21/05/2026
2000 വർഷത്തെ പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്ന ക്രിസ്തുവിൻ്റെ സഭ ഒരു കൂട്ടം കൊള്ളക്കാർ കൈയ്യടക്കി ഭരിക്കുന്നു. പല മെത്രാന്മാരും കൊള്ളക്കാരുടെ ഏജൻ്റാണ്.അങ്കമാലി ഭദ്രാസന സഹായമെത്രാൻ ഇന്നലെ രാത്രി(20/5/26) പഴന്തോട്ടത്ത് രഹസ്യ യോഗം കൂടി. ക്രിസ്ത്യൻ അസ്സോസിയേഷൻ്റെ സ്ഥലത്ത് അതിക്രമിച്ച് കയറിയാണ് യോഗം നടത്തിയത്. ഇതു പോലെ ഒരു അനധികൃത യോഗം ആരും അറിയാതെ നടത്തിയതിൻ്റെ കേസ് കോലഞ്ചേരി കോടതിയിൽ ഇപ്പോഴും നടക്കുകയാണ്. ഒരുത്തൻ്റെ മൂക്ക് പട്ടികക്ക് അടിച്ചു പൊട്ടിച്ചു എന്നതാണ് കേസ്.മൂക്ക് ഓപ്പറേഷൻ നടത്തി ശരിയാക്കി എന്നു പറയുന്നുണ്ട്. അനധികൃത യോഗത്തിൽ പങ്കെടുത്തവരെല്ലാം കൈകൂപ്പി തല്ലരുതെന്ന് കരഞ്ഞു പറഞ്ഞതാണ്. മെത്രാൻ കൊള്ളക്കാർക്ക് ബൂസ്റ്റ് കൊടുക്കുന്നത് ഒന്നും അറിയാതെയല്ല. ആർക്ക് പാര പണിയാനാണ് ഇന്നലെത്തെ മീറ്റിംഗ് എന്നറിയില്ല. എന്തെല്ലാം വ്യാജ രേഖകൾ ഉണ്ടാക്കി എന്നറിയില്ല.!
ബാങ്ക് ജപ്തി ചെയ്തിട്ടിരുന്ന സ്ഥലത്തെ കോടിക്കണക്കിന് രൂപയുടെ മണ്ണ് മാഫിയ സംഘവുമായി ചേർന്ന് പള്ളി പണി എന്ന പേരിൽ ക്രിസ്ത്യൻ അസ്സോസിയേഷൻ്റെ അടുത്തുള്ള പറമ്പിലും മറ്റും അടിച്ചുകൂട്ടി. നിരവധി സ്ഥലങ്ങളിലേക്ക് ബാങ്കിൻ്റെ മണ്ണ് കടത്തിക്കൊണ്ടുപോയിട്ടുണ്ട്. ജോളി ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ അനധികൃതമായി മണ്ണു മോഷ്ടിച്ചു കടത്തുന്നതിന് ഉപയോഗിച്ചിട്ടുണ്ട്. മണ്ണു മോഷണത്തിന് കൂട്ടുനിന്നവർക്കെതിരെ പരാതിപ്പെടേണ്ടത് ഒരു പൗരൻ്റെ കടമയാണ്. കുറ്റകൃത്യം അറിഞ്ഞിട്ട് അത് മറച്ചുവെക്കുന്നതും ക്രിമിനൽ കുറ്റമാണ്. മോഷണ കാര്യത്തിൽ സഭക്കോ പള്ളിക്കോ യാതൊരു നേട്ടവും ഉണ്ടായിട്ടില്ല. ബാങ്കിനെ വഞ്ചിച്ച കേസിൽ CBI അന്വേഷണം നടക്കുന്നുണ്ട്. മെത്രാൻ്റെ പണി മണ്ണു മോഷണത്തിന് കൂട്ടുനിൽക്കലാണോ.? ഈ കാര്യത്തിൽ ശ്രേഷ്ഠ ബാവ നിലപാട് വെളിപ്പെടുത്തണം. അല്ലെങ്കിൽ ബാങ്കിനും CBI ക്കും പരാതി കൊടുക്കും. നാലണയുടെ സ്വത്ത് ഈ മെത്രാൻ സഭക്ക് നേടിക്കൊടുത്തതായി അറിവില്ല. ലോകം മുഴുവൻ നടന്ന് പിരിക്കുന്നതു മുഴുവൻ സ്വകാര്യ സമ്പാദ്യമാണ്.( പിരിവിനെക്കുറിച്ച് വിശദമായി എഴുതാം) സഭയുടെ സ്വത്ത് സംരക്ഷിക്കേണ്ടവൻ കൊള്ളസംഘത്തോടൊപ്പം കൂടുക എന്നത് മ്ലേഛമാണ്. അങ്കമാലി ഭദ്രാസനത്തിൻ്റെ വക കൂറീലോസ് സ്കൂളിലെ അഴിമതിയെക്കുറിച്ച് 9 പേജുള്ള കത്ത് നോക്കാൻ മെത്രാന് നേരമില്ല. പലനാൾ കള്ളൻ ഒരു നാൾ പിടിയിലാകും.(തുടരും)