Adurnews

Adurnews ADURNEWS

 #കാണ്മാനില്ല  #പന്തളം: ഈ ഫോട്ടോയിൽ കാണുന്ന ശ്രീനന്ദ് (12), വരിക്കോലിൽ ഹൗസ്, മുളമ്പുഴ, പന്തളം, 9/10/2025 ൽ വീടിനു സമീപം ...
09/09/2025

#കാണ്മാനില്ല

#പന്തളം: ഈ ഫോട്ടോയിൽ കാണുന്ന ശ്രീനന്ദ് (12), വരിക്കോലിൽ ഹൗസ്, മുളമ്പുഴ, പന്തളം, 9/10/2025 ൽ വീടിനു സമീപം കളിച്ചുകൊണ്ടിരിക്കെ 4 മണിക്ക് ശേഷം കാണാതായി. കണ്ടുകിട്ടുന്നവർ താഴെ പറയുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക.
Mob - 9745072891 ,9526569498

 #സിപി_രാധാകൃഷ്ണൻ_ഇന്ത്യയുടെ_ഉപരാഷ്ട്രപതി #ന്യൂഡൽഹി : ഇന്ത്യയുടെ 15-ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണ...
09/09/2025

#സിപി_രാധാകൃഷ്ണൻ_ഇന്ത്യയുടെ_ഉപരാഷ്ട്രപതി

#ന്യൂഡൽഹി : ഇന്ത്യയുടെ 15-ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. 767 പാർലമെന്റംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ രാധാകൃഷ്‌ണൻ 452 വോട്ട് നേടി.

പ്രതിപക്ഷ സ്ഥാനാർഥിയായ സുപ്രീം കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിക്കു 300 വോട്ട് ലഭിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള തലമുതിർന്ന ബിജെപി നേതാവായ സി.പി. രാധാകൃഷ്‌ണൻ ആർഎസ്എസ്, ജനസംഘം എന്നിവയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. ബിജെപി തമിഴ്‌നാട് ഘടകം മുൻ പ്രസിഡന്റാണ്.

തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണൻ കോയമ്പത്തൂരിൽനിന്ന് രണ്ടു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020 മുതൽ രണ്ടു വർഷം കേരളത്തിലെ ബിജെപിയുടെ പ്രഭാരിയായിരുന്നു. കയർ ബോർഡ് മുൻ ചെയർമാനാണ്. ജാർഖണ്ഡ് ഗവർണർ സ്ഥാനത്തു നിന്നാണ് സി.പി.രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണറായത്. തെലങ്കാനയുടെ അധികച്ചുമതലയും വഹിച്ചിരുന്നു. ജൂലൈ 21നാണ് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിപദം രാജിവെച്ചത്.

 #വിജ്ഞാന_കേരളം -  #കുടുംബശ്രീ_തൊഴിൽ_ക്യാമ്പയിൻ #ഓണത്തിന്_ഒരു_ലക്ഷം_തൊഴിൽ;  #പത്തനംതിട്ട_ജില്ലാതല_ലക്ഷ്യപൂർത്തീകരണ_പ്രഖ്...
09/09/2025

#വിജ്ഞാന_കേരളം - #കുടുംബശ്രീ_തൊഴിൽ_ക്യാമ്പയിൻ

#ഓണത്തിന്_ഒരു_ലക്ഷം_തൊഴിൽ; #പത്തനംതിട്ട_ജില്ലാതല_ലക്ഷ്യപൂർത്തീകരണ_പ്രഖ്യാപനവും #തൊഴിൽ_വികസനസംഗമവും_കുടുംബശ്രീ_അവാർഡ്_വിതരണവും_നാളെ (10-9-2025)

#പത്തനംതിട്ട : വിജ്ഞാനകേരളവും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ഓണത്തിന് ഒരു ലക്ഷം തൊഴിൽ ക്യാമ്പയിൻ, സംസ്ഥാനതലത്തിൽ ആദ്യമായി ലക്ഷ്യം പൂർത്തീകരിച്ച് പത്തനംതിട്ട .ജില്ലാതല ലക്ഷ്യ പൂർത്തീകരണ പ്രഖ്യാപനവും തൊഴിൽ വികസന സംഗമവും കുടുംബശ്രീ അവാർഡ് വിതരണവും ഇന്ന് (10-9-2025)അടൂർ സെൻറ് തോമസ് കത്തീഡ്രൽ പാരിഷ് ഹാളിൽ നടക്കും. 4 മണിക്ക് നടക്കുന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് ഉത്ഘാടനം നിർവഹിക്കും.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. ആരോഗ്യ വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ്, ജില്ലയിലെ എംഎൽഎമാർ , ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മറ്റ് തദ്ദേശസ്ഥാപന അധ്യക്ഷൻമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. കുടുംബശ്രീയുടെ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്‌ച വച്ച വിവിധ സംരഭങ്ങൾ, അയൽക്കൂട്ടങ്ങൾ, സി.ഡി എസുകൾ എന്നിവയ്ക്കുള്ള അവാർഡ് വിതരണവും നടക്കും. രാവിലെ 10 .30 മുതൽ ഉച്ചയ്ക്ക് 12 .30 വരെ പ്രാദേശിക തൊഴിൽ രംഗം സാധ്യതകൾ-സുസ്ഥിര സ്ഥാപന സംവിധാനം വെല്ലുവിളികൾ എന്ന വിഷയത്തിലും ഉച്ചയ്ക്ക് 2. 30 മുതൽ 4 .30 വരെ പ്രാദേശിക തൊഴിലും തൊഴിൽ നൈപുണ്യ വികസനവും എന്ന വിഷയത്തിലും സെമിനാറുകൾ നടക്കും.

വികസന സൂചികകളിൽ മിക്കതിലും കേരളം ഒന്നാമതാണ്. എന്നാൽ സ്ത്രീ തൊഴിൽ പങ്കാളിഞ്ഞ നിരക്കിൽ കേരളത്തിൻ്റെ പൊതുവികസന നേട്ടങ്ങളുമായി താരതമ്യം ചെയ്താൽ വളരെ പുറകിലാണ്. കുറഞ്ഞ സ്ത്രീ തൊഴിൽ പങ്കാളിത്തം കേരള വികസന നേട്ടങ്ങൾക്ക് മങ്ങലേക്കുന്നതാണ്. ഇത് പരിഹരിച്ച് കുറഞ്ഞത് 50% ത്തിലേക്ക് എത്തിക്കാനാണ് കുടുംബശ്രീ വിജ്ഞാന കേരളം തൊഴിൽ ക്യാമ്പയിലൂടെ ലക്ഷ്യമിട്ടുന്നത്. ഈ പ്രവർത്തനത്തിന് വിജ്ഞാന പത്തനംതിട്ട ക്യാമ്പയിനിലൂടെ തുടക്കം കുറിച്ചു. പത്തനംതിട്ടയിൽ നടപ്പാക്കിയ ക്യാമ്പയിൻ്റെ വിജയമാണ് വിജ്ഞാന കേരളം തൊഴിൽ ക്യാമ്പയിൻ ആരംഭിക്കുന്നതിന് പ്രചോദനം നൽകിയത്. ഓണത്തിന് ഒരു ലക്ഷം തൊഴിൽ - കുടുംബശ്രീ - വിജ്ഞാനകേരളം ക്യാമ്പയിന് 5000 തൊഴിൽ കണ്ടെത്തി തൊഴിൽ നൽകാനാണ് പത്തനംതിട്ടയുടെ ടാർജറ്റായി നൽകിയിരുന്നത്. ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും വിജ്ഞാനകേരളവും ജില്ലാ ആസൂത്രണ സമിതിയും കളക്ട്രേറ്റും ഒന്നിച്ച് പ്രവർത്തിച്ചതിലൂടെ 985 സ്ഥാപനങ്ങളിലായി 8049 തൊഴിലുകൾ കണ്ടെത്താനും 5286 പേർക്ക് തൊഴിൽ നൽകാനും കഴിഞ്ഞു.

ഈ സാമ്പത്തിക വർഷം കുടുംബശ്രീയും വിജഞാന കേരളവും സംയുക്തമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ചെറുതും വലുതുമായി 40 തൊഴിൽ മേളകളും പ്ലേസ്മെന്റ് ഡ്രൈവുകളും സംഘടിപ്പിച്ചു.

 #കാഠ്മണ്ഡുവിൽ_അകപ്പെട്ട_മലയാളികൾ_സുരക്ഷിതര്‍ :  #കേന്ദ്രസഹമന്ത്രി_അഡ്വ_ജോർജ്_കുര്യൻ #ന്യൂഡൽഹി : കലാപബാധിതമായ നേപ്പാളിന്...
09/09/2025

#കാഠ്മണ്ഡുവിൽ_അകപ്പെട്ട_മലയാളികൾ_സുരക്ഷിതര്‍ : #കേന്ദ്രസഹമന്ത്രി_അഡ്വ_ജോർജ്_കുര്യൻ

#ന്യൂഡൽഹി : കലാപബാധിതമായ നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ അകപ്പെട്ട 40-ൽ പരം വരുന്ന മലയാളികളുമായി നിരന്തരം ബന്ധപ്പെടുകയും അവരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ എടുക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തതായി ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ സഹമന്ത്രി അഡ്വ: ജോർജ് കുര്യൻ അറിയിച്ചു .

എത്രയും പെട്ടെന്ന് ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. കേരളത്തിൽ നിന്നും പോയവർ സുരക്ഷിതരാണ് എന്നും അഡ്വ: ജോർജ് കുര്യൻ അറിയിച്ചു.

നേപ്പാൾ അതിർത്തി അടച്ചതിനെ തുടർന്ന് ചൈനയിലെ ഡാർചനിൽ കുടുങ്ങിപ്പോയ മലയാളികൾ ഉൾപ്പെടുന്ന 3000-ൽ പരം കൈലാസ് മാനസ സരോവർ യാത്രികരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം കേന്ദ്ര മന്ത്രി ജോർജ് കുര്യന് ഉറപ്പ് നൽകി.

യാത്രികർ കേന്ദ്ര മന്ത്രിയെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹം വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും എത്രയും പെട്ടന്ന് അവരെ നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

നേപ്പാൾ കലാപ സാഹചര്യത്തിൽ നേപ്പാൾ – ബിഹാർ അതിർത്തി അടച്ചു.അതിർത്തി രക്ഷാ സേനയായ സശസ്ത്ര സീമാ ബലും (എസ്എസ്ബി) ബിഹാർ പൊലീസും അതീവ ജാഗ്രതയിലാണ്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാറിലെ വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരൻ, സീതാമഡി, മധുബനി, അരാരിയ, സുപോൽ, കിഷൻഗഞ്ച് ജില്ലകളിലെ അതിർത്തി റോ‍ഡുകൾ നിരീക്ഷണത്തിലാണ്. അതിർത്തിക്കപ്പുറമുള്ള നീക്കങ്ങളും സേനാ വിഭാഗങ്ങൾ സസൂക്ഷം വിലയിരുത്തുന്നുണ്ട്.

നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം രൂക്ഷമായി.കഠ്മണ്ഡു അടക്കമുള്ള നഗരങ്ങളിൽ ജനജീവിതം സ്തംഭിച്ചു.ത്രിഭുവൻ അടക്കമുള്ള വിമാനത്താവളങ്ങൾ അടച്ചു.രാജ്യത്തിനത്തേക്കും പുറത്തേക്കുമുള്ള വിമാനസർവീസുകൾ പൂർണമായും നിർത്തി.രാജിവച്ച പ്രധാനമന്ത്രി കെ.പി.ശർമ ഒലിയെ സൈന്യം സുരക്ഷിതസ്ഥാനത്തേക്കു മാറ്റി.നിരോധനാജ്ഞ പ്രഖ്യാപിച്ചു.

 #ഗുരുജ്യോതി_അധ്യാപകപുരസ്കാരത്തിന്_ഇപ്പോൾ_അപേക്ഷിക്കാം  #കൊല്ലം: പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം കേര...
09/09/2025

#ഗുരുജ്യോതി_അധ്യാപകപുരസ്കാരത്തിന്_ഇപ്പോൾ_അപേക്ഷിക്കാം

#കൊല്ലം: പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം കേരളത്തിൽ പ്രവർത്തിച്ചുവരുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് പള്ളിക്കൂടം ടിവിയുടെ സഹകരണത്തോടെ നൽകിവരുന്ന രണ്ടാമത് ഗുരുജ്യോതി സംസ്ഥാന അധ്യാപക
പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം. എൽ പി, യുപി, എച്ച്എസ്, എച്ച്എസ്എസ് എന്നീ വിഭാഗങ്ങളിലെ പാഠ്യ-പാഠ്യേതര മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച അധ്യാപകർക്കാണ് പുരസ്കാരം നൽകുന്നത്. പ്രൈമറി വിഭാഗങ്ങളിൽ അഞ്ചു വീതവും സെക്കൻഡറി വിഭാഗങ്ങളിൽ നിന്നും മൂന്നു വീതവും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ നിന്നും ഒരവാർഡും ആണ് നൽകുന്നത്. പ്രവർത്തനങ്ങളിലെ മികവുകൾ തെളിയിക്കുന്ന രേഖകൾ താഴെ തരുന്ന വിലാസത്തിൽ അയക്കുക.കൂടാതെ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു സ്കൂളിന് അക്ഷരജ്യോതി പുരസ്കാരവും(10000 രൂപയും പ്രശസ്തി പത്രവും) നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഒക്ടോബർ 5 ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വെച്ച് അവാർഡ് വിതരണം നടക്കുമെന്നു ട്രസ്റ്റ് ചെയർമാൻ എൽ സുഗതനും, അവാർഡ് കമ്മിറ്റി കൺവീനർ ഡോക്ടർ ജിതേഷ്ജി യും അറിയിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.
എൽ. സുഗതൻ,
ചെയർമാൻ
സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്
പോരുവഴി പി ഓ ശാസ്താംകോട്ട കൊല്ലം.
9496241070.

 #ആദരാഞ്ജലികൾ #ഐഷാമ്മാൾ #പന്തളം: മങ്ങാരം തകിടിയിൽ പുത്തൻ വീട്ടിൽ പരേതനായ സുലെെമാൻ റാവുത്തറുടെ ഭാര്യ ഐഷാമ്മാൾ (80) നിര്യാ...
09/09/2025

#ആദരാഞ്ജലികൾ
#ഐഷാമ്മാൾ

#പന്തളം: മങ്ങാരം തകിടിയിൽ പുത്തൻ വീട്ടിൽ പരേതനായ സുലെെമാൻ റാവുത്തറുടെ ഭാര്യ ഐഷാമ്മാൾ (80) നിര്യായതയായി.ഖബറാടക്കം നടത്തി. മക്കൾ: നസീമ, നദീറ, ടി എസ് നവാസ്. മരുമക്കൾ' വാഹീദ്, ഷാജി, ഹസീന.

#ᴘᴀɴᴅᴀʟᴀᴍ

 #നടപ്പാതയുടെ_സ്ലാബിനിടയിൽ_വയോധികൻ_കുടുങ്ങി :  #അഗ്നിരക്ഷാസേന_രക്ഷകരായി #അടൂർ: നടപ്പാതയിലെ സ്ലാബിൽ കാൽനടക്കാരൻ്റെ കാൽ കു...
08/09/2025

#നടപ്പാതയുടെ_സ്ലാബിനിടയിൽ_വയോധികൻ_കുടുങ്ങി : #അഗ്നിരക്ഷാസേന_രക്ഷകരായി

#അടൂർ: നടപ്പാതയിലെ സ്ലാബിൽ കാൽനടക്കാരൻ്റെ കാൽ കുടുങ്ങി. അഗ്നിരക്ഷാസേന രക്ഷകരായി.
അടൂർ നഗരസഭ പറക്കോട്, ഫെഡറൽ ബാങ്കിന്റെ മുൻവശത്തായി റോഡ് സൈഡിലുള്ള ഓടയുടെ കോൺക്രീറ്റ് സ്ലാബ് കൊണ്ട് നിർമ്മിച്ച നടപ്പാതിലൂടെ നടക്കവെയാണ് പട്ടാഴിമുക്ക് സ്വദേശി വർഗീസ്(60) ന്റെ കാല് സ്ലാബിനിടയിൽ കുടുങ്ങിയത്. സേന ഹൈഡ്രോളിക് ടൂൾസ്, ക്രോബാർ, പികാക്സ് എന്നിവ ഉപയോഗിച്ച് ആളിനെ പുറത്തെടുത്ത്, അവിടെയുണ്ടായിരുന്ന സ്വകാര്യ വാഹനത്തിൽ ബന്ധുവിനോടൊപ്പം അടുത്തുള്ള ആശുപത്രിയിലേക്ക് അയച്ചു.
സ്റ്റേഷൻ ഓഫീസർ റെജികുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് ഓഫീസർ ബി. സന്തോഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ഐ ആർ അനീഷ്, അഭിലാഷ് എസ് നായർ, അഭിജിത്ത്, രാഹുൽ, പ്രശോബ്, എം എസ് രാജീവ്. എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

 #ആറന്മുള_ഉതൃട്ടാതി_ജലോത്സവം_ഇന്ന് #ആറന്മുള : ഇന്ന് ഉച്ചക്ക് 1 30 ന് ആറന്മുള ജലമേള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജ...
08/09/2025

#ആറന്മുള_ഉതൃട്ടാതി_ജലോത്സവം_ഇന്ന്

#ആറന്മുള : ഇന്ന് ഉച്ചക്ക് 1 30 ന് ആറന്മുള ജലമേള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉത്ഘാടനം ചെയ്യും.
എ , ബി ബാച്ചുകളിലായി 51 പള്ളിയോടങ്ങൾ ജലമേളയിൽ പങ്കെടുക്കും:

രാവിലെ 9 ന് ആറമ്മുള ക്ഷേത്ര ശ്രീകോവിലിൽ നിന്ന് കൊളുത്തിയ ദീപം ഘോഷയാത്രയായി സത്രം പവലിയനിലെത്തിക്കും. തുടർന്ന് 10 ന് പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ പതാക ഉയർത്തും. ഉച്ചക്ക് ഒരു മണിക്ക് പള്ളിയോടങ്ങൾ ക്ഷേത്രക്കടവിലെത്തി പൂമാലയും ചന്ദനവും സ്വീകരിച്ച ശേഷം ഫിനിഷിങ് പോയൻ്റായ സത്രക്കടവിൽ അണിനിരക്കും. ജലമേളയോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന റവന്യു വകുപ്പ് മന്ത്രി ആർ രാജൻ ഉത്ഘാടനം ചെയ്യു. 1. 30 ന് ജല ഘോഷയാത്ര ആരംഭിക്കും. മന്ത്രി വീണാ ജോർജ് ജല ഘോഷയാത്രയുടെ ഉത്ഘാടന കർമ്മം നിർവ്വഹിക്കും. മന്ത്രി സജീ ചെറിയാൻ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും. 3 മണിക്ക് മത്സര വള്ളംകളി ആരംഭിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മത്സര വള്ളംകളിയുടെ ഉത്ഘാടനം നിർവ്വഹിക്കും. പള്ളിയോട സേവാസംഘം പ്രസിഡൻ്റ് സാംബദേവൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര താരം ജയസൂര്യ പാഞ്ചജന്യം 2025 സ്മരണികയുടെ പ്രകാശന കർമ്മം നിർവ്വഹിക്കും. ആദ്യം ബി ബാച്ച് പള്ളിയോടങ്ങളുടെയും പിന്നീട് എ ബാച്ച് പള്ളിയോടങ്ങളുടെയും മത്സരമാണ് നടക്കുന്നത്. ഒരു ബാച്ചുകളിലേയും വിജയികൾക്ക് മന്നം ട്രോഫി നൽകും. സെമി ഫൈനലിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഫിനിഷ് ചെയ്യുന്ന പള്ളിയോടങ്ങളെ ഫൈനലിൽ പങ്കെടുപ്പിച്ചാണ് വിജയികളെ നിശ്ചയിക്കുന്നത്. പിന്നീട് വരുന്ന 4 പള്ളിയോടങ്ങൾക്കായി ലൂസേഴ്സ് ഫൈനലും നടക്കും. നല്ല രീതിയിൽ പാടിക്കളിച്ച് തുഴയുന്ന പള്ളിയൊടത്തിന് 23 പവൻ്റെ ആർ ശങ്കർ സുവർണ്ണ ട്രോഫിയും നൽകും. കൂടാതെ ചാക്കമർ മഹാസഭ, ദേവസ്വം ബോർഡ് വിവിധ മാധ്യമ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർ ഏർപ്പെടുത്തിയ ഇരുപത്തി രണ്ട് എവർ റോളിങ് ട്രോഫികഓണ് വിവിധ വിഭാഗങ്ങളിൽ മികവ് പുലർത്തുന്ന പള്ളിയോടങ്ങൾക്ക് വിതരണം ചെയ്യുന്നത്.

❤️❤️❤️

 #ആറന്മുള_വള്ളംകളി :  #ക്രമീകരണങ്ങൾ_ഏർപ്പെടുത്തി_പോലീസ്  #പത്തനംതിട്ട : ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തോടനുബന്ധിച്ചു വിപു...
08/09/2025

#ആറന്മുള_വള്ളംകളി : #ക്രമീകരണങ്ങൾ_ഏർപ്പെടുത്തി_പോലീസ്

#പത്തനംതിട്ട : ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തോടനുബന്ധിച്ചു വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി
ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ അഡീഷണൽ എസ്‌പി, 8 ഡിവൈഎസ്‌പിമാർ, 21 ഇൻസ്പെക്ടർമാർ, 137എസ്ഐ/എഎസ്ഐ എന്നിവർ ഉൾപ്പെടെ 625 പൊലീസ് ഉദ്യോഗസ്‌ഥരെയാണ് ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുള്ളത്. ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ 9 ഡിവിഷനുകളായി തിരിച്ചാണ് പൊലീസ് ഉദ്യോഗസ്‌ഥരെ നിയോഗിച്ചിരിക്കുന്നത്. ജലമേളയുടെ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ ബ്രീഫിങ് 9ന് രാവിലെ 10ന് തെക്കേമല എംജിഎം ഓഡിറ്റോറിയത്തിൽ നടക്കും.
ജലോത്സവത്തിന്റെ സ്റ്റാർട്ടിങ് പോയിന്റ് ആയ പരപ്പുഴ കടവിലേക്കും, ഫിനിഷിംഗ് പോയിന്റ് ആയ സത്രക്കടവിലേക്കും ഉള്ള റോഡുകളിലെ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി തെക്കേമല മുതൽ അയ്യൻകോയിക്കൽ ജംഗ്ഷൻ വരെയും, ഐക്കര ജംഗ്ഷൻ മുതൽ കോഴിപ്പാലം വരെയും, പഴയ സ്റ്റേഷൻ മുതൽ കിഴക്കേനട വഞ്ചിത്ര റോഡിലെയും ഇരുവശങ്ങളിലുമുള്ള വാഹന പാർക്കിംഗ് അനുവദിക്കില്ല.
വള്ളംകളി കാണാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പൊന്നുംതോട്ടം ടെമ്പിൾ ഗ്രൗണ്ട്, പരമുട്ടിൽ പടി ജംഗ്ഷൻ, പ്രയർഹാൾ ഗ്രൗണ്ട്,ഗവ വി എച്ച് എസ് സി സ്കൂൾ ഗ്രൗണ്ട്, വിജയാനന്ദ വിദ്യാലയ സ്കൂൾ ഗ്രൗണ്ട്,എസ് വി ജി വി എച്ച് എസ് എസ് നാൽക്കാലിക്കൽ സ്കൂൾ ഗ്രൗണ്ട്,ആറന്മുള എൻജിനീയറിങ് കോളേജ് ഗ്രൗണ്ട്, കോഴഞ്ചേരി മാർത്തോമ സ്കൂൾ ഗ്രൗണ്ട്,കോഴഞ്ചേരി സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ട്, പോലീസ് കോട്ടേഴ്സ് ഗ്രൗണ്ട്(സർക്കാർ വാഹനങ്ങൾ) എന്നിവിടങ്ങളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഗതാഗതക്രമീകരണത്തിന്റെ ഭാഗമായി സത്രക്കടവിന് മുൻവശം ചെങ്ങന്നൂർ റോഡിൽ തിരക്ക് ഒഴിവാക്കുന്നതിന് കോഴഞ്ചേരി ഭാഗത്തു നിന്നും ചെങ്ങന്നൂർ ഭാഗത്തിലേക്കുള്ള എല്ലാ വാഹനങ്ങളും ഐക്കര മുക്കിൽ നിന്നും കിടങ്ങന്നൂർ, കുറിച്ചിമുട്ടം, മാലക്കര വഴിയും ചെങ്ങന്നൂർ ഭാഗത്തു നിന്നും കോഴഞ്ചേരി ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും ആഞ്ഞിലിമൂട്ടിൽ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പുല്ലാട് എത്തി കോഴഞ്ചേരിക്കും പോകേണ്ടതാണ്. റോഡ് ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. പമ്പാനദിയിലെ പരപ്പുഴ കടവ് മുതൽ സത്രക്കടവ് വരെയുള്ള ഭാഗത്ത് പമ്പാനദിയിൽ പോലീസ് ബോട്ട് പെട്രോളിങ് ഏർപ്പെടുത്തി. വള്ളംകളിക്ക് തടസ്സം ഉണ്ടാക്കുന്ന തരത്തിൽ ട്രാക്കിൽ കിടക്കുന്ന മറ്റു വള്ളങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും.
കുറ്റകൃത്യങ്ങൾ തടയുന്നതിനായി മഫ്തിയിലും കൂടുതൽ പോലീസിനെ വിന്യസിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

❤️❤️❤️ 💞 👮

 #കോന്നി_കരിയാട്ടം_സംസ്ഥാനടൂറിസത്തിൻ്റെ_ഭാഗമായതായി_മന്ത്രി_വീണാ_ജോർജ് #കോന്നി:കോന്നി കരിയാട്ടം സംസ്ഥാന ടൂറിസത്തിൻ്റെ ഭാഗ...
08/09/2025

#കോന്നി_കരിയാട്ടം_സംസ്ഥാനടൂറിസത്തിൻ്റെ_ഭാഗമായതായി_മന്ത്രി_വീണാ_ജോർജ്

#കോന്നി:
കോന്നി കരിയാട്ടം സംസ്ഥാന ടൂറിസത്തിൻ്റെ ഭാഗമായി മാറിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ജില്ലാ ഓണാഘോഷത്തിൻ്റെ സമാപനം കൂടിയായ കോന്നി കരിയാട്ടത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ ഓണക്കാലം സന്തോഷത്തോടെയും, സുരക്ഷയോടെയും കേരളം ആഘോഷിച്ചു. കോന്നി കരിയാട്ടം പോലെ മനോഹരമായ ഒരു കലാരൂപത്തിന് രൂപം നല്കിയ അഡ്വ.കെ.യു.ജനീഷ് കുമാറിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. മലയാളികളുടെ പ്രിയപ്പെട്ട കഥാകാരനായ ബെന്യാമിന് പ്രഥമ കരിയാട്ടം പുരസ്കാരം പ്രഖ്യാപിച്ചതിൽ സംഘാടക സമിതിയെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
കോന്നി കരിയാട്ടം കോന്നിയുടെ ടൂറിസം മുന്നേറ്റത്തിനായി രൂപപ്പെടുത്തിയ, കോന്നിയുടെ ചരിത്രവും ഐതിഹ്യവും ചേർത്തുവച്ച കലാരൂപവും, അതിൻ്റെ പ്രകടനവുമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കോന്നി നാട് ഒന്നാകെ നൽകിയ പിൻതുണയാണ് കരിയാട്ടത്തിൻ്റെ വിജയം.ഇത് കോന്നിയുടെ ചരിത്രമായി മാറുമെന്നും എം.എൽ.എ പറഞ്ഞു.
സാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ച് പ്രഥമ കരിയാട്ടം പുരസ്കാരം സാഹിത്യകാരൻ ബെന്യാമിന് മന്ത്രി വീണാ ജോർജ്ജ് സമ്മാനിച്ചു.പ്രശസ്തിപത്രവും, ആനയുടെ ശില്പവും പുരസ്കാരത്തിൻ്റെ ഭാഗമായി മന്ത്രി കൈമാറി.പ്രശസ്തിപത്രം രാജേഷ് ആക്ളേത്ത് യോഗത്തിൽ വായിച്ചു. പുരസ്കാരം ഏറ്റുവാങ്ങി ബെന്യാമിൻ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് ഏബ്രഹാം, ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐ.എ.എസ്, സംഘാടക സമിതി രക്ഷാധികാരി കെ.പി.ഉദയഭാനു, സംഘാടക സമിതി ജനറൽ കൺവീനർ ശ്യാംലാൽ, വൈസ് ചെയർമാൻ എൻ.നവനിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. പ്രൗഡഗംഭീരമായ സദസ്സിൽ കോന്നിയുടെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും, ജന പ്രതിനിധികളും അണിനിരന്നു.

#മുരുകൻ_കാട്ടാക്കടയുടെ_കവിതചൊല്ലി_പ്രഥമ_കരിയാട്ടം_പുരസ്കാരം_ഏറ്റുവാങ്ങി_ബെന്യാമിൻ

#ഓര്‍മ്മയ്ക്ക് പേരാണിതോണം
പൂര്‍വ്വ നേരിന്റെ നിനവാണിതോണം
ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള
വാക്കിന്റെ നിറവാണിതോണം എന്ന മുരുകൻ കാട്ടാക്കടയുടെ കവിത ചൊല്ലി പ്രഥമ കരിയാട്ട പുരസ്കാരം ബന്യാമിൻ ഏറ്റുവാങ്ങി.
അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ കരിയാട്ടം സംഘാടക സമിതി സാഹിത്യ മേഖലയിലെ സമഗ്ര സംഭാവന മുൻ നിർത്തി പ്രഖ്യാപിച്ച പുരസ്കാരം ആരോഗ്യ മന്ത്രി വീണാ ജോർജ്ജാണ് കൈമാറിയത്.
നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ ജനാവലിയെ സാക്ഷിനിർത്തി പുരസ്കാരം വാങ്ങുന്നത് ആദ്യമാണെന്ന് ബെന്യാമിൻ പറഞ്ഞു. തൃപ്പൂണിത്തുറ അത്തച്ചമയം പോലെ, തൃശൂരിന് പുലികളി പോലെ, തിരുവനന്തപുരത്തിൻ്റെ ഓണം വാരാഘോഷം പോലെ കോന്നിയ്ക്ക് ലഭിച്ചതാണ് കരിയാട്ടം. ഓണം പോലെ കരിയാട്ടവും ഒരുമയുടെ ഉത്സവമാണെന്നും ബെന്യാമിൻ പറഞ്ഞു.

💕

 #വ്യക്തിത്വം_സർക്കാർ_ജീവനക്കാർക്ക്_അടിസ്ഥാന_യോഗ്യതയാകണം -  #ഡോ_എംപി_മണി #വിദ്യാഭ്യാസ  യോഗ്യത, എഴുത്ത് പരീക്ഷ, അഭിമുഖം എ...
08/09/2025

#വ്യക്തിത്വം_സർക്കാർ_ജീവനക്കാർക്ക്_അടിസ്ഥാന_യോഗ്യതയാകണം - #ഡോ_എംപി_മണി

#വിദ്യാഭ്യാസ യോഗ്യത, എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഭൂരിപക്ഷം പേരും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നത്.

ഇതിന്‍റെ ഫലമായി നല്ല വ്യക്തിത്വം ഇല്ലാത്തവരും ജനങ്ങളോട് മാന്യമായി പെരുമാറാന്‍ അറിയാത്തവരും നല്ല ചിന്തകൾ ഇല്ലാത്തവരും കാര്യക്ഷമമായി ജോലി ചെയ്യാന്‍ കഴിവില്ലാത്തവരും ലഘു മാനസിക വൈകല്യമുള്ളവരും കുറ്റവാസനകൾ ഉള്ളവരും ജനവിരുദ്ധരും ജനദ്രോഹികളും എല്ലാം സര്‍ക്കാര്‍ ജീവനക്കാരാകും.

അങ്ങനെ ഒട്ടും കാര്യക്ഷമതയില്ലാത്ത കുറേ പേര്‍ വെറുതെ ഇരുന്ന് ശമ്പളം വാങ്ങുന്നവരാകുന്നു. ഇത്തരക്കാര്‍ വാങ്ങുന്ന ശമ്പളം പൊതുനഷ്ടമാണ്.

വിദ്യാഭ്യാസ യോഗ്യതയോടൊപ്പം വ്യക്തിത്വവികസനം നല്ല രീതിയിലുള്ളവരാണോ എന്ന വിഷയം കൂടി നിയമനത്തിന് മുന്‍പ് പരിശോധിക്കണം. ഈ പണിയ്ക്ക് പറ്റാത്തവരാണ് എന്ന് മനസ്സിലായാൽ ഒട്ടും താമസിക്കാതെ പറഞ്ഞ് വിടുകയും വേണം. അതിന് ആവശ്യമായ നിയമനിർമാണം എത്രയും വേഗം നടത്തുകയാണ് വേണ്ടത്.

- ഡോ എം പി മണി
മുൻ ജനറൽ കൗൺസിൽ മെമ്പർ,
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്,
'തൂലിക',
കൂനത്തറ - ഷൊറണൂർ - 679 523.
ഫോൺ: 9846 073 393.

 #അയ്യങ്കാളിയുടെ_ജീവിതം_നിസ്തുലധീരതയുടെ_പാഠപുസ്തകം:  #ഡോ_ജിതേഷ്ജി #പുല്ലാട് : കെ. പി. എം. എസ് പുല്ലാട് യൂണിയന്റെ ആഭിമുഖ്...
08/09/2025

#അയ്യങ്കാളിയുടെ_ജീവിതം_നിസ്തുലധീരതയുടെ_പാഠപുസ്തകം: #ഡോ_ജിതേഷ്ജി

#പുല്ലാട് : കെ. പി. എം. എസ് പുല്ലാട് യൂണിയന്റെ ആഭിമുഖ്യത്തിൽ 162 ആം അയ്യങ്കാളി ജയന്തി അവിട്ടാഘോഷം സംഘടിപ്പിച്ചു. പുല്ലാട് വെള്ളിക്കര ചോതിനഗറിൽ നടന്ന സമ്മേളനം 'ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ' ബഹുമതി ജേതാവും അതിവേഗചിത്രകാരനുമായ ഡോ. ജിതേഷ്ജി മഹാത്മ അയ്യങ്കാളിയുടെ രേഖാചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.
അയ്യങ്കാളിയുടെ ജീവിതം നിസ്തുലധീരതയുടെ പാഠപുസ്തകമെന്ന് ഡോ. ജിതേഷ്ജി പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ എസ്. സേതുനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ജിജി മാത്യു, കെ. പി. സി. സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ സുബീഷ്. കെ. രാജൻ, എസ്. രാജമ്മ എന്നിവർ പ്രസംഗിച്ചു. ഒരു ലക്ഷത്തിലേറെ ചരിത്രസംഭവങ്ങൾ ഓർമ്മയിൽ നിന്ന് പറഞ്ഞ് 'ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ' ബഹുമതി നേടിയ ഡോ. ജിതേഷ്ജി യെ സമ്മേളനം ആദരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി ബഹുജനറാലിയും അയ്യങ്കാളി ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും നടന്നു. അയ്യങ്കാളിയുടെ ഏകമകൾ തങ്കമ്മയെ 1912 ചിങ്ങമാസത്തിൽ വിവാഹം ചെയ്തയച്ച സ്ഥലം എന്ന പ്രത്യേകത കൂടിയുണ്ട് പുല്ലാട് ദേശത്തിന്.

Address


Telephone

+916235708326

Website

Alerts

Be the first to know and let us send you an email when Adurnews posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Adurnews:

  • Want your business to be the top-listed Media Company?

Share