Child Protect Team Inter National

  • Home
  • Child Protect Team Inter National

Child Protect Team Inter National കുട്ടികളുടെ സംരക്ഷണത്തിനായി ഒരു ജനകീയ സംരക്ഷണ കൂട്ടായ്‌മ ചൈൽഡ് പ്രൊട്ടക്റ്റ് ടീം ഇൻറർ നാഷണൽ വെൽഫെയർ ഫൗണ്ടേഷൻ

CHILD PROTECT TEAM INTERNATIONAL FOUNDATION

2016 നവംബര്‍ മാസത്തില്‍ സികെ നാസര്‍ എന്ന സാധാരണക്കാരന്‍ ആയ വ്യക്തി വാര്‍ട്‌സ്ആപ്പില്‍ വന്ന വീഡിയോയില്‍ കാണുന്നത് ഒരു കുട്ടിയെ ഭിക്ഷാടന മാഫിയ എന്ന് തോന്നുന്ന ചിലര്‍ കാല്‍ തല്ലി ഒടിക്കുന്ന ഭീകരമായ കാഴ്ച. വേദനാജനകമായ കാഴ്ച കണ്ടതില്‍ നിന്ന് അതിനെതിരെ നമുക്ക് എന്ത്‌ചെയ്യാന്‍ കഴിയും എന്ന ചിന്തയില്‍ നിന്നാണ് കുട്ടികളുടെ സുരക്ഷ സംരക്ഷണത്തിന് വേണ്ടി ഒരു വാര്‍ട

്‌സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ചത്. ആ കൂട്ടായ്മയുടെ പേരാണ് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം. അങ്ങനെ ആണ് സികെ നാസര്‍ എന്ന വ്യക്തി ഈ സംഘടനയുടെ ഫൗണ്ടര്‍ ആകുന്നത്.. ഇന്ന് ഈ സംഘടന നയിക്കുന്നത് സംഘടന ദേശീയ ചെയര്‍മാന്‍ കൂടിയായ സികെ നാസര്‍ തന്നെ ആണ്.

നിരവധി സാമൂഹ്യപ്രവര്‍ത്തകര്‍ സംഘടനയുടെ പിറകില്‍ അണിനിരന്നപ്പോള്‍ ന്നൂറില്‍ അധികം വാര്‍സ് ആപ്പ് ആയപ്പോള്‍ ഇത് കൊണ്ട് നടക്കാന്‍ സാധിക്കാത്ത സാഹചര്യം വന്നപ്പോള്‍ കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട് മാണിക്കോത്ത് ഓഫീസ് എടുത്ത് സൊസെറ്റി ആക്ട് പ്രകാരം 2017 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തു. അങ്ങനെ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം എന്ന പേരില്‍ സംഘടന രൂപീകരണം 2016 നവംബര്‍ 26 ന് ആരംഭിച്ചു, 2017 ജനുവരിയില്‍ സൊസൈറ്റിസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു സന്നദ്ധ സംഘടനയായി പൂര്‍ത്തിയാക്കി. ( KSR/CA/05/2017) ആസമയത്ത് തന്നെ അന്താരാഷ്ട്രതലത്തില്‍ കമ്മിറ്റികള്‍ വന്നു.

കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മാണിക്കോത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയ്ക്ക് കേരളത്തിലെ 14 ജില്ലകളിലും യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍, ഒമാന്‍, ഇന്ത്യ, ഡല്‍ഹി, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും ശക്തമായ കമ്മിറ്റികളും പ്രവര്‍ത്തകരുമുണ്ട്.

2024 ല്‍, രജിസ്‌ട്രേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം, സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വ്യാപിപ്പിക്കാനും നിയമാനുസൃതം ആക്കാനും തീരുമാനിച്ചു.

അന്താരാഷ്ട്ര രജിസ്‌ട്രേഷന്‍ എടുക്കാന്‍ തീരുമാനിച്ചു. അതനുസരിച്ച്, ഇന്ത്യാ ഗവണ്‍മെന്റിന് കീഴില്‍ ഒരു ചാരിറ്റബിള്‍ കമ്പനി ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിക്കുകയും പ്രവര്‍ത്തനം മുന്നോട്ട് പോകുകയും ചെയ്തു. പുതിയ പേര് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍

എന്തുകൊണ്ട് സിപിടി ?

സമൂഹത്തില്‍ കുട്ടികള്‍ നേരിടുന്ന ചൂഷണത്തിനും ദുരുപയോഗത്തിനും എതിരെ പ്രവര്‍ത്തിക്കുകയും നിയമസഹായം നല്‍കുകയും ചെയ്യുക.
ലക്ഷ്യം എന്താണ്

സുരക്ഷിതമായ ബാല്യമാണ് നമ്മുടെ കടമ. സ്‌കൂളുകളെ മയക്കുമരുന്ന് രഹിതമാക്കുക എന്നതാണ് ലക്ഷ്യം.

തെരുവ് നായ ശല്യം തടയുന്നതിനുള്ള പരിഹാരങ്ങള്‍ തേടല്‍.

കുട്ടികളുടെ വിദ്യാഭ്യാസം, സുരക്ഷ, ആരോഗ്യം, നിയമ സംരക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കല്‍

കാണാതായ കുട്ടികളെ കണ്ടെത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നു.

അത് എന്താണ് ചെയ്യുന്നത്

സ്‌കൂളുകളില്‍ വ്യക്തിത്വ പ്രചോദന ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നു..

അവധി ദിവസങ്ങളില്‍ സൗജന്യ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്സും നീന്തല്‍ പരിശീലനവും നടത്തുന്നു.

ചുരുക്കത്തില്‍ കുട്ടികളുടെ സംരക്ഷണത്തിന് ഒരു ജനകീയ സംരക്ഷണ കൂട്ടായ്മ

Motto :സുരക്ഷിത ബാല്യം നമ്മുടെ കടമ

മിഷന്‍ :

കുട്ടികള്‍ക്കെതിരായ അക്രമം, പീഡനം, ചൂഷണം എന്നിവയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുകയും, അവര്‍ക്കാവശ്യമായ നിയമസഹായം നല്‍കുന്നതിനോടൊപ്പം, ആരോഗ്യം , വിദ്യാഭ്യാസം സാമൂഹിക സുരക്ഷ, സാമൂഹിക ക്ഷേമം, പുനരധിവാസം, എന്നീ അവകാശങ്ങള്‍ എല്ലാ കുട്ടികള്‍ക്കും ജാതി-മത-വര്‍ഗ്ഗ വ്യത്യാസമില്ലാതെ തുല്യമായി ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ പ്രയത്‌നിക്കുക.

വിഷന്‍ :

ഓരോ കുട്ടിയും സ്വന്തം അവകാശങ്ങളെ കുറിച്ച് മനസ്സിലാക്കുകയും, അവ നേടിയെടുക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലേക്ക് പുതു തലമുറയെ വാര്‍ത്തെടുക്കുക.


എന്തിനാണ് സിപിടി ?

സമൂഹത്തില്‍ കുട്ടികള്‍ നേരിടേണ്ടി വരുന്ന ചൂഷണങ്ങള്‍ക്കെതിരെയും, പീഡനങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിക്കുകയും, കുട്ടികള്‍ക്ക് നിയമ സഹായം നല്‍കുകയും ചെയ്യുന്നതോടൊപ്പം കുട്ടികളിലെ ലഹരി ഉപയോഗങ്ങള്‍ക്കെതിരെയും, വീട് വിട്ടിറങ്ങി പോകുന്ന പ്രവണതയ്ക്കെതിരെയും ബോധവല്‍ക്കരണം നടത്തുകയും , കുട്ടികള്‍ക്ക് എതിരെയുള്ള എല്ലാ തരത്തിലുള്ള അക്രമവും തടയാന്‍ പ്രവര്‍ത്തിക്കുക തുടങ്ങി കുട്ടികള്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട് അവരുടെ അവകാശങ്ങള്‍ നേടി കൊടുക്കാനായി പ്രവര്‍ത്തിക്കുന്നു.

ഉദ്ദേശ ലക്ഷ്യങ്ങള്‍

ജാതി-മത-വര്‍ഗ്ഗ-
വര്‍ണ്ണ വ്യത്യാസത്തിനതീതമായി വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ, സാമൂഹിക നന്മ, എന്നിവ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുക.
കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുക.


നിലവില്‍ രക്ഷാകര്‍ത്താക്കളില്ലാത്ത കുട്ടികളുടെ പുനരധിവാസത്തിന് ആവശ്യമായ സഹായം ചെയ്യുക.


കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നതിനെതിരെ പ്രവര്‍ത്തിക്കുക


കുട്ടികളെ ഉപയോഗിച്ച് ബാലവേല നടത്തുന്നതിനെതിരെ പ്രവര്‍ത്തിക്കുക.


കുട്ടികളെ തട്ടിക്കൊണ്ടുപോവുക, ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്യുന്നതിനെതിരെ പ്രവര്‍ത്തിക്കുക.


കാണാതാവുന്ന കുട്ടികളെ കണ്ടെത്താന്‍ സഹായിക്കുക.


കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പ്രതികരിക്കുകയും, നിയമനടപടികള്‍ എടുക്കാന്‍ സഹായിക്കുകയും ചെയ്യുക.

അന്യ സംസ്ഥാനത്തുനിന്ന് വൈകല്യമുള്ള യാചകരെ കൂട്ടമായി കൊണ്ടുവന്ന് ഭിക്ഷ എടുപ്പിക്കുന്ന മാഫിയകള്‍ക്ക് തടയിടുക.

സംസ്ഥാനത്തിന് അകത്ത് യാചക പ്രവൃത്തി നടത്തി ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നവരെ പുനരധിവസിപ്പിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യുക.

മദ്യം, മയക്കുമരുന്ന്, ലഹരിപദാര്‍ത്ഥങ്ങള്‍ സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങള്‍ തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യുക.

കുട്ടികളുടെ സുരക്ഷയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബോധവല്‍ക്കരണവും ആവശ്യമായ സഹായങ്ങളും നല്‍കുക.


കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍, മറ്റു പ്രസ്ഥാനങ്ങള്‍ തുടങ്ങിയവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക.


സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും, പൊതുജന നന്മയ്ക്ക് മുന്‍ തൂക്കം നല്‍കി പ്രവര്‍ത്തിക്കുകയും ചെയ്യുക.

സമൂഹ നന്മയ്ക്ക് ആവശ്യമാണെന്ന് സംഘടനയ്ക്ക് തോന്നുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുക.

സംഘടനയുടെ ഘടന?

ദേശീയ രജിസ്ട്രഷന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ 9 അംഗ രജിസ്ട്രഷന്‍ എക്സിക്യൂട്ടീവ് മേല്‍ കമ്മിറ്റിയാണ് പരമാധികാരം
ദേശീയ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ജില്ലാ കമ്മിറ്റികളും, ജില്ലാ കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മണ്ഡലം കമ്മിറ്റികളും അതിന് കീഴില്‍ പഞ്ചായത്ത് കമ്മിറ്റിയും അടങ്ങുന്നതാണ് സംഘടനാ സംവിധാനം.
നിയമ സഭ നിയോജക മണ്ഡലത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലം കമ്മിറ്റികള്‍ രൂപീകരിക്കുന്നത്. പഞ്ചായത്ത് പേരിലാണ് പഞ്ചായത്ത് കമ്മിറ്റി രൂപീകരണം.

സംഘടനയുടെ താഴെ തട്ടില്‍നിന്ന് വരുന്ന നിര്‍ദ്ദേശങ്ങളും മേല്‍ഘടകത്തില്‍ നിന്ന് വരുന്ന നിര്‍ദ്ദേശങ്ങളും കൂടിയിയിരുന്ന് ചര്‍ച്ച ചെയ്ത് എടുക്കുന്ന തീരുമാനങ്ങളിലൂടെയാണ് നയം രൂപീകരിക്കുന്നത്.

കാലാനുസൃതമായി നയങ്ങള്‍ സമൂഹ നന്മക്ക് ഉതകുന്ന രീതിയില്‍ പുനസൃഷ്ടിച്ചു കൊണ്ടിരിക്കും.

ദേശീയ കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈ കൊള്ളുന്നത്.


ആര്‍ക്കൊക്കെ സിപിടി യില്‍ അംഗമാവാം?

18 വയസ്സ് പൂര്‍ത്തിയായ, ലാഭേശ്ച്ചയില്ലാതെ സാമൂഹ്യ പ്രവര്‍ത്തനം നടത്താന്‍ താല്പര്യമുള്ള ആര്‍ക്കും സംഘടനയില്‍ അംഗമാവാം.
ജില്ലാ കമ്മിറ്റികള്‍ വഴി ലഭിക്കുന്ന നിശ്ചിത മെമ്പര്‍ഷിപ്പ് ഫോറത്തില്‍ പേര് വിവരങ്ങളോടൊപ്പം, ഫോട്ടോയും ഏതെങ്കിലും ഒരു ഐഡി പ്രൂഫ് കോപ്പിയും മെമ്പര്‍ഷിപ്പ് തുകയും നല്‍കേണ്ടതാണ്. ആദ്യ വര്‍ഷം വളണ്ടിയര്‍ അംഗത്വം ആണ് ലഭിക്കുക രണ്ടാമത്തെ വര്‍ഷം പ്രവര്‍ത്തനം വിലയിരുത്തി മെമ്പര്‍ഷിപ് ലഭിക്കും കാലാവധി ഒരുവര്‍ഷം ആയിരിക്കും.

കമ്മിറ്റി രൂപീകരണം ഏകീകൃത സ്വഭാവം ആണ്. പ്രിന്റ് ചെയ്ത മിനുട്‌സ് അക്കൗണ്ട് ബുക്ക് സര്‍വ്വീസ് ബുക്ക് പരാതി പുസ്തകം വൗച്ചര്‍ രസീത് മെമ്പര്‍ഷിപ്പ് ഫോറം മെമ്പര്‍ഷിപ്പ് ലഡ്ജര്‍ ബൈലോ മാര്‍ഗരേഖ പതാകഎന്നിവ വാങ്ങണം.
മേല്‍കമ്മിറ്റി ഭാരവാഹികളെ കമ്മിറ്റി രൂപീകരണത്തിന് ക്ഷണിക്കണം. അവര്‍ക്ക് ഉള്ള യാത്ര ചിലവ് താമസം ഫുഡ് എന്നിവ രൂപീകരണ കമ്മിറ്റി നല്‍കണം.

ഒമ്പത് മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്ക് പഞ്ചായത്ത് കമ്മിറ്റി 20 പേര്‍ മെമ്പര്‍ഷിപ്പ് ചേര്‍ന്ന് മണ്ഡലം കമ്മിറ്റി 30 പേര്‍ ചേര്‍ന്ന് ജില്ല കമ്മിറ്റി ഇതാണ് രീതി സംസ്ഥാനത്തെ പകുതിയില്‍ അധികം ഭൂരിപക്ഷം ജില്ല ആയാല്‍ സംസ്ഥാന കമ്മിറ്റി ഇതാണ് രീതി.

ചില സാഹചര്യങ്ങളില്‍ താത്കാലിക കമ്മിറ്റി രൂപീകരണം ദേശീയ കമ്മിറ്റിയോട് അനുവാദം വാങ്ങി നടത്താം.

മെമ്പര്‍ഷിപ്പ് തുക സെന്‍ട്രന്‍ ദേശീയ കമ്മിറ്റിക്ക് ആണ് തിരിച്ചറിയല്‍ കാര്‍ഡ് ദേശീയ കമ്മിറ്റി പുറത്ത് ഇറക്കും. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.


പ്രവര്‍ത്തന അടിസ്ഥാനത്തില്‍ ദേശീയ സമിതിയിലേക്ക് ദേശീയ കമ്മിറ്റി ആളുകളെ തിരഞ്ഞെടുക്കും ഒരു വര്‍ഷം ആണ് കാലാവധി. ദേശീയ എക്‌സിക്യൂട്ടീവ് ഒഴിവ് ദേശീയ കമ്മിറ്റി ബോര്‍ഡ് ചേര്‍ന്ന് തീരുമാനിക്കും. ഒഴിവില്‍ വോട്ടെടുപ്പ് ആവശ്യമായി വന്നാല്‍ നടത്തും. ദേശീയ സ്ഥിരം അംഗങ്ങള്‍ക്ക് മാത്രം ആണ് മത്സരിക്കാന്‍ യോഗ്യത. ബോര്‍ഡ് തീരുമാനം എകകണ്ഠം ആവുകയും പ്രസിഡണ്ട് അംഗീകാരം നല്‍കുകയും ചെയ്താല്‍ മത്സരം ഇല്ല.

പ്രധാന പ്രവര്‍ത്തനങ്ങള്‍

1. ബോധവല്‍ക്കരണ ക്ലാസ്സുകള്‍

ശൈശവം, ബാല്യം, കൗമാരം എന്നീ ഘട്ടങ്ങളില്‍ കുട്ടികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, കുട്ടികളിലെ ലഹരി ഉപയോഗം, ഫോണ്‍ അഡിക്ഷന്‍, സൈബര്‍ കുറ്റ കൃത്യങ്ങള്‍ എന്നിവ ഇല്ലാതാക്കാന്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ച് വരുന്നു. 'പോസിറ്റീവ് പേരെന്റിങ്' എന്ന വിഷയത്തില്‍ രക്ഷിതാക്കള്‍ക്കും ബോധവത്കരണ ക്ലാസ്സുകള്‍ നല്‍കിവരുന്നു.


2. ആശ്വാസ് കൗണ്‍സിലിംഗ് പദ്ധതി

കുട്ടികളിലെ വിവിധ മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, ലഹരിക്ക് അടിമപ്പെട്ട കുട്ടികള്‍, ഫോണ്‍ അഡിക്ഷന്‍ ഉള്ള കുട്ടികള്‍, പരീക്ഷാ പേടിയുള്ള കുട്ടികള്‍ എന്നിവര്‍ക്കും പ്രത്യേകം കൗണ്‍സിലിംഗ് നടത്തിവരുന്നു. ആശ്വാസ് എന്ന പേരില്‍ നടത്തുന്ന കൗണ്‍സിലിംഗ് ജനമൈത്രി പോലീസുമായി സാഹകരിച്ചും അംഗന്‍വാടികള്‍ കേന്ദ്രീകരിച്ചും നടത്തിവരുന്നു. ടെലി കൗണ്‍സിലിംഗ് സംവിധാനവും നിലവിലുണ്ട്

3. ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ ചികിത്സാ പദ്ധതി

നിര്‍ദ്ധനരായ കുടുംബത്തിലെ കുട്ടികള്‍ക്ക് ഉണ്ടാകുന്ന മാരക രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലുമായി ചേര്‍ന്ന് ഒരുക്കി വരുന്നു.

4. കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ സി.പി.ടി മിസ്സിംങ്ങ് ട്രാക്ക് സിസ്റ്റം.

കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവകര്‍ സംഘടനയുടെ മുതല്‍കൂട്ട്.
ഒരു കുട്ടിയെ കാണ്മാനില്ല എന്ന വിവരം രക്ഷിതാക്കള്‍ അറിയിച്ചാല്‍ ആദ്യം സ്ഥലത്തെ സ്റ്റേഷനില്‍ പരാതി നല്‍കാന്‍ നിര്‍ദ്ദേശിക്കും.ശേഷം കുട്ടിയെ കാണാതായിട്ടുള്ള അനൗദ്യോഗിക റിപ്പോര്‍ട്ട് കുട്ടികളെ ട്രാക്ക് ചെയ്യുന്ന സര്‍ക്കാറിന്റെ സംവിധാനങ്ങളായ പോലീസ് ട്രാഫിക് വിഭാഗം, ബസ്റ്റാന്റ് പരിസരത്ത് ഡ്യൂട്ടി ഉള്ളവരിലേക്കും, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ചൈല്‍ഡ് ലൈന്‍ തണല്‍ എന്നിവര്‍ക്ക് കൈമാറും.
24 മണിക്കൂറിന് ശേഷവും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ എഫ് ഐ ആര്‍ ഇട്ടതിന് ശേഷം രക്ഷിതാക്കളുടെ പൂര്‍ണ്ണ സമ്മതപത്രത്തോടെ കുട്ടിയുടെ ഫോട്ടോ ഉള്‍പ്പടെ സിപിടി ജില്ല ഹെല്‍പ് ലൈന്‍ നമ്പറോട് കൂടിയ മിസ്സിംഗ് പോസ്റ്റ് തയ്യാറാക്കി സോഷ്യല്‍ മീഡിയ, വെബ്സൈറ്റ് എന്നിവയില്‍ അപ് ലോഡ് ചെയ്ത് കുട്ടിയെ കണ്ടെത്താന്‍ സഹായിക്കും. കുട്ടിയെ കണ്ടെത്തിയാല്‍ ക്യാന്‍സല്‍ പോസ്റ്റ് പബ്ലിഷ് ചെയ്യും

ഇത്തരത്തില്‍ കാണാതാകുന്ന / ഒളിച്ചോടുന്ന കുട്ടികളെ കണ്ടെത്തിയാല്‍ കുട്ടികള്‍ക്ക് കൗണ്‍സിലിംങ്ങ് കൂടി നല്‍കിവരുന്നു


5. വ്യാജ വാര്‍ത്തകള്‍ തടയാനും അത് സംബന്ധിച്ച് അന്വേഷണം നടത്താനും _സിപിടി ആക്ഷന്‍ ഫോഴ്സ്

സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവകര്‍ ഉള്‍പ്പെടുന്ന സംഘടനയുടെ ആക്ഷന്‍ ടീം. ലോകത്ത് എവിടെ നടന്നതും കുട്ടികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ യാതനകള്‍ വേദനകള്‍ അക്രമങ്ങള്‍ എന്നിവയുടെ ഉറവിടം കണ്ടെത്താന്‍ ആക്ഷന്‍ ഫോഴ്സ് ടീം മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്നു. ഇരകള്‍ക്ക് നീതി വാങ്ങി നല്‍കുന്നതില്‍ ശ്രദ്ധിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് സംവിധാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

6. ആംബുലന്‍സ് മിഷന്‍ ദൗത്യങ്ങള്‍ മിഷന്‍ ഗ്രൂപ്പുകള്‍


കേരളത്തില്‍ അത്യാസന്ന നിലയിലുള്ളതും ജന്മനാ ഗുരുതര രോഗങ്ങള്‍ ഉള്ളതുമായ നിരവധി കുട്ടികളെ ഹോസ്പിറ്റലുകളില്‍ നിന്ന് വിദഗ്ദ്ധ ചികിത്സകള്‍ക്ക് സുരക്ഷിതമായി ഹോസ്പിറ്റലുകളിലേക്ക് കൊണ്ട് പോകാന്‍ റോഡിലൂടെ വഴിയൊരുക്കാന്‍ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ പ്രചരണം നടത്തി സുരക്ഷിത യാത്ര ഒരുക്കി നിരവധി കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു വരുന്നു. കുട്ടികള്‍ക്കുള്ള സര്‍ക്കാര്‍ സൗജന്യ ചികിത്സ സംവിധാനങ്ങളെ കുറിച്ച് വ്യക്തമായ ഗൈഡ് ലൈന്‍ നല്‍കുന്നു

7. CPT ദുരന്ത നിവാരണ സേന ഗ്രൂപ്പുകള്‍.

മഴക്കാല പ്രളയം,ഉരുള്‍പൊട്ടല്‍ വെള്ളപ്പൊക്കം എന്നീ ദുരന്തങ്ങളില്‍ പെടുന്നവരെ സഹായിക്കാന്‍ വിവിധ ഗ്രൂപ്പുകളിലായി 1000 ത്തോളം അംഗങ്ങളിലൂടെ നിരവധി സഹായങ്ങള്‍ ചെയ്തു വരുന്നു. ദുരന്ത സമയത്ത് മാത്രം പ്രവര്‍ത്തിക്കുന്നു. മാധ്യമപ്രവര്‍ത്തകരും റെസ്‌ക്യൂ ഉദ്യോഗസ്ഥരും പ്രധാന പങ്ക് വഹിക്കുന്നു. ദുരന്തം എറ്റു വാങ്ങിയവര്‍ക്ക് സഹായം എത്തിക്കുന്നു. കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നല്‍കുന്നു.
വീടില്ലാത്ത നിരാലംബരായ കുട്ടികള്‍ക്ക് ശ്രമദാനങ്ങള്‍ നടത്തി സുരക്ഷിതവാസ സ്ഥലങ്ങള്‍ ഒരുക്കി നല്‍കുന്നു.

8. കുട്ടികളുടെ സഹായത്തിന് ജില്ലകള്‍ തോറും ഹെല്‍പ്പ് ലൈന്‍ നമ്പര്‍

കുട്ടികളുടെ ജീവിത സുരക്ഷ, സാമൂഹ്യസുരക്ഷ, ആരോഗ്യസുരക്ഷ, നിയമസുരക്ഷ, സംരക്ഷണം എന്നിവ കണക്കിലെടുത്ത് 14 ജില്ലകളിലും സന്നദ്ധ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ കഴിഞ്ഞ 2017 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഭാവി പദ്ധതികള്‍

1. സ്‌കോളര്‍ഷിപ്പ്, പോഷകാഹാര കിറ്റ് എന്നിവ നല്‍കല്‍

മതാ പിതാക്കള്‍ ഇല്ലാത്തതോ, ഉപേക്ഷിക്കപ്പെട്ടതോ ആയ കുട്ടികളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വര്‍ഷത്തില്‍ പഠന ചിലവുകള്‍ക്കാവശ്യമായി സ്‌കോളര്‍ഷിപ്പ് നല്‍കുകയും, എല്ലാ മാസവും പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നു. പൊതുജനങ്ങള്‍, മറ്റ് സംഘടനകള്‍, സ്‌പോണ്‍സര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുക.

2. തെരുവ് വിമുക്ത ബാല്യം പദ്ധതി വിവിധ സംസ്ഥാനങ്ങളില്‍ മാതാപിതാക്കള്‍ക്ക് ഒപ്പം സഞ്ചരിച്ചു കൊണ്ട് ഇരിക്കുന്ന കുട്ടികള്‍ക്ക് ഭാഷ പഠനക്ലാസുകള്‍ നല്‍കല്‍ മാതൃഭാക്ഷ ദേശീയ ഭാക്ഷ ലോകഭാക്ഷ പഠിപ്പിക്കാന്‍ സൗജന്യ ഡേ കെയര്‍ ഡേ ഡെവലപ്പ്‌മെന്റെ ് സെന്റര്‍. വൃത്തിയുള്ള ഭക്ഷണം വസ്ത്രം വിദ്യാഭ്യാസം എന്നിവ നല്‍കല്‍.

3 അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് തെരുവോരങ്ങളില്‍ കച്ചവടം നടത്തുകയോ, മറ്റ് ജോലികള്‍ ചെയ്യുകയോ ചെയ്യുന്ന അതിഥി തൊഴിലാളി കുട്ടികളെ കണ്ടെത്തി സൗജന്യ വിദ്യാഭ്യാസം, ഭക്ഷണം, താമസം എന്നിവ പ്രദാനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന പദ്ധതി

4റെയില്‍വേയില്‍ അത്യാധുനിക സൗകര്യങ്ങളോടെ കുട്ടികള്‍ക്ക് വേണ്ടി വെന്റിലേറ്റര്‍ സൗകര്യം ഉള്ള ഒരു ആംബുലന്‍സ് കോച്ച് ലഭ്യമാക്കാന്‍ വര്‍ഷങ്ങളായി നിവേദനം പ്രചരണം നടത്തി വരുന്നു. Helpline numbers

തിരുവനന്തപുരം 8281998401 കൊല്ലം 8281998402 പത്തനംതിട്ട 8281998403 ആലപ്പുഴ 8281998404 കോട്ടയം 8281998405 ഇടുക്കി 8281998406 എറണാകുളം 8281998407 തൃശ്ശൂര്‍ 8281998408 പാലക്കാട് 8281998409 മലപ്പുറം 8281998410 കോഴിക്കോട് 8281998411
വയനാട് 8281998412 കണ്ണൂര്‍ 8281998413 കാസര്‍ഗോഡ് 8281998414

സ്റ്റേറ്റ് ഹെല്‍പ്പ് ലൈന്‍ 8281998415

CHILD PROTECT TEAM INTERNATIONAL FOUNDATION
NATIONAL COMMITTEE OFFICE MANIKOTH
KANHANGAD DISTRICT KASARAGOD KERALA PIN 671316
OFFICE PHONE: 9446652447
STATEW HELP LINE NO: 8281998415


ACCOUNT DETAILS

INDIAN BANK
A/C.NO6507709177
(Current Account)
IFSC:IDIB000N106 Branch KANHANGAD


https://www.facebook.com/CPTKerala/
www.childprotectteam.com
email: [email protected]

16/09/2025
16/09/2025

മുള വടികൊണ്ടുള്ള മർദനത്തിൽ ഒരു വിദ്യാർത്ഥിയുടെ കൈ ഒടിഞ്ഞതായി പോലീസ് അറിയിച്ചു

ആദരാഞ്ജലികൾ നേരുന്നു..രണ്ടു കുട്ടികളും അച്ഛനും കുടുംബത്തിന് ക്ഷമയും കരുത്തും നൽകാൻ പ്രാർത്ഥിക്കുന്നു...കൊല്ലം തേവലക്കര ക...
04/09/2025

ആദരാഞ്ജലികൾ നേരുന്നു..
രണ്ടു കുട്ടികളും അച്ഛനും കുടുംബത്തിന് ക്ഷമയും കരുത്തും നൽകാൻ പ്രാർത്ഥിക്കുന്നു...

കൊല്ലം തേവലക്കര കൊച്ചുകുളങ്ങര പുതുവീട്ടിൽ തോമസ് ലൂക്കോസിന്റെയും മറിയാമ്മ തോമസിന്റെയും മകൻ പ്രിൻസും ഭാര്യയും മക്കളും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് പ്രിൻസും (44) മക്കളായ അതുലും (14) അൽക്കയും(5) തൽക്ഷണം മരിച്ചു.

പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യ സൂസൻ ഓച്ചിറ പരബ്രഹ്മ ഹോസ്പിറ്റലിലും മകള്‍ ഐശ്വര്യ മെർലിൻ കരുനാഗപ്പള്ളി കിംസ് വലിയത്തു ഹോസ്പിറ്റലിലും ചികിൽസയിലാണ്.

ഇന്ന് രാവിലെ ഓച്ചിറ വലിയകുളങ്ങരയിൽ വെച്ച്
വീട്ടിലേക്ക് എത്താൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ ചേർത്തല ഭാഗത്തേക്ക്‌ പോകുന്ന ksrtc ഫാസ്റ്റ് ബസ്സിലേക്ക് ഇടിക്കയായിരുന്നു.

പ്രിൻസിന്റെ ഭാര്യാ സഹോദരനെ എയർപോർട്ടിൽവിട്ട ശേഷം തിരികെയുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.

മിക്കപ്പോഴും ഡ്രൈവറെവെച്ചുകൊണ്ട് യാത്ര ചെയ്യുന്ന പ്രിൻസ് വാഹനത്തിൽ ആള് കൂടുതലായത് കൊണ്ട് സ്വയം ഡ്രൈവ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് മാരാരിത്തോട്ടത്തുള്ള ഓട്ടോറിക്ഷ തോഴിലാളികൾക്ക് ഉൾപ്പെടെ ഓണസമ്മാനങ്ങൾ നൽകിയും മറ്റുള്ളവരുടെ വിഷമങ്ങളിൽ തന്നാൽ കഴിയുന്ന സഹായങ്ങൾ എന്നും ചെയ്തിരുന്ന ഒരു നല്ല വ്യക്തിത്വമാണ് വിടവാങ്ങിയത്.



04/09/2025

Address


Alerts

Be the first to know and let us send you an email when Child Protect Team Inter National posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Child Protect Team Inter National:

  • Want your business to be the top-listed Media Company?

Share

Our Story

കുട്ടികളുടെ സംരക്ഷണം മുന്‍ നിര്‍ത്തി സി.കെ നാസര്‍ കാഞ്ഞങ്ങാട് എന്ന സാധാരണക്കാരനില്‍ സാധാരണക്കാരനായ ഒരു വ്യക്തിയുടെ ആശയത്തിലൂടെയാണ് വാട്ട്സ് ആപ്പിലൂടെ 2016 നവംബര്‍ മാസം 26 ന് കാസര്‍കോഡ്, കാഞ്ഞങ്ങാടില്‍ സംഘടനക്ക് തുടക്കം കുറിക്കുന്നത്. ഇതേ ആശയം മനസ്സില്‍ കൊണ്ട് നടന്ന ഒരു സമൂഹം ഒപ്പം ചേര്‍ന്നപ്പോള്‍ കേരളത്തിലും അന്യ സംസ്ഥാനങ്ങളിലും ഗള്‍ഫിലും മറ്റ് വിദേശ രാജ്യങ്ങളിലുമായി ഇരുപതിനായിരത്തില്‍ പരം അംഗങ്ങളോടെ വലിയ ഒരു സംഘടനയാവാന്‍ സാധിച്ചു. 2017 ജനുവരിയില്‍ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത് (Reg No: KSR/CA/5/2017) സംസ്ഥാനത്ത് 14 ജില്ലാ കമ്മിറ്റികളും,അവയ്ക്ക് കീഴെ മണ്ഡലം കമ്മിറ്റികളും രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനക്ക് 9 വനിത വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉള്‍പ്പെടെ 74 ഗ്രൂപ്പുകള്‍ ഉണ്ട്. ചുരുങ്ങിയ കാലയളവില്‍ കേരളത്തില്‍ വീട് വിട്ട് ഇറങ്ങിയ 156 ഓളം കുട്ടികളെ തിരികെ വീട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്,. മുംബൈക്ക് ട്രയിന്‍ കയറ്റി വിട്ട് കാണാതായ ആര്യനെയും അമൃതയെയും കണ്ടെത്താന്‍ സഹായിക്കുകയും അവരെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് മന്ത്രിക്കും സി ഡബ്ല്യൂ സി ക്കും നിവേദനം നല്‍കി. പാലക്കാട് അട്ടപ്പള്ളത്ത് മരണപ്പെട്ട സഹോദരിമാരുടെ അന്വേഷണം ഊര്‍ജ്ജിതമാക്കാനുള്ള ആക്ഷന്‍ കമ്മിറ്റിയില്‍ പ്രധാന ഭാരവാഹികളായി ചേര്‍ന്ന് സംഘടന പ്രവര്‍ത്തിച്ചു വരുന്നു. കാസര്‍ഗോഡ് നെല്ലിക്കട്ടയിലെ ആമുവിന്റെ പത്ത് അംഗ കുടുംബത്തെ സമുഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ട് വന്ന് നാല് കുട്ടികളെ സ്‌കൂളിലയക്കാനുള്ള സംവിധാനം ഒരുക്കി. കുടുംബത്തിന് കക്കൂസും കുടിവെള്ളവും വീട് നവീകരണത്തിനും നേതൃത്വം നല്‍കി. ഒന്നര ലക്ഷത്തോളം രൂപ വിവിധ വ്യക്തികളുടെയും സന്നദ്ധ സംഘടനയുടെയും നേതൃത്വത്തില്‍ അവര്‍ക്കുവേണ്ടി ചിലവഴിച്ചു. ഇടുക്കിയില്‍ കുടിയിറക്കപ്പെട്ട ബബിതയെയും മകളെയും കണ്ട് ആവശ്യമായ സഹായങ്ങള്‍ ചെയ്തു. സ്‌കുളുകളില്‍ ബോധവല്‍കരണത്തിന് കാഞ്ഞങ്ങാട് മാണിക്കോത്ത് ഗവ: ഫിഷറീസ് സ്‌കൂളിലും മലപ്പുറത്ത് മക്കരപ്പറമ്പ സ്‌കൂളിലും, കൊല്ലത്ത് യൂനുസ് എഞ്ചിനീയറിംങ്ങ് കോളേജിലും, ബദിയടുക്ക മാര്‍പ്പനടുക്കയിലും തുടക്കം കുറിച്ചു. ഇന്ന് കേരളത്തില്‍ ഉടനീളം കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കും വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി വരുന്നു. തിരുവനന്തപുരത്ത് വര്‍ക്കലയില്‍ മാതാവില്ലാത്ത 8 കുട്ടികളടങ്ങുന്ന കുടുംബത്തെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് അടിയന്തര ശസ്ത്രക്രിയക്കായി, തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് എത്തിക്കേണ്ടി വന്ന ലൈബഫാത്തിമ എന്ന കുഞ്ഞിനെ ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കി എത്രയും വേഗം എത്തിക്കുന്നതിനായി, സിപിറ്റി മിഷന്‍ ഗ്രൂപ്പ് വഴി എല്ലാ കേരളത്തില്‍ ഉടനീളമുള്ള പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങിയും, വാട്സപ്, വയര്‍ലെസ് ആക്കിയും പ്രവര്‍ത്തിച്ചു. ഇന്ന് ആ കുഞ്ഞ് സുഖമായിരിക്കുന്നു. കുട്ടികളുടെ സംരക്ഷണത്തിനും, സുരക്ഷയ്ക്കും വേണ്ടി സജീവമായി പ്രവര്‍ത്തിച്ച് വരുന്ന ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരളയോടൊപ്പം ചേരുവാന്‍, എല്ലാ സന്മനസ്സുകളെയും ക്ഷണിക്കുന്നു.