29/05/2026
മെയ് 29.
പുരാണിക് എൻസൈക്ലോപീഡിയയുടെ
കർത്താവ് ശ്രീ.വെട്ടം മാണി സാറിന്റെ മുപ്പ ത്തിയൊൻപതാം വിയോഗ വാർഷീക ദി നം.
ഭാഷാ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴു ത്തച്ഛന് ശേഷം മലയാള ഭാഷ ഏറ്റവും കൂ ടൂതൽ കടപ്പെട്ടിരിക്കുന്നത് ആരോടാണ് എ ന്നു ചോദിച്ചാൽ,ഒരു സംശയവും കൂടാതെ അഭിമാനത്തോടെ തലയുയർത്തി നിന്ന് ഞാൻ പറയും അത് "പുരാണിക്ക് എൻ സൈക്ലോപീഡിയ"യുടെ കർത്താവായ ശ്രി.വെട്ടം മാണിയോടാണ് എന്ന്.ജനനം കൊണ്ട് മാണി സാർ ഒരു ക്രൈസ്തവനാ ണെങ്കിലും,മലയാള ഭാഷാ വൈജ്ഞാനീ
ക ശാഖക്കും ഹൈന്ദവ പുരാണ ഇതിഹാ സ ദർശനീക സാഹിത്യ ശാഖക്കും അദ്ദേ ഹം നൽകിയ സേവനവും സംഭാവനയും ഒരു സാധാരണ മനുഷ്യന് ഒരു ജന്മം കൊ ണ്ട് പൂർത്തീകരിക്കാൻ കഴിയുന്നവയായി രുന്നില്ല.സൂര്യ ചന്ദ്രന്മാർ ഉള്ളിടത്തോളം കാ ലം,ഭൂമിയും മനുഷ്യരും ഉള്ളിടത്തോളം കാ ലം വെട്ടം മാണി സാറും അദ്ദേഹത്തിന്റെ കഠിന തപസ്യയുടെ ഫലമായി ജന്മമെടുത്ത "പുരാണിക്ക് എൻസൈക്ളോപീഡിയാ" യും,ആകാശ വീഥിയിൽ താരക നിരയിൽ ആദിത്യൻ എപ്രകാരം ശോഭിക്കുന്നുവോ അതു പോലെ തിളക്കത്തോടെ വിളങ്ങി നി ൽക്കും എന്നത് നിസ്തർക്കമായ വസ്തു തയാണ്.മലയാള ഭാഷയിൽ ഇതിന് മുൻ പോ പിൻപോ പുരാണേതിഹാസങ്ങളും ഉ പനി ഷത് ദർശനങ്ങളുമായി ബന്ധപ്പെട്ട ഇ ത്ര മാത്രം കഠിനവും ഗഹനവുമായ ഗവേഷ ണവും പഠനവും ആ വശ്യപ്പെടുന്ന ഒരു സൃ ഷ്ട്ടി ഉണ്ടായിട്ടുണ്ടോ എന്ന് എനിക്കറിഞ്ഞു കൂടാ.
കോട്ടയത്തിനടുത്ത് കൊച്ചുമറ്റം എന്ന ഗ്രാ മത്തിലെ ഒരിടത്തരം കർഷകനായ പുതു പ്പള്ളി വെട്ടത്ത് ഉലഹന്നാന്റേയും അന്നമ്മ യുടെയും മകനായി ആയിരത്തി തൊള്ളാ യിരത്തി ഇരുപത്തിയൊന്ന് ആഗസ്റ്റ് ഇരു പത്തിയേഴിനാണ് മലയാള ഭാഷയുടെ എ ക്കാലത്തേയും അഭിമാനമായ ശ്രി.വെട്ടം മാണി സാറിന്റെ ജനനം.സ്‌കൂൾ വിദ്യാഭ്യാ സത്തിന് ശേഷം ഒരു സംസ്കൃത സ്‌കൂളി
ൽ അധ്യാപകനായി കുറച്ചു കാലം ജോ ലി ചെയ്തുവെങ്കിലും ശമ്പളം കൃത്യമായി കി ട്ടാത്തതിനാൽ ആ ജോലി ഉപേക്ഷിച്ചു. സാ മ്പത്തീക ക്ലേശം കാരണം പട്ടാളത്തിൽ ചേ രുന്നതിനു വേണ്ടി ബാംഗ്ലൂർക്ക് പോയെങ്കി ലും പട്ടാളജീവിതത്തിന്റെ ബുദ്ധിമുട്ടറിഞ്ഞ അദ്ദേഹം ആ മോഹം ഉപേക്ഷിച്ചു ഇന്ത്യ മു ഴുവൻ ചുറ്റിക്കറങ്ങി നടന്നു.ഈ കാലയള വിൽ ഇന്ത്യയിലെ എല്ലാ ഭാഷകളേയും പരി ചയപ്പെടാൻ അവസരം ലഭിച്ചു. പിന്നീട് നാ ട്ടിൽ തിരിച്ചെത്തി ടി.ടി.സി.പാസ്സായി വിവി
ധ സ്‌കൂളുകളിൽ അധ്യാപ കനായി ജോലി നോക്കി.ഇതിനിടയിൽ കഥാ പ്രസംഗകനു മായി.സ്‌കൂൾ അധ്യാപക വൃത്തിയിൽ നി ന്നും പൂർണമായി വിടവാങ്ങിയ അദ്ദേഹം സ്വന്തമായി,ഹി ന്ദി പ്രചാര സഭയുടെ പ്രാഥ മീക് മുതൽ രാഷ്ട്ര വിശാരദ് വരെയുള്ള പ രീക്ഷകൾക്ക് ട്യൂഷൻ കൊടുക്കുന്ന "പ്രകാ ശ് കോളേജ്" എന്ന സ്ഥാപനം തുടങ്ങി.അ ക്കാലത്ത്,വളരെ പ്രശസ്തമായ ആ സ്ഥാ പനത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങ ളിൽ നിന്നും ആയിരത്തിനു മേൽ വിദ്യാർ ത്ഥികൾ പഠിച്ചിരുന്നു.ഇതിനിടയിൽ അദ്ദേ ഹം കേരള സർവ്വകലാശാലയിൽ നിന്നും മലയാളത്തിൽ എം.എ.യും, ബനാറസ് ഹി ന്ദു സർവ്വകലാശാലയിൽ നിന്നും ആംഗലേ യത്തിൽ എം.എ.യും പ്രൈവറ്റായി പഠിച്ചു പാസ്സായി.
ട്യൂട്ടോറിയൽ ജീവിത കാലഘട്ടത്തിലാണ് "പുരാണിക് എൻസൈക്ലോപീഡിയ"യുടെ നിർമ്മാണം തുടങ്ങുന്നത്.പകൽ അദ്ധ്യാപ നവും രാത്രി വിജ്ഞാനകോശത്തിന്റെ ജോ ലിയുമായി പതിമ്മൂന്നു വർഷത്തോളം പിൻ തള്ളി.ഒരു മണിക്കൂർ പോലും ഉറങ്ങാൻ ക ഴിയാത്ത രാത്രികൾ അദ്ദേഹത്തിന്റെ ആ രോഗ്യത്തെ നശിപ്പിച്ചു. ആയിരത്തിത്തൊ ള്ളായിരത്തി അറുപത്തിനാലിൽ ഒന്നാം പ തിപ്പ് (നാല് വാല്യങ്ങൾ) സ്വന്തമായി പ്രസി ദ്ധീകരിച്ചു.അറുപത്തിയേഴിൽ രണ്ടാം പതി പ്പും പ്രസിദ്ധീകരിച്ചു."ഭാവന" എന്ന പേരിൽ ഒരു ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.
വെട്ടം മാണി സാറിന്റെ ജന്മസാഫല്യമാണ് പുരാണിക് എൻസൈക്ലോപീഡിയ.ലോക ത്തിലാദ്യമായി പുരാണങ്ങളേയും ഇതിഹാ സങ്ങളേയും ആസ്പദമാക്കി ഒരു വിജ്ഞാ നകോശം നിർമ്മിച്ച പ്രതിഭാധനാണ് അദ്ദേ ഹം. ഭാരതീയ ഭാഷകളിൽ തന്നെ ആദ്യ ത്തേതാണ് "പുരാണിക് എൻസൈക്ലോപീ ഡിയ".ഇതിന്റെ ആംഗലേയ പരിഭാഷ ഡ ൽഹിയിലുള്ള മോട്ടിലാൽ ബനാർസിദാസ് എന്ന അന്തർദ്ദേശീയ പ്രസിദ്ധീകരണശാല പ്രസിദ്ധപ്പെടുത്തി.അതിലൂടെയാണ് പല ഭാ ഷക്കാർക്കും ഇതിനെ പറ്റി വിവരം ലഭിക്കു ന്നത്.തെലുങ്കിലേക്കും,തമിഴിലേക്കും,കന്നഡത്തിലേക്കും ഈ ഗ്ര ന്ഥം പരിഭാഷപ്പെടു ത്തിക്കഴിഞ്ഞു.ഇതിന്റെ നിർമ്മാണ വേള യിൽ അദ്ദേഹത്തിനു അനുഭവിക്കേണ്ടി വ ന്ന കഷ്ടപ്പാടുകളും ത്യാഗങ്ങളും വിസ്താര ഭയ ത്താൽ വിവരിക്കുന്നില്ല.മാനസികവും സാമ്പത്തീ കവും,ശാരീരികവുമായ കടുത്ത ക്ലേശങ്ങൾ സഹി ച്ചു് വെട്ടം മാണി സാർ കൈരളി ദേവതക്ക് മുൻപിൽ സമർപ്പിച്ച ഭാരതത്തിന്റെ സരസ്വതീ ചൈതന്യമായ ഈ മഹത് ഗ്രന്ഥത്തെ കുറിച്ചു് കേട്ടിട്ടുള്ള വർ എത്ര,കണ്ടിട്ടുള്ളവർ എത്ര.
പുരാണേതിഹാസങ്ങളുടെ സൃഷ്ടിയായ ദേവീദേവന്മാരുടെ കൽപ്രതിമൾക്ക് മുകളി ൽ നെയ്യും പാലും തൂകുന്നവരും,പുഷ്പ മാ ല്യ ങ്ങൾ ചാർത്തുന്നവരും അർത്ഥമേതുമ റിയാതെ അക്ഷരശുദ്ധി പോലുമില്ലാതെ മ ന്ത്രങ്ങളും സ്തോത്രങ്ങളും വൃഥാ ഉരുവിടു ന്നവരും ഒരു നിമിഷമെങ്കിലും ഓർത്തിട്ടു ണ്ടോ ഈയൊരു അറിവിന്റെ അക്ഷയ ഖ നിയെ പറ്റി.സർവ്വജ്ഞാനത്തിന്റെ ആഴക്ക ടൽ മുഴുവൻ തപ്പി പരതിയുള്ള ഒരു പ്രതിഭാ ധനന്റെ ഒരു ത്രയോവത്സര മഹായജ്ഞ ത്തിന്റെ ഫലമായി നാം മലയാളികൾക്ക് ലഭിച്ച ഈ ജ്ഞാനസാഗരത്തെ തേടിയൊ രു ജ്ഞാനപീഠവും എത്തിയില്ല.എന്തു കൊ ണ്ടോ എന്നറിയില്ല, സാഹിത്യ ചോരന്മാർ ക്കും സ്തുതി പാഠകർക്കും വിശിഷ്ട്ടംഗ ത്ത്വവും ആദരവുകളും നൽകുന്ന കേരള ത്തിലെ അക്കാദമികളും സർവ്വകലാശാല കളും നമുക്കിടയിൽ ജീവിച്ചു ഭാഷ ദേവത യെ മനസ്സാ ഉപാസിച്ചു,വിശിഷ്ട നൈവേ ദ്യമ ർപ്പിച്ചു കടന്നു പോയ ആ മഹാ മനുഷ്യ നെ കണ്ടില്ല അല്ലെങ്കിൽ കണ്ട ഭാവം നടിച്ചി ല്ല.ക്രൂരമായ നന്ദികേടിനും നെറികേടിനും ആരോടും പരിഭവമില്ലാതെ, വിദ്വേഷമില്ലാ തെ മനുഷ്യകുലം ഉള്ളിടത്തോളം കാലം നിലനിൽക്കുന്ന തന്റെ സ്മാരകം സ്വയം തീർത്ത് കൊണ്ട് പ്രതിഭാധനനായ ആ ക ർമ്മയോഗി ആയിരത്തി തൊള്ളായിരത്തി എൺപത്തിയേഴ് മെയ് മാസം ഇരുപത്തി യൊമ്പതാം തിയതി മലയാളത്തിന്റെ മണ്ണി ൽ നിന്നും വിണ്ണിലേക്ക് പറന്നുയർന്നു പോ യി.
യശ്ശശരീരനായ ശ്രീ.വെട്ടം മാണി സാറിന്റെ സ്മരണകൾക്ക് മുൻപിൽ ലോഹ്യ ദർശന വേദിയുടെ ശ്രദ്ധാഞ്ജലികൾ.
വന്ദ്യ ഗുരോ മാപ്പ്..........