Malayalam Story Book

Malayalam Story Book Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malayalam Story Book, Magazine, karungappally, Kollam.

പതിവ് പോലെ രാവിലെത്തെ നിത്യ വായനക്കായി പ്രകാശൻ പത്രമെടുത്തു, ,,കൂടെ ഒരു കട്ടൻ ചായയും ഉണ്ട്, ,,ചാരു കസേരയിൽ അങ്ങനെ ഒരു ഇര...
10/08/2026

പതിവ് പോലെ രാവിലെത്തെ നിത്യ വായനക്കായി പ്രകാശൻ പത്രമെടുത്തു, ,,കൂടെ ഒരു കട്ടൻ ചായയും ഉണ്ട്, ,,ചാരു കസേരയിൽ അങ്ങനെ ഒരു ഇരുത്തവും വായനയും ഇപ്പോ എന്നും പതിവാണ്, ,,, പത്രം മൊത്തത്തിൽ ഒന്ന് വായിച്ചു തീരും വരെ ആ ഒരൊറ്റ ഇരുത്തം അങ്ങനെ ഇരിക്കും, ,,, പ്രത്യേകിച്ചൊന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് ഇപ്പൊ ഇതുപോലെയുള്ള ഓരോ ശീലങ്ങൾ ആണ്, ,, രാവിലെ കുറച്ച് വൈകും എഴുന്നേക്കാൻ, ,ഒരു കട്ടൻ ചായയോ കാപ്പിയോ കുടിക്കും, ,വേറെ പലഹാരം ഒന്നുമില്ല, ,, പിന്നെ ഈ പത്രവും ടീവിയും വെച്ചു ഇരിക്കും, , ഉച്ചക്ക് വയറു നിറയെ ഒന്ന് ഭക്ഷണം കഴിക്കും, ,അടുക്കള പണിക്ക് വരുന്ന പെണ്ണ് തന്നെയാണ് വെപ്പൊക്കെ, ,, പിന്നെ ഒന്ന് ഉറങ്ങി എഴുന്നേറ്റാൽ ഇച്ചിരി നേരമ്പോക്കിന് കവലയിൽ ഒന്ന് പോകും അവിടെ ചായ കടയിൽ കൂടുന്നവരോട് കുറച്ച് വർത്തമാനം പറയും, ,,, സന്ധ്യ അടുത്താൽ ഇങ് പോരും, ,, രാത്രിക്ക് ഉള്ളത് ആ പെണ്ണ് പോകും മുന്നേ തന്നെ ഉണ്ടാക്കിയിട്ടുണ്ടാകും, ,വല്ല ദോശയോ ചമ്മന്തിയോ ഒക്കെ ആയിട്ട്, ,,അതും കഴിച്ച് നേരത്തെ കിടക്കും, ,, മാസം കൂടുമ്പോൾ പറമ്പിലെയും തൊടിയിലെയും തേങ്ങയുടെയും അടക്കയുടെയും കുരുമുളകിന്റെയും ഒക്കെ കണക്കുകൾ ഒന്ന് കൂട്ടി നോക്കും, ,,,

ഇത്രയും ആണ് ഇപ്പൊ മുറ തെറ്റാതെ നടക്കുന്ന പതിവുകൾ, ,,,വിരസത തോന്നി തുടങ്ങിയിട്ടില്ല എന്ന് മാത്രം ആണ് ഒരു ആശ്വാസം! !!!

പത്രത്തിന്റെ മുൻപന്തിയിൽ തന്നെ മിനിഞ്ഞാന്ന് നടന്ന പൂക്കോട് വെറ്റിനറി കോളേജിലെ റാഗിങ്ങിനെ കുറിച്ചുള്ള വാർത്ത തന്നെയാണ് , ,,,, ടീവിയിലും കണ്ടു ഇതിനെ കുറിച്ച്, ,,,
ഇത് ഇപ്പോ മിക്കപ്പോഴും ഉണ്ട്, ,, പണ്ടത്തെ പോലെ ഒന്നും അല്ല, ,,ഇപ്പൊ റാഗിങ് ഒക്കെ ഭീകരമാണ്, ,,,

പ്രകാശൻ വാർത്ത ഉടനീളം ശ്രദ്ധയോടെ വായിച്ചു, ,,പത്രത്തിന്റെ പല ഭാഗത്തും ഈ വാർത്തയുടെ വിശദാമ്ഷങ്ങൾ തന്നെയാണ്, ,,,, വാർത്തയുടെ ഉള്ളടക്കം തീർത്തും വേദനജനകമാണ്, ,,,

എന്ത് ചെയ്യാം ?? ഇപ്പഴത്തെ മക്കൾക്കൊന്നും ഒട്ടും മനസാക്ഷി ഇല്ലാതായിരിക്കുന്നു, ,,,പണ്ടൊക്കെ ഇതൊരു രസമായിട്ട കണ്ടിരുന്നത്, ,,ഇപ്പോ ഇതൊരു ക്രൂ,ര വിനോദം ആണ്, ,,,

പത്രത്തിന്റെ നെടുങ്കണ്ടം മറിച്ചതും, ,,പ്രകാശൻ മറ്റൊരു വാർത്ത കൂടി കണ്ടു, , പെട്ടെന്ന് അയാളുടെ കണ്ണ് അതിൽ ഒന്ന് ഉടക്കി, ,,വീണ്ടും വീണ്ടും ആ വാർത്തയിലേക്കും അതിൽ കൊടുത്ത ഫോട്ടോയിലേക്കും അയാൾ ഒന്ന് നോക്കി, ,,,, ഒരു പരിചിതമായ മുഖം! !!?

പ്രകാശൻ അതിന്റെ ഉള്ളടക്കം ഒന്ന് ആഴ്ന്നു നോക്കി, ,,,,, പെട്ടെന്ന് ഒരു നിമിഷം തറഞ്ഞു നിന്നു പോയി, ,,,!!!!!!!

ഒന്നും ചെയ്യാൻ ആകാത്ത അവസ്ഥ, ,,,കയ്യും കാലും നിശ്ചലം ആയ പോലെ, ,,,,,, ശ്വാസം മുട്ടുന്ന പോലെ ,,,, എന്തെല്ലാമോ സ്വൈര്യക്കേടുകൾ പ്രകാശനു തോന്നി, ,,, പത്രം മടക്കി വെച്ചു പ്രകാശൻ ഞൊടിയിടയിൽ മുറ്റത്തേക്കിറങ്ങി, ,,,വെറുതെ ആ മുറ്റത്തൂടെ ഒന്ന് നടന്നു, ,,,,ഇല്ല, ,, മനസ്സ് സ്വസ്തമല്ല! !!!! ഒരു വേള, , ഒരു നിമിഷം കണ്ണടച്ചങ്ങു നിന്നു, ,,,,

പത്രത്തിൽ കണ്ട വാർത്ത മറ്റൊന്നും ആയിരുന്നില്ല, ,,, വർഷങ്ങൾക്ക് മുമ്പ് ഒരു റാഗിങ് നിമിത്തം സമ നില നഷ്ടപ്പെട്ട ജീവിതം തന്നെ തകർന്നടിഞ്ഞ ഒരു പാവം പെൺകുട്ടിയുടെ കഥയായിരുന്നു അതിൽ, ,,,,!!!!!!

ആാാ ഫോട്ടോയും അതിൽ കൊടുത്ത പേരും കോളേജ് ന്റെ വിവരങ്ങളും ഒന്നും തനിക്ക് അപരിചിതമല്ല, ,,,,,!!!!?അയാൾ കുറെ നേരം ആലോചിച്ചു, ,?എന്ത് കൊണ്ട് താൻ ഇത്രയും അസ്വസ്ഥമായി,,, ??!! ഞാൻ എങ്ങനെ ആകാതിരിക്കും? ???പറഞ്ഞു വരുമ്പോൾ ആ കഥയിലെ നായകൻ ഞാൻ തന്നെ ആയിരുന്നില്ലേ? ??!!!!! ആണോ,,, ഞാൻ തന്നെ ആണോ? ? അയാൾ വീണ്ടും വീണ്ടും അയാളോട് തന്നെ ചോദിച്ചു, ,,?തന്റെ ഒരു തമാശയാണോ ആ പെൺകുട്ടിയുടെ ജീവിതം തകർത്തത്? ???!!!! വിശ്വസിക്കാൻ ആകുന്നില്ല, ,,,,!!!!!

പ്രകാശൻ കുറച് നേരം എന്തൊക്കെയോ ചിന്തകളിലേക്ക് ആഴിയിട്ടു, ,,,

തന്റെ ഓർമ്മകളിൽ എപ്പഴോ മറന്നു പോയ ഒരു സംഭവം, ,,,!!!! കുറച്ച് കാലം മുന്നേ വരെ താൻ തമാശയോടെ ഓർതിരുന്നോരു സംഭവം, ,,, പിന്നീടെപ്പോഴോ അത് ഓർമ്മകളിൽ മാഞ്ഞു പോയി, ,, പക്ഷേ അതിന് പിന്നിൽ ഒരു പെൺകുട്ടിക്ക് വിലയിടപ്പെട്ടുവോ? ??!!!! ഈ നിമിഷം വരെ താൻ അത് അറിഞ്ഞില്ലല്ലോ? ???!!!!!?എന്ത് കൊണ്ട് താൻ അത് അറിയാതെ പോയി? ??

അന്ന് പ്രീഡിഗ്രി രണ്ടാം വർഷം ആയിരുന്നു ഞാൻ, ,,, അച്ഛന്റെ പണക്കൊഴുപ്പും പ്രധാപവും ഒക്കെ എന്നേ ശരിക്കും ആകർഷിച്ചിരുന്നു, ,,, ആാാ അത്യാടമ്പരത്തിൽ ഞാൻ കുറച്ചൊന്നു അഹങ്കരിക്കുകയും ചെയ്തിരുന്നു, ,,എന്റെ കൂടെ എന്തിനും പോന്ന കൂട്ടുകാരും ഉണ്ടായിരുന്നു, ,,എവിടെയും ആരും ഞങ്ങളെ നിയന്ത്രിച്ചിരുന്നില്ല, ,,, അതായിരുന്നു അച്ഛന്റെ പവർ, ,,,,
അനേകം ആണ്പിള്ളേരെയും പെൺപിള്ളേരെയും എന്റെ കോളേജ് കാലത്ത് ഞാൻ എന്റെ തമാശകൾക്ക് ഇരയാക്കിയിട്ടുണ്ട്, ,,,, അതിൽ ഒരുത്തി തന്നെ ആയിരുന്നു ,,, അവൾ, ,, ഇപ്പോൾ ഞാൻ വാർത്തയിൽ കണ്ട, ,,,സാവിത്രി, ,,!!!! അയാൾ ആ മുഖം ആലോചിച്ചെടുത്തു, ,,

അന്ന് ഒന്നാം വർഷം വിദ്യാർത്ഥികൾ വരുന്ന ദിവസം ആയിരുന്നു, ,,, പതിവ് പോലെ ഞങ്ങള് കളം ഒരുക്കി കാത്തിരുന്നു, ,,, ഓരോരുത്തരായി ആ കളത്തിൽ വന്നു വീഴുകയും ചെയ്തു, ,,,, അതിന്നിടയിലേക്ക് ആണ് സാവിത്രി കടന്നു വന്നത്, ,,പേടിച്ചരുണ്ടൊരു മാൻ പേടയെ പോലെ, ,,,, പക്ഷെ അവളെ കണ്ടമാത്രയിൽ തന്നെ എനിക്ക് ഒരു കൗതുകം തോന്നി, ,,, അടങ്ങാത്ത ഒരു പരിവേഷം പോലെ, ,,,, അവൾ സുന്ദരി ആയിരുന്നു, ,,, വെളുത്തു മെലിഞ്ഞൊരു കൊള്ളി പെണ്ണ്. ,,, അഴകിന് മറ്റു ചമയങ്ങൾ ഒന്നും ഇല്ലാതെ, ,,,, അവളെ കാര്യമായിട്ട് തന്നെ ഒന്ന് സത്കരിക്കണം എന്ന് എന്റെ മനസ്സ് പറഞ്ഞു, ,,,

ഞാൻ അവളെ എന്റെ അടുക്കലേക്ക് വിളിച്ചു വരുത്തി, ,, അവൾ പതിയെ പതിയെ മനസ്സില്ല മനസ്സോടെ എന്റെ അടുക്കലേക്ക് വന്നു, ,, അവളുടെ വിറയലും പേടിയും എല്ലാം എന്നേ ആനന്ദം കൊള്ളിച്ചു, ,,,,

ഞാൻ അവളുടെ പേരും സ്ഥലവും ചോദിച്ചു, ,,,

അവൾ മിണ്ടാതെ നിക്കുക ആയിരുന്നു, ,, ഞാൻ വീണ്ടും കുറച്ച് ഒരു അമർഷത്തോടെ ചോദിച്ചപ്പോൾ അവൾ വിക്കി വിക്കി കൊണ്ട് അവളുടെ പേര് സാവിത്രി എന്നും സ്ഥലം എന്തോ ഒരു പേരും പറഞ്ഞു, ,,,,

നിന്റെ വീട്ടിൽ ആരൊക്കെയുണ്ട് എന്നാ എന്റെ ചോദ്യത്തിന് അവൾ കണ്ണ് നിറച്ചു നിന്നതേയുള്ളു, ,,, ഞാൻ അവളെ തന്നെ നോക്കി നിന്നു, ,,, അടിമുടി നോക്കി, ,,, ആ നോട്ടത്തിൽ അവൾ വീണ്ടും കണ്ണ് നിറക്കുന്നുണ്ടായിരുന്നു, ,,,, അവളെ വെറുതെ അങ്ങനെ വിട്ടു കളയാൻ എനിക്ക് തോന്നിയില്ല, ,,

ആർക്കും അത് വരെ കൊടുക്കാത്ത ഒരു വിചിത്രമായ പണിയാണ് അന്ന് ഞാൻ അവൾക്ക് കൊടുത്തത്, ,, ആ ബുദ്ധി എന്റെ മനസ്സിൽ തന്നെ ആണ് തെളിഞ്ഞത്, ,, ഞാൻ അവളോട് പറഞ്ഞു, ,,

ബാക്കി ഭാഗം ഫസ്റ്റ് കമന്റിൽ

” സ്വന്തം മകളെ മാiനഭംiഗപ്പെടുത്തിയ ശേഷം കൊiലപ്പെടുത്തുകയും …….അതിന് ദൃക്സാക്ഷിയാകേണ്ടി വന്ന ഭാര്യയെ നിiഷ്ഠൂരം കiഴുത്തiറത...
10/08/2026

” സ്വന്തം മകളെ മാiനഭംiഗപ്പെടുത്തിയ ശേഷം കൊiലപ്പെടുത്തുകയും …….അതിന് ദൃക്സാക്ഷിയാകേണ്ടി വന്ന ഭാര്യയെ നിiഷ്ഠൂരം കiഴുത്തiറത്തു കൊiന്ന ഇയാളൊരു മനുഷ്യനാണോ?……. ജന്മം കൊടുത്ത മകൾക്ക് നേരേ കാiമാസക്തനായി പാഞ്ഞടുത്ത ഈ നികൃiഷ്ട ജkന്തുവിന് നീതിന്യായ വ്യവസ്ഥയിലെ ഏറ്റവും ക്രൂiരമായ ശിക്ഷതന്നെ നൽകണമെന്ന് ബഹുമാനപ്പെട്ട കോടതിയോട് ഞാൻ അപേക്ഷിക്കു കയാണ്…..” വക്കീലിൻ്റെ അവസാന വാക്കുകൾ രാജീവിൻ്റെ ഹൃദയത്തിൽ ഒരായിരം മുള്ളുകൾ പോൽ തറഞ്ഞു കയറി. ഒന്നും മിണ്ടാനാകാതെ മുഖം കുനിച്ച് പ്രതിക്കൂട്ടിൽ നിൽക്കുന്ന അയാളുടെ കണ്ണുകളിൽ ഉരുണ്ടു കൂടിയ നീർക്കണങ്ങൾ നിലത്തു വീണു ചിതറിയത് ആരും കണ്ടില്ല.

മകളെ പീiഡിപ്പിച്ചു കൊiന്ന അച്ഛൻ്റെ മുഖം ഒപ്പിയെടുക്കാൻ ക്യാമറ കണ്ണുകൾ മത്സരിച്ചു. ഭാര്യയെ കiഴുത്തoറുത്തു കൊiന്ന ക്രൂiരനായ ഭർത്താവിൻ്റെ കഥ നാട്ടുകാർക്കു മുന്നിൽ പൊടിപ്പും തൊങ്ങലും ചേർത്ത് വിളമ്പാൻ മാധ്യമപ്രവർത്തകർ തിക്കും തിരക്കും കൂട്ടി. വാർത്തകൾ പലതരത്തിൽ വളച്ചൊടിക്കപ്പെട്ടു.

“മiദ്യത്തിനും മiയക്കുമiരുന്നിനും അടിമയായ ഒരു മനുഷ്യൻ സ്വന്തം കുഞ്ഞിനെ അതിമൃiഗീയമായി പീiഡിപ്പിച്ചു കൊ iന്നു കളഞ്ഞിരിക്കുന്നു….” എന്ന തലക്കെട്ടോടെ രണ്ടു മൂന്ന് ദിവസം ചാനലുകാരും പത്രക്കാരും ആ വാർത്തയൊരു ആഘോഷമാക്കി മാറ്റുകയായിരുന്നു. പാവപ്പെട്ട ഒരു മനുഷ്യൻ്റെ നിസ്സാഹായവസ്ഥ കാണാൻ ഒരാളും ഉണ്ടായിരുന്നില്ല. അയാളുടെ മാനസികാവസ്ഥയെപ്പറ്റി ആരും ചിന്തിച്ചില്ല. കുറ്റക്കാരനെന്ന് സമൂഹവും നീതിന്യായവും വിധിയെഴുതിയ മനുഷ്യൻ്റെ മനസ്സ് നോവുന്നതും അതിൽ നിന്നൂറിയ രiക്തത്തുള്ളികൾ കണ്ണുകളിൽ നിറഞ്ഞതും ആരും കണ്ടില്ല.

തെളിവെടുപ്പിനായി കൊണ്ടു പോവുകയും വരുകയും ചെയ്യുന്ന വഴികളിലെല്ലാം കൂക്കി വിളികളും കiല്ലേറുകളും ചെരുപ്പേറും ഒക്കെക്കൊണ്ട് അയാൾ വശംകെട്ടു. ആൾക്കൂട്ടത്തിന് മുന്നിൽ അയാൾ നിശബ്ദനായി മുഖം കുനിച്ചു നടന്നു.

സാഹചര്യത്തെളിവുകൾ അയാൾക്കെതിരായിരുന്നു…… മകളെ മാiനഭംഗപ്പെടുത്തുന്നതിന് ദൃക്സാiക്ഷിയായ ഭാര്യയെ അതിക്രൂiരമായി കൊiലപ്പെടുത്തിയ രാജീവ് എന്ന മനുഷ്യൻ ജീവപര്യന്തം കഠിന തടവിന് വിiധിക്കപ്പെട്ട് ഇരുമ്പഴിക്കുള്ളിൽ അടയ്ക്കപ്പെട്ടു.

ഇരുളടഞ്ഞ ജയിലഴിക്കുള്ളിൽ മുഖം കുനിച്ച് അയാൾ ഇരുന്നു. മറ്റുള്ളവരുടെ മുഖത്ത് നോക്കാനുള്ള ധൈര്യം ആ കണ്ണുകളിൽ നിന്നും നഷ്ടപ്പെട്ടിരുന്നു. ലോകം മുഴുവൻ പരിഹസിക്കുന്ന……. ക്രൂiരനെന്ന് മുദ്രകുത്തപ്പെട്ട ഒരാൾ….. എങ്ങനെ മറ്റുള്ളവരെ ഫെയ്സ് ചെയ്യും.

സെല്ലിൻ്റെ ഒരു മൂലയിൽ ഭിത്തിയിൽ ചാരിയിരിക്കുമ്പോഴും ആ മനസ്സിൽ മണിക്കുട്ടിയുടെ നിഷ്കളങ്കമായ മുഖം നിറഞ്ഞു നിന്നു. ഒരച്ഛൻ്റെ സ്നേഹം വാരിക്കോiരികൊടുത്ത് താൻ ഓമനിച്ചു വളർത്തിയ തൻ്റെ പൊന്നുമോൾ….. അവളെക്കുറിച്ച് ഓർത്തപ്പോൾ അയാൾ അറിയാതെ പൊട്ടിക്കരഞ്ഞുപോയി. ലോകത്ത് ഒരച്ഛനും തന്നെപ്പോലൊരു ഗതിവരുത്തരുതേയെന്നയാൾ ഉള്ളുരുകി പ്രാർത്ഥിച്ചു.

‘ തനിക്കു നേരെ വിരൽ ചൂണ്ടുന്ന ഒരാൾക്കും അറിയില്ല മണിക്കുട്ടി തൻ്റെ എല്ലാമായിരുന്നെന്ന്. സ്നേഹിച്ചു കൊതിതീരും മുന്നേ നഷ്ടപ്പെട്ടുപോയ തൻ്റെ പൊന്ന്…. ഓരോ ലീവിനും ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ നിന്നും വിമാനം കയറുമ്പോൾ മകൾക്ക് ഇഷ്ടമുള്ളതെല്ലാം ഒരു പെട്ടിക്കുള്ളിലാക്കി ഭദ്രമാക്കി വയ്ക്കും. എത്ര രാത്രി ആയാലും തൻ്റെ വരവും നോക്കി ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുന്ന പൊന്നുമോൾ….. കിലുകിലെ ചിരിച്ച് എപ്പോഴും തൻ്റെ നെഞ്ചിൽ തലചായ്ച്ചു കിടന്ന് സ്കൂളിലെ വിശേഷങ്ങൾ പറയുന്ന ഒരു കിലുക്കാം പെട്ടി. നാട്ടിലുള്ള കുറച്ചു ദിവസങ്ങൾ ഒരച്ഛൻ്റെ സ്നേഹം ആവോളം നൽകി കൂടെ കൊണ്ടു നടക്കും. ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കൊടുത്തും ഇഷ്ട മുള്ളിടത്തൊക്കെ കൊണ്ടുപോയും മകൾക്ക് സ്നേഹം വാരിക്കോരി കൊടുത്ത ഒരച്ഛൻ…… ഇന്ന് ആ മകളുടെ കൊiലപാതകത്തിൻ്റെ പേരിൽ ….. ഓർത്തപ്പോൾ രാജീവിൻ്റെ നെഞ്ചു പിടഞ്ഞു. ആരോടും ഒന്നും പറയാൻ കഴിയാതെ വീർപ്പുട്ടി അയാളിരുന്നു. താൻ ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷ ഇത്രയും ക്രൂiരമാകേണ്ടിയിരുന്നില്ല എന്നയാൾക്ക് തോന്നി.

പിതിനഞ്ച് വർഷങ്ങൾക്ക് മുൻപ് സ്നേഹിച്ചപ്പെണ്ണിൻ്റെ കൈ പിടിച്ച് വീട്ടിലേയ്ക്ക് കയറിച്ചെല്ലുമ്പോൾ നിലവിളക്ക് കൊളുത്തിവച്ച് സ്നേഹത്തോടെ സ്വീകരിച്ച അച്ഛനും അമ്മയും. ഏകമകൻ്റെ വിവാഹമെന്ന അവരുടെ ഏറ്റവും വലിയ സ്വപ്നം തകർത്ത്…. രണ്ടാനമ്മയായ സ്ത്രീയുടെ ക്രൂiരതകളിൽ ഉരുകി കഴിഞ്ഞിരുന്ന
അശ്വതിയെന്ന പാവപ്പെട്ട വീട്ടിലെ പെണ്ണിനേയും കൊണ്ട് ചെന്നതിൻ്റെ ഒരു പിണക്കമോ പരിഭവമോ ഇല്ലാതെ അവർ മരുമകളെ സ്നേഹത്തോടെ സ്വീകരിച്ചു.

ലോകം പിടിച്ചടക്കിയ സന്തോഷം…… മോഹിച്ചതെല്ലാം നേടിയെടുത്തവൻ്റെ ഗർവ്വോടെ ജീവിതം തുടങ്ങി. രണ്ടു മൂന്ന് മാസങ്ങൾ കുഴപ്പങ്ങളില്ലാതെ കടന്നു പോയി. പിന്നീടങ്ങോട്ട് പ്രശ്നങ്ങൾ തലപൊക്കി തുടങ്ങുകയായിരുന്നു. വർക്ക്ഷോപ്പ് മെക്കാനിക്കായ താൻ രാവിലെ ജോലിക്ക് പോയി മടങ്ങി എത്തുമ്പോഴേക്കും അച്ഛൻ്റേയും അമ്മയുടേയും നൂറ് കുറ്റങ്ങളുമായി മുഖം വീർപ്പിച്ച് ഇരിക്കുന്ന ഭാര്യയെയാണ് കാണുന്നത്. അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിൽ സ്വന്തമാക്കിയ പെണ്ണിൻ്റെ കണ്ണീരിനു മുന്നിൽ ജീവനുതുല്യം സ്നേഹിച്ചു വളർത്തിയ മാതാപിതാക്കൾ തനിക്ക് ശത്രുക്കളായി മാറുകയായിരുന്നു.

ഒരു വർഷത്തിന് ശേഷമുള്ള മണിക്കുട്ടിയുടെ ജനനത്തോടെ പ്രശ്നങ്ങൾ അവസാനിക്കുമെന്ന് കരുതി. പക്ഷേ അപ്പോഴേയ്ക്കും പ്രശ്നം ഗുരുതരമാവുകയായിരുന്നു. വാർദ്ധക്യത്തിൽ മകൻ്റെ തണലിൽ കഴിയേണ്ട മാതാപിതാക്കളെ ഉപേക്ഷിച്ച് ഭാര്യയേയും കുഞ്ഞിനേയും കൊണ്ട് ചെറിയ ഒരു വാടക വീട്ടിലേക്ക് മാറി. അച്ഛനും അമ്മയും ആ വീട്ടിലേക്ക് വരുന്നതും മോളെ കാണുന്നതുമൊന്നും അശ്വതിക്ക് ഇഷ്ടമല്ലാത്തതുകൊണ്ട് താൻ അവരെ പറഞ്ഞു വിലക്കുക യായിരുന്നു. പിന്നീട് ഒരിക്കലും അവർ വീട്ടിലേക്ക് വന്നിട്ടില്ല. താൻ അങ്ങോട്ടും പോയിട്ടില്ല. മണിക്കുട്ടിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് ഒരു കൂട്ടുകാരൻ വഴി ദുബായിലേക്ക് പോകുന്നത്. പിന്നീടങ്ങോട്ട് ജീവിതം മെച്ചപ്പെടുക യായിരുന്നു. ഇതിനിടയിൽ അച്ഛൻ്റെ മരണത്തോടെ ഒറ്റപ്പെട്ട രോഗിയായ അമ്മയെ ആരൊക്കെയോ ചേർന്ന് ഒരു വൃദ്ധസദനത്തിലാക്കുകയായിരുന്നു. രണ്ടു മൂന്നുതവണ ലീവിന് നാട്ടിൽ പോയിട്ടും അമ്മയെ പോയൊന്ന് കാണാൻ താൻ ശ്രമിച്ചതുമില്ല. അന്ന് പെറ്റമ്മയെക്കാളൊക്കെ തനിക്ക് വലുത് ഭാര്യയും മകളുംമാത്രമായിരുന്നു. പിന്നീടെപ്പോഴോ അനാഥാലയത്തിൻ്റെ ഏതോ ഒരു കോണിൽ അനാഥയെ പ്പോലെ അവസാനിച്ചുപോയ അമ്മയെക്കുറിച്ച് അറിഞ്ഞതുമില്ല.

ഇപ്പോൾ ആറുമാസത്തെ ലീവിന് നാട്ടിലേക്ക് വിമാനം കയറുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷമായിരുന്നു.

ബാക്കി ഭാഗം ഫസ്റ്റ് കമന്റിൽ

അല്ലാ , ഉഷചേച്ചി എപ്പോഴാ നാട്ടിലേക്ക് പോകുന്നത്?ഡിസംബറിൽ പോകണം നീതൂ,, മൂത്തവളെ, വന്ന് കണ്ട ചെക്കൻകൂട്ടര് പറഞ്ഞത് ,ഈ ജൂണി...
10/08/2026

അല്ലാ , ഉഷചേച്ചി എപ്പോഴാ നാട്ടിലേക്ക് പോകുന്നത്?

ഡിസംബറിൽ പോകണം നീതൂ,, മൂത്തവളെ, വന്ന് കണ്ട ചെക്കൻകൂട്ടര് പറഞ്ഞത് ,ഈ ജൂണിൽ തന്നെ കല്യാണം നടത്തണമെന്നാണ്, പക്ഷേ, അവരോട് ആറ് മാസത്തെ സമയം നീട്ടി ചോദിക്കണമെന്ന് ഞാൻ രഘുവേട്ടനോട് പറഞ്ഞിരുന്നു, എന്തോ ഭാഗ്യത്തിന് അവരത് സമ്മതിച്ചിട്ടുണ്ട്,,

അതെന്തിനാ ചേച്ചി ,അത്രയും നീട്ടി വയ്ക്കുന്നത് ?

എൻ്റെ നീതൂ,, ഒരു പെൺകൊച്ചിനെ ഇറക്കി വിടണമെങ്കിൽ ചുമ്മാ പറ്റുമോ ? മോശമല്ലാത്ത രീതിയിൽ കുറച്ച് സ്വർണ്ണ മെങ്കിലും അവളുടെ ദേഹത്ത് ഇട്ട് കൊടുക്കണ്ടേ? പിന്നെ കല്യാണച്ചിലവ് വേറെ, ഇത്രയും നാളും ഞാൻ കിടന്ന് കഷ്ടപ്പെട്ടത് കൊണ്ട് ഒന്നിനും തികയില്ല, നവംബറില് സ്റാജിക്കാടെ ചിട്ടിപ്പൈസ കൊടുത്ത് തീരും, ഡിസംബറിൽ തുടങ്ങുന്ന പുതിയ ചിട്ടിയുടെ മൂന്ന് ലക്ഷം രൂപ എനിക്ക് തരാമെന്ന് പറഞ്ഞിട്ടുണ്ട്, അത് കൂടെയുണ്ടെങ്കിൽ വലിയ ബുദ്ധിമുട്ടില്ലാതെ മോളുടെ കാര്യം നടത്താം,,

ഹോ എന്നാലും ചേച്ചീ,, ചേച്ചിയെ സമ്മതിച്ച് തന്നിരിക്കുന്നു , ആരോഗ്യവാനായ ഒരു ഭർത്താവിനെ നാട്ടിൽ സുഖിക്കാൻ നിർത്തിയിട്ട്, ഈ മണലാരണ്യത്തിൽ വന്ന് കഷ്ടപ്പെടുന്നത് കാണുമ്പോൾ, ചേച്ചിയോട് ചിലപ്പോൾ ദേഷ്യം വരും,,

എന്ത് ചെയ്യാനാ നീതൂ,, ? ഒരു കുടുംബമുണ്ടെന്നും, വളർന്ന് വരുന്ന മൂന്ന് പെൺകുട്ടികളുണ്ടെന്നും, അവരെ കെട്ടിച്ചയക്കണമെന്നുമൊക്കെ അങ്ങേർക്ക് കൂടി തോന്നണ്ടേ? ഞാനും കൂടെ, ഒന്നും കണ്ടില്ല കേട്ടില്ല എന്ന് പറഞ്ഞിരിക്കാനൊക്കുമോ?

ചേച്ചിക്കിന്ന് നൈറ്റ് ഡ്യൂട്ടിയുണ്ടോ ?

പിന്നില്ലാതെ, ഡബിൾ ഡ്യൂട്ടി ചെയ്തിട്ട് തന്നെ ,കിട്ടുന്ന ശമ്പളം ഒന്നിനും തികയുന്നില്ല, നല്ല ക്ഷീണം, ഞാനൊന്ന് കിടക്കട്ടെ നീതൂ, നീ പോയിട്ട് ഒരു രണ്ട് മണിക്കൂർ കഴിഞ്ഞ് എൻ്റെ ഫോണിലേക്കൊന്ന് വിളിച്ചേക്കണേ,, എങ്ങാനും ഉറങ്ങിപ്പോയാലോ ?

ഉം ഞാൻ വിളിച്ചോളാം ,ചേച്ചി ധൈര്യമായിട്ട് ഉറങ്ങിക്കോ ?ആകെപ്പാടെ ചേച്ചി ഉറങ്ങുന്നത് നാല് മണിക്കൂറാണ് ,കുടുംബം നോക്കണമെങ്കിൽ സ്വന്തം തടി കൂടെ നോക്കണ്ടേ ചേച്ചീ ,,,

നീതുവിൻ്റെ ഉപദേശം കേൾക്കുന്നതിന് മുമ്പ് തന്നെ കട്ടിലിലേക്ക് വീണ ഉഷ, അപ്പോഴേക്കും ഉറക്കത്തിലാണ്ട് കഴിഞ്ഞിരുന്നു.

അതി കഠിനമായ ചൂടിനെ വകവയ്ക്കാതെയും , പല ഡ്യൂട്ടി കളും മുടക്കാൻ ശ്രമിച്ച, ഉറക്കത്തെ ആട്ടി ഓടിച്ചും, മാസങ്ങൾക്കൊപ്പം, ഉഷയും വർഷാവസാനത്തിലേക്ക് നടന്ന് പോയി.

പഴയ ചിട്ടിപ്പൈസയുടെ അവസാന ഗഡുവുമായി ചെന്ന ഉഷയുടെ കയ്യിലേക്ക്, സ്റാജ് വാക്ക് പറഞ്ഞത് പോലെ, മൂന്ന് ലക്ഷം രൂപയുടെ മൂല്യമുള്ള ദിനാറ് വച്ച് നീട്ടി.

സ്റാജിക്കാ തന്നെ ,ഈ പൈസ നാട്ടിലെ അക്കൗണ്ടിലേക്കൊന്ന് അയക്കാമോ ?

പിന്നെന്താ ?അത് ഞാൻ ചെയ്തോളാം, അല്ലാ,, ഉഷ എന്നാണ് പോകുന്നത്?

എനിക്ക് വെള്ളിയാഴ്ചയാണ് ഫ്ളൈറ്റ് ,മോൾക്കൊരു ചെറിയ നെക്ളസ് കൂടി വാങ്ങാനുണ്ട്, കല്യാണത്തിനുള്ള സ്വർണ്ണമൊക്കെ നാട്ടിലവര്,ബുക്ക് ചെയ്ത് വച്ചിട്ടുണ്ട്, എന്നാലും, എൻ്റെ മൂത്ത മകളല്ലേ അവള്? ,എൻ്റെ വകയായിട്ട് അവൾക്കൊരു സർപ്രൈസ് ഗിഫ്റ്റ് കൊടുക്കണമെന്നൊരു തോന്നല്,,,

ആയിക്കോട്ടെ ഉഷേ,, നിൻ്റെ കഷ്ടപ്പാടുകൾക്ക് ,പടച്ചോൻ എന്നെങ്കിലും നല്ലൊരു പ്രതിഫലം തരും, നാട്ടിൽ ചെല്ലുമ്പോൾ, മോളോട് എൻ്റെ വിവാഹാശംസകൾ പറഞ്ഞേക്കണം,,,

ശരി ഇക്കാ,, ഞാനന്നാൽ ഇറങ്ങുവാണ്,,

ഡിസംബർ മൂന്ന്, വെള്ളിയാഴ്ച ഉച്ചയോട് കൂടി, തനിക്ക് കൊണ്ട് പോകാനുള്ള ലഗ്ഗേജുകൾ, ഉഷ ഒരിക്കൽ കൂടി ചെക്ക് ചെയ്യുകയായിരുന്നു.

ഉഷേച്ചീ,,,

പെട്ടെന്ന് മുറിയിലേക്ക് കടന്ന് വന്നനീതു ,എന്തോ പറയാൻ ബുദ്ധിമുട്ടുള്ളത് പോലെ ഉഷയുടെ മുന്നിൽ വിമ്മിഷ്ടത്തോടെ നിന്നു.

എന്താ നീതൂ,,? നീയെന്താ നിന്ന് കിതയ്ക്കുന്നത്?

അത് പിന്നെ ചേച്ചീ,,, നാട്ടിലെ വാട്സ് ആപ് ഗ്രൂപ്പിൽ വന്നതാണ് ,ആദ്യം കണ്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല ,ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം , അവർക്ക് ആരോടും ഒരു കമ്മിറ്റ്മെൻ്റുമില്ല,,,

നീ എന്തൊക്കെയാണ് ഈ പറയുന്നത് ?ആരുടെ ഫോട്ടോ വന്നെന്നാണ്?

നീതുവിൻ്റെ കൈയ്യിലിരുന്ന ഫോൺ, ഉഷ ബലമായി വാങ്ങി നോക്കി.

ഒരു പെൺകുട്ടിയും, കൂടെയുള്ള യുവാവും കഴുത്തിൽ ഹാരമണിഞ്ഞ് നില്ക്കുന്നു ,പിന്നിൽ ഡിസ്ട്രിക്റ്റ് രജിസ്ട്രാർ ഓഫീസിൻ്റെ ബോർഡും കാണാം ,ഫോട്ടോയിൽ കണ്ട പെൺകുട്ടിയുടെ മുഖത്തേയ്ക്ക് വിശ്വാസം വരാതെ, ഉഷ ,വീണ്ടും വീണ്ടും നോക്കി.

തൻ്റെ കണ്ണിൽ ഇരുട്ട് കയറുന്നതായും.

ബാക്കി ഭാഗം ഫസ്റ്റ് കമന്റിൽ

ഹോട്ടൽ മഹാരാജയുടെ ഇടനാഴിയുടെ ഇരുൾ വീണ ഒഴിഞ്ഞ മൂലയിൽ പരിസരം മറന്ന് ചും,ബിക്കുന്ന രണ്ടു പേർ…അവരിൽ നിന്നുയരുന്ന മൂളിച്ചകളാ ...
09/08/2026

ഹോട്ടൽ മഹാരാജയുടെ ഇടനാഴിയുടെ ഇരുൾ വീണ ഒഴിഞ്ഞ മൂലയിൽ പരിസരം മറന്ന് ചും,ബിക്കുന്ന രണ്ടു പേർ…

അവരിൽ നിന്നുയരുന്ന മൂളിച്ചകളാ ഇടനാഴിയുടെ ഇരുൾ ഭേദിച്ച് പുറത്തേക്ക് തെ,റിച്ചതും അതുവഴി വന്ന അനൂപൊന്ന് നിശ്ചലനായ്..

ശബ്ദം കേട്ടയിടത്തേക്ക് മിഴികൾ തേടി ചെന്നതും കണ്ടവൻ ഇരുളിന്റെ മറപറ്റി ശരീരത്തിന്റെ ദാഹം ചും,ബനങ്ങളിലൂടെ പകർന്നെടുക്കുന്ന രണ്ടു പേരെ … പരിസരം മറന്നെന്ന പോലുള്ള അവരുടെയാ പ്രവർത്തി, ഇതു പോലെയുള്ള ഇടത്തരം ഹോട്ടലുകളിൽ ഒരു സാധാരണ സംഭവമാണെന്ന് ഓർത്തതും തലക്കുടഞ്ഞ് അവരെ കണ്ടില്ലായെന്ന ഭാവത്തിൽ തന്റെ മുറിയിലേക്ക് നടന്നു അനൂപ്…

കമ്പനി ആവശ്യങ്ങൾക്കായ് വരുമ്പോൾ പലപ്പോഴും ഇതുപോലുള്ള ഇടത്തരം ഹോട്ടലുകളിലാണ് കമ്പനി ജോലിക്കാർക്ക് താമസ സൗകര്യമൊരുക്കുന്നത്..

ഇതുപോലുള്ള കാഴ്ചകൾക്ക് ഇതിനു മുമ്പും ധാരാളം സാക്ഷിയാക്കേണ്ടി വന്നതിന്റെ നിസ്സംഗതയാണ് അനൂപിന്റെ മുഖത്തിപ്പോൾ..

ജീവിതം അലച്ചിലില്ലാതെ മുന്നോട്ടു കൊണ്ടുപോവാൻ രാപകൽ ഇല്ലാതെ കഷ്ടപ്പെടുന്നവന് ഇത്തരം കാഴ്‌ചകൾ നൽകുന്നത് നവ്യാനുഭൂതിയല്ല മറിച്ച് എന്തിനോടെല്ലാമോ ഉള്ള ദേഷ്യം മാത്രമാണ്…

തന്റെ റൂമിലെത്തി കമ്പനി മീറ്റിംഗിന് ആവശ്യമുള്ള രേഖകളുമെടുത്ത് അനൂപ് തിരികെ യിറങ്ങി പോവുമ്പോഴും ആ ഇടനാഴിയിൽ സീൽക്കാര ശബ്ദമുയർത്തി ചും,ബനങ്ങൾ പങ്കിട്ടെടുക്കുന്നവർ പരസ്പരം വേർപ്പെട്ടിരുന്നില്ല… ചു,ണ്ടുകൾക്കൊപ്പം പരസ്പരം കൈകൾ കൂടി ശ,രീരത്തിൽ അലയുന്നുണ്ടിപ്പോഴവരുടെ…

അവരെ മറിക്കടന്ന് അനൂപ് ധൃതിയിൽ നടന്നതും പുണർന്നു നിന്നവരൊന്ന് ഞെട്ടിയകന്നു .

ഏയ് അനൂപ്…

പിന്നിൽ നിന്നൊരു വിളിയൊച്ച ഉയർന്നതും അമ്പരന്ന് തിരിഞ്ഞു നോക്കി അനൂപ്

വിഷ്ണു….

തന്നെ പേരെടുത്ത് വിളിച്ചവനെ തിരിച്ചറിഞ്ഞതും ഒരു പകപ്പു നിറഞ്ഞു അനൂപിൽ…

ഇവനോ…. എന്നൊരു ചോദ്യം ഉള്ളിലുയരുന്നതിനൊപ്പം തന്നെ അവനൊപ്പം നിൽക്കുന്ന പെൺക്കുട്ടിയിലേക്കും അനൂപിന്റെ കണ്ണുകൾ ചെന്നു

വിഷ്ണുവിന്റെ ചുംബന കാഠിന്യത്താൽ പൊട്ടിയ ചുണ്ടിലെ രക്ത തുള്ളികൾ കർച്ചീഫു കൊണ്ടൊപ്പിയെടുക്കുകയാണാപെൺക്കുട്ടി…

വിഷ്ണൂ… നീ…?

അത്ഭുതവും അമ്പരപ്പും നിറഞ്ഞ അനൂപിന്റെ ചോദ്യത്തിൽ വിഷ്ണുവിന്റെ ചൊടികളിലൊരു നനുത്ത പുഞ്ചിരി വിരിഞ്ഞു…

ഏതൊരാളെയും അത്രമേൽ മോഹിപ്പിക്കുന്ന അവന്റെയാ മാസ്റ്റർ പീസ്ചിരി…

“നിനക്കെന്താടാ ഇത്ര വിശ്വാസക്കുറവ്, ഞാൻ വിഷ്ണുതന്നെയാണ്, നിനക്കൊപ്പം നാലഞ്ച് കൊല്ലം മുമ്പ് പലയിടത്തും ജോലി തേടി നടന്ന അതേ വിഷ്ണു തന്നെയാണ് ഞാൻ.. “

അനൂപിന്റെ തോളിലൊന്ന് തമാശയിൽ ഇടിച്ച് വിടർന്ന ചിരിയോടെ വിഷ്ണു പറഞ്ഞതും അവന്റെ കണ്ണുകൾ വീണ്ടുമാ പെൺക്കുട്ടിയിലെത്തി

“നിന്റെ ഭാര്യയാണോ വിഷ്ണൂ….?

ആ പെൺക്കുട്ടിയിൽ ദൃഷ്ടിയുന്നി വിഷ്ണുവിനോടു ചോദിക്കുമ്പോൾ അനൂപിനറിയാം അതു വിഷ്ണുവിന്റെ ഭാര്യയല്ലെന്ന്…

അതല്ലെങ്കിലും അവനോളം മറ്റാർക്കാണ് അറിയുക..

“എന്റെ ഭാര്യ… അതും ഇതുപ്പോലൊരു സുന്ദരി… നടന്നത് തന്നെ….
എന്റെ ഭാര്യയൊരു കാക്ക പൊന്നല്ലേടാ …”

തന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞ് ഉറക്കെ പൊട്ടിച്ചിരിക്കുന്നവനെ നോക്കി നിശബ്ദനായ് നിൽക്കുമ്പോൾ നെഞ്ചിനുള്ളം മുറിവേറ്റതു പോലെ നീറുന്നത് അറിയുന്നുണ്ട് അനൂപ്…

എടാ നമുക്കൊപ്പം പി എസ് സി കോച്ചിംഗ് ക്ലാസ്സിൽ വന്നോണ്ടിരുന്ന രാഗിയാണെന്റെ ഭാര്യ.. നിനക്കോർമ്മയുണ്ടോ അവളെ..?

വിഷ്ണു ചോദിച്ചതിനുത്തരം പറയാതെ അവനെ വെറുതെ നോക്കി നിന്നു അനൂപ്

” നീയിത്രയൊന്നും ചിന്തിക്കേണ്ട, ഓർത്തുവെക്കാൻ മാത്രം പ്രത്യേകതയൊന്നുമില്ലാത്തൊരു കാക്കക്കറുമ്പിയാണവൾ… നീ ശ്രദ്ധിച്ചിട്ടു പോലുമുണ്ടാവില്ല ആ സാധനത്തിനെ…”

സ്വന്തം ഭാര്യയായിട്ടുള്ളവളെ പറ്റിയാണ് അന്യനൊരുത്തനോട് പറയുന്നതെന്ന ബോധം പോലുമില്ലാതെ ആസ്വദിച്ച് കുറ്റംപറയുകയാണ് വിഷ്ണു…

“ആ കറുമ്പിയ്‌ക്കെന്നോട് പ്രണയം, പ്രണയമെന്ന് വെച്ചാൽ അസ്ഥിക്ക് പിടിച്ചപ്രേമം… എന്നെയേ കെട്ടുള്ളൂന്ന് പറഞ്ഞ് വാശിയും കരച്ചിലും… ആകെ ബഹളമായിരുന്നവൾ….

“നമ്മുടെ ക്ലാസിലെ സുന്ദരൻ ഞാനാണല്ലോ… ഞാൻ നോക്കുമ്പോൾ അവൾ റാങ്ക് ലിസ്റ്റിലുണ്ട്, സർക്കാർ ജോലി ഉറപ്പ്, പിന്നെ അവൾക്ക് സ്വന്തമെന്ന് പറയാനുള്ളതൊരു തള്ള മാത്രമാണ്.. അത്യാവശ്യം നല്ല സമ്പത്ത് വീട്ടിലും ഉണ്ട്.. വേറൊന്നും ആലോചിച്ചില്ല ഞാൻ പ്രേമിച്ചങ്ങ് കെട്ടി … ഇപ്പോ രണ്ടു കൊല്ലമായ്… “

തുറന്നുള്ള വിഷ്ണുവിന്റെ പറച്ചിലിൽ ശ്വാസം വിലങ്ങി നിന്നു പോയനൂപ്…

“ഭാര്യയൊരുത്തി നിന്നെ വിശ്വസിച്ച് കൂടെയുള്ളപ്പോൾ നീയ്യീ ചെയ്യുന്നത് തെറ്റല്ലേ വിഷ്ണൂ…?
നീ രാഗിയ്ക്ക് മാത്രം അവകാശപ്പെട്ടവനല്ലേ…?

ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല അനൂപിന്

“എന്ത് തെറ്റ്… ?

ബാക്കി ഭാഗം ഫസ്റ്റ് കമന്റിൽ

അച്ഛൻ മരിച്ചതിനു നാലിനന്ന് പാതിരാത്രിക്കാണ് വീട്ടിലൊരു മുട്ട് കേട്ടത്. താതനില്ലാത്ത വീട്ടിലെ അടുപ്പിലെ തിളയ്ക്കുന്ന കലത്...
09/08/2026

അച്ഛൻ മരിച്ചതിനു നാലിനന്ന് പാതിരാത്രിക്കാണ് വീട്ടിലൊരു മുട്ട് കേട്ടത്. താതനില്ലാത്ത വീട്ടിലെ അടുപ്പിലെ തിളയ്ക്കുന്ന കലത്തിൽ ഒരു വറ്റു അരിമണി ഇടുവാൻ വന്ന കനിവുള്ള മനുഷ്യരിൽ ഒരുവനെന് കരുതി. പ്രതീക്ഷകളൊക്കെ അസ്ഥാനത്തായിരുന്നുവെന്നു മുന്പിലെ സ്വർണം കെട്ടിച്ച നാലു നിര പല്ലും വെളുക്കനെ കാട്ടി ഇളിച്ചു നിക്കുന്ന കണിശക്കാരനായ പലിശക്കാരൻ വറീതിനെ കണ്ടപ്പോൾ മനസിലായി. പണ്ടെങ്ങോ അച്ഛൻ മേടിച്ച പൈസ തിരികെ ചോദിക്കാൻ വന്നതാണത്രേ. നല്ല നേരം, അമ്മ കലമ്പി, അയാൾ ആക്രോശിച്ചു , ഉദ്ദേശം ദുരുഹം തന്നെ, “നിന്നെ എന്റെ കൈയിൽ കിട്ടുമെടി ”,ഒടുക്കം രക്ഷ ഇല്ലാതായപ്പോൾ മോഹങ്ങളെല്ലാം മനസ്സിലടക്കി കലി തുള്ളി അയാൾ തിരികെ പോയി.

അച്ഛൻ ഉണ്ടായിരുന്നപ്പോൾ തെ,റിയുടെ പൂരമായിരുന്നു, അന്തിക്ക,ള്ളും മോന്തി വീട്ടിൽ വന്നാൽ പിന്നെ പൂരപ്പാട്ടായിരുന്നു, ഒടുക്കം ബോധം കെട്ട് എവിടെയേലും ചുരുളും, എങ്കിലും പട്ടിണി വീട്ടിൽ കയറിയിട്ടല്ലായിരുന്നു, അച്ഛനെ പേടിച്ചിട്ടാകണം പലിശക്കാരനും. മരത്തിൽ നിന്നും വീണു അച്ഛൻ മരിച്ചു എന്നറിഞ്ഞപ്പോൾ ചങ്ക് തകർന്നു എങ്കിലും തെല്ലാശ്വാസം അമ്മ കരയേണ്ടി വരില്ലലോ എന്നത് മാത്രമായിരുന്നു, പക്ഷെ നേരിടാൻ പോകുന്നത് അതിലും വലുത് ആയിരുന്നുവെന്നത് ആരറിഞ്ഞു.

അച്ഛൻ മരിച്ചിട്ട് മാസം മൂന്ന് കഴിഞ്ഞിരിക്കുന്നു, നാലിനന്ന് ഒരാളായിരുന്നുവെങ്കിൽ ഇന്നത് പലരായിരിക്കുന്നു, നേരം ഇരുട്ടിയാൽ ഞങ്ങൾക്കൊപ്പം അമ്മയും പേടിക്കും, വാക്കത്തിയും, അരിവാളും കിടക്ക പായയിൽ ഒളിപ്പിക്കും, അതായിരിക്കണം അമ്മയുടെ ധൈര്യം. ആദ്യമൊക്കെ ഒരു തവി ചോറുമായി ആരെങ്കിലും വരും, പിന്നെ പിന്നെ ആരും പടി കടക്കാതെയായി, ഒരിക്കൽ ഒരു തൃസന്ധ്യക് കുഞ്ഞിന് കൊടുക്കാൻ പോലും ഒരു വറ്റു മണി ചോറ് മണി തികയാതായപ്പോൾ അമ്മായിടെ അടുക്കലേക് ചെന്നു, “നിനക്ക് തരാനല്ല ഇവിടെ മനുഷ്യൻ ഉണ്ടാകുന്നത്, ഇവിടെ ഉള്ളവർക്കും വല്ലോതും കഴിക്കണം, ഇത് അവസാനമാണ് ഇനി ചോദിച്ചു ഇങ്ങോട്ടേക് വരണ്ട, ഒരു പിടി അരി തന്നു പറഞ്ഞു വിട്ടു.

പട്ടിണി വീട്ടിൽ കെട്ട് മുറുക്കിയപ്പോൾ അമ്മ ജോലി തപ്പിയിറങ്ങി, ജോലി തരാം പക്ഷെ തിരികെ വേണം പ്രത്യുപകാരം, പലരുടെയും ആവശ്യം ഒന്ന്. ഒടുക്കം സഹികെട്ടു അമ്മ പരാതിപ്പെട്ടു സ്വന്തം കൂടെപ്പിറപ്പിനടുത്ത്,

“കെട്ട്യോൻ ച,ത്ത പെണുങ്ങൾ അങ്ങിനെയൊക്കെ സഹിക്കേണ്ടി വരും, ഒന്നുകിൽ വഴങ്ങുക, അല്ലെങ്കിൽ നാട് വിടുക, അതുമല്ലെങ്കിൽ മറ്റൊരുത്തനെ കൂടെ കൂട്ടുക ”അമ്മാവൻ പറഞ്ഞു നിറുത്തി.

“അമ്മക്ക് ഇത്ര സൗന്ദര്യം ഇല്ലായിരുന്നുവെങ്കിൽ ഇങ്ങിനെ ആരും ശല്യപെടിത്തി ല്ലായിരുന്നുവല്ലേ? ഒരു ദിവസം സ്കൂൾ വിട്ടു വന്ന ശേഷം ചോദിച്ചു, അതിനു ഉത്തരം തന്നത് ഒരു കത്രികയായിരുന്നു, മുട്ടറ്റം ഉണ്ടായിരുന്ന മുടി പുറം പകുതിയോളം മുറിച്ചുകൊണ്ട്. എന്നെയും കൂട്ടി അമ്മ മൂന്ന് പെറ്റു എങ്കിലും അമ്മ സുന്ദരിയായിരുന്നു, വടിവൊത്ത ശ,രീരവും, മുല്ലപൂവിന്റെ നിറവും, ആ നാട്ടിലേ പലർക്കും അമ്മ ഒരു കിട്ടാ കനിയായിരുന്നു.

സ്കൂളിൽ നിന്നും വീട്ടിലേക്കുള്ള വഴികവലയിലെ ചാത്തൻ നായരുടെ ചായ കടയിലി രുന്നാണ് മൂവർ സംഘം കഥകൾ പറയുന്നത്, പാടുന്നതും പറയുന്നതും നാട്ടിലെ പെണുങ്ങളെ പറ്റി തന്നെ, അവരുടെ കഥകൾ കേൾക്കാൻ ചിലപ്പോ നാട്ടുകാരിൽ ചിലരെങ്കിലും ചെന്നെത്തും, കഥ കേട്ട് മത്തു പിടിച്ച ഒരു കൂട്ടം യുവാക്കൾ കടക്കിട്ട പേരാണ് “കഥക്കട ”അയെന്തിനെന്നു എനിക്കറിയില്ല പക്ഷെ പറയുന്നതും, കേൾക്കുന്നതും പറയുന്നവരും ചീ,ത്ത യായിരുന്നുവെന്നെനിക്കറിയാം.

ചെത്തുകാരൻ ശങ്കുവും, മീൻ വിക്കണ മത്തായി മാപ്പിളയും, പിന്നെ പലിശക്കാരൻ വറീതും, അവരായിരുന്നു കഥ വീരന്മാർ, അവരുടെ അന്നത്തെ കഥയിലെ നായിക ന്റെ അമ്മയായിരുന്നു, വർണ്ണനകൾ അമ്മയെ കുറിച്ചായിരുന്നു, കേട്ടതൊന്നും അമ്മയോട് പറഞ്ഞില്ല പക്ഷെ അണപ്പൊട്ടിയ ദേഷ്യം വാ കൊണ്ട് ചോദിപ്പിച്ചത് വേറൊന്ന്.

ഒരിക്കൽ വൈകിട്ടു വീട്ടിലെത്തിയപ്പോ വലിയമമാനുണ്ട് വീട്ടിൽ,ആള് കത്തി കയറി നിൽപ്പാണ്, “നിക്കും ജീവിക്കണ്ടേ ഈ നാട്ടിൽ, ആളോളുടെ മുന്നിൽ തല ഉയർത്തി പ്പിടിക്കാൻ പറ്റണില്ലാണ്ടായി, അറിയോ നിനക്ക്, നിന്റെ കെട്ട്യോൻ ച,ത്തു എന്ന് കരുതി, ബാക്കിയൊള്ളോനും ജീവിക്കണം മനസമാധാനായിട്ട്, നിക്കും ഉണ്ട് പെൺകുട്യോള് കെട്ടിച്ചയക്കണ്ടേ അവറ്റകളേം, അതോണ്ട് പറയ്യാ മര്യാദക് കെട്ടി പോക്കോണം, നാട്ടാരെ കൊണ്ട് അതും ഇതും പറയിക്കണ്ട, ഒരാലോചന കൊണ്ടന്നിട്ടുണ്ട്, ഞാൻ വാക്കും കൊടുത്തു, അടുത്ത ആഴ്ച്ച ഇവിടെ അമ്പലത്തിൽ വച്ച് കെട്ട്, ആരേം വിളിക്കണ്ണില്ല, കേട്ടോ, അനുസരണകേട് കാട്ടാന ഭാവം എങ്കിൽ വച്ചേക്കില്ല, പിന്നെ ഒരു കാര്യം, ന്റെ ഭാര്യ സാവിത്രിയുടെ അനുജനാണ്, അവനാണ് നിന്നെ കെട്ടാൻ പോകുന്നേ, പക്ഷെ പിള്ളേരെ അവന് പറ്റില്ല, മൂന്നിനേം അനാഥാലയത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്, സിസ്റ്ററിനോട് ഞാൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, നിനക്ക് വല്ലപ്പോഴും അവിടെ പോയി കാണാം “

അമ്മാമൻ പറഞ്ഞതൊക്കെ ഞാൻ കേട്ടു, അമ്മ തിരിച്ചെന്തെങ്കിലും പറയുമെന്ന് ഞാൻ കരുതി, നിരാശയായിരുന്നു ഫലം, പെണുങ്ങള് ഒറ്റക് ജീവിക്കാൻ പാടില്ലത്രെ, അല്ലെങ്കിലും അമ്മക്ക് എന്ത് ചെയ്യൻ പറ്റും, അമ്മ വെറും ഒരു പെണ്ണല്ലെ, ഇണയുള്ളപ്പോൾ മാത്രം തുണക്കപെടുന്ന ഒരു നാട്ടും പുറംകാരി പെണ്ണ്.

പിറ്റേന്നു വൈകുന്നേരം സ്കൂൾ വിട്ടു വന്നപ്പോൾ അമ്മയുണ്ടായിരുന്നില്ല വീട്ടിൽ, അടച്ചിട്ട വീടിനുമുന്നിൽ കാത്തു കിടന്നു, മൂവന്തി വെളിച്ചം മങ്ങി തുടങ്ങിയപ്പോൾ അമ്മ വീട്ടിൽ വന്നു കയറി കൂടെ കുട്ട്യോളും, കൈയിലെ പൊതികൂട് നീട്ടി, കുറച്ചു പുത്തനുടുപ്പുകൾ, ഒന്നും മിണ്ടിയില്ല. അത്താഴത്തിനു അന്ന് ബിരിയാണി ആയിരുന്നു,പട്ടണത്തിലെ ഹോട്ടലിൽ നിന്നു വാങ്ങിച്ചത്, വിശപ്പു തോന്നിയിരിന്നുവെങ്കിലും കഴിക്കാൻ മടി കാണിച്ചു, അമ്മ നിർബന്ധിച്ചിട്ടും കഴിക്കൻ കൂട്ടക്കാതെ വന്നപ്പോൾ വാരി തന്നു, എതിർക്കാൻ കഴിഞ്ഞില്ല, ഒരുപക്ഷെ ഇനിയൊരിക്കലും ഇങ്ങിനെ വാരി കിട്ടാൻ കഴിഞ്ഞില്ലങ്കിലോ.

പിറ്റേന്ന് കോഴി കൂവും മുന്നേ അമ്മ ഞങ്ങളെ വിളിച്ചുണർത്തി, പുത്തൻ ഉടുപ്പിട്ട് ഒരുങ്ങാൻ പറഞ്ഞു, ആവശ്യമുള്ളതെല്ലാം കൈയിൽ പാറുക്കിയെടുക്കാനും, സംശയം തെറ്റിയില്ല, ഞങ്ങളും ഉപേക്ഷിക്കപ്പെടാൻ പോകുന്നു, ഇന്നു മുതൽ ഏതോ ഒരു അനാഥാലയത്തിൽ ഒരിക്കലും വരാത്ത അമ്മയുടെ വരവും കാത്ത്, നിറഞ്ഞു തുളുമ്പിയ കണ്ണുനീർ അമ്മ കാണാതെ തുടച്ചു, മുറ്റത്തൊരു വണ്ടി വന്നു നിന്നു, ഒരു വെളുത്ത അംബാസിഡർ കാർ, ഒത്തിരി കൊതിച്ചിരുന്നു ഇത് പോലൊരു കാറിൽ യാത്ര ചെയ്യാൻ, അമ്മക്ക് സമാധാനിക്കാം മകന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചിരിക്കുന്നു.

വണ്ടി മുന്നോട്ട് നീങ്ങി, അമ്മയും കുട്ട്യോളും പുറത്തെ കാഴ്ചകളിൽ മുഴങ്ങി യിരിക്കുന്നു. സ്വസ്ഥത ഇല്ലാത്ത എന്റെ മനസു മാത്രം തേങ്ങി കൊണ്ടിരുന്നു.

ബാക്കി ഭാഗം ഫസ്റ്റ് കമന്റിൽ

ഷാജിയേട്ടാ ഇതു ഏതു വഴിക്കാ ചേട്ടൻ പോണേ? ഒരു പാട് വളഞ്ഞു പോകണ്ടേ ഈ വഴിയിൽ കൂടി? “ഓട്ടോറിക്ഷയുടെ മുരൾച്ചയെയും ഭേദിച്ചുക്കൊ...
09/08/2026

ഷാജിയേട്ടാ ഇതു ഏതു വഴിക്കാ ചേട്ടൻ പോണേ? ഒരു പാട് വളഞ്ഞു പോകണ്ടേ ഈ വഴിയിൽ കൂടി? “

ഓട്ടോറിക്ഷയുടെ മുരൾച്ചയെയും ഭേദിച്ചുക്കൊണ്ട് രേഷ്മയുടെ അമ്പരപ്പാർന്ന ചോദ്യം കേട്ടതും, ഷാജി പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി അവളെ.

“ഇതിലേ പോയാൽ നമ്മൾക്ക് പച്ചക്കറി മാർക്കറ്റിലേക്ക് ഒന്നു കയറാം.. ഓണമല്ലേ കുറച്ച് പച്ചക്കറി വാങ്ങിയിട്ട് വീട്ടിൽ പോകാം”

ഷാജി പറഞ്ഞപ്പോൾ അവൾ പതിയെ,തലയാട്ടി പുറത്തേക്ക് നോക്കിയിരുന്നു.

ആർത്തലച്ചു പെയ്യുന്ന മഴയും, കണ്ണിൽ കുiത്തിയ ഇരുട്ടും കൂടി അന്തരീക്ഷത്തെ വല്ലാതെ ഭയാനകമാക്കിയിരിക്കുന്നു ‘

ഇടയ്ക്കിടെ വീശിയടിക്കുന്ന കാറ്റിൽ പറന്നു വരുന്ന മഴത്തുള്ളികൾ അവളെ നനച്ചു കൊണ്ടിരുന്നു.

അന്തരീക്ഷത്തിൽ പാറിയെത്തുന്ന മിനൽപ്പിണരുകളും, ഇടി മുഴക്കവും, തുലാവർഷത്തിൻ്റെ വരവറിയിക്കുന്നുണ്ടു.

“മോളെന്താ ഇത്രയും നേരം വൈകിയത്?”

പിന്നിലേക്ക് നോക്കി കൊണ്ട് ഷാജിയത് ചോദിക്കുമ്പോൾ, അവൻ്റെ നോട്ടം തൻ്റെ മഴ നനഞ്ഞ മാiറിലേക്കാണ് എന്നു തോന്നിയതും, അവൾ പതിയെ ഷാൾ വലിച്ചിട്ടു.

ഉള്ളിലൂറിയ അമ്പരപ്പോടെ അവൾ ഷാജിയെ തുറിച്ചു നോക്കിയപ്പോൾ അവൻ പൊടുന്നനെ നോട്ടം പിൻവലിച്ചു.

പാറിയെത്തിയ മിന്നൽ വെളിച്ചത്തിൽ, പ്രായത്തിൻ്റെ അടയാളം രേഖപ്പെടുത്തി അയാളുടെ കഷണ്ടിതല തിളങ്ങി.

ഷാജിയേട്ടനെ ഒരുപാട് കാലമായി കാണുന്നതാണ് ..

ഇത് വരെ ആരും അയാളെ ഒരു കാര്യത്തിനും കുറ്റം പറയുന്നത് കേട്ടിട്ടില്ല.

തൻ്റെ മാiറിലേക്ക് നോക്കിയതാണെന്ന് തനിക്ക് തോന്നിയ തായിരിക്കുമെന്ന് അവൾ ചിന്തിച്ചു.

നാട്ടിൽ നടക്കുന്ന ന്യൂസുകളൊക്കെ വായിച്ച് ഇപ്പോൾ എല്ലാ ആണുങ്ങളെയും സംശയദൃഷ്ടിയോടെയാണോ താൻ നോക്കുന്നത്?

“ഓണത്തിൻ്റെ തിരക്കാവും അല്ലേ തുണിക്കടയിൽ.. അതോണ്ട് ആകും നേരം വൈകിയത് “

രേഷ്മയിൽ നിന്ന് ഉത്തരമില്ലെന്ന് കണ്ട ഷാജി സ്വയം പറഞ്ഞ് അവളെ തിരിഞ്ഞു നോക്കിയപ്പോൾ, ഓർമ്മയിൽ നിന്നുണർന്ന അവൾ അതേയെന്ന് തലയാട്ടി.

” എന്തൊരു മുടിഞ്ഞ തിരക്കാ ചേട്ടാ., ഒന്ന് ഇരിക്കാൻ പോലും സമയം കിട്ടീല”

ആ വിഷമം മറക്കാനെന്നവണ്ണം അവൾ മടിയിൽ വെച്ചിരുന്ന കവറിൽ പതിയെ തലോടി.

അച്ഛനും, അനിയനുമുള്ള ഷർട്ടും മുണ്ടും…

അനിയത്തിക്ക് ചുരിദാർ..

അമ്മയ്ക്ക് ഇളം നിറത്തിലുള്ള ഒരു സാരി…

എത്രയും പെട്ടെന്ന് വീടെത്തി, ഡ്രസ് അവർക്കു കൊടുക്കാനും, ആ സന്തോഷം കാണാനും മനസ്സ് വല്ലാതെ തുടിക്കുന്നുണ്ട്….

ആകാംക്ഷ നിറഞ്ഞ മനസ്സോടെ പുറത്തെ മഴയിലേക്ക് നോക്കിയിരുന്നു അവൾ.

ഇടയ്ക്കിടെ വല്ലപ്പോഴും കടന്നു വരുന്ന വണ്ടികളുടെ നിറം മങ്ങിയ പ്രകാശമല്ലാതെ, ആ കൂരിരുട്ടിൽ ഒരു മിന്നാമിനുങ്ങ് പോലും പറക്കുന്നില്ല.

പൊടുന്നനെ ഒരു ബുള്ളറ്റിൻ്റെ ശബ്ദം കേട്ടതും, അവൾ പൊടുന്നനെ തല പുറത്തേക്കിട്ട് പിന്നിലേക്ക് നോക്കിയതും, ഒരു ഞെട്ടലോടെ പെട്ടെന്ന് അകത്തേക്ക് ഉൾവലിഞ്ഞു.

“ചേട്ടാ ഒന്നു വേഗം പോയേ “

രേഷ്മ അയാളുടെ പുറത്ത് തട്ടി പറയുമ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു.

റെജിയുടെ വണ്ടിയുടെ ശബ്ദമല്ലേ കേൾക്കുന്നതെന്നും പറഞ്ഞ് അയാൾ തല പുറത്തേക്കിട്ടു നോക്കി യതും, അയാളുടെ കഷണ്ടിതലയിൽ ബുള്ളറ്റിൻ്റെ ഹെഡ് ലൈറ്റിൽ നിന്നുള്ള പ്രകാശം വീണിരുന്നു….

ടാറിളകിയ റോഡിലൂടെ അയാൾ ഓട്ടോ, വേഗതയിലോടിച്ചു.

“വണ്ടി കേടായാലും വേണ്ടില… അവൻ്റെ കണ്ണിൽ പെടാതെ മോൾ രക്ഷപ്പെട്ടാൽ മതി”

ഷാജിയുടെ സംസാരം കേട്ടപ്പോൾ, രേഷ്മയുടെ ഉള്ളിൽ സംശയം ചിറകടിച്ചു.

പ്രണയമെന്നും പറഞ്ഞ് റെജി ശല്യപ്പെടുത്തുന്നത് ഷാജിയേട്ടൻ അറിഞ്ഞിട്ടുണ്ടാവുമോ?

അങ്ങിനെയെങ്കിൽ പെട്ടെന്നു തന്നെ അച്ഛനും, അനിയനും അറിയും’..

ഒന്നും ചിന്തിക്കാതെ തന്നെ ഒരു കുപ്പി മiദ്യത്തിൻ്റെ ലiഹരിയിൽ കണക്കു ചോദിക്കാനിറങ്ങും….

മുന്നും, പിന്നും നോക്കാത്തവൻ്റെ മുന്നിലേക്ക് പകരം ചോദിക്കാൻ പോകല്ലേയെന്ന് പറഞ്ഞ് അവരുടെ കാല് പിടിച്ചാൽ, ആ കാൽ കൊണ്ടു തന്നെ അവർ തൊഴിക്കും…

ആ വഴക്ക് ആരെങ്കിലും ഒരാൾ കiത്തിമുനയിൽ തീരുന്നതിൽ കലാശിക്കും’

ഓർത്തപ്പോൾ പെരും വിരലിൽ നിന്ന് ഒരു തരിപ്പ്, ശരീരമാസകലം പടരുന്നത് അവളറിഞ്ഞു.

പൊടുന്നനെ റെജിയുടെ ബുള്ളറ്റ്, ഓട്ടോറിക്ഷയെ കടന്നു പോകുന്നത് കണ്ടപ്പോൾ അവളൊന്നു ദീർഘനിശ്വാസമുതിർത്തു.

” റെജി, മോളെ ശല്യപ്പെടുത്തുന്നുണ്ട് അല്ലേ?”

ഷാജിയുടെ ചോദ്യം കേട്ടതും അവൾ അമ്പരപ്പോടെ അയാളെ നോക്കി.

“ഓട്ടോസ്റ്റാൻഡിൽ എല്ലാവരും പറഞ്ഞു നടക്കുന്നുണ്ട്. നിങ്ങൾ തമ്മിൽ പ്രേമമാണെന്ന് പോലും ചിലർ പറയുന്നുണ്ട് “

ആ വാക്ക് കേട്ടതും രേഷ്മയുടെ കണ്ണുനിറഞ്ഞു.

മൂന്നാല് മാസമായി റെജി പ്രണയവും പറഞ്ഞ് തൻ്റെ പിന്നാലെ നടക്കുന്നു ….

ഇതുവരെ അവനെ ചീiത്ത പറയുകയല്ലാതെ, ഒരു പുഞ്ചിരി പോലും കൊടുത്തിട്ടില്ല… :

എന്നിട്ടും…..

ഒരു പെൺക്കുട്ടിയെ പറ്റി അപവാദം പറയാൻ എന്ത് ഉത്സാഹമാണ് നാട്ടുക്കാർക്കെന്ന് അവൾ അറപ്പോടെ ചിന്തിച്ചു.

“മോൾക്ക് കല്യാണപ്രായം കഴിഞ്ഞെന്ന് വെച്ച് ഓടി ചെന്ന് ആ ചൂണ്ടയിൽ കൊത്തരുത് ട്ടാ…. രണ്ടാനച്ഛനെ കുiത്തികൊiന്ന് ജയിലിൽ പോയോനാ … അതും കൂടാതെ എപ്പോഴും കiള്ളിലും കiഞ്ചാവിലുമാണ് അവൻ “

ഷാജിയുടെ സംസാരം കേട്ടതും ഉള്ളിൽ തികട്ടി വന്ന കലി അവൾ കടിച്ചമർത്തി പതിയെ ചോദിച്ചു

“കല്യാണം കഴിക്കാതെ ജീവിക്കാൻ പറ്റില്ലേ ഈ ലോകത്ത് ?”

രേഷ്മയുടെ ചോദ്യം കേട്ടതും, ചോദിച്ചത് അബദ്ധമായെന്ന മട്ടിൽ അയാൾ പതിയെ പറഞ്ഞു.

“അതല്ല മോളെ…. “

അയാൾ പറഞ്ഞു തുടങ്ങുമ്പോഴെക്കും അവൾ ഇടയിൽ കയറി.

“എൻ്റെ അവസ്ഥ എനിക്ക് നന്നായി അറിയാം ഷാജിയേട്ടാ… നല്ലൊരുത്തൻ ആ വീട്ടിലേക്ക് പെണ്ണു ചോദിച്ചു വരില്ലായെന്നും… എന്ന് വെച്ച് ഞാൻ……. “

പറഞ്ഞു വന്നത് അവൾ അനിഷ്ടത്തോടെ കടിച്ചമർത്തി അയാളെ നോക്കി.

കൂരിരുട്ടിനെ കീറി മുറിച്ചു കൊണ്ട് ,ഓട്ടോയുടെ ഹെഡ് ലൈറ്റിൽ നിന്നു വീഴുന്ന പ്രകാശം ടാറിട്ട നിരത്തിൽ ചിത്രം വരയ്ക്കുന്നതും നോക്കി അയാൾ നിശബ്ദനായി ഇരുന്നു.

കുറച്ചു ദൂരം ഓടി പച്ചക്കറി മാർക്കറ്റിലേക്ക് ഓട്ടോ കടന്നതും അവൾ ചുറ്റും നോക്കി…..

പച്ചക്കറികൾ വാങ്ങാൻ പരക്കം പായുന്നവരുടെ തിരക്ക് നോക്കി നിന്നപ്പോൾ അവളുടെ കണ്ണുനിറഞ്ഞു.

ബാക്കി ഭാഗം ഫസ്റ്റ് കമന്റിൽ

“ഒരു സർക്കാർ ജോലി സ്വന്തമായുണ്ടെന്ന് കരുതി എന്തു തീരുമാനവും സ്വയമെടുക്കാമെന്നൊരു ചിന്ത ശാരദയുടെ മോൾക്ക് ഉണ്ടെങ്കിൽ അതിവി...
08/08/2026

“ഒരു സർക്കാർ ജോലി സ്വന്തമായുണ്ടെന്ന് കരുതി എന്തു തീരുമാനവും സ്വയമെടുക്കാമെന്നൊരു ചിന്ത ശാരദയുടെ മോൾക്ക് ഉണ്ടെങ്കിൽ അതിവിടെ ,ഈ തറവാട്ടിൽ വേണ്ട…

“ഇവിടെ നിന്റെ കാര്യങ്ങൾ തീരുമാനിയ്ക്കുന്നത് ഞാനാണ് ,അനുസരിക്കുന്നത് ശാരദയുടെ മകളായ നീയും…ഇതു വരെയും അങ്ങനെയായിരുന്നു ഇവിടുത്തെ കാര്യങ്ങൾ നടന്നിരുന്നത്….ഇനി നടക്കുന്നതും അങ്ങനെ തന്നെയാണ്…. മനസ്സിലായോ നിനക്ക്…?

ചുറ്റും കൂടി നിൽക്കുന്ന ഒരു കൂട്ടമാളുകൾക്കിടയിൽ രാജാവിനെ പോലെ ചാരുകസേരയിലിരുന്ന് വലിയ അമ്മാവൻ ദേഷ്യം തൊട്ടെടുക്കാവുന്നത്ര ചുവന്ന മുഖത്തോടെ പറയുന്നത് കേട്ടൊരു വിറയൽ പാഞ്ഞു ഗോപികയുടെ ശരീരത്തിലൂടെ …

തനിയ്ക്ക് ചുറ്റും കൂടി നിൽക്കുന്ന ചെറിയമ്മാവൻമാരുടെയും അമ്മായിമാരുടെയും ,ഇളയമ്മയുടെയും മുഖത്തേക്ക് ഗോപികയുടെ നോട്ടം ചെന്നതും അതു പ്രതീക്ഷിച്ചെന്ന പോലെ അത്ര നേരവും അവളെ മാത്രം ശ്രദ്ധിച്ചു നിന്നവരെല്ലാം പെട്ടന്നവരുടെ നോട്ടം അവളിൽ നിന്ന് മാറ്റി..

അതു വ്യക്തമായ് കണ്ടതും സ്വയമൊരു പുച്ഛ ചിരി തെളിഞ്ഞവളിൽ

അവരിൽ നിന്ന് തനിയ്ക്കെന്തെങ്കിലും സഹായം ലഭിക്കുമെന്ന് ചിന്തിച്ച തന്റെ മനസ്സിനോടുള്ള പുച്ഛമാണത്..

ഈ കഴിഞ്ഞ ഇരുപത്തിമൂന്നു വയസ്സുവരെ അവരിൽ നിന്ന് ലഭിയ്ക്കാത്ത ഒന്ന് ഇന്നീ നിമിഷം അവരിൽ നിന്ന് പ്രതീക്ഷിച്ചതു തന്നെ തന്റെ തെറ്റ്…

“ഈ വരുന്ന ചിങ്ങത്തിൽ നിന്റെയും അഭിയുടെയും വിവാഹമാണ് ,നമ്മുടെ തന്നെ ക്ഷേത്രത്തിൽ വെച്ച്, അതിലിനിയൊരു മാറ്റമോ തീരുമാനമോ ഇല്ല… ശാരദയുടെ മകൾ കേട്ടല്ലോ ഞാൻ പറഞ്ഞത്…?

ചാരുകസേരയിൽ നിന്നെഴുന്നേറ്റവളുടെ മുന്നിൽ വന്നു നിന്ന് ഉറച്ച തീരുമാനമെന്നോണം വല്യമ്മാവൻ ഒന്നുകൂടി ഉറക്കെ ചോദിക്കുമ്പോൾ ഗോപികയുടെ കണ്ണുകൾ തേടിയത് ചാരുകസേരയ്ക്ക് പുറകിൽ തന്നെ തന്നെ നോക്കിയൊരു ചിരിയോടെ നിൽക്കുന്ന അഭിജിത്തെന്ന അഭിയിലാണ് ..

വല്യച്ഛന്റെ രണ്ടാമത്തെ മകനാണ് അഭിജിത്ത് ,മൂത്ത മകൻ ശ്യാംജിത്ത് വിദേശത്താണ് ഒന്നര വർഷമായിട്ട്…

അഭിജിത്തിൽ നിന്ന് ഗോപികയുടെ കണ്ണുകൾ അവനരികിൽ നിന്ന് കീർത്തിയിൽ തങ്ങി ,ശ്യാംജിത്തിന്റെ ഭാര്യയാണ് കീർത്തി.. മുറപ്പെണ്ണ്….
അഭിയുടെ ഏടത്തി അമ്മ…

തന്നിൽ തന്നെ മിഴികൾ നട്ടുള്ള ഗോപികയുടെ നോട്ടത്തിൽ ഒന്നു ചൂളി കീർത്തി, ഒപ്പം നിമിഷ നേരം കൊണ്ട് അവളുടെ ശരീരം വിയർപ്പിൽ മുങ്ങി…

ഒന്നു ജ്വലിച്ചു ഗോപികയുടെ മുഖം അതു കണ്ട കണ്ടപ്പോൾ… തളർന്ന മനസ്സിലും ശരീരത്തിലുമൊരു പുതുഊർജ്ജം നിറഞ്ഞതുപോലെ

“ഈ വിവാഹത്തിന്, അതായത് അഭിജിത്തുമായുള്ള വിവാഹത്തിന് എനിയ്ക്ക് താൽപ്പര്യവും സമ്മതവും ഇല്ല വല്യമ്മാമേ… “

വെട്ടിത്തുറന്ന് ഗോപിക പറഞ്ഞതും കൈ വീശി അവളുടെ മുഖത്തിനു നേരെ അയാൾ.എന്നാലാ കൈ തന്റെ മുഖത്തു പതിയ്ക്കും മുമ്പേ വെട്ടിയൊഴിഞ്ഞുമാറി ഗോപിക…

“തല്ലേണ്ടതും ശിക്ഷിക്കേണ്ടതും തെറ്റു ചെയ്തവരെയാണ് മാമ്മേ.. ഞാനൊരു തെറ്റും ചെയ്തിട്ടില്ല.. എന്റെ അഭിപ്രായം തുറന്നു പറഞ്ഞതാണ്.. “

തനിയ്ക്ക് വേണ്ടി സംസാരിക്കാൻ താനേയുള്ളുവെന്ന ബോധ്യത്തിൽ ഭയമേതും ഇല്ലാതെ അയാളുടെ മുഖത്തു നോക്കി ഗോപിക പറഞ്ഞതും ഒന്നു പതറി വല്ലം തൊടിയിൽ മാധവനെന്ന ഗോപികയുടെ വല്യ അമ്മാവൻ…

അയാൾക്ക് നേരെ അവളുടെ ശബ്ദം ഉയരുന്നത് ആദ്യമായാണ്..

“അഭിയ്ക്ക് എന്തു കുറവുണ്ടായിട്ടാണ് ഗോപികേ നീയവനെ വേണ്ടാന്നു പറയുന്നത്….?
അച്ഛനും അമ്മയും അപകടത്തിൽ മരിച്ചു പോയ നിന്നെ പെങ്ങളുടെ മകളായിട്ടല്ല സ്വന്തം മകളായിട്ട് വളർത്തിയതാണ് ഏട്ടൻ… ഒടുവിൽ നിന്റെ ജീവിതം ഭദ്രമാക്കാൻ വേണ്ടി തന്നെയാണ് സ്വന്തം മോനെ കൊണ്ട് കല്യാണം കഴിപ്പിയ്ക്കുന്നതും…’

വല്യ അമ്മാവനെ സപ്പോർട്ടു ചെയ്ത് മറ്റുള്ള അമ്മാവന്മാർ ശബ്ദം ഉയർത്തുമ്പോഴും ഗോപികയുടെ നോട്ടം അമ്മാവനിലും അഭിയിലും കീർത്തിയിലും തങ്ങി നിന്നിരുന്നു

“വല്യമാമയ്ക്ക് ഞാനൊരിക്കലും സ്വന്തം മോളായിരുന്നില്ല കുഞ്ഞമാമേ… ശാരദയുടെ മകൾ മാത്രമാണ് അന്നും ഇന്നും ഇപ്പോഴും… പിന്നെ അഭിയുടെ കുറവ് എന്താണെന്ന് എനിയ്ക്ക് അറിയില്ല പക്ഷെ കൂടുതൽ ഉള്ളത് കാ,മമെന്ന വികാരം മാത്രമാണ്… അതുകൊണ്ടാണല്ലോ സ്വന്തം ഏട്ടന്റെ ഭാര്യയെ തന്നെ കൂടെ കിടത്തിയത്…”

ദേഷ്യമാളുന്ന ശബ്ദത്തിൽ ഗോപിക പറഞ്ഞതു കേട്ടൊരു പകപ്പു നിറഞ്ഞവിടെയാകെ.. കേട്ടതു വിശ്വസിക്കാൻ കഴിയാതെ എല്ലാവരും ഞെട്ടി നിന്നതും അവൾക്കു നേരെ കുതിച്ചെത്തി അഭിഷേക്

‘തോന്ന്യാ.സം പറയുന്നോടി പി,ഴച്ചവളെ നീ..?

ഗോപിയ്ക്ക് നേരെയവൻ കൈ ഉയർത്തി ചോദിച്ചതും പകയോടവനെ നോക്കി തനിയ്ക്ക് നേരെ ഉയർന്ന കൈ തട്ടിമാറ്റി ഗോപിക

“നീ ചെയ്ത തോന്ന്യാ,സമാണ് അഭിജിത്ത് ഞാൻ വിളിച്ചു പറഞ്ഞത്.. ഞാൻ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കാനുള്ള തെളിവോടെ യാണ് ഞാനിവിടെ നിൽക്കുന്നത്… ഞാനത് ഇവർക്കെല്ലാം കാണിച്ചു കൊടുക്കാം… അവരത് കണ്ടിട്ട് തീരുമാനിക്കട്ടെ ബാക്കി… “

ബാക്കി ഭാഗം ഫസ്റ്റ് കമന്റിൽ

Address

Karungappally
Kollam

Alerts

Be the first to know and let us send you an email when Malayalam Story Book posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category