Thirurkad Vartha

Thirurkad Vartha വിശ്വാസത്തോടെ... നാടിനൊപ്പം

*നിപ- പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി: ഡിഎംഒ*------------------------------------*തിരൂർക്കാട് വാർത്ത**04/07/2025*h...
04/07/2025

*നിപ- പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി: ഡിഎംഒ*
------------------------------------

*തിരൂർക്കാട് വാർത്ത*
*04/07/2025*

https://chat.whatsapp.com/IJZ5Pn7xkzK6VHCxdIkIPb

------------------------------------------------

ജില്ലയില്‍ മക്കരപ്പറമ്പ് ചെട്ടിയാരങ്ങാടിയില്‍ നിപ ബാധ സംശയിച്ച് 18 വയസ്സുകാരി മരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഡി.എം.ഒയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെയും, എപിഡമോളജിസ്റ്റുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ.സി. ഷുബിന്റെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം സര്‍വ യലന്‍സ് നടത്തി.

സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന ദിവസം വരെ ക്വാറന്റൈന്‍ പാലിക്കേണ്ടതും കുടുംബാംഗങ്ങള്‍, പൊതുജനങ്ങള്‍, എന്നിവരുമായി ഇടപഴകുന്നത് ഒഴിവാക്കേണ്ടതുമാണ്. ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന സമയത്ത് ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. ജില്ലാമെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.
ഫോണ്‍: 0483 2735010, 0483 2735020

https://chat.whatsapp.com/IJZ5Pn7xkzK6VHCxdIkIPb

*രോഗലക്ഷണങ്ങള്‍:*
വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ എടുക്കുന്ന കാലയളവായ ഇന്‍കുബേഷന്‍ പിരീഡ് നാലു മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെ ആകാം. പനിയോടൊപ്പം തലവേദന, ചര്‍ദ്ദി, ജന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസ തടസ്സം, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതില്‍ ശ്വാസകോശസംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ സമയം കഴിയുംതോറും വര്‍ദ്ധിച്ചു വരാം എന്നതും രോഗ തീവ്രത വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ച് രോഗവ്യാപന സാധ്യത വര്‍ദ്ധിച്ചേക്കാം എന്നതും നിപ്പ രോഗത്തിന്റെ പ്രത്യേകതയാണ്.

*ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:* വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലാതെ വവ്വാല്‍ കടിച്ച പഴങ്ങള്‍, വവ്വാലുകളില്‍ നിന്ന് അണുബാധ ഉണ്ടായ മറ്റു മൃഗങ്ങള്‍ തുടങ്ങിയവയിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. വൈറസ് ബാധിച്ച ആള്‍ക്ക് രോഗലക്ഷണം പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക്
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ത്താന്‍ കഴിയും. ലക്ഷണം ഉള്ളവരുമായി അടുത്ത സമ്പര്‍ക്കമുള്ളവരിലേക്ക് ശരീര ദ്രവത്തിലൂടെയാണ് പകരുന്നത്. നിപ ബാധിത ഇടങ്ങളില്‍ പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും വിശിഷ്ട്യാപനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസംമുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഉളളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും മാസ്‌ക് ധരിക്കേണ്ടതാണ്. രോഗിയുടെ വ്യക്തിപരമായ
ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുക. രോഗിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. ഇവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍
പാലിക്കേണ്ടതുമാണ്.

*മുന്‍കരുതലുകള്‍:*

* മറ്റുള്ളവരും ആയി ഇടപഴകുന്ന സമയത്ത് കൃത്യമായി

* മാസ്‌ക് ഉപയോഗിക്കുക.

* സാമൂഹിക അകലം പാലിക്കുക.

* ഇടയ്ക്കിടക്ക് കൈകള്‍ സോപ്പും വെള്ളവും

* ഉപയോഗിച്ച് നന്നായി കഴുകുയോ അല്ലെങ്കില്‍
സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുകയോ
ചെയ്യേണ്ടതാണ്.

രോഗലക്ഷണങ്ങള്‍ ഉള്ളവരും അവരുമായി
ബന്ധപ്പെടുന്നവരും കുടുംബാംഗങ്ങളും മാസ്‌ക്
ധരിക്കേണ്ടതാണ്.

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/Cvbt6JE1OpZ3k7DdbFcmGZ?mode=ac_c

https://chat.whatsapp.com/KAqHxgReFPcLCxPlgayQf6

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*

https://wa.me/+919567171433?text=Hi,Admin

https://wa.me/+918589910050?text=Hi,Admin

12/06/2025

*അത്ഭുതകരം ഈ രക്ഷപ്പെടല്‍, ഒരാള്‍ ജീവനോടെ; തകര്‍ന്ന വിമാനത്തില്‍ നിന്ന് നടന്ന് ആംബുലൻസിലേക്ക്* .
-----------------------------------

*തിരൂർക്കാട് വാർത്ത*
*12/06/2025*

https://chat.whatsapp.com/GFlaJaNbhlzEt5HeiU8Hko

------------------------------------------------

ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തില്‍ നിന്നും എല്ലാവരും മരിച്ചെന്ന സ്ഥിരീകരണത്തിനിടെ ആശ്വാസകരമായ ഒരു വാർത്ത

ഒരാളെ ജീവനോടെ കണ്ടെത്തിയിരിക്കുന്നു. വിശ്വാസ് കുമാർ രമേശ് എന്ന 38കാരനാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

തകർന്ന വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ അമേഷ് വിശ്വാസ് ദേഹത്ത് മുറിവുകളുണ്ടെങ്കിലും നടന്നാണ് രക്ഷാപ്രവർത്തരോടൊപ്പം ആംബുലൻസില്‍ കയറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദമൻ-ദിയു സ്വദേശിയായ ഇയാള്‍ ബ്രിട്ടീഷ് പൗരത്വമുള്ളയാളാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സഹോദരൻ അജയ് കുമാറിനൊപ്പം നാട്ടില്‍ വന്ന് മടങ്ങുന്നതിനിടെയാണ് അപകടം.

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/GFlaJaNbhlzEt5HeiU8Hko

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*

https://wa.me/+919567171433?text=Hi,Admin

https://wa.me/+918589910050?text=Hi,Admin

12/06/2025

*എടുത്ത് ചാടല്ലേ മക്കളേ .....*

*കോഴിക്കോട് കൂട്ടുകാരോട് പിണങ്ങി വിദ്യാര്‍ത്ഥി ടിപ്പറിന് മുന്നിലേക്ക് ചാടി; രക്ഷയായത് ഡ്രൈവറുടെ സംയോചിതായ ഇടപെടൽ.*

------------------------------------

*തിരൂർക്കാട് വാർത്ത*
*12/06/2025*

https://chat.whatsapp.com/GFlaJaNbhlzEt5HeiU8Hko

------------------------------------------------

കോഴിക്കോട്: ആയുസിന്റെ ബലം കൊണ്ട് മാത്രം രക്ഷപ്പെട്ടു എന്ന് തന്നെ പറയാം...

കൂട്ടുകാരോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കെ പിണങ്ങി ടിപ്പറിന് മുന്നിലേക്ക് എടുത്തു ചാടിയ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് ഡ്രൈവറുടെ സമയോചിത ഇടപെടൽ കൊണ്ട് .

കോഴിക്കോട് കട്ടാങ്ങല്‍ പെട്രോള്‍ പമ്പിന് സമീപത്തെ കോഫീ ഷോപ്പിന് മുന്നില്‍ നിന്നും സംസാരിക്കുകയായിരുന്ന മൂന്ന് കുട്ടികളില്‍ ഒരാളാണ് പിണങ്ങി റോഡിലേക്കിറങ്ങുകയും ടിപ്പര്‍ വന്നപ്പോള്‍ മുന്നിലേക്ക് ചാടുകയും ചെയ്തത്.

ഇന്നലെ വൈകീട്ട് 5:30 ഓടെയാണ് സംഭവം..
സ്‌കൂട്ടറില്‍ കൂട്ടുകാര്‍ക്കൊപ്പം ഇരിക്കുകയായിരുന്നു വിദ്യാര്‍ത്ഥി. ഇവര്‍ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ സ്‌കൂട്ടറില്‍നിന്നിറങ്ങിയ ഒരു വിദ്യാര്‍ത്ഥി റോഡിലേക്ക് നടന്നു നീങ്ങുന്നത് കാണാം. ആദ്യം നടന്നുനീങ്ങിയ വിദ്യാര്‍ത്ഥി ടിപ്പര്‍ ലോറി കടന്നുവരുന്നത് കണ്ട് റോഡിലേക്ക് ഓടിക്കയറുകയായിരുന്നു. ടിപ്പറിന് മുന്നിലേക്കാണ് എടുത്ത് ചാടിയത്. എന്നാല്‍ ടിപ്പര്‍ ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടതുകൊണ്ട് വിദ്യാര്‍ത്ഥി രക്ഷപ്പെട്ടു. കാര്യമായ പരിക്കും ഏറ്റിട്ടില്ല....

08/06/2025

*FLASH NEWS*

*കടുങ്ങപുരം പാലൂർകോട്ട വെള്ളച്ചാട്ടം കാണാൻ എത്തിയ മൂന്ന് പേർ പാറക്കെട്ടിൽ നിന്ന് വീണ് അപകടം ഒരാൾ മരണപ്പെട്ടു*

*വെങ്ങാട് സ്വദേശി മുത്തേടത് ശിഹാബുദീനാണ് മരണപ്പെട്ടത്*
------------------------------------

*തിരൂർക്കാട് വാർത്ത*
*08/06/2025*

https://chat.whatsapp.com/GFlaJaNbhlzEt5HeiU8Hko

------------------------------------------------

കടുങ്ങപുരം പാലൂർകോട്ട വെള്ളച്ചാട്ടം കാണാൻ എത്തിയ വെച്ച് 3 പേർ അപകടത്തിൽപ്പെട്ടു.

വെങ്ങാട് സ്വദേശി മുത്തേടത് ശിഹാബുദീനാണ് മരണപ്പെട്ടത് ദാരുണാന്ത്യം.
ഇന്ന് വൈകുന്നേരം 3-30ഓടെ ആയിരുന്നു അപകടം.

അപകടത്തിൽപ്പെട്ട രണ്ടുപേരെ പെരിന്തൽമണ്ണ അൽഷിഫയിലും ഒരാളെ എം ഇ എസ് ഹോസ്പിറ്റലിലും പ്രവേശിച്ചിട്ടുണ്ട്

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/GFlaJaNbhlzEt5HeiU8Hko

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*

https://wa.me/+919567171433?text=Hi,Admin

https://wa.me/+918589910050?text=Hi,Admin

30/05/2025

*ചക്കിന് വച്ചത് കൊക്കിന് കൊണ്ടു*

*കാളികാവില്‍ കടുവയ്ക്കായി ദൗത്യം 16-ാം നാള്‍ കെണിയിലായത് പുലി*

------------------------------------

*തിരൂർക്കാട് വാർത്ത*
*30/05/2025*

https://chat.whatsapp.com/HVZ2vTY7S1U3isQ3pHQPm9

------------------------------------------------

കാളികാവ് അടയ്ക്കാക്കുണ്ടില്‍ കടുവയെ പിടിക്കുന്നതിന് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. കേരള എസ്റ്റേറ്റ് സി-വണ്‍ ഡിവിഷന് കീഴില്‍ സ്ഥാപിച്ച കെണിയിലാണ് പുള്ളിപ്പുലി കുടുങ്ങിയത്.

ബുധനാഴ്ച രാത്രിയില്‍ കല്‍ക്കുണ്ട് ചേരിയില്‍ മാധവന്റെ വളർത്തുനായയെ പുലി കടിച്ചിരുന്നു. എന്നാല്‍ സംഭവം അധികൃതർ അന്ന് നിഷേധിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ കെണിയില്‍ പുലി കുടുങ്ങിയതോടെ ആളുകളുടെ വാദം ശരിവെച്ചിരിക്കുകയാണ്.

അടയ്ക്കാക്കുണ്ടില്‍ ടാപ്പിങ് തൊഴിലാളിയെ കടുവ പിടിച്ചിട്ട് 15 ദിവസം കഴിഞ്ഞു. അടുത്തദിവസംതന്നെ കടുവയെ പിടികൂടാനാകുമെന്ന പ്രതീക്ഷയില്‍ തുടങ്ങിയ തിരച്ചില്‍ ഇഴയുകയാണിപ്പോള്‍. അതിനിടെ കടുവ പലയിടത്തേക്കായി നീങ്ങുന്ന സാഹചര്യമാണുള്ളത്. നൂറിലേറെ ക്യാമറകള്‍, മൂന്ന് കൂടുകള്‍, രണ്ട് കുങ്കി ആനകള്‍, മൂന്ന് വെറ്ററിനറി ഡോക്ടർമാർ... 90 പേരടങ്ങിയ സംഘം തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല.

കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ്, പാന്ത്ര, കല്‍ക്കുണ്ട് ഭാഗങ്ങളിലായി മൂന്നുതവണ തോട്ടം തൊഴിലാളികളും നാട്ടുകാരും കടുവയെ കണ്ടു. ഒരുതവണ വനപാലകരും കടുവയെ വളരെ അടുത്തായി കണ്ടെങ്കിലും മയക്കുവെടി വെയ്ക്കുന്നവർ ഇല്ലാത്തതിനാല്‍ ഒന്നും ചെയ്താനായില്ല. ദൗത്യസംഘം തോട്ടങ്ങളില്‍ തിരയുമ്ബോള്‍ കടുവയുടെ സാന്നിധ്യം ജനവാസകേന്ദ്രങ്ങളിലാണ്

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/HVZ2vTY7S1U3isQ3pHQPm9

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
https://wa.me/+918589910050?text=Hi,Admin

28/05/2025

*കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.*
------------------------------------

*തിരൂർക്കാട് വാർത്ത*
*28/05/2025*
-------------------------------------
മണ്ണാർക്കാട്:- കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ഷൊർണൂർ കയിലിയാട് വേമ്പൾ പാടത്ത് കൂരിയാട്ട് പറമ്പിൽ മുരളിയുടെ മകൻ മുബിൻ(26)ആണ് മരിച്ചത്. പോത്തോഴിക്കാവ് തടയണയ്ക്ക് താഴെ ചക്കരക്കുളമ്പിൽ ആറാളായി കടവിൽ ഇന്ന് രാവിലെ 8 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.......................................

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/HVZ2vTY7S1U3isQ3pHQPm9

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
https://wa.me/+919567171433?text=Hi,Admin

26/05/2025

*മണ്ണാർക്കാട് കുരുത്തിച്ചാലിൽ യുവാവ് ഒഴുക്കിൽ പെട്ടു*

*തിരച്ചിൽ തുടരുന്നു ഇത് വരേ കണ്ടെത്തനായില്ല*
------------------------------------

*തിരൂർക്കാട് വാർത്ത*
*26/05/2025*

https://chat.whatsapp.com/HVZ2vTY7S1U3isQ3pHQPm9

------------------------------------------------

മണ്ണാർക്കാട് കുമരംപുത്തൂർ കുരുത്തിച്ചാൽ
സന്ദർശിക്കാനെത്തിയ
സംഘത്തിലെ ഷൊർണൂർ
കയിലിയാട് സ്വദേശി ആണ് ഒഴുക്കിൽ പെട്ടത്. ഒമ്പതംഗ സംഘം ഉച്ചയോടെയാണ്
കുരുത്തിച്ചാലിലെത്തിയത്.

തിരച്ചിൽ തുടരുന്നു ഇത് വരേ കണ്ടെത്തനായില്ല.

* *കനത്ത മഴയും പെട്ടന്നുള്ള മലവെള്ളപാച്ചിലുകൾക്കും മറ്റും ഏറെ സാധ്യത ഉള്ള ഇത്തരം സമയങ്ങളിൽ സാഹസിക പ്രവർത്തനങ്ങൾക്കോ നിയന്ത്രണങ്ങൾ മറികടന്ന് ജീവൻ അപായപെട്ടേക്കാവുന്ന പ്രവർത്തികളിൽ ഏർപ്പെടാതിരിക്കുക*

https://chat.whatsapp.com/HVZ2vTY7S1U3isQ3pHQPm9

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
https://wa.me/+918589910050?text=Hi,Admin

20/05/2025

*തീ നാളങ്ങൾ ബാക്കിയാക്കിയ കോഴിക്കോട് ബസ്റ്റാന്റ് കെട്ടിടം*
------------------------------------

*തിരൂർക്കാട് വാർത്ത*
*20/05/2025*

https://chat.whatsapp.com/HVZ2vTY7S1U3isQ3pHQPm9

------------------------------------------------


*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/HVZ2vTY7S1U3isQ3pHQPm9

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
https://wa.me/+918589910050?text=Hi,Admin

19/05/2025

*ദേശീയപാതയിൽ സർവീസ് റോഡ് ഇടിഞ്ഞു ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു*

------------------------------------

*തിരൂർക്കാട് വാർത്ത*
*19/05/2025*

https://chat.whatsapp.com/HVZ2vTY7S1U3isQ3pHQPm9

------------------------------------------------

*കക്കാട്* : കോഴിക്കോട്-തൃശ്ശൂർ ദേശീയപാതയിൽ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിൽ സർവീസ് റോഡ് ഇടിഞ്ഞു.

വാഹനങ്ങള്‍ പൊട്ടിപൊളിഞ്ഞ റോഡിനിടയിൽ കുടുങ്ങിയതായി റിപ്പോര്‍ട്ട്. സര്‍വീസ് റോഡാണ് ഇടിഞ്ഞത്. ഇതിന് പിന്നാലെ പുതിയ ആറ് വരിപാതയുടെ ഭാഗവും സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു.

കോഴിക്കോട് നിന്നും തൃശൂര്‍ ഭാഗത്ത് വരുന്ന ഭാഗത്താണ് ഇടിഞ്ഞിട്ടുള്ളത്. രണ്ട് കാറുകള്‍ക്ക് മുകളിലേക്ക് മണ്ണും കോണ്‍ക്രീറ്റ് കട്ടകളും പതിച്ചതായാണ് വിവരം. അതേസമയം ആര്‍ക്കും പരിക്കില്ല എന്നാണ് വിവരം. ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

------------------------------------------------

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/HVZ2vTY7S1U3isQ3pHQPm9

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
https://wa.me/+918589910050?text=Hi,Admin

*കരുതൽ ഹൃദയവുമായി മമ്മൂട്ടി; തിരൂർക്കാട്ടെ നിദ ഫാത്തിമയ്ക്ക് പുതുജീവിതം* ------------------------------------*തിരൂർക്കാട...
26/04/2025

*കരുതൽ ഹൃദയവുമായി മമ്മൂട്ടി; തിരൂർക്കാട്ടെ നിദ ഫാത്തിമയ്ക്ക് പുതുജീവിതം*
------------------------------------

*തിരൂർക്കാട് വാർത്ത*
*26/04/2025*

https://chat.whatsapp.com/HqYqbX7G3ap6Yq7lZoIzFP

------------------------------------------------

പെരിന്തൽമണ്ണ: തിരൂർക്കാട്ടെ ആ മൂന്നര വയസ്സുകാരിയെ മമ്മൂട്ടി നേരിൽ കണ്ടിട്ടില്ല. പക്ഷേ ഹൃദയം കൊണ്ടു ചേർത്തു പിടിച്ചു. മമ്മൂട്ടിയുടെ കരുതൽ അവൾക്കു തുണയായി. സങ്കീർണമായ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ്, ദുരിതനാളുകൾ പിന്നിട്ടു സാധാരണ ജീവിതത്തിലേക്കു മടങ്ങുകയാണ് തിരൂർക്കാട് സ്വദേശിനി നിദ ഫാത്തിമ. ഹൃദയത്തിൽ ഒറ്റയറ മാത്രമായി ജനനം. അതിന്റേതായ ദുരിതം, വേദന. മമ്മൂട്ടിയുടെ കരുതലിന്റെ പങ്കു വയ്ക്കലിലൂടെ തിരൂർക്കാട്ടു നിന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്ക്. ‘മമ്മൂട്ടിയുടെ കുഞ്ഞിനെ’ ഇരുകയ്യും നീട്ടി സ്വീകരിച്ച് ആലുവ രാജഗിരി ആശുപത്രി മാനേജ്മെന്റും ഡോക്ടർമാരും. സങ്കീർണമായ ശസ്ത്രക്രിയ. മൂന്നാഴ്ചത്തെ ആശുപത്രിവാസം. അതായിരുന്നു സൗഖ്യത്തിലേക്ക് നിദ ഫാത്തിമയുടെ യാത്ര.

10 വർഷമായി സിനിമകളുടെ റിലീസ് ദിനത്തിൽ മമ്മൂട്ടിക്കു വാട്സാപ്പിൽ സന്ദേശങ്ങളയക്കുന്ന ആരാധകൻ പെരിന്തൽമണ്ണയിൽ ക്യാപ്പിട്ടോൾ സ്റ്റുഡിയോ നടത്തുന്ന പെരിന്തൽമണ്ണ സ്വദേശി ജസീർ ബാബുവാണു നിദയുടെ രോഗാവസ്ഥ മമ്മൂട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയത്. 10 വർഷത്തിനിടെ ആദ്യമായി ജസീറിന്റെ സന്ദേശത്തോടു താരം പ്രതികരിച്ചു. ഒറ്റ മണിക്കൂറിനകം സഹായാഭ്യർഥന സ്വീകരിച്ചു. മമ്മൂട്ടി രക്ഷാധികാരിയായ ‘കെയർ ആൻഡ് ഷെയർ’ വാത്സല്യം പദ്ധതിയിലൂടെ സർജറിക്കു സൗകര്യമൊരുക്കി. 7ന് രാജഗിരിയിലെ പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. എം.മുസ്തഫ ജനീലിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി. ഒപ്പം, കാർഡിയോളജി വിഭാഗം മേധാവി ഡോ. കെ.കെ.പ്രദീപ്, പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എസ്.വെങ്കിടേശ്വരൻ, പീഡിയാട്രിക് ഐസിയു മേധാവി ഡോ. സൗമ്യ മേരി തോമസ് എന്നിവരും. മൂന്നുഘട്ട ശസ്ത്രക്രിയയിലെ അവസാനത്തേത്താണ് പൂർത്തിയായത്.

തിരൂർക്കാട്ടെ ഓട്ടോ ഡ്രൈവറായ അലിയുടെ മകളുടെ രോഗാവസ്ഥ സുഹൃത്ത് വഴിയാണു ജസീർ ബാബു അറിഞ്ഞത്. നാട്ടുകാർ ജസീറിനും മമ്മൂട്ടിക്കും നന്ദി പറയുന്നു. അലിയ്ക്കാകട്ടെ, മമ്മൂക്കയെ നേരിൽക്കണ്ടു നന്ദി പറയണം, ഒപ്പമൊരു ഫോട്ടോയെടുക്കണം. കളിയും ചിരിയും വീണ്ടെടുത്ത് ആശുപത്രി വിടുന്ന ദിനത്തിൽ നിദയെത്തേടി ചോരച്ചോപ്പുനിറത്തിൽ മമ്മൂട്ടിയുടെ പൂച്ചെണ്ട് എത്തി, സ്വന്തം കൈപ്പടയിലെ സ്നേഹമുദ്ര സഹിതം. ..............................................
*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/JxozWO4CiKv8TqJ7c

*കരുതൽ ഹൃദയവുമായി മമ്മൂട്ടി; തിരൂർക്കാട്ടെ നിദ ഫാത്തിമയ്ക്ക് പുതുജീവിതം* -----------------------------------------------...
26/04/2025

*കരുതൽ ഹൃദയവുമായി മമ്മൂട്ടി; തിരൂർക്കാട്ടെ നിദ ഫാത്തിമയ്ക്ക് പുതുജീവിതം*
-----------------------------------------------

പെരിന്തൽമണ്ണ: തിരൂർക്കാട്ടെ ആ മൂന്നര വയസ്സുകാരിയെ മമ്മൂട്ടി നേരിൽ കണ്ടിട്ടില്ല. പക്ഷേ ഹൃദയം കൊണ്ടു ചേർത്തു പിടിച്ചു. മമ്മൂട്ടിയുടെ കരുതൽ അവൾക്കു തുണയായി. സങ്കീർണമായ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ്, ദുരിതനാളുകൾ പിന്നിട്ടു സാധാരണ ജീവിതത്തിലേക്കു മടങ്ങുകയാണ് തിരൂർക്കാട് സ്വദേശിനി നിദ ഫാത്തിമ. ഹൃദയത്തിൽ ഒറ്റയറ മാത്രമായി ജനനം. അതിന്റേതായ ദുരിതം, വേദന. മമ്മൂട്ടിയുടെ കരുതലിന്റെ പങ്കു വയ്ക്കലിലൂടെ തിരൂർക്കാട്ടു നിന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്ക്. ‘മമ്മൂട്ടിയുടെ കുഞ്ഞിനെ’ ഇരുകയ്യും നീട്ടി സ്വീകരിച്ച് ആലുവ രാജഗിരി ആശുപത്രി മാനേജ്മെന്റും ഡോക്ടർമാരും. സങ്കീർണമായ ശസ്ത്രക്രിയ. മൂന്നാഴ്ചത്തെ ആശുപത്രിവാസം. അതായിരുന്നു സൗഖ്യത്തിലേക്ക് നിദ ഫാത്തിമയുടെ യാത്ര.

10 വർഷമായി സിനിമകളുടെ റിലീസ് ദിനത്തിൽ മമ്മൂട്ടിക്കു വാട്സാപ്പിൽ സന്ദേശങ്ങളയക്കുന്ന ആരാധകൻ പെരിന്തൽമണ്ണയിൽ ക്യാപ്പിട്ടോൾ സ്റ്റുഡിയോ നടത്തുന്ന പെരിന്തൽമണ്ണ സ്വദേശി ജസീർ ബാബുവാണു നിദയുടെ രോഗാവസ്ഥ മമ്മൂട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയത്. 10 വർഷത്തിനിടെ ആദ്യമായി ജസീറിന്റെ സന്ദേശത്തോടു താരം പ്രതികരിച്ചു. ഒറ്റ മണിക്കൂറിനകം സഹായാഭ്യർഥന സ്വീകരിച്ചു. മമ്മൂട്ടി രക്ഷാധികാരിയായ ‘കെയർ ആൻഡ് ഷെയർ’ വാത്സല്യം പദ്ധതിയിലൂടെ സർജറിക്കു സൗകര്യമൊരുക്കി. 7ന് രാജഗിരിയിലെ പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. എം.മുസ്തഫ ജനീലിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി. ഒപ്പം, കാർഡിയോളജി വിഭാഗം മേധാവി ഡോ. കെ.കെ.പ്രദീപ്, പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എസ്.വെങ്കിടേശ്വരൻ, പീഡിയാട്രിക് ഐസിയു മേധാവി ഡോ. സൗമ്യ മേരി തോമസ് എന്നിവരും. മൂന്നുഘട്ട ശസ്ത്രക്രിയയിലെ അവസാനത്തേത്താണ് പൂർത്തിയായത്.

തിരൂർക്കാട്ടെ ഓട്ടോ ഡ്രൈവറായ അലിയുടെ മകളുടെ രോഗാവസ്ഥ സുഹൃത്ത് വഴിയാണു ജസീർ ബാബു അറിഞ്ഞത്. നാട്ടുകാർ ജസീറിനും മമ്മൂട്ടിക്കും നന്ദി പറയുന്നു. അലിയ്ക്കാകട്ടെ, മമ്മൂക്കയെ നേരിൽക്കണ്ടു നന്ദി പറയണം, ഒപ്പമൊരു ഫോട്ടോയെടുക്കണം. കളിയും ചിരിയും വീണ്ടെടുത്ത് ആശുപത്രി വിടുന്ന ദിനത്തിൽ നിദയെത്തേടി ചോരച്ചോപ്പുനിറത്തിൽ മമ്മൂട്ടിയുടെ പൂച്ചെണ്ട് എത്തി, സ്വന്തം കൈപ്പടയിലെ സ്നേഹമുദ്ര സഹിതം. ..............................................
*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/JxozWO4CiKv8TqJ7cbvVwe

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
https://wa.me/+918589910050?text=Hi,Admin

23/04/2025

*പെരിന്തൽമണ്ണയിൽ വൻ തീപിടിത്തം: ടാലൻ്റ് ബുക്ക് ഹൗസ് പൂർണ്ണമായും കത്തിനശിച്ചു*
------------------------------------

*തിരൂർക്കാട് വാർത്ത*
*23/04/2025*

https://chat.whatsapp.com/HqYqbX7G3ap6Yq7lZoIzFP

------------------------------------------------

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഊട്ടി റോഡിൽ കെഎസ്ഇബി ഓഫീസിന് എതിർ വശത്തുള്ള ടാലൻ്റ് ബുക്ക് ഹൗസിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. ഉടൻ തന്നെ വിവരം ലഭിച്ച ഫയർഫോഴ്‌സ് സംഘം സ്ഥലത്ത് എത്തിയതോടെ തീയുടെ വ്യാപനം തടയാൻ കഴിഞ്ഞു. രാവിലെ 6 മണിയോടെയാണ് തീ പൂർണ്ണമായും അണയ്ക്കപ്പെട്ടത്. തീപിടുത്തിൽ കട പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ആളപായം ഒന്നുമില്ല. തീപിടുത്തത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല.

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/JxozWO4CiKv8TqJ7cbvVwe

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
https://wa.me/+918589910050?text=Hi,Admin

Address

Thirurkad

Telephone

919946300800

Website

Alerts

Be the first to know and let us send you an email when Thirurkad Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thirurkad Vartha:

Share