വരാന്ത Varandha

വരാന്ത Varandha വരാന്ത – By Ameya

ഞങ്ങളുടെ വീടിരിക്കുന്നതിന്റെ ഇരു വശവും 100 മീറ്റർ മാറി പ്രധാന റോഡുണ്ട്.  പക്ഷെ ശക്തമായ മഴ കാരണം സ്ഥിരമായി പോകുന്ന പ്രധാന...
28/09/2025

ഞങ്ങളുടെ വീടിരിക്കുന്നതിന്റെ ഇരു വശവും 100 മീറ്റർ മാറി പ്രധാന റോഡുണ്ട്. പക്ഷെ ശക്തമായ മഴ കാരണം സ്ഥിരമായി പോകുന്ന പ്രധാന റോഡിലേക്കുള്ള വഴി പൊളിഞ്ഞു പോയതിനാൽ ഓപ്പോസിറ്റ് സൈഡിലെ റോഡിലേക്ക് ഒരു വഴി ഉണ്ടാക്കി വീട്ടിലേക്കുള്ള വഴി ആ വശത്ത് കൂടെയാക്കി. അത് കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോ മഴയൊക്കെ നിന്ന് ആദ്യത്തെ റോഡിന്റെ പ്രശ്നം പരിഹരിക്കുകയും തുറക്കുകയും ചെയ്തു. ഇപ്പോ പ്രശ്നം വീടിനു രണ്ട് ഭാഗത്തും പുറത്തേക്കുള്ള വഴി ആയെന്നതാണ്..രണ്ട് റോഡുകളും തമ്മിൽ ബന്ധിപിക്കാൻ ഞങ്ങളുടെ വീടിന്റെ മുറ്റം വഴി ഒരു ബൈപാസ് ആയി. അത് കാരണം ചുറ്റി വളഞ്ഞു പോകേണ്ട വാഹനങ്ങൾ ഒക്കെ ഇപ്പോ ഞങ്ങളുടെ വീടിന്റെ മുറ്റം വഴിയാണ് പോകുന്നത്. സ്വസ്ഥമായി വീടിന്റെ മുന്നിൽ ഇരിക്കാൻ വയ്യ. വലിയ വാഹനങ്ങൾ പോകുമ്പോഴുള്ള പൊടി ശല്ല്യം. രാത്രി ബുള്ളറ്റ് പോലുള്ള വണ്ടികളുടെ ശബ്ദം. ആകെ ബുദ്ധിമുട്ടാണ്. ഇതെങ്ങനെ പരിഹരിക്കാം. റോഡ് അടക്കാൻ പറ്റില്ല. മോശമാണ്.പോകുന്ന വാഹനങ്ങൾ എല്ലാം അറിയുന്ന ആളുകൾ ആണ്. പ്രശ്നം സ്മൂത്ത് ആയി പരിഹരിക്കാൻ മറ്റു വഴികൾ ഉണ്ടോ.?

'നിനക്കേ... ആ ഒരു കിടത്തത്തിന്റെ സുഖം അറിയതോണ്ടാ.. പഠിക്കണം പോലും.. കല്യാണം കഴിഞ്ഞിട്ട് വേണേ പഠിച്ചോ.! ഈ വീടീന്ന് ഇത്ര പ...
28/09/2025

'നിനക്കേ... ആ ഒരു കിടത്തത്തിന്റെ സുഖം അറിയതോണ്ടാ.. പഠിക്കണം പോലും.. കല്യാണം കഴിഞ്ഞിട്ട് വേണേ പഠിച്ചോ.! ഈ വീടീന്ന് ഇത്ര പഠിപ്പ് മതി '

കല്യാണം വേണ്ടെന്ന എന്റെ കരച്ചിലിന് അമ്മ മുഖമടച്ചു ഒന്ന് വീശിയ ശേഷമാണ് ഈ ഡയലോഗ് ഒക്കെ പറയുന്നത്. അമ്മ പറയുന്ന ഈ കിടക്കുമ്പോ ഉള്ള സുഖം അറിയാൻ കല്യാണം കഴിയണം എന്നെനിക്കില്ലായിരുന്നു. അതിന് മുമ്പേ തന്നെ ആ കിടത്തം പല വട്ടം പല രീതിയിൽ ഞാനറിഞ്ഞതാണ്.. അവനെ തന്നെ കെട്ടാനായിരുന്നു എനിക്ക് താല്പര്യവും. കോളേജിൽ പഠിക്കുന്ന സമയം തന്നെ. ക്ലാസുകൾ കട്ടാക്കി ഞങ്ങൾ പോകുന്ന യാത്രകളിലായിരുന്നു. സ്കൂളും കോളേജും അല്ലാതെ ഞാൻ കാണുന്ന പുറം ലോകം.
അച്ഛനില്ലാതെ വളരുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ മറികടക്കാൻ എന്റെ അരുണും അവന്റെ കാറും മാത്രമായിരുന്നു എന്റെ ആശ്വാസം.
അമ്മക്ക് പക്ഷെ ഇടയ്ക്കിടെ വീട്ടിൽ വരുന്ന കൂട്ടുകാർ.. പുലരും മുന്നേ വീടിന്റെ വാതിൽ തുറക്കുന്നതും ബൈക്കും കാറുമൊക്കെ പതിയെ പോകുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു.. ഇന്നിപ്പോ പഠിച്ചൊരു ജോലി എന്നത് ഞാൻ സ്വപ്നം കണ്ടേണ്ട പോലും. അമ്മ കൊണ്ട് തരുന്ന ചെക്കൻ എന്റെ കഴുത്തിൽ താലി ചാർത്തുന്നതാണ് എന്റെ ജീവിതത്തിന്റെ അവസാനം എന്നെനിക്ക് തോന്നി.
അരുണിന്റെ കൂടെയുള്ള നിമിഷങ്ങൾ, അവൻ വാങ്ങി തരുന്ന ഐസക്രീം, കാറിന്റെ പിറകിലെ സീറ്റിൽ അവനൊപ്പമുള്ള സമയം. എല്ലാം തീരാൻ പോകുന്നു.
അന്ന് ഉച്ചക്ക് ഒരാളെ കൂട്ടി അമ്മ വന്നു. എനിക്കറിയാം അതാരാണെന്ന്. ആളെ പോലും കാണാതെ എനിക്കതു മനസ്സിലായി. കോളേജ് കഴിഞ്ഞു വരുമ്പോൾ അയാളുടെ ബൈക്ക് ഞാൻ കാണാറുണ്ട്. എന്റെ വീടിന്റെ മുന്നിൽ. അയാളുടെ കൂടെയുള്ള അമ്മയുടെ സെൽഫികൾ അമ്മയുടെ ഫോണിൽ ഞാൻ കാണാറുണ്ട്. ഷോപ്പിങ് മാളിൽ,സിനിമ തീയറ്ററുകളിൽ,ഐസ്ക്രീം പാർലറുകളിൽ, ഹോട്ടൽ മുറികളിൽ, സ്വന്തം മോൾക് വേണ്ടി അമ്മ കൊണ്ട് വന്നത് സ്വന്തം കാമുകനെ.
ഇന്നിപ്പോ കഴുത്തിൽ താലി വീണിട്ട് 2 വർഷം. വിവാഹം കഴിഞ്ഞു ആദ്യത്തെ കുറച്ചു കാലത്തെ ബെഡ്‌റൂമിലെ പരാക്രമണങ്ങൾ, അയാൾക്കിഷ്ടപ്പെട്ട പൊസിഷനുകൾ തിരിഞ്ഞും മറിഞ്ഞും കിടക്കുക മാത്രമായിരുന്നു എന്റെ ജോലി. ഇപ്പോ ഭർത്താവ് എന്റേതാണെങ്കിലും സെൽഫികൾ നിറയുന്നത് അമ്മയുടെ ഫോണിൽ തന്നെ.
വിവാഹം കഴിഞ്ഞതോടെ അരുൺ അവന്റെ കാറിന്റെ പിൻ സീറ്റ് മറ്റൊരാൾക്ക് വേണ്ടി മാറ്റി വെച്ചു.
ഇന്നിപ്പോ ഒറ്റക്കാണ്.. തലയിണകൾ മാത്രമാണ് എന്റെ കൈകൾ പുണരാറുള്ളത്..
ജീവിതം...

ഈ പ്രേതം പോലെയുള്ള കാര്യങ്ങളിൽ ഒന്നും എനിക്കത്ര വിശ്വാസം ഇല്ല. മരണപ്പെട്ടു പോയവരോ മറ്റൊ ഒന്നും പ്രേതമായി വന്ന് നമ്മളെ ബു...
18/09/2025

ഈ പ്രേതം പോലെയുള്ള കാര്യങ്ങളിൽ ഒന്നും എനിക്കത്ര വിശ്വാസം ഇല്ല. മരണപ്പെട്ടു പോയവരോ മറ്റൊ ഒന്നും പ്രേതമായി വന്ന് നമ്മളെ ബുദ്ധിമുട്ടാകും എന്ന് ഞാൻ വിചാരിക്കുന്നില്ല. എന്നാലും എനിക്കുണ്ടായ ഒരു അനുഭവം പറയാം എന്ന് തോന്നി. ഇത് പ്രേതവുമായി ബന്ധപ്പെട്ടല്ല. ആരും വിശ്വസിക്കണം എന്നോ വിശ്വസിക്കും എന്നോ എനിക്ക് തോന്നുന്നില്ല. എന്റെ വിവാഹം കഴിഞ്ഞു ഒരു മൂന്ന് വർഷം എങ്കിലും ആയ സമയത്ത് ഹസ്ബൻഡ് തൃശ്ശൂരിൽ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലിക്ക് കയറിയിരുന്നു . ഞങ്ങൾ രണ്ട് പേരും തൃശ്ശൂരിൽ തന്നെ ഒരു വീട് വാടകക്ക് എടുത്ത് അങ്ങോട്ട് മാറി. എനിക്കന്ന് ഈ ചെടികൾ പച്ചക്കറികൾ തുടങ്ങിയ ഇഷ്ടങ്ങളൊക്കെ ഉണ്ടായിരുന്നു. പുള്ളി പുലർച്ചെ പോയാൽ പിന്നേ രാത്രി ഏറെ വൈകിയോ അല്ലെങ്കിൽ അടുത്ത ദിവസമോ വരൂ. അത് കാരണം വേറെ പരുപാടി ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ വീടിന്റെ മുറ്റത് കുറെ ചട്ടികളിൽ ചെടികൾ നട്ടു. അതൊക്കെ നോക്കി ഇരിക്കലായിരുന്നു പകലൊക്കെ പണി. പകൽ ഒരു കപ്പ് ചായയും പിടിച്ച് പുറത്തെ ചെടികൾ എല്ലാം നോക്കി നിൽക്കുമ്പോ ഞാനൊരു കാര്യം ശ്രദ്ധിച്ചു. ഒരു ചെടി ചട്ടി മാത്രം ആദ്യം വെച്ചിരുന്ന സ്ഥലത്തല്ല കിടക്കുന്നത്. ഒരല്പം സ്ഥാനം മാറി കിടക്കുന്നു. ഒന്നോ രണ്ടോ അടി മാത്രം മാറി.. ഞങ്ങളുടെ വീടിരിക്കുന്നത് അത്യാവശ്യം ഒഴിഞ്ഞ ഒരു ഏരിയ ആണ്. ചുറ്റുമതിലൊന്നും ഇല്ല ആളുകൾ നടന്നു പോകാറുണ്ട് പുലർച്ചെയും സന്ധ്യക്കും എല്ലാം. അടുത്ത് തന്നെ ഒരു പള്ളിയൊക്കെ ഉണ്ട്. ഞാൻ കരുതി നടന്ന് പോകുന്ന ആരുടെയെങ്കിലും ഒക്കെ കാൽ തട്ടി സ്ഥാനം മാറിയതാകും എന്ന്. പക്ഷെ അടുത്ത ദിവസങ്ങളിലും ഇതേ സംഗതി ആവർത്തിച്ചു. പുലർച്ചെ നോക്കുമ്പോൾ മാത്രം ഈയൊരു ചെടി ചട്ടി മാത്രം സ്ഥാനം മാറി ഇരിക്കുന്നു. അപ്പോഴും ഞാൻ ഈ പ്രേതം ഭൂതം ആയൊന്നും ഇതിനെ കണക്റ്റ് ചെയ്തില്ല. ഒരാഴ്ച്ച ഇത് പതിവായപ്പോൾ ഞാൻ hus നോട്‌ കാര്യം പറഞ്ഞു. പുള്ളി ആണേൽ എപ്പോഴും ജോലി ആയി ബന്ധപ്പെട്ട് ഓരോ കോളിങ്ങും കണക്ക് കൂട്ടലും ആയി തിരക്കും. ഞാൻ പറഞ്ഞത് ഒട്ടും പരിഗണിക്കുക പോലും ചെയ്തില്ല. എങ്കിലും എനിക്ക് ഒരു പേടി വേണ്ടെന്ന് പറഞ്ഞു വീട്ടിൽ CCTV വെക്കാൻ ഏർപ്പാട് ചെയ്തു. എന്നാലും അതിന്റെ മുന്നേ തന്നെ ആരാണിത് ചെയ്യുന്നത് എന്നും എപ്പോഴാണ് ഇത് നടക്കുന്നത് എന്നും കണ്ടു പിടിക്കാൻ ഞാൻ തീരുമാനിച്ചു. രാത്രി ഒരു 10 മണി മുതൽ ഓരോ പതിനഞ്ചു, 20 മിനുട്ടിലും ഞാൻ മുറ്റത്ത് ഇറങ്ങി പോയി നോക്കും അപ്പോഴേല്ലാം ചെടി കറക്റ്റ് സ്ഥലത്ത് തന്നെ കിടക്കുന്നു. രാത്രി രണ്ട് മണി വരെ ഉറക്കം തൂങ്ങി ആണെങ്കിലും ഞാൻ നോക്കി ഇരുന്നെങ്കിലും ആരെയും കണ്ടില്ല. പക്ഷേ രാവിലെ നോക്കുമ്പോ ചെടി നീങ്ങിയിട്ടുണ്ട്.
ഒരു ദിവസം ഭർത്താവിന്റെ അമ്മ വിളിച്ചപ്പോൾ സംസാരത്തിനിടയിൽ ഞാൻ വെറുതെ ഈ കാര്യം എടുത്തിട്ടു. അത് വീട്ടിൽ നിന്ന് അറിഞ്ഞ ഭർത്താവിന്റെ അനിയൻ വാട്സാപ്പിൽ മെസ്സേജ് ചെയ്തു. ഈ കാര്യം കണ്ടുപിടിക്കാൻ അവൻ സഹായിക്കാം എന്നേറ്റു. അവൻ കോളേജിൽ പിടിക്കുന്ന ടൈം ആണ്. അവൻ വന്ന അന്ന് രാത്രി ഹസ്ബൻഡ് കുറെ ഈ കാര്യം പറഞ്ഞു കളിയാക്കിയെങ്കിലും ചെടി ചട്ടി രാത്രി നീങ്ങുന്നുണ്ട് എന്ന് പുള്ളിയും സമ്മതിച്ചു. ഞാനും അനിയനും പുലർച്ചെ വരെ സംസാരിച്ചു ഇരുന്നെങ്കിലും ഒന്നും കണ്ടില്ല. നേരം വെളുത്തു നോക്കിയപ്പോ ചെടി ചട്ടി പിന്നേം സ്ഥാനം മാറിയിരിക്കുന്നു..ഒരാഴ്ച്ച കഴിഞ്ഞപ്പോൾ വീട്ടിൽ CCTV വെച്ചു. എല്ലാ പ്രശ്നങ്ങളും പരിഹാരം ആകുമെന്ന് ഞാൻ കരുതി. നേരം വെളുത്ത സമയം CCTV നോക്കിയ ഞങ്ങൾക്ക് അത്ഭുതം. പലരും കളിയാകുമെങ്കിലും കണ്ട കാര്യങ്ങൾ പറയണമല്ലോ. ഒരു കൊച്ചു പോത്ത്. പോത്താണോ പശു ആണോ എന്നൊന്നും ശരിക്ക്‌ മനസ്സിലായില്ലെങ്കിലും. പോത്താണ് എന്നാണ് എനിക്ക് മനസിലായത് അനിയൻ പറഞ്ഞത് പശു കുട്ടി ആണെന്നാണ്. ഈ പശുവാണ് എല്ലാ ദിവസവും വന്ന് ചെടി ചട്ടി മൂക്ക് കൊണ്ട് തള്ളി നീക്കുന്നത് എന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്നെ ഞട്ടിച്ച മറ്റൊരു കാര്യം അതിനു ഒരു കൊമ്പ് മാത്രം ഉള്ളു എന്നാണ്. നേരെ വരുന്നു ചെടി തള്ളി നീക്കുന്നു വന്ന വഴി തന്നെ പോകുന്നു. അവിടെയുള്ള മറ്റു ചെടികൾ തിന്നുകയോ തൊടുകയോ ചെയ്യുന്നില്ല.അത് വരുന്ന സമയം പുലർച്ചെ രണ്ട് മണിയുടെയും മൂന്ന് മണിയുടെയും ഇടയിലാണ്. ആ സമയത്ത് ഞങ്ങൾ നോക്കി നിന്നെങ്കിലും അങ്ങനെ ഒരു ജീവിയെ ഞങ്ങൾക്ക് കാണുന്നുമില്ല. CCTV യിൽ മാത്രം അതിനെ കാണുന്നു. അതെ വിഡിയോയിൽ തന്നെ ആ പോത്ത് ചെടി നീക്കി പോകുമ്പോഴും ഞങ്ങൾ ജനാലക്ക് അടുത്തും സിടൗറ്റിലും ഇരിക്കുന്നത് വിഡിയോയിൽ ഉണ്ട്. പക്ഷെ ഞങ്ങൾ അതിനെ കാണുന്നില്ല.
അവിടുന്നങ്ങോട്ട് രണ്ടു മൂന്ന് ദിവസം ഞങ്ങൾ അടുത്തുള്ള വീടുകളിലും ഫാമുകളെക്കുറിച്ചും അന്വേഷിച്ചു. അടുത്തുള്ള ആർക്കും ഇങ്ങെനെ പശു പോത്ത് വളർത്തൽ ഒന്നും ഇല്ല. ഉള്ളവരുടെ വീട്ടിൽ പോയെങ്കിലും ഒരു രാത്രി കൊണ്ട് നടന്ന് എത്താൻ പറ്റുന്ന പകൽ പുറത്ത് ഇറങ്ങാതെ രാത്രി ഞങ്ങളുടെ വീട്ടിൽ മാത്രം എത്താൻ പറ്റുന്ന ദൂരത്തിൽ അതും ഒറ്റ കൊമ്പ് മാത്രം ഉള്ള ഒരു പശുവോ പോത്തോ ഉള്ളതായിട്ട് ആരും പറഞ്ഞില്ല. ഞാൻ ആ CCTV വീഡിയോ എടുത്ത് അവിടെയുള്ള വാട്സ്ആപ്പ് ഗ്രുപ്പുകൾ സംഘടിപ്പിച്ചു അതിലെല്ലാം ഷെയർ ചെയ്തു നോക്കിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല.
അത്രയൊക്കെ ആയിട്ടും എനിക്കൊരു പേടി പോലും തോന്നിയിരുന്നില്ല. പക്ഷേ ഒരു ദിവസം രാത്രിയിലെ വീഡിയോ നോക്കിയപ്പോൾ നിന്ന നിൽപ്പിൽ എന്റെ കൈ കാലുകൾ വിറച്ചു പോയി. അന്ന് ആ പശു ചട്ടി നീക്കിയില്ല. CCTV യിൽ നോക്കി നിൽക്കുന്നു. അനങ്ങാതെ ഒരുപാട് നേരം അങ്ങിനെ നിന്നു. അത്രയും കടുപ്പിച്ചൊരു നോട്ടം മുന്നേ ഞാൻ കണ്ടിട്ടില്ല. എന്നെ തന്നെ നോക്കി നിൽക്കുന്നത് പോലെ തോന്നി. സമാധാനം നഷ്ടപ്പെട്ട എനിക്ക് ആ വീട്ടിൽ നില്കാൻ പേടിയായി. നാട്ടിൽ പോകണം എന്നും ഇവിടെ നില്കാൻ ആവില്ലെന്നും ഞാൻ ഭർത്താവിനോട് പറഞ്ഞു. വീഡിയോ പുള്ളിയെ കാണിച്ചു. എന്റെ അത്ഭുതം ഇത്രയൊക്കെ കണ്ടിട്ടും ഭർത്താവിനു ഒരു ചെറിയ ഭാവമാറ്റമോ പേടിയോ ഉണ്ടായില്ലെന്നതാണ്. പുള്ളി പക്ഷെ ആ വീട് മാറി പോകാൻ തയ്യാറായില്ല. CCTV ഒക്കെ വെക്കാൻ ക്യാഷ് ചിലവായില്ലേ. കൂടാതെ സാധങ്ങൾ ഒക്കെ മാറ്റി കൊണ്ട് പോകാൻ ഒരുപാട് ചിലവ് വരുമെന്ന് പറഞ്ഞു. ആ ആഴ്ച്ച തന്നെ വീട്ടിലേക്ക് വരുന്ന വഴിയിൽ നിന്ന് പുള്ളിയെ ബോധം കെട്ട് കിടക്കുന്ന അവസ്ഥയിൽ മുഖത്തും കയ്യിലുമെല്ലാം ഉരഞ്ഞ പാടുകളുമായി ഹോസ്പിറ്റലിൽ ആക്കിയെന്ന് പറഞ്ഞു അവിടെ നിന്ന് വിളിച്ചു. പുള്ളിക്ക് പക്ഷെ വീട്ടിലേക്ക് സാധനങ്ങളുമായി നടന്ന് വരുമ്പോൾ പിറകിൽ നിന്ന് ആരോ നടക്കുന്ന പോലെ തോന്നി എന്നും അപ്പോൾ തിരിഞ്ഞു നോക്കിയത് അല്ലാതെ വേറൊന്നും ഓർമയില്ലെന്നാണ് പറഞ്ഞത്. ബോധം വരുമ്പോൾ ഹോസ്പിറ്റലിലാണ്. ദേഹത്തുള്ള ചതവുകൾ അത്യാവശ്യം കനത്തിൽ ഉള്ള ഇടിയോ തൊഴിയോ ആവാം എന്നും ഡോക്ടർ പറഞ്ഞു. പക്ഷേ ഇത് തമ്മിൽ കണക്ഷൻ ഉണ്ടെന്ന് എനിക്ക് തോന്നാൻ കാരണം പുള്ളിയെ വീട്ടിൽ കൊണ്ട് വന്ന് രണ്ട് ദിവസത്തോളം പോത്തുകളുടെ ഒരു രൂക്ഷ ഗന്ധം പുള്ളിക്കുണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫാമുകളിൽ പോയതിനാൽ ഈ മണം എനിക്ക് പെട്ടെന്ന് മനസ്സിലായി. രാത്രി കിടക്കുമ്പോ എല്ലാം ഈ മണം കാരണം ഉറങ്ങാനോ ഒന്ന് ചേർന്ന് കിടക്കണോ പറ്റാതെ വന്നു. അതിനു ശേഷം പുള്ളിയുടെ സ്വഭാവം പാടേ മാറി. സംസാരം കുറഞ്ഞു. ചോദിക്കുന്നതിനു മാത്രം മറുപടി പറയും.പല ദിവസവും ലീവ് പറഞ്ഞു വീട്ടിൽ ഇരിക്കും, ഭക്ഷണം ആവശ്യത്തിലും അധികം കഴിക്കാൻ തുടങ്ങി. രണ്ട് പേർക്കുള്ള ഭക്ഷണം വീട്ടിൽ തികയാതെ വന്നു. ഒരു ദിവസം രാത്രി പുള്ളി ഈ ചട്ടിയുടെ അടുത്ത് പോയി ക്യാമറയിൽ നോക്കി അനങ്ങാതെ നില്കുന്നത് കണ്ടപ്പോഴാണ് കാര്യം പന്തിയെല്ലെന്ന് എനിക്ക് തോന്നിയത്.
ഞാൻ വീട്ടിലേക്ക്‌ വിളിച്ചു കാര്യം പറഞ്ഞു. അനിയനും അമ്മയും വന്ന് രണ്ട് ദിവസം കൊണ്ട് ബാഗും പാക്ക് ചെയ്തു നാട്ടിലേക്ക് വണ്ടി കയറി. പിന്നെയും ഒരു മാസത്തോളം നിരന്തരം കൗൺസിലിംങും മറ്റും കൊണ്ടാണ് പുള്ളി ലവൽ ആയത്. അമ്മ പലപ്പോഴും എന്നെ കുറ്റപ്പെടുത്തി. ഞാൻ അതിന്റെ പിന്നിൽ അന്വേഷിച്ചു ഇറങ്ങിയത് കൊണ്ടാണ് ഈ പ്രശ്നം ഒക്കെ ഉണ്ടായത് എന്നും പറഞ്ഞു കുറെ കേട്ടു. പുള്ളി ഇപ്പോൾ ഗൾഫിൽ അതെ ജോലി ചെയ്യുന്നു. കാര്യങ്ങൾ എല്ലാം ശരിയായി.അമ്മ മരിച്ചു. അനിയൻ വിവാഹം കഴിഞ്ഞു മറ്റൊരു സ്ഥലത്ത് സെറ്റിൽ ആയി. ഞാൻ ഈ കാര്യങ്ങൾ എല്ലാം മറന്നു. കുറച്ചു ദിവസങ്ങളായി പഴയ ചെടി പ്രേമം വീണ്ടും മുളച്ചു തുടങ്ങിയപ്പോഴാണ് ഈ കാര്യങ്ങൾ ഒക്കെ ഓർമ വന്നത്.

14/09/2025

നിലച്ചു പോയിരുന്നു എൻ്റെ വരാന്ത ചിന്തകൾ. ഒരുപാട് കാലം ഞാനില്ലാതെ, ഞാൻ മോന്തിയ ശേഷം തിരിച്ചെടുക്കാൻ മറന്ന ചായക്കറ പിടിച്ച ഗ്ലാസുകൾ മാത്രം വരാന്തയിൽ വസന്തം കാത്തിരുന്നു. മുപ്പതുകൾ കഴിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്നവൻ അറബിനാട്ടിലേക്ക് വളയം പിടിക്കാൻ പോയപ്പോൾ, മാറാല പിടിച്ച വരാന്ത ഞാൻ വീണ്ടും തുറന്നു, നുരുമ്പിച്ച ചായ ഗ്ലാസുകൾ ചേർത്ത് വെച്ച് ഞാൻ വീണ്ടും ചാരിയിരുന്നു
:അമേയ. അമ്മു😊

Address

Malappuram

Website

Alerts

Be the first to know and let us send you an email when വരാന്ത Varandha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share