Malanadu Vartha

Malanadu Vartha Malanadu Varth

തൊടുപുഴ നഗര സഭ ചെയർപേഴ്‌സൺ ആദ്യ രണ്ടു വർഷം  മുസ്ലിം ലീഗിന് സാബിറ ജലീൽ ചെയർപേഴ്‌സണാകും
25/12/2025

തൊടുപുഴ നഗര സഭ ചെയർപേഴ്‌സൺ ആദ്യ രണ്ടു വർഷം മുസ്ലിം ലീഗിന്

സാബിറ ജലീൽ ചെയർപേഴ്‌സണാകും

ജോയ്്സ് മേരി ആന്റണി മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്‌സൺ  ആദ്യം രണ്ടു വർഷം ജോയ്‌സ് മേരി ആന്റണിയും, ഒരു വർഷം രജിത. പി യും, അവസാന...
25/12/2025

ജോയ്്സ് മേരി ആന്റണി മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്‌സൺ

ആദ്യം രണ്ടു വർഷം ജോയ്‌സ് മേരി ആന്റണിയും, ഒരു വർഷം രജിത. പി യും, അവസാന രണ്ടുവർഷം അസംബീഗവും ചെയർപേഴ്‌സൺ ആകും. ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് മൂന്നു പേരും
പരിഗണയ്ക്കുവരുകയും, വലിയ തർക്കം ഉടലെടുക്കുകയും ചെയ്തിരുന്നു. ഒടുവിൽ ഒത്തുതീർപ്പെന്ന നിലയിലാണ് മൂവർക്കും സ്ഥാനം വീതം വയക്കുന്നതിന് തീരുമാനിച്ചത്.
24 -ാം വാർഡിൽനിന്ന് 176 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജോയ്‌സ് മേരി ആന്റണി വിജയിച്ചത്.

ക്രിസ്മസ്, ആത്മീയതയുടെയും ആഘോഷത്തിന്റെയും ദിനം കൊച്ചി: ആത്മീയതയുടെയും ആഘോഷത്തിന്റെയും ദിനം. ഇന്ന് ലോകമെമ്പാടും ക്രൈസ്തവര...
25/12/2025

ക്രിസ്മസ്, ആത്മീയതയുടെയും ആഘോഷത്തിന്റെയും ദിനം

കൊച്ചി: ആത്മീയതയുടെയും ആഘോഷത്തിന്റെയും ദിനം. ഇന്ന് ലോകമെമ്പാടും ക്രൈസ്തവര്‍ ക്രിസ്മസ് ആഘോഷിക്കുന്നു.
അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി; ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന സന്ദേശം ഉയര്‍ത്തിയാണ് തിരുപ്പിറവി ആഘോഷിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക തിരുപ്പിറവി ശുശ്രൂഷകള്‍ നടന്നു
എറണാകുളം സീറോ മലബാര്‍ സഭ ആസ്ഥാനത്ത് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ക്രിസ്മസ് എന്നത് പുതിയ സാധ്യതകളുടെ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ നടന്ന പാതിരാ കുര്‍ബാന ശുശ്രൂഷകള്‍ക്ക് കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ വര്‍ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കി.

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ക്രിസ്മസ് തിരുക്കര്‍മ്മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികനായി.
ക്രിസ്മസ് ദിനത്തിന്റെ പ്രാധാന്യം തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു.
ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്. അവര്‍ക്ക് വേണ്ടിയും ഭരിക്കുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കാം
പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ നടന്ന തിരുപ്പിറവി ചടങ്ങുകള്‍ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ തോമസ് ജെ നെറ്റോ നേതൃത്വം നല്‍കി. ക്രൈസ്തവ വിശ്വാസികള്‍ക്ക് എതിരായ ആക്രമണം കൂടികൂടി വരുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ പറഞ്ഞു. സമാധാനം ആഗ്രഹിക്കുന്നവരാണ് എല്ലാവരും എന്നും ക്രിസ്തു ഹൃദയങ്ങളിലാണ് പിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ രാജ്യത്ത്് വിവിധ ഇടങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണത്തെ പുരോഹിതര്‍ അപലപിച്ചു. രാജ്യത്തെ ക്രൈസ്തവരെ സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും അഭ്യര്‍ത്ഥിക്കുന്നതായി സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. രാജ്യത്തുടനീളം സുരക്ഷിതമായി ക്രിസ്മസ് ആഘോഷിക്കാന്‍ കര്‍ശന നിയമപാലനം ഉറപ്പാക്കണം. മത, ആരാധനാ സ്വാതന്ത്ര്യങ്ങള്‍ ഉറപ്പാക്കണം. ക്രിസ്മസ് വേളയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് ഭരണഘടനയുടെ ആത്മാവിന് തന്നെ മുറിവേല്‍പ്പിക്കുന്നതാണ്. അക്രമങ്ങളെ ശക്തമായി അപലപിക്കുന്നതായും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
കോതമംഗലം രൂപതയില്‍ തിരുകര്‍മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ നേതൃത്വം നല്കി.

വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മൂക്കന്നൂർ  താബോർ  മാടശ്ശേരി   സെബി വർഗ്ഗീസ് (31) നെയാണ്  കാപ്പ ചുമത്തി...
24/12/2025

വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

മൂക്കന്നൂർ താബോർ മാടശ്ശേരി സെബി വർഗ്ഗീസ് (31) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്. അങ്കമാലി, നെടുമ്പാശ്ശേരി, കാലടി, അയ്യംപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, കഠിന ദേഹോപദ്രവം, കൂട്ടായ്മ കവർച്ച, സ്ത്രീത്വത്തെ അവഹേളിക്കൽ, കാപ്പ ഉത്തരവിന് ലംഘനം, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. കഴിഞ്ഞ ആഗസ്ത് അവസാനം മൂക്കന്നൂർ ശങ്കരൻകുഴി കപ്പേളയ്ക്ക് സമീപത്തുള്ള സ്ട്രീറ്റ് ലൈറ്റ് ഓഫ് ചെയ്‌ത്‌ അവിടെ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത സമീപവാസിയെ ഇയാളും, കൂട്ടാളി ഷിനിലും ചേർന്ന് കല്ലുകൊണ്ട് തലയ്ക്കും മറ്റും ഇടിച്ച് ഗുരുതര പരിക്കേൽപ്പിച്ചതിനും, പരിക്കേറ്റയാളുടെ ബൈക്ക് കല്ലുകൊണ്ട് തല്ലി പൊട്ടിച്ച് 23290/- രൂപയുടെ നാശനഷ്ട‌ം വരുത്തിയതിനും അങ്കമാലി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. അങ്കമാലി പോലീസ് ഇൻസ്പെക്ടർ എ. രമേഷ്, സബ്ബ് ഇൻസ്പെക്ടർ കെ.എ പോളച്ചൻ, അസി. സബ്ബ് ഇൻസ്പെക്ടർ പി.വി ജയശ്രീ സീനിയർ സിവിൽ പോലീസ് ഓഫീസർ എബി സുരേന്ദ്രൻ എന്നിവരാണ് അറസ്റ്റ് ചെയ്ത ടീമിലുണ്ടായിരുന്നത്.

റെജി ജോൺ ഒടുവിൽ ചെയർപേഴ്‌സൺ കസേരയിലേക്ക്കൂത്താട്ടുകുളം :   കൂത്താട്ടുകുളം റെജി ജോൺ പ്ലാന്തോട്ടത്തിൽ ചെയർ പേഴ്‌സൺ ആകും.  ...
24/12/2025

റെജി ജോൺ ഒടുവിൽ ചെയർപേഴ്‌സൺ കസേരയിലേക്ക്

കൂത്താട്ടുകുളം : കൂത്താട്ടുകുളം റെജി ജോൺ പ്ലാന്തോട്ടത്തിൽ ചെയർ പേഴ്‌സൺ ആകും. ലിസി ജോസ് , സാറ ടി.എസ്., വത്സല സജീവൻ മുവർക്കും വൈസ്- ചെയർപേഴ്‌സൺ സ്ഥാനം വീതം വയ്ക്കും. ആദ്യ രണ്ടുവർഷം ലിസ്സി ജോസ്, രണ്ടാം തവണ ഒന്നര വർഷം സാറാ ടി.എസ്., തുടർന്ന് വത്സ സജീവൻ എന്നിങ്ങനെയാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ് റെജി ജോൺ. കോൺഗ്രസ് കൂത്താട്ടുകുളം- പിറവം ബ്‌ളോക്ക് സെക്രട്ടറി, കൂത്താട്ടുകുളം ഹൗസിങ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്്്. നാലാം വാർഡിൽ നിന്ന് 307 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കൂത്താട്ടുകുളത്ത് കോൺഗ്രസിനെ അധികാരത്തിലേറ്റുന്നതിന് നേതൃത്വം വഹിച്ച് റെജി ജോൺ തന്നെ ചെയർപേഴ്‌സൻ സ്ഥാനത്തേക്കും എത്തിയെന്നത് ശ്രദ്ധേയമാണ്.

ലിസ്സി ജോസും, സാറാ ടി.എസും രണ്ടാം തവണയാണ് മുനിസിപ്പൽ കൗൺസിലറന്മാരാകുന്നത്.

കഴിഞ്ഞ തവണ എൽ.ഡി.എഫ്.കേവല ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ നഗരസഭയിൽ കൂറുമാറ്റവും അവിശ്വാസ പ്രമേയവും വിവാദമായിരുന്നു. ഒടുവിൽ കൂറുമാറിയ കലാരാജുവിനെ ചെയർപേഴ്‌സണും, സ്വതന്ത്രനായ സുനിൽകുമാറിനെ വൈസ്-ചെയർപേഴ്‌സണുമാക്കിയാണ് യു.ഡി.എഫ് ഭരണം പിടിച്ചത്. ഇക്കുറി 26 അംഗ ഭരണ സമിതിയിൽ യു.ഡി.എഫ് -16 (കോൺഗ്രസ് -15, കേരള കോൺഗ്രസ്- ജെ- ഒന്ന്) എൽഡിഫ് - 10 (സിപിഎം- 7, സിപിഐ-3) ഇങ്ങനെയാണ് കക്ഷിനില.

ചിത്രം : റെജി ജോൺ, ലിസ്സി ജോസ്, സാറ ടി.എസ്., വത്സല സജീവൻ

വി.കെ. മിനിമോൾ കൊച്ചി മേയര്‍കൊച്ചി: കോര്‍പ്പറേഷനില്‍ മേയര്‍ പദവി പങ്കിടാന്‍ ധാരണ. മഹിള കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷ വി...
23/12/2025

വി.കെ. മിനിമോൾ കൊച്ചി മേയര്‍

കൊച്ചി: കോര്‍പ്പറേഷനില്‍ മേയര്‍ പദവി പങ്കിടാന്‍ ധാരണ. മഹിള കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷ വി കെ മിനിമോളും ഷൈനി മാത്യുവും രണ്ടര വര്‍ഷം വീതം കൊച്ചി മേയര്‍ സ്ഥാനം പങ്കിടും.

ആദ്യത്തെ രണ്ടര വര്‍ഷം വി കെ മിനിമോളും അടുത്ത രണ്ടര വര്‍ഷം ഷൈനി മാത്യുവും ആയിരിക്കും കൊച്ചി മേയര്‍. എറണാകുളം ഡിസിസിയുടേതാണ് പ്രഖ്യാപനം.

ഇതിനിടെ ദീപ്തി മേരി വർഗീസിനെ ഒഴിവാക്കിയതിനെതിരെ കോൺഗ്രസിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്‌

ചിത്രം : വി.കെ. മിനിമോൾ

രാസലഹരിയുമായി യുവാവ് പിടിയിൽ. 3.2 ഗ്രാം രാസലഹരിയുമായി യുവാവ് പിടിയിൽ. അങ്കമാലി പഴന്തോട്ടം വെമ്പിള്ളി എള്ളുവിള പുത്തൻവീട്...
23/12/2025

രാസലഹരിയുമായി യുവാവ് പിടിയിൽ.

3.2 ഗ്രാം രാസലഹരിയുമായി യുവാവ് പിടിയിൽ. അങ്കമാലി പഴന്തോട്ടം വെമ്പിള്ളി എള്ളുവിള പുത്തൻവീട്ടിൽ അഖിൽ (30) നെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ബംഗലൂരുവിൽ നിന്ന് ബസിലാണ് ഇയാൾ കടത്തിയത്. ഫെയ്സ് ക്രീം കുപ്പിയിൽ ലോഷൻ്റെ ഇടയിൽ പ്രത്യേകം ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. ഡി വൈ എസ് പി മാരായ ജെ.ഉമേഷ് കുമാർ, ടി.ആർ രാജേഷ്, ഇൻസ്പെക്ടർ എ.രമേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ആലുവ : റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് ക്രിസ്തുമസ് ആഘോഷം നടത്തി. അഡീഷണൽ എസ്.പിയുടെ ചുമതല വഹിയ്ക്കുന്ന ഡോ: ആർ ജോസും, അഡ്മിന...
23/12/2025

ആലുവ : റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് ക്രിസ്തുമസ് ആഘോഷം നടത്തി.

അഡീഷണൽ എസ്.പിയുടെ ചുമതല വഹിയ്ക്കുന്ന ഡോ: ആർ ജോസും, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് വിനോദ് വി മാത്യുവും ചേർന്ന് കേക്ക് മുറിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പി ജെ.ഉമേഷ് കുമാർ, മാനേജർ കെ.കെ ഗിരിഷ് കുമാർ, അക്കൗണ്ട് ഓഫീസർ സജിൻ കുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.

മാറാടിയിൽ  പ്രസിഡന്റ് സ്ഥാനം :  കോൺഗ്രസ് നേതാക്കൾ പല തട്ടിൽ മൂവാറ്റുപുഴ :   മാറാടി പഞ്ചായത്തിൽ കോൺഗ്രസ്് നേതാക്കൾ പല തട്...
23/12/2025

മാറാടിയിൽ പ്രസിഡന്റ് സ്ഥാനം : കോൺഗ്രസ് നേതാക്കൾ പല തട്ടിൽ

മൂവാറ്റുപുഴ : മാറാടി പഞ്ചായത്തിൽ കോൺഗ്രസ്് നേതാക്കൾ പല തട്ടിൽ. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്് തർക്കം രൂക്ഷം. രമ രാമകൃഷ്ണൻ, ഷാന്റി എബ്രഹാം, ജിഷ പുള്ളോർക്കുടി എന്നിവർക്കുവേണ്ടി ഗ്രൂപ്പുകളും നേതാക്കളും ചേരിതിരിഞ്ഞ് വാദിക്കുന്നു. രമ രാമകൃഷ്ണൻ രണ്ടാം തവണയാണ് പഞ്ചായത്ത്് അംഗമാകുന്നത്. കഴിഞ്ഞ തവണ ബ്‌ളോക്ക് പഞ്ചായത്ത് വികസനകാര്യസമിതി ചെയർപേഴ്‌സണായിരുന്നു. നിലവിൽ മഹിള കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയാണ്.

ഷാന്റി എബ്രഹാം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. രണ്ടാം തവണയാണ് പഞ്ചായത്ത് അംഗമാകുന്നത്. ഇക്കുറി രണ്ടാം വാർഡിൽനിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. 10-ാം വാർഡ് അംഗമായ ജിഷ പുള്ളോർക്കുടിയും രണ്ടാം തവണയാണ് പഞ്ചായത്ത് അംഗമാകുന്നത്. മൂവർക്കും വേണ്ടി ഗ്രൂപ്പുകളും നേതാക്കളും സജീവമായി രംഗത്തുണ്ട്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രതീഷ് ചങ്ങാലി മറ്റം, സാജു കുന്നപ്പിള്ളി എന്നിവരുടെ പേരാണ് പരിഗണനയിലുള്ളത്. രതീഷ് ചങ്ങാലിമറ്റം കോൺഗ്രസ് ബ്‌ളോക്ക് വൈസ്- പ്രസിഡന്റാണ്.

14 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസ് - 9, എൽ.ഡി.എഫ് -5 ഇങ്ങനെയാണ് കക്ഷിനില.

ചിത്രം : രമ രാമകൃഷ്ണൻ, ഷാന്റി എബ്രഹാം, ജിഷ പുള്ളോർക്കുടി, രതീഷ് ചങ്ങാലി മറ്റം, സാജു കുന്നപ്പിള്ളി

മഞ്ഞളളൂർ പഞ്ചായത്ത് :   പ്രസിഡന്റ്, വൈസ്- പ്രസിഡന്റ് സ്ഥാനത്തിന്  കൂടുതൽപേർ അവകാശവാദം ഉന്നയിക്കുന്നുമൂവാറ്റുപുഴ :  കോൺഗ്...
23/12/2025

മഞ്ഞളളൂർ പഞ്ചായത്ത് : പ്രസിഡന്റ്, വൈസ്- പ്രസിഡന്റ് സ്ഥാനത്തിന് കൂടുതൽപേർ അവകാശവാദം ഉന്നയിക്കുന്നു

മൂവാറ്റുപുഴ : കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുളള മഞ്ഞള്ളൂർ പഞ്ചായത്തിൽ പ്രസിഡന്റ് വൈസ് പ്രിഡന്റ് സ്ഥാനം
തർക്കം തുടരുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മഞ്ഞള്ളൂർ പഞ്ചായത്ത്് യു.ഡിഎഫ് കൺവീനർ ടോമി തന്നിട്ടമാക്കലിന്റെയും, യൂത്ത് കോൺഗ്രസ് ബ്ലോക്ക് മുൻ പ്രസിഡന്റ് സമീർ കോണിക്കലിന്റെയും പേരാണ് പരിഗണനയിലുളളത്്. ആറാം വാർഡിൽനിന്ന് വിജയിച്ച ജിന്റോ ടോമിയുടെയും പേര്് ചർച്ചയിലുണ്ട്്്.

ടോമി നാലാം തവണയാണ് പഞ്ചായത്ത് അംഗമാകുന്നത്. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
സമീർ കോണിക്കൽ എട്ടാം വാർഡ് (മടക്കത്താനം) 468 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

വൈസ്- പ്രസിഡന്റ് സ്ഥാനത്തേക്ക് ജസ്സി ജെയിംസ്, ബിന്ദു ഗോപി എന്നിവരുടെ പേരുകളാണ് ഉയർന്നുവന്നിരിക്കുന്നത്. തർക്കം പരിഹരിക്കുന്നതിന് ടേം നിശ്ചയിക്കണമെന്ന് ആവശ്യവും ഒരു വിഭാഗം ഉ്ന്നയിക്കുന്നു.
് 14 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസ് -9, എൽ.ഡി.എഫ്. -3, ബിജെപി - ഒന്ന്, സ്വതന്ത്രൻ -ഒന്ന് ഇങ്ങനെയാണ് കക്ഷിനില

ചിത്രം : ടോമി തന്നിട്ടമാക്കൽ, സമീർ കോണിക്കൽ, ബിന്ദു ഗോപി, ജസ്സി ജെയിംസ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ- ഉപാദ്ധ്യക്ഷ സ്ഥാനം : കെ.പി.സി.സി മാർഗ രേഖ എന്താണ് പറയുന്നത്.  കൊച്ചി : കെ.പി.സി...
22/12/2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ- ഉപാദ്ധ്യക്ഷ സ്ഥാനം :
കെ.പി.സി.സി മാർഗ രേഖ എന്താണ് പറയുന്നത്.


കൊച്ചി : കെ.പി.സി.സി. മാർഗ രേഖ നടപ്പിലാക്കിയാൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഇനി അദ്ധ്യക്ഷ- ഉപാധ്യക്ഷ സ്ഥാനം ആറ് മാസവും, ഒരു കൊല്ലവും വീതംവയ്പ് ഉണ്ടാവില്ല.

അദ്ധ്യക്ഷ- ഉപാധ്യക്ഷ പദവികളിലേക്ക് ഏകകണ്‌ഠ്യേന സമവായത്തിലൂടെ ഒറ്റപ്പേരിലെത്താൻ പരമാവധി ശ്രമിക്കണമെന്നാണ് കെ.പി.സി.സി. മാർഗ രേഖ നിർദേശിക്കുന്നത്. ഒന്നിലേറെ പേരുകൾ വരുന്നപക്ഷം ചർച്ചകൾ നടത്തി ഒറ്റപ്പേരിലേക്ക് എത്തിക്കുന്നതിന് കമ്മിറ്റി ഭാരവാഹികളും, അംഗങ്ങളും ശ്രദ്ധിക്കണം.
ഒരു പേരിലേക്ക് ഒരു നിലയിലും എത്താൻ കഴിയാത്ത പക്ഷം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ അഭിപ്രായം മാനിച്ച് അദ്ധ്യക്ഷരെ തിരഞ്ഞെടുക്കണം. അഭിപ്രായത്തിൽ തുല്യത വരുന്ന പക്ഷം ആവശ്യമെങ്കിൽമാത്രം ടേം നിശ്ചയിക്കുന്നതിന് നിർദേശം. രണ്ടുപേരിൽ കൂടുതൽ ആളുകൾക്ക് പദവി വീതിച്ചുനല്കുന്നത് ഒഴിവാക്കണമെന്ന് പ്രത്യേകം ചൂണ്ടികാണിച്ചിട്ടുണ്ട്.

ജയിച്ചുവന്നവരിൽ പാർട്ടിയുടെ സുപ്രധാന സ്ഥാനങ്ങൾ അലങ്കരിക്കുന്നവർക്ക് മുൻഗണന നല്കണമെന്നും മാർഗരേഖയിൽ ചൂണ്ടികാണിക്കുന്നു.

അവിടെ കല്ല്യാണം ; ഇവിടെ സത്യപ്രതിജ്ഞ /അസംബീഗം ഓട്ടത്തിലായിരുന്നു. മൂവാറ്റുപുഴ : മകളുടെ വിഹാഹവും സത്യപ്രതിജഞയും ഒരേ ദിവസം...
21/12/2025

അവിടെ കല്ല്യാണം ; ഇവിടെ സത്യപ്രതിജ്ഞ /
അസംബീഗം ഓട്ടത്തിലായിരുന്നു.

മൂവാറ്റുപുഴ : മകളുടെ വിഹാഹവും സത്യപ്രതിജഞയും ഒരേ ദിവസം. ഇരട്ടി സന്തോഷത്തിലും സമയം പാലിക്കാനുള്ള ഓട്ടത്തിലായിരുന്നു മോളി എന്ന അസംബീഗം. മൂവാറ്റുപുഴ നഗര സഭ ഏഴാം വാർഡിൽ നിന്നുള്ള യു.ഡി.എഫ് കൗൺസിലറാണ് അസംബീഗം. മൂത്ത മകൾ അഡ്വ. അൽക്ക ഫാത്തിമ നജീബിന്റെ വിവാഹമായിരുന്നു ഞായറാഴ്ച.
നിക്കാഹ് കർമം ഉൾപ്പെടെ നേരത്തെ നിശ്ചയിച്ചതാണ്. ആലപ്പുഴ ബേക്കർ കോട്ടേജിൽ റഹീം അബൂബക്കറിന്റെയും, സൈനബ ഇബ്രാഹിമിന്റെയും മകൻ അബ്ദുൽ റൗഫ് ആയിരുന്നു അൽക്കയുടെ വരൻ.
ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയും മകളുടെ വിവാഹവും ഒരു ദിവസമായത് അപ്രതീക്ഷിതമായിരുന്നു. രാവിലെ 10. ന് നഗരസഭാ ഹാളിൾ എത്തി സത്യപ്രതിജഞയെടുക്കണം. എട്ട് കിലോ മീറ്റർ ദൂരെയുള്ള ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12 ന് നിക്കാഹ് കർമത്തിന് എത്തണം. രണ്ടും ഒഴുവാക്കാനാവാത്ത കർത്തവ്യം.

ഭർത്താവ് മരണപ്പെട്ടതോടെ മൂന്നു മകൾ അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് അസംബീഗം. ഇതിനിടയിലാണ് ജനസേവനം എന്ന ഉത്തരവാദിത്വവും ഏറ്റെടുത്തത്. സത്യപ്രതിഞ്ജ ചടങ്ങിലെത്തുമ്പോൾ സന്തോഷവും ടെൻഷനുമെല്ലാം ആ മുഖത്ത് പ്രകടമായിരുന്നു. 11 ഓടെ സത്യപ്രതിജഞ കഴിഞ്ഞ് സഹ പ്രവർത്തകരോടും പാർട്ടി നേതാക്കളോടും നന്ദി പറഞ്ഞ് നേര വിവാഹ ഓഡിറ്റോറിയത്തിലേക്ക് എത്തി. ഈ സമയം ബന്ധുക്കളും നാട്ടുകാരും അസംബീഗത്തിനെ ഓഡിറ്റോറിയത്തിൽ കാത്തിരിക്കുകയായിരുന്നു. ഒടുവിൽ എല്ലാം മംഗളമായി കലാശിച്ചതിലെ ആഹ്‌ളാദം അതിഥികളുമായി പങ്കിടുകയും ചെയ്തു.

വീഡിയോ കാണാം
👇👇

അവിടെ കല്ല്യാണം ; ഇവിടെ സത്യപ്രതിജ്ഞ
അസംബീഗം ഓട്ടത്തിലായിരുന്നു.
👇👇

https://youtu.be/ybSgOuOxssc?si=IiL9fueCgNkyW7Dt

Address

Muvattupuzha

Telephone

+919961027428

Website

Alerts

Be the first to know and let us send you an email when Malanadu Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malanadu Vartha:

Share

MalanaduVartha

MalanaduVartha

മാന്യരേ,

മാധ്യമ രംഗത്ത് മൂല്യാധിഷ്ഠിതമായ സമീപനം സ്വീകരിച്ചുകൊണ്ട് രാഷ്ട്രീയ- മത- സംഘടനാ പക്ഷപാതിത്തമില്ലാതെ വാർത്തകൾ ജനങ്ങളിലെത്തിക്കുന്നതിനുള്ള ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ഓൺലൈൻ പോർട്ടലാണ് മലനാട് വാർത്ത.കോം. www.malanaduvartha.com

പ്രചാരത്തിനുവേണ്ടി പൈങ്കിളിവാർത്തകൾ തേടുന്ന നയത്തിൽനിന്നു വ്യത്യസ്തമായി പ്രശ്‌നങ്ങളെ ഗൗരവമായി സമീപിക്കുകയാണ് മലനാട് വാർത്തയുടെ നയം.