REAL TIME Kerala

REAL TIME Kerala REAL TIME KERALA News Malayalam is a live news portal offering Malayalam news online.

latest news, politics, business, sport, environment, cinema and arts from India

25/07/2026

National പ്രതിഷേധക്കാര്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തു, മുസ്ലിം യുവാവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്, Spread the loveഡല്...

കരുനാഗപ്പള്ളിയിൽ വാഹന മോഷണം നാല് പ്രതികള്‍ പിടിയില്‍ഇരുചക്ര വാഹന മോഷ്ടക്കളായ നാല് പ്രതികള്‍ കരുനാഗപ്പള്ളി പോലീസിന്റെ പിട...
24/07/2026

കരുനാഗപ്പള്ളിയിൽ വാഹന മോഷണം നാല് പ്രതികള്‍ പിടിയില്‍

ഇരുചക്ര വാഹന മോഷ്ടക്കളായ നാല് പ്രതികള്‍ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായി. ചവറ മണ്ണാന്റയ്യത്ത് അനന്തുഭവനത്തില്‍ അനില്‍കുമാര്‍ മകന്‍ അനന്തു(19), ചവറ കുളങ്ങരഭാഗത്ത് കൃഷ്ണഗിരിയില്‍ പ്രസാദ് മകന്‍ ഹരികൃഷ്ണന്‍(20), കൊട്ടാരക്കര കുളക്കട കിഴക്ക് കളിയിക്കല്‍ മേലതില്‍ ശിവന്‍കുട്ടി മകന്‍ അക്ഷയ്(23), കരുനാഗപ്പള്ളി കല്ലേലില്‍ഭാഗത്ത് പുത്തന്‍ വീട്ടില്‍ നാസര്‍ മകന്‍ മുസുമ്മല്‍ (21) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പട്രോളിങ്ങ് നടത്തുകയായിരുന്ന പോലീസ് സംഘം കെ.എസ്.ആര്‍.ടി.സി പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളുടെ സമീപം കണ്ട യുവാക്കളെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ വാഹന മോഷണത്തിനെത്തിയതാണെന്നും ഇവര്‍ വന്ന രണ്ട് ഇരുചക്ര വാഹനങ്ങളും എറുണാകുളം ജില്ലയില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞത്. കരുനാഗപ്പള്ളി സ്റ്റേഷന്‍ എസ്.ഐ പ്രമോദിന്റെയും കണ്‍ട്രോള്‍ റൂം എ.എസ്‌ഐ ജയകുമാറിന്റെ നേതൃത്വത്തില്‍ സിപിഒ അഖില്‍, അനൂപ്, രഞ്ജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

കരുനാഗപ്പള്ളിയിൽ വൃദ്ധമാതാവിനെ കൊലപ്പെടുത്താൻ ശ്രമം മകൻ അറസ്റ്റിൽ കരുനാഗപ്പള്ളി: വൃദ്ധയായ മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച...
23/07/2026

കരുനാഗപ്പള്ളിയിൽ വൃദ്ധമാതാവിനെ കൊലപ്പെടുത്താൻ ശ്രമം മകൻ അറസ്റ്റിൽ

കരുനാഗപ്പള്ളി: വൃദ്ധയായ മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ

തൊടിയൂർ മുഴങ്ങോ ടി പുത്തൻപുരയിൽ വീട്ടിൽ കൃഷ്ണപിള്ള മകൻ രാജേഷ് 56 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. രാജേഷിന്റെ ഭാര്യ പിണങ്ങിപ്പോയത് മാതാവാണെന്ന കാരണത്താൽ കഴിഞ്ഞദിവസം രാജേഷ് വാക്ക് തർക്കത്തിൽ ഏർപ്പെട്ടു.തുടർന്ന് വെട്ടുകത്തിയെടുത്ത് മാതാവായ സരസ്വതിയെ വലതു കയ്യിൽ വെട്ടുകയും ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്നു കയ്യിലിരുന്ന വെട്ടു കത്തിയെടുത്ത് ഇടത് കവിൾഭാഗത്ത് വെട്ടിയതിൽ വച്ച് ആഴത്തിലുള്ള മുറിവേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു .പരിക്കേറ്റ മാതാവ് കരുനാഗപ്പള്ളി താലൂക്ക് ഹോസ്പിറ്റൽ ചികിത്സ തേടുകയും തുടർന്ന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കരുനാഗപ്പള്ളി പോലീസ് പ്രതിയായ മകൻ രാജേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെയും പ്രതി തന്നെ ഉപദ്രവിക്കാറുണ്ടെന്ന് മാതാവ് പറഞ്ഞിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി എ സി പി C ജോണിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി എസ് എച്ച് ഓ പ്രവീൺ എസ് ബി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപണം, യൂട്യൂബര്‍ ചെകുത്താന് മര്‍ദനം..ഇടപ്പള്ളിയില്‍ യൂട്യൂബർ ചെകുത്താനെന്ന ...
18/07/2026

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപണം, യൂട്യൂബര്‍ ചെകുത്താന് മര്‍ദനം..

ഇടപ്പള്ളിയില്‍ യൂട്യൂബർ ചെകുത്താനെന്ന അജു അലക്സിന് നേരെ ആക്രമണം. മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.

ആശുപത്രിയില്‍ ചികിത്സക്ക് എത്തിയപ്പോള്‍ പിന്തുടർന്നെത്തി മർദിച്ചുവെന്ന് അജു ആരോപിച്ചു. സംഭവത്തില്‍ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ജനവിധി തേടിയിരുന്നു. 2024ല്‍ മോഹൻലാലിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താര സംഘടനയായ അമ്മയുടെ അന്നത്തെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്.

കുന്നത്തൂരിൽ വിവാഹ തട്ടിപ്പുവീരനും കൂട്ടാളിയും അറസ്റ്റിൽകുന്നത്തൂർ: രണ്ട് വിവാഹങ്ങൾ മറച്ചുവച്ച് കുന്നത്തൂരിൽ നിന്നും യുവ...
15/07/2026

കുന്നത്തൂരിൽ വിവാഹ തട്ടിപ്പുവീരനും കൂട്ടാളിയും അറസ്റ്റിൽ

കുന്നത്തൂർ: രണ്ട് വിവാഹങ്ങൾ മറച്ചുവച്ച് കുന്നത്തൂരിൽ നിന്നും യുവതിയെ വിവാഹം കഴിച്ച വിരുതൻ അറസ്റ്റിൽ. കൊല്ലം കണ്ണനല്ലൂർ സ്വദേശി റെജി (39),ബന്ധുവായി എത്തിയ മാവേലിക്കര കൊല്ലകടവ് സ്വദേശി ജിജോ (22) എന്നിവരാണ് അറസ്റ്റിലായത്.ബുധനാഴ്ച രാത്രിയോടെ ഇരുവരെയും യുവതിയുടെ വീടിനു സമീപത്തു നിന്നുമാണ് പിടികൂടിയത്.ജോബിൻ എന്ന വ്യാജ പേരാണ് പറഞ്ഞിരുന്നത്.മുമ്പ് രണ്ട് വിവാഹങ്ങൾ കഴിച്ചിട്ടുള്ള ഇയ്യാൾക്ക് ഇരു വിവാഹങ്ങളിലുമായി നാല് മക്കളുമുണ്ട്.കണ്ണനല്ലൂർ,നല്ലില സ്വദേശികളായ യുവതികളാണ് മുമ്പ് തട്ടിപ്പിന് ഇരയായത്.ഇയ്യാൾ മൂന്നാം വിവാഹം കഴിച്ചതറിഞ്ഞ ഇതിൽ ഒരു യുവതി കുന്നത്തൂരിൽ അന്വേഷണം നടത്തിയതും ശാസ്‌താംകോട്ട പൊലീസിൽ നൽകിയ പരാതിയുമാണ് വഴിത്തിരിവായത്.കഴിഞ്ഞ ഞായറാഴ്ചയാണ് കുന്നത്തൂർ സ്വദേശിനിയുമായുള്ള വിവാഹം ആർഭാടപൂർവ്വം നടന്നത്.യുവതിയും യുവാവും തിരുവനന്തപുരത്തെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരായിരുന്നു.വർഷങ്ങളായി ഇവർ സൗഹൃദത്തിലാണെന്നും പലപ്പോഴും യുവതിയുടെ വീട്ടിൽ എത്താറുണ്ടായിരുന്നെന്നും പറയപ്പെടുന്നു. ഈ ബന്ധമാണ് വിവാഹത്തിലേക്ക് നയിച്ചത്.ജാതി മാറി വിവാഹം കഴിക്കുന്നതിനാൽ വീട്ടുകാർ സഹകരിക്കില്ലെന്ന് ഇയ്യാൾ യുവതിയുടെ വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നു.ഇതിനാൽ യുവതിയുടെ പിതാവ് വിവാഹശേഷം ഇവർക്ക് കഴിയാൻ കല്ലുവാതുക്കലിൽ വാടക വീടും എടുത്തു നൽകിയിരുന്നു.വിവാഹത്തിൻ്റെ പിറ്റേ ദിവസമാണ് ഇയ്യാൾ രണ്ടാമത് വിവാഹം കഴിച്ച യുവതിയും മക്കളും ഇയ്യാളെ തേടിയെത്തിയത്.എന്നാൽ ജംഗ്ഷനിലെ കച്ചവടക്കാരോടും ഓട്ടോ ഡ്രൈവർമാരോടും അന്വേഷിച്ചെങ്കിലും
ഇയ്യാളുടെ യഥാർത്ഥ പേര് അറിയാത്തതിനാൽ എല്ലാവരും കൈമലർത്തി.എന്നാൽ കഴിഞ്ഞ ദിവസം തൊട്ടടുത്ത ക്ഷേത്രത്തിൽ ഒരു വിവാഹം നടന്നിരുന്നതായി ഇവർ യുവതിയെ അറിയിച്ചു.വിവാഹക്ഷണ കത്തിൽ യുവാവ് വ്യാജപേരാണ് നൽകിയിരുന്നത്.തുടർന്നാണ് ഇവർ പൊലീസിൽ പരാതി നൽകിയത്.പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തെത്തിയത്.

ഓച്ചിറയില്‍ ബാര്‍ തല്ലിത്തകര്‍ത്ത് യുവാക്കള്‍.പ്രതികള്‍ക്കായി തിരച്ചില്‍കൊല്ലം.ഓച്ചിറയിലെ റീജൻസി ബാറില്‍ യുവാക്കളുടെ സംഘ...
15/07/2026

ഓച്ചിറയില്‍ ബാര്‍ തല്ലിത്തകര്‍ത്ത് യുവാക്കള്‍.
പ്രതികള്‍ക്കായി തിരച്ചില്‍

കൊല്ലം.ഓച്ചിറയിലെ റീജൻസി ബാറില്‍ യുവാക്കളുടെ സംഘം ക്രൂരമായ അക്രമം അഴിച്ചുവിട്ടു. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

ബാറിലെ സാധനസാമഗ്രികള്‍ അടിച്ചുതകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്ത അക്രമിസംഘം, കൗണ്ടറിലിരുന്ന മദ്യക്കുപ്പികള്‍ എറിഞ്ഞുപൊട്ടിക്കുകയും ചെയ്തു

മലപ്പുറം രജിസ്ട്രേഷനിലുള്ള കാറിലെത്തിയ സംഘമാണ് അക്രമത്തിന് പിന്നില്‍. തലേദിവസം രാത്രി ബാർ അടയ്ക്കുന്ന സമയത്ത് മദ്യം ആവശ്യപ്പെട്ട് ഇവർ എത്തിയിരുന്നു. എന്നാല്‍ സമയം കഴിഞ്ഞതിനാല്‍ മദ്യം നല്‍കാൻ ജീവനക്കാർ വിസമ്മതിച്ചു.

ഇതേച്ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയതും യുവാക്കളെ മടക്കി അയച്ചതും. ഇതിന്റെ പ്രതികാരമെന്നോണമാണ് പിറ്റേദിവസം വൈകിട്ടോടെ സംഘം വീണ്ടും ബാറിലെത്തി പരാക്രമം നടത്തിയത്. അക്രമികളെക്കുറിച്ച്‌ പോലീസിന് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

കരുനാഗപ്പള്ളിയിൽ മാരക മയക്ക് മരുന്നായ എംഡി എം എയുമായി ഓട്ടോഡ്രൈവർ പിടിയിൽകരുനാഗപ്പള്ളി: മാരക മയക്കുമരുന്നായഎംഡി എം എയുമാ...
12/07/2026

കരുനാഗപ്പള്ളിയിൽ മാരക മയക്ക് മരുന്നായ എംഡി എം എയുമായി ഓട്ടോഡ്രൈവർ പിടിയിൽ

കരുനാഗപ്പള്ളി: മാരക മയക്കുമരുന്നായഎംഡി എം എയുമായി ഓട്ടോഡ്രൈവർ പിടിയിൽ.കല്ലേലി ഭാഗം കാട്ടൂർ തെക്കതിൽ ശങ്കരൻ മകൻ സജിലാൽ 36 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയി ലായത് . തൊടിയൂർ ഭാഗങ്ങളിൽ കോളേജ് വിദ്യാർത്ഥികൾക്കും മറ്റും വിൽപ്പനയ്ക്കായി ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന എംഡിഎംഐ ആണ് പ്രതിയുടെ കയ്യിൽ നിന്നും പിടികൂടിയത്.

ഓട്ടോ ഓടിക്കുന്നതിന്റെ മറവിലായിരുന്നു കച്ചവടം നടത്തിയിരുന്നത്. വിൽപ്പനയ്ക്കായി ഓട്ടോറിക്ഷയിൽ കൊണ്ടുവരവേ കരുനാഗപ്പള്ളി ഹോസ്പിറ്റലിന് സമീപം വെച്ചാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ ഉണ്ടാകുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ എസ് ബി പ്രവീണിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ അനീഷ് ,ആഷിഖ്, സുജോ ജോർജ്, സന്തോഷ് കുമാർ എസ് സിപി ഓ മാരായ ഹാഷിം, ശ്രീകാന്ത്, സരൺ തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

കരുനാഗപ്പള്ളിയിൽ  മധ്യവയസ്‌കന്റെ തലയടിച്ചു പൊട്ടിച്ച പ്രതി പിടിയിൽകരുനാഗപ്പള്ളി:മധ്യവയസ്‌കന്റെ തലയടിച്ചു പൊട്ടിച്ച പ്രതി...
07/07/2026

കരുനാഗപ്പള്ളിയിൽ മധ്യവയസ്‌കന്റെ തലയടിച്ചു പൊട്ടിച്ച പ്രതി പിടിയിൽ

കരുനാഗപ്പള്ളി:മധ്യവയസ്‌കന്റെ തലയടിച്ചു പൊട്ടിച്ച പ്രതി പിടിയിൽ.കോഴിക്കോട് ചിന്ദിരവിള തെക്കതിൽ നിസാർ മകൻ മുഹമ്മദ് 21 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇന്ന്( 7/ 7 /2026) രാവിലെ ആലപ്പാട് സ്വദേശിയായ കൃഷ്ണകുമാർ ജോലി ചെയ്യുന്ന ചിമ്മിനി ഹോട്ടലിന് മുൻവശം നിൽക്കവേ യാതൊരു പ്രകോപനവും ഇല്ലാതെ പ്രതി മർദ്ദിക്കുകയും കയ്യിലുള്ള മൊബൈൽ ഫോൺ വെച്ച് തല അടിച്ചു പൊട്ടിക്കുകയായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ എസ് ബി പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത് . പ്രതിക്ക് മോഷണം, മയക്കുമരുന്ന് കേസടക്കം ഉള്ള താണ്.

കൊടുവള്ളിയിൽ സഹോദരനെ വെട്ടിക്കൊന്നു; അരുംകൊല സ്വത്ത് തർക്കത്തിന്റെ പേരിൽ       കൊടുവള്ളി:  കൊടുവള്ളിയിൽ സ്വത്തു തർക്കത്ത...
05/07/2026

കൊടുവള്ളിയിൽ സഹോദരനെ വെട്ടിക്കൊന്നു; അരുംകൊല സ്വത്ത് തർക്കത്തിന്റെ പേരിൽ



കൊടുവള്ളി: കൊടുവള്ളിയിൽ സ്വത്തു തർക്കത്തിൻ്റെ പേരിൽ സഹോദരനെ വെട്ടിക്കൊന്നു. കൊടുവള്ളി സ്വദേശി താന്നിരിക്കംപൊയിൽ പ്രസാദ് ആണ് മരിച്ചത്.

ജ്യേഷ്ഠസഹോദരൻ പ്രമോദിനെ പൊലീസ് പിടികൂടി. രാത്രി 10.30 ഓടെയാണ് കൊലപാതകം നടന്നത്.

മദ്യലഹരിയിലാണ് പ്രമോദ് കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊടുവള്ളിയിലെ വീട്ടില്‍ പ്രസാദും പ്രമോദും മാത്രമായിരുന്നു താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ നേരത്തേ തന്നെ സ്വത്ത് തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടു.

ഇതിനിടെയാണ് പ്രമോദ് പ്രസാദിനെ കുത്തിക്കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും പ്രമോദിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

കൊല്ലം മടത്തറ ബെവ്‌കോ മാനേജരെ ബെവ്‌കോ ഔട്ട്‌ ലെറ്റ് ന് പുറത്തിട്ടു അതി ക്രൂരമായി മർദിച്ച 3 പേർ ചിതറ പോലീസിന്റെ പിടിയിൽനി...
05/07/2026

കൊല്ലം മടത്തറ ബെവ്‌കോ മാനേജരെ ബെവ്‌കോ ഔട്ട്‌ ലെറ്റ് ന് പുറത്തിട്ടു അതി ക്രൂരമായി മർദിച്ച 3 പേർ ചിതറ പോലീസിന്റെ പിടിയിൽ
നിലമേൽ കൈതോട് സ്വാദേശികൾ ആയ മർജാൻ -നാദിർ- അമൽ മോഹൻ

ശനിയാഴ്ച്ച വൈകുന്നേരം 5.30 ന് ആണ് സംഭവം നടന്നത്. പ്രതികൾ മദ്പിച്ചു സ്ത്രീകൾ മാത്രമുള്ള പ്രീമിയം കൗണ്ടറിൽ മദ്യം വാങ്ങുവാൻ ചെല്ലുകയും തുടർന്നു ജീവനക്കാരിയെ ശല്യം ചെയ്യുകയും ചെയ്തു. ഇത് മാനേജർ ടേ ശ്രദ്ധയിൽ പെടുകയും യുവാക്കളെ ഷോപ്പിൽ നിന്നും ഇറക്കി വിട്ടു. തുടർന്ന് ഇവർ പുറത്തു കാത്തിരുന്നു. മാനേജർ പുറത്ത് ഇറങ്ങിയ സമയം 3 പേർ ചേർന്ന് അതി ക്രൂരമായി മർദിച്ചു. പരിക്ക് പറ്റിയ മാനേജർവിനോദ് ഇപ്പോ കടയ്ക്കൽ താലുക്ക് ഹോസ്പിറ്റലിൽ ചികിത്സ തേടി
ബെവ്‌കോ മാനേജർ വിനോദിനെ മർദിച്ചതിൽ ശേഷം പ്രതികൾ കാറിൽ സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടു പോകാൻ ശ്രമിക്കുന്നതിനിടെ ചിതറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അജിത്തു ലാലിന്റ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം പ്രതികൾ സഞ്ചരിച്ച കാറിനെ പിന്തുടർന്ന് പ്രതികളെ ചിതറ വളവുപച്ചയിൽ നിന്നും പിടികൂടി. തുടർന്ന് ചിതറ സ്റ്റേഷനിൽ എത്തിച്ച പ്രതികൾ സ്റ്റേഷനിൽ വൻ ബഹളം ആയിരുന്നു
അമൽ മോഹൻ
പളളിക്കൽ കിളിമാനൂർ സ്റ്റേഷനുകളിൽനാലുകേസുകളിൽ പ്രതിയാണ്

Address

Kollam
Kollam

Alerts

Be the first to know and let us send you an email when REAL TIME Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share