Aksharam

Aksharam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aksharam, Digital creator, urukunnu, Punalur.

"പ്രേമം ഒരു ഊഹം, കാമം ഒരനുഭവം.
സിനിമ, കണ്ട സ്വപ്നങ്ങളുടെ ആലയം.
എഴുത്തിൽ ഞാൻ മറഞ്ഞ ആത്മാവ്,
പാട്ടിൽ ഒഴുകുന്ന ഒരു നിഴൽ.
ചരിത്രം എനിക്ക് തലച്ചോറിന്റെ ശബ്ദം.
ലോകം... വായനാക്കുറിപ്പുകൾ നിറഞ്ഞ അനന്തമായ പുസ്തകം."

16/09/2025

Mention that chank

 #കുറുമ്പി ഏയ് ചേട്ടാ.... ഈ ചന്ദ്രഗിരിക്കുള്ള ബസ്..? ഞാനും അത് നോക്കി നിക്കുവാ കുറേ നേരമായി... അവള് മുഖത്ത് നോക്കി ചിരിച...
01/09/2025

#കുറുമ്പി

ഏയ് ചേട്ടാ....
ഈ ചന്ദ്രഗിരിക്കുള്ള ബസ്..?

ഞാനും അത് നോക്കി നിക്കുവാ
കുറേ നേരമായി...

അവള് മുഖത്ത് നോക്കി ചിരിച്ചു.
എന്നിട്ട് ഫോണിലേക്ക് നോക്കി...

അതെ ഫോണിൽ റെയ്ഞ്ചുണ്ടോ...?
ഇവിടെ bsnl nu റെയിഞ്ചില്ല...

ആ ഉണ്ടല്ലോ...

ആ ഹോട്ട്സ്പോട്ട് ഒന്ന് ഓൺ ചെയ്യുവോ...

നാണോം മാനോം ഇല്ലാത്ത സാധനം..
ചിരിച്ചോണ്ട് ഞാൻ പിറുപിറുത്ത്..

ആ തരാലോ...

ഹോട്ട്സ്പോട്ട് ഓൺ ചെയ്തു സേർച്ച്‌ ചെയ്തോ..

ചേട്ടാ പേരെന്താ..

നവനീത്

ഏയ് അതല്ല.
വൈഫൈ....

ഓഹ് Brewing....

Password...?

Navaneeth@123

കൊള്ളാം നല്ല പാസ്സ്‌വേർഡ്‌
ചിരിച്ചോണ്ടവൾ പറഞ്ഞു

ഓ....
വീണ്ടും മുഖത്ത് നോക്കി ഒരു പുഞ്ചിരി കൊടുത്തു.....

അവൾ ഫോണിലേക്ക് നോക്കി...

ഓ നല്ല പെണ്ണൊക്കെയാ...
കണ്ടിട്ട് പാവം ആണെന്ന് തോനുന്നു...
പറഞ്ഞിട്ടെന്താ
കയ്യിലൊരു ഫോണുണ്ട്
ആരോടോ ദൃതി പിടിച്ചു ചാറ്റുന്നു...

മ്മള് എന്നും സിംഗിൾ തന്നെ....

നിന്ന് മുഷിഞ്ഞു.
കൈ ഉയർത്തി കോട്ടുവാ ഇട്ട്

നേരം കടന്നുപോയി
അവൾ ഫോണിൽ തന്നെ...

പച്ച പെയിന്റടിച്ച ചന്ദ്രഗിരി ബോഡ് വച്ച് ഒരു തമിഴ്ന്നാട് bus വന്നു...

ഹോ രക്ഷപെട്ടു ശല്യം ഒഴിഞ്ഞല്ലോ
തിരക്കുണ്ടായിട്ടും ഏറ്റവും പിറകിലേക്ക് ഞാൻ നിന്നു.

അവള് മുൻവശത്തായ് ഇരിക്കാൻ സീറ്റ് കിട്ടി

വണ്ടി മുന്നോട്ടെടുത്ത്...

പിറകിലേക്ക് എന്നെ നോക്കുന്നത് കണ്ടു.
നെറ്റ് കിട്ടുന്നില്ല അതിനാണ് ദുഷ്ട....

അടുത്ത സ്റ്റോപ്പ്‌ എത്തിയപ്പോ അവളുടെ തൊട്ടടുത്തിരുന്ന ചേച്ചിയും ഇറങ്ങി.

പിറകിലേക്ക് തിരിഞ്ഞു ഏട്ടാ
നവനീതേട്ടാ...
വാ ഇവിടിരിക്കാം..

ബസിലുള്ളവരെല്ലാം ഞങ്ങളെ നോക്കി.

തിരക്കിനിടയിൽ നുഴഞ്ഞു നുഴഞ്ഞു അവളുടെ അരികിലെത്തി.

ചേട്ടാ ഇരിക്ക്
എന്നെ നോക്കി ചിരിച്ചോണ്ടവൾ പറഞ്ഞു....

എന്നമ്മ ഇത് സ്ത്രീകളുടെ സീറ്റ് താനേ... !!
അടുത്ത് നിന്ന ഒരു തമിഴ് സ്ത്രീ ചോദിച്ചു

പെട്ടെന്നവൾ എഴുന്നേറ്റ്...
ഏയ് വായ്മൂട്
ഇത് ഏൻ പുരുഷൻ
ഓടമ്പ് ശരിയാകലെ അത് താ നാ ഇപ്പടി...

കോപത്തോടെ അവള് മറുപടി കൊടുത്ത് അടുത്തേക്കിരുന്നു...

"ഉടമ്പക്ക് എപ്പടി മാമ...?

എൻ ഒടമ്പക്കക് ഏതുവുമേയില്ലേ
നിന്റെ ഒടമ്പക്ക് ഏതുവും വരാതെ പാത്ത്ക്കൊ...

നിന്റെ വൈഫൈ എനിക്ക് വേണ്ട...

ഓ ഉപകാരം...
ഞാൻ മറുപടി പറഞ്ഞു...

വീതി കുറഞ്ഞ നാട്ടിൻപുറം റോഡിലൂടെ ബസ് പാഞ്ഞു....

ഇരുവശങ്ങളിലും നെൽ പാടങ്ങളും വാഴ കൃഷികളും തെങ്ങും അങ്ങനെ അങ്ങനെ...
വീടുകളൊന്നും നമ്മുടെ നാട്ടിലെ പോലെയല്ല
എല്ലാം സാധാ ഓടിട്ടതായിരുന്നു...
ചെറിയ ചെറിയ വീടുകൾ...
കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നവർ...
നിറയെ തണൽ മരങ്ങൾ ഇത്രയും സുന്ദരമായൊരു സ്ഥലത്തേക്ക് ഞാൻ മുൻപ് യാത്ര ചെയ്തിട്ടില്ല.

അച്ഛന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് മാധവൻ മാമൻ.
വീട്ടിലെ കാരണവർ എന്ന് തന്നെ പറയാം
പണ്ട് മാധവൻ മാമനും കുടുംബവും തറവാട്ടിൽ തന്നെയായിരുന്നു താമസം അവിടെ വച്ചാണ് രണ്ടു പെൺകുട്ടികൾ മാമന് ജനിക്കുന്നത് മീനാക്ഷിയും കീർത്തനയും.

ചെറുപ്രായത്തിൽ തന്നെ മക്കളെയും ഭാര്യയെയും ചന്ദ്രഗിരിയിലെ വീട്ടിലേക്ക് മാധവൻ മാമൻ കൊണ്ടുപോയി പിന്നെ അവരെ കണ്ടിട്ടേ ഉണ്ടായിരുന്നില്ല.

രണ്ടു വർഷം മുൻപ് മാധവൻ മാമനു അസുഖം കാരണം കാരണവർ വേഷം ഉപേക്ഷിക്കേണ്ടി വന്നു.

സമ്പാദ്യമെന്ന് പറയാൻ വേണ്ടി മാത്രം അയാൾക്ക് ഒന്നുമേ ഉണ്ടായിരുന്നില്ല
അങ്ങനെ മൂത്ത മകൾ മീനാക്ഷിയുടെ കല്യാണമുറച്ചത് പറയാൻ ക്ഷണക്കാത്തതുമായ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് മാധവൻ മാമൻ എത്തി.

നോക്കി നടത്താൻ ആളില്ലാത്തത് കൊണ്ട് പുരയിടം മുഴുവൻ നശിച്ചു.

പറമ്പിലെ വരുമാനം നിലച്ചതൊക്കെ മാമനോട് പറഞ്ഞു.
ഇവനൊരു ജോലികൂടി ആയാൽ പിന്നെ പേടിക്കാനൊന്നുമില്ല.
ഞാൻ പലപ്രാവശ്യം പറഞ്ഞു ഇന്ട്രെസ്റ്റ് ഉള്ള എന്തെങ്കിലും ബിസിനസ് ചെയ്യാൻ പറഞ്ഞാൽ കേക്കണ്ടേ അവന് ഗവണ്മെന്റ് ഉദ്യോഗം മതിയെന്ന് കട്ടായം....
അച്ഛന്റെ സൊറപറച്ചിൽ മുഴുവൻ എന്നെക്കുറിച്ച് മാത്രമായിരുന്നു..

അങ്ങനെ ഒരുപണിയും ഇല്ലാതിരുന്ന എന്റെ കയ്യിൽ കുടുംബത്തിന് വേണ്ടി നീക്കിവച്ച പണപ്പെട്ടിയിൽ നിന്ന് സ്വര്ണവും കല്യാണത്തിന് ആവശ്യമായ രൂപയും തന്ന് അച്ഛനെന്നെ ചന്ദ്രഗിരിക്ക് അയച്ചത്.

പത്ത് നാൽപ്പത് വർഷം കൂടെ താങ്ങായി ഉയർച്ചക്ക് കൂടെ നിന്ന ആ മനുഷ്യനെ കുടുംബത്തിന്റെ ഒരു പങ്ക് കൊടുക്കണമെന്ന് എപ്പോഴും അച്ഛൻ പറയുമായിരുന്നു...

പുറത്തെ കാഴ്ചകൾ കണ്ട് രസിച്ചിരിക്കവെയാണ് പെട്ടെന്നവൾ തട്ടി വിളിച്ചത്...

എങ്ങോട്ടാ നോക്കിയിരിക്കുന്നെ...?

പുറത്തേക്ക്..

എന്റെ കയ്യുടെ ഇടയിലൂടെ നോക്കാനെ പറ്റുള്ളോ...

അത് പിന്നെ കയ്യെടുത്ത് കുറുകെ വച്ചാൽ എനിക്ക് നോക്കണ്ടേ...

അങ്ങനിപ്പോ കാഴ്ച കണ്ട് ആസ്വദിചിരിക്കേണ്ട...

എനിക്ക് ഹോട്ട്സ്പോട്ട് തരാൻ വല്ല്യ ബുദ്ധിമുട്ടാണല്ലോ..

ഹോട്ട്സ്പോട്ടല്ല എന്റെ ഫോൺ തരാം ആ സൈഡ് സീറ്റ് തരുമോ...?

മ്മ് ഇരുന്നോ....

അവള് പതിയെ എഴുന്നേറ്റു നിന്നു...

ഞാൻ സൈഡിലേക്ക് നീങ്ങി...

നീല കളർ ചുരിദാറിന്റെ പിൻവശം അരക്കെട്ടിനോട് ചേർന്ന ഭാഗം എന്റെ മുഖത്ത് മുട്ടിയുരുമ്മി.... ഹാവു ആശ്യാസം ഇപ്പോഴെങ്കിലും അല്പം ശുദ്ധവായു കിട്ടിയല്ലോ..

ഞാൻ അശുദ്ധമൊന്നുമല്ല....

എന്താണേലും കൊള്ളാം...

ഇവളെന്തിനാ എപ്പോഴും എന്നോട് കടിച്ചു കീറുന്നത്..?
ഇങ്ങനൊരു സാധനം ..

ആരാവോ ഇതിനെയൊക്കെ സഹിക്കേണ്ടി വരുന്നത്..?!!

അവള് തല കുനിച്ച് അപ്പോഴും ഫോണിൽ തന്നെ ആയിരുന്നു...

എന്താ ഇതിൽ ഇത്ര നോക്കിയിരിക്കാൻ...

ഞാൻ അവളോട് ചോദിച്ചു...

ഏയ് ഞാൻ ഗ്രുപ്പിലെ കഥ വായിക്കുവാ.
ഡിസ്റ്റർബ് ചെയ്യല്ലേ...

ഓഹ് അതാരുന്നോ...

അതൊക്കെ പോട്ടെ..
എന്ത് കഥയ...

നോവൽ ആണെടോ പറഞ്ഞു തരാനൊന്നും കഴിയില്ല ഫേസ്ബുക്കിൽ ഉണ്ട്‌.

മാരീചൻ എന്നാ എഴുത്ത്കാരന്റെ പേര്
He is amazing.... writer...

അത് കേട്ടപ്പോൾ തന്നെ പകുതി ആശ്യാസം വന്നു...
ഇനിയിപ്പോ നെറ്റ് തീർന്നാലും എനിക്ക് വിരോധമില്ലാതായിരിക്കണു....

എവിടെ പോകുന്നു... താൻ..

വീട്ടിലേക്ക് ...
ചേട്ടൻ എങ്ങോട്ടാ...

ചന്ദ്രഗിരി വരെ... ഒരു സുഹൃത്തിന്റെ വീട്ടിലേക്കാ..
പുറത്തെവിടെലും ആയിരുന്നോ .?

കോട്ടയത്ത അവിടെ കിറ്റെക്സിൽ ജോലി ചെയ്യുന്നു.

സിസ്റ്ററുടെ കല്യാണം അടുത്ത ദിവസം ആണ്
അങ്ങനെ വീട്ടിലേക്ക് പോകുന്ന വഴിയാ...

എന്താ തന്റെ പേര്..?

കീർത്തന..
ചേച്ചിയുടെ പേര് മീനാക്ഷി.

ആഹാ മാധവൻ അങ്കിളിന്റെ മകളാണ്...
എന്നിട്ടാണോ ഇവക്കിത്ര ജാഡ...
മനസ്സിൽ പറഞ്ഞു മന്ദഹസിച്ചു.

നിന്റെ അഹങ്കാരം തീർത്തു താരാടി കുഞ്ചുനൂലി....

എന്താ ചേട്ടൻ വല്ലോം പറഞ്ഞാരുന്നോ...?

ഏയ് ഒന്നുമില്ല...
ചന്ദ്രഗിരി എത്തുമ്പോ ഒന്ന് പറഞ്ഞേക്കണേ...
വന്നു പരിചയമില്ല അതോണ്ട....

ആഹ് പിന്നെന്താ പറയാലോ...

കുറേ നേരത്തെ പ്രയാണത്തിന് ശേഷം ബസ് നിന്നു..

എന്ത് പറ്റി എല്ലാരും ഉറക്കെ ചോദിച്ചു...

പിൻവശത്തെ ടയർ പഞ്ചറായി
കുറച്ച് നേരം എല്ലാരും ഒന്ന് ഇറങ്ങി നിക്കണേ...

സാറെ പുരുഷനുക്ക്...

നീ ഇറങ്ങണ്ടമ്മ...
കണ്ടക്ടർ ചൂടായി...

ബസിലെ ആളുകളെല്ലാം വെളിയിലിറങ്ങി...

എപ്പടി എന്റെ ഐഡിയ...

കൊണ്ട് ഉപ്പിലിട്ടു വെക്ക്...
എന്റെ പൊണ്ടാട്ടി പോയ് ദേ ആ കടയിൽ നിന്ന് രണ്ട് കരിക്ക് വാങ്ങിക്കൊണ്ട് വാ...

തനിക്ക് വേണേൽ താൻ പോയ് വാങ്ങിക്കുടി

പുരുഷനുക്ക് ഒടമ്പ് സരിയാകലെ....

ഓ നാശം ഞാൻ പോയിട്ട് വരാം...

കുറേ നേരത്തെ പണിക്കൊടുവിൽ വണ്ടി നീങ്ങിത്തുടങ്ങി.

നേരം സന്ധ്യമയങ്ങിയപ്പോഴേക്കും ബസ് ചന്ദ്രഗിരി എത്തി....

അതെ ഇറങ്ങ്
ഒടംബ് ശരിയാകലെ... പൊണ്ടാട്ടി ..

ഛീ മാറടോ...
കുറച്ച് നേരം ഫ്രീഡം തന്നപ്പോ തലേ കേറുന്നോ...

ഓ ശരി....

ബസിൽ നിന്നിറങ്ങി
അവളുടെ പിന്നിലൂടെ നടന്നു തുടങ്ങി..
ഇടക്ക് വച്ചവളെന്നേ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു...

അതെ താനെന്താ എന്റെ പിറകെ നടക്കുന്നത്...

താൻ പതുക്കെ നടക്ക് നമുക്ക് ഒരുമിച്ച് നടക്കാം

അതെ ഞാനെന്റെ വീട്ടിലേക്ക പോകുന്നെ...

അതെ കല്യാണവീടല്ലേ ഞാനും വരുന്നു..
ഇവിടെ വരെ വന്നിട്ട്....

കുറേ ദൂരം ഉണ്ട്‌...

സാരമില്ല....

അവളോട് വഴക്കിട്ടു പുറകെ നടക്കാൻ വല്ലാത്ത സുഖമായിരുന്നു....

തടി പോസ്റ്റുകളിൽ 40 വാട്ടിന്റെ ബൾബ് പതിയെ പ്രകാശിച്ചു തുടങ്ങി...

നടവഴി വളരെ ചെറുതായിരുന്നു ഒരാൾക്ക് നടക്കാൻ പരുവത്തിൽ മാത്രം..
വലത് ഭാഗത്ത് നെൽക്കതിർ കണ്ണെത്താ ദൂരത്തോളം നീണ്ടുനിവർന്നു......

ചെറിയൊരരുവിയിലെ തടിപ്പാലത്തിലൂടെ നടന്ന് വലിയൊരു വീടിന്റെ മുറ്റത്ത് എത്തി.

മുറ്റത്ത് ഓടിച്ചാടി നടക്കുന്ന കുരുന്നുകൾ.
കല്യാണം പ്രമാണിച്ച് ബന്ധുക്കളും നാട്ടുകാരുടേയുമൊക്കെ ഒത്ത് കൂടിയിട്ടുണ്ട്....

എന്ത് പറഞ്ഞാ താനിപ്പോ എന്നെ ഇവിടെ കേറ്റുന്നെ...
ഫ്രണ്ട്...
ഫ്രണ്ടല്ലേ...

അതെ എന്താ ഒരു സംശയം...

എനിമി ആണെന്ന ആദ്യം തോന്നിയത്

ഓ നന്നായി...

ചെരുപ്പ് ഊരി

അകത്തേക്ക് കയറി....

മാധവൻ മാമൻ തിരക്കിട്ട് ഓടി നടക്കുകയായിരുന്നു..

പെട്ടന്ന് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു.

മാമ......

ഹാവു
വന്നോ...

വരില്ലെന്ന കരുതിയെ

അച്ഛന് തീരേ സുഖമില്ലാത്തത് കൊണ്ടാണ് ഞാൻ വന്നത്..

സാരമില്ല വന്നല്ലോ എനിക്ക് അത് മതി...

ബസ് കിട്ടാൻ അല്പം ലേറ്റയി...
അതാ...

ലക്ഷ്മി....
മാധവൻ മാമൻ അകത്തേക്ക് നോക്കി വിളിച്ചു..

ഇതാരാ വന്നേക്കുന്നതെന്ന് നോക്ക്

അമ്മയും അവിടേക്ക് വന്നു..
ആഹാ നീയങ്ങ് വളർന്നല്ലോമോനെ.....
കണ്ടിട്ടെത്ര നാളായി..
കുടിക്കാൻ എന്താ വേണ്ടേ...

ഏയ് ഞാനൊന്ന് ഫ്രഷ് ആകട്ടെ എന്നിട്ടാകാം..

ഇതൊക്കെ കണ്ട് കിളി പോയ് നിക്കുന്ന കീർത്തനയെ നോക്കി കണ്ണിറുക്കി കാണിച്ചു..

ആ മോളെ പോയ് കുളിച്ചിട്ട് വാ ..
മോന്റെ റൂമും കൂടി കാണിച്ചു കൊടുക്കണേ...

അവളെന്നേയും കൊണ്ട് മുകളിലത്തെ നിലയിലേക്ക് പോയ്.....

പടികൾ കയറുമ്പോ അവൾ ഒരായിരം സോറി പറഞ്ഞു...

ദാ അതാ റൂം...

എന്തേലും ആവശ്യമുണ്ടേല് വിളിച്ചാ മതി ഞാൻ ഇവിടെ ഈ റൂമില...

ഓഹ് വളരെ ഉപകാരം...

ഞാൻ അകത്തേക്ക് കയറി റൂം അടച്ചു..
എന്നിട്ട് വേഗം പതിയെ റൂം തുറന്നു...

മ്ലേച്ചൻ..
എന്താ ജാഡ...
എന്നോട് ഒന്ന് പറഞ്ഞേൽ...
ഇതെങ്ങാനും ആ പൊട്ടൻ ഇവിടുള്ളോരോട് പറഞ്ഞാൽ എന്റെ തല പോയേനെ...
മിക്കവാറും പറയും ഓർത്തിട്ട് പേടിയാകുന്നു..

ദുഷ്ടൻ..

ആരാവോ ആ ദുഷ്ടൻ...?

ഞാൻ മുന്നിലേക്ക് ചെന്ന് ചോദിച്ചു..

ഏയ്... ആരുമില്ല...

പോയില്ലായിരുന്നോ...

ഈഹ് ഇല്ല ചിരിച്ചു തലകുലുക്കിക്കൊണ്ട് ഞാൻ പറഞ്ഞു

ഫ്രഷയിട്ട് വേഗം വാ....

ഞാൻ റൂമിലേക്ക് കയറി...

മുടിയിലൂടെ തണുത്ത വെള്ളം താഴേക്ക് അരിച്ചിറങ്ങി....
രാധാസ് സോപ്പിന്റെ നറു മണം മൂക്കില് വല്ലാതെ ഇരച്ചു കയറി...

കുളി കഴിഞ്ഞു ബാഗിൽ വച്ചിരുന്ന പണവും സ്വർണവുമായി മാധവൻ മാമന്റെ അടുത്തേക്ക് പോയ്...

അവിടെ മീനാക്ഷിയും കീർത്തനയും ലക്ഷ്മി അമ്മായിയും ഉണ്ടായിരുന്നു...
നാലുപേരുടെയും മുഖത്ത് സന്തോഷം മിന്നിമായുന്നത് കണ്ട്...

വിശേഷങ്ങൾ പങ്ക് വച്ച് ഏറെ നേരം കാര്യം പറഞ്ഞു...
അച്ഛന്റെ സ്നേഹോപഹാരം മാമന് നൽകി..

ഏതോ ബന്ധുക്കൾ വന്നപ്പോ മാമൻ പോയ്...

കുറെ കഴിഞ്ഞു മാമിയും....

കല്യാണപ്പെണ്ണെവിടെ.. ആരോ വന്നു മീനാക്ഷിയെയും വിളിച്ചു...
ഞാനും കീർത്തനയും മാത്രം ഒരുമിച്ചായി...

മുഖത്തോട് മുഖം നോക്കി ഒന്നും മിണ്ടാതെ രണ്ടുപേരും ഇരുന്നു...

എവിടെ നിന്നോ അവളുടെ മുടിയിഴയിലേക്ക് കാറ്റ് വന്നു തലോടി...

കറുത്ത വട്ടപ്പൊട്ടിട്ട കുഞ്ഞു മുഖം കാണാൻ വല്ലാത്ത ചന്തം തോന്നി...

ആരാണെന്നറിയാതെ ഞാനെന്തൊക്കെയോ പറഞ്ഞു പിണങ്ങല്ലേ....
ഒരു ചിരിയോടെ അവളെഴുന്നേറ്റ് പോകാൻ തുടങ്ങി...

കറുത്ത ചരട് കെട്ടിയ വെളുത്ത കയ്യിൽ പെടുന്നന്നെ കേറി പിടിച്ചു...
അവള് കുതറി മാറാൻ നോക്കി...

എന്താ ഈ കാണിക്കുന്നേ..
ആരേലും കണ്ടാൽ വിട്....

ഏയ് ആരും കാണില്ല..
കുറച്ചു നേരം കൂടി ആ മുഖം കണ്ടോട്ടെ...

അയ്യടാ...
പോയെ പോയെ എന്നെ തട്ടിമാറ്റി അവൾ എഴുന്നേറ്റ് പോയ്...

വെളിയിലെ ബെഞ്ചുമേൽ ആകാശം നോക്കി ഞാൻ വെറുതെ കിടന്നു...
എന്തോ ഒരു വിങ്ങൽ നെഞ്ചിൽ കൊളുത്തുന്നുണ്ടാട്ടിരുന്നു....

കുറേ നേരം കഴിഞ്ഞു അതെ കഴിക്കുന്നില്ലേ മാഷേ അവളെന്നെ നെഞ്ചിൽ തട്ടി വിളിച്ചു

ആ വരുന്നു...

എന്റെ നെഞ്ചിലിരുന്ന അവളുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു...

ഊണ് മേശക്കരികിൽ എന്നെ ചുറ്റിപ്പറ്റിത്തന്നെ അവൾ നിന്നു...
വയറു നിറയെ കഴിക്കാനൊന്നും മനസ് വന്നില്ല...
മതിയാക്കി എഴുന്നേറ്റതും
കൈ കഴുകുന്നിടത്തേക്ക് തോർത്തുമായ് അവൾ വന്നു...

നീ എപ്പോഴും എന്റെ പിറകെ ഇങ്ങനെ നടന്നാൽ ഇവിടുള്ളവരൊക്കെ എന്ത് വിചാരിക്കും.

എന്ത് വിചാരിച്ചാലും എനിക്ക് കുഴപ്പമില്ല..
ചിരിച്ചോണ്ടവൾ മറുപടി പറഞ്ഞു...

അതെ ഞാൻ കിടക്കാൻ പോവാ നല്ല ക്ഷീണം..
റൂം അടക്കില്ല...
കിടന്നിട്ട് ഉറക്കം വരില്ലെങ്കിൽ അങ്ങോട്ട് വരാം

എന്തിന്...
ആകാംഷയോടെ അവളെന്നോട് ചോദിച്ചു...
വെറുതെ കാര്യം പറയാമല്ലോ...

ഓഹ് ഞാനങ്ങ് പേടിച്ചു പോയ്...
അവൾ എന്റെ കവിളിൽ പിച്ചിക്കൊണ്ട് റൂമിലേക്ക് പൊയ്...

ഞാൻ എല്ലാരോടും good night പറഞ്ഞു റൂമിൽ കയറി....

കുറ്റിയിടാൻ നോക്കിയിട്ട് മനസ് അനുവദിച്ചില്ല...

കിടന്നു കുറേ നേരം കഴിഞ്ഞപ്പോ തന്നെ ഉറക്കം വന്നു...

രാവിലെ കോഴി കൂവുന്നത് കേട്ട് കണ്ണ് തുറന്നു...
അടുത്ത് കട്ടിലില് തലവച്ചാരോ ഉറങ്ങുന്നത് കണ്ട് ആദ്യമൊന്ന് പേടിച്ചു..പിന്നെ തട്ടിവിളിച്ചു...

കീർത്തന നീയാരുന്നോ...
എഴുന്നെക്കെടോ....

എന്ത് ഉറക്കമാ മാഷേ...
നിങ്ങളുടെ ഡയലോഗ് കേട്ട് വന്ന ഞാനാരായി...

താൻ വന്നപ്പോ ഒന്ന് വിളിച്ചൂടായിരുന്നോ..

ആ ഉറക്കം കണ്ടപ്പോ ഉണർത്താൻ തോന്നിയില്ല...

എല്ലരും ഉണരുന്നതിന് മുൻപ് പൊയ്ക്കൊ...

അവൾ മൂളിക്കേട്ടു..

സമയം പൊയ്ക്കൊണ്ടേയിരുന്നു...

കല്യാണപെണ്ണ് മണ്ഡപത്തിലേക്ക്
പോകാൻ തുടങ്ങുമ്പോഴായിരുന്നു പിന്നെ കീർത്തനയെ കണ്ടത്...

ദീപം കൊളുത്തിയ വാതിലിലൂടെ പുറത്തേക്ക് വരുമ്പോ കസവിന്റെ ലാച്ചയിൽ ഉണ്ണിക്കണ്ണന്റെ രൂപം ഉണ്ടായിരുന്നു..

മായാലോകത്തെവിടെയോപോലെയെന്ന് എനിക്ക് തോന്നി...

കതിർ മണ്ഡപത്തിൽ പുതുപ്പെണ്ണിനെ വരനടോപ്പം ഇരുത്തി പിറകിലേക്കവൾ നിന്നു.
അമിതമായുള്ള ഒരുക്കങ്ങളൊന്നും ആ മുഖത്ത് കണ്ടിരുന്നില്ല... കല്യാണം എന്തെന്ന് ഞാനറിഞ്ഞതേയില്ല.... എന്റെ ദർശനം അവളിൽ മാത്രമായിരുന്നു...
അവളും എന്നെ നോക്കി നിന്നു.....

കെട്ടൊക്കെ കഴിഞ്ഞു വീട്ടിൽ വന്നു..
മുറിയിൽ വന്നു ബാഗെടുത്ത്
അവളുടെ മുറിയിലേക്ക് കയറി.

കതക് മെല്ലെ ചാരി

കണ്ണാടിയിൽ മുഖം നോക്കി ഇട്ടിരുന്ന ഡ്രസ്സ്‌ ഊരാൻ തുടങ്ങുന്നവളുടെ പിന്നിലൂടെ ചെന്ന് കെട്ടിയൊന്നു പിടിച്ചു....
പിൻ കഴുത്തിൽ ചുണ്ട് തണുക്കെ കുളിരുള്ളോരുമ്മ നൽകി ....

പെട്ടെന്നവൾ തിരിഞ്ഞു...

എന്റെ കൈക്കുള്ളിൽ ചേർന്നവൾ കൊഞ്ചി പറഞ്ഞു ഇന്ന് തന്നെ പോണോ എന്ന്....

അഹങ്കാരി വിടാൻ ഉദ്ദേശമില്ലേ എന്നെ ..
ഇല്ല കണ്ണടച്ചവൾ പറഞ്ഞു...

അപ്പൊ കവിളിലും ചുണ്ടൊന്ന് പതിഞ്ഞു...

യാത്ര പറഞ്ഞിറങ്ങുമ്പോ എന്തോ ഒരു സന്തോഷം തോന്നി....

ഞാൻ ചന്ദ്രഗിരിയിൽ നിന്നും മടങ്ങി.....

ഇനിയുള്ള വസന്തം ഞങ്ങളുടെ പ്രണയമാണ്....

"അച്യുതം കേശവം
രാമനാരായണം
കൃഷ്ണദാമോധനം
വാസുദേവം ഭജേ..... "

"ശ്രീധരം മാധവം
ഗോപിക വല്ലഭം
ജാനകി നായകം
രാമ ചന്ദ്രം ഭജേ.....

പണ്ടെപ്പോഴോ എഴുതിയതാണു ക്ക്രഞ്ച് ഫീൽ ആണുട്ടോ 😂😂

01/09/2025

ഇതുപോലത്തെ കണ്ടന്റ് ഇറക്ക് ബിഗ് ബോസ് മുതലാളി, Asianet

27/08/2025

ജയറാമേട്ടൻ ❤️🎶

26/08/2025

Chanjadiyadi | Punnya Pradeep |

23/08/2025

Ghar se nikal dhe hi..... 🎶

🎤 Vice Admiral Girish Luthra,

22/08/2025

😂😂😂

22/08/2025

ടിക്കറ്റ് 🎫 കെടായ്ക്കുമാ..... 💞


22/08/2025

ആ കടിയങ്ങ് മാറികിട്ടി 😂😂😂

🕌 മുഗൾ കാലത്ത്മുഗൾ സാമ്രാജ്യകാലത്ത് (16-ആം നൂറ്റാണ്ട്), പേഴ്സ്യയിൽ (ഇറാൻ) നിന്നും ഇന്ത്യയിലെത്തിയ ഭക്ഷണമാണ് ബിരിയാണി. "ബ...
16/08/2025

🕌 മുഗൾ കാലത്ത്

മുഗൾ സാമ്രാജ്യകാലത്ത് (16-ആം നൂറ്റാണ്ട്), പേഴ്സ്യയിൽ (ഇറാൻ) നിന്നും ഇന്ത്യയിലെത്തിയ ഭക്ഷണമാണ് ബിരിയാണി. "ബിരിയാൻ" എന്ന പേഴ്സ്യൻ പദത്തിന് വറുത്തത് എന്നാണ് അർത്ഥം.
മാംസവും അരിയും മസാലകളും ചേർത്ത് വലിയ പാത്രങ്ങളിൽ (“ദമ്” രീതിയിൽ) വേവിച്ചു. ഇതാണ് ഇന്നത്തെ ബിരിയാണിയുടെ അടിസ്ഥാനം.

---

🍲 സൈനികരുടെ ഭക്ഷണം

ചില ചരിത്രകാരന്മാർ പറയുന്നത്, ബിരിയാണി ആദ്യം സൈനികർക്കായുള്ള ഭക്ഷണമായിരുന്നു എന്നാണ്.

സൈന്യത്തെ പോഷക സമൃദ്ധമായി നിറയ്ക്കാൻ അരിയും മാംസവും ഒരുമിച്ച് അടച്ചു വേവിച്ചു.

കുറച്ച് ചേരുവകളിൽ തന്നെ വലിയൊരു സംഘം കഴിക്കാൻ കഴിയുന്ന വിഭവം.

---

🌊 മലബാർ വഴി

അറബ് വ്യാപാരികൾ കേരളത്തിലും തമിഴ്നാട്ടിലും എത്തിയപ്പോൾ, അവർ കൊണ്ടുവന്ന മസാലകളും പാചക രീതികളും നാട്ടുകാർ ഏറ്റെടുത്തു.
മലബാർ ബിരിയാണി അതിന്റെ ഉദാഹരണമാണ് – അവിടെ ഉള്ള കൈമ (ചെറുനെല്ലരി) ഉപയോഗിച്ച് പ്രത്യേകം രുചി വരുത്തി.

---

🍴 പ്രാദേശിക മുഖങ്ങൾ

കാലക്രമേണ ഓരോ സ്ഥലവും അവരുടെ രീതിയിൽ ബിരിയാണിയെ മാറ്റി:

ഹൈദരാബാദ് – കട്ടിയുള്ള മസാലയും "ദം" രീതിയും.

ലക്നൗ (അവധീ) – നേരിയ സുഗന്ധമുള്ള, കുറഞ്ഞ മസാല.

മലബാർ – കൈമരി, നല്ല നെയ്യുടെ സുഗന്ധം.

കൊൽക്കത്ത – ഉരുളക്കിഴങ്ങ് ചേർത്ത, ബ്രിട്ടീഷ് സ്വാധീനം കലർന്ന രീതി.

---

👉 ഒടുവിൽ പറയുകയാണെങ്കിൽ,
പേഴ്സ്യയിൽ ജനിച്ച ബിരിയാണി, ഇന്ത്യയിൽ വളർന്ന്, ഓരോ പ്രദേശവും അവരുടെ സ്വന്തം "പാചക ഭാഷ" നൽകി ജീവിക്കുന്ന ഒരു ഭക്ഷണ കലാപ്രകാരമാണ്.

മണിയറയിൽ തന്റെ വധുവിനെകാത്തിരിക്കയാണ് ഗിരി….മനസ്സിൽ താൻ കെട്ടിപ്പൊക്കിയ ഒരായിരം സ്വപ്നങ്ങളും, അതിലേറെ തന്റെ ജീവിതത്തിലേക...
06/04/2025

മണിയറയിൽ തന്റെ വധുവിനെകാത്തിരിക്കയാണ് ഗിരി….
മനസ്സിൽ താൻ കെട്ടിപ്പൊക്കിയ ഒരായിരം സ്വപ്നങ്ങളും, അതിലേറെ തന്റെ ജീവിതത്തിലേക്ക് കൈ പിടിച്ചൊരാൾ കൂടെ…,
പ്രണയിക്കുവാൻ കൊതിച്ചു ഒരുപാട് ശ്രമങ്ങൾ നടത്തിയെങ്കിലും ഒരു പെണ്ണിന്റെ പോലും പ്രണയം അറിയുവാൻ കഴിയാത്ത ഒരാൾ…!
അത് ഞാൻ മാത്രമായിരിക്കും….!

“എനിക്ക് ഇനി പ്രണയിക്കണം….!
ഇനിയുള്ള നിമിഷങ്ങളൊക്കെ അവളെ സ്നേഹിച്ചു സ്നേഹിച്ചു….!”
എന്റെ സ്നേഹം കൊണ്ടവൾ വിയർപ്പുമുട്ടണം….
ഈ ലോകത്ത് മറ്റാർക്കും അവൾക്ക് കൊടുക്കുവാൻ കഴിയാത്തത്ര സ്നേഹം…. എനിക്ക് അവൾക്കായി കൊടുക്കണം..!”

“ എനിക്കൊരു പുതിയ മനുഷ്യനാവാണം…
പ്രണയിക്കുവാനൊരാളില്ലാതെ അലഞ്ഞ ആ പഴയ മനുഷ്യൻ ഇനിയില്ല…. “ എന്റെ ജീവിതാവസാനം വരെ പ്രണയിക്കാൻ എനിക്കായി ഒരു പ്രണയിനിയുണ്ട്…!”

“ ഈ ലോകത്തിലേക്ക് ഞങ്ങൾ ഒരുമിച്ചു ഇറങ്ങി ചെല്ലും…
അവിടെ ഞാൻ ഉറക്കെ വിളിച്ചു കൂവും…! ഐ ലവ് യൂ ഗീത….!!”
ആരൊക്കെ കേട്ടാലും എനിക്ക് കുഴപ്പമില്ല… ഈ ലോകം തന്നെ കേൾക്കട്ടെ…. ഞാൻ പിറകെ നടന്നവരും കേൾക്കട്ടെ… അവരെക്കാൾ മിടുക്കിയായ, അവരെക്കാൾ സുന്ദരിയായ…, അവരെക്കാൾ സ്നേഹമുള്ള…. അവരെക്കാളൊക്കെ എന്നെ സ്നേഹിക്കുന്ന ഒരു പെണ്ണ്…. “

“ഓർക്കുമ്പോ എന്തെന്നില്ലാത്ത എന്തൊരു സന്തോഷം….!”

“ഇന്നവളെ ഞാൻ കെട്ടിപ്പിടിക്കും. എടുത്ത് ഉയർത്തും…. ഒരു കുഞ്ഞിനെ പോലെ അവളെ ഞാൻ കൊഞ്ചിക്കും… ചുംബനങ്ങൾ കൊണ്ടവളിൽ ഒരു കവിത തന്നെ എഴുതും….

“ പ്രണയം അതൊരനുഗ്ര നിമിഷം…
ഹൃദയം ചേരും അസുലഭ നിമിഷം…
അരികിൽ നീ വന്നു നിന്നാൽ
മനസ്സിൽ വന്നു ചേർന്നാൽ…”

“ കിളികൾ പാടും രാവും…
തൂ വെള്ളി നാദം നുകരും നിമിഷം…
സഖിയായി വന്നു ചേർന്നാൽ വിടരും പ്രണയ സുഗന്ധം…”

ആ കവിതയിലെ ആദ്യ വരി ഇങ്ങനെ ആയിരിക്കട്ടെ

“എന്റെ പ്രണയപുഷ്പമേ….!”

❤️

“ ഗിരിയേട്ടാ…!”

പിന്നിൽ നിന്നവളുടെ ശബ്ദം കേട്ടപ്പോ… ആദ്യം ഒരു നാണം വന്നയാളുടെ ചുണ്ടുകൾ ഒരു പുഞ്ചിരി വിരിഞ്ഞു..
മെല്ലെ തിരിഞ്ഞു കൊണ്ട് അവളെ നോക്കി….

“ വാ… ഇരിക്ക്…!”

കട്ടിലിൽ ഇരിക്കാൻ അവളോട് അയാൾ ആവശ്യപ്പെട്ടു.

ഒരു പുഞ്ചിരിയോടെ കട്ടിലേക്ക് ഗീത വന്നിരുന്നു.

കണ്ണെടുക്കാതെ അയാൾ അവളെ നോക്കി.

“ എന്താ… എന്താ ഇങ്ങനെ നോക്കുന്നത്…”!

അവൾ അയാളോട് ചോദിച്ചു.

“ഇതൊരു സ്വപ്നമാണോ …? എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല…
എന്റെ ജീവിതത്തിലേക്ക് വന്ന ആദ്യത്തെ പെണ്ണാണെടോ താൻ…!
പ്രണയിക്കാൻ കൊതിയായിരുന്നു…
ഇതുവരെ എനിക്ക് ഒരാളെ കണ്ടെത്താനും കഴിഞ്ഞില്ല. എന്നോട് വന്നാരും ഇഷ്ടം പറഞ്ഞിട്ടുമില്ല. പ്രണയത്തിന്റെ മധുരമെന്തെന്ന് ഞാൻ അറിഞ്ഞിട്ടുമില്ല…!”

“ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ…? “
ആഗ്രഹിച്ച കളിപ്പാട്ടം കിട്ടിയ സന്തോഷത്തിൽ നിൽക്കുന്ന ഒരു കുഞ്ഞിനെ പോലെയായിരുന്നു അയാൾ….!

അയാളുടെ ആഗ്രഹം കേട്ട് ഗീത ദയനീയതയോടെ അയാളെ നോക്കി.

“ ഗിരിയേട്ടാ…! എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കുവാനുണ്ട്. അതിന് ശേഷം നമുക്ക് തീരുമാനിക്കാം.

ഗീത പറയുന്നത് കേട്ട് ഗിരി പകപ്പോടെ അവളെ നോക്കി.

“ ഞാനൊരു പ്രോസിറ്റ്യുട്ടാണ്.. മതി..!!”

ഗിരിയുടെ ഹൃദയം തുടുക്കുന്നത് ആ നാല് ചുവരുകൾക്കുള്ളിൽ അലയടിക്കുന്ന പോലെ തോന്നി…!

“ഏഹ്.. എന്താ പറഞ്ഞേ…”

“അതെ… എന്റെ ആവശ്യങ്ങൾക്കും പണത്തിനും വേണ്ടി സ്വന്തം ശരീരം വിറ്റ് ജീവിക്കുന്ന പെണ്ണ്., “

അത്രയും നേരം സന്തോഷവാനായിരുന്ന ഗിരിയുടെ നെഞ്ചിടിപ്പ് വല്ലാതെ ഉയർന്നു.
അയാളുടെ കണ്ണുകൾ ചുവന്നു തുടുത്തു.

തിരിച്ചൊന്നും പറയാൻ കഴിയാതെ അയാൾ തേങ്ങി…
ശബ്ദമൊന്നും പുറത്തു വരാതെ ആ നിമിഷമത്രയും അയാൾ ഒരു മെഴുകുതിരിപോലെ ഉരുകി പോയിരുന്നു….

“ ക്ഷമിക്ക് എന്നോട്….! ഒന്നും മനഃപൂർവമായിരുന്നില്ല…. നിങ്ങളെ പോലെ നല്ലൊരു മനുഷ്യനെ ചതിക്കാൻ എനിക്ക് കഴിയില്ല….
ഒക്കെ തുറന്ന് പറഞ്ഞു ഈ രാത്രി തന്നെ ഈ വീട്ടിൽ നിന്നുമിറങ്ങാനാണ് ഞാൻ കാത്തിരുന്നത്…!”

“എനിക്കൊരു വിവാഹ ജീവിതം കൊതിച്ചല്ല ഈ വിവാഹത്തിന് ഞാൻ സമ്മതിച്ചത്….!

“ഗിരിയേട്ടന് അറിയാലോ എനിക്ക് ഇളയതായി രണ്ട് അനിയത്തിമാരുണ്ട്. പ്ലസ്ടു കഴിഞ്ഞു വീട്ടിൽ നിക്കുന്ന സമയത്ത് അച്ഛന് ഒരു ബൈക്ക് ആക്‌സിഡന്റ് ഉണ്ടായി… വീട്ടിൽ സംഭവം അറിഞ്ഞുടനെ അമ്മക്ക് സ്ട്രോക്കും വന്നു. രണ്ടുപേരും മരണത്തോടെ മല്ലടിച്ചു തിരിച്ചു വന്നു. ജീവൻ മാത്രം അവശേഷിച്ചു.

അമ്മ തളർന്നു പോയിരുന്നു.
കിടക്കയിൽ നിന്നെഴുന്നേൽക്കാൻ കൂടെ കഴിയില്ല പാവത്തിന്.
അച്ഛനും അങ്ങനെ തന്നെ. എന്റെ സഹായമുണ്ടെൽ എണീറ്റ് നടക്കും…!

ഞങ്ങൾ മൂന്നു പെൺകുട്ടികൾ മാത്രം. നാടുവിലത്തെത് അന്ന് പത്താം ക്ലാസ്സിൽ ഇളയവൾ എട്ടിലും.

പലരുടെയും സഹായങ്ങൾ കൊണ്ട് കൊറേ കാലം കടന്നു പോയ്‌.
സഹായങ്ങൾ പിന്നെ മറ്റു പല രീതികളിലുമായി.
പത്താം ക്ലാസ്സ് നല്ല മാർക്കൊടെ അവൾ പാസയി. തുടർന്ന് പഠിക്കുവനുള്ള ആഗ്രഹം അവൾ എപ്പോഴും പറഞ്ഞു കൊണ്ടേയിരുന്നു… അന്ന് തൊട്ടടുത്തുള്ള വീടുകളിൽ തൂക്കാനും തുടയ്ക്കാനും പാത്രങ്ങൾ കഴുകുവാനൊക്കെ ഞാൻ പോയ്‌ തുടങ്ങി അതിലെ കുഞ്ഞു വരുമാനം കൊണ്ട് അമ്മയ്ക്കും അച്ഛനുമുള്ള മരുന്നുകൾ വാങ്ങുവാൻ തന്നെ തികഞ്ഞിരുന്നില്ല.

പിന്നെ അവളെ എങ്ങനെ പഠിപ്പിക്കാൻ., ജോലി ചെയ്യുന്ന വീടുകളിൽ നിന്ന് കുറച്ച് കടമായി ചോദിച്ചു നോക്കാമെന്ന് കരുതി ചോദിച്ചെങ്കിലും
“ നിനക്ക് പൈസ എങ്ങനെ തരും… ഇപ്പൊ തന്നെ മുഴു പട്ടിണി. കിട്ടുന്നതൊന്നും തികയുന്നുമില്ല. എങ്ങനെ നിന്നെ വിശ്വസിച്ചു പണം തരും എന്നൊക്കെ പറഞ്ഞപ്പോ..!”

ഗീത അറിയാതെ വിതുമ്പി പോയ്‌…

എനിക്ക് അറിയില്ലായിരുന്നു ഗിരിയേട്ടാ ആ നിമിഷമൊക്കെ അവരുടെ മുന്നിൽ ഒരു ചിരിയോടെ ഞാൻ നിന്നുവെന്ന്….

ആരും പണം തരാൻ തയ്യാറായില്ല.

പക്ഷെ എന്നോട് കുറച്ച് അടുപ്പം കാണിച്ച ഒരു അങ്കിളുണ്ട്….
എപ്പോ വീട്ടിൽ ചെന്നാലും എനിക്ക് കഴിക്കാനും അനിയത്തിമാർക്ക് കഴിക്കാൻ തന്നു വിടുകയും ഒരു ടിപ്പ് എന്ന പോലെ അവിടുത്തെ ആന്റി കാണാതെ ഇടക്കൊക്കെ ചിരിച്ചുകൊണ്ട് മോളെ എന്ന് വിളിച്ചു ഒരു അച്ചനെ പോലെ സ്നേഹം തരുന്ന അങ്കിൾ. ആരൊക്കെ അവഗണിച്ചാലും അയാൾ തരുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

പതിവ് പോലെ അവിടുത്തെ ജോലികളൊക്കെ തീർത്ത് ഇറങ്ങാൻ നേരം അങ്കിളിന്റെ ഡോറിൽ പോയ്‌ കൊട്ടി.

എന്റെ സ്വന്തം വീടുപോലെയായിരുന്നു അതും. എവിടെ വേണേലും കയറി ചെല്ലാമെന്നുള്ള ധൈര്യവും സ്നേഹവുമൊക്കെ ആ വീട്ടിൽ നിന്ന് എനിക്ക് കിട്ടിയിരുന്നു.

അങ്കിൾ കഥക് തുറന്നു വെളിയിൽ വന്നു….

ജോലിയൊക്കെ കഴിഞ്ഞോടി കൊച്ചേ എന്ന് ചോദിച്ചുകൊണ്ട്… ഇന്നാ ഇത് വച്ചോ അനിയത്തിമാർക്ക് കൊണ്ട് കൊടുക്കെന്ന് പറഞ്ഞു കൊറേ മിഠായിയും മധുരമുള്ള മറ്റെന്തോ പലഹാരങ്ങളും എനിക്ക് നേരെ നീട്ടി. പിന്നെ എന്റെ കൂലിയും.

പോയ്‌ വാ എന്ന് പറഞ്ഞുകൊണ്ട് അങ്കിൾ മുറിയിലേക്ക് കയറാൻ തുടങ്ങിയതും ഞാൻ അയാളെ പെട്ടെന്ന് വിളിച്ചു.

അങ്കിളെ പോകല്ലേ….എനിക്ക് ചെറിയൊരു ഹെല്പ് വേണം….

“ എന്താടി കൊച്ചേ…? “

“ അങ്കിളെ എനിക്ക് കുറച്ചു രൂപ വേണം…!”

“ ആഹാ എന്താടി കാര്യം..!”

“ എന്റെ അനിയത്തിക്ക് തുടർന്ന് പഠിപ്പിക്കണം … അവളെ ഉയർന്നൊരു നിലയിൽ എത്തിക്കണം…. മിടുക്കിയ അങ്കിളെ അവൾ…!”

“എത്ര വേണം നിനക്ക്…. എന്നോട് ചോദിച്ച പോരെ… അതിനീ വളച്ചു കെട്ടലൊക്കെ എന്നാത്തിനാ…! നീ വാ!”

അങ്കിളെന്നെ മുറിയിലേക്ക് ക്ഷണിച്ചു… സന്തോഷത്തോടെ ഞാൻ അകത്തേക്ക് കയറി ചെന്നു…..

“ഒരുപാട് പേരോട് ഞാൻ ചോദിച്ചങ്കിളെ… എല്ലാർക്കും ഞാൻ തിരിച്ചു കൊടുക്കുമോ എന്നുള്ള ഭയം കൊണ്ട് ആരും തന്നില്ല…! അവളൊരു ആഗ്രഹം പറഞ്ഞിട്ട് അത് സാധിച്ചു കൊടുക്കാതെ എന്റെ കുഞ്ഞിയുടെ വിഷമം കാണാൻ എനിക്ക് കഴിയില്ല…!” കുറച്ച് വൈകിയാണെങ്കിലും എല്ലാം തന്നു തീർക്കും…!”

അങ്കിൾ മേശ തുറന്നു കുറെ നോട്ടുകൾ എണ്ണുക പോലും ചെയ്യാതെ എടുത്തു. എന്റെ അടുത്തേക്ക് നടന്നു വന്നു.

“ ദേ ഈ പണം ഞാൻ എണ്ണിയിട്ട് കൂടിയില്ല. നീ തിരിച്ചു തരികയൊന്നും വേണ്ട…. നന്നായിട്ട് അവളെ പഠിപ്പിക്ക്…”

സന്തോഷം കൊണ്ടെന്റെ കണ്ണുകൾ നുറഞ്ഞൊഴുകി.
യാചാനയോടെ കൈകൾ മുന്നിലേക്ക് നീട്ടി നിന്ന എന്നെ ഞെട്ടിച്ചു കൊണ്ട് ഞാനിട്ടിരുന്ന മുഷിഞ്ഞ ചുരിദാറിന്റെ മുൻ വശം അയാൾ കൈകൾ കൊണ്ട് അകത്തി എന്നിട്ട് ആ പണം എന്റെ മാറിലേക്ക്….!!””

പറഞ്ഞു മുഴുവപ്പിക്കും മുൻപ് ഗീതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

“ എന്റെ മാറിലേക്ക് വച്ചു തന്നു…!”

“ നീ ആഗ്രഹിക്കുന്നതിലും കൂടുതൽ ഞാൻ തരും… പക്ഷെ എനിക്ക് വേണം എല്ലാം…!”

ആ പണം അയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു വെളിയിലേക്ക് ഞാൻ ഓടി….

പക്ഷെ എന്റെ അനിയത്തിയുടെ മുഖം പെട്ടെന്ന് മനസ്സിൽ തെളിഞ്ഞു. ആരോട് ചോദിക്കാനാണ്… എനിക്ക് ആര് പണം തരാനാണ്…. എന്നെ കളിയാക്കിയ പലരുടെയും മുഖം മനസ്സിൽ തെളിഞ്ഞു.ഗേറ്റ് ന്റെ അടുത്ത് ചെന്നിട്ട് വീണ്ടും ഞാൻ തിരികെ ചെന്നു.

ഞാൻ മുറിയിൽ ചെന്നപ്പോ അയാൾ തറയിലിരുന്നു പൈസ പറക്കുകയായിരുന്നു…

ഞാൻ അയാളുടെ നേരെ കൈകൾ നീട്ടി….

“ ഞാൻ വരാം… എന്തു വേണമെങ്കിലും ചെയ്യാം…!”

അയാൾ ഒരു ചിരിയോടെ എഴുന്നേറ്റു…

“എന്ത് സുന്ദരിയാടി നിന്നെ കാണാൻ…. നിന്നെ ഞാൻ വല്ലാതെ കൊതിച്ചുപോയ്‌…!” എന്റെ മാറിലേക്ക് നോക്കി അയാൾ എന്തൊക്കെയോ പറഞ്ഞു.

രൂപയും വാങ്ങി ഞാൻ അവിടെ നിന്നു ഇറങ്ങി…

പിന്നെ അയാൾ എന്റെ ശരീരത്തെ പലപ്പോഴായി ഉപയോഗിച്ച് തുടങ്ങി… എന്റെ ആവശ്യങ്ങളും വർധിച്ചു.
പിന്നെ അയാളുടെ കൂട്ടുകാർ, അവരിലൂടെ മറ്റുള്ളവർ അങ്ങനെ പേരും ഊരും ഒന്നും അറിയാത്ത എണ്ണം പോലുമില്ലാത്ത എത്രയോ പേർ..!”

ഗീത ഒന്നു നിർത്തി… ഗിരിയെ നോക്കി…
അയാൾ നിശബ്ദനായി അവളെ നോക്കി നിന്നു,

അങ്ങനെ അനിയത്തിമാരുടെ വിദ്യാഭ്യാസവും ജോലിയും വിവാഹവുമൊക്കെ നടത്തി.
കഴിഞ്ഞു കൂടാൻ ഒരു കുഞ്ഞു വീടുമൊക്കെ ഈ തൊഴിലിൽ നിന്നാണ് ഞാൻ നേടിയെടുത്തത്… നല്ല ഡോക്ടർ മാരുടെ മരുന്നുകളൊക്കെ നൽകി അമ്മയുടെയും അച്ഛന്റെയും ജീവൻ തിരികെ കൊണ്ട് വന്നു… മരിക്കുന്നതിന് മുൻപ് അവരുടെ ആഗ്രഹമായിരുന്നു എന്റെ വിവാഹം…
ഒരുപാടുപ്രാവശ്യം പറഞ്ഞു….. കല്യാണം വേണ്ടെന്ന്…
പക്ഷെ…. നിങ്ങളെ പോലെ നല്ലൊരു മനുഷ്യന്റെ ജീവിതത്തിലെ ഒരു കരടായിപ്പോയി ഞാൻ….. എന്നോട് ക്ഷമിക്കു….!!”

അവൾ ഗിരിയെ നോക്കി കൈ കൂപ്പി…

ആ കൈകളിൽ അയാൾ പിടിച്ചു…

“ഞാൻ തന്നെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ…..!”

“ഏയ്‌…പരിശുദ്ധയല്ലാത്ത ജീവതം കളങ്കപ്പെട്ട ഒരുവളാണ് ഞാൻ…
ഗിരിയേട്ടൻ എന്നെ ഒരിക്കലും ആഗ്രഹിക്കരുത്. ഗുരുയേട്ടന് എന്നേക്കാൾ നല്ലൊരു പെണ്ണിനെ കിട്ടും…!” ഏട്ടന് നല്ലമനസാണ്…നല്ലതേ വരൂ…!!”

ഗിരിയേട്ടന്റെ പൂർണ സമ്മതത്തോടെ ഞാൻ ഇറങ്ങട്ടെ…!”

“ഇല്ല… നിന്നെ ഞാൻ എങ്ങോട്ടും വിടില്ല.. “
ഗിരി അവളുടെ കൈകളിൽ പിടിച്ചു…. നിന്റെ ഭൂതകാലം എനിക്കൊരു പ്രശ്നമല്ല… പക്ഷെ എനിക്ക് നിന്നെ ഇഷ്ടമാണ്….!”

അയാൾ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു….

ഇതുപോലെ കഴിഞ്ഞ കാലങ്ങൾ തുറന്നു പറയാൻ പോലും അവൾക്ക് ആരുമില്ലായിരിക്കും…. അവൾക്ക് പ്രണയം ഇല്ലായിരിക്കും….! എന്നോട് ഇത്രയുമൊക്കെ തുറന്നു പറയണമെങ്കിൽ… എന്നോട് ഇഷ്ടമുള്ളത് കൊണ്ടല്ലേ…? മറ്റുള്ളവർ അവളുടെ ശരീരമല്ലേ സ്നേഹിച്ചത്… ഞാൻ അവളെയാണ് സ്നേഹിച്ചത്… അയാൾ അവളെ മുറുകെ കെട്ടിപിടിച്ചു….

അവസാനിച്ചു…

കൂടുതൽ കഥകൾക്കായി നമ്മുടെ പേജ് ഫോളോ ചെയ്ത് സപ്പോർട്ട് ചെയ്യണേ....

https://www.facebook.com/share/16NxTd2W1Y/?mibextid=qi2Omg

“വലിയേടത്തെ കുട്ടിയെന്താ ഇവിടെ…?”ഗിരി കയ്യിൽ കിട്ടിയ ഷർട്ടും ഇട്ട്, ചീപ്പെടുത്തു മുടിയും ചീകി നടപ്പുരയിലേക്ക് വന്നുകൊണ്ട...
06/04/2025

“വലിയേടത്തെ കുട്ടിയെന്താ ഇവിടെ…?”

ഗിരി കയ്യിൽ കിട്ടിയ ഷർട്ടും ഇട്ട്, ചീപ്പെടുത്തു മുടിയും ചീകി നടപ്പുരയിലേക്ക് വന്നുകൊണ്ട് ചോദിച്ചു.

അവനെ കണ്ട് അവൾ ആദ്യമൊന്നു ചിരിച്ചു.

“എന്താ എനിക്കിങ്ങോട്ട് വന്നൂടെ…!!”

ഗിരി ഒന്നും പറയാതെ ചിരിയോടെ തലയാട്ടി,

“ഗീത… അവളെവിടെ പോയ്‌…!”

ഗിരി താമരയെ നോക്കി ചോദിച്ചു,

“എനിക്കെന്തോ സ്പെഷ്യൽ ചായ തരാമെന്ന് പറഞ്ഞു അടുക്കളയിലേക്ക് പോയ്‌ട്ടുണ്ട് …!”

താമര അവനെ നോക്കി പറഞ്ഞു.

“പനി കുറവില്ലെങ്കിൽ വീട്ടിലേക്ക് വാ… അവിടെ മരുന്നിരിപ്പുണ്ട്, വേണച്ചാ തരാം..!””

ഗിരി വീണ്ടും തലയാട്ടി, അപ്പോഴേക്കും ചായയുമായി ഗീതയും അവിടേക്ക് വന്നു…

“എന്താണ് തമ്പ്രാട്ടിക്കുട്ടിയുമായി ഇവിടൊരു സല്ലാപം…!”

“ഓ.. ഒരു തമ്പ്രാട്ടി…!! അതൊക്കെ പണ്ടല്ലേ… ഞങ്ങൾ സാധാരണക്കാരാണെ…!!”

താമര അവളെ നോക്കി ചിരിയോടെ പറഞ്ഞു

“ഹാ കൊള്ളാം നല്ല ചായ…,!”

ഗീത കൊടുത്ത ചായ ചൂടോടെ അവൾ കുടിച്ചു,

“താമരടെ കല്യാണമൊക്കെ നോക്കുന്നുണ്ടെന്ന് ഇങ്ങനെ അറിഞ്ഞു… വല്ല പയ്യനേയും കണ്ട് വച്ചിട്ടുണ്ടോ…?”

താമര ചായ കുടിക്കുന്നത് നോക്കി, ഗീത ചോദിച്ചു.

ചോദ്യം കേട്ടപ്പോ അറിയാതെ അവളുടെ കണ്ണുകൾ ഗിരിയുടെ നേരെ പാളി, ഏയ് ഞാനായിട്ട് ഇതുവരെ പിടി കൊടുത്തിട്ടില്ല… അച്ഛനും എന്റെ ഇഷ്ടം നോക്കി നിക്കുവാ… പക്ഷെ അവർക്ക് ഒരു പയ്യനെ ഇഷ്ടായാൽ എന്നെക്കൊണ്ട് കെട്ടിക്കും… അതാ ഒരു പേടി,!”

“എന്തിനാ പേടിക്കുന്നെ…? എവിടെ ആയിരുന്നാലും താമരയുടെ ജീവിതം മനോഹരമായിരിക്കും…!”

“അതൊക്കെ ശരിയാണ് ഗീത… അച്ഛനും അമ്മയും എനിക്കായി കാട്ടി തരുന്നത് മോശപ്പെട്ടുരാളെ ആയിരിക്കില്ല ഒരിക്കലും, പക്ഷെ എന്റെ മനസ്സിൽ ഒരിക്കലും അയാൾ തൃപ്തനല്ലെങ്കിൽ അതൊരിക്കലും നല്ലൊരു ദാമ്പത്യം ആയിരിക്കില്ല, ഞാൻ എത്രനാൾ അഡ്ജസ്റ്റ് ചെയ്യും…!”

“വില കൂടിയ വസ്ത്രം ധരിച്ചാലോ, നല്ല ഭക്ഷണം കഴിച്ചലോ AC മുറിയിൽ ജീവിച്ചാലോ, വില കൂടിയ കാറിൽ സഞ്ചാരിച്ചാലൊന്നും മനോഹരമായ ഒരു ദാമ്പത്യമുണ്ടാവില്ല….!”

“എന്റെ ഇഷ്ടമാണ് എന്റെ ദാമ്പത്യം, എന്റെ മനസിന്‌ ഇണങ്ങിയത്, ആ മനസിനെ മനസിലാക്കുന്ന ഒരാളാണ് എന്റെ പങ്കളയെങ്കിൽ അത് തന്നെയാണ് ഏറ്റവും മനോഹരമായ ദാമ്പത്യം..!”

“ആഹാ… കൊള്ളാലോ…എന്നാ പറ എന്താണ് തന്റെ വരനേക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ…?”

ഗീത വീണ്ടും അവളോട് ചോദിച്ചു.
താമര ഒരു നിമിഷം എന്തോ ആലോചിച്ചു,

“എനിക്ക് ശരിക്കും യോജിക്കുന്ന ഒരാൾ ആയിരിക്കണം,
ഒന്നാമതായി അയാൾ ദയയും അനുകമ്പയും ഉള്ളയാൾ ആയിരിക്കണം…മറ്റുള്ളവരെക്കുറിച്ച് ആത്മാർത്ഥമായി കരുതുന്ന, എന്റെ വികാരങ്ങളോട് സഹാനുഭൂതി കാണിക്കാൻ കഴിയുന്ന ഒരാളെയാണ് എനിക്ക് വേണ്ടത്.”

അവൾ പറയുന്നത് കേട്ട് ഗീത തലയാട്ടി.,

“കൂടാതെ, ഞാൻ നർമ്മബോധത്തെ വിലമതിക്കുന്ന്നൊരാളാണ്, ജീവിതം പ്രവചനാതീതമായിരിക്കാം, എന്നെ ചിരിപ്പിക്കാനും മാനസികാവസ്ഥ ലഘൂകരിക്കാനും കഴിയുന്ന ഒരാൾ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് എനിക്ക് തോനുന്നു…, എന്തെങ്കിലും പ്രതിസന്ധിയിൽ സമയങ്ങളെ ഒരുമിച്ച് മറികടക്കാൻ ഇത് ഞങ്ങളെ ചേർത്ത് പിടിക്കുമെന്നും കരുതുന്നു….

”താമര പുഞ്ചിരിയോടെ പറഞ്ഞു…!”

“എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരാൾ ആയിരിക്കണം… ഞാനുമായുള്ള നേരങ്ങളിൽ മറ്റു തിരക്കുകളിലേക്ക് പോകാതെ എന്നോട് അടുത്ത് ഇടപെടണം… സംസാരിക്കണം… . എന്റെ ആദർശ വരൻ തുറന്ന മനസ്സുള്ളവനും തന്റെ ചിന്തകളും വികാരങ്ങളും പങ്കിടാൻ തയ്യാറുള്ളവനുമായിരിക്കണം. നമ്മുടെ സ്വപ്നങ്ങളായാലും ആശങ്കകളായാലും എന്തും അവനുമായി ചർച്ച ചെയ്യാൻ എനിക്ക് സുഖം തോന്നണം,"

ഒക്കെ കേട്ട് പുഞ്ചിരിയോടെ നിൽക്കുകയായിരുന്നു ഗീത

“കൊള്ളാം കേട്ടോ..!”

ഗീത മറുപടിയെന്നോണം അവളെ നോക്കി പറഞ്ഞു.

“എന്താ തന്റെ സങ്കൽപ്പങ്ങൾ….?”

താമര അവളെ നോക്കി ചോദിച്ചു.

“ഏയ് എനിക്കെന്ത് സങ്കല്പം…!! എന്റെ ഏട്ടനെ പോലെ ഒരാൾ ആയിരിക്കണം…, സമാധാനവും സന്തോഷവും തരാൻ കഴിയുന്ന ഒരാൾ…!!”

അത് കേട്ട് താമര ഒന്ന് ചിരിച്ചു….

“ഗിരിയേട്ടൻ എന്താ അത്ര പാവം ആണോ…?”

താമര വീണ്ടും അവളെ നോക്കി ചോദിച്ചു.

“ഉവ്വ്…!!”

“എന്ന പിന്നെ എനിക്ക് തന്നൂടെ നിന്റെ ഗിരിയേട്ടനെ…!”

“അത് കേട്ട് ഗീത ഒന്ന് നടുങ്ങി…, എന്താ താമരെ നീ പറയുന്നേ…?”

“ഞാൻ സീരിയസായിട്ട് പറഞ്ഞതാ… ഗിരിയേട്ടനെ എനിക്ക് തന്നൂടെ… നമ്മൾ രണ്ടും ഒരേ പ്രായം… കുട്ടിക്കാലം തൊട്ടേ എനിക്ക് ഗിരിയേട്ടനോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു… ഇപ്പൊ. അത് വളർന്നു വളർന്നു എന്റെ സങ്കൽപ്പങ്ങൾക്കും അപ്പുറം ആയിരിക്കുന്നു….,
ഞാനീ നാട്ടിലെ പ്രമാണിയുടെ മകളായി ജനിച്ചില്ലയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നുവെന്ന് ഞാൻ ഇടക്ക് ചിന്തിക്കും….
എങ്ങാനും നാട്ടുകാർ അറിഞ്ഞാൽ ഉണ്ടാകുന്ന പുകിലും, പിന്നെ അച്ഛൻ.. സ്നേഹമുള്ള അച്ഛൻ ആണെങ്കിലും ജാതി മതം വർഗം ഒക്കെ പറഞ്ഞു പിരി കേറ്റാൻ അച്ഛന്റെ ഒപ്പം കൊറേ ആളുകൾ ഉണ്ട്… അവർ അച്ഛനെ പറഞ്ഞ് തിരിപ്പിച്ചാൽ ഗിരിയേട്ടനെ എന്നിൽ നിന്ന് അകറ്റുക മാത്രല്ല ചിലപ്പോ കൊന്ന് കളയാൻ പോലും മടിക്കില്ല… അതാണ്‌ അച്ഛന്റെ സ്വഭാവം..!!”

“അതൊക്കെ എല്ലാർക്കും അറിയാവുന്ന കാര്യല്ലേ.. താമരെ നീ വിഷമിക്കണ്ട…. ഈ ലോകത്ത് പെണ്ണിന്റെ ഇഷ്ടങ്ങൾക്ക് പരിധി ഉണ്ടെന്ന് പറയാതെ പറയുന്നുണ്ട്.. അല്ലെ…!”

ഗീത അവളെ നോക്കി പറഞ്ഞു…

“കുറേ നേരായല്ലോ രണ്ടും കൂടെ…എന്താ പറഞ്ഞോണ്ട് ഇരിക്കുന്നെ…!”

പുറത്തു നിന്നും ഗിരി അവിടേക്ക് കയറി വന്നുകൊണ്ട് ചോദിച്ചു.

“ഏയ് ഒന്നുമില്ല ഏട്ടാ വെറുതെ….,!”

“താമരെ നീ പോകുന്നില്ലേ…?”

ഗിരി അവളെ നോക്കി ..

“ഉം പോവാ ഞാൻ….!”

“ഗിരിയേട്ടൻ ഇന്നലെ സ്വപ്നം കണ്ട് പേടിച്ചുന്നോ… അതാ പനി പിടിച്ചതെന്നൊക്കെ അറിഞ്ഞു… എന്താ ശരിക്കും കണ്ടത്…!!”

താമര അവനെ നോക്കിക്കൊണ്ട് പറഞ്ഞു.

“ഓഹ്… അതൊരു വലിയ പേടിപ്പെടുത്തുന്ന കഥയാ…!”

“ആഹാ … എന്നാ പറ കേൾക്കട്ടെ…!”

കേൾക്കാനുള്ള കൗതുകത്തോടെ താമര ഗിരിയേ നോക്കി…

ഗിരി മുടിയിലൂടെ കൈ ഓടിച്ചുകൊണ്ട് നെടുവീർപ്പിട്ടു.

രാത്രി ഞാൻ എവിടേക്കോ നടന്നു പോകുകയാണ്…, നടന്ന് നടന്ന് ഞാനൊരു വയലിന്റെ നടുക്ക് എത്തി….കടലോളം നീളത്തിൽ എന്നെ ചുറ്റികിടക്കുന്ന വയൽ…. ഞാൻ ചുറ്റിനും നോക്കി… അങ്ങ് ദൂരെ ഒരു തീ വെളിച്ചം ഞാൻ കണ്ടു… അത് കണ്ടപ്പോ ഒരു പേടി തോന്നി ഞാൻ നിലത്തേക്ക് ഇരുന്നു….. അത് എങ്ങോട്ട് പോയെന്നറിയാൻ ഇടക്ക് ഞാൻ തല ഉയർത്തി നോക്കി… എന്റെ അടുത്തേക്ക് അതിവേഗം വന്നുകൊണ്ടിരിക്കുകയാണ് അത്…., പേടിയോടെ ഞാൻ എഴുന്നേറ്റു ഓടി… അത് എന്റെ പിന്നാലെ അങ്ങനെ ഓടിയോടി അതെന്റെ അടുത്തെത്തി…. ഒരു രക്ത രക്ഷസു പോലെ ഒരു സ്ത്രീ… അവരുടെ കയ്യിലെ രക്തം പുരണ്ട വാൾ കൊണ്ട് എന്നെ വെട്ടി വീഴ്ത്താൻ ശ്രമിക്കുന്നു…., ഞാൻ വീണ്ടും ഓടി… എത്ര ശ്രമിച്ചിട്ടും എനിക്ക് പുറത്തേക്കുള്ള വഴി കണ്ടെത്താനായില്ല. എല്ലായിടത്തും നിഴലുകൾ ഉണ്ടായിരുന്നു, ഞാൻ മന്ത്രിപ്പുകൾ കേട്ടുകൊണ്ടിരുന്നു. അത് സ്വപ്നമാണെന്ന് ഇപ്പോഴും എനിക്ക് വിശ്വസിക്കുവൻ കഴിയുന്നില്ല.

ഓർക്കുമ്പോ ഇപ്പോഴും പേടി തോന്നുവാ….

അവൻ പറയുന്നത്, താമര പേടിയോടെ കേട്ടിരുന്നു.

“ഹോ… ഇതെങ്ങാനും ഞാൻ സ്വപ്നം കണ്ടിരുന്നേൽ എന്റെ ശവമടക്ക് ഇപ്പൊ കഴിഞ്ഞിട്ടുണ്ടാവും…!”

താമര ചെറിയ ചിരിയോടെ പറഞ്ഞു.

“എന്റെ കാലിനു വല്ലാത്ത വേദനയുണ്ട് ഇവിടുന്ന് അത്രേടം വരെ നടക്കാനും വയ്യ… ഗിരിയേട്ടന് ആവുമെങ്കിൽ എന്നെ വീട്ടിലേക്ക് കൊണ്ട് വിടാമോ..?”

താമരയുടെ ചോദ്യം കേട്ട് ആദ്യം നിരസിച്ചെങ്കിലും പിന്നെ അവൻ കൊണ്ടുപോകാമെന്ന് സമ്മതിച്ചു

ഗീതയോട് യാത്ര പറഞ്ഞു താമര അവിടെ നിന്നും ഇറങ്ങി, ഗിരിയുടെ മോട്ടോർ സൈക്കിളിന്റെ പിന്നിൽ അവൾ കയറിയിരുന്നു.

ആദ്യം ഗിരിക്ക് ചെറിയ പേടി തോന്നിയെങ്കിലും പിന്നീട് അവനു വല്ലാത്തൊരു സന്തോഷം തോന്നി….

**************

“താമാരെ… താമാരെ…!!”

മാധവൻ തമ്പി, ഗോവണിയുടെ താഴെ നിന്നും മുകളിലേക്ക് നോക്കി ഉറക്കെ വിളിച്ചു…

“എന്താ അച്ഛാ…!”

വിളി കേട്ടുകൊണ്ടവൾ വേഗം മുറിയിൽ നിന്നിറങ്ങി താഴേക്ക് വന്നു.

“എന്താ അച്ഛ… എന്തിനാ എന്നെ വിളിച്ചത്…?”

“നീയാ ഗിരിയുടെ ബൈക്കിന്റെ പിന്നിലിരുന്ന് എന്തായിരുന്നു ഇന്ന് സർക്കീട്ട്…?”

അവൾ ഇറങ്ങി വന്നതും എടുത്തടിച്ച പോലുള്ള മാധവന്റെ ചോദ്യം കേട്ട് അവൾ ആദ്യം ഒന്ന് പേടിച്ചു…

“നടന്ന് വരാൻ കഴിയാത്തോണ്ട് എന്നെ വീട്ടിലേക്ക് ആക്കാമോന്ന് ചോദിച്ചപ്പോ ഗിരിയേട്ടൻ എന്നെ വീട്ടിൽ കൊണ്ട് വിട്ടിട്ട് പോയ്‌ അതിനെന്താ ഇപ്പോ…?

“ഹും… അതിനെന്താ അല്ലെ… നാട്ടുകാർ എന്തൊക്കെയാ പറയുന്നതെന്ന് അറിയുവോ എന്റെ പുന്നാര മോളെ കുറിച്ച്, അവനൊപ്പം… മുട്ടിയുരുമ്മി…!! എനിക്ക് പറ്റില്ല എന്റെ മകളുടെ മുന്നിൽ നിന്നങ്ങനെ പറയാൻ…!”

“കൊള്ളാം… ഗിരിയേട്ടൻ എന്നെ ഒളിച്ചും പാത്തുമല്ല കൊണ്ട് വിട്ടത്… ദേ ഈ വീട്ടിന്റെ മുറ്റത്ത് കൊണ്ട് വിട്ട് ഇവിടുന്ന് വെള്ളവും കുടിച്ചിട്ട പോയത്… പനിച്ചിട്ട് പുള്ളിക്ക് വയ്യാത്തോണ്ട് കഴിക്കാൻ ഞാൻ മരുന്നും കൊടുത്തു…! ആരേലും എന്തേലും പറഞ്ഞുന്ന് വച്ച് അത് ഇവിടെ വന്നു എങ്ങിനെ പറയണമെന്ന് അച്ഛന് അറീലെ…!”

അച്ഛനും മോളും തമ്മിലുള്ള വഴക്ക് കേട്ട് മീനാക്ഷി അടുക്കളയൽ നിന്ന് ഓടി അവിടേക്ക് വന്നു.

“ദേ അമ്മ നിൽക്കുന്നു… എങ്ങനെയാ ഞാൻ ഇവിടെ വന്നതെന്ന് അച്ഛൻ തന്നെ ചോദിച്ചു നോക്ക്…!”

“എന്താ എന്താ അച്ഛനും മോളും ഇവിടെ പതിവില്ലാത്തൊരു വഴക്ക്…!!”

“ഗിരിയേട്ടന്റെ കൂടെ ഞാൻ എങ്ങിനെയാ അമ്മേ ഇവിടെ വന്നത്…!”

അവൾ മീനാക്ഷിയെ നോക്കി ചോദിച്ചു.

“എന്തെ അവന്റെ കൂടെ അവള് വന്നതിന്… ആ ചെക്കന് തീരെ വയ്യാഞ്ഞു കഴിക്കാൻ മരുന്നും കൊടുത്ത ഇവള് വിട്ടത്… എന്താ എന്താ ഇപ്പ അതിനൊരു വഴക്ക്…!”

തന്റെ തെറ്റ് മനസ്സിലാക്കി,
ഒന്നും പറയാതെ മാധവൻ ഉമ്മറത്തേക്ക് പോകുവാൻ തുടങ്ങിയതും താമര അയാളെ പിന്നിൽ നിന്നും വിളിച്ചു.

“അച്ഛനൊന്നു നിന്നെ എനിക്ക് ഒരു കാര്യം കൂടെ പറയാനുണ്ട്..! ഇപ്പൊ ഇവിടെ വച്ചു പറഞ്ഞാൽ, ഇതിന്റെ കൂടെ അതൂടെ അറിയും. പിന്നെ ഞാനത് മറച്ചു വച്ചു ചൂഷണം ചെയ്തു എന്ന പരാതി ഒന്നും കേൾക്കേണ്ടി വരില്ലല്ലോ…!”

താമര പറഞ്ഞതും, മാധവൻ തിരിഞ്ഞു കൊണ്ട് അവളെ നോക്കി.

“എന്താ നിനക്ക് പറയാനുള്ളത്…?”

മീനാക്ഷിയുടെ കണ്ണുകളിൽ എന്തോ ഭീതി പടർന്നിരുന്നു…

“ഈ അച്ഛന്റെ അല്ലെ മോള്.. അയാളുടെ അതെ തന്റേടം അവൾക്കും കിട്ടിയിട്ടുണ്ട്..!”

അവർ സ്വയം പറഞ്ഞുകൊണ്ട് ഇരുവരെയും നോക്കി.

“ഞാനും ഗിരിയേട്ടനും തമ്മിൽ ഇഷ്ടത്തിലാണ്… എനിക്ക് ഗിരിയേട്ടനെ കല്യാണം കഴിക്കണം…!!”

അത് കേട്ടതും മാധവാന്റെ ഉള്ളാകെ ഒന്ന് പിടഞ്ഞു.

അയാളുടെ വലതു കൈയ്യിൽ ഒരു തരിപ്പ് വന്നു.

“അച്ഛന്റെ മുന്നിൽ നിന്ന് തോന്ന്യാസം പറയുന്നോ….!”

അടുത്ത നിമിഷം മീനാക്ഷിയുടെ വലതു കൈ, താമരയുടെ കവിളത്ത് പതിച്ചു.

(തുടരും)

കഥ ഇഷ്ടമാകുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായം കുറിക്കുമല്ലോ. അടുത്ത ഭാഗം ലഭിക്കുന്നതിനും മറ്റുള്ള കഥകൾ പോസ്റ്റ്‌ ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ കിട്ടുന്നതിന് എന്റെ പേജ് കൂടെ ലൈക്‌ ചെയ്ത് സപ്പോർട്ട് ചെയ്യണേ….

പേജ് ലിങ്ക് 👇

https://www.facebook.com/share/1AHy6KA5fq/?mibextid=qi2ഒഗ്

മുൻപത്തെ ഭാഗങ്ങൾളുടെ ലിങ്ക് കമന്റ് ബോക്സിൽ ഇട്ടിട്ടുണ്ട്…🥰

Address

Urukunnu
Punalur
691307

Website

Alerts

Be the first to know and let us send you an email when Aksharam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share