Mankind Books

Mankind Books Mankind Books,Printing Publishing
and Distribution of Books on
Progressive & Socialist thoughts

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലി യ ശാപം അതിന് അടിത്തറ പാകിയപ്പോൾ തന്നെ കുടുംബവാഴ്ചയ്ക്കുള്ള വിത്തും അതിനോടൊപ്പം പാക...
03/11/2025

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലി യ ശാപം അതിന് അടിത്തറ പാകിയപ്പോ
ൾ തന്നെ കുടുംബവാഴ്ചയ്ക്കുള്ള വിത്തും അതിനോടൊപ്പം പാകി എന്നുള്ളതാണ്.ഏ റ്റവും വലിയ ജനാധിപത്യ വാദിയായിട്ടാണ് നാം പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെ വിശേഷിപ്പിക്കുന്നത്.പക്ഷേ,അദ്ദേഹം പോ ലും തന്റെ കാലത്തിന് ശേഷം രാജ്യത്തിന്റെ നേതൃത്വം തന്റെ പിൻഗാമികളിൽ നിക്ഷിപ് തമായിരിക്കണമെന്നും,അതും ശുദ്ധ കാശ് മീരി ബ്രാഹ്മണ രക്തത്തിൽ തന്നെ നിക്ഷി പ്തമായിരിക്കണമെന്നും നിഷ്കർഷിച്ച ഒ രാളായിരുന്നു അദ്ദേഹമെന്ന് ചരിത്രത്തിലൂ ടെ ആഴത്തിൽ കണ്ണോടിക്കുന്ന ഏതൊരാ ൾക്കും മനസ്സിലാകും.അതിന് ഉപോൽബല കമായ,ഇന്ത്യ ചരിത്രത്തിൽ രേഖപ്പെടുത്തി യിട്ടുള്ള മറ്റു രാഷ്ട്രീയ കാരണങ്ങളിലേയ് ക്കൊന്നും തൽക്കാലം കടക്കുന്നില്ല.

ഈ ആപത്ത് തുടക്കത്തിലേ തന്നെ തിരിച്ച റിഞ്ഞവരായിരുന്നു,കോൺഗ്രസിൽ തുടർ ന്നിടത്തോളം കാലം അതിന്റെ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന,ഡോക് ടർ റാം മനോഹര്‍ ലോഹ്യയും ജയപ്രകാശ് നാരായണനെയും പോലെയുള്ളവർ.അത് കൊണ്ടു തന്നെയായിരുന്നു പിൽക്കാലത്ത് കോൺഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും വിടർത്തി മാറ്റിക്കൊണ്ട് സോഷ്യലിസ്റ്റ് പാർ ട്ടി സ്വതന്ത്രമായി പ്രവർത്തനമാരംഭിച്ചപ്പോ ൾ,ജനാധിപത്യത്തെ സംബന്ധിച്ചിടത്തോ ളം അതു നേരിടുന്ന ഏറ്റവും വലിയ ഭീഷ ണിയായ ഏകാധിപത്യ സ്വേച്ഛാധിപത്യ കു ടുംബവാഴ്ചയ്ക്കെതിരായ ശക്തമായ നി ലപാട് അത് കൈക്കൊണ്ടത്.

പക്ഷേ,നിർഭാഗ്യകരമെന്ന് പറയട്ടെ,ഇന്ന്
രാജ്യത്ത് പ്രവർത്തിക്കുന്ന,സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ എന്ന് അവകാശപ്പെടുന്നവ യിൽ പ്രബലമായവയൊക്കെ തന്നെ തിക ച്ചും അപമാനകരമായ കുടുംബവാഴ്ചയു ടെയും ജാതി രാഷ്ട്രീയത്തിന്റെയും നീരാളി പ്പിടിത്തത്തിൽ അമർന്നിരിക്കുന്നവയാണ് എന്നും നമുക്ക് കാണാവുന്നതാണ്.

"മോന്തായം തന്നെ വളയുമ്പോൾ പിന്നെ ക ഴുക്കോൽ വളയുന്നതിനെ കുറ്റം പറയാൻ സാധിക്കുമോ" എന്ന് പറഞ്ഞത് പോലെ,രാ ജ്യത്ത് ജനാധിപത്യ ശൈലിക്ക് അടിത്തറ ഇട്ടവർ തന്നെ, കുടുംബവാഴ്ചയ്ക്ക് വിത്തു പാകിക്കൊണ്ട് അത് ലംഘിക്കുന്നതിനുള്ള മാതൃക കാണിച്ചു കൊടുത്തപ്പോൾ,രാജ്യ സേവനം ജനസേവനം തുടങ്ങി രാഷ്ട്രീയ ത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളിൽ നിന്നും അകന്നവർ,അധികാരത്തെയും അതുവഴി സ്വരൂപിക്കുവാൻ കഴിയുന്ന സമ്പത്തും രാ ഷ്ട്രീയത്തിന്റെ പ്രാഥമിക ലക്ഷ്യമായി കണ്ട പ്പോൾ,അതിലേയ്ക്കുള്ള എളുപ്പവഴിയായി ജനാധിപത്യത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായ ഇത്തരം അനഭിലഷണീയ മാ ർഗ്ഗങ്ങളെ ആശ്രയമായി കണ്ടത് തികച്ചും സ്വാഭാവികമല്ലേ.

രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പ്ര സ്ഥാനം എന്നാണ് കോൺഗ്രസ് സ്വയം അ വകാശപ്പെടുന്നത്.ഏറെക്കുറെ എഴുപതുക ൾക്ക് ശേഷം കുടുംബവാഴ്ച കോൺഗ്രസി ലെ ഒരു അംഗീകൃത ശൈലിയായി മാറുക യായിരുന്നു.ഒരുകാലത്ത് ദേശീയ നേതൃത്വ ത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കുടുംബ വാഴ്ച വളരെ വേഗത്തിൽ സംസ്ഥാന നേ തൃത്വങ്ങളിലേക്കും പിന്നീട് പ്രാദേശിക നേ തൃത്വങ്ങളിലേക്കും സംക്രമിക്കുകയായിരു ന്നു.ഇന്ന് കുടുംബവാഴ്ചയെ വാഴ്ത്തി,അ തിനു ചുറ്റും ഭ്രമണപഥം തീർക്കുന്നവർ കാ ലാനുസൃതരും അതിനെ എതിർക്കുന്നവർ കാലഹരണപ്പെട്ടവരുമായി കണക്കാക്കപ്പെ ടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യയി ലെ ജനാധിപത്യ രാഷ്ട്രീയം കടന്നു പോ
കുന്നത്.ജനാധിപത്യത്തെ സംബന്ധിച്ചിട ത്തോളം അത്യന്തം ആപത്കരമാണ് ഈ അവസ്ഥാവിശേഷം എന്ന കാര്യത്തിൽ സം ശയമേതും വേണ്ട.

ജനാധിപത്യത്തിൽ, ഒരു വോട്ടർ പോളിംഗ് ബൂത്തിൽ എത്തുകയും വോട്ടർമാരുടെ നീ ണ്ട നിര കണ്ട് വോട്ട് ചെയ്യാതെ പോളിംഗ് സ്റ്റേഷനിൽ നി...
31/10/2025

ജനാധിപത്യത്തിൽ, ഒരു വോട്ടർ പോളിംഗ് ബൂത്തിൽ എത്തുകയും വോട്ടർമാരുടെ നീ ണ്ട നിര കണ്ട് വോട്ട് ചെയ്യാതെ പോളിംഗ് സ്റ്റേഷനിൽ നിന്ന് ഇറങ്ങുകയും ചെയ്താ ൽ,അത് ജനാധിപത്യത്തിന്റെ മരണമണി യാണ്,അത് ജനാധിപത്യത്തിന്റെ പരാജയ മല്ലാതെ മറ്റൊന്നുമല്ല പ്രതിഫലിപ്പിക്കുന്ന
ത് "

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാ പനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ എല്ലാ വോട്ടർമാർക്കും,പ്രത്യേകിച്ച് മുതിർ ന്ന പൗരന്മാർക്കും,വികലാംഗർക്കും, സുഖ കരമായും അനാവശ്യ കാലതാമസമില്ലാ തെയും വോട്ട് ചെയ്യാൻ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു മൊബൈൽ ആപ്പ് വിക സിപ്പിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് ക മ്മീഷനോട് കേരള ഹൈക്കോടതി നിർദ്ദേ ശിച്ചു.

കേരള ഹൈക്കോടതി
31 ഒക്ടോബർ 2025

പോയ നൂറ്റാണ്ടുകളിൽ പുരുഷധിപത്യം സ് ത്രീകളുടെ ജീവിതത്തെ,അതും തങ്ങളുടെ മരണാനന്തരം നടപ്പിലാക്കപ്പെടുന്ന നിശ്ചയ ങ്ങളിലൂടെ, എ...
30/10/2025

പോയ നൂറ്റാണ്ടുകളിൽ പുരുഷധിപത്യം സ് ത്രീകളുടെ ജീവിതത്തെ,അതും തങ്ങളുടെ മരണാനന്തരം നടപ്പിലാക്കപ്പെടുന്ന നിശ്ചയ ങ്ങളിലൂടെ, എത്ര ഭയാനകമായി വേട്ടയാടി യിരുന്നു എന്നതിന്റെ ഏറ്റവും ഉത്തമ ദൃഷ് ടാന്തമാണ്, ടൈറ്റാനിക് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട യുവ വിധവയായ മഡലീൻ ഫോ ഴ്‌സ് ആസ്റ്ററിന്റെ കഥ.

ഫ്രാൻസിലെ ചെർബർഗിൽ നിന്നാണ് മഡ ലീൻ ഫോഴ്‌സ് ആസ്റ്ററും അവരുടെ ഭർത്താ വ് കേണൽ ജോൺ ജേക്കബ് ആസ്റ്ററും അ ന്ന് വരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വ ലിയ ആഡംബരക്കപ്പലായ ആർ‌എം‌എസ് ടൈറ്റാനിക്കിൽ കയറുന്നത്.അന്നവൾക്ക് കേവലം പത്തൊൻപത് വയസ്സ് മാത്രമായി രുന്നു പ്രായം,അഞ്ച് മാസം ഗർഭിണിയും, ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാളായ കേണൽ ജോൺ ജേക്കബ് ആ സ്റ്റർ നാലാമനാണ് അവളെ വിവാഹം കഴി ച്ചത്.അവർ തമ്മിൽ ഏകദേശം മുപ്പത് വ
യസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നു.

അഴിമതിയുടെ പേരിൽ ന്യൂയോർക്ക് സമൂ ഹം നാടുകടത്തപ്പെട്ടിരുന്നവരായിരുന്നു അ വർ.തന്റെ ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തിനെ തുടർന്ന് ഏകദേശം മുപ്പത് വ യസ്സിന് താഴെയുള്ള ഒരു കൗമാരക്കാരിയെ വിവാഹം കഴിച്ചതിന്റെ പേരിൽ ക്രൂരമായ കുശുകുശുപ്പുകൾക്ക് അവർ വിധേയരാ യി.സാമൂഹ്യമായ ഒറ്റപ്പെടുത്തലുകളിൽ നി ന്ന് കാലം സുഖപ്പെടുത്തുമെന്ന് പ്രതീക്ഷിച്ച് ഒരു നീണ്ട മധുവിധുവിനായി ഈജിപ്തിലേ ക്കും പാരീസിലേക്കും അവർ രക്ഷപ്പെട്ടു. ആസ്റ്റർ വംശത്തിലേക്കുള്ള അടുത്ത തല മുറയെ വരവേൽക്കാനായി വീട്ടിലേക്ക് മട ങ്ങുന്ന യാത്രയിലായിരുന്നു അവർ.ലോക ത്തിൽ അത് വരെ നിർമ്മിച്ചതിൽ വച്ച് ഏറ്റ വും വലുതും ആഡംബരപൂർണ്ണവുമായ ക പ്പലിലാണ് സേവകരോടൊപ്പം അവർ ഫസ്റ്റ് ക്ലാസ്സിൽ യാത്ര ചെയ്തിരുന്നത്.

വിജയകരമായ ഒരു തിരിച്ചുവരവ് ആസ്വദി ച്ചു കൊണ്ട്,അഞ്ചു ദിവസം നീണ്ടു നിന്ന അവരുടെ കപ്പൽ യാത്ര തികച്ചും ആസ്വാദ്യ കരമായിരുന്നു.അഞ്ചാമത്തെ ദിവസം രാ ത്രിയിലാണ് മഞ്ഞു മലയിൽ ഇടിച്ച് കപ്പൽ ദുരന്തം സംഭവിക്കുന്നത്.

1912 ഏപ്രിൽ 14, രാത്രി 11:40.ആ സമയ ത്തെ മഡലീനെ ഒന്ന് സങ്കൽപ്പിക്കുക.അ ഞ്ച് മാസം ഗർഭിണിയായ പത്തൊൻപത് കാരി.അർദ്ധ രാത്രി ഇരുട്ടിൽ ഉണർന്ന് കപ്പ ൽ മുങ്ങുകയാണെന്ന് അറിയുമ്പോഴത്തെ അവളുടെ അവസ്ഥ. ഭർത്താവ് അവളെ
ഒരു ലൈഫ് ജാക്കറ്റ് അണിയിച്ച്,ലൈഫ് ബോട്ടിലേക്ക് കയറ്റുന്ന ഡെക്കിലേക്ക് എ ത്തിക്കാൻ അവളെ ആനയിക്കുന്നു "സ്ത്രീ കളും കുട്ടികളും ആദ്യം"എന്ന അറിയിപ്പ് കേട്ട അവൾ അവനെ വിട്ടുപോകാൻ ആ ഗ്രഹിക്കുന്നില്ല.ഗർഭിണിയായ ഭാര്യയുടെ "ലോലമായ അവസ്ഥ" കണക്കിലെടുത്ത്, അവളെ അനുഗമിക്കാൻ കഴിയുമോ എന്ന് അയാൾ സെക്കൻഡ് ഓഫീസർ ലൈറ്റോ ളറോട് ചോദിക്കുന്നു.ലൈറ്റോളർ നിരസി ക്കുന്നു.പുരുഷന്മാരില്ല എന്ന അയാളുടെ നിരസിക്കലിനെ ആസ്റ്റർ മാന്യതയോടെ സ്വീകരിക്കുന്നു.കൗമാരക്കാരിയായ ഭാര്യ യെ ബോട്ടിൽ കയറ്റാൻ അദ്ദേഹം സഹായി ക്കുന്നു,പിന്നീട് അവളെ കണ്ടെത്താൻ കഴി യുന്ന നമ്പർ ഏതാണെന്ന് ചോദിക്കുന്നു. "ലൈഫ് ബോട്ട് 4," ആരോ അദ്ദേഹത്തോ
ട് പറയുന്നു.അങ്ങനെ,ലോകത്ത് ജീവിച്ചിരി ക്കുന്ന ഏറ്റവും വലിയ ധനികരിൽ ഒരാളാ യ ജോൺ ജേക്കബ് ആസ്റ്റർ പോലും ഇല്ലാ തെ,അദ്ദേഹത്തിന്റെ കൗമാരക്കാരിയായ ഭാര്യ കയറിയ ലൈഫ് ബോട്ട് സമുദ്രത്തി ന്റെ ഇരുട്ടിലേയ്ക്ക് മറയുന്നു.

ഏഴ് മാസം മാത്രം നീണ്ടു നിന്ന തന്റെ ദാമ്പ ത്യം ബന്ധത്തിലെ ഭർത്താവിനെ മഡലീൻ ജീവനോടെ അവസാനമായി കണ്ടത് അ പ്പോഴായിരുന്നു.

മുങ്ങി കൊണ്ടിരിക്കുന്ന കപ്പലിൽ നിന്ന് തു ഴഞ്ഞു നീങ്ങുന്ന ലൈഫ് ബോട്ടിൽ ഇരുന്ന്
മഡലീൻ കറുത്ത വെള്ളത്തിനടിയിലേയ് ക്ക് വെളിച്ചം മുങ്ങുന്നത് കാണുന്നു.നിലവി ളി കേൾക്കുന്നു,പിന്നെ ഭയാനകമായ നിശ ബ്ദത.

കപ്പൽ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട മഡ ലീൻ തിരികെ ന്യൂയോർക്കിലേക്ക് മടങ്ങു ന്നു.ദിവസങ്ങൾക്ക് ശേഷം കേണൽ ആ സ്റ്ററിന്റെ മൃതദേഹം കണ്ടെത്തുന്നു,അദ്ദേ ഹത്തിന്റെ ജാക്കറ്റിലെ ഇനീഷ്യലുകളും പോക്കറ്റിലെ സമ്പത്തും-2,000 ഡോളറില ധികം പണം,സ്വർണ്ണം,ആഭരണങ്ങൾ എ ന്നിവയാൽ തിരിച്ചറിയപ്പെടുന്നു.മരണത്തി ൽ പോലും,അദ്ദേഹത്തിന്റെ സമ്പത്ത് വ്യ ക്തമല്ലായിരുന്നു.

അവളെ അകറ്റി നിർത്തിയ അതേ കാർപാ ത്തിയ നഗരത്തിലേക്ക്,ഇപ്പോൾ അമേരി ക്കയിലെ ഏറ്റവും വലിയ സമ്പത്തിന്റെ പു തിയ അവകാശിയെ വഹിക്കുന്ന വിധവയാ യി,അവൾ തിരികെയെത്തി.

ദുരന്തത്തിന്റെ ആഘാതം അവളെ തകർ ത്തു.ഡോക്ടർമാർ അവൾക്ക് കിടക്ക വി ശ്രമം നിർദ്ദേശിക്കുന്നു. അവളുടെ ഉള്ളിൽ വളരുന്ന കുഞ്ഞിനെ സംരക്ഷിക്കാൻ ശ്രമി ക്കുന്നതിനിടയിലും അവൾ ദുഃഖിക്കുന്നു. ദുരന്തത്തിന് നാല് മാസങ്ങൾക്ക് ശേഷം,
1912 ഓഗസ്റ്റ് 14 ന് മഡലീൻ ആരോഗ്യവാനാ യ ഒരു ആൺകുട്ടിയെ പ്രസവിക്കുന്നു.ഭർ ത്താവിന്റെ പേര് തുടരുന്നുവെന്ന് ഉറപ്പാക്കി ക്കൊണ്ട് അവൾ അവന് ജോൺ ജേക്കബ് ആസ്റ്റർ VI എന്ന് പേരിട്ടു.

തുടർന്ന് ആസ്റ്ററിന്റെ വിൽപത്രത്തിൽ എ ന്താണ് പറയുന്നതെന്ന് അഭിഭാഷകർ വിശ ദീകരിക്കുന്നു.

87 മില്യൺ ഡോളർ വിലമതിക്കുന്ന സ്വത്തു ക്കൾ,ഇന്നത്തെ വിലയ്ക്ക് ഏകദേശം 2.6 ബില്യൺ ഡോളർ മൂല്യമുള്ള സ്വത്തുക്കളാ ണ് കേണൽ ആസ്റ്ററിന്റെതായി ഉണ്ടായിരു ന്നത്.കേണലിന്റെ വിൽപത്ര പ്രകാരം,5 മി ല്യൺ ഡോളർ ട്രസ്റ്റ്,ഫിഫ്ത്ത് അവന്യൂവി ലെ കൂറ്റൻ ബാംഗ്ലാവ്,കുടുംബ സ്വത്തുക്ക ളുടെ ഉപയോഗം,ജീവിതകാലം മുഴുവൻ ഒ രു ലക്ഷം ഡോളർ വാർഷിക വരുമാനം എ ന്നിവ മഡലീന് ഉദാരമായി നൽകുന്നതിന്
വ്യവസ്ഥയുണ്ട്.എന്നാൽ ഒരു നിബന്ധനയു ണ്ട്.അവൾ പുനർവിവാഹം ചെയ്താൽ,ഒ രു $500,000 പേയ്‌മെന്റ് ഒഴികെ ബാക്കി യെല്ലാം അവൾക്ക് നഷ്ടപ്പെടും.വീട്,ട്രസ്റ്റ് വരുമാനം എല്ലാം.അവളുടെ മകന് പിതാവി ന്റെ സമ്പത്ത് അവകാശപ്പെടാം,പക്ഷേ അ വൾ സാമ്പത്തികമായി ഇല്ലാതാക്കപ്പെടും.

കേവലം പത്തൊൻപത് വയസ്സ് മാത്രം പ്രാ യമുണ്ടായിരുന്നു വിധവയായ ആ അമ്മ യോട് മരിച്ചു പോയ അവളുടെ ഭർത്താവി ന്റെ വിൽപത്രം പറഞ്ഞു:എന്നെന്നേക്കുമാ യി നീ തനിച്ചായിരിക്കുക,അല്ലെങ്കിൽ നി ങ്ങളുടെ വീടും സുരക്ഷയും വരുമാനവും എല്ലാം നിനക്ക് നഷ്ടപ്പെടും

1912 ൽ ഇത് അസാധാരണമായിരുന്നില്ല. ധ നികരായ പുരുഷന്മാർ പതിവായി പുനർവി വാഹ വ്യവസ്ഥകൾ ഉൾപ്പെടുത്തി,സമ്പത്ത് രക്തബന്ധത്തിൽ സൂക്ഷിക്കാനും വിധവ കൾ അവരുടെ ഓർമ്മയിൽ "വിശ്വസ്തരാ യിതുടരാനും" അവർ ആഗ്രഹിച്ചു. എന്നാ ൽ വിവാഹിതയായി ഏഴ് മാസം മാത്രം നീ ണ്ട ദാമ്പത്യ ഭാഗ്യമുണ്ടായ മഡലീന്,അവളു ടെ ജീവിതം ആരംഭിച്ചിട്ട് അധികനാളായിട്ടു ണ്ടായിരുന്നില്ല.അത് ഒരു സ്വർണ്ണം പൂശിയ കൂട്ടിൽഎന്ന പോലെ അവൾക്ക് തോന്നിയി രിക്കണം.

നാല് വർഷത്തേക്ക്, അവൾ വ്യവസ്ഥകളെ മാനിച്ച് മാളികയിൽ താമസിച്ചു.വിധവയു ടെ വേഷം കേട്ടി ആസ്റ്ററിന്റെ മകനെ വളർ ത്തി.എന്നാൽ 23 വയസ്സുള്ളപ്പോൾ,ഒരു തി രഞ്ഞെടുപ്പ് നടത്തുന്നതിന് മഡലീൻ നിർ ബന്ധിതയായി.

ബാങ്കറും ബാല്യകാല സുഹൃത്തുമായ വി ല്യം കാൾ ഡിക്കുമായി അവൾ പ്രണയത്തി ലാകുന്നു.വിവാഹം എന്താണെന്ന് അവൾ ക്ക് കൃത്യമായി അറിയാം.മാളിക,ട്രസ്റ്റ് വരു മാനം,ആസ്റ്ററിന്റെ സുരക്ഷാ പുതപ്പ് എന്നി വയെല്ലാം ഉപേക്ഷിക്കേണ്ടി വരും.

എന്തായാലും അവൾ അവനെ വിവാഹം കഴിക്കുന്നു.ശതകോടി ഡോളറുകളുടെ സ്വ ത്തുക്കൾക്ക് പകരം അവൾ സ്നേഹം തി രഞ്ഞെടുത്തു. സുരക്ഷയെക്കാൾ അവൾ സ്വയംഭരണം തിരഞ്ഞെടുത്തു.മരിച്ച ഒരാ ളുടെ ഇഷ്ടം നിറവേറ്റുന്നതിനായി ദുഃഖത്തി ൽ മരവിച്ചിരിക്കുന്നതിന് പകരം അവൾ സ്വന്തം ജീവിതം നയിക്കാൻ തീരുമാനിച്ചു.
അവർക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു. 1933 വരെ ആ വിവാഹം നീണ്ടു നിന്നു.പി ന്നീട് അവൾ,ഇറ്റാലിയൻ ബോക്സർ എൻ സോ ഫിയർമോണ്ടെ വിവാഹം കഴിച്ചു.ആ ബന്ധവും വിവാഹമോചനത്തിൽ അവസാ നിച്ചു.അവൾ 1940 വരെ ജീവിച്ചു, 46 വയ സ്സുള്ളപ്പോൾ ഹൃദ്രോഗം ബാധിച്ച് മരിച്ചു.

അവളുടെ ടൈറ്റാനിക് മകൻ ജോൺ ജേ ക്കബ് ആസ്റ്റർ ആറാമൻ,പിതാവ് ഉദ്ദേശിച്ച ത് പോലെ വലിയ കുടുംബ സമ്പത്തിന്റെ അവകാശിയായി 1992 വരെ ജീവിച്ചു.

എന്നാൽ മഡലീന്റെ കഥയെ അവിസ്മര ണീയമാക്കുന്നത് ഇതാണ്: ഇത് യഥാർത്ഥ ത്തിൽ ടൈറ്റാനിക്കിനെക്കുറിച്ചല്ല.പത്തൊ ൻപതാം വയസ്സിൽ ഗർഭിണിയായിരിക്കു മ്പോൾ ചരിത്രത്തിലെ ഏറ്റവും പ്രശസ്ത മായ ദുരന്തങ്ങളിലൊന്നിനെ അതിജീവി
ച്ച അവളുടെ യഥാർത്ഥ ധൈര്യം പ്രകടമാ യത് നിശബ്ദമായ ഒരു തീരുമാനത്തിലൂടെ യാണ്.നാല് വർഷങ്ങൾക്ക് ശേഷം, 23 വയ സ്സുള്ളപ്പോൾ,എല്ലാ ഭൗതിക വസ്തുക്കളും നഷ്ടപ്പെടുത്തി കൊണ്ട് അവൾ സ്വർണ്ണം പൂശിയ കൂട്ടിൽ നിന്നും പുറത്തേക്ക് നടന്നു. അതിന് നൽകേണ്ട വില അവൾക്ക് അറി യാമായിരുന്നു.ആ മന്ദിരം,ദശലക്ഷങ്ങൾ, ആസ്റ്റർ എന്ന പേര്.എല്ലാം സന്തോഷത്തോ ടെ അവൾ ഉപേക്ഷിച്ചു.

കാരണം,ശക്തമായ എന്തോ ഒന്ന് അവൾ മനസ്സിലാക്കി:നിങ്ങൾക്ക് ദുരന്തത്തെ അ തിജീവിക്കാൻ കഴിയും,എന്നാലും യഥാർ ത്ഥത്തിൽ ജീവിച്ചിരിക്കാൻ കഴിയില്ല. നിങ്ങ ൾക്ക് എല്ലാ ഭൗതിക സുഖസൗകര്യങ്ങളും ഉണ്ടായിരിക്കാം,എന്നിട്ടും തടവിലാക്കപ്പെ ടാം.നിങ്ങൾക്ക് സുരക്ഷിതരായിരിക്കാം,പ ക്ഷെ എന്നാലും സ്വതന്ത്രയാകാൻ കഴിയി ല്ല.

അതെ,സ്വന്തം ഭർത്താവ് അറ്റ്ലാന്റിക്കിലേ യ്ക്ക് അപ്രത്യക്ഷമാകുന്നത് അവൾ ക ണ്ടു.അതെ,തണുത്തുറഞ്ഞ വെള്ളത്തിൽ മരിക്കുന്ന 1,500 പേരിൽ നിന്ന് അവൾ തു ഴഞ്ഞു.അത് അസാധാരണമായ അതിജീ വനമായിരുന്നു.എന്നാൽ സ്വന്തം ഭാവി തി രഞ്ഞെടുക്കുമ്പോൾ അവൾ ശരിക്കും ജീ വിച്ചു.ശവക്കുഴിക്ക് അപ്പുറത്ത് നിന്ന് അവ ളെ നിയന്ത്രിക്കാൻ,അവളുടെ ദുഃഖം സ്ഥിര മാക്കാൻ,ചെറുപ്പമായിരുന്നതിനും വീണ്ടും സ്നേഹിക്കാൻ ആഗ്രഹിച്ചതിനും അവളെ ശിക്ഷിക്കാൻ ശ്രമിച്ച ഇച്ഛാശക്തിക്ക് മുൻ
പിൽ തോൽവി സമ്മതിക്കാൻ അവൾ വി സമ്മതിച്ചു.

അവൾക്ക് മാളിക നഷ്ടപ്പെട്ടു. അവൾക്ക് വിശ്വാസം നഷ്ടപ്പെട്ടു.അവൾക്ക് കുടുംബ പ്പേര് നഷ്ടപ്പെട്ടു.പക്ഷേ അവൾക്ക് അവ ളുടെ ജീവിതം തിരികെ ലഭിച്ചു.ദുരന്തത്തെ മറികടക്കുക എന്നത് ദുരന്തമോ മറ്റെന്തെ ങ്കിലുമോ നിങ്ങളുടെ ജീവിതത്തിന്റെ ബാ ക്കി ഭാഗങ്ങൾ നിർവ്വചിക്കാൻ വിസമ്മതി ക്കുന്നതിനെക്കുറിച്ചാണെന്ന് അവൾ തെ ളിയിച്ചു.

മഡലീൻ ഫോഴ്‌സ് ആസ്റ്റർ ടൈറ്റാനിക്കിനെ മാത്രമല്ല അതിജീവിച്ചത്.പ്രതീക്ഷകൾ,നിയ ന്ത്രണം,സമ്പത്തിന്റെ കൂട്ടിൽ, ഭർത്താവി ന്റെ കഥ അവസാനിച്ചപ്പോൾ അവളുടെ ക ഥ അവസാനിച്ചു എന്ന അനുമാനത്തെയും അവൾ അതിജീവിച്ചു.പകരം അവൾ സ്വ ന്തം ജീവിതത്തിന്റെ അവസാനം ഭാഗം വ രെ എഴുതി.

അമേരിക്കയിലെ നോർത്ത് കരോലിനയി ലെ റാലിയിൽ അടിമയായ ഹന്ന സ്റ്റാൻലി ഹേവുഡിന് ഒരു പെൺകുഞ്ഞ് ജനിച്ചു.കുഞ്ഞിന്റെ പിതാവ് ഒന്നുകി...
29/10/2025

അമേരിക്കയിലെ നോർത്ത് കരോലിനയി ലെ റാലിയിൽ അടിമയായ ഹന്ന സ്റ്റാൻലി ഹേവുഡിന് ഒരു പെൺകുഞ്ഞ് ജനിച്ചു.കു
ഞ്ഞിന്റെ പിതാവ് ഒന്നുകിൽ അവരുടെ ഉട മ പ്രമുഖ വെള്ളക്കാരൻ,ജോർജ്ജ് വാഷിം ഗ്ടൺ ഹേവുഡ്,അല്ലെങ്കിൽ ഒരുപക്ഷേ അദ്ദേഹത്തിന്റെ സഹോദരനൊ ആയിരി ക്കാം.കുട്ടിക്ക് അമ്മ അന്ന ജൂലിയ ഹേവു ഡ് എന്ന് പേരിട്ടു.അവളുടെ ജനന സാഹച ര്യങ്ങൾ അനുസരിച്ച്,അവൾ ഉടമയുടെ സ്വ ത്തായിരുന്നു.അവൾക്ക് അവകാശങ്ങളൊ
ശബ്ദമൊ ഭാവിയൊ ഉണ്ടാകാൻ അവിടു ത്തെ നിയമം അനുവദിച്ചിട്ടില്ലായിരുന്നു.പ ക്ഷെ അന്ന ജൂലിയ കൂപ്പറിന് മറ്റ് പല ആശ യങ്ങളുണ്ടായിരുന്നു.

അമേരിക്കയിൽ ആഭ്യന്തരയുദ്ധം അവസാ നിച്ച് അടിമ മോചനം നിലവിൽ വന്നപ്പോൾ, അന്നയ്ക്ക് ഏകദേശം ഏഴ് വയസ്സായിരു ന്നു.പെട്ടെന്ന് സ്വതന്ത്രയായപ്പോൾ,അസാ ധ്യമായത് എന്തോ സംഭവിച്ചത് പോലെ അ വൾക്ക് തോന്നി.അവൾ ആദ്യം ആഗ്രഹിച്ച ത് വിദ്യാഭ്യാസമായിരുന്നു.1868-ൽ, പുതുതാ യി മോചിതരായ ജനങ്ങൾക്ക് വേണ്ടി കറു ത്ത വർഗ്ഗക്കാരായ അധ്യാപകരെ പരിശീലി പ്പിക്കുന്നതിനായി എപ്പിസ്കോപ്പൽ സഭ
റാലിയിൽ സ്ഥാപിച്ച സെന്റ് അഗസ്റ്റിൻസ് നോർമൽ സ്കൂൾ ആരംഭിച്ചു. അന്ന ഉടൻ തന്നെ അവിടെ ചേർന്നു.പരിമിതികളിൽ നി രാശയായിരുന്നുവെങ്കിലും പഠിക്കാൻ അ തിയായി ആഗ്രഹിച്ചിരുന്ന അവൾ മിടുക്കി യായിരുന്നു,ഉയർന്ന നിലവാരത്തിലുള്ള കോഴ്സുകൾ സ്കൂൾ വാഗ്ദാനം ചെയ്തെ
ങ്കിലും-പക്ഷേ അത് പുരുഷ വിദ്യാർത്ഥിക ൾക്ക് മാത്രമായിരുന്നു.അടിസ്ഥാന അദ്ധ്യാ പകരാകാനോ ഭാവി ഭർത്താക്കന്മാരെ പി ന്തുണയ്ക്കാനോ പഠിക്കണമെന്ന് സ്ത്രീക ൾ പ്രതീക്ഷിച്ചിരുന്നു.

അന്ന അത് പരിഹാസ്യമാണെന്ന് കരുതി.
ഉയർന്ന നിലവാരത്തിലുള്ള കോഴ്സുകൾ എടുക്കാൻ അവൾ ആവശ്യപ്പെട്ടു.സ്കൂൾ ആദ്യം നിരസിച്ചു.പക്ഷെ അവൾ പിന്മാറി യില്ല.ഒടുവിൽ,അവർ അവളെ അതിന് അ നുവദിച്ചു. പഠനത്തിൽ അവൾ പുരുഷ വി ദ്യാർത്ഥികളെക്കാൾ മികച്ച പ്രകടനം കാഴ് ചവച്ചു.ഉന്നത വിദ്യാഭ്യാസം തുടരാനുള്ള ദൃ ഢനിശ്ചയത്തോടെ അവൾ ബിരുദം നേടി. 1881-ൽ,23-ാം വയസ്സിൽ,അന്ന ഒഹായോ യിലെ ഒബർലിൻ കോളേജിൽ ചേർന്നു.അ മേരിക്കയിൽ സ്ത്രീകൾക്കും കറുത്തവർ
ഗ്ഗക്കാർക്കും പ്രവേശനം നൽകുന്ന ഏക സ്ഥാപനങ്ങളിലൊന്നായിരുന്നു അത്.1884- ൽ ഗണിതശാസ്ത്രത്തിൽ ബിരുദം നേടി, തുടർന്ന് 1887-ൽ ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തിനായി മടങ്ങി. ഒരു കറുത്തവർഗ്ഗക്കാരി ഗണിതശാസ്ത്ര ത്തിൽ രണ്ട് ബിരുദങ്ങൾ നേടുക, അതും 1880-കളിൽ.അത്ര മാത്രം അസാധാരണ മായിരുന്നു അന്ന് അത്.

യഥാർത്ഥത്തിൽ പഠനത്തിനായുള്ള ജൈ ത്രയാത്ര അപ്പോൾ അന്ന തുടങ്ങുകയായി രുന്നു. പഠനത്തിന്റെ സൗകര്യത്തിനായി അ വർ വാഷിംഗ്ടൺ ഡി.സിയിലേക്ക് താമസം മാറി.പിന്നീട് ഡൻബാർ ഹൈസ്കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട എം സ്ട്രീറ്റ് ഹൈസ്കൂളിൽ അദ്ധ്യാപനം ആരംഭിച്ചു.
1902 ആയപ്പോഴേക്കും അവർ അതിന്റെ പ്രിൻസിപ്പലായി.സ്ഥാപനത്തെ നയിക്കുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരി വനിത.

അവരുടെ നേതൃത്വത്തിൽ,എം സ്ട്രീറ്റ് ഇതി ഹാസമായി മാറി. അമേരിക്കയിലെ കറു ത്ത വർഗ്ഗക്കാരായ വിദ്യാർത്ഥികൾക്കുള്ള പ്രീമിയർ അക്കാദമിക് ഹൈസ്കൂളായിരു ന്നു അത്.അന്ന അസാധ്യമായ ഉയർന്ന നി ലവാരം സ്ഥാപിച്ചു. തന്റെ വിദ്യാർത്ഥികൾ ലാറ്റിൻ,ഗ്രീക്ക്, അഡ്വാൻസ്ഡ് മാത്തമാറ്റി ക്സ്, ക്ലാസിക്കൽ സാഹിത്യം എന്നിവ പഠി ക്കണമെന്ന് അവർ നിർബന്ധിച്ചു. അമേരി ക്കയിലെ മിക്ക കറുത്ത വർഗക്കാരായ വി ദ്യാർത്ഥികൾക്കും ഉന്നത വിദ്യാഭ്യാസം നേ ടാൻ കഴിയില്ലെന്ന് കരുതിയപ്പോൾ അവർ അവരെ കോളേജ് വിദ്യാഭ്യാസത്തിനായി തയ്യാറാക്കി.

അമേരിക്ക തെറ്റാണെന്ന് അവരുടെ വിദ്യാ ർത്ഥികൾ തെളിയിച്ചു.എം സ്ട്രീറ്റ് ബിരുദ ധാരികൾ ഹാർവാർഡ്, യേൽ, ഒബർലിൻ,
മറ്റ് മികച്ച സർവകലാശാലകൾ എന്നിവിട ങ്ങളിൽ പോയി.അവർ ഡോക്ടർമാരും അ ഭിഭാഷകരും പ്രൊഫസർമാരും നേതാക്ക ളും ആയി.

കറുത്തവർഗ്ഗക്കാരായ വിദ്യാർത്ഥികളെ അക്കാദമിക് മേഖലയിലല്ല, മറിച്ച് ശാരീരി ക ജോലിക്ക് മാത്രമേ പരിശീലിപ്പിക്കാവൂ എന്ന് വിശ്വസിച്ചിരുന്ന വംശീയ സ്കൂൾ ബോർഡ് അംഗങ്ങളെ അന്നയുടെ സമീപ നം പ്രകോപിപ്പിച്ചു.1906ൽ,അവർ അന്ന യെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് പുറ ത്താക്കി,അവരുടെ നീക്കം ന്യായീകരിക്കാ ൻ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു.എങ്കി ലും അവർ പഠിപ്പിച്ചുകൊണ്ടിരുന്നു,എഴുതി ക്കൊണ്ടിരുന്നു,പോരാടിക്കൊണ്ടിരുന്നു.

1892ൽ,അന്ന"എ വോയ്‌സ് ഫ്രം ദി സൗത്ത്" പ്രസിദ്ധീകരിച്ചു.അമേരിക്കയിലെ വംശ ലിം ഗഭേദത്തെ വിശകലനം ചെയ്യുന്ന ഒരു കറു ത്തവർഗ്ഗക്കാരിയുടെ ആദ്യ പുസ്തകങ്ങളി ലൊന്നായിരുന്നു അത്.അതിൽ,അവർ എ ഴുതി: "സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യം ഒരു വംശ ത്തിന്റെയോ വിഭാഗത്തിന്റെയോ പാർട്ടിയു ടെയോ വർഗ്ഗത്തിന്റെയോ ലക്ഷ്യമല്ല-അത് മനുഷ്യരാശിയുടെ ലക്ഷ്യമാണ്."ആ വാച കം ചരിത്രത്തിൽ പ്രതിധ്വനിക്കും. എന്നാൽ 1892-ൽ,അമേരിക്കയിലെ ഭൂരിഭാഗവും അ ത് ശ്രദ്ധിച്ചില്ല.പിന്നീട്,അവരുടെ 60 കളിൽ - മിക്ക ആളുകളും വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുമ്പോൾ-അന്ന പിഎച്ച്ഡി നേടാൻ തീരുമാനിച്ചു.

വർഷങ്ങളായി അവർ പാർട്ട് ടൈം ഡോക്ട റൽ പഠനം നടത്തുകയും,അതേ സമയം മു ഴുവൻ സമയ പഠിപ്പിക്കുകയും ദത്തെടുത്ത കുട്ടികളെ വളർത്തുകയും ചെയ്തു.സ്വന്തം കുടുംബാംഗങ്ങളുടെ കുട്ടികളെ പോലും അവർ സ്വീകരിച്ച് സ്വന്തം കുട്ടികളെ പോ ലെ വളർത്തി.എന്നാൽ അമേരിക്കൻ സർ വകലാശാലകൾ ഒരു കറുത്തവർഗ്ഗക്കാരി ക്ക് ഡോക്ടറേറ്റ് പഠനം പൂർത്തിയാക്കുന്ന ത് മിക്കവാറും അസാധ്യമാക്കി.

അങ്ങനെ 1911ൽ അന്ന പാരീസിലേക്ക് പോ യി. യൂറോപ്പിലെ ഏറ്റവും പ്രശസ്തമായ സ ർവ്വകലാശാലകളിലൊന്നായ സോർബോ ണിൽ അവർ ചേർന്നു.ഡി.സി.യിൽ അദ്ധ്യാ പന ജീവിതം നിലനിർത്തിക്കൊണ്ടുതന്നെ അവർ ഫ്രഞ്ച് ചരിത്രവും സംസ്കാരവും പ ഠിച്ചു.അറ്റ്ലാന്റിക് കടന്ന് അവർ അങ്ങോ ട്ടും ഇങ്ങോട്ടും യാത്ര ചെയ്തു.

1924-ൽ,66-ാം വയസ്സിൽ,ഫ്രഞ്ച് വിപ്ലവ കാ ലത്ത് അടിമത്തത്തോടുള്ള ഫ്രഞ്ച് മനോഭാ വങ്ങളെക്കുറിച്ചുള്ള തന്റെ പ്രബന്ധത്തെ അന്ന ന്യായീകരിച്ചു. 1925-ൽ, പാരീസ് സർ വകലാശാല അവർക്ക് പിഎച്ച്.ഡി നൽകി.
അങ്ങനെ 67-ാം വയസ്സിൽ,ഡോക്ടറൽ ബി രുദം നേടുന്ന നാലാമത്തെ ആഫ്രിക്കൻ അ മേരിക്കൻ വനിതയായി അന്ന ജൂലിയ കൂപ്പ ർ.ഒരു വിദേശ ഭാഷയിൽ, മുഴുവൻ സമയ വും പഠിപ്പിക്കുകയും കുട്ടികളെ വളർത്തുക യും ചെയ്തു കൊണ്ടാണ് അവർ ആ നേട്ടം കരസ്ഥമാക്കിയത്.

അവിടെയും അവർ നിർത്തിയില്ല.15 വർഷം കൂടി അവർ പഠിപ്പിച്ചു,ഒടുവിൽ 80കളിൽ വിരമിച്ചു.തുടർന്ന് അവർ വാഷിംഗ്ടൺ ഡി. സി.യിൽ കറുത്തവർഗ്ഗക്കാരായ മുതിർന്ന വർക്കുള്ള ഒരു രാത്രി സ്കൂളായ ഫ്രെലിംഗ് ഹുയ്‌സെൻ യൂണിവേഴ്‌സിറ്റി ആരംഭിച്ചു.
84 വയസ്സ് വരെ അവർ അതിന്റെ പ്രസിഡ ന്റായി സേവനമനുഷ്ഠിച്ചു.

105 വയസ്സ് വരെ ജീവിച്ച അന്ന ജൂലിയ കൂ പ്പർ അടിമത്തം നിയമവിധേയമായിരുന്ന പ്പോഴാണ് ജനിച്ചത്. 1964 ൽ പൗരാവകാശ പ്രസ്ഥാനത്തിന്റെ കൊടുമുടിയിൽ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ "എനിക്ക് ഒരു സ്വപ്നമുണ്ട്" എന്ന പ്രസംഗത്തിന് ഒരു വ
ർഷത്തിന് ശേഷം അവർ മരിച്ചു.അമേരി ക്കൻ ആഭ്യന്തരയുദ്ധം,പുനർനിർമ്മാണം, ജിം ക്രോ, ഹാർലെം നവോത്ഥാനം,രണ്ട് ലോകമഹായുദ്ധങ്ങൾ,നിയമപരമായ വി വേചനം,വേർതിരിവ്,ഒടുവിൽ പുനരുഥാന പ്രസ്ഥാനത്തിന്റെ തുടക്കം തുടങ്ങി കഴി ഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ആറ് ദശകങ്ങളി ൽ ലോകമെമ്പാടും നടന്ന സംഭവങ്ങൾ ക്കെല്ലാം അവർ സാക്ഷിയായി.

ഒരു ജീവിതകാലം മുഴുവൻ താൻ പോരാടി യ ചില കാര്യങ്ങൾ കാണാൻ അവൾ വള രെക്കാലം ജീവിച്ചു.എല്ലാം അല്ല.പക്ഷേ ചി ലത്.1964 ഫെബ്രുവരി 27 ന് അവർ മരിക്കു മ്പോൾ,കറുത്ത സ്ത്രീകളുടെ മനസ്സ് മറ്റാ രെക്കാളും ശക്തമാണെന്ന് തെളിയിച്ചു കൊണ്ട് അന്ന ജൂലിയ കൂപ്പർ 105 വർഷം ഈ ലോകത്ത് ചെലവഴിച്ചു.വിദ്യാഭ്യാസം ഒ രു അവകാശമായിരുന്നു,ഒരു പദവിയല്ല. ആ സ്വാതന്ത്ര്യം എല്ലാവരുടെയും ലക്ഷ്യമാ യിരുന്നു.

ഇന്ന്,"സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യം ഒരു വംശ ത്തിന്റെയോ വിഭാഗത്തിന്റെയോ പാർട്ടിയു ടെയോ വർഗ്ഗത്തിന്റെയോ ലക്ഷ്യമല്ല-അത് മനുഷ്യരാശിയുടെ ലക്ഷ്യമാണ് "എന്ന അവ രുടെ വാക്കുകൾ-ലോകം ചുറ്റി സഞ്ചരിക്കു ന്ന ദശലക്ഷക്കണക്കിന് അമേരിക്കക്കാർ കൊണ്ടു പോകുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് പാസ്‌പോർട്ടുകളിൽ പ്രത്യക്ഷപ്പെടുന്നു.
ആ വാക്കുകൾ എഴുതിയത് ആരാണെന്ന് ആ യാത്രക്കാരിൽ ഭൂരിഭാഗത്തിനും അറി യില്ല.അടിമത്തത്തിൽ ജനിച്ച്,67 ആം വയ സ്സിൽ സോർബോണിൽ നിന്ന് പിഎച്ച്ഡി നേടിയ സ്ത്രീയെക്കുറിച്ച് മിക്കവർക്കും
അറിയില്ല.കറുത്ത വർഗക്കാരായ വിദ്യാർ ത്ഥികൾ അമേരിക്കയുടെ സേവകരാകാൻ
വേണ്ടിയാണ് പഠിക്കേണ്ടതെന്ന് പറഞ്ഞ പ്പോൾ അവർക്ക് ക്ലാസിക്കൽ വിദ്യാഭ്യാസം നൽകാൻ പോരാടിയ പ്രിൻസിപ്പലിനെക്കു റിച്ച് പലർക്കും അറിയില്ല.

അന്ന ജൂലിയ കൂപ്പർ 105 വർഷം ജീവിച്ചു. അതിൽ 60 ലധികം വർഷങ്ങൾ അവർ പ ഠിപ്പിക്കുകയായിരുന്നു.വിദ്യാഭ്യാസത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കും വംശീയ നീതിക്കും മനുഷ്യാന്തസ്സിനും വേണ്ടി അവർ പോരാടി.അമേരിക്ക അവരെ അപ്രസക്ത യാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴും അവർ ഇതെല്ലാം ചെയ്തു.മറ്റൊരാളുടെ
സ്വത്തായിട്ടാണ് അവർ ജനിച്ചത്.പക്ഷെ
അമേരിക്കയിലെ ഏറ്റവും വിദ്യാസമ്പന്നയാ യ സ്ത്രീകളിൽ ഒരാളായിട്ടാണ് അവർ മരി ച്ചത്.

എല്ലാ യുഎസ് പാസ്‌പോർട്ടിലും അവരുടെ വാക്കുകൾ ഉണ്ടായിരുന്നു.അതൊരു അ ത്ഭുതകരമായ ജീവിതമായിരുന്നു.ഒരു സ
മയത്ത് നിശബ്ദയാകാൻ വിസമ്മതിച്ചു കൊണ്ട് ജീവിച്ച ഒരു വിപ്ലവമാണിത്.അടിമ ത്തത്തിൽ ജനിച്ച് സ്വതന്ത്രയായി,വിദ്യാഭ്യാ സമുള്ളവളായി,അവഗണിക്കാൻ അസാധ്യ മായിചരിത്രം കുറിച്ച് മരിച്ച ഡോ.അന്ന ജൂ ലിയ കൂപ്പറിന് (1858-1964) ആദരാഞ്ജലിക ൾ.

അമേരിക്കയുടെ ചരിത്രത്തിലെ ഒരു പ്രധാ ന അദ്ധ്യായമാണ്,രാജ്യത്തിന്റെ കൂടുതൽ പടിഞ്ഞാറോട്ടുള്ള വികാസത്തിനും കുടി യേറ്റത്തിനും ...
03/10/2025

അമേരിക്കയുടെ ചരിത്രത്തിലെ ഒരു പ്രധാ ന അദ്ധ്യായമാണ്,രാജ്യത്തിന്റെ കൂടുതൽ പടിഞ്ഞാറോട്ടുള്ള വികാസത്തിനും കുടി യേറ്റത്തിനും വഴിയൊരുക്കിയ,അതോടൊ പ്പം പ്രദേശത്തിന്റെ ഭൂമിശാസ്ത്രം,സംസ്കാ രം,പ്രകൃതി വിഭവങ്ങൾ എന്നിവയെക്കുറി ച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകളും നൽകിയ,
പര്യവേക്ഷകരുടെ ധൈര്യം,ജിജ്ഞാസ,ദൃ ഢ നിശ്ചയം എന്നിവ പ്രകടമാകുന്ന ലൂയി സ് ക്ലാർക്ക് പര്യവേഷണം.

തദ്ദേശീയ അമേരിക്കൻ ഗോത്രങ്ങളുമായി ആശയവിനിമയം നടത്തുന്നതിലും ഭൂപ്രദേ ശങ്ങളിൽ സഞ്ചരിക്കുന്നതിലും നിർണ്ണായ കമായ പങ്ക് വഹിച്ചത്,പര്യവേഷണത്തിൽ പങ്കുചേർന്ന ഷോഷോൺ വംശജയായ സ കാഗേയ എന്ന പേരുള്ള ഒരു സ്ത്രീയായിരു ന്നു.

കഠിനമായ കാലാവസ്ഥ,വഞ്ചനാപരമായ ഭൂപ്രദേശം,ഗോത്രങ്ങളുമായുള്ള ശത്രുതാ പരമായ ഏറ്റുമുട്ടലുകൾ എന്നിവ ഉൾപ്പെടെ നിരവധി വെല്ലുവിളികളായിരുന്നു പര്യവേഷ ണ സംഘത്തിന് നേരിടേണ്ടി വന്നത്.

അമേരിക്കയുടെ പടിഞ്ഞാറൻ പ്രദേശങ്ങ ൾ പര്യവേക്ഷണം ചെയ്യുക,തദ്ദേശീയ അ മേരിക്കൻ ഗോത്രങ്ങളുമായി വ്യാപാര ബ ന്ധം സ്ഥാപിക്കുക,പസഫിക് സമുദ്രത്തിലേ ക്കുള്ള ഒരു ജലപാത കണ്ടെത്തുക എന്നിവ യായിരുന്നു പര്യവേഷണത്തിന്റെ ലക്ഷ്യം.
1804 മുതൽ 1806 വരെ നടന്ന,പ്രശസ്തമാ യ ലൂയിസ് ആൻഡ് ക്ലാർക്ക് പര്യവേഷണ ത്തിന് നേതൃത്വം നൽകിയത് അമേരിക്കൻ പര്യവേക്ഷകരായിരുന്ന മെറിവെതർ ലൂയി സും വില്യം ക്ലാർക്കുമായിരുന്നു.പ്രദേശം മാ പ്പ് ചെയ്തും,സസ്യജന്തുജാലങ്ങളെ രേഖ പ്പെടുത്തിയും,വിവിധ തദ്ദേശീയ അമേരിക്ക ൻ ഗോത്രങ്ങളുമായി ഇടപഴകിയും മുന്നേ
റിയ പര്യവേഷണത്തിനായി ലൂയിസും ക്ലാർ ക്കും സംഘവും 7,000 മൈലുകൾ സഞ്ചരി ച്ചു,

1805 നവംബറിൽ സമുദ്ര പര്യവേഷണത്തി ൽ ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടു കൊ ണ്ട് പസഫിക്കിലെത്തിയ സംഘം പസഫിക് സമുദ്രത്തിലേക്കുള്ള ജലപാത കണ്ടെത്തി.
പ്രദേശം പൂർണ്ണമായും മാപ്പ് ചെയ്യുകയും,
മിസോറി നദിയും പരിസര പ്രദേശങ്ങളും ഉ ൾപ്പെടെ പ്രദേശത്തിന്റെ വിശദമായ ഭൂപട ങ്ങൾ തയ്യാറാക്കി,തദ്ദേശീയ അമേരിക്കൻ
ഗോത്രങ്ങളായ ഷോഷോൺ,നെസ് പെഴ്‌ സ് എന്നിവയുൾപ്പെടെ നിരവധി ഗോത്രങ്ങ
ളുമായി ബന്ധം സ്ഥാപിച്ചു,പ്രെറി നായയും ഗ്രിസ്ലി കരടിയും ഉൾപ്പെടെയുള്ള പുതിയ സസ്യ-ജന്തുജാലങ്ങളെ കണ്ട് പിടിച്ചു രേഖ പ്പെടുത്തിയിട്ടുള്ള ശാസ്ത്രീയ കണ്ടുപിടു ത്തങ്ങൾ എന്നി വയാണ് പര്യവേഷണത്തി ന്റെ പ്രധാന നേട്ടങ്ങൾ

ലൂയിസും ക്ലാർക്കും സംഘവും നടത്തിയ പര്യവേഷണമാണ് പടിഞ്ഞാറൻ അമേരി ക്കയുടെ വികസന കുതിപ്പിനും സ്ഥിര താമ സമാക്കുന്നതിനും വഴിയൊരുക്കിയത്.അ തോടൊപ്പം പ്രദേശത്തിന്റെ ഭൂമിശാസ്ത്രം, സംസ്കാരം,പ്രകൃതി വിഭവങ്ങൾ എന്നിവ യെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകളും നൽകി.

പര്യവേഷണത്തിന്റെ ചില ശ്രദ്ധേയമായ വ ശങ്ങളിൽ ഇവയും ഉൾപ്പെടുന്നു:പര്യവേഷ ണ സംഘത്തിൽ പങ്കുചേർന്ന സകാഗേയ എന്ന് പേരുള്ള ഒരു ഷോഷോൺ സ്ത്രീ, തദ്ദേശീയ അമേരിക്കൻ ഗോത്രങ്ങളുമായി ആശയവിനിമയം നടത്തുന്നതിലും ഭൂപ്രദേ ശത്ത് സഞ്ചരിക്കുന്നതിലും നിർണായക പ ങ്ക് വഹിച്ചു.ക്ലാർക്കിനൊപ്പം പോയ യോർ ക്ക് എന്ന ആഫ്രിക്കൻ അമേരിക്കക്കാരനാ യ അടിമയും പര്യവേഷണത്തിൽ ഗ്രൂപ്പിന്റെ വിജയത്തിന് വിലപ്പെട്ട സംഭാവനകൾ നൽ കി.

പര്യവേഷണത്തോടെ ലൂയിസും ക്ലാർക്കും പ്രശസ്തരായി. അവരെ എല്ലാവരും അറി ഞ്ഞു തുടങ്ങി.പക്ഷേ,ആ സംഘത്തിൽ അംഗമായിരുന്നു കൊണ്ട് ഗണ്യമായ സംഭാ വനകൾ നൽകിയ കറുത്ത വർഗ്ഗക്കാരനാ യ യോർക്ക് ഒരിടത്ത് പോലും പരാമർശി ക്കപ്പെട്ടില്ല

കുട്ടിയായിരിക്കുമ്പോൾ തന്നെ വില്യം ക്ലാർ ക്കിന്റെ അടിമയായി എത്തിയതായിരുന്നു
യോർക്ക്.സംഘത്തോടൊപ്പം അതിലെ മു ഴുവൻ സമയം അംഗമായി യാത്ര പോയ അദ്ദേഹം,അവർ പസഫിക് സമുദ്രത്തിലെ ത്തുമ്പോഴും സംഘത്തോടൊപ്പം അദ്ദേഹം അവിടെ ഉണ്ടായിരുന്നു.

സ്കൗട്ടിംഗ്,വേട്ടയാടൽ,ഫീൽഡ് മെഡിസി ൻ, വളരെ കഠിനമായ കാലാവസ്ഥയിൽ കഠിനാധ്വാനം എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയതിന് യോർക്ക് അറിയപ്പെട്ടിരുന്നു. യാത്രയ്ക്കിടെ ഒരു ഗ്രിസ്ലി കരടിയിൽ നിന്ന് യോർക്ക് തന്നെ എങ്ങനെ രക്ഷിച്ചുവെന്ന് ലൂയിസ് തന്റെ ജേണലിൽ എഴുതി.അദ്ദേഹ ത്തിന്റെ കഴിവുകൾ കാരണം തദ്ദേശീയ ജ നത യോർക്കിനെ ബഹുമാനിച്ചു, അദ്ദേഹ ത്തിന്റെ ഇരുണ്ട ചർമ്മം അവരുമായുള്ള ന യതന്ത്ര ബന്ധത്തിൽ സംഘത്തെ സഹായി ച്ചു.

യാത്രയ്ക്ക് ശേഷം,യോർക്ക് ഒഴികെ,പര്യ വേഷണത്തിൽ സഹായിച്ച എല്ലാവർക്കും പണവും ഭൂമിയും നൽകി.സംഘത്തിന് താ ൻ നൽകിയ എല്ലാ സഹായത്തിനും പകരം പാരിതോഷികമായി തന്റെ സ്വാതന്ത്ര്യത്തി നായി യോർക്ക് ക്ലാർക്കിനോട് ആവശ്യപ്പെ ട്ടെങ്കിലും,പക്ഷേ ക്ലാർക്ക് അത് നിരസിച്ചു. ലൂയിസ്‌വില്ലെയിൽ അടിമയായിരുന്ന ഭാര്യ യുമായി വീണ്ടും ഒന്നിക്കാൻ യോർക്ക് ആ ഭ്യർത്ഥിച്ചെങ്കിലും ക്ലാർക്ക് അത് നിരസിച്ചു.
അവിടെ ജോലി ചെയ്യാനും തന്റെ മുഴുവൻ വരുമാനവും ക്ലാർക്കിന് അയയ്ക്കാനും അദ്ദേഹം വാഗ്ദാനം ചെയ്തെങ്കിലും, ക്ലാർ ക്ക് അപ്പോഴും വിസമ്മതിച്ചു.പകരം, 1811ൽ ക്ലാർക്ക് യോർക്കിനെ ഒരു കർക്കശക്കാര നാ യയജമാനന് വിറ്റു.അയാൾ യോർക്കി നെ 1816 വരെ അടിമയായി സൂക്ഷിച്ചു, അ തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ജീവിത ത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നു മില്ല.

ഒരുകാലത്ത് എണ്ണയെ വളരെയധികം ആ ശ്രയിച്ചിരുന്ന രാജ്യമായിരുന്നു നോർവേ.എ ന്നാൽ ഇപ്പോൾ,സമുദ്ര തീരങ്ങളിൽ നിന്ന്അകലെയായി പ്രവർത...
08/09/2025

ഒരുകാലത്ത് എണ്ണയെ വളരെയധികം ആ ശ്രയിച്ചിരുന്ന രാജ്യമായിരുന്നു നോർവേ.എ ന്നാൽ ഇപ്പോൾ,സമുദ്ര തീരങ്ങളിൽ നിന്ന്
അകലെയായി പ്രവർത്തിച്ചിരുന്ന അവരു ടെ ഭീമൻ റിഗ്ഗുകളെ തിരമാലയിൽ നിന്നുള്ള ഊർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ രിസ്ഥിതി സൗഹൃദ ഹോട്ടലുകളാക്കി മാറ്റു കയാണ്.

ചെലവേറിയതും പരിസ്ഥിതിക്ക് ദോഷകര വുമായ ഈ ഭീമൻ ഘടനകൾ പൊളിച്ചു മാ റ്റുന്നതിനുപകരം എഞ്ചിനീയർമാർ അവ യെ,വിനോദ സഞ്ചാരികൾക്കുള്ള സമുദ്ര ജലോപരിതല താമസ സൗകര്യങ്ങളാക്കി മാറ്റുകയാണ്.ഇത്തരത്തിലുള്ള പരിസ്ഥിതി സൗഹൃദ ഹോട്ടലുകൾ അവരുടെ വ്യാവസാ യിക പൈതൃകം സംരക്ഷിക്കുക മാത്രമല്ല, സമുദ്രസൗന്ദര്യത്താൽ ചുറ്റപ്പെട്ട പുനരുപ യോഗിക്കാവുന്ന ആഡംബര താമസ സൗ കര്യങ്ങളും നൽകുന്നു.

ഓരോ റിഗും ആധുനിക വാസ്തുവിദ്യ, ഹരി ത സാങ്കേതികവിദ്യകൾ, സ്വയം-സുസ്ഥിര മായ സംവിധാനങ്ങൾ എന്നിവ ഉപയോഗി ച്ച് പുനർരൂപകൽപ്പന ചെയ്യും.തിരമാലകളി ൽ നിന്നുള്ള ഊർജ്ജം ഉപയോഗിച്ച് അവ യുടെ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു.സമുദ്ര ജല ത്തിൽ നിന്ന് ഉപ്പു നിൽക്കാനുള്ള സംവിധാ നങ്ങൾ ഉപയോഗിച്ച് ശുദ്ധജലം നൽകുന്നു, വസ്തുക്കളുടെ പുനരുപയോഗത്തിലൂടെ
നിർമ്മാണ മാലിന്യങ്ങൾ കുറയ്ക്കുന്നു.

അതിഥികൾ അവരുടെ താമസക്കാലത്ത്, തങ്ങൾ നേരിട്ട് പരിസ്ഥിതി സുസ്ഥിരതയെ പിന്തുണയ്ക്കുന്നുവെന്ന് അറിയുമ്പോൾ ത ന്നെ കടലിന്റെ വിശാലമായ ദൃശ്യക്കാഴ്ചക ളും ആസ്വദിക്കുന്നു.വ്യാവസായിക മാലിന്യ ങ്ങളെ പരിസ്ഥിതി സൗഹാർദ്ദ വിനോദ സ ഞ്ചാര പദ്ധതികളിലൂടെ സ്വർണ്ണമാക്കി മാറ്റു ന്ന വൃത്താകൃത സമ്പദ്‌വ്യവസ്ഥയുടെ ഉത്ത മ ഉദാഹരണമാണ് നോർവേയുടെ പദ്ധതി.
ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാറി കട ൽത്തീര വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തു ന്നതിനുള്ള നോർവേയുടെ പ്രതിബദ്ധതയും ഈ ആശയം എടുത്തുകാണിക്കുന്നു.ഇത് വിജയിച്ചാൽ, എണ്ണയെ ആശ്രയിക്കുന്ന മറ്റ് രാജ്യങ്ങൾക്കും ഇത് പ്രചോദനമാകും, പഴ യ എണ്ണ റിഗ്ഗുകളെ റിസോർട്ടുകൾ, ഗവേഷ ണ കേന്ദ്രങ്ങൾ അല്ലെങ്കിൽ സമുദ്രവാസ സങ്കേതങ്ങൾ എന്നിവയാക്കി മാറ്റാം.വി നോദ സഞ്ചാരികൾ സുസ്ഥിര യാത്രയിലേ ക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നു, കൂടാ തെ മുൻ എണ്ണ റിഗ്ഗുകളിലെ ഇക്കോ- ഹോട്ട ലുകൾ ലോകത്തിലെ ഏറ്റവും സവിശേഷ മായ അവധിക്കാല അനുഭവങ്ങളിൽ ഒന്നാ യി മാറും.

പഴയ ഓയിൽ റിഗ്ഗുകളെ തിരമാലകളിൽ നിന്നുള്ള ഊർജ്ജം ഉപയോഗിച്ച് പ്രവർത്തി ക്കുന്ന,വിനോദ സഞ്ചാരം മേഖലയ്ക്കും പ രിസ്ഥിതിക്കും ഒരുപോലെ നേട്ടമായി മാറു ന്ന പരിസ്ഥിതി സൗഹാർദ്ദ ഹോട്ടലുകളാ ക്കി മാറ്റുകയെന്ന നോർവേയിൽ നിന്നുള്ള എത്ര മികച്ച ആശയം ഈ രംഗത്ത് പ്രവർ ത്തിക്കുന്ന മറ്റു രാഷ്ട്രീയങ്ങൾക്കും മാതൃ കയാണ്

ഇന്ന്,2025 സെപ്റ്റംബർ 7 ന് ഒരു ചന്ദ്രഗ്രഹ ണം ഉണ്ട്.ഇത് ഒരു പൂർണ്ണ ചന്ദ്രഗ്രഹണമാ ണ്.ഇന്ന് രാത്രിയിൽ അത് സംഭവിക്കുന്നു.5 മ...
07/09/2025

ഇന്ന്,2025 സെപ്റ്റംബർ 7 ന് ഒരു ചന്ദ്രഗ്രഹ ണം ഉണ്ട്.ഇത് ഒരു പൂർണ്ണ ചന്ദ്രഗ്രഹണമാ ണ്.ഇന്ന് രാത്രിയിൽ അത് സംഭവിക്കുന്നു.
5 മണിക്കൂറും 27 മിനിറ്റും അത് നീണ്ട് നിൽ ക്കും,അതിൽ 82 മിനിറ്റ് പൂർണ്ണമായും ദൃശ്യ മാകും.ചന്ദ്രൻ ഭൂമിയുടെ നിഴലിൽ പൂർണ്ണ മായും മൂടപ്പെട്ടിരിക്കുന്ന ഈ സമയത്ത്,അ ത് കടും ചുവപ്പും ചെമ്പും നിറങ്ങളിലുള്ള സമ്പന്നമായ നിറങ്ങളിൽ തിളങ്ങും,അതി ശയകരമായ ഒരു രക്തചന്ദ്രനെയായിരി ക്കും അത് സൃഷ്ടിക്കുക.അതിനാൽ ഇതി നെ "രക്തചന്ദ്രൻ" എന്നും വിളിക്കുന്നു,ഭൂമി സൂര്യനും ചന്ദ്രനും ഇടയിലൂടെ കടന്നു പോ കുന്നതിനാലാണ്,ചന്ദ്രോപരിതലത്തിൽ ഒ രു നിഴൽ വീഴ്ത്തുകയും അതിന് ചുവപ്പ് നി റം നൽകുകയും ചെയ്യുന്നത്.

ആഫ്രിക്കയിലും യൂറോപ്പിലും വൈകുന്നേ രം ചന്ദ്രൻ ഉദിക്കുമ്പോൾ പൂർണ്ണ ഗ്രഹണ കാഴ്ച ദൃശ്യമാകും.ഏഷ്യയിലും ഓസ്‌ട്രേലി യയിലും സെപ്റ്റംബർ 7 ന് രാത്രി വൈകി യോ സെപ്റ്റംബർ 8 ന് അതിരാവിലേയോ ദൃശ്യമാകും.പസഫിക് ദ്വീപുകളുടെ മിക്ക പ്ര ദേശങ്ങളിലും മികച്ച ദൃശ്യപരതയുണ്ടാകും.
എന്നാൽ നിർഭാഗ്യവശാൽ,അമേരിക്കയി ൽ ഇത്തവണ ഗ്രഹണ സമയത്ത് ചന്ദ്രൻ ഉദിക്കില്ല.ഇന്ത്യയിലും ലോകത്തിന്റെ മറ്റ് ഭാ ഗങ്ങളിലും ഗ്രഹണം ദൃശ്യമാകും.

ഗ്രഹണത്തിന്റെ ആകെ ദൈർഘ്യം 3 മണി ക്കൂർ 28 മിനിറ്റായിരിക്കും.രക്തചന്ദ്രന്റെ
ഘട്ടം 82 മിനിറ്റ് നീണ്ടു നിൽക്കും.യാതൊരു സംരക്ഷണ ഉപകരണങ്ങളും ഇല്ലാതെ ന ഗ്നനേത്രങ്ങൾ ഉപയോഗിച്ചോ ദൂരദർശിനി കൾ ഉപയോഗിച്ചോ സുരക്ഷിതമായി ഗ്രഹ ണം കാണാൻ കഴിയുമെന്നാണ് പറയുന്ന ത്.

അത്ഭുതം വർദ്ധിപ്പിക്കുന്നത്,ഭൂഭ്രമണപഥ ത്തിലേക്ക് ഭൂമിയില്‍ നിന്നുള്ള ഏറ്റവും കുറ ഞ്ഞ അകലമുള്ള 2.6 ദിവസം മുമ്പ് ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തായിരിക്കുമ്പോ ൾ ഗ്രഹണം സംഭവിക്കുന്നു.അതായത് അ ത് പതിവിലും അല്പം വലുതായി ദൃശ്യമാകു
ന്നു.അത് കൊണ്ട് നാം ജീവിക്കുന്ന ഈ പ്ര പഞ്ചത്തിൽ സംഭവിക്കുന്ന ഒരു മഹാത്ഭുത ത്തിന് സാക്ഷികളാക്കുവാൻ ഇന്ന് രാത്രി ഉറങ്ങാതിരിക്കുക.ഇന്നത്തെ രാത്രിയിൽ, സെപ്റ്റംബർ 7 രാത്രിയുടെ അന്ത്യയാമങ്ങ ളിലും 8 പുലർച്ചെയുമായി,പൂർണ്ണചന്ദ്രൻ 82 മിനിറ്റ് നേരത്തേക്ക് രക്ത ചുവപ്പായി മാറും, ഏകദേശം 600 കോടി ആളുകൾക്ക് ഈ കാഴ്ച കാണാൻ അവസരം ലഭിക്കുമെന്നാ ണ് ശാസ്ത്ര ലോകം കണക്കു കൂട്ടുന്നത്.ഇ ന്നത്തെ രാത്രിയിൽ നമുക്ക് ഉറങ്ങാതിരി ക്കാം.വളരെ അപൂർവ്വമായി മാത്രം സംഭ
വിക്കുന്ന ഈ പ്രപഞ്ച സത്യത്തിന് നമുക്ക് സാക്ഷികളാകാം.

ചുവടെ പറയും പ്രകാരമാണ് ഗ്രഹണത്തി ന്റെ സമയക്രമം:

പെനംബ്രൽ ഘട്ടം ആരംഭിക്കുന്നത് ഇന്ത്യ ൻ സമയം രാത്രി 8:58 ന്

ഭാഗിക ഗ്രഹണത്തിന്റെ ആരംഭം: ഇന്ത്യൻ സമയം രാത്രി 9:57

പൂർണ്ണ ഗ്രഹണത്തിന്റെ ആരംഭം: ഇന്ത്യൻ സമയം രാത്രി 11:01

പരമാവധി ഗ്രഹണം: ഇന്ത്യൻ സമയം രാത്രി 11:42

ആകെ ഗ്രഹണത്തിന്റെ അവസാന സമയം
സെപ്റ്റംബർ 8 ഇന്ത്യൻ സമയം പുലർച്ചെ 12:22

ഉംബ്രയുമായുള്ള അവസാന സമ്പർക്കം:
സെപ്റ്റംബർ 8 ഇന്ത്യൻ സമയം പുലർച്ചെ
1:26

അവസാന പെനംബ്രൽ ഘട്ടം അവസാനി ക്കുന്നത്:സെപ്റ്റംബർ 8 ഇന്ത്യൻ സമയം പുലർച്ചെ 2:24

ഗോലാപ് ബോർബോറ.ഒരനുസ്മരണം.മുൻ അസം മുഖ്യമന്ത്രിയും,ഡോ.റാം മനോ ഹർ ലോഹ്യയുടെ സഹപ്രവർത്തക്കാനും സോഷ്യലിസ്റ്റ് പാർട്ടിയുടെ ആസാ...
29/08/2025

ഗോലാപ് ബോർബോറ.ഒരനുസ്മരണം.

മുൻ അസം മുഖ്യമന്ത്രിയും,ഡോ.റാം മനോ ഹർ ലോഹ്യയുടെ സഹപ്രവർത്തക്കാനും
സോഷ്യലിസ്റ്റ് പാർട്ടിയുടെ ആസാം സംസ്ഥാ ന ഘടകത്തിന്റെ അധ്യക്ഷനും പിന്നീട് ദേ ശീയ ജനറൽ സെക്രട്ടറിയുമായിരുന്നമായി രുന്ന ഗോലാപ് ബോർബോറയുടെ ജന്മശ താബ്ദി വർഷമാണ് 2025-26.ഗോലാപ് ബോർബോറ ജനിച്ചിട്ട് നൂറ് വർഷങ്ങൾ തി കയുന്ന ഈ വേളയിൽ,സത്യസന്ധത,സ ഹാനുഭൂതി, നീതി എന്നിവയിൽ ആസ്പദ മായ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ കുറി ച്ച് ഓർമ്മിക്കാൻ ഈ അനുസ്മരണം നമു ക്ക് അവസരം നൽകുന്നു.

ജീവിതത്തിലുടനീളം,നിരവധി ആളുകളു ടെ ജീവിതത്തെ അദ്ദേഹം സ്പർശിച്ചു. അ വരിൽ ചിലരെങ്കിലും ഇന്നും ആ മുൻ മുഖ്യ മന്ത്രിയെ ഓർക്കുന്നുണ്ടാകണം.ഈ ലേഖ നത്തിലൂടെ, അദ്ദേഹത്തിന്റെ ജീവിതത്തി ന്റെയും രാഷ്ട്രീയത്തിന്റെയും കഥകൾ പു നരാവിഷ്കരിക്കാനും,അദ്ദേഹത്തെ അറി യുന്നവരുടെ ഓർമ്മകൾ പുതുക്കാനും, അ ദ്ദേഹത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് പരിച യമില്ലാത്തവർക്ക് അദ്ദേഹത്തെ പരിചയ പ്പെടുത്താനുമായുള്ള ഒരു എളിയ ശ്രമമാ ണ് നടത്തുന്നത്.

1925 ഓഗസ്റ്റ് 29 ന് ഗോലാഘട്ടിൽ ബ്രിട്ടീഷു കാർക്കെതിരായ പോരാട്ടവുമായി അടുത്ത ബന്ധമുള്ള ഒരു കുടുംബത്തിലാണ് ഗോലാ പ് ബോർബോറ ജനിച്ചത്. അദ്ദേഹത്തിന്റെ മുതുമുത്തച്ഛനായ മായാറാം ബോർബോറ 1857 ലെ കലാപത്തിൽ മണിറാം ദിവാന്റെ സഹപ്രവർത്തകനായിരുന്നു. അദ്ദേഹത്തി ന്റെ പിതാവ് കൊമോൾ ബോർബോറ 1939 ൽ അസം ഓയിൽ കമ്പനിയുടെ ബ്രിട്ടീഷ് ഉ ടമകൾക്കെതിരെ നടന്ന ആദ്യത്തെ വ്യാവ സായിക പണിമുടക്കിൽ പങ്കാളിയായിരു ന്നു, പണിമുടക്കിനെ തുടർന്ന് അദ്ദേഹത്തി ന് ജോലി നഷ്ടപ്പെട്ടു.

രണ്ടാമത്തെ സംഭവം,തുടർന്നുള്ള അദ്ദേഹ ത്തിന്റെ രാഷ്ട്രീയ വീക്ഷണത്തെ രണ്ട് പ്ര ധാന രീതികളിൽ സ്വാധീനിച്ചു.ഒന്ന്,അധ്വാ നിക്കുന്ന ജനങ്ങളുടെ കഷ്ടപ്പാടുകൾ അ ദ്ദേഹത്തിനെ അത് തുറന്നുകാട്ടി.രണ്ട് കോ ൺഗ്രസിനോടുള്ള അദ്ദേഹത്തിന്റെ അവി ശ്വാസത്തിന്റെ ഉത്ഭവവും ഈ കാലഘട്ട ത്തിൽ നിന്നാണ്.ദിബ്രുഗഡിൽ അദ്ദേഹം സംഘടിപ്പിച്ച സമാനമായ ഒരു പണിമുടക്ക് തടയാൻ പാർട്ടി അതിന്റെ നേതാക്കളിൽ ഒ രാളായ കേദാർ നാഥ് ഗോസ്വാമിയെ നിർദ്ദേ ശിച്ചപ്പോൾ യുവ ഗോലാപ് ബോർബോറ വ ളരെയധികം അസ്വസ്ഥനായിരുന്നു.

താമസിയാതെ,അദ്ദേഹം സ്വാതന്ത്ര്യ സമര ത്തിലേക്ക് കടന്നു.1942-ൽ, ക്വിറ്റ് ഇന്ത്യാ പ്ര സ്ഥാനത്തിൽ പങ്കെടുത്തതിന് അദ്ദേഹം അറസ്റ്റിലായി,അതോടൊപ്പം ജയിലുകളിൽ നിന്ന് മാറിത്താമസിക്കുന്ന അദ്ദേഹത്തിന്റെ നീണ്ട കഥയും ആരംഭിച്ചു.ആ തിരക്കേറിയ വർഷങ്ങളിൽ കൽക്കട്ടയിൽ പഠിക്കുമ്പോ ൾ, റാം മനോഹർ ലോഹ്യയും ജയപ്രകാശ് നാരായണും അദ്ദേഹത്തെ വളരെയധികം പ്രചോദിപ്പിച്ചു,അവർ പാർട്ടിയെ എതിർത്ത പ്പോൾ അവരിലേക്ക് കൂടുതൽ പേർ ആക ർഷിക്കപ്പെട്ടു.അവരെ പിന്തുടർന്ന് പുതുതാ യി രൂപീകരിച്ച സോഷ്യലിസ്റ്റ് പാർട്ടിയിലേയ് ക്ക് ബോർബോറയും ചേർന്നു.

ക്രമേണ,വടക്ക് കിഴക്കൻ മേഖലയിലെ ഏ
റ്റവും ജനസ്വാധീനമുള്ള ഒരു ബഹുജന നേ താവായി ബോർബോറ ഉയർന്നു വന്നു, ആ ദ്യകാലങ്ങളിൽ ശ്രദ്ധേയമായ ചില ജനകീ യ സമരങ്ങളിൽ പങ്കെടുത്തതിലൂടെ അദ്ദേ ഹത്തിന്റെ ഔന്നത്യം വളർന്നു.ഭൂരഹിതർ ക്ക് ഭൂമി അനുവദിച്ചുകൊടുക്കുന്നതിനായി ദോയാങ്ങിൽ നടന്ന സത്യാഗ്രഹം മുതൽ റി ഫൈനറി പ്രസ്ഥാനം വഴി 1974 ലെ റെയിൽ വേ സമരം വരെ ഇതിൽ ഉൾപ്പെടുന്നു. ഈ പ്രക്രിയയിലൂടെ,അണികൾക്കിടയിലേയ് ക്ക് അദ്ദേഹം ഉയർന്നുവന്നു,1965 ൽ സംയു ക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ ദേശീയ ജന റൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

1968 ൽ,സുധാകാന്ത ഭൂപൻ ഹസാരികയു ടെ പിന്തുണയോടെ നടന്ന തിരഞ്ഞെടുപ്പി ൽ അസമിൽ നിന്ന് രാജ്യസഭയിലേക്ക് തി രഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രതിപക്ഷ സ്ഥാനാർത്ഥിയായി അദ്ദേഹം മാറി. വളരെ സജീവമായ ഒരു പാർലമെന്റേറിയൻ എന്ന നിലയിൽ അദ്ദേഹം പേര് നേടി.എല്ലാറ്റിനുമു പരി, വടക്ക് കിഴക്കൻ മേഖലയിലെ അടി സ്ഥാന സൗകര്യ വികസനം പോലുള്ള നിര വധി വിഷയങ്ങളെക്കുറിച്ച് അദ്ദേഹം നിര ന്തരം സംസാരിച്ചു.എംപിമാരുടെ സഹായി കൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ ഫാനുക ൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെ ക്കുറിച്ച് അദ്ദേഹം പാർലമെന്റിൽ ആവർ ത്തിച്ചു സംസാരിക്കുകയും അത് നടപ്പിലാ ക്കുകയും ചെയ്തു.

1970 കളുടെ തുടക്കത്തിൽ ഇന്ദിരാഗാന്ധി സർക്കാരിന്റെ വർദ്ധിച്ചു വരുന്ന സ്വേച്ഛാധി പത്യ പ്രവണതകളെയും തുടർച്ചയായ അഴി മതിആരോപണങ്ങളേയും വെല്ലുവിളിക്കാ ൻ ശ്രമിച്ച ജെപിയുടെ നേതൃത്വത്തിലുള്ള രാജ്യവ്യാപകമായ ഗ്രൂപ്പിന്റെ ഭാഗമായിരു ന്നു അദ്ദേഹം.അടിയന്തരാവസ്ഥ പ്രഖ്യാപി ക്കപ്പെട്ടപ്പോൾ,അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ നേ താക്കളിൽ ഒരാളായിരുന്നു ബോർബോറ. ജനാധിപത്യം പുനഃസ്ഥാപിച്ചതിന് ശേഷം, 1977 ലെ തിരഞ്ഞെടുപ്പിൽ ജനത പാർട്ടി അ ധികാരത്തിലെത്തി,ബോർബോറ അസമി ലെ ആദ്യത്തെ കോൺഗ്രസ് ഇതര മുഖ്യമ ന്ത്രിയായി.

ജനങ്ങളുടെ ജീവിതത്തിൽ പരിവർത്തന ങ്ങൾ വരുത്തുന്നതിനും അസമിനെ പുതി യ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതി നും ബോർബോറ സർക്കാർ ഉടനടി നടപടി കൾ സ്വീകരിച്ചു.അവയുടെ അനുരണനങ്ങ ൾ ഇപ്പോഴും പല മേഖലകളിലും അനുഭവ പ്പെടുന്നുണ്ട്.പത്താം ക്ലാസ് വരെ വിദ്യാഭ്യാ സം സൗജന്യമാക്കി,സൗജന്യ ആരോഗ്യ സം രക്ഷണത്തിന്റെ വ്യാപ്തി വളരെയധികം വി കസിപ്പിച്ചു,സംസ്ഥാനത്തെ സാമൂഹ്യ നീതി രാഷ്ട്രീയത്തിന്റെ പ്രധാന വിഷയങ്ങളായി മാറിയ വിഷയങ്ങളായിരുന്നു അവയൊ ക്കെ.

പത്ത് ബിഗ വരെ ഭൂമി കൈവശം വച്ചിരി ക്കുന്നവർക്ക് കൃഷിഭൂമിയിലെ ഭൂനികുതി എഴുതിത്തള്ളുകയും സർക്കാർ ഒരു അഭി ലാഷ ജലസേചന പദ്ധതി ആരംഭിക്കുക യും ചെയ്തു.സംസ്ഥാന സർക്കാറുമായി കർഷകർ നടത്തുന്ന ചർച്ചകളിൽ ഇപ്പോ ഴും ഒരു പ്രധാന സ്ഥാനം വഹിക്കുന്ന വിഷ യങ്ങളാണിവ.ഗ്രാമീണ അസമിലെ എണ്ണമ റ്റ വീടുകളുടെ മുൻവശത്ത് കാണപ്പെടുന്ന ചെറിയ ചായക്കടകൾ, അസം സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ രാത്രികാ ല സർവീസുകൾ പാസ്‌പോർട്ട് സെന്ററുക ൾ എന്നിവയെല്ലാം ബൊർബോറ സർക്കാ രിന്റെ ഉൽപ്പന്നങ്ങളാണ്.

അത്തരം യോഗ്യതകൾ എല്ലാം ഉണ്ടായിരു ന്നിട്ടും,ബോർബോറ സർക്കാരിന് അധിക കാലം അധികാരത്തിൽ നിലനിൽക്കാൻ കഴിഞ്ഞില്ല.വ്യാപാരവും ബിസിനസും തദ്ദേ ശവാസികളുടെ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചു കൊണ്ട് അത് വേരൂന്നിയ സാമ്പ ത്തിക താൽപ്പര്യങ്ങളെ പ്രകോപിപ്പിച്ചു.നു ഴഞ്ഞു കയറ്റ പ്രശ്നങ്ങളും ബാഡോ ഹിൽ സ് വിഷയം കൈകാര്യം ചെയ്തതും അവ രുടെ വോട്ടുകളിൽ നിന്ന് പ്രയോജനം നേടി യതായി ആരോപിക്കപ്പെടുന്നവരുടെ രോ ഷം ക്ഷണിച്ചുവരുത്തി.ഒരു നിയോജകമ ണ്ഡലത്തിലെ വോട്ടർ പട്ടികയിൽ 47,658 'പ രദേശികൾ' ഉണ്ടെന്ന് അദ്ദേഹം ഉത്തരവിട്ട ഒരു അന്വേഷണത്തിന് ശേഷം, 60-70 സീ റ്റുകളിൽ സമാനമായ ഒരു വ്യായാമം അദ്ദേ ഹം ആസൂത്രണം ചെയ്തു,ഇത് വ്യാപകമാ യ എതിർപ്പിന് കാരണമായി.ഈ ശക്തിക ളുടെ പിന്തുണയോടെ, പ്രതിപക്ഷവും വിമ തരും അസമിലെ ആദ്യത്തെ കോൺഗ്രസ് ഇതര സർക്കാരിനെ താഴെയിറക്കി.

അദ്ദേഹത്തിന് ഭരണം നഷ്ടപ്പെട്ടിരിക്കാം,പ ക്ഷേ ബോർബോറ തന്റെ ജനങ്ങളുടെ ആ വ ശ്യങ്ങൾക്കായി പോരാടുന്നത് തുടർന്നു. അസം പ്രക്ഷോഭത്തിനിടെ ന്യൂഡൽഹിയി ലെ ബോട്ട് ക്ലബ്ബിൽ അദ്ദേഹം നയിച്ച പ്രതി ഷേധം,സ്വന്തം നാട്ടിലെ സ്വത്വത്തിനായുള്ള പോരാട്ടത്തിലേക്ക് ദേശീയ ശ്രദ്ധ തിരിക്കു ന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു.തുടർന്നു ള്ള ദശകങ്ങളിൽ,സമൂഹത്തിനും രാഷ്ട്രീയ ത്തിനും മേൽ അദ്ദേഹം ശക്തമായ ജാഗ്ര ത പാലിച്ചു.തീവ്രവാദത്തിന്റെ വർദ്ധിച്ചു വ രുന്ന ഭീഷണി,തൊഴിലാളികളുടെ അവകാ ശങ്ങൾ, സോഷ്യലിസത്തിന്റെ ദുർബലപ്പെ ടുത്തൽ, പൊതുജീവിതത്തിലുള്ളവരുടെ ധാർമ്മിക നിലവാരത്തിലെ തകർച്ച എന്നി വ അദ്ദേഹത്തിന്റെ അവസാന നാളുകൾ വരെ അദ്ദേഹത്തെ ആഴത്തിൽ ആശങ്ക പ്പെടുത്തിയ വിഷയങ്ങളായിരുന്നു.

ഇത്രയും മഹത്തായ ഒരു രാഷ്ട്രീയ പാരമ്പ ര്യം ഉണ്ടായിരുന്നിട്ടും,ബോർബോറയെ പോ ലുള്ള ഒരു രാഷ്ട്രീയ നേതാവ് ചരിത്രത്തി ന്റെ അരികുകളിലേക്ക് തള്ളപ്പെട്ട് പോയതി ൽ ഒട്ടും അത്ഭുതപ്പെടാനില്ല.അങ്ങനെയു ള്ളവരെ പൊതു ഓർമ്മയിൽ നിന്ന് മായ് ക്കുന്നതും സമകാലികങ്ങളിലെ ഒരു രാഷ് ട്രീയ പ്രവൃത്തിയാണ്.രാഷ്ട്രീയത്തിൽ അ ദ്ദേഹത്തിന്റെ കരപരിലാളനങ്ങളേറ്റ് വളർ ത്തത്തപ്പെട്ടവരുടെ കൈകളിൽ നിന്ന് ബോ ർബോറയുടെ ഓർമ്മയ്ക്കും അതേ വിധി നേരിടേണ്ടി വന്നു എന്നതും ഒട്ടും യാദൃശ്ചി കം അല്ല

എന്നിരുന്നാലും,മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള അസം സർ ക്കാർ, ബോർബോറയുടെ ജീവിതം, രാഷ്ട്രീ യം, ആദർശങ്ങൾ എന്നിവയെ അനുസ്മ രിക്കാൻ ഒരു വർഷം നീണ്ടുനിൽക്കുന്ന അ നുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് അസാധാരണമായ ഒരു നടപടി സ്വീകരിച്ചു,അതിൽ അദ്ദേഹത്തെക്കുറിച്ച് ഒരു സമഗ്ര വാല്യം പ്രസിദ്ധീകരിക്കുന്നതും ഉൾപ്പെടുന്നു. ഇത് പുതിയ പ്രേക്ഷകർക്ക് ഗോലാപ് ബോർബോറ ആരാണെന്ന് അറി യാൻ സഹായിക്കുക മാത്രമല്ല, ഇന്ത്യൻ രാ ഷ്ട്രീയത്തിലെ മറന്നു പോയ ഒരു അധ്യായ ത്തിലേക്ക് കൂടുതൽ വെളിച്ചം വീശുകയും ചെയ്യും.

പ്രദീപ് ഗോപാലകൃഷ്ണൻ
ദേശീയ ജനറൽ സെക്രട്ടറി
സമാജ് വാദി ജനതാ പാർട്ടി- ചന്ദ്രശേഖർ
കടപ്പാട്. അഭിനവ് പങ്കജ് ബോർബോറ

Address

104, Rivera Apartments, West Yakkara
Palakkad
678001

Telephone

+919846774499

Website

Alerts

Be the first to know and let us send you an email when Mankind Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category