Live Palakkad

Live Palakkad Live Palakkad - പാലക്കാടിൻ്റെ സ്വന്തം വാർത്താ മാധ്യമം

31/08/2026

കുളപ്പുള്ളിയിൽ ബസ് ഡ്രൈവർക്ക് ക്രൂരമർദ്ദനം.
ബസിന്റെ വശം തട്ടി കാറിൻറെ ഗ്ലാസ് തകർന്നു എന്ന പേരിലായിരുന്നു മർദ്ദനം

വിഭജനത്തോടെ ഒരു ദീർഘദൂര ട്രെയിൻ സർവീസ് പോലുമില്ലാത്ത ഡിവിഷനായി പാലക്കാട് മാറും. വരുമാനം കുറയും. ഡിവിഷന്റെ നിലനിൽപ്പ് തന്...
31/08/2026

വിഭജനത്തോടെ ഒരു ദീർഘദൂര ട്രെയിൻ സർവീസ് പോലുമില്ലാത്ത ഡിവിഷനായി പാലക്കാട് മാറും.
വരുമാനം കുറയും. ഡിവിഷന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടും.
തീരുമാനം പിൻവലിപ്പിക്കാതെ മറ്റു മാർഗ്ഗമില്ലെന്ന് വി കെ ശ്രീകണ്ഠൻ എംപി

മംഗലാപുരം പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് എടുത്തുമാറ്റി മൈസൂരിന്റെ ഭാഗമാകുമ്പോൾ ഒരു ദീർഘദൂര ട്രെയിൻ പോലും സർവീസ് നടത്താത്ത ഡിവിഷനായി പാലക്കാട് മാറുകയാണെന്ന് എംപി വി കെ ശ്രീകണ്ഠൻ പറഞ്ഞു.
പാലക്കാട് റെയിൽവേ ഡിവിഷന്റെ വിഭജന പശ്ചാത്തലത്തിൽ അതിൻറെ പ്രത്യാഘാതങ്ങളെ കുറിച്ചും തുടർനടപടികളെക്കുറിച്ചും സംസാരിക്കുകയായിരുന്നു എംപി.

പ്രതിവർഷം 700 കോടി രൂപയോളം കേരളത്തിന് വാർഷിക ആദായം നൽകുന്ന ഡിവിഷനാണ് പാലക്കാട്. ഡിവിഷന്റെ കീഴിലുള്ള മംഗലാപുരത്തുനിന്നാണ് 83ലധികം ട്രെയിനുകളുടെ ഓപ്പറേറ്റിംഗ് നടക്കുന്നത്. ചരക്ക് ഗതാഗതത്തിലും പ്രധാന പങ്ക് മംഗലാപുരം ആണ്. ഡിവിഷൻ രൂപീകരണം മുതൽ ഇങ്ങനെയാണ് കാര്യങ്ങൾ. വെട്ടി മുറിക്കുന്നതോടെ
ഡിവിഷന്റെ വരുമാനത്തിൽ 70% ത്തിൻറെ കുറവാണ് വരിക. ഇത് പാലക്കാട് ഡിവിഷന്റെ നിലനിൽപ്പിനെ ബാധിക്കും. കാരണം ഡിവിഷനുകളുടെ
വികസനത്തിന് തുക കണ്ടെത്തുന്നത് അതത് ഡിവിഷനുകളുടെ വരുമാനത്തിന് ആനുപാതികമായിട്ടാണ്. വരുമാനം കുറയുന്നതോടെ പാലക്കാട് ഡിവിഷന് തുക അനുവദിക്കാത്ത സ്ഥിതിയാവും. ഡിവിഷൻ തന്നെ ഇല്ലാത്ത സ്ഥിതിയിലേക്ക് നീങ്ങും. യാത്രക്കാരുടെ സൗകര്യം നഷ്ടമാവും. പാലക്കാടിന്റെ ലഭിച്ചിരുന്ന റിസർവേഷൻ കോട്ടയിൽ വലിയ വെട്ടിക്കുറച്ചിലാണ് ഉണ്ടാവുക.
ഇനി പാലക്കാട് ഡിവിഷന് ഒരു പുതിയ ട്രെയിൻ ആരംഭിക്കാൻ മറ്റുള്ളവരുടെ പിന്നാലെ നടക്കേണ്ട സ്ഥിതിയാവും. നമ്മുടെ റെയിൽ ഓപ്പറേറ്റിങ് സിസ്റ്റം മുഴുവൻ മൈസൂരിനെ ഏൽപ്പിക്കാനാണ് നീക്കം.
പാലക്കാട് ഡിവിഷന് കീഴിൽ ജോലി ചെയ്യുന്ന കേരളീയരായ റെയിൽവേ ജീവനക്കാർ കർണാടകയിലേക്ക് പുനർ വിന്യസിപ്പിക്കപ്പെടും. അങ്ങനെ ഏത് അർത്ഥത്തിലും
കേരളത്തിൻറെ റെയിൽവേ വികസനത്തെ തുരങ്കം വയ്ക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്.
ഇതിന് പിന്നിൽ കർണാടകയിലെ ബിജെപി ലോബിയാണ്.
രണ്ടുവർഷം മുമ്പ് റെയിൽവേ റിവ്യൂ മീറ്റിംഗിൽ കർണാടകയിൽ നിന്നുള്ള ഒരു എംപിയും ഒരു സഹമന്ത്രിയും പുതിയ ഡിവിഷൻ പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ ചർച്ചയും വിവാദവുമായ സാഹചര്യത്തിൽ റെയിൽ വകുപ്പ് മന്ത്രിയെ കേരളത്തിലെ ജനപ്രതിനിധികൾ കണ്ടിരുന്നു.
അതിനുശേഷം റെയിൽവേയുടെ ക്യാബിനറ്റ് മന്ത്രി തന്നെ പാർലമെന്റിൽ പ്രഖ്യാപിച്ചതാണ് പുതിയ ഡിവിഷൻ രൂപീകരണമോ പാലക്കാടിനെ വിഭജിക്കാനുള്ള നീക്കമോ ഇല്ല എന്നത് . ആ ഉറപ്പിന് ശേഷമാണ് ഇപ്പോൾ അർദ്ധരാത്രിയിൽ വിഭജനം നടന്നിരിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് റെയിൽവേ മന്ത്രി അറിഞ്ഞില്ല എന്ന് പറയുന്ന അതേ സാഹചര്യത്തിൽ തന്നെയാണ് വിഭജനത്തിന്റെ വിജ്ഞാപനം പുറത്തുവരുന്നത്. രാജ്യത്തിൻറെ ഏറ്റവും വലിയ നിയമനിർമ്മാണ സഭയെ തെറ്റിദ്ധരിപ്പിച്ച് ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുന്ന റെയിൽവേ മന്ത്രി ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ല.
കേരളത്തിൽ നിന്നുള്ള സഹമന്ത്രി സുരേഷ് ഗോപി ഡിവിഷൻ വിഭജനത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. കേരളത്തിനുവേണ്ടി ഒന്നും ചെയ്യാത്ത കേന്ദ്രമന്ത്രി മലയാളിക്ക് അപമാനമാണ്.
കേരളത്തിൽ ഭരണം ലഭിക്കില്ല എന്ന് ഉറപ്പായ ബിജെപി കർണാടകയിൽ ബിജെപിക്ക് ഭരണം പിടിക്കാൻ വേണ്ടി കേരളത്തെ ഒറ്റുകയാണ്. കേരളത്തിലെ ജനങ്ങളോട് അല്പമെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കിൽ അവർ ഇക്കാര്യത്തിൽ കേരളത്തിനുവേണ്ടി പ്രതികരിക്കണം.
റെയിൽവേയുടെ ഉന്നത അധികാരികൾ അറിഞ്ഞല്ല ഡിവിഷൻ വിഭജനം നടക്കുന്നത്. പിന്നിൽ കർണാടകയിലെ ലോബിയാണ്.
കേരളത്തിലെവിടെയും പുതിയ ഡിവിഷൻ രൂപീകരിക്കുകയോ വിഭജിക്കുകയോ ചെയ്യാതെ പാലക്കാടിനെ മാത്രം വെട്ടിമുറിച്ച നടപടി വേണ്ടത്ര ചർച്ചകളോ അറിയിപ്പോ ഇല്ലാതെ പാതിരാത്രിയിലെടുത്ത തീരുമാനമാണ്. ഇത് രാജ്യത്തിൻറെ ഫെഡറൽ സംവിധാനത്തെ തകർക്കുകയും നീതി വ്യവസ്ഥയെ ഇല്ലാതാക്കുകയും ചെയ്യുന്നതാണ്. റെയിൽവേ രാജ്യത്തിൻറെ ഐക്യം ഉറപ്പിക്കുന്ന സംവിധാനമാണ്. അതേ സംവിധാനത്തെ ഭിന്നിപ്പിക്കാനാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരും. തെറ്റായ തീരുമാനം പിൻവലിപ്പിക്കാൻ കോൺഗ്രസിനും യുഡിഎഫിനും സർക്കാറിനും ശേഷിയുണ്ട്. സമരത്തിന്റെ ആദ്യപടിയാണ് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ തിരുവോണ ദിവസം പാലക്കാട്ടെ ഡിവിഷൻ ഓഫീസിനു മുന്നിൽ സത്യാഗ്രഹം ഇരുന്നത്. തുടർ ദിവസങ്ങളിൽ കേന്ദ്രമന്ത്രിമാർക്ക് മുന്നിലും ഡൽഹിയിലും വരെ സമരം ശക്തമാക്കും. ഡിവിഷൻ വിഭജനം പിൻവലിക്കാതെ സമരം നിർത്തില്ല എന്നും എംപി പറഞ്ഞു.

30/08/2026

ഒടുവിൽ ഡാമിലേക്ക് പടക്കം പൊട്ടിച്ചെറിഞ്ഞാണ് ആനയെ മലമ്പുഴ റിസർവോയറിൽ നിന്നും
നിന്നും കരകയറ്റി കാട്ടിലേക്ക് തുരത്തിയത്...

വാർത്ത കമൻ്റിൽ

30/08/2026

ഡാമിൽ നീന്തിത്തുടിച്ച് കാട്ടുകൊമ്പൻ .

മലമ്പുഴ ഡാം റിസർവോയർ പരിസരത്തെ റോഡിനടുത്തെത്തിയ കൊമ്പൻ ഡാമിലേക്ക് ഇറങ്ങി നീന്തി മറുകരയിലേക്ക് ...

എലിവാൽ ഭാഗത്താണ് ഇന്നുച്ചയോടെ ആനയെ കണ്ടത്. നിരവധി സഞ്ചാരികൾ എത്തുന്ന ഭാഗത്ത് റോഡിനടുത്തായി ഡാം റിസർവോയറിന് അകത്തുനിന്ന കൊമ്പൻ വലിയ പരിഭ്രാന്തി പടർത്തിരുന്നു. ഏറെനേരം അവിടെനിന്ന കൊമ്പൻ പിന്നീട് വെള്ളത്തിലേക്ക് ഇറങ്ങി കുറേനേരം നീന്തിത്തുടിക്കുകയും പിന്നെ നീന്തി ഡാമിൻറെ മറുകരയിലേക്ക് നീങ്ങുകയും ചെയ്തു. ആനയെ കണ്ടതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തിയിരുന്നു

മലമ്പുഴ ഡാം റിസർവോയറിനകത്ത് കാട്ടാന. റോഡിനോട് ചേർന്ന ഭാഗത്താണ് ആന മലമ്പുഴയിൽ നിന്ന് എലിവാൽ ഭാഗത്തേക്ക് പോകുന്ന റൂട്ടിൽ പ...
30/08/2026

മലമ്പുഴ ഡാം റിസർവോയറിനകത്ത് കാട്ടാന. റോഡിനോട് ചേർന്ന ഭാഗത്താണ് ആന

മലമ്പുഴയിൽ നിന്ന് എലിവാൽ ഭാഗത്തേക്ക് പോകുന്ന റൂട്ടിൽ പ്രകാശ് ഹോട്ടലിന് സമീപത്തായാണ് റോഡിനോട് ചേർന്ന ഡാം റിസർവോയർ പ്രദേശത്ത് കാട്ടാന നിൽക്കുന്നത്. ഇതുവഴി വരുന്നവർ ശ്രദ്ധിച്ചു വരണം എന്നാണ് മുന്നറിയിപ്പ്

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിന് മുഖം നോക്കാതെ മറുപടിയുമായി എ കെ ബാലൻഇസ്ലാമിക ആഘോഷങ്ങളിലെയും പൊതുപരിപാടികളിലെ...
30/08/2026

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിന് മുഖം നോക്കാതെ മറുപടിയുമായി എ കെ ബാലൻ

ഇസ്ലാമിക ആഘോഷങ്ങളിലെയും പൊതുപരിപാടികളിലെയും സ്ത്രീകളുടെ സാന്നിധ്യത്തെ എതിർത്തുകൊണ്ട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ വിവാദ പരാമർശത്തെകുറിച്ചുള്ള ചോദ്യത്തോടായിരുന്നു പ്രതികരണം.

പാലക്കാട് സ്റ്റേഡിയം ബൈപ്പാസിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചുപാലക്കാട്നഗരത്തിലെ സ്റ്റേഡിയം ബൈപ്പാസ് റോഡ...
30/08/2026

പാലക്കാട് സ്റ്റേഡിയം ബൈപ്പാസിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു
പാലക്കാട്
നഗരത്തിലെ സ്റ്റേഡിയം ബൈപ്പാസ് റോഡിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു. മങ്കര വെള്ള റോഡ് കണ്ണമ്പരിയാരം കൂട്ടാല വീട്ടിൽ കലേഷിന്റെ ഭാര്യ നീതു (30) ആണ് മരിച്ചത്. ശനി പകൽ 2.20-ഓടെ സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം. നെന്മാറയിൽ നിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന 'കൃഷ്ണരാജ്' എന്ന സ്വകാര്യ ബസ് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിന്റെ വശം തട്ടി സ്കൂട്ടറിന്റെ പിന്നിലിരുന്ന നീതു റോഡിലേക്ക് തെറിച്ചുവീഴുകയും ബസിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ നീതു സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
തുണിത്തരങ്ങൾ വാങ്ങുന്നതിനായി ബന്ധുവായ മങ്കര കുനിയംപാടം സ്വദേശി ശ്രേയ (18) ഒപ്പം നഗരത്തിലെത്തിയതായിരുന്നു നീതു. ശ്രേയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സംഭവത്തിൽ ബസ് ഡ്രൈവറായ പല്ലശ്ശന കൂടല്ലൂർ സ്വദേശി ബിജുവിനെതിരെ (45) പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസെടുത്തു ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോഷൻ ബന്ധുക്കൾക്ക് വിട്ടു നൽകും. നീതുവിന്റെ ഭർത്താവ് കലേഷ് പ്രവാസിയാണ്. മക്കൾ നിയ, നിവ്യ
അച്ഛൻ: ശശി
അമ്മ: ഓമന
സഹോദരങ്ങൾ: പ്രസാദ്, ശരത്, നിഖിത

നടന്നുപോവുകയായിരുന്നു..മുതലമട : ലോറി ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പരുവക്കുളം പുത്തംപൊറ്റ  വിജയ(58) നാണ് മരിച്ചത്. ക...
29/08/2026

നടന്നുപോവുകയായിരുന്നു..

മുതലമട : ലോറി ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പരുവക്കുളം പുത്തംപൊറ്റ വിജയ(58) നാണ് മരിച്ചത്. കാമ്പ്രാത്ത് ചള്ള ജംഗ്ഷനിൽ റോഡരുകിൽ നടന്നു പോകുമ്പോഴാണ് പുറകിൽ നിന്നും വന്ന ലോറി ഇടിച്ചത്. ദേഹത്തിലൂടെ പിൻചകങ്ങൾ കയറി. സംഭവസ്ഥലത്തു തന്നെ മരിച്ചു. മാതാവ്: കാമാക്ഷി തരകത്തിയാർ.
ഭാര്യ: മീനാംബിക.
മക്കൾ : അഖില, അഖിലേഷ് .
സഹോദരങ്ങൾ: രാധ, ബേബി അനിത .

ഒരു നിഴലുപോലെ ബൈക്ക് കണ്ടു. അതിൽപിടിച്ചായിരുന്നു പിന്നെ അന്വേഷണം. ആറാം നാൾ പൂട്ടി വാർത്ത കമെന്റിൽ
29/08/2026

ഒരു നിഴലുപോലെ ബൈക്ക് കണ്ടു. അതിൽപിടിച്ചായിരുന്നു പിന്നെ അന്വേഷണം. ആറാം നാൾ പൂട്ടി

വാർത്ത കമെന്റിൽ

Address

Palakkad
Palghat

Alerts

Be the first to know and let us send you an email when Live Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Live Palakkad:

Shortcuts

Share