JSC News

JSC News JSC News is The Official Media of Holy Jacobite Syrian Christian Church and His Beatitude Catholicos

മാറത്തഹള്ളി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രധാന പെരുന്നാളും ശിലാസ്ഥാപനവും ഭദ്രാസനതല അനുമോദനവും നടന്നുമാറത്...
09/06/2026

മാറത്തഹള്ളി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രധാന പെരുന്നാളും ശിലാസ്ഥാപനവും ഭദ്രാസനതല അനുമോദനവും നടന്നു

മാറത്തഹള്ളി ● ബാംഗ്ലൂർ ഭദ്രാസനത്തിലെ മാറത്തഹള്ളി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഭക്തിസാന്ദ്രമായി സമാപിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക് ബാംഗ്ലൂർ-മൈലാപ്പൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.

പുനർനിർമ്മിക്കുന്ന ദൈവാലയത്തിന്റെ അടിസ്ഥാന ശിലാസ്ഥാപനവും പെരുന്നാളിനോടനുബന്ധിച്ച് നടന്നു. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ബാംഗ്ലൂർ ശ്ലൈഹിക സന്ദർശന വേളയിൽ ആശീർവദിച്ച ശിലയാണ് അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത ദൈവാലയത്തിന്റെ അടിസ്ഥാന ശിലയായി സ്ഥാപിച്ചത്. വികാരി ഫാ. എൽദോ ജോൺ വണ്ടാനത്ത് സഹകാർമികനായിരുന്നു. ഡീക്കന്മാരായ ടെസൻ തോമസ്, ജോസഫ് ജോൺ, മാത്യു ഈരാളിൽ, ഗ്രിഗറി എസ്. പുലയത്ത് എന്നിവർ ശുശ്രൂഷകളിൽ സംബന്ധിച്ചു.

പെരുന്നാളിനോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥനയും സുവിശേഷ പ്രസംഗവും നടന്നു. ഞായറാഴ്ച അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം അനുമോദന സമ്മേളനം സംഘടിപ്പിച്ചു.

ബാംഗ്ലൂർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ, ഭദ്രാസന പരിധിയിലെ വിവിധ പള്ളികളിൽ നിന്നുള്ള സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉൾപ്പെടെയുള്ള വിവിധ സിലബസുകളിലെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ‘മകബലൂനോസോ–2026’ അനുമോദന സമ്മേളനവും ചടങ്ങിന്റെ ഭാഗമായി നടന്നു. വിജയികളായ വിദ്യാർത്ഥികൾക്ക് അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.

തുടർന്ന് നടന്ന പ്രദക്ഷിണം, ശിലാസ്ഥാപന ശുശ്രൂഷകൾ, ആദ്യഫല പെരുന്നാൾ ലേലം, ആശീർവാദം, നേർച്ചവിളമ്പ്, കൊടിയിറക്കം എന്നീ ചടങ്ങുകളോടെ പെരുന്നാൾ സമാപിച്ചു.

പള്ളി വൈസ് പ്രസിഡന്റ് ബിനോയ് കെ.പി, സെക്രട്ടറി ജെറിൻ വർഗീസ്, ട്രഷറർ ദീപ ജെം, സെന്റ് ജോർജ് ട്രസ്റ്റ് വൈസ് പ്രസിഡന്റ് ജിനു ജോസ്, സെക്രട്ടറി എൽദോസ് എം. പോൾ, ട്രഷറർ റെന്നി തോമസ് എന്നിവരും ഭരണസമിതി അംഗങ്ങളും പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ബാംഗ്ലൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികൾ പെരുന്നാൾ ശുശ്രൂഷകളിൽ പങ്കെടുത്തു.

മണർകാട് സെന്റ് മേരീസ് ഹോസ്പിറ്റലിൽ പുതിയ ഒ.പി.ഡി. ബ്ലോക്ക് കൂദാശ ചെയ്തുകോട്ടയം ● ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട്...
08/06/2026

മണർകാട് സെന്റ് മേരീസ് ഹോസ്പിറ്റലിൽ പുതിയ ഒ.പി.ഡി. ബ്ലോക്ക് കൂദാശ ചെയ്തു

കോട്ടയം ● ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് മേരീസ് ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ ഒ.പി.ഡി. (ഓപ്പൺ പേഷ്യന്റ് ഡിപ്പാർട്ട്മെന്റ്) ബ്ലോക്കിന്റെ കൂദാശ കർമ്മം നടന്നു.

ഇന്ന് രാവിലെ നടന്ന ചടങ്ങിൽ കോട്ടയം ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.
രോഗികൾക്ക് കൂടുതൽ വേഗത്തിലും സുഗമമായും മികച്ച ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഒ.പി.ഡി. ബ്ലോക്ക് സജ്ജമാക്കിയിരിക്കുന്നത്. വിശാലമായ കാത്തിരിപ്പ് കേന്ദ്രം, അത്യാധുനിക കൺസൾട്ടേഷൻ മുറികൾ, വിപുലമായ ഒ.പി. സൗകര്യങ്ങൾ എന്നിവ പുതിയ മന്ദിരത്തിന്റെ പ്രധാന പ്രത്യേകതകളാണ്.

ചടങ്ങിൽ മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഫിലിപ്പ്, വൈസ് പ്രസിഡന്റ് കെ.കെ. തോമസ് കുന്നേൽ, ഹോസ്പിറ്റൽ മാനേജർ ഫാ. ഗീവർഗീസ് നടുമുറിയിൽ, ഹോസ്പിറ്റൽ സെക്രട്ടറി രഞ്ജിത്ത് കെ. ഏബ്രഹാം കാരക്കാട്ട് എന്നിവർ പങ്കെടുത്തു.

മണർകാട് പള്ളി സഹവികാരിമാരായ ഫാ. കെ. കുര്യാക്കോസ് കാലായിൽ, ഫാ. എം.ഐ. തോമസ് മറ്റത്തിൽ, ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ, ഫാ. സനോജ് കരോട്ടെക്കുറ്റ്, ഫാ. ലിറ്റൂ ജേക്കബ് തണ്ടാശ്ശേരിയിൽ എന്നിവരും കത്തീഡ്രൽ ട്രസ്റ്റിമാരായ ഇ.വി. കുര്യാക്കോസ് ഇടച്ചേരിയിൽ, ബിജു വർഗീസ് കന്നുകുഴിയിൽ, സ്കറിയാച്ചൻ പി.എ. പള്ളത്ത്, കത്തീഡ്രൽ സെക്രട്ടറി തോമസ് ഉമ്മൻ പള്ളത്തറ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഹോസ്പിറ്റൽ ഗവേണിംഗ് ബോർഡ് അംഗങ്ങൾ, വകുപ്പ് മേധാവികൾ, ഡോക്ടർമാർ, ജീവനക്കാർ, ഇടവകാംഗങ്ങൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പുതിയ ഒ.പി.ഡി. ബ്ലോക്ക് പ്രവർത്തനസജ്ജമാകുന്നതോടെ പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ടതും വേഗത്തിലുള്ളതുമായ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മനുഷ്യനെപ്പോലെ പ്രകൃതിയെയും സ്നേഹിക്കണം : അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തമുംബൈ ● തന്റെ ഏകജാതനായ പു...
08/06/2026

മനുഷ്യനെപ്പോലെ പ്രകൃതിയെയും സ്നേഹിക്കണം : അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത

മുംബൈ ● തന്റെ ഏകജാതനായ പുത്രനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ച ദൈവം തന്നെയാണ് മനുഷ്യനെയും പ്രകൃതിയെയും സൃഷ്ടിച്ചതെന്നും, അതുകൊണ്ടുതന്നെ പ്രകൃതിയെ സ്നേഹിക്കാനും പരിപാലിക്കാനും ഓരോ മനുഷ്യനും ഉത്തരവാദിത്വമുണ്ടെന്നും അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു.

മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ മുംബൈ ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയായി ചുമതലയേൽക്കുന്നതിനോടനുബന്ധിച്ച് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത. മരം പ്രകൃതിയുടെ വരദാനമാണ്. യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ വൃക്ഷങ്ങൾ അനേകർക്ക് തണൽ നൽകുന്നതു പോലെ, ഓരോ വിശ്വാസിയും മറ്റുള്ളവർക്ക് തണൽ ഒരുക്കുന്നവരായി മാറണമെന്ന് മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു.

ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൃക്ഷത്തൈ നട്ടതിന് ശേഷമാണ് മെത്രാപ്പോലീത്ത ഔദ്യോഗികമായി ചുമതലയേറ്റത്. നവിമുംബൈ വിമാനത്താവളത്തിൽ എത്തിച്ചേർന്ന മെത്രാപ്പോലീത്തയെ ഭദ്രാസന ഭാരവാഹികളുടെ നേതൃത്വത്തിൽ അനേക വാഹനങ്ങളുടെ അകമ്പടിയോടെ അരമനയിലേക്ക് സ്വീകരിച്ചാനയിച്ചു. ചാപ്പലിൽ പ്രാർഥനയ്ക്ക് ശേഷം നടന്ന സ്വീകരണ സമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. ബിനോയ് നെല്ലിക്കതുരുത്തേൽ അധ്യക്ഷനായി. അഡ്വ. പി.പി. ജിമ്മി, ടി.എ. ജോർജുകുട്ടി, ഫാ. എൽദോ കോടിയാട്ടിൽ, എം. തോമസ് എന്നിവർ ആശംസകൾ നേർന്നു.

ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയ്ക്ക് പുതിയ ജനറൽ സെക്രട്ടറിചിയാങ് മായ് (തായ്‌ലൻഡ്) ● ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയുടെ (സി.സ...
08/06/2026

ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയ്ക്ക് പുതിയ ജനറൽ സെക്രട്ടറി

ചിയാങ് മായ് (തായ്‌ലൻഡ്) ● ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയുടെ (സി.സി.എ) പതിനൊന്നാമത് ജനറൽ സെക്രട്ടറിയായി ദക്ഷിണ കൊറിയ സ്വദേശിനിയായ റവ. ജങ് യൂൻ ഗ്രേസ് മൂൺ ചുമതലയേറ്റു. തായ്‌ലൻഡിലെ ചിയാങ് മായിലുള്ള പായപ് യൂണിവേഴ്സിറ്റിയിലെ സി.സി.എ ആസ്ഥാനത്ത് നടന്ന സ്ഥാനാരോഹണ ചടങ്ങിലായിരുന്നു ഔദ്യോഗിക ചുമതലയേറ്റത്.

സി.സി.എ പ്രോഗ്രാം കമ്മിറ്റി ചെയർമാനും മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ എക്യുമെനിക്കൽ ഓഫീസ് പ്രസിഡൻ്റുമായ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത, സി.സി.എ മോഡറേറ്റർ ബിഷപ്പ് റൂവൽ നോർമൻ മാരിഗ്സ, സി.സി.എ മുൻ ജനറൽ സെക്രട്ടറി ഡോ. മാത്യൂസ് ജോർജ് ചുനക്കര എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഏഷ്യൻ ക്രൈസ്തവ കൂട്ടായ്മയുടെ ഐക്യവും മിഷൻ പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധതയും വിളിച്ചോതിയ ചടങ്ങിൽ വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ സഭാ നേതാക്കൾ, എക്യുമെനിക്കൽ പ്രതിനിധികൾ, വിശിഷ്ടാതിഥികൾ, സി.സി.എ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

റവ. ജങ് യൂൻ ഗ്രേസ് മൂണിൻ്റെ സ്ഥാനാരോഹണം സി.സി.എയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. ക്രൈസ്തവ ഐക്യം ശക്തിപ്പെടുത്തുക, നീതിയും സമാധാനവും പ്രോത്സാഹിപ്പിക്കുക, ഏഷ്യയിലെ സഭകളും കൗൺസിലുകളും തമ്മിലുള്ള എക്യുമെനിക്കൽ സഹകരണം വിപുലീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ നേതൃത്വം ചുമതലയേൽക്കുന്നത്.

സംഘടനയെ പുതിയൊരു പ്രവർത്തനമേഖലയിലേക്ക് നയിക്കാൻ ചുമതലയേൽക്കുന്ന റവ. മൂണിന് ചടങ്ങിൽ പങ്കെടുത്തവർ പ്രാർത്ഥനാശംസകളും പിന്തുണയും നേർന്നു. പുതിയ നേതൃത്വത്തിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സമ്മേളനം സമാപിച്ചത്.

ഏഷ്യയിലെ നൂറോളം സഭകളും പതിനഞ്ച് ദേശീയ കൗൺസിലുകളും അംഗങ്ങളായുള്ള ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഘടനയാണ് ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ. കഴിഞ്ഞ പത്ത് വർഷക്കാലം ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയെ സുശക്തമായി നയിച്ചത് മലയാളിയായ ഡോ. മാത്യൂസ് ജോർജ് ചുനക്കരയായിരുന്നു.

ആഗോള ക്രൈസ്തവ സഭകൾക്കിടയിൽ ഏഷ്യയുടെ ശബ്ദമായി മാറിയ അദ്ദേഹം, മനുഷ്യാവകാശ സംരക്ഷണത്തിനും ഏഷ്യയിലെ സഭകളുടെ വിവിധ ആവശ്യങ്ങൾക്കുമായി നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്. അദ്ദേഹത്തിൻ്റെ മികച്ച നേതൃത്വപാടവവും അഗാധമായ പാണ്ഡിത്യവും തികഞ്ഞ അച്ചടക്കവും സി.സി.എ.യുടെ പ്രവർത്തനങ്ങളെ പുതിയൊരു ദിശയിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

ഏഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും സഭകളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വിപുലമായ അറിവ് സംഘടനയുടെ വളർച്ചയ്ക്ക് കരുത്തേകിയെന്നും, ഡോ. മാത്യൂസ് ജോർജ് ചുനക്കരയുടെ നേതൃത്വകാലം സി.സി.എയുടെ ചരിത്രത്തിലെ സുവർണ്ണഘട്ടമായി വിശേഷിപ്പിക്കാമെന്നും ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.

പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സ്ഥാനാരോഹണ വാർഷികം ടൊറന്റോയിൽ ഭക്തിസാന്ദ്രമായി ആഘോഷിച്ചു; ശ്രേഷ്ഠ ബാവ മുഖ്യ കാർമികത്വം ...
08/06/2026

പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സ്ഥാനാരോഹണ വാർഷികം ടൊറന്റോയിൽ ഭക്തിസാന്ദ്രമായി ആഘോഷിച്ചു; ശ്രേഷ്ഠ ബാവ മുഖ്യ കാർമികത്വം വഹിച്ചു

ടൊറന്റോ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്ക അതിഭദ്രാസനത്തിന് കീഴിലുള്ള മിസ്സിസാഗയിലെ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ 12-ാമത് പാത്രിയർക്കാ സ്ഥാനാരോഹണ വാർഷികം ഭക്തിസാന്ദ്രമായി ആഘോഷിച്ചു.

ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയും, തുടർന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്ക് പ്രാർത്ഥനാശംസകൾ നേർന്നു കൊണ്ട് പ്രത്യേക സമ്മേളനവും നടന്നു.

ലബനോനിലെ അതീവ പ്രതിസന്ധി നിറഞ്ഞ ആഭ്യന്തര സാഹചര്യങ്ങൾക്കിടയിലും പരിശുദ്ധ സഭയെ വളരെ അനുഗ്രഹീതമായി നയിക്കുന്ന പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ ഭരണപാടവത്തെ ശ്രേഷ്‌ഠ ബാവ സമ്മേളനത്തിൽ പ്രത്യേകം അനുസ്മരിച്ചു. പരിശുദ്ധ പിതാവിൻ്റെ മഹാസ്ഥാനാരോഹണ വാർഷികത്തിന് എല്ലാവിധ പ്രാർത്ഥനാശംസകളും നേരുന്നതായി ബാവ തൻ്റെ പ്രസംഗത്തിൽ വ്യക്തമാക്കി.

ശ്രേഷ്‌ഠ ബാവ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പള്ളി സെക്രട്ടറി ശ്രീമതി ജിജി ജോയി സ്വാഗതം ആശംസിച്ചു. കാനഡ റീജിയൺ അഡ്മിനിസ്ട്രേറ്ററും പള്ളി വികാരിയുമായ ഫാ. എബി മാത്യു ആശംസപ്രസംഗം നടത്തി. കാനഡ റീജിയൺ ട്രഷറർ ശ്രീ. ജെനു മഠത്തിൽ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വിവിധ സാമൂഹിക-സാംസ്കാരിക-മാധ്യമ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ചടങ്ങിൽ ശ്രേഷ്‌ഠ ബാവയ്ക്ക് 450 വർഷം പഴക്കമുള്ള, തോലിൽ എഴുതപ്പെട്ട വിശുദ്ധ ബൈബിളിലെ പഴയനിയമ ലേഖനങ്ങൾ ഉൾപ്പെട്ട 'തോറ' സമ്മാനമായി നൽകി. തുടർന്ന് നടന്ന ചടങ്ങിൽ ഇടവകയിലെ മുതിർന്ന അംഗമായ ശ്രീ. മത്തായിയെ ശ്രേഷ്‌ഠ ബാവ ആദരിക്കുകയും മാധ്യമപ്രവർത്തകർക്ക് സർട്ടിഫിക്കറ്റുകൾ നൽകി അവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

സമ്മേളനത്തിന് പള്ളി ട്രഷറർ ശ്രീ. ബിൽബി ബേബി നന്ദി രേഖപ്പെടുത്തി. തുടർന്ന് വിശ്വാസികൾക്കായി പ്രത്യേക സ്നേഹവിരുന്നും ഒരുക്കി.

പള്ളിയുടെ ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ ശ്രേഷ്‌ഠ ബാവ പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്ക് വീണ്ടും ആശംസകൾ നേർന്നു. തുടർന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി, കേരളത്തിൽ പുതുതായി അധികാരമേറ്റ ശ്രീ. വി.ഡി. സതീശൻ മന്ത്രിസഭയ്ക്ക് സഭയുടെ എല്ലാവിധ ആശംസകളും ബാവ അറിയിച്ചു. ഈ കാലഘട്ടത്തിൽ സഭ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം ലഭ്യമാകുന്നതിന് പുതിയ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന പ്രത്യാശയും ശ്രേഷ്‌ഠ ബാവ പ്രകടിപ്പിച്ചു.

​പള്ളി ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ ഭംഗിയായി സംഘടിപ്പിച്ച ചടങ്ങിൽ കാനഡയിലെയും അമേരിക്കയിലെയും വിവിധ ദേവാലയങ്ങളിൽ നിന്നുള്ള നിരവധി വിശ്വാസികൾ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു.

മലയാളിക്ക് ചിരിയുടെ വസന്തവും കണ്ണീരിന്റെ ആഴവും സമ്മാനിച്ച പ്രതിഭ: സലിം കുമാറിന്റെ വേർപാട് നികത്താനാവാത്ത നഷ്ടം - ശ്രേഷ്ഠ...
08/06/2026

മലയാളിക്ക് ചിരിയുടെ വസന്തവും കണ്ണീരിന്റെ ആഴവും സമ്മാനിച്ച പ്രതിഭ: സലിം കുമാറിന്റെ വേർപാട് നികത്താനാവാത്ത നഷ്ടം - ശ്രേഷ്ഠ ബാവ

പുത്തൻകുരിശ് ● മലയാള സിനിമയിലെ അതുല്യ അഭിനയപ്രതിഭയും ദേശീയ-സംസ്ഥാന പുരസ്കാര ജേതാവുമായ സലിം കുമാറിന്റെ വേർപാട് മലയാള ചലച്ചിത്രലോകത്തിനും സാംസ്കാരിക കേരളത്തിനും ഒരുപോലെ നികത്താനാവാത്ത നഷ്ടമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ഹാസ്യത്തിലൂടെയും തനിമയാർന്ന സ്വഭാവനടനത്തിലൂടെയും മലയാള സിനിമയിൽ ഒരു പുതിയ യുഗം സൃഷ്ടിച്ച സലിം കുമാർ, മൂന്ന് പതിറ്റാണ്ടിലേറെയായി മലയാളിയുടെ ചിരിയും ചിന്തയുമായി മാറിയ ജനപ്രിയ കലാകാരനായിരുന്നുവെന്ന് ബാവ അനുസ്മരിച്ചു.

തന്റേതായ ശബ്ദവിന്യാസവും സവിശേഷമായ ശരീരഭാഷയും കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കാനും ലളിതമായ കഥാപാത്രങ്ങളിലൂടെ മനുഷ്യജീവിതത്തിന്റെ ആഴങ്ങളും നിസ്സഹായതകളും തുറന്നുകാട്ടാനും അദ്ദേഹത്തിന് അപൂർവമായ കഴിവുണ്ടായിരുന്നു.
ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും സാധാരണ മനുഷ്യരുടെ അനുഭവങ്ങളെ തന്മയത്വത്തോടെ വെള്ളിത്തിരയിൽ ആവിഷ്കരിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ അഭിനയശൈലി വരുംതലമുറകൾക്ക് എക്കാലവും ഒരു പാഠപുസ്തകമായിരിക്കും. അവതരിപ്പിച്ച ഓരോ കഥാപാത്രത്തെയും നമ്മുടെ ചുറ്റുപാടിൽ ജീവിക്കുന്ന ഒരാളായി പ്രേക്ഷകർക്ക് അനുഭവപ്പെടുത്തുന്ന സ്വാഭാവികതയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത. മലയാളിയുടെ ദൈനംദിന ഭാഷയിലേക്കും ജനപ്രിയ സംസ്കാരത്തിലേക്കും അലിഞ്ഞുചേർന്ന അനേകം കഥാപാത്രങ്ങളെയാണ് അദ്ദേഹം സമ്മാനിച്ചതെന്ന് ബാവ പറഞ്ഞു.

വെള്ളിത്തിരയ്ക്ക് പുറത്തും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു നല്ല പൗരനായി ജീവിക്കാനും സമൂഹത്തോടുള്ള ഉത്തരവാദിത്വം കാത്തുസൂക്ഷിക്കാനും അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നുവെന്ന് ബാവ കൂട്ടിച്ചേർത്തു.

പ്രിയ കലാകാരന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ച ബാവ, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്ന് പ്രാർത്ഥിക്കുന്നതായും കുടുംബാംഗങ്ങളുടെയും ചലച്ചിത്രലോകത്തിന്റെയും ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.

ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ)

പുത്തൻകുരിശ് പാത്രിയർക്കാസെൻ്റർ
07/06/2026

പ്രത്യാശയുടെ തൈകൾ നട്ട് വേളൂർ ഇടവക; ലോക പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായിപുത്തൻകുരിശ് ● ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ...
07/06/2026

പ്രത്യാശയുടെ തൈകൾ നട്ട് വേളൂർ ഇടവക; ലോക പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി

പുത്തൻകുരിശ് ● ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ ആഹ്വനപ്രകാരം വേളൂർ മൗണ്ട് സാഖായി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു.

​"പ്രകൃതിയെ സംരക്ഷിക്കാം... ഭൂമിയെ സ്നേഹിക്കാം... വരുംതലമുറയ്ക്കായി പ്രത്യാശ വിതറാം" എന്ന ശ്രേഷ്ഠ ബാവായുടെ സന്ദേശമുയർത്തി, പള്ളിയിലെ സെന്റ് ജോർജ് യൂത്ത് അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾക്ക് സൗജന്യമായി വൃക്ഷത്തൈകൾ വിതരണം ചെയ്തു.

അഞ്ഞൂറോളം വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം ഇടവക വികാരി ഫാ. തോമസ് ജോളി കൂമുള്ളിൽ നിർവഹിച്ചു. മുൻ വികാരി ഫാ. ആകാശ് കുര്യൻ, ട്രസ്റ്റിമാരായ എബ്രഹാം എണ്ണശ്ശേരിൽ, കെ.കെ. ജോസ് കണിയത്ത്, യൂത്ത് അസ്സോസിയേഷൻ സെക്രട്ടറി ജിതിൻ ജോയ് ചെല്ലാഞ്ഞിയിൽ എന്നിവരും വിവിധ ഭക്തസംഘടനാ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇടവകയിലെ യുവാക്കളുടെ ഈ ഉദ്യമം നാളെയുടെ നല്ലൊരു പരിസ്ഥിതിക്കായി വലിയ മാറ്റങ്ങൾ സൃഷ്ടിക്കട്ടെയെന്ന് പള്ളി മാനേജിങ് കമ്മിറ്റിക്കു വേണ്ടി അഡ്വ. സജി വർഗീസ് കാക്കാട്ടുമറ്റം ആശംസിച്ചു.

ബി.എസ്.ഡബ്ല്യു പരീക്ഷയിൽ ഒന്നാം റാങ്ക്; ഡെല്ല മെറിൻ ജോർജിനെ ആദരിച്ചുതൊട്ടിക്കാനം ● മഹാത്മാഗാന്ധി സർവകലാശാലയുടെ ബി.എസ്.ഡബ...
07/06/2026

ബി.എസ്.ഡബ്ല്യു പരീക്ഷയിൽ ഒന്നാം റാങ്ക്; ഡെല്ല മെറിൻ ജോർജിനെ ആദരിച്ചു

തൊട്ടിക്കാനം ● മഹാത്മാഗാന്ധി സർവകലാശാലയുടെ ബി.എസ്.ഡബ്ല്യു (ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക്) പരീക്ഷയിൽ 8.93 സി.സി.പി.എ. നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡെല്ല മെറിൻ ജോർജിനെ തൊട്ടിക്കാനം സെന്റ് ജോർജ് താബോർ യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ ഇന്ന് ആദരിച്ചു.

സർവകലാശാലാ തലത്തിൽ ബി.എസ്.ഡബ്ല്യു വിഭാഗത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന സ്കോറാണ് ഡെല്ല സ്വന്തമാക്കിയത്. രാജാക്കാട് സാൻജോ കോളേജ് വിദ്യാർഥിനിയാണ് ഡെല്ല.

ഹൈറേഞ്ച് മേഖലയിലെ തൊട്ടിക്കാനം സെന്റ് ജോർജ് താബോർ യാക്കോബായ സുറിയാനി പള്ളി ഇടവകയിൽ കുന്നത്ത് ജോർജിന്റെയും സാലിയുടെയും രണ്ടാമത്തെ മകളാണ് ഡെല്ല.

ഇന്ന് വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം നടന്ന ചടങ്ങിൽ പള്ളി വികാരി ഫാ. എൽദോസ് പോൾ പുൽപ്പറമ്പിലിന്റെ നേതൃത്വത്തിൽ ഡെല്ലയെ അനുമോദിക്കുകയും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. ട്രസ്റ്റിമാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

07/06/2026

മലയാളിക്ക് ചിരിയുടെ വസന്തവും കണ്ണീരിന്റെ ആഴവും സമ്മാനിച്ച പ്രതിഭയ്ക്ക് ആദരാഞ്ജലികൾ

മലയാള സിനിമയിലെ അതുല്യ അഭിനയ വിസ്മയവും ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവുമായ പ്രിയപ്പെട്ട സലിം കുമാറിന്റെ വേർപാട് മലയാള ചലച്ചിത്ര ലോകത്തിനും സാംസ്കാരിക കേരളത്തിനും ഒരുപോലെ നികത്താനാവാത്ത നഷ്ടമാണ്. ഹാസ്യത്തിലൂടെയും തനിമയാർന്ന സ്വഭാവനടനത്തിലൂടെയും മലയാള സിനിമയിൽ ഒരു പുതിയ യുഗം സൃഷ്ടിച്ച അദ്ദേഹം, മൂന്ന് പതിറ്റാണ്ടിലേറെയായി മലയാളിയുടെ ചിരിയും ചിന്തയുമായി മാറിയ ജനപ്രിയ കലാകാരനായിരുന്നു.

തന്റേതായ ശബ്ദവിന്യാസവും സവിശേഷമായ ശരീരഭാഷയും കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കാനും, ലളിതമായ കഥാപാത്രങ്ങളിലൂടെ മനുഷ്യജീവിതത്തിന്റെ ആഴങ്ങളും നിസ്സഹായതകളും തുറന്നുകാട്ടാനും അദ്ദേഹത്തിന് അപൂർവമായ കഴിവുണ്ടായിരുന്നു. ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും സാധാരണ മനുഷ്യരുടെ അനുഭവങ്ങളെ തന്മയത്വത്തോടെ വെള്ളിത്തിരയിൽ ആവിഷ്കരിക്കുകയും ചെയ്ത ആ അഭിനയശൈലി വരുംതലമുറകൾക്ക് എക്കാലവും ഒരു പാഠപുസ്തകമാണ്.

അവതരിപ്പിച്ച ഓരോ കഥാപാത്രത്തെയും നമ്മുടെ ചുറ്റുപാടിൽ ജീവിക്കുന്ന ഒരാളായി മാറ്റിയെടുക്കാനുള്ള സ്വാഭാവികതയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത. മലയാളിയുടെ ദൈനംദിന ഭാഷയിലേക്കും ജനപ്രിയ സംസ്കാരത്തിലേക്കും അലിഞ്ഞുചേർന്ന അനേകം കഥാപാത്രങ്ങളെയാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. വെള്ളിത്തിരയ്ക്ക് പുറത്തും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു നല്ല പൗരനായി ജീവിക്കാനും സമൂഹത്തോടുള്ള ഉത്തരവാദിത്വം കാത്തുസൂക്ഷിക്കാനും അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു.

പ്രിയപ്പെട്ട സലിം കുമാറിന്റെ വേർപാടിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതിനൊപ്പം കുടുംബാംഗങ്ങളുടെയും സിനിമാലോകത്തിന്റെയും അനേകം ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും മനുഷ്യമനസ്സുകളെ ഒരുപോലെ സ്പർശിച്ച ഈ അനുഗ്രഹീത കലാകാരന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രാർത്ഥനാപൂർവം ആദരാഞ്ജലികൾ അർപ്പിക്കുന്നു.

— ബസേലിയോസ് ജോസഫ് കാതോലിക്ക

അഭിമാനനേട്ടം; എം.ജി. സർവകലാശാല ബി.കോം പരീക്ഷയിൽ സാനിയ സാജന് ഒന്നാം റാങ്ക്പിറവം ● മഹാത്മാ ഗാന്ധി സർവകലാശാല നടത്തിയ ബി.കോം...
06/06/2026

അഭിമാനനേട്ടം; എം.ജി. സർവകലാശാല ബി.കോം പരീക്ഷയിൽ സാനിയ സാജന് ഒന്നാം റാങ്ക്

പിറവം ● മഹാത്മാ ഗാന്ധി സർവകലാശാല നടത്തിയ ബി.കോം (ടാക്സേഷൻ) പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവകാംഗവും ഗായകസംഘത്തിലെ സജീവ അംഗവുമായ സാനിയ സാജൻ ശ്രദ്ധേയ നേട്ടം കൈവരിച്ചു.

പിറവം വെള്ളൂക്കാട്ടിൽ സാജൻ വി. സ്കറിയയുടെയും ഡാൽവി സാജന്റെയും മകളായ സാനിയ മൂവാറ്റുപുഴ നിർമ്മല കോളേജിലെ വിദ്യാർത്ഥിനിയാണ്. അക്കാദമിക രംഗത്തെ മികവിനും കഠിനാധ്വാനത്തിനും ലഭിച്ച അംഗീകാരമായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്.

ഇതിനു മുൻപും സാനിയ ശ്രദ്ധേയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. മലങ്കര യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസോസിയേഷൻ (എം.ജെ.എസ്.എസ്.എ.) നടത്തിയ ജെ.എസ്.എസ്.എൽ.സി. പരീക്ഷയിൽ മൂന്നാം റാങ്കും കരസ്ഥമാക്കിയിരുന്നു.

സാനിയയുടെ ഈ അഭിമാന നേട്ടത്തിൽ പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ അഭിനന്ദനങ്ങൾ അറിയിച്ചു. ഭാവിയിലും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ആൻസെൻ എൽദോ സാജൻ സഹോദരനാണ്.

Address

G4, Patriarch Moran Mor Ignatius Zakka I Iwas Centre
Puthencruz
682308

Alerts

Be the first to know and let us send you an email when JSC News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share