ALFAZ MEDIA

ALFAZ MEDIA VENJARAMOODU

മകന് പിന്നാലെ മൂനാംദിവസം വാപ്പയും യാത്രയായി പുല്ലമ്പാറ യിലെ അന്തരിച്ച ഡോ : ഷാജ് , കഴിഞ്ഞ ദിവസം മരണപ്പെട്ട സജീവ് എന്നിവരു...
25/07/2025

മകന് പിന്നാലെ മൂനാംദിവസം വാപ്പയും യാത്രയായി

പുല്ലമ്പാറ യിലെ അന്തരിച്ച ഡോ : ഷാജ് , കഴിഞ്ഞ ദിവസം മരണപ്പെട്ട സജീവ് എന്നിവരുടെ പിതാവ് വെഞ്ഞാറമൂട് സബർമതി ലൈൻ , തണൽ വീട്ടിൽ ബഷീർ (74) ഇന്ന് പുലർച്ചെ മരണപ്പെട്ടു. കഴിഞ്ഞ ചെവ്വാഴ്ച മരണപ്പെട്ട സജീവിൻ്റെ പിതാവാണ് .
ഖബറടക്കം പുല്ലമ്പാറ മുസ്ലിം ജുമാമസ്ജിദിൽ രാവിലെ 10 മണിക്ക് നടക്കും .

25/07/2025

ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പിടികൂടുന്ന ദൃശ്യങ്ങൾ

തൊട്ടാലുടനെ ഉത്തേജനം ഉണ്ടാകുന്ന ലൈംഗികാസക്തിക്കുടമ, പത്തിയില്ലാത്ത ഗോവിന്ദച്ചാമിയുടെ കൈക്ക് അസാമാന്യമായ കരുത്ത്'അസാമാന്യ...
25/07/2025

തൊട്ടാലുടനെ ഉത്തേജനം ഉണ്ടാകുന്ന ലൈംഗികാസക്തിക്കുടമ, പത്തിയില്ലാത്ത ഗോവിന്ദച്ചാമിയുടെ കൈക്ക് അസാമാന്യമായ കരുത്ത്'

അസാമാന്യമായ ശാരീരിക കരുത്തുള്ള വ്യക്തിയാണ് കൊടുംക്രിമിനലായ ഗോവിന്ദച്ചാമി. ഒറ്റക്കൈ മാത്രമാണ് ഉള്ളതെങ്കിലും ജയിലിലെ പടുകൂറ്റൻ മതില്‍ പുഷ്പംപോലെ മറികടക്കാനായത് അതുകൊണ്ടായിരിക്കാം എന്നാണ് മഞ്ചേരി മെഡിക്കല്‍കോളേജിലെ ഫോറൻസിക് വിഭാഗം പ്രൊഫസറും പാെലീസ് സർജനുമായ ഡോക്ടർ ഹിതേഷ് ശങ്കർ പറയുന്നത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഗോവിന്ദച്ചാമിയെ അറസ്റ്റുചെയ്യുമ്ബോള്‍ തൃശൂർ മെഡിക്കല്‍ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവിയായിരുന്നു ഹിതേഷ് ശങ്കർ. അന്ന് ആ കൊടും ക്രിമിനലിനെ പരിശോധിച്ച്‌ കേസില്‍ ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ നിർണായക പങ്കുവഹിച്ചത് അദ്ദേഹത്തിന്റെ മൊഴികളും കണ്ടെത്തലുകളുമായിരുന്നു.

വൈകല്യം ഉണ്ടെങ്കിലും സാധാരണ വ്യക്തികള്‍ക്ക് ഉള്ളതിനേക്കാള്‍ ശക്തി ഗോവിന്ദച്ചാമിയുടെ കൈകള്‍ക്ക് ഉണ്ടെന്നാണ് ഡോക്ടർ പറയുന്നത്. കൂറ്റൻ മതിലില്‍, തുണികൊണ്ടുണ്ടാക്കിയ വടത്തില്‍ തൂങ്ങിക്കയറാൻ കഴിഞ്ഞതും ഇതുകൊണ്ടായിരിക്കാം എന്നും അദ്ദേഹം പറയുന്നു. സാധാരണ വ്യക്തികള്‍ ചെയ്യുന്നതിനെക്കാള്‍ ഭംഗിയായിത്തന്നെ വൈകല്യമുള്ള കൈയുടെ സപ്പോർട്ടോടെ വലതുകൈകൊണ്ട് ഇയാള്‍ക്ക് ചെയ്യാൻ കഴിയും. അന്നത്തെ പരിശോധനയില്‍ വൈകല്യമുള്ള ഇടതുകൈയുടെ മസിലുകള്‍ക്ക് നല്ല ശക്തിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൈപ്പത്തി ഇല്ല എന്നതുമാത്രമാണ് ആകെയുണ്ടായിരുന്ന പ്രശ്നം. ആ കൈ ഉപയോഗിച്ചാണ് ട്രെയിനില്‍ നിന്ന് വീണ പെണ്‍കുട്ടിയെ എടുത്ത് സമീപത്തെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.

ഓടിക്കൊണ്ടിക്കുന്ന ട്രെയിനുകളില്‍ പിടിച്ച്‌ തൂങ്ങിക്കയറാനും ചാടിയിറങ്ങാനും ഗോവിന്ദച്ചാമിക്ക് കഴിവുണ്ടായിരുന്നു. ആ കഴിവായിരിക്കാം തുണിവടത്തില്‍ തൂങ്ങി മതിലിന് മുകളിലെത്താൻ അയാളെ സഹായിച്ചതും. ട്രെയിനുകളില്‍ ഇങ്ങനെ തൂങ്ങിക്കയറിയും തൂങ്ങിയിറങ്ങിയും ഗോവിന്ദച്ചാമിയുടെ ശരീരത്തിന് പുറകിലെ മസിലുകള്‍ക്കും അസാധാരണശക്തിയുണ്ടായിരുന്നു എന്നും ഹിതേഷ് ശങ്കർ പറയുന്നു. ദേഹപരിശോധന നടത്തിയാല്‍ ജയില്‍ ചാട്ടത്തിനായി മതിലില്‍ കയറിയപ്പോഴുണ്ടായ ഉരവുകളും മറ്റുപാടുകളും കണ്ടുപിടിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

ചോറ് കഴിക്കാതെ ശരീരത്തിന്റെ വണ്ണം കുറച്ചതും വ്യക്തമായ അറിവിന്റെ അടിസ്ഥാനത്തിലായിരിക്കാം എന്നും ഹിതേഷ് ശങ്കർ പറയുന്നുണ്ട്. കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ചോറ് കുറച്ചാല്‍ ശരീരഭാരവും വലിപ്പവും കുറയും. ചോറിന് പകരം ചപ്പാത്തിയും അതിനൊപ്പം ഇറച്ചിയുള്‍പ്പെടെയുള്ള കറികളും കൂടിയാകുമ്ബോള്‍ ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കും. ശരീരത്തിനും മസിലുകള്‍ക്കും ഒരുതരത്തിലുള്ള പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല കൂടുതല്‍ ശക്തിയാർജിക്കുകയും ചെയ്തിട്ടുണ്ടാവണം.

അമിതമായ ലൈംഗികാസക്തി ഉള്ള ആളായിരുന്നു ഗോവിന്ദച്ചാമിയെന്നാണ് ഹിതേഷ് ശങ്കർ പറയുന്നത്. ഇത് വ്യക്തമാക്കാൻ അറസ്റ്റിലായ ഗോവിന്ദച്ചാമിയെ പരിശോധിച്ചപ്പോഴുണ്ടായ അനുഭവവും അദ്ദേഹം വിവരിക്കുന്നുണ്ട്. 'പൊലീസുകാരെ മുഴുവൻ പുറത്താക്കി ലാബ് ജീവനക്കാരുള്‍പ്പെടെ കുറച്ചുപേർമാത്രമാണ് പരിശോധനാമുറിയില്‍ ഉണ്ടായിരുന്നത്. പരിശോധനയുടെ ഭാഗമായി വനിതാ ലാബ് ടെക്നീഷ്യൻ രക്തം ശേഖരിക്കുന്നതിനായി അയാളുടെ കൈയില്‍ സ്പർശിച്ചു. ആ ഒരൊറ്റ സ്പർശനം കൊണ്ടുതന്നെ അയാള്‍ക്ക് ഉത്തേജനം ഉണ്ടായെന്ന് വ്യക്തമായി. സാധാരണ ഒരാള്‍ക്ക് ഇങ്ങനെ ഉണ്ടാവില്ല. പ്രതിക്ക് ഒരു പെണ്‍കുട്ടിയെ ശാരീരികമായി കീഴ്‌പ്പെടുത്താൻ കഴിവുണ്ട് എന്നതിന്റെ വ്യക്തമായ സൂചനയായി ഞാൻ ഇക്കാര്യം രേഖപ്പെടുത്തി. സംഭവദിവസം നടന്ന കാര്യങ്ങള്‍ എല്ലാം ഗോവിന്ദച്ചാമി വിശദമായി പറയുകയും ചെയ്തു. ബാഗ് തട്ടിപ്പറിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി പിടിവലി നടത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പലയിടത്തും സ്പർശിച്ചു. അതോടെ മോഷണത്തിന് അപ്പുറത്തേക്ക് കാര്യങ്ങള്‍ പോവുകയായിരുന്നു. ‌ഈ പറഞ്ഞ കാര്യങ്ങളും ഞാൻ രേഖപ്പെടുത്തി. ഇതെല്ലാം പ്രതിക്ക് ശിക്ഷലഭിക്കുന്നതില്‍ നിർണായകമായി'.

24/07/2025

വെഞ്ഞാറമൂട് മേൽപ്പാലം CPM ഉം ഊരാളുങ്കലുമായി 'കൂട്ട് കെട്ടാണെന്ന് KPCC ജനറൽ സെക്രട്ടടറി ശരത് ചന്ദ്രപ്രസാദ് .

24/07/2025

വെഞ്ഞാറമൂട് റിംഗ് റോഡിൽ 35 സെൻറ് സ്ഥലം 70 മീറ്റർ റോഡ് ഫ്രൻഡേജോട് കൂടിയ സ്ഥലം വിൽപ്പനയ്ക്ക് .

വെഞ്ഞാറമൂട് അമ്പലമുക്കിൽ നിന്നും വരുന്ന റിംഗ് റോഡിൽ വട്ടയത്താണ് ഈ സ്ക്വയർ പ്ലോട്ടുകൾ ഉള്ളത- 5 സെൻറ് 10 സെൻറ് 15 സെന്റ് എന്നീ നിലകളിലും ഫ്ളോട്ടുകൾ ആയി തിരിച്ചിട്ടുണ്ട് . ഹോട്ടൽ പെട്രോൾ പമ്പ് തുടങ്ങിയവക്ക് അനുയോജ്യമായ ഈ സ്ഥലം താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക '
9745451030

22/07/2025

വിഎസിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആറ്റിങ്ങൽ മൂന്നുമുക്കിൽ എത്തിച്ചേർന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ

22/07/2025

വിഎസിന്റെ ഭൗതികശരീരം ആറ്റിങ്ങൽ മൂന്നു മുക്കിലേക്ക് എത്തിച്ചേരുന്ന ദൃശ്യങ്ങൾ '

22/07/2025

വിഎസ്സിനെ കാണാൻ ആറ്റിങ്ങൽ മൂന്നു മുക്കിൽ തടിച്ചുകൂടിയ ജനങ്ങൾ.

22/07/2025

കരവാരം പഞ്ചായത്തിൽ 'CPM തീക്കൊള്ളികൊണ്ട് തല ചൊറിയരുത് ." BJP തിരു: നോർത്ത് ജില്ല പ്രസിഡൻ്റ് എസ്. ആർ . റജി കുമാർ

വഞ്ചിയൂർ : കരവാരം പഞ്ചായത്ത് മുൻ പ്രസിഡൻ്റും BJP കരവാരം ഏര്യാ പ്രസിഡൻ്റുമായ വി. ഷിബുലാലിന് നേർക്കുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു. . അക്രമിയെ സംരക്ഷിക്കുന്ന നിലപാട് പോലീസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയാണെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭത്തിന് രൂപം നൽകുമെന്ന് BJP തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡൻ്റ് എസ്. ആർ റജികുമാർ വഞ്ചിയൂരിൽ നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. കരവാരം പഞ്ചായത്തിലെ അഴിമതികൾ പുറത്ത് കൊണ്ട് വന്നതിൻ്റെ പേരിൽ CPM ഷിബുലാലിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . കരവാരത്ത് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നത് CPM അവസാനിപ്പിക്കണമെന്നും റെജി കുമാർ പറഞ്ഞു. . ക്രൂര മർദ്ദനത്തിൽ പരിക്കേറ്റ ഷിബുലാൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് . വഞ്ചിയുരിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ കരവാരം പഞ്ചായത്തംഗവും BJP കിളിമാനൂർ മണ്ഡലം ഉപാദ്ധ്യക്ഷനുമായ
,ഉല്ലാസ് കല്ലമ്പലം അദ്ധ്യക്ഷത വഹിച്ചു. നോർത്ത് ജില്ലാ പ്രസിഡൻ്റ് SR റജി കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് മാധവൻ . നേതാക്കളായ ആറ്റിങ്ങൽ ഭുവന ചന്ദ്രൻ .എസ് സുമ . തോപ്പിൽ ജോയി . കല്ലമ്പലം രാജീവ് ,വഞ്ചിയൂർ അജയൻ എന്നിവർ സംസാരിച്ചു.

മരണ അറിയിപ്പ്സജീവ് (49) സബർമതി ലൈൻ വെഞ്ഞാറമൂട് . പുല്ലമ്പാറ  ഡോക്ടർ ഷാജിന്റെ സഹോദരൻ സജീവ് (49) ആണ് മരണപ്പെട്ടത്.  കുറച്ച...
22/07/2025

മരണ അറിയിപ്പ്

സജീവ് (49) സബർമതി ലൈൻ വെഞ്ഞാറമൂട് .

പുല്ലമ്പാറ ഡോക്ടർ ഷാജിന്റെ സഹോദരൻ സജീവ് (49) ആണ് മരണപ്പെട്ടത്. കുറച്ചു നാളുകളായി ഡയാലിസിസും മറ്റുമായി ആയി ചികിത്സയിലായിരുന്നു ..
ഇന്ന് പുലർച്ചെ മരണപ്പെട്ടു. കബറടക്കം പുല്ലമ്പാറ മുസ്ലിം ജമാഅത്തിൽ രാവിലെ 11 30 നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.

*മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു*______നാട്ടുവാർത്തകൾ അറിയാൻ അൽഫാസ് മീഡിയ വ...
21/07/2025

*മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു*

______
നാട്ടുവാർത്തകൾ അറിയാൻ അൽഫാസ് മീഡിയ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക . ലിങ്ക് 👇

https://chat.whatsapp.com/LGgJQBlZL523Mn7uiZEE2T

ഇന്ന് ഉച്ച കഴിഞ്ഞ് 3.30 ന് ആയിരുന്നു അന്ത്യം.

കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് ഉച്ചയോടെ രക്തസമർദ്ദം താഴ്ന്നതിനെ തുടർന്ന് മെഡിക്കൽ ബോർഡ് അടിയന്തിര യോഗം ചേർന്നിരുന്നു.

തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും, സെക്രട്ടറി പി ഗോവിന്ദൻ, ആരോഗ്യ മന്ത്രി വീണ ജോർജ്, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരും പാർട്ടി നേതാക്കളും ആശുപത്രിയിൽ എത്തിചേർന്നിരുന്നു.

കഴിഞ്ഞ ഒരു മാസക്കാലമായി വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലായിരുന്നു വിഎസ്.
കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്.

Address


Telephone

+919447237877

Website

Alerts

Be the first to know and let us send you an email when ALFAZ MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ALFAZ MEDIA:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share