Mankind Books

Mankind Books Mankind Books,Printing Publishing
and Distribution of Books on
Progressive & Socialist thoughts

പ്രസാധകകുറിപ്പ് മാൻകൈൻഡ് ബുക്സ് എന്ന പ്രസിദ്ധീകര ണ സ്ഥാപനം ആദ്യമായി പ്രസിദ്ധീകരിക്കു ന്നതാണ്,"എന്ത് കൊണ്ട് ചന്ദ്രശേഖർ" എ...
16/04/2025

പ്രസാധകകുറിപ്പ്

മാൻകൈൻഡ് ബുക്സ് എന്ന പ്രസിദ്ധീകര ണ സ്ഥാപനം ആദ്യമായി പ്രസിദ്ധീകരിക്കു ന്നതാണ്,"എന്ത് കൊണ്ട് ചന്ദ്രശേഖർ" എന്ന ഈ പുസ്തകം.ഒരു പുതിയ പ്രസിദ്ധീകരണ സ്ഥാപനം എന്ന നിലയിൽ അതിന്റെ പിറവി ക്ക് പിന്നിലെ പശ്ചാത്തലവും പ്രസക്തിയും വായനക്കാരുമായി പങ്ക് വെയ്ക്കാതെ പോ കുന്നത് ഉചിതമാണെന്ന് കരുതുന്നില്ല.1952 ൽ, ഇന്ത്യൻ സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചരണത്തിനും,സോഷ്യലിസ്റ്റ് പാർട്ടിയുടെ കേഡറുകളെ പ്രത്യയശാസ്ത്രപരമായി പട ച്ചട്ട അണിയിക്കുന്നതിനുമായി ഡോ.റാം മ നോഹർ ലോഹ്യയുടെ പത്രാധിപത്യത്തിൽ ആരംഭിച്ച പ്രത്യയശാസ്ത്ര ആനുകാലിക പ്രസിദ്ധീകരണത്തിന്റെ പേരാണ് "മാൻകൈ ൻഡ് "അഥവാ "മനുഷ്യകുലം".സംഘടനാപ രമായി സോഷ്യലിസ്റ്റ് പാർട്ടി എന്ന പേരിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ന് ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയത്തിൽ നിലവിലില്ലെങ്കി ലും സോഷ്യലിസ്റ്റ് ആശയങ്ങൾക്കുള്ള പ്രസ ക്തി മുൻപെന്നത്തേക്കാൾ അധികം വർദ്ധി ച്ചു വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ന മ്മുടെ രാജ്യവും ജനങ്ങളും കടന്നു പോയ് ക്കൊണ്ടിരിക്കുന്നത്.അതു കൊണ്ട് തന്നെ മുന്നേ പറഞ്ഞതിന് സമാനമായ ആശയ ല ക്ഷ്യങ്ങളോട് കൂടിയ ഒരു പ്രസിദ്ധീകരണ സ്ഥാപനം ആരംഭിക്കുമ്പോൾ,അതിന് എ ന്തു കൊണ്ടും ഏറ്റവും ഉചിതമായ പേര്, സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രസിദ്ധീകരണ ത്തിന് വേണ്ടി ഡോ.ലോഹ്യ,കണ്ടു പിടിച്ച "മാ ൻകൈന്റ് "എന്ന പേര് തന്നെയായിരിക്കുമെ ന്നചിന്തയിൽ നിന്നാണ് ഈ പ്രസിദ്ധീകരണ സ്ഥാപനത്തിനും അതേ നാമകരണം ചെ യ്യുവാനുള്ള സാഹചര്യം ഉടലെടുത്തത്.

ഇന്ത്യയിൽ, സോഷ്യലിസ്റ്റ് ആശയത്തിന് വ ളരെ ആഴത്തിലുള്ള ശക്തമായ വേരോട്ടമു ള്ള ഒരു സംസ്ഥാനമായിരുന്നു കേരളം.രാജ്യ ത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനം ആദ്യമായി അ ധികാരത്തിൽ വന്ന ഒരു സംസ്ഥാനം കേരള മായിരുന്നു എന്ന വസ്തുത അതിന്റെ പ്രാധാ ന്യത്തെ എടുത്ത് കാണിക്കുന്നു.ആദർശനി ഷ്‌ഠരും പ്രത്യാശാസ്ത്ര നിബദ്ധരും ആശയ വ്യക്തതയുള്ളവരുമായ ഒരു നേതൃനിരയാ യിരുന്നു അതിന്റെ സവിശേഷത.ഒപ്പം അ തേ ഗുണഗണങ്ങളൊക്കെ ഏറെ കുറേ അ തേ അളവിൽ പകർത്തി കിട്ടിയ സംഘടന സംവിധാനത്തിലെ ത്യാഗസന്നദ്ധരായ പതി നായിരക്കണക്കിന് പ്രവർത്തകരും.77ൽ, ലോക്നായക് ജയപ്രകാശ് നാരായൺ മു ന്നോട്ടു വെച്ച ജനാധിപത്യ പുന:സ്ഥാപനമെ ന്ന മഹത്തായ ആശയത്തിന് വേണ്ടി ദേശീ യ തലത്തിൽ അതിന്റെ ആസ്തിത്വം ത്യജി ച്ചു കൊണ്ട് സോഷ്യലിസ്റ്റ് പാർട്ടി ഇല്ലാതായ തോട് കൂടി കേരളത്തിലും അതിന്റെ നല്ല കാ ലം അവസാനിച്ചു.പ്രത്യാശാസ്ത്രപരമായ പഠനം,തിരിച്ചറിവ്,വ്യക്തത ഇവയൊന്നും ത ന്നെ അനിവാര്യത അല്ലാതായി മാറിയെന്ന് മാത്രമല്ല അതൊക്കെ തികഞ്ഞ അയോഗ്യ തകളായി തീരുകയും ചെയ്തു.കേരളത്തിൽ ഇന്ന് 'സോഷ്യലിസ്റ്റ് 'എന്ന വാക്ക് ഏത് പ്രത്യ യശാസ്ത്ര വിരുദ്ധ നിലപാട് സ്വീകരിക്കുന്ന വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും,സമ
ത്വത്തിന്റെ പ്രതിഛായയ്ക്ക് വേണ്ടി ഇഷ്ട്ടം പോലെ എടു ത്തണിയാനും,അണിഞ്ഞു മടു ക്കുമ്പോൾ അനായാസം ഊരി എറിയാനുമു ള്ള രാഷ്ട്രീയ മേൽവിലാസ മേലങ്കിയായി തീർന്നിരിക്കുന്നു.പതിറ്റാണ്ടുകളായി പ്രസ്ഥാ നത്തിനുള്ളിൽ സംഭവിച്ച പ്രത്യയ ശാസ്ത്ര അപചയത്തിന്റെ ഫലമാണ് ഈ നാഥനും ന മ്പിയും ഇല്ലാത്ത പരമദയനീയമായ അവ സ്ഥ.

സോഷ്യലിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെയും
പ്രസ്ഥാനത്തിന്റേയും പ്രസക്തി നഷ്ട്ടപ്പെ ട്ടിരിക്കുന്നു എന്ന പതിവ് ജല്പനങ്ങളുമായി
ഒരു വിഭാഗം പുതിയ മേച്ചിൽപ്പുറങ്ങൾ തേ ടി പോകുമ്പോൾ തന്നെ,നമ്മുടെ രാജ്യവും ജനങ്ങളും കടന്നു പോയ്ക്കൊണ്ടിരിക്കുന്ന അത്യന്തം സങ്കീർണ്ണമായ രാഷ്ട്രീയ സാമൂ ഹ്യ സാമ്പത്തിക സാഹചര്യങ്ങൾ,ജനാധിപ ത്യ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിലധിഷ് ഠിതമായ ഒരു പ്രസ്ഥാനത്തിന്റെ പ്രസക്തി യും പ്രാധാന്യവും വിളിച്ചോതുന്നു.

ദേശീയ തലത്തിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനം രൂപം കൊണ്ട് ഒൻപത് പതിറ്റാണ്ടുകൾ പി ന്നിടുമ്പോഴും,അതിനോടൊപ്പം പ്രവർത്തനം ആരംഭിച്ച കേരളത്തിൽ സോഷ്യലിസ്റ്റ് ആശ യ പ്രചരണത്തിനും പ്രത്യയ ശാസ്ത്ര പഠന ത്തിനും സഹായകരമായ,പല കാലങ്ങളിലാ യി,കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ആവി ർഭവിച്ച ചില ഒറ്റപ്പെട്ട സംരംഭങ്ങളെ വിസ്മരി ക്കുന്നില്ല,സസ്ഥിരവും സൂസംഘടിതവുമായ ഒരു സംവിധാനം ഉണ്ടായില്ല.കാലങ്ങളിലായി സംഭവിച്ചു പോയ ആ ന്യൂനത പരിഹരിക്കു വാനുള്ള ശ്രമങ്ങളൊക്കെ വിഫലമായതിനെ തുടർന്നാണ് ഈ രംഗത്ത് എന്തെങ്കിലും പ്ര വർത്തിക്കുക എന്ന എളിയ ലക്ഷ്യത്തോടെ ഇത്തരം ഒരു ഉദ്യമത്തിന് തുടക്കം കുറിക്കു വാൻ ഞങ്ങൾ നിർബന്ധിതരാകുന്നത്.നല്ല വരായ എല്ലാ സോഷ്യലിസ്റ്റ് സഖാക്കളുടേ യും അകമഴിഞ്ഞതും ആത്മാർത്ഥവുമായ എല്ലാ സഹായ സഹകരണങ്ങളും പ്രതീക്ഷി ച്ചു കൊള്ളുന്നു

പ്രദീപ് ഗോപാലകൃഷ്ണൻ
ചീഫ് എഡിറ്റർ
മാൻകൈൻഡ് ബുക്ക്സ്
പാലക്കാട്

റാബി റേ:പാർലമെന്റ് അംഗങ്ങൾക്കും സാ ധാരണ പൗരൻമാർക്കും ഒരു പോലെ ആദ രവും ആരാധനയും നൽകിയ ഒരു അത്യപൂ ർവ്വമായ സ്പീക്കർ ഒമ്പതാം...
06/01/2025

റാബി റേ:പാർലമെന്റ് അംഗങ്ങൾക്കും സാ ധാരണ പൗരൻമാർക്കും ഒരു പോലെ ആദ രവും ആരാധനയും നൽകിയ ഒരു അത്യപൂ ർവ്വമായ സ്പീക്കർ

ഒമ്പതാം ലോക്‌സഭയുടെ സ്പീക്കറായിരു
ന്ന റാബി റേ,പത്താം ലോക്‌സഭയിലേക്ക്
വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും,മഹാ
ന്മാരായ സ്പീക്കർമാരുടെ പാരമ്പര്യത്തെ
പിന്തുടർന്ന് തർക്ക രാഷ്ട്രീയത്തിൽ നിന്ന്
പിന്മാറുകയും പ്രതിഫലനപരമായ ഒരു ഏ കാന്ത ജീവിതം നയിക്കുകയും ചെയ്തു.

സ്പീക്കറെന്ന നിലയിൽ പ്രവർത്തിക്കുമ്പോ ഴും,കറതീർന്ന സോഷ്യലിസ്റ്റായ റാബി റേ നി യമനിർമ്മാണ സഭയിലെ തന്റെ കീഴുദ്യോഗ സ്ഥരോട് ഒരിക്കലും ഔദ്യോഗിക ശ്രേണിയു ടെ ധാർഷ്ട്യമോ ധിക്കാരമോ അഹങ്കാരമോ
പ്രദർശിപ്പിച്ചു പെരുമാറിയിട്ടില്ലെന്ന് സ്പീക്ക റെന്ന നിലയിൽ റാബി റേയുടെ കീഴിൽ,ലോ ക്‌സഭ സെക്രട്ടറിയേറ്റിൽ പ്രവർത്തിക്കാനു ള്ള ഭാഗ്യമുണ്ടായ മുൻ ഉദ്യോഗസ്ഥൻ ദേവേ ന്ദർ സിംഗ് സാക്ഷ്യപ്പെടുത്തുന്നു.ഔദ്യോഗി
ക സ്ഥാനത്തിൻ്റെ റാങ്ക് അദ്ദേഹത്തിന് പ്രശ് നമായിരുന്നില്ല.ആർക്കും എളുപ്പത്തിൽ ബ ന്ധപ്പെടാവുന്ന നിസ്സംഗനുമായിരുന്നു അദ്ദേ ഹം."ജനാധിപത്യ സംവിധാനത്തിൽ പാർല മെ ൻ്റിനെ സേവിക്കുവാൻ അവസരം ലഭി ക്കുക എന്നത് മെച്ചപ്പെട്ട,ഒരു പ്രത്യേക അ സുലഭാവകാശമായി കണക്കാക്കണം"എന്ന് നിരീക്ഷിച്ചു കൊണ്ട് അദ്ദേഹം ഉദ്യോഗസ്ഥ രേയും ജീവനക്കാരെയും ആവേശഭരിതരാ ക്കി.ഉദ്യോഗസ്ഥർക്കുള്ള അദ്ദേഹത്തിൻ്റെ വിവേകപൂർണ്ണമായ ഉപദേശം ഇതായിരു
ന്നു,"പൊരുത്തക്കേടുള്ള അഭിപ്രായങ്ങളോ
ട് വിശ്വസ്തത പുലർത്തുക,നിരീക്ഷിച്ച്, താ ൽപ്പര്യമില്ലാത്തവയോട് വസ്തുനിഷ്ഠമായി രിക്കുക".

പാർലമെൻ്റിൻ്റെ സെക്രട്ടേറിയറ്റുകളെ സ്വത ന്ത്രമായ അടിത്തറയിൽ സ്ഥാപിക്കുകയും ഭരണഘടനയൂടെ 98-ാം അനുച്ഛേദത്തിലെ പ്രധാന തത്വമായ എക്‌സിക്യൂട്ടീവിൻ്റെ നിയ ന്ത്രണത്തിൽ നിന്ന് മുക്തമാവുകയും വേണ മെന്ന തത്വം ഉയർത്തിപ്പിടിക്കുകയും ചെയ് ത ജി.വി.മാവലങ്കറെപ്പോലുള്ള മഹാന്മാരാ
യ സ്പീക്കർമാരുടെ നിരയിൽപ്പെട്ടയാളായി
രുന്നു റാബിറേ.

അധികാരം വിഭജിക്കാനുള്ള ഭരണഘടനാ നിർദ്ദേശത്തെ പൊളിച്ചെഴുതിക്കൊണ്ട് രണ്ട് സെക്രട്ടേറിയറ്റുകളിലെയും ഏറ്റവും ഉയർന്ന പദവികൾ എക്സിക്യൂട്ടീവിലെ തിരഞ്ഞെടു ക്കപ്പെട്ട കുറച്ച് ഉദ്യോഗസ്ഥർക്ക് നൽകിയ തോടെ ഈ അനുഛേദം ഫലത്തിൽ ഒരു ച രമക്കുറിപ്പായി മാറി.പ്രത്യേകിച്ച്,ഏകകണ് ഠമായിട്ടാണെങ്കിൽ പോലും,സ്പീക്കർ പദ
വിയിലേയ്ക്കുള്ള തന്റെ തിരഞ്ഞെടുപ്പിന് ഉത്തരവാദികളായ സർക്കാരിൻ്റെ നിലനിൽ പ്പിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാ ക്കുന്ന ഒരു കൂറുമാറ്റത്തെക്കുറിച്ച് അദ്ദേഹ ത്തിന് ഒരു വിധി നൽകേണ്ടി വന്നപ്പോൾ.

1990 നവംബർ 6-ന് ലോക്‌സഭയിലെ 58 എം പിമാരുടെ ഒരു സംഘം ജനതാദൾ (എസ്) എന്ന പേരിൽ ഒരു വേർപിരിഞ്ഞു ഒരു ഗ്രൂപ്പ് രൂപീകരിച്ചു.ഇരുഭാഗത്ത് നിന്നുമുള്ള അവ കാശവാദങ്ങളും എതിർ അവകാശവാദങ്ങ ളും കണക്കിലെടുത്ത് പുറത്താക്കലിൻ്റെ സ മയവുമായി ബന്ധപ്പെട്ട് വിഭജനത്തിൻ്റെ സ മയത്തെ കുറിച്ചായിരുന്നു കൃത്യമായ ചോ ദ്യം.തൻ്റെ സമഗ്രതയും അചഞ്ചലമായ ജു ഡീഷ്യറി സ്വഭാവവും പ്രദർശിപ്പിച്ച്,സർക്കാർ ന്യൂനപക്ഷമായി ചുരുങ്ങുമെന്ന പ്രത്യാഘാ തങ്ങളെക്കുറിച്ച് മനസ്സിൽ വെച്ചു കൊണ്ട്, അദ്ദേഹം നിഷ്പക്ഷമായ ഒരു വിധി നൽകി, അത് ധീരവും ദൂരവ്യാപക ഫലമുളവാക്കുന്ന തുമെന്ന് പരക്കെ പ്രശംസിക്കപ്പെടുകയും സ്വതന്ത്രവും ന്യായയുക്തവുമായ സ്പീക്ക
റെന്ന നിലയിലുള്ള തൻ്റെ പദവി ഉയർത്തു കയും ചെയ്തു.

1991 മാർച്ച് 12 ന്,ജസ്റ്റിസ് വി.രാമസ്വാമിക്കെ തിരായ ഇംപീച്ച്‌മെൻ്റ് പ്രമേയം അദ്ദേഹം അം ഗീകരിച്ചു.ആരോപണങ്ങളെ കുറിച്ച് അന്വേ ഷിക്കാൻ സുപ്രീം കോടതിയിലെ ജസ്റ്റിസ് പി. ബി.സാവന്ത്,ബോംബെ ഹൈക്കോടതി ചീ ഫ് ജസ്റ്റിസ് പി.ഡി. ദേശായി, സുപ്രീം കോട തിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ഒ.ചിന്നപ്പ റെ ഡ്ഡി എന്നിവരടങ്ങിയ ഒരു കമ്മിറ്റി രൂപീകരി ച്ചു.ജസ്റ്റിസ് വി.രാമസ്വാമിക്കെതിരെ ഉന്നയി ക്കപ്പെട്ട 14 കുറ്റങ്ങളിൽ 11 എണ്ണത്തിലും രാ മസ്വാമി കുറ്റക്കാരനാണെന്ന് സമിതി കണ്ടെ ത്തി.അദ്ദേഹത്തിൻ്റെ തീരുമാനത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്‌തെങ്കിലും അത് അംഗീകരിക്കപ്പെട്ടു.ഭരണകക്ഷിയായ കോ ൺഗ്രസും സഖ്യകക്ഷികളും വിട്ടുനിന്നതോ ടെ നീക്കം ചെയ്യാനുള്ള നീക്കം പാളിയെന്ന
ത് മറ്റൊരു കാര്യമാണ്.

പാർലമെന്റിലെ ശൂന്യവേള നിയന്ത്രിക്കുന്ന തുമായി ബന്ധപ്പെട്ട് അദ്ദേഹം എടുത്ത തീരു മാനമാണ് മറ്റൊരു വഴിത്തിരിവ്. ജനാധിപ
ത്യ ബഹുസ്വരതയുടെ പ്രഗത്ഭനായ വക്താ വായ അദ്ദേഹം രാഷ്ട്രീയ പാർട്ടികളുടെയും ഗ്രൂപ്പുകളുടെയും നേതാക്കളുടെ ഒരു യോ ഗം വിളിച്ചുകൂട്ടുകയും സമവായം രൂപപ്പെടു ത്തുകയും ചെയ്തു.അതിനാൽ ശൂന്യ വേള സമയത്ത് അംഗങ്ങൾക്ക് അടിയന്തിര പൊ തു പ്രാധാന്യമുള്ള കാര്യങ്ങൾ വ്യക്തമാക്കാ നും സഭയുടെ വിലയേറിയ സമയം ലാഭിക്കാ നും കഴിയുന്നു.ഈ നവീകരണം കാലത്തി ൻ്റെ പരീക്ഷണമായി നിലകൊള്ളുന്നു.

വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട സ്റ്റാൻ ഡിംഗ് കമ്മിറ്റികൾ രൂപീകരിക്കുന്നതിന് വഴി യൊരുക്കി സബ്ജക്റ്റ് കമ്മിറ്റികൾ പരിചയ പ്പെടുത്തി കൊണ്ടുള്ള പരിഷ്ക്കരണത്തിനും ഉത്തരവാദി അദ്ദേഹമായിരുന്നു.സുതാര്യത അദ്ദേഹത്തിന് വിശ്വാസത്തിൻ്റെ ഒരു പ്രശ്ന മായിരുന്നു.പാർലമെൻ്റിലെ നടപടികൾ ത ത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ അദ്ദേഹം ആത്മാർത്ഥമാ യ പരിശ്രമം നടത്തിയത് സ്പീക്കർ എന്ന നി ലയിൽ റാബിറേയാണ്.അതിനായി അദ്ദേഹം കൃത്യമായ മുൻകൈയെടുത്തു.1989 ഡിസം ബർ 20 നാണ് രാഷ്ട്രപതിയുടെ പ്രസംഗം ആദ്യമായി തത്സമയം സംപ്രേക്ഷണം ചെയ് തത്,എന്നാൽ സഭാ നടപടികൾ പ്രക്ഷേപ ണം ചെയ്യാനുള്ള മുൻകൈ പിന്നീട് ഫലവ ത്തായില്ല.

അദ്ദേഹത്തിൻ്റെ "പാർലമെൻ്ററി ഡിപ്ലോമ
സി" എന്ന പുസ്തകത്തിന് സമകാലീനതയു ടെയും സന്ദർഭോചിതമായ പ്രസക്തിയുടെ യും ഒരു പ്രഭാവലയമുണ്ട്.ലളിതമായ ഖാദി- കുർത്തയും ധോത്തിയും ധരിച്ച അദ്ദേഹം സുതാര്യമായ ലാളിത്യത്തിൻ്റെയും സത്യസ ന്ധതയുടെയും പ്രതിരൂപമായിരുന്നു,കൂടാ തെ പാർലമെൻ്റേറിയൻമാർക്കും സാധാര
ണ പൗരൻമാർക്കും ഒരുപോലെ ആദരവും ആരാധനയും അദ്ദേഹം നൽകി.തൻ്റെ മുൻ ഗാമി ഉപയോഗിച്ചിരുന്ന ഔദ്യോഗിക വാഹ നമായ മെഴ്‌സിഡസ് കാറിൽ ഇരിക്കാൻ വി സമ്മതിക്കുകയും ഔദ്യോഗിക ഇടപഴകലു കൾക്ക് അംബാസഡർ കാർ ഇഷ്ടപ്പെടുക യും ചെയ്തപ്പോൾ അദ്ദേഹത്തിൻ്റെ ഉയരം കൂടുതൽ ഉയർന്നു.

ആദ്യം നാലാം ലോകസഭയിലേക്കും പിന്നീ
ട് രാജ്യസഭയിലേക്കുമാണ് അദ്ദേഹം തിര ഞ്ഞെടുക്കപ്പെട്ടത്.മൊറാർജി ദേശായി മ ന്ത്രിസഭയിൽ ആരോഗ്യ കുടുംബക്ഷേമ മ ന്ത്രിയും ജനതാ പാർട്ടിയുടെ ജനറൽ സെക്ര ട്ടറിയുമായിരുന്നു.ദേശീയ പതാക ഉയർത്തി യതിന്,വിദ്യാർത്ഥി നേതാവെന്ന നിലയിൽ,
ബ്രിട്ടീഷുകാർ അദ്ദേഹത്തെ അറസ്റ്റ് ചെയ്
ത സംഭവമാണ് സ്വതന്ത്ര ഇന്ത്യയിൽ അദ്ദേ ഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് അടിത്ത റ പാകിയത്.അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടക്ക പ്പെട്ടു.അന്നത്തെ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഹിന്ദി വാരികയായ ചൗഖംബയിലും ഒറിയ മാസികയായ സമതയിലും ആഴമായ ഉത്ക ണ്ഠയോടും ബോധ്യത്തോടും കൂടി എഴുതി
യ അദ്ദേഹത്തിൻ്റെ ആശയങ്ങളും ചിന്തക ളും സംവാദങ്ങൾക്ക് തുടക്കമിട്ടു.
കറതീർന്ന ഒരു സോഷ്യലിസ്റ്റും ബൗദ്ധിക സ മഗ്രതയുടെ അഗാധമായ ചിന്തകനുമായി രുന്നു അദ്ദേഹം.അദ്ദേഹത്തിൻ്റെ പ്രസംഗ
ങ്ങളും രചനകളും പ്രതിഫലിപ്പിക്കുന്നതും നേരായതും സൃഷ്ടിപരവുമായിരുന്നു."ഇന്ന ത്തെ കോൺഗ്രസ് പഴയ കാലത്തെ ബി.ജെ. പിയും ബി.ജെ.പി തിരിച്ചും"ആയി മാറിയെ ന്ന് അദ്ദേഹം വളരെ മുമ്പുതന്നെ നിരീക്ഷിച്ചി രുന്നു.ഇന്ന്, നേതാക്കൾ പാർട്ടി മാറുന്ന രീതി സംശയാതീതമായി കാണിക്കുന്നത് പാർട്ടിക ൾക്കിടയിൽ പ്രത്യയശാസ്ത്രപരമായ വ്യത്യാ സമൊന്നുമില്ലെന്നും അത്തരം പാർട്ടികൾ
ക്ക് “വ്യത്യാസമുള്ള പാർട്ടികളാണെന്ന്” അ വകാശപ്പെടാൻ കഴിയില്ലെന്നുമാണ്.

കക്ഷി രാഷ്ട്രീയത്തിന് അതീതനാണ് സ്പീ ക്കർ എന്ന വിശുദ്ധ തത്വം റാബി റേ തന്റെ ജീവിതം കൊണ്ട് മാതൃകയാക്കി ഉദാഹരി
ച്ചു.പത്താം ലോക്‌സഭാ അംഗമെന്ന നിലയി ൽ തൻ്റെ കാലാവധി പൂർത്തിയാക്കിയ ശേ ഷം, സജീവ രാഷ്ട്രീയത്തിൽ നിന്ന് അദ്ദേഹം പിന്മാറിയെങ്കിലും,ആരോഗ്യ നില മോശമാ യിട്ടും സന്നദ്ധ സംഘടനകളിലൂടെയും സംഭാ ഷണങ്ങളിലൂടെയും എഴുത്തുകളിലൂടെയും സാമൂഹിക-സാമ്പത്തിക പുനർനിർമ്മാണ വുമായി ബന്ധപ്പെട്ട് ദരിദ്രരുടെയും പാർശ്വ
വൽക്കരിക്കപ്പെട്ടവരുടെയും ലക്ഷ്യങ്ങൾ മു ന്നോട്ട് കൊണ്ടുപോയി.

സജീവ രാഷ്ട്രീയം ഉപേക്ഷിച്ച ശേഷവും വൈദ്യസഹായത്തിനായി അദ്ദേഹം ഡൽ ഹിയിൽ വരുമ്പോഴെല്ലാം,പല മുതിർന്ന നേ താക്കളും, രാഷ്ട്രീയ അതിർത്തികൾ മറിക ടന്ന്,അദ്ദേഹത്തെ ചെന്ന് കാണുകയും ഗവ
ർണ്ണർ നിയമനം ഉൾപ്പെടെ പുനരധിവാസ ത്തിനായി പുതിയ സങ്കേതങ്ങളെ കുറിച്ച്
സംസാരിക്കുകയും ചെയ്തുവെങ്കിലും പക്ഷേ അദ്ദേഹം അതെല്ലാം നിരസിക്കുക യായിരുന്നു.

സ്പീക്കറുടെ ഓഫീസ് "അപൂർവ്വ ഗുണങ്ങ
ൾ ആവശ്യപ്പെടുന്നില്ല,പക്ഷേ അത് അപൂർ വ്വമായ അളവിൽ പൊതുവായ ഗുണങ്ങൾ ആവശ്യപ്പെടുന്നു"എന്ന് പറയപ്പെടുന്നു.റാ
ബി റേയ്ക്ക് ആ ഗുണങ്ങൾ ധാരാളമായി ഉണ്ടായിരുന്നു.അടിയന്തരാവസ്ഥയുടെ ധാ ർമ്മികതയിൽ ഇപ്പോഴും വിലങ്ങുതടിയായ പാർലമെൻ്ററി ഭരണത്തിൽ അദ്ദേഹം സുതാ ര്യത കൊണ്ടു വന്നു.

അദ്ദേഹത്തിൻ്റെ ശാന്തമായ സ്വഭാവം,ക്ഷമ, ശബ്ദത്തിൻ്റെയും സഹനത്തിൻ്റെയും അ
ന്തസ്സ്,നിഷ്പക്ഷത, കൂറുമാറ്റ വിരുദ്ധ നിയ മത്തിലും പാർലമെൻ്ററി നടപടിക്രമങ്ങളിലും അദ്ദേഹം നൽകിയ സംഭാവനകൾ നമ്മുടെ ജനാധിപത്യ സഭയിൽ അദ്ദേഹത്തിന് സ്ഥി രമായ സ്ഥാനം ഉറപ്പിച്ചു.

2017 മാർച്ച് 7 ന്,റാബിറേയുടെ ഭൗതികാവ ശിഷ്ടങ്ങൾ,1926 നവംബർ 26ന് അദ്ദേഹം ജനിച്ച ഒഡീഷയിലെ പുരി ജില്ലയിലെ അദ്ദേ ഹത്തിൻ്റെ ജന്മഗ്രാമത്തിലെ വിശുദ്ധ അഗ്നി നാളങ്ങൾ ഏറ്റുവാങ്ങി.

കടപ്പാട് :ലോക്‌സഭ മുൻ അഡീഷണൽ സെ ക്രട്ടറി ദേവന്ദർ സിംഗ് രചിച്ച,"ഇന്ത്യൻ പാർല മെന്റ് :ജനാധിപത്യത്തിൻ്റെ മുദ്രയ്ക്കും ഒപ്പി നും അപ്പുറം"എന്ന ആംഗലേയ ഗ്രന്ഥത്തി നോട്

ലോക്‌സഭാ മുൻ സ്പീക്കർ റബിറായ് യുടെ ജന്മവാർഷീകമാണ് 2025-26.സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തോട് ജീവിതത്തിലുടനീളം റബിജി കാണി...
04/01/2025

ലോക്‌സഭാ മുൻ സ്പീക്കർ റബിറായ് യുടെ ജന്മവാർഷീകമാണ് 2025-26.സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തോട് ജീവിതത്തിലുടനീ
ളം റബിജി കാണിച്ച പ്രതിബദ്ധത മറ്റുള്ളവ ർക്ക് പ്രചോദനമാണ്.അദ്ദേഹത്തിൻ്റെ ജീവി തത്തിലെ സ്പർശിക്കാത്ത വശങ്ങളെക്കു റിച്ച് മനസ്സിലാക്കുക എന്നത് സോഷ്യലിസ്റ്റ് രാഷ്ട്രീയ പാതയിലൂടെ സഞ്ചരിക്കാൻ താ ൽപ്പര്യപ്പെടുന്ന പുതിയ തലമുറ പ്രവർത്തക രെ സംബന്ധിച്ചിടത്തോളം അനുഗ്രഹമായി രിക്കും.

രംഗനാഥ് ഗോഡെ മുരഹാരി,കിഷൻ പട്‌നാ യിക്ക് എന്നിവർക്കൊപ്പം 1950 ൽ സമാജ്‌
വാദി യുവജനസഭയിലൂടെ അദ്ദേഹം മുഖ്യ ധാരാ രാഷ്ട്രീയ നേതൃത്വത്തിലേക്ക് എത്തി പ്പെടുന്നത്.കൊൽക്കത്തയിൽ ഡോ.ലോഹ്യ
യൂടെ പ്രിയ സുഹൃത്തായിരുന്നു ബാലകൃഷ് ണ ഗുപ്ത.കൊൽക്കത്തയിൽ എത്തുമ്പോ ഴൊക്കെ ബാലകൃഷ്ണ ഗുപ്തയൂടെ വസതി യായ മാർക്കറ്റ് ഹൗസ് അഥവാ 'മാർബിൾ ഹൗസ്' എന്നറിയപ്പെട്ടിരുന്ന വീട്ടിലായിരുന്നു
ഡോ.ലോഹ്യ താമസിച്ചിരുന്നത്. ആക്കാല ത്ത് കൊൽക്കത്തയിലെ സോഷ്യലിസ്റ്റുകളു ടെ ഒരു കേന്ദ്രമായിരുന്നു മാർബിൾ ഹൗസ്.
എല്ലാ സോഷ്യലിസ്റ്റുകളും പലപ്പോഴും അവി ടെ ഒത്തുകൂടുമായിരുന്നു.റബിജിയും അവി ടുത്തെ ഒരു സ്ഥിരം സന്ദർശകനായിരുന്നു.
പലപ്പോഴും അദ്ദേഹം അവിടെ താമസിക്കു കയും ചെയ്തിരുന്നു.ബാലകൃഷ്ണ ഗുപ്ത യൂടെ ഇളയ സഹോദരൻ വിദ്യാസാഗർ ഗുപ് തയും റബിജിയും ദിവസവും വീട്ടിൽ വെച്ച് കണ്ടുമുട്ടാറുണ്ടായിരുന്നു.ഈ കൂടിക്കാഴ്ച
പിന്നീട് എപ്പോഴൊ ആഴത്തിലുള്ള സൗഹൃദ മായി മാറി.ഗാന്ധിജിയും ഡോക്ടർ സാഹി ബും ആ യുവാക്കളെ ആഴത്തിൽ സ്വാധീനി ച്ചു.ക്രമേണ അത് സോഷ്യലിസം എന്ന സ്വ പ്നത്തിലേക്കുള്ള ആകർഷണമായി മാറി.
വിദ്യാസാഗർ ഗുപ്തയെ റബിജി തന്റെ ഒരു
അനുജനായിട്ടാണ് കണക്കാക്കിയിരുന്നത്.

ജീവിതത്തിൽ ഉടനീളം ഗാന്ധിയൻ തത്വശാ സ്ത്രമായ 'ലളിത ജീവിതം ഉയർന്ന ചിന്ത'
എന്ന ആശയവും സോഷ്യലിസ്റ്റ് മൂല്യങ്ങളും ജീവിതത്തിൽ പരമാവധി പ്രാവർത്തികമാ ക്കാൻ വേണ്ടി ശ്രമിച്ച ആളാണ് റബിറായ്.
ഒമ്പതാം ലോക്‌സഭയിൽ സ്പീക്കറായി നി യമിതനാകുന്നതിന് മുൻപ് വരെ പണ്ടാര റോഡിലെ എംപിമാരുടെ ഫ്ലാറ്റിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.സ്പീക്കറായി
തിരഞ്ഞെടുക്കപ്പെട്ട തുടർന്ന് അക്ബർ റോ ഡിലെ സ്പീക്കറുടെ വലിയ ബാംഗ്ലാവ് അദ്ദേ ഹത്തിന് അനുവദിക്കപ്പെട്ടു.ആ വലിയ വീട്ടി ലെത്തിയ ഉടൻ തന്നെ അവിടെ ഉണ്ടായിരു ന്ന എല്ലാ സെക്യൂരിറ്റികളെയും അദ്ദേഹം അ വിടെ നിന്ന് പറഞ്ഞയച്ചു.ഈ വീട് സുരക്ഷ യില്ലാതെ തന്നെ തുടരുമെന്ന് അദ്ദേഹം പറ ഞ്ഞു.ആ വീടിന്റെ ഗേറ്റ് തുറന്ന് തന്നെ കിട ന്നു.അദ്ദേഹത്തെ കാണാൻ വരുന്നവർക്ക് ഒരു തരത്തിലുള്ള നിയന്ത്രണവും ഉണ്ടായി
രുന്നില്ല.അക്ബർ റോഡിലെ സ്പീക്കറുടെ വീട്ടിൽ തന്റെ മുൻഗാമിയായ സ്പീക്കർ ബ ൽറാം ജാഖർ,സ്പീക്കർ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിൻ്റെ ഉപയോഗത്തിനായി ഒരു വ ലിയ മെഴ്‌സിഡസ് കാർ വാങ്ങിയിരുന്നു.ആ മെഴ്‌സിഡസ് കാർ അദ്ദേഹത്തിൻ്റെ ശ്രദ്ധയി ലേയ്ക്ക് വന്നു.അത് കണ്ട് റബിജി പറഞ്ഞ ത്,"ഞാൻ ഒരു സോഷ്യലിസ്റ്റാണ്,എനിക്ക് ഇ ത്രയും വലിയ കാറിൽ സഞ്ചരിക്കാൻ താൽ പ്പര്യമില്ല"എന്നായിരുന്നു.മെഴ്‌സിഡസ് കാർ തിരികെ നൽകിയ അദ്ദേഹം,സ്പീക്കർ പദ വിയിൽ തുടർന്നിടത്തോളം കാലം അംബാ സഡർ കാർ മാത്രമാണ് ഉപയോഗിച്ചിരുന്ന
ത്.ഇതായിരുന്നു റബിജിയുടെ പ്രത്യേകത. തീരെ ലളിതമായ, പഴയ ഫർണിച്ചറുകൾ,മാ ത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.ഒരു ഭാവഭേദമില്ലാതെ അതിനെ എല്ലാം തന്റെ ജീ വിതത്തിന്റെ ഭാഗമാക്കുകയായിരുന്നു അ
ദ്ദേഹം.അങ്ങനെയായിരുന്നു റബിജി.ഗാന്ധി യൻ ലാളിത്യം അദ്ദേഹത്തിന് വെറും ആദർ ശം മാത്രമായിരുന്നില്ല.അതിന്റെ പരമാവധി യിൽ പ്രയോഗത്തിൽ വരുത്താനും അദ്ദേ ഹം ശ്രമിച്ചിരുന്നു.

സ്പീക്കർ പദവിയിൽ അദ്ദേഹത്തിൻ്റെ കാ ലാവധി പതിനഞ്ച് മാസവും ഏതാനും ദിവ സങ്ങളും മാത്രമായിരുന്നു. 1989 മുതൽ 19
91 വരെ.വി.പി.സിംഗ് പ്രധാനമന്ത്രിയായ കാ ലത്താണ് അദ്ദേഹം ലോക്‌സഭാ സ്പീക്കറാ യി തിരഞ്ഞെടുക്കപ്പെടുന്നത്.മണ്ഡൽ കമ്മീ ഷൻ റിപ്പോർട്ട് നടപ്പിലാക്കുന്ന കാര്യം പാർല മെന്റിൽ പ്രഖ്യാപിക്കുമ്പോൾ സ്പീക്കർ പദ വിയിൽ റബിറേ ആയിരുന്നു.

വി.പി.സിംഗിന് ശേഷം ചന്ദ്രശേഖർജി പ്രധാ നമന്ത്രിയായി.ചന്ദ്രശേഖർജിയും റബിജിയും അടുത്ത സുഹൃത്തുക്കളായിരുന്നു.ഇരുവ രും സോഷ്യലിസ്റ്റുകളും പതിറ്റാണ്ടുകൾക്ക് മുൻപ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയി ലും പിന്നീട് ജനതാ പാർട്ടിയിലും ഒരുമിച്ച് പ്ര വർത്തിച്ചവരുമായിരുന്നു.ചന്ദ്രശേഖർജി ജ നതാ പാർട്ടി അധ്യക്ഷനായിരിക്കുമ്പോൾ റ ബിറേ ആയിരുന്നു ജനറൽ സെക്രട്ടറിമാരി ൽ ഒരാൾ.

ഒമ്പതാം ലോക്‌സഭയിലെ അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച വിഷയം റബിറേ യുടെ മുന്നിൽ വന്നപ്പോൾ,സമാധാനപരമാ യി ചിന്തിക്കാൻ അവസരം ലഭിക്കുന്നതിന്
വേണ്ടി അദ്ദേഹം ഡൽഹിയിൽ നിന്ന് ആ
ത്മ സുഹുർത്ത് വിദ്യാസാഗർ ഗുപ്തയൂടെ
മുസ്സൂറിയിലുള്ള വീട്ടിലേക്ക് പോയി.മുസ്സൂറി യിലെത്തി,ഒരുപാട് ആലോചിച്ച ശേഷം,പാ ർലമെൻ്റിൻ്റെ അന്തസ്സും പാരമ്പര്യവും മന
സ്സിൽ വെച്ച്,ചന്ദ്രശേഖർജിയുമായിട്ടുള്ള
സൗഹൃദം മാറ്റിവെച്ച് കൊണ്ട് അദ്ദേഹം ഒരു തീരുമാനമെടുത്തു.യുക്തമായ ഒരു നിലപാ ട് സ്വീകരിക്കുന്നതിന് വേണ്ടി സൗഹൃദം മാറ്റി വെക്കാൻ അദ്ദേഹം തീരുമാനിച്ചെങ്കിലും റ ബിജിയുമായുള്ള ചന്ദ്രശേഖർജിയുടെ സൗ ഹൃദത്തിൽ ഒരു കുറവും ഉണ്ടായില്ല.

ഇത്തരത്തിലുള്ള തത്വാധിഷ്ഠിത രാഷ്ട്രീയ ത്തിൻ്റെ അഭാവമാണ് ഇപ്പോൾ കൂടുതലായ് അനുഭവപ്പെടുന്നത്.1977-80ൽ മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്നപ്പോൾ ആ രോഗ്യമന്ത്രിയായും ഒമ്പതാം ലോക്‌സഭാ സ് പീക്കറുമായിരുന്നപ്പോഴും മാന്യനായ ഒരു രാ ഷ്ട്രീയ നേതാവായിരുന്നു. അദ്ദേഹത്തിൻ്റെ പെരുമാറ്റം എല്ലാവരോടും ഒരുപോലെയായി രുന്നു.രാഷ്ട്രീയമായി തനിക്ക് യോജിപ്പില്ലാ ത്തവരെപ്പോലും അദ്ദേഹം ബഹുമാനിച്ചു.
അദ്ദേഹം സ്പീക്കറായിരിക്കുമ്പോൾ,ഒരി ക്കൽ,ലോക്സഭയുടെ സെൻട്രൽ ഹാളിൽ ഡോ.ലോഹ്യയുടെ എണ്ണഛായ ചിത്രം സ്ഥാ പിക്കണമെന്ന നിർദ്ദേശം വന്നു.മറ്റെല്ലാ മിക ച്ച പാർലമെൻ്റ് അംഗങ്ങളുടെയും എണ്ണ ഛാ യാ ചിത്രങ്ങൾ അവിടെ പ്രദർശിപ്പിച്ചിരുന്നു. ഉടൻ തന്നെ റബിജി ഉപസമിതിയൂടെ ഒരു യോഗം വിളിച്ചു.പ്രതിപക്ഷ നേതാവ് അടൽ ബിഹാ രി വാജ്‌പേയിയും സമിതിയിൽ അം ഗമായിരുന്നു.ഡോ.ശ്യാമപ്രസാദ് മുഖർജിയു ടെ ചിത്രവും കൂടി സ്ഥാപിക്കുന്നത് നന്നായി രിക്കുമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.രാഷ്ട്രീ
യ സ്വയംസേവക സംഘത്തോട് റബിറേയ് ക്ക് യോജിച്ചില്ലെങ്കിലും വാജ്പേയി ഉന്നയിച്ച ഈ ആവശ്യം അദ്ദേഹം അംഗീകരിച്ചു.അ ങ്ങനെ സ്ഥാപിക്കുന്ന എണ്ണഛായ ചിത്രം
ആരെങ്കിലും ദാനമായി നൽകണമെന്ന്
ലോക്സഭയുടെ ചട്ടമുണ്ട്.ഡോ.ലോഹ്യയു
ടെ എണ്ണഛായ ചിത്രം സംഭാവനയായി ന
ൽകാൻ വിദ്യാസാഗർ ഗുപ്ത സമ്മതിച്ചിരു ന്നു. ഡോ. ലോഹ്യയുടെ എണ്ണഛായ ചിത്രം
വരച്ചത് പ്രശസ്ത ചിത്രകാരനായിരുന്ന എ സ്.ആർ.സന്തോഷാണ്.എണ്ണച്ചായചിത്രം അനാച്ഛാദനം ചെയ്തത് അന്നത്തെ പ്രധാ നമന്ത്രി ചന്ദ്രശേഖറായിരുന്നു, ഡോ.ലോഹ്യ യുടെ പല അഭിപ്രായങ്ങളോടും പൂർണ്ണമാ യും എനിക്ക് എല്ലായ്‌പ്പോഴും യോജിപ്പില്ലാ യിരുന്നുവെന്നും എന്നാൽ ഇന്ന്, ഡോ.ലോ ഹ്യ പറഞ്ഞത് ശരിയാണെന്നും എൻ്റെ ധാര ണ തെറ്റാണെന്നും പറയാൻ എനിക്ക് മടിയി ല്ലെന്നും പ്രധാനമന്ത്രി ചന്ദ്രശേഖർജി അദ്ദേ ഹ പ്രസംഗത്തിൽ പറഞ്ഞു.അതായിരുന്നു ചന്ദ്രശേഖർജിയുടെ മഹത്വം.മഹാന്മാരെ എ ങ്ങനെ അംഗീകരിക്കണമെന്ന് അദ്ദേഹത്തി ന് അറിയാമായിരുന്നു.ഒരു തുറന്ന മനസ്സി ന്റെ ഉടമയായിരുന്നു ചന്ദ്രശേഖർജി.

ജീവിതത്തിന്റെ അവസാന നാല് വർഷക്കാ ലം ഓർമ്മക്കുറവും വാർദ്ധക്യ സംബന്ധമാ യ അസുഖങ്ങളും അദ്ദേഹത്തെ വേട്ടയാടി.
വേർപാടിന്റെ ഏതാനും ദിവസങ്ങൾക്ക് മു മ്പ് ഭുവനേശ്വറിലെ ഒരു സ്വകാര്യ ആശുപത്രി യിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനി
ല വഷളായതിനെ തുടർന്ന് എസ്‌സിബി മെ ഡിക്കൽ കോളേജ് ആശു പത്രിയിൽ അദ്ദേ ഹത്തെ പ്രവേശിപ്പിച്ചു.എന്നാൽ,അനുയായി കളെയും, ഇന്ത്യൻ സോഷ്യലിസ്റ്റുകളെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ട്,കലിംഗ ദേശം ഇ ന്ത്യൻ സാമ്യവാദ പ്രസ്ഥാനത്തിന് സംഭാവന ചെയ്ത ആ ധീരനായ സാമ്യവാദി 2016 മാർ ച്ച് ആറിന് കാലത്തിന്റെ യവനികയ്ക്ക് ഉള്ളി ലേക്ക് നടന്നു നീങ്ങി.അനിവാര്യമെങ്കിലും
അദ്ദേഹത്തിൻ്റെ വേർപാട് ഇന്ത്യയിലെ ജനാ ധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് വലി
യ നഷ്ടമാണ്.ധീരനായ ആ സോഷ്യലിസ്റ്റ് നേതാവിന്റെ സ്മരണകൾക്കു മുന്നിൽ സ മാജ് വാദി ജനത പാർട്ടിയുടെ ആദരാഞ്ജലി കൾ.

കടപ്പാട്:വിദ്യാസാഗർ ഗുപ്തയുടെ ഓർമ്മ ക്കുറിപ്പുകൾ

Dear Comrades,Friends, 2025-26 is the Birth Centenary Year of Com.Rabi Ray,Famous Socialist Leader,Former Lok Sabha Spea...
03/01/2025

Dear Comrades,Friends,

2025-26 is the Birth Centenary Year of Com.
Rabi Ray,Famous Socialist Leader,Former Lok Sabha Speaker and Union Minister.He was born on 26th November 1926 and deceased on 6th March 2017.

Dr.Ram Manohar Lohia Research Foundation,
New Delhi is observing 2015-26 as his Birth Centenary Year,and they are organizing a two-day Sixth National Conference in Odisha in connection with the birth anniversary of Com.Rabi Ray during December 2025.A spe
cial issue of Mankind,focusing on Dr.Ram Ma nohar Lohia, his colleagues Comrades Rabi Ray and Kishan Patnaik will be released at
the Conference.Mankind is being restarted after a long gap of six decades,under the auspices of Dr.Ram Manohar Lohia Research Foundation, New Delhi.Apart from this, Foun dation has plans to publish other rare sociali
st literature and produce short films.Com.Ra
bi Ray was a Staunch Socialist and an ardent Follower of Dr. Ram Manohar Lohia.In such a context,celebrating his Birth Centenay will be an inspiration to all of us.

Dr. Ram Manohar Lohia Research Foundation, Delhi,after discussing and consultation with Respected Senior Comrades of associate org anizations viz:Lohia Vichar Manch-Hyderab ad,Lok Bandhu Raj Narayan Ke Log Trust,Luc know,Dr. Ram Manohar Lohia Trust, Bokaro,Dr. Ram Manohar Lohia Chetna Manch,Garwa,
Lohia Vichar Manch-Kerala,Dr. Ram Manohar Lohia Seva Institute, Jamshedpur Jharkhand will announce the Honorable members of the
National Committee for Rabi Ray Birth Cente nary Year Celebrations by 20th January 2025 and exact Date and Venue of Two-day Sixth National (Puri, Bhuvneshwar or Cuttack).

Courtesy :Statement of Com.Abhishek Ranjan
Singh,Chairman,Dr. Ram Manohar Research
Foundation, New Delhi.

മാൻകൈൻഡിന്റെ ചരിത്രം:ഒറ്റ നോട്ടത്തിൽ1956 ഓഗസ്റ്റിലാണ് സോഷ്യലിസ്റ്റ് പാർട്ടിയൂടെ മുഖപത്രമെന്ന നിലയിൽ ഹൈദരാബാ ദിലെ ഹിമായത്...
30/12/2024

മാൻകൈൻഡിന്റെ ചരിത്രം:ഒറ്റ നോട്ടത്തി


1956 ഓഗസ്റ്റിലാണ് സോഷ്യലിസ്റ്റ് പാർട്ടിയൂ
ടെ മുഖപത്രമെന്ന നിലയിൽ ഹൈദരാബാ ദിലെ ഹിമായത്ത് നഗറിൽ നിന്ന് ഡോ.റാം മനോഹർ ലോഹ്യയുടെ മുഖ്യപത്രാധിപത്യ ത്തിൽ 'മാൻകൈൻഡ്'എന്ന പേരിൽ ഒരു മാസിക ആരംഭിക്കുന്നത്.തുടക്കത്തിൽ ഡോ.ലോഹ്യയോടൊപ്പം ഹെക്ടർ അഭയ വ ർധൻ,ജി.വി.സുധാകർ,ചാണ്ടി ജഗന്നായൻ, ബദ്രിവിശാൽ പിട്ടി എന്നിവരായിരുന്നു ആദ്യ പത്രാധിപ സമിതിയിൽ ഉൾപ്പെട്ടിരുന്നത്.പി ന്നീട് നിരവധി പേരുകൾ കൂട്ടിച്ചേർക്കപ്പെട്ടു. എല്ലാ ലക്കത്തിൻ്റെയും തുടക്കത്തിൽ,മാസി കയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു കൊണ്ട്,ഡോ.ലോഹ്യ എഴുതിയിരുന്നു."ലോ കത്തിൻ്റെ യാഥാർത്ഥ്യവും ഭാവിയുടെ ആദ ർശവും അന്വേഷിക്കാൻ 'മാൻകൈൻഡ്' ആഗ്രഹിക്കുന്നതായും,സോഷ്യലിസം,ജനാ ധിപത്യം,സമത്വം,ലോക ഗവൺമെൻ്റ്,അഹിം സാ വിപ്ലവം എന്നിവയിൽ അത് വിശ്വസിക്കു ന്നതായും അദ്ദേഹം കുറിച്ചു.

പത്തു രൂപയായിരുന്നു വാർഷിക വരിസംഖ്യ ഫീസ്.രണ്ടും മൂന്നും വർഷത്തേക്ക് യഥാക്ര മം 18,25 രൂപയായിരുന്നു വരിസംഖ്യ.ലേഖന ങ്ങൾ,കുറിപ്പുകൾ,അഭിപ്രായങ്ങൾ എന്നിവ യ്‌ക്ക് പുറമെ,ഡോക്യുമെൻ്ററികൾ,ആശയ വിനിമയം,പുസ്‌തക അവലോകനങ്ങൾ എ ന്നിവ മാൻകൈൻഡിന്റെ ഉള്ളടക്കത്തിൻ്റെ സ്ഥിരമായ ഭാഗമായിരുന്നു.

ഡോ.ലോഹ്യയുടെ പ്രസിദ്ധമായ 'രാമൻ, കൃ ഷ്ണൻ, ശിവൻ' എന്ന ലേഖനം മാൻകൈൻ ഡിന്റെ ആദ്യ ലക്കത്തിൽ തന്നെ പ്രസിദ്ധീക രിച്ചു.മാസികയുടെ നിലനിൽപ്പിനായി സാമ്പ ത്തിക സഹായത്തിനായി ദാതാക്കളോട് അ ഭ്യർത്ഥിക്കുകയും ഹിന്ദിയിലും,ഇംഗ്ലീഷിലുമു ള്ള സോഷ്യലിസ്റ്റ് പ്രസിദ്ധീകരണങ്ങളുടെ പ ട്ടിക പലപ്പോഴും അതിൽ നൽകുകയും ചെ യ്തു.പ്രസിദ്ധീകരണത്തിന് തൊട്ടു പിന്നാലെ എഡിറ്റോറിയൽ ബോർഡിലെ അംഗങ്ങളു ടെ എണ്ണം വർദ്ധിപ്പിച്ചു.ഹബീബ് ബാനു അ ബ്ബാസി,റോമ മിത്ര,സെഹ്‌ലത റെഡ്ഡി, ജഗദീ ഷ് അവസ്തി,ജോർജ് ഫെർണാണ്ടസ്,ഗോ പാൽ ഗൗഡ,ബാൽകൃഷ്ണ ഗുപ്ത,കൃഷ്ണ നാഥ്,ലാഡ്‌ലി മോഹൻ നിഗം,എസ് ശങ്കരൻ, ജിതൻ സെൻ,അജിത് കുമാർ ശർമ്മ,രഘു നാഥ് സിംഗ്,ഡി. രാമചന്ദ്രൻ,ഉപേന്ദ്രനാഥ് വ ർമ്മ,ഗണ്ഡികത വെങ്കിടേശ്വര്ലു ,മാർഗോ സ്കിന്നർ,ദേവേന്ദ്ര കുമാർ ഗോസ്വാമി, കേശ വറാവു ജാദവ്, കിഷൻ പട്നായിക് എന്നിവ രുടെ പേരുകൾ പത്രാധിപ സമിതിയിൽ വ ന്നു തുടങ്ങി.

മാൻകൈൻഡിന്റെ പഴയ ലക്കങ്ങൾ വായി ക്കുമ്പോൾ ഈ മാസികയ്ക്ക് കുറഞ്ഞത് ര ണ്ട് ലക്ഷ്യങ്ങളെങ്കിലും ഉണ്ടായിരുന്നതായി വ്യക്തമാകും.ലോകത്തിലെ വിവിധ രാജ്യങ്ങ ളിൽ സോഷ്യലിസം എന്ന ആശയം പ്രചരിപ്പി ക്കുകയും സമാന ചിന്താഗതിക്കാരായ ആ ളുകൾക്ക് ഒരു വേദി നൽകുകയും ചെയ്യുക എന്നതായിരുന്നു ആദ്യത്തേത്.രണ്ടാമതായി, ഡോ.ലോഹ്യ സ്ഥാപിച്ച സോഷ്യലിസ്റ്റ് പാർട്ടി യുടെ പരിപാടികളെക്കുറിച്ചും നയങ്ങളെ ക്കുറിച്ചും പ്രബുദ്ധരായ വായനക്കാരെ പതി വായി അത് നിരന്തരം അറിയിച്ചു കൊണ്ടിരു ന്നു.ഇംഗ്ലീഷിലായിരുന്നു മാഗസിൻ പ്രസിദ്ധീ കരിച്ചിരുന്നത് എന്നതിനാൽ,മാസികയുടെ ലക്ഷ്യം പ്രബുദ്ധരും വിദ്യാസമ്പന്നരുമായ വ്യ ക്തികൾക്കിടയിൽ സോഷ്യലിസ്റ്റ് ആശയങ്ങ ളും പരിപാടികളും നയങ്ങളും പ്രചരിപ്പിക്കു കയും അങ്ങനെ സമൂഹത്തിന് ദിശാബോ ധം നൽകുന്ന വർഗത്തിൽ അത് അംഗീകരി ക്കപ്പെടുകയും ചെയ്തുവെന്ന് വ്യക്തമാണ്. മാൻകൈൻഡിലെ എഴുത്തുകാരുടെ പട്ടിക വളരെ നീണ്ടതാണ്.ഡോ.ലോഹ്യയുടെ ലേഖ നങ്ങളും ഹാരിസ് വോഫോർഡ്,സച്ചിദാനന്ദ് സിൻഹ,വിനായക് പുരോഹിത്,യു.ആർ. എ ഹ്രെൻഫെൽസ് എന്നിവരുടെ ലേഖനങ്ങളും 1956 ആഗസ്റ്റിലെ ആദ്യ ലക്കത്തിൽ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

ഗൗതമ ബുദ്ധൻ്റെ ജനനത്തിന്റെ രണ്ടായിരം വർഷം തികയുന്നതിന് ഏതാനും പതിറ്റാണ്ടു കൾ മാത്രം ബാക്കി നിൽക്കുന്ന വേളയിൽ തന്നെയാണ് മാൻകൈൻഡ് മാസികയും പു റത്തിറങ്ങുന്നത് എന്നതിനാൽ ഈ വർഷം ചരിത്ര പ്രാധാന്യമുള്ളതാണെന്ന് ഡോ.ലോ ഹ്യ 'നോട്ട്‌സ് ആൻഡ് കമൻ്റ്‌സിൽ' എഴുതി യിരുന്നു.ലേഖനത്തിൻ്റെ അവസാനം,ഡോ. ലോഹ്യ നിയമലംഘനത്തിന് ഊന്നൽ നൽ കുകയും ഇന്ത്യയിലെ ജനങ്ങൾക്ക് അതിൽ ശാശ്വതമായ വിശ്വാസം ഉണ്ടായിരിക്കണമെ ന്നും പറഞ്ഞിട്ടുണ്ട്.അവർ ഒരു സ്വേച്ഛാധിപ തിയുടെ മുന്നിൽ തലകുനിക്കുകയോ അ ഹിംസയിലുള്ള വിശ്വാസം നഷ്ടപ്പെടുകയോ ചെയ്യരുത്.ആദ്യ ലക്കത്തിലെ മറ്റ് ലേഖനങ്ങ ളുടെ വിഷയങ്ങൾ,രാഷ്ട്രീയത്തിൻ്റെ ചില
പുതിയ മാനങ്ങൾ, സമത്വത്തെക്കുറിച്ചുള്ള സോഷ്യലിസ്റ്റ് ആശയം, ഫെമിനിസത്തിൻ്റെ ഉയർച്ച എന്നിവയായിരുന്നു.1956 ഓഗസ്റ്റ് ല ക്കത്തിലാണ് ലേഖനങ്ങൾ ആദ്യമായി പ്രസി ദ്ധീകരിച്ചത്.

യുഗോസ്ലാവിയൻ രാഷ്ട്രീയക്കാരനായ മി ലോവൻ ഡിജിലാസിന്റെ 'മാർക്സിസം മാറു ന്ന ലോകത്ത്' എന്ന വിവാദ ലേഖനം പിന്നീട് 1957 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചു.
വളരെ പ്രയാസപ്പെട്ടാണ് ഈ ലേഖനം ഇന്ത്യ യിലെത്തിയത്.ഈ ലേഖനം അപ്രത്യക്ഷമാ യതിന് ശേഷം,ഹെക്ടർ അഭയവർദ്ധനും ജി വി സുധാകറും യുഗോസ്ലാവിയൻ ഗവൺമെ ൻ്റുമായും അവിടത്തെ തപാൽ വകുപ്പുമാ യും മിലിവൻ ഡിജിലാസുമായും ദീർഘകാ
ല കത്തിടപാടുകൾ നടത്തിയിരുന്നു.അതിന് ശേഷം മാത്രമാണ് ഈ ലേഖനം കണ്ടെത്തി യത്.വാസ്തവത്തിൽ,കമ്മ്യൂണിസ്റ്റ് പാർട്ടിയി ൽ നിന്ന് അദ്ദേഹത്തെ പുറത്താക്കിയതിന് ശേഷം സർക്കാരും പാർട്ടിയും ജില്ലകളിലേ
യ്ക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു.അദ്ദേ ഹത്തിൻ്റെ ലേഖനം മാൻകൈൻഡിൽ മാ ത്രം എന്ന എൻട്രിയോടെ ആദ്യ ലക്കത്തിൽ തന്നെ പ്രസിദ്ധീകരിക്കേണ്ടതായിരുന്നു.ലഭി ക്കാനുണ്ടായ കാലതാമസം കാരണമാണ് അത് ജനുവരിയിലെ ലക്കത്തിൽ പ്രസിദ്ധീ കരിക്കേണ്ടി വന്നത്.

ജെബിയെസ് ഹാൽഡെയ്ൻ,മധുലിമായെ, ജീൻ ഷാർപ്പ്,പണ്ഡരിനാഥ് പ്രഭു,ദാമോദർ
കുറുപ്പ്,ജിഡിഎച്ച് കോൾ,എലിസബത്ത് ഹോയ്റ്റ്, ഉപേന്ദ്രനാഥ് വർമ്മ,ജോവൻ ഡോ ർഡെവിക്,മാർസിയോ പിവർട്ട്,പി.വൈ.ദേ ശ്പാണ്ഡെ,സിഡ്നി ലെൻസ്,വിജയറാം രാ ജു,ജി.ഡി.ബോസ്,ആർതർ ഗ്ലാഡ്‌സ്റ്റോൺ,
ദയ കൃഷ്ണ യാസിദ്,ലത്തീഫ് എൻ അഹമ്മ ദ്,ലൂയി ആൽബർട്ടി കൗസിലാസ്,മഹാരാജ് സിംഗ് ഭാരതി,ജെയിംസ് ടിസി ലിയു,സിജി ഷാ,ജെസി പ്രകാശ്,അമിതാഭ് ചാറ്റർജി,എം. ജെ.കനിത്കർ,ജോൺ ബാങ്ക്സ്,ഓംപ്രകാ ശ് ദീപക്,ആർ.എം.മനയ്ക്കലാത്ത്,അനറ്റോ ൾ റാപ്പോപോർട്ട്,ജോസഫ് മെയർ, അലിസ ൺ കോമിസ് തോൺ,റൂത്ത് നന്ദ,അൻഷെ
ൻ സാബുറോ അസാബ,എസ് സുൽഫിക്ക
ർ അലി,അശോക് മിഡ്രാപ്പർ,ഗെയ്‌നർ ഇവാ ൻസ്,ബീരേന്ദ്ര കുമാർ ഭട്ടാചാര്യ,ഹാരി കാൻ്റ ർ,അജിത് കുമാർ ശർമ്മ,വിജയ്ദേവ് നാരാ യൺ സാഹി,ജി.മുരഹരി,നീര ദേശായി,മൃദു ല സാരാഭായ്,അവനീന്ദ്ര കുമാർ വിദ്യാലങ്കർ, വിശ്വനാഥ് പ്രസാദ് വർമ്മ,സി.എൽ.ലഖൻപാ ൽ,ആധ്യാത്മ ത്രിപാഠി,ദാദാ ധർമ്മാധികാരി, ഡേവിഡ് മക്‌റെയ്‌നോൾഡ്,ഭോല ചാറ്റർജി, ഡേവിഡ് ഡെല്ലിംഗർ,പാറ്റ് ആരോസ്മിത്ത്, ഫ്രാങ്കോ ലൊംബാർഡി,ജെ.ധനിക് ഷെൽ ഹാർദാൽ രാമലിംഗയ്യ,എൻ.എസ്. കൃഷ്ണ മൂർത്തി,പി.സി.മാഫിയാംബ,ജോർജ് യമദ, ജാക്വസ് സവാരി,റോഡാ ക്ലാർക്ക്,എറിക് ഫ്രോം,വി.നരസിംഹ റെഡ്ഡി,മനോഹർ സർ ദേശായി,രാംസിംഗ്,ചാൾസ് സി വിൽസൺ, ആർ ഓസ്ബോൺ,രാമചന്ദ്ര ഗുപ്ത, കൃഷ് ണചന്ദ്ര ജെന, മുരാരി മോഹൻ,ആന്ദ്രെ ജി യാകോമെട്ടി,കമലേഷ് തുടങ്ങിയവരുടെ പേ രുകൾ വിവിധ ലക്കങ്ങളിൽ ലേഖന രചയി താക്കളായി കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയുടെയും ലോകത്തിൻ്റെയും സാമൂഹി ക,സാമ്പത്തിക,രാഷ്ട്രീയ സാഹചര്യങ്ങളെ കേന്ദ്രീകരിച്ചുള്ളവയായിരുന്നു മാൻകൈൻ ഡിലെ ലേഖനങ്ങളുടെ വിഷയങ്ങൾ.രണ്ടാ മത്തെയും മൂന്നാമത്തെയും ലക്കങ്ങളിൽ, യഥാക്രമം ഹെക്ടർ അഭയവർദ്ധൻ,മധുലി മായെ എന്നിവരുടെ ലേഖനങ്ങൾ ഇന്ത്യയു ടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അവ ലോകനവുമായി ബന്ധപ്പെട്ടതാണ്.അതു പോലെ,ലാറ്റിനമേരിക്കയിലെ മൂന്നാമത്തെ ശക്തിയായ അലബാമയിലെ നിയമലംഘന ത്തിൻ്റെ സാധ്യത,മാനുഷിക മൂല്യങ്ങളും സാ ങ്കേതിക മാറ്റങ്ങളും,സോഷ്യലിസവും ദേശീ യ പ്രശ്‌നവും,സോഷ്യലിസ്റ്റ് വ്യക്തിത്വം, വട ക്കേ ആഫ്രിക്കയിലെ വിപ്ലവം,ജനാധിപത്യ ത്തിൻ്റെ മനഃശാസ്ത്രം,അമേരിക്കയിൽ ലേ ബർ പാർട്ടിയുടെ അവിർഭാവം,സാമൂഹിക ശാസ്ത്രത്തിൽ അമേരിക്കൻ അവിശ്വാസം, ഇന്ത്യൻ ഐഡൻ്റിറ്റി,അസീറിയയെ കൂടാതെ യുള്ള സത്യസംഘം,പരമ്പരാഗത ചൈനയി ലേക്കുള്ള ഒരു നോട്ടം,എഴുത്തുകാരും സ്വാ തന്ത്ര്യവും,വികസിത രാജ്യങ്ങളിലെ സാങ്കേ തിക വിദ്യയുടെ സാമൂഹിക പ്രത്യാഘാതങ്ങ ൾ,സമൂഹത്തിലെ അക്രമത്തിൻ്റെ നാല് ഉറ വിടങ്ങൾ,ബ്രിട്ടീഷ് വിദേശ നയത്തിൻ്റെ അടി സ്ഥാനം,സമത്വത്തിൻ്റെ പരിധി,കേരളത്തി ലെ കമ്മ്യൂണിസത്തിൻ്റെ വിജയം,ഇന്ത്യയി ലെ പോലീസ് വെടിവയ്പ്പ്,ശാസ്ത്രത്തെയും മൂല്യങ്ങളെയും കുറിച്ചുള്ള അമേരിക്കൻ വീ ക്ഷണങ്ങൾ, മഹത്തായ ശക്തി നയതന്ത്രം, പത്രങ്ങൾ,ഭൂതകാലത്തെയും ഭാവിയിലേ യും നഗരങ്ങൾ,ഇസ്രായേൽ പ്രശ്നം,സംവേ ദനക്ഷമതയും കലയും,സർഗ്ഗാത്മക പരിപാ ടികൾ,അസമിൻ്റെ സാംസ്കാരിക പൈതൃ കം,മഹാരാഷ്ട്ര,ഇന്ത്യ, ചൈന എന്നിവിടങ്ങ ളിലെ പാർട്ടികളും രാഷ്ട്രീയവും, ടിബറ്റിലെ സംഭവവികാസങ്ങൾ പശ്ചാത്തലം,സോവി യറ്റ് യൂണിയനിലെ ഏഴാം പദ്ധതി,നിരുത്തര വാദപരമായ സോഷ്യലിസ്റ്റ് പാർട്ടിയും ഉത്തര വാദിത്തമുള്ള പ്രധാനമന്ത്രിയും, ഇന്ത്യയിലെ മജിസ്‌ട്രേറ്റും ആദിവാസി സത്യാഗ്രഹിയും, ഭാഷയെക്കുറിച്ചുള്ള ചോദ്യത്തിൽ നെഹ്‌റു വിൻ്റെ മനസ്സ്, ഉർവ്വശിയത്തിലെ ലോഹ്യയു ടെ പ്രവേശനം,ഇന്ത്യയിലെ നീതിനിർവ്വഹ ണം,ഇന്ത്യൻ ദേശീയത,നവോത്ഥാനം,ഈജി പ്ത്, ഈജിപ്ത്: വൈരുദ്ധ്യ പാരമ്പര്യങ്ങളു ടെ പ്രതീകങ്ങൾ,ലാറ്റിനമേരിക്കയിലെ ജനാ ധിപത്യ സർക്കാർ, ആഫ്രിക്ക-അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ സത്യാഗ്രഹം,സ ത്യാഗ്രഹത്തിൻ്റെ ആഗോള രൂപം,സോഷ്യലി സ്റ്റ് പുനർവിചിന്തനവും അഹിംസയും,ജർമ്മ നിയുടെ വിമർശനം സോഷ്യലിസ്റ്റ് പ്രോഗ്രാം, വെനസ്വേലയുടെ ജനാധിപത്യ വികസനം, ആണവയുദ്ധത്തിനെതിരായ നേരിട്ടുള്ള പ്രവർത്തനം,ആധുനിക തെലുങ്ക് സാഹിത്യ ത്തിൻ്റെ വിമർശനാത്മക സർവ്വേ,ആന്ധ്രാ പ്രദേശിൻ്റെ രാഷ്ട്രീയം,ആധുനിക തെലുങ്ക് കവിതകൾ,ഇന്ത്യയിലെ ജാതിയും വർഗ്ഗവും, നാഗരും മറ്റ് ഗോത്രങ്ങളും,പാശ്ചാത്യ മനുഷ്യ നും വലിയ വെല്ലുവിളിയും,സോവിയറ്റ് സമ്പ ദ്‌വ്യവസ്ഥയുടെ പോരായ്മകൾ, ലോകമാന്യ തിലകിൻ്റെ സാമ്പത്തിക സാമൂഹിക പ്രവർ ത്തനങ്ങൾ,ദേശീയത,വന്യ തിലകിൻ്റെ സാ മ്പത്തിക സ്ത്രീകൾ,ഇംഗ്ലണ്ടിലെ ഇന്ത്യൻ വ രേണ്യവർഗം,ലാഭകരമല്ലാത്ത കൃഷിയുടെ വാടക ഒഴിവാക്കൽ,മാനവികതയുടെ പുരോ ഗതി,സോഷ്യലിസം,:ഹരോൾഡ് ലാസ്കിയും ഗാന്ധിയും,അസമിലെ ഇരുട്ടും വെളിച്ചവും, അൾജീരിയൻ വിപ്ലവം,റൊഡീഷ്യൻ യൂണി യൻ്റെ ഭാവി,ഇന്ത്യയൂടെ വിദേശ സഹായം, അന്തസ്സിന്റെ തെറ്റായ മൂല്യം,ജർമ്മൻ മുതി ർന്ന വിദ്യാഭ്യാസം,അമേരിക്കൻ സമാധാന പ്രസ്ഥാനം തുടങ്ങിയവയായിരുന്നു മാൻ കൈൻഡ് ലേഖനങ്ങളിലെ പ്രധാന വിഷയ ങ്ങൾ.

മാൻകൈൻഡിലെ 'കുറിപ്പുകളും അഭിപ്രാ
യങ്ങളും'ഡോ.ലോഹ്യ തന്നെ കുറിക്കുന്നവ യാണ് എന്നാണ് പരക്കെ വിശ്വസിക്കപ്പെട്ടി
രുന്നത്.എന്നാൽ അത് അങ്ങനെയായിരു
ന്നില്ല.മുഖ്യ പത്രാധിപരുടെ പ്രസ്താവന മാ ത്രമാണ് അദ്ദേഹത്തിന്റെതായി ഉണ്ടായിരു ന്നത്.എന്നാൽ ഡോ.ലോഹ്യയുടെ പല സഹ പ്രവർത്തകരും ഈ ഭാഗം എഴുതാൻ അദ്ദേ ഹത്തെ സഹായിച്ചിരുന്നു.ഇവരിൽ പ്രധാന പ്പെട്ട ഒരു പേരാണ് ഓംപ്രകാശ് ദീപക്കിന്റേ ത്.കുറിപ്പുകളും അഭിപ്രായങ്ങളും കൂടാതെ, ലേഖന പരമ്പരയിൽ പ്രസിദ്ധീകരിച്ചിരുന്ന ഡോ.ലോഹ്യയുടെ ലേഖനങ്ങളുടെ തലക്കെ ട്ടുകൾ ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്ക് വിവ ർത്തനം ചെയ്താൽ,അവ ഇതു പോലെയാ യിരിക്കും.'രാമൻ,കൃഷ്ണൻ,ശിവൻ','അന്താ രാഷ്ട്രവാദം','സമത്വത്തിൻ്റെ അർത്ഥം, കാ ണാതെപോയ ഒരു അധ്യായം,'സത്യ കർമ്മ - ചെറുത്തുനിൽപ്പിനും സ്വഭാവ രൂപീകരണ ത്തിനുമുള്ള ആഹ്വാനം',ഇന്ത്യയുടെ ആധിപ ത്യ വർഗ്ഗം','ഇംഗ്ലീഷും ഇന്ത്യയിലെ ജനപ്രിയ ഭാഷകളും','ഇന്ത്യ-ചൈന- കോൺഗ്രസിസ വും കമ്മ്യൂണിസവും','ഗാന്ധിസവും സോഷ്യ ലിസവും,സംഘടനയെ കുറിച്ച്,രണ്ട് മാനി ഫെസ്റ്റോകൾ,മഹാത്മാഗാന്ധിയുടെ കഥക ൾ,കല്ലുകളിലെ അർത്ഥം,ദാർശനിക ആശ യം,ഭൂമിയുടെ ഭ്രമണം തുടങ്ങിയവയാണ് അ വ.

1956 സെപ്തംബറിൽ,അന്താരാഷ്‌ട്രതയെ കേന്ദ്രീകരിച്ചുള്ള ഒരു നീണ്ട ലേഖനത്തിൽ, ഒരു ലോകപൗരന് തൻ്റെ ജോലി സ്ഥലവും മ രണസ്ഥലവും തിരഞ്ഞെടുക്കാനുള്ള അവ കാശം ഉണ്ടായിരിക്കണമെന്നും അതിനായി ശ്രമിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറി ച്ചുമാണ് ലോഹ്യജി എഴുതിയത്.ഗതാഗത നി യമങ്ങൾ അതു പോലെ, ആവശ്യാനുസര ണം പ്രതിരോധ ബജറ്റ് നിയന്ത്രിക്കാനുള്ള അവകാശം എന്നിവ ലോക സർക്കാരിന് ന ൽകുന്നതിനെക്കുറിച്ച് ഡോ.ലോഹ്യ സംസാ രിച്ചിരുന്നു.1956 നവംബർ ലക്കത്തിലെ 'സമ ത്വത്തിൻ്റെ അർത്ഥം' എന്ന ലേഖനത്തിൽ, സത്യവും സൗന്ദര്യവും പോലെ സമത്വവും ജീ വിതത്തിലെ ഒരു ഉയർന്ന ആദർശമാണെന്ന് അദ്ദേഹം എഴുതി.1943ലെ പീഡന കാലത്ത് എവിടെയോ നഷ്ടപ്പെട്ട,ഡോ.ലോഹ്യയുടെ 'മാർക്‌സിന് മുന്നിലുള്ള സാമ്പത്തികശാസ് ത്രം'എന്ന കൃതിയുടെ ഒരു അധ്യായമാണ് 'എ മിസ്സിംഗ് ചാപ്റ്റർ'.1957 ജൂലൈ ലക്കത്തിൽ ഡോ.ലോഹ്യ എഴുതിയ ലേഖനത്തിൻ്റെ തല ക്കെട്ട് 'കർമ്മം,പ്രതിരോധം,സ്വഭാവ നിർമ്മി തി'എന്നാണ്.എന്നാൽ ഈ ലേഖനത്തിൽ, അദ്ദേഹം രാഷ്ട്രീയത്തിൻ്റെ പ്രാധാന്യം ഉയർ ത്തിക്കാട്ടുമ്പോൾ,ഏറ്റവും മികച്ചതും സ്വപ് നം കാണുന്നതുമായ രാഷ്ട്രീയം മനുഷ്യന
ന്മയ്ക്കും വേണ്ടി ചെയ്യുന്നു എന്നാണ് അദ്ദേ ഹം എഴുതുന്നത്.അതിന് വേണ്ടി കഠിനമാ
യ ബുദ്ധിമുട്ടുകൾ പോലും സഹിക്കാൻ അ ദ്ദേഹം തയ്യാറാണ്.1959 നവംബർ ലക്കത്തി ലെ 'ഇന്ത്യയുടെ ഡൊമിനിയൻ ക്ലാസ്' എന്ന തൻ്റെ ലേഖനത്തിൽ,ഈ രാജ്യത്തെ പ്രബ
ല വർഗ്ഗത്തിൻ്റെ സ്വത്വം വിവരിക്കുമ്പോൾ, ഡോ.ലോഹ്യ എഴുതുന്നത്, 'ഈ മൂന്ന് സ്വത്വ ങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണം-ഉയർന്ന ജാ തി, ഇംഗ്ലീഷ് വിദ്യാഭ്യാസം,സമ്പന്നർ-ഉണ്ടെങ്കി ൽ,വ്യക്തിക്ക് സ്വയമേവ ഇന്ത്യയുടെ ഭാഗമാ കും.ഈ ലേഖനത്തിൻ്റെ അവസാന ഭാഗത്ത്, പരമ്പരാഗത ജാതി വ്യവസ്ഥയനുസരിച്ച് വ്യ വസ്ഥിതി കൈകാര്യം ചെയ്യുന്ന അല്ലെങ്കിൽ വ്യവസായത്തിലും ബിസിനസ്സിലും ഏർപ്പെ
ട്ടിരിക്കുന്ന ആളുകൾക്കിടയിൽ ചിലപ്പോൾ സംഘർഷത്തിൻ്റെ മിഥ്യാധാരണയുണ്ടാകു മെന്ന് ഡോ.ലോഹ്യ എഴുതുന്നു.എന്നാൽ ആ ത്യന്തികമായി ബിസിനസ്സ് വർഗ്ഗം അത്യാഗ്ര ഹത്തിലൂടെ വ്യവസ്ഥിതിയെ ദുഷിപ്പിക്കുക യും തങ്ങളുടെ നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു.

1959 ഡിസംബർ ലക്കത്തിൽ ഡോ.ലോഹ്യ ജി എഴുതിയ ലേഖനം ഇന്ത്യൻ ഭാഷകളെ കേന്ദ്രീകരിച്ചാണ്.അടിസ്ഥാനപരമായി ഇത് പകർത്തി അച്ചടിച്ച ഒരു പ്രസംഗമാണ്.ഇതി ൽ അദ്ദേഹം പറയുന്നു,-ഇന്ത്യയിലെ നെയിം പ്ലേറ്റുകൾ യഥാക്രമം ഇംഗ്ലീഷ്, ഹിന്ദി, പ്രാദേ ശിക ഭാഷകൾ എന്നീ മൂന്ന് ഭാഷകളിലുമാ യിരിക്കണം.എന്നാൽ ഈ രാജ്യത്തെ ഉദ്യോ ഗസ്ഥർ ഒന്നുകിൽ വിഡ്ഢികളോ നികൃഷ്ടരോ ആണ്.അതിനാൽ,അവർ രണ്ട് ഭാഷകളിൽ മാത്രം നെയിംപ്ലേറ്റുകൾ നൽകുന്നതിലൂടെ, അവർ എല്ലായ്പ്പോഴും ചില ഭാഷാ സ്വത്വങ്ങ ളെ പ്രകോപിപ്പിക്കുകയോ സംഘർഷം ഉണ്ടാ ക്കുകയോ ചെയ്യുന്നു. ഈ വിഷയത്തിൽ, ദാ ദ ധർമ്മാധികാരിയെയും കാക്ക കലേൽക്ക റെയും ഗാന്ധിജിയുടെ യഥാർത്ഥ അനുയാ യികളെന്ന് വിളിക്കുമ്പോൾ,ഡോ.ലോഹ്യ മ റ്റെല്ലാവരെയും കപടവിശ്വാസികളാണെന്ന് വിശേഷിപ്പിച്ചു.സാഗർ സർവകലാശാലയും ഗുജറാത്ത് വിദ്യാപീഠും മാത്രമാണ് നിലവിൽ ഇന്ത്യൻ ഭാഷകളിലൂടെ വിദ്യാഭ്യാസം നൽകു ന്ന സർവകലാശാലകളെന്ന് അതേ ലേഖന ത്തിൽ ഡോ.ലോഹ്യ എഴുതുന്നു.

1960 ജനുവരി ലക്കത്തിൽ,'ഇന്ത്യ,ചൈന, കോൺഗ്രസിസം,കമ്മ്യൂണിസം' എന്ന ലേഖ നത്തിൽ,ഡോ.ലോഹ്യ,ഹിമാലയം സംരക്ഷി ക്കേണ്ടതിൻ്റെ ആവശ്യകത വിശദീകരിക്കു മ്പോൾ,കഴിഞ്ഞ പത്തു വർഷമായി ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു ണ്ടെന്ന് എഴുതുന്നു.ഹിമാലയൻ പ്രദേശങ്ങ ളും അവിടത്തെ ജനങ്ങൾക്കിടയിൽ വിശ്വാ സം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങൾ ശക്തി പ്പെടുത്തണമെന്ന ആവശ്യം ഉയർന്നെങ്കിലും സർക്കാർ നിഷ്ക്രിയമാണ്.ഈ വർഷം ചൈ ന ടിബറ്റിനെ ആക്രമിച്ചപ്പോൾ ഞങ്ങൾ അ തിനെക്കുറിച്ച് സർക്കാരിനെ അറിയിച്ചെങ്കി ലും സർക്കാരും പ്രതിപക്ഷവും മൗനം പാലി ച്ചുവെന്ന് അതേ ലേഖനത്തിൽ ഡോ.ലോഹ്യ എഴുതുന്നു.ഇപ്പോൾ എല്ലാവരുടെയും നെ ഞ്ചിടിപ്പാണ് ടിബറ്റ്.വരാനിരിക്കുന്ന ലക്കങ്ങ ളിൽ, 'ഗാന്ധിസവും സോഷ്യലിസവും' എന്ന തിനെക്കുറിച്ചും 'സൗന്ദര്യവും ചർമ്മത്തിൻ്റെ നിറവും' എന്നതിനെക്കുറിച്ചും ഡോ.ലോഹ്യ എഴുതിയിട്ടുണ്ട്.ആധിപത്യത്തിൻ്റെ രാഷ്ട്രീ യം സൗന്ദര്യശാസ്ത്രത്തിലും പ്രവർത്തിക്കു ന്നുവെന്ന് ഡോ.ലോഹ്യ എഴുതുന്നു.രാഷ്ട്രീ യത്തിന് പുറമെ കലയിലും ഡോ.ലോഹ്യ ശ്ര ദ്ധിച്ചിരുന്നു.1960 നവംബറിൽ മാൻകൈന്റി ൽ അദ്ദേഹം എഴുതിയ 'കല്ലിലെ അർത്ഥം' എന്ന ലേഖനം ഇന്ത്യൻ കലയെക്കുറിച്ച് എഴു തിയ ഏറ്റവും മികച്ച ലേഖനങ്ങളിലൊന്നാ ണ്.എല്ലോറയെ കേന്ദ്രമാക്കി മഹർഷി അര വിന്ദ് സമാനമായ ഒരു ലേഖനം എഴുതിയിരു ന്നു.

അതു പോലെ ഡോ.ലോഹ്യയുടെ മനോഹ
രവും വിശദവുമായ ഒരു യാത്രാവിവരണം 1961 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചു. പത്ത് വർഷം മുമ്പ് 1951 ൽ യൂറോപ്പും അമേ രിക്കയും ഉൾപ്പെടെ ലോകത്തിലെ പല രാജ്യ ങ്ങളിലും അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്.അ തിനെ അടിസ്ഥാനമാക്കിയാണ് രസകരമാ
യ ഈ വിവരണം.'മാൻകൈൻഡിലെ രേഖ കൾ''ആശയവിനിമയം'എന്നീ വിഭാഗങ്ങളും വളരെ പ്രധാനപ്പെട്ടതാണ്.സോഷ്യലിസ്റ്റ് പാ ർട്ടിയുടെ വിവിധ സമ്മേളനങ്ങളുടെ റിപ്പോർ ട്ടുകളും രാജ്യത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ വിവിധ അവസരങ്ങളിൽ അദ്ദേഹം നടത്തി യ പ്രസംഗങ്ങളും 'രേഖകൾ' എന്നതിന് കീഴി ൽ ലഭ്യമാണ്.1957 ജനുവരിയിലെ ഡോക്യു മെൻ്റ്‌സിൻ്റെ ലക്കത്തിൽ,യുഗോസ്ലാവിയൻ നേതാവ് മിലോവൻ ഡിജിലാസിൻ്റെ ഒരു ലേ ഖനം,അവിടത്തെ സർക്കാർ അപ്രത്യക്ഷമാ ക്കാൻ ശ്രമിച്ച ബ്യൂറോക്രസിയുടെ പെരുമാ റ്റത്തെ കേന്ദ്രീകരിച്ചായിരുന്നു. സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രകടന പത്രിക 1957 ഫെബ്രുവ രി ലക്കത്തിൽ ഡോക്യുമെൻ്റുകൾക്ക് കീഴി ൽ വളരെ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്.

മാൻകൈൻഡ് മാസികയുടെ രചയിതാക്ക ളെ പരിചയപ്പെടുത്തുന്നതും ഉചിതമായിരി ക്കും.ഹെക്ടർ അഭയവർധൻ ഡോ.ലോഹ്യ യോടൊപ്പം മാൻകൈൻഡിന്റെ എക്‌സ്‌ക്ലൂ സീവ് അസോസിയേറ്റായി കുറച്ചു കാലം ഹൈദരാബാദിൽ താമസിച്ചിരുന്നു.ശ്രീലങ്ക യിലെ സമാജ്‌വാദി പാർട്ടിയുടെ ആദരണീ
യനായ നേതാവായിരുന്നു അദ്ദേഹം. വെള്ള- കറുത്ത വിവേചനം അവസാനിപ്പിക്കാനുള്ള ആഗ്രഹത്തോടെ ഹാരിസ് വാറ്റ്ഫോർഡ് അ മേരിക്കയിലെ നീഗ്രോ സർവകലാശാലയിൽ പഠിച്ചിരുന്നു.'ലോഹിയ-അമേരിക്ക മീറ്റ്' എ ന്ന പുസ്തകത്തിൻ്റെ രചനയ്‌ക്കൊപ്പം വേൾ ഡ് ഗവൺമെൻ്റ് മൂവ്‌മെൻ്റിൻ്റെ നേതാവായി രുന്നു അദ്ദേഹം.സച്ചിദാനന്ദ് സിൻഹയെ ഇ ന്ന് നാം അറിയുന്നത് രാജ്യത്തെ ഏറ്റവും മു തിർന്ന സോഷ്യലിസ്റ്റായാണ് അദ്ദേഹത്തെ അറിയുന്നത്.പന്ത്രണ്ടാം വയസ്സിൽ സോഷ്യ ലിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നു.വിത്തൽഭാ യ് പട്ടേലിനൊപ്പം വിയന്നയിൽ ഏഷ്യ-ആഫ്രി ക്ക സ്റ്റുഡൻ്റ് ഓർഗനൈസേഷൻ്റെ അടിത്ത
റ പാകിയത് ഓസ്ട്രിയൻ വംശജനായ യു. ആർ.എഹ്രെൻഫെൽസണായിരുന്നു.മദ്രാ
സ് സർവ്വകലാശാലയിൽ നരവംശശാസ്ത്ര അദ്ധ്യാപകനായ അദ്ദേഹമാണ് യുനെസ് കോയ്ക്ക് വേണ്ടി റിപ്പോർട്ടുകൾ തയ്യാറാ ക്കിയിരുന്നത്.യുഎസ് ആർമിയിൽ ചേരാ
ൻ വിസമ്മതിച്ചതിന് രണ്ട് വർഷത്തെ തട
വിന് ശിക്ഷിക്കപ്പെട്ട ജീൻ ഷാർപ്പായിരുന്നു
ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന 'പീസ് ന്യൂസ്' മാസികയുടെ എഡിറ്റിംഗുമായി അ
ദ്ദേഹം ബന്ധപ്പെട്ടിരുന്നു.

ഡോ.ലോഹ്യയുടെ അടുത്ത സഖാവും സഹ ഹകാരിയും സോഷ്യലിസ്റ്റ് നായകനുമായ മ ധുലിമായയെ എല്ലാവർക്കും അറിയാം.പത്ത് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിന് ശേ ഷം ഗോവയിലെ അഗ്വാദ ജയിലിൽ നിന്നാ ണ് അദ്ദേഹം മാൻകൈൻഡിന് വേണ്ടിയു
ള്ള തൻ്റെ ആദ്യ ലേഖനം എഴുതിയത്.അമേ രിക്കയിലെ സോഷ്യലിസ്റ്റ് പാർട്ടി അംഗമായി രുന്നു മാർഗോ സ്കിന്നർ.തൻ്റെ തുറന്നു പറ ച്ചിൽ കാരണം ഫിലിപ്പീൻസിൽ പഠിക്കുമ്പോ ൾ അമേരിക്കൻ സർക്കാരിൻ്റെ രോഷം അ ദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നു.എലിസ ബത്ത് ഹോയ്റ്റ് അമേരിക്കയിലെ അയോ
വ സർവകലാശാലയിലെ സാമ്പത്തിക ശാ സ്ത്ര അധ്യാപികയായിരുന്നു.ആന്ധ്രപ്രദേ ശ് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായി
രുന്നു വിജയറാം രാജു.സത്യാഗ്രഹവുമായി ബന്ധപ്പെട്ട് പലതവണ ജയിലിൽ പോയിട്ടു ണ്ട് അദ്ദേഹം.അർജൻ്റീനയിലെ സോഷ്യലി സ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടിരുന്ന ലൂയിസ് ആൽബെർട്ടി കോസില്ലാസ് സോഷ്യലിസ്റ്റ്
യുവാക്കൾക്കായി സ്പാനിഷ് ഭാഷയിൽ 'ഫ്യൂച്ചൂറോ'എന്ന പേരിൽ ഒരു മാസിക പ്രസി ദ്ധീകരിക്കാറുണ്ടായിരുന്നു.മഹാരാജ് സിംഗ് ഭാരതി മീററ്റിലും പടിഞ്ഞാറൻ ഉത്തർപ്രദേ ശിലും കർഷക പ്രസ്ഥാനങ്ങൾക്ക് തുടർച്ച യായി നേതൃത്വം നൽകി.അദ്ദേഹത്തിന്റെ കാലത്തിന് ശേഷമാണ് കർഷക നേതാവെ ന്ന നിലയിൽ ഉത്തർപ്രദേശിൽ ചൗധരി ചര ൺ സിംഗിൻ്റെ പേര് ഉയർന്നു വരുന്നത്.തേർ ഡ് സ്ട്രീം മൂവ്‌മെൻ്റിൻ്റെ നേതാവായിരുന്നു
ജോൺ ബാങ്ക്സ്.അത് കൂടാതെ അദ്ദേഹം നിരവധി ലഘുലേഖകളും പ്രസിദ്ധീകരിച്ചിട്ടു
ണ്ട്.

മാൻകൈൻഡിൽ ചേരുന്നതിന് മുമ്പ് ഓംപ്ര കാശ് ദീപക് മറ്റൊരു സോഷ്യലിസ്റ്റ് മാധ്യമമാ യ 'സംഘർഷ്' എന്ന വാരികയുടെ എഡിറ്ററാ യിരുന്നു.ഡോ.ലോഹ്യയുമായി അടുത്ത ബ ന്ധം പുലർത്തിയിരുന്ന അദ്ദേഹം ലോഹ്യയു ടെ മരണശേഷം മാൻകൈൻഡിന്റെ എഡി റ്റിംഗ് ചുമതല ഏറ്റെടുത്തു.കേശവറാവു ജാ ദവ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമാ യി തുടരുകയും ഹൈദരാബാദിലെ ഒരു കോ ളേജിൽ അദ്ധ്യാപനം തുടരുകയും ചെയ്തു. ടെന്നസി വാലി പ്രോജക്ടിൻ്റെ ചെയർമാനെ ന്ന നിലയിലും വിദ്യാഭ്യാസ വിചക്ഷണനെന്ന നിലയിലും അമേരിക്കയിൽ പ്രശസ്തനായി രുന്ന ആർതർ ഇ. മോർഗൻ,വെൽഷ് നാഷ ണലിസ്റ്റ് പാർട്ടിയുടെ പ്രസിഡൻ്റും വെയിൽ സ് കൗണ്ടി കൗൺസിലിൻ്റെ ആൾഡർമാനു മായിരുന്ന ഗ്വിൻഫോർ ഇവാൻസ്,സോഷ്യലി സ്റ്റ് പാർട്ടിയുടെ കേന്ദ്ര ഓഫീസിൻ്റെ ചുമതല ഏറ്റെടുത്ത് 'ചൗഖംഭ' പത്രം എഡിറ്റ് ചെയ്തി
രുന്ന അദ്ധ്യാത്മ ത്രിപാഠി,അസമിലെ സാഹി ത്യ മാസികയായ 'രാംധുൻ' എഡിറ്റ് ചെയ്തി
രുന്ന ബീരേന്ദ്ര കുമാർ ഭട്ടാചാര്യ,അമേരിക്ക യിലെ ഫ്ലോറിഡ സർവകലാശാലയിൽ പൊ ളിറ്റിക്കൽ സയൻസ് അധ്യാപകനായിരുന്ന ഹാരി കാൻ്റർ,ലോഹ്യയുടെ അടുത്ത സഹ കാരി മാത്രമല്ല, സാമ്പത്തിക ശാസ്ത്രത്തി
ൽ പുതിയ മാനങ്ങൾ കണ്ടെത്താനും ശ്രമി ച്ച കൃഷ്ണനാഥ്.ബുദ്ധ സാഹിത്യത്തെ സ്നേ ഹിക്കുന്നവർ രാഹുൽ സംകൃത്യായനൊപ്പം അദ്ദേഹത്തിൻ്റെ പേരും എടുക്കുന്നു.കൽ ക്കത്തയിൽ പത്രപ്രവർത്തനം നടത്തിയിരു ന്ന ജിതൻ സെൻ,അദ്ദേഹം,മൻകൈൻ്റിൻ്റെ എഡിറ്റോറിയൽ ബോർഡിൽ ഉണ്ടായിരുന്നു. ഡോ.വിജയ്‌ദേവ് നാരായൺ സാഹി,ഡോ. ലോഹ്യയുടെ അനുയായിയായതിനാൽ, സോഷ്യലിസ്റ്റ് ആശയങ്ങളുടെ നിരൂപകനാ യി നിരവധി പരിശീലന ക്യാമ്പുകളിൽ പോ യിരുന്നു.അലഹബാദ് സർവ്വകലാശാലയിൽ അദ്ധ്യാപകനായിരുന്ന അദ്ദേഹം കവി-വിമർ ശകൻ എന്ന നിലയിൽ പ്രശസ്തി നേടി.ഭാ ദോഹിയിൽ നിന്ന് പരവതാനി നെയ്ത്തുകാ രിയായി സ്ത്രീകളുടെ അവകാശങ്ങൾക്കാ യി പോരാടിയ അവർ അവിടെ നിന്ന് തിര ഞ്ഞെടുപ്പിൽ മത്സരിക്കുകയും വളരെ ചെ റിയ വ്യത്യാസത്തിൽ പരാജയപ്പെടുകയും ചെയ്തു.ബാൽകൃഷ്ണ ഗുപ്ത കൽക്കത്ത യിൽ നിന്ന് ഹിന്ദി മാസികയായ 'ജൻ' പ്രസി ദ്ധീകരിക്കുകയും സാമ്പത്തിക-ബിസിനസ് പ്രവണതകൾ നന്നായി വിശകലനം ചെയ്യു കയും ചെയ്തിരുന്നു.

അഹിംസാത്മകമായ ചെറുത്തുനിൽപ്പിൻ്റെ ആവശ്യകത പ്രകടിപ്പിക്കുകയും സ്വതന്ത്ര ഇന്ത്യയിൽ പോലും അത്തരം പ്രവർത്തന ങ്ങളെ പിന്തുണയ്ക്കുകയും ചെയ്ത അ
ദ്ദേഹത്തിൻ്റെ കാലത്തെ ഏക സർവ്വോദയ സൈദ്ധാന്തികൻ ദാദാ ധർമ്മാധികാരി മാ ത്രമായിരിക്കാം.ഫ്രാങ്കോ ലോംബാർഡി റോം സർവകലാശാലയിൽ തത്ത്വചിന്തയുടെ അ ധ്യാപകനായിരുന്നു,ഈ വിഷയത്തിൽ നിര വധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.ആസ മിലെ സോഷ്യലിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി യായിരുന്നു ഗോലപ്ചന്ദ്ര ബൊർബോറ. ആ ധുനിക രാഷ്ട്രീയ ആശയങ്ങളിൽ തനിക്ക് അതീവ താൽപര്യമുണ്ടെന്ന് 'മാൻകൈൻ
ഡി,'ൽ രവേല സോമയ്യ അവതരിപ്പിച്ചു.'മാ ൻകൈൻഡ് പ്രവർത്തിപ്പിക്കുന്നതിന് അദ്ദേ ഹം ധാരാളം സംഭാവനകൾ നൽകി.അവ ഈ മാസികയുടെ കറസ്പോണ്ടൻസ് വിഭാ
ഗത്തിൽ പലപ്പോഴും പ്രസിദ്ധീകരിക്കപ്പെട്ടു. ഫ്രാൻസിൻ്റെ പ്രധാനമന്ത്രിയായിരുന്നു മെൻ ഡസ്.അവിടെ ഓട്ടോണമസ് സോഷ്യലിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടിരുന്നു.

മാൻകൈൻഡിലെ പുസ്തക നിരൂപണ നി ലവാരവും വളരെ ഉയർന്ന നിലവാരത്തിൽ ഉള്ളതായിരുന്നു.റിച്ചാർഡ് റൈറ്റിൻ്റെ 'കളർ കർട്ടൻ',അർനോൾഡ് ടോയിൻബിയുടെ സ്റ്റ ഡി ഓഫ് ഹിസ്റ്ററി,ഡിക്ക് ഫ്രെഡറിക്കിൻ്റെ 'ഡെമോക്രസി,റെവല്യൂഷൻ ആൻഡ് സിവി ൽ ഡിസോബിഡിയൻസ്,എം.വിശ്വേശ്വരയ്യ യുടെ 'മെമോയേഴ്സ് ഓഫ് മൈ ലൈഫ്', ആർതർ ഇ.മോർഗൻ്റെ 'സെർച്ച് ഫോർ പർ പ്പസ്',സിഡ്നി ലേസിൻ്റെ 'എ വേൾഡ് ഇൻ റെവല്യൂഷൻ','ജവഹർലാൽ നെഹ്‌റു' 'ഫ്രാ
ങ്ക് മൊറേസ്',നിർമ്മൽ കുമാർ ബോസിൻ്റെ 'സെലക്ഷൻസ് ഫ്രം ഗാന്ധി',സിജി വെങ്കടസു ബ്ബ റാവുവിന്റെ 'ലീഗൽ പില്ലേഴ്സ് ഓഫ് ഡെ മോക്രസി',ഘാന നായകൻ ക്വാമെ എൻകുമ യുടെ ആത്മകഥ,റാൽഫ് ബൊർസോഡിയു ടെ 'ദി ചലഞ്ച് ഓഫ് ഏഷ്യ',മഹാത്മാഗാന്ധി യുടെ 'പുതിയ വിദ്യാഭ്യാസത്തിലേക്ക്',അഖി ല ഭാരത സർവോദയ സംഘിൻ്റെ 'പ്ലാനിംഗ് ഫോർ സർവോദയ',തോമസ് ടി ഹാമണ്ടിൻ്റെ 'ലെനിൻ ഓൺ ട്രേഡ് യൂണിയൻ' വിപ്ലവം', രാജാ ദുബെയുടെ 'ഏക് സിഗ്നേച്ചർ ഔർ', പ്യാരേലാലിൻ്റെ 'പുതിയതിലേക്ക് ഹൊറൈ സൺ,ഇവാരിയോ ജോർജിൻ്റെ 'സലാസർ റൂൾ ഇൻ പോർച്ചുഗൽ ആൻഡ് ഗോവ കേ സ്',എച്ച്എം പട്ടേലിൻ്റെ 'മൈ സബ്മിഷൻ', യെശയ്യാ ബെർലിൻ്റെ 'ടു കൺസെപ്റ്റ്സ് ഓ ഫ് ലിബർട്ടി,എലൻ സ്‌കിന്നറുടെ 'അഹിംസാ സമൂഹത്തിലേക്ക്',ഡി ഡി കൊസാംബിയു ടെ ഇന്ത്യൻ ചരിത്രപഠനത്തിന് ഒരു ആമുഖം ഉൾപ്പെടെ നിരവധി പുസ്തകങ്ങളുടെ 'നിരൂ പണം' ഡോ.ആർ ട്യൂഡറിൻ്റെ 'ദേശീയതയു ടെ തത്വങ്ങൾ',ഹെക്ടർ അഭയവർധൻ, ജി. വി.സുധാകർ, മറ്റ് സഹപ്രവർത്തകർ എന്നി വർ ഇക്കാര്യത്തിൽ മാൻകൈൻഡിനെ വലി യ നിലയിൽ സഹായിച്ചു.

Address

104, Rivera Apartments, West Yakkara
Palakkad
678001

Telephone

+919846774499

Website

Alerts

Be the first to know and let us send you an email when Mankind Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category