
14/09/2025
ഫോട്ടോ ഷൂട്ടിനിട്ടതല്ല. ചിത്രങ്ങളിലുള്ളത് പല രൂപത്തിൽ വരുന്ന അന്യൻ.
പെൺകുട്ടികളെ ഇരകളാക്കുന്നതിൽ വിദഗ്ദൻ
പാലക്കാട്ടെ 15 കാരിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച് പണം വാങ്ങി. ആവശ്യങ്ങൾ കൂടിയപ്പോൾ പരാതി നൽകി. പിടിയിലായി
ഫോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇരകളെ കബളിപ്പിക്കുന്ന ഇയാളെ പോലീസ് പിടികൂടിയത് ഒരുപാട് വെള്ളം കുടിച്ച ശേഷം
പാലക്കാടുള്ള പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയില്‍. കൊല്ലം പടയണിപ്പാറ , പുന്നല ഷൺമുഖവിലാസത്തിൽ ബിപിന്‍ ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ നിരവധി പേര്‍ക്ക് അയച്ച് കൊടുത്ത് ബിബിൻ പണം വാങ്ങിയെന്ന് പൊലീസ് കണ്ടെത്തി.
15 വയസുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് നഗ്ന വീഡിയോകളും മറ്റും ആവശ്യപ്പെടുകയും പിന്നീട് അത് കാണിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി മറ്റുള്ളവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോയും ഫോട്ടോയും മറ്റും ആവശ്യപ്പെടുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്നാപ്പ് ചാറ്റ് വഴി പരിചയപ്പെട്ട പ്രതിയെ കൃത്യമായി അറിയാത്തതും, പ്രതിയെ തിരിച്ചറിയാത്ത തരത്തിൽ മൊബൈൽ സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപമാറ്റം വരുത്തി പരിചയപ്പെടുന്നതിനാൽ തന്നെ പ്രതിയെ കണ്ടെത്തുന്നതിന് വളരെയധികം സങ്കീർണത നേരിടുകയും ചെയ്തു. തുടർന്ന് സൈബർ പോലീസിന്റെയും സമാന രീതിയിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെയും പാത പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. ഇയാൾ സമാനരീതിയിൽ ധാരാളം പെൺകുട്ടികളെ പരിചയപ്പെട്ട് ചതിയിൽ പെടുത്തിട്ടുണ്ട്. സമാനരീതിയിൽ കോഴിക്കോട് തേഞ്ഞിപ്പാലത്ത് പ്രതിക്കെതിരെ കേസും നിലവിലുണ്ട്. ശരീരത്തിൽ ടാറ്റൂ അടിക്കുന്ന തൊഴിലാണ് ബിബിന് . കോസ്മെറ്റിക് സയൻസിൽ ബിരുദത്തിന് പഠിക്കുന്ന ആളുമാണ്. കേസിന്റെ സങ്കീർണത കണക്കിലാക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാലക്കാട് എ എസ് പി രാജേഷ് കുമാർ, സൗത്ത് സിഐ വിപിൻകുമാർ, എസ് ഐ മാരായ , ഹേമലത.വി, സുനിൽ എം , എ എസ് ഐ മാരായ ബിജു , നവോജ് , മറ്റു പോലീസ് ഉദ്യോഗസ്ഥരായ രജീദ്, മഹേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.
എറണാകുളത്തു നിന്നുമാണ് ഇന്ന് (സെപ് 14 ന് ) പുലർച്ചെ സൗത്ത് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി