31/07/2026
ലഹരിയുടെ നിഴലിൽ കേരളം: നഷ്ടമാ കുന്നത് ഒരു തലമുറയോ?
കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റ വുംവലിയ സാമൂഹിക പ്രതിസന്ധികളി ലൊന്നാണ് രാസലഹരിയുടെ വ്യാപനം. ഒരുകാലത്ത് ഒറ്റപ്പെട്ട സംഭവങ്ങളായി കണ്ടിരുന്ന ലഹരിമരുന്ന് കേസുകൾ ഇന്ന് സംസ്ഥാനത്തിന്റെ എല്ലാ മേഖലക ളിലേക്കും പടർന്നിരിക്കുകയാണ്. വിദ്യാർ ത്ഥികൾ, യുവാക്കൾ,യുവതികൾ,അധ്യാ പകർ, ഡോക്ടർമാർ, ഐ.ടി. വിദഗ്ധർ, മറ്റു വിവിധ തൊഴിൽ മേഖലകളിലുള്ള വർ വരെ ലഹരി ശൃംഖലയുടെ ഭാഗമാകു ന്നവാർത്തകൾ സമൂഹത്തെ ആശങ്കപ്പെ ടുത്തുന്നു.
പണത്തിനുവേണ്ടി എന്തും ചെയ്യാമെന്ന മനോഭാവം...
വേഗത്തിൽ പണം സമ്പാദിക്കാനുള്ള അമിത ആഗ്രഹവും ആഡംബര ജീവിത ത്തോടുള്ള അന്ധമായ ആകർഷണവും യുവതലമുറയിലെ ചിലരെ ലഹരി മാഫി യയുടെ വലയിലേക്ക് എത്തിക്കുന്നു. ചെറിയ തുകയ്ക്ക് ആരംഭിക്കുന്ന ഈ ബന്ധം പിന്നീട് കോടിക്കണക്കിന് രൂപ യുടെ അനധികൃത വ്യാപാരത്തിലേക്ക് നയിക്കുന്നു. ഒടുവിൽ ജീവിതവും കുടും ബവും സമൂഹത്തിലെ വിശ്വാസവും എല്ലാം നഷ്ടമാകുന്നു.
വിദ്യാഭ്യാസമുള്ളവരും സുരക്ഷിതരല്ല..
അധ്യാപകർ, ഡോക്ടർമാർ, എൻജിനീ യർമാർ, സാങ്കേതിക വിദഗ്ധർ തുടങ്ങി സമൂഹം മാതൃകയായി കാണുന്നവരുടെ പേരുകൾ പോലും ലഹരി കേസുകളിൽ പ്രത്യക്ഷപ്പെടുന്നത്അതീവഗുരുതരമായ മുന്നറിയിപ്പാണ്. അറിവും വിദ്യാഭ്യാസവും മാത്രം മതിയാകില്ല; മൂല്യബോധവും സാമൂഹിക ഉത്തരവാദിത്വവും കൂടിയില്ലെ ങ്കിൽ സമൂഹം സുരക്ഷിതമാകില്ലെന്ന സത്യം ഈ സംഭവങ്ങൾ ഓർമ്മപ്പെടു ത്തുന്നു.
കേരളത്തിൽ കോടികളുടെ ലഹരി വ്യാപാരം....
അന്തർസംസ്ഥാന, അന്തർദേശീയ ശൃംഖ ലകളുടെ സഹായത്തോടെ കേരളത്തി ലേക്ക് വൻതോതിൽ രാസലഹരികൾ എത്തുന്നതായി അന്വേഷണങ്ങൾവ്യക്ത മാക്കുന്നു. കോടിക്കണക്കിന് രൂപയുടെ ലഹരി വ്യാപാരം യുവതലമുറയുടെ ഭാവി യെ മാത്രമല്ല, സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെയും സാമൂഹിക സുരക്ഷ യെയും നിയമവ്യവസ്ഥയെയും ബാധി ക്കുന്ന വലിയ വെല്ലുവിളിയായി മാറിയി രിക്കുന്നു.
ലഹരി – ഒരു കുടുംബത്തിന്റെ ദുരന്തം..
ലഹരിക്ക് അടിമയാകുന്നത് ഒരാൾ മാത്ര മല്ല; തകരുന്നത് ഒരു കുടുംബമാണ്.
മാതാപിതാക്കളുടെ സ്വപ്നങ്ങൾ, സഹോദരങ്ങളുടെ പ്രതീക്ഷകൾ, കുട്ടി കളുടെ ഭാവി – എല്ലാം തകർന്നടിയുന്നു. മോഷണം, അക്രമം, ലൈംഗിക കുറ്റകൃ ത്യങ്ങൾ, ആത്മഹത്യ, റോഡപകടങ്ങൾ തുടങ്ങി ഒട്ടേറെ സാമൂഹിക പ്രശ്നങ്ങ ളുടെ പിന്നിലും ലഹരിയുടെ സ്വാധീനം വർധിച്ചുവരുന്നു.
പരിഹാരം ശിക്ഷ മാത്രം അല്ല....
ലഹരി വ്യാപാരികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നത് അനിവാര്യ മാണ്. എന്നാൽ ശിക്ഷ മാത്രം മതിയാ കില്ല. പ്രതിരോധവും പുനരധിവാസവും ഒരുപോലെ ശക്തമാക്കണം.
ചെയ്യേണ്ട പ്രധാന നടപടികൾ.....
വിദ്യാലയങ്ങളിലും കോളേജുകളിലും സ്ഥിരമായ ലഹരി വിരുദ്ധ ബോധവൽ ക്കരണ പരിപാടികൾ സംഘടിപ്പിക്കുക.
മാതാപിതാക്കളും അധ്യാപകരും കുട്ടിക ളുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ ശ്രദ്ധി ക്കുകയും സമയോചിതമായി ഇടപെടു കയും ചെയ്യുക.
ലഹരിക്ക് അടിമകളായവർക്കായി കൂടുതൽ ചികിത്സാ-പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കുക. അതിർത്തി
പരിശോധനയും ഓൺലൈൻ ലഹരി ശൃംഖലകളുടെ നിരീക്ഷണവും കൂടുതൽ ശക്തമാക്കുക.
യുവാക്കൾക്കായി കായിക, കലാ, സാം സ്കാരിക പ്രവർത്തനങ്ങൾക്ക് കൂടു തൽ അവസരങ്ങൾ ഒരുക്കുക. ജനപങ്കാ
ളിത്തത്തോടെ ലഹരി വിരുദ്ധ ജനകീയ മുന്നേറ്റങ്ങൾ ശക്തിപ്പെടുത്തുക.
'തൂഫാൻ' പോലുള്ള ജനകീയ പ്രസ്ഥാന ങ്ങളുടെ പ്രസക്തിലഹരിക്കെതിരായ പോരാട്ടം സർക്കാരിന്റെയോ പോലീസി ന്റെയോ മാത്രം ഉത്തരവാദിത്വമല്ല. സാമൂഹിക സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, മത-സാംസ്കാരിക സ്ഥാ പനങ്ങൾ, മാധ്യമങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ കൈകോർക്കുമ്പോഴേ ഈ മഹാവി പത്തിനെ ഫലപ്രദമായിനേരിടാൻകഴിയൂ.
സർക്കാർ നടപ്പാക്കുന്ന 'തൂഫാൻ' പോലു ള്ളശക്തമായബോധവൽക്കരണ-പ്രതിരോധ പ്രവർത്തനങ്ങൾ ജനപങ്കാളി ത്തത്തോടെ കൂടുതൽവ്യാപിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
കേരളം വിദ്യാഭ്യാസത്തിലും ആരോഗ്യ രംഗത്തും സാമൂഹിക പുരോഗതിയിലും രാജ്യത്തിന്മാതൃകയായസംസ്ഥാനമാണ്. എന്നാൽ രാസലഹരിയുടെ വ്യാപനം ഈ നേട്ടങ്ങളെ തകർക്കുന്ന നിശ്ശബ്ദ യുദ്ധ മായി മാറുകയാണ്. ഈ യുദ്ധത്തിൽ വിജയിക്കണമെങ്കിൽ നിയമത്തിന്റെ കർക്കശതയും സമൂഹത്തിന്റെ ജാഗ്ര തയും കുടുംബത്തിന്റെ കരുതലും ഒരു മിച്ച് പ്രവർത്തിക്കണം.
"ഒരു ലഹരി വിൽപ്പനക്കാരനെ പിടികൂടു ന്നതിനോടൊപ്പം അതിൻ്റെ ഉറവിടം തകർക്കുകയും വേണം."അതിനാൽ നമുക്ക്കടുത്തശിക്ഷയ്ക്കും,പ്രതിരോധത്തിനും ബോധവൽക്കരണത്തിനും പ്രാധാന്യം നൽകാം. ഇന്നത്തെ ജാഗ്രതയാണ് നാളത്തെ കേരളത്തിന്റെ സുരക്ഷ.
സുരേഷ്കളീലഴികംNews22