Mankind Books

Mankind Books Mankind Books,Printing Publishing
and Distribution of Books on
Progressive & Socialist thoughts

മെയ്‌ 29.പുരാണിക് എൻസൈക്ലോപീഡിയയുടെ കർത്താവ് ശ്രീ.വെട്ടം മാണി സാറിന്റെ മുപ്പ ത്തിയൊൻപതാം വിയോഗ വാർഷീക ദി നം. ഭാഷാ പിതാവ്...
29/05/2026

മെയ്‌ 29.
പുരാണിക് എൻസൈക്ലോപീഡിയയുടെ
കർത്താവ് ശ്രീ.വെട്ടം മാണി സാറിന്റെ മുപ്പ ത്തിയൊൻപതാം വിയോഗ വാർഷീക ദി നം.

ഭാഷാ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴു ത്തച്ഛന് ശേഷം മലയാള ഭാഷ ഏറ്റവും കൂ ടൂതൽ കടപ്പെട്ടിരിക്കുന്നത് ആരോടാണ് എ ന്നു ചോദിച്ചാൽ,ഒരു സംശയവും കൂടാതെ അഭിമാനത്തോടെ തലയുയർത്തി നിന്ന് ഞാൻ പറയും അത് "പുരാണിക്ക് എൻ സൈക്ലോപീഡിയ"യുടെ കർത്താവായ ശ്രി.വെട്ടം മാണിയോടാണ് എന്ന്.ജനനം കൊണ്ട് മാണി സാർ ഒരു ക്രൈസ്തവനാ ണെങ്കിലും,മലയാള ഭാഷാ വൈജ്ഞാനീ
ക ശാഖക്കും ഹൈന്ദവ പുരാണ ഇതിഹാ സ ദർശനീക സാഹിത്യ ശാഖക്കും അദ്ദേ ഹം നൽകിയ സേവനവും സംഭാവനയും ഒരു സാധാരണ മനുഷ്യന് ഒരു ജന്മം കൊ ണ്ട് പൂർത്തീകരിക്കാൻ കഴിയുന്നവയായി രുന്നില്ല.സൂര്യ ചന്ദ്രന്മാർ ഉള്ളിടത്തോളം കാ ലം,ഭൂമിയും മനുഷ്യരും ഉള്ളിടത്തോളം കാ ലം വെട്ടം മാണി സാറും അദ്ദേഹത്തിന്റെ കഠിന തപസ്യയുടെ ഫലമായി ജന്മമെടുത്ത "പുരാണിക്ക് എൻസൈക്ളോപീഡിയാ" യും,ആകാശ വീഥിയിൽ താരക നിരയിൽ ആദിത്യൻ എപ്രകാരം ശോഭിക്കുന്നുവോ അതു പോലെ തിളക്കത്തോടെ വിളങ്ങി നി ൽക്കും എന്നത് നിസ്തർക്കമായ വസ്തു തയാണ്.മലയാള ഭാഷയിൽ ഇതിന് മുൻ പോ പിൻപോ പുരാണേതിഹാസങ്ങളും ഉ പനി ഷത് ദർശനങ്ങളുമായി ബന്ധപ്പെട്ട ഇ ത്ര മാത്രം കഠിനവും ഗഹനവുമായ ഗവേഷ ണവും പഠനവും ആ വശ്യപ്പെടുന്ന ഒരു സൃ ഷ്ട്ടി ഉണ്ടായിട്ടുണ്ടോ എന്ന് എനിക്കറിഞ്ഞു കൂടാ.

കോട്ടയത്തിനടുത്ത് കൊച്ചുമറ്റം എന്ന ഗ്രാ മത്തിലെ ഒരിടത്തരം കർഷകനായ പുതു പ്പള്ളി വെട്ടത്ത് ഉലഹന്നാന്റേയും അന്നമ്മ യുടെയും മകനായി ആയിരത്തി തൊള്ളാ യിരത്തി ഇരുപത്തിയൊന്ന് ആഗസ്റ്റ് ഇരു പത്തിയേഴിനാണ് മലയാള ഭാഷയുടെ എ ക്കാലത്തേയും അഭിമാനമായ ശ്രി.വെട്ടം മാണി സാറിന്റെ ജനനം.സ്‌കൂൾ വിദ്യാഭ്യാ സത്തിന് ശേഷം ഒരു സംസ്കൃത സ്‌കൂളി
ൽ അധ്യാപകനായി കുറച്ചു കാലം ജോ ലി ചെയ്തുവെങ്കിലും ശമ്പളം കൃത്യമായി കി ട്ടാത്തതിനാൽ ആ ജോലി ഉപേക്ഷിച്ചു. സാ മ്പത്തീക ക്ലേശം കാരണം പട്ടാളത്തിൽ ചേ രുന്നതിനു വേണ്ടി ബാംഗ്ലൂർക്ക് പോയെങ്കി ലും പട്ടാളജീവിതത്തിന്റെ ബുദ്ധിമുട്ടറിഞ്ഞ അദ്ദേഹം ആ മോഹം ഉപേക്ഷിച്ചു ഇന്ത്യ മു ഴുവൻ ചുറ്റിക്കറങ്ങി നടന്നു.ഈ കാലയള വിൽ ഇന്ത്യയിലെ എല്ലാ ഭാഷകളേയും പരി ചയപ്പെടാൻ അവസരം ലഭിച്ചു. പിന്നീട് നാ ട്ടിൽ തിരിച്ചെത്തി ടി.ടി.സി.പാസ്സായി വിവി
ധ സ്‌കൂളുകളിൽ അധ്യാപ കനായി ജോലി നോക്കി.ഇതിനിടയിൽ കഥാ പ്രസംഗകനു മായി.സ്‌കൂൾ അധ്യാപക വൃത്തിയിൽ നി ന്നും പൂർണമായി വിടവാങ്ങിയ അദ്ദേഹം സ്വന്തമായി,ഹി ന്ദി പ്രചാര സഭയുടെ പ്രാഥ മീക് മുതൽ രാഷ്ട്ര വിശാരദ് വരെയുള്ള പ രീക്ഷകൾക്ക് ട്യൂഷൻ കൊടുക്കുന്ന "പ്രകാ ശ് കോളേജ്" എന്ന സ്ഥാപനം തുടങ്ങി.അ ക്കാലത്ത്,വളരെ പ്രശസ്തമായ ആ സ്ഥാ പനത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങ ളിൽ നിന്നും ആയിരത്തിനു മേൽ വിദ്യാർ ത്ഥികൾ പഠിച്ചിരുന്നു.ഇതിനിടയിൽ അദ്ദേ ഹം കേരള സർവ്വകലാശാലയിൽ നിന്നും മലയാളത്തിൽ എം.എ.യും, ബനാറസ് ഹി ന്ദു സർവ്വകലാശാലയിൽ നിന്നും ആംഗലേ യത്തിൽ എം.എ.യും പ്രൈവറ്റായി പഠിച്ചു പാസ്സായി.

ട്യൂട്ടോറിയൽ ജീവിത കാലഘട്ടത്തിലാണ് "പുരാണിക് എൻസൈക്ലോപീഡിയ"യുടെ നിർമ്മാണം തുടങ്ങുന്നത്.പകൽ അദ്ധ്യാപ നവും രാത്രി വിജ്ഞാനകോശത്തിന്റെ ജോ ലിയുമായി പതിമ്മൂന്നു വർഷത്തോളം പിൻ തള്ളി.ഒരു മണിക്കൂർ പോലും ഉറങ്ങാൻ ക ഴിയാത്ത രാത്രികൾ അദ്ദേഹത്തിന്റെ ആ രോഗ്യത്തെ നശിപ്പിച്ചു. ആയിരത്തിത്തൊ ള്ളായിരത്തി അറുപത്തിനാലിൽ ഒന്നാം പ തിപ്പ് (നാല് വാല്യങ്ങൾ) സ്വന്തമായി പ്രസി ദ്ധീകരിച്ചു.അറുപത്തിയേഴിൽ രണ്ടാം പതി പ്പും പ്രസിദ്ധീകരിച്ചു."ഭാവന" എന്ന പേരിൽ ഒരു ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.
വെട്ടം മാണി സാറിന്റെ ജന്മസാഫല്യമാണ് പുരാണിക് എൻസൈക്ലോപീഡിയ.ലോക ത്തിലാദ്യമായി പുരാണങ്ങളേയും ഇതിഹാ സങ്ങളേയും ആസ്പദമാക്കി ഒരു വിജ്ഞാ നകോശം നിർമ്മിച്ച പ്രതിഭാധനാണ്‌ അദ്ദേ ഹം. ഭാരതീയ ഭാഷകളിൽ തന്നെ ആദ്യ ത്തേതാണ് "പുരാണിക് എൻസൈക്ലോപീ ഡിയ".ഇതിന്റെ ആംഗലേയ പരിഭാഷ ഡ ൽഹിയിലുള്ള മോട്ടിലാൽ ബനാർസിദാസ് എന്ന അന്തർദ്ദേശീയ പ്രസിദ്ധീകരണശാല പ്രസിദ്ധപ്പെടുത്തി.അതിലൂടെയാണ് പല ഭാ ഷക്കാർക്കും ഇതിനെ പറ്റി വിവരം ലഭിക്കു ന്നത്.തെലുങ്കിലേക്കും,തമിഴിലേക്കും,കന്നഡത്തിലേക്കും ഈ ഗ്ര ന്ഥം പരിഭാഷപ്പെടു ത്തിക്കഴിഞ്ഞു.ഇതിന്റെ നിർമ്മാണ വേള യിൽ അദ്ദേഹത്തിനു അനുഭവിക്കേണ്ടി വ ന്ന കഷ്ടപ്പാടുകളും ത്യാഗങ്ങളും വിസ്താര ഭയ ത്താൽ വിവരിക്കുന്നില്ല.മാനസികവും സാമ്പത്തീ കവും,ശാരീരികവുമായ കടുത്ത ക്ലേശങ്ങൾ സഹി ച്ചു് വെട്ടം മാണി സാർ കൈരളി ദേവതക്ക് മുൻപിൽ സമർപ്പിച്ച ഭാരതത്തിന്റെ സരസ്വതീ ചൈതന്യമായ ഈ മഹത് ഗ്രന്ഥത്തെ കുറിച്ചു് കേട്ടിട്ടുള്ള വർ എത്ര,കണ്ടിട്ടുള്ളവർ എത്ര.

പുരാണേതിഹാസങ്ങളുടെ സൃഷ്ടിയായ ദേവീദേവന്മാരുടെ കൽപ്രതിമൾക്ക് മുകളി ൽ നെയ്യും പാലും തൂകുന്നവരും,പുഷ്പ മാ ല്യ ങ്ങൾ ചാർത്തുന്നവരും അർത്ഥമേതുമ റിയാതെ അക്ഷരശുദ്ധി പോലുമില്ലാതെ മ ന്ത്രങ്ങളും സ്തോത്രങ്ങളും വൃഥാ ഉരുവിടു ന്നവരും ഒരു നിമിഷമെങ്കിലും ഓർത്തിട്ടു ണ്ടോ ഈയൊരു അറിവിന്റെ അക്ഷയ ഖ നിയെ പറ്റി.സർവ്വജ്ഞാനത്തിന്റെ ആഴക്ക ടൽ മുഴുവൻ തപ്പി പരതിയുള്ള ഒരു പ്രതിഭാ ധനന്റെ ഒരു ത്രയോവത്സര മഹായജ്ഞ ത്തിന്റെ ഫലമായി നാം മലയാളികൾക്ക് ലഭിച്ച ഈ ജ്ഞാനസാഗരത്തെ തേടിയൊ രു ജ്ഞാനപീഠവും എത്തിയില്ല.എന്തു കൊ ണ്ടോ എന്നറിയില്ല, സാഹിത്യ ചോരന്മാർ ക്കും സ്തുതി പാഠകർക്കും വിശിഷ്ട്ടംഗ ത്ത്വവും ആദരവുകളും നൽകുന്ന കേരള ത്തിലെ അക്കാദമികളും സർവ്വകലാശാല കളും നമുക്കിടയിൽ ജീവിച്ചു ഭാഷ ദേവത യെ മനസ്സാ ഉപാസിച്ചു,വിശിഷ്ട നൈവേ ദ്യമ ർപ്പിച്ചു കടന്നു പോയ ആ മഹാ മനുഷ്യ നെ കണ്ടില്ല അല്ലെങ്കിൽ കണ്ട ഭാവം നടിച്ചി ല്ല.ക്രൂരമായ നന്ദികേടിനും നെറികേടിനും ആരോടും പരിഭവമില്ലാതെ, വിദ്വേഷമില്ലാ തെ മനുഷ്യകുലം ഉള്ളിടത്തോളം കാലം നിലനിൽക്കുന്ന തന്റെ സ്മാരകം സ്വയം തീർത്ത് കൊണ്ട് പ്രതിഭാധനനായ ആ ക ർമ്മയോഗി ആയിരത്തി തൊള്ളായിരത്തി എൺപത്തിയേഴ് മെയ് മാസം ഇരുപത്തി യൊമ്പതാം തിയതി മലയാളത്തിന്റെ മണ്ണി ൽ നിന്നും വിണ്ണിലേക്ക് പറന്നുയർന്നു പോ യി.

യശ്ശശരീരനായ ശ്രീ.വെട്ടം മാണി സാറിന്റെ സ്മരണകൾക്ക് മുൻപിൽ ലോഹ്യ ദർശന വേദിയുടെ ശ്രദ്ധാഞ്ജലികൾ.
വന്ദ്യ ഗുരോ മാപ്പ്‌..........

പ്ലേറ്റോയും സോക്രട്ടീസും:ഗുരുവും ശിഷ്യ നുംപ്ലേറ്റോയുടെ പേര് ലോകം അറിയുന്നതിന് മുമ്പ്,അദ്ദേഹത്തിന്റെ ജീവിതഗതിയെ എ ന്നെന്ന...
07/03/2026

പ്ലേറ്റോയും സോക്രട്ടീസും:ഗുരുവും ശിഷ്യ നും

പ്ലേറ്റോയുടെ പേര് ലോകം അറിയുന്നതിന് മുമ്പ്,അദ്ദേഹത്തിന്റെ ജീവിതഗതിയെ എ ന്നെന്നേക്കുമായി മാറ്റിമറിച്ച ഒരു മനുഷ്യനു ണ്ടായിരുന്നു.ആ മനുഷ്യൻ സോക്രട്ടീസ് ആ യിരുന്നു.സോക്രട്ടീസ് ഒരിക്കലും ഒരു പുസ് തകം പോലും എഴുതിയിട്ടില്ല.അദ്ദേഹം ചു രുളുകളോ കൈയെഴുത്തുപ്രതികളോ സ്വ ന്തം കൈപ്പടയിൽ എഴുതിയ ഒരു തത്ത്വചി ന്തയോ അവശേഷിപ്പിച്ചിട്ടില്ല.

എന്നിട്ടും അദ്ദേഹം ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള ചിന്തകരിൽ ഒരാളായി മാറി.
അദ്ദേഹത്തിന്റെ ക്ലാസ് മുറി ഒരു കെട്ടിടമാ യിരുന്നില്ല.അത് ഏഥൻസിലെ തെരുവുക ളായിരുന്നു.അവിടെ, പൗരന്മാരെയും രാഷ് ട്രീയക്കാരെയും കവികളെയും കരകൗശല വിദഗ്ധരെയും അദ്ദേഹം കാണും,പതുക്കെ അസ്വസ്ഥതയുണ്ടാക്കുന്ന ലളിതമായ ചോ ദ്യങ്ങൾ ചോദിക്കും.

നീതി എന്താണ്?
ധൈര്യം എന്താണ്?
സദ്‌ഗുണം എന്താണ്?

മിക്ക ആളുകളും തങ്ങൾക്ക് ഉത്തരങ്ങൾ അറിയാമെന്ന് വിശ്വസിച്ചു.എന്നാൽ സോ ക്രട്ടീസുമായി സംസാരിച്ചതിന് ശേഷം,തങ്ങ ൾ അത് അറിയില്ലെന്ന് പലപ്പോഴും അവർ മനസ്സിലാക്കി.

അദ്ദേഹത്തെ ശ്രദ്ധിച്ച യുവ ഏഥൻസുകാ രിൽ പ്ലേറ്റോ എന്ന കുലീന കുടുംബത്തിൽ നിന്നുള്ള ഒരു മിടുക്കനായ വിദ്യാർത്ഥിയും ഉണ്ടായിരുന്നു.ആദ്യം,പ്ലേറ്റോയ്ക്ക് രാഷ്ട്രീ യത്തിൽ പ്രവേശിക്കാനുള്ള അഭിലാഷമു ണ്ടായിരുന്നു.എന്നാൽ സോക്രട്ടീസിനെ ക ണ്ടുമുട്ടിയതിനു ശേഷം,രാഷ്ട്രീയ സ്വാധീന ത്തേക്കാൾ വളരെ ശക്തമായ ഒന്ന് അദ്ദേ ഹം കണ്ടെത്തി: സത്യാന്വേഷണം.

ജ്ഞാനം ആരംഭിക്കുന്നത് ലളിതമായ ഒരു തിരിച്ചറിവോടെയാണെന്ന് സോക്രട്ടീസ് അ ദ്ദേഹത്തെ പഠിപ്പിച്ചു:

"എനിക്ക് ഒന്നും അറിയില്ലെന്ന് എനിക്കറി യാം." സോക്രട്ടീസിന്റെ ജീവിതത്തെ നിർവ ചിച്ച സംഭാഷണങ്ങളും വാദങ്ങളും സത്യ ത്തിനായുള്ള നിരന്തരമായ അന്വേഷണ വും നിരീക്ഷിച്ചു കൊണ്ട് പ്ലേറ്റോ അദ്ദേഹ ത്തിന്റെ ഏറ്റവും അർപ്പണബോധമുള്ള
അനുയായികളിൽ ഒരാളായി.എന്നാൽ എ ല്ലാത്തിനേയും ചോദ്യം ചെയ്യുന്ന ഒരു മനു ഷ്യനുമായി ഏഥൻസിന് സുഖമില്ലായിരുന്നു.

ബിസി 399-ൽ സോക്രട്ടീസിനെ വിചാരണ ചെയ്തു.കുറ്റാരോപണങ്ങൾ ഞെട്ടിക്കുന്ന തായിരുന്നു: യുവാക്കളെ ദുഷിപ്പിക്കുകയും നഗരത്തിലെ ദൈവങ്ങളെ അനാദരിക്കുക യും ചെയ്തു.

അദ്ദേഹം കരുണ യാചിക്കുമെന്ന് പലരും പ്രതീക്ഷിച്ചു.അദ്ദേഹം അങ്ങനെ ചെയ്തി ല്ല.ജീവിതത്തെ ചോദ്യം ചെയ്യുന്നത് ഒരു കു റ്റകൃത്യമല്ല, മറിച്ച് ഒരു കടമയാണെന്ന് വാ ദിച്ചുകൊണ്ട് സോക്രട്ടീസ് തത്ത്വചിന്തയെ തന്നെ പ്രതിരോധിച്ചു.

ജൂറി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു.

തന്റെ തത്ത്വങ്ങൾ ഉപേക്ഷിക്കുന്നതിന് പ കരം തന്റെ വിധി അംഗീകരിച്ചു കൊണ്ട്, ആ അധ്യാപകൻ ശാന്തമായി വിഷം കുടി
ച്ച പാത്രം പ്ലേറ്റോ നോക്കി നിന്നു.

ആ നിമിഷം പ്ലേറ്റോയെ എന്നെന്നേക്കുമാ യി മാറ്റിമറിച്ചു.

രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് പക രം,സോക്രട്ടീസിന്റെ ആശയങ്ങൾ സംരക്ഷി ക്കുന്നതിനായി അദ്ദേഹം തന്റെ ജീവിതം സ മർപ്പിച്ചു. ദാർശനിക സംവാദങ്ങളുടെ ഒരു പരമ്പരയിലൂടെ,പ്ലേറ്റോ തന്റെ അധ്യാപക നെ ബൗദ്ധിക ചരിത്രത്തിലെ ഏറ്റവും ശ ക്തമായ ശബ്ദങ്ങളിലൊന്നാക്കി മാറ്റി.

റിപ്പബ്ലിക്, അപ്പോളജി, ഫേഡോ തുടങ്ങിയ കൃതികൾ സോക്രട്ടീസിനെ അനശ്വരമാക്കി, നൂറ്റാണ്ടുകളിലുടനീളം അദ്ദേഹത്തിന്റെ ത ത്ത്വചിന്ത വഹിച്ചു.സോക്രട്ടീസ് ഇല്ലായിരു ന്നെങ്കിൽ പ്ലേറ്റോ ഒരിക്കലും ഉണ്ടാകുമായി രുന്നില്ല.പ്ലേറ്റോ ഇല്ലായിരുന്നെങ്കിൽ സോക്ര ട്ടീസിന്റെ ശബ്ദം എന്നെന്നേക്കുമായി അപ്ര ത്യക്ഷമാകുമായിരുന്നു.

ചിലപ്പോൾ,ചരിത്രത്തിലെ ഏറ്റവും വലിയ ആശയങ്ങൾ ഗുരുക്കന്മാർ എഴുതിയതല്ല, ഗുരുവിനെ മറക്കാൻ വിസമ്മതിച്ച ശിഷ്യർ എഴുതിയതാണ്.
(തുടരും)
അടുത്തത് :ആരാണ് പ്ലേറ്റോ

സമാജ് വാദി ജനത പാർട്ടി-ചന്ദ്രശേഖർ ദേ ശീയ നിർവ്വാഹക സമിതി അംഗവും,ഡൽ ഹി സംസ്ഥാന ഘടകത്തിന്റെ മുൻ വൈസ് പ്രസിഡന്റും,പാർട്ടിയു...
31/01/2026

സമാജ് വാദി ജനത പാർട്ടി-ചന്ദ്രശേഖർ ദേ ശീയ നിർവ്വാഹക സമിതി അംഗവും,ഡൽ ഹി സംസ്ഥാന ഘടകത്തിന്റെ മുൻ വൈ
സ് പ്രസിഡന്റും,പാർട്ടിയുടെ ദേശീയ തിര ഞ്ഞെടുപ്പ് ഓഫീസറുമായ സ.ഷബ്ബീർ അഹ മ്മദ് ഖാൻ,2026 ജനുവരി 27 ന് രാവിലെ ഡ ൽഹി ഓഖ്‌ല വിഹാറിലെ വസതിയിൽ അ ന്തരിച്ചു.ദീർഘനാളായി അസുഖ ബാധിത നായി വിശ്രമത്തിലായിരുന്നു അദ്ദേഹം.76 വയസ്സായിരുന്നു.മൃതദേഹം ഷഹീൻ ബാഗ് ഖബർ സ്ഥാനിൽ സംസ്കരിച്ചു.

1950 ജനുവരി 1 ന് ബീഹാറിലെ ബോധ്ഗയ യ്ക്കടുത്തുള്ള ഹാത്തിയാർ ഗ്രാമത്തിൽ ജ നിച്ച ഷബ്ബീർ അഹമ്മദ് ഖാൻ അലിഗഡ് ജാ മിയ മിലിയ സർവ്വകലാശാലയിൽ നിന്ന് മെ ക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടി യ പ്രശസ്തനായ ഒരു ഇലക്ട്രിക് ടർബൈ ൻ എഞ്ചിനീയറായിരുന്നു.

1974 ൽ അലിഗഡ് ജാമിയ മിലിയ സർവ്വക ലാശാലയിലെ വിദ്യാഭ്യാസ കാലത്ത് ലോക് നായക് ജയപ്രകാശ് നാരായണന്റെ സമ്പൂ ർണ്ണ വിപ്ലവ പ്രസ്ഥാനത്തിൽ ആകൃഷ്ടനാ യ അഹമ്മദ് ഖാൻ, അടിയന്തരാവസ്ഥക്കാ ലത്ത് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.ജന താ പാർട്ടി രൂപീകരണത്തെ തുടർന്ന് യുവ ജനതയുടെ നേതൃനിരയിലേക്ക് എത്തിച്ചേ ർന്ന അഹമ്മദ് ഖാൻ സമാജ് വാദി ജനതാ പാർട്ടി സ്ഥാപക നേതാവ് മുൻ പ്രധാനമ ന്ത്രി ചന്ദ്രശേഖറുടെ ഡൽഹിയിലെ വിശ്വ സ്തരായ അനുയായികളിൽ പ്രധാനിയാ
യിരുന്നു.

രാഷ്ട്രീയമായി വിലയേറിയ ഒട്ടു വളരെ വാ ഗ്ദാനങ്ങൾ ഉണ്ടായിരുന്നിട്ടും അവയൊ ന്നും സ്വീകരിക്കാതെ ചന്ദ്രശേഖറോടൊപ്പം അദ്ദേഹത്തിന്റെ അവസാന കാലം വരെ യും,അദ്ദേഹം സ്വീകരിച്ച നിലപാടുകൾക്ക് ഒപ്പം തന്റെ അവസാന കാലം വരെയും നി ല കൊണ്ട ധീരനും,പോരാട്ടവീര്യമുള്ള നിർഭ യനും,വാഗ്മിയുമായിരുന്ന ഖാൻ എക്കാല വും നിലപാടുകളുടെ രാഷ്ട്രീയം മാത്രം പി ന്തുടരുവാൻ താൽപര്യം കാണിച്ച ഒരു ഉത്ത മ വ്യക്തിത്വമായിരുന്നു.

സോഷ്യലിസത്തിന്റെ അടിസ്ഥാന ശിലയാ യ,സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെ യും സാഹോദര്യത്തിന്റെയും അടിയുറച്ച
പിന്തുണക്കാരനും,ഡൽഹിയിൽ സോഷ്യ
ലിസ്റ്റുകൾക്ക് വേണ്ടി എപ്പോഴും എവിടെ യും സന്നിഹിതനാകുവാൻ ഓടിയെത്തുന്ന വ്യക്തിത്വമായിരുന്നു ഷബ്ബീർ അഹമ്മദ് ഖാ ൻ.മഹാനായ ചന്ദ്രശേഖറുടെ ആദർശങ്ങ ളുടെ പതാകവാഹകനായ ഖാൻ സാഹിബ്ബി ന്റെ ഓർമ്മകൾ ഡൽഹിയിലെ സോഷ്യലി സ്റ്റുകളുടെ മനസ്സിൽ എക്കാലവും മായാ തെ നിലനിൽക്കും.സമാജ്‌വാദി ജനതാ പാ ർട്ടി-ചന്ദ്രശേഖറെ സംബന്ധിച്ചിടത്തോളം സ.ഷബ്ബീർ അഹമ്മദ് ഖാന്റെ വിയോഗം നി കത്താനാവാത്ത നഷ്ടമാണ്.സ.ഷബ്ബീർ അഹമ്മദ് ഖാന്റെ സ്മരണകൾക്ക് മുൻ
പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു

സമാജ്‌വാദി ജനതാ പാർട്ടി- ചന്ദ്രശേഖർ
ദേശീയ നിർവാഹക്ക് സമിതിക്ക് വേണ്ടി
പ്രദീപ് ഗോപാലകൃഷ്ണൻ
ദേശീയ ജനറൽ സെക്രട്ടറി

ജനുവരി 8.സ.മധുലിമായേ ഓർമ്മദിനം.സോഷ്യലിസ്റ്റ് ദർശനികനായ ഡോ.ലോഹ്യ യെ പോലെ തന്നെ, ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനം രാജ്യത്തി...
09/01/2026

ജനുവരി 8.
സ.മധുലിമായേ ഓർമ്മദിനം.
സോഷ്യലിസ്റ്റ് ദർശനികനായ ഡോ.ലോഹ്യ യെ പോലെ തന്നെ, ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനം രാജ്യത്തിന് സംഭാവന ചെയ്ത
നിർഭയനായ പോരാളികളിൽ ഒരാളായ സ.
മധുലിമായേ നമ്മെ വിട്ടുപോയിട്ട് 29 സംവ ത്സരങ്ങൾ പിന്നിടുന്ന ഈ വേളയിൽ,സമ കാലികങ്ങളിൽ രാജ്യം നേരിടുന്ന പ്രതിസ ന്ധികളിൽ സ.മധുലിമായേ പോലെയുള്ള
നിർഭയനായ പോരാളിയുടെ അഭാവം നാം തിരിച്ചറിയുന്നു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ,ഓരോ കാലഘട്ട ത്തിൽ തങ്ങൾ സ്വീകരിച്ച നിലപാടുകളുടെ പേരിൽ ഒട്ടേറെ തെറ്റിധാരണകൾക്കും,അ തിന്റെ പേരിലുള്ള അധിക്ഷേപങ്ങൾക്കും ക്രൂരമായ വേട്ടയാടലുകൾക്കും ഇരയായി ട്ടുള്ളവരാണ് ദേശീയ തലത്തിൽ സോഷ്യലി സ്റ്റ് നേതാക്കളായ ഡോ.ലോഹ്യ,പണ്ഡിറ്റ് രാ ജ് നാരായൺ,ചന്ദ്രശേഖർ,മധുലിമായേ,ജോ ർജ്ജ് ഫെർണാണ്ടസ് എന്നിവർ.വ്യക്തി ജീവി തത്തിലും രാഷ്ട്രീയ ജീവിതത്തിലും നിലപാ
ടുകളിലും അവർ പുലർത്തിയിരുന്ന സംശു ദ്ധതയും കാർക്കശ്യതയും ഒന്നും തന്നെ പി ആർ വർക്കുകളുടെ ആഭാവത്തിൽ കൃത്യ മായ അളവിൽ ജനങ്ങളിലേക്ക് എത്തിച്ചേ ർന്നില്ല.എന്തിനധികം പറയുന്നു,സ്വന്തം അ നുഭാവികളുടെ ഇടയിൽ പോലും വ്യത്യസ്ത കാലഘട്ടങ്ങളിൽ അവർ സ്വീകരിച്ച നിലപാ ടുകളുടെ പേരിൽ അടിസ്ഥാനരഹിതമായ വിമർശനങ്ങൾക്ക് ഇരയാക്കപ്പെടുന്നു.അവ യിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 1979 ൽ ദ്വായാംഗത്വത്തിന്റെ പേരിൽ ജനത പാർട്ടി
യിൽ ഉണ്ടായ പിളർപ്പും തുടർന്ന് ജനസംഘ ക്കാർ പുറത്ത് പോയി ബിജെപി രൂപീകരിച്ച സാഹചര്യവും.

ജനത പാർട്ടി രൂപീകരണത്തെ കുറിച്ചുള്ള ആലോചനകളുടെ ഘട്ടത്തിൽ തന്നെ ജന സംഘം ഒഴിച്ചുള്ള പ്രതിപക്ഷ കക്ഷികൾ വള രെ ആശങ്കയോടെ നോക്കി കണ്ട ഒന്നായിരു ന്നു രൂപീകരിക്കുവാൻ പോകുന്ന പുതിയ പാ ർട്ടിയിലെ ദ്വായാംഗത്വപ്രശ്നം.1977 ൽ തിര ഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ മൂർദ്ധന്യതയി ൽ ജനസംഘം ഉൾപ്പെടെയുള്ള നാല് പ്രതി
പക്ഷ കക്ഷികളുടെ ലയനത്തിന് തൽക്കാ ലം അത് തടസ്സമായില്ലെങ്കിലും തുടർന്നുള്ള ഓരോ നീക്കങ്ങളിലും ആ വിഷയം പാർട്ടി യുടെ ഓരോ ഘടകങ്ങളിലും നീറിപ്പുകഞ്ഞു
കൊണ്ടിരുന്നു.ഒരു ഘട്ടത്തിൽ ജനത പാർട്ടി യെ ഒന്നടങ്കം കൈപ്പിടിയിൽ ഒതുക്കുക എ ന്ന ആർഎസ്എസ്സ് ഗൂഢ പദ്ധതിയെ പരാജ യപ്പെടുത്തിയത് അന്ന് സംഘടന സംവിധാ നത്തിൽ സുപ്രധാന ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറി സ.മധുലിമായേയുടെ ദീ
ർഘ വീക്ഷണപരമായ നേതൃത്വ പാടവം ഒന്ന് കൊണ്ട് മാത്രമായിരുന്നു.ഒരു പിളർപ്പിലേക്ക് നയിച്ച ആ ഉൾപ്പാർട്ടി സമരത്തിന്റെ മുഴുവ ൻ പാപഭാരവും സ്വാതന്ത്ര്യ സമര സേനാനി യും,കറതീർന്ന മുതിർന്ന സോഷ്യലിസ്റ്റ് നേ താവും,രാജ്യം കണ്ട ഏറ്റവും പ്രഗൽഭന്മാരാ യ പാർലമെന്റേറിയന്മാരിൽ ഒരാളുമായ സ. മധുലിമാ യേയുടെ തലയിൽ കെട്ടിവെച്ചു മറ്റുള്ളവർ കൈ കഴുകി നല്ലവരായി മാറി.

ഏറെക്കുറെ അന്നത്തേതിന് സമാനമായ ഒ രു സ്ഥിതി വിശേഷമാണ് ഇന്ന് കേരളത്തിൽ ജനതാദൾ എസ് പാർട്ടിയിൽ ഉടലെടുത്തിരി ക്കുന്നത്.പാർട്ടിയുടെ ദേശീയ നേതൃത്വം ദേ ശീയ തലത്തിൽ ഹിന്ദുത്വ ശക്തികളുമായി സന്ധി ചെയ്യുമ്പോൾ,അതിനെതിരായി മ തേതര മൂല്യങ്ങളിൽ ഊന്നി നിന്നു കൊണ്ട് ഉറച്ച നിലപാടെടുത്ത് കൊണ്ട് പ്രവർത്തകർ ക്ക് ശരിയായ ദിശബോധം നൽകാൻ കേരള ത്തിലെ ജനതാദൾ പ്രസ്ഥാനത്തിലെ ഒരു ചെറിയ ന്യൂനപക്ഷത്തിന് ഒഴികെയുള്ള നേ തൃത്വം കഴിയാതെ വന്നിരിക്കുന്നു എന്നത് അത്യന്തം ആക്ഷേപകരമായ ഒരു വസ്തു
തയാണ്.പ്രസ്ഥാനത്തിന്റെ അടിസ്ഥാന ശി ലയായ മതേതര സങ്കൽപ്പങ്ങൾ ബലികഴി ച്ചു കൊണ്ടായാലും ശരി,കേവലം നിസ്സാരമാ യ അധികാര സ്ഥാനങ്ങളിൽ അള്ളിപ്പിടിച്ചി രിക്കുക എന്ന ഗതികേടിലേയ്ക്കായ് ചുരു ങ്ങിയിരിക്കുന്നു മഹത്തായ ഒരു ആദർശ ത്തിന്റെ പരിവേഷം പേറുന്ന ജനതാദൾ പ്ര സ്ഥാനം.ഇനിയെങ്കിലും ഈ പ്രസ്ഥാനം,ആ ലങ്കാരികമായിട്ടാണെങ്കിൽ പോലും"സോഷ്യ ലിസ്റ്റ്" എന്നുള്ള പദം ഉപയോഗിക്കുന്നത് അ വസാനിപ്പിക്കണം.

ഇവിടെയാണ് സ.മധുലിമായയേ പോലെയു ള്ള ഉറച്ച മതേതര നിലപാടുകളുള്ള കറകള ഞ്ഞ സോഷ്യലിസ്റ്റ്കളുടെ പ്രാധാന്യവും പ്രസ ക്തിയും നാം തിരിച്ചറിയുന്നത്.കാലഹരണ പ്പെട്ടതാണെങ്കിലും,ജനത പാർട്ടിലെ പിളർപ്പി ന് ഇടയാക്കിയ സാഹചര്യങ്ങളെ കുറിച്ച് വർ ഷങ്ങൾക്ക് മുൻപ് സ.മധുലിമായേ എഴുതി യ,Samajwadi Janata Party-Kerala എന്ന പേ ജിൽ പ്രസിദ്ധീകരിച്ചിട്ടുള്ള "എന്തു കൊണ്ടാ ണ് ആർ‌എസ്‌എസ് അംഗത്വത്തിന്റെ പേരി ൽ ജനതാ പാർട്ടി ജനസംഘവുമായി വേർ പിരിഞ്ഞത് "എന്ന ലേഖനത്തിന്റെ ലിങ്കാണ്
താഴെ കൊടുത്തിട്ടുള്ളത്.പുതിയ തലമുറയി ൽ,താൽപ്പര്യമുള്ളവർക്ക് താഴെ കൊടുത്തി ട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അത് വായി ക്കാവുന്നതാണ്.ആ ലേഖനത്തിൽ സ.മധു ലിമായേ ഉന്നയിക്കുന്ന പല വിഷയങ്ങളും ഇ ന്നും പ്രസക്തമാണ് എന്നതാണ് ആ ലേഖന ത്തിന്റെ കാലാതീത പ്രസക്തി.

അവസാനശ്വാസം വരെ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ കുടിലതകളേയും കാപട്യ ത്തേയും, പൊളിച്ചു കാണിച്ച,നഖശിഖാന്തം നേർക്കുനേർ നിന്ന് എതിർത്ത,ഇന്ത്യൻ സോ ഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ധീരനായ സാരഥി, നിർഭയനായ പോരാളി,സ.മധുലിമായേയുടെ ജീവൻ തുടിക്കുന്ന സ്മരണകൾക്ക് മുൻപി ൽ നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ.ലാൽസ ലാം 💪💪

പ്രദീപ് ഗോപാലകൃഷ്ണൻ
ദേശീയ ജനറൽ സെക്രട്ടറി
സമാജ് വാദി ജനതാ പാർട്ടി
9846774499

https://m.facebook.com/story.php?story_fbid=485199397094197&id=100068124226862

പ്രൊഫ്‌. മാധവ് ഗാഡ്ഗിലിന്റെ വേർപാട്.രാജ്യത്തെ പരിസ്ഥിതി സംരക്ഷണ പോരാട്ടങ്ങൾക്ക് മാർഗ്ഗദർശകമായിരുന്ന,ദീപസ്തഭമാണ് ഇതോടെ മി...
08/01/2026

പ്രൊഫ്‌. മാധവ് ഗാഡ്ഗിലിന്റെ വേർപാട്.
രാജ്യത്തെ പരിസ്ഥിതി സംരക്ഷണ പോരാ
ട്ടങ്ങൾക്ക് മാർഗ്ഗദർശകമായിരുന്ന,ദീപസ്
തഭമാണ് ഇതോടെ മിഴി പൂട്ടിയിരിക്കുന്നത്.
ഇന്ന് ഈ രാജ്യത്ത് ജീവിക്കുന്ന മുഴുവൻ ജ നങ്ങൾക്ക് മാത്രമല്ല, ഇനിവരും തലമുറക ൾക്കും ഒരു പോലെ അവകാശപ്പെട്ട ഈ രാ ജ്യത്തിന്റെ പൊതുസമ്പത്തുകളായ ഭൂമി യും ആകാശവും ജലവും മറ്റു പ്രകൃതി സ മ്പത്തുകളും മൂലധന ശക്തികൾക്ക് തീറെ ഴുതിക്കൊണ്ട്,കോർപ്പറേറ്റുകളുടെ ധനസ മ്പാദനത്തിന് അക്കം കൂട്ടുന്ന നയങ്ങളുമാ യി ഒരു ഭരണകൂടം നിലയുറപ്പിക്കുമ്പോൾ, അതിനു മുന്നിൽ ജനങ്ങൾക്ക് ആശാകേ ന്ദ്രമായിരുന്ന പരിസ്ഥിതി ശാസ്ത്രജ്ഞനെ യാണ് മാധവ ഗാഡ്ഗലിന്റെ വിയോഗത്തി ലൂടെ രാജ്യത്തിന് നഷ്ട്ടമായിരിക്കുന്നത്.
പ്രൊഫ് മാധവ ഗാഡ്ഗിലിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു.സ്മരണ ങ്ങൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർ പ്പിക്കുന്നു

പ്രദീപ്‌ ഗോപാലകൃഷ്ണൻ
ദേശീയ ജനറൽ സെക്രട്ടറി
സമാജ് വാദി ജനത പാർട്ടി-ചന്ദ്രശേഖർ

ഇന്നത്തെ ഉത്തർപ്രദേശിൽ സ്ഥിതി ചെ യ്യുന്ന ഒരു പുരാതന ബുദ്ധമത കേന്ദ്രമാണ് പിപ്രാഹ്വ.ഭഗവാൻ ബുദ്ധൻ തന്റെ ആദ്യകാ ല ജീവിതം ചെല...
04/01/2026

ഇന്നത്തെ ഉത്തർപ്രദേശിൽ സ്ഥിതി ചെ യ്യുന്ന ഒരു പുരാതന ബുദ്ധമത കേന്ദ്രമാണ് പിപ്രാഹ്വ.ഭഗവാൻ ബുദ്ധൻ തന്റെ ആദ്യകാ ല ജീവിതം ചെലവഴിച്ച ശാക്യ വംശത്തിന്റെ ജന്മനാടായ കപിലവസ്തുവുമായി ബന്ധ പ്പെട്ടാണ് ഇത് വ്യാപകമായി അറിയപ്പെടുന്ന ത്.

1898-ൽ,ബ്രിട്ടീഷ് എഞ്ചിനീയർ വില്യം ക്ലാക് സ്റ്റൺ പെപ്പെ ഈ സ്ഥലം ഖനനം ചെയ്ത് ഒരു വലിയ ബുദ്ധ സ്തൂപം കണ്ടെത്തി.അ തിന്റെ കേന്ദ്ര ഭാഗത്ത്,അസ്ഥി കഷണങ്ങ ളും ചാരവും അടങ്ങിയ അവശിഷ്ട പാത്ര ങ്ങൾ അടങ്ങിയ ഒരു വലിയ കല്ല് പെട്ടി ക ണ്ടെത്തി.ആദ്യകാല ബുദ്ധധർമ്മ ശവസം സ്കാര പാരമ്പര്യങ്ങൾ അനുസരിച്ച് ഇത് സംരക്ഷിക്കപ്പെട്ടിട്ടുള്ളത്.

അവശിഷ്ട പാത്രങ്ങളിലൊന്നിൽ ബ്രഹ്മി ലിപിയിലുള്ള ഒരു ആദ്യകാല പാലി ലിഖിതം ഉണ്ട്,അതിൽ ഇങ്ങനെ പറയുന്നു,"അനുഗ്ര ഹീതനായ ബുദ്ധന്റെ ഈ അവശിഷ്ട ക്ഷേ ത്രം ശാക്യന്മാരുടേതാണ് - അദ്ദേഹത്തിന്റെ സഹോദരീ സഹോദരന്മാർ,അവരുടെ കു ട്ടികൾക്കും ഭാര്യമാർക്കും."ഈ ലിഖിതത്തി ന് വളരെയധികം ചരിത്ര പ്രാധാന്യമുണ്ട്, കാരണം ഇത് ഭഗവാൻ ബുദ്ധന്റെ അവശി ഷ്ടങ്ങളാണെന്ന് വ്യക്തമായി തിരിച്ചറിയു ന്നു.അവ അദ്ദേഹത്തിന്റെ സ്വന്തം ശാക്യ കുടുംബമാണ് പ്രതിഷ്ഠിച്ചതെന്ന് സ്ഥിരീക രിക്കുന്നു.ബുദ്ധന്റെ ശവസംസ്കാരത്തിനു ശേഷമുള്ള തിരുശേഷിപ്പുകളുടെ വിതരണ ത്തെ വിവരിക്കുന്ന പുരാതന ബുദ്ധമത ഗ്ര ന്ഥങ്ങളുമായി ഇത് ശക്തമായി യോജിക്കു ന്നു.ഭഗവാൻ ബുദ്ധനുമായി നേരിട്ട് ബന്ധ പ്പെട്ടിരിക്കുന്ന ആദ്യകാലവും ചരിത്രപരമാ യ പ്രാധാന്യമുള്ളതുമായ പുരാവസ്തു അ വശിഷ്ടങ്ങളിൽ ഒന്നായി ഈ തിരുശേഷി പ്പുകൾ കണക്കാക്കപ്പെടുന്നു.

ഈ അസാധാരണ പൈതൃകത്തെ ആദരി ക്കുന്നതിനായി,"വെളിച്ചവും താമരയും- ഉ ണർന്നിരിക്കുന്നവരുടെ അവശിഷ്ടങ്ങൾ"
എന്ന പേരിൽ ഇന്ത്യാ ഗവൺമെന്റ് 2026 ജ നുവരി 3 ന് ഒരു പ്രധാന അന്താരാഷ്ട്ര പ്രദ ർശനം ന്യൂഡൽഹിയിലെ റായ് പിത്തോറ സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പി രുന്നു.ഒരു നൂറ്റാണ്ടിലേറെക്കാലത്തെ അഭാ വത്തിന് ശേഷം ആദ്യമായിട്ടാണ് പിപ്രാഹ്വ അവശിഷ്ടങ്ങൾ നാട്ടിലേയ്ക്ക് കൊണ്ട് വ ന്നത്.ന്യൂഡൽഹിയിലെ നാഷണൽ മ്യൂസി യത്തിന്റെയും കൊൽക്കത്തയിലെ ഇന്ത്യ
ൻ മ്യൂസിയത്തിന്റെയും ശേഖരങ്ങളിലാണ് പിപ്രാഹ്വയിൽ നിന്നുള്ള ആധികാരിക പു രാവസ്തു വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന
ത്.

സ്വെറ്റ്‌ലാന അല്ലിലുയേവ: 1926-2011.സ്റ്റാലി ന്റെ മകൾ.സ്‌നേഹത്തിനും സ്വാതന്ത്ര്യത്തി നും വേണ്ടി നാടുവിട്ടവർ.തന്റെ പിതാവിന...
03/01/2026

സ്വെറ്റ്‌ലാന അല്ലിലുയേവ: 1926-2011.സ്റ്റാലി ന്റെ മകൾ.സ്‌നേഹത്തിനും സ്വാതന്ത്ര്യത്തി നും വേണ്ടി നാടുവിട്ടവർ.തന്റെ പിതാവിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് സത്യം പറഞ്ഞ,അ
തിർത്തികൾ കടക്കാൻ കഴിയുമെന്നും എ ന്നാൽ ഒരിക്കലും നിങ്ങളുടെ പേരിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും തെളിയിച്ചത് അവരാണ്.

സമ്പൂർണ അധികാരത്തിലും സമ്പൂർണ ഭ യത്തിലും ജനിച്ച സ്റ്റാലിന്റെ ഏക മകളായി രുന്നു സ്വെറ്റ്‌ലാന അല്ലിലുയേവ.1967 ൽ, ത ന്റെ പിതാവിന്റെ പാരമ്പര്യവുമായി അവർ, ഇന്ത്യയിലെ യുഎസ് എംബസിയിയിലേയ് ക്ക് കയറി ചെന്നു.പിതാവിൽ നിന്ന് ഒരിക്ക ലും ലഭിക്കാതിരുന്ന,അദ്ദേഹം മകൾക്ക് ഒ രിക്കലും നൽകാത്ത ഒരു കാര്യം അവർ ആവശ്യപ്പെട്ടു: സ്വാതന്ത്ര്യം.

ശ്വാസം മുട്ടിക്കുന്ന നിരീക്ഷണത്തിലൂടെ ല ഭിക്കുന്ന പദവികളാൽ ചുറ്റപ്പെട്ട ക്രെംലിനി ലാണ് അവൾ വളർന്നത്. സ്വെറ്റ്‌ലാനയ്ക്ക് ആറ് വയസ്സുള്ളപ്പോൾ അമ്മ ആത്മഹത്യ ചെയ്തു.അത് അപ്പെൻഡിസൈറ്റിസ് ആ ണെന്നായിരുന്നു സ്റ്റാലിൻ അവളോട് പറ ഞ്ഞിരുന്നത്.വർഷങ്ങൾക്ക് ശേഷം ഒരു വി ദേശ പത്രത്തിൽ അതിനെക്കുറിച്ച് വായി ക്കുന്നതുവരെ അവൾ സത്യം മനസ്സിലാക്കി യിരുന്നില്ല.

അവളുടെ അച്ഛൻ എല്ലാം നിയന്ത്രിച്ചു:ആ രെ കാണാൻ കഴിയും,ആരെ സ്നേഹിക്കാ ൻ കഴിയും,എന്ത് വായിക്കാൻ കഴിയും തുട ങ്ങി എല്ലാം.പതിനാറാം വയസ്സിൽ അവൾ ഒരാളുമായി പ്രണയത്തിലായപ്പോൾ,സ്റ്റാലി ൻ തന്റെ കാമുകനെ പത്ത് വർഷത്തേക്ക് ഗുലാഗിലേക്ക് നാടുകടത്തി.

1960-കളിൽ, സ്റ്റാലിന്റെ മരണത്തിനും ക്രൂ ഷ്ചേവ് യുഗത്തിന്റെ സാവധാനത്തിലുള്ള ഉരുകലിനും ശേഷമാണ്,തന്റെ പിതാവിന്റെ പേര് വഹിക്കുന്ന അടിച്ചമർത്തൽ ഭരണ
കൂടത്തിൽ മടുത്ത സ്വെറ്റ്‌ലാന,സ്വാതന്ത്ര്യ ത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്.

1967 ൽ അവളുടെ ജീവിതത്തിൽ ഒരു വഴി ത്തിരിവ് ഉണ്ടായി.മോസ്കോയിൽ വച്ച് ക ണ്ട് മുട്ടിയ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ഉദ്യോഗസ്ഥ നായ ബ്രജേഷ് സിങ്ങുമായി അവൾ പ്രണ യത്തിലായി.ശ്വാസകോശ അർബുദം ബാ ധിച്ച് അദ്ദേഹം മരിച്ചപ്പോൾ,അദ്ദേഹത്തി ന്റെ ചിതാഭസ്മം വിതറാൻ അവൾ ഇന്ത്യ യിലേക്ക് വന്നു.എല്ലാം മാറ്റിമറിക്കുന്ന ഒരു യാത്രയായിരുന്നു അത്.

ഇന്ത്യയിലാരിക്കുമ്പോൾ, എന്തോ ഒന്ന് മാ റി.മോസ്കോയിൽ നിന്നുള്ള ദൂരം.അവളു ടെ പിതാവിന്റെ പേരിൽ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ ഭാരം.തന്റെ ജീവിതം മു ഴുവൻ മറ്റൊരാളുടെ കഥയിൽ ജീവിച്ച് കൊ ണ്ടാണ് അവൾ ചെലവഴിച്ചതെന്ന തിരിച്ചറി വ്.ലോകത്തെ ഞെട്ടിക്കുന്ന ഒരു നിമിഷം കൊണ്ട് അവൾ ഒരു തീരുമാനമെടുത്തു.

1967 മാർച്ച് 6.സ്വെറ്റ്‌ലാന അല്ലിലുയേവ ന്യൂ ഡൽഹിയിലെ യുഎസ് എംബസിയിൽ ക യറി ചെന്ന് രാഷ്ട്രീയ അഭയം തേടി.ഇരുപ താം നൂറ്റാണ്ടിലെ ഏറ്റവും കുപ്രസിദ്ധരായ സ്വേച്ഛാധിപതികളിൽ ഒരാളുടെ മകൾ,ശ ത്രുവിന്റെ നയതന്ത്ര ദൗത്യത്തിന്റെ ഹൃദയ ത്തിൽ അഭയം തേടി.സിഐഎ അവളെ വേഗത്തിൽ രാജ്യത്തിന് പുറത്തേക്ക് കട ത്തിവിട്ടു, സ്വിറ്റ്‌സർലൻഡിലൂടെ അവളെ പ്രചോദിപ്പിച്ച് അമേരിക്കയിലേയ്ക്ക് പറ ത്തി.ശീതയുദ്ധകാലത്തെ ഒരു പ്രചാരണ അട്ടിമറിയായിരുന്നു അത്.സ്റ്റാലിന്റെ സ്വ ന്തം മകൾ അഭയം തേടി ഒരു പടിഞ്ഞാറ
ൻ രാജ്യം തിരഞ്ഞെടുത്തിരിക്കുന്നു.

അവൾ പറഞ്ഞു "ഞാൻ ഒരു രാഷ്ട്രീയ വ്യ ക്തിയല്ല"

എന്നാൽ പൊതുജനങ്ങളെ യഥാർത്ഥത്തി ൽ അമ്പരപ്പിച്ചത് അവളുടെ കൂറുമാറ്റം മാ ത്രമല്ല,അവരുടെ ആത്മാർത്ഥതയെയാണ്. അഭിമുഖങ്ങളിൽ,തന്റെ പിതാവിന്റെ ക്രൂര തയെക്കുറിച്ച് അവർ വളരെ വ്യക്തതയോ ടെ സംസാരിച്ചു.അവർ അദ്ദേഹത്തെ "ധാർ മ്മികവും ആത്മീയവുമായ ഒരു രാക്ഷസ ൻ"എന്ന് വിളിച്ചു.സ്വന്തം കുടുംബത്തിൽ പോലും അദ്ദേഹം ചെലുത്തിയ ഭ്രാന്ത്, കൊ ലപാതകങ്ങൾ,ഭീകരത എന്നിവ അവർ വി വരിച്ചു."ഞാൻ ഒരു രാഷ്ട്രീയ വ്യക്തിയല്ല, സ്വതന്ത്രയാകാൻ ആഗ്രഹിക്കുന്ന ഒരു മനു ഷ്യ സ്ത്രീയാണ് ഞാൻ " അവർ തറപ്പിച്ചു പറഞ്ഞു.

"ഒരു സുഹൃത്തിന് എഴുതിയ ഇരുപത് ക ത്തുകൾ" എന്ന പേരിൽ ഒരു ഓർമ്മക്കുറി പ്പ് അവർ എഴുതി.അന്താരാഷ്ട്ര തലത്തിൽ
അത് ചൂടപ്പം പോലെ വിറ്റു പോയി.അതിലൂ ടെ ആദ്യമായി,സ്റ്റാലിന്റെ കുടുംബത്തിനു ള്ളിൽ നിന്ന് ലോകം കേട്ടു.ചിത്രം അവർ സങ്കൽപ്പിച്ചതിലും ഇരുണ്ടതായിരുന്നു.

അസാധ്യമായ ഒരു രക്ഷപ്പെടലായിരുന്നു അത്.തന്റെ പേര് ലാന പീറ്റേഴ്‌സ് എന്ന് അ വർ മാറ്റി.അമേരിക്കൻ വാസ്തുശില്പിയായ വില്യം വാസ്ലോവിനെ അവർ വിവാഹം കഴി ച്ചു.പിതാവിന്റെ നിഴലിൽ നിന്നെല്ലാം വളരെ അകന്ന് ശാന്തമായ ഒരു ജീവിതം കെട്ടിപ്പടു ക്കാൻ അവർ ശ്രമിച്ചു.പക്ഷേ,സ്വാതന്ത്ര്യ ത്തിന് അവർക്ക് വലിയ വില കൊടുക്കേ ണ്ടി വന്നു.
സ്വന്തം സ്വത്വവുമായി അവർ പോരാടി.പണ വുമായി,എല്ലായിടത്തും അവരെ പിന്തുടർ ന്ന ഭൂതകാലത്തിന്റെ ഭാരം എന്നിവയുമായി
ട്ടെല്ലാം അവർക്ക് പോരാടേണ്ടി വന്നു.മാധ്യ മങ്ങൾ അവരെ വെറുതെ വിട്ടില്ല.സോവിയ റ്റ് ഏജന്റുമാർ അവരെ പിന്തുടർന്നു.അമേ രിക്കക്കാർക്ക് അവർ ഒരു വ്യക്തിയായിരു ന്നില്ല,ഒരു പ്രതീകമായിരിക്കുമെന്ന് അവർ പ്രതീക്ഷിച്ചു.വ്യത്യസ്തമായ ഒരു കെണിയി ൽ കുടുങ്ങിപ്പോയതായി അവർക്ക് തോ
ന്നി.അത് സോവിയറ്റ് ഭരണകൂടത്തിന്റെയ ല്ല,മറിച്ച് സ്വന്തം ചരിത്രത്തിന്റെ.

സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള,ഒരിക്കലും അവസാനിക്കാത്ത അന്വേഷണത്തിന്റെ
ഭാഗമായി,1984 ൽ,ദുഃഖിതയും നിരാശബാ ധിതയുമായ അവർ,മകളോടൊപ്പം അമേ രിക്കയിൽ നിന്ന് സോവിയറ്റ് യൂണിയനിലേ ക്ക് ഹ്രസ്വകാലത്തേയ്ക്ക് മടങ്ങി. "യുഎസ് എസ്ആർ എന്റെ ജന്മദേശമാണ്,"അവർ പ്രഖ്യാപിച്ചു.പതിനെട്ട് മാസം നീണ്ടു നിന്നു അത്.സോവിയറ്റ് യൂണിയൻ അവർക്ക് ന ല്ല ഓർമ്മകൾ നൽകുന്ന ഒരു വീടായി മാറി യിരുന്നില്ല.അത് എപ്പോഴെങ്കിലും അങ്ങനെ ആയിരുന്നെങ്കിൽ എന്ന് അവർ ആശിച്ചു.

വീണ്ടും അവർ സോവിയറ്റ് യൂണിയൻ വിട്ട്
പോയി.എന്നെന്നേക്കുമായിട്ടായിരുന്നു ഇ ത്തവണ.അവൾ ഇംഗ്ലണ്ടിലേക്ക് താമസം മാറി.അവിടെ നിന്ന് പിന്നെ അമേരിക്കയി ലെ വിസ്കോൺസിനിലേയ്ക്ക്.2011 ൽ,
85 -ാം വയസ്സിൽ മരിക്കുന്നത് വരെ,താരത മ്യേന അജ്ഞതയിൽ അവർ അവിടെ ത ന്നെ ജീവിച്ചു.

എന്താണ് അവളുടെ ജീവിതം തെളിയിക്കു ന്നത്?

സ്വെറ്റ്‌ലാന അല്ലിലുയേവയുടെ കൂറുമാറ്റം ശീതയുദ്ധത്തിന്റെ ഒരു വികാരമായിരുന്നു. ഒരു പ്രചാരണ അട്ടിമറി.ഒരു നാടകീയ രക്ഷ പ്പെടൽ.പക്ഷേ, അവർക്ക് അത് ഒരിക്കലും രാഷ്ട്രീയത്തെക്കുറിച്ചായിരുന്നില്ല. അത് ഒ രു പേരിൽ നിന്നുള്ള രക്ഷപ്പെടലിനെക്കുറി ച്ചായിരുന്നു.ഒരു പാരമ്പര്യത്തിൽ നിന്ന്.ശവ ക്കുഴിക്ക് അപ്പുറത്ത് നിന്നു പോലും അവരു ടെ ജീവിതത്തെ നിയന്ത്രിച്ച ഒരു പിതാവിൽ നിന്ന്.

സോവിയറ്റ് യൂണിയനിൽ നിന്ന് അവൾ കൂ റുമാറി.പക്ഷേ, സ്റ്റാലിന്റെ മകളായിരിക്കുന്ന തിൽ നിന്ന് അവർക്ക് ഒരിക്കലും പൂർണ്ണമാ യി മാറിനിൽക്കാൻ കഴിഞ്ഞില്ല.അവർ ഒരി ക്കൽ പറഞ്ഞു: "നിങ്ങളുടെ വിധിയിൽ നി ങ്ങൾക്ക് ഖേദിക്കാനാവില്ല, എന്നിരുന്നാലും എന്റെ അമ്മ ഒരു മരപ്പണിക്കാരനെ വിവാ ഹം കഴിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു."
സ്വന്തം പേരിൽ നിന്ന് രക്ഷപ്പെടാൻ കഴിയാ തെ പോയ ഒരു സ്ത്രീയായിരുന്നു അവർ.

സ്വാതന്ത്ര്യം തേടി സ്റ്റാലിന്റെ മകൾ പടി ഞ്ഞാറൻ രാജ്യങ്ങളിൽ അഭയം തേടിയത് വാർത്തകളിൽ നിറഞ്ഞു നിന്നു.പക്ഷേ,
സ്വാതന്ത്ര്യം ഒരു പക്ഷം തിരഞ്ഞെടുക്കുന്ന തിനേക്കാൾ സങ്കീർണ്ണമാണെന്ന് അവൾ കണ്ടെത്തി.നിങ്ങൾക്ക് ഒരു രാജ്യം വിടാം, പക്ഷേ നിങ്ങളുടെ ഭൂതകാലത്തെ ഒരിക്ക ലും ഉപേക്ഷിക്കാൻ കഴിയില്ല.ചിലപ്പോൾ ഏറ്റവും ഭാരമേറിയ ചങ്ങലകളായിരിക്കും നമുക്ക് പാരമ്പര്യമായി ലഭിക്കുന്നത്.റഷ്യ, അമേരിക്ക,ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ മാറി മാറി താമസിച്ചിട്ടും അവയിലൊന്നിലും ഒരി ക്കലും വീട് കണ്ടെത്താൻ സാധിക്കാതെ പോയ അവർ 2011 ൽ വിസ്കോൺസിനി ൽ മരിച്ചു.സ്ഥലങ്ങൾ അവരെ പരാജയ
പ്പെടുത്തിയത് കൊണ്ടല്ല,മറിച്ച് ഭൂമിശാസ് ത്രത്തിന് നൽകാൻ കഴിയാത്ത എന്തോ ഒ ന്ന്;ചരിത്രത്തിൽ നിന്ന് തന്നെയുള്ള രക്ഷ പ്പെടൽ അവർ തിരയുന്നതിനാലാണ്.സ്വാ തന്ത്ര്യത്തിനായുള്ള അന്വേഷണവും ചരി ത്രത്തിൽ നിന്ന് രക്ഷപ്പെടാനുള്ള അസാധ്യ തയും പറയുന്ന സ്വെറ്റ്‌ലാന അല്ലിലുയേവ യുടെ ഈ കഥ ഒരു ശീതയുദ്ധ അടിക്കുറി പ്പിനേക്കാൾ ഓർമ്മിക്കപ്പെടാൻ അർഹമാ ണ്.

ഡിസംബർ 31."ലോക്ബന്ധു രാജ്‌നാരായണൻ"ഓർമ്മ ദി നം.ഇന്ത്യൻ രാഷ്ട്രീയത്തിൽ ഡോ.ലോഹ്യ ക്ക് ശേഷം ഏറ്റവും അധികം തെറ്റിദ്ധരിക്ക പ്പ...
01/01/2026

ഡിസംബർ 31.
"ലോക്ബന്ധു രാജ്‌നാരായണൻ"ഓർമ്മ ദി നം.ഇന്ത്യൻ രാഷ്ട്രീയത്തിൽ ഡോ.ലോഹ്യ ക്ക് ശേഷം ഏറ്റവും അധികം തെറ്റിദ്ധരിക്ക പ്പെട്ട,വിമർശനങ്ങൾ നേരിടേണ്ടി വന്ന ജന നേതാവ്, അതാണ്‌ ഇന്ത്യൻ രാഷ്ട്രീയത്തി ലെ ഫക്കീർ എന്ന അപരനാമത്തിൽ കൂടി അറിയപ്പെടുന്ന,ലോക്ബന്ധു പണ്ഡിറ്റ് രാജ് നാരായൺ സിംഗ്ജി.വഞ്ചനയും കാപട്യവും കൊടി കുത്തി വാഴുന്ന,കുടുംബ മഹിമയും പാരമ്പര്യവും അളവു കോലുകളായി വാഴ് ത്തപ്പെടുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ,സമൂ ഹത്തി ലേയും സംവിധാനത്തിലേയും അസ ന്തുലിതാവസ്ഥക്കും അസമത്വങ്ങൾക്കും അനീ തികൾക്കും നടപ്പുവഴക്കങ്ങൾക്കുമെ തിരെ പോരാടിയവരെ മനോനില തെറ്റിയവ രും ഭ്രാന്തന്മാരും കോമാളികളുമായി ചിത്രീക രിച്ചു വക്രീകരിക്കപ്പെടുന്ന ഒരു കാലഘട്ടത്തി ലൂടെ കടന്നു പോയ തികച്ചും വ്യത്യസ്ഥനായ, വേറിട്ടൊരു വ്യക്തിത്വമായിരുന്നു സ.രാജ്
നാരായണൻ.മലയാളികളെ സംബന്ധിച്ചിട ത്തോളം അദ്ദേഹത്തെ കുറിച്ചുള്ള അറിവു കൾ വളരെ പരിമിതമാണ്.ഉള്ളതാവട്ടെ പ്ര ഥമ ജനത സർക്കാരിൽ മന്ത്രിയായി ഇരുന്നു കൊണ്ട് ആ മന്ത്രിസഭയെ തന്നെ മറിച്ചിടുവാ ൻ മുൻ കൈയെടുത്ത് പ്രവർത്തിച്ച,മാധ്യമ ങ്ങൾ വിശേഷിപ്പിച്ച ഒരു കോമാളിയായും. അത് തന്നെയാണ് ഈയൊരു കുറിപ്പിന്റെ കാലിക പ്രസക്തിയും.

1917 ഉത്തരപ്രദേശത്തിലെ വാരാണസിയി
ലെ ഗംഗാപൂരിലെ അതിപുരാതനവും പ്രശ സ്തവുമായ ഒരു ക്ഷത്രീയ കുടുംബത്തിലാ യിരുന്നു സ.രാജ്നാരായൻ സിംഗിന്റെ ജന നം.അദ്ദേഹത്തിന്റെ പ്രപിതാമഹന്മാർ പര
മ്പരാഗതമായി ആ പ്രദേശത്തെ ഭരണാധി കാരികളായ രാജാക്കന്മാരായിരുന്നു.വായി ൽ വെള്ളിക്കരണ്ടിയുമായി വരേണ്യവർഗ്ഗ ഭരണവർഗ്ഗ കുടുംബത്തിലാണ് ജനിച്ചതെ ങ്കിലും സ.രാജ്‌നാരായണൻ തന്റെ ജീവിത ത്തിന്റെ പാതയായി തിരഞ്ഞെടുത്തത് ഭര ണ കൂട വൈകല്യങ്ങൾക്കും അനീതിക്കും എതിരെയുള്ള പോരാട്ടത്തിന്റെ പാതയായി രുന്നു.ബനാറസ് ഹിന്ദു സർവ്വകലാശാലയി ൽ വിദ്യാർത്ഥിയായിരി ക്കുമ്പോൾ വിദ്യാർ ത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ രാഷ് ട്രീയ ജീവിതത്തിന് തുടക്കം കുറിച്ച അദ്ദേ
ഹം വിദ്യാർത്ഥി ഫെഡറേഷന്റെ സ്ഥാപക ദേശീയ സമിതിയംഗമായിരുന്നു. "ക്വിറ്റ് ഇ ന്ത്യ" സമരകാലത്ത് വിദ്യാർത്ഥി കോൺഗ്ര സ്സിന്റെ പ്രസിഡന്റായിരുന്ന സ.രാജ്‌നാരായ ണൻ ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളി ൽ നടന്ന വിപ്ലവ പ്രവർത്തനങ്ങൾക്ക് നേതൃ ത്വം നൽകി.തുടർന്ന് ഒളിവിൽ പോയ അദ്ദേ ഹത്തെ അറസ്റ്റ് ചെയ്യുകയും മൂന്നുവർഷം തടവിൽ പാർപ്പിക്കുകയും ചെയ്തു. ബനാ
റസ് ഹിന്ദു സർവ്വകലാശാലയിൽ നിന്നും രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തര ബിരുദ വും നിയമ ബിരുദവും അദ്ദേഹം കരസ്ഥമാ ക്കി.കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലൂ ടെ രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം കു റിച്ച അദ്ദേഹം തന്റെ നാട്ടിൽ പെൺകുട്ടിക
ളുടെയും വയോജനങ്ങളുടെയും വിദ്യാഭ്യാസ ത്തിനായി രണ്ടു വ്യത്യസ്തമായ വിദ്യാലയ ങ്ങൾ ആരംഭിച്ചു.തൊഴിലാളികളെ സംഘ
ടിപ്പിച്ചു കൊണ്ട് "ബനാറസ് ലേബർ ഓർഗ നൈസേഷൻ" എന്ന യൂണിയൻ രൂപീകരിച്ചു.

സ്വാത്ര്യാനന്തരം സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്ന അദ്ദേഹം പാർട്ടിയിൽ വിവിധ തല ങ്ങളിലുള്ള ചുമതലകളും ഉത്തരവാദിത്വങ്ങ ളും ഏറ്റെടുത്ത് പ്രവർത്തിച്ചു.ആചാര്യ നരേ ന്ദ്രദേവ് ജയപ്രകാശ് നാരായൺ ഡോ.ലോ ഹ്യ എന്നിവരുമായി വളരെയടുത്ത വ്യക്തി ബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തെ ഡോ.ലോഹ്യ വിശേഷിപ്പിച്ചത് "സിംഹത്തി ന്റെ ധൈര്യമുള്ള ഹൃദയവുമായി ഗാന്ധിയ
ൻ ശൈലി പിന്തുടരുന്ന സോഷ്യലിസ്റ്റ് "എന്നാ യിരുന്നു."നമ്മുടെ രാജ്യത്ത് സ.രാജ്‌നാരായ ണനെ പോലെ മൂന്നോ നാലോ പേർ ഉണ്ടായി രുന്നുവെങ്കിൽ ഒരിക്കലും സ്വേച്‌ഛാധി പത്യ ത്തിന്റെ നിഴൽ പോലും നമ്മുടെ ജനാധിപ
ത്യത്തിനു മേൽ വീഴില്ല എന്നായിരുന്നു ഡോ. ലോഹ്യ തന്റെ സഖാവിനെ കുറിച്ചു ഒരിക്കൽ പ്രസംഗിച്ചത്.സോഷ്യലിസ്റ്റ് പാർട്ടിയിൽ വിവി ധ കാലങ്ങളിൽ ഉണ്ടായ രൂപാന്തരങ്ങളുമാ യ് ബന്ധപ്പെട്ട് വിവിധ ചുമതലകൾ അദ്ദേഹം വഹിച്ചു പ്രവർത്തിച്ചു.1952 ൽ ഉത്തർപ്രദേശ് നിയമസഭാംഗമായ സ.രാജ്‌നാരായണൻ അ വിടെ പ്രതിപക്ഷ നേതാവായിരുന്നു.വിവിധ സോഷ്യലിസ്റ്റ് പാർട്ടികളുടെ ദേശീയ നിർവാ ഹക അംഗമായും സെക്രട്ടറിയായും അധ്യ ക്ഷനായും അദ്ദേഹം പ്രവർത്തിച്ചു.66-72 കാ ലഘട്ടത്തിൽ യു.പി.യിൽ നിന്നുള്ള രാജ്യസ ഭാംഗമായിരുന്നു അദ്ദേഹം. ഇന്ദിരാഗാന്ധിയു ടെ സാമ്പത്തീക നയങ്ങളുടെയും രാഷ്ട്രീയ നിലപാടുകളുടെയും കടുത്ത വിമർശകനായ സ.രാജ്‌നാരായണനാണ് 1971 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ റായ്‌ബറേലിയിൽ സംയു ക്ത സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി അവരെ നേരിട്ടത്.തിരഞ്ഞെടുപ്പിൽ സ.രാജ്‌ നാരായണൻ പരാജയപ്പെട്ടുവെങ്കിലും തിര ഞ്ഞെടുപ്പ് കേസിലൂടെ അദ്ദേഹം അവർക്കെ തിരെ ഉന്നയിച്ച ക്രമക്കേടുകളും അഴിമതിക ളും അംഗീകരിച്ച അലഹബാദ് ഹൈക്കോട തി ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് അ സാധുവാക്കിക്കൊണ്ടും ആറു വർഷത്തേയ് ക്ക് മത്സരിക്കുന്നതിന് അയോഗ്യത കൽപ്പി ച്ചു കൊണ്ടും ഉള്ള ചരിത്രപ്രധാനവും ദൂരവ്യാ പകമായ ഫലമുളവാക്കുന്നതുമായ വിധി പു റപ്പെടുവിക്കുകയായിരുന്നു.അടിയന്തിരാവസ്ഥയിലേക്ക് നയിച്ച ആ വിധിയെ തുടർന്ന് സ.രാജ്‌നാരായണനും ഇരുമ്പഴിക്കുള്ളിലാ യി.തന്റെ രാഷ്ട്രീയ ജീവിതത്തിൽ 84 തവ ണകളിലായി മൊത്തം 18 വർഷം 9 മാസവും ജയിൽ വാസം അനുഷ്ഠിച്ചിട്ടുള്ള സ.രാജ്‌നാ രായൺ എക്കാലവും അധികാരത്തേക്കാ ളും പദവികളേക്കാളും സ്നേഹിച്ചത് അനീ തിക്കും ചൂഷണത്തിനും എതിരായ സമരമു ഖങ്ങളെയായിരുന്നു.അക്കാര്യത്തിൽ ഒരു ചെറിയ വിട്ടുവീഴ്ചക്ക് പോലും അദ്ദേഹം ത യ്യാറല്ലായിരുന്നു.

അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തിര ഞ്ഞെടുപ്പിൽ തന്റെ സ്ഥിരം രാഷ്ട്രീയ എതി രാളിയായ ഇന്ദിരാഗാന്ധിയെ അവരുടെ തട്ട കമാകമായ റായ്‌ബറേലിയിൽ തന്നെ നേരി ടുന്നതിന് ധൈര്യം കാണിച്ച സ.രാജ്‌നാരായ ണനെ അവിടുത്തെ സമ്മതിദായകർ വൻ ഭൂ രിപക്ഷത്തോടെ ലോകസഭയിലേക്കയച്ചു. തുടർന്ന് അധികാരമേറ്റ ഇന്ത്യയിലെ പ്രഥമ കോൺഗ്രസ്സിതര ജനത മന്ത്രിസഭയിൽ ആ രോഗ്യ കുടുംബക്ഷേമ മന്ത്രിയായി അദ്ദേഹം ചുമതല ഏറ്റെടുത്തു.പക്ഷേ അധികാരത്തി ന്റെ തുടർച്ചക്കും നിലനിൽപ്പിനും അനുപേ ക്ഷണീയ ഘടകങ്ങളായ വിട്ടുവീഴ്ചയും പല തും കണ്ടില്ല കേട്ടില്ല എന്ന് നടിക്കലും ഒരിക്ക ലും ശീലമാക്കിയിട്ടില്ലാത്ത,സത്യത്തിന്റെയും ധർമ്മത്തിന്റെയും നീതിയുടേയും പാതയെ മുറുകെ പുണർന്നുകൊണ്ടുള്ള സമര പോരാ ട്ടങ്ങളുടെ സന്തതസഹചാരിയായ സ.രാജ്‌ നാരായണനെ പോലെയുള്ള ഒരു വ്യക്തിക്ക് അധികാരത്തിന്റെ ശീതളഛായയിൽ അധി കനാൾ സ്വസ്ഥനായി ഇരിക്കുവാൻ സാധി ക്കുമായിരുന്നില്ല.സൃഷ്ടിയിൽ തന്റെ കൂടി പങ്കാളിത്ത മുള്ള താൻകൂടി പങ്കാളിയായ ഒരു മന്ത്രിസഭ യെ വർഗ്ഗീയതക്കെതിരായ നിലപാടുകളുടെ പേരിൽ തള്ളിപ്പറയാനും തള്ളിയിടാനും ആദർശധീരനായ സ.രാജ്‌ നാരായണന് ഒരു നിമിഷത്തെ ആലോചന പോലും രണ്ടാമത് വേണ്ടിവന്നില്ല.ഇന്ന് വർ ഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ കൂടാരത്തിൽ പണയം വെക്കപ്പെട്ട സ്വന്തം പാർട്ടി അകപ്പെ ട്ടിരിക്കുന്ന ഊരാകുടുക്കിൽ നിന്നും രക്ഷപ്പെ ടുന്നതിന് സോഷ്യലിസ്റ്റുകൾ എന്ന് പറയു
ന്നവർക്ക് ഉചിതമായ ഒരു തീരുമാനം കൈ ക്കൊള്ളുവാൻ പോലും സാധിക്കാതെ കയ്യും കാലും ഇട്ട് അടിക്കുന്നത് കാണുമ്പോഴാണ് സ.രാജ്‌നാരായണനെ പോലെയുള്ളവരുടെ മഹത്വം നമുക്ക് മനസ്സിലാകുന്നത്.അക്കാ ലത്ത് സ.രാജ്‌നാരായണൻ കൈക്കൊണ്ട പല നിലപാടുകളും പൊതുസമൂഹത്തിൽ വ ളരെയധികം തെറ്റായ വ്യാഖ്യാനങ്ങൾക്ക് വഴി മരുന്നിട്ടു.മാധ്യമങ്ങൾ കുത്തകളുടെ വക്കാ ലത്ത് ഏറ്റെടുത്ത് കൊണ്ട് സഖാവിനെ കോ മാളിയായും ഭ്രാന്തനായും ചിത്രീകരിച്ചു.ആദ ർശത്തിലും നിലപാടുകളിലും ഉറച്ചു നിൽക്കു ന്ന ആദർശ ധീരനായ ഒരു വ്യക്തിയെ മാധ്യ മങ്ങൾക്ക് എത്രമാത്രം വൈകൃതനാക്കി ചി ത്രീകരിക്കാം എന്നതിന് ഉത്തമ ദൃഷ്ട്ടാന്തമാ ണ്‌ സ.രാജ്നാരായൺ.ജീവിതത്തിൽ ഉടനീ ളം അനീതിക്കും അഴിമതിക്കും എതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സ.രാ ജ്നാരായൺ തന്റെ ജീവിതത്തിന്റെ അവ സാന നാളുകളിൽ വർഗ്ഗീയതക്കെതിരായ പോരാട്ടത്തിൽ വ്യാപൃതനായി.ഒരു കാലത്ത് ഹനുമാനായ തന്റെ ശ്രീരാമൻ എന്ന് വിശേ ഷിപ്പിച്ച,ബി.ജെ.പി.യുമായി കൂട്ട് ചേർന്ന് ഇ ന്നത്തെ ദേശീയ ജനാധിപത്യ സഖ്യത്തിന് വി ത്തുപാകിയ ചരൺ സിംഗിനെ അദ്ദേഹത്തി ന്റെ തട്ടകമായ ബാഗ്പ്പെട്ടിൽ ചെന്ന് എതിർ ത്തു സ.രാജ്‌നാരായൺ.

കയ്യും വീശി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന പലരും,തലമുറകൾക്ക് രാജകീയ പ്രൗഢി യോടെ ജീവിക്കാൻ കഴിയും വിധത്തിൽ, സ ഹസ്രകോടികളുടെ സ്വത്തും സമ്പാദ്യങ്ങളും
സമാർജ്ജിക്കുന്ന സമകാലികങ്ങളിൽ തിക ച്ചും അപവാദമായിരിക്കും സ.രാജനാരായ ണനെ പോലെയുള്ള ത്യാഗികളായ സമത്വ വാദികൾ.കുടുംബത്തിൽ നിന്നും ഓഹരിയാ യി തനിക്ക് ലഭിച്ച പതിനായിരക്കണക്കിന് ഏക്കർ കൃഷിഭൂമി അദ്ദേഹം ഭൂരഹിതരായ ദളിത് ആദിവാസി പിന്നോക്ക വിഭാഗങ്ങൾ ക്കായി വിതരണം ചെയ്യുകയായിരുന്നു.ഉന്ന തകുലജാതനായിട്ടും ഉത്തർപ്രദേശിലെയും ബിഹാറിലെയും ദളിത് ആദിവാസി പിന്നോ ക്ക വിഭാഗങ്ങളുടെയും കർഷകരുടേയും പ രമ്പരാഗത തൊഴിലാളികളുടെയും അവകാ ശ സമരപോരാട്ടങ്ങൾക്ക് അവരോടൊപ്പം നിന്നു കൊണ്ട് നേത്യുത്വം നൽകിയ സ.രാജ്‌ നാരായണനെ അവർ സ്നേഹപൂർവ്വം വിളി ച്ചിരുന്നത് " ലോക്ബന്ധു രാജ്‌നാരായൺ" എന്നായിരുന്നു.അതിന് അദ്ദേഹത്തിന് നൽ കേണ്ടി വന്ന വില സ്ഥാപിത താല്പര്യക്കാരുടെ നിതാന്ത ശത്രുതയായിരുന്നു

അപാരമായ പാണ്ഡിത്യത്തിന്റെയും വാഗ് ധോരണിയുടെയും ഉറവിടമായ സ.രാജ്‌നാ രായൺ വിവിധ വിഷയങ്ങളിൽ ഉള്ള അനേ കം ഗ്രന്ഥങ്ങളുടെ കർത്താവ് കൂടിയാണ്. ഓ ക്സ്ഫോർഡ് സർവ്വകാലാശാല പ്രസിദ്ധീക രണം നിർവ്വഹിച്ച " ആരോഗ്യ പരിപാലനം ഏ വർക്കും" എന്ന പുസ്തകത്തിൽ പൊതുജ നാരോഗ്യ നയത്തെ കുറിച്ചുള്ള അദ്ദേഹത്തി ന്റെ കാഴ്ചപ്പാടിനെ വളരെ വിശദമായി പ്രതി പാദിച്ചിട്ടുള്ളതായി പറയപ്പെടുന്നു." മെച്ചപ്പെ ട്ട ആരോഗ്യത്തിലേക്ക് " എന്ന അദ്ദേഹത്തി ന്റെ പുസ്തകം ഇന്ത്യയിലെ സാമൂഹ്യ ആരോ ഗ്യ രംഗത്തെ കുറിച്ച് പ്രതിപാദിക്കുന്ന മെച്ച പ്പെട്ട ഒന്നായി പരിഗണിക്കുന്നു.ആരോഗ്യ മേ ഖലയിലെ വിദഗ്ധന്മാരുടെ കുത്തക അവ സാനിപ്പിക്കുക,വികേന്ദ്രീകരണം നടപ്പിലാ ക്കുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ സാമൂഹ്യാരോഗ്യത്തിന്റെ കാതൽ.ഒരു സമ ഗ്രമായ ആരോഗ്യ നയത്തിന് അദ്ദേഹം രൂപം നൽകി.അത് ജനതാ പാർട്ടിയുടെ നയപ്രഖ്യാ പന രേഖയിൽ ഉൾപ്പെടുത്തിയ അദ്ദേഹം ത ന്റെ ഭരണ കാലത്ത് തന്നെ അത് നടപ്പിൽ വരുത്തുന്ന കാര്യവും ഉറപ്പാക്കി.ആരോഗ്യ പരിപാലന രംഗത്ത് വലിയ തോതിലുള്ള പി ന്നോക്കാവസ്ഥ പിന്തുടരുന്ന ഇന്ത്യൻ ഗ്രാമ ങ്ങളിലെ ജനതയുടെ ആരോഗ്യ ക്ഷേമത്തെ മുൻനിറുത്തി അദ്ദേഹത്തിന്റെ ചിന്തയിൽ രൂപം കൊണ്ട "നഗ്നപാദ ഡോക്ടർ" എന്ന സ ങ്കൽ പമാണ് ഇന്ന് പല പേരുകളിലായി ന മ്മുടെ നാട്ടിൻപുറങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ.

1986 ഡിസംബർ മാസം 31 ന് മഹാനായ ആ മനുഷ്യ സ്‌നേഹി ഈ ലോകത്തോട് യാത്ര പറയുമ്പോൾ താൻ തന്നെ രൂപം നൽകിയ സോഷ്യലിസ്റ്റ് പാർട്ടിയുടെ അധ്യക്ഷനായിരു ന്നു അദ്ദേഹം.ആ പാർട്ടിയുടെ കേരള സം സ്ഥാന ഘടകത്തിന്റെ അധ്യക്ഷനായിരുന്നു അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് സ.കെ.എ. ശിവരാമഭാരതി.ആദർശനിഷ്ടയോടെ സം ശുദ്ധമായ രാഷ്ട്രീയ ജീവിതം നയിച്ച് അര ങ്ങൊഴിഞ്ഞ സ.രാജ്‌നാരായണന്റെയും സ. ശിവരാമഭാരതിയുടേയും രാഷ്ട്രീയ പാരമ്പ ര്യം ഇന്നും അഭിമാനപൂർവ്വം ഉയർത്തിപ്പിടി ക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന ഏ
ക സോഷ്യലിസ്റ്റ് പാർട്ടിയാണ് സമാജ്‌വാദി ജനത പാർട്ടി.ചങ്ങലയില്ലാതെ ബന്ധിക്കപ്പെ ട്ട് വിവിധങ്ങളായ രാഷ്ട്രീയ തടവറകളിൽ വ സിക്കുന്ന,യഥാർത്ഥ സോഷ്യലിസ്റ്റ് പ്രസ്ഥാന ത്തിൽ വിശ്വസിക്കുകയും സ്നേഹിക്കുക യും ചെയ്യുന്ന സോഷ്യലിസ്റ്റ് സഖാക്കൾക്ക് ഉചിതമായ ഒരു തീരുമാനം കൈക്കൊള്ളു ന്നതിന് സ.രാജ്‌നാരായണനെ പോലെയുള്ള വരുടെ ജീവിതം മാർഗ്ഗനിർദ്ദേശവും ദിശാ ബോധവും പ്രദാനം ചെയ്യട്ടെ എന്ന് ആഗ്രഹി ക്കുന്നു.സഖാവ് രാജ് നാരായണന്റെ,ഒരിക്ക ലും മറക്കാത്ത ഓർമ്മകൾക്കു മുമ്പിൽ സ് മരണാഞ്ജലികൾ.

പ്രദീപ് ഗോപാലകൃഷ്ണൻ
ദേശീയ ജനറൽ സെക്രട്ടറി
സമാജ് വാദി ജനതാ പാർട്ടി

Address

104, Rivera Apartments, West Yakkara
Palakkad
678001

Telephone

+919846774499

Website

Alerts

Be the first to know and let us send you an email when Mankind Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category