Koduvayur Media

Koduvayur Media koduvayur Media is a KODUVAYUR news and updates...

*ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി രാജിഹൂൻ**മരണ അറിയിപ്പ്*എത്തനൂർ ഉമ്മത്തംതോപ്പ്  താമസിക്കും നൂർമുഹമ്മദ് (വാവ) മകൻ *അബ്ദുൽ ഷു...
02/06/2026

*ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി രാജിഹൂൻ*

*മരണ അറിയിപ്പ്*

എത്തനൂർ ഉമ്മത്തംതോപ്പ് താമസിക്കും നൂർമുഹമ്മദ് (വാവ) മകൻ *അബ്ദുൽ ഷുക്കൂർ*(42) മരണപ്പെട്ടു, കബറടക്കം സമയം പിന്നീട് അറിയിക്കുന്നതാണ്.

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ കൊടുവായൂർ നവക്കോട് സലാമത്ത് നഗറിൽ താമസിക്കും  ജിന്ന അണ്ണന്റെ മകളും  ഫൈസലിന്റെ ഭാര്യയു...
18/05/2026

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

കൊടുവായൂർ നവക്കോട് സലാമത്ത് നഗറിൽ താമസിക്കും ജിന്ന അണ്ണന്റെ മകളും ഫൈസലിന്റെ ഭാര്യയുമായ സനം 37 വയസ്സ് നിര്യാതയായി

16/05/2026

KODUVAYUR MEDIA

*യുപിയിൽ മഴക്കെടുതി, മരണസംഖ്യ 117 ആയി ഉയർന്നു, 200ലധികം പേർക്ക് പരിക്കേറ്റു, ഏറ്റവും കൂടുതൽ മരണം പ്രയാ​ഗ്‍രാജിൽ*

ലക്നൗ: ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ മരണസംഖ്യ 117 ആയി ഉയർന്നു. 200 ലധികം പേർക്ക് പരിക്കേറ്റു. പ്രയാഗ് രാജിലാണ് ഏറ്റവും കൂടുതൽ മരണം. 21 പേരാണ് ഇവിടെ മരിച്ചത്. മഴക്കെടുതിയിൽ 227 വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകരുകയും 170 ഓളം കന്നുകാലികൾ ചാവുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടോടെയാണ് സംസ്ഥാനത്ത് കനത്ത മഴയും കൊടുങ്കാറ്റും ഇടിമിന്നലും തുടങ്ങിയത്. പ്രയാഗ്‌രാജ്, ഭാദോഹി, ഫത്തേപൂർ, സോൻഭദ്ര തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ അടിയന്തര ധനസഹായവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിട്ടുണ്ട്.

*ദേശീയപാത കഞ്ചിക്കോട് ചടയൻകാലായിൽ മുന്നറിയിപ്പില്ലാതെ അറ്റകുറ്റപ്പണി; അപകട പരമ്പര*⚪02-09-2025⚪കഞ്ചിക്കോട് ∙ ഓണത്തിരക്കിൽ...
02/09/2025

*ദേശീയപാത കഞ്ചിക്കോട് ചടയൻകാലായിൽ മുന്നറിയിപ്പില്ലാതെ അറ്റകുറ്റപ്പണി; അപകട പരമ്പര*

⚪02-09-2025⚪കഞ്ചിക്കോട് ∙ ഓണത്തിരക്കിൽ നാടോടുമ്പോൾ ദേശീയപാതയിൽ മുന്നറിയിപ്പില്ലാതെ അശാസ്ത്രീയമായ അറ്റക്കുറ്റപ്പണി. തുടർച്ചയായ രണ്ടാം ദിവസവും കഞ്ചിക്കോട് ചടയൻകാലായിൽ അപകടപരമ്പരയും ഗതാഗതക്കുരുക്കും. ഇന്നലെ 6 ഇരു ചക്രവാഹനങ്ങളാണ് ഇവിടെ അപകടത്തിൽപെട്ടത്. ഇതിൽ ഒരു യുവതിയും ഉൾപ്പെടുന്നുണ്ട്. പരുക്കേറ്റവരെ കഞ്ചിക്കോട് അഗ്നിരക്ഷാസേന ആശുപത്രിയിലെത്തിച്ചു. അറ്റകുറ്റപ്പണിക്കൊപ്പം കനത്ത മഴ കൂടിയെത്തിയതോടെയാണ് ഇന്നലെയും കഞ്ചിക്കോട് ചടയൻകാലായിലെ ദേശീയപാത മേൽപാലത്തിൽ അപകടത്തിനിടയാക്കിയത്.

മേൽപാലത്തിൽ അര കിലോമീറ്ററോളം ഭാഗത്തു നേരത്തെയുണ്ടായ തകർച്ച പരിഹരിക്കാനാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ഇതിനായി ചടയൻകാലായിൽ അര കിലോമീറ്റർ ഭാഗത്തു മാത്രം കോയമ്പത്തൂർ–പാലക്കാട് റൂട്ടിലെ ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തി ഒരു വരിയിലാക്കി ഗതാഗതം മാറ്റി. റോഡിന്റെ നിയന്ത്രണം ഏർപ്പെടുത്തിയ ഭാഗത്തു പൂർണമായി ചെത്തി മാറ്റിയാണ് അറ്റകുറ്റപ്പണി നടത്തിയത്. റോഡിന്റെ നിരപ്പിലുണ്ടായ വ്യത്യാസമറിയാതെ ഇവിടേക്കു വാഹനങ്ങൾ കയറുമ്പോഴാണു തെന്നി വീണത്.

ഇന്നലെ ഉച്ചയ്ക്കു ശേഷം അൽപസമയം സുരക്ഷാ മുന്നറിയിപ്പുകൾ മാറ്റിയതും അപകടം കൂടാനിടയാക്കി. പിന്നീട് അഗ്നിരക്ഷാസേന ഇടപെട്ടു ദേശീയപാത കരാർ കമ്പനി അധികൃതരെ വിളിച്ചുവരുത്തി സുരക്ഷാ മുന്നറിയിപ്പുകളും ബോർഡുകളും പുനഃസ്ഥാപിച്ചു. കൂടുതൽ ഭാഗത്തേക്കു സുരക്ഷ മുന്നറിയിപ്പു ബോർഡുകളും മറ്റും സ്ഥാപിച്ചു വാഹനഗതാഗതം നിയന്ത്രിച്ചതോടെയാണ് അപകടം ഒഴിവാക്കാനായത്. ഇന്നലെ അഗ്നിരക്ഷാസേനയുടെ നിർദേശപ്രകാരം സിവിൽ ഡിഫൻസ് അംഗങ്ങളും ഗതാഗത നിയന്ത്രണത്തിനുണ്ടായിരുന്നു

ദേശീയപാത കഞ്ചിക്കോട് ചടയൻകാലായിൽ മുന്നറിയിപ്പില്ലാതെ അറ്റകുറ്റപ്പണി; അപകട പരമ്പര

⚪02-09-2025⚪
Join Our Whatsapp Group
https://chat.whatsapp.com/JjFaSc71hWyClOqRPZyzjx

കഞ്ചിക്കോട് ∙ ഓണത്തിരക്കിൽ നാടോടുമ്പോൾ ദേശീയപാതയിൽ മുന്നറിയിപ്പില്ലാതെ അശാസ്ത്രീയമായ അറ്റക്കുറ്റപ്പണി. തുടർച്ചയായ രണ്ടാം ദിവസവും കഞ്ചിക്കോട് ചടയൻകാലായിൽ അപകടപരമ്പരയും ഗതാഗതക്കുരുക്കും. ഇന്നലെ 6 ഇരു ചക്രവാഹനങ്ങളാണ് ഇവിടെ അപകടത്തിൽപെട്ടത്. ഇതിൽ ഒരു യുവതിയും ഉൾപ്പെടുന്നുണ്ട്. പരുക്കേറ്റവരെ കഞ്ചിക്കോട് അഗ്നിരക്ഷാസേന ആശുപത്രിയിലെത്തിച്ചു. അറ്റകുറ്റപ്പണിക്കൊപ്പം കനത്ത മഴ കൂടിയെത്തിയതോടെയാണ് ഇന്നലെയും കഞ്ചിക്കോട് ചടയൻകാലായിലെ ദേശീയപാത മേൽപാലത്തിൽ അപകടത്തിനിടയാക്കിയത്.

മേൽപാലത്തിൽ അര കിലോമീറ്ററോളം ഭാഗത്തു നേരത്തെയുണ്ടായ തകർച്ച പരിഹരിക്കാനാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ഇതിനായി ചടയൻകാലായിൽ അര കിലോമീറ്റർ ഭാഗത്തു മാത്രം കോയമ്പത്തൂർ–പാലക്കാട് റൂട്ടിലെ ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തി ഒരു വരിയിലാക്കി ഗതാഗതം മാറ്റി. റോഡിന്റെ നിയന്ത്രണം ഏർപ്പെടുത്തിയ ഭാഗത്തു പൂർണമായി ചെത്തി മാറ്റിയാണ് അറ്റകുറ്റപ്പണി നടത്തിയത്. റോഡിന്റെ നിരപ്പിലുണ്ടായ വ്യത്യാസമറിയാതെ ഇവിടേക്കു വാഹനങ്ങൾ കയറുമ്പോഴാണു തെന്നി വീണത്.

ഇന്നലെ ഉച്ചയ്ക്കു ശേഷം അൽപസമയം സുരക്ഷാ മുന്നറിയിപ്പുകൾ മാറ്റിയതും അപകടം കൂടാനിടയാക്കി. പിന്നീട് അഗ്നിരക്ഷാസേന ഇടപെട്ടു ദേശീയപാത കരാർ കമ്പനി അധികൃതരെ വിളിച്ചുവരുത്തി സുരക്ഷാ മുന്നറിയിപ്പുകളും ബോർഡുകളും പുനഃസ്ഥാപിച്ചു. കൂടുതൽ ഭാഗത്തേക്കു സുരക്ഷ മുന്നറിയിപ്പു ബോർഡുകളും മറ്റും സ്ഥാപിച്ചു വാഹനഗതാഗതം നിയന്ത്രിച്ചതോടെയാണ് അപകടം ഒഴിവാക്കാനായത്. ഇന്നലെ അഗ്നിരക്ഷാസേനയുടെ നിർദേശപ്രകാരം സിവിൽ ഡിഫൻസ് അംഗങ്ങളും ഗതാഗത നിയന്ത്രണത്തിനുണ്ടായിരുന്നു.

✅പാലക്കാടൻ പ്രാദേശിക വാർത്തകൾ

WhatsApp_ ലൂടെ പാലക്കാട്ടെ എല്ലാ വാർത്തകളും സമഗ്രമായി വേഗത്തിലറിയാൻ ഈ ലിങ്കിലൂടെ👇 പ്രവേശിക്കുക
https://chat.whatsapp.com/JjFaSc71hWyClOqRPZyzjx

17/08/2025

*തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 18) അവധി*

തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴയ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 18) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. സ്കൂൾതലത്തിലുള്ള പരീക്ഷകൾക്ക് അവധി ബാധകമാണ്. നാളെ നടക്കേണ്ട ഓണപ്പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും. (മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല)

23/06/2025
പുതിയ സംരംഭം ഹോമിയോപതി 'കൊടുവായൂർ.ഹസീന Dr OpositDR Riya Homeo Clinicവിദഗ്ധ ചികിത്സകൾ''കുട്ടികളിൽ കണ്ടു വരുന്ന പഠന വൈകല്യ...
23/06/2025

പുതിയ സംരംഭം ഹോമിയോപതി '
കൊടുവായൂർ.
ഹസീന Dr Oposit
DR Riya Homeo Clinic

വിദഗ്ധ ചികിത്സകൾ

''കുട്ടികളിൽ കണ്ടു വരുന്ന പഠന വൈകല്യം
' അമിതമായ ദേശ്യം
വാശി തുടങ്ങിയവ
ചർമ്മ രോഗങ്ങൾ സ്ത്രീ രോഗങ്ങൾ
ജീവിതശൈലി രോഗങ്ങൾ

19/06/2025

18.06 2025
കൊടുവായൂർ പഞ്ചായത്ത് നാലാം വാർഡ് നവക്കോട് ബാഷാനഗർ 'സമീന , (അലി) എന്നിവരുടെ വീടിനു മുകളിൽ സമീപത്ത് നിന്നിരുന്ന ആല്മരം കടപുഴകി വീണ് ഇന്ന് രാവിലെ ആണ് സംഭവം

Isha boutiq എന്ന സ്ഥാപനം നാളെ ഉൽഘാടനം ചെയ്യപെടുന്നു .near ചന്തം ഫാൻസി 'പുതുനഗരം റോഡ് കൊടുവായൂർ 'മിതമായ നിരക്കിൽ
02/02/2025

Isha boutiq
എന്ന സ്ഥാപനം നാളെ ഉൽഘാടനം ചെയ്യപെടുന്നു .near
ചന്തം ഫാൻസി 'പുതുനഗരം റോഡ് കൊടുവായൂർ 'മിതമായ നിരക്കിൽ

09/01/2025

വിവാഹം കഴിഞ്ഞവര്‍ മാത്രം വായിക്കുക..................

പ്രണയം...
എല്ലാവരും കേട്ടിട്ടുള്ള പ്രശസ്തമായ ഒരു കഥയാണ്‌. അത് ഓര്‍മിപ്പിക്കുക എന്ന ഉദ്ദേശ്യമേ ഉള്ളൂ:

അന്ന് രാത്രി അയാള്‍ ഭാര്യയുടെ ഒപ്പം അത്താഴം കഴിക്കുന്നതിനിടയില്‍ അവളുടെ കൈ പിടിച്ചു.

"നിന്നോട് എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്."

സംശയത്തോടെ ഭാര്യ നോക്കി.

"എനിക്ക് ഡിവോഴ്സ് വേണം."

ഒരു ഞെട്ടല്‍ അവളുടെ മുഖത്ത് കണ്ടു. "എന്തുകൊണ്ട്?"

ഉത്തരം പറയാന്‍ ആവാതെ അയാള്‍ കുഴങ്ങി.

മൌനം മാത്രം കണ്ടപ്പോള്‍ വികാരവിക്ഷോഭത്തില്‍ അവള്‍ കയ്യില്‍ ഇരുന്ന സ്പൂണുകള്‍ ഒക്കെ വലിച്ചെറിഞ്ഞു. പാത്രങ്ങള്‍ തട്ടി. പൊട്ടിക്കരഞ്ഞു. "എന്തുകൊണ്ട്?"

"നിന്നെ ഞാന്‍ പഴയത് പോലെ ഇഷ്ടപ്പെടുന്നില്ല. പക്ഷെ അത് നിന്‍റെ കുഴപ്പമല്ല. എനിക്ക് മറ്റൊരു സ്ത്രീയോട് പ്രണയമുണ്ട്."

അയാള്‍ ഡിവോഴ്സ് എഗ്രീമെന്‍റ് കാണിച്ചു. അയാളുടെ വീട്, വാഹനം, സ്വത്തുക്കളുടെ മുപ്പതു ശതമാനം അവള്‍ക്കായി കൊടുത്തിരിക്കുന്നു.

ആ പേപ്പര്‍ അവള്‍ കീറിക്കളഞ്ഞു. ഉറക്കെ പൊട്ടിക്കരഞ്ഞു.

അത് അയാള്‍ക്ക് ഒരു ആശ്വാസം പോലെ തോന്നി.

രാത്രി വൈകിയും അവള്‍ എന്തോ എഴുതുന്നത് അയാള്‍ കണ്ടു. രാവിലെ അയാള്‍ എഴുന്നേറ്റപ്പോഴും അവള്‍ എഴുതുകയായിരുന്നു.

അയാളെ കണ്ടതും അവള്‍ പറഞ്ഞു,

"ശരി. പക്ഷെ എനിക്ക് ചില നിബന്ധനകള്‍ ഉണ്ട്."

"പറയൂ..."

"നമ്മുടെ മകന് ഫൈനല്‍ എക്സാം ആണ്. അവനെ ബുദ്ധിമുട്ടിക്കരുത്. അതുകൊണ്ട് ഒരു മാസത്തെ നോട്ടീസ് എനിക്ക് വേണം. ആ മാസം നമ്മള്‍ പഴയ പോലെ ആയിരിക്കും. ആ മാസം എല്ലാ ദിവസവും രാവിലെ എന്നെ വിവാഹദിനം കയ്യില്‍ എടുത്ത് കിടപ്പുമുറിയില്‍ പോയത് പോലെ കയ്യിലെടുത്ത് കിടപ്പുമുറിയില്‍ നിന്ന് മുന്‍വാതില്‍ വരെ പോകണം."

ഇവള്‍ക്ക് ഭ്രാന്താണോ എന്ന് ചിന്തിച്ചുകൊണ്ട് തന്നെ അയാള്‍ നിബന്ധനകള്‍ക്ക് വഴങ്ങി. ആദ്യ ദിനം അയാള്‍ അവളെ കയ്യിലെടുത്ത് പുറത്തേയ്ക്ക് നടക്കുമ്പോള്‍ ഉള്ളില്‍ അതിനോട് മനസ്സുകൊണ്ട് ചേരാന്‍ നന്നേ ബുദ്ധിമുട്ടി.

അയാളുടെ കയ്യില്‍, കണ്ണടച്ചുകൊണ്ട് കിടക്കുമ്പോള്‍ അവള്‍ പറഞ്ഞു, "നമ്മുടെ മകന്‍ ഒന്നും അറിയരുത്."

അപ്പോള്‍ മകന്‍ പുറകെ നിന്ന് സന്തോഷത്തോടെ കയ്യടിക്കുന്നുണ്ടായിരുന്നു.

പിറ്റേന്ന് അല്പം കൂടി എളുപ്പത്തില്‍ അവര്‍ അഭിനയിച്ചു. അയാളുടെ കയ്യില്‍ കിടന്ന് അവള്‍ അയാളുടെ നെഞ്ചിലെക്ക് തലചായ്ച്ചു. അയാള്‍ അവളെ സൂക്ഷ്മമായി നോക്കി. അവളുടെ തല നരച്ചിരിക്കുന്നു. മുഖത്തു ചുളിവുകള്‍. എന്നോടൊപ്പം ജീവിച്ച് അവള്‍ക്ക് പ്രായമേറിയത് അയാള്‍ ആദ്യമായിട്ടാണ് ശ്രദ്ധിച്ചത്.

ഓരോ ദിവസവും ചെല്ലുംതോറും ഇത് അവരുടെ ഒരു ശീലമായി. അവളുടെ ഭാരം കുറഞ്ഞതായും കയ്യില്‍ അവള്‍ കൃത്യമായി ഒതുങ്ങുന്നതായും അയാള്‍ക്ക് തോന്നി. അവളുടെ മണം പോലും അയാള്‍ക്ക് പരിചിതമായി. മകന് ഈ കാഴ്ച ശീലമായി.

അങ്ങനെ പോകെ, ഒരു ദിവസം ഏതു വസ്ത്രം ധരിക്കണം എന്നുള്ള ആശങ്കയില്‍ എല്ലാ വസ്ത്രങ്ങളും അവള്‍ കട്ടിലില്‍ വലിച്ചിടുന്നത് അയാള്‍ കണ്ടു.
"എല്ലാം വലുതാണ്‌" എന്ന് അവള്‍ പറയുമ്പോഴാണ് അവള്‍ വളരെ അധികം ക്ഷീണിച്ചു എന്ന് അയാള്‍ കണ്ടത്.
അത്രത്തോളം വിഷമം ചുമക്കുന്നുണ്ട് അവള്‍ എന്ന് അയാള്‍ ഓര്‍ത്തു.

"അച്ഛാ... അമ്മയെ എടുക്ക്... സമയമായി",

മകന് ഇത് ശീലമായിരിക്കുന്നു.

കേട്ടപ്പോള്‍ പുഞ്ചിരിച്ച് അമ്മ അവനെ ചേര്‍ത്തു.

അയാള്‍ അവളെ എടുത്ത് പുറത്തേയ്ക്ക് നടന്നു. അയാള്‍ അവളെ തന്നെ നോക്കി. "എന്നോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ച്, എന്നോടൊപ്പം വാര്‍ധക്യത്തിലേക്ക് അടുക്കുന്ന സ്ത്രീ. എന്‍റെ മകനെ എനിക്ക് തന്നവള്‍. എന്നെ മാത്രം സ്നേഹിച്ച്, എനിക്ക് വേണ്ടി വേദന തിന്ന്, എനിക്ക് വേണ്ടി ആരോഗ്യവും സൗന്ദര്യവും കളഞ്ഞ സ്ത്രീ. ഇപ്പോഴും എന്നെ കുറ്റപ്പെടുത്താതെ എന്‍റെ മകന് വേണ്ടി ജീവിക്കുന്നവള്‍..."

കയ്യില്‍ സുഖമായി കിടന്ന അവളുടെ നെറുകില്‍ അയാള്‍ ചുംബിച്ചപ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞു.
അവള്‍ പുഞ്ചിരിച്ചു. അയാളും മറുപടിയായി നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു.
പെട്ടെന്ന് വിവാഹദിനം അവളെ കയ്യിലെടുത്ത് നടന്ന അതേ സ്നേഹത്തോടെ അയാള്‍ പതിയെ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നടന്നു.

ഇറങ്ങാന്‍ നേരം വീണ്ടും അവളെ കൈയ്യില്‍ ചേര്‍ത്ത് ചുംബിച്ചു.

അയാള്‍ പോയത് ഓഫീസിലേക്കല്ല. ഒരു സ്ത്രീയുടെ വീട്ടിലേക്കാണ്. അവളെ കണ്ടതും അയാള്‍ പറഞ്ഞു,

"എനിക്ക് ഡിവോഴ്സ് വേണ്ട. എന്നോട് ക്ഷമിക്കണം. ഞാന്‍ എന്‍റെ ഭാര്യയെ സ്നേഹിക്കുന്നു. അവളെ വേര്‍പിരിയാന്‍ വയ്യ."

കാമുകി ഞെട്ടലോടെ പ്രതികരിച്ചു. ഉയര്‍ന്ന ശബ്ദത്തില്‍ അയാളെ കുറ്റപ്പെടുത്തി. അയാളുടെ മനസ്സില്‍ വന്നത്, ആ അത്താഴ സമയത്ത് തന്നെ കുറ്റപ്പെടുത്താതെ സ്വയം പൊട്ടിക്കരഞ്ഞ തന്‍റെ ഭാര്യയുടെ മുഖമാണ്.

ആ വീട്ടില്‍ നിന്ന് ഇറങ്ങി പോകും വഴി റോസാപ്പൂക്കളുടെ ഒരു ബൊക്കെ അയാള്‍ വാങ്ങിച്ചു. അവളുടെ പേര് അതില്‍ എഴുതുമ്പോള്‍ അയാള്‍ പ്രണയം കൊണ്ട് പുഞ്ചിരിച്ചു.

വീട്ടിലെത്തും വരെ ഒരു ഫ്ലാഷ് ബാക്ക് പോലെ അയാളുടെ, അവളുടെ, കാമുകിയുടെ ജീവിതങ്ങളെ റിവൈന്‍ഡ് ചെയ്തു.

'തെറ്റുകാരന്‍ താനാണ്. അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന പ്രണയം.'
പക്ഷെ ഭാര്യ...,, അവളെക്കാള്‍ മറ്റെന്തു ഗുണം കൂടിയാലും മറ്റൊരു സ്ത്രീ വേണ്ടെന്ന് അയാള്‍ക്ക് തോന്നിയത് അവളെ ശ്രദ്ധിച്ചു തുടങ്ങിയപ്പോഴാണ്.

ചിന്തകള്‍ പിന്നിട്ട് അയാള്‍ വീട്ടിലെത്തി.

ഓടി മുകളില്‍ ചെന്ന് കിടപ്പുമുറിയുടെ വാതില്‍ തുറന്നു. അവള്‍ ഉറങ്ങുകയാണ്. നിശബ്ദമായി അയാള്‍ അവളുടെ അരികില്‍ എത്തി, ബൊക്കെ അവള്‍ ഉണര്‍ന്നാല്‍ കാണുന്ന ഇടത്ത് വച്ചു. അടുത്തിരുന്ന്‍ അവളെ തന്നെ അയാള്‍ നോക്കി.

അവളുടെ കയ്യില്‍ ചുരുട്ടിയ കടലാസ് കണ്ടത് അപ്പോഴാണ്‌.

'അത് തനിയ്ക്കുള്ളതാകും.'

സന്തോഷത്തോടെ, പതിയെ അത് കരസ്ഥമാക്കി.,, തുറന്നു വായിച്ചു.

"ഞാന്‍ എന്ന് മരിയ്ക്കും എന്നറിയില്ല..
നാളുകളായി എനിക്ക് ക്യാന്‍സര്‍ ആണ്.

പക്ഷെ ഇന്ന് എന്നോട് ഡിവോഴ്സ് വേണം എന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ ക്യാന്‍സറിനെക്കാള്‍ വലിയ വേദനകള്‍ ജീവിതത്തില്‍ ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കി.

ഒരു ഡിവോഴ്സ് നമ്മുടെ ജീവിതത്തില്‍ വേണ്ട., അതിനു മുന്‍പ് ഞാന്‍ പോയിരിക്കും.

നമ്മുടെ മകന്‍ എന്നോര്‍ക്കുമ്പോഴും അവന്‍റെ അച്ഛന്‍റെയും അമ്മയുടെയും ബന്ധം ഏറ്റവും ഉദാത്തമാണ് എന്ന് അവനു തോന്നണം.

നിങ്ങള്‍ അവന്‍റെ മുന്നില്‍ ഒരു തെറ്റുകാരന്‍ ആകരുത്. അമ്മയെ പൊന്നു പോലെ നോക്കിയ, പ്രണയിച്ച, എന്നും രാവിലെ സ്നേഹപൂര്‍വ്വം കയ്യിലെടുത്ത ഏറ്റവും നല്ല ഭര്‍ത്താവ് ആയിരിക്കണം അവന്‍റെ അച്ഛന്‍.

ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ പ്രണയിക്കുന്ന സ്ത്രീയെ വിവാഹം ചെയ്യണം. അതിലൂടെ നിങ്ങളുടെ ആഗ്രഹവും സഫലമാകും. അതിന് ഒരു മാസത്തെ കാത്തിരിപ്പ് മാത്രമേ ഞാന്‍ ചോദിക്കുന്നുള്ളൂ. ദൈവം എനിക്ക് അനുവദിച്ചത് അത്രയും നാളുകള്‍ ആണ് എന്ന് ഡോക്റ്റര്‍ പറയുന്നു.

എന്നെങ്കിലും ഈ കത്ത് കാണുമ്പോള്‍ ഇതായിരുന്നു ഞാന്‍ പറഞ്ഞതിനും ചെയ്തതിനും ഉള്ള കാരണം എന്ന് നിങ്ങള്‍ അറിയണം.

നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു. വിവാഹദിനത്തിലേതു പോലെ പ്രണയിക്കുന്നു. നിങ്ങളുടെ നവവധുവാണ് മനസ്സ് കൊണ്ട് എന്നും ഞാന്‍..."

"ജീവിതത്തോട് യുദ്ധം ചെയ്യുമ്പോള്‍ അവള്‍ ഒരു ആശ്രയം കൊതിച്ചിരിക്കും. അന്ന് ഞാന്‍ തിരക്കിലായിരുന്നു,, മറ്റൊരുവളെ ഇവളേക്കാള്‍ പ്രണയിക്കുന്നതില്‍",

കടലാസ് ചുരുട്ടിക്കളഞ്ഞു ബൊക്കെ എടുത്ത് അവളുടെ കയ്യില്‍ ചേര്‍ത്തു വച്ചു. നെറ്റിയില്‍ പ്രണയപൂര്‍വ്വം ചുംബിച്ചു.

"നിനക്ക് വിട..."

അവളെ കയ്യിലെടുത്ത് അയാള്‍ നടന്നു..

അയാളുടെ കയ്യില്‍ ഏറ്റവും നന്നായി ഇണങ്ങി അവള്‍ കിടന്നു. കിടപ്പുമുറിയില്‍ നിന്ന് മുന്‍വാതിലിലേക്ക്...

അമ്മ മരിച്ചത് അറിയാതെ, അത് കണ്ടു മകന്‍ കയ്യടിച്ചു.

"പക്ഷെ സമയം തെറ്റിയല്ലോ അച്ഛാ..."
പതിവായി രാവിലെ മാത്രം കാണുന്ന കാഴ്ചയില്‍ അവന്‍ അത്ഭുതം പ്രകടിപ്പിച്ചു.

അയാള്‍ അവളെ മെല്ലെ നിലത്തു കിടത്തി.

"സമയം തെറ്റി..."
അയാള്‍ മറുപടി പറഞ്ഞു...

( ഞാന്‍ വായിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല കഥകളില്‍ ഒന്ന്, )

കടപ്പാട് സോഷ്യൽ മീഡിയ ❤️

Address

Palghat
678501

Telephone

+919020288696

Website

Alerts

Be the first to know and let us send you an email when Koduvayur Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Koduvayur Media:

Share