ANU

ANU കോൺടാക്ട് ചെയ്യുന്നവർ ഫസ്റ്റ് മെസ്സേജിൽ തന്നെ ഡീറ്റെയിൽസ് ഉൾപ്പെടുത്തുക, ആഡിയോ വീഡിയോ കോളുകളിൽ പ്രതികരണം ഉണ്ടാവില്ല

ഗാർഡനിൽ ബീഫ് ബാർബിക്യൂ; വാടകക്കാരൻ്റെ ഭക്ഷണം നിലത്തെറിഞ്ഞ വീട്ടുടമസ്ഥ അറസ്റ്റിൽ!​കാനഡയിലെ ഓൻ്റാറിയോയിൽ ഇന്ത്യൻ വംശജയായ വ...
12/09/2026

ഗാർഡനിൽ ബീഫ് ബാർബിക്യൂ; വാടകക്കാരൻ്റെ ഭക്ഷണം നിലത്തെറിഞ്ഞ വീട്ടുടമസ്ഥ അറസ്റ്റിൽ!

​കാനഡയിലെ ഓൻ്റാറിയോയിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥയും വാടകക്കാരനും തമ്മിലുണ്ടായ തർക്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്.

​വീടിന് പുറത്തുള്ള ഗാർഡനിൽ വെച്ച് വാടകക്കാരൻ സുഹൃത്തിനൊപ്പം ബീഫ് ബാർബിക്യൂ തയ്യാറാക്കാൻ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. തൻ്റെ പറമ്പിൽ ബീഫ് വച്ചുണ്ടാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് വീട്ടുടമസ്ഥയായ രാജ് തിവാന രംഗത്തെത്തുകയും ഗ്രില്ലിലിരുന്ന ഭക്ഷണം ബലമായി നിലത്തേക്ക് തട്ടിയിടുകയുമായിരുന്നു.

തർക്കം രൂക്ഷമായതോടെ വാടകക്കാരൻ്റെ മുറിയിൽ അതിക്രമിച്ചു കയറി പൂട്ട് മാറ്റിയ വീട്ടുടമസ്ഥയെ പിന്നീട് പോലീസെത്തി അറസ്റ്റ് ചെയ്തു.

​കാനഡയിൽ വ്യക്തിസ്വാതന്ത്ര്യത്തിനും ഭക്ഷണ തിരഞ്ഞെടുപ്പിനുമാണ് മുൻഗണനയെന്നും, "ഈ ഭക്ഷണവിരോധം ഇന്ത്യയിൽ വെച്ചാൽ മതി, ഇവിടെ നടപ്പില്ല" എന്നും ചൂണ്ടിക്കാണിച്ചാണ് മലയാളി സോഷ്യൽ മീഡിയയുടെ പ്രതികരണം.

മറ്റുള്ളവരുടെ ഭക്ഷണ ശീലത്തിൽ കൈകടത്താൻ നോക്കിയ വീട്ടുടമസ്ഥയ്ക്ക് അറസ്റ്റ് തന്നെയാണ് അർഹിച്ച ശിക്ഷയെന്നും പലരും അഭിപ്രായപ്പെടുന്നു.
​"ബീഫിന്റെ മണം അടിച്ചപ്പോൾ കൺട്രോൾ പോയതായിരിക്കും", "ഒരു പൊറോട്ട കൂടി കൊടുത്തിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നു" എന്നിങ്ങനെ രസകരമായ ട്രോളുകളും കമന്റ് ബോക്സിൽ നിറയുകയാണ്.

തന്റെ മകൾക്ക് വിദ്യാഭ്യാസവും സ്വാതന്ത്ര്യവും കിട്ടാൻ വേണ്ടി സ്വന്തം അച്ഛന് അവളെ ഒരു ആൺകുട്ടിയായി വളർത്തേണ്ടി വന്ന നിലോഫർ...
12/09/2026

തന്റെ മകൾക്ക് വിദ്യാഭ്യാസവും സ്വാതന്ത്ര്യവും കിട്ടാൻ വേണ്ടി സ്വന്തം അച്ഛന് അവളെ ഒരു ആൺകുട്ടിയായി വളർത്തേണ്ടി വന്ന നിലോഫർ അയൂബിയുടെ ജീവിത കഥ 💔
​അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് നിഷേധിക്കപ്പെടുന്ന അടിസ്ഥാന അവകാശങ്ങൾ സ്വന്തം മകൾക്ക് ലഭിക്കാൻ വേണ്ടി, അച്ഛൻ അവളെ 'ബാച്ച പോഷ്' (Bacha Posh) എന്ന ആചാരപ്രകാരം ഏകദേശം പത്ത് വർഷത്തോളം ഒരു ആൺകുട്ടിയായാണ് വളർത്തിയത് 🥹

പെൺകുട്ടിയെന്ന സ്വത്വം മറച്ചുവെച്ച് ആൺകുട്ടിയുടെ വസ്ത്രം ധരിച്ച് ജീവിച്ച ആ നാളുകളാണ് അവൾക്ക് പുറത്തിറങ്ങി നടക്കാനും, സൈക്കിൾ ചവിട്ടാനും, മാർക്കറ്റുകളിൽ പോകാനും, എല്ലാത്തിലുമുപരി സ്കൂളിൽ പോയി വിദ്യാഭ്യാസം നേടാനുമുള്ള സ്വാതന്ത്ര്യം നൽകിയത്. ആൺകുട്ടിയായുള്ള ഈ ജീവിതമാണ് അവൾക്ക് ബാലവിവാഹത്തിൽ നിന്ന് സംരക്ഷണവും നൽകിയത്.

എന്നാൽ പ്രായപൂർത്തിയായതോടെ ആ വേഷമഴിച്ച് ഒരു പെൺകുട്ടിയുടെ ജീവിതത്തിലേക്ക് മടങ്ങാൻ അവൾ നിർബന്ധിതയായി. അതുവരെ അനുഭവിച്ചിരുന്ന എല്ലാ സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഒറ്റ രാത്രി കൊണ്ട് നഷ്ടപ്പെട്ട് കടുത്ത നിയന്ത്രണങ്ങളിലേക്ക് ഒതുക്കപ്പെട്ടത് വലിയ മാനസിക ആഘാതമാണ് ഉണ്ടാക്കിയത് 😔
​പക്ഷേ, ഒരു ആൺകുട്ടിയായി ജീവിച്ചപ്പോൾ ലഭിച്ച ആത്മവിശ്വാസവും പിന്നീട് പെൺകുട്ടിയായപ്പോൾ നേരിട്ട വിവേചനങ്ങളുമാണ് അവളെ ഒരു ധീരയായ വനിതാ അവകാശ പ്രവർത്തകയായും വിജയകരമായ സംരംഭകയായും മാറ്റിയത് 💪
​കാബൂളിൽ സ്വന്തമായി IT കമ്പനിയും വസ്ത്ര സ്ഥാപനങ്ങളും നടത്തി നൂറുകണക്കിന് സ്ത്രീകൾക്ക് അവർ തൊഴിൽ നൽകി. കോവിഡ് കാലത്ത് 15,000-ത്തോളം കുടുംബങ്ങൾക്ക് അടിയന്തര സഹായങ്ങൾ എത്തിച്ചു.

താലിബാൻ ഭീഷണിയെ തുടർന്ന് 2021-ൽ കുടുംബത്തോടൊപ്പം പോളണ്ടിലേക്ക് അഭയാർത്ഥിയായി പോകേണ്ടി വന്നു.
​ഇന്ന് പോളണ്ടിൽ നിന്ന് അഫ്ഗാൻ സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്ന നിലോഫർ, 'World Liberty Congress' എക്സിക്യൂട്ടീവ് അംഗം കൂടിയാണ്. ആഗോളതലത്തിൽ ഒട്ടേറെ മനുഷ്യാവകാശ പുരസ്കാരങ്ങളും അവരെ തേടിയെത്തി.

ഒരു പെൺകുട്ടിയായി ജനിച്ചതുകൊണ്ട് മാത്രം സ്വന്തം identity പോലും മറച്ചുവെച്ച് ആൺകുട്ടിയായി ജീവിക്കേണ്ടി വന്ന നിലോഫറിന്റെ കുട്ടിക്കാലം, അഫ്ഗാൻ സ്ത്രീകൾ നേരിടുന്ന കടുത്ത ലിംഗവിവേചനത്തിന്റെ നേർക്കാഴ്ചയാണ് 🥹

"എന്നെ ഈ ആശുപത്രിയിൽ നിന്നും രക്ഷിക്കൂ, അല്ലെങ്കിൽ എന്നെയും കുഞ്ഞിനെയും ഇവർ കൊ-ല്ലും!" 😢 കരഞ്ഞപേക്ഷിച്ച് ഗർഭിണി, പ്രസവത്...
12/09/2026

"എന്നെ ഈ ആശുപത്രിയിൽ നിന്നും രക്ഷിക്കൂ, അല്ലെങ്കിൽ എന്നെയും കുഞ്ഞിനെയും ഇവർ കൊ-ല്ലും!" 😢 കരഞ്ഞപേക്ഷിച്ച് ഗർഭിണി, പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു! 💔

മധ്യപ്രദേശിലെ റീവ സർക്കാർ ആശുപത്രിയിൽ നടന്ന സംഭവം മനഃസാക്ഷിയുള്ള ഏവരെയും സങ്കടത്തിലാക്കുന്നതാണ്. തനിക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെന്നും ജീവൻ അപകടത്തിലാണെന്നും ആവർത്തിച്ച് പറഞ്ഞ് ബന്ധുക്കളോട് കരഞ്ഞപേക്ഷിച്ച 'കല്പന മിശ്ര'യ്ക്കും കുഞ്ഞിനുമാണ് പ്രസവത്തിന് പിന്നാലെ ജീവൻ നഷ്ടമായത്. 🤦‍♂️

മരണത്തിന് തൊട്ടുമുമ്പ് ചിത്രീകരിച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയിൽ കൽപന കരയുന്നതും ബന്ധുക്കളുടെ അടുത്തേക്ക് പോകാൻ ശ്രമിക്കുന്നതും കാണാം. എന്നാൽ ആശുപത്രി ജീവനക്കാർ അവരെ തടയുകയും വാർഡിൽ തന്നെ തുടരാൻ നിർബന്ധിക്കുകയുമായിരുന്നു. തുടർന്ന് രാത്രി 8.30 ഓടെ സിസേറിയനിലൂടെ കുഞ്ഞ് ജനിച്ചെങ്കിലും അധികം വൈകാതെ അമ്മയും കുഞ്ഞും മരണത്തിന് കീഴടങ്ങി. 😢

സംഭവത്തിന് പിന്നാലെ കുടുംബത്തിന്റെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ഗൈനക്കോളജിസ്റ്റ് ഡോ. സോണൽ അഗർവാൾ, അനസ്തേഷ്യോളജിസ്റ്റ് ഡോ. നിധി പാണ്ഡേ എന്നിവരെ സസ്പെൻഡ് ചെയ്തു.
​ആരോഗ്യസ്ഥിതിയിലെ സങ്കീർണ്ണതകൾ മരണത്തിന് കാരണമായി ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുമ്പോഴും, രോഗിയുടെ ഭയം തിരിച്ചറിയാതെ പോയതും കൃത്യമായ പരിചരണം ലഭിച്ചില്ലെന്ന ആരോപണവും വലിയ അമർഷത്തിനാണ് വഴിവെച്ചിരിക്കുന്നത്. സംഭവത്തിൽ സൂപ്രണ്ടിനെ മാറ്റുകയും ഡോക്ടർമാർ അടക്കമുള്ളവർക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്.

ജീവൻ രക്ഷിക്കേണ്ട ആശുപത്രി മുറികളിൽ രോഗിയുടെ വാക്കിനും ഭയത്തിനും വില കൽപ്പിക്കാതെ പോയത് തികച്ചും ദാരുണമാണ്. ചികിത്സയിലെ മെഡിക്കൽ സങ്കീർണ്ണതകൾ എന്തൊക്കെയായാലും, ഒരു രോഗിയുടെ മാനസികാവസ്ഥ മനസ്സിലാക്കാനും സമയബന്ധിതമായ പരിചരണം നൽകാനും സംവിധാനങ്ങൾ പരാജയപ്പെട്ടാൽ ഇതുപോലെയുള്ള വലിയ ദുരന്തങ്ങളാവും ഫലം. അധികാരികളുടെ ഭാഗത്തുനിന്ന് ഇത്തരം വീഴ്ചകൾ ഇനി ഉണ്ടാകാതിരിക്കാൻ കർശന നടപടികൾ ഉറപ്പാക്കേണ്ടതുണ്ട്.

12/09/2026

തെറ്റുകൾ ചെയ്യാത്ത മനുഷ്യരില്ല, പക്ഷേ തെറ്റല്ലാതെ മറ്റൊന്നും ചെയ്യുകയില്ല എന്ന് പറഞ്ഞാൽ പിന്നെ എന്ത് വേണം

Big shout out to my newest top fans! 💎 Sreedharan Apk, Ramesh Babu Unni, Manikandan Madhavan, Kunhi Mohammed Edakkandan,...
12/09/2026

Big shout out to my newest top fans! 💎 Sreedharan Apk, Ramesh Babu Unni, Manikandan Madhavan, Kunhi Mohammed Edakkandan, Abdulmajeed Abdulmajeed, Jasmin Diyajasmin, Jose Abraham

Drop a comment to welcome them to our community,

പാലാ പോണാടുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പാലാ സ്വദേശിയായ യുവാവ് മരണപ്പെട്ടു. പാലാ ഉപ്പൂട്ടിൽ റെലൻ ജോബി (19) ആണ് വ്യാഴാഴ്ച...
12/09/2026

പാലാ പോണാടുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പാലാ സ്വദേശിയായ യുവാവ് മരണപ്പെട്ടു.

പാലാ ഉപ്പൂട്ടിൽ റെലൻ ജോബി (19) ആണ് വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ജീവൻ വെടിഞ്ഞത്

​എൻജിനീയറിങ് വിദ്യാർഥിയായ റെലൻ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പിൻഭാഗത്ത് ഇടിച്ചായിരുന്നു അപകടം.
​ഉപ്പൂട്ടിൽ ജോബി - അനു ദമ്പതികളുടെ മകനാണ്.

സഹോദരൻ: റോൺ.

​സംസ്‌കാരം ഇന്ന് (12/9/2026) ഉച്ചകഴിഞ്ഞ് 2 മണിക്ക് പാലാ സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും

പ്രിയ സഹോദരന് ആദരാഞ്ജലികൾ🌹

12/09/2026

പണം കടം കൊടുത്താൽ സ്നേഹവും സൗഹൃദവും നഷ്ടപ്പെടും എന്ന് പറയുന്നതിനോട് യോജിക്കുന്നവർ ആരൊക്കെയുണ്ട്

ശാരീരിക പരിമിതികളെക്കാൾ വലിയ മുറിവായിരുന്നു ചുറ്റുമുള്ളവരുടെ സഹതാപവും ചോദ്യങ്ങളും. 💔 എന്നാൽ സ്നേഹം കൊണ്ട് വിധി എഴുത്തുകള...
12/09/2026

ശാരീരിക പരിമിതികളെക്കാൾ വലിയ മുറിവായിരുന്നു ചുറ്റുമുള്ളവരുടെ സഹതാപവും ചോദ്യങ്ങളും. 💔 എന്നാൽ സ്നേഹം കൊണ്ട് വിധി എഴുത്തുകളെല്ലാം തിരുത്തിക്കുറിച്ച ഒരു യുവാവിന്റെ വാക്കുകൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുകയാണ്. 🥹✨
​ ആ യുവാവിന്റെ വാക്കുകൾ ഇങ്ങനെ...
✍️

​"ഒരു വൈകല്യത്തോടെ വളർന്ന എനിക്ക് അവൻ എങ്ങനെ ഒരു കുടുംബം തുടങ്ങും അല്ലെങ്കിൽ ഏത് പെൺകുട്ടിയാണ് അവനെ വിവാഹം കഴിക്കാൻ തയ്യാറാവുക.എന്ന് കേൾക്കുന്നത് ഒരു ശീലമായിരുന്നു. 😞💔
​എനിക്ക് 9 വയസ്സുള്ളപ്പോൾ അബദ്ധത്തിൽ ഒരു ഇലക്ട്രിക് വയറിൽ സ്പർശിച്ചാണ് എന്റെ രണ്ട് കൈകളും നഷ്ടപ്പെട്ടത്. ⚡🩹
​എന്നാൽ ആളുകൾ എന്റെ വിധി തീരുമാനിക്കുന്നത് കേൾക്കുന്നത് അതിനേക്കാൾ വലിയ വേദനയായിരുന്നു... 😔 പക്ഷേ, ശിവാംഗി എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതോടെ ആ വേദനകളെല്ലാം അവസാനിച്ചു! 💖🌸
​ഞങ്ങൾ ഒരേ ക്ലാസിലായിരുന്നു. 🏫 ക്ലാസ്സ് റെപ്രസെന്റേറ്റീവ് ആയിരുന്ന ഞാൻ, ആദ്യ ദിവസം എന്റെ പിന്നിലിരുന്ന അവളോട് വാട്സാപ്പ് ഗ്രൂപ്പിൽ ചേർക്കാൻ നമ്പർ ചോദിച്ച് ഒരു കടലാസ് കഷ്ണം കൈമാറി. 📄✍️ ആദ്യം അവൾ അമ്പരന്നെങ്കിലും 😲 പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി, പെട്ടെന്നുതന്നെ പിരിയാൻ കഴിയാത്തത്ര അടുത്തു. 👩‍❤️‍👨💫
​കോളേജിലെ ആ മൂന്ന് വർഷങ്ങൾ അതിമനോഹരമായിരുന്നു. 🎓✨ തുടർപഠനത്തിനായി ഞാൻ ബാംഗ്ലൂരിലേക്ക് പോയപ്പോഴാണ് 🚌 ഞങ്ങൾ ഭാവിയെക്കുറിച്ച് സംസാരിക്കുന്നത്. എന്റെ വൈകല്യത്തെ ഒട്ടും കാര്യമാക്കാതെ അവൾ പറഞ്ഞു, 'എനിക്ക് നീ മാത്രം മതി!' 🥹❤️ അങ്ങനെ 4 വർഷത്തെ ലോംഗ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിന് ശേഷം, 📱✈️ ഞങ്ങളുടെ ആറാം വാർഷികത്തിൽ അവളുടെ പ്രിയപ്പെട്ട ക്രോസന്റും ഹോട്ട് ചോക്ലേറ്റും നൽകി ഞാൻ അവളെ പ്രൊപ്പോസ് ചെയ്തു! 🥐☕💍 രണ്ട് മാസത്തിനുള്ളിൽ ഞങ്ങളുടെ വിവാഹവും കഴിഞ്ഞു. 💒🎉
​ഇപ്പോൾ, അഞ്ച് വർഷത്തിന് ശേഷം, ഞങ്ങൾ മാതാപിതാക്കളാകാൻ പോകുന്നു! 👶 പ്രെഗ്നൻസി ടെസ്റ്റ് പോസിറ്റീവായപ്പോൾ സന്തോഷാശ്രുക്കളായിരുന്നു. 🥹🍼 ഗർഭകാലത്തെക്കുറിച്ച് മനസ്സിലാക്കിയും ശരിയായ ഭക്ഷണം കഴിച്ചും 🥗 പുതിയൊരു ജീവിതത്തിലേക്കുള്ള തയ്യാറെടുപ്പിലാണിപ്പോൾ ഞങ്ങൾ. 🤰✨ ഇതെല്ലാം വിശ്വസിക്കാനാവാത്ത ഒരു സ്വപ്നതുല്യമായ അനുഭവമാണ്. ☁️🌈
​ഈ ബന്ധത്തെയും ഒരു കുടുംബമുണ്ടാക്കാനുള്ള എന്റെ കഴിവിനെയും ആളുകൾ ചോദ്യം ചെയ്ത ഒരു കാലമുണ്ടായിരുന്നു. ❓ സങ്കടത്തോടെ ഓർക്കാവുന്ന ആ നാളുകൾ മാറി, എന്നാൽ അവർ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, 😊💪 കാരണം ശിവാംഗിയെപ്പോലുള്ള ആളുകൾ ഈ ലോകത്തുണ്ട്!" 🌟🥰
​മറ്റുള്ളവരുടെ പരിഹാസങ്ങൾക്കും ചോദ്യങ്ങൾക്കും മുന്നിൽ തളരാതെ, യഥാർത്ഥ പ്രണയത്തിന് മുൻപിൽ ശാരീരിക വൈകല്യങ്ങൾ ഒന്നുമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ദമ്പതികൾ. 👩‍❤️‍👨💐 ശിവാംഗിയെപ്പോലെ മനസ്സ് നിറയെ സ്നേഹമുള്ള മനുഷ്യരാണ് ഈ ലോകത്തെ ഇത്രയും മനോഹരമാക്കുന്നത്! ✨❤️😍

🎬 തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സിനിമ തിയറ്ററുകൾക്ക് കർശന നിർദേശങ്ങളുമായി തിരുവനന്തപുരം മേയർ!​സിനിമ തിയറ്ററുകളിൽ ഭക്...
11/09/2026

🎬 തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സിനിമ തിയറ്ററുകൾക്ക് കർശന നിർദേശങ്ങളുമായി തിരുവനന്തപുരം മേയർ!

​സിനിമ തിയറ്ററുകളിൽ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരം മേയറും തിയറ്റർ ഉടമകളുമായി നിർണായക ചർച്ച നടത്തി.

​📌 മേയറുടെ പ്രധാന നിർദേശങ്ങൾ:

​🥤 തിയറ്ററുകളിൽ ഉത്പ്പന്നങ്ങളുടെ വില നിയന്ത്രിക്കാൻ കോർപറേഷന് അധികാരമില്ലെങ്കിലും കാണികൾക്ക് ശുദ്ധമായ കുടിവെള്ളം സൗജന്യമായി നൽകണം.

​🍼 കുട്ടികളുടെ ഭക്ഷണം അകത്തേക്ക് കയറ്റുന്നതിന് യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകരുത്.

​🛡️ ദേഹ പരിശോധനയും ബാഗ് പരിശോധനയും നടത്തുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. സ്ത്രീകളെ സ്ത്രീകൾ തന്നെ പരിശോധിക്കണം. സിനിമ കാണാൻ വരുന്നവരുടെ വ്യക്തിത്വത്തെ ഹനിക്കുന്ന പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ല.

​🚗 തിയറ്ററിനുള്ളിൽ തന്നെ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണം. ഫയർ ആൻഡ് സേഫ്റ്റി, ലൈസൻസ് മാനദണ്ഡങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.

​ലൈസൻസ് മാനദണ്ഡങ്ങളിലെ വീഴ്ചകൾ പരിഹരിക്കാൻ തിയേറ്റർ ഉടമകൾക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനുശേഷം മേയറുടെ നേതൃത്വത്തിൽ വീണ്ടും യോഗം ചേരുകയും കോർപ്പറേഷൻ സ്ക്വാഡ് തിയറ്ററുകളിൽ പരിശോധന നടത്തുകയും ചെയ്യും.

11/09/2026

അണയാൻ പോകുന്ന ദീപം ആളിക്കത്തും എന്ന് പറയുന്നത് ശരിയാണോ

Address

Kollam

Telephone

00000007

Website

Alerts

Be the first to know and let us send you an email when ANU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ANU:

Shortcuts

Share

Category