Syrian Orthodox Almaya Forum

Syrian Orthodox Almaya Forum Jacobite Almaya Forum

2000 വർഷത്തെ പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്ന ക്രിസ്തുവിൻ്റെ സഭ ഒരു കൂട്ടം കൊള്ളക്കാർ കൈയ്യടക്കി ഭരിക്കുന്നു. പല മെത്രാന്മ...
21/05/2026

2000 വർഷത്തെ പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്ന ക്രിസ്തുവിൻ്റെ സഭ ഒരു കൂട്ടം കൊള്ളക്കാർ കൈയ്യടക്കി ഭരിക്കുന്നു. പല മെത്രാന്മാരും കൊള്ളക്കാരുടെ ഏജൻ്റാണ്.അങ്കമാലി ഭദ്രാസന സഹായമെത്രാൻ ഇന്നലെ രാത്രി(20/5/26) പഴന്തോട്ടത്ത് രഹസ്യ യോഗം കൂടി. ക്രിസ്ത്യൻ അസ്സോസിയേഷൻ്റെ സ്ഥലത്ത് അതിക്രമിച്ച് കയറിയാണ് യോഗം നടത്തിയത്. ഇതു പോലെ ഒരു അനധികൃത യോഗം ആരും അറിയാതെ നടത്തിയതിൻ്റെ കേസ് കോലഞ്ചേരി കോടതിയിൽ ഇപ്പോഴും നടക്കുകയാണ്. ഒരുത്തൻ്റെ മൂക്ക് പട്ടികക്ക് അടിച്ചു പൊട്ടിച്ചു എന്നതാണ് കേസ്.മൂക്ക് ഓപ്പറേഷൻ നടത്തി ശരിയാക്കി എന്നു പറയുന്നുണ്ട്. അനധികൃത യോഗത്തിൽ പങ്കെടുത്തവരെല്ലാം കൈകൂപ്പി തല്ലരുതെന്ന് കരഞ്ഞു പറഞ്ഞതാണ്. മെത്രാൻ കൊള്ളക്കാർക്ക് ബൂസ്റ്റ് കൊടുക്കുന്നത് ഒന്നും അറിയാതെയല്ല. ആർക്ക് പാര പണിയാനാണ് ഇന്നലെത്തെ മീറ്റിംഗ് എന്നറിയില്ല. എന്തെല്ലാം വ്യാജ രേഖകൾ ഉണ്ടാക്കി എന്നറിയില്ല.!

ബാങ്ക് ജപ്തി ചെയ്തിട്ടിരുന്ന സ്ഥലത്തെ കോടിക്കണക്കിന് രൂപയുടെ മണ്ണ് മാഫിയ സംഘവുമായി ചേർന്ന് പള്ളി പണി എന്ന പേരിൽ ക്രിസ്ത്യൻ അസ്സോസിയേഷൻ്റെ അടുത്തുള്ള പറമ്പിലും മറ്റും അടിച്ചുകൂട്ടി. നിരവധി സ്ഥലങ്ങളിലേക്ക് ബാങ്കിൻ്റെ മണ്ണ് കടത്തിക്കൊണ്ടുപോയിട്ടുണ്ട്. ജോളി ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ അനധികൃതമായി മണ്ണു മോഷ്ടിച്ചു കടത്തുന്നതിന് ഉപയോഗിച്ചിട്ടുണ്ട്. മണ്ണു മോഷണത്തിന് കൂട്ടുനിന്നവർക്കെതിരെ പരാതിപ്പെടേണ്ടത് ഒരു പൗരൻ്റെ കടമയാണ്. കുറ്റകൃത്യം അറിഞ്ഞിട്ട് അത് മറച്ചുവെക്കുന്നതും ക്രിമിനൽ കുറ്റമാണ്. മോഷണ കാര്യത്തിൽ സഭക്കോ പള്ളിക്കോ യാതൊരു നേട്ടവും ഉണ്ടായിട്ടില്ല. ബാങ്കിനെ വഞ്ചിച്ച കേസിൽ CBI അന്വേഷണം നടക്കുന്നുണ്ട്. മെത്രാൻ്റെ പണി മണ്ണു മോഷണത്തിന് കൂട്ടുനിൽക്കലാണോ.? ഈ കാര്യത്തിൽ ശ്രേഷ്ഠ ബാവ നിലപാട് വെളിപ്പെടുത്തണം. അല്ലെങ്കിൽ ബാങ്കിനും CBI ക്കും പരാതി കൊടുക്കും. നാലണയുടെ സ്വത്ത് ഈ മെത്രാൻ സഭക്ക് നേടിക്കൊടുത്തതായി അറിവില്ല. ലോകം മുഴുവൻ നടന്ന് പിരിക്കുന്നതു മുഴുവൻ സ്വകാര്യ സമ്പാദ്യമാണ്.( പിരിവിനെക്കുറിച്ച് വിശദമായി എഴുതാം) സഭയുടെ സ്വത്ത് സംരക്ഷിക്കേണ്ടവൻ കൊള്ളസംഘത്തോടൊപ്പം കൂടുക എന്നത് മ്ലേഛമാണ്. അങ്കമാലി ഭദ്രാസനത്തിൻ്റെ വക കൂറീലോസ് സ്കൂളിലെ അഴിമതിയെക്കുറിച്ച് 9 പേജുള്ള കത്ത് നോക്കാൻ മെത്രാന് നേരമില്ല. പലനാൾ കള്ളൻ ഒരു നാൾ പിടിയിലാകും.(തുടരും)

ഭരണാധികൾക്ക് വേണ്ടത് ജ്ഞാനമാണ്. ശലോമോൻ രാജാവ് ദൈവത്തോട് ചോദിച്ചത് ജനത്തെ നയിക്കാനുള്ള 'ജ്ഞാന'മാണ്. ദൈവം ജ്ഞാനം മാത്രമല്ല...
20/05/2026

ഭരണാധികൾക്ക് വേണ്ടത് ജ്ഞാനമാണ്. ശലോമോൻ രാജാവ് ദൈവത്തോട് ചോദിച്ചത് ജനത്തെ നയിക്കാനുള്ള 'ജ്ഞാന'മാണ്. ദൈവം ജ്ഞാനം മാത്രമല്ല സമ്പത്തും സർവ്വവിധ നന്മകളും നൽകി അനുഗ്രഹിച്ചു. രാജ്യത്തും സഭയിലും പള്ളികളിലും ജനത്തെ നയിക്കാൻ 'ജ്ഞാന' മുള്ളവരുടെ കുറവാണ് സർവ്വ തിന്മകൾക്കും കാരണം. അവർ സമ്പത്തിനെ ആശ്രയിച്ച് കൊള്ളക്കാരായതുകൊണ്ട് ദൈവത്തിൻ്റെ ജ്ഞാനം ചോദിച്ചില്ല 'ചൗക്കിദാർ ചോർ ഹെ' ( കാവൽക്കാരൻ കള്ളനാണ്) സർവ്വ സ്ഥലത്തും കൊള്ള, തീവെട്ടിക്കൊള്ള അതാണ് ഇന്ന് നാം കാണുന്നത്.!!

തമ്പുരാൻ, ശർക്കരക്കാടൻ എന്ന പേരു വച്ച് സഭയുടെ ട്രസ്റ്റിയുടേയും, സെക്രട്ടറിയുടേയും കോടികളുടെ അഴിമതികളെക്കുറിച്ച് 9 പേജുള്ള കത്ത് സഭയിലെ ഒട്ടുമിക്ക ആളുകളുടേയും വാട്ട്സ്ആപ്പിൽ എത്തിക്കഴിഞ്ഞു.2002 - ൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ രൂപീകരിച്ചതു മുതൽ സഭയിൽ കണക്കും ബഡ്ജറ്റും തിരഞ്ഞെടുപ്പും ഇല്ലെന്ന് കാണിച്ച് പെരുമ്പാവൂർ സബ്ബ് കോടതിയിൽ അൽമായ ഫോറം ഹർജിന് നൽകി. തുടർന്ന് സഭയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു.തമ്പുവിൻ്റെ ദുർ ഭരണം അവസാനിപ്പിച്ചു.പുതിയ ഭരണസമിതി വന്നു.അവർ വേണ്ട വിധത്തിൽ പ്രവർത്തിച്ചില്ല. അതു കൊണ്ട് തുടർന്നു വന്ന തിരഞ്ഞെടുപ്പിൽ അൽമായ ഫോറം ആരേയും പിന്തുണച്ചില്ല. പഴയ തമ്പു തന്നെ വീണ്ടും തിരിച്ചു വന്നതാണ് നമ്മൾ കണ്ടത്.'തമ്പു വന്നാൽ ചർച്ച് ബിൽ വരും' എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഭരണത്തിൽ കയറിയത്. അതിന് ചില മെത്രാന്മാർ കുട പിടിച്ചു. പിണറായി തമ്പുവിൻ്റെ അടുപ്പക്കാരനാണെന്ന് അവർ വാഴ്ത്തിപ്പാടി. സഭയുടെ കോടികൾ ഒരു ചർച്ചയും കൂടാതെ പിണറായിയെ സന്തോഷിപ്പിക്കാൻ കൈമാറി. ചർച്ച് ബില്ല് വരുമെന്ന് പറഞ്ഞ് യാക്കോബായക്കാരെ മൂഞ്ചിച്ചു എന്നു മാത്രമല്ല ചർച്ച് ബില്ലും ചർച്ച് ആക്ടും അട്ടിമറിച്ചു. മറുവിഭാഗം 62 പള്ളികൾ പിടിച്ചിട്ട് ഒരക്ഷരം എതിർത്തു പറഞ്ഞില്ല. സെമിത്തേരി ബില്ല് പറഞ്ഞ് പറ്റിച്ചത് മറ്റൊരു ചതി. പട്ടിയെ കുഴിച്ചിടുന്നതു പോലെ വൈദീകരെക്കൂടാതെ മൃതദേഹം സെമിത്തേരിയിൽ കുഴിച്ചിട്ടിട്ട് പോരാം.ഇതിലും ഭേദം പൊതുശ്മശാനമാണ്. ഇപ്പോഴിതാ സഭയിൽ കോടികളുടെ അഴിമതി കഥകൾ പുറത്തു വരുന്നു. ജറുസലേം ദേവാലയത്തിലെ കൊള്ളക്കാരെ ചാട്ടവാറു കൊണ്ടാണ് ക്രിസ്തു നേരിട്ടത് ആ മാതൃക നമുക്ക് നമ്മുടെ കർത്താവ് നൽകിയതാണ്. ആ മാതൃക നാം പിന്തുടരണം.!

കൂറീലോസ് മെത്രാൻ ചെഗ് വേരയെ ക്രിസ്തു തുല്യനാക്കിയ ദൈവനിഷേധത്തെ പോൾ വർഗീസും, 2 മെത്രാന്മാരും രണ്ടു മൂന്ന് അച്ചന്മാരും എതിർത്തു. കമ്മൂണിസ്റ്റുകളായ തമ്പുവും മെത്രാനും പഴന്തോട്ടത്തെ ട്രസ്റ്റിമാരായ അന്തം കമ്മികളും കൂടി വ്യാജ പൊതുയോഗ മിനിറ്റ്സ് ഉണ്ടാക്കി പോൾ വർഗീസിനെ മുടക്കി. മുൻസിഫ് കോടതിയും, സബ്ബ് കോടതിയും, ഹൈക്കോടതിയും മുടക്ക് റദ്ദാക്കി.കേസിൻ്റെ പേരിൽ മുൻ കാതോലിക്കക്ക് ക്രിമിനൽ കേസിൽ ഉൾപ്പെട്ട് 2 വട്ടം കോടതിയിൽ പ്രതിക്കൂട്ടിൽ കയറി നിൽക്കേണ്ടി വന്നു. അവസാന കാലത്ത് കാതോലിക്ക നാറി വെളുക്കാൻ കാരണം തമ്പുവും പഴന്തോട്ടത്തെ അന്തം കമ്മികളുമാണ്.!

മുടക്കു കേസിലെ വിധി ഇന്ത്യയിലെ സകല ക്രിസ്ത്യാനികൾക്കും ബാധകമായ നല്ല വിധിയാണ്.ഇനി ഒരു സഭകളും അമായരെ മുടക്കില്ല. കേസ് നടത്തിപ്പിൻ്റെ പേരിൽ ലക്ഷങ്ങളാണ് പഴന്തോട്ടത്തെ അന്തംകമ്മികളായ പള്ളിഭരണക്കാർ തിന്നുതിർത്തത്. സഭകൊള്ളയടിക്കുന്ന നേതാക്കളുടെ ഒത്താശയോടെയാണ് പള്ളി കൊള്ളയടിക്കുന്നത്. ഇതൊരു കൂട്ടുകച്ചവടമാണ്. പഴന്തോട്ടം യാക്കോബായ സുറിയാനി പള്ളിയുടെ താക്കോൽ ഇവർ മെത്രാങ്കക്ഷികൾക്ക് കൊടുത്ത് പണം വാങ്ങി. സഭയുടെ 62 പള്ളികൾ നഷ്ടപ്പെട്ടതിൽ സഭാ നേതൃത്വത്തിൻ്റെ ഒത്തു കളിയാണ്. പഴന്തോട്ടത്ത് ഇപ്പോഴുള്ള വസ്തുവകകൾ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിലാണ്. അതിനെ സംബന്ധിച്ച് മുൻസിഫ് കോടതിയിലും ഹൈക്കോടതിയിലും കേസുണ്ട്. സഭക്കോ ശ്രേഷ്ഠ കാതോലിക്ക ബാവക്കോ മെത്രാനോ അച്ചനോ ഈ വസ്തുവകകളിൽ യാതൊരു അധികാരവുമില്ല. അന്തം കമ്മികളായ തമ്പുരുവും ചക്കരക്കാടൻ പച്ചക്കുളം ദാസിയും ( സഭാ ട്രസ്റ്റി, സെക്രട്ടറി) പഴന്തോട്ടത്തെ കള്ളുകുടിയന്മാരും പെണ്ണുപിടിയന്മാരുമായ തീവെട്ടിക്കൊള്ളക്കാരും കൂടി ശ്രേഷ്ഠ ബാവയേയും മെത്രാനേയും സ്വാധീനിച്ച് പള്ളിയും സ്വത്തുക്കളും കൊള്ളയടിക്കാമെന്ന വ്യാമോഹം നടക്കില്ല. പറയാനുള്ളത് പലവട്ടം പറഞ്ഞു കഴിഞ്ഞു.ശ്രേഷ്ഠ ബാവയുടെ ഇമേജ് തകർക്കണമെന്ന് ആഗ്രമുള്ളവരുണ്ടാകും.നിയമത്തിൻ്റെ മുമ്പിൽ എല്ലാവരും തുല്യരാണ്. അതാണ് മുൻ കാതോലിക്കക്ക് സംഭവിച്ചത്.നിയമ വിരുദ്ധ പ്രവർത്തികളുമായി ഇറങ്ങുന്ന അങ്കമാലി ഭദ്രാസന സഹായമെത്രാനും ഈ കൊള്ളക്കാർക്ക് ഒപ്പമാണ്. 400 ഇടവകക്കാരുള്ളപള്ളിയിലെ പത്തോ ഇരുപതോ വീട്ടുകാർക്ക് വേണ്ടി പണമോഹവുമായി ഇറങ്ങുന്ന മെത്രാനും അച്ചനും ജാമ്യമില്ലാത്ത കുറ്റങ്ങൾക്ക് കേസ് നേരിടേണ്ടി വരും.

ശ്രീ: വി.ഡി.സതീശൻ കേരള മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ നമ്മുടെ സജീവ ഗ്രൂപ്പ് അംഗമായ ശ്രീ: ജോൺസൺ.കെ.പൗലോസ് സാറിന് അഭിമ...
17/05/2026

ശ്രീ: വി.ഡി.സതീശൻ കേരള മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ നമ്മുടെ സജീവ ഗ്രൂപ്പ് അംഗമായ ശ്രീ: ജോൺസൺ.കെ.പൗലോസ് സാറിന് അഭിമാനിക്കാം. അതുവഴി അൽമായ ഫോറം ഗ്രൂപ്പിനും.1981- ൽ തേവര എസ്.എച്ച് കോളേജിൽ നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ശ്രീ: ജോൺസൺ .കെ.പൗലോസ് ചെയർമാനായും ശ്രീ: വി.ഡി.സതീശൻ ആട്‌സ് ക്ലബ്ബ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.അവർ തമ്മിലുള്ള സൗഹൃദം ഊഷ്മളമായി ഇന്നും തുടരുന്നു.
നിയുക്ത മുഖ്യമന്ത്രി ശ്രീ: വി.ഡി.സതീശന് യാക്കോബായ അൽമായ ഫോറത്തിൻ്റെ പേരിൽ എല്ലാ വിധ നന്മകളും ആശംസകളും നേരുന്നു.💐

https://youtu.be/XJ1Yed6O3vY?si=1HE5-VrFRkR5Ck2L
01/05/2026

https://youtu.be/XJ1Yed6O3vY?si=1HE5-VrFRkR5Ck2L

56 likes, 14 comments. "ഹിന്ദുക്കളെ ഉണർത്താൻ ശ്രമിച്ചവർ എവിടെ..? ഇന്ത്യ അമേരിക്കയിൽ നാണം കെട്ടു "

💥കേസ് കൊടുത്തവർ ഭയപ്പെട്ട് ഓടുന്നു.🔥സഭാ കേസിൽ നിർണ്ണായകമാകുന്ന രണ്ട് കോടതി അലക്ഷ്യ ഹർജികൾ 22/4/26 ന് (ഇന്ന്) സുപ്രീം കോട...
22/04/2026

💥കേസ് കൊടുത്തവർ ഭയപ്പെട്ട് ഓടുന്നു.🔥

സഭാ കേസിൽ നിർണ്ണായകമാകുന്ന രണ്ട് കോടതി അലക്ഷ്യ ഹർജികൾ 22/4/26 ന് (ഇന്ന്) സുപ്രീം കോടതിയിൽ ജസ്റ്റീസ് വിക്രംനാഥ്, ജസ്റ്റീസ് സന്ദീപ് മേത്ത, ജസ്റ്റീസ് വിജയ് ബിഷ്നോയി എന്നിവരുടെ മൂന്നംഗ ബെഞ്ചിൽ ലിസ്റ്റ് ചെയ്തിരുന്നു. 2017-ലെ കോടതി വിധി പ്രകാരം പള്ളികൾ മുഴുവൻ പിടിച്ചു തരണമെന്നും, പള്ളി പിടുത്തത്തിന് വേഗത പോരെന്നും ചൂടിക്കാട്ടി ഫാ: വിജി ഏലിയാസ്, സഭാ സെക്രട്ടറി ബിജു ഉമ്മൻ തുടങ്ങി നാലു പേർ 2019 -ൽ 31451/2019 നമ്പറായി സംസ്ഥാന ചീഫ് സെക്രട്ടറി, പോലീസ് മേധാവി തുടങ്ങിയവരെ എതിർകക്ഷികളാക്കി കോടതി അലക്ഷ്യ ഹർജി നൽകിയിരുന്നു.

2017-ലെ സുപ്രീം കോടതി വിധി തെറ്റായി വ്യാഖ്യാനിച്ച്‌ പള്ളി പിടുത്തം നടത്തുന്നു. സുപ്രീം കോടതി വിധിയിൽ ഇല്ലാത്ത കാര്യങ്ങൾ നടപ്പാക്കുന്നു. രാജ്യ സുരക്ഷക്ക് ഭീഷണിയായി വിദേശ പൗരന്മാരെ ഉൾപ്പെടുത്തി കാതോലിക്കയെ തിരഞ്ഞെടുത്ത് സമാന്തര ഭരണഘടന സൃഷ്ടിക്കുന്നു. വിദേശ ഫണ്ട് സ്വീകരിക്കുന്നു. 1934 ഭരണഘടനക്ക് വിരുദ്ധമായി ഓർത്തഡോക്സ് സഭയിൽ ഉൾപ്പെടുത്തിയ മൂന്ന് യാക്കോബായ മെത്രാന്മാർ, 21 വൈദീകർ കാതോലിക്ക ബാവ, സംസ്ഥാന ചീഫ് സെക്രട്ടറി, പോലീസ് മേധാവി തുടങ്ങിയവരെ എതിർകക്ഷികളാക്കി 2898/2020 നമ്പറായി അൽമായ ഫോറം പ്രസിഡൻ്റ് പോൾ വർഗീസ്, മനോലിൻ കുഞ്ഞച്ചൻ, ജോണി എന്നിവർ സുപ്രീം കോടതിയിൽ മറ്റൊരു കോടതി അലക്ഷ്യ ഹർജി നൽകിയിരുന്നു. ഈ കേസുകൾ ഒരുമിച്ചു പരിഗണിച്ചിരുന്നു.കഴിഞ്ഞ ആറു വർഷത്തിനിടയിൽ 32 തവണ കേസ് നീട്ടിവെച്ചു. 2017- ജൂലൈ 3 ലെ വിധി തെറ്റായി നടപ്പാക്കിയെന്ന് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി വിധിച്ചിരുന്നു.

ഇപ്പോഴത്തെ പരി:കാതോലിക്ക ബാവയുടെ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി പോൾ വർഗീസ് ഉപഹർജി നൽകിയെങ്കിലും അനുവദിച്ചില്ല. അന്തിമ വിധിയിൽ ഹർജിയിൽ പറയുന്ന കാര്യങ്ങൾ ശരിയെങ്കിൽ ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ജസ്റ്റീസ് ഇന്ദിര ബാനർജി നിരീക്ഷിച്ചിരുന്നു. കാതോലിക്ക തിരഞ്ഞെടുപ്പിലെ നിയമ ലംഘനം പോലെ പുതിയതായി നാല് മെത്രാന്മാരെ തിരഞ്ഞെടുക്കാൻ ഓഗസ്റ്റ് 27 ന് മുളന്തുരുത്തി വെട്ടിക്കൽ സെൻ്റ് തോമസ് ദയറായിലെ മോർ ഗ്രിഗോറിയോസ് നഗറിൽ മലങ്കര അസ്സോസിയേഷൻ വിളിച്ചു കൂട്ടാനിരിക്കെയാണ് സുപ്രീം കോടതി കേസ് പരിഗണിച്ചത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിദേശ പൗരന്മാർ ചേർന്ന് ഭരണക്രമമുണ്ടാക്കി രാജ്യത്ത് സമാന്തര ഭരണവ്യവസ്ഥ സൃഷ്ടിക്കുന്ന മലങ്കര അസ്സോസിയേഷൻ കൂടുന്നത് രാജ്യത്തിൻ്റെ അഖണ്ഡതക്കും സുരക്ഷക്കും ഭീഷണിയാണ്. കേസിൽ തിരിച്ചടി നേരിടുമെന്നും കാതോലിക്ക സ്ഥാനം തന്നെ തെറിക്കുമെന്നും മനസ്സിലാക്കിയ ഓർത്തഡോക്സ് സഭ 4 ആഴ്ചത്തേക്ക് കേസ് നീട്ടിവെക്കാൻ അപേക്ഷ നൽകി. ബഹു: സുപ്രീം കോടതി കേസ് 26/5/2026 ലേക്ക് നീട്ടിവെച്ചു. !! കോടതി അലക്ഷ്യ ഹർജി നൽകിയ ഓർത്തഡോക്സ് സഭ തന്നെ നിരന്തരം കേസ് നീട്ടിവെപ്പിക്കുന്നത് വലിയ നാണക്കേടാണെന്ന് അൽമായ ഫോറം പ്രസിഡൻ്റ് പോൾ വർഗീസ് പറഞ്ഞു.

🔥 ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ സംരക്ഷണച്ചുമതല ബി.ജെ.പിയും സംഘപരിവാറും പോഷക സംഘടനകളും പി.സി ജോർജിനേയും മകനേയും ഏൽപ്പിച്ചത...
12/04/2026

🔥 ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ സംരക്ഷണച്ചുമതല ബി.ജെ.പിയും സംഘപരിവാറും പോഷക സംഘടനകളും പി.സി ജോർജിനേയും മകനേയും ഏൽപ്പിച്ചതു പോലെയാണ് സംസാരം. FCRA കാട്ടി ഭയപ്പെടുത്തിയാൽ ക്രിസ്ത്യാനികൾക്ക് എന്ത് നഷ്ടം.❓

"ഓരോരുവനും മേലധികാരത്തിന് കീഴ്പ്പെട്ടിരിക്കണം. എന്തെന്നാൽ ദൈവത്തിൽ നിന്നുള്ളതല്ലാതെ ഒരധികാരവുമില്ല" (റോമർ 13:1) ഭരണാധികാരികളെ അനുസരിക്കണമെന്നും, നികുതി കൊടുക്കണമെന്നും പഠിപ്പിച്ചത് ക്രിസ്തുവാണ്. ചൂണ്ടലിട്ട് ലഭിക്കുന്ന മത്സ്യത്തിൻ്റെ വായിൽ നിന്നും ലഭിച്ച നാണയം എനിക്കും നിനക്കുമായി കൊടുക്കാൻ പറഞ്ഞത് ഉദാഹരണം. മോദി ഭരിച്ചാലും, പിണറായി ഭരിച്ചാലും ആരു ഭരിച്ചാലും എല്ലാ രാജ്യത്തും ക്രിസ്ത്യാനികൾ രാജ്യ നിയമം അനുസരിക്കും.!!

ദൈവം സ്നേഹമാകുന്നു. സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു.(1 യോഹ: 4-17) ശത്രുവിനെ സ്നേഹിക്കാൻ പഠിപ്പിച്ച ക്ഷമിക്കുന്ന സ്നേഹമാണ് ക്രിസ്തുവിൻ്റേത്.ആ ക്രിസ്തുവിൻ്റെ കൂട്ടത്തിൽ ഒറ്റുകാരനായി,പണിസഞ്ചി സൂക്ഷിപ്പുകാരനായി അധികാരക്കൊതിയനായി യൂദാസുണ്ടായിരുന്നു. അത്തരം ഒറ്റുകാരുടെ പട്ടികയിലാണ് പി.സി.ജോർജും മകൻ ഷോൺ ജോർജും.!!

ക്രിസ്തുവിൻ്റെ ശിഷ്യരിൽ ഒരാൾ ഒഴികെ എല്ലാവരും രക്തസാക്ഷികളായിട്ടാണ് മരിച്ചത്. രക്തസാക്ഷികളുടെ മണ്ണിലാണ് ക്രിസ്ത്യാനികൾ പിറന്നു വീണത്.ഇത്രമാത്രം പീഢിപ്പിക്കപ്പെട്ടിട്ടും പിന്നെ എന്നു കൊണ്ട് ലോകത്ത് ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ ഉണ്ടായി.?? വീണ്ടും, വീണ്ടും അവർ ആ മാർഗ്ഗം സ്വീകരിക്കുന്നു.?? ക്രിസ്തു ഒരു മതം സ്ഥാപിച്ചിട്ടില്ല. ക്രിസ്തുവിനെ ആരാധിച്ച വിശ്വാസികളുടെ സമൂഹത്തെയാണ് സഭ എന്ന് വിളിക്കുന്നത്. ഇതാണ് സഭയുടെ നിർവ്വചനമെന്ന് ജോർജും മകനും തിരിച്ചറിയണം പഠിക്കണം.!!

വെറുപ്പിൻ്റെ മാർഗ്ഗം സ്വീകരിച്ച ആളുകളും സമൂഹവും ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാൻ ആദിമസഭ മുതൽ ഇന്നുവരെ പരിശ്രമിച്ചു വരുന്നു." ശരീരത്തെ കൊല്ലുന്നവരെ നിങ്ങൾ ഭയപ്പെടരുത് അതിന് ശേഷം നിങ്ങളോട് മറ്റൊന്നും അധികമായി ചെയ്യാൻ അവർക്കാവില്ല" (ലൂക്കാ 12:4) ആത്മാവിനെ പാതാളത്തിൽ എറിയാൻ കഴിവുള്ള ദൈവത്തെ മാത്രം ഭയപ്പെട്ടാൽ മതിയെന്ന് പഠിച്ചവരാണ് ക്രിസ്ത്യാനികൾ.!!

നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെ സ്നേഹിക്കണമെന്ന് പഠിപ്പിച്ച ക്രിസ്തുവിൻ്റെ സ്നേഹം കുഷ്ഠരോഗികളുടെ ഇടയിൽ പകർന്നു നൽകാൻ എത്തിയ ആസ്ടേലിയൻ മിഷനറിമാരാണ് ഗ്രഹാം സ്റ്റെയിൻസും കുടുംബവും. വർഗ്ഗീയ വെറിയന്മാർ ചുട്ടെരിച്ച ഫിലിപ്പിൻ്റെയും, തീമോത്തിയുടെയും മുഖം ലോകത്തിൻ്റെ കണ്ണീരാണ്. ആ കുട്ടികളുടെ അമ്മ ഗ്ലാഡിസ് ഭർത്താവിൻ്റെയും മക്കളുടെയും ഘാതകരോട് ക്ഷമിച്ചു.ശരീരത്തെ കൊല്ലുന്നവരെ അവർ ഭയപ്പെട്ടില്ല അതിൻ്റെ പേരാണ് ക്രിസ്തുമാർഗ്ഗം.!!

പട്ടികജാതിക്കാർക്കും, ഗോത്രവർഗ്ഗക്കാർക്കും വേണ്ടി ജീവിതം മാറ്റി വെച്ച കത്തോലിക്ക പുരോഹിതനാണ് ഫാ: സ്റ്റാൻ സ്വാമി. അദേഹത്തെ അർബൻ നക്സലൈറ്റ് എന്ന് മുദ്രയടിച്ച് തലോജ ജയിലിലിട്ട് പീഡിപ്പിച്ച് കൊന്നിട്ട് രാജ്യത്ത് ഒരു കലാപവും ഉണ്ടായില്ല. വടക്കേ ഇന്ത്യയിൽ പുരോഹിത വേഷമിട്ട് നടന്നാൽ ആക്രമിക്കപ്പെടും എന്നിട്ടും ഭയപ്പെടാതെ ആ വേഷമിട്ട് നടക്കുന്നതിൻ്റെ പേരാണ് ക്രിസ്തു മാർഗ്ഗം.!!

ലോകമെങ്ങുമുള്ള രാജ്യങ്ങളിലെ ക്രിസ്ത്യാനികൾ അവരുടെ സമ്പാദ്യത്തിൽ നിന്നും ദരിദ്രർക്കും, രോഗികൾക്കും കഷ്ടപ്പെടുന്നവർക്കും ദാനം ചെയ്യുന്ന കരുണയുടെ തുകയാണ് ചാരിറ്റി ഫണ്ട്. അത്തരത്തിൽ ഇന്ത്യയിൽ വരുന്ന FCRA ഫണ്ടിൽ നിന്നും കൈയ്യിട്ടു വാരുന്ന യൂദാസുമാരുണ്ട്. അതിൽ പലമതവും സംഘടനയും എല്ലാമുണ്ട്. എന്നാൽ ഫാ: സ്റ്റാൻ സ്വാമിയെപ്പോലെ, ഗ്രഹാം സ്റ്റെയിൻസിനെപ്പോലെ മദർ തേരസയെപ്പോലെ ദരിദ്രരുടെ രോഗികളുടെ ഇടയിൽ പ്രവർത്തിച്ചവരെ വേട്ടയാടുന്നത് എന്ത് നീതിയാണ്.?? ദരിദ്രർക്കും അടിച്ചമർത്തപ്പെട്ടവർക്കും രോഗികൾക്കും വിദ്യാഭ്യാസവും മരുന്നും നൽകി അവരെ കൈ പിടിച്ച് ഉയർത്തുന്നവരെ FCRA കാണിച്ച് ഭയപ്പെടുത്തരുത്. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് മിഷണറി മാർ ചെയ്ത സേവനം ചെറുതല്ല. നിരവധി ഭാഷകൾക്ക് ലിപിയും നിഘണ്ഡുവും ഉണ്ടാക്കിയത് അവരാണ്. ക്രിസ്ത്യൻ സ്കൂളുകളിലും കോളേജുകളിലും പഠിച്ച് ഉന്നതരായവരാണ് ഇപ്പോൾ വെറുപ്പ് പ്രസംഗിക്കുന്നത്. അവരുടെ വിദ്യാഭ്യാസത്തിന് ക്രിസ്ത്യാനികൾ പിടിയരി പിരിച്ച് സ്ഥാപിച്ച പള്ളിക്കൂടങ്ങളും സ്ഥാപനങ്ങളും ഉപകരിച്ചു. ദാരിദ്ര്യം മുതലെടുത്ത് വോട്ടു വാങ്ങി അഴിമതി നടത്തി സമ്പന്നതയിൽ ജീവിക്കുന്ന അധമ വർഗ്ഗം വെടക്കാക്കി തനിക്കാക്കുന്ന ഏർപ്പാടാണ് ഇന്ത്യയിൽ നടക്കുന്നത്. ക്രിസ്ത്യാനികളെ ആരും സംരക്ഷിക്കേണ്ടതില്ല.അവർ രാജ്യത്ത് നികുതി കൊടുത്ത് സമാധാനത്തോടെ ജീവിക്കുന്നവരാണ്. FCRA നിരോധിച്ചാലും ഇല്ലെങ്കിലും ക്രിസ്ത്യാനികൾ പ്രേക്ഷിത പ്രവർത്തനം നടത്തും. കാരണം അത് ക്രിസ്തുവിൻ്റെ സഭയാണ്.!!

Address

VPP XIII/139 THOZHUPPADAN ARCADE, KARIMUKAL
Puthencruz
682308

Telephone

+919446087816

Website

Alerts

Be the first to know and let us send you an email when Syrian Orthodox Almaya Forum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Syrian Orthodox Almaya Forum:

Share