30/11/2025
ജെൻസനെ ഓർത്ത് ജീവിക്കുന്നില്ല , നന്ദിയില്ലാത്തവളാണ്, മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ എല്ലാം നഷ്‌ടമായ ശ്രുതി എന്ന പെൺകുട്ടിയെ വിമർശിച്ച് മെസ്സേജുകൾ 🤨, മറുപടിയുയായി താഹിറ എന്ന യുവതി
മുണ്ടക്കൈ ചൂരൽമല ഉരുൾ പൊട്ടലിൽ ജീവന്റെ ജീവനായ അച്ഛനെയും അമ്മയെയും സഹോദരിയെയും നഷ്ടമായി , ജീവിതത്തിൽ തനിച്ചാക്കില്ല എന്ന് ഉറപ്പ് നൽകിയ പ്രിയതമൻ ജെൻസണും ഒറ്റക്കാക്കി യാത്രയായി , എന്നിട്ടും ആരോടും പരാതിയും പരിഭവവും കുറ്റപ്പെടുത്തലുമില്ലാതെ വിധിയാണെന്ന് വിശ്വസിച്ചുകഴിയുകയാണ് ശ്രുതി എന്ന പെൺകുട്ടി .
എന്നാൽ അവൾ ഒരു നിമിഷം പോലും സന്തോഷിക്കരുത് ആ മുഖത്ത് ഒരു ചിരി വിടരരുത് എന്ന് ചിന്തിക്കുന്നവരും ഉണ്ട് .സമൂഹമാധ്യമങ്ങളിലൂടെ പലരിൽ നിന്നും ശ്രുതി നേരിടുന്ന ദുരനുഭവങ്ങൾ അത്രയ്ക്ക് ചങ്കിൽ തറയ്ക്കുന്നതാണ് . ശ്രുതി മരിച്ചുപോയ ജെൻസനെ ഓർത്ത് ജീവിക്കുന്നില്ല എന്നും ചിരിച്ചാഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നു എന്നടക്കം കുറ്റപ്പെടുത്തുന്ന നിരവധി മെസ്സേജുകൾ ശ്രുതിക്ക് ലഭിക്കുന്നുണ്ട് .
പ്രിയതമൻ ജെൻസന്റെ വീട് ജപ്തിയാകുന്നതറിഞ്ഞ് നല്ലൊരു തുക ശ്രുതി നൽകിയിട്ടുണ്ട് , മാത്രമല്ല സ്ഥാപനം തുടങ്ങാൻ ശ്രുതി നൽകിയ സ്വർണമൊന്നും ഇന്നും തിരികെ വാങ്ങിയിട്ടുമില്ല , പിന്നയെന്തിനാണ് ഒന്നും അറിയാത്തവർ ആ പെൺകുട്ടിയെ ദ്രോഹിക്കുന്നത് ? താഹിറ എന്ന യുവതിയുടെ പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ് , പോസ്റ്റ് ഇങ്ങനെ
ഒരു സമയത്ത് മലയാളികൾ ഒന്നടങ്കം സങ്കടപ്പെട്ടതും പ്രാർത്ഥിച്ചതും ഈ കുട്ടിയുടെ ദുർ വിധിയെ ഓർത്തായിരുന്നു, അച്ഛനും അമ്മയും ആകെയുള്ള കൂടപ്പിറപ്പും, ഉറ്റ ബന്ധുക്കളുമെല്ലാം ഒറ്റ രാത്രി കൊണ്ട് ഇല്ലാതായവൾ, വെറും 23 വയസു കാരി.പ്രിയപ്പെട്ടവനും പോയി, പിന്നെയവൾ മരണത്തെ മാത്രം സ്നേഹിച്ചു..
ഞാൻ പരിചയപ്പെടുന്നത് അവന്റെ വിയോഗത്തിന് മുൻപായിരുന്നു, അവൾ ക്കൊപ്പം ഞങ്ങൾ ഉണ്ട് എന്ന് പറഞ്ഞപ്പോൾ ആദ്യമേ പറഞ്ഞത്, ഇത്ത അവളെ കൗൺസിലിംഗ് ചെയ്യാത്ത രീതിയിൽ ഒന്ന് നോർമലായി സംസാരിക്കുമോ എന്നായിരുന്നു, അന്ന് തുടങ്ങിയതാണ് ബന്ധം, അവന്റെ മരണ ശേഷം അവളെ മുഖ മുഖം കണ്ടപ്പോൾ പറഞ്ഞത് ഇത്ത, ഞാൻ ഇനി കരയില്ല, കാരണം കരയാൻ പോലും അർഹതയില്ലത്തവളാണ് എന്റെ മനസ് കൈവിടാതെ ഞാൻ സൂക്ഷിച്ചോളാം..
ഞാനും അവളോട് പറഞ്ഞത് നിന്റെ ജീവിതത്തിന്റെ, നിന്റെ മനസിന്റെ സന്തോഷത്തിന്റെ യൊക്കെ താക്കോൽ നിന്റടുത് മാത്രമാണ്, അത് നീ മുറുകെ പിടിച്ചു നിന്റെ മനസിന് സന്തോഷമുള്ള കാര്യങ്ങൾ ഒക്കെ ചെയ്ത് മുന്നോട്ട് ജീവിക്കണം..പിന്നെ ജീവിതയാത്രയിൽ കൂടെ കൂട്ടാം എന്ന് തോന്നിയ ഒരാളെ കണ്ടു മുട്ടിയാൽ ഒരുമിച്ചൊരു യാത്രയെ കുറിച്ചും ചിന്തിക്കണം, കാരണം നിനക്ക് 23 വയസ് മാത്രാണ്. ഒറ്റക്ക് ഒരു ജീവിതം വേണ്ട മോളെ, അതും ഉൾക്കൊള്ളണം എന്നുകൂടെ പറഞ്ഞിരുന്നു.. ചെയ്യുമെന്നും ചെയ്യില്ല എന്നും പറഞ്ഞില്ല
ഇന്ന് രാവിലേ മുതൽ ആ കുട്ടി സംസാരിക്കുന്നത് അവൾക്ക് വരുന്ന വെറുപുളവാക്കുന്ന മെസ്സേജുകളുടെ ലിങ്ക് അയച്ചു കൊണ്ടാണ്, ജെൻസൺ നെ ആലോചിച് ജീവിക്കുന്നില്ലത്രേ,അവൾ ചിരിച്ചഘോഷിക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇടുന്നു, ഇതൊക്കെ കാരണം അവൾ നന്ദിയില്ലാത്തവളായി മാറി എന്ന്. ജെൻസന്റെ അച്ഛൻ ചെയ്ത വീഡിയോ പ്രകാരം വീട് ജപ്തി ചെയ്യാൻ പോകുന്നു എന്നറിഞ്ഞു, അവൾ നല്ലൊരു തുക ആദ്യമേ കൈമാറിയിരുന്നു, ഒപ്പം അന്നാ സ്ഥാപനം തുടങ്ങാൻ വേണ്ടി കൊടുത്ത സ്വർണ്ണമൊന്നും അവൾ തിരിച്ചു വേടിച്ചില്ല എന്നതെല്ലാം അവളെ അറിയുന്നവർക്കറിയാം.. മരിച്ചുപോയവരെ കുറിച്ചോ അവന്റെ വീട്ടുകാരെ കുറിച്ചോ ഒന്നും പ്രതികരിക്കില്ല അവൾ, അതാണവളുടെ പ്രകൃതം..
ഇന്നും അവൾ ജീവിക്കുന്നത് വാടക വീട്ടിലാണ്, കാരണം വാഗ്ദാനങ്ങൾ ഒന്നും ഇതുവരെ പ്രഭാല്യത്തിൽ വന്നിട്ടില്ല, ജോലി ഒഴിച്ച്.ആ ജോലിയും ചെയ്തു, അവളുടെ സന്തോഷത്തിന്റെ വഴി കണ്ടെത്തി അവൾ ജീവിക്കാൻ പാടില്ല എന്ന് വിളിച്ചു പറയുന്ന മാന്യ മായ മനുഷ്യരോട്, ഈ സംഭവിച്ചത് നിങ്ങൾക്കാണെങ്കിൽ നിങ്ങൾ ജനൽ കമ്പി പിടിച്ചു വിദൂരതയിലേക്ക് കണ്ണു നട്ട്, കണ്ണീർ പൊഴിച്ചിരുന്നോളൂ, പക്ഷെ അവൾ, അവളുടെ മനസാക്ഷിക്ക് ശെരി എന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്ത് ജീവിച്ചു മുന്നോട്ട് പോകുക തന്നെ ചെയ്യട്ടെ.