Live Palakkad

Live Palakkad Live Palakkad - with the help of you this page deliver every news moments from palakkad.

ഫോട്ടോ ഷൂട്ടിനിട്ടതല്ല. ചിത്രങ്ങളിലുള്ളത് പല രൂപത്തിൽ വരുന്ന അന്യൻ. പെൺകുട്ടികളെ ഇരകളാക്കുന്നതിൽ വിദഗ്ദൻപാലക്കാട്ടെ 15 ക...
14/09/2025

ഫോട്ടോ ഷൂട്ടിനിട്ടതല്ല. ചിത്രങ്ങളിലുള്ളത് പല രൂപത്തിൽ വരുന്ന അന്യൻ.
പെൺകുട്ടികളെ ഇരകളാക്കുന്നതിൽ വിദഗ്ദൻ

പാലക്കാട്ടെ 15 കാരിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച് പണം വാങ്ങി. ആവശ്യങ്ങൾ കൂടിയപ്പോൾ പരാതി നൽകി. പിടിയിലായി

ഫോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇരകളെ കബളിപ്പിക്കുന്ന ഇയാളെ പോലീസ് പിടികൂടിയത് ഒരുപാട് വെള്ളം കുടിച്ച ശേഷം

പാലക്കാടുള്ള പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയില്‍. കൊല്ലം പടയണിപ്പാറ , പുന്നല ഷൺമുഖവിലാസത്തിൽ ബിപിന്‍ ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ നിരവധി പേര്‍ക്ക് അയച്ച് കൊടുത്ത് ബിബിൻ പണം വാങ്ങിയെന്ന് പൊലീസ് കണ്ടെത്തി.
15 വയസുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് നഗ്ന വീഡിയോകളും മറ്റും ആവശ്യപ്പെടുകയും പിന്നീട് അത് കാണിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി മറ്റുള്ളവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോയും ഫോട്ടോയും മറ്റും ആവശ്യപ്പെടുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്നാപ്പ് ചാറ്റ് വഴി പരിചയപ്പെട്ട പ്രതിയെ കൃത്യമായി അറിയാത്തതും, പ്രതിയെ തിരിച്ചറിയാത്ത തരത്തിൽ മൊബൈൽ സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപമാറ്റം വരുത്തി പരിചയപ്പെടുന്നതിനാൽ തന്നെ പ്രതിയെ കണ്ടെത്തുന്നതിന് വളരെയധികം സങ്കീർണത നേരിടുകയും ചെയ്തു. തുടർന്ന് സൈബർ പോലീസിന്റെയും സമാന രീതിയിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെയും പാത പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. ഇയാൾ സമാനരീതിയിൽ ധാരാളം പെൺകുട്ടികളെ പരിചയപ്പെട്ട് ചതിയിൽ പെടുത്തിട്ടുണ്ട്. സമാനരീതിയിൽ കോഴിക്കോട് തേഞ്ഞിപ്പാലത്ത് പ്രതിക്കെതിരെ കേസും നിലവിലുണ്ട്. ശരീരത്തിൽ ടാറ്റൂ അടിക്കുന്ന തൊഴിലാണ് ബിബിന് . കോസ്മെറ്റിക് സയൻസിൽ ബിരുദത്തിന് പഠിക്കുന്ന ആളുമാണ്. കേസിന്റെ സങ്കീർണത കണക്കിലാക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാലക്കാട് എ എസ് പി രാജേഷ് കുമാർ, സൗത്ത് സിഐ വിപിൻകുമാർ, എസ് ഐ മാരായ , ഹേമലത.വി, സുനിൽ എം , എ എസ് ഐ മാരായ ബിജു , നവോജ് , മറ്റു പോലീസ് ഉദ്യോഗസ്ഥരായ രജീദ്, മഹേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.
എറണാകുളത്തു നിന്നുമാണ് ഇന്ന് (സെപ് 14 ന് ) പുലർച്ചെ സൗത്ത് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി

ജനവാസ മേഖലയിൽ 'കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിതിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് സമീപം കച്ചേരിപറമ്പ് നെല്ലിക്കുന്ന് ...
14/09/2025

ജനവാസ മേഖലയിൽ 'കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് സമീപം കച്ചേരിപറമ്പ് നെല്ലിക്കുന്ന് ഇല്ലത്ത്പാടത്ത് ജനവാസ മേഖലയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്ന് (ഞായർ ) രാവിലെ ആറുമണിയോടെ നാട്ടുകാരാണ് പാടത്ത് കാട്ടാനയെ ചരിഞ്ഞ കണ്ടത്. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. ആനയെ ചരിഞ്ഞ നിലയിൽ കണ്ടത് ജനവാസ മേഖലയിലായതുകൊണ്ട് വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് കാത്തിരിക്കുകയാണ് വനം വകുപ്പ്.

14/09/2025

ശ്രീകൃഷ്ണജയന്തി ശോഭായാത്ര ദൃശ്യങ്ങൾ

14/09/2025

വലിച്ചാേണ്ട് നടക്കും. തളർന്നാൽ അതിൽ കയറി ഇരിക്കും ഈ കണ്ണൻ

വികൃതി കാരണം കണ്ണനെ ഉരലിൽ കെട്ടിയതാണ് അമ്മ ' അതാ ഇപ്പോ ആ ഉരലും വലിച്ചുകൊണ്ടുപോകുന്നു.
ശ്രീകൃഷ്ണജയന്തി ശോഭ യാത്രയിലെ ഒരു രസികൻ ടാബ്ലോ
ക്ഷീണിക്കുമ്പോൾ കണ്ണന് വെള്ളവും ഭക്ഷണവുമായി വീട്ടുകാരും നാട്ടുകാരും ഒപ്പവുമുണ്ട്

14/09/2025

ശോഭായാത്രക്ക് എത്തുന്ന കണ്ണൻമാർ' ഉദ്ഘാടന വേദിയിലെ കാഴ്ച

14/09/2025

പാലക്കാട്ടെ ശ്രീകൃഷ്ണജയന്തി ശോഭയാത്ര ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ആർ എസ് എസ് മുതിർന്ന പ്രചാരകൻ എസ് സേതുമാധവൻ ഉദ്ഘാടനം ചെയ്യുന്നു

14/09/2025

തർക്കംവേണ്ട ഞാൻ കത്തിക്കാം.

കോട്ടായി ചെമ്പെ ഗ്രാമത്തിൽ
ചെമ്പൈ വൈദ്യനാഥ ഭാഗവതയുടെ 129ാം ജയന്തി ആഘോഷങ്ങൾക്ക് തിരി തെളിഞ്ഞപ്പോൾ നടന്ന രസകരമായ സംഭവം.

ഉദ്ഘാടനത്തിന് നിലവിളക്കിന്റെ തിരി ആര് ആദ്യം കത്തിക്കണം എന്നായിരുന്നു വിളക്കിന് മുന്നിലെത്തിയപ്പോഴുള്ള വിഷയം. സംഘാടകർ എല്ലാവരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കത്തിക്കാൻ ആവശ്യപ്പെട്ട് നിൽക്കവേ നല്ല കാര്യത്തിൽ തർക്കം വേണ്ട എന്നുപറഞ്ഞ് വ്യവസായി സിദ്ദിഖ് അഹമ്മദ് നിലവിളക്ക് കൊളുത്തുന്നു. എന്തായാലും പറഞ്ഞതുപോലെ തന്നെ തർക്കമൊക്കെ മറന്ന് എല്ലാവരും ചിരിച്ച് വിളക്കിന്റെ മറ്റു തിരികളും കത്തിച്ചു. ചടങ്ങിന്റെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എത്താൻ വൈകുമെന്ന് അറിയിച്ചപ്പോഴായിരുന്നു സംഘാടകർ നിലവിളക്കിന്റെ തിരി തെളിയിച്ചത്. പിന്നീട് പ്രസിഡൻ്റ് എത്തുകയും ചെയ്തു.
രണ്ടുദിവസം നീണ്ടുനിന്ന പരിപാടി ഇന്ന് സമാപിച്ചു

പാലക്കാട് കുന്നത്തൂര്‍മേടില്‍ ശ്രീകൃഷ്ണജയന്തിഎഴുന്നള്ളത്തിനെത്തിച്ച ആന ഇടഞ്ഞോടി; തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പാപ്പാന്...
14/09/2025

പാലക്കാട് കുന്നത്തൂര്‍മേടില്‍ ശ്രീകൃഷ്ണജയന്തിഎഴുന്നള്ളത്തിനെത്തിച്ച ആന ഇടഞ്ഞോടി; തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പാപ്പാന് കുത്തേറ്റു
News Update in Comment box

14/09/2025

രണ്ടരപ്പതിറ്റാണ്ടിലേറെയായി സ്വന്തം ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും പക്ഷികൾക്കു വെള്ളവും ആഹാരവും നല്‌കുന്ന ശ്യാംകുമാർ അമൃതാദേവി പുരസ്ക‌ാര നിറവിൽ. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ 20,000ലധികം വൃക്ഷ ത്തൈകളാണ് ശ്യാംകുമാർ നട്ടിരിക്കുന്നത്. ആശുപത്രികൾ, സ്‌കൂളുകൾ, അങ്കണവാടികൾ തുടങ്ങി പൊതുസ്ഥലങ്ങളിലാണ് ഇവ നട്ടുപിടിപ്പിച്ചത്. ഇത്തരം പ്രവർത്തനങ്ങളാണ്
പരിസ്ഥിതി പ്രവർത്തകർക്ക് നൽകുന്ന അമൃതാദേവി പുരസ്കാരം പാലക്കാട് കൊടുവായൂർ കരിപ്പൻകുളങ്ങര സ്വദേശിയായ ഓട്ടോ ഡ്രൈവർ എം.ശ്യാംകുമാറിന് സമ്മാനിക്കാൻ കാരണമായത്.
ബി ജെ പിയുടെ പുതിയ രാജ്യസഭാ എം. പി
സി.സദാനന്ദൻ മാസ്റ്റർ പുരസ്കാര വിതരണം നടത്തി.

ഗതാഗത നിയന്ത്രണംശ്രീകൃഷ്ണജയന്തിശോഭായാത്ര ഇന്ന് വൈകിട്ടു നാലോടെ ചിന്മയ മിഷൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ക...
14/09/2025

ഗതാഗത നിയന്ത്രണം

ശ്രീകൃഷ്ണജയന്തി
ശോഭായാത്ര ഇന്ന്

വൈകിട്ടു നാലോടെ ചിന്മയ മിഷൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് കോട്ടയ്ക്കകം ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ സമാപിക്കും


പാലക്കാട് ∙ ശ്രീകൃഷ്ണജയന്തി ഉത്സവത്തോടനുബന്ധിച്ചു ബാലഗോകുലത്തിന്റെ നേതൃത്വത്തിലുള്ള ശോഭായാത്ര ഇന്ന്. ഉപനഗരങ്ങളിൽ നിന്നുള്ള ചെറു ശോഭായാത്രകൾ വൈകിട്ടു മൂന്നോടെ ചിന്മയ തപോവനം ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണത്തിൽ സംഗമിക്കും.

തുടർന്നു നടക്കുന്ന സമ്മേളനം ആർഎസ്എസ് വരിഷ്ഠ പ്രചാരക് എസ്.സേതുമാധവൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം അധ്യക്ഷൻ വരദൻ കൃഷ്ണമൂർത്തി അധ്യക്ഷനാകും.

സംസ്ഥാന ഉപാധ്യക്ഷൻ വി.ശ്രീകുമാരൻ സന്ദേശം നൽകും. തുടർന്നു മഹാശോഭായാത്രയായി പുറപ്പെട്ട് താരേക്കാട്–ഹെഡ് പോസ്റ്റ് ഓഫിസ്–സുൽത്താൻപേട്ട വഴി കോട്ടയ്ക്കകം ആഞ്ജനേയസ്വാമി ക്ഷേത്രത്തിലെത്തി സമാപിക്കും. തുടർന്നു പ്രസാദ വിതരണം നടക്കും.

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഇന്നു വിവിധയിടങ്ങളിൽ ഉറിയടി, ഗോപൂജ, വൃക്ഷപൂജ, നദീപൂജ ചടങ്ങുകളും നടക്കും.

പറളി, കോങ്ങാട്, മലമ്പുഴ, കഞ്ചിക്കോട്, കണ്ണാടി ഉൾപ്പെടെ വിവിധയിടങ്ങളിലും ശോഭായാത്രകൾ നടക്കും.

ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുബന്ധിച്ചു ശോഭായാത്ര നടക്കുന്നതിനാൽ ഇന്നു വൈകിട്ട് 4 മുതൽ ഗവ.വിക്ടോറിയ കോളജ് മുതൽ കോട്ട പരിസരം വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നു ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു. ശോഭായാത്ര കടന്നു പോകുന്ന സമയത്തു വാഹനങ്ങൾ കടത്തിവിടില്ല.

13/09/2025

ആദ്യം ഇങ്ങിനെ.. ശേഷം ഇത്.
ബൈക്ക് അപകടത്തിൽ പെടുന്നതിൻ്റെ മുന്നും പിന്നും ഉള്ള ദൃശ്യങ്ങൾ

വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. മുണ്ടൂർ എഴക്കാട് പോസ്റ്റ് ഓഫീസിന് സമീപത്തുള്ള അവിൽ മില്ലിന് മുന്നിലായാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ദയ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

പൂജാ ചടങ്ങുകൾക്കായി പുഴയിലിറങ്ങിയ മന്ത്രവാദിയും 18 കാരനും മുങ്ങി മരിച്ചു. അപകടത്തിൽപ്പെട്ടത് കൊഴിഞ്ഞാമ്പാറയിൽ മന്ത്രവാദി...
13/09/2025

പൂജാ ചടങ്ങുകൾക്കായി പുഴയിലിറങ്ങിയ മന്ത്രവാദിയും 18 കാരനും മുങ്ങി മരിച്ചു.

അപകടത്തിൽപ്പെട്ടത് കൊഴിഞ്ഞാമ്പാറയിൽ മന്ത്രവാദിയായി അറിയപ്പെടുന്ന ഹസൻ മുഹമ്മദും കാണാൻ എത്തിയ കോയമ്പത്തൂർ സ്വദേശിയും

കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ കുലുക്കപ്പാറ പുഴയിൽ പൂജാ കർമ്മങ്ങൾക്കായി ഇറങ്ങിയ രണ്ടു പേർ മുങ്ങി മരിച്ചു. കൊഴിഞ്ഞാമ്പാറ സ്വദേശി അസൻ മുഹമ്മദ് (59) കോയമ്പത്തൂർ സ്വദേശി യുവരാജ് (18) എന്നിവരാണ് മരിച്ചത്.
മന്ത്രവാദ ചടങ്ങുകൾക്ക് ശേഷം പുഴയിൽ ഇറങ്ങിയപ്പോൾ ആയിരുന്നു അപകടം
ഇന്ന് ഉച്ചയോടെയാണ് സംഭവം
കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിലെ ഹസൻ മുഹമ്മദിന്‍റെ വീട്ടിലാണ് മന്ത്രവാദ ക്രിയകൾ നടന്നത്. ഇതിനുശേഷം പുഴയിലേക്ക് മന്ത്രവാദിയായ ഹസൻ മുഹമ്മദും പരിഹാരക്രിയയ്ക്ക് എത്തിയ 18 കാരൻ യുവരാജും ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. യുവരാജും അമ്മയും സഹോദരി ഭർത്താവും ഉൾപ്പെടെ നാല് പേരാണ് കോയമ്പത്തൂരിൽ നിന്നും ഹസൻ മുഹമ്മദിന്‍റെ അടുത്ത് എത്തിയത്. മകന് ജോലി ഒന്നും ശരിയാവുന്നില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ശനിയാഴ്ച ഹസൻ മുഹമ്മദിന്‍റെ അടുത്ത് കുടുംബം എത്തിയപ്പോൾ ഒരാഴ്ച കഴിഞ്ഞു വീണ്ടും വരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ യാണ് കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിലേക്ക് കുടുംബം എത്തിയത്.
11 മണിയോടെ പുഴവക്കിൽ കന്നുകാലികളെ മേയ്ക്കുന്നവരാണ് രണ്ടുപേരുടെ വസ്ത്രം കണ്ട് സംശയം തോന്നി പൊലീസിനെ അറിയിച്ചത്.
പൊലീസെത്തി നടത്തിയ പരിശോധനയിൽ അസൻ മുഹമ്മദിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അസൻ മുഹമ്മദിന്റെ ഭാര്യ: പരേതയായ റസിയ ഭാനു, മക്കൾ: ജന്നത്ത്നീസ, സൻസീല ബീഗം. യുവരാജിന്റെ അമ്മ ഉമാമഹേശ്വരി. സഹോദരങ്ങൾ: മുകിലേന്ദ്രൻ, അഞ്ജലി.
കൊഴിഞ്ഞാമ്പാറ സിഐ എം.ആർ.അരുൺ കുമാർ, എസ്ഐ കെ.ഷിജു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
ചിറ്റൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജി. മധുവിൻ്റെ
നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബൈജു ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിജു, കൃഷ്ണദാസ്, റഷീദ്, രമേഷ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ പ്രിൻസ് ജേക്കബ് എന്നിവർ രണ്ടു മണിക്കൂർ പുഴയിലുള്ള തിരച്ചിലിനൊടുവിൽ രണ്ടു മൃതദേഹങ്ങളും പുറത്തെടുത്തു.

Address

Palghat

Alerts

Be the first to know and let us send you an email when Live Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Live Palakkad:

Share