Puthoor/Kollam News

Puthoor/Kollam News Your Time, Your News, See It First Here. Its a Local News Page About Puthoor/Kollam

Stories That Count, From People Who Care

നമ്മുടെ പേജിലൂടെ വാർത്തകളും പരസ്യങ്ങളും പോസ്റ്റ് ചെയ്യുവാൻ ആഗ്രഹിക്കുന്നവർ +919809133123 എന്ന നമ്പറിൽ വാട്സാപ്പ് മെസ്സേജ് ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു✍️👨‍💻

കൊല്ലം കുറവൻ പാലം ഓടേക്കാവിൽ കടയ്ക്കു മുകളിലേക്ക് ചരിഞ്ഞ കൂറ്റൻ പുളി വാക മരം ക്രെയിനിന്റെ സഹായത്താൽ താങ്ങി നിർത്തിയിരിക്...
28/09/2025

കൊല്ലം കുറവൻ പാലം ഓടേക്കാവിൽ കടയ്ക്കു മുകളിലേക്ക് ചരിഞ്ഞ കൂറ്റൻ പുളി വാക മരം ക്രെയിനിന്റെ സഹായത്താൽ താങ്ങി നിർത്തിയിരിക്കുന്നു. ചിത്രം: മനോരമ

കൊല്ലം എസ്എൻ കോളജ് ജംക്‌ഷനിൽ അപകടാവസ്ഥയിലായ ആൽമരം മുറിച്ചു മാറ്റുന്നു. ചിത്രം: മനോരമ
28/09/2025

കൊല്ലം എസ്എൻ കോളജ് ജംക്‌ഷനിൽ അപകടാവസ്ഥയിലായ ആൽമരം മുറിച്ചു മാറ്റുന്നു. ചിത്രം: മനോരമ

സംസ്ഥാന പൊതു വിദ്യാഭാസ വകുപ്പ് സംഘടിപ്പിച്ച സ്കൂൾ ഗെയിംസിൽ ബോക്സിങ്ങിന് സംസ്ഥാന തലത്തിൽ വെങ്കല മെഡൽ നേടിയ അദ്വൈത്. ചാത്ത...
28/09/2025

സംസ്ഥാന പൊതു വിദ്യാഭാസ വകുപ്പ് സംഘടിപ്പിച്ച സ്കൂൾ ഗെയിംസിൽ ബോക്സിങ്ങിന് സംസ്ഥാന തലത്തിൽ വെങ്കല മെഡൽ നേടിയ അദ്വൈത്. ചാത്തന്നൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയും മീനാട് ചന്തമുക്ക് അജൻ-ശ്രീദേവി ദമ്പതികളുടെ മകനുമാണ് അദ്വൈത്...

#അഭിനന്ദനങ്ങൾ💕🫡

തിരുവനന്തപുരം വിഴിഞ്ഞത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ബൈക്ക് യാത്രികരായ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശ...
28/09/2025

തിരുവനന്തപുരം വിഴിഞ്ഞത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ബൈക്ക് യാത്രികരായ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ജയ്‌സണ്‍(17), പുതിയതുറ സ്വദേശി ഷാനു (16) എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം കോട്ടപ്പുറം സെയിന്റ് മേരീസ് സ്‌കൂളിലെ പ്ലസ്ടു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ഇവര്‍ക്കൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന സ്റ്റെഫാനിയെ ഗുരുതരപരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഴിഞ്ഞം മുല്ലൂര്‍ ഭദ്രകാളി ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. കാര്‍ നിയന്ത്രണംവിട്ട് ബൈക്കിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ജയ്‌സണും ഷാനുവും സ്റ്റെഫാനിയും ഒരു ബൈക്കിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്റ്റെഫാനി ചികിത്സയില്‍ തുടരുകയാണ്...

അവധിക്കാലങ്ങളിലും ഉത്സവസമയത്തും തീവണ്ടികളില്‍ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരെ പിടികൂടാന്‍ 50 പ്രത്യേക സംഘങ്ങളെ നിയോഗിച...
28/09/2025

അവധിക്കാലങ്ങളിലും ഉത്സവസമയത്തും തീവണ്ടികളില്‍ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരെ പിടികൂടാന്‍ 50 പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ആയുധപൂജ, ദീപാവലി ആഘോഷങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രത്യേകസംഘം തീവണ്ടികളില്‍ പരിശോധന നടത്തുക. ടിക്കറ്റില്ലാതെയും സാധാരണ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കോച്ചുകളില്‍ യാത്രചെയ്യുന്നവരെയും പിടികൂടും. രണ്ട് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍മാര്‍, രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, രണ്ട് റെയില്‍വേ പോലീസുകാര്‍ എന്നിവര്‍ സംഘത്തിലുണ്ടാവും. പിടിക്കപ്പെടുന്നവര്‍ക്ക് 1000 രൂപവരെ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ നല്‍കും. ഉത്സവ സീസണുകളില്‍ ദീര്‍ഘദൂര എക്‌സ്പ്രസ്, പ്രത്യേക തീവണ്ടികളില്‍ വന്‍തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഈ സമയം ചില യാത്രക്കാര്‍ ടിക്കറ്റ് എടുക്കാതെയും ജനറല്‍ ടിക്കറ്റിലും റിസര്‍വുചെയ്ത കോച്ചുകളില്‍ കയറി മറ്റുയാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നതായി ധാരാളം പരാതികള്‍ ലഭിച്ചിരുന്നു. മോഷണവും ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരം കാണാനായാണ് പ്രത്യേക പരിശോധനാസംഘത്തെ നിയോഗിച്ചിരിക്കുന്നതെന്ന് ദക്ഷിണ റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു...

നമ്മുടെ പുത്തൂർ മണ്ഡപം ജംഗ്ഷൻ❤️💕 2021 ലെ ചിത്രം 📸
28/09/2025

നമ്മുടെ പുത്തൂർ മണ്ഡപം ജംഗ്ഷൻ❤️💕 2021 ലെ ചിത്രം 📸

സപ്ലൈകോ കൊട്ടാരക്കരയിൽ സംഘടിപ്പിച്ച ഓണാഘോഷത്തിന് ഇടയിൽ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു. കല്ലട സ്വദേശി സുനിൽ കുമാർ ആണ് മരി...
28/09/2025

സപ്ലൈകോ കൊട്ടാരക്കരയിൽ സംഘടിപ്പിച്ച ഓണാഘോഷത്തിന് ഇടയിൽ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു. കല്ലട സ്വദേശി സുനിൽ കുമാർ ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 11 മണിയോടെ ആയിരുന്നു സംഭവം...

#ആദരാഞ്ജലികൾ

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെ.ബി ഗണേഷ്കുമാർ. പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പ...
28/09/2025

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെ.ബി ഗണേഷ്കുമാർ. പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്‍റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തിലാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാൽ എൻഎസ്എസിന് ഒന്നുമില്ല. രാജിവച്ചാൽ‌ അവർക്ക് പോയി. എൻഎസ്എസിനെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. ഇതിനായി കാശു മുടക്കുന്നതും പത്തനംതിട്ട ജില്ലയിൽ നിന്നാണെന്നും ഗണേഷ് കുമാർ പറഞ്ഞു. സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ല. സർക്കാരും എൻഎസ്എസുമായി സംസാരിക്കുന്നതിൽ എന്താണ് തെറ്റ്. അദ്ദേഹം അഴിമതിക്കാരനല്ല. മന്നത്ത് പത്മനാഭൻ നയിച്ച വഴിയിലൂടെ എൻഎസ്എസിനെ കൊണ്ടുപോകുന്നയാളാണ് സുകുമാരൻ നായർ. സെക്രട്ടറിക്ക് പിന്നിൽ പാറപോലെ താനും പത്തനാപുരം എൻഎസ്എസ് യൂണിയനും ഉറച്ചുനിൽക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. ‘രാഷ്ട്രീയ നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്; പ്രതിഷേധങ്ങൾ വന്നോട്ടെ, ഞങ്ങൾ നേരിട്ടോളാം’: സുകുമാരൻ നായർ ‘‘ഏറ്റവും കരുത്തുറ്റ നേതാവാണ് സുകുമാരൻ‌ നായർ. അദ്ദേഹത്തിന്റെ നിലപാടുകൾ രാഷ്ട്രീയമല്ല. അഭിപ്രായം പറയാൻ പാടില്ല എന്നു പറയുന്നത് ശരിയല്ല. സുകുമാരൻ നായർ മുൻപ് ഈ സർക്കാരിനെതിരെ പറഞ്ഞിട്ടുണ്ട്. ശബരിമല വിഷയത്തിൽ സർക്കാരിനെ പ്രകീർത്തിച്ചാൽ മറ്റുള്ളവരെല്ലാം മോശമാണ് എന്നല്ല അർ‌ഥം. മടിയിൽ കനമുള്ളവനേ ഭയമുള്ളൂ. സുകുമാരൻ നായരുടെ കൈയ്യിൽ കറ പുരണ്ടിട്ടില്ല. അദ്ദേഹത്തിന്റെ കാലം കഴിഞ്ഞാൽ ഈ സമുദായത്തെ ഇത്രയധികം സ്നേഹിക്കുന്ന മറ്റൊരാളെ കണ്ടുപിടിക്കാൻ പ്രയാസമാണ്. എൻഎസ്എസിനു നാണക്കേട് ഉണ്ടാക്കുന്ന ഒരു കാര്യവും അദ്ദേഹം ചെയ്യാറില്ല’’ – ഗണേഷ് കുമാർ പറഞ്ഞു...

ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ നടൻ മോഹൻലാലിന് വൻ സ്വീകരണമൊരുക്കാൻ സംസ്ഥാന സർക്കാർ. ശനിയാഴ്ച, തിരുവനന്തപുരത്ത് മോഹൻലാലി...
28/09/2025

ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ നടൻ മോഹൻലാലിന് വൻ സ്വീകരണമൊരുക്കാൻ സംസ്ഥാന സർക്കാർ. ശനിയാഴ്ച, തിരുവനന്തപുരത്ത് മോഹൻലാലിനെ സർക്കാർ ആദരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. മോഹൻലാലിന്റെയും മുഖ്യമന്ത്രിയുടെയും സൗകര്യം നോക്കി ആദരം സംഘടിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നേരത്തെ അറിയിച്ചിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ സജിചെറിയാൻ ഇന്ന് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്...

കുണ്ടറ വൈഎംസിഎ ഇലക്ഷന്റെ റിസൾട്ട്‌ പ്രഖ്യാപിച്ചു. നിലവിലെ പ്രസിഡന്റ് ജോർജ് കോശി നയിക്കുന്ന പാനൽ 14 സീറ്റും മുൻ പ്രസിഡന്റ...
28/09/2025

കുണ്ടറ വൈഎംസിഎ ഇലക്ഷന്റെ റിസൾട്ട്‌ പ്രഖ്യാപിച്ചു. നിലവിലെ പ്രസിഡന്റ് ജോർജ് കോശി നയിക്കുന്ന പാനൽ 14 സീറ്റും മുൻ പ്രസിഡന്റ് ബിനിൽ കെ പണിക്കർ നയിക്കുന്ന പാനൽ 11 സീറ്റും നേടി...

#അഭിനന്ദനങ്ങൾ

ഇന്ത്യയ്ക്ക് അഭിമാനമായത് ഓപ്പറേഷൻ തിലക്. അടി, തിരിച്ച‌ടി, നിരാശ, ആവേശവും നൽകിയ മത്സരത്തിൽ അവസാന ഓവര്‍ വരെ ആവേശമുറ്റിയ ത്...
28/09/2025

ഇന്ത്യയ്ക്ക് അഭിമാനമായത് ഓപ്പറേഷൻ തിലക്. അടി, തിരിച്ച‌ടി, നിരാശ, ആവേശവും നൽകിയ മത്സരത്തിൽ അവസാന ഓവര്‍ വരെ ആവേശമുറ്റിയ ത്രില്ലര്‍ പോരിലാണ് പാക്കിസ്ഥാനെ കീഴ‌ടക്കി ഇന്ത്യ വിജയ തിലകമണിഞ്ഞത്. 69 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വര്‍മയാണ് ദുബായില്‍ ഇന്ത്യയുടെ രക്ഷകനായത്. 147 റണ്‍ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ 20 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍മാര്‍ രണ്ടും ക്യാപ്റ്റന്‍ സൂര്യകുമാറും ഡഗ്ഔട്ടില്‍ തിരിച്ചെത്തി. പിന്നെ സഞ്ജുവിനെ കൂട്ടുപിടിച്ച് തിലക് വര്‍മയുടെ രക്ഷാപ്രവര്‍ത്തനം. അര്‍ധസെഞ്ചറി കൂട്ടുകെട്ടിന് പിന്നാലെ 24 റണ്‍സെടുത്ത സഞ്ജുവും പുറത്തായെങ്കിലും തിലക് വർമ്മയുടെ ഇടപെടൽ ഇന്ത്യയ്ക്ക് അഭിമാന വിജയം സമ്മാനിച്ചു 💕🫡❤️

ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് വിജയതിലകം. ത്രില്ലര്‍ പോരില്‍ പാക്കിസ്ഥാനെ വീഴ്ത്തിയായിരുന്നു വിജയം. അടി, തിരിച്ച‌ടി, നിരാശ, ...
28/09/2025

ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് വിജയതിലകം. ത്രില്ലര്‍ പോരില്‍ പാക്കിസ്ഥാനെ വീഴ്ത്തിയായിരുന്നു വിജയം. അടി, തിരിച്ച‌ടി, നിരാശ, ആവേശം. അവസാന ഓവര്‍ വരെ ആവേശമുറ്റിയ ത്രില്ലര്‍ പോരില്‍ പാക്കിസ്ഥാനെ കീഴ‌ടക്കി വിജയതിലകമണിഞ്ഞ് ഇന്ത്യ. 69 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വര്‍മയാണ് ദുബായില്‍ ഇന്ത്യയുടെ രക്ഷകനായത്. 147 റണ്‍ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ 20 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍മാര്‍ രണ്ടും ക്യാപ്റ്റന്‍ സൂര്യകുമാറും ഡഗ്ഔട്ടില്‍ തിരിച്ചെത്തി. പിന്നെ സഞ്ജുവിനെ കൂട്ടുപിടിച്ച് തിലക് വര്‍മയുടെ രക്ഷാപ്രവര്‍ത്തനം. അര്‍ധസെഞ്ചറി കൂട്ടുകെട്ടിന് പിന്നാലെ 24 റണ്‍സെടുത്ത സഞ്ജുവും പുറത്തായി. ആറാമനായിറങ്ങിയ ശിവം ദുബെയെ കൂട്ട് പിടിച്ച് സമ്മര്‍ദങ്ങളെ അതിജീവിച്ച് തിലക് വിജയത്തിന് അരികെ എത്തിച്ചു. വിജയത്തിന് 10 റണ്‍സ് അകലെ 33 റണ്‍സെടുത്ത ദുബെ വീണു. ഹാരിസ് റൗഫെറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് വേണ്ടത് 10 റണ്‍സ്. രണ്ടാം പന്തില്‍ തിലകിന്‍റെ സിക്സ്. നാലാം പന്തില്‍ ബൗണ്ടറി നേടി റിങ്കു സിങ് കളിയവസാനിപ്പിച്ചു. 53 പന്തില്‍ 4 സിക്സും 3 ഫോറും അടങ്ങിയതായിരുന്നു തിലക് വര്‍മയുടെ ഇന്നിങ്സ്. പാക്കിസ്ഥാനായി ഫഹീം അഷ്റഫ് 3 വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണർമാരായ സാഹിബ്‌സാദാ ഫർഹാനും (38 പന്തിൽ 57), ഫഖർ സമാനും (35 പന്തിൽ 46) ചേർന്ന് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 84 റൺസ് കൂട്ടിച്ചേർത്തു. മൂന്നു സിക്സും അഞ്ച് ഫോറുമടക്കമാണ് സാഹിബ്‌സാദാ ഫർഹാൻ ഇന്ത്യയ്‌ക്കെതിരെ തുടർച്ചയായ രണ്ടാം ഫിഫ്റ്റി നേടിയത്. ഒരുഘട്ടത്തില്‍ 200 കടക്കുമെന്ന് സ്കോറാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ചേര്‍ന്ന് എറിഞ്ഞ് ഒതുക്കിയത്. 62 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് പാക് ബാറ്റര്‍മാരെല്ലാം കൂടാരംകയറി.നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ചൈനാമെന്‍ കുല്‍ദീപ് യാദവാണ് പാക് നിരയുടെ നട്ടെല്ലൊടിച്ചത്. വരുണ്‍ ചക്രവര്‍ത്തിയും അക്സര്‍ പട്ടേലും ബുമ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പാക് നിരയില്‍ 8 ബാറ്റര്‍മാര്‍ക്ക് രണ്ടക്കം കടക്കാനായില്ല...


Address

Puthur
691507

Alerts

Be the first to know and let us send you an email when Puthoor/Kollam News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Puthoor/Kollam News:

Share