30/10/2025
പോയ നൂറ്റാണ്ടുകളിൽ പുരുഷധിപത്യം സ് ത്രീകളുടെ ജീവിതത്തെ,അതും തങ്ങളുടെ മരണാനന്തരം നടപ്പിലാക്കപ്പെടുന്ന നിശ്ചയ ങ്ങളിലൂടെ, എത്ര ഭയാനകമായി വേട്ടയാടി യിരുന്നു എന്നതിന്റെ ഏറ്റവും ഉത്തമ ദൃഷ് ടാന്തമാണ്, ടൈറ്റാനിക് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട യുവ വിധവയായ മഡലീൻ ഫോ ഴ്‌സ് ആസ്റ്ററിന്റെ കഥ.
ഫ്രാൻസിലെ ചെർബർഗിൽ നിന്നാണ് മഡ ലീൻ ഫോഴ്‌സ് ആസ്റ്ററും അവരുടെ ഭർത്താ വ് കേണൽ ജോൺ ജേക്കബ് ആസ്റ്ററും അ ന്ന് വരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വ ലിയ ആഡംബരക്കപ്പലായ ആർഎംഎസ് ടൈറ്റാനിക്കിൽ കയറുന്നത്.അന്നവൾക്ക് കേവലം പത്തൊൻപത് വയസ്സ് മാത്രമായി രുന്നു പ്രായം,അഞ്ച് മാസം ഗർഭിണിയും, ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാളായ കേണൽ ജോൺ ജേക്കബ് ആ സ്റ്റർ നാലാമനാണ് അവളെ വിവാഹം കഴി ച്ചത്.അവർ തമ്മിൽ ഏകദേശം മുപ്പത് വ
യസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നു.
അഴിമതിയുടെ പേരിൽ ന്യൂയോർക്ക് സമൂ ഹം നാടുകടത്തപ്പെട്ടിരുന്നവരായിരുന്നു അ വർ.തന്റെ ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തിനെ തുടർന്ന് ഏകദേശം മുപ്പത് വ യസ്സിന് താഴെയുള്ള ഒരു കൗമാരക്കാരിയെ വിവാഹം കഴിച്ചതിന്റെ പേരിൽ ക്രൂരമായ കുശുകുശുപ്പുകൾക്ക് അവർ വിധേയരാ യി.സാമൂഹ്യമായ ഒറ്റപ്പെടുത്തലുകളിൽ നി ന്ന് കാലം സുഖപ്പെടുത്തുമെന്ന് പ്രതീക്ഷിച്ച് ഒരു നീണ്ട മധുവിധുവിനായി ഈജിപ്തിലേ ക്കും പാരീസിലേക്കും അവർ രക്ഷപ്പെട്ടു. ആസ്റ്റർ വംശത്തിലേക്കുള്ള അടുത്ത തല മുറയെ വരവേൽക്കാനായി വീട്ടിലേക്ക് മട ങ്ങുന്ന യാത്രയിലായിരുന്നു അവർ.ലോക ത്തിൽ അത് വരെ നിർമ്മിച്ചതിൽ വച്ച് ഏറ്റ വും വലുതും ആഡംബരപൂർണ്ണവുമായ ക പ്പലിലാണ് സേവകരോടൊപ്പം അവർ ഫസ്റ്റ് ക്ലാസ്സിൽ യാത്ര ചെയ്തിരുന്നത്.
വിജയകരമായ ഒരു തിരിച്ചുവരവ് ആസ്വദി ച്ചു കൊണ്ട്,അഞ്ചു ദിവസം നീണ്ടു നിന്ന അവരുടെ കപ്പൽ യാത്ര തികച്ചും ആസ്വാദ്യ കരമായിരുന്നു.അഞ്ചാമത്തെ ദിവസം രാ ത്രിയിലാണ് മഞ്ഞു മലയിൽ ഇടിച്ച് കപ്പൽ ദുരന്തം സംഭവിക്കുന്നത്.
1912 ഏപ്രിൽ 14, രാത്രി 11:40.ആ സമയ ത്തെ മഡലീനെ ഒന്ന് സങ്കൽപ്പിക്കുക.അ ഞ്ച് മാസം ഗർഭിണിയായ പത്തൊൻപത് കാരി.അർദ്ധ രാത്രി ഇരുട്ടിൽ ഉണർന്ന് കപ്പ ൽ മുങ്ങുകയാണെന്ന് അറിയുമ്പോഴത്തെ അവളുടെ അവസ്ഥ. ഭർത്താവ് അവളെ
ഒരു ലൈഫ് ജാക്കറ്റ് അണിയിച്ച്,ലൈഫ് ബോട്ടിലേക്ക് കയറ്റുന്ന ഡെക്കിലേക്ക് എ ത്തിക്കാൻ അവളെ ആനയിക്കുന്നു "സ്ത്രീ കളും കുട്ടികളും ആദ്യം"എന്ന അറിയിപ്പ് കേട്ട അവൾ അവനെ വിട്ടുപോകാൻ ആ ഗ്രഹിക്കുന്നില്ല.ഗർഭിണിയായ ഭാര്യയുടെ "ലോലമായ അവസ്ഥ" കണക്കിലെടുത്ത്, അവളെ അനുഗമിക്കാൻ കഴിയുമോ എന്ന് അയാൾ സെക്കൻഡ് ഓഫീസർ ലൈറ്റോ ളറോട് ചോദിക്കുന്നു.ലൈറ്റോളർ നിരസി ക്കുന്നു.പുരുഷന്മാരില്ല എന്ന അയാളുടെ നിരസിക്കലിനെ ആസ്റ്റർ മാന്യതയോടെ സ്വീകരിക്കുന്നു.കൗമാരക്കാരിയായ ഭാര്യ യെ ബോട്ടിൽ കയറ്റാൻ അദ്ദേഹം സഹായി ക്കുന്നു,പിന്നീട് അവളെ കണ്ടെത്താൻ കഴി യുന്ന നമ്പർ ഏതാണെന്ന് ചോദിക്കുന്നു. "ലൈഫ് ബോട്ട് 4," ആരോ അദ്ദേഹത്തോ
ട് പറയുന്നു.അങ്ങനെ,ലോകത്ത് ജീവിച്ചിരി ക്കുന്ന ഏറ്റവും വലിയ ധനികരിൽ ഒരാളാ യ ജോൺ ജേക്കബ് ആസ്റ്റർ പോലും ഇല്ലാ തെ,അദ്ദേഹത്തിന്റെ കൗമാരക്കാരിയായ ഭാര്യ കയറിയ ലൈഫ് ബോട്ട് സമുദ്രത്തി ന്റെ ഇരുട്ടിലേയ്ക്ക് മറയുന്നു.
ഏഴ് മാസം മാത്രം നീണ്ടു നിന്ന തന്റെ ദാമ്പ ത്യം ബന്ധത്തിലെ ഭർത്താവിനെ മഡലീൻ ജീവനോടെ അവസാനമായി കണ്ടത് അ പ്പോഴായിരുന്നു.
മുങ്ങി കൊണ്ടിരിക്കുന്ന കപ്പലിൽ നിന്ന് തു ഴഞ്ഞു നീങ്ങുന്ന ലൈഫ് ബോട്ടിൽ ഇരുന്ന്
മഡലീൻ കറുത്ത വെള്ളത്തിനടിയിലേയ് ക്ക് വെളിച്ചം മുങ്ങുന്നത് കാണുന്നു.നിലവി ളി കേൾക്കുന്നു,പിന്നെ ഭയാനകമായ നിശ ബ്ദത.
കപ്പൽ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട മഡ ലീൻ തിരികെ ന്യൂയോർക്കിലേക്ക് മടങ്ങു ന്നു.ദിവസങ്ങൾക്ക് ശേഷം കേണൽ ആ സ്റ്ററിന്റെ മൃതദേഹം കണ്ടെത്തുന്നു,അദ്ദേ ഹത്തിന്റെ ജാക്കറ്റിലെ ഇനീഷ്യലുകളും പോക്കറ്റിലെ സമ്പത്തും-2,000 ഡോളറില ധികം പണം,സ്വർണ്ണം,ആഭരണങ്ങൾ എ ന്നിവയാൽ തിരിച്ചറിയപ്പെടുന്നു.മരണത്തി ൽ പോലും,അദ്ദേഹത്തിന്റെ സമ്പത്ത് വ്യ ക്തമല്ലായിരുന്നു.
അവളെ അകറ്റി നിർത്തിയ അതേ കാർപാ ത്തിയ നഗരത്തിലേക്ക്,ഇപ്പോൾ അമേരി ക്കയിലെ ഏറ്റവും വലിയ സമ്പത്തിന്റെ പു തിയ അവകാശിയെ വഹിക്കുന്ന വിധവയാ യി,അവൾ തിരികെയെത്തി.
ദുരന്തത്തിന്റെ ആഘാതം അവളെ തകർ ത്തു.ഡോക്ടർമാർ അവൾക്ക് കിടക്ക വി ശ്രമം നിർദ്ദേശിക്കുന്നു. അവളുടെ ഉള്ളിൽ വളരുന്ന കുഞ്ഞിനെ സംരക്ഷിക്കാൻ ശ്രമി ക്കുന്നതിനിടയിലും അവൾ ദുഃഖിക്കുന്നു. ദുരന്തത്തിന് നാല് മാസങ്ങൾക്ക് ശേഷം,
1912 ഓഗസ്റ്റ് 14 ന് മഡലീൻ ആരോഗ്യവാനാ യ ഒരു ആൺകുട്ടിയെ പ്രസവിക്കുന്നു.ഭർ ത്താവിന്റെ പേര് തുടരുന്നുവെന്ന് ഉറപ്പാക്കി ക്കൊണ്ട് അവൾ അവന് ജോൺ ജേക്കബ് ആസ്റ്റർ VI എന്ന് പേരിട്ടു.
തുടർന്ന് ആസ്റ്ററിന്റെ വിൽപത്രത്തിൽ എ ന്താണ് പറയുന്നതെന്ന് അഭിഭാഷകർ വിശ ദീകരിക്കുന്നു.
87 മില്യൺ ഡോളർ വിലമതിക്കുന്ന സ്വത്തു ക്കൾ,ഇന്നത്തെ വിലയ്ക്ക് ഏകദേശം 2.6 ബില്യൺ ഡോളർ മൂല്യമുള്ള സ്വത്തുക്കളാ ണ് കേണൽ ആസ്റ്ററിന്റെതായി ഉണ്ടായിരു ന്നത്.കേണലിന്റെ വിൽപത്ര പ്രകാരം,5 മി ല്യൺ ഡോളർ ട്രസ്റ്റ്,ഫിഫ്ത്ത് അവന്യൂവി ലെ കൂറ്റൻ ബാംഗ്ലാവ്,കുടുംബ സ്വത്തുക്ക ളുടെ ഉപയോഗം,ജീവിതകാലം മുഴുവൻ ഒ രു ലക്ഷം ഡോളർ വാർഷിക വരുമാനം എ ന്നിവ മഡലീന് ഉദാരമായി നൽകുന്നതിന്
വ്യവസ്ഥയുണ്ട്.എന്നാൽ ഒരു നിബന്ധനയു ണ്ട്.അവൾ പുനർവിവാഹം ചെയ്താൽ,ഒ രു $500,000 പേയ്‌മെന്റ് ഒഴികെ ബാക്കി യെല്ലാം അവൾക്ക് നഷ്ടപ്പെടും.വീട്,ട്രസ്റ്റ് വരുമാനം എല്ലാം.അവളുടെ മകന് പിതാവി ന്റെ സമ്പത്ത് അവകാശപ്പെടാം,പക്ഷേ അ വൾ സാമ്പത്തികമായി ഇല്ലാതാക്കപ്പെടും.
കേവലം പത്തൊൻപത് വയസ്സ് മാത്രം പ്രാ യമുണ്ടായിരുന്നു വിധവയായ ആ അമ്മ യോട് മരിച്ചു പോയ അവളുടെ ഭർത്താവി ന്റെ വിൽപത്രം പറഞ്ഞു:എന്നെന്നേക്കുമാ യി നീ തനിച്ചായിരിക്കുക,അല്ലെങ്കിൽ നി ങ്ങളുടെ വീടും സുരക്ഷയും വരുമാനവും എല്ലാം നിനക്ക് നഷ്ടപ്പെടും
1912 ൽ ഇത് അസാധാരണമായിരുന്നില്ല. ധ നികരായ പുരുഷന്മാർ പതിവായി പുനർവി വാഹ വ്യവസ്ഥകൾ ഉൾപ്പെടുത്തി,സമ്പത്ത് രക്തബന്ധത്തിൽ സൂക്ഷിക്കാനും വിധവ കൾ അവരുടെ ഓർമ്മയിൽ "വിശ്വസ്തരാ യിതുടരാനും" അവർ ആഗ്രഹിച്ചു. എന്നാ ൽ വിവാഹിതയായി ഏഴ് മാസം മാത്രം നീ ണ്ട ദാമ്പത്യ ഭാഗ്യമുണ്ടായ മഡലീന്,അവളു ടെ ജീവിതം ആരംഭിച്ചിട്ട് അധികനാളായിട്ടു ണ്ടായിരുന്നില്ല.അത് ഒരു സ്വർണ്ണം പൂശിയ കൂട്ടിൽഎന്ന പോലെ അവൾക്ക് തോന്നിയി രിക്കണം.
നാല് വർഷത്തേക്ക്, അവൾ വ്യവസ്ഥകളെ മാനിച്ച് മാളികയിൽ താമസിച്ചു.വിധവയു ടെ വേഷം കേട്ടി ആസ്റ്ററിന്റെ മകനെ വളർ ത്തി.എന്നാൽ 23 വയസ്സുള്ളപ്പോൾ,ഒരു തി രഞ്ഞെടുപ്പ് നടത്തുന്നതിന് മഡലീൻ നിർ ബന്ധിതയായി.
ബാങ്കറും ബാല്യകാല സുഹൃത്തുമായ വി ല്യം കാൾ ഡിക്കുമായി അവൾ പ്രണയത്തി ലാകുന്നു.വിവാഹം എന്താണെന്ന് അവൾ ക്ക് കൃത്യമായി അറിയാം.മാളിക,ട്രസ്റ്റ് വരു മാനം,ആസ്റ്ററിന്റെ സുരക്ഷാ പുതപ്പ് എന്നി വയെല്ലാം ഉപേക്ഷിക്കേണ്ടി വരും.
എന്തായാലും അവൾ അവനെ വിവാഹം കഴിക്കുന്നു.ശതകോടി ഡോളറുകളുടെ സ്വ ത്തുക്കൾക്ക് പകരം അവൾ സ്നേഹം തി രഞ്ഞെടുത്തു. സുരക്ഷയെക്കാൾ അവൾ സ്വയംഭരണം തിരഞ്ഞെടുത്തു.മരിച്ച ഒരാ ളുടെ ഇഷ്ടം നിറവേറ്റുന്നതിനായി ദുഃഖത്തി ൽ മരവിച്ചിരിക്കുന്നതിന് പകരം അവൾ സ്വന്തം ജീവിതം നയിക്കാൻ തീരുമാനിച്ചു.
അവർക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു. 1933 വരെ ആ വിവാഹം നീണ്ടു നിന്നു.പി ന്നീട് അവൾ,ഇറ്റാലിയൻ ബോക്സർ എൻ സോ ഫിയർമോണ്ടെ വിവാഹം കഴിച്ചു.ആ ബന്ധവും വിവാഹമോചനത്തിൽ അവസാ നിച്ചു.അവൾ 1940 വരെ ജീവിച്ചു, 46 വയ സ്സുള്ളപ്പോൾ ഹൃദ്രോഗം ബാധിച്ച് മരിച്ചു.
അവളുടെ ടൈറ്റാനിക് മകൻ ജോൺ ജേ ക്കബ് ആസ്റ്റർ ആറാമൻ,പിതാവ് ഉദ്ദേശിച്ച ത് പോലെ വലിയ കുടുംബ സമ്പത്തിന്റെ അവകാശിയായി 1992 വരെ ജീവിച്ചു.
എന്നാൽ മഡലീന്റെ കഥയെ അവിസ്മര ണീയമാക്കുന്നത് ഇതാണ്: ഇത് യഥാർത്ഥ ത്തിൽ ടൈറ്റാനിക്കിനെക്കുറിച്ചല്ല.പത്തൊ ൻപതാം വയസ്സിൽ ഗർഭിണിയായിരിക്കു മ്പോൾ ചരിത്രത്തിലെ ഏറ്റവും പ്രശസ്ത മായ ദുരന്തങ്ങളിലൊന്നിനെ അതിജീവി
ച്ച അവളുടെ യഥാർത്ഥ ധൈര്യം പ്രകടമാ യത് നിശബ്ദമായ ഒരു തീരുമാനത്തിലൂടെ യാണ്.നാല് വർഷങ്ങൾക്ക് ശേഷം, 23 വയ സ്സുള്ളപ്പോൾ,എല്ലാ ഭൗതിക വസ്തുക്കളും നഷ്ടപ്പെടുത്തി കൊണ്ട് അവൾ സ്വർണ്ണം പൂശിയ കൂട്ടിൽ നിന്നും പുറത്തേക്ക് നടന്നു. അതിന് നൽകേണ്ട വില അവൾക്ക് അറി യാമായിരുന്നു.ആ മന്ദിരം,ദശലക്ഷങ്ങൾ, ആസ്റ്റർ എന്ന പേര്.എല്ലാം സന്തോഷത്തോ ടെ അവൾ ഉപേക്ഷിച്ചു.
കാരണം,ശക്തമായ എന്തോ ഒന്ന് അവൾ മനസ്സിലാക്കി:നിങ്ങൾക്ക് ദുരന്തത്തെ അ തിജീവിക്കാൻ കഴിയും,എന്നാലും യഥാർ ത്ഥത്തിൽ ജീവിച്ചിരിക്കാൻ കഴിയില്ല. നിങ്ങ ൾക്ക് എല്ലാ ഭൗതിക സുഖസൗകര്യങ്ങളും ഉണ്ടായിരിക്കാം,എന്നിട്ടും തടവിലാക്കപ്പെ ടാം.നിങ്ങൾക്ക് സുരക്ഷിതരായിരിക്കാം,പ ക്ഷെ എന്നാലും സ്വതന്ത്രയാകാൻ കഴിയി ല്ല.
അതെ,സ്വന്തം ഭർത്താവ് അറ്റ്ലാന്റിക്കിലേ യ്ക്ക് അപ്രത്യക്ഷമാകുന്നത് അവൾ ക ണ്ടു.അതെ,തണുത്തുറഞ്ഞ വെള്ളത്തിൽ മരിക്കുന്ന 1,500 പേരിൽ നിന്ന് അവൾ തു ഴഞ്ഞു.അത് അസാധാരണമായ അതിജീ വനമായിരുന്നു.എന്നാൽ സ്വന്തം ഭാവി തി രഞ്ഞെടുക്കുമ്പോൾ അവൾ ശരിക്കും ജീ വിച്ചു.ശവക്കുഴിക്ക് അപ്പുറത്ത് നിന്ന് അവ ളെ നിയന്ത്രിക്കാൻ,അവളുടെ ദുഃഖം സ്ഥിര മാക്കാൻ,ചെറുപ്പമായിരുന്നതിനും വീണ്ടും സ്നേഹിക്കാൻ ആഗ്രഹിച്ചതിനും അവളെ ശിക്ഷിക്കാൻ ശ്രമിച്ച ഇച്ഛാശക്തിക്ക് മുൻ
പിൽ തോൽവി സമ്മതിക്കാൻ അവൾ വി സമ്മതിച്ചു.
അവൾക്ക് മാളിക നഷ്ടപ്പെട്ടു. അവൾക്ക് വിശ്വാസം നഷ്ടപ്പെട്ടു.അവൾക്ക് കുടുംബ പ്പേര് നഷ്ടപ്പെട്ടു.പക്ഷേ അവൾക്ക് അവ ളുടെ ജീവിതം തിരികെ ലഭിച്ചു.ദുരന്തത്തെ മറികടക്കുക എന്നത് ദുരന്തമോ മറ്റെന്തെ ങ്കിലുമോ നിങ്ങളുടെ ജീവിതത്തിന്റെ ബാ ക്കി ഭാഗങ്ങൾ നിർവ്വചിക്കാൻ വിസമ്മതി ക്കുന്നതിനെക്കുറിച്ചാണെന്ന് അവൾ തെ ളിയിച്ചു.
മഡലീൻ ഫോഴ്‌സ് ആസ്റ്റർ ടൈറ്റാനിക്കിനെ മാത്രമല്ല അതിജീവിച്ചത്.പ്രതീക്ഷകൾ,നിയ ന്ത്രണം,സമ്പത്തിന്റെ കൂട്ടിൽ, ഭർത്താവി ന്റെ കഥ അവസാനിച്ചപ്പോൾ അവളുടെ ക ഥ അവസാനിച്ചു എന്ന അനുമാനത്തെയും അവൾ അതിജീവിച്ചു.പകരം അവൾ സ്വ ന്തം ജീവിതത്തിന്റെ അവസാനം ഭാഗം വ രെ എഴുതി.