Syrian Orthodox Almaya Forum

Syrian Orthodox Almaya Forum Jacobite Almaya Forum

ശ്രേഷ്ഠ ബാവയുടെ അപ്പീൽ ഹർജി ഹൈക്കോടതി തള്ളിപഴന്തോട്ടം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകക്കാരനും യാക്കോബായ അൽമാ...
13/01/2025

ശ്രേഷ്ഠ ബാവയുടെ അപ്പീൽ ഹർജി ഹൈക്കോടതി തള്ളി

പഴന്തോട്ടം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകക്കാരനും യാക്കോബായ അൽമായ ഫോറം പ്രസിഡൻ്റുമായ പോൾ വർഗീസിനെതിരെ ശ്രേഷ്ഠ ബാവ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ഹർജി തളളി.

നിരണം ഭദ്രാസനാധിപനായിരുന്ന ഡോ: ഗീവർഗീസ് മോർ കൂറീലോസ് 2012-ൽ തിരുവനന്തപുരത്ത് സി.പി.എം. സമ്മേളനത്തിൽ ക്രിസ്തുവും, ചെഗുവേരയും വിപ്ലവകാരികളാണെന്ന പ്രസ്താവന നടത്തി." ശത്രുവിനെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന ക്രിസ്തുവിനെയും ആയുധമെടുത്ത് പോരാടി ശത്രുവിനെ വകവരുത്തുന്ന ചെഗുവേരയേയും തുലനം ചെയ്യുന്നത് വേദ വിപരീതമാണെന്ന് " പോൾ വർഗീസും, രണ്ടു മെത്രാന്മാരും, നാലു വൈദീകരും മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. മെത്രാനെതിരെ സംസാരിച്ചത് സഭാ വിരുദ്ധ പ്രവർത്തനമാണെന്ന് കാണിച്ച് AD/AR -ch - 3 / 2013 കൽപ്പനയിലൂടെ ശ്രേഷ്ഠ കാതോലിക്ക ബാവ പോൾ വർഗീസിനെ സഭയിൽ നിന്നും ഇടവകയിൽ നിന്നും മുടക്കി.

ശ്രേഷ്ഠ ബാവയുടെ മുടക്കിനെതിരെ കാതോലിക്ക ബാവ, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, പഴന്തോട്ടം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി, ട്രസ്റ്റിമാരായ കെ.പി അബ്രഹാം, പി.എം. യാക്കോബ് വികാരി ഫാ.ഷാജി വർഗീസ് എന്നിവരെ പ്രതികളാക്കി പോൾ വർഗീസ് OS 28/2013 ആയി കോലഞ്ചേരി മുൻസിഫ് കോടതിയിൽ അഡ്വ:സാബു തൊഴുപ്പാടൻ മുഖേന ഹർജി നൽകി.

മാമ്മോദീസ സ്വീകരിക്കുന്ന വ്യക്തി ക്രിസ്തുവിൻ്റെ ശരീരത്തിലെ അവയവമായി മാറുന്നു. ഒരവയവത്തെ മറ്റൊരു അവയവത്തിന് നീക്കം ചെയ്യാൻ കഴിയില്ല. മാമ്മോദീസ സ്വീകരിച്ച് സഭാംഗമായ വ്യക്തിയെ ആർക്കും മുടക്കാനോ, പുറത്താക്കാനോ കഴിയില്ലെന്ന് ബൈബിൾ ഉദ്ധരിച്ചു കൊണ്ട് മുൻസിഫ് കോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചു.

കോലഞ്ചേരി മുൻസിഫ് കോടതി വിധിക്കെതിരെ AS 70 / 2015 ആയി കാതോലിക്ക ബാവ പെരുമ്പാവൂർ സബ്ബ് കോടതിയിൽ അപ്പീൽ നൽകി. മുൻസിഫ് കോടതി ഉത്തരവ് ശരി വെച്ച് കാതോലിക്കയുടെ അപ്പീൽ സബ് കോടതി തള്ളി. തുടർന്ന് RSA 10/2017 ആയി ശ്രേഷ്ഠ ബാവ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കാതോലിക്ക മരിച്ചപ്പോൾ കാതോലിക്കയുടെ ചുമതല വഹിക്കുന്ന പകരക്കാരനായ സ്ഥാനിയും (ജോസഫ് മോർ ഗ്രിഗോറിയോസ് ) യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്ക് വേണ്ടി ട്രസ്റ്റിയും (തമ്പു ജോർജ്) കേസിൽ കക്ഷി ചേരാൻ തയ്യാറായില്ല. ആറാം വാദി വികാരി ഫാ: ഷാജി വർഗീസ് കേസിൽ നിന്നും പിന്മാറുന്നതായി ഹൈക്കോടതിയിൽ അഫിഡവിറ്റ് കൊടുത്തു.

മൂന്നാം അപ്പീൽ വാദിയായ പഴന്തോട്ടം യാക്കോബായ സുറിയാനി പള്ളിക്കു വേണ്ടി ട്രസ്റ്റിമാർ കേസ് നടത്തുന്നില്ലെന്ന് ഹൈക്കോടതി കണ്ടെത്തി.മുൻ ട്രസ്റ്റിമാരായ കെ.പി.അബ്രഹാം, പി.എം. യാക്കോബ് എന്നിവർ 4,5 അപ്പീൽ വാദികൾ ആണെങ്കിലും അവർ 2015 മുതൽ നിയമപരമായി ട്രസ്റ്റിമാർ അല്ലാത്തതിനാൽ അവർക്ക് അപ്പീൽ ഹർജി നടത്തിക്കൊണ്ടുപോകാനുള്ള യോഗ്യതയോ, അധികാരമോ ഇല്ല എന്നും കോടതി കണ്ടെത്തി.

പഴന്തോട്ടം സെൻ്റ് മേരീസ് യാക്കോബായ പള്ളി നിലവിൽ ഇല്ലെന്നും പള്ളി ഓർത്തഡോക്സുകാരുടെ നിയന്ത്രണത്തിലാണെന്നും കെ.പി.അബ്രഹാം കോടതിയിൽ അഫിഡവിറ്റ് കൊടുത്തു.ശ്രേഷ്ഠ ബാവ നൽകിയ അപ്പീൽ ഹർജി തുടർന്നു കൊണ്ടുപോകാൻ ആളില്ലാത്തതിനാൽ ബഹു: ഹൈക്കോടതി RSA 10/2017 അപ്പീൽ ഹർജി തള്ളി ഉത്തരവായി.അപ്പീൽ തള്ളിയതോടെ മുടക്ക് കൽപ്പന റദ്ദാക്കിയ കോലഞ്ചേരി മുൻസിഫ് കോടതിയുടെ സുപ്രധാനമായ ഉത്തരവ് പ്രാബല്യത്തിലായി. ഈ വിധി ഇന്ത്യയിലെ എല്ലാ ക്രിസ്ത്യാനികൾക്കും ഒരുപോലെ ബാധകമായ വിധിയാണ്. സഭകളുടെയും, ഭരണാധികാരികളുടെയും അധികാര ദുർവിനിയോഗവും, മുടക്കും ഇതോടെ അവസാനിക്കും.

24/12/2024
22/12/2024

ഇതാണ് ക്രിസ്തുമസ്സ് മെസേജ്. ഇത് പറയാൻ അക്രൈസ്തവനായ വ്യക്തിക്ക് മാത്രമേ സാധിക്കുകയുള്ളൂ.

യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കത്തിൻ്റെ വാദം 17/12/24- ന് ബഹു: സുപ്രീം കോടതിയിലെ ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ഉജ്ജൽ ...
18/12/2024

യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കത്തിൻ്റെ വാദം 17/12/24- ന് ബഹു: സുപ്രീം കോടതിയിലെ ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ഉജ്ജൽ ബുയാൻ എന്നിവരുടെ ബെഞ്ചിൽ നടന്നു. യാക്കോബായ പക്ഷത്തിന് വേണ്ടി ഹാജരായ സീനീയർ അഭിഭാഷകൻ ശ്യാം ദിവാൻ ആദ്യം വാദം തുടങ്ങി. ഓർത്തഡോക്സ് കാതോലിക്ക ഹാജരാക്കിയ അഫിഡവിറ്റ് ആദ്യം മുതൽ അവസാനം വരെ സ്പുടമായും, വ്യക്തമായും എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ അദ്ദേഹം വായിച്ചു.കാതോലിക്കയുടെ രണ്ടാമത്തെ അഡീഷണൽ അഫിഡവിറ്റും വായിച്ചു.ഇതിന് അര മുക്കാൽ മണിക്കൂറോളം സമയം എടുത്തു.ഹിസ് ഹോളിനെസ്സ് , സുപ്രീം ഹെഡ് ഓഫ് മലങ്കര ആണ് അഫിഡവിറ്റ് രണ്ടു തവണ തന്നിരിക്കുന്നത് എന്ന് അഡ്വ: ദിവാൻ പരിഹാസ സ്വരത്തിൽ പറഞ്ഞു. രണ്ടാമത്തെ അഫിഡവിറ്റ് ഞങ്ങൾ മാറ്റിവെക്കാമെന്ന് ഓർത്തഡോക്സ് സഭയുടെ അഡ്വ: കൃഷ്ണൻ വേണുഗോപാൽ പറഞ്ഞു. ആദ്യത്തെ അഫിഡവിറ്റ് അനുസരിച്ച് എതിർഭാഗം വികാരിമാർ ശവസംസ്കാര കൂദാശകൾ പള്ളിക്ക് പുറത്തു വച്ച് നടത്തിയിട്ട് ഞങ്ങളുടെ സെമിത്തേരിയിൽ ശവസംസ്കാരം നടത്തുന്നതിന് ഞങ്ങൾക്ക് വിരോധമില്ലെന്ന് പറഞ്ഞു. യാക്കോബായ വിഭാഗത്തിൻ്റെ വികാരിമാർ കൂദാശ നടത്തിയാൽ നിങ്ങൾക്ക് എന്താണ് പ്രശ്നമെന്ന് കോടതി ചോദിച്ചു.? അവർക്ക് വേറെ പള്ളിയുണ്ട്. അവർ വേറെ സഭയാണ്, വേറെ പള്ളി വെച്ചു പോയവരാണ് അനുവദിച്ചാൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് പറഞ്ഞു. അഫിഡവിറ്റിലും വാദത്തിലും കോടതിക്ക് സംശയമുണ്ടായി. മനുഷ്യാവകാശ ലംഘനമുണ്ടെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടു. ഇത്തരത്തിൽ എത്ര പള്ളികളും എത്ര ജനങ്ങളും ഓരോ വിഭാഗത്തിലും ഉണ്ടെന്ന് കോടതി ചോദിച്ചു.പോൾ വർഗീസിനും,ബേസിൽ എം.എൽദോസിനും വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി.ദിനേശ് എഴുന്നേറ്റു പറഞ്ഞപ്പോൾ അദ്ദേഹത്തിന് മൈക്ക് ഉണ്ടായിരുന്നില്ല. മൈക്ക് സി.യു.സിംഗിൻ്റെയും, ശ്യാം ദിവാൻ്റെയും മുന്നിലായിരുന്നു.

(ഓൺലൈനിൽ കേട്ടവർക്ക് ആദ്യഭാഗം കേൾക്കാൻ കഴിയുമായിരുന്നില്ല) രണ്ടു വിഭാഗത്തിലും കൂടി ഏകദേശം 10 ലക്ഷം അംഗങ്ങൾ ഉണ്ട്.അതിൽ 7 ലക്ഷം യാക്കോബായക്കാരും, 3 ലക്ഷം ഓർത്തഡോക്സുകാരുമുണ്ട്. രണ്ടായിരത്തോളം പള്ളികളുണ്ട്. ഓരോ വിഭാഗത്തിലും മറുവിഭാഗം ആരും തന്നെ ഇല്ലാത്ത പള്ളികളുമുണ്ട്. കുറച്ചു പള്ളികളിൽ ഇരുവിഭാഗമുണ്ട്. അവിടെ തർക്കങ്ങളുണ്ട്. അവിടെ ക്രമസമാധാന പ്രശ്നമുണ്ട്. കൃത്യമായ കാര്യങ്ങൾ പറയാം. 2017-ലെ വിധി വന്നു. 1934-ലെ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കണമെന്ന വിധി എല്ലാവരും അംഗീകരിച്ചേ മതിയാകൂ. അങ്ങനെയാണ് 2017-ലെ കോടതിവിധി. അങ്ങനെയായിരിക്കുമ്പോൾ ഓർത്തഡോക്സ് വിഭാഗം അവർ വിജയിച്ചു എന്ന വിധത്തിൽ പള്ളികൾ ബലമായി ഏറ്റെടുക്കാൻ തുടങ്ങി. അത് അവരുടെ അവകാശവും വിധിയായിട്ടും അവർ പ്രഖ്യാപിച്ചു.ആളുകളെ പള്ളികളിൽ നിന്നും ഇറക്കിവിട്ടു. 2017-ലെ വിധിയിൽ ഒരു വിഭാഗത്തെ ഇറക്കിവിടാൻ പറഞ്ഞിട്ടില്ല. യാക്കോബായ വിഭാഗം തോറ്റു എന്ന് കരുതി പള്ളികളിൽ നിന്നും ഇറങ്ങിക്കൊടുത്തു. ഒരു പ്രത്യേക സാഹചര്യത്തിൽ ഞാനാണ് പള്ളി വികാരി എന്ന് പറഞ്ഞ് ഓർത്തഡോക്സ് മെത്രാപ്പോലീത്തയുടെ കത്തുമായി ഒരാൾ വരും. ഇടവകക്കാർക്ക് അയാളെ അറിയുക പോലുമില്ല.അവർ അദ്ദേഹത്തെ തടയും. വികാരിയായി വന്നയാൾ കോടതിയിൽ പോകും.കോടതി പോലീസ് പ്രൊട്ടക്ഷൻ കൊടുക്കും.പോലീസുമായി വരും വീണ്ടും ക്രമസമാധാന പ്രശ്നമുണ്ടാകും. ഇതാണ് സംഭവിക്കുന്നത്.ഈ പള്ളികളിൽ എത്ര ആൾക്കാരുണ്ടെന്ന് ജസ്റ്റീസുമാർ ചോദിച്ചു. ഉടൻ ശ്യാം ദിവാൻ ഞാൻ മഴുവന്നൂർ പള്ളിക്ക് വേണ്ടിയാണ് ഹാജരാകുന്നത്. അവിടെ പാവപ്പെട്ടവർ കഷ്ടപ്പെട്ടുണ്ടാക്കിയ പള്ളിയാണ്. പത്തോ പതിനൊന്നോ കുടുംബം ഓർത്തഡോക്സുകാരും ബാക്കി യാക്കോബായക്കാരുമാണ്.അതോടൊപ്പം സർക്കാർ കൊടുത്ത അഫിഡവിറ്റും ശ്യാം ദിവാൻ വായിച്ചു...

അപ്പോഴാണ് കോടതി ഓരോ പള്ളികളുടെയും ഇടവകക്കാരുടേയും പ്രത്യേകം പ്രത്യേകം കണക്കെടുക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടത്. തൽസ്ഥിതി തുടരണമെന്നും ക്രമസമാധാന പ്രശ്നം ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.ആറു പള്ളികളുടെ ഉത്തരവ് തിരുത്തി തരണമെന്നും ഈ ആറു പള്ളികളിൽ ആണ് തത്കാലം പ്രശ്നങ്ങൾ ഉള്ളതെന്നും ഓർത്തഡോക്സ് വക്കീൽ പറഞ്ഞു . അപ്പോൾ അഡ്വ:കബിൽ സിബൽ പറഞ്ഞു , അനേകം പള്ളികളിൽ തർക്കങ്ങൾ ഉണ്ട് .. രണ്ടു വിഭാഗവും ഞങ്ങൾ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അനുസരിച്ചിട്ടില്ല. അതു കൊണ്ട് ഓർഡർ ഭേദഗതി ചെയ്യുന്നില്ല. കേസ് ജനുവരി 29, 30 തീയതികളിൽ വിശദമായി വാദം കേൾക്കാനായി മാറ്റി.!!

*സുപ്രീം കോടതിയിൽ ഇന്ന്  ഓർത്തഡോക്സ് പക്ഷത്തിൻ്റെ  കൃഷ്ണൻ വേണുഗോപാൽ,  സി.യു.സിംഗ് അടക്കമുള്ള സീനിയർ അഭിഭാഷകരും, യാക്കോബാ...
17/12/2024

*സുപ്രീം കോടതിയിൽ ഇന്ന് ഓർത്തഡോക്സ് പക്ഷത്തിൻ്റെ കൃഷ്ണൻ വേണുഗോപാൽ, സി.യു.സിംഗ് അടക്കമുള്ള സീനിയർ അഭിഭാഷകരും, യാക്കോബായ പക്ഷത്തിൻ്റെ സീനിയർ അഭിഭാഷകൻ ശ്യാം ദിവാനും , കേരള സർക്കാരിന് വേണ്ടി കപിൽ സിബിലും രണ്ടു മണിക്കൂറിലധികം നീണ്ട വാദത്തിൽ പങ്കെടുത്തു .. ഇരുപക്ഷത്തും എത്ര വീതം അംഗങ്ങൾ ഉണ്ടെന്ന് കോടതി ചോദിച്ചു . അൽമായ ഫോറത്തിൻ്റെയും,ബേസിൽ എം.എൽദോസിൻ്റെയും സീനിയർ അഭിഭാഷകൻ അഡ്വ: പി.വി.ദിനേശ് എഴുന്നേറ്റ് മൊത്തം പത്തു ലക്ഷത്തിലധികം വിശ്വാസികൾ ഉണ്ടെന്നും, അതിൽ ഓർത്തഡോക്സ് പക്ഷത്ത് 3 ലക്ഷവും യാക്കോബായ പക്ഷത്ത് 7 ലക്ഷവും അംഗങ്ങളുണ്ടെന്ന് പറഞ്ഞു. പള്ളികളിൽ ഓർത്തഡോക്സ് സഭ യോഗ്യരല്ലാത്ത വികാരിമാരെ നിയമിച്ച് ഒരു ദിവസം പള്ളിയുടെ അധികാരം പിടിക്കുന്നതാണ് ഇടവക വിശ്വാസികളെ പ്രകോപിപ്പിക്കുന്നത്. വിശ്വാസികളെ പുറത്താക്കുന്നതുമൂലം വിധി നടപ്പാകാതെ പോകുന്നു. മറ്റൊരു കോടതി അലക്ഷ്യ ഹർജി ഈ കോടതി മുമ്പാകെ ഉണ്ടെന്നും അതിൽ എല്ലാം വിശദമായി പറഞ്ഞിട്ടുണ്ടെന്നും അഡ്വ: പി.വി.ദിനേശ് വാദിച്ചു. തൽസ്ഥിതി തുടരാനും പള്ളികളിൽ ഇരുവിഭാഗത്തിലും എത്ര വീതം അംഗങ്ങളുണ്ടെന്ന് ജനുവരി 28ന് മുമ്പ് കോടതിയെ അറിയിക്കാനും ഉത്തരവായി.അൽമായ ഫോറത്തിന് വേണ്ടി സീനിയർ അഭിഭാഷകൻ അഡ്വ: പി.വി.ദിനേശും, അഡ്വ:സനന്ദ് രാമകൃഷ്ണനും ഹാജരായി.*

Address

VPP XIII/139 THOZHUPPADAN ARCADE, KARIMUKAL
Puthencruz
682308

Telephone

+919446087816

Website

Alerts

Be the first to know and let us send you an email when Syrian Orthodox Almaya Forum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Syrian Orthodox Almaya Forum:

Share