൾ ഇങ്ങനെ!!! പ്രണയിച്ചു വിവാഹം കഴിച്ച Akhil nrd യുടെ ഭാര്യ മേഘ ഒരു ബസ് കണ്ടക്‌ടറുടെ കൂടെ ഒളിച്ചോടി പോയ...
10/08/2026

എന്താണ് ചില സ്ത്രീകൾ ഇങ്ങനെ!!! പ്രണയിച്ചു വിവാഹം കഴിച്ച Akhil nrd യുടെ ഭാര്യ മേഘ ഒരു ബസ് കണ്ടക്‌ടറുടെ കൂടെ ഒളിച്ചോടി പോയിരിക്കുന്നു എന്ന വാർത്തയാണ് കേൾക്കുന്നത്... നേവിയിൽ ഉള്ള ജോലിയും കളഞ്ഞ് content creation ചെയ്‌തു ഇത്രയും success ആയ ഒരു വ്യക്തിയെ ഒഴിവാക്കിയാണ് ഒളിച്ചോടിപ്പോയിരിക്കുന്നത്!!! എന്തോ Course പഠിക്കാൻ വേണ്ടി പോകുന്ന ബസിൽ നിന്നാണ് ഒളിച്ചോടിപ്പോയ വ്യക്തിയുമായി പരിചയപ്പെട്ടത് ... ഇവർ ഒരുമിച്ചുള്ള വീഡിയോസ് കാണാൻ നല്ല ഒരു chemistry ഉണ്ടായിരുന്നു.... എത്ര പെട്ടെന്നാണ് ഒരു വ്യക്തിയുടെ ജീവിതം മാറി മറിയുന്നത്!!! സോഷ്യൽ മീഡിയ കണ്ടതിൽ വച്ച് ഏറ്റവും ഗ്രാൻഡ് ആയി നടന്ന കല്യാണങ്ങളിൽ ഒന്ന്, ഏറ്റവും മികച്ച കോമ്പിനേഷൻ വീഡിയോകൾ ചെയ്യുന്ന ഒരു couples ...എല്ലാം നിമിഷ നേരം കൊണ്ട് ഇല്ലാതായിരിക്കുന്നു... ഈ "സമയം" മറികടക്കാൻ അഖിലിനെ കൊണ്ട് കഴിയട്ടെ....ഒരു വ്യക്തിയെ അടപടലം തകർക്കാൻ ഒരു സ്ത്രീ മതി എന്ന് പറയുന്നത് എത്ര ശരിയാണ് !!!

സത്യത്തിൽ ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. ഇതൊന്നും സത്യമായിരിക്കല്ലേ എന്ന പ്രാർത്ഥന മാത്രം.. 🙏

'ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം'; സഹപ്രവര്‍ത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനല്‍കിയ കാര്‍ഗില്‍ വീരനായകൻ; അജയ് അഹൂജ....
10/08/2026

'ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം'; സഹപ്രവര്‍ത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനല്‍കിയ കാര്‍ഗില്‍ വീരനായകൻ; അജയ് അഹൂജ..❤️🙏

1999 മെയ് 27. മഞ്ഞിൻ കണങ്ങള്‍ മൂടിയ കാർഗില്‍ മലനിരകളില്‍ യുദ്ധത്തിന്റെ പുകപടലങ്ങള്‍ ആകാശത്തോളം ഉയർന്ന സമയം. ശത്രുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന നടപ്പിലാക്കിയ ചരിത്രപ്രസിദ്ധമായ 'ഓപ്പറേഷൻ സഫേദ് സാഗറി'ന്റെ (Operation Safed Sagar) ഭാഗമായി ഭട്ടാ ലൊക്കേഷനില്‍ നിന്ന് വിമാനങ്ങള്‍ ആകാശത്തേക്ക് കുതിച്ചുയർന്നു. വ്യോമസേനയുടെ സ്പെഷ്യലിസ്റ്റ് ഫോട്ടോ-റെക്കനൈസൻസ് യൂണിറ്റായ 'ഗോള്‍ഡൻ ആരോസ്' 17-ാം നമ്പർ സ്ക്വാഡ്രന്റെ മുന്നണി പോരാളിയായി സ്ക്വാഡ്രൻ ലീഡർ അജയ് അഹൂജ തൻ്റെ മിഗ്-21 വിമാനത്തിലുണ്ടായിരുന്നു. ബാത്താലിക് സെക്ടറിലെ ശത്രുകേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ പകർത്തി മടങ്ങുന്നതിനിടെയാണ് തൊട്ടടുത്ത് പറന്നിരുന്ന മിഗ്-27L വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് ഫ്ലൈറ്റ് ലഫ്റ്റനന്റ് കെ. നചികേതയ്ക്ക് ശത്രുമേഖലയിലേക്ക് തെറിച്ചു വീഴേണ്ടി വന്നത്.

സ്വന്തം സുരക്ഷ നോക്കി ബേസിലേക്ക് മടങ്ങാൻ അവസരമുണ്ടായിട്ടും, അപകടത്തില്‍പ്പെട്ട സഹപ്രവർത്തകനെ ശത്രുക്കള്‍ക്ക് വിട്ടുകൊടുക്കാൻ അഹൂജയുടെ മനസ്സ് സമ്മതിച്ചില്ല. പ്രദേശത്ത് തോളില്‍ നിന്ന് തൊടുത്തുവിടാവുന്ന ഉപരിതല-വായു മിസൈലുകള്‍ സാന്നിധ്യമറിയിച്ചിട്ടുണ്ടെന്ന കടുത്ത മുന്നറിയിപ്പ് ലഭിച്ചിട്ടും, തൻ്റെ കൂടെയുണ്ടായിരുന്ന രണ്ടാമത്തെ വിമാനത്തെ തിരികെ അയച്ച്‌ അഹൂജ തനിച്ചു നിരീക്ഷണം തുടർന്നു. നചികേത വീണ സ്ഥലം കൃത്യമായി കണ്ടെത്തി രക്ഷാപ്രവർത്തനത്തിനെത്തുന്ന ഹെലികോപ്റ്ററുകള്‍ക്ക് വഴി കാട്ടുന്നതിനായി അദ്ദേഹം അപകടകരമായ ആകാശസീമയില്‍ വട്ടംചുറ്റി പറന്നുകൊണ്ടിരുന്നു. ഒടുവില്‍ ലക്ഷ്യം പൂർത്തിയാക്കുന്നതിനിടെ പാകിസ്താന്റെ 'സ്റ്റിംഗർ' മിസൈല്‍ അഹൂജയുടെ മിഗ്-21 വിമാനത്തില്‍ വന്നുപതിച്ചു. വിമാനം തകരുമ്പോഴും തൻ്റെ ലൊക്കേഷൻ നിയന്ത്രണ മുറിയിലേക്ക് സന്ദേശമായി അയച്ച ശേഷമാണ് അഹൂജ പാരച്യൂട്ട് വഴി താഴേക്ക് കുതിച്ചത്.

ശക്തമായ കാറ്റ് കാരണം പാക് അധിനിവേശ കശ്മീരില്‍ ലാൻഡ് ചെയ്യേണ്ടി വന്ന അജയ് അഹൂജയെ പാകിസ്താൻ സൈന്യം തടവിലാക്കുകയായിരുന്നു. തുടർന്ന് അന്താരാഷ്ട്ര ജനീവ കരാറുകളെല്ലാം കാറ്റില്‍പ്പറത്തി, ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ നെഞ്ചിലും തലയിലും വെടിയുതിർത്ത് പാക് സൈനികർ അദ്ദേഹത്തെ വധിക്കുകയായിരുന്നു. പിന്നീട് ഇന്ത്യക്ക് വിട്ടുനല്‍കിയ ഭൗതികശരീരത്തില്‍ നിന്നാണ് ലാൻഡിംഗിനിടെ കാലിന് പരിക്കേറ്റ അഹൂജയെ ജീവനോടെ പിടികൂടി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. സ്വന്തം ജീവൻ തൃണവല്‍ഗണിച്ച്‌ സഹപ്രവർത്തകനായി പോരാടിയ അജയ് അഹൂജയ്ക്ക് രാജ്യം മരണാനന്തര ബഹുമതിയായി 'വീരചക്ര' നല്‍കി ആദരിച്ചു.

രാജസ്ഥാനിലെ കോട്ടയില്‍ ജനിച്ചു വളർന്ന്, നാഷണല്‍ ഡിഫൻസ് അക്കാദമിയിലൂടെ യുദ്ധവിമാന പൈലറ്റായി ഉയർന്ന അഹൂജ, ആയിരത്തിലധികം മണിക്കൂറുകള്‍ യുവ പൈലറ്റുമാരെ പരിശീലിപ്പിച്ച അനുഭവസമ്പത്തുള്ള മിടുക്കനായ ഓഫീസറായിരുന്നു. വിവാഹശേഷമുള്ള ആദ്യ നാളുകളില്‍ ഭാര്യ അല്‍ക്കയോട് അഹൂജ തമാശയായി പറഞ്ഞ ഒരു വാക്കുണ്ടായിരുന്നു; 'നീ എന്റെ രണ്ടാമത്തെ ഭാര്യയാണ്, ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ ഭാര്യ'. മാതൃരാജ്യത്തോടുള്ള ആ അഗാധമായ പ്രണയം അഹൂജ തൻ്റെ രക്തം കൊണ്ട് തെളിയിച്ചു. അന്ന് അഹൂജ ജീവൻ പണയംവെച്ച്‌ തിരഞ്ഞ നചികേത പിന്നീട് എട്ടു ദിവസങ്ങള്‍ക്ക് ശേഷം ശത്രുക്കളുടെ തടവില്‍ നിന്ന് മോചിതനായി മാതൃരാജ്യത്തേക്ക് മടങ്ങിയെത്തി.

വർഷങ്ങള്‍ക്കിപ്പുറം, കാർഗില്‍ യുദ്ധത്തിലെ വ്യോമസേനയുടെ ധീരമായ പോരാട്ടങ്ങളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ 'ഓപ്പറേഷൻ സഫേദ് സാഗർ' എന്ന വെബ് സീരീസിലൂടെ അജയ് അഹൂജയുടെ അനശ്വരമായ ഓർമ്മകള്‍ വീണ്ടും ജനഹൃദയങ്ങളില്‍ ആളിപ്പടരുകയാണ്. പ്രശസ്ത താരം സിദ്ധാർത്ഥ് ആണ് അജയ് അഹൂജയായി സ്ക്രീനില്‍ തകർപ്പൻ അഭിനയം കാഴ്ചവെച്ചിരിക്കുന്നത്. ചിത്രീകരണത്തിന് മുന്നോടിയായി അഹൂജയുടെ വീട് സന്ദർശിച്ച സിനിമാ പ്രവർത്തകർക്ക്, അദ്ദേഹം ഉപയോഗിച്ചിരുന്ന യഥാർത്ഥ വ്യോമസേനാ വിംഗ് ബാഡ്ജ് കൈമാറിക്കൊണ്ടാണ് ഭാര്യ അല്‍ക്ക അഹൂജ ആശംസകള്‍ അറിയിച്ചത്. സ്ക്രീനില്‍ സിദ്ധാർത്ഥ് ധരിച്ചിരിക്കുന്നത് അജയ് അഹൂജ നെഞ്ചോട് ചേർത്തുവെച്ച ആ യഥാർത്ഥ വിംഗ് ബാഡ്ജ് തന്നെയാണ്. മാതൃരാജ്യത്തിന്റെ അതിർത്തികളില്‍ കാവലാളായി ജീവൻ വെടിഞ്ഞ ആ ധീര യോദ്ധാവിന്റെ ഓർമ്മകള്‍ക്ക് മുന്നില്‍ ഭാരതം എന്നും തലകുനിക്കുന്നു....🌹🙏

മോഷ്ടാക്കളെ ഭയന്ന് കര്‍ഷകൻ കൃഷിയിടത്തില്‍ കുഴിച്ചിട്ടത് 5 ലക്ഷം രൂപ, പിന്നീട് സ്ഥലം മറന്നുപോയി'; ഒരു വര്‍ഷത്തിന് ശേഷം കണ...
10/08/2026

മോഷ്ടാക്കളെ ഭയന്ന് കര്‍ഷകൻ കൃഷിയിടത്തില്‍ കുഴിച്ചിട്ടത് 5 ലക്ഷം രൂപ, പിന്നീട് സ്ഥലം മറന്നുപോയി'; ഒരു വര്‍ഷത്തിന് ശേഷം കണ്ട കാഴ്ച നെഞ്ചുതകര്‍ക്കുന്നത്..😥

രാജസ്ഥാനിലെ ബലോട്ര ജില്ലയില്‍ മംഗിലാല്‍ മേഘ്വാള്‍ എന്ന കര്‍ഷകനാണ് ഈ ദുരവസ്ഥ ഉണ്ടായത്.
മോഷ്ടാക്കളെ ഭയന്ന് 5 ലക്ഷം രൂപ കൃഷിയിടത്തില്‍ കുടുംബത്തിലുള്ളവരോടും പോലും പറയാതെ കുഴിച്ചിട്ടു. എന്നാല്‍ സ്ഥിരം മദ്യപാനിയായ ഇയാള്‍ പണം കുഴിച്ചിട്ട സ്ഥലം മറന്നു പോയി. ഒരു കെട്ടിടം പണിയുടെ ആവശ്യത്തിനായി തന്റെ സമ്പാദ്യം പുറത്തെടുക്കാന്‍ നോക്കിയപ്പോഴാണ് തനിക്ക് പിണഞ്ഞ ഏറെ ദൗര്‍ഭാഗ്യകരമായ ഈ അമളി കര്‍ഷകന്‍ തിരിച്ചറിയുന്നത്.

പിന്നീട് അദ്ദേഹം ഇക്കാര്യം കുടുംബത്തോട് പറഞ്ഞപ്പോള്‍ അവരും പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരു വര്‍ഷത്തോളം കഴിഞ്ഞ് ട്രാക്ടറര്‍ ഉപയോഗിച്ച്‌ നിലം ഉഴുന്നതിനിടെ പോല്‍ത്തീന്‍ ബാഗില്‍ പൊതിഞ്ഞു വച്ചിരുന്ന പണം കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഈര്‍പ്പം മൂലവും ചിതലരിച്ചും നോട്ടുകള്‍ ഉപയോഗശൂന്യമായിക്കഴിഞ്ഞിരുന്നു.

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും..❤️👏"എന്റെ മകനെ ...
09/08/2026

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും..❤️👏

"എന്റെ മകനെ കണ്ടെത്താൻ സാർ എന്നെ സ്വന്തം പെങ്ങളായി കരുതി ഒപ്പമുണ്ടാകണം..." — നീണ്ടകരയിൽ ബോട്ട് മറിഞ്ഞ് കടലിൽ കാണാതായ ഗൗതം കൃഷ്ണ എന്ന പ്രിയപ്പെട്ട മകനെ ഓർത്ത്, ആ അമ്മ നെഞ്ചുപൊട്ടി കരഞ്ഞുകൊണ്ട് വിളിച്ചപ്പോള്‍, ആ വാക്കുകൾ എന്നെ വല്ലാതെ പിടിച്ചുലച്ചു. ഒരു ജനപ്രതിനിധി എന്നതിലുപരി ഒരു സഹോദരനായി ഞാൻ ആ അമ്മയ്ക്ക് കൊടുത്ത വാക്കാണിത്; എന്റെ സ്വന്തം പെങ്ങളായി കരുതിയിരിക്കുന്നു ഈ ചേട്ടൻ, നിങ്ങളുടെ കൂടെത്തന്നെ കാണും! ആ മകനെ തിരികെ കൊണ്ടരാൻ ഏതറ്റം വരെയും ഞാൻ പോകും.

കടലിൽ മീൻപിടുത്ത തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ തിരമാലകളിൽ പെട്ട് മറിഞ്ഞാണ് ഈ ദാരുണമായ അപകടം സംഭവിക്കുന്നത്. ആ അവിശ്വസനീയമായ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് ആ കുടുംബം ഇനിയും മോചിതരായിട്ടില്ല. അന്ന് മുതൽ ഉറക്കമില്ലാത്ത രാപ്പകലുകൾ... ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുമായി ഓരോ നിമിഷവും ഞാൻ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആ അമ്മയുടെ സങ്കടം എന്റെ സ്വന്തം സങ്കടമാണ്. തിരച്ചിൽ ഏതെങ്കിലും കാരണത്താൽ മന്ദഗതിയിലാകാൻ ഞാൻ അനുവദിക്കില്ല. സർവ്വ സന്നാഹങ്ങളും കടലമ്മയുടെ മാറിൽ ഇപ്പോൾ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

നാവികസേനയുടെ മുങ്ങൽ വിദഗ്ദ്ധർ അടങ്ങിയ കപ്പൽ ഇപ്പോള്‍ വീണ്ടും കടലിൽ അടിയന്തര തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു. ഒപ്പം കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററുകൾ ആകാശമാർഗ്ഗേണ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഈ നിർണ്ണായക ദൗത്യത്തിന് പൂർണ്ണ പിന്തുണയുമായി ഇന്ത്യൻ ഓയിലും എടിഎഫും (ATF) ഒപ്പമുണ്ട്; ആവശ്യമായ ഇന്ധനവും സജ്ജീകരണങ്ങളും തടസ്സമില്ലാതെ ഉറപ്പാക്കാൻ അവരും യുദ്ധകാലാടിസ്ഥാനത്തിൽ രംഗത്തുണ്ട്. മാത്രമല്ല, രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ അമൃതപുരിയിൽ കോളേജ് അധികൃതരുടെ സഹകരണത്തോടെ പുതിയ എമർജൻസി ഹെലിപാഡും അടിയന്തരമായി സജ്ജമായിക്കൊണ്ടിരിക്കുകയാണ്.

പ്രിയപ്പെട്ടവരെ, ആ അമ്മയുടെ പ്രതീക്ഷയാണ് ഏറ്റവും വലുത്. ഭരണകൂടത്തിന്റെ കരുത്തും നമ്മുടെ കൂട്ടായ പ്രാർത്ഥനയും ഒന്നുചേരുമ്പോൾ ആ കുട്ടി തിരികെ വരുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.

ആ അമ്മയുടെ കണ്ണീരൊപ്പാൻ അവസാന ശ്വാസം വരെ ഞാൻ ഒപ്പമുണ്ടാകും.

പ്രതീക്ഷ കൈവിടില്ല... നമ്മൾ പോരാടും!🙏
- സുരേഷ് ഗോപി

നീണ്ടകരയില്‍ ബോട്ട് മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ അമ്മയ്‌ക്കൊപ്പം സഹോദരനായി താൻ ഒപ്പമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും പോകുമെന്ന് സുരേഷ് ഗോപി ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയ്‌ക്ക് ഉറപ്പുനല്‍കി

എന്തൊക്കെ വെല്ലുവിളികൾ ആയിരുന്നു. പറ്റുമെങ്കിൽ ഒളിച്ചിരിക്കുന്ന എന്നെ പിടിക്ക്.., എന്നാൽ ആ വെല്ലുവിളികൾ കേരളാപോലീസ് അങ്ങ...
09/08/2026

എന്തൊക്കെ വെല്ലുവിളികൾ ആയിരുന്നു. പറ്റുമെങ്കിൽ ഒളിച്ചിരിക്കുന്ന എന്നെ പിടിക്ക്.., എന്നാൽ ആ വെല്ലുവിളികൾ കേരളാപോലീസ് അങ്ങ് ഏറ്റെടുത്തു. ദിവസങ്ങൾക്കുള്ളിൽ അര്‍ജുന്‍ ആയങ്കി പോലീസ് കസ്റ്റടിയിൽ 👏👏

തളിപ്പറമ്പിലെ ലോഡ്ജില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അര്‍ജുന്‍ ആയങ്കി പൊലീസിന് ഒളിത്താവളം മനസിലായെന്ന് വ്യക്തമായതോടെ പയ്യന്നൂര്‍ ഭാഗത്തേക്ക് കടക്കുകയായിരുന്നു. അവിടെവച്ച്‌ ഓട്ടോ ഡ്രൈവറുടെ ഫോണില്‍ നിന്ന് സുഹൃത്തിനെ വിളിച്ച്‌ കാറുമായി എത്താന്‍ പറഞ്ഞു. ഈ കാറിലാണ് ആയങ്കി കണ്ണൂരിലെ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ എത്തിയത്. സംശയം തോന്നിയ ഡ്രൈവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് അര്‍ജുന്‍ ആയങ്കിയെന്ന് ഉറപ്പിച്ചു. പിന്നാലെ അഭിഭാഷകയുടെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ പിടികൂടുകയായിരുന്നു.. 👏👏

വെല്ലുവിളികൾ ആകാം.. പക്ഷെ അത് കേരളാപോലീസിനോട് വേണ്ട..👨‍✈️

ഫോൺ തട്ടിപ്പറിച്ച്‌ പാഞ്ഞ മോഷ്ടാവിന് പിന്നാലെ 80 കി.മീ വേഗതയിൽ സ്‌കൂട്ടറോടിച്ച്‌ ഇരട്ട സഹോദരിമാർ! ഒടുവിൽ ബൈക്കിലിടിപ്പിച...
09/08/2026

ഫോൺ തട്ടിപ്പറിച്ച്‌ പാഞ്ഞ മോഷ്ടാവിന് പിന്നാലെ 80 കി.മീ വേഗതയിൽ സ്‌കൂട്ടറോടിച്ച്‌ ഇരട്ട സഹോദരിമാർ! ഒടുവിൽ ബൈക്കിലിടിപ്പിച്ച്‌ വീഴ്ത്തി ധൈര്യത്തോടെ കീഴ്‌പ്പെടുത്തി പോലീസിലേൽപ്പിച്ചു. 👏🔥

മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ഏവരെയും അമ്പരപ്പിച്ച സംഭവം. കോളജിലേക്ക് പോകുന്നതിനിടെ പിന്നിലൂടെ ബൈക്കിലെത്തിയ മോഷ്ടാവ് ഹര്‍ഷിത അഗര്‍വാളിന്റെയും രസിത അഗര്‍വാളിന്റെയും ഫോൺ തട്ടിപ്പറിച്ച്‌ രക്ഷപ്പെടുകയായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ ഇരുവരും സ്‌കൂട്ടറിൽ മോഷ്ടാവിനെ പിന്തുടർന്നു.
മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗതയിൽ പിന്തുടർന്നാണ് സാഹസികമായ പിടികൂടൽ!

ഫൂല്‍ബാഗിന് സമീപം എതിര്‍ദിശയില്‍ നിന്ന് ടെമ്പോ എത്തിയതോടെ മോഷ്ടാവ് ബൈക്ക് വെട്ടിത്തിരിക്കാൻ ശ്രമിച്ചു. ഇതോടെ സഹോദരിമാർ തങ്ങളുടെ സ്‌കൂട്ടർ മോഷ്ടാവിന്റെ ബൈക്കിലേക്ക് ഇടിച്ചുകയറ്റി. നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലേക്ക് വീണ മോഷ്ടാവിനെ ഇരുവരും ഭയമൊന്നുമില്ലാതെ കീഴ്‌പ്പെടുത്തി നാട്ടുകാരെ വിളിച്ചുകൂട്ടി പോലീസിന് കൈമാറുകയായിരുന്നു.
പഞ്ചാബ് സ്വദേശിയായ മന്‍പ്രീദ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗ്വാളിയോറിലെത്തിയിട്ട് രണ്ട് ദിവസം മാത്രമായിരുന്ന ഇയാൾ, മുറിവാടകയ്ക്കുള്ള പണം കണ്ടെത്താനാണ് ഫോൺ തട്ടിയെടുത്തതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് അറിയിച്ചു.
തുടർന്ന് ഗ്വാളിയോർ പോലീസ് ഇരുവരെയും ആദരിക്കുകയും ചെയ്തു.

ഭയന്ന് മാറിനിൽക്കാതെ സമയോചിതമായി പ്രതികരിച്ച ഈ ഇരട്ട സഹോദരിമാർക്ക് ഒരു ബിഗ് സല്യൂട്ട്! 🇮🇳👏🔥

22 വർഷത്തിനുശേഷം നായകനും നായികയും കണ്ട് മുട്ടിയപ്പോൾ..❤️🥰90 kids ഇവരെയൊന്നും പെട്ടെന്ന് മറക്കില്ല. ഞങ്ങളുടെ കുട്ടിക്കാലം...
08/08/2026

22 വർഷത്തിനുശേഷം നായകനും നായികയും കണ്ട് മുട്ടിയപ്പോൾ..❤️🥰

90 kids ഇവരെയൊന്നും പെട്ടെന്ന് മറക്കില്ല. ഞങ്ങളുടെ കുട്ടിക്കാലം മനോഹരമാക്കിയവർ. ഏറ്റവും കൂടുതൽ റിപ്പീറ്റ് ചെയ്ത് കണ്ട ആൽബം.. ഖൽബാണ് ഫാത്തിമ ❤️

"എന്നെ നക്സലൈറ്റാക്കിയത് പൊടിമോളും കല ചേച്ചിയുമാണ്!" 😃❤️​ചിലർ ചോദിക്കാറുണ്ട്, എന്റെ സ്വഭാവം എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തരം...
08/08/2026

"എന്നെ നക്സലൈറ്റാക്കിയത് പൊടിമോളും കല ചേച്ചിയുമാണ്!" 😃❤️
​ചിലർ ചോദിക്കാറുണ്ട്, എന്റെ സ്വഭാവം എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തരം റിബൽ ടൈപ്പ് ആയതെന്ന്. അത് വേറെ ഒന്നും കൊണ്ടല്ല, ഞങ്ങളുടെ വീട്ടിലെ സാഹചര്യങ്ങൾ അങ്ങനെയായിരുന്നു!
​ഞങ്ങളുടെ വീട്ടിൽ അച്ഛൻ നല്ല സുന്ദരൻ, അമ്മയാണെങ്കിൽ അതിസുന്ദരി! പൊടിമോളും (ഉർവശി) കല ചേച്ചിയുമൊക്കെ (Kalaranjini) കണ്ടാൽ നല്ല ചുരുണ്ട മുടിയും ഭംഗിയുമുള്ള കുട്ടികൾ. അതിനിടയിൽ എനിക്ക് മാത്രം ഷോക്കടിച്ച പൂച്ചയുടെ തലമുടി പോലെയുള്ള മുടിയും, ഒരുതരം 'റേഷൻ അരിയുടെ' നിറവും.

​എല്ലാ വർഷവും വേനലവധിക്കാലത്ത് ഞങ്ങളുടെ മുടി മൊട്ടയടിക്കും. മഴക്കാലമാകുമ്പോഴേക്കും ചേച്ചിമാർക്ക് മനോഹരമായി മുടി ചുരുണ്ട് വളരും. എന്റേത് മാത്രം ആകാശത്തോട്ട് നോക്കി ബാത്ത്റൂം കഴുകുന്ന ബ്രഷ് പോലെ നിൽക്കും!
​അതിനേക്കാളൊക്കെ രസം, വീട്ടിൽ വിരുന്നുകാരോ അച്ഛന്റെ കൂട്ടുകാരോ വരുമ്പോൾ ഈ സുന്ദരികളായ അനിയത്തിമാരെയും ചേച്ചിയെയും ലാളിക്കും. അപ്പോൾ എന്നെ ആരും ശ്രദ്ധിക്കാറേയില്ല! എന്നെക്കൂടി ആൾക്കാർ ശ്രദ്ധിക്കാൻ വേണ്ടി ഞാൻ അല്പം കുസൃതിയും, 'ചട്ടമ്പിത്തരവും', ഒക്കെയായി ഒരു നക്സലൈറ്റ് മോഡൽ ആയി മാറുകയായിരുന്നു.

​വളരെ ചെറിയ ഒരു വേഷത്തിൽ നിന്നാണ് ഞാൻ അഭിനയം തുടങ്ങുന്നത്. “ശൂന്യതയിൽ നിന്ന് ഒന്നും സൃഷ്ടിക്കാൻ കഴിയില്ല, എന്തെങ്കിലും ചെയ്തു തുടങ്ങിയിട്ടേ ഉയരങ്ങളിലേക്ക് കയറാൻ പറ്റൂ” എന്ന് അമ്മ പറഞ്ഞ വാക്കാണ് എന്നെ നയിച്ചത്. ആ തുടക്കമാണ് പിൽക്കാലത്ത് നൂറിലധികം വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ എന്നെ പ്രാപ്തയാക്കിയത്!
​എന്റെ ഈ ചിരിയും കുസൃതിയും നിറഞ്ഞ പഴയ ഓർമ്മകൾ എന്നും മനസ്സിൽ മനോഹരമായി തങ്ങിനിൽക്കുന്നു... ❤️✨ - കല്പന

കൈരളി ടിവിയിലെ ഒരു പഴയകാല ഇന്റർവ്യൂവിൽ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് കല്പന പറഞ്ഞ വാക്കുകളാണ് ❤️

Address

Trivandrum
Kochi

Website

Alerts

Be the first to know and let us send you an email when Celebrity Gang posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share