മുളന്തുരുത്തിയോടൊപ്പം

മുളന്തുരുത്തിയോടൊപ്പം Mulanthuruthyodoppam News channel has started to bring news to the people in Mulanthuruthy and surrounding areas.

24/09/2025

#മാല_കളഞ്ഞുപോയി...

റിപ്പോർട്ടിങ് സമയം 24/09/25 രാത്രി 09:22PM.

ഇന്ന് (24/09/25) ബുധൻ രാവിലെ 8 മണിക്ക് മുളന്തുരുത്തി വട്ടുകുന്ന് സ്റ്റോപിൽ നിന്നും വഞ്ചിനാട് ബസ്സിൽ പേപ്പതി സ്റ്റോപിൽ ഇറങ്ങി, തിരികെ പേപ്പതി സ്റ്റോപിൽ നിന്നും 08:50ന് ത്രീകിംഗ്‌സ് - വേണാട് ബസ്സിൽ തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിൽ ഇറങ്ങി ഇതിനിടയിൽ ആണ് കഴുത്തിൽ കിടന്നിരുന്ന സ്വർണ്ണ മാലയും കുരിശ് ലോക്കറ്റും നഷ്‌ട‌പെട്ടത് അറിയുന്നത്.

ഇതിനെപറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി ചുവടെ കൊടുത്തിരിക്കുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കാമോ.
9846794811, 0485 224 2158

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അരയങ്കാവ് യൂണിറ്റിന്റെ പെൻഷൻ പദ്ധതി ഉത്ഘാടനവും ഓണാഘോഷവും നടത്തി.ഏകോപന സമിതിയുടെ സംസ്ഥ...
24/09/2025

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അരയങ്കാവ് യൂണിറ്റിന്റെ പെൻഷൻ പദ്ധതി ഉത്ഘാടനവും ഓണാഘോഷവും നടത്തി.

ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉത്ഘാടനം ചെയ്തു, യൂണിറ്റ് പ്രസിഡന്റ് ടോമി പറമ്പടിയിൽ അധ്യക്ഷത വഹിച്ചു, ജില്ല പ്രസിഡന്റ് പി സി ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി, ജില്ലയുടെ ജനറൽ സെക്രട്ടറി എ ജെ റിയാസ്, വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചാക്കിയത്, തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് പി വി പ്രകാശൻ, മണ്ഡലം സെക്രട്ടറി സാം തോമസ്, ജില്ലാ സെക്രട്ടറി ടി പി റോയ്, വനിതാ വിംഗ് ജില്ലാ സെക്രട്ടറി സീന സജീവ്, യൂത്ത് വിംഗ് മണ്ഡലം പ്രസിഡന്റ് രാഹുൽ തുടങ്ങിയവർ സംസാരിച്ചു, ജനകീയ ഡോക്ടർ കെ വി ജോണിനേയും നവകേരളം ശുചിത്വമിഷൻ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു എം തോമസിനെയും ആദരിച്ചു, യൂണിറ്റ് ജനറൽ സെക്രട്ടറി തങ്കച്ചൻ തനിമ സ്വാഗതവും ട്രഷറർ ബൈജു ഏഴുപറ നന്ദിയും പറഞ്ഞു.

ആമ്പല്ലൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.ആമ്പല്ലൂർ പഞ്ചായത്തിലെ തകർന്ന് കിടക്കുന്ന റോഡുകളുടെ ശോചനീയവസ്ഥ പര...
24/09/2025

ആമ്പല്ലൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

ആമ്പല്ലൂർ പഞ്ചായത്തിലെ തകർന്ന് കിടക്കുന്ന റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കുക, വഴിവിളക്കുകൾ പുനസ്ഥാപിക്കുക, തീരദേശ റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബിജെപി ആമ്പല്ലൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു, എറണാകുളം ഈസ്റ്റ് ജില്ലാ സെക്രട്ടറി സിജു ഗോപാലകൃഷ്ണൻ ഉത്ഘാടനം നിർവ്വഹിച്ചു, പഞ്ചായത്ത് സമിതി പ്രസിഡന്റ് ലളിത മാധവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റ് ടികെ പ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തി, മണ്ഡലം ഭാരവാഹി കളായ കെഎസ് പ്രദീപ്, വിജയൻ കീഴേത്ത്, കെ കെ വിജയൻ, വേണു സി എൻ, തുഷാർ, അശോക് കുമാർ, തിരുമേനി, അനിൽ കുമാർ, അക്ഷയ്, മനോജ്, ശ്രീജ വിജേഷ്, രാജൻ, തുടങ്ങിയവർ നേതൃത്വം നൽകി.

ഗസ്സ ഐക്യദാർഡ്യ സമ്മേളനം വിളംബര ജാഥ നടത്തി.ഫലസ്തീൻ ജനതയെ നിഷ്ഠൂരമായി കൊല ചെയ്യുന്ന ഇസ്രായേലിൻ്റെ കൊടും ക്രൂരത ആണെന്നും, ...
24/09/2025

ഗസ്സ ഐക്യദാർഡ്യ സമ്മേളനം വിളംബര ജാഥ നടത്തി.

ഫലസ്തീൻ ജനതയെ നിഷ്ഠൂരമായി കൊല ചെയ്യുന്ന ഇസ്രായേലിൻ്റെ കൊടും ക്രൂരത ആണെന്നും, അവിടെ ദുരിത മനുഭവിക്കുന്ന ജനതയോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിനായി മുസ്‌ലിം ലീഗ് സംസ്ഥാനകമ്മിറ്റി എറണാകുളം മറൈൻ ഡ്രൈവിൽ നാളെ 25/09/25ന് സംഘടിപ്പിക്കുന്ന മഹാ സമ്മേളനത്തിൻ്റെയും റാലിയുടേയും പ്രചരണാർത്ഥം കാഞ്ഞിരമറ്റത്ത് വിളംബരജാഥ നടത്തി, മുസ്‌ലിം ലീഗ് പിറവം മണ്ഡലം കമ്മിറ്റിയാണ് വിളംബര ജാഥ സംഘടിപ്പിച്ചത്, അരയൻ കാവിൽ നിന്നാരംഭിച്ച ജാഥ പെൻഷനേഴ്സ് ലീഗ് പിറവം മണ്ഡലം ജനറൽ സെക്രട്ടറി കെഎ മജീദ് ഉത്ഘാടനം ചെയ്തു, മുസ്ലിം ലീഗ് പിറവം മണ്ഡലം പ്രസിഡന്റ് എം.എം ബഷീർ മദനി അധ്യക്ഷതവഹിച്ചു, ബൈക്കുകളുടെ അകമ്പടിയോടെ ആരംഭിച്ച റാലി ചാലക്കപ്പാറ, ഗാമ ജംഗ്ഷൻ, കാഞ്ഞിരമറ്റം മുസ്ലിം പളളി ജംഗ്ഷൻ, പാറക്കവെളി, പള്ളിയാംതടം, മുടപ്പനാൽ, ഗിരിമാ ജംഗ്ഷൻ, ഇടവട്ടം, പാലുകുന്നു മല, ആമ്പല്ലൂർ കവല എന്നിവിടങ്ങളിൽ പ്രഭാഷണം നടത്തി, മുസ്ലിം ലീഗ് പിറവം മണ്ഡലം ജനറൽ സെക്രട്ടറി അനസ് ആമ്പല്ലൂർ, സി.എ.അസീസ്, മുഹമ്മദ് ഉക്കാസ് എന്നിവർ റാലിക്ക് നേതൃത്വം നൽകി, സി.ബി. ജമാൽ, പി.എസ്. മുഹമ്മദ് ഉക്കാഷ്, പി.പി. യൂസുഫ്, കെ.എ. നൗഷാദ്, അസീസ് ചാലക്കൽ, ഒ.യു ഉർഷീദ്, വൈക്കം സുബൈർ, സുൽഫിക്കർ ചാലക്കപ്പാറ, ഹസ്സൻ കീച്ചേരി, എം.എം.നാസർ തുടങ്ങിയവർ പ്രസംഗിച്ചു, കാഞ്ഞിരമറ്റം മില്ലുങ്കൽ ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനം മുസ്‌ലിം ലീഗ് പിറവം മണ്ഡലം പ്രസിഡന്റ് എം.എം ബഷീർ മദനി ഉത്ഘാടനം ചെയ്തു.

പുതിയ ബാച്ച് ഒക്ടോബർ രണ്ടാം തീയതി വിജയദശമി ദിനത്തിൽ ആരംഭിക്കുന്നു.
24/09/2025

പുതിയ ബാച്ച് ഒക്ടോബർ രണ്ടാം തീയതി വിജയദശമി ദിനത്തിൽ ആരംഭിക്കുന്നു.

 #ആദരാജ്ഞലികൾ....മുളന്തുരുത്തി പെരുമ്പിള്ളി വള്ളേക്കുരിശ് മൈത്രി നഗർ പഴമ്പിള്ളി റെനിയുടെയും സൂസൻ്റെയും മകൻ ജേക്കബ് വർഗീസ...
23/09/2025

#ആദരാജ്ഞലികൾ....

മുളന്തുരുത്തി പെരുമ്പിള്ളി വള്ളേക്കുരിശ് മൈത്രി നഗർ പഴമ്പിള്ളി റെനിയുടെയും സൂസൻ്റെയും മകൻ ജേക്കബ് വർഗീസ് (23) നിര്യാതനായി.

(ഇന്നലെ (22/09/25) തിങ്കളാഴ്ച ചെന്നൈയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ആണ് മരണപെട്ടത്).

സംസ്ക്കാരം (25/09/25) വ്യാഴാഴ്ച ഉച്ചക്ക് 12.00 മണിയോട് കൂടി ഇഞ്ചിമല നിർമ്മല കോളജിന് സമീപമുള്ള ദിപെന്തെക്കോസ്തു മിഷൻ കല്ലറയിൽ.

23/09/2025

ഡ്രൈവിങ് ആസ്വദിച്ചു സുഖമുള്ളൊരു യാത്രക്ക്....

 #ജോലി_ഒഴിവ്.മുളന്തുരുത്തി തുപ്പുംപടിയിൽ പ്രവർത്തിക്കുന്ന ലേഡിസ് ഷോപ്പിലേക്ക് പരിചയ സമ്പന്നരായ സ്റ്റിച്ചിങ് സ്റ്റാഫിനെ ഉ...
22/09/2025

#ജോലി_ഒഴിവ്.

മുളന്തുരുത്തി തുപ്പുംപടിയിൽ പ്രവർത്തിക്കുന്ന ലേഡിസ് ഷോപ്പിലേക്ക് പരിചയ സമ്പന്നരായ സ്റ്റിച്ചിങ് സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്.

Mob : 9947238176

 #ആദരാഞ്ജലികൾ....മുളന്തുരുത്തി കണ്ടനാട് കൂത്തുപറമ്പ് എലുവേലിൽ A M ചെറിയാൻ (81) നിര്യാതനായി.പതിറ്റാണ്ടുകളോളം മുളന്തുരുത്ത...
22/09/2025

#ആദരാഞ്ജലികൾ....

മുളന്തുരുത്തി കണ്ടനാട് കൂത്തുപറമ്പ് എലുവേലിൽ A M ചെറിയാൻ (81) നിര്യാതനായി.

പതിറ്റാണ്ടുകളോളം മുളന്തുരുത്തി റെയിൽവേ ഗേറ്റിന് സമീപം ചായക്കട നടത്തിയിരുന്ന ആളായിരുന്നു.

സംസ്കാര ശുശ്രൂഷകൾ ഇന്ന് (22/09/25) തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് സെയിന്റ് ശക്രള്ള സെന്റർ ദേവാലയത്തിലെ പ്രാർത്ഥനകൾക്ക് ശേഷം കണ്ടനാട് മർത്തമറിയം യാക്കോബായ കത്തീഡ്രലിൽ.

കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സും പ്രാർത്ഥന സംഗമവും നടത്തി.ഐക്യ ദാർഢ്യ സദസ്സിൽ ...
21/09/2025

കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സും പ്രാർത്ഥന സംഗമവും നടത്തി.

ഐക്യ ദാർഢ്യ സദസ്സിൽ കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ പ്രസിഡന്റ് അബ്ദുൽസലാം അധ്യക്ഷത വഹിച്ചു, സെക്രട്ടറി ഷിഹാബ് കോട്ടയിൽ സ്വാഗതം ആശംസിച്ചു, ഐക്യദാർഢ്യ സദസ്സ് എംഎൽഎ അനുപ് ജേക്കബ് ഉത്ഘാടനം ചെയ്തു, ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശത്തിൽ ഫലസ്തീൻ വിഷയത്തിൽ ഇന്ത്യ കൂടുതലായി ഇടപെടണമെന്നും, ലോകത്തെങ്ങും ഇത്തരത്തിലുള്ള ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിക്ക പെടണമെന്നും, ഇത്തരം യുദ്ധങ്ങളിൽ സ്ത്രീകളും കുട്ടികളുമായ ആളുകളാണ് കൂടുതലും കൊല്ലപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ഞിരമറ്റം പള്ളി ചീഫ് ഇമാം കല്ലൂർ സുബൈർ ബാഖവി പ്രാർത്ഥനാ സംഗമത്തിന് നേതൃത്വം നൽകി, ഐക്യദാർഢ്യ അർപ്പിച്ചുകൊണ്ട് ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് എടയ്ക്കാട്ട്വയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും യുഡിഎഫ് പിറവം നിയോജക മണ്ഡലം ചെയർമാനുമായ kR ജയകുമാർ, എംജി യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് മെമ്പർ പിബി രതീഷ്, ലോക കേരളസഭാംഗം നിസാർ കോച്ചേരി സിപിഐഎം ലോക്കൽ സെക്രട്ടറി KG രഞ്ജിത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിആർ ദിലീപ് കുമാർ, സിപിഐഎം ഏരിയ കമ്മിറ്റി അംഗം ടി കെ മോഹൻ, സിപിഐ മണ്ഡലം എക്സിക്യൂട്ടീവ് മെമ്പർ കെപി ഷാജഹാൻ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം അബ്ദുൽ കരീം, കേരള കോൺഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറി സോജൻ ജോസഫ്, എസ്ഡിപിഐ ആമ്പല്ലൂർ കമ്മിറ്റി പ്രസിഡന്റ് ഷമീർ ആമ്പല്ലൂർ, കേരള കോൺഗ്രസ്സ് മാണി വിഭാഗം നേതാവ് ഷൈലേഷ് കുമാർ, സ്കീം മെംബർമാരായ ലത്തീഫ്, VP അജ്മൽ വാലുമ്മേൽ,
സൂപ്പി കളത്തിപ്പടി, Dklm മേഖലാ പ്രസിഡന്റ് അൻസാരി ബാഖവി, റഷീദ് ബാഖവി, ജാബിർ ഫൈസി പള്ളിയാന്തടം, പള്ളി ഇമാം സൈദ് മുഹമ്മദ് ബാഖവി, ചാലക്കപാറ മഹൽ ഇമാം ഹുസൈൻ ബാഖവി, മാമ്പുഴ മഹൽ ഇമാം അനസ് മൗലവി, പൊയ്യാറ്റിത്താഴം മഹൽ ഇമാം ഷാഫി വടുതല, ആമ്പല്ലൂർ മഹൽ ഇമാം ഫയാസ് സഖാഫി, കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് ജബ്ബാർ കുറിഞ്ഞിട്ട്, ജോയിൻ സെക്രട്ടറിമാരായ റഫീഖ് മൊഴിയിൽ, ഷമീർ കിഴക്കേടത്ത് മേലിൽ, അൻവർ പള്ളിക്കുന്ന്, എക്സിക്യൂട്ടീവ് അംഗങ്ങളായ നിജാഫ് PS, അഡ്വ.റഷീദ്, നിസാർ മേലേത്ത്, സലിം അലി, അഷ്റഫ് കളത്തിപ്പടി, ആസിഫ് പൊയ്യാറ്റി താഴം, പ്രാദേശിക മഹൽ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു, കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റും സ്റ്റാൻഡിങ് കമ്മിറ്റി മെമ്പറുമായ അസീസ് കൊച്ച് കിഴക്കേതിൽ യോഗത്തിന് നന്ദി പറഞ്ഞു.

 #വാഹനയാത്രികരുടെ_ശ്രദ്ധയ്ക്ക്.പൊതുമരാമത്ത് വകുപ്പ് പുത്തൻകുരിശ് റോഡ്സ് സെക്ഷന്റെ അധികാര പരിധിയിലുള്ള തിരുവാണിയൂർ - വെട്...
21/09/2025

#വാഹനയാത്രികരുടെ_ശ്രദ്ധയ്ക്ക്.

പൊതുമരാമത്ത് വകുപ്പ് പുത്തൻകുരിശ് റോഡ്സ് സെക്ഷന്റെ അധികാര പരിധിയിലുള്ള തിരുവാണിയൂർ - വെട്ടിക്കൽ റോഡിൽ അപകടാവസ്ഥയിലുള്ള കൾവെർട്ടിന്റെ പുന നിർമ്മാണ പ്രവർത്തികൾ (18/09/25) വ്യാഴാഴ്ച മുതൽ ആരംഭിച്ചിരിക്കുകയാണ്.

പ്രവർത്തി പൂർത്തിയാകുന്നത് വരെ റോഡിലൂടെ പൂർണമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഇരിക്കുന്നതിനാൽ വാഹനങ്ങൾ സൗകര്യപ്രദമായ മറ്റു വഴികളിലൂടെ തിരിഞ്ഞു പോകണമെന്ന് അറിയിക്കുന്നു.

1104 കന്നി 5 ശ്രീനാരായണ ഗുരു സമാധി ദിനം.കേരളത്തിൽ ജീവിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവും, നവോത്ഥാന നായകനും ആയിരുന്നു ശ്രീന...
21/09/2025

1104 കന്നി 5 ശ്രീനാരായണ ഗുരു സമാധി ദിനം.

കേരളത്തിൽ ജീവിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവും, നവോത്ഥാന നായകനും ആയിരുന്നു ശ്രീനാരായണ ഗുരു (1856-1928), കേരളത്തിൽ നില നിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യ തിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു, ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണ് ശ്രീനാരായണ ഗുരു, ബ്രാഹ്മണരേയും മറ്റു സവർണ ജാതികളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവർണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു, മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു, സാമൂഹ്യ തിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

#ഒരു_ജാതി_ഒരു_മതം_ഒരു_ദൈവം_മനുഷ്യന് ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും, തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കുന്നതിനായ് ഡോ.പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903-ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു, മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം.

മനുഷ്യരെ എല്ലാവരേയും ഒരേ പോലെ അംഗീകരിക്കാത്ത ഒരു വ്യവസ്ഥിതി ആയിരുന്നു അക്കാലത്ത്, ഇതിനു പ്രധാനകാരണം ജാതീയമായ ഉച്ചനീചത്വങ്ങളും അതിനോടുബന്ധപ്പെട്ട തീണ്ടൽ, തൊടീൽ മുതലായ അനാചാരങ്ങളും ആയിരുന്നു, ജാതിയുടെ അടിസ്ഥാനത്തിൽ ബ്രാഹ്മണർ ക്ഷത്രിയരടക്കമുള്ള നായർ, അമ്പലവാസി, ശൂദ്രനായർ, വെള്ളാളർ തുടങ്ങിയവർ സവർണ്ണർ എന്നും കമ്മാളർ, ഗണകർ തുടങ്ങി ചിലവർ രണ്ടിലും ചേരാത്തതായും ഈഴവർ അതിനു താഴെ നായാടി വരെയുള്ളവർ അവർണ്ണരെന്നും തരം തിരിച്ചിരുന്നു, ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഇവർക്ക് നിഷിദ്ധമായിരുന്നു, അഞ്ചുരൂപ മാസശമ്പളം വാങ്ങുന്ന ഒരൊറ്റ ഈഴവനും അക്കാലത്ത് സർക്കാർ ജോലിയിൽ ഉണ്ടായിരുന്നില്ല, ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച അവർണ്ണ ജാതിക്കാർ (ഡോ പല്പുവും മറ്റും) ഈ ശാഠ്യത്തിന്റെ ഇരകളായിത്തീർ‌ന്നു, (ഡോ.പൽപ്പു ഈഴവനായ്ത് കൊണ്ട് മാത്രം അദ്ദേഹത്തിന് ട്രാവൻകൂർ മെഡിക്കൽ കോളേജിൽ അഡ്മിഷൻ നിഷേധിച്ചു, അദ്ദേഹം മദ്രാസിൽ മെഡിസിന് പഠിക്കുകയും ശേഷം ക്യാംബ്രിഡ്‌ജ് യൂണിവേഴ്സിറ്റി ലണ്ടനിൽ ഉപരിപഠനം നടത്തുകയും ചെയ്തു, നാട്ടിൽ തിരിച്ചെത്തിയ ഡോക്ടർക്ക് പക്ഷെ തിരുവിതാംകൂർ മഹാരാജ്യത്ത് പ്രാക്ടീസ് ചെയ്യാൻ ജാതീയത അനുവദിച്ചില്ല, അദ്ദേഹം ബ്രിട്ടീഷ് മൈസൂരിലാണ് പ്രാക്ടീസ് ചെയ്തത്) ബ്രാഹ്മണർ ജന്മികളായിത്തീരുകയും കർഷകരായ അവർണ്ണ ജാതിക്കാർക്ക് ഭൂമി പാട്ടത്തിനു നൽകി വിളവ് കൊള്ളയടിക്കുകയും അടിമ വേല ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു, അവർണ്ണരെ അടിമകളാക്കി വക്കുന്ന തരം ജന്മി-കുടിയാൻ വ്യവസ്ഥകൾ അക്കാലത്ത് ക്രമീകരിക്കപ്പെട്ടിരുന്നു, ഇതൊന്നും പോരാതെ സാമൂഹ്യമായ മർദ്ദനങ്ങളെ അതിക്രമിക്കും വിധമായിരുന്നു അവർണ്ണ ജാതിക്കാരുടെ മേൽ നടത്തിയിരുന്ന സാമ്പത്തിക ചൂഷണങ്ങൾ, അടിക്കടിയുള്ള യുദ്ധങ്ങൾ കൊണ്ട് ഖജനാവ് ശോഷിച്ചപ്പോൾ പതിനാറിനും നാല്പതിനും ഇടക്കു പ്രായമുള്ള അവർണ്ണരിൽ നിന്നും തലയെണ്ണി നികുതി ചുമത്തി, ഇതിനു തലവരി എന്നാണ് പറഞ്ഞിരുന്നത്, കൂടാതെ വീടുമേയുക, മീൻപിടിക്കുക, എണ്ണയാട്ടുക, കള്ളുചെത്തുക തുടങ്ങിയ എല്ലാ തൊഴിലുകൾക്കും നികുതി ഏർപ്പെടുത്തിയിരുന്നു, പതിനാറിനും മുപ്പത്തിഅഞ്ചിനും ഇടയിലുള്ള അവർണ്ണ യുവതികളിൽ നിന്നും മുലക്കരം പിരിച്ചിരുന്നു, ഇതിൽ പ്രതിഷേധിച്ച് ചേർത്തലയിലെ കണ്ടപ്പന്റെ ഭാര്യ നങ്ങേലി എന്ന സ്ത്രീ തന്റെ മുല അരിഞ്ഞ് കരം പിരിവുകാരുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്തു, വൈകുന്നേര ത്തോടെ നങ്ങേലി രക്തം വാർന്ന് മരിച്ചു, നങ്ങേലിയുടെ ശവദാഹം നടന്നു കൊണ്ടിരിക്കേ കത്തിയമർന്ന ചിതയിലേക്ക് എടുത്തുചാടി ഭർത്താവായ കണ്ടപ്പനും ആത്മാഹുതി ചെയ്തു, ജാതിയുടെ ഏറ്റക്കുറച്ചിൽ നോക്കിയാണ് കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ചിരുന്നത്, അവർണ്ണർക്ക് ഏർപ്പെടുത്തിയിരുന്ന ശിക്ഷകൾ അതിക്രൂരമായിരുന്നു, ചെറിയ കുറ്റങ്ങൾക്കുപോലും അവയവങ്ങൾ മുറിച്ചു കളഞ്ഞിരുന്നു, ചിത്രവധം അക്കാലത്ത് നടപ്പിലിരുന്ന ഏറ്റവും ക്രൂരമായ ശിക്ഷാ വിധിയായിരുന്നു, പൃഷ്ഠത്തിൽ നിന്നും കമ്പിയടിച്ചുകയറ്റി നാട്ടിനിറുത്തി കൊലചെയ്യുന്നതിനാണ് ചിത്രവധം എന്നു പറഞ്ഞിരുന്നത്, രണ്ടും മൂന്നും ദിവസം അവർ അങ്ങനെ കിടന്നു അന്ത്യശ്വാസം വലിക്കും.

*ജനനം, ബാല്യം*

തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്റർ അകലെ ഒരു ഗ്രാമ പ്രദേശമായ ചെമ്പഴന്തിയിലെ വയൽവാരം വീട്ടിലാണു കൊല്ലവർഷം 1032 ചിങ്ങത്തിനാണ് നാണു ജനിച്ചത്, ക്രിസ്തുവർഷം 1855 ഓഗസ്റ്റ് മാസം 20ന്, വയൽവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു, അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത്, അദ്ദേഹത്തിന്റെ പിതാവ്, കൊച്ചുവിളയിൽ മാടൻ സംസ്കൃത അദ്ധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, ഹിന്ദു പുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്.

മൂന്നു സഹോദരിമാരുണ്ടായിരുന്നു ഗുരുദേവന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവർ. നാണു എന്നാണ്‌ കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവൻ കൃഷ്ണൻ വൈദ്യൻ അറിയപ്പെടുന്ന ഒരു ആയുർവേദ വൈദ്യനും സംസ്കൃത പണ്ഡിതനുമായിരുന്നു, ജനിച്ചത് വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ്, ഈ ക്ഷേത്രം നായന്മാർക്കും ഈഴവന്മാർക്കും അവകാശപ്പെട്ടതായിരുന്നു.

പതിനഞ്ചാമത്തെ വയസ്സിൽ അമ്മ മരിച്ചു, തന്റെ കൗമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ മുഴുകിയും കഴിഞ്ഞു. ചെറുപ്പത്തിലേ കാർഷിക വൃത്തിയിൽ നാണു തൽപ്പരനായിരുന്നു.

ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാൻ അദ്ദേഹം മടികാണിച്ചു. ഭക്തന്മാർക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന്‌ പ്രിയമുള്ള കാര്യമായിരുന്നു. ഇടക്ക് തിരുവനന്തപുരത്ത് പോകുകയും അവിടെ വച്ച് ഒരു തമിഴ്‌‌ വ്യാപാരിയുടെ സഹായത്താൽ തമിഴിലെ പ്രാചീന കൃതികളായ തൊൽകാപ്പിയം, മണിമേഖല, തിരുക്കുറൾ, കുണ്ഡലകേശി, തേമ്പാമണി, ചിലപ്പതികാരം, അകനാനൂറ്, തേവാരം തിരുവാചകം എന്നിവ വായിക്കുകയുണ്ടായി.

*വിദ്യാഭ്യാസം*

മണയ്ക്കൽ ക്ഷേത്രത്തിനു കിഴക്കു താമസിച്ചിരുന്ന കണ്ണങ്കര ഭവനത്തിലെ ചെമ്പഴന്തിപിള്ള എന്ന ആശാനായിരുന്നു നാണുവിനെ എഴുത്തിനിരുത്തിയത്. ഗുരുമുഖത്തു നിന്നല്ലാതെ തന്റെ അച്ഛന്റേയും അമ്മാവൻ കൃഷ്ണൻ വൈദ്യന്റേയും ശിക്ഷണത്തിൽ വീട്ടിലിരുന്നും അറിവു നേടുന്നുണ്ടായിരുന്നു. എട്ടു വീട്ടിൽ മൂത്ത പിള്ളയിൽ നിന്ന് നാണു സിദ്ധരൂപം, ബാലപ്രബോധനം, അമരകോശം എന്നീ പുസ്തകങ്ങളിലും അറിവ് നേടി, കൂടാതെ തമിഴ്, സംസ്കൃതം, മലയാളം എന്നീ ഭാഷകളിലും പാണ്ഡിത്യം നേടി. പിതാവായ മാടനാശാനിൽ നിന്നും അമ്മാവനായ കൃഷ്ണൻ വൈദ്യനിൽ നിന്നും വൈദ്യവും ജ്യോതിഷവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. ബാലപ്രബോധനം, സിദ്ധരൂപം, അമരകോശം തുടങ്ങി പാരമ്പര്യ രൂപത്തിലുള്ള പഠനം നാണു സ്വായത്തമാക്കി, മാടനാശാനും അമ്മാവൻ കൃഷ്ണൻ വൈദ്യനും കൂടി ഉപരിപഠനത്തിനായി നാണുവിനെ കായംകുളത്തുള്ള രാമൻപിള്ള ആശാന്റെ അടുക്കൽ കൊണ്ടുചെന്നാക്കി. ഈഴവവിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നതിനാൽ അദ്ദേഹത്തിനടുത്ത് സവർണ്ണ വിദ്യാർത്ഥികൾ ധാരാളമായി ഉണ്ടായിരുന്നില്ല, അലങ്കാരം, തർക്കം, വേദാന്തം, വ്യാകരണം തുടങ്ങിയ ശാസ്ത്ര വിഷയങ്ങളിലേക്ക് അധ്യയനം നീണ്ടപ്പോഴും മറ്റുള്ളവരെ പ്രസ്തുത ശാസ്ത്രഭാഗങ്ങൾ ആശാൻ പഠിപ്പിച്ചിരുന്നത് ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടുള്ള നാണുവിനു ആ ഭാഗങ്ങളൊക്കെ എളുപ്പത്തിൽ പഠിച്ചു തീർക്കാൻ കഴിഞ്ഞു.

22 വയസ്സായപ്പോൾ (1878) നാണുവിനെ തുടർന്നു പഠിക്കുവനായി കായംകുളത്തുള്ള പണ്ഡിതനായ കുമ്മമ്പള്ളിൽ രാമൻപിള്ള ആശാന്റെ അടുത്തേക്ക് അയച്ചു. വെളുത്തേരിൽ കേശവൻ വൈദ്യൻ, പെരുനെല്ലി കൃഷ്ണൻ വൈദ്യൻ, ചട്ടമ്പിയാശാൻ പഴവിളയിൽ മനുവേൽ നസറത്ത്, മങ്ങാട്ട് വരമ്പെൽ ഔസെഫ്, തയ്യിൽ കൊച്ചുനാണുപിള്ള എന്നിവർ അന്നത്തെ സഹപാഠികളായിരുന്നു. കായംകുളത്തുള്ള പ്രസിദ്ധമായ വാരണപ്പള്ളിൽ എന്ന വീട്ടിലായിരുന്നു നാണു താമസിച്ചിരുന്നത്. സംസ്കൃതഭാഷ, പദ്യസാഹിത്യം, നാടകം,സാഹിത്യവിമർശനം, തർക്കശാസ്ത്രം എന്നീ വിഷയങ്ങളായിരുന്നു അവിടെ അഭ്യസിച്ചിരുന്നത്, രണ്ടു വർഷങ്ങൾ കൊണ്ടു തന്നെ അദ്ദേഹം വിദ്യകൾ എല്ലാം സ്വായത്തമാക്കി തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി. ഗ്രാമത്തിൽ തിരിച്ചെത്തിയ അദ്ദേഹം ചെമ്പഴന്തിയിൽ കുടിപ്പള്ളിക്കൂടം കെട്ടി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ആരംഭിച്ചു. അദ്ധ്യാപകവൃത്തി അദ്ദേഹത്തിനു നാണുവാശാൻ എന്ന പേരു നേടിക്കൊടുത്തു. പഠിപ്പിക്കുന്നതിനിടയിലും അദ്ദേഹം തന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടർന്നു, സമീപപ്രദേശങ്ങളിൽ അദ്ദേഹം കാൽനടയായി യാത്രചെയ്തു് പ്രസംഗിച്ചും തൻറെ കവിതകൾ ചൊല്ലിയും ജനങ്ങളിൽ തത്വചിന്തയും, സമഭാവനയും വളർത്താനും ശ്രമിച്ചു.

വിവാഹം..

സഹോദരിമാരുടെ നിർബന്ധപ്രകാരം പിതാവിന്റെ ഭാഗിനേയിയുമായി വിവാഹം കഴിക്കേണ്ടി വന്നു, സഹോദരിമാർപോയി നാണുവിനു വേണ്ടി പുടവയും കെട്ടുതാലിയും കൊടുത്ത് വധുവിനെയും കൂട്ടി വീട്ടിൽ തിരിച്ചെത്തും മുമ്പേതന്നെ നാണു നാടുവിട്ടു, ഭാര്യാ ഭർത്തൃബന്ധം അദ്ദേഹത്തിന് വഴങ്ങിയിരുന്നില്ല, ഇക്കാരണത്താൽ ആ ബന്ധം താമസിയാതെ ഒഴിഞ്ഞു പോകുകയായിരുന്നു.

*സന്ന്യാസം*

1885-ൽ പിതാവ് മരിച്ചതിനു ശേഷം ഗ്രാമങ്ങളിൽ അദ്ദേഹം നിത്യ സഞ്ചാരം തുടങ്ങി. കടൽത്തീരത്തും മലകളിലും പോയിരുന്നു ധ്യാനം നടത്തുക പതിവായിരുന്നു. ഇതിനിടയിൽ അദ്ദേഹം തന്റെ സഹപാഠിയായ പെരുനള്ളി കൃഷ്ണൻ വൈദ്യരുടെ വീട്ടിൽ വച്ചു് കുഞ്ഞൻപിള്ളയുമായി പരിചയപ്പെട്ടു. ഇദ്ദേഹമാണ് പിന്നീട് അദ്ദേഹത്തിന്റെ ആത്മമിത്രമായി മാറിയ ചട്ടമ്പിസ്വാമികൾ. കുഞ്ഞൻപിള്ള നാണുവിനെ തൈക്കാട് അയ്യാവു് എന്ന യോഗിയുമായി പരിചയപ്പെടുത്തി. യോഗി തൈക്കാട് അയ്യാവിന്റെ കീഴിൽ നാണുവാശാൻ ഹഠയോഗം മുതലായ വിദ്യകൾ അഭ്യസിച്ചു. പിന്നീട് അദ്ദേഹം ദേശാടനം തുടങ്ങി. മങ്ങാട്ട് വരമ്പെൽ ഔസെഫും ചട്ടമ്പിയാശാൻ പഴവിളയിൽ മനുവേൽ നസറത്തും സഹപാഠികളായതിനാൽ അവരെയും ഗുരു ഹഠയോഗം അഭ്യസിപ്പിച്ചിരുന്നു. അഷ്ടമുടി കായലിന്റെ തീരപ്രദേശമായ കണ്ടച്ചിറയിലും മുട്ടത്തുമൂലയിലുമായിരുന്നു രണ്ടു പഠന കളരികൾ.

*അരുവിപ്പുറം പ്രതിഷ്ഠ*

അരുവിപ്പുറം ക്ഷേത്രം
സത്യാന്വേഷണത്തോടുള്ള തൃഷ്ണയിൽ ലോകമാകെ ചുറ്റിത്തിരിയുന്നതിനിടക്കാണ് ഗുരുദേവൻ അരുവിപ്പുറത്ത് എത്തിച്ചേരുന്നത്. അത് ഒരു വനപ്രദേശം ആയിരുന്നു. എന്നാൽ അവിടെ ഗുരുദേവന്റെ സാന്നിദ്ധ്യം അറിഞ്ഞ് ധാരാളം ആളുകൾ അങ്ങോട്ടേക്ക് എത്തിത്തുടങ്ങി. അവിടെ ഒരു ക്ഷേത്രത്തിനുള്ള ആവശ്യം ഗുരുദേവനും ശിഷ്യൻമാർക്കും വൈകാതെ ബോധ്യമായി. 1888 മാർച്ച് മാസത്തിൽ ശിവരാത്രിനാളിൽ ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ഒരു ശിവപ്രതിഷ്ഠ നടത്തി. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. സവർണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവ പ്രതിഷ്ഠയിലൂടെ ശ്രീനാരായണ ഗുരുദേവൻ നടത്തിയത്, ഈ പ്രതിഷ്ഠയെ എതിർക്കാൻ വന്ന സവർണ്ണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ് ശ്രീനാരായണഗുരു പറഞ്ഞത്.

ജാതിനിർണ്ണയം എന്ന അദ്ദേഹത്തിന്റെ കൃതിയിൽ നിന്നു രണ്ടുവരികൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.

“ ജാതിഭേദം മതദ്വേഷം - ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന - മാതൃകാസ്ഥാനമാണിത് ”
ശിവഗിരി

1904ൽ അദ്ദേഹം ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നു. ദേശാടനം ഉപേക്ഷിച്ച് ശിവഗിരിയിൽ അദ്ദേഹം ആശ്രമം സ്ഥാപിച്ചു. പിന്നീട് വർക്കലയിൽ ഒരു സംസ്കൃതവിദ്യാലയം സ്ഥാപിച്ചു, തൃശ്ശൂർ, കണ്ണൂർ, അഞ്ചുതെങ്ങ്, തലശ്ശേരി, കോഴിക്കോട്, മംഗലാപുരം, എന്നിവിടങ്ങളിൽ അമ്പലങ്ങൾ നിർമ്മിച്ചു. 1912-ൽ ശിവഗിരിയിൽ ഒരു ശാരദാദേവിക്ഷേത്രവും നിർമ്മിച്ചു.

1913-ൽ ആലുവയിൽ നാരായണഗുരു ഒരു ആശ്രമം സ്ഥാപിച്ചു. അദ്വൈത ആശ്രമം എന്നായിരുന്നു അതിന്റെ പേര്. “ഓം സാഹോദര്യം സർവത്ര” എന്ന തത്ത്വത്തിൽ അധിഷ്ഠിതമായിരുന്നു അദ്വൈത ആശ്രമം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന സംരംഭമാണ് ഈ ആശ്രമം. ദൈവത്തിന്റെ കണ്ണിൽ എല്ലാവരും തുല്യരാണെന്ന് മനുഷ്യരെ ബോധവാന്മാരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

1918 - 1923 കാലഘട്ടങ്ങളിൽ അദ്ദേഹം ശ്രീലങ്ക സന്ദർശിക്കുകയുണ്ടായി. വിവിധ മതവിശ്വാസങ്ങളെപ്പറ്റി പഠിക്കാൻ ഒരു ബ്രഹ്മവിദ്യാലയം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുവിന് അനേകം അനുയായികളും ശിഷ്യന്മാരും ഉണ്ടായിരുന്നു. അവരിൽ ശ്രദ്ധേയനായ ആളാണ് നടരാജഗുരു. ഇദ്ദേഹമാണ് 1923 - ൽ നാരായണഗുരുവിന്റെ അനുഗ്രഹത്തോടെ നീലഗിരിയിലെ നാരായണ ഗുരുകുലം സ്ഥാപിച്ചത്.

*ഗുരു ദർശനങ്ങൾ*


ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ്‌ ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതിലക്ഷണം, ജാതിനിർണ്ണയം എന്നീ കൃതികളിൽ അദ്ദേഹം തന്റെ ജാതി സങ്കൽപം വ്യക്തമാക്കിയിരുന്നു. എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ്‌ ഗുരു അനുശാസിച്ചത്. തന്റെ മതദർശനത്തെ "ഏകമതം" എന്നാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ആത്മോപദേശശതകം എന്ന ഗ്രന്ഥത്തിൽ മതത്തെപ്പറ്റിയുള്ള സുചിന്തിതമായ അഭിപ്രായം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. അദ്വൈതസിദ്ധാന്തത്തിൽ ആത്മാവാണ്‌ പരമപ്രധാനം. ഈശ്വരന്‌ അവിടെ താത്ത്വികാസ്തിത്വം ഇല്ല. ദൃക് പദാർത്ഥമാണ്‌ ആത്മാവ് അല്ലെങ്കിൽ ബ്രഹ്മം അതിനു ദൃശ്യമല്ല. അതിനാൽ തന്നെ അത് മിഥ്യയുമാണ്‌. എന്നാൽ ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിൻ നാനാരൂപങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു, അതാണ്‌ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രയങ്ങളും. എന്നാൽ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാൽ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മാവിനെ തന്നെയാണ്‌ വിവക്ഷിച്ചത്.

*സാഹിത്യസംഭാവനകൾ*

ശ്രീനാരായണഗുരു കൃതികൾ
ശ്രീനാരായണഗുരുവിനെ ഒരു മതപരിഷ്കർത്താവ്, സമുദായോദ്ധാരകൻ, എന്നീ നിലകളിലാണ് കൂടുതൽ പേരും അറിയുന്നത്. ഒരു കവി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ നല്ലൊരു ഭാഗവും കാവ്യ രൂപത്തിലുള്ളവയാണ്. ദർശനമാല തുടങ്ങി സംസ്കൃതത്തിലും, ആത്മോപദേശശതകം തുടങ്ങി മലയാളത്തിലുമായി അനേകം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

*സ്മാരകങ്ങൾ*

ആദ്യമായി ഭാരതീയ തപാൽ മുദ്രണത്തിൽ പ്രത്യക്ഷപ്പെട്ട കേരളീയൻ ശ്രീനാരായണഗുരുവാണ്‌.
രൂപാ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയ വ്യക്തിയും അദ്ദേഹമാണ്‌.
പ്രധാന സംഭവങ്ങൾ

*ക്ഷേത്രപ്രതിഷ്ഠകൾ*

ശ്രീനാരായണഗുരു മഹാസമാധിമന്ദിരം, ശിവഗിരി

1921ജനുവരി 21:- വൈക്കം ചെമ്മനത്തുകര ശ്രീ നാരായണേശ്വരപുരംസുബ്രഹ്മണ്യ ക്ഷേത്രം (വേൽ പ്രതിഷ്ഠ )

*എസ്.എൻ.ഡി.പി*

എസ്.എൻ.ഡി.പി. യോഗം
അരുവിപ്പുറം ക്ഷേത്രത്തെ കേന്ദ്രീകരിച്ച് അവിടത്തെ ഭക്തജനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മുൻപേ നടന്നുവന്നിരുന്ന വാവൂട്ടുയോഗം 1899-ൽ അരുവിപ്പുറം ക്ഷേത്രയോഗം എന്നപേരിൽ പിന്നീട് പുനഃസംഘടിപ്പിക്കപ്പെട്ടു. ഇത് പിന്നീട് 1903 ജനുവരി 7-ന് നാരായണഗുരു പ്രസിഡണ്ടും കുമാരനാശാൻ ജനറൽ സെക്രട്ടറിയുമായി രൂപംകൊണ്ട ശ്രീനാരായണ ധർമപരിപാലന (എസ് എൻ ഡി പി) യോഗമായി മാറി. ഈ സംഘടനയെ മാതൃകാപരമായ ഒരു ജാതിമതാതീത സംഘടനയായി വളർത്തി കൊണ്ടു വരികയും സമൂഹത്തെ സർവതോമുഖമായ പുരോഗതിയിലേക്കു നയിക്കുകയും ചെയ്യുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം, ആദ്യത്തെ ഏതാനും വർഷങ്ങളിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയി, എന്നാൽ യോഗം നേതാക്കളിൽ പലരും അവസരോചിതമായി ഉയർന്നുചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാത്തതുമൂലം യോഗവും ഗുരുവും തമ്മിലുള്ള ബന്ധത്തിൽ ക്രമേണ വിടവ് അനുഭവപ്പെട്ടു. തന്റെ ദർശനത്തിന്റെ കാതലായ ഏകജാതിസന്ദേശം താൻ കെട്ടിപ്പടുത്ത സംഘത്തെപ്പോലും ബോധ്യപ്പെടുത്താനാവാത്തതിൽ അദ്ദേഹം ദുഃഖിതനായി. ഒടുവിൽ, 1916 മേയ് 22-ന് നാരായണഗുരു എസ് എൻ ഡി പി യോഗവുമായി തനിക്കുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതായി കാണിച്ചുകൊണ്ട് ഡോക്ടർ പൽ‌പ്പുവിന് അദ്ദേഹം ഇപ്രകാരം കത്തെഴുതി:

“ എന്റെ ഡോക്ടർ അവർകൾക്ക്,

യോഗത്തിന്റെ നിശ്ചയങ്ങൾ എല്ലാം നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തിൽ ഇല്ലാത്തതുകൊണ്ടും യോഗത്തിന്റെ ജാത്യഭിമാനം വർധിച്ചുവരുന്നതുകൊണ്ടും മുൻപേതന്നെ മനസ്സിൽനിന്നും വിട്ടിരുന്നതുപോലെ ഇപ്പോൾ വാക്കിൽനിന്നും പ്രവൃത്തിയിൽനിന്നും യോഗത്തെ വിട്ടിരിക്കുന്നു. ”
— എന്ന് നാരായണഗുരു.

*മരണം*

ശിവഗിരിയിൽ വച്ചാണ് ശ്രീനാരായണഗുരു സമാധിയായത്. അജീർണ്ണവും പ്രോസ്റ്റേറ്റ് വീക്കവുമായിരുന്നു ദേഹവിയോഗകാരണം. തന്നെ ചികിത്സിക്കാനെത്തിയ അന്നത്തെ കാലത്തെ മഹാവൈദ്യന്മാരോടും ശിഷ്യന്മാരോടും ഗുരു മുൻകൂട്ടി തന്റെ സമാധി അടുത്തു എന്നും ആശ്രമം നന്നായി നോക്കി നടത്തണം എന്നും നന്മയുള്ളവരായി എല്ലാവരും ജീവിക്കണം എന്നും അദ്ദേഹം എല്ലാവരോടും പറഞ്ഞിരുന്നു .. (8 ജനുവരി 18) തീയതി കോട്ടയത്തു വെച്ച് കൂടിയ എസ്.എൻ.ഡി.പി യോഗത്തിന്റെ വിശേഷാൽ പൊതുയോഗമായിരുന്നു ശ്രീനാരായണഗുരു പങ്കെടുത്ത ഏറ്റവും അവസാനത്തെ പൊതുചടങ്ങ്.

1927-ൽ അഷ്ടമുടിക്കായലിന്റെ തീരത്തുള്ള മങ്ങാട്ടുകോടിയിലും കണ്ടച്ചിറയിലും പഴവിള ചട്ടമ്പിയാശാനുമായി ചേർന്ന് പ്രകൃതി ചികിത്സ നടത്തിയിരുന്നു. ദീർഘകാലമായി വാർദ്ധക്യ സഹജമായ രോഗ ബാധിതനായി കിടപ്പിലായിരുന്ന അദ്ദേഹത്തെ പല മഹാവൈദ്യന്മാരും ചികിൽസിച്ചെങ്കിലും രോഗം പൂർണ്ണമായി ഭേദമാക്കാനായില്ല. 1928 സെപ്റ്റംബർ 20-നാണ് (മലയാളവർഷം 1104 കന്നി 5) അദ്ദേഹം ഭക്തരുടെ മുന്നിൽ ധ്യാനത്തോടെ അന്തരിച്ചു . അദ്ദേഹത്തിന്റെ 72-ആം ജന്മദിനം കഴിഞ്ഞ് അപ്പോൾ മൂന്നാഴ്ച പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഭൗതികശരീരം ശിവഗിരി മഠവളപ്പിൽ സമാധിയിരുത്തി. ഇന്ന് അവിടെ അദ്ദേഹത്തിന്റെ പ്രതിമയോടുകൂടിയ മണ്ഡപമുണ്ട്. നിരവധി ആളുകൾ അവിടെ ദർശനത്തിനെത്തുന്നു.

ഗുരുവിനെ പറ്റി പ്രമുഖർ പറയുന്നു.

*ഭാരതത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന പരമഹംസന്മാരിൽ സ്വാമിയെപ്പോലെ പരിശുദ്ധാത്മാവായി മറ്റൊരാളുമില്ല.
— രബീന്ദ്രനാഥ ടാഗോർ

*ശ്രീ നാരായണ ഗുരുവിനെ ഒരു മൂന്നാംകിട ദൈവം എന്നതിലുപരി ഒരു ഒന്നാംകിട മനുഷ്യനായി കാണണം.
— അയ്യൻകാളി

*ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു, അത് കേരളത്തിന്റെ തെക്കേ അറ്റത്ത് വാണരുളുന്ന ശ്രീ നാരായണ ഗുരു വല്ലാതെ മറ്റാരുമല്ല.
— ദീനബന്ധു സി.എഫ്.ആൻഡ്രൂസ്

(കടപ്പാട്)

Address

Mulanthuruthy
Mulanthuruthy

Alerts

Be the first to know and let us send you an email when മുളന്തുരുത്തിയോടൊപ്പം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to മുളന്തുരുത്തിയോടൊപ്പം:

Share