20/09/2025
*അയ്യപ്പ സംഗമം, യോഗി, നാരങ്ങാവെള്ളം* .
ശബരിമല കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാണ്, ഈ നാടിന്റെ മത സൗഹാർദത്തിന്റെ പ്രതീകം കൂടിയാണ് ശബരിമല. വാവർ പള്ളിയിൽ കാണിക്കയിട്ട ശേഷം അയ്യപ്പനെ കാണാൻ പോകുന്ന പാരമ്പര്യം കേരളത്തിന്റെ സെക്കുലർ പാരമ്പര്യം കൂടിയാണ്. അയ്യപ്പ സംഗമം നടക്കുമ്പോൾ യഥാർത്ഥത്തിൽ വേദിയിൽ വേണ്ടിയിരുന്നത് കേരളത്തിലെ എല്ലാ മതവിഭാഗങ്ങളുടെയും നേതാക്കളാണ്. കേരളത്തിന്റെ മതേതര സംസ്കാരം ലോകത്തോട് വിളിച്ചു പറയാനുള്ള ഏറ്റവും നല്ല അവസരമാകുമായിരുന്നു അത്.
പക്ഷെ സിപിഎം ക്ഷണിച്ചത് ആരെയാണ്? യോഗി ആദിത്യനാഥിനെ!
ഇന്ത്യയിലെ ഏറ്റവും വലിയ മതവിദ്വേഷ വിഷ ഫാക്ടറിയുടെ നേതാവിനെ അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ച കമ്മ്യുണിസ്റ്റ് പാർട്ടി നവോത്ഥാനത്തിന്റെ പേരിൽ ഹിന്ദു വിശ്വാസികൾക്കെതിരെ പടപ്പുറപ്പാട് നടത്തിയ കാലത്ത് നവോത്ഥാന മതിലുണ്ടാക്കാൻ ക്ഷണിച്ചത് ആരെയാണ് എന്ന് ഓർക്കുന്നുണ്ടോ? പർദ്ധയിട്ട മുസ്ലിം സ്ത്രീകളെ.
കേരളത്തിൽ സാമുദായീക ഭിന്നിപ്പുണ്ടാക്കി അധികാരത്തിൽ തുടരുക, ബിജെപിയെ വളർത്തുക എന്ന സിജെപി തന്ത്രം നടപ്പാക്കാൻ വേണ്ടി ഏറ്റവും സമർത്ഥമായാണ് കമ്മ്യുണിസ്റ്റ്കാർ ശബരിമലയെ ഉപയോഗപ്പെടുത്തിയത്. ആദ്യം അവർ ബിജെപിക്ക് ശബരിമലയുടെ പേരിൽ കുളംകളാക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുത്തു. സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചില വനിതാ ആക്റ്റിവിസ്റ്റുകൾക്ക് മലകയറാൻ സർക്കാർ സൗകര്യം ചെയ്തു കൊടുത്തത്. മലകയറാൻ തയ്യാറാണോ വേണ്ട സൗകര്യങ്ങൾ ചെയ്തു തരാം എന്ന് സിപിഎം പല വനിതാ ആക്ടിവിസ്റ്റുകൾക്കും ഓഫർ കൊടുത്തിരുന്നു.
സിപിഎം പ്ലാൻ ചെയ്ത മലകയറ്റം നടന്നു, കേരളത്തിൽ ഉടനീളം ബിജെപി നാമ ജപ യാത്രകൾ സംഘടിപ്പിച്ചു, ബിജെപിക്കാരല്ലാത്ത വിശ്വാസികളെ യാത്രയിൽ അണിനിരത്താൻ അവർക്ക് കഴിഞ്ഞു. ഈ വിഷയത്തിൽ ഒരു റോളുമില്ലാത്ത മുസ്ലിംകൾക്കെതിരെ നാമജപക്കാർ ആക്രമണം നടത്തി. കാസർഗോഡ് മദ്രസാ അദ്ധ്യാപകൻ ആക്രമിക്കപ്പെട്ടു കോഴിക്കോട്ട് പള്ളിക്കെതിരെ ആക്രമണം നടന്നു. ഈ സമയത്ത് എരിതീയിൽ എണ്ണയൊഴിക്കാൻ വേണ്ടി സിപിഎം വനിതാ മതിൽ സംഘടിപ്പിച്ചു, അതിൽ പർദ്ധയിട്ട മുസ്ലിം സ്ത്രീകളെ അണിനിരത്തി ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചു. പള്ളിയിൽ കയറാൻ അവകാശമില്ലാത്ത മുസ്ലിം സ്ത്രീകൾക്ക് എന്താണ് ശബരിമലയിൽ ഹിന്ദു സ്ത്രീകളെ കയറ്റാൻ ഇത്ര ആവേശം എന്ന ചോദ്യവുമായി സംഘികൾ സോഷ്യൽ മീഡിയയിലും പുറത്തും മുസ്ലിംകളെ ആക്രമിച്ചു, പരമാവധി വർഗീയത പറഞ്ഞു, പ്രവാചകനെ തെറിവിളിച്ചു, സഖാക്കൾ മിണ്ടിയില്ല. മതവൈരം കത്തുന്നത് നോക്കി നിന്നു.
അന്ന് കേരളത്തിലെ ഹിന്ദു-മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ കത്തിപ്പടരുമായിരുന്ന വർഗീയ അഗ്നി കെടുത്തിയത് മുസ്ലിം ലീഗായിരുന്നു. നാമജപ യാത്രകളിൽ പങ്കെടുക്കുന്നത് ബിജെപിക്കാർ മാത്രമല്ല സാധാരണ വിശാസികളുമുണ്ട് എന്ന് മനസ്സിലാക്കിയ ലീഗുകാർ നാമജപക്കാർക്ക് നാരങ്ങാവെള്ളവും പായസവും വിതരണം ചെയ്തു. ഹിന്ദു-മുസ്ലിം സംഘർഷം സൃഷ്ടിക്കുക എന്ന സിപിഎം അജണ്ടയുടെ മുനയൊടിച്ചു കളഞ്ഞു.
ശബരിമല പദ്ധതി യഥാർത്ഥത്തിൽ ആർക്കു വേണ്ടിയായിരുന്നു എന്ന് തെളിയിക്കുന്നതാണ് യോഗി ആതിഥ്യനാഥിനെ അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിക്കാനുള്ള സിപിഎം തീരുമാനം.
ശബരിമലക്ക് രണ്ട് സാധ്യതകളുണ്ട്, ഒന്ന് മത സൗഹാർദ്ദത്തിന്റെ പ്രതീകമായി നിലനിർത്താനുള്ള സാധ്യത. രണ്ട് വർഗീയ വിഭജനത്തിനുള്ള ആയുധമാക്കി മാറ്റാനുള്ള സാധ്യത. സിപിഎം തെരെഞ്ഞെടുത്തത് രണ്ടാമത്തെ സാധ്യതയാണ്. സുവർണ്ണാവസരം പാർട്ടി പ്രത്യക്ഷത്തിൽ ബിജെപിയാണെങ്കിലും അവർക്ക് പിന്നിലുള്ളത് സിപിഎം തന്നെയാണ്. ശബരിമലയുടെ പേരിൽ ആ പാർട്ടി നടത്തുന്ന ഏത് നീക്കത്തിലും അപകടം ഒളിഞ്ഞിരിക്കുന്നുണ്ടാകും. യോഗിയെ ശബരിമലയിലേക്ക് ക്ഷണിക്കുന്ന സിപിഎമ്മിന് എന്താണ് ചെയ്ത് കൂടാത്തത്..!
സംഘപരിവാറിന്റെ എ ടീമാണ് കേരളത്തിലെ കമ്മ്യുണിസ്റ്റ് പരിവാർ.