Paika News

Paika News PAIKA NEWS is one of the emerging online news portal concentrating instant delivery of news from Kottayam district. We have a vision with social commitments.

We believe the great value on quality, truth and credibility. See less Paika is a small Village/hamlet in Lalam Taluk in Kottayam District of Kerala State, India. It comes under Meenachil Panchayath. It belongs to South Kerala Division . It is located 23 KM towards East from District head quarters Kottayam. 10 KM from Lalam. 158 KM from State capital Thiruvananthapuram

വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കോട്ടയം ഏറ്റുമാനൂർ സ്വദേശിയാണെന...
31/08/2026

വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കോട്ടയം ഏറ്റുമാനൂർ സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. രാവിലെ വെങ്ങാനൂരിലെ അയ്യങ്കാളി പ്രതിമയുടെ സമീപത്തായാണ് ഓട്ടത്തിനിടെ കാർ തീപിടിച്ചതായി കണ്ടത്. ഓടി വന്ന കാറിന് പെട്ടന്ന് തിപിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. തീയണയ്ക്കാനുള്ള ശ്രമം നടത്തും മുമ്പേ ആളിപ്പടർന്ന് വാഹനം മുഴുവനായി കത്തിയെന്നാണ് മൊഴി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി തീയണച്ചെങ്കിലും യാത്രക്കാരനെ രക്ഷിക്കാനായില്ല. കെഎൽ 5 എവി 3686 എന്ന നമ്പരിലുള റെനോ ക്വിഡ് കാറാണ് കത്തിയത്. വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് കോട്ടയം ഏറ്റുമാനൂർ സ്വദേശിയുടെ പേരിലാണെന്നതിനാലാണ് പൊലീസ് ബന്ധുക്കളുമായി സംസാരിച്ചത്. ടൈറ്റസ് എന്നയാൾ വീട്ടിൽ നിന്നും കാറുമായി ഇറങ്ങിയെന്ന് വിവരം ലഭിച്ചു. എന്നാൽ ഇയാളാണോ മരിച്ചതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. അന്വേഷണം തുടരുകയാണ്.

ഇന്ത്യൻ ജേഴ്സിയിൽ പത്ത് ഗോളുകൾ; സൂരജ് ബിജുവിന് ഊഷ്മള സ്വീകരണംപാലാ: FIH Para Hockey World Cup 2026-ൽ ഇന്ത്യയെ പ്രതിനിധീകര...
31/08/2026

ഇന്ത്യൻ ജേഴ്സിയിൽ പത്ത് ഗോളുകൾ; സൂരജ് ബിജുവിന് ഊഷ്മള സ്വീകരണം

പാലാ: FIH Para Hockey World Cup 2026-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച സൂരജ് ബിജുവിന് പാലാ മരിയാസദനത്തിൽ ഊഷ്മള സ്വീകരണവും അനുമോദനവും നൽകി. പാലാ മരിയാസദനത്തിന്റെ അഭിമാനമായ സൂരജ്, പാലായിലെ സ്നേഹാരം സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥി കൂടിയാണ്.

ഓഗസ്റ്റ് 9-ന് ഫരീദാബാദിൽ ആരംഭിച്ച അവസാന പ്രിപ്പറേഷൻ ക്യാമ്പിൽ പങ്കെടുത്ത സൂരജ് ഓഗസ്റ്റ് 19 വരെ പരിശീലനം നടത്തി. തുടർന്ന് ഓഗസ്റ്റ് 20-ന് ദേശീയ ടീമിനൊപ്പം നെതർലാൻഡ്സിലേക്ക് യാത്രയായി. ഓഗസ്റ്റ് 21-ന് ഉദ്ഘാടന മത്സരത്തോടെ ലോകകപ്പിലെ പോരാട്ടങ്ങൾക്ക് തുടക്കമായി.

16 രാജ്യങ്ങൾ പങ്കെടുത്ത ലോകകപ്പിൽ ഇന്ത്യ പൂൾ ബി-യിലായിരുന്നു. ഇംഗ്ലണ്ട്, ബൾഗേറിയ, സ്പെയിൻ, നെതർലാൻഡ്സ്, മലേഷ്യ, അർജന്റീന, ചിലി തുടങ്ങിയ രാജ്യങ്ങൾക്കെതിരെയാണ് ഇന്ത്യ മത്സരിച്ചത്. ഏഴ് മത്സരങ്ങളിൽ രണ്ട് വിജയവും ഒരു സമനിലയും ഇന്ത്യ സ്വന്തമാക്കി. ക്വാർട്ടർ ഫൈനലിലേക്കുള്ള നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ശക്തമായ പോരാട്ടം നടത്തിയ ഇന്ത്യ സമനില നേടി.

ടൂർണമെന്റിലുടനീളം ശ്രദ്ധേയമായ പ്രകടനമാണ് സൂരജ് കാഴ്ചവെച്ചത്. ആദ്യ മത്സരങ്ങളിൽ ഡിഫൻഡറായി ഇന്ത്യയുടെ ഗോൾപോസ്റ്റ് സംരക്ഷിച്ച സൂരജ്, തുടർന്നുള്ള മത്സരങ്ങളിൽ ഫോർവേഡ് സ്ട്രൈക്കറായി കളത്തിലിറങ്ങി മികച്ച പ്രകടനം നടത്തി. ലോകകപ്പിൽ ഇന്ത്യയ്ക്കായി 10 ഗോളുകൾ നേടിയാണ് സൂരജ് തന്റെ മികവ് തെളിയിച്ചത്.

ഓഗസ്റ്റ് 26-ന് ഇന്ത്യയിൽ തിരിച്ചെത്തിയ സൂരജിനും ടീമംഗങ്ങൾക്കും ഓഗസ്റ്റ് 27-ന് ദേശീയ സ്പോർട്സ് കൗൺസിൽ, സായി സ്പോർട്സ് അക്കാദമി, ഭാരത് സ്പെഷ്യൽ ഒളിമ്പിക്സ് എന്നിവയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സർട്ടിഫിക്കറ്റുകളും മറ്റ് അംഗീകാരങ്ങളും നൽകി താരങ്ങളെ ആദരിച്ചു.

അതേസമയം, സൂരജിന്റെ കായികയാത്രയ്ക്ക് മറ്റൊരു അഭിമാനനേട്ടം കൂടി. അടുത്ത വർഷം നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിലേക്ക് സൂരജ് ബിജു തിരഞ്ഞെടുക്കപ്പെട്ടതായും ചടങ്ങിൽ അറിയിച്ചു.

ഇന്നലെ മരിയാസദനത്തിൽ നടന്ന അനുമോദന യോഗത്തിൽ മരിയാസദനം ഡയറക്ടർ സന്തോഷ് ജോസഫ്, ഫാ. ജോർജ് കാരംവേലിൽ, സ്നേഹാരം സ്കൂൾ പ്രിൻസിപ്പൽ റോസ്മിത സിസ്റ്റർ, ടോം പടിഞ്ഞാറേക്കര, സിറിയക്ക് ചാഴിക്കാട്ട് , ജിജി ബൈജു കൊല്ലമ്പറമ്പിൽ, ലിസ്സി കുഞ്ഞേട്ടൻ, ബൈജു കൊല്ലമ്പറമ്പിൽ, തങ്കച്ചൻ കാപ്പൻ, ശ്രീമതി അല്ലി, ഡോ. ഹരീഷ് കുമാർ, ടിസ്സൻ ചന്ദ്രങ്കുന്നേൽ, നിഖിൽ സെബാസ്റ്റ്യൻ എന്നിവർ സൂരജിനെ അനുമോദിച്ചു.

പരിമിതികളെ മറികടന്ന് ലോകകായിക വേദിയിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ സൂരജിന്റെ നേട്ടം പാലാ മരിയാസദനത്തിനും സ്നേഹാരം സ്പെഷ്യൽ സ്കൂളിനും കേരളത്തിനും ഒരുപോലെ അഭിമാനമായി.

ബാറുകളിൽനിന്ന് പണപ്പിരിവ്: കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിന് സസ്പെൻഷൻ .കോട്ടയം: ബാറുകളിൽനിന്ന് പണപ്പിരി...
30/08/2026

ബാറുകളിൽനിന്ന് പണപ്പിരിവ്: കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിന് സസ്പെൻഷൻ .
കോട്ടയം: ബാറുകളിൽനിന്ന് പണപ്പിരിവ് നടത്തിയ സംഭവത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സസ്പെൻഡ് ചെയ്യും. കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിനെതിരേയാണ് നടപടി വരുന്നത്. ഇതുസംബന്ധിച്ച് ഇന്ന് ഞായറാഴ്ച ഉത്തരവിറങ്ങും.

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ നേരിട്ടും ഏജന്റുമാർ മുഖേനയും ബാറുകളിൽനിന്ന് പണപ്പിരിവ് നടത്തിയതായി എക്സൈസ് കമ്മീഷണർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ ബാറുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇതുസംബന്ധിച്ച തെളിവുകൾ ലഭിച്ചത്.
പണം നൽകിയതിന്റെ വിവരങ്ങളടങ്ങിയ ഡയറിയും ഡിജിറ്റൽ തെളിവുകളും ബാറുടമകളിൽനിന്ന് കണ്ടെത്തി. തുടർന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ വിളിച്ചുവരുത്തിയും എക്സൈസ് കമ്മീഷണർ വിവരങ്ങൾ തേടി. തുടർന്നാണ് കൂടുതൽ നടപടികളിലേക്ക് കടക്കുന്നത്.

ഡെപ്യൂട്ടി കമ്മിഷണർ മാസപ്പടി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണർ സീറാം സാംബശിവറാവു അഡീഷണൽ കമ്മിഷണർ ആർ. ജയശങ്കറിന്റെകൂടെ രഹസ്യമായി രണ്ടുദിവസം മുൻപ്‌ കോട്ടയത്തെത്തിയത്. ഒരു ബാർ ഹോട്ടലിൽത്തന്നെ മുറിയെടുത്തു താമസിച്ചു. എക്സൈസ് വിജിലൻസ് എസ്.പി.യെയും ചങ്ങനാശ്ശേരി റേഞ്ചിലെ രണ്ട് ഉദ്യോഗസ്ഥരെയും കൂടെക്കൂട്ടി. മദ്യശാലകൾക്ക് അവധിയായ വെള്ളിയാഴ്ച ചില ബാറുകളിൽ വേഷംമാറിയെത്തി കമ്മിഷണർ മദ്യം വാങ്ങിയതായും വിവരമുണ്ട്. ബാറുകൾ കയറിയിറങ്ങി നേരിട്ട് വിവരങ്ങൾ ശേഖരിച്ചു.ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ അശോക് കുമാറിന്റെ ചങ്ങനാശ്ശേരിയിലുള്ള വീട്ടിലെത്തി പരിശോധന നടത്തി. ഫോണുകളും രേഖകളും പിടിച്ചെടുത്തു. മാസപ്പടി വാങ്ങിയതിന്റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ പണം കണ്ടെത്തിയെങ്കിലും കൂടുതൽവിവരം പുറത്തുവന്നിട്ടില്ല. എക്സൈസ് ഉദ്യോഗസ്ഥർക്ക് പണം പിരിച്ചുനൽകുന്ന ചങ്ങനാശ്ശേരിയിലെ ബാർ ഉടമയുടെ വീട്ടിലും പരിശോധന നടത്തി. മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.

കൊല്ലത്ത് ഹോട്ടൽ കെട്ടിടത്തിൽ നിന്നു ചാടി യുവതി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി കണിച്ചുകുളങ്ങര എൻഎച്ച് ജംക്‌ഷന് കിഴക്ക് വിഷ...
30/08/2026

കൊല്ലത്ത് ഹോട്ടൽ കെട്ടിടത്തിൽ നിന്നു ചാടി യുവതി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി കണിച്ചുകുളങ്ങര എൻഎച്ച് ജംക്‌ഷന് കിഴക്ക് വിഷ്ണു നിവാസിൽ‌ നാഗപ്പന്റെ മകൾ വൃന്ദ (27) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 6നാണു സംഭവം. കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിന്റെ മുകൾ നിലയിൽ നിന്നു താഴേക്കു ചാടുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. നിലത്തു വീണ യുവതി തൽക്ഷണം മരിച്ചു. യുവതിയും ഒപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശിയായ യുവാവും ഈ മാസം 20–ാം തീയതി മുതൽ ഇവിടെ റൂം എടുത്തു താമസിച്ചു വരികയായിരുന്നു. ഇരുവരും കഴിഞ്ഞ കുറച്ചു നാളുകളായി ഒരുമിച്ചാണു താമസിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ‌. യുവതിക്ക് ഒപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശിയായ യുവാവ് പൊലീസ് നിരീക്ഷണത്തിലാണ്. മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.

അമേരിക്കയില്‍ രണ്ട് മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇവരുടെ പൊതു സുഹൃത്തായ മലയാളിയായ മറ്റൊരു യുവതിയാണ് കൊലപാതകങ...
30/08/2026

അമേരിക്കയില്‍ രണ്ട് മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇവരുടെ പൊതു സുഹൃത്തായ മലയാളിയായ മറ്റൊരു യുവതിയാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് വിവരം.കാലിഫോർണിയായിലെ മില്‍പിറ്റാസില്‍ ശനിയാഴ്ചയാണ് സംഭവം.

തൃശ്ശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്- സുഷമ ദമ്പതികളുടെ മകള്‍ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനി ആൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ സുഹൃത്ത് അനില പോലീസിന്റെ കസ്റ്റഡിയിലായി. വിലങ്ങന്നൂർ സ്വദേശി വിജീഷ് ആണ് മരിച്ച അഞ്ജനയുടെ ഭർത്താവ്. ഏക മകള്‍ വാമിക.അതേസമയം ഫ്ലാറ്റിന്റെ താഴേക്ക് അഞ്ജനയെ വിളിച്ചുവരുത്തിയ അനില കാറിടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് നിർത്താതെ പോയ കാർ ഭർത്താവ് വിജീഷ് തിരിച്ചറിഞ്ഞു. അഞ്ജനയെ ഇടിച്ചതു കണ്ട് വിജീഷ് ഉടൻതന്നെ ഇവരുടെ പൊതുസുഹൃത്തായ ആനിന്റെ ഭർത്താവ് ജേക്കബിനെ വിളിച്ച്‌ വിവരം അറിയിച്ചു. തുടർന്ന് ആനിനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കഴിയാതെ വന്നതോടെ ഭർത്താവ് ഫ്ലാറ്റില്‍ ചെന്നപ്പോഴാണ് കുത്തേറ്റ് മരിച്ച നിലയില്‍ ആനിനെ കണ്ടതെന്നാണ് ലഭിക്കുന്ന വിവരം.മൂന്നുപേരും ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നെന്ന് അഞ്ജനയുടെ വീട്ടുകാർ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ എട്ടുവർഷമായി അഞ്ജനയും ഭർത്താവ് വിജീഷും കാലിഫോർണിയയില്‍ ജോലിചെയ്ത് വരികയാണ്.

പാലാ . വിവിധ അപകടങ്ങളിൽ  പരിക്കേറ്റ  6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട് കാർ ...
30/08/2026

പാലാ . വിവിധ അപകടങ്ങളിൽ പരിക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട് കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കോന്നി സ്വദേശികളായ കുടുംബാംഗങ്ങളായ നസില ബിജു (39 ) നിത ബിജു ( 16 ) എന്നിവർക്ക് പരിക്കേറ്റു.രാവിലെ പാലാ തൊടുപുഴ റൂട്ടിൽ മാനത്തൂരിൽ വച്ചായിരുന്നു അപകടം. അമനകരയിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ഏഴാച്ചേരി സ്വദേശി
അതുൽ മനോജിനു (21 ) പരിക്കേറ്റു. പുലിയന്നൂരിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ചൂണ്ടച്ചേരി സ്വദേശി എബിൻ ബിനോയിക്ക് (22 ) പരിക്കേറ്റു.മുണ്ടക്കയത്ത് വെച്ച് ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഓട്ടോയിൽ സഞ്ചരിച്ചിരുന്ന ആനിക്കാട് സ്വദേശി സണ്ണി ജോണിന് ( 65 ) പരിക്കേറ്റു.അയ്യൻപാറ ഭാഗത്ത് വെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് തലനാട് സ്വദേശി ജേക്കബ് സെബാസ്റ്റ്യന് ( 55 ) പരിക്കേറ്റു

പാലാ ഡി വൈ എസ് പി ഓഫീസ് അങ്കണത്തിൽ നടന്നനെൽസൺ ഡാൻ്റെ അനുസ്‌മരണവുംസന്നദ്ധ രക്തദാന ക്യാമ്പും ശ്രദ്ധേയമായി മാതൃകാപരമായ പ്രവ...
30/08/2026

പാലാ ഡി വൈ എസ് പി ഓഫീസ് അങ്കണത്തിൽ നടന്ന
നെൽസൺ ഡാൻ്റെ അനുസ്‌മരണവും
സന്നദ്ധ രക്തദാന ക്യാമ്പും ശ്രദ്ധേയമായി

മാതൃകാപരമായ പ്രവർത്തനങ്ങൾക്ക്
ഡി വൈ എസ് പി ഓഫീസ് അങ്കണം തിരഞ്ഞെടുത്തത് അഭിനന്ദനാർഹമാണ്
മാണി സി കാപ്പൻ എം എൽ എ

പാലാ: പാലാ ബ്ലഡ് ഫോറം ഡയറക്ടർ ബോർഡ് അംഗമായിരുന്ന നെൽസൺ ഡാൻ്റെയുടെ അനുസ്മരണവും സന്നദ്ധ രക്തദാന ക്യാമ്പും പാലാ ഡി വൈ എസ് പി ഓഫീസ് അങ്കണത്തിൽ നടന്നത് ശ്രദ്ധേയമായി. മാതൃകാപരമായ പ്രവർത്തനങ്ങൾക്ക്
ഡി വൈ എസ് പി ഓഫീസ് അങ്കണം തിരഞ്ഞെടുത്തത് അഭിനന്ദനാർഹമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുവാനും ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാകുവാനും ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
പാലാ ബ്ലഡ് ഫോറം ചെയർമാനും പാലാ ഡി വൈ എസ് പി യുമായ കെ സദൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മാണി സി കാപ്പൻ എം എൽ എ ക്യാമ്പും അനുസ്‌മരണവും ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അനുസ്‌മരണ പ്രഭാഷണം നടത്തി. നെൽസൺ സാറിൻ്റെ പിതാവ് പ്രഫ. ഡാൻ്റെ, പാലാ എസ് എച്ച് ഒ റ്റോമിൻ ജോസ്, ഡോ. പി ഡി ജോർജ്, സാബു അബ്രാഹം, ബൈജു കൊല്ലംപറമ്പിൽ, രാജേഷ് കുര്യനാട്, സജി വട്ടക്കാനാൽ, പ്രെഫ. സുനിൽ തോമസ്, അരുൺ പോൾ ഫെഡറൽ ബാങ്ക്, ഷാജി തകടിയേൽ, ജയ്സൺ പ്ലാക്കണ്ണി, ക്യാപ്റ്റൻ സതീഷ് തോമസ്, ജോമി സന്ധ്യാ, പ്രിൻസ് ബി എം ടി വി, ഷാജി സെബാസ്റ്റ്യൻ, തോമസ് കാവുംപുറം, ജോമോൻ ഓടയ്ക്കൽ. സിസ്‌റ്റർ ബിൻസി എഫ് സി സി എന്നിവർ സംസാരിച്ചു.
ഡോ. നേഹ , റീനാ തോമസ്, പോലീസ് ഓഫീസർമാരായ മറിയാമ്മ ജേക്കബ്, ശുഭ എസ് , ഇമ്മാനുവൽ എസ് മേക്കലാത്ത് എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.
രക്തദാനം മഹാദാനം എന്ന ചിന്ത ഹൃദയത്തിലേറ്റി നിരവധി തവണ രക്തം ദാനം ചെയ്യുകയും പാലാ ബ്ലഡ് ഫോറത്തിൻ്റെ സജീവ സാന്നിധ്യവും ആയിരുന്നു നെൽസൺ ഡാൻ്റെയുടെ രണ്ടാമത് ചരമവാർഷികമായിരുന്നു ഇന്ന്. പാലാ കോപ്പറേറ്റ് എജ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽ കെമസ്ട്രി അദ്ധ്യാപകനുമായിരുന്നു അദ്ദേഹം.

30/08/2026

തോടനാൽ. .മനക്കുന്നിൻ്റെ നാട്ടുത്സവം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അയിഷ ആനടിയിൽ ഉദ്ഘാടനം ചെയ്യുന്നു

അരീക്കോട് കിഴിശ്ശേരിയിൽ ഓട്ടോ ഡ്രൈവറായ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥർക്ക് വ...
30/08/2026

അരീക്കോട് കിഴിശ്ശേരിയിൽ ഓട്ടോ ഡ്രൈവറായ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്. വാഹനത്തിൽ വരുത്തിയ അനധികൃത രൂപമാറ്റങ്ങൾ പൂർണ്ണമായും ഒഴിവാക്കാത്തതിനാലാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതെന്നും, മാറ്റങ്ങൾ വരുത്താൻ നിർദേശിച്ചിട്ടും അത് പാലിക്കാത്തതാണ് സർട്ടിഫിക്കറ്റ് നിരസിക്കാൻ കാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2021 ജൂൺ 7-നാണ് ഷൗക്കത്ത് പുതിയ ഓട്ടോറിക്ഷ വാങ്ങിയത്. നിയമപ്രകാരം ആദ്യത്തെ രണ്ട് വർഷം ഫിറ്റ്നസ് പരിശോധന ആവശ്യമില്ല. തുടർന്ന് 2023 ആഗസ്റ്റ് 17-ന് ആദ്യ പരിശോധന നടത്തി 2025 ആഗസ്റ്റ് 16 വരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇതിന്റെ കാലാവധി തീർന്നതിനെ തുടർന്ന്, രണ്ടാമത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി 2025 നവംബർ 11-നാണ് കൊണ്ടോട്ടി എ.എം.വി.ഐയ്ക്ക് മുന്നിൽ വാഹനം ഹാജരാക്കിയത്.

എന്നാൽ, പരിശോധനയിൽ ചില അനധികൃത മാറ്റങ്ങൾ കണ്ടെത്തിയതിനാൽ ഉദ്യോഗസ്ഥൻ സർട്ടിഫിക്കറ്റ് നിരസിച്ചു. ഡ്രൈവർ സീറ്റിലെ ആം റെസ്റ്റുകൾ, കൂർത്ത മെറ്റൽ വീൽ കപ്പുകൾ, ഡ്രൈവർ ക്യാബിന്റെ ഇരുവശങ്ങളിലുമുള്ള വെൽഡ് ചെയ്ത സ്റ്റീൽ റെയിലിങ്ങുകൾ, യാത്രക്കാരുടെ ക്യാബിന്റെ വലതുവശത്ത് ഉയർത്തി വെൽഡ് ചെയ്ത സ്റ്റീൽ റെയിലിങ്ങുകൾ എന്നിവ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും, ഇവ നീക്കം ചെയ്തതിനു ശേഷം വീണ്ടും പരിശോധനയ്ക്ക് എത്തിക്കാനും നിർദേശിക്കുകയായിരുന്നു.

കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ കടത്തുന്ന സംഘത്തിന്റെ ശൃംഖല തകർത്ത് മലപ്പുറം പൊലീസ്. കോയമ്പത്തൂരിൽ നിന്ന് കേരളത്തിലേക്ക് ...
29/08/2026

കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ കടത്തുന്ന സംഘത്തിന്റെ ശൃംഖല തകർത്ത് മലപ്പുറം പൊലീസ്. കോയമ്പത്തൂരിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 12.794 കിലോ എംഡിഎംഎയുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. പിടികൂടിയ ലഹരിമരുന്നിന് ഏകദേശം 10 കോടി രൂപയുടെ വിപണിമൂല്യം കണക്കാക്കുന്നു.

മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഈ മാസം ആറിന് മഞ്ചേരി ടൗണിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ നിന്ന് 97 ഗ്രാം എംഡിഎംഎയുമായി ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചു.

തുടർന്ന് നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് കോയമ്പത്തൂർ ടൗണിന് സമീപത്തുനിന്ന് കേസിലെ പ്രധാന കണ്ണികളായ മൂന്ന് പേരെ പിടികൂടിയത്. മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബീർ അലി, വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ്, മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ എന്നിവരാണ് അറസ്റ്റിലായത്.

ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് എംഡിഎംഎ ശേഖരിച്ച് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും എത്തിക്കുന്നതാണ് സംഘത്തിന്റെ രീതിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ലഹരിമരുന്നിന്റെ ഉറവിടവും സംഘത്തിലെ മറ്റ് കണ്ണികളെയും കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.
കേസിന്റെ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നൽകിയിട്ടുണ്ട്.

Address

Naduthottiyil
Paika
686577

Telephone

+919745604817

Website

Alerts

Be the first to know and let us send you an email when Paika News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Paika News:

Shortcuts

Share