Malayalam Story Book

Malayalam Story Book Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malayalam Story Book, Magazine, karungappally, Kollam.

മുറിയിലെ കണ്ണാടിയുടെ മുന്നിൽ നിന്നപ്പോൾ ആണ് ഞാൻ എന്നേ തന്നെ ശ്രദ്ധിച്ചത്താൻ വിവാഹിതയായി രമേശ്‌ ഏട്ടന്റെ ഭാര്യ ആയി ഈ വീട്...
08/06/2026

മുറിയിലെ കണ്ണാടിയുടെ മുന്നിൽ നിന്നപ്പോൾ ആണ് ഞാൻ എന്നേ തന്നെ ശ്രദ്ധിച്ചത്

താൻ വിവാഹിതയായി രമേശ്‌ ഏട്ടന്റെ ഭാര്യ ആയി ഈ വീട്ടിലേക്കു കാൽ എടുത്തു വെച്ചു കയറിയ വന്ന ദിവസം.

അന്ന് ആരെക്കാളും താൻ ഒരുപാട് സന്തോഷിച്ചിരുന്നു

കിഴക്ക് തറ അമ്പലത്തിലെ കഴകക്കാരന്റെ മകൾ ആയ തനിക് കിട്ടാവുന്നതിലും വലിയ സ്വപ്നം ആയിരുന്നു ആ വിവാഹം

കല്യണതലേന്ന് കുടുംബക്കാരും നാട്ടുകാരും എല്ലാം അടക്കം പറഞ്ഞ് ചിരിക്കുന്നത് തന്റെ കാതുകളിലും പതിഞ്ഞു ഇരുന്നു

മെലിഞ് ഒട്ടിയ കയ്യ്കൾ തന്റെ കയ്യിൽ പിടിച്ചു സാരമില്ല എന്ന് പറയുന്ന കുഴിഞ്ഞു ഒട്ടിയ രണ്ടു കണ്ണുകൾ കണ്ടപ്പോൾ ആ വേദന താൻ പാടെ മറന്നു

ആർക്കും ഇഷ്ട്ടപെട്ടിട്ടില്ല കുട്ടിയെ അമ്മ പറഞ്ഞു. ആ കണ്ണുകളിൽ ദാരിദ്ര്യം തീർത്ത ശീലുകൾ തെളിഞ്ഞു കണ്ടു

തന്റെ അമ്മയെ അവളൊന്നു നോക്കി കണ്ണുകൾ കുഴിഞ്ഞു എല്ലുകൾ പുറത്തേക്കു ഉന്തിയ ഒരു രൂപം

പണ്ട് എന്ത് സുന്ദരി ആയിരുന്നു തന്റെ അമ്മ

അവളുടെ മിഴികളിൽ പെയ്യാറായി രണ്ടു തുള്ളികൾ നിന്നിരുന്നു. കുട്ടി കരയുവാ

നല്ലൊരു ദിവസം ആയിട്ട് ആ കണ്ണ് നിറഞ്ഞുലോ

ഹേയ് ഇല്ല അമ്മേ ഞാൻ

അല്ല അമ്മയും മകളും ഇവിടെ നിൽക്കുക ആയിരുന്നോ.

ഞാൻ ഈ വീട് മൊത്തം നിങ്ങളെ തിരഞ്ഞല്ലോ

അല്ല ആരിത്

ത്രേസ്യ അമ്മച്ചിയോ

തൊട്ട് അയല്പക്കത്തെ താമസിക്കുന്നവർ ആണ്

അവർക്ക് മാത്രമേ തന്റെ വീട്ടിൽ എല്ലാരോടും ഇച്ചിരി എങ്കിലും കരുണ ഉള്ളൂ

ശ്യാമളെ നിന്റെ വീട്ടുകാർക്ക് ഒന്നും ഈ ബന്ധം അങ്ങോട്ട് പിടിച്ചിട്ടില്ല അല്ലെ

അതുകേട്ടു അമ്മ അവരെ ദയനീയമായി ഒന്ന് നോക്കി

ആർക്കും അല്ലേലും ആരും അങ്ങോട്ട് രക്ഷപെട്ടു പോകുന്നേ ഇഷ്ട്ടം അല്ല

ഇങ്ങനെയും കുറേ ജന്മങ്ങൾ

എന്റെ മോൾ അതൊന്നും ഓർക്കേണ്ട കേട്ടോ

എന്നും നല്ലത് വരും അവർ തലയിൽ കയ്യ് വെച്ചു അനുഗ്രഹിച്ചു.

രമേശൻ നല്ല ചെറുക്കൻ ആണ്

ത്രേസ്യ അമ്മച്ചിക്ക് ഒറ്റ വിഷമം മാത്രമേ ഉള്ളൂ

മക്കൾ ഇല്ലാത്ത എനിക്കും അതിയാനും മകൾ ആയിരുന്നു നീ

ഇനി നിന്നെ ഒന്ന് കാണാൻ തോന്നിയാൽ മാരാത്തു നീ ഉണ്ടാകില്ലലോ എന്നോർത്ത് ഒരു സങ്കടം

എന്നാലും എന്റെ മോൾക്ക് ഒരു നല്ല ജീവിതം കിട്ടിയതിൽ ഒത്തിരി സന്തോഷം ഉണ്ട് കേട്ടോ

അതുകേട്ടു അവൾ അവരെ ചേർത്തു പിടിച്ചു

അങ്ങനെ വിവാഹ ദിവസം വന്നു എത്തി

ഒരു ശുഭ മുഹൂർത്തത്തിൽ രമേശ്‌ ചേട്ടൻ തന്റെ കഴുത്തിൽ താലി ചാർത്തി

അങ്ങനെ താനും ഒരു ഭാര്യ ആയി ഈ വീട്ടിൽ എത്തി

അന്ന് മുതൽ ഇന്നുവരെ ഓട്ടത്തോടെ ഓട്ടം ആയിരുന്നു

ചേട്ടന്റെയും കുടുംബത്തിന്റെയും കാര്യം പിന്നീട് മക്കൾ ഉണ്ടായി അവരുടെ വളർച്ചയും മറ്റും

ഇതിനിടയിൽ തന്നെ ഒന്ന് ശ്രെദ്ധിക്കുവാനേ കഴിഞ്ഞു ഇല്ല എന്ന് പറയുന്നത് ആകും സത്യം

പിന്നെ ഇന്നാണ് താൻ തന്നെ ഒന്ന് നോക്കുന്നത് തന്നെ

ചുക്കി ചുളിഞ്ഞ വ യറും ഇടിഞ്ഞു തൂങ്ങിയ മു ലകളും തടിച്ചു വിളറിയ രൂപം

ഇതു താൻ തന്നെ ആണോ അവൾക് അത്ഭുതം അടക്കുവാൻ ആയില്ല

പലപ്പോഴും രമേശ് ഏട്ടൻ പറഞ്ഞിട്ട് ഉണ്ട്

രമേ, നീ സുന്ദരി ആയതു കൊണ്ട് മാത്രം ആണ് അഷ്ടിക്ക് വക ഇല്ലാത്ത മാരാത്തുന്നു ഞാൻ പെണ്ണ് എടുത്തത്

പിന്നെ പിന്നെ ഓരോ രാത്രികളിലും അദ്ദേഹം പറയുന്നു ഉണ്ടായിരുന്നു.

നിന്റെ ഈ രൂപം കാണുമ്പോൾ എനിക്ക് അറപ്പു ഉളവാക്കുന്നു എന്ന്…

ഇന്നു തന്റെ ഭർത്താവ് തന്നെ വിട്ടു വേറെ ഒരു പെണ്ണിന് ഒപ്പം പോയി

അതിനു അദ്ദേഹം പറഞ്ഞ ന്യായം

രമേ ഈ ഇടിഞ്ഞു തൂങ്ങി ആടുന്ന മു ലകൾ ഒരിക്കൽ എനിക്ക് ഹരം ആയിരുന്നു. നിന്റെ ഈ ചുക്കി ചുങ്ങിയ വ യറിൽ ഞാൻ ഒരിക്കൽ മുഖം അമർത്തി കിടന്നിരുന്നു

എന്നാൽ ഇന്നു അതു കാണുമ്പോൾ എനിക്ക് വികാരം അല്ല അറപ്പു ആണ് തോന്നുന്നത് എന്ന്
അതുകേട്ടു തന്റെ മിഴികൾ കരയണോ ചിരിക്കണോ എന്ന് അറിയാതെ നിന്നു

തനിക് അതിനു മറുപടി പറയണം എന്ന് ഉണ്ടായിരുന്നു

ബാക്കി ഭാഗം ഫസ്റ്റ് കമന്റിൽ

എവിടെക്കാ ഇങ്ങനെ ഒരുങ്ങികെട്ടിപോകുന്നത്?അറിയില്ലേ ?,,,ഓഫീസിലേക്ക്അതറിയാം ,പക്ഷെ നിങ്ങളുടെ ഈ ഒരുക്കം കണ്ടാൽ ഏതോ ഒരു ഒരുത്...
08/06/2026

എവിടെക്കാ ഇങ്ങനെ ഒരുങ്ങികെട്ടിപോകുന്നത്?

അറിയില്ലേ ?,,,ഓഫീസിലേക്ക്

അതറിയാം ,പക്ഷെ നിങ്ങളുടെ ഈ ഒരുക്കം കണ്ടാൽ ഏതോ ഒരു ഒരുത്തി നിങ്ങളെയും കാത്തു അവിടെ നിൽക്കുന്നതുപോലെ തോന്നും

അത് നിനക്ക് കുശുമ്പാ ,മുൻപും ഞാൻ അത്യാവശ്യം വൃത്തിയായിട്ടേ പുറത്തേക്കിറങ്ങൂ ,ഇപ്പോഴും അങ്ങനെ തന്നെ

ആയിക്കോ ആയിക്കോ ഞാൻ പറഞ്ഞത് ഇങ്ങു തിരിച്ചെടുത്തു

അല്ലെങ്കിലും സുമീ എല്ലാത്തിലും കുറ്റം കാണുന്ന നിന്റെ സ്വഭാവം അങ്ങ് മാറ്റണം ,

അതെ അതെ നിങ്ങള്ക്ക് ഇപ്പോൾ അങ്ങനെ ഒക്കെ തോന്നും എനിക്ക് വയസ്സായില്ലേ നിങ്ങൾക്കു ഇപ്പോഴും വയസ്സ് ഇരുപതിനാലാണ് എന്നാണ് വിചാരം

എനിക്ക് വയ്യ നിന്നോട് അടിപിടിക്കാൻ ഞാൻ പോകുന്നു ,

പടികൾ ഇറങ്ങിപ്പോകുന്ന ഹരിയുടെ ഒരു തിരിഞ്ഞുനോട്ടം പ്രതീക്ഷിച്ചു അവൾ അവിടെ തന്നെ നിന്നു അതുണ്ടായില്ല ,,,അമ്മാവന്റെ മകനായ ഹരിയുമായി മുൻപേ പറഞ്ഞുറപ്പിച്ചിരുന്ന വിവാഹം ആയിരുന്നുവെങ്കിലും പ്രായവ്യത്യാസം ഒരു വയസ്സുമാത്രം,,, അന്നും അതിന്റെ പേരിൽ അമ്മായിക്ക് കുറച്ചു മുറുമുറുപ്പ് ഉണ്ടായിരുന്നെങ്കിലും അമ്മാവന്റെ പിടിവാശിയിൽ ആണ് കല്യാണം നടന്നത് ,അപ്പോഴും പ്രത്യേകിച്ചു ഒരു അഭിപ്രായവും പറയാതെ ഹരിയേട്ടൻ ഒതുങ്ങിനിന്നു ,അല്ലെങ്കിലും ആള് എന്നെ കൂടുതൽ ആഗ്രഹിക്കാൻ വഴിയില്ല,, പഠിപ്പിന്റെ ഗുണം കൊണ്ട് പത്താം ക്‌ളാസിൽ വെച്ച് പഠിപ്പു നിർത്തിയ എടുത്തുപറയാൻ കാര്യമായ സൗന്ദര്യമൊന്നും ഇല്ലാത്ത എന്നെ നാട്ടിലെ സുന്ദരിമാരുടെ കണ്ണേറുകൾ ദിനവും ഏറ്റുവാങ്ങുന്ന എം കോം കാരനായ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ എന്തിനു ആഗ്രഹിക്കണം ,പക്ഷെ മൂപ്പർക്ക് എന്നോട് സ്നേഹമില്ല എന്നൊന്നും ഞാൻ പറയില്ലെട്ടോ കാരണം എന്റെയും മോന്റെയും എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തുതരും ആള് ,എനിക്ക് വയ്യാതായാൽ ലീവെടുത്തു എന്റെ അടുത്തിരിക്കും ,ഒക്കെയുണ്ട് പക്ഷെ എനിക്ക് പേടിയാ ഈ പത്തു വര്ഷം കൊണ്ട് ഞാൻ വല്ലാതെ വയസ്സായതുപോലെ ഹരിയേട്ടനാണെങ്കിൽ ദിവസം കഴിയും തോറും ചെറുപ്പമായി വരും പോലെ തോന്നുന്നു ,ചിലപ്പോൾ അതൊക്കെ എന്റെ തോന്നലായിരിക്കും ,,,എന്നാലും ഇപ്പോൾ ഹരിയേട്ടന് എന്നോട് അല്പം ശ്രദ്ദഹക്കുറവ് ഉണ്ടോ എന്നൊരു സംശയം

ഹരിയേട്ടാ നിങ്ങൾ എവിടെയാ ? ഓഫീസിൽ എത്തിയോ ?

ഇല്ലാ ,ഒന്ന് അമ്പലത്തിൽ കയറി പോകാമെന്നു വെച്ചു , ഇപ്പൊ തൊഴുതു ഇറങ്ങിയതേ ഉള്ളു ,എന്തുപറ്റീ ഞാൻ അവിടിന്നിറങ്ങിയിട്ടു ഒരുമണിക്കൂർ പോലും ആയില്ലലോ ?

ഒന്നുമില്ല ,നിങ്ങൾ അമ്പലത്തിൽ പോകുന്ന കാര്യം എന്താ എന്നോട് പറയാതിരുന്നത് ,പറഞ്ഞിരുന്നെങ്കിൽ ഞാനും കൂടി വന്നേനല്ലോ

ഇതു അങ്ങനെ മുൻകൂട്ടി പ്ലാൻ ചെയ്തു വന്നതൊന്നും അല്ല സുമീ ,അല്പം നേരത്തെ എത്തിയതുകൊണ്ടും അമ്പലവും ബാങ്കിന് അടുത്തയത് കൊണ്ടും കയറിയതാണ് ,

ഹരിക്കു മനസ്സിലായി മറുവശം ഫോണ് കട്ട് ചെയ്തു എന്ന്

ഹരിയേട്ടന് എന്നോട് ഒന്ന് സൂചിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു അമ്പലത്തിൽ പോകുന്ന കാര്യം,,,മനസ്സു എന്തോ ശാന്തമാകുന്നില്ല ,,അനു അവൾ ഇവിടെ ഗവണ്മന്റ് ഹോസ്പിറ്റലിൽ ഡോക്ടറാണ് കാണാനും ഒരു സുന്ദരിക്കോത തന്നെ ,അവൾ എം ബി ബി എസിനു പഠിക്കുന്ന സമയം അവളുടെ അച്ഛൻ അവളുടെ പ്രപ്പോസിൽ ഹരിയേട്ടന് കൊണ്ടുവന്നതാണ് അന്നും മറ്റുപലരും എന്റെ കാര്യത്തിൽ തകിടം മറിഞ്ഞപ്പോഴും അമ്മാവൻ ഉറച്ചുതന്നെ പറഞ്ഞു ,ഹരി കെട്ടുന്നെങ്കിൽ അത് സുമിയെത്തന്നെ ആയിരിക്കും ,,,,അവള് കഴിഞ്ഞ ആഴ്ച ഒരു വിവാഹത്തിന് കണ്ടപ്പോൾ പറഞ്ഞതാണ് ,ഹരിയേട്ടനെ അമ്പലത്തിൽ വെച്ച് കണ്ടിരുന്നു സംസാരിച്ചിരുന്നു എന്നൊക്കെ ,,,ഇതും അങ്ങനെ വല്ലതുമാണോ ,ഏയ് അങ്ങനെ അകാൻ വഴിയില്ല ഹരിയേട്ടൻ എന്നെയും മോനെയും മറന്നുകൊണ്ട് ഒന്നും ചെയ്യില്ല ,

സമയം എട്ടു മണി ആയി ,, സാധാരണ ആറുമണിക്കുതന്നെ വീട്ടിൽ വരുന്ന ആളാണ് ,രാവിലത്തെ ഒരു പിണക്കം മനസ്സിലുള്ളത് കൊണ്ട് അങ്ങോട്ട് വിളിക്കാൻ പോയില്ല ,എങ്കിലും ഓരോ മിനുട്ടുകൾ മുന്നോട്ടുപോകുമ്പോഴും മനസ്സിൽ അസ്വസ്ഥത നിറഞ്ഞു നിന്നു ,സഹികെട്ടാണ് എട്ടുമണിയായപ്പോൾ മൊബൈൽ എടുത്തു വിളിച്ചത്,

ഹരിയേട്ടാ നിങ്ങൾ എവിടെയാണ് ,വരാൻ വൈകുമെങ്കിൽ ഒന്നുവിളിച്ചു പറഞ്ഞൂടെ നിങ്ങള്ക്ക്

ഞാൻ ഹരിയല്ല അനുവാണ് ,ഹരിക്കു ചെറിയൊരു അപകടം പറ്റി ഇപ്പൊ ഹോസ്പിറ്റലിൽ ആണ് ,അതികം വൈകാതെ ഡിസ്ചാർജ്ജ് ചെയ്യും ,പേടിക്കേണ്ട ആള് അതികം വൈകാതെ വീട്ടിൽ വരും

അനു ഹരിയേട്ടന് എന്തുപറ്റി ,ഞാൻ ഇപ്പൊ അങ്ങോട്ട് വരട്ടെ ,ഇതറിഞ്ഞു കൊണ്ട് സമാധാനത്തോടെ എനിക്കിവിടെ നില്ക്കാൻ കഴിയില്ല....

കഥയുടെ മുഴുവൻ ഭാഗവും കമൻറ് ബോക്സിൽ കൊടുത്തിട്ടുണ്ട് 👇

അത് നമ്മളുടെ അനുമോൾ അല്ലേ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് രാധിക ഭർത്താവ് രാജീവിനോട് അങ്ങനെ ഒരു ചോദ്യം ചോദിച്ചത്. പെട്ടെന്ന്...
07/06/2026

അത് നമ്മളുടെ അനുമോൾ അല്ലേ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് രാധിക ഭർത്താവ് രാജീവിനോട് അങ്ങനെ ഒരു ചോദ്യം ചോദിച്ചത്. പെട്ടെന്ന് തന്നെ രാജീവ് അവിടേക്ക് നോക്കിയിരുന്നു

നേരാണ് നാട്ടിലെ രാഘവൻപിള്ളയുടെ മകളായ അനാമിക തന്നെയാണ് അ,ൽപ വസ്ത്രധാരിയായി അവിടെ ഇരിക്കുന്നത് എന്ന് മനസ്സിലാക്കാൻ കുറച്ചു പാടുപെടും. അവളെ മുൻപ് കണ്ടിട്ടുള്ളവർക്ക് പോലും അത് കുറച്ചു ബുദ്ധിമുട്ടേറിയ കാര്യമാണ് .

അവളുടെ അച്ഛനെക്കാളും പ്രായമായ ഒരാളുടെ കൂടെയാണ് അവൾ ഇരിക്കുന്നത് അയാളുടെ കൈകൾ അവളുടെ ന,ഗ്നമായ തു,ടയിലാണ് ഇഴഞ്ഞു നടന്നിരിക്കുന്നത്. അറിയാത്തത് എന്നതുപോലെ അയാളുടെ കൈമുട്ടുകൾ അവളുടെ മാ,റിടങ്ങളിൽ സ്പർശിക്കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം ഇടയ്ക്കിടയിൽ അവളുടെ ചു,മലിൽ അയാൾ ഞെരുക്കു ന്നുമുണ്ട്. അയാളുടെ മുഖത്തെ വ,ശ്യത ശരിയല്ല എന്ന് ഏതൊരാൾക്കും കാണുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

ബാംഗ്ലൂരിൽ കുറച്ചു നാളുകൾ നിൽക്കുവാനും അവിടെയുള്ള കാഴ്ചകൾ കാണുവാനും വേണ്ടിയാണ് റിട്ടയേഡ് ഹെഡ്മാസ്റ്റർ ആയ രാജീവും ഭാര്യ രാധികയും എത്തുന്നത്.

ബാംഗ്ലൂരിലാണ് മകൾ നഴ്സിങ്ങിന് പഠിക്കുന്നത് എന്ന് പണ്ട് എപ്പോഴും രാഘവൻ പറഞ്ഞത് രാജീവോർത്തു. വീട്ടിലെ പണികളൊക്കെ ചെയ്യുവാൻ വരുന്ന ഒരാളു കൂടിയാണ് രാഘവൻ. വലിയ ബുദ്ധിമുട്ടുള്ള അയാൾക്ക് ഏക പ്രതീക്ഷ മകളിൽ മാത്രമാണ് നന്നായി പഠിക്കുന്ന അവളെ നഴ്സിങ്ങിന് വിടാൻ തീരുമാനിച്ചതും കുടുംബം രക്ഷപ്പെടും എന്ന് കരുതിയാണ് ബാംഗ്ലൂരിലേക്ക് എത്തിയതിനുശേഷം അവളിൽ ഒരുപാട് മാറ്റങ്ങൾ കണ്ടതായി പലരും പറഞ്ഞിട്ടുണ്ട്.

കോട്ടൺ ചുരിദാറും ഇട്ട് എണ്ണയും തലയിൽ പുരട്ടി നടക്കുന്ന പെൺ കുട്ടിയിൽ നിന്നും ഒരുപാട് അവൾ മാറിയിരിക്കുന്നു. ഇപ്പോൾ ഇട്ടിരിക്കുന്ന വസ്ത്രത്തിന് നല്ല വിലയാകും ശ,രീരത്തിന്റെ ഉ,ടലഴകുകൾ വ്യക്തമായി കാണാവുന്ന തരത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. വസ്ത്രം മാത്രമല്ല അവളുടെ മുഖത്തും മുടിയിലും ഒക്കെ വ്യത്യാസം വന്നിരിക്കുന്നു മുടി സ്ട്രൈറ്റ് ചെയ്തിരിക്കുകയാണ് മുഖത്ത് ചായങ്ങൾ ഇടം പിടിച്ചിരിക്കുന്നു ലിപ്സ്റ്റിക്കിനൊപ്പം മറ്റ് എന്തൊക്കെയോ മേക്കപ്പ് സാധനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

കുറെ സമയമായി അവളെ തന്നെ നോക്കിയിരിക്കുന്നത് കണ്ടിട്ടാവും മലയാളിയായ സെയിൽസ് മാൻ വന്ന് സംസാരിച്ചു .

എന്താ സർ ആ കുട്ടിയെ പരിചയമുണ്ടോ..?

ഞങ്ങളുടെ നാട്ടിലുള്ള ഒരു കുട്ടിയെ പോലെ തോന്നി അതുകൊണ്ട് നോക്കിയത് ആണ്. ഇതിനോടകം സ്ഥിരമായി ഈ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിക്കുന്നത് കൊണ്ടും ഇവിടെയുള്ള ഹോട്ടലിൽ താമസിക്കുന്നത് കൊണ്ടും മലയാളിയായ ഇവിടുത്തെ ജോലിക്കാരനു മായി പരിചയമായിരുന്നു.

ആ പരിചയത്തിന് പുറത്താണ് അയാളോട് ആ കാര്യത്തെക്കുറിച്ച് പറഞ്ഞത്.

അതൊരു പോക്ക് കേസ് ആണ് സാറേ, എല്ലാ ആഴ്ചയിലും ഇവിടെ വരും കൂടെയുള്ളത് മുഴുവൻ പണചാക്കുകള്.. അവരുടെ കൂടെ ഇങ്ങനെ ഒന്ന് ഇരുന്നുകൊടുത്ത എത്ര രൂപ കിട്ടും എന്ന് അറിയോ.? ചിലപ്പോൾ മേളിലെ ഹോട്ടൽ മുറിയിൽ പോകും. ഒരു രണ്ടുമണിക്കൂർ ആ മുറിക്കകത്ത് തന്നെയായിരിക്കും അത് കഴിഞ്ഞ തിരിച്ച് ഇറങ്ങുമ്പോൾ കയ്യിലെ ലക്ഷങ്ങൾ കാണും. ആ പൈസ കൊണ്ട് അവളുമാരൊക്കെ ഇവിടെ ലാവിഷായിട്ട് ജീവിക്കുന്നത്.

എങ്കിൽ ചിലപ്പോൾ ഞങ്ങൾക്ക് തെറ്റിയതാവും ഈ കുട്ടി ഇവിടെ നഴ്സിങ്ങിന് വേണ്ടി വന്ന ഒരു കുട്ടിയുമായിട്ട് മുഖസാദൃശ്യം ഉള്ളതുകൊണ്ട് ഞാൻ പറഞ്ഞത്.

അങ്ങനെ ആണേൽ തെറ്റിയിട്ട് ഒന്നുമില്ല, സംഭവം സത്യം തന്നെയാണ്. ഇവിടെ നേഴ്സിങിന് വരുന്ന ഒട്ടുമിക്ക പെമ്പിള്ളേരും ഇങ്ങനെ യൊക്കെയാ പോക്കറ്റ് മണി ഉണ്ടാക്കുന്നത് ..

ബാക്കി ഭാഗം ഫസ്റ്റ് കമന്റിൽ

എടാ… ഇന്ന് രാത്രി വിനുവേട്ടൻ തിരിച്ചു വരും. അതുകൊണ്ട് രാത്രി ആകുന്നതിനു മുൻപ് തന്നെ നീ ഇവിടുന്ന് പോണം. അയാൾ എങ്ങാനും നമ്...
07/06/2026

എടാ… ഇന്ന് രാത്രി വിനുവേട്ടൻ തിരിച്ചു വരും. അതുകൊണ്ട് രാത്രി ആകുന്നതിനു മുൻപ് തന്നെ നീ ഇവിടുന്ന് പോണം. അയാൾ എങ്ങാനും നമ്മളെ ഒരുമിച്ച് കണ്ടാൽ അതോടെ എല്ലാം തീരും. നിന്നേം കൊ,ല്ലും എന്നേം കൊ,ല്ലും അയാൾ.”

അനീഷിന്റെ നെഞ്ചിൽ മുഖം ചേർത്ത് കിടക്കുമ്പോൾ നിരാശയോടെ രേഷ്മ പറഞ്ഞു.

“അയാൾക്ക് വരാൻ കണ്ട ഒരു നേരം. ഒരു രണ്ട് ദിവസം കൂടി കഴിഞ്ഞിട്ട് വന്നാൽ പോരായിരുന്നോ വിനുവേട്ടന്. ” വിനു വരുന്നുണ്ടെന്ന് കേട്ടതും അനീഷിന് അരിശം വന്നു.

” വിനുവേട്ടൻ പോയ കാര്യം നടന്നില്ല. അതുകൊണ്ടാണ് ഇത്രവേഗം തിരിച്ചു വരുന്നതെന്ന പറഞ്ഞത്.”

“ഇനിയും വിനുവേട്ടന്റെ കാര്യം പറഞ്ഞ് നീ എന്റെ മൂട് കളയരുത്. എത്ര ദിവസത്തിന് ശേഷമാ നിന്നെ ഒന്ന് ഇങ്ങനെ അടുത്തു കിട്ടിയത്. അതുകൊണ്ട് തൽക്കാലം രാത്രി വരെ നമുക്ക് അങ്ങ് ആഘോഷിക്കാം. വൈകുന്നേരം ഒരു 6:00 മണിയൊക്കെ ആകുമ്പോൾ ഞാൻ മെല്ലെ വീട്ടിലേക്ക് പോകാം. “

അത് പറഞ്ഞു കൊണ്ട് അനീഷ് അവളെ ബെഡിലേക്ക് മലർത്തി കിടത്തി. മെല്ലെ മെല്ലെ അവൻ അവളുടെ ശരീ,രത്തിൽ നിന്നും ഡ്ര,സ്സുകൾ ഓരോന്നായി അ,ഴിച്ചു മാറ്റി.

പൂർണ്ണ ന,ഗ്നമായ തന്റെ ശ,രീരം രേഷ്മ വെളുത്ത പുതപ്പു കൊണ്ട് മറച്ചു.

“ഇങ്ങനെ മറച്ചു പിടിക്കാതടി പെണ്ണെ. ഞാൻ നിന്നെ നേരെ ഒന്ന് കാണട്ടെ.” കൊതിയോടെ പറഞ്ഞു കൊണ്ട് അനീഷ് അവളുടെ ശ,രീരത്തിൽ നിന്നും പുതപ്പ് വലിച്ചു മാറ്റി.

വെണ്ണക്കല്ലു പോലെ കടഞ്ഞെടുത്ത അവളുടെ ശ,രീര ഭംഗി അവൻ മതിവരുവോളം ആസ്വദിച്ചു.

” ഒരു പ്രസവം കഴിഞ്ഞിട്ടും എന്തൊരു സ്ട്ര,ക്ചർ ആണ് നിനക്ക് ഇപ്പോഴും. നിന്നെ ഇങ്ങനെ എത്ര കണ്ടാലും മതി വരുന്നില്ലല്ലോ രേഷ്മേ.”

അവളുടെ മാ,റിടത്തിലും വയ,റിലും അമർത്തി ഞെ,രിച്ചു കൊണ്ട് വല്ലാത്ത ഭാവത്തിൽ അനീഷ് പറഞ്ഞു.

അവന്റെ തലോടലുകളിൽ സ്വയം മറന്ന് അവൾ കിടന്നു.

സമയം വളരെ വേഗം കടന്നു പൊയ്ക്കൊണ്ടിരുന്നു.

ബിസിനസുകാരനായ വിനുവിന്റെ ഭാര്യയാണ് രേഷ്മ. അഞ്ചുവർഷമായി അവരുടെ വിവാഹം കഴിഞ്ഞിട്ട്. അതിൽ അവർക്കൊരു മകളും ഉണ്ട്. മോൾക്ക് നാല് വയസ്സാണ് പ്രായം. ബിസിനസ് സംബന്ധമായ യാത്രകളിൽപ്പെട്ട് വിനു എപ്പോഴും തിരക്കിലായപ്പോഴാണ് അവന്റെ ഭാര്യ രേഷ്മ പതിയെ അയൽപക്കത്തുള്ള അനീഷുമായി അടുക്കാൻ തുടങ്ങിയത്.

ആരും അറിയാതെ അതീവ രഹസ്യമായി അവർ ആ ബന്ധം മുന്നോട്ടു കൊണ്ടു പൊയ്ക്കൊണ്ടിരുന്നു. വിനുവിന് പോലും ഒരു സംശയത്തിനിട നൽകാതെ അവന്റെ മുൻപിൽ രേഷ്മ ഉത്തമയായ ഭാര്യയായി തകർത്തഭിനയിച്ചു.

വിനു വീട്ടിൽ ഇല്ലാത്ത സമയത്തൊക്കെ രേഷ്മ ആരും കാണാതെ അനീഷിനെ വീട്ടിൽ വിളിച്ചു കയറ്റും. വിനു വരുന്നതിനു മുമ്പ് അവൻ തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങി പോവുകയും ചെയ്യും. അങ്ങനെ ഒരു വർഷം ആ ബന്ധം ആരും അറിയാതെ മുന്നോട്ടു പോയി.

വിനു വീട്ടിൽ ഇല്ലാത്ത രാത്രികളിൽ നാലു വയസ്സുകാരി മകളെ ഉറക്കി കിടത്തിയിട്ടാണ് രേഷ്മ അനീഷുമായി കിടക്ക പങ്കിടുന്നത്. ഇപ്പോ സ്കൂൾ അടച്ചതിനാൽ അവരുടെ നാല് വയസ്സുകാരി മകൾ വെക്കേഷൻ ആഘോഷിക്കാൻ വിനുവിന്റെ അച്ഛന്റെയും അമ്മയുടെയും വീട്ടിലേക്ക് പോയിരിക്കുകയാണ്. അതുകൊണ്ടുതന്നെ രേഷ്മയ്ക്കും അനീഷിനും തടസ്സമായി ആ വീട്ടിൽ ആരുമില്ലായിരുന്നു.

അതിനിടയ്ക്ക് വിനു കുറച്ചു ദിവസം വീട്ടിൽ ഉണ്ടായിരുന്നതിനാൽ അനീഷിന് രേഷ്മയുമായി പഴയതു പോലെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ദിവസങ്ങൾക്കു ശേഷം വിനു വീണ്ടും ബിസിനസ് ആവശ്യവുമായി വീട്ടിൽ നിന്ന് പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ അനീഷ് മതില് ചാടി രേഷ്മയുടെ അടുത്തെത്തി.

ഇരുവരും കുറച്ചു ദിവസം കാണാതിരുന്നതിന്റെ വിരഹം തീർത്തതിനു ശേഷം കാര്യം കഴിഞ്ഞ് സുഖമായ ഉറക്കത്തിലേക്ക് വഴുതി വീണു. സമയം ആറുമണി കഴിഞ്ഞതോ ചുറ്റും ഇരുട്ട് വീണതോ ഒന്നും അവർ അറിഞ്ഞില്ല. രണ്ടാളും തളർന്നു ഉറങ്ങിപ്പോയി.

ബിസിനസ് സംബന്ധമായ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിനു കാണുന്നത് ഇരുൾ മൂടി കിടക്കുന്ന വീടും പരിസരവും ആണ്. പതിവില്ലാതെയുള്ള ആ കാഴ്ച കണ്ട് അയാൾക്ക് എന്തോ പന്തികേട് തോന്നി.

ഒരു വേള തന്റെ ഭാര്യ രേഷ്മ അവിടെ ഇല്ലേ എന്ന് പോലും അയാൾ ഓർത്തു. വാതിലിൽ മുട്ടിക്കാൻ തുടങ്ങുമ്പോഴാണ് ബെഡ്റൂമിലെ ലൈറ്റ് തെളിയുന്നതും രണ്ട് നിഴലുകൾ ചലിക്കുന്നതും വിനു കണ്ടത്. ആ നിഴലുകളിൽ ഒന്ന് തന്റെ ഭാര്യയും മറ്റൊന്ന് ഒരു പുരുഷന്റെയും ആണെന്ന് അവൻ തിരിച്ചറിഞ്ഞു

ആ കാഴ്ച കണ്ട് ഒരു നിമിഷം ശ്വാസം എടുക്കാൻ പോലും വിനു മറന്നു പോയി. തന്റെ ഭാര്യ താനില്ലാത്ത സമയം അന്യ പുരുഷനെ വീട്ടിൽ വിളിച്ചു കയറ്റി എന്ന് വിശ്വസിക്കാൻ അവന് അല്പസമയം വേണ്ടിവന്നു. പതിയെ സമചിത്തത വീണ്ടെടുത്ത വിനു ബെഡ്റൂമിലെ ജനലോരം ചെന്ന് കാതോർത്തു.

ബാക്കി ഭാഗം ഫസ്റ്റ് കമന്റിൽ

ബസ്സിനുള്ളിൽ നല്ല തിരക്കുണ്ടായിരുന്നു. ഉന്തും തള്ളും. സൂക്ഷിച്ചും കണ്ടും നിന്നില്ലേൽ തോണ്ടും തലോടലും കിട്ടുമെന്നുറപ്പാണ്...
07/06/2026

ബസ്സിനുള്ളിൽ നല്ല തിരക്കുണ്ടായിരുന്നു. ഉന്തും തള്ളും. സൂക്ഷിച്ചും കണ്ടും നിന്നില്ലേൽ തോണ്ടും തലോടലും കിട്ടുമെന്നുറപ്പാണ്.

രമ്യ, ഒരു സീറ്റിൻ്റെ ഇടയിലേയ്ക്ക് കയറി ചേർന്ന് നിന്നു. ആ സീറ്റിൻ്റെ അറ്റത്ത് ഇരുന്നിരുന്ന ചേച്ചി അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ അവൾ അവിടെയിരുന്നു.

“അറ്റത്തെ സീറ്റായത് കൊണ്ട് തന്നെ ചാരി നിന്നു വിശ്രമിക്കാൻ ആളുകൾ വരും.”

അവളിരുന്ന സീറ്റിൻ്റെ പുറകിൽ ഒരാൾ നിൽപ്പുണ്ട്. വണ്ടിയിൽ തിരക്ക് കൂടി വന്നു. പെട്ടെന്നയാൾ മുന്നോട്ട് കയറി വന്ന് അവളിരുന്ന സീറ്റിൻ്റെ പുറകിലും മുന്നിലും ഉള്ള കമ്പിയിൽ പിടിച്ച് നിന്നു. അവളുടെ ശരീരത്ത് സ്പർശിക്കാത്ത രീതിയിൽ അകന്നാണ് നിൽക്കുന്നത്. ആ രണ്ടു കൈകളുടെ സുരക്ഷിതത്വം അവൾക്ക് നന്നായി കിട്ടുന്നുണ്ടായിരുന്നു.

“ഒരു കോട്ട പോലെ നിന്നു ആ കൈകൾ.”

അയാൾ, അവളെ ശ്രദ്ധിക്കുന്നുപോലും ഉണ്ടായിരുന്നില്ല.

രമ്യ, അയാളുടെ കൈകളിലേക്ക് തന്നെ നോക്കിയിരുന്നു. “നല്ല ഭംഗിയുള്ള കരുത്തുള്ള കൈകൾ. മെറൂൺ നിറത്തിലുള്ള സ്ട്രാഫിന്റെ വാച്ച് അയാൾക്ക് നന്നായി ചേരുന്നുണ്ട്. വിരലുകൾ കാണാൻ നല്ല ഭംഗിയുണ്ട്. നഖങ്ങൾ നല്ല ഭംഗിയിൽ വെട്ടി നിർത്തിയിരിക്കുന്നു.”

അയാളുടെ കൈകളിലേയ്ക്ക് തന്നെ നോക്കിയിരുന്നു സമയം പോയതറിഞ്ഞില്ല. ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയിരുന്നു. കണ്ടക്ടർ ബെല്ലടിച്ചു നിർത്തി. അവൾ ഇറങ്ങാൻ എഴുന്നേറ്റയുടനെ അയാൾ സൈഡിലേയ്ക്ക് ഒതുങ്ങി മാറി നിന്നു.

അയാൾക്കും, അതേ സ്റ്റോപ്പിൽ തന്നെയായിരുന്നു ഇറങ്ങേണ്ടിയിരുന്നത്.

“ബസ്സിറങ്ങി അവർ രണ്ടുപേരും രണ്ടു വഴിക്കാണ് പോയത്. “

പതിവായി, രാവിലെയും വൈകുന്നേരവും അവർ രണ്ടുപേരും മിക്കവാറും ദിവസങ്ങളിൽ ഒരേ ബസ്സിൽ തന്നെയായിരിക്കും വരുന്നതും പോകുന്നതും.
പരസ്പരം, കാണാറുണ്ടെങ്കിലും അവർ തമ്മിൽ പരിചയപ്പെട്ടിരുന്നില്ല.
രമ്യ, അയാളുടെ മുഖത്ത് പോലും നേരെ നോക്കിയിരുന്നില്ല. അയാൾ അവളെ ശ്രദ്ധിക്കുന്നതായിട്ടും അവൾക്ക് തോന്നിയിരുന്നില്ല.

നല്ല തിരക്കുള്ള ഒരു ദിവസം, അവളെ പ്രൊട്ടക്ട് ചെയ്യാറുള്ള അയാളെ അവൾ കണ്ടില്ല…?

അവളുടെ കണ്ണുകൾ ബസ്സിനുള്ളിൽ പരതിയെങ്കിലും അവിടെയെങ്ങും അയാളെ കണ്ടില്ല. “അവൾക്കെന്തോ ഒരു ശൂന്യതാബോധം തോന്നി. പെട്ടെന്ന് ഒറ്റയ്ക്കായി പോയതു പോലെ. “

അടുത്ത രണ്ടു ദിവസവും ഇതേ അനുഭവം ആയിരുന്നു. അയാൾ, ഇനി വരില്ല എന്നു തന്നെ കരുതി. അന്നും ബസ്സിനുള്ളിൽ നല്ല തിരക്കായിരുന്നു. തിരക്ക് കൂടി വന്ന ഒരു സമയത്ത്, തിരക്കിൽ നിന്നും ഒതുങ്ങി നില്ക്കാൻ അവൾ നന്നേ പാടുപെടുന്നുണ്ടായിരുന്നു. ഒരു സീറ്റിന് ഇടയിലേക്ക് അവൾ കയറി നിന്നു. പെട്ടെന്ന് രണ്ട് കൈകൾ അവൾ നിന്നിരുന്ന സീറ്റിന്റെ രണ്ടു കമ്പികളിലും പിടിച്ചു നീങ്ങി നിന്നു.

“ആ ഭംഗിയുള്ള കൈകളുള്ള ആളായിരുന്നു അത്.”

അന്നാദ്യമായി അവൾ അയാളെ നോക്കി പുഞ്ചിരിച്ചു. അവൾക്കയാളോട് ഒരു പരിചയക്കുറവും തോന്നിയില്ല. ഒരുപാട് കാലത്തെ പരിചയം പോലെയായിരുന്നു അവൾ സംസാരിച്ചത് .

എവിടെയായിരുന്നു രണ്ട് ദിവസം, കണ്ടില്ലല്ലോ?

“അയാളും തിരിച്ച് അതുപോലെ തന്നെയായിരുന്നു അവളോട് സംസാരിച്ചത്. ഒരുപാട് നാളത്തെ പരിചയം ഉള്ളതുപോലെ ആയിരുന്നു.”

എൻ്റെ അമ്മയുടെ വീട് വരെ ഒന്ന് പോയി.?

“അത്രയേ ഉണ്ടായിരുന്നുള്ളൂ അവരുടെ സംസാരങ്ങൾ. “

പിന്നീട്, ബസ്സിലുള്ള കണ്ടുമുട്ടലുകളിൽ പരസ്പരം ഒരു പുഞ്ചിരി കൈമാറിയിരുന്നു എന്നതിലപ്പുറം എടുത്തു പറയത്തക്ക യാതൊന്നും അവരുടെ ജീവിതത്തിൽ സംഭവിച്ചില്ല.

പിന്നീടുള്ള ദിവസങ്ങളിൽ അവൾ അയാളെ കാണാൻ വേണ്ടി മാത്രം ആ ബസ്സിൽ കയറുന്നതു പോലെ ആയിരുന്നു. അയാൾ ഇല്ലാത്ത ദിവസം അവൾക്കാ ബസ്സ് ഒരു ശൂന്യതാബോധം നൽകി.

എന്തായിരുന്നു തനിക്ക് സംഭവിക്കുന്നത് എന്ന് അവൾക്കറിയില്ലായിരുന്നു.?

“അവളുടെ ഉള്ളിലെവിടെയോ ഒരു തുടിപ്പ് പോലെ അയാളോടുള്ള പ്രണയം ഉണ്ടായി തുടങ്ങിയിരുന്നു. അവളുടെ സ്വപ്നങ്ങളിൽ അയാൾ നിറഞ്ഞു നിന്നു. എങ്കിലും അവളത് പുറമേ ഭാവിച്ചതേയില്ല.”

അയാൾ ഒരിക്കലും ഒരു നോട്ടം കൊണ്ടോ, വാക്കു കൊണ്ടോ അവളിൽ ഒരു താല്പര്യം ഉണ്ടെന്ന് തോന്നിപ്പിച്ചിരുന്നില്ല.

ഒരു ദിവസം ജോലി കഴിഞ്ഞ് രമ്യ തിരിച്ചു വരുമ്പോൾ ബസ്റ്റോപ്പിൽ മുഴുവൻ ആളുകൾ നിറഞ്ഞു നിൽക്കുന്നു. “ആംബുലൻസുകൾ തലങ്ങും വിലങ്ങും വലിയ ശബ്ദം ഉണ്ടാക്കി പായുകയാണ്. “

എന്താ പറ്റിയതെന്ന് അവൾക്കൊരു നിശ്ചയവും ഉണ്ടായിരുന്നില്ല..?

എന്താണ് പറ്റിയതെന്ന് അവൾ അന്വേഷിച്ചു.?

“ചേച്ചി അത്, ഒരു ബസ് ബ്രേക്ക് പോയി ഇവിടെ നിന്ന ആളുകളുടെ ഇടയിലേക്ക് ഇടിച്ചു കയറി. കുറെ പേർക്ക് കാര്യമായ പരിക്കുണ്ട്.”

“രമ്യ അയാളെ അവിടെയെല്ലാം പരതിയെങ്കിലും അവിടെയെങ്ങും കണ്ടില്ല.”
ആയാൾ വരാറാകുന്നതേ ഉള്ളായിരിക്കും.?

അപ്പോഴാണ് അവളോർത്തത് അയാളുടെ പേരോ, നാടോ, വീടോ, ഫോൺ നമ്പറോ ഒന്നും തന്നെ അവൾക്കറിയില്ലായിരുന്നുവെന്ന്.

ആംബുലൻസുകളുടെ വരവും നിലവിളിയും അവിടെ മുഴുവൻ നിറഞ്ഞുനിന്നു. ആളുകൾ തലങ്ങും വിലങ്ങും പായുകയാണ്.

“ആ കുട്ടി മരിച്ചു എന്നാണ് തോന്നുന്നത്.” “ആരോ പറയുന്നത് കേട്ടു.”

ബാക്കി ഭാഗം ഫസ്റ്റ് കമന്റിൽ

രവിയേട്ടൻ വന്നുപോയിട്ട് ആറ് മാസമല്ലേ ആയുള്ളൂ.. ‌ഇതെന്താ പെട്ടെന്ന്….ശ൪മിളയുടെ ശബ്ദം വിറച്ചു..അപ്പുറത്ത് സംസാരമൊന്നുമില്ല...
06/06/2026

രവിയേട്ടൻ വന്നുപോയിട്ട് ആറ് മാസമല്ലേ ആയുള്ളൂ.. ‌ഇതെന്താ പെട്ടെന്ന്….

ശ൪മിളയുടെ ശബ്ദം വിറച്ചു..

അപ്പുറത്ത് സംസാരമൊന്നുമില്ല.

അവനെന്താ പറഞ്ഞത്…?

ഫോൺ വെച്ചുകഴിഞ്ഞപ്പോൾ രവിയേട്ടന്റെ അമ്മ ചോദിച്ചു.

നാളെ വരുന്നുണ്ടെന്ന്…

ഇതെന്താ ഇത്ര പെട്ടെന്ന്..?

അറിയില്ല.. എയ൪പോ൪ട്ടിൽനിന്നാ വിളിച്ചത്.. രണ്ട് മണിക്കൂറിനുള്ളിൽ ഫ്ലൈറ്റിൽ കയറും.

ഇനി ജോലി വിട്ടിട്ടാണോ വരുന്നത്..? ഇപ്പോഴേ വിട്ടാലെങ്ങനെയാ.. നിങ്ങൾ ക്കൊരു വീട് എടുക്കണ്ടേ..? കഴിഞ്ഞ പ്രാവശ്യം വന്നപ്പോഴും പറഞ്ഞതാ ഞാനവനോട്..

അമ്മ ഓരോന്ന് പതം പറയാനും പരിഭവിക്കാനും തുടങ്ങി. ശ൪മിളക്ക് അടുക്കളയിൽ നിൽപ്പുറക്കാതായി. പതിനാറ് വ൪ഷമായി വിവാഹം കഴിഞ്ഞിട്ട്. ഇരുപത്തിരണ്ട് വർഷമായി രവിയേട്ടൻ റിയാദിലാണ്.. കടം കേറിക്കിടന്ന വീട് ഒരു കരക്കടുപ്പിച്ചു. അനിയനെ പഠിപ്പിച്ചു. പഴയ വീട് പൊളിച്ച് പുതിയ വീട് പണിതു. അച്ഛന് സുഖമില്ലാതെ കിടപ്പിലായിട്ട് ഏഴെട്ട് വർഷത്തോളം ചികിത്സ നീണ്ടുപോയി. പിന്നീടാണ് മരണപ്പെട്ടത്. വിവാഹിതയായിപ്പോയ സഹോദരിക്കും സഹായങ്ങളൊരുപാട് ചെയ്തു. പക്ഷേ ആ൪ക്കും തൃപ്തിയില്ല. രവിയേട്ടന്റെ കൈയിലൊന്നും തന്നെ ബാക്കിയില്ല.

ഈ വീട് കുടുംബവീടായി കരുതി അനിയന് കൊടുക്കാനാണ് അമ്മയുടെ തീരുമാനം. വീണ്ടും വീട് വെക്കാനാണ് എല്ലാവരും ഉപദേശിച്ചത്. കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ അതുകേട്ട് തള൪ന്നിരുന്ന രവിയേട്ടന്റെ മുഖത്ത് വിരിഞ്ഞ നിസ്സഹായത തന്നെയും തള൪ത്തിക്കളഞ്ഞിരുന്നു.

പക്ഷേ അതിനേക്കാളേറെ ശ൪മിളയെ ആകുലപ്പെടുത്തിയത് ഫോൺ വിളിച്ചപ്പോഴുള്ള അയാളുടെ കനത്ത മൌനമാണ്. പലതിനും മുക്കിയും മൂളിയുമാണ് ഉത്തരം പറഞ്ഞത്.. വല്ല അസുഖവുമുണ്ടോ.. തന്നോട് പറയാഞ്ഞതാണോ… ഇനി തന്നെക്കുറിച്ച് ആരെങ്കിലും വല്ല വേണ്ടാതീനവും പറഞ്ഞുകൊടുത്തോ ആവോ.. ശ൪മിളയുടെ ചിന്തകൾ ആവഴിക്കുപോയി. നാട്ടിൽത്തന്നെയുള്ള ഒരു പരിചയക്കാരൻ പപ്പേട്ടൻ കുറച്ചായി കാണുമ്പോൾ വഷളത്തരത്തോടെ ചിരിക്കുന്നു. മുമ്പ് വന്നപ്പോൾ രവിയേട്ടനോട് കുറച്ച് കാശ് ചോദിച്ചിരുന്നു. അമ്മയാണ് അത് മുടക്കിയത്.

അവനെന്തിനാ കാശ്.. അവന്റെ മകനുവരെ ഉദ്യോഗമായി..

അമ്മ തടസ്സം പറഞ്ഞു. അതിനുശേഷം തന്നെ കാണുമ്പോൾ ഒരു വല്ലാത്ത പെരുമാറ്റമാണ് അയാൾക്ക്.. ഈയിടെ ആരുമില്ലാത്തനേരം അയാൾ പെട്ടെന്ന് കയറിവന്നു. അമ്മ സഹോദരിയുടെ വീട്ടിൽ പോകുന്നത് കണ്ടിട്ടായിരിക്കണം അയാൾ കള്ളനെപ്പോലെ പതുങ്ങിവന്നത്. കുട്ടികൾ സ്കൂളിൽനിന്ന് വരുമ്പോഴേക്കും വല്ലതും കഴിക്കാൻ കൊടുക്കാനുണ്ടാക്കാനുള്ള തത്രപ്പാടിലായിരുന്നു താൻ.

ചിന്തകൾ അത്രത്തോളം എത്തിയപ്പോഴേക്കും ശർമിള ആകെ വെട്ടിവിയർത്തു.

കുട്ടികളുടെ ആഹാരം കഴിച്ച പ്ലേറ്റുകൾ അടുക്കിയെടുത്ത് വ൪ക്ക് ഏരിയയിലേക് നടക്കുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞുതുളുമ്പി. സ്വന്തം വീട്ടിലും അങ്ങോട്ട് സഹായിക്കുക എന്നല്ലാതെ ഇങ്ങോട്ട് യാതൊന്നുംതന്നെ കിട്ടാനില്ല. ജോലി വിട്ടിട്ടാണ് രവിയേട്ടൻ വരുന്നതെങ്കിൽ അവരുടെ പ്രതികരണവും ദുസ്സഹമായിരിക്കും.

രാത്രി കിടന്നിട്ട് അവൾക്കുറക്കം വരുന്നുണ്ടായിരുന്നില്ല. അവൾ എഴുന്നേറ്റ് ജനാല തുറന്നിട്ടു. ആകാശത്ത് ചന്ദ്രൻ ഉദിച്ചുനിൽക്കുന്നു. തണുത്ത കാറ്റ് വീശുന്നു. മാളു ഉറങ്ങുന്നതും നോക്കി ശ൪മിള അങ്ങനെ നിന്നു. പണ്ടൊക്കെ രവിയേട്ടൻ ലീവിന് വരുന്നു എന്ന് കേൾക്കുമ്പോൾ എന്തൊരു ആഹ്ലാദമായിരുന്നു. ആ ദിവസങ്ങളൊക്കെ ശർമിളയുടെ മനസ്സിലേക്ക് ഓടിയെത്തി. ആ കാത്തിരിപ്പിന് ഒരു സുഖം ഉണ്ടായിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞിരുന്നാലും വേദനിപ്പിച്ചാലും അതൊക്കെ രവിയേട്ടന്റെ മുഖം കാണുമ്പോൾ മറന്നുപോകും. ഒന്നര വർഷമൊക്കെ എത്ര പെട്ടെന്നാണ് കടന്നുപോയത് എന്ന് ചിന്തിക്കും. അച്ഛൻ വരുന്നു എന്ന് കേട്ടാൽ കുട്ടികളും വലിയ ആഹ്ലാദത്തിമ൪പ്പിൽ ആയിരിക്കും. ഇന്നെന്തോ അമ്മയുടെ മുഖം മ്ലാനമായത്ക ണ്ടതു കൊണ്ടായിരിക്കണം അവരുടെ മുഖത്തും വലിയ തെളിച്ചം ഒന്നും കണ്ടില്ല. പോരാത്തതിന് അച്ഛമ്മയുടെ പരാതിയും പരിഭവവും ഒക്കെ അവർക്കും മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. മാളു പത്തിലും അക്കു എട്ടിലും എത്തിയല്ലോ.

രാവിലെ കുട്ടികൾക്ക് സ്കൂളിലേക്ക് പോകാൻ വേണ്ടുന്നതൊക്കെ തയ്യാറാക്കുന്ന തിരക്കിലിടയ്ക്കാണ് സഹോദരിയും ഭർത്താവും മക്കളും കയറിവന്നത്.

ഇതെന്താ ഇവർക്ക് ഇന്ന് സ്കൂളില്ലേ..?

ശർമിള ചോദിച്ചു. അവരുടെ ആരുടെയും മുഖത്ത് വലിയ തെളിച്ചമൊന്നും കണ്ടില്ല.

ഇന്ന് ഇവിടെ എത്തിക്കോളണം എന്നല്ലേ ഓർഡർ..

ആരുടെ…?

ശർമിളക്ക് ഒന്നും മനസ്സിലായില്ല.

നിന്നെ രവി വിളിച്ചിരുന്നോ…?

അമ്മ ചോദിക്കുന്നത് കേട്ടു. അപ്പോഴാണ് അവൾക്ക് കാര്യങ്ങൾ മനസ്സിലായത്. രവിയേട്ടൻ എല്ലാവരെയും വിളിച്ചു പറഞ്ഞിരിക്കുന്നു ഇന്ന് വരുന്ന കാര്യം. സാധാരണ ഇങ്ങനെയൊന്നും പതിവില്ലാത്തത് ആണല്ലോ… എന്തുപറ്റി എന്ന ആകുലതയോടെ ശർമിള വീണ്ടും അടുക്കളയിൽ കയറി. കുട്ടികൾ കുളിക്കുകയും യൂണിഫോം ധരിക്കുകയും പോകാൻ ഒരുങ്ങുകയും ചെയ്യുകയാണ്. അപ്പോഴാണ് അമ്മാവനും അമ്മായിയും ഇളയമ്മയും ഒക്കെ കയറിവന്നത്.

ഇതെന്താ പതിവില്ലാതെ എല്ലാവരും കൂടി…?

വീണ്ടും ശർമ്മളക്ക് ആധിയായി.

രവി എത്ര മണിക്കാണ് എത്തുക എന്ന് ചോദിച്ചുകൊണ്ട് അയൽവക്കത്തുനിന്ന് ശ്രീധരേട്ടനും കൂടി കയറിവന്നതോടുകൂടി ശർമിളക്ക് ഒരു കാര്യം വ്യക്തമായി, ഇന്നിവിടെ എന്തോ നടക്കാൻ.....

ബാക്കി ഭാഗം ഫസ്റ്റ് കമന്റിൽ

“കൂടെ പഠിക്കുന്നവൾക്ക് വയറ്റിൽ ഉണ്ടാക്കി കൊടുത്തിട്ട് അവനിപ്പോ ഒന്നും അറിയില്ല എന്ന്!!! നടക്കടാ സ്റ്റേഷനിലേക്ക്!”​കോൺസ്റ...
06/06/2026

“കൂടെ പഠിക്കുന്നവൾക്ക് വയറ്റിൽ ഉണ്ടാക്കി കൊടുത്തിട്ട് അവനിപ്പോ ഒന്നും അറിയില്ല എന്ന്!!! നടക്കടാ സ്റ്റേഷനിലേക്ക്!”
​കോൺസ്റ്റബിൾമാരിൽ ഒരാൾ ഉറക്കെ അലറുമ്പോൾ മിഥുൻ ഞെട്ടി അമ്മയെ നോക്കി. പോലീസുകാർ പറഞ്ഞത് വിശ്വസിക്കാനാവാതെ വല്ലാത്ത ഒരു അവസ്ഥയിൽ നിൽക്കുകയായിരുന്നു ഗീത. അവരുടെ ലോകം ആകെ തകിടം മറിഞ്ഞ നിമിഷമായിരുന്നു അത്..

അപ്പോഴേക്കും അയൽവാസികൾ എല്ലാം മതിലിന്റെ അപ്പുറത്തും ഇപ്പുറത്തും ആയി നിരന്നു

മിഥുൻ എന്ന പാവം കോളേജ് വിദ്യാർത്ഥിക്ക് ഇങ്ങനെയൊരു ആരോപണം കേൾക്കേണ്ടി വരുമെന്ന് അവർ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. അത്രത്തോളം പാവം ആയിരുന്നു അവൻ..

​”സാറേ, എന്റെ കുഞ്ഞ് അങ്ങനെയൊന്നും ചെയ്യില്ല! അവനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?” ഗീത കരഞ്ഞുകൊണ്ട് പോലീസുകാരുടെ പുറകെ ഓടി. അവരുടെ കണ്ണുകളിൽ ഭീതിയും നിസ്സഹായതയും നിറഞ്ഞുനിന്നു. എന്നാൽ മാറി നിൽക്കെടി എന്നും പറഞ്ഞ് പോലീസുകാർ ഗീതയെ വല്ലാതെ പിടിച്ചു ത,ള്ളി. അവർ നിലത്തേക്ക് വീണുപോയി. അത് കണ്ടതും അവിടേക്ക് ഓടിച്ചെല്ലാൻ ശ്രമിച്ച മിഥുനെ രണ്ട് പോലീസുകാർ ചേർന്ന് ബലമായി പിടിച്ചു ജീപ്പിലേക്ക് കയറ്റി. അയൽവാസികൾ എല്ലാവരും വീടിന് പുറത്തിറങ്ങി നിന്ന് ഈ കാഴ്ച ആസ്വദിക്കുന്നുണ്ടായിരുന്നു..

ചിലർ പരസ്പരം അടക്കം പറഞ്ഞു, “കണ്ടില്ലേ, മിണ്ടാപൂച്ച പോലെ ഇരുന്ന ചെക്കനാണ് ഇപ്പോൾ കലം ഉടച്ചത്.”

അതുവരെ നന്മ പറഞ്ഞിരുന്നവർ എല്ലാവരും തിരുത്തി പറയാൻ തുടങ്ങി ചിലർ അവന്റെ കുറ്റങ്ങളും കുറവുകളും കണ്ടെത്താൻ മത്സരിച്ചു.

​ജീപ്പ് സ്റ്റേഷനിലേക്ക് കുതിക്കുമ്പോൾ മിഥുന്റെ ഉള്ളിൽ തീയായിരുന്നു. “ഞാൻ ഒന്നും ചെയ്തിട്ടില്ല സാറേ! സത്യമായിട്ടും എനിക്ക് ഇതിൽ ഒരു പങ്കുമില്ല!! എന്റെ അമ്മ വീട്ടിൽ തനിച്ചാണ്.. എന്നെ വെറുതെ വിടണം! എന്തിനാണ് എന്നെ ഇങ്ങനെ കൊണ്ടുപോകുന്നത്?” പോകുന്ന വഴി മുഴുവൻ മിഥുൻ പറഞ്ഞത് അത് മാത്രമായിരുന്നു. അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. എന്നാൽ പോലീസുകാർ “മിണ്ടാതിരിക്കെടാ!” എന്ന് പറഞ്ഞ് അവനെ ഭയപ്പെടുത്തുകയല്ലാതെ അവന് പറയാനുള്ളത് കേൾക്കാൻ പോലും കൂട്ടാക്കിില്ല. ഒരു നിമിഷം കൊണ്ട് അവൻ ഒരു ക്രി,മിനലായി മുദ്രകുത്തപ്പെട്ടു.

​പോലീസുകാർ അവനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയതും അവൻ കാണുന്നത് തന്റെ ക്ലാസിൽ പഠിക്കുന്ന വർഷയെ ആണ്. അവൾ ഒരു ബെഞ്ചിൽ തലകുനിച്ചിരിക്കുന്നു. ചുറ്റും പോലീസുകാരും മറ്റു ചില ആളുകളും ഉണ്ട്. മിഥുന്റെ ദേഷ്യം നിയന്ത്രണം വിട്ടു. അവൻ നേരെ വർഷയുടെ അടുത്തേക്ക് ഓടിച്ചെന്നു.

​”പറയെടി… ഞാനാണോ നിന്നെ… നീ എന്തിനാ എന്റെ പേര് പറഞ്ഞത്?” അവൻ അവളുടെ കയ്യിൽ പിടിച്ച് കുലുക്കി കൊണ്ട് ചോദിച്ചു. അവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. എന്നാൽ വർഷ യാതൊരു കൂസലും ഇല്ലാതെ അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഇരുന്നു. അവളുടെ മൗനം അവനെ കൂടുതൽ തളർത്തി.
​പെട്ടെന്ന് ഒരു പോലീസുകാരൻ വന്ന് അവന്റെ മുഖത്തേക്ക് ആഞ്ഞ,ടിച്ചു. “ഇവിടെ വന്ന് ഷോ കാണിക്കുന്നോടാ?” അവൻ തെറിച്ചു വീണു. പോലീസുകാർ അവനെ വലിച്ചിഴച്ച് ലോക്കപ്പിന് അടുത്തേക്ക് കൊണ്ടുപോയി.

സത്യത്തിൽ വർഷയുടെ ജീവിതം മറ്റൊരു വഴിക്കായിരുന്നു. അവളുടെ വീടിനടുത്തുള്ള ഒരു മധ്യവയസ്കനായിരുന്നു അവളുടെ കുഞ്ഞിന്റെ അച്ഛൻ. അയാൾ അവൾക്ക് പോക്കറ്റ് മണി നൽകുമായിരുന്നു. പണത്തിനോടുള്ള ആർത്തി കാരണം വർഷ അയാൾക്ക് വഴങ്ങിക്കൊടുത്തു. ആ പണം കൊണ്ട് അവൾ വിലകൂടിയ വസ്ത്രങ്ങളും ഫോണും വാങ്ങി അടിച്ചുപൊളിച്ചു. അവളുടെ അച്ഛനും അമ്മയും എപ്പോഴും വഴക്കിലായതുകൊണ്ട് മകൾ എവിടെ പോകുന്നു എന്ത് ചെയ്യുന്നു എന്ന് അന്വേഷിക്കാൻ അവർക്ക് സമയമുണ്ടായിരുന്നില്ല.

ഈ സമയത്താണ് കോളേജിൽ വെച്ച് ഒരു പ്രശ്നം നടക്കുന്നത്. സെമസ്റ്റർ പരീക്ഷയ്ക്ക് വർഷ കോപ്പി അടിക്കുന്നത് മിഥുൻ കാണാനിടയായി. സത്യസന്ധനായ മിഥുൻ അത് അധ്യാപകരോട് പറഞ്ഞു. അതോടെ വർഷയ്ക്ക് കോളേജിൽ നിന്ന് കടുത്ത ശിക്ഷ ലഭിച്ചു. എല്ലാവരുടെയും മുന്നിൽ വെച്ച് അവൾ അപമാനിക്കപ്പെട്ടു. അന്നുമുതൽ അവൾക്ക് മിഥുനോട് വല്ലാത്ത പകയായിരുന്നു. “ഇവനെ ഞാൻ ഒരു പാഠം പഠിപ്പിക്കും,” എന്ന് അവൾ അന്ന് ശപഥം ചെയ്തിരുന്നു.
​അതിനിടയിലാണ് വർഷ ഗർഭിണിയാകുന്നത്. കുഞ്ഞിന്റേ ഉത്തരവാദിയായ ആ മധ്യവയസ്കന് ഭാര്യയും വർഷയെക്കാൾ പ്രായമുള്ള മക്കളും ഉണ്ടായിരുന്നു. അ,ബോർഷൻ ചെയ്യാവുന്ന കാലഘട്ടം കഴിഞ്ഞതിനുശേഷമാണ് വർഷ വിവരം അറിയുന്നത്. വയറ് അധികം ഇല്ലാത്തതുകൊണ്ടും വസ്ത്രധാരണത്തിൽ ശ്രദ്ധിച്ചതുകൊണ്ടും ആരും സംശയിച്ചില്ല. എന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ആൾ വിവരം അറിഞ്ഞതോടെ നാടുവിട്ടു.

ബാക്കി ഭാഗം ഫസ്റ്റ് കമന്റിൽ

ഇപ്പോഴും തറവാട്ടുമഹിമ പ്രസംഗിച്ചു നടക്കുന്ന ഒരു വീടാണ് എന്റെത്… എല്ലാം ക്ഷയിച്ചു എങ്കിൽപോലും…അച്ഛന് ഇല്ലത്തെ കാര്യസ്ഥ പണ...
06/06/2026

ഇപ്പോഴും തറവാട്ടുമഹിമ പ്രസംഗിച്ചു നടക്കുന്ന ഒരു വീടാണ് എന്റെത്… എല്ലാം ക്ഷയിച്ചു എങ്കിൽപോലും…

അച്ഛന് ഇല്ലത്തെ കാര്യസ്ഥ പണിയായിരുന്നു അത് അച്ഛൻ വലിയ അഭിമാനത്തോടെ കൂടെയാണ് കരുതുന്നത്…..

അവിടുത്തെ എല്ലാ കാര്യങ്ങളും അച്ഛനെയാണ് അവർ ഏൽപ്പിക്കുക എന്നത്, അച്ഛന് മറ്റുള്ളവരുടെ മുന്നിൽ വലിയ അഭിമാനം ആയിരുന്നു….

അത് പറഞ്ഞ് പ്രസംഗിച്ച് അച്ഛൻ ഇങ്ങനെ നടക്കും..

അത് തന്നെ തക്കം അവർ എല്ലാ ജോലിയും അച്ഛനെ തന്നെ ഏൽപ്പിച്ചിരുന്നു…

അച്ഛന് പൂർണ്ണ ഉത്തരവാദിത്വത്തോടെ ചെയ്തും കൊടുത്തിരുന്നു…. ഞങ്ങൾ രണ്ടു പെൺകുട്ടികൾക്കായി ഒന്നും അച്ഛൻ ഉണ്ടാക്കി വെച്ചിട്ട് ഉണ്ടായിരുന്നില്ല തറവാട്ടുമഹിമ അല്ലാതെ…..

മൂത്തവൾ ആയിപോയി അതുകൊണ്ട് എനിക്ക് ഉത്തരവാദിത്തങ്ങളും ഏറെ യായിരുന്നു…

പതിനെട്ടു വയസ് ആയപ്പോഴേക്ക് കല്യാണാലോചനകൾ വരാൻ തുടങ്ങി..

അച്ഛൻ ഒന്നും ഇഷ്ടമായില്ല സ്വർണമോ പണമോ ഒന്നും വേണ്ട എന്ന് പറഞ്ഞ് കുറെ നല്ല ആലോചനകൾ വന്നു അവർക്കൊന്നും കുടുംബ മഹിമ പോര എന്ന് പറഞ്ഞു അച്ഛൻ തന്നെയാണ് ഒഴിവാക്കിയത്….. പതിനെട്ട് വയസിൽ നിന്ന് ഒരു വയസ്സ് കൂടി പത്തൊൻപത് വയസ്സായപ്പോൾ പിന്നെ, ധൃതിയിൽ ആയിരുന്നു കല്യാണാലോചന…

ഇനിയും വീട്ടിൽ ഇരുത്തിയാൽ മോശം ആണത്രേ….

ഒടുവിൽ അച്ഛന് നല്ലത് എന്ന് തോന്നിയത് വളരെ പ്രായം കൂടിയ ഒരാളുമായി ഉള്ള വിവാഹമായിരുന്നു…

ഞാൻ എതിർത്തിട്ടും അച്ഛൻ അത് തന്നെ നടത്തണം എന്ന് പറഞ്ഞ് വാശിപിടിച്ചു… സമ്മതിക്കുകയും അല്ലാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു കാരണം, താഴെയും ഒരു പെൺകുട്ടിയായിരുന്നു അവളും ഞാനും തമ്മിൽ ഒന്ന് രണ്ട് വയസ് വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ…..

ഞാൻ കാരണം മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവരുത് കുടുംബത്തിന് എന്ന് എനിക്ക് നിർബന്ധമായിരുന്നു അതുകൊണ്ടുതന്നെ ആ വിവാഹത്തിന് ഞാൻ സമ്മതം മൂളി….

അയാൾ ഒരു എക്സ് മിലിറ്ററി ആയിരുന്നു… ആയ പ്രായത്തിൽ ഒന്നും കല്യാണം കഴിക്കാതെ ഇപ്പോൾ ഒറ്റപ്പെട്ടു പോയപ്പോൾ വിവാഹം വേണമെന്ന് തോന്നിയത്രേ…

കൊമ്പൻ മീശ ഒക്കെയുള്ള ഒരാൾ….

പെണ്ണുകാണാൻ വന്നപ്പോഴേ അയാൾ ഒന്നും സംസാരിച്ചിട്ടില്ലായിരുന്നു…. ഒരു പത്ത് നാല്പത് വയസ്സ് എങ്കിലും കാണും….

പണ്ടത്തെ വലിയ തറവാട്ടുകാരാണ്…. ജന്മികൾ… അതുകൊണ്ടുതന്നെ വിവാഹം വേഗം കഴിഞ്ഞു…. ജന്മിത്തവും തറവാട്ട് മഹിമയും മാത്രം നോക്കുന്ന വരോട് പിന്നെ എന്ത് പറയാൻ….

അയാളുടെ വീട്ടിൽ വിവാഹം കഴിക്കാത്ത അയാളുടെ ഒരു ചേച്ചി മാത്രമേ ഉണ്ടായിരുന്നുള്ളൂ…

വിവാഹം കഴിഞ്ഞ് ഇത്തിരി നേരം കൊണ്ട് മനസ്സിലായിരുന്നു അയാൾ അത്ര സംസാരിക്കുന്ന ടൈപ്പ് ഒന്നും അല്ല എന്ന്….

ഇനിയിപ്പോ എന്തായാലും സഹിച്ചല്ലേ പറ്റൂ എന്ന രീതിയിലായിരുന്നു ഞാനും…

ചേച്ചിയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല വളരെ അപൂർവമായി മാത്രം അവർ സംസാരിച്ചു….. ഞാനതൊക്കെ കണ്ട് ആകെ ഭയന്നു നിൽക്കുകയായിരുന്നു….

പക്ഷേ ചേച്ചി ആ വീട് എനിക്ക് കൈമാറും പോലെയായിരുന്നു പെരുമാറിയത്….

എന്നോട് എന്തുവേണമെങ്കിലും ചെയ്തോളാൻ പറഞ്ഞു അവിടെ ഉള്ളതെല്ലാം എന്താണെന്ന് വെറുതെ ഒന്ന് പരിചയപ്പെടുത്തി തന്നു എന്നിട്ട് ഇഷ്ടമുള്ളതുപോലെ ചെയ്തോളാൻ പറഞ്ഞു അവരുടെതായ ലോകത്തിലേക്ക് കേറി…..

കഥയുടെ മുഴുവൻ ഭാഗവും കമൻറ് ബോക്സിൽ കൊടുത്തിട്ടുണ്ട് 👇

ഏകദേശം ഒന്നര മണിക്കൂർ കാത്തിരിപ്പിന്റെ ഒടുവിലാണ് നഴ്സ് എന്റെ പേര് ഉച്ചത്തിൽ വിളിച്ചത്…അലസമായി വായിച്ചു തുടങ്ങിയ മാഗസിൻ ട...
05/06/2026

ഏകദേശം ഒന്നര മണിക്കൂർ കാത്തിരിപ്പിന്റെ ഒടുവിലാണ് നഴ്സ് എന്റെ പേര് ഉച്ചത്തിൽ വിളിച്ചത്…

അലസമായി വായിച്ചു തുടങ്ങിയ മാഗസിൻ ടീപ്പോയിലേക്കിട്ട് , ഞാൻ ഡോക്ടറിന്റെ റൂം ലക്ഷ്യമാക്കി നടന്നു….

“ഹേയ്…വരുൺ…താൻ കുറേ നേരമായി അല്ലെ വന്നിട്ട്? സോറി ,ഞാനിന്ന് അൽപ്പം ബിസി ആയിരുന്നു…ചില എമർജൻസി കേസസ്….”

“Its ok doctor..I can understand……”

“അല്ല ഡോക്ടർ…എന്തായി ശാരദാമ്മയുടെ കാര്യം…മറ്റു പ്രോബ്ലംസ് ഒന്നുമില്ലല്ലോ അല്ലെ….?”

“എന്ത് പ്രോബ്ലംസ് ?…അവർക്ക് ആകെ ഉള്ളത് അകന്ന ബന്ധത്തിലുള്ള ഒരു പെങ്ങളും , ഭർത്താവുമാണ്…അവർ ഇവരെ എങ്ങനെ കൈയൊഴിയണമെന്നു തല പുകച്ചിരിക്കുകയാണ്…അവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ….പതിനാലു വർഷമായി ,മെന്റൽ ആയ ഒരാളെ ആരാണ് തിരിഞ്ഞു നോക്കുക? പക്ഷെ , ഇപ്പോൾ അവർ വളരെ റിക്കവർ ആയിട്ടുണ്ട്.”

ഡോക്ടറുടെ വാക്കുകൾ എനിക്കെന്തോ അത്ര ഇഷ്ടമായില്ല…എന്നിട്ടും അത് പുറത്തു കാണിക്കാതെ ,ഒരു ചെറു പുഞ്ചിരിയോടെ ഞാൻ ചെയറിൽ ഒന്ന് ചാഞ്ഞിരുന്നു…

“അപ്പോൾ ഇന്ന് തന്നെ എനിക്ക് അമ്മയെ കൊണ്ട് പോകാമല്ലോ “?

“Yes… of course… പിന്നെ ഒരു കാര്യം ചോദിച്ചാൽ ,വരുണിന് ഡിസ്റ്റർബ് ആകുമോ”…?

“എന്താണ്…ഡോക്ടർ…ചോദിക്കൂ….”?

“അല്ല….വരുണും ,ഈ ശാരദയും തമ്മിലുള്ള റിലേഷൻ…എത്ര ആലോചിച്ചിച്ചിട്ടും അത് മാത്രം എനിക്കങ്ങോട്ട് ഡൈജസ്റ്റ് ആകുന്നില്ല”…

അതിന് പകരം മറ്റൊരു ചോദ്യമാണ് ഞാൻ ഡോക്ടറോട് അങ്ങോട്ട് ചോദിച്ചത്….?

“ഇത് വരെയുള്ള ബില്ല് ഒക്കെ സെറ്റിൽ ആക്കിയല്ലോ…ഇനി എന്തെങ്കിലും ഫോർമാലിറ്റി….?

“ഏയ്…ഒന്നുമില്ല വരുൺ… നിങ്ങൾക്ക് ഇപ്പോൾ തന്നെ പോകാം….”

ഞാൻ എന്റെ ഓവർകോട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു ചെക്ക് ലീഫ് എടുത്ത് ഡോക്ടർക്ക് നേരെ നീട്ടി….

“ഇത് എന്റെ ഒരു സന്തോഷത്തിന്…ഇത് പോലെയുള്ള ലീഫുകൾ ഇനിയും വരും…പക്ഷെ അത് ഡോക്ടറുടെ ഇങ്ങോട്ടുള്ള സഹകരണം പോലെ ഇരിക്കും…. ഇടങ്കണ്ണ് കൊണ്ടൊരു നോട്ടമെറിഞ്ഞു ,ഒരു ചെറിയ താക്കീത് പോലെയാണ് ഞാനെന്റെയാ സംസാരം അവസാനിപ്പിച്ചത്….

ചെക്ക് ലീഫിലെ അക്കങ്ങൾ അയാളെ വല്ലാതെ സന്തോഷിപ്പിച്ചെന്ന് മുഖത്തെ ചിരിയിൽ നിന്നും എനിക്ക് മനസ്സിലായി….

“ഓകെ… വരുൺ…ഹാപ്പി ജേർണി…”

ഒരു ഷേക്ക് ഹാൻഡിലൂടെ ഡോക്ടറുമായുള്ള എന്റെ സംഭാഷണം മുറിഞ്ഞു….

കുറച്ചു സമയത്തിന് ശേഷം ,ഹോസ്പിറ്റലിലെ നഴ്‌സ് വീൽ ചെയറിൽ ശാരദാമ്മയെയും കൊണ്ട് വന്നു…അറ്റന്ററും നഴ്സും കൂടി അവരെ താങ്ങി കാറിന്റെ പിന്സീറ്റിലേക്ക് ഇരുത്തി….

“കുറച്ചു ദിവസങ്ങളായി അമ്മ ചെറുതായി പിടിച്ചു നടക്കും കേട്ടോ”…

നഴ്സിന്റെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് വല്ലാത്തൊരു ആശ്വാസം തോന്നി.വീട്ടിൽ അമ്മക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഞാൻ ഒരുക്കിയിരുന്നു…ട്രെയിൻഡ് ആയ ഒരു ഹോം നഴ്സിനെ ഞാൻ ഹോസ്പിറ്റലിൽ നിന്നും അമ്മയെ കൊണ്ട് വരുമ്പോൾ തന്നെ ഒപ്പം കൂട്ടിയിരുന്നു…. എങ്കിലും ചിലതൊക്കെ ഞാൻ ചെയ്താലേ ശരിയാകു എന്നൊരു തോന്നൽ…അതൊരു കടം വീട്ടൽ അല്ലെ?….അല്ലെങ്കിൽ പ്രായശ്ചിത്തം….?

ആ ഓർമ്മകൾ ഇന്നുമെന്നെ വേട്ടയാടുന്നുണ്ട്….എന്റെ ആകെയുള്ള കൂട്ടുകാരനായ അശ്വിന് അവന്റെ ജീവനും, ജീവിതവും അമ്മയായ ശാരദാമ്മ മാത്രമായിരുന്നു. ചെറുപ്പത്തിൽ തന്നെ അവന്റെ അച്ചൻ ഒരു ആക്സിഡന്റിൽ മരണപ്പെട്ടു…അന്ന് മുതൽ അവരുടെ ലോകത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല.

പഠിക്കാൻ മിടുക്കനായിരുന്ന അശ്വിനെ എനിക്കെന്തോ വല്ലാത്ത ഇഷ്ടമായിരുന്നു ..കൊട്ടാരം പോലത്തെ എന്റെ വീട് കണ്ട് അവനെപ്പോഴും അത്ഭുതം നിറച്ച കണ്ണുകളോടെ എന്നെ നോക്കും.

“വരുണെ ,നീ എത്ര ഭാഗ്യവാനാടാ..നിനക്ക് നല്ലൊരു വീടുണ്ട്…സ്നേഹിക്കാൻ അച്ഛനും ,അമ്മയും ഉണ്ട്…പരിചരിക്കാൻ വേലക്കാരുണ്ട്….

എന്റെ സുഖ ജീവിതത്തിന്റെ ലിസ്റ്റ് അവനെ സംബന്ധിച്ചു വളരെ നീട്ടമുള്ളതാണ്…. പക്ഷേ ആ വീടിന്റെ അകത്തളങ്ങളിലെ അലോസരം എനിക്ക് മാത്രമല്ലേ അറിയൂ..അത് അവൻ അറിയാതിരിക്കാൻ ഞാൻ ശ്രദ്ധിക്കുകയും ചെയ്തിരുന്നു…അവന്റെ ധാരണകളെ വെറുതെ തിരുത്തേണ്ട എന്നെനിക്ക് തോന്നിയത് കൊണ്ട് മാത്രം.

പെണ്ണും ,പണവും അത് മാത്രം മതിയായിരുന്നു എന്റെ ഡാഡിക്ക്…കരഞ്ഞു കാലു പിടിക്കാനൊന്നും എന്റെ മമ്മിയെ കിട്ടില്ല…അല്ലെങ്കിലും അത്ര ഗതികെട്ടു ജീവിക്കേണ്ട ആവശ്യം മമ്മിക്കുമില്ല….

വഴക്ക് കൂടിയും ,പിണങ്ങിയും, തല്ലി പിരിഞ്ഞും ഒടുവിൽ മമ്മി ആവശ്യപ്പെട്ടത് ഡിവോഴ്സ് ആയിരുന്നു…സ്വത്തിന്റെയും ,പണത്തിന്റെയും ഭാഗം വയ്ക്കലുകളിൽ അവർ നിശബ്ദമായി അല്ലെങ്കിൽ മനപൂർവം മറന്നു തുടങ്ങിയ ഒരു നിഴൽ മാത്രമായിരുന്നു അവർക്കെന്നും ഞാൻ….

ഈ സങ്കടങ്ങളൊക്കെ കുറച്ചു നേരത്തേയ്ക്കെങ്കിലും ഞാൻ മറക്കുന്നത് അശ്വിന്റെ വീട്ടിൽ പോകുമ്പോഴാണ്…ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും എനിക്ക് കിട്ടാത്ത ഒന്ന് അവിടെ എന്നും നിറഞ്ഞിരുന്നു ‘സ്നേഹം’… അമ്മ അതെനിക്കും ഒരു പിശുക്കും കൂടാതെ തന്നിരുന്നു…തിരുവോണത്തിന് അശ്വിന് കൊടുക്കുന്ന , ചോറുരുള അതേ വാത്സല്യത്തോടെ അമ്മ എനിക്കും മടിയില്ലാത്ത തരുമായിരുന്നു…

ബാക്കി ഭാഗം ഫസ്റ്റ് കമന്റിൽ

Address

Karungappally
Kollam

Alerts

Be the first to know and let us send you an email when Malayalam Story Book posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category