News22 Kerala

News22 Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from News22 Kerala, Media/News Company, Kottarakara.

NEWS22 is a Kollam based digital media publishing house, operating the news22.in domain, which has authentic and credible recognition among all the Malayalam speaking community, all around the world.

സ്വാതന്ത്ര്യദിനാഘോഷത്തിൽ ‘വന്ദേമാതരം’ പൂർണ്ണമായി ആലപി ക്കണം.സംസ്ഥാന സർക്കാർ നിർദ്ദേശം.സംസ്ഥാന ഗീതത്തിന് ശേഷം വന്ദേ മാതരം...
08/08/2026

സ്വാതന്ത്ര്യദിനാഘോഷത്തിൽ ‘വന്ദേമാതരം’ പൂർണ്ണമായി ആലപി ക്കണം.സംസ്ഥാന സർക്കാർ നിർദ്ദേശം.
സംസ്ഥാന ഗീതത്തിന് ശേഷം വന്ദേ മാതരം; തുടർന്ന് ദേശീയഗാനം.

തിരുവനന്തപുരം: കേരളത്തിലെ സ്വാത ന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ ദേശീയ ഗാനമായ ‘വന്ദേമാതരം’ പൂർണ്ണമായി ആലപിക്കണമെന്ന്സംസ്ഥാനസർക്കാർ നിർദ്ദേശം നൽകി. കേന്ദ്രസർക്കാർ വന്ദേ മാതരം ആലപിക്കുന്നതുമായി ബന്ധ പ്പെട്ട് പുറപ്പെടുവിച്ച പുതിയ മാർഗനിർദ്ദേ ശങ്ങളുടെഅടിസ്ഥാനത്തിലാണ് സംസ്ഥ
ത്തും ഇതുസംബന്ധിച്ച നിർദേശംനൽകി യിരിക്കുന്നത്.ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് ഔദ്യോഗിക കത്ത് നൽകി.

സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധ പ്പെട്ട ചടങ്ങുകളിൽനിശ്ചിത ക്രമംപാലിച്ച് വന്ദേമാതരം ആലപിക്കണമെന്നാണ് നിർദേശം.സംസ്ഥാന ഗീതം നിലവിലുള്ള ചടങ്ങുകളിൽ ആദ്യം സംസ്ഥാന ഗീതവും അതിനുശേഷം വന്ദേമാതരവും തുടർന്ന് ദേശീയഗാനവും ആലപിക്കണം.

സംസ്ഥാന ഗീതം ഇല്ലാത്സാഹചര്യത്തിൽ വന്ദേമാതരം ആദ്യം ആലപിച്ചശേഷം ദേശീയഗാനം ആലപിക്കുന്ന ക്രമമാണ് പാലിക്കേണ്ടത്.രാജ്യത്തി ന്റെ സ്വാതന്ത്ര്യ സമരചരിത്രത്തിലും ദേശീയ ബോധ ത്തിന്റെ വളർച്ചയിലും സുപ്രധാന സ്ഥാന മുള്ള ‘വന്ദേമാതരം ദേശീയ ആഘോഷ ങ്ങളുടെ ഭാഗമായി കൂടുതൽ പ്രാധാന്യ ത്തോടെ ആലപിക്കുന്നതിനുള്ള കേന്ദ്ര മാർഗനിർദ്ദേശത്തിന്റെ ഭാഗമായാണ് പുതിയ നിർദേശം.

സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധ പ്പെട്ട സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഔദ്യോ ഗിക ചടങ്ങുകളിൽ നിർദേശിച്ച ക്രമം പാലിക്കണമെന്ന് ബന്ധപ്പെട്ട അധികാരി കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

സാധാരണക്കാരുടെ പെൻഷൻ ഇനി ബാങ്ക് അക്കൗണ്ട് വഴി .എല്ലാവർക്കും അവരുടെ അക്കൗണ്ടിൽ പെൻഷൻ തുക  എത്തുക തന്നെ ചെയ്യും. ഇടനില ക്ക...
08/08/2026

സാധാരണക്കാരുടെ പെൻഷൻ ഇനി ബാങ്ക് അക്കൗണ്ട് വഴി .എല്ലാവർക്കും അവരുടെ അക്കൗണ്ടിൽ പെൻഷൻ തുക എത്തുക തന്നെ ചെയ്യും. ഇടനില ക്കാരില്ല,കമ്മീഷൻ ഇല്ല അതാണ് നമുക്ക് വേണ്ടത് 🇮🇳

ബയോമെട്രിക് വോട്ടിംങ് സംവിധാനംനിലവിൽ വന്നാൽ എന്തൊക്കെ ഗുണ/ ദോഷങ്ങൾ ആയിരിക്കും സംഭവിക്കുക?
03/08/2026

ബയോമെട്രിക് വോട്ടിംങ് സംവിധാനം
നിലവിൽ വന്നാൽ എന്തൊക്കെ ഗുണ/ ദോഷങ്ങൾ ആയിരിക്കും സംഭവിക്കുക?

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടുക്കം....!ആറുമാസം വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിനെ പ്രസവിച്ച ശേഷംക്ലോസറ്റിൽ  ഇട്ട് ഫ്ലഷ് ച...
03/08/2026

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടുക്കം....!
ആറുമാസം വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിനെ പ്രസവിച്ച ശേഷംക്ലോസറ്റിൽ ഇട്ട് ഫ്ലഷ് ചെയ്തു;

യുവതിക്കെതിരെ കൊലക്കേസ്, ഗർഭത്തിന് ഉത്തരവാദിയെ തേടി അന്വേഷണം....?

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച സംഭവമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആറുമാസം വളർ ച്ചയെത്തിയ ഗർഭസ്ഥ ശിശുവിനെ ആശു പത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം ക്ലോസറ്റിൽ ഇട്ട് ഫ്ലഷ് ചെയ്തെന്ന ആരോപണത്തിൽ 19-കാരിയായയുവതി ക്കെതിരെ പൊലീസ് കേസെടുത്തു. സംഭ വത്തിൽ ഗർഭത്തിന് ഉത്തരവാദിയായ വ്യക്തിയെ കണ്ടെത്തുന്നതിനും സംഭവ ത്തിന്റെ എല്ലാ സാഹചര്യങ്ങളും വ്യക്ത മാക്കുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണി യോടെയാണ് തിരുവല്ലം വണ്ടിത്തടം സ്വദേശിനിയായ 19-കാരി തിരുവനന്ത പുരം മെഡിക്കൽ കോളേജ് ആശുപത്രി യിലെത്തിയത്. ആശുപത്രിയിലെ വെയി റ്റിങ് ഏരിയയിൽ ഇരിക്കുകയായിരുന്ന യുവതിക്ക് പെട്ടെന്ന് ശക്തമായ രക്ത സ്രാവം അനുഭവപ്പെട്ടതിനെ തുടർന്ന് ആരും ശ്രദ്ധിക്കാതെ ശുചിമുറിയിലേക്ക് പ്രവേശിച്ചു.

അവിടെവെച്ച് ആറുമാസം മാത്രം വള ർച്ചയെത്തിയ ഗർഭസ്ഥ ശിശുവിനെ പ്രസ വിച്ചെന്നാണ് അന്വേഷണത്തിൽ വ്യക്ത മായത്. തുടർന്ന് കുഞ്ഞിനെ ക്ലോസറ്റിലി ട്ട്ഫ്ലഷ് ചെയ്തതായാണ് പൊലീസ് പറയുന്നത്.

ശുചിമുറിയിൽ നിന്ന് അവശനിലയിൽ പുറത്തുവന്ന യുവതിയുടെ പെരുമാറ്റ ത്തിൽ സംശയം തോന്നിയ ആശുപത്രി ജീവനക്കാർ നടത്തിയ ചോദ്യം ചെയ്യലി ലാണ് സംഭവം പുറത്തറിയുന്നത്.ഉടൻ തന്നെ ആശുപത്രി അധികൃതർ പോലീ സിനെയും ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തെയും വിവരമറിയിച്ചു.തുട
ർന്ന് രക്ഷാപ്രവർത്തകർ സെപ്റ്റിക് ടാങ്ക് തുറന്ന് നടത്തിയ തിരച്ചിലിലാണ് ശിശു വിനെ പുറത്തെടുത്തത്. എന്നാൽ അപ്പോഴേക്കും ശിശു മരിച്ചിരുന്നു.പ്രാഥ
മിക അന്വേഷണത്തിൽ യുവതി അവി വാഹിതയാണെന്നും, ഗർഭം അലസിപ്പി ക്കുന്നതിനുള്ള മരുന്ന് കഴിച്ച ശേഷമാണ് ആശുപത്രിയിലെത്തിയതെന്നുമാണ് പൊലീസ് സംശയിക്കുന്നത്. ഇതാകാം പെട്ടെന്നുണ്ടായ രക്തസ്രാവത്തിനും അകാല പ്രസവത്തിനും കാരണമായതെ ന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

സംഭവസമയത്ത് യുവതിക്കൊപ്പം മൂന്ന് യുവാക്കൾ ഉണ്ടായിരുന്നുവെന്ന വിവ രവും പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ സംഭവം പുറത്തറിഞ്ഞതോടെ അവർ സ്ഥലംവിട്ടതായി പറയപ്പെടുന്നു. ഇവരെ കണ്ടെത്താനും ചോദ്യം ചെയ്യാനും പോലീ സ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് യുവതിക്കെതിരെ കൊലപാതകവുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉൾപ്പെടെ കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാ ഫലവും ലഭിക്കുന്നതോടെ സംഭവത്തി ന്റെ യഥാർത്ഥ സാഹചര്യം കൂടുതൽ വ്യക്തമാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത്.

ഈ സംഭവം സമൂഹത്തിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഗർഭധാരണം മറച്ചുവെക്കൽ,സുരക്ഷിത ആരോഗ്യസഹായം തേടാതിരിക്കൽ, മാനസിക-സാമൂഹിക സമ്മർദങ്ങൾ തുടങ്ങിയ വിഷയങ്ങളും സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗൗരവമായി പരിശോ ധിക്കപ്പെടേണ്ടതുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.News22.

ആരും മുള്ളൻകൊല്ലി വേലായുധനാകാതിരിക്കുക !നദികൾ കരകവിയുകയും ജലാശയങ്ങളിൽ അമിതജലം നിറയുകയും ചെയ്യുന്ന ഈ സാഹചര്യങ്ങളിൽ ജലസ്രോ...
03/08/2026

ആരും മുള്ളൻകൊല്ലി വേലായുധനാകാ
തിരിക്കുക !
നദികൾ കരകവിയുകയും ജലാശയങ്ങ
ളിൽ അമിതജലം നിറയുകയും ചെയ്യുന്ന ഈ സാഹചര്യങ്ങളിൽ ജലസ്രോതസ്സു ളിൽ ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കേ
ണ്ടതാണ്.

കേരള പോലീസിന് പുതിയ കരുത്ത്.DGP എസ്.ശ്രീജിത് IPS ന് ആശംസകൾ ..
31/07/2026

കേരള പോലീസിന് പുതിയ കരുത്ത്.
DGP എസ്.ശ്രീജിത് IPS ന് ആശംസകൾ ..

ലഹരിയുടെ നിഴലിൽ കേരളം: നഷ്ടമാ കുന്നത് ഒരു തലമുറയോ?കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റ വുംവലിയ സാമൂഹിക പ്രതിസന്ധികളി ലൊന്ന...
31/07/2026

ലഹരിയുടെ നിഴലിൽ കേരളം: നഷ്ടമാ കുന്നത് ഒരു തലമുറയോ?

കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റ വുംവലിയ സാമൂഹിക പ്രതിസന്ധികളി ലൊന്നാണ് രാസലഹരിയുടെ വ്യാപനം. ഒരുകാലത്ത് ഒറ്റപ്പെട്ട സംഭവങ്ങളായി കണ്ടിരുന്ന ലഹരിമരുന്ന് കേസുകൾ ഇന്ന് സംസ്ഥാനത്തിന്റെ എല്ലാ മേഖലക ളിലേക്കും പടർന്നിരിക്കുകയാണ്. വിദ്യാർ ത്ഥികൾ, യുവാക്കൾ,യുവതികൾ,അധ്യാ പകർ, ഡോക്ടർമാർ, ഐ.ടി. വിദഗ്ധർ, മറ്റു വിവിധ തൊഴിൽ മേഖലകളിലുള്ള വർ വരെ ലഹരി ശൃംഖലയുടെ ഭാഗമാകു ന്നവാർത്തകൾ സമൂഹത്തെ ആശങ്കപ്പെ ടുത്തുന്നു.

പണത്തിനുവേണ്ടി എന്തും ചെയ്യാമെന്ന മനോഭാവം...

വേഗത്തിൽ പണം സമ്പാദിക്കാനുള്ള അമിത ആഗ്രഹവും ആഡംബര ജീവിത ത്തോടുള്ള അന്ധമായ ആകർഷണവും യുവതലമുറയിലെ ചിലരെ ലഹരി മാഫി യയുടെ വലയിലേക്ക് എത്തിക്കുന്നു. ചെറിയ തുകയ്ക്ക് ആരംഭിക്കുന്ന ഈ ബന്ധം പിന്നീട് കോടിക്കണക്കിന് രൂപ യുടെ അനധികൃത വ്യാപാരത്തിലേക്ക് നയിക്കുന്നു. ഒടുവിൽ ജീവിതവും കുടും ബവും സമൂഹത്തിലെ വിശ്വാസവും എല്ലാം നഷ്ടമാകുന്നു.

വിദ്യാഭ്യാസമുള്ളവരും സുരക്ഷിതരല്ല..

അധ്യാപകർ, ഡോക്ടർമാർ, എൻജിനീ യർമാർ, സാങ്കേതിക വിദഗ്ധർ തുടങ്ങി സമൂഹം മാതൃകയായി കാണുന്നവരുടെ പേരുകൾ പോലും ലഹരി കേസുകളിൽ പ്രത്യക്ഷപ്പെടുന്നത്അതീവഗുരുതരമായ മുന്നറിയിപ്പാണ്. അറിവും വിദ്യാഭ്യാസവും മാത്രം മതിയാകില്ല; മൂല്യബോധവും സാമൂഹിക ഉത്തരവാദിത്വവും കൂടിയില്ലെ ങ്കിൽ സമൂഹം സുരക്ഷിതമാകില്ലെന്ന സത്യം ഈ സംഭവങ്ങൾ ഓർമ്മപ്പെടു ത്തുന്നു.

കേരളത്തിൽ കോടികളുടെ ലഹരി വ്യാപാരം....

അന്തർസംസ്ഥാന, അന്തർദേശീയ ശൃംഖ ലകളുടെ സഹായത്തോടെ കേരളത്തി ലേക്ക് വൻതോതിൽ രാസലഹരികൾ എത്തുന്നതായി അന്വേഷണങ്ങൾവ്യക്ത മാക്കുന്നു. കോടിക്കണക്കിന് രൂപയുടെ ലഹരി വ്യാപാരം യുവതലമുറയുടെ ഭാവി യെ മാത്രമല്ല, സംസ്ഥാനത്തിന്റെ സമ്പദ്‌ വ്യവസ്ഥയെയും സാമൂഹിക സുരക്ഷ യെയും നിയമവ്യവസ്ഥയെയും ബാധി ക്കുന്ന വലിയ വെല്ലുവിളിയായി മാറിയി രിക്കുന്നു.

ലഹരി – ഒരു കുടുംബത്തിന്റെ ദുരന്തം..
ലഹരിക്ക് അടിമയാകുന്നത് ഒരാൾ മാത്ര മല്ല; തകരുന്നത് ഒരു കുടുംബമാണ്.

മാതാപിതാക്കളുടെ സ്വപ്നങ്ങൾ, സഹോദരങ്ങളുടെ പ്രതീക്ഷകൾ, കുട്ടി കളുടെ ഭാവി – എല്ലാം തകർന്നടിയുന്നു. മോഷണം, അക്രമം, ലൈംഗിക കുറ്റകൃ ത്യങ്ങൾ, ആത്മഹത്യ, റോഡപകടങ്ങൾ തുടങ്ങി ഒട്ടേറെ സാമൂഹിക പ്രശ്നങ്ങ ളുടെ പിന്നിലും ലഹരിയുടെ സ്വാധീനം വർധിച്ചുവരുന്നു.

പരിഹാരം ശിക്ഷ മാത്രം അല്ല....

ലഹരി വ്യാപാരികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നത് അനിവാര്യ മാണ്. എന്നാൽ ശിക്ഷ മാത്രം മതിയാ കില്ല. പ്രതിരോധവും പുനരധിവാസവും ഒരുപോലെ ശക്തമാക്കണം.

ചെയ്യേണ്ട പ്രധാന നടപടികൾ.....

വിദ്യാലയങ്ങളിലും കോളേജുകളിലും സ്ഥിരമായ ലഹരി വിരുദ്ധ ബോധവൽ ക്കരണ പരിപാടികൾ സംഘടിപ്പിക്കുക.
മാതാപിതാക്കളും അധ്യാപകരും കുട്ടിക ളുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ ശ്രദ്ധി ക്കുകയും സമയോചിതമായി ഇടപെടു കയും ചെയ്യുക.

ലഹരിക്ക് അടിമകളായവർക്കായി കൂടുതൽ ചികിത്സാ-പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കുക. അതിർത്തി
പരിശോധനയും ഓൺലൈൻ ലഹരി ശൃംഖലകളുടെ നിരീക്ഷണവും കൂടുതൽ ശക്തമാക്കുക.

യുവാക്കൾക്കായി കായിക, കലാ, സാം സ്കാരിക പ്രവർത്തനങ്ങൾക്ക് കൂടു തൽ അവസരങ്ങൾ ഒരുക്കുക. ജനപങ്കാ
ളിത്തത്തോടെ ലഹരി വിരുദ്ധ ജനകീയ മുന്നേറ്റങ്ങൾ ശക്തിപ്പെടുത്തുക.

'തൂഫാൻ' പോലുള്ള ജനകീയ പ്രസ്ഥാന ങ്ങളുടെ പ്രസക്തിലഹരിക്കെതിരായ പോരാട്ടം സർക്കാരിന്റെയോ പോലീസി ന്റെയോ മാത്രം ഉത്തരവാദിത്വമല്ല. സാമൂഹിക സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, മത-സാംസ്കാരിക സ്ഥാ പനങ്ങൾ, മാധ്യമങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ കൈകോർക്കുമ്പോഴേ ഈ മഹാവി പത്തിനെ ഫലപ്രദമായിനേരിടാൻകഴിയൂ.

സർക്കാർ നടപ്പാക്കുന്ന 'തൂഫാൻ' പോലു ള്ളശക്തമായബോധവൽക്കരണ-പ്രതിരോധ പ്രവർത്തനങ്ങൾ ജനപങ്കാളി ത്തത്തോടെ കൂടുതൽവ്യാപിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

കേരളം വിദ്യാഭ്യാസത്തിലും ആരോഗ്യ രംഗത്തും സാമൂഹിക പുരോഗതിയിലും രാജ്യത്തിന്മാതൃകയായസംസ്ഥാനമാണ്. എന്നാൽ രാസലഹരിയുടെ വ്യാപനം ഈ നേട്ടങ്ങളെ തകർക്കുന്ന നിശ്ശബ്ദ യുദ്ധ മായി മാറുകയാണ്. ഈ യുദ്ധത്തിൽ വിജയിക്കണമെങ്കിൽ നിയമത്തിന്റെ കർക്കശതയും സമൂഹത്തിന്റെ ജാഗ്ര തയും കുടുംബത്തിന്റെ കരുതലും ഒരു മിച്ച് പ്രവർത്തിക്കണം.

"ഒരു ലഹരി വിൽപ്പനക്കാരനെ പിടികൂടു ന്നതിനോടൊപ്പം അതിൻ്റെ ഉറവിടം തകർക്കുകയും വേണം."അതിനാൽ നമുക്ക്കടുത്തശിക്ഷയ്ക്കും,പ്രതിരോധത്തിനും ബോധവൽക്കരണത്തിനും പ്രാധാന്യം നൽകാം. ഇന്നത്തെ ജാഗ്രതയാണ് നാളത്തെ കേരളത്തിന്റെ സുരക്ഷ.
സുരേഷ്കളീലഴികംNews22

"ഒരു ഫോൺകോൾ... നാല് സംസ്ഥാനങ്ങൾ... ഒരു പിഞ്ചുജീവന്റെ രക്ഷ!"ആലുവപോലീസിന്റെമിന്നൽഓപ്പറേഷൻ  സോഷ്യൽ മീഡിയയുടെ ഇരുണ്ട മുഖം വീ...
31/07/2026

"ഒരു ഫോൺകോൾ... നാല് സംസ്ഥാനങ്ങൾ... ഒരു പിഞ്ചുജീവന്റെ രക്ഷ!"

ആലുവപോലീസിന്റെമിന്നൽഓപ്പറേഷൻ സോഷ്യൽ മീഡിയയുടെ ഇരുണ്ട മുഖം വീണ്ടും ചർച്ചയാകുന്നു.......

ആലുവ:
ഒരുപോലീസുകാരന്റെ അവധി റദ്ദാക്കിയ തീരുമാനം ഒരു കുടുംബത്തിന് തിരികെ നൽകിയത് അവരുടെ മകളെയാണ്. കൊട്ടാരക്കരയിലെ സ്വന്തം വീട്ടിൽ അവ ധിയിലായിരുന്ന ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനിലെഎസ്.ഐ.സതീഷ് കുമാറിന് സ്റ്റേഷനിൽ നിന്നെത്തിയ ഒരു ഫോൺ കോൾ രാജ്യാന്തര സിനിമകളെ പോലും വെല്ലുന്ന അന്വേഷണത്തിനാണ് തുടക്ക മിട്ടത്.

രാത്രിയിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ 12 വയസ്സുകാരിയെ കാണാതായെന്ന വിവരം ലഭിച്ച ഉടൻ അദ്ദേഹം അവധി റദ്ദാക്കി സ്റ്റേഷനിലെത്തി. വനിതാ സിപിഒ ലിഞ്ചു, സി.പി.ഒമാരായ ഷാരോൺ, അൻ ഷാദ് എന്നിവരടങ്ങിയഅന്വഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

ആദ്യം കൈവശമുണ്ടായിരുന്നത് ഒരു സി.സി.ടി.വി. ദൃശ്യവും കുട്ടിയുടെ അമ്മ യുടെ മൊബൈൽ ഫോണുമാത്രം.എന്നാ ൽഅന്വേഷണത്തിന്റെ ഓരോ ഘട്ടവും സൈബർ അന്വേഷണത്തിന്റെപ്രാധാന്യം വീണ്ടും തെളിയിച്ചു.

കുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ച അന്വേഷണസംഘം, സാമൂ ഹ്യമാധ്യമത്തിലൂടെയുണ്ടായിരുന്ന പരിച യമാണ് കേസിലെ നിർണായക കണ്ണി യെന്ന് കണ്ടെത്തി.അന്വേഷണതന്ത്രത്തി ലൂടെ പ്രതിയെഫോൺചെയ്യിപ്പിക്കുകയും തത്സമയ ടവർ ലൊക്കേഷൻ തിരിച്ചറിയു കയും ചെയ്തതോടെയാണ് പോലീസ് യഥാർത്ഥ പാതയിലേക്ക് എത്തിയത്.

പ്രതിയുടെ നീക്കങ്ങളെ പിന്തുടർന്ന് കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങൾകടന്ന്മണിക്കൂറകളോളം വിശ്രമമില്ലാതെ നടത്തിയപിന്തുടരലിനൊ ടുവിൽ പൂനെ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫിന്റെ സഹായത്തോടെ കുട്ടി യെസുരക്ഷിതമായി കണ്ടെത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തുടർന്ന് കുട്ടിയെ വൈദ്യ പരിശോധന യ്ക്കും കൗൺസിലിംഗിനും വിധേയ മാക്കി മാതാപിതാക്കൾക്ക് കൈമാറി. പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ, പോക്സോ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

"സ്ക്രീനിന് അപ്പുറം കാത്തിരിക്കുന്നത് ആരാണ്?"

ഈ സംഭവം ഒരു കുറ്റകൃത്യത്തിന്റെ കഥ മാത്രമല്ല; നമ്മുടെ വീടുകളിലെ നിശ്ശബ്ദ മായ ഒരു മുന്നറിയിപ്പുകൂടിയാണ്. ഇന്ന്
കുട്ടികളുടെ കൈകളിൽ മൊബൈൽ ഫോണും അതിലൂടെ ലോകമെമ്പാടു മുള്ള ആളുകളുമായി ബന്ധപ്പെടാനുള്ള അവസരവുമുണ്ട്. അറിവിനും പഠനത്തി നുംവിനോദത്തിനുമായി രൂപകൽപ്പന ചെയ്ത സോഷ്യൽ മീഡിയ, പലപ്പോഴും കുറ്റവാളികളുടെ വേട്ടയാടൽ വലയമായി മാറുന്നതാണ് ഏറ്റവും വലിയ ദുരന്തം.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ വ്യാജ തിരിച്ചറിയലുകളിലൂടെ കുട്ടികളു മായി സൗഹൃദം സ്ഥാപിച്ച് പിന്നീട് മാന സികമായി സ്വാധീനിക്കുന്ന സംഭവങ്ങൾ രാജ്യത്ത് വർധിച്ചുവരികയാണ്.

കുട്ടികൾക്ക് "ഓൺലൈൻ സുഹൃത്ത്" യഥാർത്ഥ ജീവിതത്തിലെ സുഹൃത്ത ല്ലെന്നും, സ്ക്രീനിന് അപ്പുറമുള്ള വ്യക്തി യുടെ യഥാർത്ഥ മുഖം അറിയാനാവി ല്ലെന്നും മാതാപിതാക്കളും അധ്യാപകരും നിരന്തരം ബോധ്യപ്പെടുത്തണം.

മൊബൈൽ വാങ്ങിക്കൊടുക്കുന്നത് മാത്രം പോരാ; അത് എങ്ങനെ ഉപയോ ഗിക്കുന്നു എന്നറിയുകയും തുറന്ന ആശ യവിനിമയം കുടുംബത്തിൽ വളർത്തു കയും വേണം. കുട്ടികളുടെ സ്വകാര്യത മാനിച്ചുകൊണ്ട് അവരുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കേണ്ടത് ഇന്നത്തെ കാല ഘട്ടത്തിലെ ഏറ്റവും വലിയ രക്ഷാകർതൃ ഉത്തരവാദിത്തമാണ്.

അതോടൊപ്പം, സൈബർ സുരക്ഷ, സോഷ്യൽ മീഡിയയുടെ അപകടങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവയെക്കു റിച്ചുള്ള ബോധവൽക്കരണം സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ട സമയ വുംഅതിക്രമിച്ചിരിക്കുന്നു.

ഈ സംഭവത്തിൽ അതുല്യമായ ആത്മാ ർത്ഥതയുംസേവനമനോഭാവവുംകാട്ടിയ ആലുവ വെസ്റ്റ് പോലീസിനുംഅന്വേഷണ സംഘത്തിനുംസമൂഹത്തിന്റെഅഭിനന്ദന അർഹമാണ്. എന്നാൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമനടപടികൾക്കൊപ്പം സാമൂഹിക ജാഗ്രതയും ഡിജിറ്റൽ വിദ്യാഭ്യാസവും അനിവാര്യമാണ്.

ഒരു നിമിഷത്തെ അശ്രദ്ധ... ഒരു കുടുംബത്തിന്റെ ജീവിതം തകർക്കാം.
ഒരു നിമിഷത്തെ ജാഗ്രത...ഒരു കുട്ടിയുടെ ജീവിതം രക്ഷിക്കാം.

"സോഷ്യൽ മീഡിയ ഒരു ഉപകരണം മാത്രമാണ്; അത് സുഹൃത്തല്ല."
"ഓൺലൈൻ പരിചയം വിശ്വാസത്തിന്റെ തെളിവല്ല."
"കുട്ടികൾക്ക് മൊബൈൽ നൽകുന്നതിനേക്കാൾ പ്രധാനമാണ് ഡിജിറ്റൽ വിവേകം നൽകുന്നത്."
സുരേഷ് കളീലഴികം News22

അധ്യാപന മേഖലയെ മറയാക്കിയ മാരക വിഷവിത്തുകൾ...
29/07/2026

അധ്യാപന മേഖലയെ മറയാക്കിയ മാരക വിഷവിത്തുകൾ...

വടകര എംഡിഎംഎ കേസ്: അന്വേഷണം വ്യാപകം; മൂന്നാമത്തെ അധ്യാപികയും ഡെലിവറി ഏജന്റും അറസ്റ്റിൽ, കൂടുതൽ പേരിലേക്ക് അന്വേഷണം....വട...
29/07/2026

വടകര എംഡിഎംഎ കേസ്: അന്വേഷണം വ്യാപകം; മൂന്നാമത്തെ അധ്യാപികയും ഡെലിവറി ഏജന്റും അറസ്റ്റിൽ, കൂടുതൽ പേരിലേക്ക് അന്വേഷണം....

വടകര: വടകര എംഡിഎംഎ കേസിലെ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം (SIT) പുതിയ അറസ്റ്റുകൾ രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് മൂന്നാമത്തെ അധ്യാപികയെയും എംഡിഎംഎ വിത രണം നടത്തിയതായി സംശയിക്കുന്ന ഒരു ഡെലിവറി ഏജന്റിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

പോലീസിന്റെ അന്വേഷണത്തിൽ നേര ത്തെ അറസ്റ്റിലായ അധ്യാപികമാരുടെ മൊഴികൾ, ബാങ്ക് ഇടപാടുകൾ, ഡിജി റ്റൽ തെളിവുകൾ എന്നിവയുടെ അടി സ്ഥാനത്തിലാണ് പുതിയ അറസ്റ്റുകൾ ഉണ്ടായത്. കേസിൽ ഇതിനകം അറസ്റ്റി ലായവരുടെ അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ പ്രകാരം, ലഹരി വാങ്ങുന്നവർക്ക് ആദ്യം QR കോഡ് വഴി പണം അയയ്ക്കാൻ നിർദ്ദേശിക്കുകയും തുടർന്ന് Google Maps വഴി ലൊക്കേഷൻ കൈമാറി എംഡിഎംഎ വിതരണം നടത്തിയിരുന്ന തായും പൊലീസ് സംശയിക്കുന്നു. സോഷ്യൽമീഡിയ,പ്രത്യേകിച്ച്ഇൻസ്റ്റ ഗ്രാംവഴിയുള്ള ബന്ധങ്ങളും അന്വേഷണ വിധേയമാണ്.

ഡെലിവറി ശൃംഖലയിൽ നിർണായക പങ്കുവഹിച്ചതായി കരുതുന്ന ഒരു ഡലി വറി എക്സിക്യൂട്ടീവിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തി ട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടർന്ന് അന്വേഷണം സംസ്ഥാനത്തിന് പുറത്തേ ക്കുംവ്യാപിപ്പിച്ചിരിക്കുകയാണ്.

കേസിൽ ഉൾപ്പെട്ട അധ്യാപികമാർക്കെ തിരെ വിദ്യാഭ്യാസ വകുപ്പ് കർശന നടപടി കൾ സ്വീകരിച്ചിട്ടുണ്ട്. താൽക്കാലികനിയ മനത്തിലായിരുന്ന ഇവരെ സർവീസിൽ നിന്ന് പുറത്താക്കുന്ന നടപടികളും പുരോ ഗമിക്കുകയാണ്.

വടകര റൂറൽ പൊലീസിന്റെ നേതൃത്വ ത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ബാങ്ക് അക്കൗണ്ടുകൾ, മൊബൈൽ ഫോണുകൾ, സോഷ്യൽ മീഡിയ ചാറ്റു കൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ വിശദമായി പരിശോധിച്ചുവരികയാണ്. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാ കാനിടയുണ്ടെന്ന് അന്വേഷണ ഉദ്യോഗ സ്ഥർ അറിയിച്ചു. Reporter News22

Address

Kottarakara
691507

Alerts

Be the first to know and let us send you an email when News22 Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News22 Kerala:

Shortcuts

Share