Media Plus News

Media Plus News Online News & Entertainment

ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് നിയമസാധുത കിട്ടണമെങ്കിൽ അക്കൗണ്ട് മുഖേനയാകണമെന്ന് ഹൈക്കോടതി. പണമായി നൽകുന...
28/07/2025

ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് നിയമസാധുത കിട്ടണമെങ്കിൽ അക്കൗണ്ട് മുഖേനയാകണമെന്ന് ഹൈക്കോടതി. പണമായി നൽകുന്നതിന് സാധുതയില്ല. ഇത്തരം ഇടപാടുകൾക്ക് ഈടായി നൽകിയ ചെക്കുകൾ ഹാജരാക്കുന്ന കേസുകൾ നിലനിൽക്കില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

പണമായി നൽകിയ 9 ലക്ഷം രൂപയുടെ വായ്പക്ക് ഈടായി നൽകിയ ചെക്ക് മടങ്ങിയതിന്റെ പേരിൽ വിചാരണക്കോടതി വിധിച്ച തടവും പിഴയും റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തരവിന് മുൻകാല പ്രാബല്യമുണ്ടാകില്ല. വിചാരണ പൂർത്തിയായ കേസുകൾക്ക് ഉത്തരവ് ബാധകമായിരിക്കില്ല.പത്തനംതിട്ട സ്വദേശി പി.സി. ഹരിയാണ് വിചാരണക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തത്. ചെക്ക് മടങ്ങിയതിന് പത്തനംതിട്ട മജിസ്‌ട്രേട്ട് കോടതി ഹർജിക്കാരനെ ഒരു വർഷം തടവിനും 9 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. ഇത് അഡീഷണൽ സെഷൻസ് കോടതിയും ശരി വച്ചു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 9 ലക്ഷംരൂപ വായ്പ നൽകിയെന്നത് കളവാണെന്നും പരാതിക്കാരന് ഇതിനുള്ള വരുമാനമാർഗമില്ലെന്നുമാണ് ഹർജിക്കാരൻ വാദിച്ചത്.വായ്പാ തുക പണമായി നൽകിയതിന്റെ പേരിൽ ചെക്കു കേസ് ഇല്ലാതാകില്ലെന്നായിരുന്നു പരാതിക്കാരൻ ഷൈൻ വർഗീസിന്റെ വാദം.ഇൻകം ടാക്‌സ് ആക്ട് പ്രകാരം 20,000 രൂപയിൽ കൂടുതലുള്ള തുക ബാങ്ക് അക്കൗണ്ട് വഴി മാത്രമേ കൈമാറാവൂവെന്ന് കോടതി വ്യക്തമാക്കി. നിയമവിരുദ്ധ പണം കൈമാറ്റത്തെ നിയമപരമായ വായ്പയായി കണക്കാക്കാനാകില്ല. അതല്ലെങ്കിൽ പണമായി നൽകാനുള്ള കാരണം വ്യക്തമാക്കണമായിരുന്നു.

ബഹിരാകാശത്ത് കണ്ടെത്തിയ രഹസ്യ വസ്തു ഒരു 'എലിയൻ ബേസ്' ആകാം, ശാസ്ത്രജ്ഞർ പറയുന്നു.ബഹിരാകാശത്ത് ഒരു ദുരൂഹ വസ്തു കണ്ടെത്തിയത...
27/07/2025

ബഹിരാകാശത്ത് കണ്ടെത്തിയ രഹസ്യ വസ്തു ഒരു 'എലിയൻ ബേസ്' ആകാം, ശാസ്ത്രജ്ഞർ പറയുന്നു.

ബഹിരാകാശത്ത് ഒരു ദുരൂഹ വസ്തു കണ്ടെത്തിയതായി ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയിട്ടുണ്ട്, ഇത് ഒരു 'എലിയൻ ബേസ്' ആകാമെന്ന് അവർ സംശയിക്കുന്നു. 2024 ഒക്ടോബറിൽ ഹവായിലെ പാൻ-സ്റ്റാർസ് ടെലിസ്കോപ്പ് ഉപയോഗിച്ച് നിരീക്ഷിച്ച ഈ വസ്തു, 2014 YZ എന്നാണ് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്. ഏകദേശം 100 മീറ്റർ വീതിയുള്ള ഈ വസ്തു, സാധാരണ ഛിന്നഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി, അസാധാരണമായ ഭ്രമണപഥവും വേഗതയും പ്രകാശ പ്രതിഫലനവും കാണിക്കുന്നു.
ഹാർവാർഡ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ ഡോ. ഏവി ലോബ്, ഈ വസ്തുവിന്റെ പ്രത്യേകതകൾ "നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള ഒരു ബുദ്ധിജീവി നാഗരികതയുടെ സാധ്യത"യെ സൂചിപ്പിക്കാമെന്ന് അഭിപ്രായപ്പെട്ടു. 2017-ൽ കണ്ടെത്തിയ 'ഒമുവാമുവ' എന്ന ആദ്യ അന്യഗ്രഹ വസ്തുവിനോട് സാമ്യമുള്ളതാണ് ഈ വസ്തുവിന്റെ സവിശേഷതകൾ. എന്നാൽ, മറ്റ് ശാസ്ത്രജ്ഞർ ജാഗ്രതയോടെ സമീപിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു, ഇത് ഒരു പ്രത്യേകതരം ഛിന്നഗ്രഹമോ ധൂമകേതുവോ ആകാമെന്ന് വാദിക്കുന്നു.
നാസയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയും ഈ വസ്തുവിനെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തിവരികയാണ്. 2025-ന്റെ തുടക്കത്തിൽ, കൂടുതൽ ശക്തമായ ടെലിസ്കോപ്പുകൾ ഉപയോഗിച്ച് നടത്തുന്ന നിരീക്ഷണങ്ങൾ ഇതിന്റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. "ഇത് ഒരു പ്രകൃതിദത്ത വസ്തുവോ അതോ മറ്റെന്തെങ്കിലുമോ ആണെന്ന് അറിയാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്," ഡോ. ലോബ് പറഞ്ഞു.

എല്ലാവരും തന്നെ ആപ്പ് ഡൗൺലോഡ് ചെയ്ത് മാപ്പിൽ നിന്നും നെന്മാറ ഒലിപ്പാറ റോഡ് സെലക്ട് ചെയ്ത് പരാതി റെജിസ്റ്റർ ചെയ്യുക.ഗവൺമെ...
27/07/2025

എല്ലാവരും തന്നെ ആപ്പ് ഡൗൺലോഡ് ചെയ്ത് മാപ്പിൽ നിന്നും നെന്മാറ ഒലിപ്പാറ റോഡ് സെലക്ട് ചെയ്ത് പരാതി റെജിസ്റ്റർ ചെയ്യുക.ഗവൺമെൻ്റിൻ്റെ PWD ആപ്പ് ആണ്.
ഇതിൽ വരുന്ന എല്ലാ പരാതിക്കും എഞ്ചിനിയർ വിളിച്ച് മറുപടി പറയൽ നിർബന്ധമാണ്.

https://play.google.com/store/apps/details?id=com.iroads.pwd.pwd4u

ആപ്പ് ഉപയോഗിക്കുന്നതിനുള്ള ഘട്ടങ്ങൾ
1. ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
2. തകരാർ കണ്ടെത്തിയ സ്ഥലത്ത് പോയി, ആപ്പ് തുറന്ന് ലൊക്കേഷൻ കേന്ദ്രീകരിക്കുക.
3. റോഡിന്റെ ഫോട്ടോ എടുക്കുക അല്ലെങ്കിൽ ഗാലറിയിൽ നിന്ന് തിരഞ്ഞെടുക്കുക.
4. പ്രശ്നത്തിന്റെ വിവരണം, തരം, ബന്ധപ്പെട്ട വിഷയം എന്നിവ നൽകുക.
പരാതി സമർപ്പിക്കുക; അത് ജിയോടാഗ് ചെയ്ത് PWD-യിലേക്ക് അയക്കപ്പെടും.

കാട്ടാന പ്ലാവ് മറിച്ചിട്ട് പ്ലാവിൻ തൊലി തിന്നുകരിമ്പാറ കൽച്ചാടിയിൽ രണ്ടാംദിവസവും കാട്ടാന കൃഷിയി ടത്തിലെത്തി. കഴിഞ്ഞ രാത്...
27/07/2025

കാട്ടാന പ്ലാവ് മറിച്ചിട്ട് പ്ലാവിൻ തൊലി തിന്നു

കരിമ്പാറ കൽച്ചാടിയിൽ രണ്ടാംദിവസവും കാട്ടാന കൃഷിയി ടത്തിലെത്തി. കഴിഞ്ഞ രാത്രി എത്തിയ കാട്ടാനകൾ പ്ലാവുകൾ തള്ളിയിട്ട് തടിയിലെ തൊലി പൂർണമായും അടർത്തിത്തിന്നു. ആദ്യമായാണ് പ്ലാവിന്റെ തൊലി അടർത്തി കാട്ടാനകൾ തിന്നു കാണുന്നതെന്ന് കർഷകർ പറഞ്ഞു. 20 കമുകുകളും ആറ് ചുവട് കുരുമുളകും കാട്ടാന കഴിഞ്ഞ രാത്രിയിൽ കൽച്ചാടിയിലെ കൃഷിയിടത്തിൽ നശിപ്പിച്ചു.

കൽച്ചാടിയിലെ കർഷകനായ എം. അബ്ബാസിൻ്റെ കൃഷിയിടത്തിലെ പ്ലാവ് മരമാണ് തള്ളിയിട്ട് തടിയിലെ തൊലി മുഴുവൻ ആനകൾ തിന്നുതീർത്തത്. മണ്ണാർക്കാട് മേഖലയിൽ ഉണ്ടായതുപോലെ റബ്ബർ മരങ്ങളുടെ തൊലിയും കാട്ടാന തിന്നുമോ എന്ന ആശങ്കയിലാണ് കർ ഷകർ. കരിമ്പാറ മേഖലയിൽ ശല്യക്കാരായ കാട്ടാനകളെ കാടുകയറ്റു ന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടെന്നും പകൽസമയത്തും സന്ധ്യ ക്കുമുള്ള പടക്കം പൊട്ടിക്കലിൽ ഒതുങ്ങി ഇരിക്കുകയാണ് വനം വകുപ്പിന്റെ കാട്ടാന പ്രതിരോധം. സൗരോർജ വേലി പ്രവർത്തിക്കാത്തതും തൂക്കുവേലിയുടെ നിർമ്മാണം പൂർത്തീകരിക്കാത്തതും കാട്ടാന ശല്യം രൂക്ഷമാകാൻ കാരണമായി കർഷകർ പറയുന്നു.

അടിപ്പെരണ്ടയിൽ നിന്നും കാണ്മാനില്ല.നെന്മാറ: ഉമ്മർ ഫാറൂഖ് എന്നയാളെ ഇന്നലെ (26-07-2025) രാവിലെ മുതൽ അടിപ്പെരണ്ടയിൽ നിന്നും...
27/07/2025

അടിപ്പെരണ്ടയിൽ നിന്നും കാണ്മാനില്ല.

നെന്മാറ: ഉമ്മർ ഫാറൂഖ് എന്നയാളെ ഇന്നലെ (26-07-2025) രാവിലെ മുതൽ അടിപ്പെരണ്ടയിൽ നിന്നും കാണ്മാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കേണ്ടതാണ്.
9745038517, 9747828433

15/07/2025

നെന്മാറ സർക്കാർ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്തുകോൺഗ്രസ്സ് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി.

നെന്മാറ സർക്കാർ ആശുപത്രിയുടെ തകർച്ചക്ക് കാരണം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഭരണകൂടം.

കെ. ജി. എൽദോ.

നെന്മാറ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം പതിറ്റാണ്ടുകളായി നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.എം.ആണെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി കെ.ജി. എൽദോ പറഞ്ഞു. 20 വർഷമായി എംഎൽഎയും, പതിറ്റാണ്ടുകളായി ബ്ലോക്ക് പഞ്ചായത്ത് ഭരണ നേതൃത്വവും കയ്യിലുണ്ടായിട്ടും ഏക്കർ കണക്കിന് സ്ഥലസൗകര്യങ്ങളുള്ള നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രി നിലവാരത്തിലേക്ക് ഉയർത്താനോ, വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ സി.പി.എം. ഭരണകൂടങ്ങൾക്കായില്ല. എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നെന്മാറ സർക്കാർ ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ്, KSU നിയോജകമണ്ഡലം കമ്മിറ്റികൾ സംയുക്തമായി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് മനു പല്ലാവൂർ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി കെ.ജി. എൽദോ ഉദ്ഘാടനം ചെയ്തു.KSU നിയോജകമണ്ഡലം പ്രസിഡണ്ട് രാജേഷ് നെന്മാറ സ്വാഗതം പറഞ്ഞു.
ഡിസിസി ജനറൽ സെക്രട്ടറി സി. സി.സുനിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി. വിഷ്ണു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്. വിനോദ്, പ്രദീപ് നെന്മാറ, വിനീഷ് കരിമ്പാറ, ശ്യാം ദേവദാസ്, വൈശാഖ് വക്കാവ്,എസ്.എം. ഷാജഹാൻ, എസ്. സുരേഷ്, എം. ദേവൻ, കെ. വി. ഗോപാലകൃഷ്ണൻ, പി. പി. ശിവപ്രസാദ്, എ. മോഹനൻ, കെ. ജി. രാഹുൽ, ആർ. അനൂപ്, കെ. പി. പ്രേംകുമാർ, ശരത്ത് ബാലൻ, പപ്പൻ ചിറ്റിലഞ്ചേരി,ഷിഹാദ് കരിമ്പാറ, സനൂപ് പൂഞ്ചേരി, എസ്. അരവിന്ദ്, ആർ.അഭിജിത്ത്, കെ. സുരേന്ദ്രൻ, എം. മഹേഷ്, ദിലീപ് നെല്ലിയാമ്പതി,ആർ. രഞ്ജിത്ത്,പി. സുജിത്ത്, യൂ. ഉജിത്, പി. സുജീഷ്, ഷജാസ് കടമ്പടി എന്നിവർ നേതൃത്വം നൽകി

മിൽമയുടെ ഡിസൈന്‍ അനുകരിച്ച സ്വകാര്യ ഡയറിക്ക് ഒരു കോടി രൂപ പിഴകൂടാതെ സമാനമായ ഡിസൈനോ പാക്കിങ്ങോ ഉപയോഗിച്ച് പാലും പാല്‍ ഉല്...
18/06/2025

മിൽമയുടെ ഡിസൈന്‍ അനുകരിച്ച സ്വകാര്യ ഡയറിക്ക് ഒരു കോടി രൂപ പിഴ

കൂടാതെ സമാനമായ ഡിസൈനോ പാക്കിങ്ങോ ഉപയോഗിച്ച് പാലും പാല്‍ ഉല്‍പന്നങ്ങളും വില്‍ക്കുന്നതില്‍ നിന്നും പരസ്യപ്പെടുത്തുന്നതില്‍ നിന്നും സ്ഥാപനത്തെ കോടതി വിലക്കി. 'മില്‍ന' എന്ന സ്വകാര്യ ഡയറിക്കെതിരെയാണ് കോടതി നടപടി.തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്സ്യല്‍ കോടതിയാണ് പിഴചുമത്തിയത്. പിഴത്തുകയുടെ ആറുശതമാനം പലിശയായി അടയ്ക്കണമെന്നും കോടതി ഉത്തരവിലുണ്ട്. മില്‍മയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി.

ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയും 8,18,410 രൂപ കോടതി ഫീസും ഉള്‍പ്പെടെ പിഴ അടയ്ക്കാനാണ് കോടതി സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കിയത്.മിൽമക്ക് അനുകൂലമായ വിധിയിൽ സന്തോഷമുണ്ടെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. മിൽമയുടെ ബ്രാൻഡ് ഇമേജിനെ അപകീർത്തിപ്പെടുത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവൃത്തികൾ ഉണ്ടായാൽ ഇനിയും കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ക്ഷീരകർഷകരുടെ പ്രസ്ഥാനമായ മിൽമ വിതരണം ചെയ്യുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ തന്നെ വാങ്ങി ഉപയോഗിക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും ചെയർമാൻ പറഞ്ഞു.

12/06/2025

പോത്തുണ്ടിയിൽ യുവതി സ്കൈ സൈക്കിളിൽ കുടുങ്ങി...

സമയോചിതമായി ഇടപെട്ട ജീവനക്കാരൻ കൂടുതൽ അപകടം പറ്റാതെ യുവതിയെ സുരക്ഷിതമായി തിരികെ എത്തിച്ചു..

12/06/2025

അപകടത്തിൽ പെട്ട എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നതായി യാത്രക്കാരൻ..

അപകടത്തിനു രണ്ട് മണിക്കൂർ മുൻപ് ഡൽഹിയിൽ നിന്നും അഹമ്മദാബാദ് വരെ ഫ്‌ളൈറ്റിൽ സഞ്ചരിച്ച യാത്രക്കാരൻ ആകാശ് വാസ്ത X ഇൽ പങ്കുവെച്ച വീഡിയോ.

വീഡിയോ പ്രകാരം ഫ്‌ളൈറ്റിലെ AC വർക് ആകുന്നില്ല. യാത്രക്കാർ മാഗസിൻ ഉപയോഗിച്ച് വീശുകയായിരുന്നു. എന്റർടൈൻമെന്റ് ഡിസ്പ്ലേ, ക്യാബിൻ ക്രൂ ഫോൺ, മറ്റു സ്വിച്ചുകൾ ഒന്നും വർക് ആകാത്ത നിലയിൽ ആണെന്നാണ് വീഡിയോയിൽ പറയുന്നത്...

""ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവ...
10/06/2025

""ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം. ഒരു വീടിന്‍റെയോ സ്ഥാപനത്തിന്‍റെയോ കൃത്യമായ ലൊക്കേഷനെ പ്രതിനിധീകരിക്കുന്നതാണ് പത്തക്ക ഡിജിപിന്‍ സംവിധാനം. എന്തൊക്കെയാണ് ഡിജിപിന്നിനുള്ള ഗുണങ്ങൾ?

കത്തിടപാടുകള്‍ കൃത്യസ്ഥലത്ത് എത്തിക്കൽ തന്നെ ഏറ്റവും പ്രധാനം. പക്ഷെ വേറെയും ഉപയോഗങ്ങളുമുണ്ട് .

ആംബുലന്‍സ്, അഗ്നിശമന വിഭാഗം, പോലീസ് പോലുള്ള എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കി കൃത്യമായി എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുമെന്നതാണ് ഡിജിപിന്നിന്‍റെ ഏറ്റവും മേന്മ. ഒരു വാഹനാപകടം ഉണ്ടായാൽ പോലും നമുക്ക് അറിയാത്ത സ്ഥലത്തു വെച്ചാണെങ്കിൽ പോലീസിനെ അറിയിക്കുമ്പോൾ ഏറ്റവും പ്രശ്നമാണ് സ്ഥലം അറിയിക്കുക എന്നത്.

ഇത് മാത്രമല്ല, ഇനി മുതൽ ആമസോണിലും സ്വിഗിയിലെല്ലാം ഈ പിൻ മാത്രം കൊടുത്താൽ മതിയാകും . അഡ്രസ്സ് ഒട്ടും വേണ്ട.

എങ്ങനെയാണ് ഇത് സാധ്യമാകുന്നത് ?

സാങ്കേതികമായി നോക്കുമ്പോൾ , ഇന്ത്യയിലെ മുഴുവൻ സ്ഥലത്തെയും നാല് മീറ്റർ നീളവും വീതിയുമുള്ള നീളവും വീതിയും ഉള്ള ചതുരങ്ങൾ ആക്കി നിർവചിച്ച ശേഷം ഓരോ ചതുരത്തിനും ഓരോ പേര് കൊടുത്തിരിക്കുന്നു . ഈ പേരാണ് മുകളിൽ കൊടുത്ത പത്തക്ക ഡിജിപിൻ.

ഐഐടി ഹൈദരാബാദും ഇസ്രൊയുമായി സഹകരിച്ചാണ് പരിപാടി ആവിഷ്ടകരിച്ചിരിക്കുന്നത്.

MC5-967-LK7C ഇങ്ങനെയിരിക്കും ഒരു ഡിജിപിൻ. ലൊക്കേഷൻ അനുസരിച്ചു ആ M മുതൽ ഇങ്ങോട്ടുള്ള അക്ഷരങ്ങൾ മാറും.

നിങ്ങളുടെ വീടിന്റെ ഡിജിപിന്‍ സ്വന്തമായി കണ്ടെത്തണോ ? വെബ്സൈറ്റ് ലിങ്ക്..വെബ്‌സൈറ്റ് https://dac.indiapost.gov.in/mydigipin/home

ഇന്ന് സ്ത്രീകൾക്ക് ധൈര്യമായി കൊട്ടകയിൽ പോയി സിനിമ കാണാം.ഒരു കാലത്ത് അതിന് കഴിയുമായിരുന്നില്ല. ആ അവസ്ഥയ്ക്ക് മാറ്റം വരുത്...
07/06/2025

ഇന്ന് സ്ത്രീകൾക്ക് ധൈര്യമായി കൊട്ടകയിൽ പോയി സിനിമ കാണാം.ഒരു കാലത്ത് അതിന് കഴിയുമായിരുന്നില്ല. ആ അവസ്ഥയ്ക്ക് മാറ്റം വരുത്തിയ നെന്മാറ സ്വാമി എന്ന് പഴയ സിനിമാക്കാർ വിളിച്ചിരുന്ന നെൻമാറ ലക്ഷ്മണയ്യരെ ആരെങ്കിലും ഓർക്കുന്നുണ്ടോ?

കഴിഞ്ഞ നൂറ്റാണ്ടിൻ്റെ ആദ്യ പകുതി വരെ സിനിമ കാണാനുള്ള അവകാശം പുരുഷൻമാർക്ക് മാത്രമായിരുന്നു. അക്കാര്യത്തിൽ ഭേദചിന്തകളെല്ലാം വെടിഞ്ഞ് പുരഷൻമാർ ഒറ്റക്കെട്ടായി നിന്നു. സ്ത്രീകൾ ആണുങ്ങളോടൊപ്പമല്ലാതെ ഒറ്റയ്ക്കോ കൂട്ടായോ സിനിമ കാണാൻ വന്നാൽ അടിച്ചോടിക്കുമായിരുന്നു. അത്രയും ശക്തമായ പുരുഷ കേന്ദ്രീകൃതമായിരുന്നു സിനിമ കാണൽ എന്ന പ്രക്രിയ.

1901 ൽ പാലക്കാട് നെന്മാറയിലാണ് ലക്ഷ്മണയ്യർ ജനിച്ചത്.മെട്രിക്കുലേഷൻ ജയിച്ചെങ്കിലും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് അദ്ദേഹത്തിൻ്റെ തുടർപഠനം മുടക്കി തൊഴിലന്വേഷകനാക്കി. അക്കാലത്തെ തൊഴിൽ തേടുന്നവരുടെ ആശ്രയ നഗരങ്ങളായിരുന്നു ബോംബേയും കൽക്കത്തയും മദിരാശിയുമൊക്കെ.ലക്ഷ്മണയ്യർ തൊഴിലന്വേഷിക്കാൻ തെരഞ്ഞെടുത്തത് മദിരാശി നഗരത്തെ ആയിരുന്നു. മെട്രിക്കുലേഷൻ എന്നത് അന്ന് ഗുമസ്തപ്പണിക്ക് മതിയായ യോഗ്യതയാണ്. വലിയ അലച്ചിലൊന്നുമില്ലാതെ നിർമാണക്കമ്പനിയായ പാഥേയിൽ അത്തരമൊരു തൊഴിൽ തരപ്പെട്ടു.അവിടെ വെച്ച് സിനിമയുടെ സകല വശങ്ങളും ഹൃദിസ്ഥമാക്കി.പാഥേപോലേ തന്നെ സായിപ്പിൻ്റെ കീഴിലുള്ള വാർണർ ബ്രദേഴ്‌സിലും ഫോക്സിലും കൊളംബിയ ഫിലിംസിലുമൊക്കെ പിന്നെ ജോലി ചെയ്തു.ദീർഘനാളത്തെ അനുഭവ പരിചയം അദ്ദേഹത്തിൻ്റെ മനസിനെ സിനിമയിൽ ആഴത്തിലുറപ്പിച്ചു.കൂടാതെ ഇന്ത്യയെമ്പാടും ജോലിയുടെ ഭാഗമായി സഞ്ചരിക്കുക കൂടി ചെയ്തപ്പോൾ പ്രദർശന മേഖലയിലേക്ക് കാലൂന്നാൻ ധൈര്യമായി .

നാട്ടിലെത്തിയ അദ്ദേഹം ഒരു ടൂറിങ്ങ് ടാക്കീസ് തുടങ്ങി പാലക്കാടൻ മണ്ണിൽസിനിമയ്ക്ക് വേരോട്ടമുണ്ടാക്കി. ഓരോ കൊയ്ത്ത് കാലം കഴിയുമ്പോഴും ബോംബേയിൽപ്പോയി ഹിന്ദി, ഇംഗ്ലീഷ് സിനിമകൾ വാങ്ങിക്കൊണ്ടു വന്ന് സഞ്ചരിക്കുന്ന കൊട്ടകകളിൽ പ്രദർശിപ്പിക്കുമായിരുന്നു.നിരവധി പ്രൊജക്ടറുകളും അദ്ദേഹം വാങ്ങി.ഫിലിമും പ്രൊജക്ടറും മറ്റുള്ള ടൂറിങ്ങ് ടാക്കീസുകൾക്ക് വാടകയ്ക്ക് നൽകുന്ന പതിവുമുണ്ടായിരുന്നു സ്വാമിക്ക്.അപ്പോൾ തൻ്റെ ഒരുശിങ്കിടിയെക്കൂടി അയയ്ക്കും. സ്വന്തം കത്തിൽഅയാളെ പരിചയപ്പെടുത്തിയിരുന്നത് എൻ്റെ Representitive എന്നായിരുന്നു. പിന്നീട് ഫിലിം റെപ്രസെൻ്റിറ്റീവ് എന്ന പ്രയോഗം മലയാള സിനിമയിലുണ്ടായതിന് കാരണം സ്വാമിയുടെ ഈഎഴുത്തുകളാണ്.
കൊച്ചിയും ആലപ്പുഴയും സ്വാമിയുടെ ഇഷ്ട യിടങ്ങളായിരുന്നു. ഈ രണ്ട് സ്ഥലങ്ങളും കഴിഞ്ഞാൽ അദ്ദേഹം പണം വാരിയിരുന്നത് റാന്നിയിൽ നിന്നാണെന്ന് മകൻ ബാലകൃഷ്ണൻ പറയുന്നു.എങ്കിലും സ്വന്തം നാട് കഴിഞ്ഞാൽ അദ്ദേഹത്തിനിഷ്ടം ആലപ്പുഴ ആണ്. കാരണം എല്ലായിടങ്ങളേക്കാളും ലാഭം ഇവിടെതന്നെ.

അപ്പോഴൊക്കെ ആണുങ്ങളില്ലാതെ സ്ത്രീകൾഒറ്റക്കോ കൂട്ടമായോ വന്നാൽ തുണി ക്കൂടാരത്തിനു പുറത്ത് വെച്ച് തന്നെ ആട്ടിയോടിക്കുമായിരുന്നു. 1940 ആയപ്പോഴേക്കും നാടെങ്ങും സ്ഥിരം തിയറ്ററുകളായി. സഞ്ചരിക്കുന്ന പ്രദർശനശാല അപ്പോഴേക്കും വിട്ട സ്വാമി നെന്മാറയിൽ ഒരു കൊട്ടക വാടകക്കെടുത്ത് പ്രദർശനമാരംഭിച്ചു.
ശ്രീ സൗദാംബിക എന്ന ആ കൊട്ടക ഇന്നില്ല. ഒരു ചെട്ടിയാർ കുടുംബത്തിൻ്റേതായിരുന്ന കൊട്ടക സ്വാമി കാലത്തിനൊത്ത് പുതുക്കി. എന്നിട്ടും സ്ത്രീ പ്രവേശനമില്ല. ഒരു ദിവസം നെന്മാറക്കാരിയായ ഒരു യുവതി രണ്ടും കൽപ്പിച്ച് സിനിമ കാണാൻ വന്നു.പതിവുപോലേ ജാതി മത ചിന്തകൾ വെടിഞ്ഞ് പുരുഷൻമാർ കൂക്കുവിളി തുടങ്ങി. എല്ലാം മുൻകൂട്ടി കണ്ടിരുന്ന അവൾ അതൊന്നും വകവെയ്ക്കാതെ കൊട്ടകയ്ക്കകത്ത് കയറിയിരുന്നു.കൂവും അസഭ്യവർഷവും കൊട്ടകയ്ക്കകത്തായി. സ്വാമിയാകട്ടെ ലഹളക്കാരെ ശാന്തരാക്കാൻ ആവുന്നത് ശ്രമിച്ചു.പക്ഷേ പരാജയപ്പെട്ടു. സിനിമ തുടങ്ങിയാൽ ബഹളം ശമിച്ചേക്കുമെന്ന പ്രതീക്ഷയിൽ സ്വാമി പ്രൊജക്ടർ പ്രവർത്തിപ്പിച്ചു തുടങ്ങി. പ്രതീക്ഷിച്ചയത്രയില്ലെങ്കിലും പ്രതിഷേധ ശബ്ദത്തിന് ഇടിവുണ്ടായി. ഇടവേളയായി, പലരും പ്രാഥമികാവശ്യത്തിന് പുറത്തു പോയി. ഒപ്പം അവളും. സിനിമ വീണ്ടും തുടങ്ങി.അവൾ തിരിച്ചു വന്നില്ല. അടുത്ത പ്രഭാതത്തിൽ കൊട്ടകയിൽ നിന്ന് വലിയ അകലത്തിലല്ലാത്ത ഒരു കുറ്റിക്കാട്ടിൽ ചോരയിൽ കുതിർന്ന ആ യുവതിയുടെ മൃതദേഹം കണ്ടു.

സ്വാമിയെ വല്ലാതെ തകർത്തു ഈ സംഭവം. എന്ത് വില കൊടുത്തും സ്ത്രീകൾക്ക് സിനിമ ആൺതുണയില്ലാതെ വന്ന് കാണാനുള്ള അവസ്ഥ സംജാതമാക്കാൻ അദ്ദേഹം ഉറച്ച തീരുമാനമെടുത്തു.മലബാറിലെ സ്ഥിരം പ്രദർശനശാലയുടമകളെ ഇതിനായി അദ്ദേഹം നിർബന്ധിച്ചു. പുരുഷ പ്രതികരണം ഭയന്ന് അവർക്കെല്ലാം ആദ്യം അമാന്തമായിരുന്നെങ്കിലും മിക്കവരേയും തൻ്റെ വഴിക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹം വിജയിച്ചു.സ്ത്രീകൾക്ക് പ്രാഥമികാവശ്യങ്ങൾക്ക് പ്രത്യേകം സൗകര്യങ്ങൾ ഉണ്ടാക്കിച്ചെടുക്കുന്നതിൽ വരെ അദ്ദേഹത്തിൻ്റെ ശ്രമങ്ങൾ ഫലം കണ്ടു.പ്രദർശനശാലകളുടെ വരുമാനത്തെ വർധിപ്പിച്ച ഈ പരിഷ്കാരങ്ങളിൽ ശേഷിച്ചവരും അധികം താമസിയാതെ ആകൃ ഷ്ടരായി. എന്നാൽ പിൽക്കാലം ഒന്നുമറന്നു.സ്ത്രീകൾക്ക് കൊട്ടകകളിൽ കയറാൻ രക്തസാക്ഷിത്വം വരിeക്കണ്ടി വന്ന ആ നെന്മാറക്കാരിയെ.
ആരായിരന്നു അവൾ?.
കാലം നൽകുന്ന ഉത്തരത്തിനായി കാത്തിരിക്കാം.
(ചിത്രം - നെൻമാറ സ്വാമിയും ഭാര്യയും)

മൂന്ന് കോടി തട്ടിയെടുത്തു; പാലക്കാട് മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽ സ്വാമി അറസ്റ്റിൽ.പാലക്കാട്: പാലക്കാട് മുതലമട ...
22/05/2025

മൂന്ന് കോടി തട്ടിയെടുത്തു;
പാലക്കാട് മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽ സ്വാമി അറസ്റ്റിൽ.

പാലക്കാട്: പാലക്കാട് മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽ സ്വാമി അറസ്റ്റിൽ. സുനിൽ ദാസ് എന്നാണ് ഇയാളുടെ ശരിയായ പേര്. തമിഴ്‌നാദ് മധുരയിൽ നിന്നാണ് കോയമ്പത്തൂർ ക്രൈം ബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിലെ വ്യവസായിയിൽ നിന്നും മൂന്ന് കോടി തുക തട്ടിയെടുത്തുവെന്നാണ് സുനിൽ ദാസിനെതിരെയുള്ള പരാതി.

മുതലമട സ്നേഹം ട്രസ്റ്റിന് റിസർവ് ബാങ്ക് മൂന്നര കോടി രൂപ അനുവദിച്ചെന്ന് കാണിച്ചുകൊണ്ട് വ്യാജ കത്ത് നിർമ്മിക്കുകയും അടിയന്തിര ആവശ്യത്തിനായി വ്യവസായിയോട് മൂന്ന് കോടി രൂപ ആവശ്യപ്പെടുകയും ആയിരുന്നു.

കരാർ പ്രകാരം റിസർവ് ബാങ്കിന്റെ പണം ഉടൻ തിരികെ നൽകാം എന്നായിരുന്നു. എന്നാൽ ഒരുപാട് നാളായിട്ടും പണം തിരികെ നൽകാത്തതിന് പിന്നാലെയാണ് വ്യവസായി പരാതി നൽകിയത്.

Address

Nemmara

Telephone

+919633881087

Website

Alerts

Be the first to know and let us send you an email when Media Plus News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Media Plus News:

Share