Live Palakkad

Live Palakkad Live Palakkad - with the help of you this page deliver every news moments from palakkad.

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. ദിവസങ്ങൾക്കകമുള്ള കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം ഒരു മാസം മുൻപാണ് അട്ട...
22/07/2025

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു.

ദിവസങ്ങൾക്കകമുള്ള കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം

ഒരു മാസം മുൻപാണ് അട്ടപ്പാടിയിൽ മല്ലൻ എന്നയാൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്

അട്ടപ്പാടിയിൽ പശുവിനെ മേക്കൻ പോയ 40 കാരനെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടി പുതൂർ ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരിയാണ് മരിച്ചത്. ഇന്നലെ പശുവിനെ മേക്കാൻ പോയ വെള്ളിങ്കിരിയെ വൈകുന്നേരമായിട്ടും കാണാത്തതിനെ തുടർന്ന് നാട്ടുകാരും വീട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. എന്നിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല.ഇന്ന് വനം വകുപ്പ് നടത്തിയ തിരച്ചിലാണ് ഉന്നതിയിൽ നിന്ന് രണ്ട് കിലോമീറ്റർ അപ്പുറത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഒരുമാസം മുൻപാണ് അട്ടപ്പാടിയിൽ മല്ലൻ എന്ന ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നത്.

കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിമുണ്ടൂർ ∙ നൊച്ചുപ്പുള്ളി ഒടുവങ്ങാട് കുളത്തിങ്കൽ വീട്ടിൽ ജോസഫിനെ (75) മോഴികുന്നം പാള...
22/07/2025

കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടൂർ ∙ നൊച്ചുപ്പുള്ളി ഒടുവങ്ങാട് കുളത്തിങ്കൽ വീട്ടിൽ ജോസഫിനെ (75) മോഴികുന്നം പാളുകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെയാണ് സംഭവം. കാൽ വഴുതി വീണതാണെന്നു കരുതുന്നതായി കോങ്ങാട് പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: മിനി, സിനി, ഷിജു. മരുമക്കൾ: കൊച്ചുമോൻ, റോയ്, മെർലിൻ.

96 ൽ സ്വന്തം തട്ടകമായ മാരാരിക്കുളത്തെ  തോൽവിക്ക് ശേഷം വിഎസ് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നത് സമാനതകളില്ലാത്ത ഒരു ...
22/07/2025

96 ൽ സ്വന്തം തട്ടകമായ മാരാരിക്കുളത്തെ തോൽവിക്ക് ശേഷം വിഎസ് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നത് സമാനതകളില്ലാത്ത ഒരു വരവായിരുന്നു.

ആ വരവിൽ വി എസിനൊപ്പം നിന്ന മലമ്പുഴ

ആദ്യമായി മലമ്പുഴയിൽ മത്സരിക്കാൻ എത്തിയ വിഎസിനെ സംശയത്തോടെയാണ് മലമ്പുഴ ജയിപ്പിച്ചതെങ്കിൽ പിന്നീട് ഒരിക്കലും മലമ്പുഴയ്ക്ക് ആ സംശയമേ ഉണ്ടായിട്ടില്ല. മലമ്പുഴ കണ്ട എക്കാലത്തെയും വലിയ ഭൂരിപക്ഷം അത് ഇന്നും വി എസിൻ്റെ പേരിലാണ്

കണ്ണീരണിഞ്ഞ് മലമ്പുഴ

പാലക്കാട്: വി.എസ് എന്ന രണ്ടക്ഷരത്തിനൊപ്പം ചേർത്തു വെക്കേണ്ട സ്ഥലനാമമാണ് മലമ്പുഴ. വി.എസിന്റെ രാഷ്ട്രീയ ജീവചരിത്രത്തിലെ രണ്ട് ദശാബ്ദക്കാലത്തെ അദ്ധ്യായത്തിന്റെ പേരാണത്. തുടർച്ചയായി രണ്ട് ദശാബ്ദത്തോളം മണ്ഡലത്തെ പ്രതിനിധീകരിച്ച വി.എസ്.പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും പാർലിമെന്ററി രംഗത്തെ പടവുകളോരോന്നായി നടന്നു കയറിയത് മലമ്പുഴയിലൂടെയാണ്. 1996 ല്‍ മാരാരിക്കുളത്തെ അപ്രതീക്ഷിത തോല്‍വിക്ക് ശേഷം 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് വി.എസ് ഇടതുപക്ഷത്തിന്റെ കരുത്തുറ്റ കോട്ടയായ മലമ്പുഴയില്‍ ജനവിധി തേടാനെത്തിയത്.

ആദ്യ പോരാട്ടത്തില്‍ തന്നെ മലമ്പുഴയിലെ ജനങ്ങള്‍ വി.എസിനെ ഏറ്റെടുത്തു. കോണ്‍ഗ്രസിന്റെ സതീശൻ പാച്ചേനിക്കെതിരെ 4703 വോട്ടിന്റെ ഭൂരിപക്ഷം. മലമ്പുഴയിലെ ജനങ്ങള്‍ക്കിടയിലൂടെ നിയമസഭയിലേക്ക് നടന്നു കയറിയ വി.എസ് പ്രതിപക്ഷ നേതാവായി. കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവിനെയാണ് അന്ന് മലമ്പുഴ നാടിന് നൽകിയത്.
2006ല്‍ സതീശൻ പാച്ചേനിക്കെതിരെ 20,017 വോട്ടായി ഭൂരിപക്ഷം വർദ്ധിപ്പിച്ചു. അത്തവണ വി.എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി. 2011 ലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 23440. വി.എസ് വീണ്ടും പ്രതിപക്ഷ നേതാവിന്റെ ഇരിപ്പിടത്തിലേക്ക്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പെത്തിയപ്പോള്‍ 27,142 വോട്ടായി മലമ്പുഴയിലെ ജനത ഭൂരിപക്ഷം വർദ്ധിപ്പിച്ചു. വി.എസ് ഭരണപരിഷ്‌ക്കാര കമ്മീഷൻ ചെയർമാനായി. 1965 ല്‍ രൂപീകരിച്ച മലമ്പുഴ മണ്ഡലത്തെ ഏറ്റവും കൂടുതല്‍ കാലം പ്രതിനിധീകരിച്ചത് വി.എസാണെന്നത് ചരിത്രം. ഇതുവരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മലമ്പുഴയിലെ ഭൂരിപക്ഷം 20,000 ത്തിനുമപ്പുറമെത്തിച്ചത് വി.എസ് അച്യുതാനന്ദനാണ്. 2006 മുതല്‍ തുടർച്ചയായി മൂന്ന് തവണ. അവസാന തിരഞ്ഞെടുപ്പിലെ 27,142 വോട്ടാണ് മലമ്പുഴ തൊട്ട ഏറ്റവും വലിയ ഭൂരിപക്ഷം. മലമ്പുഴയിലെ ജനങ്ങള്‍ക്കിടയില്‍ വി എസിന്റ സ്വീകാര്യതക്ക് തെളിവായി ഇതിനുമപ്പുറം മറ്റൊന്നില്ല.

കഞ്ചിക്കോട്ടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമല്‍ സ്ഥാപിക്കുമ്ബോള്‍ 365 ഏക്കർ ഭൂമിയും കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി പദ്ധതിക്കായി 262 ഏക്കർ ഭൂമിയും ജനങ്ങളെ യോജിപ്പിച്ച്‌ നിറുത്തി പ്രശ്നങ്ങളില്ലാതെ ഏറ്റെടുത്ത് നല്‍കാൻ കഴിഞ്ഞത് ജനപ്രതിനിയെന്ന നിലയില്‍ വി.എസിന്റെ വലിയ നേട്ടമാണ്. നിർമാണം അന്തിമഘട്ടത്തിലുള്ള അകത്തേത്തറ മേല്‍പാലത്തിനായി നിയമക്കുരുക്കുകള്‍ അഴിച്ച്‌ സ്ഥലമേറ്റെടുപ്പ് പൂർത്തിയായി നിർമാണം തുടങ്ങിയതും വി.എസിന്റെ കാലത്താണ്. മലമ്പുഴ റിംഗ് റോഡ്, മലമ്പുഴ കുടിവെള്ള പദ്ധതി, ജലസേചന-ടൂറിസം വകുപ്പുകളെ ഏകോപിച്ച്‌ മലമ്പുഴ വിനോദ സഞ്ചാര മേഖലയുടെ വികസനം ഇങ്ങനെ കാർഷിക വ്യാവസായിക മേഖലകള്‍ ഉള്‍പ്പെടുന്ന മലമ്പുഴയുടെ മുഖച്ഛായ മാറ്റിയ വികസന നേട്ടങ്ങള്‍ എണ്ണിയെണ്ണി പറയാൻ ഏറെയുണ്ട്.

എസി ടെക്നീഷ്യൻ ജോലിക്കിടെ ടെറസിൽ നിന്ന് കാൽ വഴുതി  വീണ് മരിച്ചു ആലത്തൂർ : എയർകണ്ടിഷൻ സർവീസ് ചെയ്യുന്നതിനിടെ ടെറസിൽ നിന്ന...
22/07/2025

എസി ടെക്നീഷ്യൻ ജോലിക്കിടെ ടെറസിൽ നിന്ന് കാൽ വഴുതി വീണ് മരിച്ചു

ആലത്തൂർ : എയർകണ്ടിഷൻ സർവീസ് ചെയ്യുന്നതിനിടെ ടെറസിൽ നിന്നു കാൽവഴുതി വീണ് ടെക്നീഷ്യൻ മരിച്ചു.

കാട്ടുശ്ശേരി കാക്കമൂച്ചിക്കാട്ടിൽ ഹക്കീമിന്റെയും ഹസീനയുടെയും മകൻ മുഹമ്മദ് അനസ് (18) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ പെരുങ്കുളത്തെ ഒരു വീടിന്റെ ഒന്നാം നിലയിലെ എസിയുടെ ഔട്ഡോർ യൂണിറ്റ് നന്നാക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. ഇന്നു താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം 12ന് ആലത്തൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും. സഹോദരൻ: ഹസീബ്.

വീടുകളിൽ മോഷണം:പാലക്കാട് സ്വദേശിനി  തൃശ്ശൂരിൽ പിടിയിൽ. യുവതിക്കെതിരെ 13 കേസുകൾ! വീട്ടുജോലിക്കാരിയായി എത്തി മോഷണം നടത്തുന...
22/07/2025

വീടുകളിൽ മോഷണം:
പാലക്കാട് സ്വദേശിനി തൃശ്ശൂരിൽ പിടിയിൽ.

യുവതിക്കെതിരെ 13 കേസുകൾ!

വീട്ടുജോലിക്കാരിയായി എത്തി മോഷണം നടത്തുന്നത് പതിവ്

സ്വർണാഭരണം കവർന്ന് കടന്നുകളഞ്ഞെന്ന കേസിൽ വീട്ടുജോലിക്കാരി പാലക്കാട് സ്വദേശി ജി.മഹേശ്വരിയെ(43) തൃശൂരിൽനിന്ന് കൂത്തുപറമ്പ് എസ്ഐ അഖിൽരാജും സംഘവും അറസ്റ്റ് ചെയ്തു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

രണ്ടുമാസം മുൻപാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ നിർമലഗിരി കുട്ടിക്കുന്നിലെ വീട്ടിൽ ജോലിക്കെത്തിയ മഹേശ്വരി കുട്ടിയുടെ ഒന്നേമുക്കാൽ പവന്റെ സ്വർണാഭരണവുമായി കടന്നുകളഞ്ഞെന്നാണ് പരാതി. തൃശൂരിൽ വീട്ടുജോലിക്ക് നിൽക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് അവിടെയെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മഹേശ്വരിക്കെതിരെ 13 മോഷണക്കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

21/07/2025

നിയന്ത്രണം വിട്ട കാർ വിദ്യാർത്ഥിനിക്ക് മേൽ പാഞ്ഞു കയറി (ദൃശ്യങ്ങൾ) ഇത് വല്ലാത്ത ഭാഗ്യം. കുട്ടിക്ക് നിസ്സാരപരിക്ക് '

മണ്ണാർക്കാട് മേലെ കൊടക്കാട് ചകിടിക്കുളം സ്വദേശി രാമന്റെ മകൾ ഭവിഷ രാമനാണ് (17 ) പരിക്കേറ്റത്. നിയന്ത്രണം വിട്ട് മഴപെയ്ത് തെന്നുന്ന റോഡിലൂടെ വട്ടം കറങ്ങി എത്തിയ കാർ; ബസ്സ് കാത്തുനിൽക്കുന്ന വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വണ്ടി വരുന്നത് കണ്ട് വിദ്യാർത്ഥിനി മാറാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാമെങ്കിലും അപ്പോഴേക്കും അപകടം സംഭവിച്ചിരുന്നു.
ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ് വിദ്യാർത്ഥിനി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. കുട്ടിയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്ങാടിപ്പുറം സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്.
കാറിന്റെ പിന്നിലെ ചക്രം പൊട്ടിയ നിലയിലായിരുന്നു.

സി പി ഐ എം ആദ്യകാല നേതാവ് കുഞ്ചു മായാണ്ടി നിര്യാതനായി പാലക്കാട് കണ്ണാടിയിലെ പാർട്ടിയുടെ ആദ്യകാല നേതാവ്‌  കുഞ്ചുമായാണ്ടി ...
21/07/2025

സി പി ഐ എം ആദ്യകാല നേതാവ് കുഞ്ചു മായാണ്ടി നിര്യാതനായി

പാലക്കാട് കണ്ണാടിയിലെ പാർട്ടിയുടെ ആദ്യകാല നേതാവ്‌ കുഞ്ചുമായാണ്ടി അന്തരിച്ചു.അരനൂറ്റാണ്ടിലധികം പാർട്ടിയെ നയിച്ച നേതാവാണ്.
കണ്ണാടി പഞ്ചായത്ത് മുൻ പ്രസിഡണ്ട്,
കണ്ണാടി ക്ഷീരസംഘം പ്രസിഡണ്ട്, പാർട്ടി പുതുശ്ശേരി ഏരിയ കമ്മിറ്റി മുൻ അംഗം,
കെ എസ് കെ ടി യു പുതുശ്ശേരി ഏരിയാ സെക്രട്ടറി, കെ എസ് കെ ടി യു ജില്ലാ കമ്മിറ്റി അംഗം എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

21/07/2025

നാളെ പ്രഖ്യാപിച്ച
ബസ്സ് സമരം
മാറ്റിവച്ചു

നാളെ അവധി: മുൻ മുഖ്യമന്ത്രി വിഎസിന്റെ നിര്യാണം' സംസ്ഥാനത്ത് 22ന്  അവധിയും 22 മുതൽ 24 വരെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച...
21/07/2025

നാളെ അവധി:

മുൻ മുഖ്യമന്ത്രി വിഎസിന്റെ നിര്യാണം' സംസ്ഥാനത്ത് 22ന് അവധിയും 22 മുതൽ 24 വരെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു. ഈ കാലയളവിൽ ദേശീയ പതാക പകുതി താഴ്ത്തി കെട്ടേണ്ടതാണ്

ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ ലോറി ഡ്രൈവർ മരിച്ചു. ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ ലോറി ഡൈവർ മരിച്ചു.കിഴക്കഞ്ചേരി തെക്കിൻക...
21/07/2025

ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ ലോറി ഡ്രൈവർ മരിച്ചു.

ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ ലോറി ഡൈവർ മരിച്ചു.
കിഴക്കഞ്ചേരി തെക്കിൻകല്ല വാസു ( 62 ) ആണ് മരിച്ചത്.
ലോറി പാർക്ക് ചെയ്ത് ഭക്ഷണം കഴിക്കാനിറങ്ങിയ വാസുവിനെ ഓട്ടോ ഇടിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി 12 മണിയോടുകൂടി ഒലവക്കോട് വച്ചാണ് അപകടം സംഭവിച്ചത്.ലോറി ഡ്രൈവറായ വാസു ഒലവക്കോട് ജംഗ്ഷനിൽ ലോറി നിർത്തി ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലും, പിന്നീട് ത്യശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പകൽ 12 മണിയോടുകൂടി മരിച്ചു.

പ്രണാമം : വി എസ് അച്ചുതാനന്ദൻ (101) വിടവാങ്ങി2006-2011-ലെ പന്ത്രണ്ടാം കേരള നിയമസഭയിൽ കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രി...
21/07/2025

പ്രണാമം :
വി എസ് അച്ചുതാനന്ദൻ (101) വിടവാങ്ങി

2006-2011-ലെ പന്ത്രണ്ടാം കേരള നിയമസഭയിൽ കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു വി.എസ്.അച്യുതാനന്ദൻ.
പാലക്കാട്ടെ മലമ്പുഴ മണ്ഡലത്തിൽ നിന്നായിരുന്നു മുഖ്യമന്ത്രി പദത്തിലേക്ക് വി എസ് ചുവട് വച്ചത്.
1986 മുതൽ 2009 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിലും 1964 മുതൽ 2015 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്ന ഇദ്ദേഹം പതിനൊന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ്, പന്ത്രണ്ടാം കേരള നിയമസഭയിലെ മുഖ്യമന്ത്രി എന്നീ നിലകളിൽ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള നേതാവായാണ് വിലയിരുത്തപ്പെടുന്നത്.
2015 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും അംഗമായിരുന്ന വി.എസ്. അച്യുതാനന്ദൻ 2019 വരെ ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിർഭയം പ്രതികരിച്ചിരുന്ന വി എസ് അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആർജ്ജിക്കുവാൻ കഴിഞ്ഞു. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ വിഷയങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ പദവി രാജിവച്ച് 2020 ജനുവരിയിൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച വി.എസ്. അച്യുതാനന്ദൻ നിലവിൽ തിരുവനന്തപുരത്തെ വസതിയിൽ വിശ്രമ ജീവിതത്തിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അദ്ദേഹം ആശുപത്രിയിലുമായിരുന്നു.
ഇന്ന് 3. 20 ഓടെയായിരുന്നു മരണം

21/07/2025

അവിടെയെല്ലാം നൂലാമാലകൾ .....

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ നിരുത്തരവാധിത്തത്തിനെതിരെ മന്ത്രി വി ശിവൻ കുട്ടി'
അവർ കാരണം പഴയ സ്കൂളുകൾ പൊളിക്കാൻ ആർക്കും ധൈര്യമില്ല

Address

Palghat

Alerts

Be the first to know and let us send you an email when Live Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Live Palakkad:

Share