K.Jayadevan

K.Jayadevan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from K.Jayadevan, Digital creator, Palghat.

24/07/2025

വി എസ് അനുസ്മരണം...

'അങ്ങനെ, അവസാനത്തെ കമ്മ്യൂണിസ്റ്റുകാരനും പോയി' എന്ന് സ്തുതിച്ച് നിന്ദിക്കുന്ന ജീവികളെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? (താഴെയ...
24/07/2025

'അങ്ങനെ, അവസാനത്തെ കമ്മ്യൂണിസ്റ്റുകാരനും പോയി' എന്ന് സ്തുതിച്ച് നിന്ദിക്കുന്ന ജീവികളെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? (താഴെയുള്ള ചിത്രം നോക്കുക. ആ പ്രത്യേക തരം ജീവികൾക്കുള്ള typical ഉദാഹരണമാണ്.) കറ തീർന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധരായിരിക്കും അവർ. കമ്മ്യൂണിസം മനുഷ്യസ്നേഹമാണ് എന്നൊക്കെ തട്ടിമൂളിക്കും. എന്നാൽ, 'ആ മനുഷ്യസ്നേഹത്തിലേക്ക് താനും കൂടി വാടോ' എന്നെങ്ങാനും പറഞ്ഞാല്ലോ? 'അയ്യേ, ഞാനാ ടൈപ്പല്ല' എന്നും പറഞ്ഞ് ഒഴിഞ്ഞുകളയും.
വലതുപക്ഷം അങ്ങിനെയൊന്ന് - അവനവനെത്തന്നെ വഞ്ചിച്ചും അത് സ്വന്തം രാഷ്ട്രീയം ഒളിച്ചു കടത്തും.

എന്നാൽ, ഇപ്പുറത്ത് ഇടതുപക്ഷക്കാരെ ഒന്ന് ശ്രദ്ധിച്ചു നോക്കൂ - 'വലതു പക്ഷത്തിൻ്റെ ആശയങ്ങളൊക്കെ കൊള്ളാം...എന്നാലും..' എന്ന മട്ടിലൊരു വാചകം ആ ക്യാമ്പിൽ നിന്ന് നിങ്ങൾ കേൾക്കുകയേ ഇല്ല. ഒരു എന്നാലുമില്ല; ഒന്നും ഒളിച്ചുകടത്താനുമില്ല എന്നർത്ഥം.

അതുകൊണ്ട്, അവസാനത്തേത് എന്നൊക്കെപ്പറഞ്ഞ് ആശ്വസിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ - വി.എസ് എത്രമാത്രം കമ്മ്യൂണിസ്റ്റാണോ, അത്രമാത്രം ഞാനും കമ്മ്യൂണിസ്റ്റാണ്. ആ ഗണത്തിൽ പെട്ട പതിനായിരങ്ങൾ വേറെയുമുണ്ട് ഈ നാട്ടിൽ. ഒരു കടുകുമണിക്ക് കുറയില്ല. എല്ലാത്തിനേക്കാളും വലിയ കൊടുക്കൽ ജീവിതത്തെ കൊടുക്കലാണ് എന്ന് നല്ലവണ്ണം ബോദ്ധ്യമുളള ഒരു പ്രത്യേക തരം മനുഷ്യരാണത്. അവരെ അളക്കാനുള്ള ത്രാസും തൂക്കക്കട്ടിയുമൊന്നും കൈയ്യിലില്ലാത്തതുകൊണ്ട് നിങ്ങൾക്കത് തിരിയാത്തതാണ് സാറമ്മാരേ.. തന്നെയല്ല, നിങ്ങളൊക്കെ സ്ഥിരമായി കണ്ടുവരുന്ന റീൽസിലൊന്നും അവരെ കണ്ടെന്നും വരില്ല. എപ്പോഴും മനുഷ്യരുടെ ജീവിതത്തെ തൊട്ടുതൊട്ടു പോകുന്ന ആ ജീവികൾക്ക് അതിനൊന്നും മനസ്സോ നേരമോ ഇല്ലാത്തിട്ടാവും. വിട്ടുകള.

അതുകൊണ്ട്, 'അവസാനത്തെയാളും പോയല്ലോ; ഇനി ഞങ്ങളുടെ തോന്നിവാസ കാലമാണ്' എന്നൊക്കെ കരുതി ആശ്വസിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ - വെവരമറിയും.

'തങ്ങൾക്ക് പിറകേ വരുന്നവർ തങ്ങളേക്കാൾ കരുത്തരായിരിക്കും' എന്ന് ഞങ്ങളെയെല്ലാം പഠിപ്പിച്ച ഒരു മനുഷ്യൻ്റെ ചിത കത്തിയ ചൂടേറ്റു കൊണ്ടാണ് പറയുന്നത്. ഓർമ്മിക്കുമല്ലോ?

കെ. ജയദേവൻ
24.7.25

24/07/2025

കമ്മ്യൂണിസ്റ്റുകാരോടാണ് -
മാമ്പൂ കണ്ടും മാദ്ധ്യമ സ്തുതികൾ കേട്ടും, പുളകിതരാകരുത്. ഒന്ന് കരിഞ്ഞു പോകും. മറ്റൊന്ന് തിരിഞ്ഞു കുത്തും.

23/07/2025

തീയിനെ തീ എടുത്തു.
വി. എസ്. അമരനായി.

വി.എസിനെ കാത്ത് കരുനാഗപ്പള്ളിയിൽ.
23/07/2025

വി.എസിനെ കാത്ത് കരുനാഗപ്പള്ളിയിൽ.

23/07/2025

കരുനാഗപ്പള്ളിയിൽ സഖാവ് വി.എസ് എത്തുമ്പോൾ

22/07/2025

വി എസ്

വി.എസ് പോയി, സമരതീക്ഷ്ണതയുടെ ഒരു ചരിത്രം ബാക്കി വെച്ച്. ഘടികാരത്തിൽ ആ സമയം വൈകീട്ട് 3.20 എന്ന് രേഖപ്പെടുത്തി. നാളെ കഴിഞ്...
21/07/2025

വി.എസ് പോയി, സമരതീക്ഷ്ണതയുടെ ഒരു ചരിത്രം ബാക്കി വെച്ച്. ഘടികാരത്തിൽ ആ സമയം വൈകീട്ട് 3.20 എന്ന് രേഖപ്പെടുത്തി. നാളെ കഴിഞ്ഞ് മറ്റന്നാൾ ഈ നേരമാവുമ്പോഴേക്ക് ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ തീയിനെ തീയെടുത്തുകാണും. മണ്ണ് മണ്ണിൽ അലിഞ്ഞു കാണും. വി.എസ് അമരനാകും.

ഒരു നൂറ്റാണ്ടിലേറെക്കാലം ഭൂമിയിൽ ജീവിച്ച മനുഷ്യനാണ് - ഐക്യകേരളത്തേക്കാൾ കൂടുതൽ കാലം! അതിലേറെയും സമരം തന്നെ. ജനനം മുതൽ തുടങ്ങിയതാണത്. അവസാന കാലത്ത് മരണത്തോട് വരെ നീണ്ടു നിന്ന ഒന്ന്. അതങ്ങിനെയേ വരൂ - ഒന്നിൻ്റെ മുൻപിലും കീഴടങ്ങുക ആ മനുഷ്യൻ്റെ ശീലമായിരുന്നില്ലല്ലോ.

ഒരു നൂറ്റാണ്ട് കാലത്തെ ജീവിതം; ഒരു നൂറ്റാണ്ട് നീണ്ട സമരം. സഖാവ് വി.എസിനെ ഒറ്റ വാചകത്തിൽ അങ്ങിനെ ചുരുക്കിപ്പറയാം. ഭരണത്തിലായിരിക്കുമ്പോഴും അല്ലാത്തപ്പോഴും കേരളത്തിൻ്റെ ധാർമ്മികബോധങ്ങളുടെ മാനദണ്ഡങ്ങളിൽ ഒന്ന് തീർച്ചയായും വി.എസായിരുന്നു. മണ്ണിനേയും മനുഷ്യനേയും കുറിച്ച്, അതിനിടയിലെ പാരസ്പര്യത്തെക്കുറിച്ച്, നീട്ടിയും കുറുക്കിയും തൻ്റേതു മാത്രമായ ശൈലിയിൽ വി.എസ്. പറഞ്ഞപ്പോൾ മലയാളി അതിനെ അതീവഗൗരവത്തിൽ കേട്ടു. കുട്ടനാട്ടിലെ നെൽപ്പാടങ്ങളിൽ നിന്ന്, പുന്നപ്രയിലെ സമരഭൂമിയിലൂടെ കയറി വന്ന പണ്ഡിതനല്ലാത്ത ഒരു ഏഴാം ക്ലാസ്സുകാരൻ അങ്ങിനെ നമ്മുടെ പൊതുബോധത്തിൻ്റെ പ്രകടിത രൂപമായി. വി എസിന് പകരം മറ്റൊരാളില്ലാതായി.

തീർച്ചയായും വിമർശനങ്ങൾക്കതീതനല്ല വി.എസ്. അങ്ങിനെയാവുക സാദ്ധ്യവുമല്ല. പലപ്പോഴും പാർട്ടിക്കകത്തും പുറത്തും നിശിത വിമർശനങ്ങൾക്ക് വിധേയനായിട്ടുണ്ട് അദ്ദേഹം. അപ്പോഴെല്ലാം ഒരു കമ്മ്യൂണിസ്റ്റിന് മാത്രം കഴിയുന്ന ഉന്നതമായ രാഷ്ട്രീയ ബോധത്തോടെ വി.എസ് അതിനെയെല്ലാം സമീപിച്ചു. അവസാനം, പാർട്ടിയും നാടും അവശേഷിക്കും. വ്യക്തികൾ അതിൽ അലിഞ്ഞ് ഇന്ധനമാകും. വി.എസ്. അച്ചുതാനന്ദനും അതെ.സി. പി. ഐ (എം) ൻ്റെ സ്ഥാപക നേതാക്കളിൽ, ജീവിച്ചിരിക്കുന്ന അവസാനത്തെ ആളായിരുന്നു വി.എസ്. 1964 ൽ, ദേശീയകൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 32 അംഗ ചെറുസംഘത്തിലെ ഒരാൾ. കാലവുമായി ചേർത്തുവെച്ച ആ കണ്ണിയാണ് ഇന്ന് മുറിഞ്ഞു പോയത്.

കാഴ്ച്ചയിലും പെരുമാറ്റത്തിലും പരുക്കനായിരുന്നിട്ടും, "കണ്ണേ കരളേ.." എന്ന് മലയാളി സ്നേഹവായ്പോടെ വിളിച്ച ഒരേയൊരു രാഷ്ട്രീയ നേതാവ് സഖാവ് വി.എസാണ്. അത്തമൊരാൾ മരിച്ചെന്നിരിക്കിലും നമുക്കിടയിൽ നിന്ന് എവിടെ പോകാനാണ്?
അതുകൊണ്ട് സമരങ്ങൾ തുടരുക തന്നെ ചെയ്യും...

സഖാവേ, വിട.

കെ. ജയദേവൻ
21.7.25

അങ്ങിനെ അതും കാണാനായി - അലഹാബാദ് ഹൈക്കോടതി ഭഗവാൻ ശ്രീകൃഷ്ണൻ്റെ 'അടുത്ത സുഹൃത്തി'നെ സുപ്രധാനമായ ഒരു കേസിൽ കക്ഷി ചേരാൻ അനു...
21/07/2025

അങ്ങിനെ അതും കാണാനായി - അലഹാബാദ് ഹൈക്കോടതി ഭഗവാൻ ശ്രീകൃഷ്ണൻ്റെ 'അടുത്ത സുഹൃത്തി'നെ സുപ്രധാനമായ ഒരു കേസിൽ കക്ഷി ചേരാൻ അനുവദിച്ചു. മധുരയിലെ ഷാഫി ഈദ്ഗാഹ് മസ്ജിദ് തർക്കക്കേസിലാണ് കോടതി, അസാധാരണമെന്ന് കുറച്ച് മനുഷ്യർക്കെങ്കിലും തോന്നാനിടയുള്ള മേൽപ്പറഞ്ഞ നടപടി സ്വീകരിച്ചത്.

കൃഷ്ണഭക്തരുടെ പ്രതിനിധി എന്ന നിലയിലാണ്, ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര, ഈ അടുത്ത ബന്ധുവിന് കേസിൽ ഇടപെടാൻ അനുവാദം നൽകിയത്. ഒന്നു മുതൽ ആറുവരെയുള്ള എതിർ കക്ഷികൾക്കും, ഇന്ത്യയിലെ( ഭാരതത്തിലെ എന്നർത്ഥം) മൊത്തം മുസ്ലീം സമൂഹത്തിനും എതിരായാണ് ശ്രീകൃഷ്ണൻ്റെ 'ഈ അമ്മായിയുടെ മകൻ്റെ' കേസിലുള്ള കക്ഷി ചേരൽ. 15 ദിവസത്തിനകം പരാതിക്കാരുടെ ചിലവിൽ ഒരു ദേശീയ ദിനപത്രത്തിൽ ഇക്കാര്യം പരസ്യം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇനി ആരാണ് പരാതിക്കാർ? ഒന്നാം പരാതിക്കാരൻ ശ്രീകൃഷ്ണൻ ! രണ്ടാം പരാതിക്കാർ ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ്. മൂന്നു മുതൽ അഞ്ച് വരെ പരാതിക്കാർ വിശ്വാസികളും. സ്വന്തം ജന്മസ്ഥലം തിരികെക്കിട്ടാൻ, കോടതി വരാന്തയിൽ കാത്തു നിൽക്കുന്ന ദൈവത്തെ കാണാൻ, ഗുരുവായൂരിലടക്കം പോയി വരിനിൽക്കുന്ന പാവപ്പെട്ട മനുഷ്യർക്ക് ഈ രാമായണ മാസത്തിൽ പുതിയൊരു ഓഫർ കൂടി വരാൻ സാദ്ധ്യതയുണ്ട് - കൃഷ്ണനെ കാണുന്ന കൂട്ടത്തിൽ മൂപ്പരുടെ അടുത്ത ബന്ധുവിനെക്കൂടി ഒന്ന് കാണാം. നാലമ്പലത്തിലേക്ക് തിരിച്ച വണ്ടി മധുര വരെ ഒന്ന് നീട്ടിപ്പിടിച്ചാലോ?

ചന്ദ്രനിലേക്കും മറ്റ് ആകാശഗോളങ്ങളിലേക്കും , അനന്ത വിദൂര പ്രപഞ്ച സത്യങ്ങളിലേക്കും മനുഷ്യൻ ഒഴുകിപ്പരക്കുന്ന അതേ കാലത്ത്, നമ്മുടെ ഇന്ത്യ, ഭാരതത്തിലേക്കുള്ള മടക്കയാത്ര ആവുന്നത്ര ഗംഭീരമാക്കുന്നുണ്ട്.

കെ. ജയദേവൻ.
2025, ചാന്ദ്രദിനം.

20/07/2025

ക്രിസ്തുവിന് ശേഷം നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാകവി കളാദിസൻ്റെ 'രഘുവംശ'ത്തിൽ സീത, ലക്ഷ്മണനോട് ഇങ്ങനെ പറയുന്നുണ്ട്:

"വാച്യസ്ത്വയാ മദ് വചനാത് സരാജാ
വഹ്നൗ വിശുദ്ധാമപിയത് സമക്ഷം
മാം ലോകാപവാദ ശ്രവണാദാഹിനി:
ശ്രുതസ്യ കിം തത് സദൃശം കുലസ്യ . "

അർത്ഥം: "ഞാൻ പറഞ്ഞതായി ആ രാജാവിനോട് ( രാമനെ വെറും രാജാവ് എന്ന്!) നീ പറയണം. എന്തെന്നാൽ അങ്ങയുടെ കൺമുൻപിൽ വെച്ച് അഗ്നിപ്രവേശം ചെയ്ത് വിശുദ്ധയായിത്തീർന്ന എന്നെ ലോകാപവാദം കേട്ടതിൻ്റെ പേരിൽ അങ്ങ് ഉപേക്ഷിച്ചു. അത് ശയസ്സുറ്റ അങ്ങയുടെ കുലത്തിന് ചേർന്നതാണോ?"

ഇനി, A D എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭവഭൂതിയുടെ 'ഉത്തരരാമചരിത'ത്തിലേക്ക് വന്നാൽ, പൃഥ്വി, രാമനോട് പറയുന്നത് നോക്കൂ -

" നപ്രമാണികൃത: പാണീർ ബാല്യേന ബാലേന പീഢിത:
നാഹം ന ജനകോ നാഗ്നിർ നാനുവൃത്തിർ
ന സന്തതി: "

അർത്ഥം: " ബാല്യകാലത്ത് ബാലനായ അങ്ങയാൽ ഗ്രഹിക്കപ്പെട്ട പാണിയെ അങ്ങ് പരിഗണിച്ചില്ല. കൂടാതെ എന്നേയും പിതാവായ ജനകനേയും പാണിഗ്രഹണത്തിന് സാക്ഷി നിന്ന അഗ്നിയേയും തുടർന്നുള്ള ജീവിതത്തേയും ഗർഭസ്ഥമായ സന്തതിയേയും അങ്ങ് കാര്യമാക്കിയില്ല. "

രാമകഥയുടെ ചരിത്രത്തിൽ ഇങ്ങനെയുമുണ്ട് ചിലത്. ഭക്തി പ്രസ്ഥാനത്തിൻ്റെ കാലത്ത്, ഭക്തി ഒരു തരം രാഷ്ട്രീയ പ്രയോഗം കൂടിയായിരുന്നു. ചാതുർവർണ്ണ്യത്തിൻ്റെ 'അടി' കൊണ്ട് വശംകെട്ട മനുഷ്യർക്ക് ഭക്തിയിൽ സ്വയം മുഴുകുക, എല്ലാം ഈശ്വരനിൽ അർപ്പിക്കുക എന്നത് സാമൂഹികമായ ഒരു ആശ്വാസം കൂടി ആയിരുന്നു. ആ കാലത്താണ് എഴുത്തച്ഛൻ്റെ അദ്ധ്യാത്മ രാമായണം വരുന്നത്. അതിൽ വാത്മീകീ രാമായണത്തിൻ്റെ കഥയേ ഉള്ളൂ; (അതും സൂക്ഷ്മാംശത്തിലുള്ള മാറ്റങ്ങളോടെ) മനോഭാവം തികച്ചും മേൽപ്പറഞ്ഞതാണ്.

അതുകൊണ്ട്, രാമകഥയെ പിന്തുടരുന്നവർക്ക് എഴുത്തച്ഛനെ തീർച്ചയായും വായിക്കാവുന്നതാണ്. എന്നാൽ, അവർ വാത്മീകിയുടെ രാമായണം ഒന്ന് കാണുകയെങ്കിലും ചെയ്യേണ്ടേ? പണ്ട്, മേൽപ്പറഞ്ഞ പോലുള്ള രാമവിമർശങ്ങൾ ഭാരതീയ സാഹിത്യത്തിൽ നിർലോഭം ഉണ്ടായിരുന്നു എന്നൊന്ന് മനസ്സിലാക്കുകയെങ്കിലും വേണ്ടേ? അങ്ങിനെ വന്നാൽ, 'ജയ് ശ്രീറാം' എന്നത് സീത വിളിച്ച മുദ്രാവാക്യമല്ല എന്നും, അപരവിദ്വേഷം വളർത്താൻ അത് സംഘപരിവാരം അടുത്ത കാലത്ത് മാത്രം സൃഷ്ടിച്ചെടുത്ത രാഷ്ട്രീയ മുദ്രാവാക്യമാണ് എന്നും അവർ തിരിച്ചറിയുകയില്ലേ? നല്ല വിശ്വാസികളും നല്ല മനുഷ്യരും ആ വിധം ശാന്തമായി ഒന്നാലോചിച്ചു നോക്കൂ -
ആ വഴിക്കും ഒന്ന് ചിന്തിക്കേണ്ടതല്ലേ നാം?

കെ. ജയദേവൻ
20.7.25

19/07/2025

Address

Palghat

Website

Alerts

Be the first to know and let us send you an email when K.Jayadevan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to K.Jayadevan:

Share