24X7 Kerala News

  • Home
  • 24X7 Kerala News

24X7 Kerala News Like and follow 24X7 Kerala News page for reliable news, live updates, Etc..
(1)

സ്വർണ്ണതൊഴിൽസംരക്ഷിക്കാൻ സ്വർണ്ണ തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് ധർണ്ണ.തിരുവനന്തപുരം :-സ്വർണ്ണതൊഴിൽ സംരക്ഷിക്കാൻ നിയമം കൊ...
22/07/2023

സ്വർണ്ണതൊഴിൽസംരക്ഷിക്കാൻ സ്വർണ്ണ തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് ധർണ്ണ.

തിരുവനന്തപുരം :-
സ്വർണ്ണതൊഴിൽ സംരക്ഷിക്കാൻ നിയമം കൊണ്ടു വരിക തൊഴിൽ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുക ക്ഷേമനിധിസെസ്സ് സ്വർണ്ണവ്യാപാരികളിൽ നിന്ന് പിരിച്ചെടുക്കുക. വിപണി വ്യാപാരത്തിന് ആനുപാതികമായി പ്രാദേശിക തൊഴിലാളികൾക്ക് തൊഴിൽ നൽകുക തുടങ്ങിയ 14ഇന ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ സ്വർണ്ണ തൊഴിലാളികൾ സ്വർണ്ണത്തൊഴിൽ അവകാശ പ്രഖ്യാപന ദിനമായ ജൂലൈ 22ന് സെക്രട്ടറിയേറ്റ് നടയിൽ ധർണ്ണ നടത്തി ഗാന്ധി പാർക്കിൽ നിന്ന് 100കണക്കിന് തൊഴിലാളികൾപണി ആയുധസങ്ങളുമായി പ്രകടനമായിഎത്തിയാണ് ധർണ്ണയ്ക്കു പിന്തുണ പ്രഖ്യാപിച്ചത്.

സെക്രട്ടറിയേറ്റ് ധർണ്ണ കഴക്കൂട്ടം എംഎൽഎ ശ്രീ,കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു സ്വർണ്ണ തൊഴിലാളികൾ ഈ സമരത്തിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ തികച്ചും ന്യായവും തൊഴിൽ മേഖലയുടെ നിലനിൽപ്പിന് അനിവാര്യവും ആണെന്ന് അദ്ദേഹം പറഞ്ഞു.
സ്വർണ്ണത്തൊഴിൽ സംരക്ഷിക്കാൻ നിയമം രൂപീകരിക്കുന്നതിനായി സ്വകാര്യബിൽ തയ്യാറാക്കുന്നതിന് ആവശ്യമായ സൗകര്യം യൂണിയൻ ഒരുക്കണമെന്നും സർക്കാർ ബില്ലായി അവതരിപ്പിക്കുന്നതിനായി സമ്മർദ്ദം ചെലുത്താം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് സ്വർണ്ണ തൊഴിലാളികൾ ഉയർത്തുന് ന്യായമായ ആവശ്യത്തിൽ നടപടി ആവശ്യപ്പെട്ട് അടുത്ത നിയമസഭാ സമ്മേളനത്തിൽ സബ്‌മിഷൻ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

ഓൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ആർ. എസ്. മണിയൻ ധർണ്ണയ്ക്ക് അധ്യക്ഷത വഹിച്ചു.
ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എസ്.ബിജു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവൻകുട്ടി , എന്നിവർ മുഖ്യപ്രഭാഷണം നടത്തി..സംസ്ഥാനജോയിന്റ് സെക്രട്ടറി ജി, രവീന്ദ്രൻ സംസ്ഥാന ട്രഷറർ പി എസ് രാജു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഇ. എൻ. രാജപ്പൻ, കെ. എസ്. പ്രതാപൻ, മുരളീധരൻ അഞ്ചൽ സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ കൊപ്പം ഭാസ്കരൻ, ജയപ്രകാശ് അടൂർ, സംസ്ഥാന നേതാക്കളായ വിനോദൻ കണ്ണപുരം, ജി. കെ. മഹേഷ്‌, എൻ. കെ. രാജീവൻ, രവി മമ്പഴപറമ്പിൽ,വി. കെ. രാജു ഗണേഷ് എന്നിവർ സെക്രട്ടറിയേറ്റ് ധർണ്ണ യ്ക്ക് നേതൃത്വം നൽകി സംസാരിച്ചു.

നിക്ഷേപ സൗഹൃദ കേരളത്തിന് കൈത്താങ്ങായി കെ.എസ്.ഐ.ഡി.സിസര്‍ക്കാരിന്‍റെ വികസന ഏജന്‍സി 62-ാം വാര്‍ഷിക നിറവില്‍തിരുവനന്തപുരം: ...
22/07/2023

നിക്ഷേപ സൗഹൃദ കേരളത്തിന് കൈത്താങ്ങായി കെ.എസ്.ഐ.ഡി.സി

സര്‍ക്കാരിന്‍റെ വികസന ഏജന്‍സി 62-ാം വാര്‍ഷിക നിറവില്‍

തിരുവനന്തപുരം: കേരളത്തിന്‍റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് കൈത്താങ്ങായി നിലകൊള്ളുന്ന കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) 62-ാം വാര്‍ഷിക നിറവില്‍. നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനും പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനും നിക്ഷേപങ്ങള്‍ക്ക് വേണ്ട കൈത്താങ്ങ് നല്‍കുന്നതിനും ഇന്‍ഡസ്ട്രിയല്‍-ഇന്‍ഫ്രാസ്ട്രക്ചര്‍ പാര്‍ക്കുകള്‍ വികസിപ്പിക്കുന്നതിലും സര്‍ക്കാരിന്‍റെ ഏജന്‍സിയായി 62 വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ് കെ.എസ്.ഐ.ഡി.സി. 1961 ജൂലൈ 21 നാണ് കേരളത്തിന്‍റെ ഒരു വികസന ഏജന്‍സിയായി സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ഐ.ഡി.സി രൂപീകരിച്ചത്.

റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്കു വിധേയമായി നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി (എന്‍.ബി.എഫ്.സി) ആയിട്ടാണ് കെ.എസ്.ഐ.ഡി.സി പ്രവര്‍ത്തിച്ചുപോരുന്നത്. 1998 മുതല്‍ 2023 വരെയുള്ള 25 വര്‍ഷത്തിനിടെ ഓഹരി മൂലധനമായും വായ്പയായും കെ.എസ്.ഐ.ഡി.സി 989 ഇന്‍ഡസ്ട്രിയല്‍ യൂണിറ്റുകള്‍ക്ക് 4468.86 കോടി രൂപ നല്‍കി. ഇതുവഴി 1126067.94 കോടിയുടെ നിക്ഷേപം കൊണ്ടുവരാനും 98522 പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കാനുമായി. നിലവില്‍ 510 കമ്പനികള്‍ക്കായി 900 കോടിയുടെ ലോണ്‍ ആണ് കെ.എസ്.ഐ.ഡി.സി നല്‍കിയിട്ടുള്ളത്. ഇതിനുപുറമേ സംരംഭങ്ങളില്‍ ഇക്വിറ്റി ഇന്‍വെസ്റ്റ്മെന്‍റും കെ.എസ്.ഐ.ഡി.സി ചെയ്യുന്നുണ്ട്. 78 സംരംഭങ്ങളാണ് കെ.എസ്.ഐ.ഡി.സി ഇക്വിറ്റി എടുത്തിട്ടുള്ളത്. ഇതിന്‍റെ ആകെ വിപണിമൂല്യം 800 കോടിയാണ്.

കേരളത്തെ നിക്ഷേപ സൗഹൃദമാക്കാനും നിക്ഷേപ പ്രോത്സാഹനത്തിനും വേണ്ട വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കെ.എസ്.ഐ.ഡി.സി നിലവില്‍ ഒമ്പത് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം സാധ്യമാക്കുന്നുണ്ട്. കെ സ്വിഫ്റ്റ്, കെ-സിസ് തുടങ്ങിയ കേരളത്തെ നിക്ഷേപ സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളെല്ലാം കെ.എസ്.ഐ.ഡി.സിയില്‍ നിന്നുള്ളതാണ്.

നിക്ഷേപ പദ്ധതികള്‍ക്ക് മികച്ച വായ്പ ഒരുക്കാനുള്ള സൗകര്യവും കെ.എസ്.ഐ.ഡി.സിയിലുണ്ട്. 60 കോടി വരെയുള്ള ലോണുകള്‍ കെ.എസ്.ഐ.ഡി.സിയില്‍ നിന്ന് നല്‍കുന്നു. എട്ട് മുതല്‍ 10 ശതമാനം വരെ പലിശയ്ക്കാണ് ഇത് നല്‍കുന്നത്. മുഖ്യമന്ത്രിയുടെ വായ്പാ പദ്ധതിയില്‍ ഒരു കോടി മുതല്‍ അഞ്ച് കോടി രൂപ വരെ അഞ്ച് ശതമാനം പലിശയ്ക്കാണ് നല്‍കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറ്റവും വലിയ ലോണ്‍ നല്‍കുന്നതും കെ.എസ്.ഐ.ഡി.സി ആണ്. ഒരു കോടി വരെ സ്കെയ്ല്‍ അപ് ലോണും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഉയര്‍ന്ന സീഡ് ഫണ്ടും കെ.എസ്.ഐ.ഡി.സി ആണ് നല്‍കുന്നത്. 25 ലക്ഷം രൂപയാണ് സീഡ് ഫണ്ട് പരിധി. ഇതു കൂടാതെ വനിതാ സംരംഭകര്‍ക്കും കാരവന്‍ ടൂറിസത്തിനും കമ്പനികള്‍ക്കും ലോണ്‍ നല്‍കുന്നുണ്ട്.

ഭൂമിശാസ്ത്രപരവും സാമൂഹിക വികസന സൂചികകളും മാനവ വിഭവവുമടക്കമുള്ള അനുകൂല ഘടകങ്ങളുടെ സഹായത്താല്‍ കെ.എസ്.ഐ.ഡി.സി കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി കേരളത്തിന്‍റെ വ്യാവസായിക പ്രോത്സാഹനത്തില്‍ മുന്‍നിര പങ്ക് വഹിച്ചിട്ടുണ്ടെന്ന് കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ പോള്‍ ആന്‍റണി പറഞ്ഞു. കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന വസ്തുത ഉയര്‍ത്തിക്കാട്ടുന്നതിന് കെ.എസ്.ഐ.ഡി.സിയുടെ ഇടപെടലുകള്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ സംസ്ഥാനത്തിന്‍റെ റാങ്കിംഗ് ക്രമാനുഗതമായി ഉയര്‍ത്തി കേരളത്തെ ഒരു പ്രധാന നിക്ഷേപ കേന്ദ്രമാക്കി മാറ്റാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് കെഎസ്ഐഡിസി വലിയ ഊന്നല്‍ നല്‍കിയിട്ടുണ്ടെന്ന് കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. നിക്ഷേപകരുടെ വിശ്വാസം ഗണ്യമായി വര്‍ധിപ്പിക്കാന്‍ കെ.എസ്.ഐ.ഡി.സിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനും നിക്ഷേപകര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാനും പദ്ധതിനിര്‍വ്വഹണത്തിന് സാമ്പത്തികസഹായം നല്‍കുന്നതില്‍ ദേശീയ-അന്തര്‍ദേശീയ മാതൃക സ്ഥാപിക്കാനുമായ കെ.എസ്.ഐ.ഡി.സി 62 വര്‍ഷമായി കേരളത്തിന് അഭിമാനമായി പ്രവര്‍ത്തിക്കുന്നു.

ചന്ദ്രനെ അടുത്ത്ക്കണ്ട് കണ്ണശയിലെ കുട്ടികൾപേയാട്: ചന്ദ്രനെ കണ്ട് സൗരയുധം കണ്ട് കണ്ണശയിലെ കുട്ടികൾ. പേയാട് കണ്ണശ മിഷൻ ഹൈസ...
22/07/2023

ചന്ദ്രനെ അടുത്ത്ക്കണ്ട് കണ്ണശയിലെ കുട്ടികൾ

പേയാട്: ചന്ദ്രനെ കണ്ട് സൗരയുധം കണ്ട് കണ്ണശയിലെ കുട്ടികൾ. പേയാട് കണ്ണശ മിഷൻ ഹൈസ്കൂൾ ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഒരുക്കിയ 'ആകാശക്കാഴ്ചകൾ' എന്ന പരിപാടിയിലാണ് കുട്ടികൾ ചന്ദ്രനെയും നക്ഷത്രങ്ങളെയും കണ്ട് സായൂജ്യരായത്. ടെലസ്കോപ്പിലൂടെ ചന്ദ്രനെ അടുത്ത് കാണുന്നതിനും, ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളുടെ പേരുകൾ പരിചയപ്പെടുന്നതിനും, നക്ഷത്ര സമൂഹങ്ങളെ പരിചയപ്പെടുന്നതിനും വാനനിരീക്ഷകൻ സെബാസ്റ്റ്യൻ കുട്ടികൾക്ക് അരികിലുണ്ടായിരുന്നു. വീട്ടുമുറ്റത്ത് നിന്ന് ദൂരെ ആകാശത്തിൽ മേഘങ്ങൾക്കിടയിലൂടെ എത്തി നോക്കുന്ന അമ്പിളിമാമനെ കൗതുകത്തോടെ നോക്കി നിന്നിരുന്ന കുരുന്നുകൾക്ക് ദൂരദർശിനിയുടെ സഹായത്തോടെ ചാന്ദ്രലോകത്തേക്ക് എത്തി നോക്കാനും , വൃശ്ചികം രാശി, സപ്തർഷികൾ എന്ന നക്ഷത്ര സമൂഹം, ചൊവ്വ, ശുക്രൻ, എന്നീ ഗ്രഹങ്ങളെയും, വിവിധ ജന്മ നക്ഷത്രങ്ങളെയും, പോളാർ സാറ്റലൈറ്റ് എന്നിവയെയും നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിച്ചത് കുട്ടികളിൽ ഒരു നവ്യാനുഭവം ഉണർത്തി. സ്കൂൾ മാനേജർ ആനന്ദ് കണ്ണശ, പ്രധാനാധ്യാപിക ശ്രീദേവി, പിറ്റിഎ പ്രസിഡൻ്റ് അനിൽ ശിവശക്തി നേതൃത്വം നൽകി.

40 ശതമാനം ഭിന്നശേഷിയുള്ളവർക്കും യാത്ര ഇളവ്; മന്ത്രി ആന്റണി രാജുതിരുവനന്തപുരം: 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ ബസ...
22/07/2023

40 ശതമാനം ഭിന്നശേഷിയുള്ളവർക്കും യാത്ര ഇളവ്; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ ബസ്സുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു. ഇവര്‍ക്ക് കെഎസ്ആര്‍ടിസി ബസ്സുകളിൽ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസ്സുകളിൽ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർക്ക് മാത്രമായിരുന്നു യാത്ര ഇളവ് അനുവദിച്ചിരുന്നത്. ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രത്യേത ഉത്തരവ് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.

നെടുമങ്ങാട് ലൈന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിക്ക് വീല്‍ചെയറുകള്‍ വിതരണം ചെയ്തുതിരുവനന്തപുരം: നെടുമങ്ങാട...
22/07/2023

നെടുമങ്ങാട് ലൈന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിക്ക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് ആവശ്യമായ വീല്‍ചെയറുകള്‍ നെടുമങ്ങാട് ലൈന്‍സ് ക്ലബ്ബ് വിതരണം ചെയ്തു.
ആശുപത്രിക്ക് വേണ്ടി സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ, രേഖ രവീന്ദ്രന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലാ ആശുപത്രി അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ലൈന്‍സ് ക്ലബ്ബ് പ്രസിഡന്റ് വാടിയില്‍ നാസര്‍ അധ്യക്ഷത വഹിച്ചു.
സൂപ്രണ്ട് ഡോ, രേഖ രവീന്ദ്രന്‍ സ്വാഗതം ആശംസിച്ചു.
നെടുമങ്ങാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി എസ് ശ്രീജ, ലൈന്‍സ് ക്ലബ്ബ് പി ഡി ജി കെ ഗോപകുമാര്‍ മേനോന്‍, ക്ലബ്ബ് എംപി രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി ക്ലബ്ബ് സെക്രട്ടറി ടി വിജയന്‍ നന്ദിയും പ്രകാശിപ്പിച്ചു.

ബയോമെഡിക്കല്‍ ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ചുമായി ബന്ധപ്പെട്ട അന്തര്‍ദേശീയ കോണ്‍ഫറന്‍സ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. ...
22/07/2023

ബയോമെഡിക്കല്‍ ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ചുമായി ബന്ധപ്പെട്ട അന്തര്‍ദേശീയ കോണ്‍ഫറന്‍സ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സിന്‍റേയും കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യത്തിന്‍റേയും സംയുക്താഭിമുഖ്യത്തില്‍ ഓഗസ്റ്റ് 3,4 തീയതികളില്‍ ബയോമെഡിക്കല്‍ ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ചുമായി ബന്ധപ്പെട്ട് ദ്വിദിന അന്തര്‍ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍റ് ടെക്നോളജിയില്‍ നടക്കുന്ന കോണ്‍ഫറന്‍സ് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. സലീം യൂസഫ് (സ്കൂള്‍ ഓഫ് മെഡിസിന്‍ മക്മാസ്റ്റര്‍ യൂണിവേഴ്സിറ്റി, കാനഡ), പ്രൊഫ. ജയിംസ് സ്പുഡിച്ച് (ഡിസ്റ്റിംഗ്വിഷ്ട് പ്രൊഫസര്‍ ഓഫ് മെഡിസിന്‍, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി), പ്രസിദ്ധ സെല്ലുലാര്‍ ബയോളജസ്റ്റും നോളജ് ട്രാന്‍സ്ലേഷന്‍ വിദഗദ്ധയുമായ ഡോ. അന്നമ്മ സ്പുഡിച്ച്, പ്രശസ്ത കാര്‍ഡിയാക്ക് സര്‍ജന്‍ ഡോ. എം.എസ് വല്യത്താന്‍, പ്രൊഫ. സഞ്ജീവ് ജയിന്‍ (സൈക്യാട്രി ഡിപ്പാര്‍ട്ട്മെന്‍റ് നിംഹാന്‍സ്) തുടങ്ങിയവരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന പ്രമുഖര്‍.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരും അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പി.ജി വിദ്യാര്‍ത്ഥികളും, മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ ലഭിച്ചവരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വെബ്സൈറ്റ് ( www.kshec.kerala.gov.in ) സന്ദര്‍ശിക്കുക. https://forms.gle/yoxnJSMp9KvyUL8a9 എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം.

പോലീസിന്‍റെ ഡിജിറ്റല്‍ ഡി -അഡിക്ഷന്‍ സെന്‍ററില്‍ സൈക്കോളജിസ്റ്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: കേ...
22/07/2023

പോലീസിന്‍റെ ഡിജിറ്റല്‍ ഡി -അഡിക്ഷന്‍ സെന്‍ററില്‍ സൈക്കോളജിസ്റ്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള പോലീസ് സോഷ്യല്‍ പോലീസിംഗ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ആറു ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്‍ററുകളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, കൊച്ചി സിറ്റി, തൃശ്ശൂര്‍ സിറ്റി, കോഴിക്കോട് സിറ്റി, കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളില്‍ ഒരു ഒഴിവ് വീതം ഉണ്ട്. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും എം.ഫില്ലും ആര്‍.സി.ഐ രജിസ്ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവരെയും പരിഗണിക്കും. സൈക്ക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.ഫില്‍ ഉള്ളവരേയും പരിഗണിക്കുന്നതാണ്.

എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. അവസാന തീയതി ആഗസ്റ്റ് നാല്. വിജ്ഞാപനം, അപേക്ഷാഫോറം എന്നിവ keralapolice.gov.in/page/notification ല്‍ ലഭ്യമാണ്. ഫോണ്‍ 9497900200.

തന്മയയെ അഭിനന്ദിച്ച് മാളികപ്പുറം ഫെയിം ദേവനന്ദകൊച്ചി: ‘മാളികപ്പുറം’ സിനിമയിലെ കല്ലു എന്ന കഥാപാത്രത്തെ സംസ്ഥാന ചലച്ചിത്ര ...
22/07/2023

തന്മയയെ അഭിനന്ദിച്ച് മാളികപ്പുറം ഫെയിം ദേവനന്ദ

കൊച്ചി: ‘മാളികപ്പുറം’ സിനിമയിലെ കല്ലു എന്ന കഥാപാത്രത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ തഴഞ്ഞെന്ന ആരോപണങ്ങളിൽ മറുപടിയുമായി ആ കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദ രംഗത്തെത്തി. ജൂറിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കു മാത്രമാണ് അവാർഡ് ലഭിക്കുന്നതെന്നും ദേവനന്ദ പ്രതികരിച്ചു.

ബിജെപിയുമായി സഹകരിച്ച് കര്‍ണാടകയില്‍  പ്രവര്‍ത്തിക്കുമെന്ന് ജെഡിഎസ്കര്‍ണാടകയില്‍ രാഷ്ട്രീയ കരുനീക്കം സജീവമാക്കി ബിജെപി. ...
22/07/2023

ബിജെപിയുമായി സഹകരിച്ച് കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുമെന്ന് ജെഡിഎസ്

കര്‍ണാടകയില്‍ രാഷ്ട്രീയ കരുനീക്കം സജീവമാക്കി ബിജെപി. നിയമസഭയിൽ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി പ്രഖ്യാപിച്ചു. പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസ് സർക്കാരിനെതിരെ നിയമസഭയില്‍ ഒന്നിച്ച് നിൽക്കാനാണ് ജെഡിഎസ്സിന്റെ തീരുമാനം. അതേസമയം ബിജെപിയുമായുള്ള സഖ്യത്തിന്റെ കാര്യത്തിൽ തീരുമാനമായില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. സഖ്യം വേണോ എന്ന കാര്യം അപ്പോൾ ആലോചിക്കാം. ഇപ്പോൾ സംസ്ഥാനത്തിന് വേണ്ടി ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി.

പ്രഖ്യാപനത്തിന് മുന്‍പ് ജെഡിഎസ് എംഎല്‍എമാരുടെ സംഘം എച്ച് ഡി ദേവഗൗഡയെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് തീരുമാനമെടുക്കാൻ എച്ച് ഡി ദേവഗൗഡ തന്നെ ചുമതലപ്പെടുത്തിയതായി എച്ച് ഡി കുമാരസ്വാമി യോഗത്തിൽ അറിയിച്ചു.

മണിപ്പൂരിൽ നടക്കുന്നത് ആസൂത്രിതമായ ക്രൈസ്തവ വേട്ട: മുഖ്യമന്ത്രിതിരുവനന്തപുരം: മണിപ്പൂരിൽ ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് ...
22/07/2023

മണിപ്പൂരിൽ നടക്കുന്നത് ആസൂത്രിതമായ ക്രൈസ്തവ വേട്ട: മുഖ്യമന്ത്രി

തിരുവനന്തപുരം: മണിപ്പൂരിൽ ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് കലാപത്തിന്റെ മറവിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയയൻ. ഗോത്രവിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങൾ സംഘടിതമായി ആക്രമിച്ചു തകർക്കപ്പെടുന്ന നിലയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സമാധാനം പുനഃസ്‌ഥാപിക്കാൻ ബാധ്യസ്ഥരായവർ തന്നെ കലാപം ആളിക്കത്തിക്കാൻ ശ്രമിക്കുന്നതായാണ് വാർത്തകൾ വരുന്നതെന്നും മണിപ്പൂർ വിഷയത്തിലെ കേന്ദ്ര സർക്കാരിന്റെ കുറ്റകരമായ മൗനവും സംഘപരിവാർ അജണ്ടയും ശക്തമായി വിമർശിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ട്രാന്‍സ്‍ജെന്‍ഡര്‍ വ്യക്തിക്ക് ആദ്യമായി ജനനസര്‍ട്ടിഫിക്കറ്റ് അനുവദിച്ച് രാജസ്ഥാന്‍ജയ്പൂര്‍: ട്രാന്‍സ്‍ജെന്‍ഡര്‍ വ്യക്തി...
22/07/2023

ട്രാന്‍സ്‍ജെന്‍ഡര്‍ വ്യക്തിക്ക് ആദ്യമായി ജനനസര്‍ട്ടിഫിക്കറ്റ് അനുവദിച്ച് രാജസ്ഥാന്‍

ജയ്പൂര്‍: ട്രാന്‍സ്‍ജെന്‍ഡര്‍ വ്യക്തിയ്ക്ക് ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് രാജസ്ഥാന്‍. ട്രാൻസ്‌ജെൻഡറിന് ജയ്പൂർ ഗ്രേറ്റർ മുനിസിപ്പൽ കോർപ്പറേഷൻ ജനന സർട്ടിഫിക്കറ്റ് നൽകിയതായി അധികൃതർ അറിയിച്ചു. ഇക്കണോമിക് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡയറക്ടറും ചീഫ് രജിസ്ട്രാറുമായ ഭൻവർലാൽ ബൈർവ ജനന സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ട്രാന്‍സ് വ്യക്തിയായ നൂര്‍ ശെഖാവത്തിലാണ് ബുധനാഴ്ച ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇനി മുതൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും ജനന രേഖകൾക്കൊപ്പം ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ജനന രേഖകളും കോർപ്പറേഷന്റെ പോർട്ടലിൽ ലഭ്യമാകുമെന്ന് ഭൻവർലാൽ ഭൈർവ പറഞ്ഞു. ട്രാന്‍സ് വ്യക്തികളെ ജനനം രജിസ്റ്റര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ബോധവത്കരണ പരിപാടി തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
ഇപ്പോള്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ നൂര്‍ ശെഖാവത്തിന്റെ ജനന സമയത്ത് ആണ്‍ എന്നായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. പന്ത്രണ്ടാം ക്ലാസില്‍ പഠനം പൂര്‍ത്തിയാക്കിയ അവര്‍ ഇപ്പോള്‍ ട്രാന്‍സ്‍ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടി ഒരു സന്നദ്ധ സംഘടന നടത്തുകയാണ് ചെയ്യുന്നത്. പുതിയ നീക്കത്തോടെ സര്‍ക്കാറിന് ട്രാന്‍സ് വ്യക്തികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രത്യേകമായി ക്രോഡീകരിക്കാന്‍ സഹായകമാവുമെന്ന് അവര്‍ പ്രതികരിച്ചു. ഒപ്പം ട്രാന്‍സ് വ്യക്തികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങളും ജോലികളില്‍ സംവരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും അവര്‍ അറിയിച്ചു.

ഉയർത്താനുള്ള ശ്രമത്തിനിടെ 210 കിലോ ബാർബെൽ വീണ് കഴുത്തൊടിഞ്ഞു; ഫിറ്റ്നസ് ഇൻഫ്ലുവന്‍സർ മരിച്ചുബാലി: ഉയർത്താൻ ശ്രമിക്കുന്നത...
22/07/2023

ഉയർത്താനുള്ള ശ്രമത്തിനിടെ 210 കിലോ ബാർബെൽ വീണ് കഴുത്തൊടിഞ്ഞു; ഫിറ്റ്നസ് ഇൻഫ്ലുവന്‍സർ മരിച്ചു

ബാലി: ഉയർത്താൻ ശ്രമിക്കുന്നതിനിടെ 210 കിലോ ഭാരമുള്ള ബാർബെൽ കഴുത്തിൽ പതിച്ച് ഫിറ്റ്നസ് ഇൻഫ്ലുവൻസർ ജസ്റ്റിൻ വിക്കിക്ക് ജീവൻ നഷ്ടമായി. ഇന്തൊനീഷ്യക്കാരനായ 33 വയസ്സുകാരൻ ബാർബെൽ ഉയര്‍ത്തി സ്ക്വാറ്റ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി അപകടം സംഭവിക്കുകയായിരുന്നു. ബാർബെല്‍ വീണതോടെ കഴുത്ത് ഒടിഞ്ഞു.
ജൂലൈ 15ന് നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുകയാണ്. ഭാരം താങ്ങാൻ സാധിക്കാതെ ജസ്റ്റിൻ വിക്കി പുറകിലേക്ക് വീഴുകയായിരുന്നു. ഇതോടെ ബാർബെൽ കഴുത്തിൽപതിച്ചു. ജസ്റ്റിൻ തന്നെ ബാർബെലിന് അടിയില്‍നിന്ന് പുറത്തേക്കു വരുന്നത് വിഡിയോയിലുണ്ട്.

https://twitter.com/royeknus/status/1682219410973655040?s=20

പെണ്‍കുട്ടിയെ കൊണ്ട് ബസ് കഴുകിപ്പിച്ച കെഎസ്ആർടിസി ജീവനക്കാരനെ സര്‍വീസില്‍ നിന്ന് മാറ്റിനിർത്തിതിരുവനന്തപുരം: യാത്രയ്ക്കി...
22/07/2023

പെണ്‍കുട്ടിയെ കൊണ്ട് ബസ് കഴുകിപ്പിച്ച കെഎസ്ആർടിസി ജീവനക്കാരനെ സര്‍വീസില്‍ നിന്ന് മാറ്റിനിർത്തി

തിരുവനന്തപുരം: യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിനുള്ളിൽ ഛർദിച്ച പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുനിർത്തി ബസ് കഴുകിച്ച് സംഭവത്തിൽ ഡ്രൈവര്‍ക്കെതിരെ നടപടി. നെയ്യാറ്റിൻകര ഡിപ്പോയിലെ എംപാനൽ ഡ്രൈവർ എസ്.എൻ. ഷിജിയെയാണ് സർവീസിൽ നിന്ന് മാറ്റി നിർത്തിയത്. സംഭവത്തിൽ കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗവും പൊലീസിന്റെ സ്പെഷൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. ഡ്രൈവര്‍ക്കെതിരെ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് അധികൃതർ അറിയിച്ചു.

ഛർദിച്ച പെൺകുട്ടി ഇന്നലെ നടന്ന ശസ്ത്രക്രിയക്ക് ശേഷം ഇപ്പോൾ വിശ്രമത്തിലാണ്. അസുഖത്തിന്റെ മരുന്നുകളും ആഹാരവും കഴിച്ച ഉടൻ യാത്ര ചെയ്തതാണ് ഛര്‍ദിക്കാന്‍ കാരണമായതെന്ന് പെൺകുട്ടി പറഞ്ഞു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്ന മറ്റൊരു ഡ്രൈവറുടെ മക്കൾക്കുണ്ടായ ദുരനുഭവത്തിൽ ജീവനക്കാരുടെ ഇടയിലും പ്രതിഷേധം ശക്തമാണ്. ഡ്രൈവറുടെ നടപടി തടയാനോ, സംഭവം റിപ്പോർട്ട് ചെയ്യാനോ കണ്ടക്ടർ തയാറായില്ലെന്നും പരാതിയുണ്ട്.

സംഭവത്തില്‍ പെൺകുട്ടിയുടെ വീട്ടുകാർ ഇന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നല്‍കും. കഴിഞ്ഞ വ്യാഴാഴ്ച ചെമ്പൂർ വഴി വെള്ളറടയിലേക്ക് വരുന്ന ബസിലായിരുന്നു സംഭവം.പല്ലിന്റെ ചികിത്സയ്ക്കായി നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന നഴ്സിങ് വിദ്യാര്‍ഥിയായ പെൺകുട്ടി ബസിനുള്ളിൽ ഛർദിക്കുകയായിരുന്നു.പിന്നീട് ബസ് വെള്ളറട ഡിപ്പോയിലെത്തിയപ്പോള്‍ വണ്ടി കഴുകിയിട്ട് പോയാല്‍ മതിയെന്ന് ഡ്രൈവര്‍ പെണ്‍കുട്ടികളോട് പറഞ്ഞു.തുടര്‍ന്ന് അവര്‍ സമീപത്തെ പൈപ്പില്‍നിന്ന് ബക്കറ്റില്‍ വെള്ളമെടുത്ത് ബസ് വൃത്തിയാക്കി.

മുതലപ്പൊഴിയിൽ മത്സ്യ ബന്ധന വള്ളം നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറിതിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യ ബന്ധ...
22/07/2023

മുതലപ്പൊഴിയിൽ മത്സ്യ ബന്ധന വള്ളം നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യ ബന്ധന വള്ളം നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറി അപകടം. കടലിൽ വീണ മത്സ്യതൊഴിലാളി നീന്തി കയറി. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം. അഭി, മൊയ്തീൻ, എന്നീവരാണ് വള്ളത്തിലുണ്ടായിരുന്നത്. പുലിമുട്ടിലേക്ക് ഇടിച്ചുകയറിയതോടെ അഭി കടലിലേക്ക് വീഴുകയും പിന്നീട് നീന്തി കയറുകയുമായിരുന്നു. പുതുക്കുറിച്ചി സ്വദേശി അനിലിൻ്റെ ഉടസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തിൽ പ്പെട്ടത്. പുലിമുട്ടിൽ കയറിയ വള്ളം മത്സ്യത്തൊഴിലാളികളുടെ വള്ളം എത്തി കെട്ടി വലിച്ച് മുതലപ്പൊഴി ഹാർബറിൽ എത്തിക്കുകയായിരുന്നു.

ആലപ്പുഴയില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു; ഫയർഫോഴ്സെത്തി തീയണച്ചപ്പോൾ ഡ്രൈവിങ് സീറ്റിൽ മൃതദേഹംആലപ്പുഴ കുട്ടനാട്ടിലെ ...
22/07/2023

ആലപ്പുഴയില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു; ഫയർഫോഴ്സെത്തി തീയണച്ചപ്പോൾ ഡ്രൈവിങ് സീറ്റിൽ മൃതദേഹം

ആലപ്പുഴ കുട്ടനാട്ടിലെ തായങ്കരി ബോട്ട് ജെട്ടി റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തി യുവാവ് മരിച്ച നിലയിൽ. എടത്വ സ്വദേശി ജയിംസ് കുട്ടിയുടെ കാറാണ് കത്തിനശിച്ചത്. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലതിനാല്‍ മരിച്ചയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
പുലർച്ചെ നാലരയോടെയാണ് കാർ കത്തിയത്. പിന്നാലെ അഗ്നിശമസ സേനയെയും പോലീസിനെയും നാട്ടുകാര്‍ വിവരമറിയിച്ചു. തകഴിയിൽ നിന്നെത്തിയ അഗ്നിശമന സേന തീയണച്ചു കഴിഞ്ഞപ്പോഴാണ് ഉള്ളിൽ മൃതദേഹം കണ്ടെത്തിയത്. കാറും പൂർണമായി കത്തി നശിച്ചു. കാറിന് തീപിടിക്കാനിടയാക്കിയ കാരണം വ്യക്തമായിട്ടില്ല.

പൊതുസ്ഥലത്ത് അലറി വിളിച്ച അമേരിക്കന്‍ യുവതി ദുബായില്‍ തടവില്‍പൊതുസ്ഥലത്ത് അലറി വിളിച്ചതിന്റെ പേരില്‍ അമേരിക്കന്‍ സ്വദേശി...
22/07/2023

പൊതുസ്ഥലത്ത് അലറി വിളിച്ച അമേരിക്കന്‍ യുവതി ദുബായില്‍ തടവില്‍

പൊതുസ്ഥലത്ത് അലറി വിളിച്ചതിന്റെ പേരില്‍ അമേരിക്കന്‍ സ്വദേശിയായ യുവതിയെ ദുബായിൽ തടവിലാക്കി. ഹൂസ്റ്റൺ സ്വദേശിയായ 29കാരിയാണ് തടവിലായത്. ടിയേര യംഗ് അലന്‍ എന്നാണ് ഈ യുവതിയുടെ പേര്. കഴിഞ്ഞ രണ്ട് മാസമായി ടിയേര ദുബായില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അവളുടെ ഭാവിയോര്‍ത്ത് തങ്ങള്‍ ദുഃഖിതരാണെന്നും യുവതിയുടെ കുടുംബം അറിയിച്ചു. ഫോക്‌സ്26ന് നല്‍കിയ അഭിമുഖത്തിലായിരുന്നു കുടുംബത്തിന്റെ പ്രതികരണം.

മകളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടിയതായി ടിയേരയുടെ അമ്മ പറഞ്ഞു. ഇക്കഴിഞ്ഞ മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് ടിയേരയുടെ അമ്മ ടീന ബാക്സ്റ്റര്‍ പറഞ്ഞു. മെയ് മാസത്തില്‍ സുഹൃത്തിനോടൊപ്പം യുഎഇയിൽ അവധി ആഘോഷിക്കാനാണ് മകള്‍ പോയതെന്നും ഇവര്‍ പറഞ്ഞു.

തുടര്‍ന്ന് സുഹൃത്തുക്കള്‍ വാടകയ്ക്ക് എടുത്ത് ഓടിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. ഈ കാര്‍ പോലീസ് പിടിച്ചെടുത്തു.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. എന്നാല്‍ വാഹനം ഓടിച്ച ടിയേരയുടെ സുഹൃത്തിനെ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം സുഹൃത്തിനെ വിട്ടയ്ക്കുകയും ചെയ്തു.

രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം 600 ബില്യൺ ഡോളർ കടന്നുഇന്ത്യയുടെ വിദേശനാണ്യ കരുതൽശേഖരം 600 ബില്യൺ ഡോളർ കടന്നു. ജൂലായ് 1...
22/07/2023

രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം 600 ബില്യൺ ഡോളർ കടന്നു

ഇന്ത്യയുടെ വിദേശനാണ്യ കരുതൽശേഖരം 600 ബില്യൺ ഡോളർ കടന്നു. ജൂലായ് 14ന് അവസാനിച്ച ആഴ്ചയിൽ, 12.74 ബില്യൺ ഡോളറിന്റെ വർധനയോടെ 609.02 ബില്യൺ ഡോളറായാണ് വിദേശനാണ്യ കരുതൽശേഖരം ഉയർന്നത്. കഴിഞ്ഞ ആഴ്ചയിൽ ഫോറെക്‌സ് കരുതൽ ശേഖരം 1.23 ബില്യൺ ഡോളർ ഉയർന്ന് 596.28 ബില്യൺ ഡോളറിലെത്തിയിരുന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ സപ്ലിമെന്റ് ഡാറ്റ പ്രകാരം, ജൂലൈ 14 ന് അവസാനിച്ച ആഴ്ചയിൽ, കരുതൽ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറൻസി ശേഖരം 11.2 ബില്യൺ ഡോളറിൽ നിന്ന് 540.17 ബില്യൺ ഡോളറായി ഉയർന്നു. ജൂലൈ ഏഴിന് അവസാനിച്ച ആഴ്ചയിൽ വിദേശ കറൻസി ശേഖരം 989 മില്യൺ ഡോളർ ഉയർന്ന് 528.968 ബില്യൺ ഡോളറിലെത്തിയിരുന്നു.
വിദേശനാണ്യ കരുതൽ ശേഖരത്തിലുളള പൗണ്ട്, യൂറോ, യെൻ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ മൂല്യവർദ്ധനയും മൂല്യത്തകർച്ചയുമാണ് ഇതിന്റെ പിന്നിലെ കാരണമാണെന്ന് വിദഗ്ധർ പറയുന്നു.

ഇന്ത്യയുടെ സ്വർണശേഖരം 1.14 ബില്യൺ ഡോളർ ഉയർന്ന് 45.2 ബില്യൺ ഡോളറിലെത്തിയതായും ആർബിഐ അറിയിച്ചു. സ്‌പെഷ്യൽ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്ഡിആർ) 250 മില്യൺ ഡോളർ ഉയർന്ന് 18.48 ബില്യൺ ഡോളറിലെത്തി. ആർബിഐയുടെ കണക്കുകൾ പ്രകാരം, റിപ്പോർട്ടിംഗ് ആഴ്ചയിൽ ഐഎംഎഫിലുള്ള ഇന്ത്യയുടെ കരുതൽ ശേഖരം 158 മില്യൺ ഡോളർ ഉയർന്ന് 5.18 ബില്യൺ ഡോളറായി.

Address


Telephone

+919048866980

Website

Alerts

Be the first to know and let us send you an email when 24X7 Kerala News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 24X7 Kerala News:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share