മല്ലൂ മീഡിയ MALLU MEDIA

മല്ലൂ മീഡിയ MALLU MEDIA ദിവസവും കിടിലം വീഡിയോസും മറ്റു വാർത്തകൾക്കുമായി പേജ് ഫോളോ ചെയ്തു സൂക്ഷിക്കുക 🙏
(4)

18/07/2025
ബസ് ഓടിക്കവേ ദേഹാസ്വാസ്ഥ്യം: മ.രണ വെപ്രാളത്തിന് ഇടയിലും ചിന്ത കുരുന്നുകളെ സുരക്ഷിതം ആക്കുക എന്നതായിരുന്നു, ഒടുവിൽ കുഴഞ്ഞ...
18/07/2025

ബസ് ഓടിക്കവേ ദേഹാസ്വാസ്ഥ്യം: മ.രണ വെപ്രാളത്തിന് ഇടയിലും ചിന്ത കുരുന്നുകളെ സുരക്ഷിതം ആക്കുക എന്നതായിരുന്നു, ഒടുവിൽ കുഴഞ്ഞു വീണു മ.രിച്ചു

തിരക്കുള്ള വഴിയിലൂടെ കുട്ടികളുമായി സ്കൂൾ ബസിൽ പോകുമ്പോൾ ആയിരുന്നു എം.വി. സഹദേവന് അസ്വസ്ഥത അനുഭവപ്പെട്ടത്.

മരണ വെപ്രാളത്തിലും എം.വി. സഹദേവന്റെ ഏക ചിന്ത, സ്കൂൾ ബസിൽ ഇരിക്കുന്ന കുരുന്നുകളെ സുരക്ഷിതമാക്കണം എന്ന് മാത്രമായിരുന്നു.

തിരക്കുള്ള വഴിയിൽ ഓടുന്ന ബസ് സുരക്ഷിതമായി ഒതുക്കി, കുട്ടികളെ സുരക്ഷിതരാക്കി എം.വി. സഹദേവൻ കുഴഞ്ഞു വീണു.

എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ആ ജീവന്‍ രക്ഷിക്കാനായില്ല.ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.

പൂപ്പത്തി സരസ്വതിവിദ്യാലയത്തിലെ വിദ്യാര്‍ഥികളെയും കയറ്റി കുട്ടികളുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കുരുവിലശ്ശേരി മാരിക്കല്‍ കരിപാത്ര സഹദേവ(64)ന് അസ്വസ്ഥതയുണ്ടായത്.

വാഹനത്തില്‍ അപ്പോള്‍ ഒമ്പത് വിദ്യാര്‍ഥികളും സ്‌കൂള്‍ ജീവനക്കാരിയും ഉണ്ടായിരുന്നു.

മാള-അന്നമനട റോഡിലൂടെയുള്ള യാത്രയ്ക്കിടെ കുഴഞ്ഞ സഹദേവന്‍ വാഹനം മേലഡൂരിലെ പെട്രോള്‍ പമ്പിനടുത്ത് നിര്‍ത്തി.

സഹദേവന്‍ കുഴഞ്ഞുവീണപ്പോള്‍ ജീവനക്കാരി വാഹനത്തില്‍നിന്ന് ഇറങ്ങി ഇറങ്ങി നാട്ടുകാരുടെ സഹായം അഭ്യര്‍ഥിച്ചു.

പെട്രോള്‍ പമ്പിലെ ജീവനക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

രണ്ടുവര്‍ഷമായി സഹദേവന്‍ ഈ സ്‌കൂളില്‍ ഡ്രൈവറായി ജോലിനോക്കുന്നു.

ഇയാള് പറയുന്നതിലും കാര്യമുണ്ട് 🙏
18/07/2025

ഇയാള് പറയുന്നതിലും കാര്യമുണ്ട് 🙏

രണ്ട് കുപ്പിയും കൊപ്ര ആട്ടുന്ന സ്ഥലത്ത് നിന്ന് വാങ്ങിയത് ആണ്. രണ്ടു  സ്ഥലത്ത് നിന്ന് ആണ്. രണ്ടു വെളിച്ചെണ്ണ യ്ക്കും രണ്ട...
18/07/2025

രണ്ട് കുപ്പിയും കൊപ്ര ആട്ടുന്ന സ്ഥലത്ത് നിന്ന് വാങ്ങിയത് ആണ്. രണ്ടു സ്ഥലത്ത് നിന്ന് ആണ്. രണ്ടു വെളിച്ചെണ്ണ യ്ക്കും രണ്ടു നിറം ഇതിൽ ഏതാ നല്ലത് ?

ഇന്നലെ ഫേസ്ബുക്കിൽ ഒരു മീഡിയ പേജിൽ കണ്ട വീഡിയോ ആണ്.. ഒരു വലിയ കടയുടെ ഉത്ഘാടനം നടക്കുന്നു.. കുറെ ആളുകൾ വന്നിട്ടുണ്ട് ഒരുപ...
17/07/2025

ഇന്നലെ ഫേസ്ബുക്കിൽ ഒരു മീഡിയ പേജിൽ കണ്ട വീഡിയോ ആണ്.. ഒരു വലിയ കടയുടെ ഉത്ഘാടനം നടക്കുന്നു.. കുറെ ആളുകൾ വന്നിട്ടുണ്ട് ഒരുപാട് മീഡിയക്കാരും ക്യാമറകണ്ണുകളുമായി ഉത്ഘടനം ചെയ്യാൻ വന്ന വ്യക്തിയുടെ ഫോട്ടോ എടുക്കാൻ തിരക്കുകൂട്ടുന്നു. അപ്പോൾ ഞാൻ വിചാരിച്ചു ഹണി റോസ് അല്ലേൽ മാളവിക പോലെയുള്ള പ്രശസ്ത സിനിമാനടിമാർ ആരെങ്കിലും ആവുമെന്ന്.. എന്നാൽ ഉദ്ഘാടനചടങ്ങിനെത്തിയ മുഖ്യ അതിഥിയെ കണ്ടു ഞാൻ അന്തംവിട്ടു.. ക്യാമറകണ്ണുകൾ എല്ലാം അവർക്ക് നേരെയാണ് ഒരു സിനിമാനടിയായിരുന്നില്ല അവർ.. മുന്നെ സോഷ്യൽ മീഡിയകളിൽ ഒരു പാട് തെറിവിളികൾക്കും കളിയാക്കലുകൾക്കും അതിക്ഷേപങ്ങൾക്കും ഇരയായ നാഗ സൈരന്ധ്രി ചേച്ചി 🥵 അവരാണ് ആ കട ഉത്ഘാടനം ചെയ്യാൻ പോകുന്നത് 😍

വീഡിയോ കണ്ടപ്പോൾ എന്തോ മനസ്സൊന്നു ഇടറി. അത്രക്കും മോശമായിട്ടാണ് സോഷ്യൽ മീഡിയയിൽ പലരും അവരെ ഉപദ്രവിച്ചുകൊണ്ടിരുന്നത്. അവളുടെ ഇൻബോക്സിൽ പോയി ചില മാന്യന്മാർ തെറി പറയുമ്പോൾ അതിന് തിരിച്ചു പറയുന്ന വീഡിയോസ് കണ്ടാണ് അവളെ ആളുകൾ വിലയിരുത്തിയിരുന്നത്. അവരുടെ പല വീഡിയോകളും അവളെ അങ്ങനെ ഉപദ്രവിച്ചവർക്കുള്ള മറുപടി ആയിരുന്നു.. ചിലപ്പോൾ അവർ അനുഭവിച്ച സാഹചര്യങ്ങൾ ആവാം അവരെ കൊണ്ട് അങ്ങനെയൊക്കെ പെരുമാറാൻ പ്രേരിപ്പിച്ചത്.. നാഗ സൈരന്ധ്രിയെ അടുത്തറിയാവുന്നവർ പറയുന്നത് ആള് സത്യത്തിൽ ഒരു പാവം ആണെന്നാണ്.. ഏതോ സിനിമയിൽ പറഞ്ഞ പോലെ "ആളുകളെ അടുത്തറിയുമ്പോൾ എല്ലാരും പാവങ്ങൾ ആണെന്ന് "

എന്തായാലും. അവർക്ക് സമൂഹത്തിൽ ഒരു വില നൽകിയ ആ ഷോപ്പിന്റെ മുതലാളിയോടും അവളെ ചേർത്തു പിടിച്ച നല്ല മനുഷ്യരോടും ഒരുപാട് നന്ദി. എല്ലാവരെയും ഒന്നായി കാണാൻ എല്ലാവർക്കും കഴിയട്ടെ..

ഇന്നലെ വീഡിയോയിൽ ഒരു കുട്ടി വന്നു ഞാൻ ചേച്ചിയെ ഒരു ഉമ്മ വച്ചോട്ടെ എന്ന് ചോദിക്കുന്നുണ്ട്, ഉമ്മ കൊടുത്ത് കഴിഞ്ഞപ്പോൾ നാഗ സൈരന്ധ്രിയുടെ മുഖത്തെ ഭാവം ഒന്ന് കാണണം.. അവളിൽ ഒരു അമ്മയെ കണ്ടു ഞാൻ 🥰 ഒരുപാട് വേദനകൾക്ക് ശേഷം അവളെ തേടിയെത്തിയ കുറച്ചു സന്തോഷനിമിഷങ്ങൾ ആവും ഇതെല്ലാം.. ❤

ഒരു മനുഷ്യൻ അയാളുടെ കുഞ്ഞ് നഷ്‌ടപ്പെട്ട്, ഇനിയെന്ത് എന്നറിയാതെ ര ക്തം മരവിച്ച് വിദേശത്തുള്ള ഭാര്യയോട്, നാട്ടിലെ ബന്ധുക്ക...
17/07/2025

ഒരു മനുഷ്യൻ അയാളുടെ കുഞ്ഞ് നഷ്‌ടപ്പെട്ട്, ഇനിയെന്ത് എന്നറിയാതെ ര ക്തം മരവിച്ച് വിദേശത്തുള്ള ഭാര്യയോട്, നാട്ടിലെ ബന്ധുക്കളോട് എന്ത് സമാധാനം പറയണം എന്നറിയാതെ നിൽക്കുന്നു, എല്ലാം സംഭവിക്കുന്നത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ, അങ്ങനെ തകർന്ന് തരിപ്പണമായി നിൽക്കുന്ന ആ മനുഷ്യനോട്,

രണ്ട് മാധ്യമങ്ങൾ കാര്യം ചോദിക്കാൻ എത്തുന്നു, അയാൾക്ക് സംസാരിക്കാൻ പോലും ത്രാണിയില്ല, തൊണ്ടയിടറുന്നു, ശ്വാസം മുട്ടുന്നു, അയാൾക്ക് ചുറ്റിലും അപ്പോൾ ഇരുട്ടാണ് എന്നൊക്കെ അറിയാൻ കോമൺ സെൻസ് മതി.

പരിസരവാസികളോട് അന്വേഷിച്ചാൽ പോലും കിട്ടാവുന്ന വിവരങ്ങളാണ്, അയാളുടെ ജോലി, മറ്റു കാര്യങ്ങളൊക്കെ
എന്നാലും എല്ലാം അയാളുടെ വായിൽ നിന്ന് തന്നെ കേൾക്കണം, അയാളെക്കൊണ്ട് സംസാരിപ്പിക്കണം, ഒഴിഞ്ഞു മാറാൻ ശ്രമിച്ചാലും വിടില്ല.

നിങ്ങളൊക്കെ എവിടെ നിന്നാണ് മാധ്യമ പ്രവർത്തനം പഠിച്ചത് ? ആരാണ് ഇങ്ങനെ പഠിപ്പിച്ച് വിടുന്നത് ? ഇനി എന്നാണ് നിങ്ങള്‍ക്കൊക്കെ തിരിച്ചറിവ് ഉണ്ടാകുക ? ഇതും കൂടി കൂട്ടി എത്രാമത്തെ തവണയാണ് ഇത്തരത്തിൽ ബിഹേവ് ചെയ്യുന്നത് ? 🖐🏻😡

കടപ്പാട്

17/07/2025
17/07/2025

ഈ കൈവിരലുകളിലേക്ക് സൂക്ഷിച്ചു
നോക്കിയാൽ മനസിലാകും അദ്ദേഹം കടലിനോട് ജീവനുവേണ്ടി എത്രമാത്രം
മല്ലടിച്ചെന്ന്....

പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിൽ താമസിക്കുന്ന രബീന്ദ്രനാഥ്, തന്റെ 15 സഹപ്രവർത്തകരോടൊപ്പം ബംഗാൾ ഉൾക്കടലിലെ ഹാൽദിയയ്ക്ക് സമീപം മീൻ പിടിക്കാൻ പോയി. പെട്ടെന്ന് കടലിന്റെ സ്വഭാവം മാറി, ശക്തമായ കൊടുങ്കാറ്റ് ഉയർന്നു, തിരമാലകൾ ഒന്നിന് പിറകെ ഒന്നായി വന്നു, അവരുടെ ട്രോളർ മറിഞ്ഞു.

കടലിലെ കൂറ്റൻ തിരമാലകളിൽ എല്ലാവരും ഒഴുകിപ്പോയി... രബീന്ദ്രനാഥ് ഉൾപ്പെടെ!
പക്ഷേ അയാൾക്ക് ഭയം തോന്നിയില്ല. അയാൾ ഒരു മത്സ്യത്തൊഴിലാളിയായിരുന്നതിനാൽ വെള്ളം അയാളുടെ ശത്രുവല്ല, മറിച്ച് അയാളുടെ കൂട്ടുകാരനായിരുന്നു . അയാൾ തളർന്നില്ല. അയാൾ നീന്തിക്കൊണ്ടേയിരുന്നു... നീന്തിക്കൊണ്ടേയിരുന്നു... മുകളിൽ ആകാശം മാത്രം, താഴെ അനന്തമായ വെള്ളം. മണിക്കൂറുകൾ കടന്നുപോയി, ദിവസങ്ങൾ കടന്നുപോയി.

അഞ്ച് ദിവസം രവീന്ദ്രനാഥ് കടലിൽ ഒറ്റയ്ക്ക് നീന്തിക്കൊണ്ടിരുന്നു, ഭക്ഷണമോ കുടിവെള്ളമോ ഇല്ല, അതിജീവിക്കാനുള്ള അദമ്യമായ ആഗ്രഹം മാത്രം. മഴ പെയ്യുമ്പോൾ, ആ മഴവെള്ളം കുടിച്ച് ജീവൻ നിലനിർത്തി. മരണം ഓരോ നിമിഷവും അടുത്തു വരുന്നതായി തോന്നി, പക്ഷേ അദ്ദേഹത്തിന്റെ ധൈര്യം അതിനു മുകളിലായിരുന്നു.

അഞ്ചാം ദിവസം... ബംഗ്ലാദേശിലെ കുതുബാദിയ ദ്വീപിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ അകലെ 'എംവി ജാവേദ്' എന്ന കപ്പൽ കടന്നുപോകുകയായിരുന്നു. കപ്പലിന്റെ ക്യാപ്റ്റൻ അകലെ കടലിൽ എന്തോ നീങ്ങുന്നത് കണ്ടു. അത് കൃത്യമായി നിരീക്ഷിച്ചു... ആരോ ഒരു മനുഷ്യൻ നീന്തുന്നു! ക്യാപ്റ്റൻ ഉടൻ തന്നെ ഒരു ലൈഫ് ജാക്കറ്റ് എറിഞ്ഞു കൊടുത്തു, പക്ഷേ അത് രവീന്ദ്രനാഥിന്റെ അടുത്തെത്തിയില്ല. തിരമാലകളിൽ ആ മനുഷ്യൻ കാണാതായി. എന്നിട്ടും ക്യാപ്റ്റൻ തന്റെ ശ്രമം നിർത്തിയില്ല... അതിർത്തികൾ, മതം, ജാതി വേർതിരിവുകൾ അവർ മറന്നു, ഒരു കാര്യം മാത്രമേ കണ്ടുള്ളൂ -- മനുഷ്യൻ.

കുറച്ചു ദൂരെ വെച്ച് രവീന്ദ്രനാഥിനെ വീണ്ടും കണ്ടു, ഇത്തവണ ക്യാപ്റ്റൻ കപ്പൽ തിരിച്ചു. വീണ്ടും ലൈഫ് ജാക്കറ്റ് എറിഞ്ഞു കൊടുത്തു, ഇത്തവണ രവീന്ദ്രനാഥ് അത് പിടിച്ചു. ക്രെയിൻ അത് വലിച്ചു കപ്പലിൽ കയറ്റി, ക്ഷീണിതനായി, ആകെ വൃത്തികേടായി, എന്നാൽ ജീവനോടെ അയാൾ കപ്പലിൽ കയറിയപ്പോൾ, കപ്പലിലുള്ള നാവികർ സന്തോഷം കൊണ്ട് ആർത്തു വിളിച്ചു . അവർ ഒരു മനുഷ്യനെ മാത്രമല്ല, മനുഷ്യത്വത്തെ ആകെ തന്നെയാണ് അവിടെ കണ്ടത്.

ആ നിമിഷത്തിന്റെ വീഡിയോ കപ്പലിലെ ഒരു നാവികൻ പകർത്തി, ആ രംഗം ഇപ്പോഴും കാണുന്നവരുടെ മനസ്സിനെ ഞെട്ടിക്കുന്നു. ആ കപ്പലിലെ ഓരോ നാവികനും നന്ദി.
നിങ്ങൾ ഒരു ജീവൻ രക്ഷിക്കുക മാത്രമല്ല ചെയ്തത്, മനുഷ്യത്വം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ലോകത്തെ ഓർമ്മിപ്പിക്കുന്നു....❤️💕

✍️കടപ്പാട്

16/07/2025
കാലിക്കറ്റ് സര്‍വകലാശാല മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം.എം. ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സ...
16/07/2025

കാലിക്കറ്റ് സര്‍വകലാശാല മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം.എം. ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വേടൻ ചെയ്യുന്ന റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. റാപ്പിന്റെ സാഹിത്യത്തിന് ആശയപരമായ ഇഴയടുപ്പമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൗരി ലക്ഷ്മിയുടെ 'അജിതാ ഹരേ' എന്ന പാട്ട് കഥകളി സംഗീതവുമായി താരതമ്യപഠനം നടത്താനാണ് .

16/07/2025

എൻറെ മോളെ ഒന്നും പറയാനില്ല കിടിലം ഫൈനൽ റിസൾട്ട്🔥🔥🔥🔥

Address

Kollam

Website

Alerts

Be the first to know and let us send you an email when മല്ലൂ മീഡിയ MALLU MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share