20/05/2026
ഭരണാധികൾക്ക് വേണ്ടത് ജ്ഞാനമാണ്. ശലോമോൻ രാജാവ് ദൈവത്തോട് ചോദിച്ചത് ജനത്തെ നയിക്കാനുള്ള 'ജ്ഞാന'മാണ്. ദൈവം ജ്ഞാനം മാത്രമല്ല സമ്പത്തും സർവ്വവിധ നന്മകളും നൽകി അനുഗ്രഹിച്ചു. രാജ്യത്തും സഭയിലും പള്ളികളിലും ജനത്തെ നയിക്കാൻ 'ജ്ഞാന' മുള്ളവരുടെ കുറവാണ് സർവ്വ തിന്മകൾക്കും കാരണം. അവർ സമ്പത്തിനെ ആശ്രയിച്ച് കൊള്ളക്കാരായതുകൊണ്ട് ദൈവത്തിൻ്റെ ജ്ഞാനം ചോദിച്ചില്ല 'ചൗക്കിദാർ ചോർ ഹെ' ( കാവൽക്കാരൻ കള്ളനാണ്) സർവ്വ സ്ഥലത്തും കൊള്ള, തീവെട്ടിക്കൊള്ള അതാണ് ഇന്ന് നാം കാണുന്നത്.!!
തമ്പുരാൻ, ശർക്കരക്കാടൻ എന്ന പേരു വച്ച് സഭയുടെ ട്രസ്റ്റിയുടേയും, സെക്രട്ടറിയുടേയും കോടികളുടെ അഴിമതികളെക്കുറിച്ച് 9 പേജുള്ള കത്ത് സഭയിലെ ഒട്ടുമിക്ക ആളുകളുടേയും വാട്ട്സ്ആപ്പിൽ എത്തിക്കഴിഞ്ഞു.2002 - ൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ രൂപീകരിച്ചതു മുതൽ സഭയിൽ കണക്കും ബഡ്ജറ്റും തിരഞ്ഞെടുപ്പും ഇല്ലെന്ന് കാണിച്ച് പെരുമ്പാവൂർ സബ്ബ് കോടതിയിൽ അൽമായ ഫോറം ഹർജിന് നൽകി. തുടർന്ന് സഭയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു.തമ്പുവിൻ്റെ ദുർ ഭരണം അവസാനിപ്പിച്ചു.പുതിയ ഭരണസമിതി വന്നു.അവർ വേണ്ട വിധത്തിൽ പ്രവർത്തിച്ചില്ല. അതു കൊണ്ട് തുടർന്നു വന്ന തിരഞ്ഞെടുപ്പിൽ അൽമായ ഫോറം ആരേയും പിന്തുണച്ചില്ല. പഴയ തമ്പു തന്നെ വീണ്ടും തിരിച്ചു വന്നതാണ് നമ്മൾ കണ്ടത്.'തമ്പു വന്നാൽ ചർച്ച് ബിൽ വരും' എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഭരണത്തിൽ കയറിയത്. അതിന് ചില മെത്രാന്മാർ കുട പിടിച്ചു. പിണറായി തമ്പുവിൻ്റെ അടുപ്പക്കാരനാണെന്ന് അവർ വാഴ്ത്തിപ്പാടി. സഭയുടെ കോടികൾ ഒരു ചർച്ചയും കൂടാതെ പിണറായിയെ സന്തോഷിപ്പിക്കാൻ കൈമാറി. ചർച്ച് ബില്ല് വരുമെന്ന് പറഞ്ഞ് യാക്കോബായക്കാരെ മൂഞ്ചിച്ചു എന്നു മാത്രമല്ല ചർച്ച് ബില്ലും ചർച്ച് ആക്ടും അട്ടിമറിച്ചു. മറുവിഭാഗം 62 പള്ളികൾ പിടിച്ചിട്ട് ഒരക്ഷരം എതിർത്തു പറഞ്ഞില്ല. സെമിത്തേരി ബില്ല് പറഞ്ഞ് പറ്റിച്ചത് മറ്റൊരു ചതി. പട്ടിയെ കുഴിച്ചിടുന്നതു പോലെ വൈദീകരെക്കൂടാതെ മൃതദേഹം സെമിത്തേരിയിൽ കുഴിച്ചിട്ടിട്ട് പോരാം.ഇതിലും ഭേദം പൊതുശ്മശാനമാണ്. ഇപ്പോഴിതാ സഭയിൽ കോടികളുടെ അഴിമതി കഥകൾ പുറത്തു വരുന്നു. ജറുസലേം ദേവാലയത്തിലെ കൊള്ളക്കാരെ ചാട്ടവാറു കൊണ്ടാണ് ക്രിസ്തു നേരിട്ടത് ആ മാതൃക നമുക്ക് നമ്മുടെ കർത്താവ് നൽകിയതാണ്. ആ മാതൃക നാം പിന്തുടരണം.!
കൂറീലോസ് മെത്രാൻ ചെഗ് വേരയെ ക്രിസ്തു തുല്യനാക്കിയ ദൈവനിഷേധത്തെ പോൾ വർഗീസും, 2 മെത്രാന്മാരും രണ്ടു മൂന്ന് അച്ചന്മാരും എതിർത്തു. കമ്മൂണിസ്റ്റുകളായ തമ്പുവും മെത്രാനും പഴന്തോട്ടത്തെ ട്രസ്റ്റിമാരായ അന്തം കമ്മികളും കൂടി വ്യാജ പൊതുയോഗ മിനിറ്റ്സ് ഉണ്ടാക്കി പോൾ വർഗീസിനെ മുടക്കി. മുൻസിഫ് കോടതിയും, സബ്ബ് കോടതിയും, ഹൈക്കോടതിയും മുടക്ക് റദ്ദാക്കി.കേസിൻ്റെ പേരിൽ മുൻ കാതോലിക്കക്ക് ക്രിമിനൽ കേസിൽ ഉൾപ്പെട്ട് 2 വട്ടം കോടതിയിൽ പ്രതിക്കൂട്ടിൽ കയറി നിൽക്കേണ്ടി വന്നു. അവസാന കാലത്ത് കാതോലിക്ക നാറി വെളുക്കാൻ കാരണം തമ്പുവും പഴന്തോട്ടത്തെ അന്തം കമ്മികളുമാണ്.!
മുടക്കു കേസിലെ വിധി ഇന്ത്യയിലെ സകല ക്രിസ്ത്യാനികൾക്കും ബാധകമായ നല്ല വിധിയാണ്.ഇനി ഒരു സഭകളും അമായരെ മുടക്കില്ല. കേസ് നടത്തിപ്പിൻ്റെ പേരിൽ ലക്ഷങ്ങളാണ് പഴന്തോട്ടത്തെ അന്തംകമ്മികളായ പള്ളിഭരണക്കാർ തിന്നുതിർത്തത്. സഭകൊള്ളയടിക്കുന്ന നേതാക്കളുടെ ഒത്താശയോടെയാണ് പള്ളി കൊള്ളയടിക്കുന്നത്. ഇതൊരു കൂട്ടുകച്ചവടമാണ്. പഴന്തോട്ടം യാക്കോബായ സുറിയാനി പള്ളിയുടെ താക്കോൽ ഇവർ മെത്രാങ്കക്ഷികൾക്ക് കൊടുത്ത് പണം വാങ്ങി. സഭയുടെ 62 പള്ളികൾ നഷ്ടപ്പെട്ടതിൽ സഭാ നേതൃത്വത്തിൻ്റെ ഒത്തു കളിയാണ്. പഴന്തോട്ടത്ത് ഇപ്പോഴുള്ള വസ്തുവകകൾ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിലാണ്. അതിനെ സംബന്ധിച്ച് മുൻസിഫ് കോടതിയിലും ഹൈക്കോടതിയിലും കേസുണ്ട്. സഭക്കോ ശ്രേഷ്ഠ കാതോലിക്ക ബാവക്കോ മെത്രാനോ അച്ചനോ ഈ വസ്തുവകകളിൽ യാതൊരു അധികാരവുമില്ല. അന്തം കമ്മികളായ തമ്പുരുവും ചക്കരക്കാടൻ പച്ചക്കുളം ദാസിയും ( സഭാ ട്രസ്റ്റി, സെക്രട്ടറി) പഴന്തോട്ടത്തെ കള്ളുകുടിയന്മാരും പെണ്ണുപിടിയന്മാരുമായ തീവെട്ടിക്കൊള്ളക്കാരും കൂടി ശ്രേഷ്ഠ ബാവയേയും മെത്രാനേയും സ്വാധീനിച്ച് പള്ളിയും സ്വത്തുക്കളും കൊള്ളയടിക്കാമെന്ന വ്യാമോഹം നടക്കില്ല. പറയാനുള്ളത് പലവട്ടം പറഞ്ഞു കഴിഞ്ഞു.ശ്രേഷ്ഠ ബാവയുടെ ഇമേജ് തകർക്കണമെന്ന് ആഗ്രമുള്ളവരുണ്ടാകും.നിയമത്തിൻ്റെ മുമ്പിൽ എല്ലാവരും തുല്യരാണ്. അതാണ് മുൻ കാതോലിക്കക്ക് സംഭവിച്ചത്.നിയമ വിരുദ്ധ പ്രവർത്തികളുമായി ഇറങ്ങുന്ന അങ്കമാലി ഭദ്രാസന സഹായമെത്രാനും ഈ കൊള്ളക്കാർക്ക് ഒപ്പമാണ്. 400 ഇടവകക്കാരുള്ളപള്ളിയിലെ പത്തോ ഇരുപതോ വീട്ടുകാർക്ക് വേണ്ടി പണമോഹവുമായി ഇറങ്ങുന്ന മെത്രാനും അച്ചനും ജാമ്യമില്ലാത്ത കുറ്റങ്ങൾക്ക് കേസ് നേരിടേണ്ടി വരും.